<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>buldosar raj &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/buldosar-raj/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 20 Jul 2025 17:43:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>buldosar raj &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ബുള്‍ഡോസര്‍ രാജ് ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ പാര്‍ലമെന്റ് ചര്‍ച്ചചെയ്യണം&#8217;: മുസ്‌ലിം ലീഗ്</title>
		<link>https://www.chandrikadaily.com/parliament-should-discuss-violence-against-minorities-including-bulldozer-raj-muslim-league.html</link>
					<comments>https://www.chandrikadaily.com/parliament-should-discuss-violence-against-minorities-including-bulldozer-raj-muslim-league.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 20 Jul 2025 17:43:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[buldosar raj]]></category>
		<category><![CDATA[HARIS BERAN]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347989</guid>

					<description><![CDATA[രാജ്യത്താകമാനം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ബുള്‍ഡോസര്‍ രാജ് ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ പാര്‍ലമെന്റ് അടിയന്തിര പ്രാധാന്യത്തോടെ ചര്‍ച്ചക്കെടുക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് പ്രതിനിധി അഡ്വ. ഹാരിസ് ബീരാന്‍ എംപി.]]></description>
										<content:encoded><![CDATA[<p>രാജ്യത്താകമാനം ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെയുള്ള ബുള്&#x200d;ഡോസര്&#x200d; രാജ് ഉള്&#x200d;പ്പെടെയുള്ള അതിക്രമങ്ങള്&#x200d; പാര്&#x200d;ലമെന്റ് അടിയന്തിര പ്രാധാന്യത്തോടെ ചര്&#x200d;ച്ചക്കെടുക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് പ്രതിനിധി അഡ്വ. ഹാരിസ് ബീരാന്&#x200d; എംപി. ഇന്ന് രാജ്യം നേരിടുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങളും ചുരുങ്ങിയ രീതിയില്&#x200d; യോഗത്തെ അറിയിക്കാന്&#x200d; കഴിഞ്ഞെന്നും ഹാരിസ് ബീരാന്&#x200d; പറഞ്ഞു.</p>
<p>അസമിലും ഗുജറാത്തിലും ഉത്തരാ ഖണ്ഡിലും ഉത്തര്&#x200d;പ്രദേശിലും ഉള്&#x200d;പ്പടെ ന്യൂനപക്ഷ സമുദായങ്ങള്&#x200d; താമസിക്കുന്ന വീടുകളും അവരുടെ കച്ചവടസ്ഥാപനങ്ങളും യാതൊരു മുന്നറിയിപ്പുമില്ലാതെ ബുള്&#x200d;ഡോസറുകള്&#x200d; ഉപയോഗിച്ച് പൊളിച്ചു നീക്കുകയാണെന്നും അതിനെതിരെ അടിയന്തരമായി പാര്&#x200d;ലമെന്റില്&#x200d; ചര്&#x200d;ച്ച നടത്തി ഇരകളായവര്&#x200d;ക്ക് വേണ്ട രീതിയിലുള്ള നഷ്ടപരിഹാരങ്ങള്&#x200d; വാങ്ങിക്കൊടുക്കണമെന്നും യോഗത്തോട് ആവശ്യപ്പെട്ടതായി എംപി പറഞ്ഞു. ഇന്ത്യയുടെ വിദേശ നയം ചര്&#x200d;ച്ച ചെയ്യണമെന്ന് പലസ്തീന്&#x200d; വിഷയത്തിലും, ഇറാന്&#x200d; ഇസ്രാഈല്&#x200d; കോണ്&#x200d;ഫ്‌ലിക്റ്റിലും