<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>breeze &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/breeze/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 11 Mar 2024 10:02:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>breeze &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവം; ആദായനികുതി വകുപ്പിന്റെ ഉത്തരവിനെതിരെ കോൺ​ഗ്രസ് ഹൈക്കോടതിയിൽ</title>
		<link>https://www.chandrikadaily.com/incident-of-freezing-of-bank-accounts-congress-against-the-order-of-the-income-tax-department-in-the-high-court.html</link>
					<comments>https://www.chandrikadaily.com/incident-of-freezing-of-bank-accounts-congress-against-the-order-of-the-income-tax-department-in-the-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 11 Mar 2024 10:02:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Bank Account]]></category>
		<category><![CDATA[breeze]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[highcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292616</guid>

					<description><![CDATA[നടപടി റദ്ദാക്കണമെന്ന കോണ്&#x200d;ഗ്രസിന്റെ ആവശ്യം ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്&#x200d; തള്ളിയതിന് പിന്നാലെയാണ് പാര്&#x200d;ട്ടി ഹൈക്കോടതിയെ സമീപിച്ചത്. ]]></description>
										<content:encoded><![CDATA[<p>നികുതി റിട്ടേൺ അടച്ചില്ലെന്ന പേരില്&#x200d; കോണ്&#x200d;ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്&#x200d; മരവിപ്പിച്ച സംഭവത്തില്&#x200d; ദല്&#x200d;ഹി ഹൈക്കോടതിയെ സമീപിച്ച് കോണ്&#x200d;ഗ്രസ്. നടപടി റദ്ദാക്കണമെന്ന കോണ്&#x200d;ഗ്രസിന്റെ ആവശ്യം ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്&#x200d; തള്ളിയതിന് പിന്നാലെയാണ് പാര്&#x200d;ട്ടി ഹൈക്കോടതിയെ സമീപിച്ചത്.</p>
<div>ആക്ടിങ് ചീഫ് ജസ്റ്റിസ് മന്&#x200d;മോഹന്&#x200d;, ജസ്റ്റിസ് തുഷാര്&#x200d; റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹരജി സമര്&#x200d;പ്പിച്ചത്. കോണ്&#x200d;ഗ്രസിന് വേണ്ടി മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; വിവേക് തന്&#x200d;ഖയാണ് കോടതിയില്&#x200d; ഹാജരായത്.</div>
<div></div>
<div>രാഷ്ട്രീയ പാര്&#x200d;ട്ടിയുടെ അക്കൗണ്ടുകള്&#x200d; മരവിപ്പിച്ചത് ഗുരുതര പ്രശ്‌നമാണെന്ന് ഹരജി സമര്&#x200d;പ്പിച്ച് കൊണ്ട് വിവേക് തന്&#x200d;ഖ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകള്&#x200d;ക്കെതിരായ നടപടി റദ്ദാക്കണമെന്ന കോണ്&#x200d;ഗ്രസിന്റെ ആവശ്യം വെള്ളിയാഴ്ചയാണ് ആദായനികുതി വകുപ്പ് തള്ളിയത്.</div>
<div></div>
<div>
<div>ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവില്&#x200d; തങ്ങള്&#x200d; നിരാശരാണെന്നും വിധിക്കെതിരെ ഉടന്&#x200d; ഹൈക്കോടതിയെ സമീപിക്കുമെന്നും വിവേക് തന്&#x200d;ഖ പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അക്കൗണ്ടുകള്&#x200d; മരവിപ്പിച്ച സംഭവം ജനാധിപത്യത്തിന് എതിരായ ആക്രമണം ആണെന്നാണ് കോണ്&#x200d;ഗ്രസ് പറഞ്ഞത്.</div>
