<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>burnt &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/burnt/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 17 Nov 2024 07:24:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>burnt &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മണിപ്പൂരില്&#x200d; അഞ്ച് ക്രിസ്ത്യന്&#x200d; പള്ളികള്&#x200d; കത്തിച്ചു; മന്ത്രിമാരുടെ വീടുകള്&#x200d;ക്ക് നേരെയും അക്രമം</title>
		<link>https://www.chandrikadaily.com/five-christian-churches-were-burnt-in-manipur-violence-against-the-houses-of-ministers.html</link>
					<comments>https://www.chandrikadaily.com/five-christian-churches-were-burnt-in-manipur-violence-against-the-houses-of-ministers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 17 Nov 2024 07:24:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[burnt]]></category>
		<category><![CDATA[christian churches]]></category>
		<category><![CDATA[manipur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317776</guid>

					<description><![CDATA[കുക്കികൾ തട്ടിക്കൊണ്ടു പോയ ആറ് പേരുടെയും മൃതദേഹങ്ങൾ ലഭിച്ചതിനു പിന്നാലെയാണ് സംഘർഷം രൂക്ഷമായത്.]]></description>
										<content:encoded><![CDATA[<p>മണിപ്പൂരിൽ സംഘർഷം തുടരുന്നു. വിവിധയിടങ്ങളിൽ വീടുകൾക്കും ദേവാലയങ്ങൾക്കും നേരെ വ്യാപക ആക്രമണമുണ്ടായി. അഞ്ച് ക്രൈസ്തവ ദേവാലയങ്ങൾക്ക് തീയിട്ടു. കുക്കി വിഭാഗക്കാരുടെ ഏഴ് വീടുകളും അഗ്നിക്കിരയാക്കി. കുക്കികൾ തട്ടിക്കൊണ്ടു പോയ ആറ് പേരുടെയും മൃതദേഹങ്ങൾ ലഭിച്ചതിനു പിന്നാലെയാണ് സംഘർഷം രൂക്ഷമായത്.</p>
<p>സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഒരു വർഷമായി മണിപ്പൂരിൽ സമാധാനം മടക്കി കൊണ്ടുവരാൻ സാധിച്ചിട്ടില്ല. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.</p>
<p>മന്ത്രിമാരുടെ വീടുകളടക്കം പ്രതിഷേധകാർ ആക്രമിച്ചിരുന്നു. രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎൽഎമാരുടെയും വീടുകൾക്കാണ് അക്രമികൾ തീയിട്ടത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാൽ വെസ്റ്റിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിൽ രണ്ട് ദിവസം ഇന്റർനെറ്റും നിരോധിച്ചിട്ടുണ്ട്.</p>
<p>വ്യാപക അക്രമം തുടരവേ അഫ്സ്പ പിൻവലിക്കണമെന്ന്‌ മണിപ്പൂർ സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടികാട്ടി മണിപ്പൂർ ആഭ്യന്തര ജോയിന്റ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക്‌ കത്തയച്ചു. അതിനിടെ സംസ്ഥാനത്തെ ബിജെപിക്കാരായ 19 മെയ്തെയ് എംഎൽഎമാർ രാജിവെക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. മണിപ്പൂരിൽ കലാപം വീണ്ടും പടരവേ അയൽ സംസ്ഥാനമായ മിസോറമിലും ജാഗ്രതാ നിർദേശം നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/five-christian-churches-were-burnt-in-manipur-violence-against-the-houses-of-ministers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കർണാടകയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ; നിധി തേടിയെത്തിയവരുടേതെന്ന് പൊലീസ്</title>
