<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>by election &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/by-election-2/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 24 Feb 2025 03:19:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>by election &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 28 വാര്&#x200d;ഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു</title>
		<link>https://www.chandrikadaily.com/1the-by-elections-for-28-wards-in-various-districts-of-the-state-have-started.html</link>
					<comments>https://www.chandrikadaily.com/1the-by-elections-for-28-wards-in-various-districts-of-the-state-have-started.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 24 Feb 2025 03:17:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[by election]]></category>
		<category><![CDATA[local body by election]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331334</guid>

					<description><![CDATA[രാവിലെ ഏഴ് മുതല്&#x200d; വൈകുന്നേരം ആറ്‌വരെയാണ് വോട്ടെടുപ്പ്]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ 28 വാര്&#x200d;ഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്&#x200d; വൈകുന്നേരം ആറ്‌വരെയാണ് വോട്ടെടുപ്പ്. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാര്&#x200d;ഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിപിച്ചിച്ചുള്ളത്. എന്നാല്&#x200d; കാസര്&#x200d;കോട് ജില്ലിയിലെ മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂര്&#x200d;-ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാര്&#x200d;ഡുകളില്&#x200d; സ്ഥാനാര്&#x200d;ത്ഥികള്&#x200d; എതിരില്ലാതെ വിജയിച്ചതിനാല്&#x200d; ഈ വാര്&#x200d;ഡുകളില്&#x200d; തിരഞ്ഞെടുപ്പില്ല.</p>
<p>തിരുവനന്തപുരം നഗരസഭയിലെ ശ്രീവരാഹം വാര്&#x200d;ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്&#x200d;ഡുകള്&#x200d;, മൂന്ന് മുന്&#x200d;സിപ്പിലാറ്റി വാര്&#x200d;ഡുകള്&#x200d;. 22 ഗ്രാമപഞ്ചായത്ത് വാര്&#x200d;ഡുകള്&#x200d; എന്നിങ്ങനെയാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 28 വാര്&#x200d;ഡുകളിലായി ആകെ 87 സ്ഥാനാര്&#x200d;ഥികളാണ് ജനവിധി തേടുന്നത്. അതില്&#x200d; 52 പേര്&#x200d; സ്ത്രീകളാണ്. വോട്ടെടുപ്പിന് 77 പോളിങ് ബൂത്തുകള്&#x200d; സജ്ജമാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-by-elections-for-28-wards-in-various-districts-of-the-state-have-started.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിന്റെ പാഠം</title>
		<link>https://www.chandrikadaily.com/lesson-of-kerala.html</link>
					<comments>https://www.chandrikadaily.com/lesson-of-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 25 Nov 2024 07:10:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[by election]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318920</guid>

					<description><![CDATA[നിയോജക മണ്ഡലത്തിലെ തങ്ങളുടെ കരുത്തില്&#x200d; ഉത്തമബോധ്യമുള്ളതുകൊണ്ടു തന്നെയാണ് ലോക്‌സഭയില്&#x200d; ഇത്തരത്തിലുള്ള രാഷ്ട്രിയ തീ രുമാനത്തിന് യു.ഡി.എഫ് സധൈര്യം മുന്നിട്ടിറങ്ങിയത്.]]></description>
										<content:encoded><![CDATA[<p>കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം കേരളത്തിന് നല്&#x200d;കുന്നത് ആഹ്ലാദത്തോടൊപ്പം ആശ്വാസവും ആത്മവിശ്വാസവുംകൂടിയാണ്. പാലക്കാട്ടെയും വയനാട്ടിലെയും ചേലക്കരയിലെയും പോരാട്ടങ്ങള്&#x200d;ക്ക് വ്യത്യസ്തമാനങ്ങളാണ് ഉണ്ടായിരുന്നത്. വയനാട്ടില്&#x200d; പ്രിയങ്കാ ഗാന്ധിയുടെ പാര്&#x200d;ലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റമായിരുന്നുവെങ്കില്&#x200d; പാലക്കാട്ട് മതേതരത്വവും വര്&#x200d;ഗീയതയും നേര്&#x200d;ക്കുനേര്&#x200d; പോരാടുകയായിരുന്നു. ചേലക്കരയിലേത് സംസ്ഥാന സര്&#x200d;ക്കാറിന്റെ ദുര്&#x200d;ഭരണത്തിന്റെ വ്യാപ്തി അളക്കലായിരുന്നു. പാര്&#x200d;ലമെന്റ് അംഗമായി തിരഞ്ഞെ ടുക്കപ്പെട്ടതിനെ തുടര്&#x200d;ന്ന് ഷാഫി പറമ്പില്&#x200d; രാജിവെച്ചതോടെ ഉപതിരഞ്ഞെടുപ്പിലേക്ക് കാലെടുത്തുവെക്കു മ്പോള്&#x200d; പാലക്കാട്ട് അസാധരണത്വങ്ങള്&#x200d;ക്കൊന്നും സാധ്യത കല്&#x200d;പ്പിക്കപ്പെട്ടിരുന്നില്ല.</p>