ഇന്ത്യയുടെ വിദേശനയം കേന്ദ്രം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ മുന്&#x200d;കാല വിദേശനയങ്ങളില്&#x200d; നിന്നും നാം വ്യതിചലിച്ചു പോയിട്ടുണ്ടോ എന്നുള്ളത് പരിശോധിക്കണമെന്നും ചര്&#x200d;ച്ച ചെയ്യണമെന്നും യോഗത്തില്&#x200d; ഉന്നയിച്ചു. മണിപ്പൂരില്&#x200d; കഴിഞ്ഞ ആറുമാസമായുള്ള രാഷ്ട്രപതി ഭരണത്തിനിടയിലും അവിടെ ആക്രമണങ്ങള്&#x200d; തുടരുന്നത് മാധ്യമങ്ങളിലൂടെ അറിയാന്&#x200d; കഴിഞ്ഞുവെന്നും മണിപ്പൂര്&#x200d; വിഷയം ചര്&#x200d;ച്ചചെയ്യുന്നതിനായി മാത്രമൊരു ദവളപത്രം പാര്&#x200d;ലമെന്റില്&#x200d; അവതരിപ്പിക്കണമെന്നും അതിനെമേല്&#x200d; മറുപടിയുണ്ടാവണമെന്നും നിര്&#x200d;ദ്ദേശിച്ചു. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള ഗുരുതരമായ പ്രശ്‌നങ്ങളും റോഡിന്റെ അപകടകരമായ നിലവിലെ സ്ഥിതിയും ചര്&#x200d;ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.</p>
<p>കേരളത്തിലെ തെരുവുനായ പ്രശ്‌നം ഗുരുതരമായി തുടരുകയാണ്. ഇതിനകം ഒരു ലക്ഷത്തോളം പേര്&#x200d; തെരുവുനായയുടെ ആക്രമണങ്ങള്&#x200d;ക്ക് ഇരയായിട്ടുണ്ടെന്നും മരണപ്പെടുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നും അതിനാല്&#x200d; ആനിമല്&#x200d; ബര്&#x200d;ത് കണ്&#x200d;ട്രോള്&#x200d; നിയമത്തില്&#x200d; ഭേദഗതി കൊണ്ടുവരുന്നതിലൂടെ മാത്രമേ പ്രശ്‌നപരിഹാരം ഉണ്ടാവുകയുള്ളൂ. അതോടൊപ്പം വന്യജീവി സംഘര്&#x200d;ഷം കുറക്കുന്നതിനുള്ള നിയമ ഭേദഗതികള്&#x200d; കൊണ്ടുവരുന്നതിനെക്കുറിച്ച് സഭയില്&#x200d; ചര്&#x200d;ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. പഹല്&#x200d;ഗാമില്&#x200d; സുരക്ഷാ വീഴ്ച ഉണ്ടായത് വ്യക്തമാണെന്നും അതിനു പിന്നിലുള്ളവരെ കണ്ടെത്തി വേണ്ട നടപടികള്&#x200d; കൈക്കൊള്ളണം. ഓപ്പറേഷന്&#x200d; സിന്തൂറിനെകുറിച്ച് പാര്&#x200d;ലമെന്റില്&#x200d; പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യമാണ്. അമേരിക്കന്&#x200d; പ്രസിഡണ്ട് ഡൊണാള്&#x200d;ഡ് ട്രംപ് അടിക്കിടെ പല പ്രസ്താവനകളും പുറപ്പെടുവിക്കുന്ന സാഹചര്യത്തില്&#x200d; പ്രധാനമന്ത്രി വ്യക്തത വരുത്തേണ്ടതുണ്ട്. അമേരിക്കയുമായുള്ള നിലവിലെ വ്യാപാര കരാറുകളെക്കുറിച്ച് വ്യക്തമാക്കണം. അഹമ്മദാബാദ് വിമാനം ദുരന്തത്തിന്റെ സാഹചര്യത്തില്&#x200d; കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എയര്&#x200d; സേഫ്റ്റി കണ്&#x200d;സേണ്&#x200d;സ് ചര്&#x200d;ച്ച ചെയ്യണം. അലഹബാദ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ശേഖര്&#x200d; യാദവിന്റെ ഇംപീച്ച്‌മെന്റ് നടപടിയുടേമേല്&#x200d;, ആറുമാസമായിട്ടും തീരുമാനമാകാത്ത സാഹചര്യം ചര്&#x200d;ച്ച ചെയ്യണമെന്നും തുടര്&#x200d;ന്ന് ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ടു പോകണമെന്നും ഉള്&#x200d;പ്പെടെ രാഷ്ട്രീയ പ്രാധാന്യമര്&#x200d;ഹിക്കുന്ന പ്രധാന വിഷയങ്ങളെല്ലാം എംപി സര്&#x200d;വ്വകക്ഷി യോഗത്തില്&#x200d; ഉയര്&#x200d;ത്തിക്കാട്ടി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/parliament-should-discuss-violence-against-minorities-including-bulldozer-raj-muslim-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയില്‍ മുസ്‌ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു</title>
