<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>businessman &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/businessman/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 11 Oct 2024 08:07:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>businessman &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹൃദയം കൊണ്ട് ചിന്തിച്ച വ്യവസായി</title>
		<link>https://www.chandrikadaily.com/a-businessman-who-thought-with-his-heart.html</link>
					<comments>https://www.chandrikadaily.com/a-businessman-who-thought-with-his-heart.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 11 Oct 2024 08:07:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[businessman]]></category>
		<category><![CDATA[ratan tata]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312985</guid>

					<description><![CDATA[രത്തന്&#x200d; ടാറ്റ എന്ന മനുഷ്യസ്‌നേഹിയെ നോക്കിയാല്&#x200d; തലയേക്കാളും ഹൃദയം കൊണ്ട് മുന്നോട്ടു നയിക്കപ്പെട്ടവനെന്ന വിശേഷണമാണ് അദ്ദേഹത്തിന് നല്&#x200d;കാനാവുക.]]></description>
										<content:encoded><![CDATA[<p>രത്തന്&#x200d; ടാറ്റ എന്നാല്&#x200d; ലോകത്തിന് മുന്നില്&#x200d; ഒരു കോര്&#x200d;പറേറ്റ് വ്യവസായിയാണ്. ഉപ്പു മുതല്&#x200d; വിമാനം വരെ കൈയ്യാളിയിരുന്ന മനുഷ്യന്&#x200d;. എന്നാല്&#x200d; അതിവൈകാരികതകളല്ലാത്ത, ലാഭേച്ഛയില്&#x200d; അഭിരമിക്കാത്ത കോര്&#x200d;പറേറ്റ് ഭീമനായിരുന്നു രത്തന്&#x200d; ടാറ്റ എന്നുവേണം പറയാന്&#x200d;. ലാഭമുണ്ടാക്കുക. വീണ്ടും വീണ്ടും ലാഭമുണ്ടാക്കുക. ബിസിനസ് പച്ചപിടിപ്പിക്കുക എന്നതു മാത്രമാണ് നാം കാണുന്ന വ്യവസായികളുടെ ചിത്രം. എന്നാല്&#x200d; രത്തന്&#x200d; ടാറ്റ എന്ന മനുഷ്യസ്‌നേഹിയെ നോക്കിയാല്&#x200d; തലയേക്കാളും ഹൃദയം കൊണ്ട് മുന്നോട്ടു നയിക്കപ്പെട്ടവനെന്ന വിശേഷണമാണ് അദ്ദേഹത്തിന് നല്&#x200d;കാനാവുക.</p>
<p>മാനവികതയ്ക്കും, സഹാനുഭൂതിക്കും പ്രാധാന്യം കൊടുത്തുള്ള ബിസിനസ് രീതി ആയിരുന്നു ടാറ്റ കമ്പനികളുടേത്. ടാറ്റ സ്റ്റീലിലെ സാധാരണ തൊഴിലാളികള്&#x200d;ക്ക് ശമ്പളം കൊടുക്കാന്&#x200d; പണമില്ലാതെ വന്നപ്പോള്&#x200d; സ്വന്തം സ്വര്&#x200d;ണാഭരണങ്ങള്&#x200d; പണയം വച്ച് ശമ്പളം കൊടുത്തരിതി, അത് ടാറ്റക്കു മാത്രം സ്വന്തം. സൗമ്യനായി മാത്രമേ എന്നും രത്തന്&#x200d; ടാറ്റയെ കണ്ടിട്ടുള്ളൂ. വിവാദങ്ങളില്&#x200d; സാന്നിധ്യം അപൂര്&#x200d;വം. സമ്പത്തിന്റെ ഏറിയപങ്കും ചാരിറ്റിക്കായി വിനിയോഗിക്കുന്നതിനാല്&#x200d; ഓരോ വര്&#x200d;ഷവും ശതകോടിശ്വരന്&#x200d;മാരുടെ പട്ടികയില്&#x200d; രത്തന്&#x200d; ടാറ്റ പിന്നാക്കം