<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>budget &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/budget/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 13 Mar 2025 11:50:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>budget &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബജറ്റ് ലോഗോയില്&#x200d; നിന്നും രൂപാ ചിഹ്നം ഒഴിവാക്കി തമിഴ്‌നാട് പകരം തമിഴ് ചിഹ്നം &#8216;രൂ&#8217;</title>
		<link>https://www.chandrikadaily.com/tamil-nadu-removes-the-rupee-symbol-from-its-budget-logo-replaces-it-with-the-tamil-symbol-roo.html</link>
					<comments>https://www.chandrikadaily.com/tamil-nadu-removes-the-rupee-symbol-from-its-budget-logo-replaces-it-with-the-tamil-symbol-roo.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 13 Mar 2025 11:50:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[MK Stalin]]></category>
		<category><![CDATA[news]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333717</guid>

					<description><![CDATA[ഹിന്ദി അടിച്ചേൽപ്പിക്കാനുമുള്ള കേന്ദ്ര നിലപാട് തുടരുന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്റെ ഇത്തരമൊരു പ്രതിഷേധ നീക്കം]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ഭാഷാ നയത്തിൽ കേന്ദ്രസർക്കാരുമായുള്ള പോര് രൂക്ഷമായിരിക്കെ സംസ്ഥാന ബജറ്റിൽനിന്ന് രൂപ ചിഹ്നം ഒഴിവാക്കി തമിഴ്നാട് സർക്കാർ. ദേവനാഗരി ലിപിയും ലാറ്റിനും ചേര്&#x200d;ന്ന ഇന്ത്യൻ രൂപയുടെ ഔദ്യോ​ഗിക ചിഹ്നമാണ് 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ നിന്ന് തമിഴ്നാട് ഒഴിവാക്കിയത്. പകരം തമിഴിൽ രൂപയെ സൂചിപ്പിക്കുന്ന &#8216;രൂ&#8217; എന്ന അക്ഷരമാണ് ബജറ്റ് ലോ​ഗോയിൽ ചേർത്തിരിക്കുന്നത്.</p>
<p>മുൻവർഷങ്ങളിലൊക്കെ രൂപയുടെ ഔദ്യോ​ഗിക ചിഹ്നമായിരുന്നു തമിഴ്നാട് സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കാനുമുള്ള കേന്ദ്ര നിലപാട് തുടരുന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്റെ ഇത്തരമൊരു പ്രതിഷേധ നീക്കം. ഈ വർഷത്തെ ബജറ്റിന്റെ ടീസർ മുഖ്യമന്ത്രി സ്റ്റാലിൻ തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ടീസറിന്റെ അവസാനം കാണിക്കുന്ന ബജറ്റിന്റെ ലോ​ഗോയിൽ രൂപ ചിഹ്നമില്ല, പകരം &#8216;രൂ&#8217; എന്ന തമിഴ് അക്ഷരമാണുള്ളത്.</p>
<p>മാർച്ച് 14നാണ് തമിഴ്നാട് നിയമസഭയിൽ ബജറ്റ് അവതരണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ തമിഴ്‌നാടിന്റെ വ്യാപകമായ വികസനം ഉറപ്പാക്കാൻ എന്ന കുറിപ്പോടെയാണ് സ്റ്റാലിൻ ടീസർ പങ്കുവച്ചിരിക്കുന്നത്. &#8216;എല്ലാവർക്കും എല്ലാം&#8217; പ്രമേയത്തിലാണ് ഇത്തവണത്തെ ബജറ്റ്.</p>
<p>ദ്രവീഡിയൻ മോഡൽ, ടിഎൻബജറ്റ്2025 എന്നീ ഹാഷ്ടാ​ഗുകളും ട്വീറ്റിനൊപ്പം സ്റ്റാലിൻ പങ്കുവച്ചിട്ടുണ്ട്. 2023-24, 2024-25 വർഷങ്ങളിലെ ബജറ്റുകളിലും രൂപയുടെ ഔദ്യോ​ഗിക ചി​ഹ്നം തമിഴ്നാട് ബജറ്റ് ലോ​ഗോയിലുണ്ടായിരുന്നു. ഇതാദ്യമായാണ് ദേശീയ കറൻസി ചിഹ്നം തമിഴ്നാട് ഒഴിവാക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിനും ത്രിഭാഷാ ഫോർമുലയ്ക്കുമെതിരെ തമിഴ്‌നാട് സർക്കാർ നടത്തുന്ന ചെറുത്തുനിൽപ്പിനിടെയാണ് പുതിയ തീരുമാനം.</p>
<p>ഹിന്ദി അടിച്ചേൽപ്പിക്കാനൊരുങ്ങുന്ന കേന്ദ്ര നയത്തിനെതിരെ വീണ്ടും ഒരു ഭാഷാ യുദ്ധത്തിന് തയാറാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെ ത്രിഭാഷാ നയത്തെ എന്നും എതിർക്കും. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു. കേന്ദ്രം 10,000 കോടി രൂപ ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം തമിഴ്നാട്ടിൽ നടപ്പിലാക്കില്ലെന്ന് സ്റ്റാലിൻ തുറന്നടിച്ചു.</p>
<p>2010 ജൂലൈ 15നാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; രൂപയുടെ ഔദ്യോ​ഗിക ചിഹ്നം പ്രഖ്യാപിച്ചത്. തമിഴ്‌നാട് സ്വദേശിയും ഗുവാഹത്തി ഐഐടി ഡിസൈൻ വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡി. ഉദയകുമാറാണ് ചിഹ്നം രൂപകല്&#x200d;പന ചെയ്തത്. 2011 ജൂലൈയില്&#x200d; ഈ ചിഹ്നം ആലേഖനം ചെയ്ത ആദ്യത്തെ നാണയം പുറത്തിറക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tamil-nadu-removes-the-rupee-symbol-from-its-budget-logo-replaces-it-with-the-tamil-symbol-roo.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രഖ്യാപനങ്ങള്&#x200d;പോലും ഇടംപിടിക്കാത്ത ബജറ്റ്</title>
		<link>https://www.chandrikadaily.com/a-budget-without-even-announcements.html</link>
					<comments>https://www.chandrikadaily.com/a-budget-without-even-announcements.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Feb 2025 05:43:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329075</guid>

