<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>britain &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/britain/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 23 Nov 2025 14:40:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>britain &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി</title>
		<link>https://www.chandrikadaily.com/1the-strength-and-care-of-the-uk-provinces-britain-kmcc.html</link>
					<comments>https://www.chandrikadaily.com/1the-strength-and-care-of-the-uk-provinces-britain-kmcc.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 23 Nov 2025 14:28:55 +0000</pubDate>
				<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[britain]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[KMCC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364971</guid>

					<description><![CDATA[ബ്രിട്ടൻ കെഎംസിസി 2025 -2029 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ 22/11/2025 ശനി ചേർന്ന കൗൺസിൽ യോഗം തെരെഞ്ഞെടുത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗൽഭരായ നേതൃത്വമാണ് ബ്രിട്ടൻ കെഎംസിസി യുടെ പുതിയ ഭാരവാഹികളായിട്ട് തിരഞ്ഞെത്തിട്ടുള്ളത്. അഡ്വൈസറി ബോർഡ്‌ അംഗങ്ങളായി ഡോ : ഇജാസ് &#8211; (ചെയർമാൻ) ,സുബൈർ ഈസ്റ്റ് ഹാം (വൈസ്‌ ചെയർമാൻ),മുഹമ്മദലി ചങ്ങരം കുളം ‌,മുഹമ്മദ്‌ ഈസ്റ്റ്‌ഹാം,അബ്ദുള്ള കാസർഗോഡ്,സൈതലവി പാണക്കാട്ടിൽ ,മുസ്തഫ കണ്ണൂർ,സൈതലവി ,ശറഫുദ്ധീ,പി എം നാസർ ,സുനീർ വി എന്നവരും പ്രസിഡണ്ട്‌: അസ്സൈനാർ കുന്നുമ്മൽ [&#8230;]]]></description>
										<content:encoded><![CDATA[<p>ബ്രിട്ടൻ കെഎംസിസി 2025 -2029 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ 22/11/2025 ശനി ചേർന്ന കൗൺസിൽ യോഗം തെരെഞ്ഞെടുത്തു.</p>
<p>വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗൽഭരായ നേതൃത്വമാണ് ബ്രിട്ടൻ കെഎംസിസി യുടെ പുതിയ ഭാരവാഹികളായിട്ട് തിരഞ്ഞെത്തിട്ടുള്ളത്.</p>
<p>അഡ്വൈസറി ബോർഡ്‌ അംഗങ്ങളായി ഡോ : ഇജാസ് &#8211; (ചെയർമാൻ) ,സുബൈർ ഈസ്റ്റ് ഹാം (വൈസ്‌ ചെയർമാൻ),മുഹമ്മദലി ചങ്ങരം കുളം ‌,മുഹമ്മദ്‌ ഈസ്റ്റ്‌ഹാം,അബ്ദുള്ള കാസർഗോഡ്,സൈതലവി പാണക്കാട്ടിൽ ,മുസ്തഫ കണ്ണൂർ,സൈതലവി ,ശറഫുദ്ധീ,പി എം നാസർ ,സുനീർ വി എന്നവരും<br />
പ്രസിഡണ്ട്‌: അസ്സൈനാർ കുന്നുമ്മൽ</p>
<p>വൈസ്‌ പ്രസിഡണ്ട്‌: അബ്ദുസ്സലാം പൂഴിത്തറ നുജൂം ഇരീലോട്ട്‌, അർഷാദ്‌ കണ്ണൂർ</p>
<p>ജനറൽ സെക്രട്ടറി: സഫീർ പേരാമ്പ്ര</p>
<p>സെക്രട്ടറി: അശ്രഫ്‌ വടകര അഹമ്മദ്‌ അരീക്കൊട്‌, മുഹസിൻ തോട്ടുങ്ങൽ</p>
<p>ടഷറർ: നൗഫൽ കണ്ണൂർ.</p>
<p>എക്സിക്യൂട്ടീവ്‌ അംഗങ്ങൾ: കരീം മാസ്റ്റർ,സുബൈർ കോട്ടക്കൽ,ജൗഹർ സമാൻ,സാജിദ്‌ വേങ്ങര,സാദിഖ്‌ ,ശുഹൈബ്‌<br />
,മുദസ്സിർ,റജീസ്‌,മുഹമ്മദ്‌ വടകര,മെഹബൂബ്</p>
<p>സ്പോർട്സ് വിങ്: നസീഫ് കുറ്റിയൻ, അജ്മൽ രയരോത്.</p>
<p>കൌൺസിൽ യോഗത്തിൽ സഫീർ പേരാമ്പ്ര സ്വാഗതവും ഹസൈനാർ കുന്നുമ്മൽ അധ്യക്ഷത വഹിക്കുകയും അഷ്‌റഫ് സാഹിബ് വടകര ഉൽഘാടന പ്രസംഗവും നടത്തി .ഷാജഹാൻ<br />
കൗൺസിൽ യോഗം നിയന്ത്രിക്കുകയും ജൗഹർ സമാൻ റിട്ടേർണിംഗ് ഓഫീസർ ചുമതലയും വഹിച്ചു .<br />
നൗഫൽ കണ്ണൂർ നന്ദിയും പറഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-strength-and-care-of-the-uk-provinces-britain-kmcc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുഡാനില്‍ അതിഭീകര സാഹചര്യം: അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ജര്‍മനി, ജോര്‍ദാന്‍, ബ്രിട്ടന്‍</title>
		<link>https://www.chandrikadaily.com/extreme-terror-situation-in-sudan-germany-jordan-britain-call-for-immediate-ceasefire.html</link>
