<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>CAG &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cag/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 11 Jul 2024 09:59:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>CAG &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മനുഷ്യ-മൃഗ സംഘർഷം തടയുന്നതിൽ സർക്കാർ പൂര്&#x200d;ണ പരാജയം; രൂക്ഷവിമർശനവുമായി സി.എ.ജി</title>
		<link>https://www.chandrikadaily.com/governments-complete-failure-to-prevent-human-animal-conflict-cag-with-severe-criticism.html</link>
					<comments>https://www.chandrikadaily.com/governments-complete-failure-to-prevent-human-animal-conflict-cag-with-severe-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 11 Jul 2024 09:59:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CAG]]></category>
		<category><![CDATA[complete failure]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302442</guid>

					<description><![CDATA[വനഭൂമി വനേതര പ്രവർത്തനങ്ങൾക്ക് കൊടുത്തത് ശരിയായ നടപടിയല്ലെന്നും വിമർശനം]]></description>
										<content:encoded><![CDATA[<p>മനുഷ്യ-മൃഗ സംഘര്&#x200d;ഷം തടയുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; പൂര്&#x200d;ണമായും പരാജയപ്പെട്ടുവെന്ന് സി.എ.ജി. &#8216;2017 മുതല്&#x200d; 2021 വരെ 29,798 കേസുകളാണ് റിപ്പോര്&#x200d;ട്ട് ചെയ്തത്. സംസ്ഥാനത്തെ വന്യജീവി ആക്രമണത്തില്&#x200d; 445 പേരുടെ ജീവന്&#x200d; നഷ്ടമായി. മുഴുവന്&#x200d; കേസുകളില്&#x200d; 12.48 ശതമാനം കേസുകളും വയനാട്ടില്&#x200d; നിന്നാണ്. വയനാട്ടില്&#x200d; മാത്രം 6161 കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടുണ്ട്&#8217;. സി.എ.ജി രൂക്ഷവിമര്&#x200d;ശനം നടത്തി.</p>
<p>വനം-വനേതര ഭൂമി വേര്&#x200d;തിരിക്കുന്നതിലും സര്&#x200d;ക്കാര്&#x200d; പരാജയപ്പെട്ടെന്നും സി.എ.ജി വിമര്&#x200d;ശിച്ചു. &#8216;ആനത്താരകള്&#x200d; സംരക്ഷിക്കുന്നതിലും സര്&#x200d;ക്കാര്&#x200d; പരാജയമാണ്. അധിനിവേശ സസ്യങ്ങള്&#x200d; നശിപ്പിച്ചില്ല, മൃഗങ്ങള്&#x200d;ക്ക് വെള്ളവും ആഹാരവും ഉള്&#x200d;ക്കാട്ടില്&#x200d; ഉറപ്പുവരുത്തുന്നതിലും വനം വകുപ്പ് പരാജയപ്പെട്ടു, ഇത് കാരണം വന്യജീവികള്&#x200d; നാട്ടിലിറങ്ങി, വന്യജീവി സെന്&#x200d;സസ് കൃത്യമായി നടപ്പാക്കിയില്ല&#8217; സിഎജി വിമര്&#x200d;ശിച്ചു. വനഭൂമി വനേതര പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് കൊടുത്തത് ശരിയായ നടപടിയല്ലെന്നും വിമര്&#x200d;ശനമുയര്&#x200d;ന്നു. കെ.എസ്.ഇ.ബി മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്&#x200d; എന്നിവയ്ക്കാണ് വനഭൂമി നല്&#x200d;കിയത്.</p>
<p>റേഡിയോ കോളര്&#x200d; സ്ഥാപിക്കുന്നതില്&#x200d; പരാജയപ്പെട്ടതിലും സി.എ.ജി സര്&#x200d;ക്കാറിനെ രൂക്ഷമായി വിമര്&#x200d;ശിച്ചു. അക്രമകാരികളായ ആനകള്&#x200d;ക് റേഡിയോ കോളര്&#x200d; സ്ഥാപിക്കണമെന്ന് കേന്ദ്ര വനം മന്ത്രാലയം നിര്&#x200d;ദ്ദേശിച്ചിട്ടുണ്ട്, ഇതിന്റെ അടിസ്ഥാനത്തില്&#x200d; 2018 ല്&#x200d; പാലകാട് ഡി.എഫ്.ഒ 5.63 കോടി ചെലവാക്കി മൂന്നു റേഡിയോ കോളര്&#x200d; വാങ്ങി, പക്ഷെ കോളര്&#x200d; സ്ഥാപിക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; അനുമതി വാങ്ങിയെടുക്കാന്&#x200d; വനം വകുപ്പിന് കഴിഞ്ഞില്ലെന്നും വിമര്&#x200d;ശനമുയര്&#x200d;ന്നു. വനംഭൂമി കൈയേറ്റം തടയാതിരുന്നത് മനുഷ്യ-മൃഗ സംഘര്&#x200d;ഷത്തിന് കാരണമായെന്നും സി.എ.ജി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/governments-complete-failure-to-prevent-human-animal-conflict-cag-with-severe-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.എ.ജി റിപ്പോര്&#x200d;ട്ട് പറയുന്നത് &#8211; എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/cag-report-says-editorial.html</link>
