<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>BUDGET 2023 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/budget-2023/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 05 Feb 2024 05:55:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>BUDGET 2023 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ക്ഷേമ പെന്&#x200d;ഷന്&#x200d; വര്&#x200d;ധിപ്പിക്കില്ല; ധനമന്ത്രി</title>
		<link>https://www.chandrikadaily.com/no-increase-in-welfare-pension-finance-minister.html</link>
					<comments>https://www.chandrikadaily.com/no-increase-in-welfare-pension-finance-minister.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 05 Feb 2024 05:55:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BUDGET 2023]]></category>
		<category><![CDATA[Finance Minister]]></category>
		<category><![CDATA[no increase]]></category>
		<category><![CDATA[welfare pension]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289603</guid>

					<description><![CDATA[കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ പെൻഷൻ വർധിപ്പിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വർധിപ്പിക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെൻഷൻ 1600 രൂപയായി തുടരും. സാമൂഹ്യ സുരക്ഷാ പെൻഷൻ സമയബന്ധിതമായി നൽകാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം പാർട്ടിക്കകത്ത് ഉയർന്നിരുന്നു. എന്നാൽ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ പെൻഷൻ വർധിപ്പിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.</p>
<p>ഈ വർഷത്തെ കേരളീയം പരിപാടിക്കായി 10 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി പറഞ്ഞു. കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ച് ഫീച്ചറുകളും മറ്റും തയ്യാറാക്കുന്നവർക്ക് പ്രോത്സാഹന സമ്മാനത്തിനായി 10 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.</p>
<p>2020-21ൽ കേരളത്തിന്റെ മൊത്തം ചെലവ് 1,38,884 കോടി രൂപയായിരുന്നു. 2022-23ൽ അത് 1,58,738 കോടി രൂപയായി ഉയർന്നു. ഈ വർഷം അവസാനമാവുമ്പോഴേക്കും അത് 1,68,407 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഏകദേശം 30,000 കോടി രൂപയുടെ വർധനവാണ് മൂന്ന് വർഷത്തിനിടയിൽ ഉണ്ടായത്. സാമൂഹ്യക്ഷേമ പദ്ധതികൾ വേണ്ടെന്നുവച്ച് ചെലവ് നിയന്ത്രിക്കാൻ സർക്കാർ തയ്യാറല്ലെന്നും ധനമന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-increase-in-welfare-pension-finance-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജി.എസ്.ടി: കേന്ദ്രമന്ത്രി പറഞ്ഞത് തെറ്റെങ്കില്&#x200d; കോണ്&#x200d;ഗ്രസ് ഒപ്പമുണ്ടാകും : കെ.സി വേണുഗോപാല്&#x200d;</title>
		<link>https://www.chandrikadaily.com/news-updates-congress-kc-venugopal.html</link>