					<comments>https://www.chandrikadaily.com/extreme-terror-situation-in-sudan-germany-jordan-britain-call-for-immediate-ceasefire.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 02 Nov 2025 05:37:47 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[britain]]></category>
		<category><![CDATA[Ceasefire]]></category>
		<category><![CDATA[germany]]></category>
		<category><![CDATA[jordan]]></category>
		<category><![CDATA[sudan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361471</guid>

					<description><![CDATA[റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് ദര്‍ഫാര്‍ ആക്രമണത്തിനിടെ എല്‍ ഫാഷറിലെ ഒരു ആശുപത്രിയില്‍ 450 പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.]]></description>
										<content:encoded><![CDATA[<p>ഖാര്&#x200d;ത്തൂം: സുഡാനിലെ രൂക്ഷമായ ആഭ്യന്തര യുദ്ധം ഭീകരതയുടെ പുതിയ അദ്ധ്യായത്തിലേക്ക്. അര്&#x200d;ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്&#x200d;ട്ട് ഫോഴ്‌സ് ദര്&#x200d;ഫാര്&#x200d; പ്രദേശത്തെ എല്&#x200d; ഫാഷര്&#x200d; നഗരം പൂര്&#x200d;ണമായി പിടിച്ചെടുത്തതിനെ തുടര്&#x200d;ന്ന് ജര്&#x200d;മ്മനി, ജോര്&#x200d;ദാന്&#x200d;, ബ്രിട്ടന്&#x200d; അടിയന്തര വെടിനിര്&#x200d;ത്തല്&#x200d; ആവശ്യപ്പെട്ടു.</p>
<p>റാപ്പിഡ് സപ്പോര്&#x200d;ട്ട് ഫോഴ്‌സ് ദര്&#x200d;ഫാര്&#x200d; ആക്രമണത്തിനിടെ എല്&#x200d; ഫാഷറിലെ ഒരു ആശുപത്രിയില്&#x200d; 450 പേരെ കൊലപ്പെടുത്തിയതായി റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നു. വംശീയ കൂട്ടക്കൊലകളും ലൈംഗിക അതിക്രമങ്ങളും നടന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>സുഡാന്&#x200d; സൈന്യമായ സുഡാന്&#x200d; ആംഡ് ഫോഴ്സസ് സുരക്ഷിതമായ ഇടങ്ങളിലേക്ക് പിന്മാറിയതായി സൈനിക മേധാവി അബ്ദുള്&#x200d; ഫത്താ അല്&#x200d; ബുര്&#x200d;ഹാന്&#x200d; അറിയിച്ചു. സുഡാന്&#x200d; ആംഡ് ഫോഴ്സും റാപ്പിഡ് സപ്പോര്&#x200d;ട്ട് ഫോഴ്‌സ് ദര്&#x200d;ഫാറും തമ്മിലുള്ള സംഘര്&#x200d;ഷം ആരംഭിച്ചതിന് ശേഷം ഇതുവരെ 40,000ത്തിലധികം പേര്&#x200d; കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ കണക്കുകള്&#x200d; പുറത്ത് വിട്ടിട്ടുണ്ട്.</p>
<p>യുദ്ധവും അക്രമവും മൂലം 1.4 കോടി പേര്&#x200d; സ്വന്തം വീടുകള്&#x200d; വിട്ട് പലായനം ചെയ്തതായി യുഎന്&#x200d; വ്യക്തമാക്കി. നൂറുകണക്കിന് സാധാരണക്കാരെ വെടിവെച്ച് കൊന്ന ദൃശ്യങ്ങള്&#x200d; സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് അന്താരാഷ്ട്ര സമൂഹം ശക്തമായ പ്രതികരണം അറിയിച്ചത്.</p>
<p>&#8221;സുഡാനിലെ അവസ്ഥ അതിഭീകരവും മനുഷ്യാവകാശ ലംഘനങ്ങളുടെ പരമാവധിയും ആണെന്ന്&#8221; ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി അറിയിച്ചു. എല്&#x200d; ഫാഷറിലെ നിയന്ത്രണം റാപ്പിഡ് സപ്പോര്&#x200d;ട്ട് ഫോഴ്‌സ് ദര്&#x200d;ഫാര്&#x200d; ഏറ്റെടുത്തതോടെ ദര്&#x200d;ഫാറിലെ മനുഷ്യാവകാശ പ്രതിസന്ധി കൂടുതല്&#x200d; രൂക്ഷമായിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/extreme-terror-situation-in-sudan-germany-jordan-britain-call-for-immediate-ceasefire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രിട്ടന്റെ യുദ്ധവിമാനം F35 തിരികെ മടങ്ങി</title>
		<link>https://www.chandrikadaily.com/britains-f35-fighter-jet-returns-home.html</link>
					<comments>https://www.chandrikadaily.com/britains-f35-fighter-jet-returns-home.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 22 Jul 2025 07:43:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[britain]]></category>
		<category><![CDATA[fighter jet]]></category>