					<comments>https://www.chandrikadaily.com/cag-report-says-editorial.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 11 Feb 2023 15:21:23 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CAG]]></category>
		<category><![CDATA[cag report]]></category>
		<category><![CDATA[govt]]></category>
		<category><![CDATA[kerala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237408</guid>

					<description><![CDATA[വൈദ്യുതി ബില്ലോ കുടിവെള്ള ബില്ലോ വൈകിപ്പോയാല്&#x200d; ഉദ്യോഗസ്ഥര്&#x200d; വീടുകളില്&#x200d; കുതിച്ചെത്തുന്നതും സര്&#x200d;വസാധാരണമാണ്. ഈ സാഹചര്യത്തില്&#x200d; കോടികളുടെ കുടിശ്ശികയുണ്ടായിട്ടും കുത്തക വ്യാപാരികളും സര്&#x200d;ക്കാര്&#x200d; വകുപ്പുകളുമൊന്നും ഒരു കുലുക്കവുമില്ലാതെയാണ് മുന്നോട്ടുപോകുന്നത്]]></description>
										<content:encoded><![CDATA[<p>ഇന്ധനത്തിനു രണ്ടുരൂപ സെസ് ഏര്&#x200d;പ്പെടുത്തിയും നികുതി നിരക്കു കുത്തനെ വര്&#x200d;ധിപ്പിച്ചും ജനങ്ങളെ പിഴിഞ്ഞുകൊണ്ടിരിക്കുന്ന പിണറായി സര്&#x200d;ക്കാറിന്റെ പിടിപ്പുകേടിനെ തുറന്നുകാട്ടുന്നതാണ് കഴിഞ്ഞ ദിവസം നിയമസഭയുടെ മേശപ്പുറത്തുവെച്ച കണ്&#x200d;ട്രോളര്&#x200d; ആന്റ് ഓഡിറ്റര്&#x200d; ജനറല്&#x200d; (സി.എ.ജി) റിപ്പോര്&#x200d;ട്ട്. വിവിധ വകുപ്പുകള്&#x200d; നികുതിയിനത്തിലും മറ്റും പിരിച്ചെടുക്കാനുള്ളത് 21 797.86 കോടി രൂപയാണെന്ന് റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതില്&#x200d; 7100.32 കോടി രൂപ അഞ്ച് വര്&#x200d;ഷത്തോളമായി കുടിശികയായിക്കിടക്കുന്ന തുകയാണെന്നും 2020-21 ലെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>സംസ്ഥാനം കടക്കെണിയിലാണെന്നും ക്ഷേമ പെന്&#x200d;ഷനുകളുള്&#x200d;പ്പെടെ മുടങ്ങിപ്പോകുന്ന സാഹചര്യത്തിലാണ് സെസും നികുതി വര്&#x200d;ധനവും അനിവാര്യമായി വന്നതെന്നും സര്&#x200d;ക്കാര്&#x200d; പറയുമ്പോഴാണ് ഇന്ധന സെസിലൂടെ ലക്ഷ്യമിടുന്ന 750 കോടിയുടെ 30 ഇരട്ടിതുക കുടിശ്ശികയായിക്കിടക്കുന്നത്. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 22 ശതമാനം വരുന്ന ഈ പണം കുടിശികയായതിനു പിന്നില്&#x200d; സാമ്പത്തിക രംഗത്തെ സര്&#x200d;ക്കാറിന്റെ മിസ് മാനേജ്‌മെന്റ് തന്നെയാണ്.</p>
<p>സംസ്ഥാനത്തിന്റെ സാമ്പത്തിക തകര്&#x200d;ച്ചക്കുള്ള കാരണം നികുതി പിരിവിലെയും വരുമാനങ്ങള്&#x200d; കണ്ടെത്തുന്നതിലെയും പരാജയമാണെന്ന് ഗുലാത്തി ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്&#x200d;സ് ആന്റ് ടാക്‌സേഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്&#x200d; പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ഈ പ്രതിസന്ധിയില്&#x200d; നിന്ന് കരകയറാനുള്ള യഥാര്&#x200d;ത്ഥവഴി ജനങ്ങളുടെ പോക്കറ്റില്&#x200d; കൈയ്യിടലല്ലെന്നും പകരം നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിലും വരുമാനം സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള പദ്ധതികള്&#x200d; തയാറാക്കലും ശ്രദ്ധകേന്ദ്രീകരിക്കലാണെന്ന് പ്രതിപക്ഷം നിലപാടെടുത്തിരുന്നു. എന്നാല്&#x200d; പ്രതിപക്ഷത്തിന്റെ ഈ നിര്&#x200d;ദേശങ്ങളെല്ലാം തള്ളിയ സര്&#x200d;ക്കാര്&#x200d; നികുതി നിരക്കുകളുടെ വര്&#x200d;ധനയില്&#x200d; ഉറച്ചുനില്&#x200d;ക്കുകയായിരുന്നു. ഇപ്പോള്&#x200d; പ്രതിപക്ഷത്തിന്റെ നിലപാടുകള്&#x200d; പൂര്&#x200d;ണമായും ശരിവെച്ചിരിക്കുകയാണ് സി.എ.ജി റിപ്പോര്&#x200d;ട്ട്.</p>