		<link>https://www.chandrikadaily.com/11bodies-burnt-inside-cars-in-karnataka-the-police-said-that-it-belonged-to-those-who-came-in-search-of-treasure.html</link>
					<comments>https://www.chandrikadaily.com/11bodies-burnt-inside-cars-in-karnataka-the-police-said-that-it-belonged-to-those-who-came-in-search-of-treasure.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 24 Mar 2024 06:35:47 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[burnt]]></category>
		<category><![CDATA[car]]></category>
		<category><![CDATA[fired]]></category>
		<category><![CDATA[Karnataka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293525</guid>

					<description><![CDATA[മരിച്ചവരുടെ കൈവശമുണ്ടായിരുന്ന സ്വര്&#x200d;ണവും പണവും തട്ടിയെടുത്തശേഷം സ്വാമിയും സംഘവും ഇവരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.]]></description>
										<content:encoded><![CDATA[<p>തുമകൂരുവിലെ കുഞ്ചാഗിയില്&#x200d; 3 പേരെ കാറിനുള്ളില്&#x200d; കത്തിക്കരിഞ്ഞനിലയില്&#x200d; കണ്ടെത്തിയ സംഭവത്തില്&#x200d; ആറുപേര്&#x200d; പിടിയില്&#x200d;. തുമകൂരു സ്വദേശിയായ സ്വാമി, ഇയാളുടെ അഞ്ചുകൂട്ടാളികള്&#x200d; എന്നിവരാണ് പിടിയിലായത്. മരിച്ചവരുടെ കൈവശമുണ്ടായിരുന്ന സ്വര്&#x200d;ണവും പണവും തട്ടിയെടുത്തശേഷം സ്വാമിയും സംഘവും ഇവരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് അറിയിച്ചു.</p>
<p>വെള്ളിയാഴ്ചയാണ് കുഞ്ചാഗിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് കത്തിയകാറിനുള്ളില്&#x200d; മൂന്നുമൃതദേഹങ്ങള്&#x200d; കണ്ടെത്തിയത്. തുടര്&#x200d;ന്നുനടന്ന പരിശോധനയില്&#x200d; ദക്ഷിണ കന്നഡ ബെല്&#x200d;ത്തങ്ങാടി സ്വദേശി ഇംത്യാസ് (34), മാദഡ്ക്ക സ്വദേശി ഇസാക് (56), നാഡ സ്വദേശി സാഹുല്&#x200d; (45) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.</p>
<p>കത്തിയ കാര്&#x200d; വിശദപരിശോധന നടത്തിയതോടെയാണ് കൊലപാതകമാണെന്ന നിഗമനത്തില്&#x200d; പൊലീസെത്തിയത്. തുടര്&#x200d;ന്ന് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ഫോണ്&#x200d;കോള്&#x200d; വിവരങ്ങളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായവരെക്കുറിച്ചുള്ള സൂചനകള്&#x200d; ലഭിച്ചത്.</p>
<p>കത്തിയകാറിനുള്ളില്&#x200d; മൃതദേഹം കണ്ടെത്തിയസംഭവം കുഞ്ചാഗിയില്&#x200d; വലിയ ആശങ്കകള്&#x200d;സൃഷ്ടിച്ചിരുന്നു. വെള്ളമില്ലാത്ത കുളത്തിലായിരുന്നു കാറുണ്ടായിരുന്നത്. ആദ്യഘട്ടത്തില്&#x200d; ഷോര്&#x200d;ട്ട് സര്&#x200d;ക്യൂട്ടിനെത്തുടര്&#x200d;ന്നാണ് തീ പിടിത്തമുണ്ടായതെന്ന വിലയിരുത്തലിലായിരുന്നു പ്രദേശവാസികള്&#x200d;. എന്നാല്&#x200d; കാറിന് സമീപത്ത് ബലപ്രയോഗം നടന്നലക്ഷണം കണ്ടെത്തിയതോടെ പൊലീസ് നടത്തിയ വിശദപരിശോധനയില്&#x200d; കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന കൂടുതല്&#x200d; തെളിവുകള്&#x200d; ലഭിക്കുകയായിരുന്നു.</p>
<p>നിധി കിട്ടിയിട്ടുണ്ടെന്നും ഇത് വില്&#x200d;ക്കാനുണ്ടെന്നും പറഞ്ഞാണ് പ്രതികള്&#x200d; കൊല്ലപ്പെട്ട മൂവരെയും ബന്ധപ്പെട്ടതെന്നാണ് സൂചന. തുടര്&#x200d;ന്ന് ഇത് വാങ്ങാനെത്തിയ മൂവരെയും കൊലപ്പെടുത്തിയശേഷം ഇവരുടെ കൈവശമുണ്ടായിരുന്ന സ്വര്&#x200d;ണവും പണവും പ്രതികള്&#x200d; കൈക്കലാക്കിയെന്നും പൊലീസ് പറയുന്നുണ്ട്. കോറ പൊലീസാണ് കേസന്വേഷിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11bodies-burnt-inside-cars-in-karnataka-the-police-said-that-it-belonged-to-those-who-came-in-search-of-treasure.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്ലത്ത് ബന്ധു പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു</title>