					<description><![CDATA[സാധാരണക്കാര്&#x200d; ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ക്ഷേമ പെന്&#x200d;ഷന്&#x200d; എത്രമാത്രം രാഷ്ട്രീയമായിട്ടാണ് ഈ സര്&#x200d;ക്കാര്&#x200d; കാണുന്നതെന്നതിന്റെ തെളിവാണ് ഒരു രൂപയുടെ പോലും വര്&#x200d;ധനവില്ലാത്തത്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം കാളകയറിയ പിഞ്ഞാണക്കടപോലെ തകര്&#x200d;ന്നു തരിപ്പണമായതിന്റെ നിദര്&#x200d;ശനമാണ് ധനമന്ത്രി കെ.എന്&#x200d; ബാലഗോപാല്&#x200d; ഇന്നലെ അവതരിപ്പിച്ച രണ്ടാം പിണറായി സര്&#x200d;ക്കാറിന്റെ മൂന്നാം ബജറ്റ്. ഒരു ജനപ്രിയ പ്രഖ്യാപനം പോലുമില്ലെന്നതിനു പുറമെ ജ നദ്രോഹ നയങ്ങള്&#x200d;ക്ക് ഒരുപഞ്ഞവും വരുത്തിയിട്ടില്ലാത്ത ബജറ്റ് മലയാളികളെ മുക്കത്ത് വിരല്&#x200d; വെപ്പിച്ചിരിക്കുകയാണ്. ലോകസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്&#x200d; നിന്ന് പാഠം പഠിക്കാനും തെറ്റുതിരുത്താനും തയാറല്ലെന്ന ഉറക്കെയുള്ള ഈ പ്രഖ്യാപനത്തിലൂടെ കേരളീയരെ ഒരിക്കല്&#x200d;കൂടി പിണറായിസര്&#x200d;ക്കാര്&#x200d; വെല്ലുവിളിച്ചിരിക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങള്&#x200d;ക്കും ഒരുപോലെ ദുരിതം സ മ്മാനിച്ച ബാലഗോപാല്&#x200d; പക്ഷേ സാധാരണക്കാരെ കൂടുതല്&#x200d; ദ്രോഹിക്കാനും മറന്നിട്ടില്ല. കര്&#x200d;ഷകര്&#x200d;, തൊഴിലാളികള്&#x200d;, സര്&#x200d;ക്കാര്&#x200d; ജീവനക്കാര്&#x200d;, യുവാക്കള്&#x200d;, സ്ത്രീകള്&#x200d;, വിദ്യാര്&#x200d;ത്ഥികള്&#x200d; തുടങ്ങിയ ഒരു വിഭാഗത്തിനും പരിഗണന നല്&#x200d;കിയിട്ടില്ലെന്നുമാത്രമല്ല, പരിഹാസ്യമായി സമീപനമാണ് ഇവരോ ടെല്ലാം സ്വീകരിച്ചിരിക്കുന്നതും. രൂക്ഷമായ വിലക്കയറ്റം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുമ്പോള്&#x200d; അതിനെ അതിജീവിക്കാനോ വിപണി സജീവമാക്കുന്നതിനുള്ള ഇടപെടലോ ഇല്ലാത്തത് യാഥാര്&#x200d;ത്ഥ്യം തൊട്ടുതീണ്ടിയിട്ടില്ലെന്നതിന്റെ മകുടോദാഹരണമാണ്.</p>
<p>സാധാരണക്കാര്&#x200d; ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ക്ഷേമ പെന്&#x200d;ഷന്&#x200d; എത്രമാത്രം രാഷ്ട്രീയമായിട്ടാണ് ഈ സര്&#x200d;ക്കാര്&#x200d; കാണുന്നതെന്നതിന്റെ തെളിവാണ് ഒരു രൂപയുടെ പോലും വര്&#x200d;ധനവില്ലാത്തത്. തിരഞ്ഞെടുപ്പുകള്&#x200d; തൊട്ടുമുന്നിലുള്ളപ്പോള്&#x200d; മാത്രം വര്&#x200d;ധനവ് വരുത്തുകയും അല്ലാത്തപ്പോഴെല്ലാം തിരിഞ്ഞുനോക്കാതിരിക്കുകയും കുടശ്ശികവരുത്തുകയും ചെയ്യുന്ന സമീപനമാണ് സര്&#x200d;ക്കാര്&#x200d; സ്വീകരിച്ചുകൊണ്ടരിക്കുന്നത്. യു.ഡി.എഫ് കാലംമുതല്&#x200d; വര്&#x200d;ഷാവര്&#x200d;ഷങ്ങളില്&#x200d; നൂറുരൂപ വീതം വരുത്തിക്കൊണ്ടിരിക്കുന്ന വര്&#x200d;ധനവ് ഇത്തവണ നിര്&#x200d;ത്തിവെക്കുകയും അടുത്ത തവണ അല്&#x200d;പമധികം വര്&#x200d;ധിപ്പിച്ച് ജനങ്ങളുടെ കണ്ണില്&#x200d;പൊടിയിടാമെന്നുമുള്ള കണക്കുകൂട്ടലാണ് സര്&#x200d;ക്കാറിനുള്ളതെന്നത് വ്യക്തമാണ്. എന്നാല്&#x200d; ജനങ്ങള്&#x200d;ക്ക് അര്&#x200d;ഹമായ തുക ഒരുവര്&#x200d;ഷക്കാലം അ പഹരിക്കുകയാണ് സര്&#x200d;ക്കാര്&#x200d; ഇതുവഴിചെയ്യുന്നത്. ഭൂനികുതി വര്&#x200d;ധനവിലൂടെയും സാധാരണക്കാരന്റെ പിടലിക്കാണ് പിടിച്ചിരിക്കുന്നത്. പെര്&#x200d;മിറ്റുകള്&#x200d;ക്കുള്ള നികുതി ഭീമമായ രീതിയില്&#x200d; വര്&#x200d;ധിപ്പിച്ച് സാധാരണക്കാരന്റെ വീടെന്ന സ്വപ്നം തകര്&#x200d;ത്തുകളഞ്ഞ അതേ ആവേശത്തോടെയാണ് ഇപ്പോള്&#x200d; ഭൂനികുതിയിലും കൈവരിച്ചിരിക്കുന്നത്.</p>
<p>കോടതി ഫീസ് കുത്തനെ കൂട്ടിയതിലൂടെ നീതിലഭ്യമാകാനുള്ള ജനങ്ങളുടെ അവകാശത്തിന്റെ കടക്കലാണ് കത്തി വെക്കപ്പെട്ടിട്ടുള്ളത്. 5 രൂപയില്&#x200d; നിന്നും 200 ലേക്കും 250 ലേക്കും കോര്&#x200d;ട്ട് ഫീ വര്&#x200d;ധിച്ചു. അതായത് ഒറ്റയടിക്ക് 3900%, 4900% എന്നിങ്ങനെയാണ് വര്&#x200d;ധനവായി കണക്കാക്കുന്നത്. ജാമ്യാപേക്ഷ, മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ എന്നീയിനങ്ങളിലാണ് ഈ വലിയ വര്&#x200d;ധനവുണ്ടായിരിക്കുന്നത്. 15 വര്&#x200d;ഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതിയില്&#x200d; 50 ശതമാനം വര്&#x200d;ദ്ധനവ് വരുത്തിയതിലൂടെയും സാധാരണക്കാരന്റെ പോക്കറ്റിലേക്കാണ് നോട്ടമിട്ടിരിക്കുന്നത്. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന കാറുകള്&#x200d; ഉള്&#x200d;പ്പെടെയുള്ള നാലുചക്ര മോട്ടോര്&#x200d; വാഹനങ്ങള്&#x200d;ക്കും മുച്ചക്ര വാഹനങ്ങള്&#x200d;ക്കും മോട്ടോര്&#x200d;സൈക്കിളുകള്&#x200d;ക്കുമൊക്കെയാണ് ഈ തീരുമാനം ബാധകമാകുക. ഇലക്ട്രിക് കാറുകളുടെ നികുതി ഉയര്&#x200d;ത്തിയത് ഈ ബജറ്റിന്റെറെ ലക്ഷ്യബോധ്യമില്ലായ്മയുടെ ഏറ്റവും നല്ല ഉദാഹരണമാണ്. പരിസ്ഥിതി സൗഹൃദത്തിന്റെ പേരില്&#x200d; ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നട പടികളുമായി മുന്നോട്ടുപോകുന്ന സര്&#x200d;ക്കാര്&#x200d; തന്നെ അത്തരം വാഹനങ്ങളുടെ നികുതി വര്&#x200d;ധിപ്പിക്കുന്നതിലൂടെ ലക്ഷ്യ മിടുന്നത് ഏതുതലതിരിഞ്ഞ മാര്&#x200d;ഗത്തിലൂടെയും പണമുണ്ടാക്കുക എന്നതുതന്നെയാണ്. 15 ലക്ഷം വരെ വില വരുന്ന ഇലക്ട്രിക് കാറുകളുടെ നികുതി അഞ്ച് ശതമാനത്തില്&#x200d; നിന്നും എട്ട് ശതമാനമാക്കിയാണ് ഉയര്&#x200d;ത്തിയിരിക്കുന്നത്. 20 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് കാറുകളുടെ നികുതി 10 ശതമാനമാക്കിയാണ് ഉയര്&#x200d;ത്തിയത്. ബാറ്ററി മാറ്റുന്ന കാറുകളുടെ നികുതിയും പത്ത് ശതമാനമാക്കി ഉയര്&#x200d;ത്തി യിരിക്കുകയാണ്.</p>