<p>കിട്ടാക്കടങ്ങള്&#x200d; പിരിച്ചെടുക്കാനുള്ള ശ്രമങ്ങള്&#x200d;ക്ക് പകരം സാധാരണക്കാരുടെ മേല്&#x200d; വീണ്ടും വീണ്ടും നികുതി ഏര്&#x200d;പ്പെടുത്തുകയെന്ന എളുപ്പവഴിയാണ് സര്&#x200d;ക്കാര്&#x200d; സ്വീകരിക്കുന്നതെന്നും സി.എ.ജി റിപ്പോര്&#x200d;ട്ട് തുറന്നുകാട്ടുന്നു. ആകെ കുടിശ്ശികയില്&#x200d; 6422 കോടി രൂപയും തദ്ദേശ സ്ഥാപനങ്ങളില്&#x200d; നിന്നും സര്&#x200d;ക്കാറിന്റെ വിവിധ വകുപ്പുകളില്&#x200d; നിന്നുമാണ് ലഭിക്കാനുള്ളത്. അതേപോലെ ബാര്&#x200d; ഹോട്ടലുകള്&#x200d;ക്ക് ചുമത്തിയ പിഴ വകയില്&#x200d; 88 കോടിയും കിട്ടാനുണ്ട്. ബാര്&#x200d; ലൈസന്&#x200d;സ് കൈമാറ്റത്തിന് ഫീസ് ഈടാക്കുന്നതില്&#x200d; പോലും സര്&#x200d;ക്കാര്&#x200d; വീഴ്ച്ച വരുത്തിയതായി റിപ്പോര്&#x200d;ട്ട് പറയുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പിരിച്ചെടുക്കാന്&#x200d; ബുദ്ധിമുട്ടുള്ള തുകകള്&#x200d; പിരിച്ചെടുക്കാനുള്ള മനസും കുത്തകകളെ തൊടാനുള്ള ധൈര്യവും സര്&#x200d;ക്കാറിനില്ലാത്തത് കൊണ്ടാണ് എന്നതാണ്.</p>
<p>കുടിശ്ശികയായിക്കിടക്കുന്ന നികുതി പിരിച്ചെടുക്കുന്നതിനു പകരം എളുപ്പത്തില്&#x200d; നികുതികിട്ടുന്ന മേഖലകളായ ഇന്ധനം, മോട്ടോര്&#x200d; വാഹനം, രജിസ്‌ട്രേഷന്&#x200d;, മദ്യം എന്നീ മേഖലകളിലാണ് സര്&#x200d;ക്കാര്&#x200d; കൈവെച്ചിരിക്കുന്നത്. ഇതാകട്ടെ ജനങ്ങളുടെ കൈയ്യില്&#x200d; നിന്ന് നേരിട്ട് തുക പിടിച്ചുപറിക്കുന്നതിന് തുല്ല്യമാണ്. വര്&#x200d;ധിപ്പിച്ച നിരക്കിലുള്ള നികുതി നിരക്കുകള്&#x200d; അംഗീകരിക്കാതെ നിര്&#x200d;വാഹവുമില്ലെന്നതിനാല്&#x200d; ജനങ്ങള്&#x200d; ഈ തുകകളെല്ലാം അടക്കുമെന്ന് ഭരണകൂടത്തിനുറപ്പാണ്. അതുകൊണ്ടാണ് വീണ്ടും വീണ്ടും പാവപ്പെട്ടവനെ പിഴിഞ്ഞുകൊണ്ടിരിക്കുന്നത്.</p>
<p>മറുഭാഗത്ത് കുത്തകകള്&#x200d; നികുതി അടക്കുന്നതില്&#x200d; ഗുരുതരമായി വീഴ്ച്ചയാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. അത്‌കൊണ്ട് തന്നെ നികുതി പിരിച്ചെടുക്കാന്&#x200d; കഴിയാത്ത സംസ്ഥാനങ്ങളുടെ കൂട്ടത്തില്&#x200d; കേരളം രാജ്യത്തുതന്നെ മുന്&#x200d;നിരയിലാണ്. ജീവിതം വഴിമുട്ടിപ്പോയതിന്റെ പേരില്&#x200d; മാത്രം സാധാരണക്കാരന്റെ ലോണ്&#x200d; തിരിച്ചടവ് മുടങ്ങിയാല്&#x200d; ജപ്തി നോട്ടീസയക്കാന്&#x200d; ബാങ്കുകള്&#x200d; കാണിക്കുന്ന ആവേശം നമ്മുടെ നാട്ടിലെ പതിവു കാഴ്ച്ചയാണ്.</p>
<p>വൈദ്യുതി ബില്ലോ കുടിവെള്ള ബില്ലോ വൈകിപ്പോയാല്&#x200d; ഉദ്യോഗസ്ഥര്&#x200d; വീടുകളില്&#x200d; കുതിച്ചെത്തുന്നതും സര്&#x200d;വസാധാരണമാണ്. ഈ സാഹചര്യത്തില്&#x200d; കോടികളുടെ കുടിശ്ശികയുണ്ടായിട്ടും കുത്തക വ്യാപാരികളും സര്&#x200d;ക്കാര്&#x200d; വകുപ്പുകളുമൊന്നും ഒരു കുലുക്കവുമില്ലാതെയാണ് മുന്നോട്ടുപോകുന്നത്. മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ഇവിടെയും പിണറായി സര്&#x200d;ക്കാര്&#x200d; മാതൃകയാക്കുന്നത് നരേന്ദ്ര മോദി സര്&#x200d;ക്കാറിനെയാണ്.</p>
<p>സ്വന്തക്കാര്&#x200d;ക്കും കുത്തകകള്&#x200d;ക്കും രാജ്യത്തെ നിയമങ്ങളൊന്നും ബാധകമല്ലെന്ന അതേ സമീപനം സംസ്ഥാനസര്&#x200d;ക്കാറും പിന്തുടരുകയാണ്. അത് കൊണ്ട് തന്നെ ഇത്തരക്കാര്&#x200d; തഴച്ചുവളരുമ്പോള്&#x200d; പാവപ്പെട്ടവരുടെ ജീവിതം കൂടുതല്&#x200d; ദുസ്സഹമാവുകയാണ്. ഏതായാലും സി.എ.ജി റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാണിച്ചിരിക്കുന്നത് സാമ്പത്തിക രംഗത്ത് സംസ്ഥാനത്തിന് സംഭവിച്ച ഗുരുതരമായ വീഴ്ച്ചകളാണ്. അതു തിരിച്ചറിഞ്ഞ് തെറ്റുതിരുത്തി മുന്നോട്ടുപോവുകയും സാധാരണക്കാരെ ജീവിക്കാന്&#x200d; അനുവദിക്കുകയും ചെയ്യാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാകണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cag-report-says-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നികുതിക്കൊള്ളക്കിടെ റവന്യൂ കുടിശികയുടെ പേരില്&#x200d;  സര്&#x200d;ക്കാരിനെ  വിമര്&#x200d;ശിച്ച സി.എ.ജി</title>
		<link>https://www.chandrikadaily.com/revenue-cag.html</link>
					<comments>https://www.chandrikadaily.com/revenue-cag.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 09 Feb 2023 07:50:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[CAG]]></category>
		<category><![CDATA[revenue]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236857</guid>

					<description><![CDATA[സ്‌റ്റേ വഴി 6143 കോടി രൂപ കിട്ടാനുണ്ട്. കുടിശികയുടെ വിവരശേഖരണം നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കാന്&#x200d; സി.എ.ജി നിര്&#x200d;ദേശിച്ചു. ]]></description>