					<comments>https://www.chandrikadaily.com/news-updates-congress-kc-venugopal.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Tue, 14 Feb 2023 14:45:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[BUDGET 2023]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[congress -cpm]]></category>
		<category><![CDATA[kc venugopal]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237942</guid>

					<description><![CDATA[കേന്ദ്ര സര്&#x200d;ക്കാര്&#x200d; ചോദിച്ച കാര്യങ്ങള്&#x200d;ക്ക് വസ്തുതാപരമായ മറുപടി നല്&#x200d;കാന്&#x200d; ധനമന്ത്രി കെ.എന്&#x200d;. ബാലഗോപാല്&#x200d; തയാറാകണമെന്നും അദ്ദേഹം കണ്ണൂരില്&#x200d; മാധ്യമങ്ങളോട് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ജി.എസ്.ടി വിഹിതം സംബന്ധിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d; പാര്&#x200d;ലമെന്റില്&#x200d; പറഞ്ഞത് തെറ്റായ കാര്യങ്ങളാണെന്ന് തെളിയിച്ചാല്&#x200d; കേരള സര്&#x200d;ക്കാറിനൊപ്പം കോണ്&#x200d;ഗ്രസുണ്ടാവുമെന്ന് എ.ഐ.സി.സി ജനറല്&#x200d; സെക്രട്ടറി കെ.സി.വേണുഗോപാല്&#x200d; എം.പി.</p>
<p>കേന്ദ്ര സര്&#x200d;ക്കാര്&#x200d; ചോദിച്ച കാര്യങ്ങള്&#x200d;ക്ക് വസ്തുതാപരമായ മറുപടി നല്&#x200d;കാന്&#x200d; ധനമന്ത്രി കെ.എന്&#x200d;. ബാലഗോപാല്&#x200d; തയാറാകണമെന്നും അദ്ദേഹം കണ്ണൂരില്&#x200d; മാധ്യമങ്ങളോട് പറഞ്ഞു.ജി.എസ്.ടി സംബന്ധിച്ച്‌ കേന്ദ്രമന്ത്രി പാര്&#x200d;ലമെന്റില്&#x200d; പറഞ്ഞത് അതിഗൗരവമുള്ള വിഷയമാണ്. അതിനാല്&#x200d;, കേന്ദ്ര ധനമന്ത്രി പറഞ്ഞത് തെറ്റാണെന്ന് തെളിവുസഹിതം കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്താന്&#x200d; സംസ്ഥാന സര്&#x200d;ക്കാറും ധനമന്ത്രിയും തയാറാവണം. അങ്ങനെ ചെയ്താല്&#x200d; സഭയെ തെറ്റിദ്ധരിപ്പിച്ച കേന്ദ്ര ധനമന്ത്രിയെ ചോദ്യം ചെയ്യാനും മാപ്പുപറയിപ്പിക്കാനും കോണ്&#x200d;ഗ്രസ് തയാറാണ്. സംസ്ഥാന സര്&#x200d;ക്കാറിന്റെ പ്രിവിലേജ് സംരക്ഷിക്കാന്&#x200d; കോണ്&#x200d;ഗ്രസ് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-updates-congress-kc-venugopal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ധന സെസില്&#x200d; മാറ്റമില്ല; പിരിക്കുന്നത് പ്രത്യേക ഫണ്ടിനായെന്ന് ധനമന്ത്രി</title>
		<link>https://www.chandrikadaily.com/news-budget-2023-kn-balagopal.html</link>
					<comments>https://www.chandrikadaily.com/news-budget-2023-kn-balagopal.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Wed, 08 Feb 2023 11:01:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BUDGET 2023]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236704</guid>

