cag report – Chandrika Daily https://www.chandrikadaily.com Tue, 25 Mar 2025 09:01:24 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg cag report – Chandrika Daily https://www.chandrikadaily.com 32 32 പകുതിയിലേറെ പൊതു മേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലെന്ന് സിഎജി റിപ്പോര്‍ട്ട്; നഷ്ടത്തിലുള്ളവ അടച്ചുപൂട്ടണമെന്നും സിഎജി https://www.chandrikadaily.com/cag-report-that-more-than-half-of-the-public-sector-institutions-are-making-losses-cag-also-wants-to-close-the-loss-making-ones.html https://www.chandrikadaily.com/cag-report-that-more-than-half-of-the-public-sector-institutions-are-making-losses-cag-also-wants-to-close-the-loss-making-ones.html#respond Tue, 25 Mar 2025 09:01:24 +0000 https://www.chandrikadaily.com/?p=335650 സിപിഎം നേതാക്കള്‍ വീമ്പടിക്കുന്നതു പോലെയല്ല സംസ്്ഥാനത്തിന്റെ യഥാര്‍ത്ഥ അവസ്ഥ. നേതാക്കളുടെ അവകാശവാദങ്ങള്‍ പൊളിയ്ക്കുന്നതാണ് സിഎജി പുറത്തുവിട്ട റിപ്പോര്‍ട്ടിലെ കണക്കുകള്‍. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍ നഷ്ടത്തിലാണുള്ളത്. കേരളത്തിലുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 എണ്ണവും നഷ്ടത്തിലാണെന്ന് സിഎജി വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നിയമസഭയുടെ ടേബിളില്‍ വച്ചു. ബജറ്റ് ചര്‍ച്ചയുടെ അവസാന മണിക്കൂറിലാണ് റിപ്പോര്‍ട്ട് സഭയില്‍ എത്തിയിരിക്കുന്നത്.

കേരളത്തിലെ പൊതുമേഖയിലെ ദയനീയ അവസ്ഥ കാണിക്കുന്ന റിപ്പോര്‍ട്ടാണിത്. 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77എണ്ണവും നഷ്ടത്തിലാണുള്ളത്. 58 പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തിലുള്ളത്. സ്ഥാപനങ്ങളുടെ ആകെ നഷ്ടം 18,026.49 കോടിയാണ് . ലാഭകരമല്ലാത്തത് അടച്ചുപൂട്ടണമെന്നാണ് സിഎജി ശുപാര്‍ശ. 18 പൊതുമേഖലാ സ്ഥാപനങ്ങള്‍ 1986 മുതല്‍ അടച്ചുപൂട്ടലിന്റെ വിവിധ ഘട്ടങ്ങളിലാണ് ഇവ അടച്ചുപൂട്ടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണം.

അതേസമയം, കെഎസ്ആര്‍ടിസി കണക്കുകള്‍ നല്‍കുന്നില്ലെന്ന് സിഎജി പരാമര്‍ശിക്കുന്നു. 2016 ന് ശേഷം കെഎസ്ആര്‍ടിസി ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി. കുറ്റപ്പെടുത്തുന്നു.

കെ എം എം എല്ലിലെ ക്രമക്കേടുകളും സിഎജി ചൂണ്ടിക്കാട്ടുന്നുണ്ട്. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതില്‍ കെ എം എം എല്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും യോഗ്യത ഇല്ലാത്തവര്‍ക്ക് കരാര്‍ നല്‍കിയൈന്നും സിഎജി കണ്ടെത്തി. ടെന്റര്‍ വിളിക്കാതെ വാങ്ങിയതില്‍ നഷ്ടം ഉണ്ടായതായും കണക്കുകള്‍ പറയുന്നു. 23. 17 കോടി രൂപയുടെ നഷ്ടമാണ് ഈ ഇനത്തില്‍ വരുത്തിയിരിക്കുന്നത്. പൊതു ടെന്റര്‍ വിളിക്കണമെന്നും C& AG ശുപാര്‍ശ ചെയ്യുന്നു