										<content:encoded><![CDATA[<p>നികുതിക്കൊള്ളക്കിടെ സര്&#x200d;ക്കാരിനെ റവന്യൂ കുടിശികയുടെ പേരില്&#x200d; വിമര്&#x200d;ശിച്ച സി.എ.ജി . റവന്യൂകിടിശിക കുമിഞ്ഞുകൂടി കിടക്കുകയാണെന്നും ഇത് പിരിച്ചെടുക്കുന്നതില്&#x200d; സര്&#x200d;ക്കാരിന് അലംഭാവമാണെന്നും റിപ്പോര്&#x200d;ട്ട് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ചുവര്&#x200d;ഷം മാത്രം 7100.32 കോടിയുടെ കുടിശികയാണ് റവന്യൂ ഇനത്തില്&#x200d; ഖജനാവിലേക്ക് വരാനുളളത്. കോടതികളുടെ സ്‌റ്റേ ഒഴിവാക്കുന്നതിനും വകുപ്പുകള്&#x200d; മുന്&#x200d;കൈയെടുക്കുന്നില്ല. എക്‌സൈസ് വകുപ്പില്&#x200d;നിന്നടക്കം കോടികളാണുള്ളത്.<br />
21797.86 കോടി രൂപയാണ ്‌മൊത്തം കുടിശിക. ഇത് സംസ്ഥാനവരുമാനത്തിന്റെ 22.33 ശതമാനമാണ്. പാവപ്പെട്ടവരെയും സാധാരണക്കാരെയും കോടതികളിലും മറ്റും നിര്&#x200d;ത്തി ജപ്തിയുള്&#x200d;പ്പെടെ നടപടിവഴി റവന്യൂ വരുമാനം നേടിയെടുക്കുന്ന സര്&#x200d;ക്കാരിന് കോടികളുടെ കുടിശികയുടെ കാര്യത്തില്&#x200d; അനക്കമില്ലാത്തത് ഞെട്ടലുളവാക്കുന്നു. സ്‌റ്റേ വഴി 6143 കോടി രൂപ കിട്ടാനുണ്ട്. കുടിശികയുടെ വിവരശേഖരണം നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കാന്&#x200d; സി.എ.ജി നിര്&#x200d;ദേശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/revenue-cag.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.എ.ജി റിപ്പോര്&#x200d;ട്ടിനെതിരായ പ്രമേയം നിയമസഭ പാസാക്കി; അപൂര്&#x200d;വ്വ നടപടി, പ്രതിപക്ഷം എതിര്&#x200d;ത്തു</title>
		<link>https://www.chandrikadaily.com/resolution-against-cag-report-passed-niyamasabha.html</link>
					<comments>https://www.chandrikadaily.com/resolution-against-cag-report-passed-niyamasabha.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 22 Jan 2021 09:17:53 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[CAG]]></category>
		<category><![CDATA[niyamasabha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177548</guid>

					<description><![CDATA[എതിര്&#x200d;ക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് സര്&#x200d;ക്കാരിനെന്നും അതിനുള്ള ഉദാഹരണമാണ് സി.എ.ജി പരാമര്&#x200d;ശത്തിനെതിരായ പ്രമേയമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സി.എ.ജി റിപ്പോര്&#x200d;ട്ടിനെതിരായി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി. സി.എ.ജി റിപ്പോര്&#x200d;ട്ടില്&#x200d; പരാമര്&#x200d;ശിക്കുന്ന പലകാര്യങ്ങളും വസ്തുതാവിരുദ്ധവും യാഥാര്&#x200d;ത്ഥ്യങ്ങള്&#x200d;ക്ക് നിരക്കാത്തതുമാണെന്ന് പ്രമേയത്തില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പറഞ്ഞു. അതേസമയം പ്രമേയത്തെ പ്രതിപക്ഷം ശക്തമായി എതിര്&#x200d;ത്തു.</p>
<p>വിചിത്രമായ പ്രമേയമാണെന്ന് വി.ഡി സതീശന്&#x200d; പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളെ തകര്&#x200d;ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സിഎജി റിപ്പോര്&#x200d;ട്ടിലെ പരാമര്&#x200d;ശങ്ങള്&#x200d; നിരാകരിക്കണമെന്ന് പറയാനുള്ള അവകാശം സഭയ്ക്കില്ല. സി.എ.ജി റിപ്പോര്&#x200d;ട്ട് സഭയില്&#x200d;വെച്ചാല്&#x200d; പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയിലേക്കാണ് പോകുന്നത്. കമ്മിറ്റികള്&#x200d;ക്കുള്ള അധികാരം നിയമസഭയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>എതിര്&#x200d;ക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് സര്&#x200d;ക്കാരിനെന്നും അതിനുള്ള ഉദാഹരണമാണ് സി.എ.ജി പരാമര്&#x200d;ശത്തിനെതിരായ പ്രമേയമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്&#x200d; പറഞ്ഞു. ഭരണഘടനാ സ്ഥാപനമായ സി.എ.ജിക്കെതിരെ നിയമസഭയില്&#x200d; പ്രമേയം അവതരിപ്പിക്കുന്നത് സഭാചരിത്രത്തില്&#x200d;തന്നെ അപൂര്&#x200d;വ്വമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/resolution-against-cag-report-passed-niyamasabha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കിഫ്ബി സി.എ.ജി റിപ്പോര്&#x200d;ട്ട് ധനമന്ത്രി ചോര്&#x200d;ത്തിയത് വിവാദം മുന്&#x200d;കൂട്ടികണ്ട്- വി.ഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/kiifbi-cag-report-discussion-assembly.html</link>