<p>നിയോജക മണ്ഡലത്തിലെ തങ്ങളുടെ കരുത്തില്&#x200d; ഉത്തമബോധ്യമുള്ളതുകൊണ്ടു തന്നെയാണ് ലോക്‌സഭയില്&#x200d; ഇത്തരത്തിലുള്ള രാഷ്ട്രിയ തീ രുമാനത്തിന് യു.ഡി.എഫ് സധൈര്യം മുന്നിട്ടിറങ്ങിയത്. മെട്രോമാന്&#x200d; ഇ. ശ്രീധരന്റെ സാനിധ്യമൊന്നുകൊണ്ടുമാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; വര്&#x200d;ഗീയ ശക്തികള്&#x200d;ക്ക് ഇവിടെ അല്&#x200d;പമെങ്കിലും സാനിധ്യമറിയിക്കാന്&#x200d; സാധിച്ചിരുന്നത്. എന്നാല്&#x200d; സംസ്ഥാനത്ത് രൂപംകൊണ്ട &#8216;സി.ജെ.പി&#8217; എന്ന പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ സി.പി.എമ്മും ബി.ജെ.പിയും കേരളത്തിന് തീര്&#x200d;ത്തും അ ന്യമായ വിഭാഗീയതയുടെയും ധ്രുവീകരണത്തിന്റെയും രാഷ്ട്രീയം അതിന്റെ എല്ലാ സീമകളും ലംഘിച്ച് പ്രായോഗിക വല്&#x200d;ക്കരിക്കാന്&#x200d; ശ്രമിച്ചതിലൂടെയാണ് ജനാധിപത്യ കേരളത്തിന്റെ കണ്ണും കരളും പാലക്കാട്ടേക്ക് ചുരുങ്ങിയത്.</p>
<p>യു.ഡി.എഫും ബി.ജെ.പിയും നേരിട്ട് ഏറ്റമുട്ടുമ്പോള്&#x200d; മണ്ഡലത്തില്&#x200d; മൂന്നാംസ്ഥാനത്തുള്ള സി.പി.എം കോണ്&#x200d;ഗ്രസിനെയും സ്ഥാനാര്&#x200d;ത്ഥിയെയും നിരന്തരമായി വേട്ടയാടി ബി.ജെ.പിയെ വിജയിപ്പിച്ചെടുക്കാനുള്ള നാണംകെട്ട നീക്കങ്ങളാണ് ഓരോ ഘട്ടങ്ങളിലായി നടത്തിക്കൊണ്ടിരുന്നത്. കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥിത്വത്തിന് പരിഗണിക്കാത്തതിനെ തുടര്&#x200d;ന്ന് ബി.ജെ.പിയുമായി ബന്ധപ്പെട്ടുനോക്കിയ ഒരാളെ സ്ഥാനാര്&#x200d;ത്ഥിയായി നിര്&#x200d;ത്തിയതില്&#x200d; നിന്നാരംഭിച്ച ഈ നീക്കങ്ങള്&#x200d; പാതിരാ നാടകത്തിലൂടെ വിഭാഗീയതയുടെ വിഷംവമിപ്പിക്കുന്ന പത്രപരസ്യത്തില്&#x200d; വരെ എത്തുകയുണ്ടായി. വര്&#x200d;ഗീയതയുടെ കാളിയന്മാരായി മാറിയ ഈ രണ്ടു കൂട്ടരെയും ചവറ്റുകൊട്ടയിലേക്ക് വലിച്ചറിഞ്ഞ്, ഇത്രയും വലിയ കോലാഹലങ്ങളൊക്കെ അരങ്ങേറിയിട്ടും മണ് ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്&#x200d;കി ഐക്യജനാധിപത്യമുന്നണിയെ വിജയിപ്പിക്കുമ്പോള്&#x200d; പാലക്കാടന്&#x200d; ജനത ഉറക്കെ പ്രഖ്യാപിച്ചത് ഇത് കേരളമാണെന്ന യാഥാര്&#x200d;ത്ഥ്യമാണ്.</p>
<p>പ്രിയങ്ക ഗാന്ധിയുടെ പാര്&#x200d;ലമെന്ററി രംഗത്തേക്കുള്ള അരങ്ങേറ്റം രാജകീയമാക്കിമാറ്റി എന്നതാണ് വയനാട് ഉപതിരഞ്ഞെടുപ്പിന്റെ സവിശേഷത. 64.72 ശതമാനം മാത്രം വോട്ടുകള്&#x200d; പോള്&#x200d;ചെയ്യപ്പെട്ട മണ്ഡലത്തിലെ നാലുലക്ഷത്തി പതിനായിരത്തില്&#x200d; പരം വോട്ടിന്റെ വിജയം ഗാന്ധി കുടുംബത്തില്&#x200d; ഈ നാട് വെച്ചുപുലര്&#x200d;ത്തുന്ന വിശ്വാസമാണ് വിളംബരം ചെയ്യുന്നത്. പ്രിയങ്കാ ഗാന്ധിയുടെ പാര്&#x200d;ലമെന്റി ലേക്കുള്ള കടന്നുവരവ് വയനാടോ കേരളമോ മാത്രമല്ല ഇന്ത്യയൊന്നാകെ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുള്&#x200d;പ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ ജല്&#x200d;പനങ്ങള്&#x200d;ക്ക് ഏറ്റവും കരുത്തുറ്റ മറുപടി നല്&#x200d;കാറുള്ള പ്രിയങ്ക പാര്&#x200d;ലമെന്റിലേക്കെത്തുന്നതോടെ അത് മതേതര ചേരിക്ക് കരുത്തുപകരുകയും ഫാസിസ്റ്റുകള്&#x200d;ക്ക് നിരന്തരം തലവേദന സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നത് അവിതര്&#x200d;ക്കിതമാണ്.</p>
<p>ഭരണ വിരുദ്ധ വികാരം അളക്കപ്പെട്ട ചേലക്കരയില്&#x200d; സി.പി.എമ്മിന്റെ ഭൂരിപക്ഷം 39400 ല്&#x200d; നിന്ന് 12201 ലെത്തി നില്&#x200d;ക്കുമ്പോള്&#x200d; രണ്ടാം പിണറായി സര്&#x200d;ക്കാറിനെതിരായ ജനങ്ങളുടെ അമര്&#x200d;ഷവും പ്രതിഷേധവു ാണ് വരച്ചുകാണിക്കപ്പെട്ടത്. ഭരണമുന്നണി ഉപതിര ഞ്ഞെടുപ്പിനെ നേരിടുമ്പോഴുള്ള എല്ലാ സൗകര്യങ്ങളും പാര്&#x200d;ട്ടിയുടെ സ്വാധീനമേഖലയെന്ന നിലയില്&#x200d; സി.പി.എമ്മിന്റെ സര്&#x200d;വ സന്നാഹങ്ങളും ഉപയോഗപ്പെടുത്തിയിട്ടുകൂടി യാണ് ഈ തിരച്ചടിയെന്ന് ഓര്&#x200d;ക്കണം. പഞ്ചായത്തിന്റെ യും വാര്&#x200d;ഡിന്റെയുമെല്ലാം ചുമതലകള്&#x200d; സംസ്ഥാനമന്ത്രി മാര്&#x200d; നേരിട്ട് ഏറ്റെടുക്കയും മുഖ്യമന്ത്രി പിണറായി വിജയന്&#x200d; മണ്ഡലത്തില്&#x200d; കിടന്നുറങ്ങുക തന്നെ ചെയ്തിട്ടും 28000 ത്തോളം വോട്ടിന്റെ്‌റെ കുറവാണ് ഭൂരിപക്ഷത്തിലുണ്ടായത്. പരാജയത്തില്&#x200d; നിന്നും തിരിച്ചടികളില്&#x200d; നിന്നും പാഠമുള്&#x200d; ക്കൊള്ളാനോ തെറ്റുതിരുത്താനോ സി.പി.എം തയ്യാറല്ലെ ന്നതിന്റെ തെളിവാണ് പാര്&#x200d;ട്ടി നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന പ്രതികരണങ്ങള്&#x200d; വ്യക്തമാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; പിണറായി വിജയന്റെ സ്വന്തം മണ്ഡല മായ ധര്&#x200d;മഠത്തും നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; അവര്&#x200d;ക്ക് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ച മട്ടന്നൂരിലുമുള്&#x200d;പ്പെടെ പിറകിലായിപ്പോകുന്ന തരത്തില്&#x200d; കാലിനടിയില്&#x200d;നിന്ന് മണ്ണൊലിച്ചുപോയിട്ടും തെറ്റുതിരുത്തുന്നതിനു പകരം ഹിന്ദു ക്രിസ്ത്യന്&#x200d; ധ്രുവീകരണമുണ്ടാക്കി അതുവഴി തിരിച്ചു വരമെന്ന് കണക്കുകൂട്ടി ബി.ജെ.പിയെ തോല്&#x200d;പ്പിക്കുന്ന വര്&#x200d; ഗീയതയുമായി കളം നിറയാനാണ് ഉപതിരഞ്ഞെടുപ്പില്&#x200d; സി.പി.എം ശ്രമിച്ചത്. ഈ ഹീനശ്രമത്തിനുള്ള മുഖമടച്ചുള്ള അടിയാണ് ഉപതിരഞ്ഞെടുപ്പുകള്&#x200d; അവര്&#x200d;ക്ക് നല്&#x200d;കിയത്. ഇനിയും തിരുത്താന്&#x200d; തയാറാകാത്തപക്ഷം ബംഗാളും ത്രിപുരയുമാണ് ഇക്കൂട്ടരെ കാത്തിരിക്കുന്നത് എന്നതാണ് യാഥാര്&#x200d;ത്ഥ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lesson-of-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉപതെരഞ്ഞെടുപ്പ്: പാലക്കാട് നിയോജകമണ്ഡലത്തില്&#x200d; ബുധനാഴ്ച്ച അവധി</title>