]]>
https://www.chandrikadaily.com/cag-report-that-more-than-half-of-the-public-sector-institutions-are-making-losses-cag-also-wants-to-close-the-loss-making-ones.html/feed 0
രാജ്യത്ത് ആത്മഹത്യാ നിരക്കില്‍ കേരളം മുന്നിലെന്ന് സി.എ.ജി റിപ്പോര്‍ട്ട് https://www.chandrikadaily.com/cag-report-that-kerala-is-leading-in-suicide-rate-in-the-country.html https://www.chandrikadaily.com/cag-report-that-kerala-is-leading-in-suicide-rate-in-the-country.html#respond Tue, 21 Jan 2025 14:16:25 +0000 https://www.chandrikadaily.com/?p=326714 രാജ്യത്ത് ആത്മഹത്യാ നിരക്കില്‍ കേരളം മുന്നിലെന്ന് സി.എ.ജി റിപ്പോര്‍ട്ട്. എസ്.ഡി.ജി ഇന്ത്യ സൂചിക 2020-21 പ്രകാരം കേരളത്തിലെ ആത്മഹത്യാനിരക്ക് ഒരു ലക്ഷം ജനസംഖ്യക്ക് 24.3 ആണ്. എന്നാല്‍ ദേശീയ ശരാശരി 10.4 ആണെന്നണ് റിപ്പോര്‍ട്ട്. 2020-ഓടെ ആത്മഹത്യകളുടെ എണ്ണം ലക്ഷത്തില്‍ 20-നു താഴെയായി കുറക്കാനണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍, ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2020-ല്‍ കേരളം 24 രേഖപ്പെടുത്തി. ഇത് രാജ്യത്ത് അഞ്ചാം സ്ഥാനത്തുമാണ്.

സംസ്ഥാനത്തെ ആത്മഹത്യകളുടെ നിരക്ക്, 2021-ലെ 26.9- ല്‍ നിന്നും 2022-ല്‍ 28.5 ആയി വര്‍ധിച്ചു. 2022-ല്‍ കേരളം നാലാം സ്ഥാനത്തായിരുന്നു. കേരളം ആത്മഹത്യ നിരക്ക് കുറക്കുന്ന കാര്യത്തില്‍ മോശം പ്രകടനമാണ് കാണിക്കുന്നത്. 2030- ഓടെ കൈവരിക്കേണ്ട ലക്ഷ്യം കുറഞ്ഞ നിരക്കായ 3.5 ആണ്.

]]>
https://www.chandrikadaily.com/cag-report-that-kerala-is-leading-in-suicide-rate-in-the-country.html/feed 0
മരുന്നില്ല ഡോക്ടര്‍മാരുമില്ല; സംസ്ഥാനത്തെ പൊതുജനാരോഗ്യമേഖല ഗുരുതര പ്രതിസന്ധിയില്‍ https://www.chandrikadaily.com/there-are-no-medicine-doctors-the-public-health-sector-in-the-state-is-in-serious-crisis.html https://www.chandrikadaily.com/there-are-no-medicine-doctors-the-public-health-sector-in-the-state-is-in-serious-crisis.html#respond Tue, 21 Jan 2025 12:55:25 +0000 https://www.chandrikadaily.com/?p=326701 സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയില്‍. മരുന്നും മതിയായ ഡോക്ടര്‍മാരുമില്ലാതെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം വരെ പ്രയാസത്തിലാണ്. പൊതുജനാരോഗ്യ മേഖലയില്‍ നിലവാരം കുറവെന്ന് സിഎജി കണ്ടെത്തലും പുറത്ത് വന്നിട്ടുണ്ട്. ഡോക്ടര്‍മാരടക്കമുള്ള പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ രൂക്ഷമായ കുറവാണ് നേരിടുന്നത്. മരുന്ന് വിതരണത്തിലെ വീഴ്ചയില്‍ കെ.എംഎസ്.സി.എല്ലിന് എതിരെ രൂക്ഷ വിമര്‍ശനവും സി.എ.ജി ഉയര്‍ത്തുന്നു. സഭയില്‍ വെച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