					<comments>https://www.chandrikadaily.com/kiifbi-cag-report-discussion-assembly.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 20 Jan 2021 08:10:34 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[assembly]]></category>
		<category><![CDATA[CAG]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177240</guid>

					<description><![CDATA[കിഫ്ബിയെഅല്ല, ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെയാണ് സി.എ.ജി വിമര്&#x200d;ശിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം : കിഫ്ബി വഴി മസാലബോണ്ട് വിറ്റഴിച്ചതുമുള്&#x200d;പ്പെടെ നടത്തിയ കടമെടുപ്പ് ഭരണഘടനാ ലംഘനമാണെന്ന സി.എ.ജി. റിപ്പോര്&#x200d;ട്ട് സംബന്ധിച്ച് സര്&#x200d;ക്കാരിനെതിരെ ആരോപണങ്ങള്&#x200d; ഉന്നയിച്ച് വി.ഡി സതീശന്&#x200d; എം.എല്&#x200d;.എ. ഭരണഘടനയുടെ 293ാം വകുപ്പിനെ കിഫ്ബി മറികടന്നുവെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് വി.ഡി സതീശന്&#x200d; പറഞ്ഞു.</p>
<p>കിഫ്ബിയെഅല്ല, ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെയാണ് സി.എ.ജി വിമര്&#x200d;ശിക്കുന്നത്. ധനമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. എക്‌സിറ്റ് മീറ്റിംഗ് മിനിറ്റ്‌സ് സി.എ.ജി നല്&#x200d;കിയിട്ടും കിട്ടിയില്ലെന്ന് മന്ത്രി പറഞ്ഞു. കിഫ്ബിയില്&#x200d; വിശദീകരണം നല്&#x200d;കാന്&#x200d; അവസരം നല്&#x200d;കിയില്ലെന്ന വാദം തെറ്റാണ്. മന്ത്രി ഐസക്കിന്റേത് രാഷ്ട്രീയ കൗശലമാണെന്നും ധനമന്ത്രി സി.എ.ജി റിപ്പോര്&#x200d;ട്ട് മാധ്യമങ്ങള്&#x200d;ക്ക് ചോര്&#x200d;ത്തി നല്&#x200d;കിയത് നിയമസഭയില്&#x200d;വെക്കുമ്പോഴുണ്ടാകുന്ന വിവാദം മുന്&#x200d;കൂട്ടികണ്ടുകൊണ്ടാണ്.</p>
<p>രാഷ്ട്രീയ നിറംകലര്&#x200d;ത്തി സിഎജിയെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തെ അനുകൂലിച്ച് എം. ഉമ്മര്&#x200d; എം.എല്&#x200d;.എ, വി.ടി ബല്&#x200d;റാം എന്നിവരും സംസാരിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kiifbi-cag-report-discussion-assembly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2 ജി കേസ് &#8216;ഉണ്ടാക്കിയ&#8217; മുന്&#x200d; സി.എ.ജി വിനോദ് റായിയെ സംവാദത്തിന് വെല്ലുവിളിച്ച് എ. രാജ</title>
		<link>https://www.chandrikadaily.com/a-raja-challenges-vinod-rai-for-2g-debate-update.html</link>
					<comments>https://www.chandrikadaily.com/a-raja-challenges-vinod-rai-for-2g-debate-update.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 19 Jan 2018 06:21:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2G Spectrum]]></category>
		<category><![CDATA[A Raja]]></category>
		<category><![CDATA[CAG]]></category>
		<category><![CDATA[Vinod Rai]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65720</guid>

					<description><![CDATA[വിനോദ് റായ്‌ക്കെതിരെ കേസെടുക്കണമെന്ന് കോണ്&#x200d;ഗ്രസ് ന്യൂഡല്&#x200d;ഹി: 2 ജി സ്‌പെക്ട്രം അഴിമതി കേസില്&#x200d; വിചാരണ കോടതി വെറുതെ വിട്ട മുന്&#x200d; കേന്ദ്ര ടെലികോം മന്ത്രി എ. രാജ, രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ഉയര്&#x200d;ത്തിക്കൊണ്ടുവന്ന മുന്&#x200d; സി.എ.ജി വിനോദ് റായ്‌ക്കെതിരെ പരസ്യമായി രംഗത്ത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി എന്ന് വിശേഷിപ്പിക്കപ്പെട്ട 2 ജി സ്‌പെക്ട്രം കേസ് സംബന്ധിച്ച് റായ് സംവാദത്തിനുണ്ടോ എന്ന് എ. രാജ എന്&#x200d;.ഡി.ടി.വിയില്&#x200d; വെല്ലുവിളിച്ചു. Ex CAG Vinod Rai [&#8230;]]]></description>