					<description><![CDATA[അധിക വിഭവ സമാഹരണത്തില്&#x200d; മാറ്റമില്ല.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ബജറ്റില്&#x200d; പ്രഖ്യാപിച്ച ഇന്ധന സെസും നികുതികളും കുറയ്ക്കാതെ ധനമന്ത്രി കെ.എന്&#x200d;.ബാലഗോപാലിന്റെ മറുപടി പ്രസംഗം. നികുതി വര്&#x200d;ധനയില്ലാതെ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ല. അധിക വിഭവ സമാഹരണത്തില്&#x200d; മാറ്റമില്ല. സമരം കിടന്ന് നികുതി കുറപ്പിച്ചെന്നു വരുത്താന്&#x200d; പ്രതിപക്ഷം ശ്രമിച്ചുവെന്നും ധനമന്ത്രി കൂട്ടിച്ചേര്&#x200d;ത്തു. അതേസമയം, നികുതികള്&#x200d; കുറയ്ക്കാത്തതിനാല്&#x200d; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-budget-2023-kn-balagopal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമസഭയില്&#x200d; ബജറ്റ് ചര്&#x200d;ച്ച ഇന്നു മുതല്&#x200d;; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/budget-discussion-in-the-assembly-from-today-the-opposition-intensified-the-protest.html</link>
					<comments>https://www.chandrikadaily.com/budget-discussion-in-the-assembly-from-today-the-opposition-intensified-the-protest.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 06 Feb 2023 02:44:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BUDGET 2023]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236274</guid>

					<description><![CDATA[നിയമസഭയില്&#x200d; സര്&#x200d;ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്&#x200d;ക്കെതിരായ വിമര്&#x200d;ശനം തുടരുന്നതിനിടെ നിയമസഭയില്&#x200d; ബജറ്റ് ചര്&#x200d;ച്ച ഇന്ന് തുടങ്ങും. സഭക്ക് അകത്തും പുറത്തും ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിര്&#x200d;ദേശങ്ങള്&#x200d;ക്കെതിരെ പ്രതിഷധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. ചോദ്യോത്തരവേള മുതല്&#x200d; പ്രതിഷേധം ആരംഭിച്ചേക്കും.</p>
<p>ഇതിനിടെ പെട്രോളിനും ഡീസലിനും രണ്ട് രൂപ വിലവര്&#x200d;ധിപ്പിച്ച ബജറ്റിനെതിരെ പ്രതിപക്ഷ പ്രക്ഷോഭത്തിനൊപ്പം ഇടതുമുന്നണിയിലും അഭിപ്രായ ഭിന്നത രൂപപ്പെട്ടതോടെ നിലപാട് തിരുത്താനൊരുങ്ങി സര്&#x200d;ക്കാര്&#x200d;. ഇന്ധന സെസ് ഏര്&#x200d;പെടുത്താനുള്ള ബജറ്റ് നിര്&#x200d;ദേശം തന്നെ പിന്&#x200d;വലിക്കണമെന്നാണ് യു.ഡി.എഫിന്റെയും എല്&#x200d;.ഡി.എഫിലെ ഘടകകക്ഷികളുടെയും ആവശ്യം. എന്നാല്&#x200d; രണ്ടുരൂപ എന്നത് ഒരു രൂപയായി കുറക്കണമെന്നാണ് സി.പി.എമ്മില്&#x200d; ഉയര്&#x200d;ന്നിട്ടുള്ള ചര്&#x200d;ച്ചകള്&#x200d;. ഇത് സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ച ഉണ്ടായേക്കും. നിര്&#x200d;ദേശം പിന്&#x200d;വലിക്കുന്നതുവരെ നിയമസഭക്ക് അകത്തും പുറത്തും സമരം ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.</p>
<p>പെട്രോള്&#x200d;, ഡീസല്&#x200d; സെസ് തീരുമാനം തുടക്കത്തിലേ തിരുത്തിക്കുമെന്ന വാശിയില്&#x200d; പ്രതിപക്ഷം നിലയുറപ്പിക്കുമ്പോള്&#x200d; ചാനല്&#x200d; ചര്&#x200d;ച്ചകളിലും സൈബര്&#x200d; ഇടങ്ങളിലും ഇന്ധനവിലവര്&#x200d;ധനയെ ന്യായീകരിക്കാന്&#x200d; കഴിയാതെ സി.പി.എം നേതാക്കളും വിയര്&#x200d;ക്കുകയാണ്. ഇന്ധന സെസിനെതിരെ എല്&#x200d;.ഡി.എഫ് കണ്&#x200d;വീനര്&#x200d; ഇ.പി. ജയരാജന്&#x200d; പോലും നിലപാടെടുത്തതോടെ ധനമന്ത്രിയും സര്&#x200d;ക്കാരും വെട്ടിലായി. സി.പി.