പോവുകയാണ് ചെയ്യാറ്. ടാറ്റാ സണ്&#x200d;സിന്റെ ലാഭത്തിന്റെ 66 ശതമാനവും ചെല്ലുന്നത് മുഖ്യ ഓഹരി ഉടമകളായ ടാറ്റാ ട്രസ്റ്റിലേക്കാണ്. ടാറ്റാ ട്രസ്റ്റാകട്ടെ ചാരിറ്റി പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കാണ് മുഖ്യ ഊന്നല്&#x200d; നല്&#x200d;കുന്നതും. ഇത് തന്നെയാണ് എട്ടുലക്ഷത്തോളം ജീവനക്കാരുള്ള ടാറ്റ ഗ്രൂപ്പിന്റെ അധിപനെ ആഗോളതലത്തില്&#x200d; തന്നെ ആദരിക്കപ്പെടുന്ന വ്യക്തിത്വമാക്കി മാറ്റിയത്.</p>
<p>ഇക്കാരണങ്ങളാലാണ് രത്തന്&#x200d; ടാറ്റ സവിശേഷ വികാരമായി ജനകോടികളുടെ മനസ്സില്&#x200d; കുടിയേറി ദശാബ്ദങ്ങളോളം നിലനിന്നത്. ഒരു വ്യവസായിയുടെ വിയോഗത്തില്&#x200d; രാജ്യം ഒന്നടങ്കം ഒരേ വികാര ത്തോടെ നൊന്ത് കണ്ണീര്&#x200d;വാര്&#x200d;ത്ത ചരിത്രമുണ്ടെങ്കില്&#x200d; അത് രത്തന്&#x200d; ടാറ്റക്ക് സ്വന്തമാണ്. ഇനിയൊരു വ്യവസായിയെ രാജ്യം ഇതുപോലെ ഇനി സ്വീകരിക്കുമോ എന്നതും സംശയമാണ്. മനുഷ്യത്വവും ബിസിനസും ഒരേയളവില്&#x200d; വിളക്കിച്ചേര്&#x200d;ത്ത് ലോകത്തിന് മുന്നില്&#x200d; മാതൃക വച്ചുനീട്ടുകയായിരുന്നു രത്തന്&#x200d; ടാറ്റ. ഇക്കാര്യത്തില്&#x200d; രാജ്യത്തിന് അദ്ദേഹത്തോടുള്ള കടപ്പാട് വാക്കുകള്&#x200d;ക്കതീതമാണ്.</p>
<p>ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങി സര്&#x200d;വ മേഖലകളിലും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിലാണ് രത്തന്&#x200d; ടാറ്റ താങ്ങും തണലുമായത്. കോവിഡ് കാലത്ത് 500 കോടി രൂപയാണ് അദ്ദേഹം സംഭാവന ചെയ്തത്. ഹാര്&#x200d;വാഡ് യൂണിവേഴ്‌സിറ്റി, ഐഐ എം, ഐ.ഐ.എസ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;ക്കും അദ്ദേഹം സഹായം നല്&#x200d;കി. ഇന്ത്യന്&#x200d; വിദ്യാര്&#x200d;ഥികള്&#x200d;ക്ക് വിദേശത്ത് സ്‌കോളര്&#x200d;ഷിപ്പോടെ പഠിക്കാനും അവസരമൊരുക്കി. സാമൂഹിക മാധ്യമമായ എക്‌സില്&#x200d; 1.2 കോടിയോളം പേര്&#x200d; രത്തന്&#x200d; ടാറ്റയെ ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യയില്&#x200d; ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ബിസിനസുകാരനും രത്തന്&#x200d; ടാറ്റയാണ്. സ്വധവേ വ്യവസായികളെ പുച്ഛത്തോടെയും അസുയയോടെയും നോക്കുന്നവര്&#x200d; ടാറ്റയെ കാണുന്നത് മറ്റൊരു തലത്തിലാണ്.</p>
<p>വന്&#x200d; ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനെങ്കിലും എന്നും ലളിത ജീവിതം നയിക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചിട്ടുള്ളതും. തന്റെ ഈ ശൈലി, ടാറ്റാ ഗ്രൂപ്പിന്റെ പ്രവര്&#x200d;ത്തനങ്ങളിലും നടപ്പാക്കാന്&#x200d; അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ജീവിത ഉന്നമനം ഉറപ്പാക്കുന്ന ഉല്&#x200d;പന്നങ്ങള്&#x200d; ടാറ്റയില്&#x200d; നിന്നുണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു നാനോ കാര്&#x200d;. ഒരു കുഞ്ഞന്&#x200d; കാറിനെ വിപണിയിലിറക്കാനുള്ള ടാറ്റയുടെ തിരുമാനത്തിന് പിന്നില്&#x200d; സ്വന്തമായൊരു കാര്&#x200d; എന്ന സാധാ രണക്കാരന്റെ സ്വപ്നം യാഥാര്&#x200d;ഥ്യമാക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു.</p>