<div>ഫെബ്രുവരി 16നാണ് കോണ്&#x200d;ഗ്രസിന്റെയും യൂത്ത് കോണ്&#x200d;ഗ്രസിന്റെയും ഉള്&#x200d;പ്പടെ പാര്&#x200d;ട്ടിയുടെ ഒമ്പത് അക്കൗണ്ടുകള്&#x200d; ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. പിന്നാലെ കോണ്&#x200d;ഗ്രസ് നല്&#x200d;കിയ പരാതിയുടെ അടിസ്ഥാനത്തില്&#x200d; അപ്പലറ്റ് ട്രിബ്യൂണല്&#x200d; ആണ് അക്കൗണ്ടുകള്&#x200d; പുനഃസ്ഥാപിച്ചത്.</div>
</div>
<div></div>
<div>അക്കൗണ്ടുകള്&#x200d; പുനഃസ്ഥാപിച്ചെങ്കിലും 65 കോടി രൂപ അക്കൗണ്ടില്&#x200d; നിന്ന് പിന്&#x200d;വലിച്ചതായി കോണ്&#x200d;ഗ്രസ് നേതാവ് അജയ് മാക്കന്&#x200d; ആരോപിച്ചിരുന്നു. കേന്ദ്ര ഏജന്&#x200d;സികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച കോണ്&#x200d;ഗ്രസ്, പാര്&#x200d;ട്ടിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്&#x200d; തടസപ്പെടുത്തലാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും ആരോപിച്ചു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/incident-of-freezing-of-bank-accounts-congress-against-the-order-of-the-income-tax-department-in-the-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തട്ടുകടയില്&#x200d; നിന്ന് ഭക്ഷണം കഴിച്ച് 263 രൂപ ഫോണ്&#x200d; പേ ചെയ്തു; പിന്നാലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു, പ്രതിസന്ധിയിലായി സാജിര്&#x200d;</title>
		<link>https://www.chandrikadaily.com/paid-263-rupees-by-phone-after-eating-at-that-shop-later-the-bank-account-was-frozen-and-sajir-was-in-crisis.html</link>
					<comments>https://www.chandrikadaily.com/paid-263-rupees-by-phone-after-eating-at-that-shop-later-the-bank-account-was-frozen-and-sajir-was-in-crisis.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 29 May 2023 08:27:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Bank Account]]></category>
		<category><![CDATA[breeze]]></category>
		<category><![CDATA[phone pay]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=256537</guid>

					<description><![CDATA[തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച രാജസ്ഥാൻ സ്വദേശി 263 രൂപ ഫോൺ പേ ചെയ്തതിന് പിന്നാലെ താമരശ്ശേരി ചുങ്കം സ്വദേശിയായ ഹോട്ടൽ ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ആക്സിസ് ബാങ്കിന്റെ താമരശ്ശേരി ശാഖയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. പണം അയച്ചയാൾ തട്ടിപ്പ് കേസിലെ പ്രതിയാണെന്ന കാരണം പറഞ്ഞാണ് പണം സ്വീകരിച്ചയാളുടെ അക്കൗണ്ട് മരവിപ്പിച്ചത്. താമരശ്ശേരി ചുങ്കത്ത് തട്ടുകട നടത്തുന്ന സാജിറിന്റെ ബാങ്ക് അക്കൗണ്ടാണ് ജയ്പൂർ പൊലീസിന്റെ നിർദേശപ്രകാരം ആക്സിസ് ബാങ്ക് മരവിപ്പിച്ചത്. അക്കൗണ്ടിൽ നിന്ന് പണം അയക്കാൻ കഴിയാതിരുന്നതിനെ [&#8230;]]]></description>