										<content:encoded><![CDATA[<p><strong>വിനോദ് റായ്‌ക്കെതിരെ കേസെടുക്കണമെന്ന് കോണ്&#x200d;ഗ്രസ്</strong></p>
<p>ന്യൂഡല്&#x200d;ഹി: 2 ജി സ്‌പെക്ട്രം അഴിമതി കേസില്&#x200d; വിചാരണ കോടതി വെറുതെ വിട്ട മുന്&#x200d; കേന്ദ്ര ടെലികോം മന്ത്രി എ. രാജ, രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ഉയര്&#x200d;ത്തിക്കൊണ്ടുവന്ന മുന്&#x200d; സി.എ.ജി വിനോദ് റായ്‌ക്കെതിരെ പരസ്യമായി രംഗത്ത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി എന്ന് വിശേഷിപ്പിക്കപ്പെട്ട 2 ജി സ്‌പെക്ട്രം കേസ് സംബന്ധിച്ച് റായ് സംവാദത്തിനുണ്ടോ എന്ന് എ. രാജ എന്&#x200d;.ഡി.ടി.വിയില്&#x200d; വെല്ലുവിളിച്ചു.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">Ex CAG Vinod Rai should be prosecuted, he was used as a gun to kill UPA-2: A Raja tells me in <a href="https://twitter.com/timesofindia?ref_src=twsrc%5Etfw">@timesofindia</a> <a href="https://t.co/pGvH1DD1gj">pic.twitter.com/pGvH1DD1gj</a></p>
<p>&mdash; Sagarika Ghose (@sagarikaghose) <a href="https://twitter.com/sagarikaghose/status/954181104084250624?ref_src=twsrc%5Etfw">January 19, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>&#8216;കണ്ണടച്ച ശേഷം ലോകം ഇരുട്ടാണെന്ന് പറയുന്ന പൂച്ചയെ പോലെയാണ് വിനോദ് റായ്. ഈ ചാനലില്&#x200d; ഞാന്&#x200d; അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്. നമുക്ക് വസ്തുതകള്&#x200d; പരിശോധിക്കാം. 2 ജി സ്‌പെക്ട്രം അനുവദിച്ചതില്&#x200d; നഷ്ടമൊന്നുമില്ലെന്ന് സി.എ.ജി പരിശോധനയില്&#x200d; വ്യക്തമായതാണ്. എന്നിട്ടും എന്തിനാണ് വിനോദ് റായ് കേസ് ഉണ്ടാക്കിയത്?&#8230;&#8217; 2ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട പരിപാടിയില്&#x200d; രാജ ചോദിച്ചു.</p>
<p>രണ്ടാം യു.പി.എ സര്&#x200d;ക്കാറിനെ താഴെയിറക്കാനുള്ള ഗൂഢാലോചനയില്&#x200d; പങ്കാളിയായിരുന്നു റായ് എന്നും അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിച്ച് സത്യം പുറത്തു കൊണ്ടുവരണമെന്നും രാജ ആവശ്യപ്പെട്ടു.</p>
<p>2010-ല്&#x200d; കംപ്‌ട്രോളര്&#x200d; &#8211; ഓഡിറ്റര്&#x200d; ജനറല്&#x200d; (സി.എ.ജി) തലവനായിരിക്കവെയാണ് വിനോദ് റായ് സ്‌പെക്ട്രം അനുവദിച്ചതില്&#x200d; 1.76 ലക്ഷം കോടി രൂപ പൊതു ഖജനാവിന് നഷ്ടമുണ്ടായി എന്ന ആരോപണമുയര്&#x200d;ത്തിയത്. മന്ത്രിസഭയിലെ ഡി.എം.കെ പ്രതിനിധിയായിരുന്ന രാജക്ക് ആ വര്&#x200d;ഷം തന്നെ രാജിവെക്കേണ്ടി വരികയും ചെയ്തു. ഇതേ കേസില്&#x200d; കോടതി അദ്ദേഹം 15 മാസം ജയിലില്&#x200d; കഴിഞ്ഞു.</p>
<p>കഴിഞ്ഞ മാസം വിചാരണാ കോടതി രാജയെയും 17 പ്രതികളെയും കുറ്റവിമുക്തരാക്കിയിരുന്നു. എല്ലാവരെയും വെറുതെ വിടുകയും ചെയ്തു.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">TOI exclusive: A Raja says Vinod Rai was part of a political conspiracy against UPA 2 <a href="https://t.co/z2iXzPOBhT">https://t.co/z2iXzPOBhT</a> <a href="https://t.co/EJBqbIyBIo">pic.twitter.com/EJBqbIyBIo</a></p>
<p>&mdash; Times of India (@timesofindia) <a href="https://twitter.com/timesofindia/status/954189225083023361?ref_src=twsrc%5Etfw">January 19, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>2 ജി കേസില്&#x200d; പ്രതികളെ വെറുതെ വിട്ട സംഭവം &#8216;സി.എ.ജിയുടെ ചരിത്രത്തിലെ കറുത്ത പാട്&#8217; ആയി അവശേഷിക്കുമെന്ന് കോണ്&#x200d;ഗ്രസ് പറഞ്ഞിരുന്നു. ഇതിന് കാരണക്കാരനായ വിനോദ് റായ്‌യെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്നും കോണ്&#x200d;ഗ്രസ് ആവശ്യപ്പെട്ടു. നിലവില്&#x200d; ക്രിക്കറ്റ് ഭരണസമിതി ചെയര്&#x200d;മാനാണ് വിനോദ് റായ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-raja-challenges-vinod-rai-for-2g-debate-update.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.എ.ജി റിപ്പോര്‍ട്ടിന് പിന്നില്‍ ദുരൂഹതയെന്ന് ആരോപണം; എജി അന്വേഷണിക്കണമെന്ന് വിന്‍സെന്റ് എം.എല്‍.എ</title>