<p>എന്നാല്&#x200d; നാനോ കാര്&#x200d; മൂന്നുലക്ഷം യൂണിറ്റുകള്&#x200d; മാത്രമേ വില്&#x200d;ക്കാനായുള്ളൂ. ഇതു പോലെ ഏവരേയും ഞെട്ടിച്ച ടാറ്റയുടെ മറ്റൊരു ശ്രമമായിരുന്നു എയര്&#x200d; ഇന്ത്യ ഏറ്റെടുക്കല്&#x200d;. ലാഭം മാത്രം നോക്കിക്കാണുന്ന ഒരു വ്യവസായി ഈ സാഹസത്തിന് ഒരിക്കലും മുതിരില്ലായിരുന്നു. കടത്തില്&#x200d; മുങ്ങിക്കുളിച്ചൊരു കമ്പനിയെ ഏറ്റെടുത്തു മുന്നോട്ടു നയിക്കുകയെന്നത് എളുപ്പമല്ലെന്നറിഞ്ഞിട്ടും അമ്മാവന്&#x200d; ജെ.ആര്&#x200d;.ഡി ടാറ്റ 1932ല്&#x200d; സ്ഥാപിച്ച ടാറ്റാ എയര്&#x200d;ലൈന്&#x200d;സിനെ വീണ്ടും ടാറ്റാ തറവാട്ടിലേക്ക് തന്നെ എത്തിക്കുയാണ് അദ്ദേഹം ചെയ്തത്. 111,000 കോടി രൂപക്കായിരുന്നു ഏറ്റെടുക്കല്&#x200d;. ജെആര്&#x200d;ഡി ടാറ്റക്കുള്ള രത്തന്&#x200d; ടാറ്റയുടെ ആദരം കൂടിയായിരുന്നു ഇത്. എയര്&#x200d; ഇന്ത്യ, എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ്, വിസ്താര, എയര്&#x200d; ഏഷ്യ ഇന്ത്യ എന്നീ വിമാനക്കമ്പനികള്&#x200d; ടാറ്റയുടെ കീഴിലാണ് പ്രവര്&#x200d;ത്തിക്കുന്നത്.</p>
<p>ലാഭത്തിന് അമിത പ്രാധാന്യം കൊടുക്കാതെ ഒരു കുടുംബ ബിസിനസിനെ ലോകത്തിലെ ഏറ്റവും മികച്ചതും പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നതുമായ ഗ്രൂപ്പുക ളിലൊന്നായി പരിണമിപ്പിച്ചത് രത്തന്&#x200d; ടാറ്റയുടെ മാജിക് ആയി കാണുന്നവരുമുണ്ട്. രാജ്യത്തെ മറ്റ് കുത്തക മുതലാളിമാരും വ്യവസായ മേധാവികളും ലാഭവും സമ്പത്തും സൃഷ്ടിക്കാന്&#x200d; കമ്പനികള്&#x200d; വിനിയോഗിക്കുന്ന കാലത്ത് രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്&#x200d;ക്ക് ധനസഹായം നല്&#x200d;കാനും പദ്ധതികള്&#x200d; ആരംഭിക്കാനും നല്ലൊരു തുക നീക്കിവെക്കാന്&#x200d; കാരണക്കാരനായ മനുഷ്യന് പ്രണാമം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-businessman-who-thought-with-his-heart.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആഢംബര കാര്&#x200d; ഉപേക്ഷിച്ച നിലയില്&#x200d;; കര്&#x200d;ണാടകയിലെ പ്രമുഖ വ്യാപാരിയെ കാണാനില്ല, നദിയില്&#x200d; തിരച്ചില്&#x200d;</title>
		<link>https://www.chandrikadaily.com/abandoned-luxury-car-prominent-karnataka-businessman-missing-search-in-river.html</link>