		<link>https://www.chandrikadaily.com/1by-election-holiday-in-palakkad-constituency-on-wednesday.html</link>
					<comments>https://www.chandrikadaily.com/1by-election-holiday-in-palakkad-constituency-on-wednesday.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 19 Nov 2024 14:08:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[by election]]></category>
		<category><![CDATA[holiday]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318175</guid>

					<description><![CDATA[നിയോജക മണ്ഡലത്തിലെ എല്ലാ സര്&#x200d;ക്കാര്&#x200d;, അര്&#x200d;ദ്ധസര്&#x200d;ക്കാര്&#x200d;, സ്വകാര്യ സ്ഥാപനങ്ങള്&#x200d;ക്കും, ബാങ്കുകള്&#x200d;ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്&#x200d;ക്കും നാളെ ശമ്പളത്തോടുകൂടിയ അവധിയായിരിക്കും]]></description>
										<content:encoded><![CDATA[<p>പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്നതിനാല്&#x200d; ബുധനാഴ്ച്ച(നവംബര്&#x200d; 20) പാലക്കാട് നിയോജക മണ്ഡലത്തില്&#x200d; അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്&#x200d;. നിയോജക മണ്ഡലത്തിന്&#x200d;റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;ക്കും സര്&#x200d;ക്കാര്&#x200d; ഓഫീസുകള്&#x200d;ക്കും പൊതുഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചെന്നാണ് ജില്ലാ കളക്ടര്&#x200d; ഡോ.എസ് ചിത്ര അറിയിച്ചിരിക്കുന്നത്. നിയോജക മണ്ഡലത്തിലെ എല്ലാ സര്&#x200d;ക്കാര്&#x200d;, അര്&#x200d;ദ്ധസര്&#x200d;ക്കാര്&#x200d;, സ്വകാര്യ സ്ഥാപനങ്ങള്&#x200d;ക്കും, ബാങ്കുകള്&#x200d;ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്&#x200d;ക്കും നാളെ ശമ്പളത്തോടുകൂടിയ അവധിയായിരിക്കും.</p>
<p>നെഗോഷ്യബിള്&#x200d; ഇന്&#x200d;സ്ട്രുമെന്റ് ആക്ട് പ്രകാരവും ഈ മണ്ഡലങ്ങളില്&#x200d; അന്ന് അവധിയായിരിക്കും. എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്&#x200d;ക്ക് ശമ്പളത്തോട് കൂടിയ അവധി നല്&#x200d;കണം. ഇത് കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിൽ വോട്ടുള്ളവരും എന്നാല്&#x200d; മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്&#x200d;ക്കാര്&#x200d;- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്&#x200d;ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1by-election-holiday-in-palakkad-constituency-on-wednesday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലക്കാട്ട് കൊട്ടിക്കലാശത്തിന്&#x200d;റെ ആവേശത്തിൽ മുന്നണികൾ</title>
		<link>https://www.chandrikadaily.com/fronts-in-the-spirit-of-palakkad-kottikalasha.html</link>
					<comments>https://www.chandrikadaily.com/fronts-in-the-spirit-of-palakkad-kottikalasha.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Nov 2024 13:03:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[by election]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317979</guid>

					<description><![CDATA[കലാശക്കൊട്ടു നടക്കുന്നതിനാല്&#x200d; 6.30 വരെ പാലക്കാട് നഗരത്തില്&#x200d; ഗതാഗത നിയന്ത്രണം ഏര്&#x200d;പ്പെടുത്തിയിരുന്നു.]]></description>
										<content:encoded><![CDATA[<p>തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്&#x200d; സസ്‌പെന്&#x200d;സുകള്&#x200d; നിറഞ്ഞ പാലക്കാട് മണ്ഡലത്തില്&#x200d; പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. യുഡിഎഫ്​, എൽഡിഎഫ്​, ബിജെപി മുന്നണികളുടെ ആയിരക്കണക്കിന് പ്രവർത്തകരാണ് കൊട്ടിക്കലാശത്തിൽ പങ്കാളികളായത്.</p>
<p>പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്&#x200d; തങ്ങളുടേതാക്കാന്&#x200d; മത്സരിക്കുകയായിരുന്നു മുന്നണികള്&#x200d;. യുഡിഎഫ്, എല്&#x200d;ഡിഎഫ്, എന്&#x200d;ഡിഎ ക്യാംപുകളെല്ലാം ഒരുപോലെ ആത്മവിശ്വാസത്തിന്റെയും ആവേശത്തിന്റെയും പരകോടിയിലാണ്.</p>