<p>ആയിരക്കണക്കിന് അധ്യാപകരുടെ നിയമന അംഗീകാരത്തിന് യാതൊരു നിര്&#x200d;ദേശവും നല്&#x200d;കാതിരിക്കുകയും കഴിഞ്ഞ ബജറ്റില്&#x200d; പ്രഖ്യാപിച്ച പുതിയ പെന്&#x200d;ഷന്&#x200d; നയത്തെ കുറിച്ച് മൗനം പാലിച്ചതുമെല്ലാം അധ്യാപകര്&#x200d;ക്കും സര്&#x200d;ക്കാര്&#x200d; ജീവനക്കാര്&#x200d;ക്കുമുള്ള കൊട്ടാണ്. പുതിയ ശമ്പള പ രിഷ്‌കരണം നടപ്പിലാക്കേണ്ട സമയം കഴിഞ്ഞ ജൂലൈയില്&#x200d; അതിക്രമിച്ചിട്ടും കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണത്തിലെ നാലു ഗഡുവില്&#x200d; രണ്ടു ഗഡുമാത്രം അനുവദിക്കുകയും ആറു ഗഡു ഡി.എടയില്&#x200d; ഒരു ഗഡുവും അനുവദിക്കുകയും ചെയ്തതിന്റെ പേരില്&#x200d; വിമ്പ് പറയുന്നത് അവരോടുള്ള പരി ഹാസമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്&#x200d;ക്ക് ബജറ്റ് വിഹിതം 15,980.49 കോടി രൂപയെന്നത് മറ്റൊരു തമാശയാണ്. കഴിഞ്ഞ തവണ പ്രഖ്യാപിച്ച 8532 കോടിയില്&#x200d; 42 ശതമാനം മാത്രം അനുവദിച്ച് ജനപ്രതിനിധികളെ അപഹാസ്യമാക്കിയവരാണ് ഇപ്പോള്&#x200d; അതിനേക്കാള്&#x200d; വലിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കൃഷിക്കും ആരോഗ്യമേഖലക്കു മെല്ലാമുള്ള പ്രഖ്യാപനങ്ങളും സമാനമാണ്. കഴിഞ്ഞ ബജറ്റുവിഹിതത്തിന്റെ പകുതി പോലും ഈ മേഖലയിലൊന്നും ചിലവഴിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്&#x200d;ത്ഥ്യം. കേന്ദ്രം വയനാടിനെ അവഗണിച്ചുവെന്ന് പെരുമ്പറമുഴക്കിയ സര്&#x200d;ക്കാര്&#x200d; ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനാവശ്യ മായതിന്റെ പകുതിപോലും വകയിരുത്തിയിട്ടില്ല എന്നത് വിരോധാഭാസമാണ്.</p>
<p>മോദി സര്&#x200d;ക്കാര്&#x200d; ചില സംസ്ഥാനങ്ങള്&#x200d;ക്കും വാരിക്കോരി നല്&#x200d;കിയെന്ന ആക്ഷേപമുന്നയിച്ചവര്&#x200d; മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിനും ധനകാര്യമന്ത്രിയുടെ ജില്ലയായ കൊല്ലത്തിനും പ്രത്യേക പരിഗണന നല്&#x200d;കിയിരിക്കുന്നുവെന്നത് നിഷേധിക്കാന്&#x200d; കഴിയില്ല. ചുരുക്കത്തില്&#x200d; ഭരണഘടനാ ഉത്തരവാദിത്ത നിര്&#x200d;വഹണമെന്ന കടമ നിര്&#x200d;വഹിക്കുന്നതി നപ്പുറത്തേക്ക് ജനങ്ങളുടെ ക്ഷേമത്തിനോ നാടിന്റെ വിക സനത്തിനോ ഉള്ള ഒരു സംവിധാനമായി സംസ്ഥാന ബജ റ്റിനെ സര്&#x200d;ക്കാര്&#x200d; കണ്ടിട്ടല്ല എന്നത് ഈ ബജറ്റ് ഒരാവര്&#x200d;ത്തി വായിക്കുന്ന ആര്&#x200d;ക്കും ബോധ്യമാകുന്നതേയുള്ളൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-budget-without-even-announcements.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭൂനികുതി കുത്തനെ കൂട്ടിയത് സാധാരണക്കാരനോടുള്ള പിണറായി സര്&#x200d;ക്കാരിന്റെ ഇരുട്ടടി</title>
		<link>https://www.chandrikadaily.com/the-pinarayi-governments-blackmail-on-the-common-man-has-increased-the-land-tax-sharply.html</link>
					<comments>https://www.chandrikadaily.com/the-pinarayi-governments-blackmail-on-the-common-man-has-increased-the-land-tax-sharply.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 07 Feb 2025 10:31:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329028</guid>

					<description><![CDATA[മുൻകാല ബഡ്ജറ്റുകളെപ്പോലെ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം കുത്തിനിറച്ച് തനിയാവർത്തനമായി മാറിയ ബഡ്ജറ്റിനെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>സാധാരണക്കാരന് ഇരുട്ടടിയായി ഭൂനികുതി വർധിപ്പിച്ചും ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെയുമാണ് രണ്ടാം പിണറായി സർക്കാരിന്&#x200d;റെ അവസാന സമ്പൂർണ്ണ ബഡ്ജറ്റ് സഭയിലവതരിപ്പിച്ചത്. ക്ഷേമപെൻഷൻ ഒരു രൂപ പോലും വർധിപ്പിക്കാതെ ഇക്കുറിയും സാധാരണക്കാരനെ വഞ്ചിച്ച സർക്കാർ കോടതി ഫീസും ഇലക്ട്രിക് കാറുകളുടെയും 15 വർഷം കഴിഞ്ഞ് വാഹനങ്ങളുടെയും നികുതി വർദ്ധിപ്പിച്ചു. മുൻകാല ബഡ്ജറ്റുകളെപ്പോലെ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം കുത്തിനിറച്ച് തനിയാവർത്തനമായി മാറിയ ബഡ്ജറ്റിനെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്.</p>
<p>രണ്ടാം പിണറായി സർക്കാരിന്&#x200d;റെ ആദ്യ ബഡ്ജറ്റിൽ അതിഭീകരമായ നികുതിഭാരം സാധാരണക്കാരുടെ തലയിൽ അടിച്ചേൽപ്പിച്ച കെ എൻ ബാലഗോപാൽ ഇക്കുറി അന്ന് കൈവയ്ക്കാത്ത മേഖലകളിലെ നികുതികൾ കൂടി സാധാരണക്കാരന്&#x200d;റെ മേൽ ഇക്കുറി ചുമത്തുകയായിരുന്നു. കിഫ്ബി ടോൾ പിരിക്കുമെന്ന് സൂചന നൽകിയ ബാലഗോപാൽ ഭൂനികുതി കുത്തനെ കുട്ടിയും കോടതി ഫീസ് വർദ്ധിപ്പിച്ചും സാധാരണക്കാരന് അധികഭാരം ചുമത്തി. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്ന ക്ഷേമപെൻഷൻ ഒരു രൂപ പോലും വർധിപ്പിക്കാതെ ഇക്കുറിയും സാധാരണക്കാരനെ വഞ്ചിച്ച സർക്കാർ ഇലക്ട്രിക് കാറുകളുടെയും 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെയും നികുതി വർദ്ധിപ്പിച്ചു.</p>
<p>ജനപ്രിയമായ ഒരു പദ്ധതി പോലും പ്രഖ്യാപിക്കാതെ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം കുത്തിനിറച്ച് മുൻ ബഡ്ജറ്റുകളുടെ തനിയാവർത്തനമായി ബജറ്റ് അവതരണം മാറുകയായിരുന്നു. കേരളത്തിന്&#x200d;റെ ധനസ്ഥിതി മെച്ചപ്പെട്ടു എന്ന ബഡ്ജറ്റിലെ ധനമന്ത്രിയുടെ കാപട്യം നിറഞ്ഞ ആദ്യ വാചകത്തെ കടന്നാക്രമിച്ചു കൊണ്ടാണ് പ്രതിപക്ഷം ബഡ്ജറ്റിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടിയത്.</p>
