<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>buldozer raj &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/buldozer-raj/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 06 Jun 2025 01:30:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>buldozer raj &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്</title>
		<link>https://www.chandrikadaily.com/1bulldozer-raj-in-khabarstan-in-sambhal-up.html</link>
					<comments>https://www.chandrikadaily.com/1bulldozer-raj-in-khabarstan-in-sambhal-up.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 06 Jun 2025 01:29:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[buldozer raj]]></category>
		<category><![CDATA[Khabarstan]]></category>
		<category><![CDATA[news]]></category>
		<category><![CDATA[qabar]]></category>
		<category><![CDATA[sambhal]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343755</guid>

					<description><![CDATA[സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് വിനയ് കുമാര്‍ മിശ്രയുടെ നേതൃത്വത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.]]></description>
										<content:encoded><![CDATA[<p>യുപിയിലെ സംഭലില്&#x200d; ഖബര്&#x200d;സ്ഥാനിലും ബുള്&#x200d;ഡോസര്&#x200d; രാജ്. സംഭലിലെ ആലം സാരായ് ഗ്രാമത്തിലെ ഖബര്&#x200d;സ്ഥാനിലെ മതില്&#x200d; പൊളിച്ചു നീക്കി. മുറാദാബാദ് റോഡില്&#x200d; ചാന്&#x200d;ദൗസി ഭാഗത്ത് ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. സബ് ഡിവിഷനല്&#x200d; മജിസ്‌ട്രേറ്റ് വിനയ് കുമാര്&#x200d; മിശ്രയുടെ നേതൃത്വത്തിലാണ് ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് തകര്&#x200d;ത്തത്.</p>
<p>ഖബര്&#x200d;സ്ഥാന്റെ റെയില്&#x200d;വേ ക്രോസിങ്ങിന് സമീപമുള്ള മതില്&#x200d; 10 മീറ്റര്&#x200d; പുറത്താണ് കെട്ടിയതെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് മതില്&#x200d; പൊളിച്ചത്. ഗതാഗത തിരക്ക് കാരണമാണ് ദൗത്യം രാത്രിയാക്കിയത്. ആറുമാസം മുമ്പ് ആരംഭിച്ച ഒഴിപ്പിക്കല്&#x200d; ദൗത്യത്തിന്റെ ഭാഗമായാണ് നടപടി. ഒരുഭാഗത്ത് ഏഴ് മീറ്റര്&#x200d; നേരത്തെ ഒഴിപ്പിച്ചിരുന്നു. ഇവിടെ പുല്ല് നീക്കി നിരപ്പാക്കി.-വിനയ്കുമാര്&#x200d; മിശ്ര പറഞ്ഞു.</p>
<p>പരാതി ലഭിച്ചതിനെ തുടര്&#x200d;ന്ന് ഇരുവിഭാഗത്തോടും സംസാരിച്ചിരുന്നു. അന്വേഷണത്തില്&#x200d; സര്&#x200d;ക്കാര്&#x200d; ഭൂമിയിലാണ് ഖബര്&#x200d;സ്ഥാന്&#x200d; നില്&#x200d;ക്കുന്നത് എന്നാണ് കണ്ടെത്തിയതെന്നും തഹസീല്&#x200d;ദാര്&#x200d; ധീരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. അതേസമയം ഖബര്&#x200d;സ്ഥാന്&#x200d; പതിറ്റാണ്ടുകളായി ഇവിടെയുള്ളതാണെന്നും കയ്യേറ്റ ആരോപണം അടിസ്ഥാനരഹിതമാണ് എന്നുമാണ് പ്രദേശവാസികള്&#x200d; പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1bulldozer-raj-in-khabarstan-in-sambhal-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തര്&#x200d;പ്രദേശില്&#x200d; കൈയേറ്റമാരോപിച്ച് പള്ളിക്ക് നേരെ ബുള്&#x200d;ഡോസര്&#x200d; രാജ്</title>
