<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>BURNING &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/burning/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 17 Nov 2024 05:27:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>BURNING &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മണിപ്പൂർ കത്തുന്നു; മുഖ്യമന്ത്രിയുടെയും മരുമകന്&#x200d;റെയും വീടുകൾ ആക്രമിച്ചു</title>
		<link>https://www.chandrikadaily.com/manipur-is-burning-the-houses-of-the-chief-minister-and-his-son-in-law-were-attacked.html</link>
					<comments>https://www.chandrikadaily.com/manipur-is-burning-the-houses-of-the-chief-minister-and-his-son-in-law-were-attacked.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 17 Nov 2024 05:27:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[biren dingh]]></category>
		<category><![CDATA[BURNING]]></category>
		<category><![CDATA[manipur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317756</guid>

					<description><![CDATA[ഏഴ് ജില്ലകളില്&#x200d; ഇന്റര്&#x200d;നെറ്റ് സേവനങ്ങള്&#x200d;ക്ക് വിലക്കേര്&#x200d;പ്പെടുത്തിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>മണിപ്പൂരില്&#x200d; സംഘര്&#x200d;ഷം ശക്തമായതോടെ ഇംഫാല്&#x200d; താഴ്‌വരയില്&#x200d; വീണ്ടും കര്&#x200d;ഫ്യൂ ഏര്&#x200d;പ്പെടുത്തി. ഇംഫാല്&#x200d; വെസ്റ്റ്, ഇംഫാല്&#x200d; ഈസ്റ്റ് ജില്ലകളിലാണ് കര്&#x200d;ഫ്യൂ ഏർപ്പെടുത്തിയത്. ഏഴ് ജില്ലകളില്&#x200d; ഇന്റര്&#x200d;നെറ്റ് സേവനങ്ങള്&#x200d;ക്ക് വിലക്കേര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>പ്രതിഷേധക്കാര്&#x200d; രണ്ട് മന്ത്രി മന്ദിരങ്ങള്&#x200d;ക്ക് നേരെയാണ് ആക്രമണം അഴിച്ചുവിട്ടത്. മുഖ്യമന്ത്രി എന്&#x200d; ബിരേന്&#x200d; സിംഗിന്റെ സ്വകാര്യ വസതിയ്ക്ക് നേരെയും കല്ലേറുണ്ടായതാണ് റിപ്പോര്&#x200d;ട്ട്. സംഘര്&#x200d;ഷം ശക്തമായ സാഹചര്യത്തില്&#x200d; ഇംഫാല്&#x200d; വെസ്റ്റ് ഇംഫാല്&#x200d; ഈസ്റ്റ് വിഷ്ണുപ്പൂര്&#x200d;, തൗബാല്&#x200d; ജില്ലകളില്&#x200d; കര്&#x200d;ശന ജാഗ്രത ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>ജിരിബാമില്&#x200d; മെയ്തെയ് വിഭാഗത്തില്&#x200d;പ്പെട്ട ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ്  മണിപ്പൂരില്&#x200d; പ്രതിഷേധം ശക്തമായത്. സംസ്ഥാനത്ത് ആക്രമണം ശക്തമായ സാഹചര്യത്തില്&#x200d; അഫസ്പ നിയമം പിന്&#x200d;വലിക്കാന്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; കേന്ദ്രത്തോട് ആവശ്യപ്പട്ടതായാണ് റിപ്പോര്&#x200d;ട്ട്. വ്യാഴാഴ്ച ആറ് പൊലീസ് സ്റ്റേഷനുകളില്&#x200d; അഫസ്പ വീണ്ടും പ്രാബല്യത്തില്&#x200d; വന്നിരുന്നു.</p>
<p>മെയ്‌തെയ് ആധിപത്യമുള്ള മേഖലയിലാണ് ഇതില്&#x200d; അഞ്ചും. അഫസ്പ വീണ്ടും പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങള്&#x200d; പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജനസമ്മര്&#x200d;ദ്ദവും പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ വിമര്&#x200d;ശനവും ശക്തമായതോടെയാണ് നിയമം പിന്&#x200d;വലിക്കണമെന്ന സംസ്ഥാന സര്&#x200d;ക്കാരിന്റെ ആവശ്യം.</p>