<p>കൊട്ടിക്കലാശത്തോട് അനുബന്ധിച്ച് മുന്നണി സ്ഥാനാര്&#x200d;ഥികളുടെയും റോഡ് ഷോ ഉച്ചയോടെ ആരംഭിച്ചു. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്തായിരുന്നു സമാപനം. കലാശക്കൊട്ടു നടക്കുന്നതിനാല്&#x200d; 6.30 വരെ പാലക്കാട് നഗരത്തില്&#x200d; ഗതാഗത നിയന്ത്രണം ഏര്&#x200d;പ്പെടുത്തിയിരുന്നു.</p>
<p>ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്&#x200d; മൂന്ന് മുന്നണിയുടെയും മുതിര്&#x200d;ന്ന നേതാക്കള്&#x200d; പ്രചാരണ രംഗത്ത് സജീവമായിരുന്നു. ഒരു മാസത്തിലധികം നീണ്ട വീറും വാശിയും നാളത്തെ നിശബ്ദ പ്രചാരണത്തോടെ അവസാനിക്കും.ബുധനാഴ്​ചയാണ്​ വോട്ടെടുപ്പ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fronts-in-the-spirit-of-palakkad-kottikalasha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തദ്ദേശ ഉപതിരഞ്ഞെടുപ്പ്: തൂത്തുവാരി യു.ഡി.എഫ്, എൽ.ഡി.എഫിന് തിരിച്ചടി; ബി.ജെ.പിക്ക് ക്ഷീണം</title>
		<link>https://www.chandrikadaily.com/udf-gains-big-in-local-by-elections-left-suffers-setback-bjp-is-tired.html</link>
					<comments>https://www.chandrikadaily.com/udf-gains-big-in-local-by-elections-left-suffers-setback-bjp-is-tired.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 13 Dec 2023 09:08:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[by election]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285615</guid>

					<description><![CDATA[33 ല്&#x200d; 17 ഇടത്ത് യു.ഡി.എഫിന
 വിജയം]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ 33 തദ്ദേശ വാര്&#x200d;ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്&#x200d; മികച്ച വിജയം നേടി യു.ഡി.എഫ്. 33 വാര്&#x200d;ഡുകളില്&#x200d; 17 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്&#x200d; 10 വാര്&#x200d;ഡുകളില്&#x200d; എല്&#x200d;ഡിഎഫും നാല് വാര്&#x200d;ഡുകളില്&#x200d; ബിജെപിയും വിജയിച്ചു. ആംആദ്മി പാര്&#x200d;ട്ടിയും എസ്ഡിപിഐയും ഓരോ വാര്&#x200d;ഡുകളില്&#x200d; വിജയം നേടി. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാര്&#x200d;ഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 114 സ്ഥാനാര്&#x200d;ത്ഥികളാണ് ജനവിധി തേടിയത്.</p>
<p>കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ 2 എല്&#x200d;ഡിഎഫ് സിറ്റിംഗ് സീറ്റുകളും യുഡിഎഫ് പിടിച്ചെടുത്തു. നേരത്തെ 6 സീറ്റുകള്&#x200d; ഉണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ നാല് സീറ്റുകള്&#x200d; മാത്രമേ നേടാന്&#x200d; ആയുള്ളൂ.</p>
<p>എല്&#x200d;ഡിഎഫ് പതിമൂന്ന്, യുഡിഎഫ് 12, ബിജെപി 6, എസ്.ഡി.പി.ഐ രണ്ട് ഉപതെരഞ്ഞെടുപ്പിന് മുന്&#x200d;പ് ഇതായിരുന്നു സീറ്റ് നില. ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാര്&#x200d;ഡുകള്&#x200d; അടക്കം 33 സീറ്റുകളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്&#x200d; നേട്ടം ഉണ്ടാക്കിയത് യുഡിഎഫിനാണ്. 11 സിറ്റിംഗ് സീറ്റുകള്&#x200d; നിലനിര്&#x200d;ത്തിയ യുഡിഎഫ് എല്&#x200d;ഡിഎഫിന്റെ അഞ്ചും എസ്ഡിപിഐയുടെ ഒന്നും സിറ്റിംഗ് സീറ്റുകള്&#x200d; പിടിച്ചെടുത്താണ് സീറ്റ് എണ്ണം 17 ല്&#x200d; എത്തിച്ചത്. കോഴിക്കോട്ടെ 4 സീറ്റുകളും യുഡിഎഫ് തൂത്തുവാരി.</p>
<p>കോട്ടയം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല്, കൂട്ടിക്കല്&#x200d; ഡിവിഷനുകള്&#x200d; ഇടതില്&#x200d; നിന്ന് പിടിച്ചെടുത്തത് യു.ഡി.എഫ് വിജയത്തിന്റേ തിളക്കം കൂട്ടി. ഇടത് മുന്നണിയുടെ 10 സീറ്റുകളില്&#x200d; 3 എണ്ണം ബിജെപിയില്&#x200d; നിന്ന് പിടിച്ചെടുത്തതാണ്. കൊല്ലം ഉമ്മന്നൂര്&#x200d; പഞ്ചായത്ത് ഇരുപതാം വാര്&#x200d;ഡ്, പത്തനംതിട്ട റാന്നി പഞ്ചായത്ത് ഏഴാം വാര്&#x200d;ഡ് മലപ്പുറം ഒഴൂര്&#x200d; പതിനാറാം വാര്&#x200d;ഡ് എന്നിവയാണ് ഇത്. പത്തനംതിട്ട മല്ലപ്പുഴശ്ശേരി പന്ത്രണ്ടാം വാര്&#x200d;ഡില്&#x200d; ഇടതു സ്ഥാനാര്&#x200d;ത്ഥി വിജയിച്ചത് ഒരു വോട്ടിനാണ്.</p>
<p>അതേ സമയം തിരുവനന്തപുരം അരുവിക്കര പഞ്ചായത്ത് മണമ്പൂര്&#x200d; വാര്&#x200d;ഡില്&#x200d; സിറ്റിംഗ് സീറ്റില്&#x200d; സിപിഎം, ബിജെപിയോട് തോറ്റു. ഒ ഈരാറ്റുപേട്ട നഗരസഭ പതിനൊന്നാം ഡിവിഷന്&#x200d; എസ്ഡിപിഐ യും നിലനിര്&#x200d;ത്തി.ഇടുക്കി കരിങ്കുന്നം ഏഴാം വാര്&#x200d;ഡ് വിജയിച്ച ആം ആദ്മി പാര്&#x200d;ട്ടിയും സാന്നിധ്യം അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലം ഒരു തദ്ദേശസ്ഥാപനങ്ങളിലും ഭരണമാറ്റത്തിന് വഴിയൊരുക്കിയിട്ടില്ല. പ്രതിച്ഛായ മെച്ചപ്പെടുത്താന്&#x200d; നവ കേരള സദസ്സുമായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തുന്നതിനിടയിലാണ് സര്&#x200d;ക്കാരിന് ഷോക്കായുള്ള ഉപതിരഞ്ഞെടുപ്പ് ഫലം.</p>