<p>സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധങ്ങൾ കടുത്തതോടെ അവരുടെ ക്ഷമബത്ത കുടിശ്ശികയിൽ ചെറിയ ആശ്വാസം പ്രഖ്യാപിച്ച ധനമന്ത്രി പങ്കാളിത്ത പെൻഷന് പകരം അഷ്വേർഡ് പെൻഷൻ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് പുനരധിവാസത്തിന് ആദ്യഘട്ടമായി 750 കോടി രൂപയാണ് അനുവദിച്ചത്. വിഴിഞ്ഞത്തെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമാക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി ഇതിനു അനുബന്ധമായ ചില പദ്ധതികളും പ്രഖ്യാപിച്ചു. ജനപ്രിയ പദ്ധതികൾ ഇല്ലാതെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് അമിതഭാരം അടിച്ചേൽപ്പിച്ച ബജറ്റിനെതിരെ കനത്ത വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-pinarayi-governments-blackmail-on-the-common-man-has-increased-the-land-tax-sharply.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് മറ്റൊരു ബജറ്റ്</title>
		<link>https://www.chandrikadaily.com/yet-another-budget-by-deceiving-the-people.html</link>
					<comments>https://www.chandrikadaily.com/yet-another-budget-by-deceiving-the-people.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 07 Feb 2025 09:08:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[ldf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329010</guid>

					<description><![CDATA[ജീവനക്കാർക്കും പെൻഷൻകാർക്കും ഈ ബജറ്റിൽ മിതമായ ആശ്വാസം ലഭിച്ചേക്കാം എന്ന് കരുതിയാലും പന്ത്രണ്ടാമത്തെ ശമ്പള പരിഷ്കരണ കമ്മീഷനിൽ ഫലം പുറത്തായിട്ടില്ല.]]></description>
										<content:encoded><![CDATA[<p>കെ എൻ ബാലഗോപാൽ അവതരിപ്പിച്ച കേരള  ബജറ്റ് ആകെ തുക അവലോകനം ചെയ്താൽ, ചില മേഖലകളിൽ മാത്രം ആവശ്യമായ സഹായവും പരിഷ്‌ക്കരണവും അടങ്ങിയിട്ടുള്ളവയാണ്. എന്നാൽ ജനപ്രിയ പ്രഖ്യാപനങ്ങളുടെ കുറവിനും കടുത്ത നികുതി വർധനവും കാരണം കേരള ജനതയ്ക്കും പ്രതിപക്ഷത്തിനും  നിരാശയാണ് ബജറ്റ് സമ്മാനിച്ചത്.</p>
<p>2,500 കോടി രൂപയുടെ ക്ഷാമബത്ത  കുടിശ്ശിക ഉടൻ വിതരണം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. ജീവനക്കാർക്കും പെൻഷൻകാർക്കും ഈ ബജറ്റിൽ മിതമായ ആശ്വാസം ലഭിച്ചേക്കാം എന്ന് കരുതിയാലും പന്ത്രണ്ടാമത്തെ ശമ്പള പരിഷ്കരണ കമ്മീഷനിൽ ഫലം പുറത്തായിട്ടില്ല. എന്നാൽ അഷ്വേർഡ് പെൻഷൻ പദ്ധതി  എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു.റോഡുകൾ, പാലങ്ങൾ, ടൂറിസം പ്രോജക്റ്റുകൾ , ഗ്രാമീണ വീടുകൾ എന്നിവയിലേക്ക് വലിയ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.  4,219.41 കോടി രൂപ റോഡുകൾക്കും പാലങ്ങൾക്കുമായി അനുവദിച്ചു. ലൈഫ് മിഷൻ വഴി 1 ലക്ഷം വീടുകൾ, കെ ഹോംസ് ടൂറിസം പദ്ധതി പ്രകാരം കോവളം, മൂന്നാർ, കുമരകം, ഫോർട്ട് കൊച്ചി തുടങ്ങിയ ഇടങ്ങളില്&#x200d; ഒഴിഞ്ഞ വീടുകൾ വഴി കൂടുതൽ ടൂറിസം വികസിപ്പിക്കാനും നിർദ്ദേശം ലഭിച്ചു.</p>
<p>കൃഷി  വളർച്ചയ്ക്കായി 150 കോടി, വിലക്കയറ്റം തടയുന്നതിനായി 2063 കോടി, മുതിർന്ന പൗരന്മാർ ക്കും പുതിയ സംരഭം  ആരംഭിക്കാൻ പ്രത്യേക പരിഗണന, വന്യമൃഗ ആക്രമണം നേരിടാനും, തീരദേശ മേഖല വികസിപ്പിക്കാൻ 100 കോടി രൂപ തുടങ്ങിയവ വകയിരുത്തി. ജനപ്രിയമായ ക്ഷേമപെൻഷൻ വർധന  പ്രതീക്ഷ ചെയ്തിരുന്നുവെങ്കിലും 100-150 രൂപ കൂട്ടലിന്&#x200d;റെ അഭാവം കാണപ്പെട്ടു.പങ്കാളിത്ത പെൻഷനുള്ള പ്രതീക്ഷയും, 12ആം ശമ്പള പരിഷ്കരണ കമ്മീഷൻ അറിയിപ്പ് നന്നായി നടപ്പിലാകുന്നില്ലെന്ന കാര്യം അപ്രതീക്ഷിതമായിരുന്നു.</p>
<p>ഭൂനികുതി, കോടതിയുടെ ഫീസ്, ഇലക്ട്രിക് വാഹന നികുതി എന്നിവയുടെ വർധനവുകൾ ചെലവുകൾ ഉയർത്തിയേക്കാം. ഇത് സാധാരണ ജനതയ്ക്കും ബുദ്ധിമുട്ടുണ്ടാക്കും. പഴഞ്ചൻ സർക്കാർ വാഹനങ്ങൾ മാറ്റുന്നതിനായി 100 കോടി വകയിരുത്തിയിരുത്തിയിട്ടുണ്ട്. എന്നാൽ, കൃഷി-വികസനത്തിന് കൂടുതൽ ശക്തമായ കരുതലുകൾ ആവശ്യമാണ്.</p>
<p>ഇന്ന് അവതരിപ്പിച്ച കേരള ബജറ്റിൽ, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ചെറിയ സഹായങ്ങൾ ഉണ്ടാക്കിയിരുന്നെങ്കിലും, നികുതി വർധനയും പൊതുജനത്തെ കബളിപ്പിക്കലുമാണ് യഥാർത്ഥത്തില്&#x200d; നടന്നത്.  വിശാലമായ വികസന പദ്ധതികൾ ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സ്വന്തം നാട്ടില്&#x200d; മാത്രമായി ഒതുങ്ങി.  ജനപ്രിയ പ്രഖ്യാപനങ്ങൾ  പ്രതീക്ഷകളും നിറവേറ്റിയില്ല. ആകെ 2025 ബജറ്റ്, കാര്യക്ഷമമായി പദ്ധതികൾ നടപ്പാക്കുമെന്ന് തോന്നുന്നില്ല. എന്നാൽ പൊതുജനങ്ങളുടെ പ്രതീക്ഷകൾ പൂർത്തിയാക്കാത്തതിനാൽ സമഗ്രമായ പ്രതിഫലനങ്ങൾ ലഭിക്കുവാൻ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തന്നെ ധാരാളം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yet-another-budget-by-deceiving-the-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാന ബജറ്റ്: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു</title>
		<link>https://www.chandrikadaily.com/state-budget-tax-hike-on-electric-vehicles.html</link>
					<comments>https://www.chandrikadaily.com/state-budget-tax-hike-on-electric-vehicles.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 07 Feb 2025 06:30:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[electric car]]></category>
		<category><![CDATA[Tax hike]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329002</guid>

					<description><![CDATA[ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.</p>