<p>ഇംഫാല്&#x200d; താഴ്‌വരയില്&#x200d; റോഡുകള്&#x200d; ഉപരോധിച്ചും ടയറുകള്&#x200d; കത്തിച്ചുമായിരുന്നു സ്ത്രീകളുള്&#x200d;പ്പെടെയുള്ളവര്&#x200d; പ്രതിഷേധിച്ചത്. ഏഴോളം എംഎല്&#x200d;എമാരുടേയും രണ്ട് മന്ത്രിമാരുടേയും വീടുകള്&#x200d;ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. എംഎല്&#x200d;എയായ രാജ്കുമാര്&#x200d; ഇമോ സിംഗിന്റെ വസതിയുടെ ചില ഭാഗങ്ങള്&#x200d; പ്രതിഷേധക്കാര്&#x200d; തകര്&#x200d;ത്തതായി ടെലഗ്രാഫ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമടങ്ങിയ ബോര്&#x200d;ഡുകളും പ്രതിഷേധക്കാര്&#x200d; തകര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipur-is-burning-the-houses-of-the-chief-minister-and-his-son-in-law-were-attacked.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖുർആൻ കത്തിച്ച സംഭവം: സ്വീഡന്റെ പ്രത്യേക പദവി ഒ.ഐ.സി റദ്ദാക്കി</title>
		<link>https://www.chandrikadaily.com/1koran-burning-incident-swedens-special-status-revoked-by-oic.html</link>
					<comments>https://www.chandrikadaily.com/1koran-burning-incident-swedens-special-status-revoked-by-oic.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Jul 2023 11:15:49 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[BURNING]]></category>
		<category><![CDATA[inicident]]></category>
		<category><![CDATA[Quran]]></category>
		<category><![CDATA[sweden]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266148</guid>

					<description><![CDATA[വിശുദ്ധ ഖുറാന്റെയും ഇസ്‌ലാമിക് ചിഹ്നങ്ങളുടെയും പവിത്രത ദുരുപയോഗം ചെയ്യാന്&#x200d; സ്വീഡിഷ് ഭരണകൂടം കൂട്ടുനില്&#x200d;ക്കുന്നതില്&#x200d; പ്രതിഷേധിച്ചാണ് ഈ ഉത്തരവെന്നും ഒഐസി പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>സ്വീഡനില്&#x200d; ഇസ്‌ലാം വിശുദ്ധ ഗ്രന്ഥമായ ഖുറാന്&#x200d; പരസ്യമായി കത്തിച്ചതില്&#x200d; പ്രതിഷേധിച്ച് കര്&#x200d;ശന നടപടികളുമായി ഓര്&#x200d;ഗനൈസേഷന്&#x200d; ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്&#x200d;. സ്വീഡന്റെ പ്രത്യേക പദവി റദ്ദാക്കിയാണ് ഒഐസി ഈ വിഷയത്തില്&#x200d; പ്രതികരിച്ചത്. 57 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുള്&#x200d;പ്പെട്ട സംഘടനയാണിത്. വിശുദ്ധ ഖുറാന്റെയും ഇസ്‌ലാമിക് ചിഹ്നങ്ങളുടെയും പവിത്രത ദുരുപയോഗം ചെയ്യാന്&#x200d; സ്വീഡിഷ് ഭരണകൂടം കൂട്ടുനില്&#x200d;ക്കുന്നതില്&#x200d; പ്രതിഷേധിച്ചാണ് ഈ ഉത്തരവെന്നും ഒഐസി പ്രതികരിച്ചു.</p>
<p>സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമില്&#x200d; വെച്ചാണ് ഖുറാന്&#x200d; കത്തിച്ചത്. അതേസമയം സ്വീഡനിലെ ഇറാഖ് എംബസിയ്ക്ക് മുന്നില്&#x200d; വെച്ച് ഖുറാന്&#x200d; കത്തിക്കാനുള്ള പദ്ധതികള്&#x200d; ആസൂത്രണം ചെയ്തിരുന്നതായി ഇറാഖ് വംശജനായ വ്യക്തി ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. താനൊരു നിരീശ്വരവാദിയാണെന്നാണ് ഇദ്ദേഹം അവകാശപ്പെട്ടത്.</p>
