<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>brutal attack &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/brutal-attack/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 27 Oct 2025 09:24:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>brutal attack &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തൃശൂരില്‍ യുവാവിന് നേരെ ക്രൂരമായ ആക്രമണം; ജനനേന്ദ്രിയം മുറിച്ച് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി</title>
		<link>https://www.chandrikadaily.com/brutal-attack-on-youth-in-thrissur-genital-mutilation-and-loss-of-eye-sight.html</link>
					<comments>https://www.chandrikadaily.com/brutal-attack-on-youth-in-thrissur-genital-mutilation-and-loss-of-eye-sight.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 27 Oct 2025 09:24:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[brutal attack]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360480</guid>

					<description><![CDATA[കൊടുങ്ങല്ലൂരില്‍ നഗ്നനായി വഴിയോരത്ത് അബോധാവസ്ഥയില്‍ കിടക്കുന്ന സുദര്‍ശനനെ നാട്ടുകാര്‍ കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: നഗരത്തെ നടുക്കുന്ന ക്രൂരമായ ആക്രമണത്തില്&#x200d; ആലപ്പുഴ തുറവൂര്&#x200d; സ്വദേശിയായ സുദര്&#x200d;ശനന്&#x200d; ഗുരുതരമായി പരിക്കേറ്റ നിലയില്&#x200d; തൃശൂര്&#x200d; മെഡിക്കല്&#x200d; കോളജില്&#x200d; ചികിത്സയിലാണ്. ആക്രമികള്&#x200d; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുന്നതുവരെ മര്&#x200d;ദിച്ചും പീഡിപ്പിച്ചതായാണ് പരിശോധനയില്&#x200d; കണ്ടെത്തിയത്.</p>
<p>കഴിഞ്ഞ ദിവസമാണ് കൊടുങ്ങല്ലൂരില്&#x200d; നഗ്നനായി വഴിയോരത്ത് അബോധാവസ്ഥയില്&#x200d; കിടക്കുന്ന സുദര്&#x200d;ശനനെ നാട്ടുകാര്&#x200d; കണ്ടെത്തിയത്. ഉടന്&#x200d; പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശരീരത്തില്&#x200d; മുഴുവന്&#x200d; മുറിവുകളും വെട്ടേറ്റ പാടുകളും കണ്ടെത്തി. കത്തി പോലുള്ള ആയുധം ഉപയോഗിച്ച് ആക്രമണമുണ്ടായതാണെന്ന് പൊലീസ് സംശയിക്കുന്നു.</p>
<p>അന്വേഷണത്തിനിടെ ആലപ്പുഴയിലെ ബന്ധുക്കളെ പൊലീസ് തിരിച്ചറിഞ്ഞു. സുദര്&#x200d;ശനന്&#x200d; നേരത്തേ ചേര്&#x200d;ത്തലയില്&#x200d; മുനീര്&#x200d; കൊല്ലപ്പെട്ട കേസിലെ പ്രതിയാണെന്നും, അതുമായി ബന്ധപ്പെട്ട പകപോക്കലാകാം ആക്രമണത്തിന് പിന്നില്&#x200d; എന്ന് കുടുംബം ആരോപിക്കുന്നു.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്&#x200d; പൊലീസ് അന്വേഷണം ഊര്&#x200d;ജിതമാക്കിയിരിക്കുകയാണ്. പ്രതികളെ തിരിച്ചറിയാനും ആക്രമണത്തിന് പിന്നിലെ യഥാര്&#x200d;ത്ഥ കാരണങ്ങള്&#x200d; കണ്ടെത്താനും അന്വേഷണസംഘം തെളിവുകള്&#x200d; ശേഖരിച്ചുവരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brutal-attack-on-youth-in-thrissur-genital-mutilation-and-loss-of-eye-sight.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശുസംരക്ഷക ഗുണ്ടകളുടെ ക്രൂര ആക്രമണം; ബീഫ് കടകള്&#x200d; അടച്ചിട്ട് ഗോവയില്&#x200d; വ്യാപാരികളുടെ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/brutal-attack-by-cow-vigilantes-traders-protest-in-goa-after-beef-shops-are-closed.html</link>