		<category><![CDATA[return]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348181</guid>

					<description><![CDATA[ഇന്ന് രാവിലെ 9 മണിയോടെ F35 തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നു]]></description>
										<content:encoded><![CDATA[<p>കാത്തിരിപ്പുകൾക്കൊടുവിൽ യുദ്ധവിമാനം തിരികെ ബ്രിട്ടനിലേക്ക്. ഇന്ന് രാവിലെ 9 മണിയോടെ F35 തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നു. ഓസ്ട്രേലിയയിലെ ഡാർവിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അവിടെനിന്ന് കൊളംബിയിലേക്കുമാണ് മടക്കയാത്ര.</p>
<p>ജൂൺ 14ന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയതിനുശേഷം ഒരു മാസവും എട്ടു ദിവസവും കഴിഞ്ഞ ശേഷമാണ് വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനായത്. ബ്രിട്ടന്റെ തന്നെ യുദ്ധവാഹിനി കപ്പലായ എച്ച് എം എസ് പ്രിൻസ് ഓഫ് വെയിൽസിൽ നിന്നുള്ള പരീക്ഷണപ്പറക്കലിനിടെ ഇന്ധനം തീർന്നതിനെ തുടർന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്.</p>
<p>തുടർന്ന് തിരികെ പറക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ മൂലം കഴിഞ്ഞില്ല. ശേഷം ജൂൺ ആറിന് ബ്രിട്ടനിൽ നിന്ന് 24 അംഗ വിദഗ്ധ സംഘമെത്തി ആക്സിലറി പവർ യുണിറ്റിന്റെയും എഞ്ചിന്റെയും തകരാർ പരിഹരിച്ചു. എയർ ഇന്ത്യയുടെ ഹാങ്ങറിലായിരുന്നു അറ്റകുറ്റപ്പണി. ഈ കാലയളവിൽ ടൂറിസം വകുപ്പിന്റെ പരസ്യത്തിലും പല ട്രോളുകളിലും F35 ഇടം നേടിയതും ശ്രദ്ധയാകർഷിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/britains-f35-fighter-jet-returns-home.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രിട്ടണിൽ ഋഷി സുനകിന് തിരിച്ചടി; ലേബർ പാർട്ടി അധികാരത്തിലേക്ക്</title>
		<link>https://www.chandrikadaily.com/1rishi-sunaks-setback-in-britain-labor-party-to-power.html</link>
					<comments>https://www.chandrikadaily.com/1rishi-sunaks-setback-in-britain-labor-party-to-power.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 05 Jul 2024 05:47:29 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[britain]]></category>
		<category><![CDATA[lost]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301894</guid>

					<description><![CDATA[വര്&#x200d;ക്കേഴ്‌സ് പാര്&#x200d;ട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടന്&#x200d; സ്ഥാനാര്&#x200d;ഥിയായി വടക്കന്&#x200d; ഇംഗ്ലണ്ടിലെ റോച്ച്‌ഡെയ്‌ലില്&#x200d; നിന്നാണ് ഗാലോവേ ജനവിധി തേടിയത്.]]></description>
										<content:encoded><![CDATA[<p>ബ്രിട്ടണിൽ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. എക്‌സിറ്റ്‌പോൾ ഫലവും ആദ്യ ഫലസൂചനകളും അനുസരിച്ച് ലേബർ പാർട്ടി നാനൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് സൂചന. ഇതിനകം ഫലം പ്രഖ്യാപിച്ച 10 സീറ്റിൽ ഒമ്പതിലും പാർട്ടി ഉജ്ജ്വല വിജയമാണ് നേടിയത്. ഇന്ത്യൻ സമയം രാവിലെ 8.30ഓടെ ഫലം ഏറെക്കുറെ വ്യക്തമാവും. പത്തരയോടെ സമ്പൂർണ ഫലം പുറത്തുവരും.</p>
<p>എക്‌സിറ്റ് പോളുകൾ അതുപോലെ ആവർത്തിക്കുന്ന ഒരു രീതിയാണ് കഴിഞ്ഞ കുറേ വർഷങ്ങളാണ് ബ്രിട്ടണിൽ കാണുന്നത്. ഇത്തവണയും അത് ആവർത്തിക്കുന്നതാണ് കാണുന്നത്. ഇപ്പോൾ വിജയിച്ച എട്ട് സീറ്റുകളും ലേബർ പാർട്ടിയുടെ സിറ്റിങ് സീറ്റുകളാണ്. ഒരു സീറ്റ് കൺസർവേറ്റീവ് പാർട്ടിയിൽനിന്ന് പിടിച്ചെടുത്തതാണ്.</p>