]]>
https://www.chandrikadaily.com/there-are-no-medicine-doctors-the-public-health-sector-in-the-state-is-in-serious-crisis.html/feed 0
കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് ഇടപാട്; 10.23 കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സി.എ.ജി റിപ്പോര്‍ട്ട് https://www.chandrikadaily.com/ppe-kit-deal-during-covid-10-23-crore-irregularity-has-been-reported-by-cag.html https://www.chandrikadaily.com/ppe-kit-deal-during-covid-10-23-crore-irregularity-has-been-reported-by-cag.html#respond Tue, 21 Jan 2025 12:26:18 +0000 https://www.chandrikadaily.com/?p=326696 കോവിഡ് കാലത്തെ പി.പി.ഇ കിറ്റുഇടപാടില്‍ 10.23 കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സി.എ.ജി റിപ്പോര്‍ട്ട്. നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആരോഗ്യവകുപ്പില്‍ നടന്ന അഴിമി പുറത്തുകൊണ്ട് വന്നത്. കോവിഡ് സമയത്ത് പി.പി.ഇ കിറ്റുകളും, എന്‍ 95 മാസ്‌കുകളും, മറ്റ് സമാന സാമഗ്രികളും ഉപകരണങ്ങളും വാങ്ങാന്‍ കെ.എം.എസ്.സി.എല്ലിന് സംസ്ഥാന സര്‍ക്കാര്‍ 2020 മാര്‍ച്ചില്‍ പ്രത്യേക അനുമതി നല്‍കുകയും അടിയന്തിര ആവശ്യങ്ങളുടെയും ലഭ്യതക്കുറവിന്റെയും പശ്ചാത്തലത്തില്‍, ടെന്‍ഡര്‍/ക്വട്ടേഷന്‍ ഔപചാരികതകളില്‍ നിന്നും ഇളവും അനുവദിച്ചിരുന്നു.

അതേസമയം, പിപിഇ കിറ്റിന് പൊതുവിപണിയേക്കാള്‍ 300 ഇരട്ടി പണം നല്‍കി. 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങി. മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങി. രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു. സാന്‍ ഫാര്‍മ കമ്പനിയ്ക്ക് പണം മുന്‍കൂറായി നല്‍കിയെന്നും സിഎജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂനിറ്റ് വില ഗണ്യമായി ഉയര്‍ത്തിയ വിതരണക്കാര്‍ 23-33 ദിവസങ്ങള്‍ക്ക് ശേഷം വിതരണം നടത്തിയിട്ടും ഓര്‍ഡറുകള്‍ റദ്ദാക്കാതെ സ്വീകരിക്കുകയും ചെയ്തു. അടിയന്തിരസാഹചര്യത്തിലാണ് ഈ സമ്പാദനം നടത്തിയതെങ്കിലും, സര്‍ക്കാരിന് ലാഭകരമായിരുന്ന പര്‍ച്ചേസ് ഓര്‍ഡറുകള്‍ റദ്ദു ചെയ്തത് ന്യായീകരിക്കത്തക്കതല്ല. അങ്ങനെ വിപണിയില്‍ പുതിയതായി വന്ന വിതരണക്കാരില്‍ നിന്നും ഗണ്യമായ ഉയര്‍ന്ന നിരക്കില്‍ വാങ്ങലുകള്‍ നടത്തിയത് 10.23 കോടിയുടെ അധികച്ചെലവില്‍ കലാശിച്ചു.

]]>
https://www.chandrikadaily.com/ppe-kit-deal-during-covid-10-23-crore-irregularity-has-been-reported-by-cag.html/feed 0
സി.എ.ജി റിപ്പോര്‍ട്ട് പറയുന്നത് – എഡിറ്റോറിയല്‍ https://www.chandrikadaily.com/cag-report-says-editorial.html https://www.chandrikadaily.com/cag-report-says-editorial.html#respond Sat, 11 Feb 2023 15:21:23 +0000 https://www.chandrikadaily.com/?p=237408 ഇന്ധനത്തിനു രണ്ടുരൂപ സെസ് ഏര്‍പ്പെടുത്തിയും നികുതി നിരക്കു കുത്തനെ വര്‍ധിപ്പിച്ചും ജനങ്ങളെ പിഴിഞ്ഞുകൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാറിന്റെ പിടിപ്പുകേടിനെ തുറന്നുകാട്ടുന്നതാണ് കഴിഞ്ഞ ദിവസം നിയമസഭയുടെ മേശപ്പുറത്തുവെച്ച കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. വിവിധ വകുപ്പുകള്‍ നികുതിയിനത്തിലും മറ്റും പിരിച്ചെടുക്കാനുള്ളത് 21 797.86 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ 7100.32 കോടി രൂപ അഞ്ച് വര്‍ഷത്തോളമായി കുടിശികയായിക്കിടക്കുന്ന തുകയാണെന്നും 2020-21 ലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനം കടക്കെണിയിലാണെന്നും ക്ഷേമ പെന്‍ഷനുകളുള്‍പ്പെടെ മുടങ്ങിപ്പോകുന്ന സാഹചര്യത്തിലാണ് സെസും നികുതി വര്‍ധനവും അനിവാര്യമായി വന്നതെന്നും സര്‍ക്കാര്‍ പറയുമ്പോഴാണ് ഇന്ധന സെസിലൂടെ ലക്ഷ്യമിടുന്ന 750 കോടിയുടെ 30 ഇരട്ടിതുക കുടിശ്ശികയായിക്കിടക്കുന്നത്. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 22 ശതമാനം വരുന്ന ഈ പണം കുടിശികയായതിനു പിന്നില്‍ സാമ്പത്തിക രംഗത്തെ സര്‍ക്കാറിന്റെ മിസ് മാനേജ്‌മെന്റ് തന്നെയാണ്.