					<comments>https://www.chandrikadaily.com/brutal-attack-by-cow-vigilantes-traders-protest-in-goa-after-beef-shops-are-closed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 24 Dec 2024 06:38:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[brutal attack]]></category>
		<category><![CDATA[cow vigilantes]]></category>
		<category><![CDATA[goa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323082</guid>

					<description><![CDATA[മഡ്ഗാവില്&#x200d; കഴിഞ്ഞയാഴ്ച പശുസംരക്ഷക ഗുണ്ടകള്&#x200d; ബീഫ് വ്യാപാരികളെ ആക്രമിച്ചതിനു പിന്നാലെയാണ് പ്രതിഷേധ സൂചകമായി തിങ്കളാഴ്ച കടകള്&#x200d; അടച്ചിട്ടത്. ചൊവ്വാഴ്ചയും കടകള്&#x200d; അടഞ്ഞുകിടക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>പശുസംരക്ഷക ഗുണ്ടകളുടെ നിരന്തര ഭീഷണിയിലും ആക്രമണത്തിലും പ്രതിഷേധിച്ച് ഗോവയിലുടനീളം ബീഫ് കടകള്&#x200d; അടച്ചിട്ടു. മഡ്ഗാവില്&#x200d; കഴിഞ്ഞയാഴ്ച പശുസംരക്ഷക ഗുണ്ടകള്&#x200d; ബീഫ് വ്യാപാരികളെ ആക്രമിച്ചതിനു പിന്നാലെയാണ് പ്രതിഷേധ സൂചകമായി തിങ്കളാഴ്ച കടകള്&#x200d; അടച്ചിട്ടത്. ചൊവ്വാഴ്ചയും കടകള്&#x200d; അടഞ്ഞുകിടക്കുകയാണ്.</p>
<p>തങ്ങളുടെ സുരക്ഷയില്&#x200d; കടുത്ത ആശങ്കയാണ് ഖുറൈശി മീറ്റ് ട്രേഡേഴ്‌സ് അസോസിയേഷന്&#x200d; ഭാരവാഹികള്&#x200d; പങ്കുവെക്കുന്നത്. &#8216;ഒരു കച്ചവടക്കാരനും ബീഫ് വില്&#x200d;ക്കില്ല. ഞങ്ങളുടെ ആവശ്യങ്ങളില്&#x200d; ഉറച്ചുനില്&#x200d;ക്കുകയാണ്&#8217; അസോസിയേഷന്&#x200d; ജനറല്&#x200d; സെക്രട്ടറി അന്&#x200d;വര്&#x200d; ബെപാരി &#8216;ടൈംസ് ഓഫ് ഇന്ത്യ&#8217;യോട് പറഞ്ഞു.</p>
<p>മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ചയാണ് വ്യാപാരികള്&#x200d; ഉന്നയിക്കുന്ന പ്രധാന ആവശ്യം. പശുസംരക്ഷക ഗുണ്ടകളുടെ ആക്രമണങ്ങള്&#x200d; തടയുകയും ഉരുക്കളെ വാഹനങ്ങളില്&#x200d; കൊണ്ടുപോകുമ്പോള്&#x200d; സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും ഇവര്&#x200d; ആവശ്യപ്പെടുന്നു.</p>
<p>&#8216;ഗോവ എക്കാലത്തും അതിന്റെ സമാധാനപരമായ സഹവര്&#x200d;ത്തിത്വത്തില്&#x200d; അഭിമാനിക്കുന്നു. വ്യാപാരികള്&#x200d;ക്കെതിരായ ആക്രമണങ്ങള്&#x200d; തടയാന്&#x200d; സര്&#x200d;ക്കാര്&#x200d; അടിയന്തര നടപടികള്&#x200d; സ്വീകരിക്കണം. മതത്തിന്റെ മറവില്&#x200d; വര്&#x200d;ഗീയ സംഘര്&#x200d;ഷങ്ങള്&#x200d; വര്&#x200d;ധിക്കുന്നത് ആശങ്കാജനകമാണ്.</p>
<p>പതിറ്റാണ്ടുകളായി ഗോവ കാത്തുസൂക്ഷിക്കുന്ന ഐക്യത്തിനും സമാധാനത്തിനും ഭീഷണിയാണിത്&#8217; മുഖ്യമന്ത്രി സാവന്തിന് എഴുതിയ കത്തില്&#x200d; അസോസിയേഷന്&#x200d; ഓഫ് ഓള്&#x200d; ഗോവ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ബഷീര്&#x200d; അഹമ്മദ് ഷെയ്ഖ് ചൂണ്ടിക്കാട്ടി.</p>
