<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Buffon &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/buffon/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 17 May 2018 12:16:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Buffon &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യുവന്റുമായി ബഫണ്&#x200d; പിരിയുന്നു : വിടവാങ്ങുന്നത് പതിനേഴു വര്&#x200d;ഷത്തിനു ശേഷം</title>
		<link>https://www.chandrikadaily.com/gianluigi-buffon-to-leave-juventus.html</link>
					<comments>https://www.chandrikadaily.com/gianluigi-buffon-to-leave-juventus.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 17 May 2018 12:13:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Buffon]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[italian seriea a]]></category>
		<category><![CDATA[juventus]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=85600</guid>

					<description><![CDATA[ഇതിഹാസ ഗോള്&#x200d;കീപ്പറായ ജിയാന്&#x200d; ല്യൂജി ബഫണിന്റെ യുവന്റസ് കുപ്പായത്തിലെ അവസാന മത്സരം ശനിയാഴ്ച. ഇറ്റാലിയന്&#x200d; ലീഗില്&#x200d; വെറോണയുള്ള മത്സരത്തോടെ നീണ്ട 17 വര്&#x200d;ഷമായുള്ള ക്ലബും താരവുമായുള്ള ബന്ധത്തിന് വിരാമമാകും. 2001ല്&#x200d; പാര്&#x200d;മയില്&#x200d; നിന്ന് റെക്കോര്&#x200d;ഡ് തുക നല്&#x200d;കിയാണ് ബഫണിനെ യുവന്റസ് സ്വന്തമാക്കിയത്. ക്ലബ്ബ് പ്രസിഡന്റ് ആന്&#x200d;ഡ്രിയ അഗ്‌നെല്ലിയാണ് ഇറ്റാലിയന്&#x200d; ഗോള്&#x200d;കീപ്പര്&#x200d; ടീം വിടുന്ന കാര്യം മാധ്യങ്ങളെ അറിയിച്ചത്. അതേസമയം ബഫണ്&#x200d; സീസണനവസാനത്തോടെ കരിയര്&#x200d; അവസാനിപ്പിക്കുമെന്ന് അഭ്യൂഹങ്ങള്&#x200d; ഉണ്ടായിരുന്നെങ്കിലും വിരമിക്കല്&#x200d; പ്രഖ്യാപനം താരം ഇതുവരെ നടത്തിയിട്ടില്ല. ശനിയാഴ്ച യുവന്റസ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഇതിഹാസ ഗോള്&#x200d;കീപ്പറായ ജിയാന്&#x200d; ല്യൂജി ബഫണിന്റെ യുവന്റസ് കുപ്പായത്തിലെ അവസാന മത്സരം ശനിയാഴ്ച. ഇറ്റാലിയന്&#x200d; ലീഗില്&#x200d; വെറോണയുള്ള മത്സരത്തോടെ നീണ്ട 17 വര്&#x200d;ഷമായുള്ള ക്ലബും താരവുമായുള്ള ബന്ധത്തിന് വിരാമമാകും.</p>
<p>2001ല്&#x200d; പാര്&#x200d;മയില്&#x200d; നിന്ന് റെക്കോര്&#x200d;ഡ് തുക നല്&#x200d;കിയാണ് ബഫണിനെ യുവന്റസ് സ്വന്തമാക്കിയത്. ക്ലബ്ബ് പ്രസിഡന്റ് ആന്&#x200d;ഡ്രിയ അഗ്‌നെല്ലിയാണ് ഇറ്റാലിയന്&#x200d; ഗോള്&#x200d;കീപ്പര്&#x200d; ടീം വിടുന്ന കാര്യം മാധ്യങ്ങളെ അറിയിച്ചത്. അതേസമയം ബഫണ്&#x200d; സീസണനവസാനത്തോടെ കരിയര്&#x200d; അവസാനിപ്പിക്കുമെന്ന് അഭ്യൂഹങ്ങള്&#x200d; ഉണ്ടായിരുന്നെങ്കിലും വിരമിക്കല്&#x200d; പ്രഖ്യാപനം<br />