<p>നികുതി വെട്ടിക്കുന്ന ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ നിയമം ഉൾപ്പെടുത്തും. കോടതി ഫീസ് വർധിപ്പിച്ചു. 150 കോടി അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/state-budget-tax-hike-on-electric-vehicles.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ധനസ്ഥിതി മെച്ചപ്പെടുത്തുവാന്&#x200d; കഴിഞ്ഞു’: ധനമന്ത്രി ബാലഗോപാലിന്&#x200d;റെ അവകാശവാദം</title>
		<link>https://www.chandrikadaily.com/financial-situation-has-been-improved-finance-minister-balagopals-claim.html</link>
					<comments>https://www.chandrikadaily.com/financial-situation-has-been-improved-finance-minister-balagopals-claim.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 07 Feb 2025 05:36:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[kn balagopal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328988</guid>

					<description><![CDATA[പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം.]]></description>
										<content:encoded><![CDATA[<div class="news-content-inner">
<p>സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്&#x200d;. വിചിത്ര അവകാശവാദം ഉന്നയിച്ചത് ഇന്നത്തെ ബജറ്റ് അവതരണത്തിലായിരുന്നു. കേരളം ഇപ്പോൾ അതിവേഗ വളർച്ചയുടെ പാതയിലാണ് യാത്രചെയ്യുന്നതെന്നും സംസ്ഥാനത്തെ ധനകാര്യ സാഹചര്യം സ്ഥിരതയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമായിരിക്കുകയാണെന്നും ധനമന്ത്രി അവകാശപ്പെട്ടു. “കേരളം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോയെങ്കിലും ഇനി ടേക്ക് ഓഫ് ഘട്ടത്തിലാണ്” ഇതായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്&#x200d; ഇന്നും പരിഹരിക്കപ്പെടാത്ത നിരവധി സാമ്പത്തിക പ്രശ്നങ്ങളിലൂടെയാണ് കേരള ജനത കടന്നുപോകുന്നത്. എന്നിട്ടും എന്ത് ആത്മവിശ്വാസത്തിലാണ് മന്ത്രിയുടെ അവകാശവാദം എന്നതാണ് അദ്ഭുതം നല്&#x200d;കുന്നത്.</p>
<p>സംസ്ഥാനത്ത് കടുത്ത ധന ക്ഷാമം തുടരുന്നുവെന്നും, ജീവനക്കാർക്കും പെൻഷൻദാരർക്കുമുള്ള സമയബന്ധിത പണം വിതരണം പോലും അനിശ്ചിതമാവുന്നതുമാണ് യഥാർത്ഥ സ്ഥിതി. കുടിശ്ശിക ഇല്ലാത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തില്&#x200d; ഉണ്ടാകുമോ എന്നതാണ് ഇന്ന് ഭരണപക്ഷം അന്വേഷിക്കേണ്ടത്. വളർച്ചയുടെ വാചകങ്ങൾ ആവർത്തിച്ചുകൊണ്ടാണ് സർക്കാർ യഥാർത്ഥ സാമ്പത്തിക പ്രതിസന്ധിയെ മറയ്ക്കുന്നത് എന്ന് തന്നെ പറയാന്&#x200d; സാധിക്കും. ബജറ്റ് പ്രസംഗത്തിന്&#x200d;റെ ആരംഭത്തിലേ കേന്ദ്ര സർക്കാരിന്&#x200d;റെ നയങ്ങൾക്കെതിരെ ധനമന്ത്രി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്രം സംസ്ഥാനത്തിന് ലഭിച്ച നികുതി വിഹിതം വെട്ടിക്കുറച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, കേന്ദ്രത്തിനെതിരെ ആരോപണങ്ങൾ ഉയര്&#x200d;ത്തുന്നതിൽ മാത്രം കേന്ദ്രഭരണകക്ഷി പരിമിതമാവുകയാണ്. സ്വന്തം ധനകാര്യ വീഴ്ചകള്&#x200d; മറച്ചുവെക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉപയോഗിക്കുന്നത് എന്ന് പോലും കരുതാം.</p>
<p>മാധ്യമങ്ങളോട് രാവിലെ സംസാരിക്കുമ്പോഴും ധനമന്ത്രി സംസ്ഥാനത്തിന്&#x200d;റെ ധനസ്ഥിതി മെച്ചപ്പെട്ടതായി ആവർത്തിച്ചു. എന്നാൽ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് ആവശ്യമായ സാമ്പത്തിക ഉറവിടങ്ങൾ എവിടെയാണ് എന്ന് വ്യക്തമല്ല. പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം. കിഫ്ബി പദ്ധതികളിൽ നിന്ന് പണം കണ്ടെത്തുന്നതിനായി ടോൾ ഫീസ് അടക്കമുള്ള അധിക ഭാരം പൊതുജനങ്ങൾക്ക് മേൽ തള്ളുന്നതിനെതിരായ പ്രതികരണങ്ങളും ഇനി ശക്തമാകും. സർവീസ് പെൻഷൻ വർദ്ധന സംബന്ധിച്ച കാര്യങ്ങളിലും സർക്കാരിന്&#x200d;റെ നിലപാട് കൃത്യമായി ഇല്ലെന്നാണ് വിമർശനം.</p>
<p>സംസ്ഥാനത്തിന്&#x200d;റെ സാമ്പത്തിക സ്ഥിതി ഗുണമാകുന്നതിന്&#x200d;റെ പേരിൽ വലിയ വാഗ്ദാനങ്ങൾ നടത്തുമ്പോഴും, ഭൂരിഭാഗം ജനങ്ങൾക്ക് അതിന്&#x200d;റെ ഫലങ്ങൾ യഥാർത്ഥത്തിൽ ലഭിക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.  “വികസനത്തിന്&#x200d;റെ ടേക്ക് ഓഫിന്” തുടക്കം കുറിച്ചെന്ന് സർക്കാരിന്&#x200d;റെ അവകാശം ആവർത്തിക്കുമ്പോഴും, യഥാർത്ഥത്തിൽ പൊതു ജനങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങൾ എത്രമാത്രം പ്രതിഫലിക്കും എന്നതാണ് ശ്രദ്ധേയമായ ചോദ്യം.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/financial-situation-has-been-improved-finance-minister-balagopals-claim.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാന ബജറ്റ് നാളെ; ജനങ്ങളുടെ കണ്ണില്&#x200d; പൊടിയിടുന്ന കടലാസ് പദ്ധതികളുമായി എത്തുമോ സര്&#x200d;ക്കാര്&#x200d;?</title>
		<link>https://www.chandrikadaily.com/state-budget-tomorrow-will-the-government-come-up-with-paper-projects-that-will-throw-dust-in-the-eyes-of-the-people.html</link>
					<comments>https://www.chandrikadaily.com/state-budget-tomorrow-will-the-government-come-up-with-paper-projects-that-will-throw-dust-in-the-eyes-of-the-people.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 06 Feb 2025 06:06:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[ldf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328902</guid>

