<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>brutally beaten &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/brutally-beaten/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 29 Dec 2024 04:11:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>brutally beaten &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മതംമാറിയെന്ന് ആരോപിച്ച് യു.പിയിൽ ദലിത് യുവാവിനോട് ക്രൂരത; തലമൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ചു</title>
		<link>https://www.chandrikadaily.com/dalit-youth-brutally-beaten-in-up-for-allegedly-converting-to-islam-shaved-and-paraded-through-the-streets.html</link>
					<comments>https://www.chandrikadaily.com/dalit-youth-brutally-beaten-in-up-for-allegedly-converting-to-islam-shaved-and-paraded-through-the-streets.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 29 Dec 2024 04:11:29 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[brutally beaten]]></category>
		<category><![CDATA[Dalit youth]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323725</guid>

					<description><![CDATA[ഡിസംബർ 27 വെള്ളിയാഴ്ച ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലാണ് സംഭവം നടന്നത്. ]]></description>
										<content:encoded><![CDATA[<p>ഉത്തർപ്രദേശിൽ ക്രിസ്തുമതം സ്വീകരിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ അപമാനിച്ച് തീവ്ര ഹിന്ദുത്വവാദികൾ. ശുബ്രൻ പാസ്വാൻ എന്ന ദളിത് യുവാവിനെയാണ് ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും പരസ്യമായി അപമാനിച്ചത്. ഡിസംബർ 27 വെള്ളിയാഴ്ച ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലാണ് സംഭവം നടന്നത്.</p>
<p>പാസ്വാൻ ക്രിസ്തുമതം സ്വീകരിച്ചുവെന്നാരോപിച്ചാണ് തീവ്രഹിന്ദുത്വ വാദികൾ അദ്ദേഹത്തിന് നേരെ ആക്രമണം അഴിച്ച് വിട്ടത്. ഹിന്ദുത്വ ഗ്രൂപ്പുകൾ യുവാവിന്റെ തല മൊട്ടയടിക്കുകയും ചെരിപ്പ് കൊണ്ട് അടിക്കുകയും പ്രാദേശിക ക്ഷേത്രത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്തു. ക്ഷേത്രത്തിലെത്തിയ പാസ്വാൻ ഹനുമാൻ ചാലിസ ചൊല്ലാൻ നിർബന്ധിതനായി.</p>
<p>സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലൂടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ തീവ്ര ഹിന്ദുത്വ വാദികൾ പാസ്വാനെയും കൊണ്ട് ജയ് ശ്രീറാം വിളികളുടെ അകമ്പടിയോടെ പരേഡ് നടത്തുന്നത് കാണാം.</p>
<p>സംഭവത്തിൽ തന്നെ ശാരീരികമായി ആക്രമിക്കുക മാത്രമല്ല മാനസികമായി ഉപദ്രവിക്കുകയും ‘ചമർ’ പോലുള്ള ജാതീയമായ അധിക്ഷേപങ്ങൾക്ക് ഇരയാക്കുകയും ചെയ്തുവെന്ന് പാസ്വാൻ പറഞ്ഞു. ഔപചാരികമായി പരാതി നൽകാൻ ശ്രമിച്ചിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പാസ്വാൻ ജില്ലാ മജിസ്‌ട്രേറ്റിന് നിവേദനം നൽകി.</p>
<p>പാസ്വാൻ ക്രിസ്ത്യാനിയായി മാറിയതിനാലാണ് ഇതുണ്ടായതെന്ന് പറഞ്ഞ് ബജ്റംഗ്ദളിൻ്റെയും വി.എച്ച്. പിയുടെയും മുതിർന്ന നേതാവ് സംഭവത്തെ ന്യായീകരിക്കാൻ ശ്രമിച്ചു.</p>