<p>അതേസമയം സംഭവത്തേത്തുടര്&#x200d;ന്ന് ഇറാഖിലും വന്&#x200d; പ്രതിഷേധമുണ്ടായി. ഇറാഖിലെ സ്വീഡിഷ് എംബസിയിലേക്ക് പ്രതിഷേധക്കാര്&#x200d; മാര്&#x200d;ച്ച് നടത്തിയിരുന്നു. തുടര്&#x200d;ന്ന് സ്വീഡനുമായുള്ള നയതന്ത്ര ബന്ധം വിഛേദിക്കുന്നതായി ഇറാഖ് സര്&#x200d;ക്കാര്&#x200d; അറിയിക്കുകയും ചെയ്തു. ഖുറാന്&#x200d; കത്തിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; ഒഐസി ജൂലൈ രണ്ടിന് അംഗങ്ങളുമായി ചര്&#x200d;ച്ച നടത്തിയിരുന്നു. തുടര്&#x200d;ന്നുള്ള എക്സിക്യൂട്ടീവ് യോഗത്തിലാണ് സ്വീഡന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള തീരുമാനമെടുത്തത്.</p>
<p>അധികാരികളുടെ സമ്മതത്തോടെ വിശുദ്ധ ഖുറാനെയും ഇസ്ലാമിക മൂല്യങ്ങളെയും പരസ്യമായി അവഹേളിക്കുന്ന ഏതൊരു രാജ്യത്തിന്റെയും പ്രത്യേക പ്രതിനിധി പദവി എടുത്ത് മാറ്റണമെന്ന്&#8217; ഒഐസി എക്സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടു. സംഘടനയുടെ തീരുമാനം അറിയിച്ച് സ്വീഡിഷ് വിദേശകാര്യ മന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ടെന്ന് ഒഐസി പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഡെന്&#x200d;മാര്&#x200d;ക്കില്&#x200d; പരസ്യമായി ഖുറാന്&#x200d; കത്തിച്ചതിലും പ്രതിഷേധം ആളിപ്പടരുകയാണ്. ഇറാഖില്&#x200d; പ്രതിഷേധക്കാര്&#x200d; പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരുന്നു. ഡാനിഷ് എംബസി സ്ഥിതി ചെയ്യുന്ന ബാഗ്ദാദില്&#x200d; വെച്ച് പ്രതിഷേധക്കാരും പോലീസും തമ്മില്&#x200d; ഏറ്റുമുട്ടിയിരുന്നു. കൂടാതെ ബസ്റയിലെ ഡെന്&#x200d;മാര്&#x200d;ക്കിന്റെ അഭയാര്&#x200d;ത്ഥി കൗണ്&#x200d;സിലിന്റ ഭാഗമായ ചില കെട്ടിടങ്ങളും പ്രതിഷേധക്കാര്&#x200d; അഗ്‌നിക്കിരയാക്കി. അതേസമയം ഖുറാന്&#x200d; കത്തിച്ചതിനെ അപലപിച്ച് ഡെന്&#x200d;മാര്&#x200d;ക്ക് ഭരണകൂടം രംഗത്തെത്തിയിരുന്നു.</p>
<p>&#8221; വിശുദ്ധ ഗ്രന്ഥങ്ങള്&#x200d; കത്തിക്കുന്നത് ലജ്ജാകരമാണ്. മറ്റ് മതങ്ങളോട് അനാദരവ് കാണിക്കുകയും അവരുടെ മതപരമായ ചിഹ്നങ്ങളെ തകര്&#x200d;ക്കുകയും ചെയ്യുന്നതിനെ അപലപിക്കുന്നു. സമൂഹത്തിലെ വിവിധ വിഭാഗത്തില്&#x200d;പ്പെട്ടവരുടെ വികാരം വ്രണപ്പെടുത്തുന്നതിന് തുല്യമാണിത്. ഇത് സമൂഹത്തില്&#x200d; വര്&#x200d;ഗ്ഗീയ ചേരിതിരിവുണ്ടാക്കും,&#8221; ഡെന്&#x200d;മാര്&#x200d;ക്ക് ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>മിക്ക രാജ്യങ്ങളിലും മതനിന്ദയ്ക്കെതിരെ നിയമങ്ങള്&#x200d; നിലനില്&#x200d;ക്കുന്നുണ്ട്. എന്നാല്&#x200d; സ്വീഡനിലും ഡെന്&#x200d;മാര്&#x200d;ക്കിലും ഇത്തരം നിയമങ്ങള്&#x200d; പ്രാബല്യത്തിലില്ല. ഈ രാജ്യങ്ങളില്&#x200d; വിശുദ്ധ ഗ്രന്ഥം കത്തിക്കുന്നത് നിയമപ്രകാരം നിരോധിച്ചിട്ടില്ല. സ്വീഡനില്&#x200d; ഖുറാന്&#x200d; കത്തിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; നിരവധി രാജ്യങ്ങള്&#x200d; പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധങ്ങള്&#x200d; ഉയര്&#x200d;ന്നതിനെ തുടര്&#x200d;ന്ന് സംഭവത്തില്&#x200d; അപലപിച്ച് സ്വീഡിഷ് സര്&#x200d;ക്കാരും രംഗത്തെത്തിയിരുന്നു. ഇസ്ലാമോഫോബിക് പ്രവൃത്തിയാണിതെന്നാണ് സ്വീഡിഷ് സര്&#x200d;ക്കാര്&#x200d; പ്രതികരിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1koran-burning-incident-swedens-special-status-revoked-by-oic.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രഹ്മപുരം തീയണക്കല്&#x200d;; ചെലവായത് 1.14 കോടി</title>