					<description><![CDATA[തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും അതിന് പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്&#x200d;കണ്ട് ജനങ്ങളുടെ കണ്ണില്&#x200d; പൊടി ഇടുന്നതിതിനായി കടലാസ് പദ്ധതികളും വാഗ്ദാനങ്ങളുമൊക്കെ കുത്തി നിറച്ചാകും ഇക്കുറി ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക.]]></description>
										<content:encoded><![CDATA[<p>ധന പ്രതിസന്ധിയില്&#x200d; സംസ്ഥാനം നട്ടംതിരിയുന്നതിനിടയില്&#x200d; പുതിയ സാമ്പത്തിക വര്&#x200d;ഷത്തെ ബജറ്റ് നാളെ ധനമന്ത്രി നിയമസഭയില്&#x200d; അവതരിപ്പിക്കും.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും അതിന് പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്&#x200d;കണ്ട് ജനങ്ങളുടെ കണ്ണില്&#x200d; പൊടി ഇടുന്നതിതിനായി കടലാസ് പദ്ധതികളും വാഗ്ദാനങ്ങളുമൊക്കെ കുത്തി നിറച്ചാകും ഇക്കുറി ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക.</p>
<p>കിഫ്ബി സംസ്ഥാനത്തിന് കടുത്ത ബാധ്യതയായി മാറുകയും ടോള്&#x200d; വിവാദം ആളിക്കത്തുകയും ചെയ്യുന്നതിനിടയിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്.സമീപകാലത്ത് ഒന്നും കൈപിടിച്ചുയര്&#x200d;ത്താനാകാത്ത വിധം സാമ്പത്തിക പ്രതിസന്ധിയില്&#x200d; കൂപ്പുകുത്തി നില്&#x200d;ക്കുന്ന സംസ്ഥാനത്തെ ധന പ്രതിസന്ധിയില്&#x200d; ഒരു പരിധിവരെ പിടിച്ചുനില്&#x200d;ക്കുവാന്&#x200d; എന്തൊക്കെ ബദല്&#x200d; മാര്&#x200d;ഗങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; നടത്തുമെന്നാണ് കണ്ടറിയേണ്ടത്.</p>
<p>തിരഞ്ഞെടുപ്പ് വേളയായതിനാല്&#x200d; നികുതിയേതര വരുമാനങ്ങള്&#x200d; വര്&#x200d;ദ്ധിപ്പിക്കുവാനുള്ള നിര്&#x200d;ദ്ദേശങ്ങള്&#x200d; ഉള്&#x200d;ക്കൊള്ളിച്ചാകും ബജറ്റ് അവതരിപ്പിക്കുക.അധിക വിഭവ സമാഹരണം ലക്ഷ്യമിട്ട് സേവനങ്ങള്&#x200d;ക്കുള്ള ഫീസും പിഴയും കൂട്ടിയേക്കും. കേന്ദ്രസര്&#x200d;ക്കാര്&#x200d; അവഗണിച്ചെങ്കിലും വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖ വികസനത്തിനും കൂടുതല്&#x200d; ഊന്നല്&#x200d; നല്&#x200d;കുന്ന പ്രഖ്യാപനങ്ങള്&#x200d; ബഡ്ജറ്റില്&#x200d; ഉണ്ടാകും. എന്നാല്&#x200d; കടുത്ത സാമ്പത്തിക പ്രതിസന്ധിയില്&#x200d; ഇതെങ്ങനെ പ്രാവര്&#x200d;ത്തികമാകുമെന്ന് കണ്ടറിയേണ്ടതാണ്.</p>
<p>തിരഞ്ഞെടുപ്പ് മുന്നില്&#x200d;ക്കണ്ട് ക്ഷേമപെന്&#x200d;ഷന്&#x200d; വര്&#x200d;ധിപ്പിക്കാനുള്ള നിക്കവും ധനമന്ത്രി നടത്തിയേക്കും .സര്&#x200d;ക്കാര്&#x200d; ജീവനക്കാര്&#x200d; ഉള്&#x200d;പ്പെടെ ക്ഷേമ പെന്&#x200d;ഷന്&#x200d; തട്ടിയെടുത്ത സാഹചര്യത്തില്&#x200d; മാനദണ്ഡങ്ങള്&#x200d; പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രഖ്യാപനങ്ങളും ബഡ്ജറ്റില്&#x200d; ഉണ്ടാകും. പ്രതിമാസം പെന്&#x200d;ഷന്&#x200d; കൈപ്പറ്റുമ്പോള്&#x200d; തന്നെ മസ്റ്ററിങ് ഉറപ്പാക്കുന്നതുള്&#x200d;പ്പെടെയുള്ള നിബന്ധനകളാണ് സര്&#x200d;ക്കാര്&#x200d; പരിഗണിക്കുന്നത്.</p>
<p>അതെസമയം രണ്ടാം പിണാറായി സര്&#x200d;ക്കാരിന്റെ അവസാനത്തെ സമ്പൂര്&#x200d;ണ്ണ ബജറ്റ് ആണ് ഇക്കുറി ധനമന്ത്രി അവതരിപ്പിക്കുന്നത്. കിഫ്ബി സംസ്ഥാനത്തിന് കടുത്ത ബാധ്യതയായി മാറുകയും ടോള്&#x200d; വിവാദം ആളിക്കത്തുകയും ചെയ്യുന്നതിനിടയിലാണ് ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. ബ്രുവറി മദ്യനയ വിവാദവും സ്വകാര്യ സര്&#x200d;വ്വകലാശാല നയം മാറ്റവും ഉള്&#x200d;പ്പെടെ കത്തി പടരുന്ന സാഹചര്യത്തില്&#x200d; ഇക്കാര്യത്തില്&#x200d; ഒക്കെയുള്ള സര്&#x200d;ക്കാരിന്റെ നിലപാടുകള്&#x200d; ബജറ്റ് പ്രഖ്യാപനത്തില്&#x200d; കൂടുതല്&#x200d; വെളിപ്പെടും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/state-budget-tomorrow-will-the-government-come-up-with-paper-projects-that-will-throw-dust-in-the-eyes-of-the-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫെഡറലിസത്തെ തകര്&#x200d;ക്കുന്ന ബജറ്റ്</title>
		<link>https://www.chandrikadaily.com/a-budget-that-shatters-federalism.html</link>
					<comments>https://www.chandrikadaily.com/a-budget-that-shatters-federalism.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 02 Feb 2025 01:06:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[editorial]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328306</guid>

					<description><![CDATA[EDITORIAL
]]></description>
										<content:encoded><![CDATA[<p>മൂന്നാം മോദി സര്&#x200d;ക്കാറിന്റെ രണ്ടാം ബജറ്റ് രാജ്യത്തിന്റെ ഫെഡറലിസത്തിനേറ്റ കനത്ത പ്രഹരമായിത്തീര്&#x200d;ന്നിരിക്കുകയാണ്. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന കൊളോണിയല്&#x200d; തന്ത്രത്തിന്റെ വാഹകരായി മാറിയ മോദിസര്&#x200d;ക്കാര്&#x200d; മണ്ണിലും മനസ്സിലും ഒരുപോലെ വിഭാഗിയതയുടെ വിത്തുപാകിക്കൊണ്ടിരിക്കുമ്പോള്&#x200d; ധനമന്ത്രി നിര്&#x200d;മലാ സീതാരാമന്&#x200d; ഇന്നലെ പാര്&#x200d;ലമെന്റില്&#x200d; അവതരിപ്പിച്ച ബജറ്റാകട്ടേ ഈ യാഥാര്&#x200d;ത്ഥ്യത്തിന് അടിവരയിട്ടിരിക്കുന്നു. കക്ഷി രാഷ്ട്രീയത്തിന്റെ തിമിരം നിറഞ്ഞ കണ്ണുകളിലൂടെ മാത്രം രാജ്യത്തെ ജനങ്ങളെയും ദേശങ്ങളെയും ഭരണകൂടം നോക്കിക്കാണാന്&#x200d; തുടങ്ങിയാലുള്ള അപകടങ്ങളിലേക്കാണ് ബജറ്റിലെ പ്രഖ്യാ പനങ്ങള്&#x200d; വിരല്&#x200d;ചൂണ്ടുന്നത്. തിരഞ്ഞെടുപ്പുള്&#x200d;പ്പെടെയുള്ള രാഷ്ട്രിയ സാഹചര്യങ്ങള്&#x200d; ഏതുസര്&#x200d;ക്കാറിന്റെയും ബജറ്റിലെ മുന്&#x200d;ഗണനാക്രമങ്ങളില്&#x200d; ഇടംപിടിക്കാറുണ്ടെങ്കിലും വിവിധ പ്രദേശങ്ങളോടുള്ള ഇത്രമേല്&#x200d; നഗ്‌നമായ അവഗണനയും പരിഗണനയും ഇതപര്യന്തമാണെന്നതില്&#x200d; സംശയത്തിനുപോലും ഇടമില്ലെന്നതാണ് യാഥാര്&#x200d;ത്ഥ്യം.</p>