സംസ്ഥാനത്തിന്റെ സാമ്പത്തിക തകര്‍ച്ചക്കുള്ള കാരണം നികുതി പിരിവിലെയും വരുമാനങ്ങള്‍ കണ്ടെത്തുന്നതിലെയും പരാജയമാണെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള യഥാര്‍ത്ഥവഴി ജനങ്ങളുടെ പോക്കറ്റില്‍ കൈയ്യിടലല്ലെന്നും പകരം നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിലും വരുമാനം സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള പദ്ധതികള്‍ തയാറാക്കലും ശ്രദ്ധകേന്ദ്രീകരിക്കലാണെന്ന് പ്രതിപക്ഷം നിലപാടെടുത്തിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ഈ നിര്‍ദേശങ്ങളെല്ലാം തള്ളിയ സര്‍ക്കാര്‍ നികുതി നിരക്കുകളുടെ വര്‍ധനയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ പൂര്‍ണമായും ശരിവെച്ചിരിക്കുകയാണ് സി.എ.ജി റിപ്പോര്‍ട്ട്.

കിട്ടാക്കടങ്ങള്‍ പിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് പകരം സാധാരണക്കാരുടെ മേല്‍ വീണ്ടും വീണ്ടും നികുതി ഏര്‍പ്പെടുത്തുകയെന്ന എളുപ്പവഴിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സി.എ.ജി റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നു. ആകെ കുടിശ്ശികയില്‍ 6422 കോടി രൂപയും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ നിന്നുമാണ് ലഭിക്കാനുള്ളത്. അതേപോലെ ബാര്‍ ഹോട്ടലുകള്‍ക്ക് ചുമത്തിയ പിഴ വകയില്‍ 88 കോടിയും കിട്ടാനുണ്ട്. ബാര്‍ ലൈസന്‍സ് കൈമാറ്റത്തിന് ഫീസ് ഈടാക്കുന്നതില്‍ പോലും സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ള തുകകള്‍ പിരിച്ചെടുക്കാനുള്ള മനസും കുത്തകകളെ തൊടാനുള്ള ധൈര്യവും സര്‍ക്കാറിനില്ലാത്തത് കൊണ്ടാണ് എന്നതാണ്.

കുടിശ്ശികയായിക്കിടക്കുന്ന നികുതി പിരിച്ചെടുക്കുന്നതിനു പകരം എളുപ്പത്തില്‍ നികുതികിട്ടുന്ന മേഖലകളായ ഇന്ധനം, മോട്ടോര്‍ വാഹനം, രജിസ്‌ട്രേഷന്‍, മദ്യം എന്നീ മേഖലകളിലാണ് സര്‍ക്കാര്‍ കൈവെച്ചിരിക്കുന്നത്. ഇതാകട്ടെ ജനങ്ങളുടെ കൈയ്യില്‍ നിന്ന് നേരിട്ട് തുക പിടിച്ചുപറിക്കുന്നതിന് തുല്ല്യമാണ്. വര്‍ധിപ്പിച്ച നിരക്കിലുള്ള നികുതി നിരക്കുകള്‍ അംഗീകരിക്കാതെ നിര്‍വാഹവുമില്ലെന്നതിനാല്‍ ജനങ്ങള്‍ ഈ തുകകളെല്ലാം അടക്കുമെന്ന് ഭരണകൂടത്തിനുറപ്പാണ്. അതുകൊണ്ടാണ് വീണ്ടും വീണ്ടും പാവപ്പെട്ടവനെ പിഴിഞ്ഞുകൊണ്ടിരിക്കുന്നത്.