<p>&#8216;പശുസംരക്ഷകരെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടര്&#x200d; പശുക്കളെ ശരിക്കും ശ്രദ്ധിക്കുന്നില്ല. കൊള്ളയടിക്കുന്നതിലാണ് അവര്&#x200d;ക്ക് താല്&#x200d;പര്യം. കച്ചവടം തുടരണമെങ്കില്&#x200d; പണം നല്&#x200d;കണമെന്ന് അവര്&#x200d; ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു. അവര്&#x200d; നേരത്തെ സംസ്ഥാന അതിര്&#x200d;ത്തിയില്&#x200d; വന്ന് ഞങ്ങളെ ഉപദ്രവിക്കുമായിരുന്നു. ഇപ്പോള്&#x200d; അവര്&#x200d; ഞങ്ങളുടെ കടകളിലേക്ക് കടന്നുകയറുന്നു. നിയമപരമായ രീതിയില്&#x200d; കച്ചവടം നടത്തുന്ന ഞങ്ങള്&#x200d;ക്ക് അവരുടെ ആവശ്യങ്ങള്&#x200d; അംഗീകരിക്കാന്&#x200d; കഴിയില്ല&#8217; അസോസിയേഷന്&#x200d; വൈസ് പ്രസിഡന്റ് ഷബീര്&#x200d; ഷെയ്ഖ് പറഞ്ഞു.</p>
<p>ഗോവയിലുടനീളം 75ലേറെ ബീഫ് കടകളുണ്ടെന്നാണ് കണക്ക്. ഇവയില്&#x200d; 250ലേറെപ്പേര്&#x200d; ജോലി ചെയ്യുന്നു. ദിവസം 25 ടണ്ണിലേറെ ബീഫാണ് ഗോവയില്&#x200d; വില്&#x200d;ക്കുന്നത്. ഇതില്&#x200d; പകുതിയോളവും വരുന്നത് അടുത്ത സംസ്ഥാനങ്ങളില്&#x200d;നിന്നാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brutal-attack-by-cow-vigilantes-traders-protest-in-goa-after-beef-shops-are-closed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മട്ടാഞ്ചേരിയില്&#x200d; മൂന്നരവയസുകാരനെ അധ്യാപിക മര്&#x200d;ദിച്ച സംഭവം; സ്‌കൂള്&#x200d; അടച്ചുപൂട്ടാന്&#x200d; ഉത്തരവ്</title>
		<link>https://www.chandrikadaily.com/in-mattanchery-a-three-and-a-half-year-old-boy-was-beaten-up-by-a-teacher-order-to-close-the-school.html</link>
					<comments>https://www.chandrikadaily.com/in-mattanchery-a-three-and-a-half-year-old-boy-was-beaten-up-by-a-teacher-order-to-close-the-school.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 11 Oct 2024 13:42:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[brutal attack]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[teacher]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313045</guid>

					<description><![CDATA[സ്‌കൂള്&#x200d; പ്രവര്&#x200d;ത്തിച്ചത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണെന്നും അനുമതി ഇല്ലാത്ത സ്‌കൂളുകളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്&#x200d;ട്ട് നല്&#x200d;കാനും നിര്&#x200d;ദേശം നല്&#x200d;കി.]]></description>