<p>ബിഹാര്&#x200d; ബജറ്റ് എന്ന് ഒറ്റനോട്ടത്തില്&#x200d; തന്നെ വിലയിരുത്തപ്പെട്ട ബജറ്റില്&#x200d; ഡല്&#x200d;ഹി, ആന്ധ്ര സംസ്ഥാനങ്ങള്&#x200d;ക്ക് വാരിക്കോരി നല്&#x200d;കിയപ്പോള്&#x200d; കേരളം, തെലങ്കാന തുടങ്ങി സംസ്ഥാനങ്ങളെ അതി ഭീകരമാംവിധം അവഗണനയുടെ മഹാഗര്&#x200d;ത്തത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. മഖാന ബോര്&#x200d;ഡ്, പട്ന വിമാനത്താവളം നവീകരണം, പുതിയ ഗ്രീന്&#x200d;ഫ്രില്&#x200d;ഡ് എയര്&#x200d;പോര്&#x200d;ട്ട്, ബിഹ്ടയില്&#x200d; ബ്രൗണ്&#x200d;ഫില്&#x200d;ഡ് വിമാനത്താവളം, പാട്ന എയര്&#x200d;പോര്&#x200d;ട്ട് വികസനം, പട്‌ന ഐ.ഐ.ടിക്ക് പുതിയ ഹോസ്റ്റല്&#x200d;, പുതിയ ഫുഡ് പ്രോസസിങ് യൂണിറ്റ്, പ്രത്യേക കനാല്&#x200d; പദ്ധതി തുടങ്ങി വികസന രംഗത്തും ക്ഷേമപ്രവര്&#x200d;ത്തനങ്ങളിലും ബിഹാറിന് ബജറ്റ് കനിഞ്ഞരുളിയിരിക്കുകയാണ്. സംസ്ഥാനത്തിന് 13000 കോടി രൂപയുടെ സഹായം നല്&#x200d;കണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ബജറ്റിന് മുന്നോടി ായി നിര്&#x200d;മല സീതാരാമനുമായി കൂടിക്കാഴച നടത്തിയിരുന്നു. എന്നാല്&#x200d; സംസ്ഥാനം ആവശ്യപ്പെട്ടതും അതിലപ്പുറവും ധനമന്ത്രി നമന്ത്രി നല്&#x200d;കിയിരിക്കുകയാണ്. ബജറ്റില്&#x200d; ആറിടത്താണ് ബിഹാര്&#x200d; പ്രത്യേകം പരാമര്&#x200d;ശിക്കപ്പെട്ടത്.</p>
<p>ഈ വര്&#x200d;ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനം എന്നതിനേക്കാളുപരി ആയാറാം ഗയാറാം രാഷ്ട്രിയത്തിന്റെ നേര്&#x200d;ചിത്രമായി മാറിയ നിതീഷ്‌കുമാറിനെ സര്&#x200d;ക്കാറിനൊപ്പം ഉറപ്പിച്ചുനിര്&#x200d;ത്തുക എന്നതാണ് ഈ കോരിച്ചൊരിയലിന്റെ യഥാര്&#x200d;ത്ഥ ലക്ഷ്യം. വഖഫ് ഭേദഗതി ബില്ലില്&#x200d; ടി.ഡി.പിയോടൊപ്പം ബിഹാറിലെ ഭരണകക്ഷിയായ ജെ.ഡി.യുവും അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തുകയും തുടര്&#x200d;ന്ന് ബില്&#x200d; സംയുക്ത പാര്&#x200d;ലമെന്ററി സമിതിക്ക് വിടേണ്ടി വരികയും ചെയ്തിരുന്നു. എന്നാല്&#x200d; ജെ.പി.സിയില്&#x200d; ഇരുപാര്&#x200d;ട്ടികളും കാര്യമായ എതിര്&#x200d;പ്പുകളോ ഭേദഗതികളോ ഉന്നയിച്ചിരുന്നില്ല. അങ്ങനെയെങ്കില്&#x200d; ബജറ്റില്&#x200d; ടി.ഡി. പിയുടെ ആന്ധ്രയെവിടെ എന്ന ചോദ്യമുയരാമെങ്കിലും ബജറ്റിന് മുന്നോടിയായി തന്നെ ആന്ധ്രക്ക് വലിയ വാഗ്ദാനങ്ങളാണ് നല്&#x200d;കപ്പെട്ടിരുന്നത്. മൂന്നാം മോദി സര്&#x200d;ക്കറിന്റെ ആദ്യ ബജറ്റിലും ഈ രണ്ടു സംസ്ഥാനങ്ങള്&#x200d;ക്കും വലിയ തോതിലുള്ള വിഹിതമാണ് അനുവദിക്കപ്പെട്ടിരുന്നത്. ആധായനികുതി പരിധി 12 ലക്ഷമാക്കി ഉയര്&#x200d;ത്തിയതിന്റെ പേരില്&#x200d; സാധാരണക്കാരന്റെ ബജറ്റായി ആഘോഷിക്കപ്പെടുമ്പോള്&#x200d; അതിനുപിന്നിലും മറഞ്ഞുകിടക്കുന്നത് വ്യക്തമായ രാഷ്ട്രിയമാണ്. ഈ ആഴ്ച്ചയില്&#x200d; തിരഞ്ഞെടുപ്പ് നടക്കുന്ന ഡല്&#x200d;ഹിയിലെ മഹാഭൂരിപക്ഷം വരുന്ന മധ്യവര്&#x200d;ഗക്കാരെ സ്വാധീനിക്കുകയെന്നതാണത്. സര്&#x200d;ക്കാറിനെ താങ്ങിനിര്&#x200d;ത്തുന്നതിനുള്ള പ്രതിഫലമെന്നോണം ഇരു സംസ്ഥാനങ്ങള്&#x200d;ക്കും, ബി.ജെ.പിയും സഖ്യകക്ഷികളും അധികാരത്തിലുള്ള സംസ്ഥാനങ്ങള്&#x200d;ക്ക് അതിന്റെ പേരിലും വലിയ തോതില്&#x200d; ബജറ്റ് വിഹിതങ്ങള്&#x200d; അനുവദിക്കുമ്പോള്&#x200d; പ്രതിപക്ഷ കക്ഷികള്&#x200d; ഭരിക്കുന്ന സംസ്ഥാനങ്ങളെ പാടെ അവഗണിക്കുകയാണ്.</p>
<p>കേരളത്തെ സംബന്ധിച്ചിടത്തോളം കണ്ണില്ലാത്ത ക്രൂരതയാണ് ഈ ബജറ്റ് സമ്മാനിച്ചിരിക്കുന്നത്. രാജ്യംകണ്ടതില്&#x200d;വെച്ചേറ്റവും ഭയാനകമായ ദുരന്തങ്ങളിലൊന്നിന് സാക്ഷ്യംവഹിച്ച വയനാടിന് പ്രത്യേക പാക്കേജ് എന്ന ആവശ്യം ബജറ്റിലും അവഗണിക്കപ്പെട്ടിരിക്കുകയാണ്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ സംസ്ഥാനത്തെ നേതാക്കള്&#x200d; പ്രതികരിച്ചതുപോലെ കേരളത്തെ രാജ്യത്തിന്റെ പരിധിക്കു പുറത്തുനിര്&#x200d;ത്തുന്ന ബജറ്റാണിതെന്നത് പറയാതിരിക്കാനാവില്ല. വയനാട് സ്‌പെഷല്&#x200d; പാക്കേജ്, വിഴിഞ്ഞം തുറമുഖം, വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം, എയിംസ് തുടങ്ങിയ ആവശ്യങ്ങള്&#x200d;ക്കായി 24000 കോടിയായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നതെങ്കില്&#x200d; അതൊന്നും പരിഗണിക്കാതെ പൊതു പൊതുവായ പ്രഖ്യാപനങ്ങളില്&#x200d; മാത്രം സംസ്ഥാനത്തെ ഒതുക്കിയിരിക്കുകയാണ്. ചരിത്രത്തിലാ ധ്യമായി ഒരു ലോകസഭയിലേക്ക് അംഗത്തം ലഭിക്കുകയും മന്ത്രിസഭയില്&#x200d; ഒന്നിലധികം മന്ത്രിമാരുടെ പ്രാതിനിധ്യം ഉണ്ടാവുകയും ചെയ്തിട്ടും കേരളത്തോട് കാണിച്ചിട്ടുള്ള ഈ കൊടിയ അവഗണന ബി.ജെ.പിയുടെ സംസ്ഥാനത്തോടുള്ള സമീപനത്തിന്&#x200d;ന്റെ ദൃഷ്ടാന്തമാണെന്നതില്&#x200d; തര്&#x200d;ക്കത്തിനിടയില്ല. നിരവധി റെക്കോര്&#x200d;ഡുകളുടെ പിന്തുണയോടെയാണ് ധനമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d; ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിലിന്നെവരെയില്ലാത്ത സങ്കുജിത രാഷ്ട്രീയ താല്&#x200d;പര്യങ്ങളോടെയുള്ള ബജറ്റ് എന്ന റെക്കോര്&#x200d;ഡുംകൂടി അതിനോട് അവര്&#x200d; ചേര്&#x200d;ത്തുവെക്കേണ്ടിവരും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-budget-that-shatters-federalism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ബിജെപി ഇതര സംസ്ഥാനങ്ങളോട് ചിറ്റമ്മനയം, കേരളം ആവശ്യപ്പെട്ടിരുന്ന എയിംസ് ബജറ്റിൽ ഇല്ല’; എൻ.കെ പ്രേമചന്ദ്രൻ</title>