<p>ഈ സംഭവം മതവുമായി ബന്ധപ്പെട്ടതല്ലെന്നും പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണെന്നും കൂടുതലാണെന്നും നിയമപരമായ പ്രത്യാഘാതങ്ങളുടെ അഭാവമാണ് ഇത്തരം ആക്രമണം നടത്താൻ തീവ്ര ഹിന്ദുത്വ വാദികളെ പ്രോത്സാഹിപ്പിക്കുന്നതെന്നും ദളിത് ആക്ടിവിസ്റ്റുകൾ പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dalit-youth-brutally-beaten-in-up-for-allegedly-converting-to-islam-shaved-and-paraded-through-the-streets.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതപരിവര്&#x200d;ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്&#x200d; മൂന്ന് ക്രൈസ്തവര്&#x200d;ക്ക് ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകരുടെ ക്രൂര മര്&#x200d;ദനം</title>
		<link>https://www.chandrikadaily.com/three-christians-were-brutally-beaten-by-bajrang-dal-workers-in-maharashtra-on-the-charge-of-religious-conversion.html</link>
					<comments>https://www.chandrikadaily.com/three-christians-were-brutally-beaten-by-bajrang-dal-workers-in-maharashtra-on-the-charge-of-religious-conversion.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 14 Jun 2024 05:59:39 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bajrang dal]]></category>
		<category><![CDATA[brutally beaten]]></category>
		<category><![CDATA[Chief Minister of Maharashtra]]></category>
		<category><![CDATA[Three Christians]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300169</guid>

					<description><![CDATA[ഇതാദ്യമായല്ല മതപരിവര്&#x200d;ത്തനം ആരോപിച്ച് ബജ്റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; ആളുകളെ കയ്യേറ്റം ചെയ്യുന്നത്.]]></description>
										<content:encoded><![CDATA[<p>മതപരിവര്&#x200d;ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്&#x200d; മൂന്ന് ക്രൈസ്തവര്&#x200d;ക്ക് ബജ്റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകരുടെ ക്രൂര മര്&#x200d;ദനം. മഹാരാഷട്രയില്&#x200d; പൂനെ ജില്ലയിലെ ചിഖാലി ഗ്രാമത്തിലാണ് സംഭവം. ഇവരെ ബജ്റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; മര്&#x200d;ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്&#x200d; സംഭവത്തില്&#x200d; ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>മൂന്ന് പേരെയും നിലത്തിരുത്തി കൂട്ടമായി മര്&#x200d;ദിക്കുന്നത് ദൃശ്യങ്ങളില്&#x200d; കാണാം. ഇതാദ്യമായല്ല മതപരിവര്&#x200d;ത്തനം ആരോപിച്ച് ബജ്റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; ആളുകളെ കയ്യേറ്റം ചെയ്യുന്നത്.</p>
<p>അടുത്തിടെ ബിഹാറില്&#x200d; മലയാളി സുവിശേഷകനെ സംഘപരിവാര്&#x200d; ആക്രമിച്ചിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റര്&#x200d; സി.പി. സണ്ണി ആയിരുന്നു ബിഹാറില്&#x200d; ആക്രമണത്തിന് ഇരയായത്. പാസ്റ്റര്&#x200d; സണ്ണിയെയും കൂടെ ഉണ്ടായിരുന്ന മറ്റൊരു യുവാവിനെയും സംഘം മര്&#x200d;ദിക്കുന്നതിന്റെയും നിലത്തിട്ട് വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങള്&#x200d; അന്ന് പുറത്തുവന്നിരുന്നു. ഇവര്&#x200d; ജയ് ശ്രീറാം വിളിച്ച് കൊണ്ടായിരുന്നു ആക്രമണം നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/three-christians-were-brutally-beaten-by-bajrang-dal-workers-in-maharashtra-on-the-charge-of-religious-conversion.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താടി കണ്ട് മുസ്ലിമാണെന്നു തെറ്റിദ്ധരിച്ചു; അമിത് ഷായുടെ റാലിയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകന് അതിക്രൂരമര്&#x200d;ദനം</title>