										<content:encoded><![CDATA[<p>മട്ടാഞ്ചേരിയില്&#x200d; മൂന്നരവയസുകാരനെ അധ്യാപിക മര്&#x200d;ദിച്ച സംഭവത്തില്&#x200d; സ്‌കൂള്&#x200d; അടച്ചുപൂട്ടാന്&#x200d; ഉത്തരവ്. മട്ടാഞ്ചേരി സ്മാര്&#x200d;ട്ട് കിഡ്‌സ് പ്ലേ സ്‌കൂളിനെതിരെയാണ് നടപടി. സ്‌കൂളിന് നോട്ടീസ് നല്&#x200d;കാന്&#x200d; വിദ്യാഭ്യാസ മന്ത്രി വി. ശിവന്&#x200d;കുട്ടി നിര്&#x200d;ദേശം നല്&#x200d;കി. സ്‌കൂള്&#x200d; പ്രവര്&#x200d;ത്തിച്ചത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണെന്നും അനുമതി ഇല്ലാത്ത സ്‌കൂളുകളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്&#x200d;ട്ട് നല്&#x200d;കാനും നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>മൂന്നര വയസുകാരനെ മര്&#x200d;ദിച്ച അധ്യാപികയെ കഴിഞ്ഞ ദിവസം ജോലിയില്&#x200d; നിന്ന് പുറത്താക്കിയിരുന്നു. അധ്യാപികയായ സീതാലക്ഷ്മിയെയാണ് ജോലിയില്&#x200d; നിന്ന് പുറത്താക്കിയത്. കേസില്&#x200d; അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യല്&#x200d; ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.</p>
<p>വിദ്യാര്&#x200d;ത്ഥിയെ ചൂരല്&#x200d; ഉപയോഗിച്ച് ക്രൂരമായി മര്&#x200d;ദിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയില്&#x200d; അധ്യാപികയെ മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയില്&#x200d; എടുത്തിരുന്നു. വൈകീട്ട് വീട്ടിലെത്തിയ കുട്ടി വസ്ത്രം മാറുന്നതിനിടയ്ക്കാണ് കുട്ടിയുടെ ശരീരത്തില്&#x200d; പാടുകളുള്ളത് രക്ഷിതാക്കള്&#x200d; കണ്ടത്. ഇതേ കുറിച്ച് കുട്ടിയോട് രക്ഷിതാക്കള്&#x200d; ചോദിച്ചപ്പോഴാണ് സംഭവം അറിയുന്നത്. തുടര്&#x200d;ന്ന് രക്ഷിതാക്കള്&#x200d; പൊലീസില്&#x200d; പരാതി നല്&#x200d;കുകയായിരുന്നു. പിന്നാലെ അധ്യാപികയെ പൊലീസ് കസ്റ്റഡിയില്&#x200d; എടുക്കുകയുമായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-mattanchery-a-three-and-a-half-year-old-boy-was-beaten-up-by-a-teacher-order-to-close-the-school.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മട്ടാഞ്ചേരിയില്&#x200d; മൂന്നര വയസുകാരനെ മര്&#x200d;ദിച്ച അധ്യാപികയെ പുറത്താക്കി</title>
		<link>https://www.chandrikadaily.com/a-teacher-who-beat-a-three-and-a-half-year-old-boy-in-mattancherry-was-fired.html</link>
					<comments>https://www.chandrikadaily.com/a-teacher-who-beat-a-three-and-a-half-year-old-boy-in-mattancherry-was-fired.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 10 Oct 2024 16:41:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[brutal attack]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[teacher]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312942</guid>

					<description><![CDATA[മട്ടാഞ്ചേരി സ്മാര്&#x200d;ട്ട് പ്ലേ സ്‌കൂളിലെ അധ്യാപിക സീതാലക്ഷ്മിയെയാണ് ജോലിയില്&#x200d; നിന്ന് പുറത്താക്കിയത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി മട്ടാഞ്ചേരിയില്&#x200d; മൂന്നര വയസുകാരനെ മര്&#x200d;ദിച്ച അധ്യാപികയെ ജോലിയില്&#x200d; നിന്നും പുറത്താക്കി. മട്ടാഞ്ചേരി സ്മാര്&#x200d;ട്ട് പ്ലേ സ്‌കൂളിലെ അധ്യാപിക സീതാലക്ഷ്മിയെയാണ് ജോലിയില്&#x200d; നിന്ന് പുറത്താക്കിയത്. വിദ്യാര്&#x200d;ത്ഥയെ മര്&#x200d;ദിച്ച കേസില്&#x200d; അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യല്&#x200d; ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.</p>