<p>ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലായി 4.6 കോടി പേർക്കാണ് വോട്ടവകാശമുള്ളത്. 650 അംഗ പാർലമെന്റിൽ 326 ആണ് സർക്കാരുണ്ടാക്കാൻവേണ്ട ഭൂരിപക്ഷം. 2022 ഒക്ടോബറിൽ പ്രധാനമന്ത്രിയായിരുന്ന ലിസ്ട്രസ് രാജിവച്ചതിന് പിന്നാലെയാണ് സുനക് പ്രധാനമന്ത്രിയായത്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ 365 സീറ്റുകളാണ് കൺസർവേറ്റീവുകൾ നേടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1rishi-sunaks-setback-in-britain-labor-party-to-power.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെങ്കടലിൽ യെമനെ നേരിടുന്നത് പ്രയാസകരം; ബ്രിട്ടൻ</title>
		<link>https://www.chandrikadaily.com/dealing-with-yemen-in-the-red-sea-is-difficult-britain-agreed.html</link>
					<comments>https://www.chandrikadaily.com/dealing-with-yemen-in-the-red-sea-is-difficult-britain-agreed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 29 Jan 2024 05:17:55 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[britain]]></category>
		<category><![CDATA[difficult]]></category>
		<category><![CDATA[redsea]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289118</guid>

					<description><![CDATA[യെമന്റെ സായുധ സേനയെയും കടലിലെ അന്&#x200d;സാറുള്ള പ്രതിരോധ സംഘത്തെയും നേരിടുന്നതിന് ആവശ്യമായ മിസൈലുകളോ പ്രാപ്തിയോ തങ്ങള്&#x200d;ക്കില്ല എന്ന് സമ്മതിച്ച് ബ്രിട്ടന്റെ റോയല്&#x200d; നേവി.]]></description>
										<content:encoded><![CDATA[<p>ചെങ്കടലില്&#x200d; യെമനെ നേരിടുന്നത് പ്രയാസകരമെന്ന് സമ്മതിച്ച് ബ്രിട്ടന്&#x200d;. യെമന്റെ സായുധ സേനയെയും കടലിലെ അന്&#x200d;സാറുള്ള പ്രതിരോധ സംഘത്തെയും നേരിടുന്നതിന് ആവശ്യമായ മിസൈലുകളോ പ്രാപ്തിയോ തങ്ങള്&#x200d;ക്കില്ല എന്ന് സമ്മതിച്ച് ബ്രിട്ടന്റെ റോയല്&#x200d; നേവി.</p>
<p>ഇസ്രാഈല്&#x200d; ഉടമസ്ഥതയിലുള്ളതും അധിനിവേശപ്രദേശങ്ങളിലേക്ക് പോകുന്നതുമായ കപ്പലുകള്&#x200d;ക്ക് നേരെ ഹൂത്തികള്&#x200d; ആക്രമണം നടത്തുന്നത് തുടരുകയാണ്. ഫലസ്തീനികള്&#x200d;ക്കായുള്ള ഐക്യദാര്&#x200d;ഢ്യത്തിന്റെ ഭാഗമായാണ് യെമന്&#x200d; കപ്പലുകളെ ആക്രമിക്കുന്നത്.</p>
<p>ചെങ്കടലിലുള്ള ബ്രിട്ടന്റെ എച്ച്.എം.എസ് ഡയമണ്ട് റോയല്&#x200d; നേവി ഡിസ്‌ട്രോയറിന് ലക്ഷ്യസ്ഥാനത്തേക്ക് വെടിവെക്കാനുള്ള കഴിവില്ലെന്ന് പ്രതിരോധ മന്ത്രാലയത്തിലെ വാര്&#x200d;ത്താ സ്രോതസിനെ ഉദ്ദരിച്ചുകൊണ്ട് ബ്രിട്ടനിലെ ദിനപത്രമായ ഡെയിലി ടെലിഗ്രാം റിപ്പോര്&#x200d;ട്ട് ചെയ്തു. ചെങ്കടലില്&#x200d; ഹൂത്തികളുടെ ഡ്രോണുകള്&#x200d; തകര്&#x200d;ക്കുന്നതിലാണ് ഇപ്പോള്&#x200d; എച്ച്.എം.എസ് ഡയമണ്ട് ഏര്&#x200d;പ്പെട്ടിരിക്കുന്നത്. അവരുടെ കൈവശമുള്ള പ്രവര്&#x200d;ത്തിക്കുന്ന ഏക ആയുധസംവിധാനം ആര്&#x200d;ട്ടിലറി ഗണ്&#x200d;സ് മാത്രമാണെന്നും റിപ്പോര്&#x200d;ട്ട് പറയുന്നു.</p>
<p>&#8216;റോയല്&#x200d; നേവിയുടെ കപ്പലിന്റെ ഉപരിതലത്തില്&#x200d; നിന്ന് പ്രവര്&#x200d;ത്തിക്കാന്&#x200d; കഴിയുന്ന ലാന്&#x200d;ഡ് അറ്റാക്ക് മിസൈലിന്റെ അഭാവത്തെ കുറിച്ച് 2 വര്&#x200d;ഷം മുമ്പുള്ള ഒരു പ്രതിരോധ കമ്മിറ്റി റിപ്പോര്&#x200d;ട്ടില്&#x200d; പ്രത്യേകം പ്രതിപാദിച്ചിരുന്നു. ഇത് ഇപ്പോഴും പ്രവര്&#x200d;ത്തന സജ്ജമല്ല എന്നത് നിരാശാജനകമാണ്,&#8217; കണ്&#x200d;സര്&#x200d;വേറ്റീവ് എം.പിയും മുന്&#x200d; സായുധ സേനാ മന്ത്രിയുമായ മാര്&#x200d;ക്ക് ഫ്രാങ്കോയിസ് ഡെയ്‌ലി ടെലിഗ്രാഫിനോട് പറഞ്ഞു.</p>
<p>ചെങ്കടലിലെ ആക്രമണങ്ങള്&#x200d; തടയാനുള്ള ശ്രമത്തില്&#x200d; ബ്രിട്ടന്&#x200d; അമേരിക്കക്കൊപ്പം ചേര്&#x200d;ന്നു. ഇപ്പോള്&#x200d; യെമനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ആക്രമണങ്ങള്&#x200d; നടത്തുന്നത് അമേരിക്കന്&#x200d; നാവികസേനയാണ്.2023 ഒക്‌ടോബര്&#x200d; ഏഴിനാണ് ഇസ്രാഈല്&#x200d; ഫലസ്തീനില്&#x200d; യുദ്ധം ആരംഭിച്ചത്. ഫലസ്തീന്റെ പോരാട്ടത്തിന് യെമനികള്&#x200d; തുറന്ന പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇസ്രാഈല്&#x200d; ഗസയില്&#x200d; യുദ്ധം അവസാനിപ്പിക്കുന്നത് വരെ ചെങ്കടലില്&#x200d; ആക്രമണം തുടരുമെന്ന് യെമനിലെ ഹൂത്തി വിമതര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dealing-with-yemen-in-the-red-sea-is-difficult-britain-agreed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്‌ലാമിനെക്കുറിച്ച് സമൂഹത്തെ പഠിപ്പിക്കണമെന്ന് ബ്രിട്ടീഷ് സര്&#x200d;ക്കാരിന് ശുപാര്&#x200d;ശ</title>