<p><strong>യുഡിഎഫ് വിജയിച്ച മണ്ഡലങ്ങള്&#x200d;</strong></p>
<p>കോഴിക്കോട് വാണിമേല്&#x200d; പഞ്ചായത്ത് പതിനാലാം വാര്&#x200d;ഡായ കൊടിയൂറ യുഡിഎഫ് നിലനിര്&#x200d;ത്തി. 444 വോട്ടിന്റെ ഭൂരിപക്ഷത്തില്&#x200d; യുഡിഎഫിലെ (കോണ്&#x200d;ഗ്രസ്) അനസ് നങ്ങാണ്ടിയില്&#x200d; വിജയിച്ചു. വില്യാപ്പള്ളി 16ാം വാര്&#x200d;ഡ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ എന്&#x200d; ബി പ്രകാശന്&#x200d; 311 വോട്ടുകള്&#x200d;ക്ക് വിജയിച്ചു. കഴിഞ്ഞ തവണ എല്&#x200d;ഡിഎഫിലെ 140 വോട്ടിന് വിജയിച്ച വാര്&#x200d;ഡാണിത്. മടവൂര്&#x200d; പഞ്ചായത്ത് അഞ്ചാം വാര്&#x200d;ഡ് പുല്ലാളൂര്&#x200d; യുഡിഎഫ് നിലനിര്&#x200d;ത്തി. മാവൂര്&#x200d; പഞ്ചായത്തിലെ 13ാം വാര്&#x200d;ഡ് പാറമ്മല്&#x200d; യുഡിഎഫ് നിലനിര്&#x200d;ത്തി.</p>
<p>എറണാകുളം ജില്ലയില്&#x200d; തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും കോണ്&#x200d;ഗ്രസ് വിജയിച്ചു. വടവുകോട് &#8211; പുത്തന്&#x200d;കുരിശ് പഞ്ചായത്ത് പതിനാറാം വാര്&#x200d;ഡില്&#x200d; യുഡിഎഫിലെ ബിനിത പീറ്റര്&#x200d; വിജയിച്ചു. 88 വോട്ടുകള്&#x200d;ക്കാണ് ബിനിത വിജയിച്ചത്. രാമമംഗലം പഞ്ചായത്തിലെ പതിമൂന്നാം വാര്&#x200d;ഡില്&#x200d; യുഡിഎഫിലെ ലെ ആന്റോ പി സ്‌കറിയ വിജയിച്ചു. 100 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.</p>
<p>തൃശ്ശൂര്&#x200d; മാള പഞ്ചായത്ത് പതിനാലാം വാര്&#x200d;ഡ് യുഡിഎഫ് നിലനിര്&#x200d;ത്തി. യുഡിഎഫിലെ നിത ജോഷി 567 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. 677 വോട്ടാണ് നിത നേടിയത്. തുടര്&#x200d;ച്ചയായി കൗണ്&#x200d;സിലില്&#x200d; പങ്കെടുക്കാത്തതിനെ തുടര്&#x200d;ന്ന് വാര്&#x200d;ഡ് മെമ്പര്&#x200d; ജോഷിയെ അയോഗ്യനാക്കിയതിനെ തുടര്&#x200d;ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്</p>
<p>പാലക്കാട് വടക്കഞ്ചേരി ആറാം വാര്&#x200d;ഡ് എല്&#x200d;ഡിഎഫില്&#x200d; നിന്ന് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി സതീഷ്‌കുമാര്&#x200d; 325 വേട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പട്ടിത്തറ ഗ്രാമപഞ്ചായത്ത് 14-ആം വാര്&#x200d;ഡ് എല്&#x200d;ഡിഎഫില്&#x200d; നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 142 വോട്ടുകളുടെ ഭൂരിപക്ഷത്തില്&#x200d; യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി സിപിമുഹമ്മദ് വിജയിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് 11-ആം വാര്&#x200d;ഡ് യുഡിഎഫ് നിലനിര്&#x200d;ത്തി. 93 വോട്ടുകള്&#x200d;ക്ക് യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി റഷീദ് തങ്ങള്&#x200d; വിജയിച്ചു. മലമ്പുഴ ബ്ലോക്ക് ആറാം ഡിവിഷനും യുഡിഎഫ് നിലനിര്&#x200d;ത്തി.</p>
<p>കൊല്ലം തഴവ പതിനെട്ടാം വാര്&#x200d;ഡ് നിലനിര്&#x200d;ത്തി. കൊല്ലം പോരുവഴി 15ാം വാര്&#x200d;ഡ് എസ്ഡിപിഐയില്&#x200d; നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോട്ടയം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഒന്നാം ഡിവിഷന്&#x200d; എല്&#x200d;ഡിഎഫ് ല്&#x200d; നിന്ന് പിടിച്ചെടുത്തു. ബ്ലോക്ക് പഞ്ചായത്തിലെ കൂട്ടിക്കല്&#x200d; ഡിവിഷനും എല്&#x200d;ഡിഎഫ് പിടിച്ചെടുത്തു. വയനാട് മുട്ടില്&#x200d; പഞ്ചായത്ത് മൂന്നാം വാര്&#x200d;ഡും പിടിച്ചെടുത്തു. കാസര്&#x200d;കോട് പള്ളിക്കര ഇരുപത്തിരണ്ടാം വാര്&#x200d;ഡ് യുഡിഎഫ് നിലനിര്&#x200d;ത്തി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/udf-gains-big-in-local-by-elections-left-suffers-setback-bjp-is-tired.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.എല്&#x200d;.എ സ്ഥാനം രാജിവെച്ച് ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നു; ഉപതെരഞ്ഞെടുപ്പില്&#x200d; സ്ഥാനാര്&#x200d;ഥിയായി, റിസള്&#x200d;ട്ട് വന്നപ്പോള്&#x200d; നാണംക്കെട്ട തോല്&#x200d;വി</title>
		<link>https://www.chandrikadaily.com/1resigned-as-mla-and-joined-bjp-he-became-a-candidate-in-the-by-election-and-when-the-results-came-out-nnankattu-lost.html</link>
					<comments>https://www.chandrikadaily.com/1resigned-as-mla-and-joined-bjp-he-became-a-candidate-in-the-by-election-and-when-the-results-came-out-nnankattu-lost.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 08 Sep 2023 17:35:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[by election]]></category>
		<category><![CDATA[candiadte]]></category>