		<link>https://www.chandrikadaily.com/bulldozer-raj-against-muslim-religious-institutions-in-up-280-institutions-including-madrassas-and-mosques-were-destroyed.html</link>
					<comments>https://www.chandrikadaily.com/bulldozer-raj-against-muslim-religious-institutions-in-up-280-institutions-including-madrassas-and-mosques-were-destroyed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 15 May 2025 12:05:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[buldosar raj]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[Uttar Pradesh]]></category>
		<category><![CDATA[yogi adhithyanath]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341339</guid>

					<description><![CDATA[ശ്രാവസ്തിയില്‍ മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം മതസ്ഥാപനങ്ങള്&#x200d;ക്കെതിരെ കര്&#x200d;ശന നടപടിയെടുത്ത് യുപി സര്&#x200d;ക്കാര്&#x200d;. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള നിര്&#x200d;ദേശപ്രകാരം നേപ്പാളുമായി അതിര്&#x200d;ത്തി പങ്കിടുന്ന ജില്ലകളിലെ 225 മദ്രസകള്&#x200d;, 30 പള്ളികള്&#x200d;, 25 മഖ്ബറകള്&#x200d;, 6 ഈദ്ഗാഹുകള്&#x200d; എന്നിവ പൊളിച്ചുനീക്കിയതായി ഔദ്യോഗിക വൃത്തങ്ങള്&#x200d; അറിയിച്ചു.</p>
<p>ഏഴ് അതിര്&#x200d;ത്തി ജില്ലകളിലാണ് ഈ നടപടികള്&#x200d; കേന്ദ്രീകരിച്ചിരിക്കുന്നത്. ബല്‌റാംപൂര്&#x200d;, മഹാരാജ്ഗഞ്ച്, ലഖിംപൂര്&#x200d; ഖേരി, ശ്രാവസ്തി, ബഹ്‌റൈച്, സിദ്ധാര്&#x200d;ത്ഥനഗര്&#x200d;, പിലിഭിത് തുടങ്ങിയാണ് അവ. ഇതില്&#x200d; ശ്രാവസ്തിയില്&#x200d; മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി.</p>
<p>അതിര്&#x200d;ത്തി പ്രദേശങ്ങളില്&#x200d; അനധികൃത നിര്&#x200d;മ്മാണങ്ങള്&#x200d; അനുവദിക്കില്ലെന്ന് സംസ്ഥാന സര്&#x200d;ക്കാര്&#x200d; പുറത്തിറക്കിയ പ്രസ്താവനയില്&#x200d; പറയുന്നു. ഭൂനിയമങ്ങള്&#x200d; പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ പ്രദേശങ്ങളിലെ സുരക്ഷാ അപകടസാധ്യതകള്&#x200d; തടയുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് പൊളിക്കല്&#x200d; നടപടികളെന്നും സര്&#x200d;ക്കാര്&#x200d; വൃത്തങ്ങള്&#x200d; പറഞ്ഞു. അതിര്&#x200d;ത്തിയില്&#x200d; 1015 കിലോമീറ്റര്&#x200d; വ്യാപ്തിയില്&#x200d; സമാനമായ പരിശോധനകള്&#x200d; തുടരുമെന്നും അനധികൃത നിര്&#x200d;മാണങ്ങള്&#x200d;ക്കെതിരെ &#8216;സീറോ ടോളറന്&#x200d;സ്&#8217; നയം തുടരുമെന്നും സര്&#x200d;ക്കാര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bulldozer-raj-against-muslim-religious-institutions-in-up-280-institutions-including-madrassas-and-mosques-were-destroyed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെടിവെപ്പിന് പിന്നാലെ സംഭലില്&#x200d; യോഗി സര്&#x200d;ക്കാറിന്റെ ബുര്&#x200d;ഡോസര്&#x200d; രാജും; വീടുകളും കടകളും ഇടിച്ചുനിരത്തി</title>