		<link>https://www.chandrikadaily.com/islam-in-britain.html</link>
					<comments>https://www.chandrikadaily.com/islam-in-britain.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 09 May 2023 03:09:39 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[britain]]></category>
		<category><![CDATA[islam]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=252539</guid>

					<description><![CDATA[തടവുപുള്ളികള്&#x200d;ക്ക് തീവ്രവാദവിരുദ്ധ ക്ലാസ് നല്&#x200d;കുക, വെളളക്കാരായ വംശീയവെറിയന്മാര്&#x200d;ക്കെതിരെ കര്&#x200d;ശന നപടിയെടുക്കുക തുടങ്ങിയവയാണ് നിര്&#x200d;ദേശങ്ങള്&#x200d;.]]></description>
										<content:encoded><![CDATA[<p>ബ്രിട്ടീഷ് സമൂഹത്തില്&#x200d; മുസ്‌ലിംകളെ ക്കുറിച്ച് അനാവശ്യ ഭീതി പടരുന്നുവെന്നും അത് തടയുന്നതിന് സമൂഹത്തെ ഇസ്‌ലാമിന്റെ രീതികളെക്കുറിച്ച് പഠിപ്പിക്കണമെന്നും സര്&#x200d;ക്കാരിന് ഉപദേശം. ഡോക്ടര്&#x200d;മാര്&#x200d;, അധ്യാപകര്&#x200d;, പൊലീസുദ്യോഗസ്ഥര്&#x200d; തുടങ്ങിയവര്&#x200d;ക്ക് നിര്&#x200d;ബന്ധമായി മതപരിശീലനം നല്&#x200d;കണമെന്ന്‌സമിതി ശുപാര്&#x200d;ശ ചെയ്തു. സര്&#x200d;വകലാശാലകളില്&#x200d; മുസ്‌ലിം വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് പലിശരഹിതവായ്പ നല്&#x200d;കുക, അനധികൃത മതപാഠശാലകള്&#x200d; നിരോധിക്കുക, തീവ്രവാദത്തിനെതിരെ ജാഗ്രത പുലര്&#x200d;ത്തുക, തടവുപുള്ളികള്&#x200d;ക്ക് തീവ്രവാദവിരുദ്ധ ക്ലാസ് നല്&#x200d;കുക, വെളളക്കാരായ വംശീയവെറിയന്മാര്&#x200d;ക്കെതിരെ കര്&#x200d;ശന നപടിയെടുക്കുക തുടങ്ങിയവയാണ് നിര്&#x200d;ദേശങ്ങള്&#x200d;.<br />
പുറത്തുനടക്കുന്ന തീവ്രവാദപ്രവര്&#x200d;ത്തനങ്ങള്&#x200d; ബ്രിട്ടനിലെ സമാധാനപ്രിയരായ മുസ്‌ലിംകള്&#x200d;ക്കെതിരായി നിലപാടെടുക്കാന്&#x200d; സമൂഹത്തില്&#x200d; പലരും തയ്യാറാകുകയാണെന്നും ആയത് മുസ്‌ലിംകളെ സമൂഹത്തില്&#x200d; ഒറ്റപ്പെടുത്തുകയാണെന്നും സര്&#x200d;ക്കാരിന്റെ മതകാര്യ ഉപദേശകന്&#x200d; കോളിന്&#x200d; ബ്ലൂം നിര്&#x200d;ദേശിക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/islam-in-britain.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ തയ്യാറാണെന്ന് ബ്രിട്ടൻ</title>
		<link>https://www.chandrikadaily.com/educationkeralabritaincm.html</link>
					<comments>https://www.chandrikadaily.com/educationkeralabritaincm.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 22 Mar 2023 09:52:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[britain]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[education]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243836</guid>

					<description><![CDATA[ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ കേരളവുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും കേരള, കർണ്ണാടക ചുമതലയുള്ള ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ധേഹത്തിന്റെ ചേംബറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ താൽപര്യം അറിയിച്ചത്. സംസ്ഥാനം ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആ മേഖലയിൽ ബ്രിട്ടനുമായി സഹകരണത്തിന് ധാരാളം സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.</p>