താരം ഇതുവരെ നടത്തിയിട്ടില്ല.</p>
<p>ശനിയാഴ്ച യുവന്റസ് ജേഴ്‌സിയില്&#x200d; എന്റെ അവസാന മത്സരമായിരിക്കും. രണ്ടാഴ്ച മുമ്പുവരെ ഈ സീസണ്&#x200d; അവസാനത്തോടെ കളം വിടണം എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്&#x200d; ഇപ്പോള്&#x200d; പല മികച്ച ഓവറുകളും എന്നെ തേടിവരുന്നുണ്ട്. ഇപ്പോള്&#x200d; എന്റെ ശ്രദ്ധ മുഴുവനും വെറോണക്കെതിരായ മത്സരത്തില്&#x200d; മാത്രമാണ്. ഇതിനു ശേഷം ഉചിതമായ തീരുമാനം എടുക്കും &#8211; ബഫണ്&#x200d; പറഞ്ഞു.</p>
<p>യുവന്റസിനായി 655 മത്സരങ്ങളില്&#x200d; വല കാത്ത ബഫണ്&#x200d; ഒമ്പതു സീരി എ കിരീടം, അഞ്ചു സുപ്പര്&#x200d;കോപ്പ, നാലു കോപ്പ ഇറ്റാലിയ എന്നീ വിജയങ്ങളില്&#x200d; ക്ലബിനൊപ്പം പങ്കാളിയായി. ഇതിനിടെ പത്തു സീസണില്&#x200d; സീരി എ യിലെ ഏറ്റവും മികച്ച കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. 2015-16 സീരി എ സീസണില്&#x200d; 974 മിനുറ്റുകള്&#x200d; ഗോള്&#x200d; വഴങ്ങാതെ ഏറ്റവും കൂടുതല്&#x200d; മിനുട്ട് ഗോള്&#x200d;വഴങ്ങാത്ത കീപ്പറെന്ന റെക്കോര്&#x200d;ഡും ബഫണ്&#x200d; സ്വന്തമാക്കി.</p>
<p>റഷ്യന്&#x200d; ലോകകപ്പിന് ഇറ്റലിക്ക് യോഗ്യത നേടാനാവത്തതോടെ ദേശീയ മത്സരങ്ങളില്&#x200d; നിന്നും ബഫണ്&#x200d; നേരത്തെ വിരമിച്ചിരുന്നു. ഇറ്റലിക്കായി 176 മത്സരങ്ങളില്&#x200d; കളിച്ച താരം 2006 ലോകകപ്പ് ഫൈനലില്&#x200d; ഫ്രാന്&#x200d;സിനെ ഷൂട്ടൗട്ടില്&#x200d; പരാജയപ്പെടുത്തി ഇറ്റലിക്ക് ലോകകപ്പ് സമ്മാനിക്കുന്നതില്&#x200d; നിര്&#x200d;ണായക ഘടകമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gianluigi-buffon-to-leave-juventus.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെസിയും ബഫണും ഇന്ന് മുഖാമുഖം</title>
		<link>https://www.chandrikadaily.com/messi-buffon-facing-in-leage.html</link>
					<comments>https://www.chandrikadaily.com/messi-buffon-facing-in-leage.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 21 Nov 2017 19:18:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[barcelona]]></category>
		<category><![CDATA[Buffon]]></category>
		<category><![CDATA[champions league]]></category>
		<category><![CDATA[juventus]]></category>
		<category><![CDATA[messi]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55460</guid>