ഐ നേതാവ് കെ. പ്രകാശ് ബാബുവും വിലവര്&#x200d;ധനക്കെതിരെ രംഗത്തെത്തി. സെസ് ഏര്&#x200d;പ്പെടുത്തിയ നടപടിയെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എതിര്&#x200d;ത്തതായാണ് സൂചന. അദ്ദേഹം മുഖ്യമന്ത്രിയെ കണ്ട് അതൃപ്തിയറിച്ചതായി റിപ്പോര്&#x200d;ട്ടുണ്ട്. ഇതോടെയാണ് സെസ് പിന്&#x200d;വലിക്കുകയല്ലാതെ മറ്റ് മാര്&#x200d;ഗമില്ലെന്ന നിലയിലേക്ക് സര്&#x200d;ക്കാര്&#x200d; എത്തുന്നത്. ഇന്ധനവിലവര്&#x200d;ധനക്ക് കേന്ദ്രസമീപനത്തെ കുറ്റപ്പെടുത്തിയോ സാമൂഹികസുരക്ഷാ പെന്&#x200d;ഷന്&#x200d; ചൂണ്ടിക്കാട്ടിയോ പിടിച്ചുനില്&#x200d;ക്കാനാവില്ലെന്നു സി.പി.എമ്മിനും ബോധ്യമായിട്ടുണ്ട്.<br />
നികുതി വര്&#x200d;ധന ഭാഗികമായി പിന്&#x200d;വലിക്കുന്നത് സംബന്ധിച്ച സി.പി.എമ്മിലും ചര്&#x200d;ച്ചകള്&#x200d; സജീവമാണ്. പെട്രോള്&#x200d;, ഡീസല്&#x200d; സെസ് പകുതിയായി കുറക്കണമെന്ന് ഘടകകക്ഷികളില്&#x200d; നിന്നും ശക്തമായ ആവശ്യമുണ്ട്. അതോടൊപ്പം വ്യാപക വിലക്കയറ്റത്തിന് ഇടയാക്കുന്ന ഇന്ധന വില വര്&#x200d;ധനയില്&#x200d; പൊതുജനങ്ങളിലും കടുത്ത അമര്&#x200d;ഷമാണ് ഉയര്&#x200d;ന്നത്. ഭരണകക്ഷിയിലെ അണികളില്&#x200d; നിന്നുപോലും സര്&#x200d;ക്കാറിനെതിരെ കടുത്തവി മര്&#x200d;ശനം ഉയരുന്നുണ്ട്. കേന്ദ്രം ഇന്ധനവില കൂട്ടിയപ്പോഴൊക്കെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ശക്തമായ ഭാഷയില്&#x200d; പ്രതികരിച്ചവരാണ്.</p>
<p>അതേസമയം നിയമസഭയില്&#x200d; സര്&#x200d;ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. സഭ പ്രക്ഷുബ്ധമാകുമെന്നുറപ്പ്. വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാന്&#x200d; യു.ഡി.എഫ് തീരുമാനിച്ചതോടെ സര്&#x200d;ക്കാരിനെതിരെ ജനവികാരവും ശക്തമായിട്ടുണ്ട്. മുഖ്യമന്ത്രിക്കു നേരേ കഴിഞ്ഞദിവസങ്ങളില്&#x200d; നടന്ന കരിങ്കൊടി പ്രതിഷേധങ്ങള്&#x200d; പോലീസിനെയും സമ്മര്&#x200d;ദത്തിലാക്കുന്നു. ഇന്ധനവിലവര്&#x200d;ധനക്കെതിരേ യൂത്ത് കോണ്&#x200d;ഗ്രസ് ഇന്ന് നിയമസഭാ മാര്&#x200d;ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ജനരോഷത്തിനു മുന്നില്&#x200d; സര്&#x200d;ക്കാരിനു മുട്ടുമടക്കേണ്ടിവരുമെന്നു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്&#x200d; എം.എല്&#x200d;.എ മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>പ്രതിഷേധം ശക്തമായാല്&#x200d; ബജറ്റ് പാസാക്കുന്ന വേളയില്&#x200d; സെസ് ഇളവ് ആലോചിക്കാമെന്ന നിലപാടിലാണു മന്ത്രി ബാലഗോപാല്&#x200d;. എന്നാല്&#x200d; മറ്റ് നികുതികളില്&#x200d; ഒരുമാറ്റവുമുണ്ടാകില്ലെന്ന സൂചനയും അദ്ദേഹം നല്&#x200d;കുന്നു. ഇന്ധന സെസില്&#x200d; ഇളവുണ്ടാകുമെന്ന സൂചനതന്നെയാണു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നല്&#x200d;കിയത്. ഇന്ന് യു.ഡി.എഫ്. യോഗം ചേര്&#x200d;ന്ന് കൂടുതല്&#x200d; സമരപരിപാടികള്&#x200d;ക്കു രൂപം നല്&#x200d;കുമെന്നു കണ്&#x200d;വീനര്&#x200d; എം.എം. ഹസന്&#x200d; അറിയിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റ് ജില്ലകളില്&#x200d; കലക്ടറേറ്റുകളിലേക്ക് കോണ്&#x200d;ഗ്രസ് നാളെ പ്രതിഷേധമാര്&#x200d;ച്ചും നടത്തുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/budget-discussion-in-the-assembly-from-today-the-opposition-intensified-the-protest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ധന വില കൂടുന്നത് കേരളത്തിന്‌ തിരിച്ചടിയാകും; ഇ.പി. ജയരാജന്&#x200d;</title>