										<content:encoded><![CDATA[<p>തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച രാജസ്ഥാൻ സ്വദേശി 263 രൂപ ഫോൺ പേ ചെയ്തതിന് പിന്നാലെ താമരശ്ശേരി ചുങ്കം സ്വദേശിയായ ഹോട്ടൽ ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ആക്സിസ് ബാങ്കിന്റെ താമരശ്ശേരി ശാഖയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. പണം അയച്ചയാൾ തട്ടിപ്പ് കേസിലെ പ്രതിയാണെന്ന കാരണം പറഞ്ഞാണ് പണം സ്വീകരിച്ചയാളുടെ അക്കൗണ്ട് മരവിപ്പിച്ചത്.</p>
<p>താമരശ്ശേരി ചുങ്കത്ത് തട്ടുകട നടത്തുന്ന സാജിറിന്റെ ബാങ്ക് അക്കൗണ്ടാണ് ജയ്പൂർ പൊലീസിന്റെ നിർദേശപ്രകാരം ആക്സിസ് ബാങ്ക് മരവിപ്പിച്ചത്. അക്കൗണ്ടിൽ നിന്ന് പണം അയക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് സൈബർ പൊലീസിന്റെ നിർദേശപ്രകാരം ജയ്പൂരിലെ ജവഹർ സർക്കിൾ ഇൻസ്പെക്ടറുടെ നിർദേശ പ്രകാരം അക്കൗണ്ട് മരവിപ്പിച്ചതായി അറിയിച്ചത്. തട്ടുകടയിലെത്തി ഭക്ഷണം കഴിച്ച ജയ്പൂർ സ്വദേശി 263 രൂപ ഫോൺ പേ വഴി അയച്ചിരുന്നു. ജവഹർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിലെ പ്രതിയാണ് പണം അയച്ചതെന്ന കാരണം പറഞ്ഞാണ് അക്കൗണ്ട് മരവിപ്പിച്ചത്.</p>
<p>അക്കൗണ്ട് മരവിപ്പിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ ജയ്പൂരിൽ പോയി അന്വേഷിക്കാനാണ് ബാങ്ക് അധികൃതർ പറയുന്നത്. താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചെങ്കിലും ഇവിടെ ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ലഭിച്ചത്. നിസ്സാര സംഖ്യ ട്രാൻസ്ഫർ ചെയ്തതിന്റെ പേരിൽ അക്കൗണ്ട് മരവിപ്പിച്ചതോടെ വ്യാപാരിയായ സാജിർ വലിയ പ്രയാസത്തിലാണ്. പ്രതിയുടെ അക്കൗണ്ട് മരവിപ്പിക്കുന്നതിന് പകരം വ്യാപാരികളുടെ അക്കൗണ്ട് മരവിപ്പിക്കുന്നത് എന്തിന്റെ പേരിലാണെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/paid-263-rupees-by-phone-after-eating-at-that-shop-later-the-bank-account-was-frozen-and-sajir-was-in-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാങ്കുകൾ യുപിഐ ഇടപാടിന്റെ പേരില്&#x200d; അക്കൗണ്ടുകള്&#x200d; മരവിപ്പിക്കുന്നതിന്റെ ലക്ഷ്യം എന്ത് ?</title>
		<link>https://www.chandrikadaily.com/what-is-the-purpose-of-banks-freezing-accounts-on-account-of-upi-transactions.html</link>
					<comments>https://www.chandrikadaily.com/what-is-the-purpose-of-banks-freezing-accounts-on-account-of-upi-transactions.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 29 Apr 2023 02:55:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bank Account]]></category>
		<category><![CDATA[breeze]]></category>
		<category><![CDATA[upi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250567</guid>

					<description><![CDATA[ശംസുദ്ദീൻ വാത്യേടത്ത് ബാങ്കുകൾ യുപിഐ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മരവിപ്പിക്കാൻ കാരണം എന്തെന്ന ചോദ്യത്തിന്ന് ഇനിയും ഉത്തരമില്ല. ബാങ്കുകളോട് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ് പറയുന്നു. നാഷ്ണൽ സൈബർ പോർട്ടിൽ റജിസ്റ്റർ ചെയ്തി ട്ടുണ്ടെന്ന അവ്യക്തമായ പരാതിയിലാണ് പല ബാങ്കുക ളും അക്കൗണ്ടുകൾ മരവിപ്പി ച്ചു കൊണ്ടിരിക്കുന്നത്. ബാങ്കുകളുടെ നിലപാട് പോലീസ് പറഞ്ഞത് കൊണ്ടാണ് അക്കൗണ്ടുകൾ ഉപഭോക്താവിന്റെ അറിവില്ലാതെ തന്നെ മരവിപ്പിച്ചത് എന്നാണ് എന്നാൽ. അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ് തന്നെ പറയുന്നു. സംശമുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>ശംസുദ്ദീൻ വാത്യേടത്ത്</p>