					<description><![CDATA[ലണ്ടന്‍: യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് കിടിലന്‍ അങ്കങ്ങള്‍. ഏറ്റവും മികച്ച പോരാട്ടം നടക്കുന്നത് ഇറ്റലിയിലെ ടൂറിനിലാണ്. അവിടെ ആതിഥേയരായ യുവന്തസ്് ശക്തരായ ബാര്‍സിലോണയുമായി കളിക്കുന്നു. കഴിഞ്ഞ സീസണില്‍ ഫൈനല്‍ വരെ എത്തിയവരാണ് യുവന്തസ്. ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് പോരാട്ടത്തില്‍ സ്വീഡനോട് പരാജയപ്പെട്ട് ഇറ്റലി പുറത്തായതിന് ശേഷം രാജ്യാന്തര രംഗം വിട്ട് ജിയാന്‍ ലുക്കാ ബഫണ്‍ നയിക്കുന്ന യുവന്തസ് സംഘത്തില്‍ അനുഭവ സമ്പന്നര്‍ക്കാണ് മുന്‍ത്തൂക്കം. ഗ്രൂപ്പ് ഡിയില്‍ ബാര്‍സയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: യൂറോപ്പിലെ ചാമ്പ്യന്&#x200d; ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്&#x200d;സ് ലീഗ് ഫുട്‌ബോളില്&#x200d; ഇന്ന് കിടിലന്&#x200d; അങ്കങ്ങള്&#x200d;. ഏറ്റവും മികച്ച പോരാട്ടം നടക്കുന്നത് ഇറ്റലിയിലെ ടൂറിനിലാണ്. അവിടെ ആതിഥേയരായ യുവന്തസ്് ശക്തരായ ബാര്&#x200d;സിലോണയുമായി കളിക്കുന്നു. കഴിഞ്ഞ സീസണില്&#x200d; ഫൈനല്&#x200d; വരെ എത്തിയവരാണ് യുവന്തസ്. ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് പോരാട്ടത്തില്&#x200d; സ്വീഡനോട് പരാജയപ്പെട്ട് ഇറ്റലി പുറത്തായതിന് ശേഷം രാജ്യാന്തര രംഗം വിട്ട് ജിയാന്&#x200d; ലുക്കാ ബഫണ്&#x200d; നയിക്കുന്ന യുവന്തസ് സംഘത്തില്&#x200d; അനുഭവ സമ്പന്നര്&#x200d;ക്കാണ് മുന്&#x200d;ത്തൂക്കം.<br />
ഗ്രൂപ്പ് ഡിയില്&#x200d; ബാര്&#x200d;സയാണ് ഒന്നാം സ്ഥാനത്ത്. ഇന്ന് തോല്&#x200d;ക്കാതിരുന്നാല്&#x200d; മെസിക്കും സംഘത്തിനും നോക്കൗട്ട് ഉറപ്പിക്കാം. ഇന്ന് ജയിച്ചാല്&#x200d; യുവന്തസിനും നോക്കൗട്ട് എളുപ്പമാവും. പക്ഷേ തോല്&#x200d;ക്കുന്ന പക്ഷം അത് അവരുടെ സാധ്യതകളെയും ബാധിക്കും. ഗ്രൂപ്പിലെ തന്നെ മറ്റൊരു മല്&#x200d;സരത്തില്&#x200d; സ്‌പോര്&#x200d;ട്ടിംഗ് ക്ലബ് ഒളിംപിയാക്കസിനെ നേരിടുന്നുണ്ട്. സ്‌പോര്&#x200d;ട്ടിംഗ് ജയിക്കുന്ന പക്ഷം അവര്&#x200d;ക്കായിരിക്കും ഗ്രൂപ്പിലെ രണ്ടാം സ്ഥാനം. ബാര്&#x200d;സയും യുവന്തസും തമ്മില്&#x200d; നുവോ കാംപില്&#x200d; നടന്ന ആദ്യപാദ മല്&#x200d;സരത്തില്&#x200d; ബാര്&#x200d;സ മറുപടിയില്ലാത്ത മൂന്ന് ഗോളിന് ജയിച്ചിരുന്നു. അത്തരമൊരു ഫലം സ്വന്തം മൈതാനത്ത് യുവെക്ക് സഹിക്കാനാവില്ല. പ്രത്യേകിച്ച് ബഫണ്&#x200d; ഉള്&#x200d;പ്പെടെയുളവര്&#x200d; രാജ്യാന്തര രംഗം വിട്ട സാഹചര്യത്തില്&#x200d;. ചാമ്പ്യന്&#x200d;സ് ലീഗില്&#x200d; നിന്നും ടീം നേരത്തെ പുറത്തായാല്&#x200d; പല സീനിയര്&#x200d; താരങ്ങള്&#x200d;ക്കും അത് ആഘാതമാവും. മുന്&#x200d;നിരയില്&#x200d; കളിക്കുന്ന അര്&#x200d;ജന്റീനക്കാരന്&#x200d; ഗോണ്&#x200d;സാലോ ഹ്വിഗീന്&#x200d;, യുവ വാഗ്ദാനം പൗലോ ഡിബാല എന്നിവരാണ് ടീമിന്റെ പ്രതീക്ഷ. എങ്കിലും സിരിയ മാച്ചില്&#x200d; പോയ വാരത്തില്&#x200d; സാംപദോറിയയോട് പരാജയപ്പെട്ടതിന്റെ ആഘാതം യുവെക്കുണ്ട്. ബാര്&#x200d;സിലോണ സംഘത്തില്&#x200d; ജെറാര്&#x200d;ഡ് പിക്വേ കളിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. മെസി, സുവാരസ് എന്നിവരും ഫോമിലാണ്. ദിവസങ്ങള്&#x200d;ക്ക് മുമ്പാണ് ലാലീഗില്&#x200d; ലഗാനസിനെ മൂന്ന് ഗോളിന് ബാര്&#x200d;സ തരിപ്പണമാക്കിയത്.<br />
ഇംഗ്ലീഷ് ചാമ്പ്യന്മാരായ ചെല്&#x200d;സിക്ക് ഇന്ന് കുറബാഗയാണ് എതിരാളികള്&#x200d;. പ്രീമിയര്&#x200d; ലീഗിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ചെല്&#x200d;സി എവേ മല്&#x200d;സരം കളിക്കുന്നത്. ജര്&#x200d;മന്&#x200d; ചാമ്പ്യന്മാരായ ബയേണിന് മുന്നില്&#x200d; വരുന്നത് ബെല്&#x200d;ജിയന്&#x200d; ക്ലബായ ആന്&#x200d;ഡര്&#x200d;ലച്ചറ്റാണ്. നെയ്മര്&#x200d; കളിക്കുന്ന പാരീസ് സെന്റ് ജര്&#x200d;മന്&#x200d; നേരിടുന്നത് സ്‌ക്കോട്ടിഷ് ജേതാക്കളായ സെല്&#x200d;റ്റിക്കിനെയാണ്. അത്‌ലറ്റികോ മാഡ്രിഡും എ.എസ് റോമയും തമ്മിലുള്ള മല്&#x200d;സരവും ഇന്ന് നടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/messi-buffon-facing-in-leage.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഷ്യന്‍ ലോകകപ്പിന് ഇറ്റലിയില്ല; സ്വീഡന് യോഗ്യത</title>
		<link>https://www.chandrikadaily.com/italy-out-from-2018-wc-for-the-hands-of-sweden.html</link>
					<comments>https://www.chandrikadaily.com/italy-out-from-2018-wc-for-the-hands-of-sweden.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 14 Nov 2017 07:05:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2108 fifa word cup russia]]></category>
		<category><![CDATA[Buffon]]></category>
		<category><![CDATA[Football]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53869</guid>

					<description><![CDATA[റോം: ആറുപതിറ്റാണ്ടിനു ശേഷം അസൂറിപ്പടയില്ലാത്ത ലോകകപ്പിന് റഷ്യവേദിയാകും. സ്വീഡനെതിരെ ഇന്നലെ നടന്ന രണ്ടാം പാദ യോഗ്യത പ്ലേഓഫില്‍ ഗോള്‍ രഹിത സമനില വഴങ്ങിയതോടെയാണ് ഇറ്റലി ലോകകപ്പില്‍ നിന്ന് പുറത്തായത്. ഇരുപാദങ്ങളിലായി 1-0ന് ജയിച്ചു കയറിയ സ്വീഡന്‍ 2006  ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടി. 1930ലേയും 1958ലേയും ലോകകപ്പിലാണ് ഇതിനു മുമ്പ് ഇറ്റലിയുടെ പങ്കാളിത്തം ഇല്ലാത്തിരുന്നത്. നേരത്തെ സ്വീഡനില്‍ നടന്ന ആദ്യപാദത്തില്‍ 61-ാം മിനുട്ടില്‍ ജേക്കബ് ജൊനാസാനിന്റെ ഗോളിലാണ് സ്വീഡന്‍ ജയം സ്വന്തമാക്കിയിരുന്നത്. മിലാനില്‍ ആര്‍ത്തൂവിളിച്ച ഇറ്റലി [&#8230;]]]></description>