		<link>https://www.chandrikadaily.com/burdozar-raj-of-yogi-sarkar-in-sambhal-after-firing-houses-and-shops-were-demolished.html</link>
					<comments>https://www.chandrikadaily.com/burdozar-raj-of-yogi-sarkar-in-sambhal-after-firing-houses-and-shops-were-demolished.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 15 Dec 2024 12:01:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[buldosar raj]]></category>
		<category><![CDATA[sambal]]></category>
		<category><![CDATA[Shahi Masjid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321893</guid>

					<description><![CDATA[സുപ്രീംകോടതി ഉത്തരവ് പോലും മറികടന്ന് വിമര്&#x200d;ശനങ്ങളൊന്നും കണക്കിലെടുക്കാതൊണ് യോഗി സര്&#x200d;ക്കാറിന്റെ പേക്കൂത്ത്]]></description>
										<content:encoded><![CDATA[<p>ലഖ്‌നോ: സംഭലില്&#x200d; വെടിവെപ്പിന് പിന്നാലെ യോഗി ആദിത്യനാഥ് സര്&#x200d;ക്കാറിന്റെ ബുര്&#x200d;ഡോസര്&#x200d; രാജും. വീടുകളുടെയും കടകളുടെയും മുന്&#x200d;ഭാഗം ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് പൊളിക്കാന്&#x200d; ആരംഭിച്ചു. ശാഹി മസ്ജിദ് പരിസര പ്രദേശത്തെ കൈയേറ്റം ഒഴിപ്പിക്കുകയും അനധികൃത വൈദ്യുതി കണക്ഷന്&#x200d; കണ്ടെത്തുകയുമാണ് ലക്ഷ്യമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ന്യായീകരണം.</p>
<p>ശാഹി ജമാ മസ്ജിദിനു പരിസര പ്രദേശത്തെ വീടുകളുടെയും കടകളുടെയും മുന്&#x200d;വശമാണ് അനധികൃതമായി കൈയ്യേറിയെന്ന് ആരോപിച്ച് ബുള്&#x200d;ഡോസറിന്റെ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നത്. സമാജ്വാദി പാര്&#x200d;ട്ടി എം.പി സിയാഉറഹ്മാന്&#x200d; ബര്&#x200d;ഖിന്റെ വീടിനോട് ചേര്&#x200d;ന്നാണ് ഒഴിപ്പിക്കല്&#x200d; നടപടി. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രദേശം. സംഭാലിലെ സംഘര്&#x200d;ഷത്തിന്റെ മുറിവ് ഉണങ്ങുന്നതിനു മുമ്പാണ് സര്&#x200d;ക്കാറിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നടപടിയെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.</p>
<p>സുപ്രീംകോടതി ഉത്തരവ് പോലും മറികടന്ന് വിമര്&#x200d;ശനങ്ങളൊന്നും കണക്കിലെടുക്കാതൊണ് യോഗി സര്&#x200d;ക്കാറിന്റെ പേക്കൂത്ത്. സ്വത്തുകള്&#x200d; ഇടിച്ചുനിരത്തുന്നതിന് സര്&#x200d;ക്കാറുകള്&#x200d;ക്ക് ഉരുക്കുമുഷ്ടി പ്രയോഗിക്കാനാകില്ലെന്നു കഴിഞ്ഞമാസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സര്&#x200d;ക്കാറും ബന്ധപ്പെട്ട അതോറിറ്റിയും ജുഡീഷ്യറിക്ക് പകരമാകാനാവില്ലെന്നും നിയമപ്രകാരം കുറ്റക്കാരനെന്ന് തെളിയുന്നതിനു മുമ്പ് ആരെയും കുറ്റക്കാരനായി കാണുന്നത് അനുവദിനീയ കാര്യമല്ലെന്നും ജഡ്ജിമാരായ ബി.ആര്&#x200d;. ഗവായി, കെ.വി. വിശ്വനാഥന്&#x200d; എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയതാണ്.</p>