		<link>https://www.chandrikadaily.com/he-mistook-him-for-a-muslim-after-seeing-his-beard-journalist-brutally-beaten-at-amit-shahs-rally.html</link>
					<comments>https://www.chandrikadaily.com/he-mistook-him-for-a-muslim-after-seeing-his-beard-journalist-brutally-beaten-at-amit-shahs-rally.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 May 2024 06:44:38 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Amit Shah's rally]]></category>
		<category><![CDATA[brutally beaten]]></category>
		<category><![CDATA[Journalist]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297508</guid>

					<description><![CDATA[ഇന്നലെ റായ്ബറേലിയില്&#x200d; നടന്ന അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം.]]></description>
										<content:encoded><![CDATA[<p>ആഭ്യന്തര മന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലി റിപ്പോര്&#x200d;ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്&#x200d;ത്തകന്  അതിക്രൂരമര്&#x200d;ദനം. താടി കണ്ടു മുസ്ലിമാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. ഓണ്&#x200d;ലൈന്&#x200d; വാര്&#x200d;ത്താ പോര്&#x200d;ട്ടലായ &#8216;മൊളിറ്റിക്സ്&#8217; റിപ്പോര്&#x200d;ട്ടര്&#x200d; രാഘവ് ത്രിവേദിക്കാണു മര്&#x200d;ദനമേറ്റത്.</p>
<p>ഇന്നലെ റായ്ബറേലിയില്&#x200d; നടന്ന അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. റാലിക്കെത്തിയ ചില സ്ത്രീകളുമായി സംസാരിക്കുകയായിരുന്നു രാഘവ്. റാലിയില്&#x200d; പങ്കെടുക്കാന്&#x200d; പൈസ കിട്ടിയിരുന്നുവെന്നും അതുകൊണ്ടാണ് ഇങ്ങോട്ടു വന്നതെന്നും ഈ സ്ത്രീകള്&#x200d; വെളിപ്പെടുത്തിയിരുന്നു. ഓരോരുത്തര്&#x200d;ക്കും 100 വീതമാണു ലഭിച്ചത്. ഇതിനു പിന്നാലെയായിരുന്നു ബി.ജെ.പി പ്രവര്&#x200d;ത്തകര്&#x200d; പൊതിഞ്ഞ് ആക്രമണം തുടങ്ങിയത്.</p>
<p>&#8221;ഞാന്&#x200d; റാലി റിപ്പോര്&#x200d;ട്ട് ചെയ്യുകയായിരുന്നു. പൈസ കിട്ടിയതുകൊണ്ടാണ് തങ്ങള്&#x200d; ഇവിടെ വന്നതെന്ന് റാലിക്കെത്തിയവരില്&#x200d; ചില സ്ത്രീകള്&#x200d; എന്നോട് വെളിപ്പെടുത്തി. അല്&#x200d;പം കഴിഞ്ഞാണ് ബി.ജെ.പിക്കാര്&#x200d; വന്ന് കാമറ ഓഫ് ചെയ്യാന്&#x200d; ആവശ്യപ്പെടുന്നത്. പിന്നാലെ ആക്രമണവും തുടങ്ങി.&#8221;-രാഘവ് ത്രിവേദി പറഞ്ഞു.</p>