										<content:encoded><![CDATA[<p>റോം: ആറുപതിറ്റാണ്ടിനു ശേഷം അസൂറിപ്പടയില്ലാത്ത ലോകകപ്പിന് റഷ്യവേദിയാകും. സ്വീഡനെതിരെ ഇന്നലെ നടന്ന രണ്ടാം പാദ യോഗ്യത പ്ലേഓഫില്&#x200d; ഗോള്&#x200d; രഹിത സമനില വഴങ്ങിയതോടെയാണ് ഇറ്റലി ലോകകപ്പില്&#x200d; നിന്ന് പുറത്തായത്. ഇരുപാദങ്ങളിലായി 1-0ന് ജയിച്ചു കയറിയ സ്വീഡന്&#x200d; 2006  ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടി. 1930ലേയും 1958ലേയും ലോകകപ്പിലാണ് ഇതിനു മുമ്പ് ഇറ്റലിയുടെ പങ്കാളിത്തം ഇല്ലാത്തിരുന്നത്. നേരത്തെ സ്വീഡനില്&#x200d; നടന്ന ആദ്യപാദത്തില്&#x200d; 61-ാം മിനുട്ടില്&#x200d; ജേക്കബ് ജൊനാസാനിന്റെ ഗോളിലാണ് സ്വീഡന്&#x200d; ജയം സ്വന്തമാക്കിയിരുന്നത്.<br />
മിലാനില്&#x200d; ആര്&#x200d;ത്തൂവിളിച്ച ഇറ്റലി ആരാധകര്&#x200d;ക്കു മുന്നില്&#x200d; യോഗ്യതക്കായി ബുഫണിന്റെ നേതൃത്വത്തിലിറങ്ങിയ ഇറ്റലി താരങ്ങള്&#x200d; ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും സ്വീഡന്റെ പ്രതിരോധ തകര്&#x200d;ക്കാന്&#x200d; അവര്&#x200d;ക്കായില്ല. 76 ശതമാനം ബോള്&#x200d; പൊസിഷനും 27 ഷോട്ടുകളും അസൂറിപ്പട പായിച്ചെങ്കിലും സ്വീഡന്&#x200d; ഗോള്&#x200d; കീപ്പര്&#x200d; റോബിന്&#x200d; ഓല്&#x200d;സെന്&#x200d; മിന്നും പ്രകടനം ഇറ്റലിയെ ഗോളില്&#x200d; നിന്ന് അകറ്റി. സ്‌ട്രൈക്കര്&#x200d; സിറോ ഇമെബൈല്&#x200d; അവസരങ്ങള്&#x200d; തുലച്ചതും ഇറ്റലിക്ക് വിനയായി.പരുക്കന്&#x200d; അടവുകളും അരങ്ങേറിയ മത്സരത്തില്&#x200d; ഒമ്പതു മഞ്ഞകാര്&#x200d;ഡുകളാണ് പിറന്നത്.ലോകകപ്പിനു ശേഷം വിരമിക്കുമെന്നു പറഞ്ഞ ജിയാന്&#x200d;ലൂജി ബുഫണിന് യോഗ്യത നേടാനാവത്തതോടെ കണ്ണീരോടെ രാജ്യാന്തര മത്സരങ്ങളില്&#x200d; നിന്നും വിരമിച്ചു.<br />
ലോകകപ്പ് യോഗ്യതക്കായി ഗ്രൂപ്പ് ജിയില്&#x200d; സ്‌പെയിനൊപ്പം മത്സരിച്ച് ഇറ്റലി 10 കളിയില്&#x200d; ഏഴു ജയവും രണ്ടു സമനിലയും ഒരു തോല്&#x200d;വിയുമായി 23 പോയിന്റ് നേടി സ്‌പെയിനു(28) താഴെ രണ്ടാം സ്ഥാനത്താണ് ഫിനീഷ് ചെയ്തത്. 14 ലോകകപ്പില്&#x200d; പങ്കെടുത്ത ഇറ്റലി നാലു തവണ ചാമ്പ്യമാരും രണ്ടു തവണ റണ്ണേഴ്‌സ് അപ്പും ഓരോ തവണ മൂന്നും നാലും ഫിനീഷ് ചെയ്തിട്ടുണ്ട്‌. 2006ലെ ജര്&#x200d;മ്മനി ലോകകപ്പിലാണ് അവസാനമായി അസ്സൂറിപ്പട കിരീടത്തില്&#x200d; മുത്തമിട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/italy-out-from-2018-wc-for-the-hands-of-sweden.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബഫണ്‍ ഗ്ലൗവഴിക്കുന്നു; വിട വാങ്ങുന്നത് ഇതിഹാസം</title>