		<link>https://www.chandrikadaily.com/in-uttar-pradesh-bulldozers-attack-a-church-on-the-grounds-of-encroachment.html</link>
					<comments>https://www.chandrikadaily.com/in-uttar-pradesh-bulldozers-attack-a-church-on-the-grounds-of-encroachment.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Feb 2025 06:49:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[buldozer raj]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329195</guid>

					<description><![CDATA[കുശിനഗർ ജില്ലയിലെ ഹത്ത മേഖലയിലെ മദനി മസ്​ജിദിന്&#x200d;റെ ഭാഗമാണ്​ ഞായറാഴ്ച പൊളിച്ചുനീക്കാൻ തുടങ്ങിയത്​.]]></description>
										<content:encoded><![CDATA[<p>സർക്കാർ ഭൂമി കൈയേറി നിർമിച്ചെന്നാരോപിച്ച്​ യു.പിയില്&#x200d; പള്ളിക്ക്​ നേരെ ബുൾഡോസർ രാജുമായി അധികൃതർ. കുശിനഗർ ജില്ലയിലെ ഹത്ത മേഖലയിലെ മദനി മസ്​ജിദിന്&#x200d;റെ ഭാഗമാണ്​ ഞായറാഴ്ച പൊളിച്ചുനീക്കാൻ തുടങ്ങിയത്​. പള്ളിക്കെതിരായ നടപടിയിൽ ഹൈക്കോടതിയുടെ സ്​റ്റേയുണ്ടായിരുന്നു. ശനിയാഴ്ച ഇതിന്&#x200d;റെ സമയപരിധി അവസാനിച്ചതോടെയാണ്​ അധികൃതർ പൊളിക്കാൻ തുടങ്ങിയത്.</p>
<p>​കനത്ത പൊലീസ്​ സുരക്ഷയിലായിരുന്നു നടപടി. കുശിനഗർ എസ്പി സന്തോഷ്​ മിശ്രയുടെ നേതൃത്വത്തിൽ പൊലീസും ബിഎസ്​എഫും സ്ഥലത്തുണ്ടായിരുന്നു. പള്ളിയുടെ ചുറ്റും ബാരിക്കേഡുകൾ സ്​ഥാപിക്കുകയും ചെയ്തു.പള്ളി കൈയേറിയാണ്​ നിർമിച്ചതെന്ന്​ ആരോപിച്ച്​ ഹിന്ദുത്വ പ്രവർത്തകർ 2024 ഡിസംബർ 18നാണ്​ ഉത്തർ പ്രദേശ്​ മുഖ്യമന്ത്രിയുടെ പോർട്ടൽ വഴി പരാതി നൽകിയത്​. എന്നാൽ, 15 വർഷം മുമ്പ്​ 33 സെന്&#x200d;റ്​ ഭൂമി പള്ളി നിർമാണത്തിന്​ ​​വേണ്ടി വാങ്ങിയതാണെന്ന്​ മസ്​ജിദ്​ കമ്മിറ്റി മറുപടി നൽകി.</p>
<p>പരാതിക്ക്​ പിന്നാലെ ജില്ലാ അധികൃതർ സർവേ നടത്തുകയും പള്ളിയുടെ ഒരു ഭാഗം സർക്കാർ ഭൂമിയിലാണ്​ നിൽക്കുന്നതെന്ന നിഗമനത്തിലെത്തുകയും ചെയ്തു. തുടർന്ന് അംഗീകൃത പ്രോപ്പർട്ടി മാപ്പിന്&#x200d;റെ യഥാർത്ഥ പകർപ്പ് ഹാജരാക്കാൻ പള്ളി കമ്മിറ്റിയോട് അധികൃതർ ആവശ്യപ്പെട്ടു. മുനിസിപ്പൽ റെക്കോർഡ് ഉദ്യോഗസ്ഥർക്ക് ഈ മാപ്പ്​​ കണ്ടെത്താനായില്ല. ഇതിനാൽ ഈ രേഖ പള്ളി കമ്മിറ്റിക്കും ഹാജരാക്കാൻ കഴിഞ്ഞില്ല. ഇതേതുടർന്ന്​ സർക്കാർ ഭൂമി വ്യാജ രേഖ ഉപയോഗിച്ച്​ കൈവശപ്പെടുത്തിയെന്ന്​ കാണിച്ച്​ മസ്ജിദ് കമ്മിറ്റിയിലെ മൂന്ന് പേർക്കെതിരെ കേസെടുത്തു.</p>