<p>പൊലീസും മറ്റു മാധ്യമപ്രവര്&#x200d;ത്തകരുമെല്ലാം പരിസരത്തുണ്ടായിരുന്നു. സഹായം ചോദിച്ചിട്ടും ആരും വന്നില്ല. കാമറാമാന്&#x200d; ഉടന്&#x200d; സ്ഥലം വിടുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താടിവച്ച്, കുര്&#x200d;ത്തയും പൈജാമയും ഉടുത്തിരുന്നതുകൊണ്ട് ഞാന്&#x200d; മുസ്ലിമാണെന്നാണ് അവര്&#x200d; കരുതിയിരുന്നതെന്നും രാഘവ് വെളിപ്പെടുത്തി.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="hi" dir="ltr">&quot;आप मुझे पीट सकते हैं, आप मुझे मार सकते हैं, कमरे में बंद कर सकते हैं, वीडियो डिलीट करा सकते हैं, लेकिन मैं अस्पताल से निकलकर कल फिर आपसे मिलूँगा और सवाल पूछूंगा जिसके जवाब आपके पास नहीं होंगे। गृह मंत्री भाषण दे रहे थे और मुझे पीटा जा रहा था। पुलिस तमाशा देख रही थी और पत्रकार… <a href="https://t.co/DNNB7KgR2k">pic.twitter.com/DNNB7KgR2k</a></p>
<p>&mdash; Raghav trivedi (@RaghavTrivedi18) <a href="https://twitter.com/RaghavTrivedi18/status/1789659395657171119?ref_src=twsrc%5Etfw">May 12, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>റാലി നടന്ന വേലിക്കടുത്തുള്ള വെയ്റ്റിങ് റൂമിലേക്കു കൊണ്ടുപോയും മര്&#x200d;ദനം തുടര്&#x200d;ന്നു. മുല്ലാ (മുസ്ലിം), ഭീകരവാദി എന്നെല്ലാം വിളിച്ചായിരുന്നു ആക്രമണം. റാലിയില്&#x200d; പങ്കെടുക്കാന്&#x200d; പണം ലഭിച്ചെന്ന സ്ത്രീകളുടെ വെളിപ്പെടുത്തല്&#x200d; പകര്&#x200d;ത്തിയ വിഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു മര്&#x200d;ദനം തുടര്&#x200d;ന്നു. സ്ഥലത്തുനിന്നു രക്ഷപ്പെട്ട കാമറാമാന്റെ കൈവശമാണ് വിഡിയോ ഉള്ളതെന്നു പറഞ്ഞുനോക്കിയെങ്കിലും ഇവര്&#x200d; വെറുതെവിട്ടില്ല. പരിസരത്ത് 50ഓളം പൊലീസുകാരുണ്ടായിരുന്നു. അവരാരും രക്ഷയ്ക്കെത്തിയില്ല. 200ഓളം തവണ തല്ലും ഇടിയും കൊണ്ടെന്ന് രാഘവ് പറഞ്ഞു.</p>
<p>ശ്വാസംമുട്ടല്&#x200d; അനുഭവപ്പെട്ടതോടെയാണ് അക്രമികള്&#x200d; വെറുതെവിട്ടത്. റൂമില്&#x200d;നിന്നു പുറത്തിറങ്ങിയ രാഘവ് ബോധരഹിതനായി വീണു. തുടര്&#x200d;ന്ന് ആരൊക്കെയോ ചേര്&#x200d;ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.</p>
<p>റാലി റിപ്പോര്&#x200d;ട്ട് ചെയ്യാനായി ഡല്&#x200d;ഹിയില്&#x200d;നിന്ന് എത്തിയതായിരുന്നു രാഘവ് ത്രിവേദി. റാലിക്കിടയില്&#x200d; കണ്ട ചില സ്ത്രീകളാണ് 100 രൂപ നല്&#x200d;കാമെന്നു പറഞ്ഞ് ഗ്രാമമുഖ്യന്&#x200d; ഇവരെ പരിപാടിയിലേക്കു കൂട്ടിക്കൊണ്ടുവന്ന വിവരം വെളിപ്പെടുത്തിയത്. പ്രസംഗം തീരുംമുന്&#x200d;പ് ചില സ്ത്രീകള്&#x200d; സ്ഥലം കാലിയാക്കുന്നതു കണ്ടു ചോദിച്ചപ്പോഴായിരുന്നു സ്ത്രീകളുടെ മറുപടി. ഇതേക്കുറിച്ച് പ്രാദേശിക ബി.ജെ.പി നേതാക്കളോടും ആരാഞ്ഞു രാഘവ്. എന്നാല്&#x200d;, തുടക്കത്തില്&#x200d; നേതാക്കള്&#x200d; സംഭവം നിഷേധിച്ചു. സ്ത്രീകള്&#x200d; പറഞ്ഞതിന്റെ ദൃശ്യങ്ങളുണ്ടെന്നു പറഞ്ഞതോടെ ഇവര്&#x200d; ആളൊഴിഞ്ഞ ഭാഗത്തേക്കു കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയായിരുന്നു. വിഡിയോ ഡിലീറ്റ് ചെയ്യാന്&#x200d; ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചതോടെയാണ് ആക്രമണം തുടങ്ങിയതെന്നാണ് റിപ്പോര്&#x200d;ട്ടര്&#x200d; വെളിപ്പെടുത്തിയത്.</p>
<p>സംഭവത്തില്&#x200d; രാഘവിനൊപ്പമുണ്ടായിരുന്ന കാമറാമാന്&#x200d; സഞ്ജീത് സാഹ്നി നല്&#x200d;കിയ പരാതിയില്&#x200d; തിരിച്ചറിയാനാകാത്ത ആറുപേര്&#x200d;ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐ.പി.സി 147(കലാപമുണ്ടാക്കല്&#x200d;), 323(ദേഹോപദ്രവം വരുത്തല്&#x200d;), 504(ബോധപൂര്&#x200d;വം സമാധാനം തകര്&#x200d;ക്കാനുള്ള നടപടികള്&#x200d;) തുടങ്ങിയ വകുപ്പുകളാണ് അക്രമികള്&#x200d;ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്&#x200d; അന്വേഷണമാരംഭിച്ചതായി റായ്ബറേലി സര്&#x200d;ക്കിള്&#x200d; ഓഫിസര്&#x200d; അമിത് സിങ് പറഞ്ഞു.</p>