		<category><![CDATA[join bjp]]></category>
		<category><![CDATA[lost]]></category>
		<category><![CDATA[resigned mla]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273611</guid>

					<description><![CDATA[ഭരണകക്ഷിയായ എന്&#x200d;ഡിഎയും പ്രതിപക്ഷ കക്ഷിയായ ഇന്ത്യയും തമ്മിലുള്ള ആദ്യത്തെ പ്രധാന തെരഞ്ഞെടുപ്പ് ഏറ്റുമുട്ടലായി കണക്കാക്കിയിരുന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ ഘോസി മണ്ഡലത്തില്&#x200d; നടന്ന തെരഞ്ഞെടുപ്പില്&#x200d; അപ്രതീക്ഷിത തോല്&#x200d;വിയില്&#x200d; ഞെട്ടി. സിറ്റിങ് എം.എല്&#x200d;.എയായിരുന്ന ധാരാ സിങ് ചൗഹാന്&#x200d; സ്ഥാനം രാജിവെച്ചാണ് ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നതും പിന്നീട് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്&#x200d; വലിയ രീതിയില്&#x200d; തോല്&#x200d;വിയേറ്റുവാങ്ങിയതും.</p>
<p>2022ല്&#x200d; എസ്.പിയുടെ ചിഹ്നത്തില്&#x200d; മത്സരിച്ചാണ് ധാരസിങി എം.എല്&#x200d;.എയായത്. എന്നാല്&#x200d;, ഒരു വര്&#x200d;ഷം കഴിഞ്ഞപ്പോള്&#x200d; അദ്ദേഹം മറുകണ്ടം ചാടി ഭരണപക്ഷമായ ബി.ജെ.പിയിലെത്തി. സ്ഥാനം രാജിവെച്ചതോടെ മണ്ഡലത്തില്&#x200d; ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു. സമാജ് വാദി പാര്&#x200d;ട്ടിയുടെ സുധാകര്&#x200d; സിങ്ങാണ് ധാരാ സിങ്ങിനെതിരെ മത്സരിച്ചത്. വോട്ടെണ്ണി തീര്&#x200d;ന്നപ്പോള്&#x200d; 42,759 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെ സുധാകര്&#x200d; സിങ് വിജയക്കൊടി പാറിച്ചു.</p>
<p>സുധാകര്&#x200d; സിംഗ് 1,24,427 വോട്ടുകള്&#x200d; നേടിയപ്പോള്&#x200d; ധാരാ ചൗഹാന് 81,668 വോട്ടുകള്&#x200d; ലഭിച്ചു. ഭരണകക്ഷിയായ എന്&#x200d;ഡിഎയും പ്രതിപക്ഷ കക്ഷിയായ ഇന്ത്യയും തമ്മിലുള്ള ആദ്യത്തെ പ്രധാന തെരഞ്ഞെടുപ്പ് ഏറ്റുമുട്ടലായി കണക്കാക്കിയിരുന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്. ഘോസിയില്&#x200d; 50.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 10 സ്ഥാനാര്&#x200d;ഥികള്&#x200d; മത്സരിച്ചു.</p>
<p>2022ലെ ഉത്തര്&#x200d;പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; ഇവിടെ നിന്ന് വിജയിച്ച ധാരാ ചൗഹാന്&#x200d; ജൂലൈയില്&#x200d; എസ്പിയില്&#x200d; നിന്ന് രാജിവച്ചതിനെ തുടര്&#x200d;ന്നാണ് ഘോസി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ധാരാസിങ്ങിനെ തന്നെ രംഗത്തിറക്കി സീറ്റ് പിടിച്ചെടുക്കുകയായിരുന്നു ബി.ജെ.പി ലക്ഷ്യം. 2022ല്&#x200d; ധാരാ ചൗഹാന്&#x200d; 22,216 വോട്ടുകളുടെ ഭൂരിപക്ഷത്തില്&#x200d; ബിജെപി സ്ഥാനാര്&#x200d;ത്ഥി വിജയ് കുമാര്&#x200d; രാജ്ഭറിനെ പരാജയപ്പെടുത്തിയിരുന്നു.</p>
<p>എന്&#x200d;ഡിഎ ഘടകകക്ഷികളായ അപ്നാ ദള്&#x200d; (സോനേലാല്&#x200d;), നിര്&#x200d;ബല്&#x200d; ഇന്ത്യന്&#x200d; ശോഷിത് ഹമാര ആംദള്&#x200d; (നിഷാദ്) പാര്&#x200d;ട്ടി, മുന്&#x200d; എസ്പി സഖ്യകക്ഷിയായ സുഹേല്&#x200d;ദേവ് ഭാരതീയ സമാജ് പാര്&#x200d;ട്ടി (എസ്ബിഎസ്പി) എന്നിവരുടെ പിന്തുണയോടെയാണ് മത്സരിച്ചത്. പ്രതിപക്ഷ നിരയില്&#x200d; കോണ്&#x200d;ഗ്രസ്, സിപിഎം, സിപിഐ, ആര്&#x200d;എല്&#x200d;ഡി, എഎപി, സിപിഐ(എംഎല്&#x200d;)ലിബറേഷന്&#x200d;, സുഹേല്&#x200d;ദേവ് സ്വാഭിമാന്&#x200d; പാര്&#x200d;ട്ടി എന്നിവ സുധാകര്&#x200d; സിംഗിനും പിന്തുണ നല്&#x200d;കി. മികച്ച ഭൂരിപക്ഷമുള്ള ബിജെപിയെ തെരഞ്ഞെടുപ്പ് ഫലം ബാധിക്കില്ലെങ്കിലും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ഇന്ത്യാ സഖ്യത്തിന് പ്രതീക്ഷ നല്&#x200d;കുന്നതാണ് വിജയം. !</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1resigned-as-mla-and-joined-bjp-he-became-a-candidate-in-the-by-election-and-when-the-results-came-out-nnankattu-lost.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്&#x200d; 5ന്</title>
		<link>https://www.chandrikadaily.com/0puthupally-by-election-on-september-5.html</link>
					<comments>https://www.chandrikadaily.com/0puthupally-by-election-on-september-5.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 08 Aug 2023 11:16:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[by election]]></category>
		<category><![CDATA[putjupally]]></category>
		<category><![CDATA[september 5]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268828</guid>