<p>അതേസമയം, പള്ളിക്കെതിരെ ബുൾഡോസർ നടപടി സുപ്രിംകോടതി മാർഗനിർദേശങ്ങളുടെ ലംഘനമാണെന്ന്​ മസ്ജിദ് കമ്മിറ്റി പ്രതിനിധി സെയ്ഫുല്ല ഖാൻ പറഞ്ഞു. കൈയേറിയെന്ന ആരോപണത്തിൽ കൃത്യമായ മറുപടി അധികൃതർക്ക്​ നൽകിയതാണ്​. പള്ളി പൊളിക്കുന്നത്​ സംബന്ധിച്ച ഉത്തരവ്​ ഞങ്ങൾ ചോദിച്ചെങ്കിലും അവരത്​ കാണിച്ചില്ല. മുൻ ജില്ലാ മജിസ്‌ട്രേറ്റ് ഭൂമി അളന്ന് തിട്ടപ്പെടുത്തിയതാണ്​. 33 സെന്&#x200d;റ്​ ഭൂമി പള്ളിയുടേതാണെന്നും 29 സെന്&#x200d;റ്​ ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നുമാണ്​​ കണ്ടെത്തിയിട്ടുള്ളത്​​. ബിജെപിയുടെ ലെറ്റർഹെഡിൽ ആരെങ്കിലും പരാതി നൽകിയാൽ ഉടൻ തന്നെ മതപരമായ കെട്ടിടങ്ങൾ പൊളിക്കുകയാണ്​. ഇത് നഗ്നമായ അനീതിയാണെന്നും സെയ്​ഫുല്ല ഖാൻ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-uttar-pradesh-bulldozers-attack-a-church-on-the-grounds-of-encroachment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുപ്രീം കോടതിയുടെ നിര്&#x200d;ദേശം കാറ്റില്&#x200d; പറത്തി ബിജെപി സര്&#x200d;ക്കാര്&#x200d;; ഗുജറാത്തില്&#x200d; നിരവധി ദര്&#x200d;ഗകളും 200ലധികം വീടുകളും ബുള്&#x200d;ഡോസര്&#x200d; വെച്ച് തകര്&#x200d;ത്തു</title>
		<link>https://www.chandrikadaily.com/bjp-government-flouting-supreme-court-order-many-dargahs-and-more-than-200-houses-were-bulldozed-in-gujarat.html</link>
					<comments>https://www.chandrikadaily.com/bjp-government-flouting-supreme-court-order-many-dargahs-and-more-than-200-houses-were-bulldozed-in-gujarat.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 15 Jan 2025 09:09:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[buldozer raj]]></category>
		<category><![CDATA[gujarat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325739</guid>

					<description><![CDATA[പിറോട്ടന്&#x200d; ദ്വീപിലുള്ള 9 ദര്&#x200d;ഗകളാണ് പൊളിച്ചുനീക്കിയത്.]]></description>
										<content:encoded><![CDATA[<p>ബുള്&#x200d;ഡോസര്&#x200d; നടപടികളില്&#x200d; സുപ്രിംകോടതിയുടെ കര്&#x200d;ശന നിര്&#x200d;ദേശങ്ങള്&#x200d; വകവെക്കാതെ ഗുജറാത്തും. നിര്&#x200d;ദ്ദേശങ്ങള്&#x200d; നിലനില്&#x200d;ക്കെ ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്&#x200d; പൊളിച്ചുനീക്കല്&#x200d; യജ്ഞവുമായി എത്തിയിരിക്കുകയാണ് ബി.ജെ.പി ഭരണകൂടം.</p>
<p>ദ്വാരക ജില്ലയിലെ ബെറ്റ് ദ്വാരക, ജാംനഗര്&#x200d; ജില്ലയിലെ പിറോട്ടന്&#x200d; ദ്വീപുകളിലായാണ് പൊളിക്കല്&#x200d; യജ്ഞം ഇപ്പോള്&#x200d; നടപ്പിലാക്കിയിരിക്കുന്നത്. 200ഓളം വീടുകളും കെട്ടിടങ്ങളും ദര്&#x200d;ഗകളുമാണ് ഭരണകൂടം പൊളിച്ചു നീക്കിയത്. അനധികൃത കൈയേറ്റം ആരോപിച്ചാണു നടപടി. പ്രശസ്തമായ ഹസ്രത്ത് പീര്&#x200d; പഞ്ച് ദര്&#x200d;ഗ ഉള്&#x200d;പ്പെടെ പത്ത് സൂഫി തീര്&#x200d;ഥാടനകേന്ദ്രങ്ങളും ഇടിച്ചുനിരപ്പാക്കപ്പെട്ടവയില്&#x200d; ഉള്&#x200d;പ്പെടും.</p>