<p>നിയമവും നടപടിക്രമവും പാലിക്കാതെ വീടോ വസ്തുവകകളോ തകര്&#x200d;ക്കാന്&#x200d; പാടില്ലെന്നും അത്തരത്തില്&#x200d; സംഭവിച്ചാല്&#x200d; നഷ്ടപരിഹാരത്തിന് കുടുംബത്തിന് അര്&#x200d;ഹതയുണ്ടായിരിക്കും. നിയമവിരുദ്ധ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്&#x200d;, നടപടിക്രമങ്ങള്&#x200d; പാലിച്ചാണ് ഒഴിപ്പിക്കുന്നതെന്നാണ് ജില്ല ഭരണകൂടത്തിന്റെ നിലപാട്. ഞായറാഴ്ച രാവിലെ പ്രദേശത്തെ കൈയേറ്റങ്ങള്&#x200d; ഒഴിപ്പിക്കുകയാണെന്ന് പറഞ്ഞാണ് അധികൃതര്&#x200d; നടപടി ആരംഭിച്ചത്.</p>
<p>നവംബര്&#x200d; 19ന് സംഭലിലെ ശാഹി ജമാ മസ്ജിദിലെ സര്&#x200d;വേക്കിടെയാണ് പ്രദേശത്ത് സംഘര്&#x200d;ഷം ആരംഭിക്കുന്നതും പൊലീസിന്റെ വെടിവെപ്പില്&#x200d; നാല് പേര്&#x200d; കൊല്ലപ്പെടുന്നതും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/burdozar-raj-of-yogi-sarkar-in-sambhal-after-firing-houses-and-shops-were-demolished.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈ മുന്നറിയിപ്പ് ഭരണകൂടത്തിനു തന്നെ</title>
		<link>https://www.chandrikadaily.com/this-warning-is-for-the-government-itself.html</link>
					<comments>https://www.chandrikadaily.com/this-warning-is-for-the-government-itself.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 14 Nov 2024 06:55:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[buldosar raj]]></category>
		<category><![CDATA[supremcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317504</guid>

					<description><![CDATA[ബുള്&#x200d;ഡോസര്&#x200d; രാജ് അവസാനിപ്പിക്കണമെന്ന പരമോന്നത നീതിപീഠത്തിന്റെ കര്&#x200d;ശന നിര്&#x200d;ദ്ദേശം കൈയ്യേറ്റത്തിന്റെയും കലാപത്തിന്റെയും പേരില്&#x200d; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നടന്നുകൊണ്ടിരിക്കുന്ന ആസൂത്രിതമായ കുടിയൊയിപ്പിക്കലിനും ജീവിതോപാധികള്&#x200d; നശിപ്പിക്കുന്നതിനുമുള്ള ശക്തമായ മുന്നറിയിപ്പാണ്. രാജ്യത്ത് നിയമവാഴ്ചയും മൗലികാവകാശങ്ങളും പാലിക്കപ്പെടണം, ഓരോ കുടുംബത്തിന്റെയും സ്വപ്നമാണ് വാസസ്ഥലം, ഏതെങ്കിലും കേസില്&#x200d; പ്രതിയായത് കൊണ്ട് മാത്രം ആരും കുറ്റക്കാരാകുന്നില്ല. ആരാണ് തെറ്റുകാരന്&#x200d; എന്ന് സര്&#x200d;ക്കാരല്ല തീരുമാനിക്കേണ്ടത്, കുറ്റക്കാരന്&#x200d; ആണെങ്കില്&#x200d; പോലും സ്വത്തില്&#x200d; അവകാശം ഇല്ലാതാകുന്നില്ല, വാസസ്ഥലത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനല്&#x200d;കുന്ന മൗലികാവകാശമാണ്, അര്&#x200d;ധരാത്രി പൊളിച്ച വീട്ടില്&#x200d; നിന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ബുള്&#x200d;ഡോസര്&#x200d; രാജ് അവസാനിപ്പിക്കണമെന്ന പരമോന്നത നീതിപീഠത്തിന്റെ കര്&#x200d;ശന നിര്&#x200d;ദ്ദേശം കൈയ്യേറ്റത്തിന്റെയും കലാപത്തിന്റെയും പേരില്&#x200d; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നടന്നുകൊണ്ടിരിക്കുന്ന ആസൂത്രിതമായ കുടിയൊയിപ്പിക്കലിനും ജീവിതോപാധികള്&#x200d; നശിപ്പിക്കുന്നതിനുമുള്ള ശക്തമായ മുന്നറിയിപ്പാണ്. രാജ്യത്ത് നിയമവാഴ്ചയും മൗലികാവകാശങ്ങളും പാലിക്കപ്പെടണം, ഓരോ കുടുംബത്തിന്റെയും സ്വപ്നമാണ് വാസസ്ഥലം, ഏതെങ്കിലും കേസില്&#x200d; പ്രതിയായത് കൊണ്ട് മാത്രം ആരും കുറ്റക്കാരാകുന്നില്ല. ആരാണ് തെറ്റുകാരന്&#x200d; എന്ന് സര്&#x200d;ക്കാരല്ല തീരുമാനിക്കേണ്ടത്, കുറ്റക്കാരന്&#x200d; ആണെങ്കില്&#x200d; പോലും സ്വത്തില്&#x200d; അവകാശം ഇല്ലാതാകുന്നില്ല, വാസസ്ഥലത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനല്&#x200d;കുന്ന മൗലികാവകാശമാണ്, അര്&#x200d;ധരാത്രി പൊളിച്ച വീട്ടില്&#x200d; നിന്നും സ്ത്രീകളും കുട്ടികളും തെരുവിലേക്ക് ഇറങ്ങുന്നത് സന്തോഷകരമായ കാര്യമല്ല തുടങ്ങിയ കോടതിയുടെ പരാമര്&#x200d;ശങ്ങള്&#x200d; ഭരണകൂടത്തിനുനേര്&#x200d;ക്കുള്ള കോടതിയുടെ അതിതീക്ഷ്ണമായ ശരങ്ങളാണ്.</p>
<p>മുസഫര്&#x200d; നഗര്&#x200d; കലാപാനന്തരം യു.പിയില്&#x200d; നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി കേവല ഭൂരിപക്ഷം നേടുകയും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാവുകയും ചെയ്തതോടെയാണ് ബുള്&#x200d;ഡോസര്&#x200d; തങ്ങളുടെ എതിരാളികളെ ഭയപ്പെടുത്താനും കീഴ്‌പ്പെടുത്താനും ഭീഷണിപ്പെടുത്താ നുമുപയോഗിക്കുന്ന ഒരു രാഷ്ട്രീയ ആയുധമായി മാറിയത്. മനുഷ്യത്വരഹിതവും ഭയാനകവുമായ ഈ രാഷ്ട്രീയ ആയുധത്തിന് ഏറ്റവും കൂടുതല്&#x200d; ഇരയാകേണ്ടിവന്നവര്&#x200d; രാജ്യത്തെ മുസ്ലിംകളും ദളിതരുമായിരുന്നു. മതിയായ രേഖകളില്ലാതെ, കോടതി ഉത്തരവിന് കാത്തുനില്&#x200d;ക്കാതെ, തികച്ചും പക്ഷപാതപരമായി അനധികൃത കൈയേറ്റം ഒഴിപ്പിക്കല്&#x200d; എന്ന പേരില്&#x200d; ദലിത്, പിന്നാക്ക വിഭാഗങ്ങളുടെയും പിന്നാക്ക മുസ്ലിംകളുടെയും കടകളും വീടുകളും തകര്&#x200d;ക്കുക എന്നതാണ് സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ബി.ജെ.പി സര്&#x200d;ക്കാറിന്റെ ബുള്&#x200d;ഡോസര്&#x200d; രാജ്. ഏതെങ്കിലും കേസില്&#x200d; പ്രതികളാക്കപ്പെടുന്നവരുടെ, കുറ്റാരോപിതരാവുന്നവരുടെ പ്രതിഷേധിക്കുന്നവരുടെയെല്ലാം വീടുകള്&#x200d; തകര്&#x200d;ത്ത് അവരുടെ കുടുംബത്തെ തെരുവിലേക്ക് വലിച്ചെറിയുന്ന ക്രൂരവിനോദമായി, കാര്യമായ പ്രതിഷേധമോ എതിര്&#x200d;പ്പോ ഇല്ലാതെ ബുള്&#x200d;ഡോസര്&#x200d; രാജ് നിര്&#x200d;ബാധം തുടരുകയാണ്. ഉത്തര്&#x200d;പ്രദേശിന് ശേഷം ഗുജറാത്തില്&#x200d; ഭൂപേന്ദ്രഭായ് പട്ടേല്&#x200d; സര്&#x200d;ക്കാറും മധ്യപ്രദേശില്&#x200d; ശിവരാജ് സിങ് ചൗഹാന്&#x200d; സര്&#x200d;ക്കാറും ബുള്&#x200d;ഡോസര്&#x200d; രാജില്&#x200d; യോഗിയെ പിന്തുടര്&#x200d;ന്നു അത് പിന്നീട് ഹരിയാനയിലേക്കും അസമിലേക്കും കാശ്മീരിലേക്കും തുടങ്ങി അതിന്റെ രാഷ്ട്രീയ സാധ്യത സംഘപരിവാര്&#x200d; വിശാലമാക്കി. 2020 മുതല്&#x200d; 22 വരെയുള്ള രണ്ട് വര്&#x200d;ഷത്തെ കണക്കെടുത്താല്&#x200d; മധ്യപ്രദേശില്&#x200d; 332 വസ്തുവകകളാണ് ബുള്&#x200d;ഡോസറിംഗില്&#x200d; തകര്&#x200d;ന്നടിഞ്ഞത്. ഇതില്&#x200d; 223 എണ്ണവും മുസ്ലിംകളുടേതായിരുന്നു.</p>