		<link>https://www.chandrikadaily.com/buffon-to-retire-end-of-the-season.html</link>
					<comments>https://www.chandrikadaily.com/buffon-to-retire-end-of-the-season.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 26 Oct 2017 08:45:15 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Buffon]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[retirement]]></category>
		<category><![CDATA[Serie A]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50018</guid>

					<description><![CDATA[ടൂറിന്‍: ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂജി ബഫണ്‍ നടപ്പുസീസണവസാനം വിരമിക്കും. ഫിഫയുടെ കഴിഞ്ഞവര്‍ഷത്തെ മികച്ച കീപ്പറിനുള്ള പുരസ്‌കാരം നേടിയതിനുതൊട്ടുപിന്നാലെയാണ് 39-കാരന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകംകണ്ട എക്കാലെത്തേയും മികച്ച കീപ്പര്‍മാരില്‍ ഒരാളെയാണ് ഇതോടെ കായികലോകത്തിന് നഷ്ടമാവുന്നത്. &#8216;ഇതെന്റെ അവസാന സീസണാണ്, കളിക്കാരെനെന്ന നിലയില്‍ ഇതാണ് ഉചിതമായ സമയം. ഭാവിയെക്കുറിച്ച് ആശങ്കയില്ല, ചിലപ്പോള്‍ ഒന്നു രണ്ടു വര്‍ഷംകൂടി കളത്തില്‍ തുടരാനുള്ള ശേഷി എന്നിലുണ്ട്. ഫുട്‌ബോളിനോടുള്ള അഭിനിവേശത്തിനോട് ഇന്നും യാതൊരു കുറവുമില്ല. യുവന്റസുമൊത്ത് ഒരുചാമ്പ്യന്‍സ് ലീഗ് കീരിടമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായാല്‍, ഫിഫ [&#8230;]]]></description>
										<content:encoded><![CDATA[<p>ടൂറിന്&#x200d;: ഇറ്റാലിയന്&#x200d; ഗോള്&#x200d;കീപ്പര്&#x200d; ജിയാന്&#x200d; ലൂജി ബഫണ്&#x200d; നടപ്പുസീസണവസാനം വിരമിക്കും. ഫിഫയുടെ കഴിഞ്ഞവര്&#x200d;ഷത്തെ മികച്ച കീപ്പറിനുള്ള പുരസ്‌കാരം നേടിയതിനുതൊട്ടുപിന്നാലെയാണ് 39-കാരന്&#x200d; വിരമിക്കല്&#x200d; പ്രഖ്യാപിച്ചത്. ലോകംകണ്ട എക്കാലെത്തേയും മികച്ച കീപ്പര്&#x200d;മാരില്&#x200d; ഒരാളെയാണ് ഇതോടെ കായികലോകത്തിന് നഷ്ടമാവുന്നത്.</p>
<p>&#8216;ഇതെന്റെ അവസാന സീസണാണ്, കളിക്കാരെനെന്ന നിലയില്&#x200d; ഇതാണ് ഉചിതമായ സമയം. ഭാവിയെക്കുറിച്ച് ആശങ്കയില്ല, ചിലപ്പോള്&#x200d; ഒന്നു രണ്ടു വര്&#x200d;ഷംകൂടി കളത്തില്&#x200d; തുടരാനുള്ള ശേഷി എന്നിലുണ്ട്. ഫുട്‌ബോളിനോടുള്ള അഭിനിവേശത്തിനോട് ഇന്നും യാതൊരു കുറവുമില്ല. യുവന്റസുമൊത്ത് ഒരുചാമ്പ്യന്&#x200d;സ് ലീഗ് കീരിടമെന്ന സ്വപ്‌നം യാഥാര്&#x200d;ത്ഥ്യമായാല്&#x200d;, ഫിഫ ക്ലബ് ലോകകപ്പ്‌വ രെ ചിലപ്പോള്&#x200d; തുടര്&#x200d;ന്നേക്കും&#8217; &#8211; ബുഫണ്&#x200d; പറഞ്ഞു.</p>