മറുഭാഗത്ത് കുത്തകകള്‍ നികുതി അടക്കുന്നതില്‍ ഗുരുതരമായി വീഴ്ച്ചയാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. അത്‌കൊണ്ട് തന്നെ നികുതി പിരിച്ചെടുക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളം രാജ്യത്തുതന്നെ മുന്‍നിരയിലാണ്. ജീവിതം വഴിമുട്ടിപ്പോയതിന്റെ പേരില്‍ മാത്രം സാധാരണക്കാരന്റെ ലോണ്‍ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തി നോട്ടീസയക്കാന്‍ ബാങ്കുകള്‍ കാണിക്കുന്ന ആവേശം നമ്മുടെ നാട്ടിലെ പതിവു കാഴ്ച്ചയാണ്.

വൈദ്യുതി ബില്ലോ കുടിവെള്ള ബില്ലോ വൈകിപ്പോയാല്‍ ഉദ്യോഗസ്ഥര്‍ വീടുകളില്‍ കുതിച്ചെത്തുന്നതും സര്‍വസാധാരണമാണ്. ഈ സാഹചര്യത്തില്‍ കോടികളുടെ കുടിശ്ശികയുണ്ടായിട്ടും കുത്തക വ്യാപാരികളും സര്‍ക്കാര്‍ വകുപ്പുകളുമൊന്നും ഒരു കുലുക്കവുമില്ലാതെയാണ് മുന്നോട്ടുപോകുന്നത്. മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ഇവിടെയും പിണറായി സര്‍ക്കാര്‍ മാതൃകയാക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാറിനെയാണ്.

സ്വന്തക്കാര്‍ക്കും കുത്തകകള്‍ക്കും രാജ്യത്തെ നിയമങ്ങളൊന്നും ബാധകമല്ലെന്ന അതേ സമീപനം സംസ്ഥാനസര്‍ക്കാറും പിന്തുടരുകയാണ്. അത് കൊണ്ട് തന്നെ ഇത്തരക്കാര്‍ തഴച്ചുവളരുമ്പോള്‍ പാവപ്പെട്ടവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാവുകയാണ്. ഏതായാലും സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരിക്കുന്നത് സാമ്പത്തിക രംഗത്ത് സംസ്ഥാനത്തിന് സംഭവിച്ച ഗുരുതരമായ വീഴ്ച്ചകളാണ്. അതു തിരിച്ചറിഞ്ഞ് തെറ്റുതിരുത്തി മുന്നോട്ടുപോവുകയും സാധാരണക്കാരെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

]]>
https://www.chandrikadaily.com/cag-report-says-editorial.html/feed 0
ടിഗ്രേയില്‍ മുപ്പതിനായിരം കുട്ടികള്‍ഭക്ഷണം കിട്ടാതെ മരിക്കുമെന്ന് യു.എന്‍ https://www.chandrikadaily.com/12-06-2021-news-world-united-nations-reports.html https://www.chandrikadaily.com/12-06-2021-news-world-united-nations-reports.html#respond Sat, 12 Jun 2021 08:50:21 +0000 https://www.chandrikadaily.com/?p=189964 ടെല്‍അവീവ്: ഇറാന്റെ ആണവ പദ്ധതിക്കുനേരെ നടന്ന ആക്രമണള്‍ക്കും പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫഖ്‌രിസാദയുടെ കൊലപാതകത്തിനും പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ഇസ്രാഈല്‍ ചാരസംഘടനയായ മൊസാദ്. ഇസ്രാഈലിന്റെ ചാനല്‍ 12 ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മൊസാദ് മേധാവി യോസി കോഹെന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഇറാന്റെ ആണവ സംഘത്തില്‍ ഇസ്രാഈലിന്റെ ചാരന്മാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2020 ജൂലൈയില്‍ നതാന്‍സിലെ അത്യാധുനിക സെന്‍ട്രിഫ്യൂഗ് യന്ത്രം സ്ഥാപിച്ചിരിക്കുന്ന കേന്ദ്രത്തലുണ്ടായ സ്‌ഫോടനത്തിലും ഈ വര്‍ഷം ഏപ്രിലില്‍ നിലയത്തിന്റെ ഭൂഗര്‍ഭ സമ്പുഷ്ടീകരണ ഹാളുകളിലുണ്ടായ സ്‌ഫോടനത്തിലും മൊസാദിന്റെ കരങ്ങളുണ്ടെന്ന് കോഹെന്‍ പറഞ്ഞു. സെന്‍ട്രിഫ്യൂഗുകള്‍ സ്ഥാപിച്ച മാര്‍ബിള്‍ ഫൗണ്ടേഷന്‍ ഇറാന് എത്തിച്ചുകൊടുത്ത വ്യക്തിയാണ് നിലയത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ കടത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