<p>കെട്ടിച്ചമച്ച കേസുകളുടെയും കൈയ്യേറ്റങ്ങളുടെയുമെല്ലാം പേരുപറഞ്ഞ്, തലമുറകളായി താമസിച്ച് പോരുന്ന മണ്ണില്&#x200d;നിന്നും കുടിയിറക്കുകയും കലാപാന്തരീക്ഷം സ്യഷ്ടിച്ച് ജീവനും ജീവിതവും തകര്&#x200d;ക്കപ്പെടുകയും ചെയ്യപ്പെടുമ്പോള്&#x200d; ഉയര്&#x200d;ന്നുകൊണ്ടിരിക്കുന്ന നിസ്സഹായതയുടെ ദീനരോധനങ്ങള്&#x200d; നിതിപീഠങ്ങളെ പോലും പ്രകമ്പനംകൊള്ളിക്കുന്ന സാഹചര്യത്തില്&#x200d; എത്തിച്ചേര്&#x200d;ന്നപ്പോഴാണ് സുപ്രീംകോടതിക്ക് ശക്തവും വ്യക്തവുമായ ഭാഷയില്&#x200d; ഭരണ കൂട ഭീകരതയുടെ ഈ നരനായാട്ടിനെതിരെ മുന്നറിയിപ്പ് നല്&#x200d;കേണ്ടിവന്നത്. രാജ്യത്തെ ജനങ്ങളുടെ മൗലികാവകാ ശങ്ങളുടെ സംരക്ഷണം ഭരണകൂടങ്ങളുടെ ബാധ്യതയാണ്. എന്നാല്&#x200d; ഈ അവകാശങ്ങളുടെ കടക്കല്&#x200d; ഭരണകൂടം തന്നെ കുത്തിവെക്കുകയെന്ന വിരോധാഭാസമാണ് ബുള്&#x200d;ഡോ സര്&#x200d; രാജിലൂടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇഷ്ടപ്പെട്ട മതത്തില്&#x200d; വിശ്വസിക്കാനും ഇഷ്ടപ്പെട്ട തൊഴില്&#x200d; ചെയ്യാനുമെല്ലാമുള്ള അവകാശങ്ങള്&#x200d; തൂത്തെറിയപ്പെടുകയും ഒരായുസിന്റെ അധ്വാനമായ വീടും സ്വന്തം ജീവിതോപാധികളും നിമിശാര്&#x200d;ദ്ധംകൊണ്ട് തകര്&#x200d;ത്തുതരിപ്പണമാക്കപ്പെടുകയും ചെയ്യുമ്പോള്&#x200d; ഭരണഘടനയും അതുറപ്പുനല്&#x200d;കുന്ന അവകാശങ്ങളുമാണ് നോക്കുകുത്തിയായി മാറുന്നത്.</p>
<p>അവകാശ ധ്വംസനങ്ങള്&#x200d;ക്ക് പിന്നില്&#x200d; ഭരണകുടങ്ങളുടെ തന്നെ കരങ്ങള്&#x200d; തെളിഞ്ഞുവരുമ്പോഴാണ് സുപ്രിംകോടതിക്ക് ഈ മുന്നറിയിപ്പുകള്&#x200d; നല്&#x200d;കേണ്ടിവരുന്നത്. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്&#x200d; വര്&#x200d;ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ഇത്തരം നീക്കങ്ങള്&#x200d; നടത്തപ്പെടുകയും അതിന് പ്രചോദനവും പ്രോത്സാഹനവുമായി ഭരണാധികാരികള്&#x200d; തന്നെ കളം നിറയുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്&#x200d; രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിതന്നെ നടത്തിക്കൊണ്ടിരിക്കുന്ന വിഭാഗിയതയും വിദ്വേഷവും സ്യഷ്ടിക്കുന്ന പ്രസ്താവനകള്&#x200d; ഇതിനുദാഹരണമാണ്. ഭരണവിരുദ്ധ വികാരം മറികടക്കാനും അധികാരത്തുടര്&#x200d;ച്ച കൈവരിക്കാനും വിവിധ സംസ്ഥാനങ്ങളില്&#x200d; വിജയകരമായി നടപ്പാക്കിയ പോളിസി എന്ന നിലയിലാണ് സംഘ്പരിവാര്&#x200d; പച്ചയായ ഈ അധികാര ദുര്&#x200d;വിനിയോഗത്തിന് നേത്യത്വം നല്&#x200d;കുന്നത്</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/this-warning-is-for-the-government-itself.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമനടപടികള്&#x200d; പാലിക്കാതെ എങ്ങനെയാണ് ഒരാളുടെ വീട് തകര്&#x200d;ക്കുക; യുപി സര്&#x200d;ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്&#x200d;ശനം</title>