					<comments>https://www.chandrikadaily.com/abandoned-luxury-car-prominent-karnataka-businessman-missing-search-in-river.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 06 Oct 2024 14:18:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[businessman]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[MISSING]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312303</guid>

					<description><![CDATA[‘ഞാൻ മടങ്ങിവരില്ല’ എന്ന് മുംതാസ് അലി മകൾക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. മിസ്ബാഹ് ഗ്രൂപ്പ് ഓഫ് എജ്യുകേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനായ മുംതാസ് അലി പ്രാദേശിക ജമാഅത്തിലെ പ്രധാനി കൂടിയാണ്.]]></description>
										<content:encoded><![CDATA[<p>പ്രമുഖ വ്യവസായി മുംതാസ് അലിയെ കർണാടകയിൽ കാണാതായി. മംഗളൂരു നോർത്തിലെ കോൺ​ഗ്രസ് എംഎൽഎയായിരുന്ന മുഹ്‌യുദ്ദീൻ ബാവയുടെ സഹോദരനാണ്. ഇദ്ദേഹത്തിന്റെ ബിഎംഡബ്ല്യൂ കാർ കേടുപാടുകളോടെ മംഗളൂരുവിലെ കുളൂർ പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. നദിയിൽ ചാടിയതാകമെന്ന സംശയത്തിൽ പൊലീസ് പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല.</p>
<p>‘ഞാൻ മടങ്ങിവരില്ല’ എന്ന് മുംതാസ് അലി മകൾക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. മിസ്ബാഹ് ഗ്രൂപ്പ് ഓഫ് എജ്യുകേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനായ മുംതാസ് അലി പ്രാദേശിക ജമാഅത്തിലെ പ്രധാനി കൂടിയാണ്.</p>
<p>പ്രാഥമിക അന്വേഷണത്തിൽ, പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് കാറിൽ പുറപ്പെട്ട ഇദ്ദേഹം, നഗരത്തിൽ കറങ്ങിയിരുന്നതായും അഞ്ച് മണിയോടെ കുളൂർ പാലത്തിന് സമീപം കാർ നിർത്തിയതായും സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. സംഭവത്തിൽ ദുരൂഹത തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abandoned-luxury-car-prominent-karnataka-businessman-missing-search-in-river.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രമുഖ പ്രവാസി വ്യവസായി സാനിയോ മൂസ നിര്യാതനായി</title>
		<link>https://www.chandrikadaily.com/prominent-expatriate-businessman-sanio-musa-passed-away.html</link>
					<comments>https://www.chandrikadaily.com/prominent-expatriate-businessman-sanio-musa-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 18 Feb 2024 08:17:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[businessman]]></category>
		<category><![CDATA[death]]></category>
		<category><![CDATA[saniyo moosa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290709</guid>

					<description><![CDATA[പക്ഷാഘാതത്തെ തുടർന്ന് മൂന്ന് വർഷമയി ചികിത്സയിലായിരുന്നു]]></description>