		<link>https://www.chandrikadaily.com/news-kerala-budget-2023-ep-jayarajan.html</link>
					<comments>https://www.chandrikadaily.com/news-kerala-budget-2023-ep-jayarajan.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Sat, 04 Feb 2023 07:27:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BUDGET 2023]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236037</guid>

					<description><![CDATA[കര്&#x200d;ണാടകയില്&#x200d; നിന്നും മാഹിയില്&#x200d; നിന്നും ജനങ്ങള്&#x200d; ഇന്ധനമടിച്ചാല്&#x200d; കേരളത്തില്&#x200d; വില്&#x200d;പന കുറയും.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഇന്ധന സെസില്&#x200d; പ്രശ്നങ്ങളുണ്ടെന്ന് എല്&#x200d;ഡിഎഫ് കണ്&#x200d;വീനര്&#x200d; ഇ.പി.ജയരാജന്&#x200d;. അയല്&#x200d;സംസ്ഥാനങ്ങളെക്കാള്&#x200d; ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും ഇ.പി കൂട്ടിച്ചേര്&#x200d;ത്തു. കര്&#x200d;ണാടക, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളില്&#x200d; പെട്രോള്&#x200d;, ഡീസല്&#x200d; വിലയില്&#x200d; വ്യത്യാസമുണ്ട്. മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയില്&#x200d; വ്യത്യാസം വരുമ്ബോള്&#x200d; ചില സ്വാഭാവിക പ്രശ്നങ്ങള്&#x200d; നമുക്കുണ്ടാകും.കര്&#x200d;ണാടകയില്&#x200d; നിന്നും മാഹിയില്&#x200d; നിന്നും ജനങ്ങള്&#x200d; ഇന്ധനമടിച്ചാല്&#x200d; കേരളത്തില്&#x200d; വില്&#x200d;പന കുറയും.</p>
<p>ഇത് എങ്ങനെ പരിഹരിക്കുമെന്ന് സര്&#x200d;ക്കാര്&#x200d; ആലോചിക്കണം. നികുതി ചുമത്താതെ ഒരു സര്&#x200d;ക്കാരിനും മുന്നോട്ടുപോകാന്&#x200d; കഴിയില്ല. എന്നാല്&#x200d; ചുമത്തപ്പെടുന്ന നികുതി ജനങ്ങള്&#x200d;ക്കു പ്രയാസകരമാകരുത്. ഇ.പി.ജയരാജന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-budget-2023-ep-jayarajan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈ ബജറ്റിലും ക്ഷേമ പെന്&#x200d;ഷന്&#x200d; വര്&#x200d;ധനയില്ല; അനര്&#x200d;ഹരെ ഒഴിവാക്കുമെന്ന് പ്രഖ്യാപനം</title>
		<link>https://www.chandrikadaily.com/1kerala-budget-2023-pension.html</link>
					<comments>https://www.chandrikadaily.com/1kerala-budget-2023-pension.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 03 Feb 2023 09:38:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[BUDGET 2023]]></category>
		<category><![CDATA[pension]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235887</guid>

					<description><![CDATA[2023 ലെ മൂന്നാം കേരള ബഡ്ജറ്റിലും ക്ഷേമ പെന്&#x200d;ഷനില്&#x200d; വര്&#x200d;ധനയില്ല]]></description>