<p>ആക്രമണത്തില്&#x200d; വിമര്&#x200d;ശനവുമായി പ്രതിപക്ഷ നേതാക്കള്&#x200d; രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ പരാജയഭീതിയാണു സംഭവം കാണിക്കുന്നതെന്ന് കോണ്&#x200d;ഗ്രസ് പ്രതികരിച്ചു. തങ്ങള്&#x200d;ക്കെതിരെ ഉയരുന്ന ഒരു ശബ്ദവും ബി.ജെ.പി വച്ചുപൊറുപ്പിക്കില്ലെന്നതിന്റെ തെളിവാണു സംഭവമെന്ന് പ്രിയങ്ക ഗാന്ധി വിമര്&#x200d;ശിച്ചു. ഭരണഘടന ഇല്ലായ്മ ചെയ്യാനായി കാംപയിന്&#x200d; നടത്തുന്ന അവര്&#x200d; രാജ്യത്തെ ജനാധിപത്യം അവസാനിപ്പിച്ച് ജനങ്ങളുടെ ശബ്ദം അടിച്ചമര്&#x200d;ത്താനാണു ശ്രമിക്കുന്നതെന്നും അവര്&#x200d; കുറ്റപ്പെടുത്തി.</p>
<p>ബി.ജെ.പി പരാജയം മണക്കുന്നതിന്റെ അടയാളമാണ് മാധ്യമപ്രവര്&#x200d;ത്തകനു നേരെ നടന്ന ആക്രമണമെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു. യു.പിയിലെ ക്രമസമാധാനനിലയുടെ യാഥാര്&#x200d;ഥ്യമാണിത്. അക്രമം നടത്തി തെരഞ്ഞെടുപ്പ് വിജയിക്കാമെന്നാണ് ബി.ജെ.പി കരുതുന്നതെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>ചത്തിസ്ഗഢ് മുന്&#x200d; മുഖ്യമന്ത്രിയും യു.പിയുടെ ചുമതലയുള്ള കോണ്&#x200d;ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗല്&#x200d; രാഘവിനെ ആശുപത്രിയില്&#x200d; സന്ദര്&#x200d;ശിച്ചു. മുല്ല എന്നു വിളിച്ചാണ് രാഘവിനെ ബി.ജെ.പി ഗുണ്ടകള്&#x200d; ക്രൂരമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കു ജനാധിപത്യത്തില്&#x200d; വിശ്വാസമില്ലെന്നു തെളിയിക്കുകയാണ് ഈ സംഭവം. ചോദ്യം ചോദിക്കുമ്പോള്&#x200d; അക്രമാസക്തരാകുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/he-mistook-him-for-a-muslim-after-seeing-his-beard-journalist-brutally-beaten-at-amit-shahs-rally.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ</title>
		<link>https://www.chandrikadaily.com/green-chillies-were-fed-and-hung-in-the-fan-seven-year-old-brutally-beaten-stepfather-arrested.html</link>
					<comments>https://www.chandrikadaily.com/green-chillies-were-fed-and-hung-in-the-fan-seven-year-old-brutally-beaten-stepfather-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 18 Apr 2024 14:01:46 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[brutally beaten]]></category>
		<category><![CDATA[step dad arrest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295529</guid>

					<description><![CDATA[അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.</p>
<p>ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/green-chillies-were-fed-and-hung-in-the-fan-seven-year-old-brutally-beaten-stepfather-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വളര്&#x200d;ത്തുനായയെ ചെരുപ്പെറിഞ്ഞത് ചോദ്യം ചെയ്തതിന് ക്രൂരമര്&#x200d;ദ്ദനം; ഹൈക്കോടതി ഡ്രൈവര്&#x200d;ക്ക് ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/pet-dog-was-brutally-beaten-for-questioning-tragic-end-for-high-court-driver.html</link>