<p>ഓഖയിലുള്ള ഗുജറാത്ത് മാരിടൈം ബോര്&#x200d;ഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പീര്&#x200d; പഞ്ച് ദര്&#x200d;ഗ സ്ഥിതി ചെയ്യുന്നതെന്നാണു ഭരണകൂടം ആരോപിക്കുന്നത്. നൂറുകണക്കിന് അധികം വിശ്വാസികള്&#x200d; സന്ദര്&#x200d;ശിക്കാറുള്ള സംസ്ഥാനത്തെ പ്രശസ്തമായ ദര്&#x200d;ഗങ്ങളിലൊന്നാണിത്.</p>
<p>ദര്&#x200d;ഗയുടെ കവാടവും പ്രധാന കെട്ടിടവും ഉള്&#x200d;പ്പെടെ ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ചു നിരപ്പാക്കുന്ന വിഡിയോ ദൃശ്യങ്ങള്&#x200d; പുറത്തുവന്നിട്ടുണ്ട്. തീര്&#x200d;ഥാടകരുടെ സന്ദര്&#x200d;ശനത്തിനു നിരോധനം ഏര്&#x200d;പ്പെടുത്തിയ ശേഷമായിരുന്നു നടപടി.</p>
<p>ബെറ്റ് ദ്വാരകയില്&#x200d; സര്&#x200d;ക്കാര്&#x200d; ഭൂമി കൈയേറിയും അനധികൃതമായും നിര്&#x200d;മിച്ച കെട്ടിടങ്ങളും വീടുകളും ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികളെന്നാണ് ഭരണകൂടത്തിന്റെ അവകാശ വാദം. 9.5 കോടിയോളം രൂപ വിലമതിക്കുന്ന 16,000 ചതുരശ്ര അടി സ്ഥലമാണ് ഇതിനകം ഭരണകൂടം ഒഴിപ്പിച്ചതെന്നാണു വിവരം.</p>
<p>ദ്വാരക സബ് ഡിവിഷനല്&#x200d; മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്&#x200d; ജില്ലാ ഭരണകൂടവുമായി ചേര്&#x200d;ന്നാണു ബുള്&#x200d;ഡോസര്&#x200d; നടപടികള്&#x200d; പുരോഗമിക്കുന്നത്. സുരക്ഷയ്ക്കായി ആയിരത്തിലേറെ പൊലീസുകാരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.</p>
<p>ചൊവ്വാഴ്ച പുലര്&#x200d;ച്ചെ തന്നെ ബുള്&#x200d;ഡോസറുകള്&#x200d; ഉപയോഗിച്ച് കെട്ടിടങ്ങള്&#x200d; പൊളിച്ചുമാറ്റാന്&#x200d; തുടങ്ങി. നിരവധി താമസക്കാര്&#x200d; അപ്രതീക്ഷിതമായി കുടുങ്ങിയെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നു. താമസക്കാര്&#x200d;ക്ക് നോട്ടിസ് നല്&#x200d;കിയിരുന്നതായി അധികൃതര്&#x200d; അവകാശപ്പെടുന്നു. എന്നാല്&#x200d; വീടുകള്&#x200d; പൊളിച്ചുമാറ്റുന്നതിന് മുമ്പ് മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് നാട്ടുകാര്&#x200d; പറയുന്നത്. നാട്ടുകാരും പറഞ്ഞു. നാശനഷ്ടത്തെ തുടര്&#x200d;ന്ന് ആളുകള്&#x200d; തങ്ങളുടെ വസ്തുക്കള്&#x200d; വീണ്ടെടുക്കാന്&#x200d; പരക്കം പാഞ്ഞു, വീടുകള്&#x200d; തകര്&#x200d;ന്നതോടെ സ്ത്രീകളും കുട്ടികളും ദുരിതത്തിലായി.</p>
<p>കോടിക്കണക്കിനു മനുഷ്യരുടെ പുണ്യഭൂമിയായ ബെറ്റ് ദ്വാരകയുടെ സാംസ്‌കാരികവും പാരിസ്ഥിതികവുമായ പൈതൃകം സംരക്ഷിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; പ്രതിജ്ഞാബദ്ധമാണെന്നാണ് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്&#x200d;ഷ് സംഘവി ബുള്&#x200d;ഡോസര്&#x200d; നടപടിയില്&#x200d; പ്രതികരിച്ചത്. പിറോട്ടന്&#x200d; ദ്വീപിലുള്ള 9 ദര്&#x200d;ഗകളാണ് പൊളിച്ചുനീക്കിയത്. ഇവിടെ 4,000ത്തോളം ചതുരശ്ര അടി ഭൂമി ഒഴിപ്പിച്ചിട്ടുണ്ട്. റോഡ് മാര്&#x200d;ഗമുള്ള വാഹന ഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്&#x200d; ബുള്&#x200d;ഡോസറിനു പകരം തൊഴിലാളികളെ എത്തിച്ചാണ് ഇവിടെ പൊളിക്കല്&#x200d; തുടരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-government-flouting-supreme-court-order-many-dargahs-and-more-than-200-houses-were-bulldozed-in-gujarat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബുള്&#x200d;ഡോസര്&#x200d; രാജ്: ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാരിന് സുപ്രീംകോടതിയുടെ വിമര്&#x200d;ശനം</title>
		<link>https://www.chandrikadaily.com/bulldozer-raj-supreme-court-criticizes-uttar-pradesh-government.html</link>
					<comments>https://www.chandrikadaily.com/bulldozer-raj-supreme-court-criticizes-uttar-pradesh-government.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 06 Nov 2024 14:51:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[buldozer raj]]></category>
		<category><![CDATA[news]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[uthar pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316514</guid>

					<description><![CDATA[ഉടമയ്ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു]]></description>
										<content:encoded><![CDATA[<p><span>മുൻകൂർ അറിയിപ്പ് കൂടാതെ റോഡ് വീതി കൂട്ടുന്നതിനായി വീട് പൊളിക്കുന്നതിൽ ഉത്തർപ്രദേശ് അധികൃതരുടെ സമീപനത്തെ സുപ്രീം കോടതി വിമർശിച്ചു, ഉടമയ്ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. </span><span>2019ൽ വീട് തകർത്ത മഹാരാജ്ഗഞ്ച് സ്വദേശി മനോജ് തിബ്രേവാൾ ആകാശിൻ്റെ കത്ത് പരാതിയുടെ അടിസ്ഥാനത്തിൽ 2020ൽ രജിസ്റ്റർ ചെയ്ത സ്വമേധയാ റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്.</span></p>
<p><span>“ഇത് പൂർണ്ണമായും ഉയർന്ന കൈയാണ്. കൃത്യമായ നടപടിക്രമം എവിടെയാണ് പിന്തുടരുന്നത്? നോട്ടീസ് നൽകിയിട്ടില്ലെന്ന സത്യവാങ്മൂലം ഞങ്ങളുടെ പക്കലുണ്ട്. നിങ്ങൾ സൈറ്റിൽ പോയി ഉച്ചഭാഷിണിയിലൂടെ ജനങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്തത്,” ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.</span></p>
<p><span>“അയാൾ 3.7 ചതുരശ്ര മീറ്റർ കയ്യേറ്റക്കാരനാണെന്ന് നിങ്ങൾ പറയുന്നു. ഞങ്ങൾ അത് എടുക്കുന്നു. അതിന് ഞങ്ങൾ അദ്ദേഹത്തിന് സർട്ടിഫിക്കറ്റ് നൽകുന്നില്ല. എന്നാൽ നിങ്ങൾക്ക് എങ്ങനെ ആളുകളുടെ വീടുകൾ അങ്ങനെ പൊളിക്കാൻ തുടങ്ങും? സിജെഐ ചോദിക്കുന്നു.</span></p>
<p><span>“ഇത് നിയമലംഘനമാണ്… ആരുടെയെങ്കിലും വീട്ടിൽ കയറി ഒരു അറിയിപ്പും കൂടാതെ അത് പൊളിക്കുക,” ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.</span></p>