										<content:encoded><![CDATA[<p>2023 ലെ മൂന്നാം കേരള ബഡ്ജറ്റിലും ക്ഷേമ പെന്&#x200d;ഷനില്&#x200d; വര്&#x200d;ധനയില്ല. സംസ്ഥാനത്ത് 62 ലക്ഷം പേര്&#x200d;ക്കു 1600 രൂപ നിരക്കില്&#x200d; പെന്&#x200d;ഷന്&#x200d; നല്&#x200d;കുന്നുണ്ടെന്നും ഇതു തുടരണമെന്നുമാണ് ബജറ്റ് പ്രസംഗത്തില്&#x200d; ധനമന്ത്രി പറഞ്ഞത്. അനര്&#x200d;ഹരെ പെന്&#x200d;ഷന്&#x200d; വാങ്ങുന്നവരില്&#x200d; നിന്ന് ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു. സാമൂഹ്യ ക്ഷേമ പെന്&#x200d;ഷന്&#x200d; നല്&#x200d;കുന്നതിനായി സര്&#x200d;ക്കാര്&#x200d; രൂപീകരിച്ച കേരള സോഷ്യല്&#x200d; സെക്യൂരിറ്റി പെന്&#x200d;ഷന്&#x200d; ലിമിറ്റഡ് നടക്കുന്ന താല്&#x200d;ക്കാലിക കടമെടുപ്പ് സര്&#x200d;ക്കാരിന്റെ പൊതു കടമായി കേന്ദ്ര സര്&#x200d;ക്കാര്&#x200d; കണക്കാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇത് സര്&#x200d;ക്കാരിന്റെ അനുവദനീയ കടമെടുപ്പു പരിധിയില്&#x200d; കുറവു വരുത്തുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1kerala-budget-2023-pension.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂനപക്ഷങ്ങളെ കുറിച്ച്‌ കേവല പരാമര്&#x200d;ശം പോലുമില്ലാത്ത ബജറ്റ്: ഇ.ടി മുഹമ്മദ് ബഷീര്&#x200d;</title>
		<link>https://www.chandrikadaily.com/news-india-budget2023-et-muhammed-basheer.html</link>
					<comments>https://www.chandrikadaily.com/news-india-budget2023-et-muhammed-basheer.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Wed, 01 Feb 2023 14:31:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BUDGET 2023]]></category>
		<category><![CDATA[et muhammed basheer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235527</guid>

					<description><![CDATA[ബജറ്റ് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ന്യൂനപക്ഷങ്ങളെ കുറിച്ച്‌ കേവല പരാമര്&#x200d;ശം പോലുമില്ലാത്ത ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d; അവതരിപ്പിച്ചതെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി.യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് നടപടികളില്ല. തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വര്&#x200d;ധിപ്പിച്ചിട്ടില്ല. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക പദ്ധതികളില്ല. ബജറ്റ് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-india-budget2023-et-muhammed-basheer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബജറ്റ്, കണക്കുകള്&#x200d; കൊണ്ടുള്ള കൗശലം; തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊന്നു; കേരളത്തിന് ഒന്നുമില്ല: വി ഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/news-kerala-budget-vd-satheeshan.html</link>
					<comments>https://www.chandrikadaily.com/news-kerala-budget-vd-satheeshan.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Wed, 01 Feb 2023 13:46:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BUDGET 2023]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235520</guid>