					<description><![CDATA[മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിയുടെ നിര്യാണത്തെ തുടര്&#x200d;ന്ന് ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്&#x200d; അഞ്ചിന് നടക്കും. എട്ടാം തീയതിയാണ് വോട്ടെണ്ണല്&#x200d;. ആഗസ്റ്റ് പത്തിന് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കും. 17ാം തീയതി വരെ നാമനിര്&#x200d;ദേശപത്രിക സമര്&#x200d;പ്പിക്കാം. ആഗസ്റ്റ് 21ാം തീയതിയാണ് നാമനിര്&#x200d;ദേശ പത്രിക പിന്&#x200d;വലിക്കാനുള്ള അവസാന തീയതി. &#160;]]></description>
										<content:encoded><![CDATA[<p>മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിയുടെ നിര്യാണത്തെ തുടര്&#x200d;ന്ന് ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്&#x200d; അഞ്ചിന് നടക്കും. എട്ടാം തീയതിയാണ് വോട്ടെണ്ണല്&#x200d;. ആഗസ്റ്റ് പത്തിന് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കും. 17ാം തീയതി വരെ നാമനിര്&#x200d;ദേശപത്രിക സമര്&#x200d;പ്പിക്കാം. ആഗസ്റ്റ് 21ാം തീയതിയാണ് നാമനിര്&#x200d;ദേശ പത്രിക പിന്&#x200d;വലിക്കാനുള്ള അവസാന തീയതി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0puthupally-by-election-on-september-5.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതുപ്പള്ളിയില്&#x200d; &#8216;തൃക്കാക്കര മോഡല്&#x200d;&#8217; പകര്&#x200d;ത്താന്&#x200d; കോണ്&#x200d;ഗ്രസ്; നേതൃയോഗം ചേരും</title>
		<link>https://www.chandrikadaily.com/congress-to-copy-trikkakara-model-in-pudupally-leadership-meeting-will-be-held.html</link>
					<comments>https://www.chandrikadaily.com/congress-to-copy-trikkakara-model-in-pudupally-leadership-meeting-will-be-held.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Jul 2023 04:00:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[by election]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[puthupalli]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265907</guid>

					<description><![CDATA[ഇടതുമുന്നണി കരുക്കല്&#x200d; നീക്കിത്തുടങ്ങിയ പശ്ചാത്തലത്തില്&#x200d; അതിവേഗം നടപടികളിലേക്ക് കടക്കും.]]></description>
										<content:encoded><![CDATA[<p>പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്&#x200d; തൃക്കാക്കര മോഡല്&#x200d; പകര്&#x200d;ത്താന്&#x200d; കോണ്&#x200d;ഗ്രസ്. കല്ലുകടിയില്ലാതെ സ്ഥാനാര്&#x200d;ഥിയെ നിര്&#x200d;ണയിച്ച് ഉമ്മന്&#x200d;ചാണ്ടിയുടെ അഭാവത്തിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രത്യേക പദ്ധതി തന്നെ തയാറാക്കും. ഉമ്മന്&#x200d;ചാണ്ടിയുടെ വിയോഗമുണ്ടാക്കിയ കണ്ണുനീര്&#x200d; ഉണങ്ങും മുന്&#x200d;പുള്ള ഉപതിരഞ്ഞെടുപ്പ് ചര്&#x200d;ച്ചകളില്&#x200d; വീഴരുതെന്നാണ് നേതാക്കള്&#x200d;ക്കും പ്രവര്&#x200d;ത്തകര്&#x200d;ക്കും നേതൃത്വത്തിന്റെ മുന്നറിയിപ്പ്. എന്നാല്&#x200d;, ഇടതുമുന്നണി കരുക്കല്&#x200d; നീക്കിത്തുടങ്ങിയ പശ്ചാത്തലത്തില്&#x200d; അതിവേഗം നടപടികളിലേക്ക് കടക്കും. പാര്&#x200d;ട്ടിയുടെ ദുഖാചരണം നാളെ അവസാനിക്കും. തിരുവനന്തപുരത്ത് ചേരുന്ന അനുശോചന യോഗത്തിന് ശേഷം നേതൃത്വം നാളെ അനൗദ്യോഗിക ചര്&#x200d;ച്ചകള്&#x200d; തുടങ്ങും.</p>
<p>കുടുംബത്തില്&#x200d; നിന്ന് പിന്&#x200d;ഗാമി വരണമെന്നത് അടക്കമുള്ള അണികളുടെ വികാരം പാര്&#x200d;ട്ടി ഉള്&#x200d;ക്കൊള്ളുന്നുണ്ട്. പുതുപ്പള്ളിയില്&#x200d; പാര്&#x200d;ട്ടി എന്നതിന് അപ്പുറം ഉമ്മന്&#x200d;ചാണ്ടിയെന്ന വികാരമാണ് നിയമസഭാ തിരഞ്ഞെടുപ്പുകളില്&#x200d; പ്രതിഫലിച്ചിരുന്നതെന്ന് നേതൃത്വം വിലയിരുത്തുന്നു. ഉമ്മന്&#x200d;ചാണ്ടിയുടെ പേരില്&#x200d; നടക്കുന്ന അനുശോചന യോഗങ്ങളിലൂടെ പാര്&#x200d;ട്ടി സംവിധാനം ശക്തിപ്പെടുത്താനും ബലഹീനതകള്&#x200d; പരിഹരിക്കാനുമുള്ള നീക്കങ്ങളിലേക്ക് കടക്കും. തൃക്കാക്കരയിലെ പോലെ സ്ഥാനാര്&#x200d;ഥി നിര്&#x200d;ണയത്തില്&#x200d; ഉള്&#x200d;പ്പെടെ മുന്&#x200d;തൂക്കമുണ്ടാക്കി മുന്നോട്ടുനീങ്ങുമെന്നാണ് നേതൃത്വം സൂചിപ്പിക്കുന്നത്. ഇതിനായി നേതൃയോഗവും വൈകാതെ ചേരും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-to-copy-trikkakara-model-in-pudupally-leadership-meeting-will-be-held.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമ്മന്&#x200d; ചാണ്ടിയുടെ പുതുപ്പള്ളിയില്&#x200d; ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ്</title>
		<link>https://www.chandrikadaily.com/oommen-chandys-puthupalli-by-election-within-six-months.html</link>
					<comments>https://www.chandrikadaily.com/oommen-chandys-puthupalli-by-election-within-six-months.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 21 Jul 2023 13:36:29 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[by election]]></category>