		<link>https://www.chandrikadaily.com/how-to-break-into-someones-house-without-following-legal-procedures-supreme-court-criticizes-up-government.html</link>
					<comments>https://www.chandrikadaily.com/how-to-break-into-someones-house-without-following-legal-procedures-supreme-court-criticizes-up-government.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 06 Nov 2024 10:42:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[buldosar raj]]></category>
		<category><![CDATA[news]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316486</guid>

					<description><![CDATA[നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്&#x200d;കാനും സുപ്രിംകോടതി ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ബുള്&#x200d;ഡോസര്&#x200d; രാജില്&#x200d; യുപി സര്&#x200d;ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്&#x200d;ശനം. നിയമനടപടികള്&#x200d; പാലിക്കാതെ എങ്ങനെ ഒരാളുടെ വീട് തകര്&#x200d;ക്കുക എന്ന് കോടതി ചോദിച്ചു. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്&#x200d;കാനും സുപ്രിംകോടതി ആവശ്യപ്പെട്ടു.</p>
<p>അനധികൃത നിര്&#x200d;മാണമെന്ന് ആരോപിച്ച് റോഡ് വികസനത്തിന്റെ പേരില്&#x200d; വീടുകള്&#x200d; പൊളിച്ച നടപടിക്കെതിരായ ഹരജിയിലാണ് സുപ്രിംകോടതിയുടെ വിമര്&#x200d;ശനം. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാനും കോടതി ആവശ്യപ്പെട്ടു.</p>
<p>നോട്ടീസ് നല്&#x200d;കാതെ ഒരാളുടെ വീട്ടില്&#x200d; പ്രവേശിക്കാനും നിയമനടപടികള്&#x200d; പാലിക്കാതെ അത് പൊളിച്ചുകളയാനും എന്ത് അധികാരമാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അടങ്ങുന്ന ബെഞ്ച് ചോദിച്ചു. കുറ്റക്കാരായവര്&#x200d;ക്കെതിരെ ക്രിമിനല്&#x200d; നിയമനടപടികള്&#x200d; സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.</p>
<p>മുന്നറിയിപ്പ് നല്&#x200d;കാതെ ഹൈവേ കയ്യേറിയെന്നാരോപിച്ച്് വീട് പൊളിച്ചെന്ന് ഹരജിക്കാരന്&#x200d; പറഞ്ഞിരുന്നു. റോഡ് നിര്&#x200d;മാണത്തിലെ ക്രമക്കേടുകള്&#x200d; മാധ്യമങ്ങളെ അറിയിച്ചതിന്റെ പേരില്&#x200d; തന്റെ വീട് പൊളിച്ചുവെന്ന് ഹരജിക്കാരന്&#x200d; ആരോപിച്ചിരുന്നു.</p>
<p>ഹരജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന യുപി സര്&#x200d;ക്കാര്&#x200d; ആവസ്യപ്പെട്ടിരുന്നു. എന്നാല്&#x200d; ആവശ്യം കോടതി പരിഗണിച്ചില്ല. എല്ലാ രേഖകളും ഇതിനകം സമര്&#x200d;പ്പിച്ചതിനാല്&#x200d; കേസ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/how-to-break-into-someones-house-without-following-legal-procedures-supreme-court-criticizes-up-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