<p>സംസ്ഥാനത്തെ ഗ്രാഫീൻ സെന്റർ, ഇൻക്യുബേഷൻ സെന്റർ എന്നിവയിൽ ബ്രിട്ടൻ താൽപര്യം പ്രകടിപ്പിച്ചു. ഇ ന്ത്യയിലെ ഏറ്റവും മികവുറ്റ സംസ്ഥാനമെന്ന നിലയിൽ ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ കേരളവുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും കേരള, കർണ്ണാടക ചുമതലയുള്ള ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/educationkeralabritaincm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ബി.സിക്ക് പൂര്&#x200d;ണ പിന്തുണയുമായി ബ്രിട്ടീഷ് ഭരണകൂടം</title>
		<link>https://www.chandrikadaily.com/bbc-sunak.html</link>
					<comments>https://www.chandrikadaily.com/bbc-sunak.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 23 Feb 2023 05:22:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[Interviews]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bbc]]></category>
		<category><![CDATA[britain]]></category>
		<category><![CDATA[sunak]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239467</guid>

					<description><![CDATA[ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്&#x200d; നടന്ന റെയ്ഡില്&#x200d; പ്രസ്താവന നടത്തുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; പരായപ്പെട്ടെന്ന് ആരോപിച്ച് നോര്&#x200d;ത്തേണ്&#x200d; അയര്&#x200d;ലന്റില്&#x200d; നിന്നുള്ള എം.പി ജിം ഷാനോണ്&#x200d; ആണ് വിഷയം പൊതുസഭയില്&#x200d; ഉന്നയിച്ചത്.]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്ററി വിവാദത്തിലും ഡല്&#x200d;ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡിലും ബി.ബി.സിക്ക് പൂര്&#x200d;ണ പിന്തുണയുമായി ബ്രിട്ടീഷ് ഭരണകൂടം. ബ്രിട്ടീഷ് പൊതുസഭയില്&#x200d; അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയവെ, വിദേശകാര്യ കോമണ്&#x200d;വെല്&#x200d;ത്ത് ആന്റ് ഡവലപ്‌മെന്റ് വകുപ്പ് ജൂനിയര്&#x200d; മന്ത്രി ഡേവിഡ് റുട്ട്‌ലി ആണ് സര്&#x200d;ക്കാര്&#x200d; നിലപാട് വ്യക്തമാക്കിയത്. ഡോക്യുമെന്ററി വിവാദം ഉയര്&#x200d;ന്ന ഘട്ടത്തില്&#x200d; പ്രതികരിക്കാതെ മാറിനിന്ന ബ്രിട്ടീഷ് ഭരണകൂടം ബി.ബി.സി റെയ്ഡിനെതിരെ ആഗോള തലത്തില്&#x200d; തന്നെ പ്രതിഷേധം ഉയര്&#x200d;ന്നതോടെയാണ് ഉറച്ച നിലപാടുമായി രംഗത്തെത്തിയത്. ഇന്ത്യന്&#x200d; ആ ദായ നികുതി വകുപ്പ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനാല്&#x200d; ഇപ്പോള്&#x200d; പ്രതികരിക്കുന്നില്ലെന്ന് റുട്ട്‌ലി പറഞ്ഞു. എന്നാല്&#x200d; മാധ്യമ സ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും ജനാധിപത്യത്തെ ശക്തിപ്പെടുത്താ ന്&#x200d; അനിവാര്യമാണ്. ഇന്ത്യയും ബ്രിട്ടനും തമ്മി ല്&#x200d; ആഴത്തിലുള്ള ബന്ധമുള്ളതിനാല്&#x200d; ഏതു വിഷയത്തിലും നിര്&#x200d;മ്മാണാത്മകമായ ചര്&#x200d;ച്ചകള്&#x200d; സാധ്യമാകും- റുട്ട്‌ലി പറഞ്ഞു.<br />
തുടര്&#x200d;ന്നാണ് എഡിറ്റോറിയല്&#x200d; സ്വാതന്ത്ര്യത്തില്&#x200d; ഉള്&#x200d;പ്പെടെ ബി.ബി.സിയെ പൂര്&#x200d;ണമായി സംരക്ഷിക്കുമെന്ന് റുട്ട്‌ലി വ്യക്തമാക്കിയത്. &#8216;ഞങ്ങള്&#x200d; ബി. ബി.സിക്കൊപ്പം ഉറച്ചുനില്&#x200d;ക്കുന്നു. ബി.ബി.സിക്ക് ഫണ്ട് നല്&#x200d;കുന്നത് ഞങ്ങളാണ്. ബി. ബി.സി ലോകത്തിനു നല്&#x200d;കുന്ന സംഭാവന നിര്&#x200d;ണായകമാണെന്നാണ് ഞങ്ങളുടെ വിലയിരുത്തല്&#x200d;. ബി.ബി. സിക്ക് പൂര്&#x200d;ണമായ എഡിറ്റോറിയല്&#x200d; സ്വാതന്ത്ര്യം വേണമെന്നു തന്നെയാണ് ഞങ്ങളുടെ നിലപാട്&#8217; &#8211; റുട്ട്‌ലി പറഞ്ഞു.<br />