		<category><![CDATA[oommen chandy]]></category>
		<category><![CDATA[puthupalli]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265727</guid>

					<description><![CDATA[വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്&#x200d; ഒരുമിച്ചു നടത്തുകയാണു പതിവ്.]]></description>
										<content:encoded><![CDATA[<p>ഉമ്മന്&#x200d; ചാണ്ടിയുടെ വിയോഗത്തിനു പിന്നാലെ കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്&#x200d; ജനപ്രതിനിധിയുടെ ഒഴിവു വന്നതായി നിയമസഭ വിജ്ഞാപനമിറക്കി. ഇതിന്റെ പകര്&#x200d;പ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. ഇതോടെ 6 മാസത്തിനുള്ളില്&#x200d; ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; കടക്കും.</p>
<p>വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്&#x200d; ഒരുമിച്ചു നടത്തുകയാണു പതിവ്. രണ്ടാം പിണറായി സര്&#x200d;ക്കാര്&#x200d; അധികാരമേറ്റതിനു ശേഷം നടക്കുന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണിത്. തൃക്കാക്കര മണ്ഡലത്തില്&#x200d; നിന്നുള്ള കോണ്&#x200d;ഗ്രസ് എംഎല്&#x200d;എ പി ടി തോമസ് അന്തരിച്ചതിനെത്തുടര്&#x200d;ന്നു നടത്തിയ ഉപതെരഞ്ഞെടുപ്പില്&#x200d; ഭാര്യ ഉമ തോമസ് 25,015 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു.</p>
<p>കഴിഞ്ഞ 53 വര്&#x200d;ഷമായി ഉമ്മന്&#x200d;ചാണ്ടിയുടെ മണ്ഡലമാണ് പുതുപ്പള്ളി. 1970 ലെ ആദ്യ തെരഞ്ഞെടുപ്പില്&#x200d; ഉമ്മന്&#x200d;ചാണ്ടിക്ക് വോട്ടു ചെയ്തവരുടെ മക്കളും പേരക്കുട്ടികളും അവരുടെ മക്കളും പിന്നീട് ഒരു തെരഞ്ഞെടുപ്പിലും തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ കൈവിട്ടിട്ടില്ല. മണ്ഡലത്തിലെ ഓരോ മനുഷ്യന്റെയും പ്രതീക്ഷയായി ഉമ്മന്&#x200d;ചാണ്ടി എന്നും നിലകൊണ്ടു. എത്ര തിരക്കുകള്&#x200d;ക്കിടയിലും ഞായറാഴ്ചകളില്&#x200d; അദ്ദേഹം പുതുപ്പള്ളിയിലെ തന്റെ വീട്ടിലുണ്ടാവും. ആവശ്യങ്ങളുമായി ജനക്കൂട്ടവും. ആ സ്‌നേഹബന്ധത്തിന്റെ കരുത്തില്&#x200d; 12 തവണയാണ് പുതുപ്പള്ളിയില്&#x200d; നിന്ന് ഉമ്മന്&#x200d; ചാണ്ടി നിയമസഭയിലെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oommen-chandys-puthupalli-by-election-within-six-months.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്തെ 19 തദ്ദേശ വാർഡിൽ ഉപതെരഞ്ഞെടുപ്പ്‌ നാളെ</title>
		<link>https://www.chandrikadaily.com/1by-elections-in-19-local-wards-of-the-state-tomorrow.html</link>
					<comments>https://www.chandrikadaily.com/1by-elections-in-19-local-wards-of-the-state-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 29 May 2023 11:26:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[by election]]></category>
		<category><![CDATA[tomorrow]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=256569</guid>

					<description><![CDATA[തിരുവനന്തപുരം : സംസ്ഥാനത്തെ 19 തദ്ദേശ വാർഡിൽ ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ നടക്കും. ഒരുക്കം പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട്‌ ആറു വരെയാണ് പോളിങ്‌. രാവിലെ ആറിന്‌ മോക്പോൾ നടത്തും. ബുധൻ രാവിലെ പത്തിനാണ്‌ വോട്ടെണ്ണൽ. ഒമ്പത്‌ ജില്ലയിലായി രണ്ട് കോർപറേഷൻ, രണ്ട്‌ മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത്‌ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്‌, ഡ്രൈവിങ്‌ ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം : സംസ്ഥാനത്തെ 19 തദ്ദേശ വാർഡിൽ ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ നടക്കും. ഒരുക്കം പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട്‌ ആറു വരെയാണ് പോളിങ്‌. രാവിലെ ആറിന്‌ മോക്പോൾ നടത്തും. ബുധൻ രാവിലെ പത്തിനാണ്‌ വോട്ടെണ്ണൽ. ഒമ്പത്‌ ജില്ലയിലായി രണ്ട് കോർപറേഷൻ, രണ്ട്‌ മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത്‌ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്.</p>
<p>തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്‌, ഡ്രൈവിങ്‌ ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്‌എസ്‌എൽസി ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസത്തിനകം നൽകിയ ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. 16,009 പുരുഷന്മാരും 17,891 സ്ത്രീകളും ഉൾപ്പെടെ 33,900 വോട്ടർമാരാണുള്ളത്‌. ആകെ 38 പോളിങ്‌ ബൂത്ത്‌.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1by-elections-in-19-local-wards-of-the-state-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