നതാന്‍സിലെ ആണവ കേന്ദ്രത്തിനകത്ത് മാര്‍ബിള്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കുമ്പോള്‍ അതില്‍ സ്‌ഫോടക വസ്തുക്കള്‍ കൂടിയുണ്ടെന്ന് ഇറാനികള്‍ അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ആണവ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറുകയും ഇസ്രാഈലിനെ ദ്രോഹിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്താല്‍ ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ വെറുതെ വിടുമെന്ന് കോഹെന്‍ പറഞ്ഞു. അല്ലാത്തപക്ഷം ഫഖ്‌രിസാദയുടെ വിധി അവര്‍ക്കുമുണ്ടാകുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. ഇസ്രാഈലിന്റെ മുന്നറിയിപ്പ് കാരണം പല ശാസ്ത്രജ്ഞരും ജോലി ഉപേക്ഷിച്ചുപോയതായും കോഹെന്‍ അവകാശപ്പെട്ടു. ‘ഇറാന്റെ നേതൃത്വത്തോട് തനിക്ക് ചിലതൊക്കെ പറയാനുണ്ട്. പ്രിയപ്പെട്ട സുഹൃത്തുക്കളെ, നിങ്ങള്‍ക്കിടയില്‍ ഞങ്ങളുടെ ചാരന്മാര്‍ നുഴഞ്ഞുകയറിയിരിക്കുന്നു. നിങ്ങളെ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ട്.’-അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നെതന്യാഹു അധികാരത്തില്‍നിന്ന് പുറത്തുപോകാനിരിക്കെ കോഹെനും മൊസാദിന്റെ തലപ്പത്തുനിന്ന് നീങ്ങുകയാണ്. ഇറാനില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ വെളിപ്പെടുത്തല്‍ ഇസ്രാഈലിന്റെ കറുത്ത കരങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

]]>
https://www.chandrikadaily.com/12-06-2021-news-world-united-nations-reports.html/feed 0
സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പാക്കണം; സര്‍ക്കാറിനെ നിലപാട് അറിയിച്ച് മുസ്‌ലിംലീഗ് https://www.chandrikadaily.com/news-kerala-iumal-sachar-report.html https://www.chandrikadaily.com/news-kerala-iumal-sachar-report.html#respond Fri, 04 Jun 2021 04:36:35 +0000 https://www.chandrikadaily.com/?p=189180 സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സംസ്ഥാനത്ത് പ്രത്യേക വകുപ്പ് രൂപീകരിക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുമായി മുസ്‌ലിം ലീഗ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. മുസ്‌ലിം പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി, നേതാക്കളായ ഡോ.എം.കെ മുനീര്‍, കെ.പി.എ മജീദ് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് സര്‍വകക്ഷിയോഗം ചേരാനിരിക്കെയാണ് മുസ് ലിം ലീഗ് നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചത്.
നിവേദനത്തിന്റെ പൂര്‍ണരൂപം:

ഇന്ത്യയൊട്ടാകെ മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി സച്ചാര്‍ കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കേരളത്തില്‍ പാലോളി കമ്മിറ്റി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 22.02.2011ല്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിലൂടെ 80:20 അനുപാതം ആക്കിയത് ബഹു. ഹൈക്കോടതി വിധിയിലൂടെ റദ്ദാക്കപ്പെട്ടുവല്ലോ. ഈ സാഹചര്യം മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാത്ത അവസ്ഥയിലായിരിക്കുന്നു. മാത്രവുമല്ല, 80:20 അനുപാതത്തിലൂടെ ലത്തീന്‍ കത്തോലിക്കാ വിഭാഗം ഉള്‍പെടെയുള്ള ഇതര പിന്നാക്ക ക്രിസ്ത്യാനികള്‍ക്ക് അനുവദിച്ചുവന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കൂടി നഷ്ടപ്പെടുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിച്ച ശേഷം കമ്മിറ്റി നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ നല്‍കാനുള്ള സംവിധാനം പുതിയ വിധിയിലൂടെ ഇല്ലാതായിരിക്കുന്നു. ഇതിനൊരു പരിഹാരമായി താഴെ പറയുന്ന നിര്‍ദേശങ്ങള്‍ സമര്‍പിക്കുന്നു.
പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ സച്ചാര്‍ കമ്മിറ്റി സ്‌കീം ഇംപ്ലിമെന്റേഷന്‍ സെല്‍ എന്നോ സമാനമായ മറ്റെന്തെങ്കിവും പേരുകളിലോ ഒരു വകുപ്പുണ്ടാക്കി ആനുകൂല്യങ്ങള്‍ 100 ശതമാനം പിന്നാക്കമായ മുസ്‌ലിം സമുദായത്തിന് നല്‍കേണ്ടതാണ്. ഇതുവഴി സച്ചാര്‍ കമ്മിറ്റി സ്‌കീമുകള്‍ നടപ്പാക്കുന്നതിനായി പുതിയതായി പ്രത്യേക ബോര്‍ഡ് ഉണ്ടാക്കുകയും ആ ആനുകൂല്യങ്ങള്‍ നൂറു ശതമാനവും പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം സമുദായത്തിന് ലഭിക്കുന്ന സാഹചര്യം ഒരുക്കുകയും ചെയ്യാം.
അതുപോലെ തന്നെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പൊതുവായി നല്‍കുന്ന ആനുകൂല്യങ്ങള്‍ 2021 സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ജനസംഖ്യാനുപാതികമായി അര്‍ഹതയുള്ളവര്‍ക്ക് നിലവിലുള്ള ന്യൂനപക്ഷ കമ്മീഷനുകളുലൂടെയും ന്യൂനപക്ഷ ക്ഷേമ വകുപ്പിലൂടെയും പരാതികള്‍ക്ക് ഇട നല്‍കാത്തവിധം നടപ്പിലാക്കേണ്ടതാണ്.

വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ധ ഒഴിവാക്കാനായി ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ സുതാര്യത ഉറപ്പുവരുത്താനും പൊതുസമൂഹത്തിന് ലഭ്യമാകുന്ന തരത്തില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഏതു സ്‌കീമിന്റെ അടിസ്ഥാനത്തിലാണെന്നു പരസ്യപ്പെടുത്താനും അനാവശ്യ വിവാദങ്ങളിലേക്ക് കാര്യങ്ങള്‍ വലിച്ചിഴച്ച് സൗഹാര്‍ദ്ദം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊതുഭരണവും ന്യൂനപക്ഷ വകുപ്പും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

]]>
https://www.chandrikadaily.com/news-kerala-iumal-sachar-report.html/feed 0
കിഫ്ബി സി.എ.ജി റിപ്പോര്‍ട്ട്: അടിയന്തര പ്രമേയത്തിന് അനുമതി; ആരോപണം അക്കമിട്ട് നിരത്തി പ്രതിപക്ഷം https://www.chandrikadaily.com/kiifbi-in-assembly.html https://www.chandrikadaily.com/kiifbi-in-assembly.html#respond Wed, 20 Jan 2021 07:11:25 +0000 http://www.chandrikadaily.com/?p=177233 തിരുവനന്തപുരം : കിഫ്ബി വഴി മസാലബോണ്ട് വിറ്റഴിച്ചതുമുള്‍പ്പെടെ നടത്തിയ കടമെടുപ്പ് ഭരണഘടനാ ലംഘനമാണെന്ന സി.എ.ജി. റിപ്പോര്‍ട്ട് സംബന്ധിച്ച് സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി വി.ഡി സതീശന്‍ എം.എല്‍.എ. ഇതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയതോടെയാണ് നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്.