<p>അഞ്ച് ലോകകപ്പുകളില്&#x200d; രാജ്യത്തിനായി ഇറ്റലിയുടെ കാവല്&#x200d;കുപ്പായമണിഞ്ഞ ബുഫണ്&#x200d;, 2006 ലോകപ്പില്&#x200d; ഇറ്റലി ചാമ്പ്യന്മാരാകുന്നതില്&#x200d; നിര്&#x200d;ണായക പങ്കുവഹിച്ചു. ഫ്രാന്&#x200d;സിനെതിരായ കലാശപ്പോരിലെ ഷൂട്ടൗട്ടില്&#x200d; പ്രകടിപ്പിച്ച അസാമാന്യ മികവ് ബുഫണിനെ ഫൈനലിലെ താരമാക്കി. റഷ്യന്&#x200d;ലോകകപ്പ് പ്ലേ ഓഫില്&#x200d; സ്വീഡന്റെ വെല്ലുവിളി മറികടന്ന് ഒരിക്കല്&#x200d;കൂടി രാജ്യത്തിനായി വലകാക്കാം എന്ന ആത്മവിശ്വാസത്തിലാണ് ബുഫണ്&#x200d;.</p>
<p>1995-ല്&#x200d; ഇറ്റാലിയന്&#x200d; ക്ലബ് പാര്&#x200d;മയിലൂടെയാണ് ബുഫണ്&#x200d; പ്രൊഫഷണല്&#x200d; ഫുട്‌ബോളില്&#x200d; അരങ്ങേറ്റം കുറിക്കുന്നത്. കുറഞ്ഞകാലം കൊണ്ടുതന്നെ മികച്ച പ്രകടനം പുറത്തെടുത്ത ബുഫണ്&#x200d; ഫുട്‌ബോള്&#x200d; പണ്ഡിറ്റുകളുടേയും ആരാധകരുടെയും ഇഷ്ട കീപ്പറായി. 2001-ല്&#x200d; റെക്കോര്&#x200d;ഡ് ട്രാന്&#x200d;സ്ഫര്&#x200d; ഫീയോടെ യുവന്റസിലെത്തി. തുടര്&#x200d;ന്ന് നാലുവട്ടം യുവന്റസ് സീരി എ നേടി. 2006-ല്&#x200d; വാതുവെയ്പ്പ്-ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് യുവന്റസ് രണ്ടാം ഡിവിഷനിലേക്ക് തഴയപ്പെട്ടപ്പോള്&#x200d; ക്ലബിനൊപ്പം നിന്നു. തൊട്ടടുത്ത സീസണില്&#x200d; സീരി എയിലേക്ക് ക്ലബ് മടങ്ങിയെത്തിയങ്കിലും പീന്നിടു ആറുവഷം വേണ്ടിവന്നു ബുഫണിനും യുവന്റസനും സീരി എ കീരിടം മുത്തമിടാന്&#x200d;. പിന്നീടങ്ങോട്ട് തുടര്&#x200d;ച്ചയായ ആറുതവണ സീരി എ കീരിടം യുവന്റസ് നിലനിര്&#x200d;ത്തിയപ്പോള്&#x200d; ബുഫണ്&#x200d; എന്ന കാവല്&#x200d;ക്കാരന്റെ പ്രകടനം വിലമതിക്കാനാവത്തതായിരുന്നു.</p>
<p>2006-ലെ ബാലണ്&#x200d; ഡി ഓര്&#x200d; പുരസ്‌കാര മത്സരത്തില്&#x200d; രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ബുഫണ്&#x200d;, 2012ല്&#x200d; യുവേഫയുടെ ക്ലബ് പ്ലെയര്&#x200d; ഓഫ് ദി ഇയര്&#x200d; പുരസ്‌കാരം നേടിയതോടെ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഗോള്&#x200d;കീപ്പറായി. 27 വര്&#x200d;ഷം നീണ്ടുനിക്കുന്ന കളിജീവിത്തതില്&#x200d; ആയിരത്തിലധികം മത്സരങ്ങളില്&#x200d; കളിച്ചിട്ടുണ്ട്. ഇതില്&#x200d; ക്ലബ് തലത്തില്&#x200d; തുടര്&#x200d;ച്ചയായ പന്ത്രണ്ടു മത്സരങ്ങളില്&#x200d; ഗോള്&#x200d; വഴങ്ങാത്തത് മറ്റൊരു ലോക റെക്കോര്&#x200d;ഡാണ്. ദേശീയ ടീമിനായി 173 മത്സരങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കിയ ബുഫണ്&#x200d; തന്നെയാണ് ഇറ്റലിക്കുവേണ്ടി ഏറ്റവുമധിക മത്സരങ്ങളില്&#x200d; രാജ്യതിനുവേണ്ടി ബൂട്ടുകെട്ടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/buffon-to-retire-end-of-the-season.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