		<link>https://www.chandrikadaily.com/a-young-man-who-was-burnt-by-a-relative-in-kollam-died.html</link>
					<comments>https://www.chandrikadaily.com/a-young-man-who-was-burnt-by-a-relative-in-kollam-died.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 17 Mar 2024 06:20:13 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[burnt]]></category>
		<category><![CDATA[kollam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293003</guid>

					<description><![CDATA[പാരിപ്പള്ളി മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്നു.]]></description>
										<content:encoded><![CDATA[<p>ചടയമംഗലം പോരേടത്ത് പെട്രോള്&#x200d; ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു. കുന്നുംപുറം സ്വദേശി കലേഷ് (23) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്നു. പ്രതി സനല്&#x200d; റിമാന്&#x200d;ഡിലാണ്. സനലിന്റെ ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ വിരോധമാണ് കൊലയ്ക്ക് കാരണം.</p>
<p>ഇരുവരും ബന്ധുക്കളാണ്. കലേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തില്&#x200d; അതിക്രമിച്ച് കയറി ബക്കറ്റില്&#x200d; കൊണ്ടു വന്ന പെട്രോള്&#x200d; ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കൊല്ലത്ത് പോരേടം ചന്തമുക്കിലായിരുന്നു വധശ്രമം. പെട്രോള്&#x200d; ഒഴിച്ചപ്പോള്&#x200d; പുറത്തേക്ക് ഓടിയ കലേഷിന്റെ ദേഹത്തേക്ക് പ്രതി പന്തത്തില്&#x200d; തീകൊളുത്തി എറിഞ്ഞു.</p>
<p>ദേഹമാസകലം തീപിടിച്ച കലേഷ് നിലവിളിച്ചോടി. ഒടുവില്&#x200d; ഓടിക്കൂടിയ നാട്ടുകാര്&#x200d; ആണ് ഇയാളെ രക്ഷപ്പെടുത്തി പാരിപ്പള്ളി മെഡിക്കല്&#x200d; കോളജില്&#x200d; എത്തിച്ചത്. 80 ശതമാനം പൊള്ളലേറ്റ് കലേഷ് തീവ്രപരിചരണ വിഭാഗത്തില്&#x200d; ചികിത്സയിലായിരുന്നു.</p>
<p>തീ കൊളുത്തിയ ശേഷം സനല്&#x200d; ചടയമംഗലം പൊലീസ് സ്റ്റേഷനിലത്തി കീഴടങ്ങുകയായിരുന്നു. കലേഷ് ഭാര്യയെ നിരന്തരം ശല്യം ചെയ്തിരുന്നെന്നും അതുകൊണ്ടാണ് കൊല്ലാന്&#x200d; ശ്രമിച്ചതെന്നുമാണ് ഇയാള്&#x200d; പറയുന്നത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയില്&#x200d; ഹാജരാക്കിയ സനലിനെ റിമാന്&#x200d;ഡ് ചെയ്തു. സംഭവത്തില്&#x200d; വിശദമായ അന്വേഷണം നടത്തുമെന്ന് ചടയമംഗലം പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-young-man-who-was-burnt-by-a-relative-in-kollam-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പപ്പാഞ്ഞി മാതൃകയിലുള്ള ഗവര്&#x200d;ണറുടെ കോലം കത്തിച്ചു; എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഉള്&#x200d;പ്പെടെ നാലു പേര്&#x200d;ക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/the-governors-effigy-in-the-form-of-papaya-was-burnt-case-against-four-people-including-sfi-state-president.html</link>