<p>കഴിഞ്ഞ ദിവസം വിദ്യാര്&#x200d;ത്ഥിയെ ചൂരല്&#x200d; ഉപയോഗിച്ച് ക്രൂരമായി മര്&#x200d;ദിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയില്&#x200d; അധ്യാപികയെ മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയില്&#x200d; എടുത്തിരുന്നു. വൈകീട്ട് വീട്ടിലെത്തിയ കുട്ടി വസ്ത്രം മാറുന്നതിനിടയ്ക്കാണ് കുട്ടിയുടെ ശരീരത്തില്&#x200d; പാടുകളുള്ളത് രക്ഷിതാക്കള്&#x200d; കണ്ടത്. ഇതേ കുറിച്ച് കുട്ടിയോട് രക്ഷിതാക്കള്&#x200d; ചോദിച്ചപ്പോഴാണ് സംഭവം അറിയുന്നത്. തുടര്&#x200d;ന്ന് രക്ഷിതാക്കള്&#x200d; പൊലീസില്&#x200d; പരാതി നല്&#x200d;കുകയായിരുന്നു. പിന്നാലെ അധ്യാപികയെ പൊലീസ് കസ്റ്റഡിയില്&#x200d; എടുക്കുകയുമായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-teacher-who-beat-a-three-and-a-half-year-old-boy-in-mattancherry-was-fired.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എറണാകുളത്ത് മൂന്നര വയസുകാരനെ ക്രൂരമായി മര്&#x200d;ദിച്ച അധ്യാപികയെ കസ്റ്റഡിയിലെടുത്തു</title>
		<link>https://www.chandrikadaily.com/ernakulam-teacher-arrested-for-brutally-beating-three-and-a-half-year-old-boy.html</link>
					<comments>https://www.chandrikadaily.com/ernakulam-teacher-arrested-for-brutally-beating-three-and-a-half-year-old-boy.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 10 Oct 2024 11:46:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[brutal attack]]></category>
		<category><![CDATA[ernakulam]]></category>
		<category><![CDATA[teacher]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312904</guid>

					<description><![CDATA[മട്ടാഞ്ചേരിയിലെ സ്മാര്&#x200d;ട്ട് പ്ലേ സ്‌കൂളിലെ അധ്യാപികയായ സീതാലക്ഷ്മിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.]]></description>
										<content:encoded><![CDATA[<p>എറണാകുളത്ത് മൂന്നര വയസ്സുകാരനെ ക്രൂരമായി മര്&#x200d;ദിച്ച് അധ്യാപികയെ കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരിയിലെ സ്മാര്&#x200d;ട്ട് പ്ലേ സ്‌കൂളിലെ അധ്യാപികയായ സീതാലക്ഷ്മിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രക്ഷിതാക്കളുടെ പരാതിയെ തുടര്&#x200d;ന്നാണ് നടപടി.</p>
<p>കഴിഞ്ഞ ദിവസമാണ് കേസിനെ ആസ്പദമായ സംഭവം നടന്നത്. വിദ്യാര്&#x200d;ത്ഥിയെ ചൂരല്&#x200d; ഉപയോഗിച്ച് മര്&#x200d;ദിച്ചുവെന്നാണ് രക്ഷിതാക്കള്&#x200d; പരാതി നല്&#x200d;കിയത്. വൈകുന്നേരം കുട്ടി വീട്ടിലെത്തി വസ്ത്രം മാറ്റുന്നതിനിടയിലാണ് ശരീരത്തില്&#x200d; പാടുകള്&#x200d; കാണുന്നത്. തുടര്&#x200d;ന്ന് കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം അറിയുന്നത്. തുടര്&#x200d;ന്നാണ് കുടുംബം പൊലീസില്&#x200d; പരാതി നല്&#x200d;കിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ernakulam-teacher-arrested-for-brutally-beating-three-and-a-half-year-old-boy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയെ വിമര്&#x200d;ശിച്ചു; മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് ക്രൂര മര്&#x200d;ദനം</title>