					<description><![CDATA[കോവിഡ് മഹാമാരിയില്&#x200d; ജീവിതമാര്&#x200d;ഗം അടഞ്ഞവരെ ബജറ്റ് പരിഗണിച്ചിട്ടില്ല]]></description>
										<content:encoded><![CDATA[<p>കണക്കുകള്&#x200d; കൊണ്ടുള്ള കൗശലമാണ് കേന്ദ്ര ബജറ്റിലുള്ളത്. പറയുന്നതും പ്രവര്&#x200d;ത്തിക്കുന്നതും തമ്മില്&#x200d; ഒരു ബന്ധവുമില്ലെന്ന മോദി സര്&#x200d;ക്കാരിന്റെ മുഖമുദ്രയാണ് ബജറ്റിലുമുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്&#x200d;. ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഈ ബജറ്റിലൂടെയും ചെയ്തത്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം തൊഴിലുറപ്പ് പദ്ധതിക്ക് 89400 കോടിയാണ് വകയിരുത്തിയിരുന്നത്. ഇന്ന് ധനമന്ത്രി അവതരിപ്പച്ച ബജറ്റില്&#x200d; 2023-24 വര്&#x200d;ഷത്തേക്ക് അറുപതിനായിരം കോടി മാത്രമെ വകയിരുത്തിയിട്ടുള്ളൂ. 29400 കോടിയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇന്ത്യന്&#x200d; ഗ്രാമങ്ങളിലെ പട്ടിണി അകറ്റിയ യു.പി.എ സര്&#x200d;ക്കാരിന്റെ സ്വപ്ന പദ്ധതിയുടെ ആരാച്ചാരായി മാറുകയാണ് മോദി സര്&#x200d;ക്കാര്&#x200d;.</p>
<p>കോവിഡ് മഹാമാരിയില്&#x200d; ജീവിതമാര്&#x200d;ഗം അടഞ്ഞവരെ ബജറ്റ് പരിഗണിച്ചിട്ടില്ല. ചെറുകിടക്കാര്&#x200d;, തൊഴിലാളികള്&#x200d;, സ്വയംതൊഴില്&#x200d; ചെയ്യുന്നവര്&#x200d;, കര്&#x200d;ഷകര്&#x200d; തുടങ്ങിയ വിഭാഗത്തില്&#x200d;പ്പെട്ടവര്&#x200d; കടുത്ത പ്രതിസന്ധിയിലാണ്. അവര്&#x200d;ക്കു വേണ്ടിയുള്ള പ്രഖ്യാപനങ്ങള്&#x200d; ബജറ്റിലില്ല. കഴിഞ്ഞ 10 വര്&#x200d;ഷത്തിനിടെ ദാരിദ്ര്യരേഖയ്ക്ക് താഴെ എത്ര പേര്&#x200d; ഉണ്ടെന്നതിനെ കുറിച്ച് കേന്ദ്ര സര്&#x200d;ക്കാരിന്റെ പക്കല്&#x200d; കണക്കില്ല. കോവിഡാനന്തര കാലഘട്ടത്തില്&#x200d; തൊഴിലില്ലായ്മ രൂക്ഷമായെന്നുള്ള യാഥാര്&#x200d;ത്ഥ്യത്തിന് നേരെ ബജറ്റ് കണ്ണടയ്ക്കുന്നു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ വിലക്കയറ്റം പിടിച്ച് നിര്&#x200d;ത്തുന്നതിനോ ഉള്ള പദ്ധതികളൊന്നും ബജറ്റിലില്ല. കര്&#x200d;ഷകരുടെ വായ്പകള്&#x200d; എഴുത്തള്ളുന്നതിനെ കുറിച്ചോ കടാശ്വാസ പദ്ധതികളെ കുറിച്ചോ ബജറ്റ് മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ബി.ജെ.പി ഭരിക്കുന്ന കര്&#x200d;ണാടകത്തിന് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 5300 കോടി രൂപയുടെ കുടിവെള്ള പദ്ധതി അടക്കം അനുവദിച്ചപ്പോള്&#x200d; കേരളത്തിന് ബജറ്റ് വന്&#x200d;നിരാശയാണ് നല്&#x200d;കിയത്. എയിംസ് ലഭിക്കുമെന്ന കേരളത്തിന്റെ പ്രതീക്ഷ അസ്ഥാനത്തായി. കോവിഡ് കാരണം മടങ്ങിയെത്തുന്ന പ്രവാസികള്&#x200d;ക്കായി പ്രത്യേക പാക്കേജ്, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്&#x200d; ദിനങ്ങളുടെ എണ്ണം വര്&#x200d;ധിപ്പിക്കുക, കശുവണ്ടി മേഖലയിലെ പ്രത്യേക പാക്കേജ് ഇവയൊന്നും കേന്ദ്ര സര്&#x200d;ക്കാര്&#x200d; പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-budget-vd-satheeshan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