<p><span>ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരും ബെഞ്ചിലുണ്ട്. </span><span>ബുൾഡോസറുമായി വന്ന് ഒറ്റരാത്രികൊണ്ട് വീടുകൾ പൊളിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് പർദിവാല ചോദിച്ചു. കുടുംബത്തിന് ഒഴിഞ്ഞുമാറാൻ നിങ്ങൾ സമയം നൽകുന്നില്ല. വീട്ടുപകരണങ്ങളുടെ കാര്യമോ? കൃത്യമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ”</span><span>“വീടുകളൊഴിയാനും പൊളിക്കാനും താലപ്പൊലികൊണ്ട് ആളുകളോട് പറയാനാവില്ല. കൃത്യമായ അറിയിപ്പ് ഉണ്ടാകണം,” ജസ്റ്റിസ് പർദിവാല പറഞ്ഞു.</span></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bulldozer-raj-supreme-court-criticizes-uttar-pradesh-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബുള്&#x200d;ഡോസര്&#x200d; രാജ് തടഞ്ഞ് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/the-supreme-court-stopped-the-bulldozer-raj1.html</link>
					<comments>https://www.chandrikadaily.com/the-supreme-court-stopped-the-bulldozer-raj1.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 17 Sep 2024 10:58:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[buldozer raj]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309678</guid>

					<description><![CDATA[സുപ്രീംകോടതിയുടെ അനുമതിയില്ലാതെ കെട്ടിടങ്ങളും വീടുകളും ഭരണകൂടം ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് പൊളിക്കെരുതെന്നാണ് മുന്നറിയിപ്പ്.]]></description>
										<content:encoded><![CDATA[<p>രാജ്യത്ത് ബുള്&#x200d;ഡോസര്&#x200d; രാജ് തടഞ്ഞ് സുപ്രീംകോടതി. സുപ്രീംകോടതിയുടെ അനുമതിയില്ലാതെ കെട്ടിടങ്ങളും വീടുകളും ഭരണകൂടം ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് പൊളിക്കെരുതെന്നാണ് മുന്നറിയിപ്പ്. പൊതു റോഡുകള്&#x200d;, റെയില്&#x200d;വേ ലൈനുകള്&#x200d;, നടപ്പാതകള്&#x200d;, ജലാശയങ്ങള്&#x200d; എന്നി കൈയേറ്റങ്ങള്&#x200d;ക്ക് ഉത്തരവ് ബാധകമല്ല.</p>
<p>ജസ്റ്റിസുമാരായ ബി.ആര്&#x200d; ഗവായ്, കെ.വി വിശ്വനാഥന്&#x200d; എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് തീരുമാനം. കോടതിയുടെ അനുമതിയില്ലാതെ വീടുകള്&#x200d; പൊളിക്കരുതെന്ന് ഉത്തരവില്&#x200d; പറയുന്നുണ്ട്. ഒക്ടോബര്&#x200d; ഒന്നുവരെ ഇത്തരം നടപടികള്&#x200d; നിര്&#x200d;ത്തിവെക്കാനും കോടതി നിര്&#x200d;ദേശമുണ്ട്. ബുള്&#x200d;ഡോസര്&#x200d; രാജിനെതിരായ ഹര്&#x200d;ജികള്&#x200d; ഒക്ടോബര്&#x200d; ഒന്നിന് വീണ്ടും പരിഗണിക്കും.</p>
<p>കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങള്&#x200d; ശിക്ഷാ നടപടിയായി ചില സംസ്ഥാന സര്&#x200d;ക്കാരുകള്&#x200d; ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് പൊളിച്ചുനീക്കുന്നതിനെതിരെ നല്&#x200d;കിയ ഹര്&#x200d;ജികളിലാണ് കോടതിയുടെ നടപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-supreme-court-stopped-the-bulldozer-raj1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസം സർക്കാറിന് തിരിച്ചടി; ബുൾഡോസർ രാജിന് ഇരയായ അഞ്ച് കുടുംബങ്ങൾക്ക് 30 ലക്ഷം നൽകി</title>