		<link>https://www.chandrikadaily.com/cag-report-investigation-should-be-completed-by-ag-m-vincent.html</link>
					<comments>https://www.chandrikadaily.com/cag-report-investigation-should-be-completed-by-ag-m-vincent.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 26 May 2017 16:12:17 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ag]]></category>
		<category><![CDATA[CAG]]></category>
		<category><![CDATA[vizhinjam project]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30068</guid>

					<description><![CDATA[തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സി.എ.ജി റിപ്പോര്‍ട്ടില്‍ ദുരുഹത ഉണ്ടെന്നും ഇതെക്കുറിച്ച് എജി അന്വേഷിക്കണമെന്നും എം. വിന്‍സെന്റ് എം.എല്‍.എ. സി.എ.ജി റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമിതിയുടെ കണ്‍സള്‍ട്ടന്റായി ഒരു മാധ്യമത്തില്‍ വിഴിഞ്ഞം തുറമുഖത്തിനെതിരെ ലേഖനം എഴുതിയ ആര്‍ തുളസീധരനെ നിയോഗിച്ചതില്‍ ദുരൂഹതയുണ്ടെന്ന് എം. വിന്‍സെന്റ് ആരോപിച്ചു. കണ്‍സള്‍ട്ടന്റായി ആര്‍ തുളസീധരന്‍ എട്ടുദിവസം ജോലിചെയ്തു. പിന്നീട് ഇക്കാര്യം പുറത്തുവന്നതോടെ അദ്ദേഹത്തെ കണ്‍സള്‍ട്ടന്റ് സ്ഥാനത്തു നിന്നും ഔദ്യോഗികമായി നീക്കം ചെയ്തിരുന്നു. ഇദ്ദേഹം ലേഖനത്തിലൂടെ ആരോപിച്ച പലതും സി.എ.ജി റിപ്പോര്‍ട്ടില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സി.എ.ജി റിപ്പോര്&#x200d;ട്ടില്&#x200d; ദുരുഹത ഉണ്ടെന്നും ഇതെക്കുറിച്ച് എജി അന്വേഷിക്കണമെന്നും എം. വിന്&#x200d;സെന്റ് എം.എല്&#x200d;.എ. സി.എ.ജി റിപ്പോര്&#x200d;ട്ട് തയ്യാറാക്കുന്ന സമിതിയുടെ കണ്&#x200d;സള്&#x200d;ട്ടന്റായി ഒരു മാധ്യമത്തില്&#x200d; വിഴിഞ്ഞം തുറമുഖത്തിനെതിരെ ലേഖനം എഴുതിയ ആര്&#x200d; തുളസീധരനെ നിയോഗിച്ചതില്&#x200d; ദുരൂഹതയുണ്ടെന്ന് എം. വിന്&#x200d;സെന്റ് ആരോപിച്ചു.</p>
<p>കണ്&#x200d;സള്&#x200d;ട്ടന്റായി ആര്&#x200d; തുളസീധരന്&#x200d; എട്ടുദിവസം ജോലിചെയ്തു. പിന്നീട് ഇക്കാര്യം പുറത്തുവന്നതോടെ അദ്ദേഹത്തെ കണ്&#x200d;സള്&#x200d;ട്ടന്റ് സ്ഥാനത്തു നിന്നും ഔദ്യോഗികമായി നീക്കം ചെയ്തിരുന്നു. ഇദ്ദേഹം ലേഖനത്തിലൂടെ ആരോപിച്ച പലതും സി.എ.ജി റിപ്പോര്&#x200d;ട്ടില്&#x200d; ഇടം പിടിച്ചിട്ടുണ്ട്. അതുപോലെ സി.എ.ജി റിപ്പോര്&#x200d;ട്ടിലെ ഉള്ളടക്കങ്ങള്&#x200d;, റിപ്പോര്&#x200d;ട്ട് പുറത്ത് വിടുന്നതിന് മുമ്പ് തന്നെ നിയമസഭയില്&#x200d; സബ്മിഷനായി മുന്&#x200d; മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്&#x200d; അവതരിപ്പിച്ചു. സബ്മിഷന്&#x200d; അവതരിപ്പിക്കുന്ന സമയത്തും ആര്&#x200d;. തുളസീധരന്&#x200d; നിയമസഭ മന്ദിരത്തില്&#x200d; ഉണ്ടായിരുന്നു. ഇതെ കുറിച്ചെല്ലാം എ.ജി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.<br />
ഇല്ലാത്ത കുളച്ചല്&#x200d; തുറമുഖവുമായി സാമ്യപ്പെടുത്തിയാണ് എ.ജിയുടെ റിപ്പോര്&#x200d;ട്ട് എന്നതും വിരോധാഭാസമാണ്. കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കം ഇപ്പോഴും അണിയറയില്&#x200d; നടക്കുകയാണ്. ഒട്ടേറെ തടസ്സങ്ങളുണ്ടായിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയെ നിര്&#x200d;മാണത്തിന്റെ ആദ്യഘട്ടത്തില്&#x200d;വരെ എത്തിച്ചത് കഴിഞ്ഞ യു.ഡി.എഫ് സര്&#x200d;ക്കാരാണ്. പദ്ധതി നടപ്പാക്കാന്&#x200d; ആറുമാസം കൂടി വൈകിയിരുന്നുവെങ്കില്&#x200d; എന്നന്നേക്കുമായി പദ്ധതി കേരളത്തിന് നഷ്ടമാകുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cag-report-investigation-should-be-completed-by-ag-m-vincent.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലാഭത്തിലെന്ന വാദം വ്യാജം; എയര്‍ ഇന്ത്യക്ക് നഷ്ടം 321 കോടി രൂപ</title>
		<link>https://www.chandrikadaily.com/airindia.html</link>