		<link>https://www.chandrikadaily.com/burning-of-brahmapuram-1-14-crore-was-spent.html</link>
					<comments>https://www.chandrikadaily.com/burning-of-brahmapuram-1-14-crore-was-spent.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 02 May 2023 16:02:56 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[brahmapuram]]></category>
		<category><![CDATA[BURNING]]></category>
		<category><![CDATA[crore spent]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251239</guid>

					<description><![CDATA[ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ അണക്കുന്നതിന് ചെലവായത് 1.14 കോടി രൂപ. കൊച്ചി കോര്&#x200d;പറേഷന് 90 ലക്ഷം രൂപ ചെലവായപ്പോള്&#x200d; മെഡിക്കല്&#x200d; ക്യാമ്പുകള്&#x200d; ഉള്&#x200d;പ്പെടെയുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് 24 ലക്ഷം രൂപയും ചെലവായി. എറണാകുളം കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തില്&#x200d; നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകള്&#x200d; പുറത്തുവന്നത്. മണ്ണുമാന്തി യന്ത്രങ്ങള്&#x200d;, ഫ്‌ലോട്ടിങ് മെഷീനുകള്&#x200d;, മോട്ടോര്&#x200d; പമ്പുകള്&#x200d; തുടങ്ങിയവ സ്ഥലത്ത് എത്തിക്കുന്നതിലും ഇവ പ്രവര്&#x200d;ത്തിക്കുന്നതിനുമുള്ള ഇന്ധന ചെലവുകള്&#x200d;, ഓപറേറ്റര്&#x200d;മാര്&#x200d;ക്കുള്ള കൂലി, മണ്ണ് പരിശോധന, രാത്രി കാലങ്ങളില്&#x200d; ഉപയോഗിക്കുന്ന ലൈറ്റുകള്&#x200d;, [&#8230;]]]></description>
										<content:encoded><![CDATA[<p>ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ അണക്കുന്നതിന് ചെലവായത് 1.14 കോടി രൂപ. കൊച്ചി കോര്&#x200d;പറേഷന് 90 ലക്ഷം രൂപ ചെലവായപ്പോള്&#x200d; മെഡിക്കല്&#x200d; ക്യാമ്പുകള്&#x200d; ഉള്&#x200d;പ്പെടെയുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് 24 ലക്ഷം രൂപയും ചെലവായി. എറണാകുളം കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തില്&#x200d; നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകള്&#x200d; പുറത്തുവന്നത്.</p>
<p>മണ്ണുമാന്തി യന്ത്രങ്ങള്&#x200d;, ഫ്‌ലോട്ടിങ് മെഷീനുകള്&#x200d;, മോട്ടോര്&#x200d; പമ്പുകള്&#x200d; തുടങ്ങിയവ സ്ഥലത്ത് എത്തിക്കുന്നതിലും ഇവ പ്രവര്&#x200d;ത്തിക്കുന്നതിനുമുള്ള ഇന്ധന ചെലവുകള്&#x200d;, ഓപറേറ്റര്&#x200d;മാര്&#x200d;ക്കുള്ള കൂലി, മണ്ണ് പരിശോധന, രാത്രി കാലങ്ങളില്&#x200d; ഉപയോഗിക്കുന്ന ലൈറ്റുകള്&#x200d;, താല്&#x200d;ക്കാലിക വിശ്രമ കേന്ദ്രങ്ങളുടെ നിര്&#x200d;മാണം, ബയോ ടോയ്‌ലറ്റുകള്&#x200d;, ഭക്ഷണം തുടങ്ങിയ ചെലവുകള്&#x200d; വഹിച്ചത് കോര്&#x200d;പറേഷനായിരുന്നു. ഇതിനായി 90 ലക്ഷം രൂപയാണ് ചെലവായത്.</p>
<p>മാര്&#x200d;ച്ച് രണ്ടിനായിരുന്നു മാലിന്യ ശേഖരണ പ്ലാന്റില്&#x200d; തീപിടിച്ചത്. 110 ഏക്കറോളമുള്ള പ്ലാന്റിന്റെ മിക്കവാറും ഭാഗങ്ങളിലും തീ ആളിപ്പടര്&#x200d;ന്നു. ടണ്&#x200d; കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്&#x200d;ക്കായിരുന്നു തീ പിടിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/burning-of-brahmapuram-1-14-crore-was-spent.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