					<comments>https://www.chandrikadaily.com/pet-dog-was-brutally-beaten-for-questioning-tragic-end-for-high-court-driver.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 01 Apr 2024 13:55:31 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[brutally beaten]]></category>
		<category><![CDATA[driver]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[Pet dog]]></category>
		<category><![CDATA[questioning]]></category>
		<category><![CDATA[Tragic end]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294243</guid>

					<description><![CDATA[വീട്ടിലെ വളര്&#x200d;ത്തു നായയെ എറിഞ്ഞത് ചോദ്യം ചെയ്തതിനാണ് ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറായ വിനോദിനെ നാലംഗ സംഘം ആക്രമിച്ചത്.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>നാലംഗ സംഘത്തിന്റെ ക്രൂരമര്&#x200d;ദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവര്&#x200d; വിനോദ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനോദ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്നു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">വീട്ടിലെ വളര്&#x200d;ത്തു നായയെ എറിഞ്ഞത് ചോദ്യം ചെയ്തതിനാണ് ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറായ വിനോദിനെ നാലംഗ സംഘം ആക്രമിച്ചത്. സംഭവത്തില്&#x200d; ഇതര സംസ്ഥാനക്കാരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തര്&#x200d;പ്രദേശ്, ഹരിയാന സ്വദേശികളായ അശ്വിനി ഗോള്&#x200d;ക്കര്&#x200d;, കുശാല്&#x200d; ഗുപ്ത, ഉത്കര്&#x200d;ഷ്, ദീപക് എന്നിവരാണ് അറസ്റ്റിലായത്. ഇവര്&#x200d; 4 പേരും തപാല്&#x200d; വകുപ്പിലെ ജീവനക്കാരാണ്.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>മാര്&#x200d;ച്ച് 25ന് രാത്രി വിനോദിന്റെ വളര്&#x200d;ത്തുനായ ഗേറ്റിനകത്ത് നിന്ന് കുരച്ചപ്പോള്&#x200d; അതുവഴി നടന്നുപോയ പ്രതികള്&#x200d; ചെരുപ്പുകൊണ്ട് എറിഞ്ഞു. ഇത് ചോദ്യം ചെയ്തതിനാണ് നാലംഗസംഘം വിനോദിനെ ക്രൂരമായി ആക്രമിച്ചത്.</p>
<p>കഴുത്തിന് കുത്തിപ്പിടിച്ചതിനെ തുടര്&#x200d;ന്ന് തലച്ചോറിലേക്കുള്ള രക്തയോട്ടം തടസപ്പെട്ട് വിനോദ് ബോധരഹിതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്&#x200d; തീവ്രപരിചരണ വിഭാഗത്തില്&#x200d; ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. പ്രതികള്&#x200d; നാലുപേരും റിമാന്&#x200d;ഡിലാണ്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="video-7b7d1030-197f-48e3-8408-f7fdd858384c" class="content-style">
<div class="video-m_container__MYuWI video-m_wrapper__ZMUJW video-m_dark__2SCo- " data-test-id="video">
<div class="story-element story-element-youtube-video"></div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pet-dog-was-brutally-beaten-for-questioning-tragic-end-for-high-court-driver.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെള്ളം നിറച്ച ബക്കറ്റില്&#x200d; തൊട്ടു; ദലിത് ബാലന് ക്രൂര മര്&#x200d;ദനം</title>