		<link>https://www.chandrikadaily.com/criticized-bjp-mentally-challenged-girl-brutally-beaten.html</link>
					<comments>https://www.chandrikadaily.com/criticized-bjp-mentally-challenged-girl-brutally-beaten.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 01 Aug 2023 12:46:52 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[brutal attack]]></category>
		<category><![CDATA[cririsize]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267604</guid>

					<description><![CDATA[ഇവരെ വീട്ടില്&#x200d; നിന്ന് വലിച്ചിഴച്ച് മാര്&#x200d;ക്കറ്റിലെത്തിച്ച ശേഷം, ജനക്കൂട്ടം വളഞ്ഞിട്ട് മര്&#x200d;ദിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ജനക്കൂട്ടം ക്രൂരമായി മര്&#x200d;ദ്ദിച്ചു. യുവതിയുടെ വീട്ടില്&#x200d; ബി.ജെ.പി വിരുദ്ധ ബോര്&#x200d;ഡുകള്&#x200d; കണ്ടെത്തിയതാണ് പ്രകോപനത്തിന് കാരണം. ഇവരെ വീട്ടില്&#x200d; നിന്ന് വലിച്ചിഴച്ച് മാര്&#x200d;ക്കറ്റിലെത്തിച്ച ശേഷം, ജനക്കൂട്ടം വളഞ്ഞിട്ട് മര്&#x200d;ദിക്കുകയായിരുന്നു. ജയ്പൂരില്&#x200d; നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.</p>
<p>ജൂലൈ 20ന് ജയ്പൂരിലെ കല്യാണ്&#x200d; നഗറിലാണ് സംഭവം. ജനക്കൂട്ടം സ്ത്രീയെ ക്രൂരമായി മര്&#x200d;ദിക്കുന്നതിന്റെ ദൃശ്യങ്ങള്&#x200d; പുറത്തുവന്നിരുന്നു. സ്ത്രീകളും പുരുഷന്മാരും ചേര്&#x200d;ന്ന് യുവതിയെ അടിക്കുന്നതും തൊഴിക്കുന്നതുമാണ് ദൃശ്യങ്ങളില്&#x200d; ഉള്ളത്. ഇവര്&#x200d; യുവതിയുടെ മുഖത്ത് അഴുക്കുവെള്ളം ഒഴിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ട് യുവതിയെ രക്ഷപ്പെടുത്തിയിരുന്നു.</p>
<p>യുവതിയുടെ വീടിന്റെ ചുമരില്&#x200d; ബി.ജെ.പി വിരുദ്ധ ബോര്&#x200d;ഡുകളും അപകീര്&#x200d;ത്തികരമായ വാക്കുകളുള്ള താമരപ്പൂവിന്റെ ചിത്രവും കണ്ടതാണ് ജനക്കൂട്ടത്തെ ചൊടിപ്പിച്ചത്. ഇതാണ് വീടിനും അവിടെ താമസിക്കുന്ന മാനസിക വൈകല്യമുള്ള സ്ത്രീക്കും നേരെ ആക്രമണത്തിന് ഇടയാക്കിയത്. ജനക്കൂട്ടം വീട്ടില്&#x200d; അതിക്രമിച്ചു കയറി ഇവരെ ക്രൂരമായ ആക്രമണത്തിന് വിധേയയാക്കി. പിന്നീട് വീട്ടില്&#x200d; നിന്നും വലിച്ചിഴച്ച് മാര്&#x200d;ക്കറ്റി എത്തിച്ചു.</p>
<p>മുഖത്ത് അഴുക്ക് വെള്ളം ഒഴിച്ച ശേഷം, വീണ്ടും നിഷ്‌കരുണം മര്&#x200d;ദിച്ചു. മല്&#x200d;പ്പുറ പൊലീസ് എത്തിയിട്ടും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും ആക്രമണം തുടര്&#x200d;ന്നു. പിന്നീട് കൂടുതല്&#x200d; പൊലിസെത്തി ഇവരെ രക്ഷിച്ചു. ഒരാഴ്ചത്തെ അന്വേഷണത്തിനൊടുവില്&#x200d; സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/criticized-bjp-mentally-challenged-girl-brutally-beaten.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