ബി.ബി.സി ഞങ്ങളെ(ഗവണ്&#x200d;മെന്റിനെ) വിമര്&#x200d;ശിക്കുന്നുണ്ട്. ലേബര്&#x200d; പാര്&#x200d;ട്ടിയെ(പ്രതിപക്ഷം) വിമര്&#x200d;ശിക്കുന്നുണ്ട്. സ്വാതന്ത്ര്യം പരമപ്രധാനമാണെന്ന വിശ്വാസം ഉള്ളതുകൊണ്ടാണിത്. സ്വാതന്ത്ര്യം തന്നെയാണ് പ്രധാനം. ഇക്കാര്യം ലോകമെമ്പാടുമുള്ള നമ്മുടെ സുഹൃത് രാഷ്ട്രങ്ങളെ, പ്രത്യേകിച്ച് ഇന്ത്യയെ ബോധ്യപ്പെടുത്താന്&#x200d; കഴിയുമെന്നു തന്നെയാണ് കരുതുന്നത് &#8211; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.<br />
ബി.ബി.സിയുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് ബ്രിട്ടീഷ് സര്&#x200d;ക്കാറിനു കീഴിലെ എഫ്.സി.ഡി.ഒ വകുപ്പാണ് ഫണ്ട് നല്&#x200d;കുന്നതെന്ന പറഞ്ഞ മന്ത്രി, നാല് ഇന്ത്യന്&#x200d; ഭാഷകളില്&#x200d; (ഗുജറാത്തി, മറാത്തി, പഞ്ചാബി, തെലുഗ്) ഉള്&#x200d;പ്പെടെ 12 ഭാഷകളില്&#x200d; ലോകത്ത് പ്രക്ഷേപണം നടത്തുന്നുണ്ടെന്നും വിശദീകരിച്ചു. ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്&#x200d; നടന്ന റെയ്ഡില്&#x200d; പ്രസ്താവന നടത്തുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; പരായപ്പെട്ടെന്ന് ആരോപിച്ച് നോര്&#x200d;ത്തേണ്&#x200d; അയര്&#x200d;ലന്റില്&#x200d; നിന്നുള്ള എം.പി ജിം ഷാനോണ്&#x200d; ആണ് വിഷയം പൊതുസഭയില്&#x200d; ഉന്നയിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bbc-sunak.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രിട്ടന്&#x200d; കെ.എം.സി.സി നേതാക്കള്&#x200d; എം. എ യൂസുഫലിയുമായി കൂടിക്കാഴ്ച നടത്തി</title>
		<link>https://www.chandrikadaily.com/british-kmcc-leaders-m-a-met-with-yusufali.html</link>
					<comments>https://www.chandrikadaily.com/british-kmcc-leaders-m-a-met-with-yusufali.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 20 Oct 2022 05:57:46 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[nri]]></category>
		<category><![CDATA[world]]></category>
		<category><![CDATA[britain]]></category>
		<category><![CDATA[KMCC]]></category>
		<category><![CDATA[MA yousuf ali]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=219639</guid>

					<description><![CDATA[ബ്രിട്ടന്&#x200d; കെ.എം.സി.സി നേതാക്കള്&#x200d; നോര്&#x200d;ക്ക വൈസ് ചെയര്&#x200d;മാന്&#x200d; എം. എ യൂസുഫലിയുമായി ലണ്ടനില്&#x200d; കൂടിക്കാഴ്ച നടത്തി.]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: ബ്രിട്ടന്&#x200d; കെ.എം.സി.സി നേതാക്കള്&#x200d; നോര്&#x200d;ക്ക വൈസ് ചെയര്&#x200d;മാന്&#x200d; എം. എ യൂസുഫലിയുമായി ലണ്ടനില്&#x200d; കൂടിക്കാഴ്ച നടത്തി. യു.എ.ഇ. കെ.എം.സി.സി. പ്രസിഡണ്ട് ഡോ: പുത്തൂര്&#x200d; റഹ്മാന്&#x200d; പങ്കെടുത്തു. മുന്&#x200d; കാലങ്ങളെ അപേക്ഷിച് ധാരാളം മലയാളികള്&#x200d; തൊഴിലിനായും ഉപരിപഠനത്തിന് ബ്രിട്ടനില്&#x200d; എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്&#x200d; ബ്രിട്ടന്&#x200d; കെ. എം. സി. സി നടത്തുന്ന പ്രവര്&#x200d;ത്തനങ്ങളും അതോടൊപ്പം പ്രവാസികളുടെ ക്ഷേമത്തിനായി നോര്&#x200d;ക്ക അടക്കമുള്ള എല്ലാ സംവിധാനങ്ങളുമായും യോജിച്ച് പ്രവര്&#x200d;ത്തിക്കേണ്ടതിന്റ് ആവശ്യകതയും ചര്&#x200d;ച്ചയായി.</p>
<p>വിവിധ രാജ്യങ്ങളില്&#x200d; സ്തുത്യര്&#x200d;ഹമായ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തുന്ന സംഘടനയാണ് കെ.എം.സി.സിയെന്നും താന്&#x200d; ആദരവോടെയാണു നോക്കിക്കാണുന്നതെന്നും ഏത് വേദിയിലും അത് പറയാറുണ്ടെന്നും എം. എ യൂസുഫലി പറഞ്ഞു. ബ്രിട്ടന്&#x200d; കെ.എം.സി.സി യുടെ പരിഗണനയിലുള്ള പ്രൊജക്ട് പൂര്&#x200d;ത്തിയാക്കാന്&#x200d; അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്തു. ബ്രിട്ടന്&#x200d; കെ.എം.സി.സി പ്രസിഡണ്ട് അസ്സൈനാര്&#x200d; കുന്നുമ്മല്&#x200d;, ജനറല്&#x200d; സെക്രട്ടറി സഫീര്&#x200d; പേരാംബ്ര, ചെയര്&#x200d;മാന്&#x200d; കരീം മാസ്റ്റര്&#x200d; മേമുണ്ട, ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി അര്&#x200d;ഷാദ് കണ്ണൂര്&#x200d;, സെക്രട്ടറി സുബൈര്&#x200d; കോട്ടക്കല്&#x200d; എന്നിവര്&#x200d; കൂടിക്കാഴ്ചയില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/british-kmcc-leaders-m-a-met-with-yusufali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക്‌ഡോണ്&#x200d; ഇളവുകളുമായി ബ്രിട്ടന്&#x200d;</title>