		<link>https://www.chandrikadaily.com/he-touched-the-bucket-full-of-water-dalit-boy-brutally-beaten.html</link>
					<comments>https://www.chandrikadaily.com/he-touched-the-bucket-full-of-water-dalit-boy-brutally-beaten.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 31 Mar 2024 07:29:47 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[brutally beaten]]></category>
		<category><![CDATA[bucket]]></category>
		<category><![CDATA[dalit boy]]></category>
		<category><![CDATA[touched]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294121</guid>

					<description><![CDATA[കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയോട് കാര്യം അന്വേഷിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.]]></description>
										<content:encoded><![CDATA[<p>രാജസ്ഥാനിലെ അല്&#x200d;വാറില്&#x200d; കുടിക്കാനായി ബക്കറ്റിലെ വെള്ളം എടുക്കാന്&#x200d; ശ്രമിച്ച ദലിത് വിദ്യാര്&#x200d;ഥിയെ മര്&#x200d;ദിച്ചു. എട്ടു വയസുകാരനാണ് മര്&#x200d;ദനമേറ്റത്. അല്&#x200d;വാര്&#x200d; ജില്ലയിലെ ഉന്നത ജാതിക്കാരുടെ സ്‌കൂളിലാണ് സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്&#x200d;ട്ട് ചെയ്തു. കുട്ടിയുടെ കുടുംബം പൊലീസില്&#x200d; പരാതി നല്&#x200d;കിയതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.</p>
<p>നാലാം ക്ലാസ് വിദ്യാര്&#x200d;ഥിയായ ചിരാഗ് ദാഹം തീര്&#x200d;ക്കാനായി സ്‌കൂളിലെ ഹാന്&#x200d;ഡ് പമ്പിനടുത്ത് എത്തുകയായിരുന്നു. ഇതേസമയം ബക്കറ്റില്&#x200d; വെള്ളം നിറക്കുകയായിരുന്ന രതിറാം താക്കൂര്&#x200d; എന്നയാളാണ് കുട്ടിയെ മര്&#x200d;ദിച്ചത്.</p>
<p>കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയോട് കാര്യം അന്വേഷിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്നാലെ കുടുംബം സ്‌കൂള്&#x200d; പ്രിന്&#x200d;സിപ്പളിന് പരാതി നല്&#x200d;കിയെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. തുടര്&#x200d;ന്നാണ് പൊലീസില്&#x200d; പരാതി നല്&#x200d;കിയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/he-touched-the-bucket-full-of-water-dalit-boy-brutally-beaten.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസില്&#x200d; തയ്യാറാക്കിയ ഭക്ഷണം കഴിച്ചതിന് ബ്രാഞ്ച് സെക്രട്ടറിക്ക് ക്രൂരമര്&#x200d;ദനം</title>
		<link>https://www.chandrikadaily.com/branch-secretary-brutally-beaten-up-for-eating-food-prepared-in-cpm-ambalapuzha-area-committee-office.html</link>
					<comments>https://www.chandrikadaily.com/branch-secretary-brutally-beaten-up-for-eating-food-prepared-in-cpm-ambalapuzha-area-committee-office.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 10 Sep 2023 11:16:09 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[branch secratary]]></category>
		<category><![CDATA[brutally beaten]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[eating food]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273841</guid>