										<content:encoded><![CDATA[<p>മസ്ക്കറ്റ്: 49 വര്&#x200d;ഷം സലാലയില്&#x200d; പ്രവാസി ജീവിതം നയിച്ച വ്യവസായ പ്രമുഖനുമായ ആലപ്പുഴ സ്വദേശി മുഹമ്മദ് മൂസ (76) നാട്ടിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് മൂന്ന് വർഷമയി ചികിത്സയിലായിരുന്നു. ആലപ്പുഴ നഗരത്തിലെ മസ്താൻ ജുമാമസ്ജിദിൽ ഞായറാഴ്ച വൈകീട്ടോടെ മൃതദേഹം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.</p>
<p>ഗൾഫാർ മുഹമ്മദലിയുടെ പിതൃസഹോദര പുത്രനാണ്. മരവെട്ടിക്കൽ റസിയ ബീവിയാണ് ഭാര്യ. സലാല യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ അധ്യാപകൻ ഡോ. സാനിയോ മൂസ മകനാണ്. സയീറ മൂസ, റഹ്മ മൂസ, ഡോ. റെസ് വിൻ മൂസ (റസിഡന്റ് ഡെന്റ് കെയർ എറണാകുളം) എന്നിവരാണ് മറ്റു മക്കൾ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prominent-expatriate-businessman-sanio-musa-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീടിന്റെ അകത്തളങ്ങളില്&#x200d; നിന്ന് കാഴ്ചകളുടെ വെട്ടത്തേക്ക് പാലിയേറ്റീവ് കെയര്&#x200d; രോഗികളുമായി ഒരു സ്വപ്‌ന യാത്ര യാഥാര്&#x200d;ത്ഥ്യമാക്കിയത് വ്യവസായി പ്രമുഖന്&#x200d; സഫാരി സൈനുല്&#x200d; ആബിദീന്&#x200d;</title>
		<link>https://www.chandrikadaily.com/from-the-interiors-of-the-home-to-the-cutting-edge-of-the-sights-a-dream-journey-with-palliative-care-patients-has-come-true-as-businessman-safari-zainul-abideen.html</link>
					<comments>https://www.chandrikadaily.com/from-the-interiors-of-the-home-to-the-cutting-edge-of-the-sights-a-dream-journey-with-palliative-care-patients-has-come-true-as-businessman-safari-zainul-abideen.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 15 Jan 2024 15:22:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[afari Zainul Abideen]]></category>
		<category><![CDATA[businessman]]></category>
		<category><![CDATA[patients]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288044</guid>

					<description><![CDATA[കഴിഞ്ഞ ദിവസം പാലിയേറ്റിവ് സന്ദര്&#x200d;ശിച്ച അവസരത്തില്&#x200d; അദ്ദേഹം നല്&#x200d;കിയ വാഗ്ദാനമാണ് യാഥാര്&#x200d;ഥ്യമാക്കിയത്.]]></description>
										<content:encoded><![CDATA[<p>പാനൂര്&#x200d;: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കിടപ്പു രോഗികള്&#x200d;ക്കും ബന്ധുക്കള്&#x200d;ക്കും വന്ദേ ഭാരത് ട്രെയിന്&#x200d; യാത്രയൊരുക്കി പാനൂര്&#x200d; പാലിയേറ്റീവ് കെയര്&#x200d;. സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്&#x200d; കെ. സൈനുല്&#x200d; ആബിദാണ് യാത്രക്കാവശ്യമായ സൗകര്യങ്ങള്&#x200d; ഒരുക്കി നല്&#x200d;കിയത്. കഴിഞ്ഞ ദിവസം പാലിയേറ്റിവ് സന്ദര്&#x200d;ശിച്ച അവസരത്തില്&#x200d; അദ്ദേഹം നല്&#x200d;കിയ വാഗ്ദാനമാണ് യാഥാര്&#x200d;ഥ്യമാക്കിയത്.</p>