കിഫ്ബി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ മസാല ബോണ്ടുകള്‍ വിറ്റഴിച്ചതുള്‍പ്പെടെയുള്ള കടമെടുപ്പ് ബജറ്റിന് പുറത്തുള്ള കടമെടുപ്പാണെന്നും ഇതു ഭരണഘടനാ ലംഘനമാണെന്നുള്ള സി.എ.ജി റിപ്പോര്‍ട്ട് ഗുരുതരമായ സ്ഥിതി വിശേഷമാണ് സൃഷ്ടിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ധനമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തിനല്‍കിയത് വിഷയം ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/kiifbi-in-assembly.html/feed 0
ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനങ്ങള്‍ നടപ്പാകുന്നില്ല- വിമര്‍ശനവുമായി സി.എ.ജി https://www.chandrikadaily.com/finance-minister-budget-cag-report.html https://www.chandrikadaily.com/finance-minister-budget-cag-report.html#respond Tue, 19 Jan 2021 02:58:27 +0000 http://www.chandrikadaily.com/?p=177068 തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റിലെ വാഗ്ദാനങ്ങള്‍ നടപ്പാകുന്നില്ലെന്ന് സി.എ.ജി കണ്ടെത്തല്‍. 2018-19 കാലഘട്ടത്തെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞ ഭൂരിഭാഗം പദ്ധതികളും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെകുറിച്ച് നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സി.എ.ജി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. പദ്ധതി നടപ്പിലാക്കുന്നതിലെ കാലതാമസവും സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

12 വകുപ്പുകളിലായി 14 പുതിയ പദ്ധതികളാണ് മന്ത്രി അന്ന് അവതരിപ്പിച്ചത്. 188കോടിയായിരുന്നു പദ്ധതി വിഹിതമായി നിശ്ചയിച്ചത്. അഞ്ച് പദ്ധതികളിലായി 18.47 കോടി രൂപയാണ് 2018-19 കാലയളവില്‍ ചെലവഴിച്ചത്. എന്നാല്‍ 9 പദ്ധതികള്‍ നടപ്പിലായില്ല. ഇതില്‍ 7വന്‍കിട പദ്ധതികള്‍ക്ക് ബജറ്റില്‍ വിഹിതംപോലും നീക്കിവെച്ചിരുന്നില്ല. സമയബന്ധിതമായി വികസനപദ്ധതികള്‍ നടപ്പിലാക്കുന്നതിലും പണം ചെലവഴിക്കുന്നതിലും സര്‍ക്കാര്‍ പരാജയമാണെന്നും സി.എ.ജി പറയുന്നു.

]]>
https://www.chandrikadaily.com/finance-minister-budget-cag-report.html/feed 0
മന്ത്രി തോമസ് ഐസക്കിനെതിരായ അവകാശലംഘന നോട്ടീസ്: നിയമസഭാ സമിതി അന്തിമ റിപ്പോര്‍ട്ട് ഇന്ന് https://www.chandrikadaily.com/finance-minister-thomas-issac-cag-report-ethics-committy.html https://www.chandrikadaily.com/finance-minister-thomas-issac-cag-report-ethics-committy.html#respond Wed, 13 Jan 2021 03:09:54 +0000 https://www.chandrikadaily.com/?p=176144 തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ധനകാര്യമന്ത്രി തോമസ് ഐസക്കിനെതിരായ അവകാശലംഘന നോട്ടീസ് പരാതിയില്‍ അന്തിമറിപ്പോര്‍ട്ട് ഇന്ന് പുറത്ത് വിടും. നിയമസഭാ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന് ഇന്ന് അംഗീകാരം നല്‍കും. വി.ഡി സതീശന്‍ എം.എല്‍.എയാണ് മന്ത്രിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

കിഫ്ബിയെകുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍വെക്കുന്നതിന് മുന്‍പായി പരസ്യപ്പെടുത്തിയെന്നതാണ് കേസ്. സംഭവത്തെ തുടര്‍ന്ന് വലിയ രാഷ്ട്രീയവിവാദത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. ആദ്യഘട്ടത്തില്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്ന ഐസക്കിന് പിന്നീട് തിരുത്തേണ്ടിവന്നിരുന്നു.

ധനമന്ത്രി എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകുന്നത് നിയമസഭാ ചരിത്രത്തില്‍തന്നെ അപൂര്‍വ്വ സംഭവമാണ്. അതേസമയം, ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്നാണ് എത്തിക്‌സ് കമ്മിറ്റി കണ്ടെത്തല്‍. ഐസക്കിന് ക്ലീറ്റ് നല്‍കുന്ന റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം വിയോജനകുറിപ്പ് രേഖപ്പെടുത്തും.

]]>
https://www.chandrikadaily.com/finance-minister-thomas-issac-cag-report-ethics-committy.html/feed 0