		<link>https://www.chandrikadaily.com/a-blow-to-the-assam-government-30-lakhs-was-given-to-five-families-who-were-victims-of-bulldozer-raj.html</link>
					<comments>https://www.chandrikadaily.com/a-blow-to-the-assam-government-30-lakhs-was-given-to-five-families-who-were-victims-of-bulldozer-raj.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 May 2024 07:21:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Assam BJP]]></category>
		<category><![CDATA[buldozer raj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298467</guid>

					<description><![CDATA[ഇവര്&#x200d;ക്ക് നഷ്ടപരിഹാരം നല്&#x200d;കിയതിന്റെ വിശദാംശങ്ങള്&#x200d; അസം സര്&#x200d;ക്കാറിന്റെ അഭിഭാഷകന്&#x200d; ഗുവാഹത്തി ഹൈക്കോടതിയില്&#x200d; സമര്&#x200d;പ്പിച്ചു.]]></description>
										<content:encoded><![CDATA[<p>അസമില്&#x200d; ബുള്&#x200d;ഡോസര്&#x200d; രാജിന് ഇരയായ 5 കുടുംബങ്ങള്&#x200d;ക്ക് 30 ലക്ഷം നല്&#x200d;കി അസം സര്&#x200d;ക്കാര്&#x200d;. കോടതി ഇടപെടലിനെ തുടര്&#x200d;ന്നാണ് നഷ്ടപരിഹാരം നല്&#x200d;കിയത്. നാഗോണ്&#x200d; ജില്ലയിലെ പൊലീസ് സ്റ്റേഷന്&#x200d; കത്തിച്ച സംഭവത്തില്&#x200d; പങ്കുണ്ടെന്ന് ആരോപിച്ച് രണ്ട് വര്&#x200d;ഷം മുമ്പാണ് അഞ്ച് കുടുംബങ്ങളുടെ വീട് ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് തകര്&#x200d;ത്തത്.</p>
<p>ഇവര്&#x200d;ക്ക് നഷ്ടപരിഹാരം നല്&#x200d;കിയതിന്റെ വിശദാംശങ്ങള്&#x200d; അസം സര്&#x200d;ക്കാറിന്റെ അഭിഭാഷകന്&#x200d; ഗുവാഹത്തി ഹൈക്കോടതിയില്&#x200d; സമര്&#x200d;പ്പിച്ചു. നാഗോണ്&#x200d; പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് 5 കുടുംബങ്ങള്&#x200d;ക്ക് തിങ്കളാഴ്ച നഷ്ടപരിഹാരം വിതരണം ചെയ്തത്.</p>
<p>2022 മെയ് 21ന് നാഗോണ്&#x200d; ജില്ലയിലെ സലോനബാരി ഗ്രാമത്തില്&#x200d; നിന്നുള്ളവരാണ് ബട്ടദ്രാവ പൊലീസ് സ്റ്റേഷന് തീയിടുന്നത്. മീന്&#x200d; വില്&#x200d;പ്പനക്കാരനായ ഇസ്‌ലാം എന്നായാള്&#x200d; പൊലീസ് കസ്റ്റഡിയില്&#x200d; മരിച്ചതിനെ തുടര്&#x200d;ന്നായിരുന്നു സംഭവം. തൊട്ടടുത്ത ദിവസം തന്നെ സംഭവത്തില്&#x200d; പ്രതികളാണെന്ന് ആരോപിച്ച് 5 കുടുംബങ്ങളുടെ വീടുകള്&#x200d; പൊലീസ് ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് തകര്&#x200d;ത്തു. ഈ വീടുകള്&#x200d; നിയമവിരുദ്ധമായും വ്യാജ രേഖകള്&#x200d; ഉപയോഗിച്ചും നിര്&#x200d;മിച്ചതാണെന്നായിരുന്നു പൊലീസ് വാദം.</p>