<p>കണ്ണൂര്&#x200d; റെയില്&#x200d;വേ സ്റ്റേഷനില്&#x200d; വന്ദേ ഭാരത് യാത്രക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്&#x200d; ഫ്‌ളാഗ് ഓഫ് നല്&#x200d;കി. മാറാരോഗങ്ങള്&#x200d; മൂലം വീടിന്റെ അകത്തളങ്ങളിലേക്ക് മാറ്റപ്പെട്ടു പോയ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഏറെ നാളത്തെ സ്വപ്‌നങ്ങളാണ് ഇത്തരം സുമന്‌സ്‌കരുടെ മുന്&#x200d;കൈയില്&#x200d; യാഥാര്&#x200d;ത്ഥ്യമാകുന്നതെന്ന് കടന്നപ്പള്ളി മന്ത്രി പറഞ്ഞു.</p>
<p>സ്വാന്ത്വ പരിചരണ വളണ്ടിയേര്&#x200d;സിനൊപ്പം വന്ദേ ഭാരത് ട്രെയിനിലെ അടുത്ത ബോഗിയില്&#x200d; യാത്രക്കാരനായിരുന്ന ഹജ്ജ്കമ്മിറ്റി ചെയര്&#x200d;മാന്&#x200d; എ പി അബ്ദുള്ളക്കുട്ടി സംഘത്തോടൊപ്പം സമയം ചിലവഴിച്ചു. ഒരു ബോഗി മുഴുവന്&#x200d; ബുക്ക് ചെയ്തായിരുന്നു യാത്ര.</p>
<p>കഴിഞ്ഞ ഏഴ് വര്&#x200d;ഷമായി പാനൂര്&#x200d; മുസ്ലിം വെല്&#x200d;ഫെയര്&#x200d; അസോസിയേഷന്റെ കീഴില്&#x200d; നൂറുകണക്കിന് കിടപ്പു രോഗികള്&#x200d;ക്ക് സാന്ത്വന പരിചരണം നടത്തി വരികയാണ് പാനൂര്&#x200d; പാലിയേറ്റീവ്.. കാന്&#x200d;സര്&#x200d; ,സ്‌ട്രോക്ക് ,ലിവര്&#x200d; ,വാര്&#x200d;ധക്യസഹജമായ അസുഖങ്ങള്&#x200d; ബാധിച്ച് വീടുകളില്&#x200d; ജീവിതത്തെ തളച്ചിടപ്പെട്ട നിസഹരായ രോഗികളെയാണ് ഡോക്ടര്&#x200d;മാര്&#x200d; ,നഴ്‌സുമാര്&#x200d; ,വളണ്ടിയര്&#x200d;മാര്&#x200d; എന്നിവര്&#x200d; വീടുകളില്&#x200d; ചെന്ന് പാലിയേറ്റീവ് പരിചരണം നല്&#x200d;കി വരുന്നത്.</p>
<p>കിടപ്പു രോഗികളെയും ബന്ധുക്കളെയും ഉല്ലാസ യാത്രകള്&#x200d; നടത്തിയും സംഗമങ്ങള്&#x200d; നടത്തി കലാ പരിപാടികളിലൂടെയും ആനന്ദിപ്പിക്കുന്ന പ്രവര്&#x200d;ത്തനങ്ങളും വര്&#x200d;ഷങ്ങളായി വെല്&#x200d;ഫെയര്&#x200d; അസോസിയേഷന്&#x200d; നടത്തി വരുന്നുണ്ട്.</p>
<p>ഈ കൊല്ലത്തെ പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി പാനൂര്&#x200d; പാലിയേറ്റീവ് പരിചരണം നടത്തി വരുന്ന രോഗികളെയും ബന്ധുക്കളെയും കണ്ണൂര്&#x200d; &#8211; കോഴിക്കോട് വന്ദേ ഭാരത് ട്രെയിന്&#x200d; യാത്രയും ശേഷം കോഴിക്കോട് ബീച്ചില്&#x200d; കലാ പരിപാടികളുമായി സമയം ചിലവഴിച്ചു.</p>
<p>കോഴിക്കോട്ടെ ഗോകുലം മാളും സന്ദര്&#x200d;ശിച്ച് നാട്ടിലേക്ക് തിരിച്ചു.</p>
<p>ഒരു വീട്ടിലെ മൂന്ന് സഹോദരന്&#x200d;മാര്&#x200d; വര്&#x200d;ഷങ്ങളായി വീല്&#x200d; ചെയറിലാണ് ജീവിതം. കുടുംബങ്ങളില്&#x200d; നടക്കുന്ന ആഘോഷ പരിപാടികളില്&#x200d; പോലും പങ്കെടുക്കാന്&#x200d; സാധിക്കാത്ത കുറെ മനുഷ്യരാണ് പാനൂര്&#x200d; പാലിയേറ്റീവിലൂടെ പുറം ലോകത്തെ ആസ്വദിച്ചത്.</p>