		<link>https://www.chandrikadaily.com/aims-budget-not-in-aiims-budget-as-requested-by-kerala-chittammanayam-to-non-bjp-states-nk-premachandran.html</link>
					<comments>https://www.chandrikadaily.com/aims-budget-not-in-aiims-budget-as-requested-by-kerala-chittammanayam-to-non-bjp-states-nk-premachandran.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 23 Jul 2024 08:29:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp states]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[NK Premachandran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303546</guid>

					<description><![CDATA[ആനുകൂല്യങ്ങൾ പരിശോധിച്ചാൽ പുതുതായി ഒന്നുമില്ല. ബീഹാറിനെയും ആന്ധ്രയും കബളിപ്പിക്കുവാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>കേന്ദ്ര ബജറ്റിന്റെ പൊതു സ്വഭാവം പരിശോധിച്ചാൽ ഇന്ത്യൻ പ്രതിപക്ഷം മുന്നോട്ടുവച്ച പ്രശ്നങ്ങൾ സാധൂകരിക്കുന്നതാണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. ഈ സർക്കാർ നായിഡുവിനെയും നിതീഷിനെയും ആശ്രയിച്ചു കഴിയുന്നതാണ്.</p>
<p>രാജ്യത്തിന്റെ പൊതു ബജറ്റിന്റെ ഘടനയ്ക്ക് വിരുദ്ധമായാണ് ബജറ്റ്. സങ്കുചിത രാഷ്ട്രീയത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ മാത്രം. ആനുകൂല്യങ്ങൾ പരിശോധിച്ചാൽ പുതുതായി ഒന്നുമില്ല. ബീഹാറിനെയും ആന്ധ്രയും കബളിപ്പിക്കുവാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.</p>
<div class="InsidePost">കേരളത്തിൽനിന്ന് ഒരു പാർലമെന്റ് അംഗത്തെ കൊടുത്താൽ, ഒരു വികസിത സംസ്ഥാനമായി മാറുമെന്ന് കേന്ദ്രം പറഞ്ഞിരുന്നു. കേരളത്തിന്റെ പേര് പോലും ബജറ്റിൽ പരാമർശിച്ചിട്ടില്ല. ദീർഘകാലമായി കേരളം ആവശ്യപ്പെട്ടിരുന്ന എയിംസ് ബജറ്റിൽ ഇല്ല.</div>
<div></div>
<div class="InsidePost">സംസ്ഥാനത്തിന്റെ ആവശ്യങ്ങളിൽ ഒന്നും തന്നെയില്ല. ബിജെപി ഇതര സംസ്ഥാനങ്ങളോട് ചിറ്റമ്മനയമാണ് സ്വീകരിച്ചത്. ജോലി ലഭിക്കുന്നതിന് ശേഷമുള്ള ആനുകൂല്യങ്ങളെക്കുറിച്ച് പറഞ്ഞു. ജോലി നൽകുന്നതിനെക്കുറിച്ചില്ല. പുതിയ തൊഴിൽ അവസരങ്ങൾ പ്രഖ്യാപിക്കുവാനുള്ള പദ്ധതികളും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രളയ ആശ്വാസ പദ്ധതികളിൽ തമിഴ്നാടോ കർണാടകമോ കേരളമോ ഇല്ലെന്നും അദ്ദേഹം വിമർശിച്ചു.</div>
<div></div>
<div>കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് വീണ്ടും നിരാശയാണ് ഉണ്ടായിരിക്കുന്നത് . കേരളത്തിന്റെ ആവശ്യങ്ങളിൽ പ്രഖ്യാപനങ്ങളൊന്നമുണ്ടായില്ല. കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് പുതിയ ടൂറിസം പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല. പ്രളയ ദുരിതം നേരിടാനുള്ള സഹായ പ്രഖ്യാപനങ്ങളിലും കേരളത്തിനെ ഉൾപ്പെടുത്തിയിട്ടില്ല. ബിഹാ&#x200d;&#x200d;ർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aims-budget-not-in-aiims-budget-as-requested-by-kerala-chittammanayam-to-non-bjp-states-nk-premachandran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘രാജ്യത്തിന്&#x200d;റെ ഒരു മേഖലയും സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന ബജറ്റ്’: കെ. സുധാകരന്&#x200d; എംപി</title>
		<link>https://www.chandrikadaily.com/budget-that-proves-that-no-sector-of-the-country-is-safe-k-sudhakaran-mp.html</link>
					<comments>https://www.chandrikadaily.com/budget-that-proves-that-no-sector-of-the-country-is-safe-k-sudhakaran-mp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 23 Jul 2024 07:51:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[k sudhakaran mp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303538</guid>

					<description><![CDATA[മൂന്നാം മോദി സർക്കാർ ഇന്ന് അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്&#x200d;റ് കെ. സുധാകരന്&#x200d; എംപി. ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത് രാജ്യത്തിന്&#x200d;റെ ഒരു മേഖലയും നരേന്ദ്ര മോദി സർക്കാരിന്&#x200d;റെ കൈകളിൽ സുരക്ഷിതമല്ല എന്ന് തെളിയിക്കുന്ന ബജറ്റ് ആണിതെന്ന് അദ്ദേഹം സാമൂഹ്യമാധ്യമത്തില്&#x200d; പ്രതികരിച്ചു. &#160;]]></description>
										<content:encoded><![CDATA[<p>മൂന്നാം മോദി സർക്കാർ ഇന്ന് അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്&#x200d;റ് കെ. സുധാകരന്&#x200d; എംപി. ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത് രാജ്യത്തിന്&#x200d;റെ ഒരു മേഖലയും നരേന്ദ്ര മോദി സർക്കാരിന്&#x200d;റെ കൈകളിൽ സുരക്ഷിതമല്ല എന്ന് തെളിയിക്കുന്ന ബജറ്റ് ആണിതെന്ന് അദ്ദേഹം സാമൂഹ്യമാധ്യമത്തില്&#x200d; പ്രതികരിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/budget-that-proves-that-no-sector-of-the-country-is-safe-k-sudhakaran-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