					<comments>https://www.chandrikadaily.com/the-governors-effigy-in-the-form-of-papaya-was-burnt-case-against-four-people-including-sfi-state-president.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 01 Jan 2024 05:16:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[burnt]]></category>
		<category><![CDATA[Governor]]></category>
		<category><![CDATA[papaya]]></category>
		<category><![CDATA[police case]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287005</guid>

					<description><![CDATA[എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉള്&#x200d;പ്പെടെ നാലു പേര്&#x200d;ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d; പയ്യാമ്പലം ബീച്ചില്&#x200d; ഗവര്&#x200d;ണര്&#x200d; ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവത്തില്&#x200d; എസ്.എഫ്.ഐ നേതാക്കള്&#x200d;ക്കെതിരെ കേസ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉള്&#x200d;പ്പെടെ നാലു പേര്&#x200d;ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പപ്പാഞ്ഞിയുടെ മാതൃകയിലുള്ള 30 അടി ഉയരത്തിലുള്ള ഗവര്&#x200d;ണറുടെ കോലമാണ് കത്തിച്ചത്.</p>
<p>കണ്ണൂര്&#x200d; ടൗണ്&#x200d; പൊലീസാണ് കേസെടുത്തത്. അന്യായമായി സംഘം ചേരല്&#x200d;, കലാപ ശ്രമം ഉള്&#x200d;പ്പെടെയുള്ള നാലു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ അനുശ്രീ, ജില്ലാ പ്രസിഡന്റ് പിഎസ് സഞ്ജീവ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രന്&#x200d; ഉള്&#x200d;പ്പെടെ നാലു പേര്&#x200d;ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.എസ്എഫ്ഐക്കാര്&#x200d;ക്ക് മര്&#x200d;ദിക്കണമെങ്കില്&#x200d; തന്നെ മര്&#x200d;ദിക്കട്ടെയെന്ന് ഗവര്&#x200d;ണര്&#x200d; കഴിഞ്ഞദിവസം വെല്ലുവിളിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-governors-effigy-in-the-form-of-papaya-was-burnt-case-against-four-people-including-sfi-state-president.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരില്&#x200d; സ്വാതന്ത്രസമര സേനാനിയുടെ ഭാര്യയെ വീടിനുള്ളിലിട്ട് ചുട്ടുകൊന്നു</title>
		<link>https://www.chandrikadaily.com/1in-manipur-the-wife-of-a-freedom-fighter-was-burnt-inside-her-house.html</link>
					<comments>https://www.chandrikadaily.com/1in-manipur-the-wife-of-a-freedom-fighter-was-burnt-inside-her-house.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 22 Jul 2023 17:21:10 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[burnt]]></category>
		<category><![CDATA[freedom fighter]]></category>
		<category><![CDATA[House]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265876</guid>

					<description><![CDATA[80 കാരിയായ ഇബേതോംബി വീടിനുള്ളില്&#x200d; ഇരിക്കുമ്പോള്&#x200d; അക്രമികള്&#x200d; വീടു പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിടുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>രണ്ടു സ്ത്രീകളെ നഗ്‌നരാക്കി നടത്തിയതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ മണിപ്പുരില്&#x200d;നിന്നു ഞെട്ടിപ്പിക്കുന്ന കൂടുതല്&#x200d; ദാരുണ സംഭവങ്ങളാണു പുറത്തുവരുന്നത്. കാക്ചിങ് ജില്ലയിലെ സെറൗ എന്ന ഗ്രാമത്തില്&#x200d; അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയുടെ എണ്&#x200d;പതുകരിയായ ഭാര്യയെ അക്രമികള്&#x200d; വീടിനുള്ളിലിട്ടു ജീവനോടെ ചുട്ടുകൊന്നുവെന്ന റിപ്പോര്&#x200d;ട്ടാണ് ഏറ്റവും ഒടുവില്&#x200d; പുറത്തുവരുന്നത്. സെറൗ പൊലീസ് സ്‌റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ് റജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നതെന്നു ദേശീയ മാധ്യമമായ എന്&#x200d;.