<p>ശൂന്യമായ ഭാവിയുടെ മുമ്പില്&#x200d; ജീവിതത്തെ മുന്നോട്ട് നീക്കുന്നവര്&#x200d;ക്ക് ഇത്തരം പരിപാടികള്&#x200d; നാളെയുടെ ദിവസങ്ങളിലേക്ക് ഊര്&#x200d;ജം പകരുന്നതായി മാറി.</p>
<p>പി പി സുലൈമാന്&#x200d; ഹാജി ,ബേങ്കില്&#x200d; ഹനീഫ ,നെല്ലൂര്&#x200d; സമീര്&#x200d; ,കെ എം റയീസ് ,അനസ് മുബാറക് ,പുത്തൂര്&#x200d; അബ്ദുള്ള ഹാജി ,സലാം പുത്തൂര്&#x200d; ,അയ്യൂബ് ,ഹിഷാം ,നിഹാല്&#x200d; , ബനാസര്&#x200d; ,ശരീഫ് പി പി ,നയീം മൊട്ടത്ത് ,വാഹിദ് പാനൂര്&#x200d;, ഷാഹിന സലാം ,ജസീല ,മുംതസ് , ജമീല, നജീറ ,ഷക്കീല, ഫാത്തിമ ,ഷാനിമ, ബനാസര്&#x200d; എന്നിവര്&#x200d; യാത്ര സംഘത്തിന് നേതൃത്വം നല്&#x200d;കി</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/from-the-interiors-of-the-home-to-the-cutting-edge-of-the-sights-a-dream-journey-with-palliative-care-patients-has-come-true-as-businessman-safari-zainul-abideen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;.എസ്.എസിനെതിരെ പോസ്റ്റ് ഇട്ടതിന് ഗുജറാത്തില്&#x200d; വ്യവസായി അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/businessman-arrested-in-gujarat-for-posting-against-rss.html</link>
					<comments>https://www.chandrikadaily.com/businessman-arrested-in-gujarat-for-posting-against-rss.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 20 Aug 2023 13:07:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[businessman]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270634</guid>

					<description><![CDATA[ആര്&#x200d;.എസ്.എസിനെതിരെ പോസ്റ്റ് ഇട്ടതിന് ഗുജറാത്തില്&#x200d; വ്യവസായി അറസ്റ്റില്&#x200d;. ഉപ്ലേറ്റ ചേംബര്&#x200d; ഓഫ് കൊമേഴ്‌സ് ആന്&#x200d;ഡ് ഇന്&#x200d;ഡസ്ട്രീസിന്റെ പ്രസിഡന്റ് വിനോദ് ഘെരാവ്ദയാണ് അറസ്റ്റിലായത്. ഫേസ്ബുക്കില്&#x200d; പങ്കുവെച്ച കുറിപ്പിലായിരുന്നു ആര്&#x200d;.എസ്.എസിനെതിരെ വിനോദ് വിമര്&#x200d;ശനം ഉന്നയിച്ചത്. ഭയമില്ലാത്തവര്&#x200d; യുദ്ധത്തിനും ഭയമുള്ളവര്&#x200d; ആര്&#x200d;.എസ്.എസിലേക്കും പോകും എന്നായിരുന്നു വിനോദ് ഫേസ്ബുക്കില്&#x200d; കുറിച്ചത്. ഇത് സംഘടനയെ അപകീര്&#x200d;ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി ഉപ്ലേറ്റ ആര്&#x200d;.എസ്.എസ് അധ്യക്ഷന്&#x200d; കൗശല്&#x200d; പര്&#x200d;മാറാണ് വിനോദിനെതിരെ പരാതി സമര്&#x200d;പ്പിച്ചത്. വിഷയത്തില്&#x200d; എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ആര്&#x200d;.എസ്.എസിനെതിരെ പോസ്റ്റ് ഇട്ടതിന് ഗുജറാത്തില്&#x200d; വ്യവസായി അറസ്റ്റില്&#x200d;. ഉപ്ലേറ്റ ചേംബര്&#x200d; ഓഫ് കൊമേഴ്‌സ് ആന്&#x200d;ഡ് ഇന്&#x200d;ഡസ്ട്രീസിന്റെ പ്രസിഡന്റ് വിനോദ് ഘെരാവ്ദയാണ് അറസ്റ്റിലായത്.</p>