		<link>https://www.chandrikadaily.com/britains-pm-announces-eases-covid-restrictions12.html</link>
					<comments>https://www.chandrikadaily.com/britains-pm-announces-eases-covid-restrictions12.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 11 May 2021 05:14:29 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[world]]></category>
		<category><![CDATA[britain]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=186833</guid>

					<description><![CDATA[ലണ്ടന്&#x200d;: അടുത്താഴ്ച മുതല്&#x200d; രാജ്യത്ത് കൂടുതല്&#x200d; ഇളവുകള്&#x200d; നല്&#x200d;കാന്&#x200d; ബ്രിട്ടിഷ് സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചു. രണ്ടാം ദിവസവും രാജ്യത്ത് കോവിഡ് മരണം അഞ്ചില്&#x200d; താഴെ ആയതോടെയാണ് പ്രധാനമന്ത്രി ഇത്തരമൊരു തീരുമാനമെടുത്തത്. വാക്‌സിനേഷനിലൂടെ കോവിഡിനെ പിടിച്ചുകെട്ടാന്&#x200d; ബ്രിട്ടന് സാധിച്ചിട്ടുണ്ട്. അടുത്ത ആഴ്ച മുതല്&#x200d; റസ്റ്റോറന്റ് കളില്&#x200d; ഇരുന്ന് ഭക്ഷണം കഴിക്കുവാനും, പൊതുസ്ഥലങ്ങളില്&#x200d; ആലിംഗനം ചെയ്യുവാനും പബ്ബുകളില്&#x200d; മദ്യപിക്കാനും, വിദേശത്തേക്ക് വിനോദയാത്രകള്&#x200d; പോകുവാനും ബ്രിട്ടീഷ് സര്&#x200d;ക്കാര്&#x200d; അനുമതി നല്&#x200d;കി. കോവിഡ് വ്യാപനം ലോകത്തിന്റെ ഭാഗങ്ങളില്&#x200d; രൂക്ഷമാകുന്ന സാഹചര്യത്തില്&#x200d; രോഗം പിടിപെടാന്&#x200d; സാധ്യതയുള്ളവര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: അടുത്താഴ്ച മുതല്&#x200d; രാജ്യത്ത് കൂടുതല്&#x200d; ഇളവുകള്&#x200d; നല്&#x200d;കാന്&#x200d; ബ്രിട്ടിഷ് സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചു.<br />
രണ്ടാം ദിവസവും രാജ്യത്ത് കോവിഡ് മരണം അഞ്ചില്&#x200d; താഴെ ആയതോടെയാണ് പ്രധാനമന്ത്രി ഇത്തരമൊരു തീരുമാനമെടുത്തത്. വാക്‌സിനേഷനിലൂടെ കോവിഡിനെ പിടിച്ചുകെട്ടാന്&#x200d; ബ്രിട്ടന് സാധിച്ചിട്ടുണ്ട്. അടുത്ത ആഴ്ച മുതല്&#x200d; റസ്റ്റോറന്റ് കളില്&#x200d; ഇരുന്ന് ഭക്ഷണം കഴിക്കുവാനും, പൊതുസ്ഥലങ്ങളില്&#x200d; ആലിംഗനം ചെയ്യുവാനും പബ്ബുകളില്&#x200d; മദ്യപിക്കാനും, വിദേശത്തേക്ക് വിനോദയാത്രകള്&#x200d; പോകുവാനും ബ്രിട്ടീഷ് സര്&#x200d;ക്കാര്&#x200d; അനുമതി നല്&#x200d;കി. കോവിഡ് വ്യാപനം ലോകത്തിന്റെ ഭാഗങ്ങളില്&#x200d; രൂക്ഷമാകുന്ന സാഹചര്യത്തില്&#x200d; രോഗം പിടിപെടാന്&#x200d; സാധ്യതയുള്ളവര്&#x200d; കൂടുതല്&#x200d; കരുതല്&#x200d; എടുക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്&#x200d;സണ്&#x200d; പറഞ്ഞു. തിങ്കളാഴ്ച മുതല്&#x200d; ഇംഗ്ലണ്ടിലെ സെക്കന്&#x200d;ഡറി സ്‌കൂളുകളില്&#x200d; കുട്ടികള്&#x200d;ക്ക് മാസ്‌ക്‌<br />
നിര്&#x200d;ബന്ധമില്ല. വീടിനു പുറത്ത് മുപ്പതു പേര്&#x200d;ക്കുവരെ ഒത്തുകൂടാം, ഹോട്ടലുകളും ബാര്&#x200d;ബി ക്യൂ റസ്റ്റൊറന്റുകളും തുറക്കാന്&#x200d; അനുമതി നല്&#x200d;കി. രാജ്യത്ത് കൂടുതല്&#x200d; ഇളവുകള്&#x200d; ജൂണ്&#x200d; 23 ശേഷം പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രിബോറിസ് ജോണ്&#x200d;സണ്&#x200d; പറഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/britains-pm-announces-eases-covid-restrictions12.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