<p>ബാങ്കുകൾ യുപിഐ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മരവിപ്പിക്കാൻ കാരണം എന്തെന്ന ചോദ്യത്തിന്ന് ഇനിയും ഉത്തരമില്ല. ബാങ്കുകളോട് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ് പറയുന്നു. നാഷ്ണൽ സൈബർ പോർട്ടിൽ റജിസ്റ്റർ ചെയ്തി ട്ടുണ്ടെന്ന അവ്യക്തമായ പരാതിയിലാണ് പല ബാങ്കുക ളും അക്കൗണ്ടുകൾ മരവിപ്പി ച്ചു കൊണ്ടിരിക്കുന്നത്. ബാങ്കുകളുടെ നിലപാട് പോലീസ് പറഞ്ഞത് കൊണ്ടാണ് അക്കൗണ്ടുകൾ ഉപഭോക്താവിന്റെ അറിവില്ലാതെ തന്നെ മരവിപ്പിച്ചത് എന്നാണ് എന്നാൽ. അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ് തന്നെ പറയുന്നു.<br />
സംശമുള്ള ഇടപാടുകൾ മാത്രമേ മരിപ്പിക്കാറുള്ളൂ വെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കു ന്നതുമായി ബന്ധപ്പെട്ട് നിരവ ധി പരാതികൾ ഉയർന്ന സാഹ ചര്യത്തിലാണ് കേരളപോലീ സിന്റെ വിശദീകരണം.<br />
സൈബർ തട്ടിപ്പിന് ഇരയായ വ്യക്തി, പരാതി പരിഹാര സംവിധാനമായ ദേശീയ സൈബർ ക്രൈംപോ ർട്ടലിലും കാൾ സെന്റർ നമ്പറായ 1930ലും രജിസ്റ്റർ ചെയ്യുന്ന പരാതിയിന്മേൽ തുടർനടപടികൾ കൈക്കൊ ള്ളുന്നതിന്റെ ഭാഗമായി, പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള തുക മാത്രം മരവിപ്പിക്കാനാണ് ബാങ്കുക ൾക്ക് സാധാരണയായി പോലീസ് നിർദ്ദേശം നൽകാ റുള്ളത്. തുക കൈമാറ്റം നടന്നതായി പരാതിയിൽ പരാമർശിച്ചിട്ടുള്ള അക്കൗണ്ട് നമ്പരിൽ നിന്നും നഷ്ടപ്പെട്ട തുക തിരികെപിടിക്കുന്ന തിനാണ് ഇപ്രകാരം ചെയ്യുന്നത്. അക്കൗണ്ട് പൂർണമായി മരവിപ്പിക്കാൻ കേരള പോലീസ്നിർ ദേശി ച്ചിട്ടില്ല. എന്നാൽ തട്ടിപ്പ് നടത്താനായി സ്ഥിരം ഉപ യോഗിക്കുന്ന അക്കൗ ണ്ടുകൾ മരവിപ്പിക്കാൻ നിർദ്ദേശം നൽകാറുണ്ട്.</p>
<p>അക്കൗണ്ടുകൾ മരവിപ്പിച്ചത് സംബന്ധിച്ച പരാതിയുണ്ടെങ്കിൽ 1930 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്. ദേശീയ പോർട്ടലിലെ പരാതിയിന്മേൽ ചില സംസ്ഥാനങ്ങൾ അക്കൗണ്ടുകളിന്മേൽ നിയന്ത്രണം ഏർപ്പെടുത്താൻ ബാങ്കുകളോട് നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ടെന്നും കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജിൽ വ്യക്തമാക്കിയിരുന്നു. ഒരു പരാതിയിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തതിന്ന് ശേഷം മാത്രമേ തെളിവുകളുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ മാത്രമേ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കു കയുള്ളു ഇതാണ് എന്നിരിക്കെ അവ്യക്തവും വ്യാജമായും പണം തട്ടിയെടുക്കാൻ വേണ്ടി മാത്രമുള്ള പരാതിയിൽ അക്കൗണ്ട് മരവിപ്പിക്കുന്ന ഏത് നിയമത്തിന്റെ പേരിലാണെന്നുള്ള ചോദ്യത്തിന്ന് ബാങ്ക് അധികൃതരും മറുപടി നൽകുന്നില്ല. ഗുഗൾ പേ, പേട്ടിയം എന്നീ സാമ്പത്തിക ബാങ്ക് ഇടപാടുകൾ ചെയ്യുന്ന വരെ കോടതികളിലും പോലീസ് സ്റ്റേഷനുകളിലും കയറി നിയമപ്രശ്നങ്ങളിലേക്ക് എത്തിച്ചിട്ടും സർക്കാർ ഇതേ കുറിച്ച് ഒരു അന്വേഷണവും നടത്തുന്നുമില്ല. ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് അന്യ സംസ്ഥാനങ്ങളിലെ അക്കൗണ്ടിലേക്ക് പണം പോയി എന്നതിന്റെ പേരിലാണ് എന്നാൽ ആ സംസ്ഥാനത്ത് ഇതിന്റെ പേരിൽ പോലീസ് നടപടിയോ ഒരു എഫ്.ഐ.ആർ ഇടുകയോ ഉണ്ടായിട്ടില്ലന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമാണ്. ബാങ്ക് അക്കൗണ്ട് ഉടമ അറിയാതെ അക്കൗണ്ട് മരവിപ്പിക്കാൻ പാടില്ല എന്ന നിയമവും നിലവിലുണ്ടായിട്ടും നൂറ് കണക്കിന്ന് സാധാരണക്കാരാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുക വഴി ദുരിതത്തിൽ ആയിരിക്കുന്നത്. പലരും കടം വാങ്ങി വീട് നിർമ്മിക്കാനും ചികിത്സക്ക് വേണ്ടിയും സ്വരൂപിച്ച് ബാങ്കിൽ നിക്ഷേപിച്ചതുക തിരിച്ച് എടുക്കാൻ കഴിയാതെ നെട്ടോട്ടം ഓടുമ്പോഴും ഞങ്ങൾ ഒന്നും അറിഞ്ഞില്ല എന്ന മട്ടിലാണ് സർക്കാർ ഈ അക്കൗണ്ട് മരവിപ്പിക്കാലിന് ഒരു പരിഹാരം ഉണ്ടായില്ലങ്കിൽ വലിയ സാമ്പക അടക്കമുള്ള പ്രശ്നങ്ങളിലേക്ക് പോക്കാൻ സാധ്യത ഉണ്ടെന്ന് പല ഭാഗത്ത് നിന്നും മുന്നറീപ്പ് ഉണ്ടായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിന്റെ പിന്നിൽ നിഗുഢമായ ഏതൊ അജണ്ട കേരളത്തിൽ നടപ്പാക്കാൻ പോകുന്നു വെന്ന മുന്നറിയിപ്പാണ് നിയമ വിരുദ്ധമായി ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലിന്റെ പിന്നിലെന്നും ചിന്തിക്കുന്ന വരും ഉണ്ട്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ട ഭൂരിപക്ഷം ആളുകളും സാധാരണക്കാരാണ്. ബാങ്കിൽ ഇതേ പറ്റി തിരക്കുമ്പോൾ മേലെ നിന്നുള്ള നടപടിയാണെന്ന് പറയുന്നു. മേലെ തിരക്കിയാലോ പോലീസിന്റെ നിർദ്ദേശമാണെന്നും അക്കൗണ്ട് മരവിപ്പിക്കാൻ കാരണമായ പണം അയച്ച അക്കൗണ്ട് കാരെ കണ്ടത്തിയിൽ പരിഹാരം കാണാൻ കഴിയും എന്ന മറുപടിയുമാണ് കിട്ടുന്നത്. എന്നാൽ ഇവിടെ നിന്നും ഓൺ ലൈനായി പണം പോയ അന്യ സംസ്ഥാനത്ത് തിരക്കിയപ്പോൾ അവരുടെ പേരിൽ ഒരു തരത്തിലുമുള്ള തെറ്റുകളോ കുറ്റങ്ങളോ ഇല്ല. ഒരു കുറ്റകൃത്യത്തിലും ഇല്ലാത്ത വരുടെ പേരിലാണ് കേരളത്തിലെ ബാങ്കുകൾ അക്കൗണ്ട് മരവിപ്പിക്കുന്നത്. ഒന്നോ രണ്ടോ അക്കൗണ്ടുകളാണെങ്കിൽ അപത ത്തിൽ സംഭവിച്ചതാണെന്ന് കരുതാം എന്നാൽ കേരളമെന്ന ഒരു കൊച്ചു സംസ്ഥാനത്തെ നൂറ് കണക്കിന്ന് സാധാരണക്കാരാണ് ഇതിന്റെ പേരിൽ വലയുന്നത്. സാധാരണക്കാരായതിനാൽ സർക്കാറിനും ബാധ്യത ഇല്ലല്ലോ എന്ന നയമാണ് സർക്കാറും സ്വീകരിച്ചിരിക്കുന്നത്. പോലീസാണങ്കിൽ ഞങ്ങൾ അങ്ങിനെ ഒരു നിർദ്ദേശവും ബാങ്കുകൾക്ക് നൽകിയിട്ടില്ലന്നും പറഞ്ഞ് കഴിഞ്ഞ് അവർ തലയൂരി. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ തന്നെയാണ് മൗനം പാലിച്ച് പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നത്. ഇനിയും മൗനം പാലിച്ച് നിയമ വിരുദ്ധമായി ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് നോക്കി നിന്നിൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടിവരും എന്നാണ് മനസിലാവുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-is-the-purpose-of-banks-freezing-accounts-on-account-of-upi-transactions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