<p>ഫേസ്ബുക്കില്&#x200d; പങ്കുവെച്ച കുറിപ്പിലായിരുന്നു ആര്&#x200d;.എസ്.എസിനെതിരെ വിനോദ് വിമര്&#x200d;ശനം ഉന്നയിച്ചത്. ഭയമില്ലാത്തവര്&#x200d; യുദ്ധത്തിനും ഭയമുള്ളവര്&#x200d; ആര്&#x200d;.എസ്.എസിലേക്കും പോകും എന്നായിരുന്നു വിനോദ് ഫേസ്ബുക്കില്&#x200d; കുറിച്ചത്. ഇത് സംഘടനയെ അപകീര്&#x200d;ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി ഉപ്ലേറ്റ ആര്&#x200d;.എസ്.എസ് അധ്യക്ഷന്&#x200d; കൗശല്&#x200d; പര്&#x200d;മാറാണ് വിനോദിനെതിരെ പരാതി സമര്&#x200d;പ്പിച്ചത്. വിഷയത്തില്&#x200d; എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/businessman-arrested-in-gujarat-for-posting-against-rss.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രമുഖ വ്യവസായി പി.എം ഷംസുദ്ദീന്&#x200d; നിര്യാതനായി</title>
		<link>https://www.chandrikadaily.com/prominent-businessman-pm-shamsuddin-passed-away.html</link>
					<comments>https://www.chandrikadaily.com/prominent-businessman-pm-shamsuddin-passed-away.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 19 Nov 2022 06:42:09 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[businessman]]></category>
		<category><![CDATA[PM Shamsuddin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=222327</guid>

					<description><![CDATA[ജീവിത കാലത്ത് നിരവധി പേര്&#x200d;ക്ക് അത്താണിയായിരുന്നു]]></description>
										<content:encoded><![CDATA[<p>യു.എ.ഇയിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്&#x200d;ത്തകനുമായ തലശ്ശേരി പി.എം ഷംസുദ്ദീന്&#x200d;(78) നിര്യാതനായി. റഫാ ഗ്രൂപ്പിന്റെ സ്ഥാപകനാണ് പി.എം ഷംസുദ്ദീന്&#x200d;. പ്രമുഖ വ്യവസായിയായ അദ്ദേഹം യു.എ.ഇയിലെ ആദ്യകാല പ്രവാസിയും സാമൂഹിക പ്രവര്&#x200d;ത്തകനും കൂടിയാണ്. ജീവിത കാലത്ത് നിരവധി പേര്&#x200d;ക്ക് അത്താണിയായിരുന്നു.</p>
<p>അസുഖ ബാധിതനായി ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയില്&#x200d; വെച്ചായിരുന്നു അന്ത്യം. ഖബറടക്കം തലശ്ശേരി സെയ്ദാര്&#x200d; പള്ളിയില്&#x200d; നടക്കും. ഭാര്യ- പടിക്കല്&#x200d; സൈനബ, മക്കള്&#x200d;- ഷബ്‌നം, സബിത, സായിദ്, സനം. സഹോദരങ്ങള്&#x200d;- അബ്ദുല്&#x200d; ഗഫൂര്&#x200d;, അബ്ദുല്&#x200d; ലത്തീഫ്, റഹീം, സുഹറ, റഹ്മത്ത്, പരേതയായ ആമിന, സഫിയ</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prominent-businessman-pm-shamsuddin-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