					<comments>https://www.chandrikadaily.com/airindia.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Mar 2017 06:21:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[air india]]></category>
		<category><![CDATA[CAG]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22392</guid>

					<description><![CDATA[ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം ലാഭത്തിലാണെന്ന അവകാശവാദം വ്യാജമാണെന്ന് സിഎജി റിപ്പോര്‍ട്ട്. നഷ്ടം കണക്കാതെയാണ് എയര്‍ ഇന്ത്യയുടെ ലാഭ വാദമെന്നും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 321 കോടിരൂപ എയര്‍ഇന്ത്യക്ക് നഷ്ടമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തു വര്‍ഷത്തിനിടെ ആദ്യമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലെത്തിയെന്ന വാദമാണ് എയര്‍ഇന്ത്യ ഉന്നയിച്ചത്. എന്നാല്‍ ഇത് തള്ളിയ സിഎജി വീഴ്ച ചൂണ്ടിക്കാട്ടി രംഗത്തെത്തുകയായിരുന്നു. അക്കൗണ്ടിങ് നടപടിക്രമങ്ങളില്‍ പുലര്‍ത്തേണ്ട വ്യവസ്ഥകള്‍ പാലിക്കാതെയാണ് ലാഭകണക്കുണ്ടാക്കിയതെന്ന് സിഎജി ചൂണ്ടിക്കാട്ടി. 2010-11 മുതല്‍ 2015-16 വരെയുള്ള എയര്‍ഇന്ത്യയുടെ പെര്‍ഫോമന്‍സ് ഓഡിറ്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: എയര്&#x200d; ഇന്ത്യയുടെ പ്രവര്&#x200d;ത്തനം ലാഭത്തിലാണെന്ന അവകാശവാദം വ്യാജമാണെന്ന് സിഎജി റിപ്പോര്&#x200d;ട്ട്. നഷ്ടം കണക്കാതെയാണ് എയര്&#x200d; ഇന്ത്യയുടെ ലാഭ വാദമെന്നും കഴിഞ്ഞ സാമ്പത്തികവര്&#x200d;ഷത്തില്&#x200d; 321 കോടിരൂപ എയര്&#x200d;ഇന്ത്യക്ക് നഷ്ടമായിട്ടുണ്ടെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. പത്തു വര്&#x200d;ഷത്തിനിടെ ആദ്യമായി കഴിഞ്ഞ സാമ്പത്തിക വര്&#x200d;ഷത്തില്&#x200d; ലാഭത്തിലെത്തിയെന്ന വാദമാണ് എയര്&#x200d;ഇന്ത്യ ഉന്നയിച്ചത്. എന്നാല്&#x200d; ഇത് തള്ളിയ സിഎജി വീഴ്ച ചൂണ്ടിക്കാട്ടി രംഗത്തെത്തുകയായിരുന്നു.</p>
<p><img loading="lazy" class="alignnone size-full wp-image-22394" src="https://www.chandrikadaily.com/wp-content/uploads/2017/03/Comptroller-and-Auditor-of-General-CAG.jpg" alt="comptroller-and-auditor-of-general-cag" width="576" height="432" srcset="https://www.chandrikadaily.com/wp-content/uploads/2017/03/Comptroller-and-Auditor-of-General-CAG.jpg 576w, https://www.chandrikadaily.com/wp-content/uploads/2017/03/Comptroller-and-Auditor-of-General-CAG-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/03/Comptroller-and-Auditor-of-General-CAG-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2017/03/Comptroller-and-Auditor-of-General-CAG-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2017/03/Comptroller-and-Auditor-of-General-CAG-560x420.jpg 560w" sizes="(max-width: 576px) 100vw, 576px" /></p>
<p>അക്കൗണ്ടിങ് നടപടിക്രമങ്ങളില്&#x200d; പുലര്&#x200d;ത്തേണ്ട വ്യവസ്ഥകള്&#x200d; പാലിക്കാതെയാണ് ലാഭകണക്കുണ്ടാക്കിയതെന്ന് സിഎജി ചൂണ്ടിക്കാട്ടി. 2010-11 മുതല്&#x200d; 2015-16 വരെയുള്ള എയര്&#x200d;ഇന്ത്യയുടെ പെര്&#x200d;ഫോമന്&#x200d;സ് ഓഡിറ്റ് റിപ്പോര്&#x200d;ട്ട് വെള്ളിയാഴ്ച പാര്&#x200d;ലമെന്റിന്റെ മേശപ്പുറത്ത് വെച്ചു. വ്യോമ മേഖലയില്&#x200d; കടുത്ത മത്സരം നടക്കുന്നതിനിടെയാണ് എയര്&#x200d;ഇന്ത്യക്കെതിരെ സിഎജിയുടെ റിപ്പോര്&#x200d;ട്ട് വന്നത്. കഴിഞ്ഞ വര്&#x200d;ഷത്തെ ലാഭം ഇന്ത്യന്&#x200d; വ്യോമ കമ്പനിക്ക് പിടിച്ചുനില്&#x200d;ക്കാന്&#x200d; സഹായിക്കുമെന്നാണ് സര്&#x200d;ക്കാര്&#x200d; കരുതിയിരുന്നത്. എന്നാല്&#x200d; സിഎജി റിപ്പോര്&#x200d;ട്ട് കേന്ദ്രത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. നിലവില്&#x200d; 30,000 കോടി രൂപയുടെ രക്ഷാ പാക്കേജിലാണ് എയര്&#x200d;ഇന്ത്യ മുന്നോട്ടു പോകുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/airindia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