<p>കേസില്&#x200d; കഴിഞ്ഞവര്&#x200d;ഷം വാദം കേള്&#x200d;ക്കുമ്പോള്&#x200d;, വീട് നഷ്ടമായ കുടുംബങ്ങള്&#x200d;ക്ക് സംസ്ഥാന സര്&#x200d;ക്കാര്&#x200d; നഷ്ടപരിഹാരം നല്&#x200d;കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്&#x200d;.എം ഛായയുടെ നേതൃത്വത്തിലുള്ള ഡിവിഷന്&#x200d; ബെഞ്ച് നിര്&#x200d;ദേശിച്ചിരുന്നു. വീടുകള്&#x200d; പൊളിച്ചത് നിയമ വിരുദ്ധമായിട്ടാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിര്&#x200d;ദേശം. അന്വേഷണത്തിന്റെ പേരില്&#x200d; അനുമതിയില്ലാതെ ആരുടെയും വീട് തകര്&#x200d;ക്കാന്&#x200d; പൊലീസിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ പൊലീസ് സൂപ്രണ്ടിനെ കടുത്ത ഭാഷയില്&#x200d; വിമര്&#x200d;ശിക്കുകയും ചെയ്തു.</p>
<p>2024 ഏപ്രില്&#x200d; 24ന് ഇന്&#x200d;സ്‌പെക്ടര്&#x200d; ജനറല്&#x200d; ഓഫ് പൊലീസ് സംസ്ഥാന സര്&#x200d;ക്കാറിന് നഷ്ടപരിഹാരം സംബന്ധിച്ച നിര്&#x200d;ദേശം സമര്&#x200d;പ്പിച്ചു. വലിയ വീടുകള്&#x200d;ക്ക് 10 ലക്ഷവും കുടിലുകള്&#x200d;ക്ക് 2.5 ലക്ഷം വീതവുമാണ് നഷ്ടപരിഹാരമായി നിര്&#x200d;ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച നഷ്ടപരിഹാരം നല്&#x200d;കിയത്.</p>
<p>വീടുകള്&#x200d; നിയമവിരുദ്ധമായി തകര്&#x200d;ത്തതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിവരങ്ങളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കോടതിയെ അറിയിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; അഭിഭാഷകന്&#x200d; നാലാഴ്ചത്തെ സമയം ചോദിച്ചു.</p>
<p>ഇസ്‌ലാമിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ കോടതിയില്&#x200d; ഹരജി സമര്&#x200d;പ്പിച്ചിരുന്നു. ഒളിപ്പിച്ച ആയുധങ്ങളും മയക്കുമരുന്ന് വസ്തുക്കളും കണ്ടെത്താനായാണ് വീടുകള്&#x200d;? പൊളിച്ചതെന്ന് ഹരജിക്ക് മറുപടിയായി നാഗോണ്&#x200d; എസ്.പി ബുധനാഴ്ച സമര്&#x200d;പ്പിച്ച സത്യവാങ്മൂലത്തില്&#x200d; പറയുന്നു.</p>
<p>റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്&#x200d; കാലിയാബോര്&#x200d; സബ് ഡിവിഷണല്&#x200d; പൊലീസ് ഓഫീസറുടെ നേതൃത്വത്തിലാണ് തിരച്ചില്&#x200d; നടത്തിയത്. കുടുംബങ്ങള്&#x200d; പൊലീസുമായി സഹകരിക്കാത്തതിനാല്&#x200d; പ്രതികളുടെ വീടുകളില്&#x200d; നിന്ന് കള്ളക്കടത്ത് വസ്തുക്കളൊന്നും കണ്ടെത്താനായില്ല. എന്നാല്&#x200d;, ഇവിടെ ആയുധങ്ങളും മയക്കുമരുന്നുകളും ഉണ്ടെന്ന് രഹസ്യവിവരം നല്&#x200d;കിയവര്&#x200d; അറിയിച്ചിരുന്നു.</p>
<p>അതിനാല്&#x200d;, പരിസരത്ത് സമഗ്ര പരിശോധന വേണ്ടിവന്നു. ഇതിന്റെീ ഭാഗമായാണ് വീടിന്റെ പരിസരം ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് കുഴിക്കാന്&#x200d; തീരുമാനിച്ചത്. തുടര്&#x200d;ന്ന് ഒരു റിവോള്&#x200d;വറും 6500 നൈട്രാസെപാം ഗുളികകളും കണ്ടെടുത്തതായും സത്യവാങ്മൂലത്തില്&#x200d; പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-blow-to-the-assam-government-30-lakhs-was-given-to-five-families-who-were-victims-of-bulldozer-raj.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