					<description><![CDATA[അമ്പലപ്പുഴ കരൂര്&#x200d; തെക്ക് ബ്രാഞ്ച് സെക്രട്ടറി അന്&#x200d;സറിനെയാണ് അമ്പലപ്പുഴ ഏരിയ സെന്റര്&#x200d; അംഗം എ പി ഗുരുലാല്&#x200d; കഴുത്തിന് പിടിച്ച് പുറത്തേക്ക് തള്ളുകയും അസഭ്യം പറയുകയും ചെയ്തത്]]></description>
										<content:encoded><![CDATA[<p>സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫിസില്&#x200d; തയ്യാറാക്കിയ ഭക്ഷണം കഴിച്ചതിന് ബ്രാഞ്ച് സെക്രട്ടറിക്ക് മര്&#x200d;ദനം. അമ്പലപ്പുഴ കരൂര്&#x200d; തെക്ക് ബ്രാഞ്ച് സെക്രട്ടറി അന്&#x200d;സറിനെയാണ് അമ്പലപ്പുഴ ഏരിയ സെന്റര്&#x200d; അംഗം എ പി ഗുരുലാല്&#x200d; കഴുത്തിന് പിടിച്ച് പുറത്തേക്ക് തള്ളുകയും അസഭ്യം പറയുകയും ചെയ്തത്. തനിക്ക് നേരിട്ട ദുരനുഭവം സുഹൃത്തിനോട് വിശദീകരിക്കുന്ന അന്&#x200d;സറിന്റെ ശബ്ദരേഖ പുറത്തായി.എന്നാല്&#x200d; സംഭവത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു എ പി ഗുരുലാലിന്റെ പ്രതികരണം.</p>
<p>കഴിഞ്ഞ സെപ്റ്റംബര്&#x200d; അഞ്ചിനാണ് സി.പി.എം കരൂര്&#x200d; തെക്ക് ബ്രാഞ്ച് സെക്രട്ടറിയും െ്രെഡവിംഗ് തൊഴിലാളിയുമായ അന്&#x200d;സര്&#x200d; ഉച്ച ഭക്ഷണത്തിനായി അമ്പലപ്പുഴ ഏരിയാ കമ്മറ്റി ഓഫീസില്&#x200d; എത്തുന്നത്. വിളമ്പിവെച്ച ആഹാരം കഴിക്കാനെടുത്തപ്പോഴാണ് പാര്&#x200d;ട്ടി ഓഫീസിലെ ചോറുണ്ണുന്നോടാ എന്നാക്രോശിച്ച് ഏരിയാ സെന്റര്&#x200d; അംഗം എ പി ഗുരുലാല്&#x200d; കുത്തിന് പിടിച്ച് ഓഫീസിന് പുറത്തേക്ക് തന്നെ തള്ളിയതെന്നാണ് പരാതി. പാര്&#x200d;ട്ടിയെ ബഹുമാനിക്കുന്നതിനാലാണ് പ്രതികരിക്കാതെ കണ്ണീരോടെ ഇറങ്ങിയതെന്ന് ബ്രാഞ്ച് സെക്രട്ടറി പറയുന്നു.</p>
<p>വിശ്വസിച്ച പ്രസ്ഥാനത്തിന്റെ അഭയ കേന്ദ്രത്തില്&#x200d; തനിക്കുണ്ടായ ദുരനുഭവം കണ്ണീരോടെ സിപിഎം സംസ്ഥാന സെക്രട്ടറിയെ എം വി ഗോവിന്ദനെ വിളിച്ചറിയിച്ചു. എംവി ഗോവിന്ദന്റെ നിര്&#x200d;ദ്ദേശാനുസരണം ജില്ലാ സെക്രട്ടറി ആര്&#x200d; നാസറിനെ സമീപിച്ചു.സംഭവം വിവാദമായതോടെ പ്രശ്‌നം ചര്&#x200d;ച്ച ചെയ്യാന്&#x200d; ചേര്&#x200d;ന്ന അമ്പലപ്പുഴ ഏരിയാ സെന്റര്&#x200d; യോഗം തത്ക്കാലം വിഷയം ചര്&#x200d;ച്ചയാക്കേണ്ടെന്ന നേതാക്കളുടെ നിര്&#x200d;ദ്ദേശത്താല്&#x200d; ഒതുക്കി തീര്&#x200d;ക്കാനായിരുന്നു തീരുമാനം.</p>
<p>വിയോജിപ്പ് ഉയര്&#x200d;ന്നതോടെ കമ്മറ്റി അലസിപ്പിരിഞ്ഞു. പാര്&#x200d;ട്ടി നേതൃത്വം ബോധപൂര്&#x200d;വ്വമായ മൗനം തുടര്&#x200d;ന്നതോടെ ആരോപണ വിധേയനായ എ.പി ഗുരു ലാലിനെതിരെ പരസ്യ പ്രതിഷേധവുമായി പാര്&#x200d;ട്ടി അംഗങ്ങള്&#x200d; സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.</p>
<p>സജീവ സംഘടനാ പ്രവര്&#x200d;ത്തനത്തിന് പുറമെ രക്തദാനം അടക്കം സാമൂഹിക പ്രവര്&#x200d;ത്തനങ്ങളില്&#x200d; സജീവ സാന്നിധ്യമായ ഒരു സാധാരണ സി.പി.എം പ്രവര്&#x200d;ത്തകനുണ്ടായ ദുരവസ്ഥയും , നേതാക്കന്&#x200d;മാരുടെ മൗനവും കടുത്ത അമര്&#x200d;ഷമാണ് അമ്പലപ്പുഴയിലെ പ്രവര്&#x200d;ത്തകരില്&#x200d; ഉണ്ടാക്കുന്നത്.എന്നാല്&#x200d; സംഭവം അറിഞ്ഞിട്ടു പോലുമില്ലെന്നാണ് ആരോപണ വിധേയനായ എ.പി ഗുരു ലാലിന്റെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/branch-secretary-brutally-beaten-up-for-eating-food-prepared-in-cpm-ambalapuzha-area-committee-office.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