ഡി.ടി.വി റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>എ.പി.ജെ. അബ്ദുല്&#x200d; കലാം രാഷ്ട്രപതിയായിരിക്കെ ആദരിച്ച സ്വാതന്ത്ര്യസമര സേനാനിയായ അന്തരിച്ച എസ്.ചുരാചന്ദ് സിങ്ങിന്റെ ഭാര്യയെയാണ് അക്രമികള്&#x200d; വീട്ടില്&#x200d; പൂട്ടിയിട്ട ശേഷം ചുട്ടു കൊന്നത്. 80 കാരിയായ ഇബേതോംബി വീടിനുള്ളില്&#x200d; ഇരിക്കുമ്പോള്&#x200d; അക്രമികള്&#x200d; വീടു പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിടുകയായിരുന്നു. ഓടിപ്പോയ കുടുംബാംഗങ്ങള്&#x200d; തിരിച്ച് എത്തുമ്പോഴേക്കും വീട് പൂര്&#x200d;ണമായി കത്തിനശിച്ചിരുന്നുവെന്ന് ഇബേതോംബിയുടെ കൊച്ചുമകന്&#x200d; പ്രേംകാന്ത പറഞ്ഞു.</p>
<p>മുത്തശിയെ രക്ഷിക്കാന്&#x200d; ശ്രമിച്ച തനിക്കു നേരെ അക്രമികള്&#x200d; വെടിവച്ചുവെന്നും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടതെന്നും പ്രേംകാന്ത പറഞ്ഞു. ഓടി രക്ഷപ്പെട്ടോളൂ, പിന്നീട് എന്നെ രക്ഷിക്കാന്&#x200d; തിരിച്ചുവരണമെന്ന് മുത്തശി ഉറക്കെ വിളിച്ചു പറഞ്ഞു. അതായിരുന്നു അവരുടെ അവസാന വാക്കുകള്&#x200d;. തിരിച്ചെത്തിയപ്പോള്&#x200d; മുത്തശിയുടെ തലയോട്ടിയും കുറച്ച് അസ്ഥികളും മാത്രമാണ് അവശേഷിച്ചത്. വീടിന്റെ അവശിഷ്ടങ്ങള്&#x200d;ക്കിടയില്&#x200d;നിന്ന് മുത്തശ്ശന്&#x200d; എ.പി.ജെ. അബ്ദുല്&#x200d; കലാമിനൊപ്പം നില്&#x200d;ക്കുന്ന ചിത്രം നശിക്കാതെ ലഭിച്ചുവെന്നും പ്രേംകാന്ത പറഞ്ഞു.</p>
<p>പുലര്&#x200d;ച്ചെ 2 മണിയോടെയാണ് അക്രമികള്&#x200d; എത്തിയതെന്ന് ഇബേതോംബിയുടെ മരുമകള്&#x200d; പറഞ്ഞു. ഞങ്ങളോട് ഓടി രക്ഷപ്പെട്ട ശേഷം പിന്നീട് ആരെയെങ്കിലും തന്റെ രക്ഷയ്ക്കായി അയയ്ക്കാനാണ് അവര്&#x200d; പറഞ്ഞത്. ഞങ്ങള്&#x200d; ഓടി എം.എല്&#x200d;.എയുടെ വീട്ടിലാണ് എത്തിയത്. വെടിവയ്പ് തുടര്&#x200d;ന്നതിനാല്&#x200d; പുറത്തിറങ്ങാന്&#x200d; കഴിഞ്ഞില്ല. ഏതാണ് 6 മണിയായപ്പോഴാണ് കുറച്ചു പേര്&#x200d; ചേര്&#x200d;ന്ന് ഇബേതോംബിയെ രക്ഷിക്കാനായി പോയത്. അപ്പോഴേക്കും വീടു പൂര്&#x200d;ണമായി അഗ്‌നി വിഴുങ്ങിയിരുന്നുവെന്നും മരുമകള്&#x200d; പറഞ്ഞു.</p>
<p>സെറൗവില്&#x200d; വന്&#x200d; അക്രമവും വെടിവയ്പും ഉണ്ടായ മേയ് 28നാണ് സംഭവം ഉണ്ടായത്. ഇംഫാലില്&#x200d;നിന്ന് 45 കിലോമീറ്റര്&#x200d; അകലെയാണ് ഏറെ പ്രകൃതിരമണീയമായിരുന്ന സെറൗ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മേയ് 3ന് കലാഗം ആരംഭിച്ചതിനു ശേഷം ഇവിടെ തീവച്ചു നശിപ്പിച്ചതും ഭിത്തികളില്&#x200d; വെടിയേറ്റതുമായ വീടുകള്&#x200d; മാത്രമാണ് അവശേഷിക്കുന്നത്. മെയ്‌തെയ്കുക്കി സംഘര്&#x200d;ഷത്തില്&#x200d; ഏറ്റവും കൂടുതല്&#x200d; ദുരന്തമുണ്ടായ ഗ്രാമങ്ങളിലൊന്നാണിത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1in-manipur-the-wife-of-a-freedom-fighter-was-burnt-inside-her-house.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
