<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>calender &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/calender/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 06 Oct 2025 13:26:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>calender &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഓര്‍മ്മയുടെ ചുമരിലെ ചന്ദ്രിക കലണ്ടര്‍</title>
		<link>https://www.chandrikadaily.com/1973-chandrika-calender-in-a-shop1.html</link>
					<comments>https://www.chandrikadaily.com/1973-chandrika-calender-in-a-shop1.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 06 Oct 2025 13:22:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[calender]]></category>
		<category><![CDATA[chandrika daily]]></category>
		<category><![CDATA[Facebook post]]></category>
		<category><![CDATA[sayyid munavarali shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357154</guid>

					<description><![CDATA[ചന്ദ്രികയും മലയാളിയും തമ്മിലുള്ള ബന്ധം വളരെ ആഴമേറിയതാണ്. അതിന് തെളിവാണ് ഈ ചിത്രം. മേലാറ്റൂരിലെ ഒരു ആധാരം എഴുത്ത് ഓഫീസില്‍ ഇപ്പോഴുമുണ്ട് ഒരു ചന്ദ്രിക കലണ്ടര്‍. ഈ വര്‍ഷത്തേയൊ കഴിഞ്ഞ വര്‍ഷത്തേതോ അല്ല അത്, 1973ലെ ചന്ദ്രിക കലണ്ടര്‍. &#8216;ഓര്‍മ്മയുടെ ചുമരിലെ ചന്ദ്രിക കലണ്ടര്‍&#8217; എന്ന തലക്കെട്ടോടു കൂടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്കില്‍ ചിത്രം പങ്കുവച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഓര്‍മ്മയുടെ ചുമരിലെ ചന്ദ്രിക കലണ്ടര്‍ മേലാറ്റൂരിലെ ആധാരം എഴുത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>ചന്ദ്രികയും മലയാളിയും തമ്മിലുള്ള ബന്ധം വളരെ ആഴമേറിയതാണ്. അതിന് തെളിവാണ് ഈ ചിത്രം. മേലാറ്റൂരിലെ ഒരു ആധാരം എഴുത്ത് ഓഫീസില്&#x200d; ഇപ്പോഴുമുണ്ട് ഒരു ചന്ദ്രിക കലണ്ടര്&#x200d;. ഈ വര്&#x200d;ഷത്തേയൊ കഴിഞ്ഞ വര്&#x200d;ഷത്തേതോ അല്ല അത്, 1973ലെ ചന്ദ്രിക കലണ്ടര്&#x200d;. &#8216;ഓര്&#x200d;മ്മയുടെ ചുമരിലെ ചന്ദ്രിക കലണ്ടര്&#x200d;&#8217; എന്ന തലക്കെട്ടോടു കൂടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്കില്&#x200d; ചിത്രം പങ്കുവച്ചത്.</p>
<p><img loading="lazy" class="alignnone size-full wp-image-357157" src="https://cdn-1.chandrikadaily.com/wp-contents/uploads/2025/10/Untitled-1-37.jpg" alt="" width="454" height="600" srcset="https://www.chandrikadaily.com/wp-content/uploads/2025/10/Untitled-1-37.jpg 454w, https://www.chandrikadaily.com/wp-content/uploads/2025/10/Untitled-1-37-227x300.jpg 227w" sizes="(max-width: 454px) 100vw, 454px" /></p>
<p><strong>ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം</strong></p>
<p>ഓര്&#x200d;മ്മയുടെ ചുമരിലെ ചന്ദ്രിക കലണ്ടര്&#x200d;<br />
മേലാറ്റൂരിലെ ആധാരം എഴുത്ത് ഓഫീസിന്റെ ചുമരില്&#x200d; ഇന്നും തൂങ്ങിയിരിക്കുന്നു അര നൂറ്റാണ്ട് പഴക്കമുള്ള ചന്ദ്രിക കലണ്ടര്&#x200d;.<br />
കാലം മാറുന്നു, തലമുറകള്&#x200d; മാറുന്നു, എന്നാല്&#x200d; ചില ഓര്&#x200d;മ്മകള്&#x200d; കാലത്തിന്റെ മഹാ പ്രവാഹത്തില്&#x200d; പോലും അപ്രത്യക്ഷമാകാറില്ല.<br />
മേലാറ്റൂരിലെ ഡോ. നസീറലിയുടെ ആധാരം എഴുത്ത് ഓഫീസില്&#x200d; ഇന്നും തൂങ്ങിയിരിക്കുന്നു ഒരു വിലപ്പെട്ട സ്മാരകം 1973ലെ ചന്ദ്രിക കലണ്ടര്&#x200d;.<br />
അന്ന് മുതല്&#x200d; ഇന്നുവരെ, അതായത് അര നൂറ്റാണ്ടിലേറെയായി, ആ കലണ്ടര്&#x200d; ആ ഓഫീസിന്റെ ചുമരില്&#x200d; സ്ഥാനം പിടിച്ചിരിക്കുന്നു. മഷി അല്പം മങ്ങിയിട്ടുണ്ടെങ്കിലും, പേജുകള്&#x200d; ദ്രവിച്ചിട്ടുണ്ടെങ്കിലും ഡോ. നസീറലി അതിനെ സൂക്ഷിച്ചിരിക്കുന്നു അതീവ കരുതലോടെ. &#8221;ഇത് വെറും കലണ്ടര്&#x200d; അല്ല, ഒരു കാലഘട്ടത്തിന്റെ സാക്ഷിയാണ്,&#8221; എന്നാണ് അദ്ദേഹം പുഞ്ചിരിയോടെ പറയുന്നത്.<br />
1973 ഏപ്രില്&#x200d; 2-ന് മേലാറ്റൂരില്&#x200d; റജിസ്റ്റര്&#x200d; ഓഫീസ് ആരംഭിച്ച സമയത്ത് തന്നെ, ആധാരം എഴുത്ത് ഓഫീസും പ്രവര്&#x200d;ത്തനം തുടങ്ങി. തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ സഹോദരി പുത്രനായ കുഴിക്കാടന്&#x200d; അബ്ദുസമദും, പിതൃസഹോദരനായ അലവിക്കുട്ടിയും ചേര്&#x200d;ന്നാണ്.<br />
ആ കാലത്ത് വീടുകളിലും കടകളിലും, ഏറ്റവും കൂടുതല്&#x200d; പ്രചാരത്തിലുണ്ടായിരുന്ന കലണ്ടര്&#x200d; ചന്ദ്രികയുടേതായിരുന്നു. അതിനാല്&#x200d;തന്നെ ഓഫീസ് തുറന്ന ആദ്യവര്&#x200d;ഷം തന്നെ ചന്ദ്രിക കലണ്ടര്&#x200d; ചുമരില്&#x200d; കയറി. ഡോ.നസീറലി ഓര്&#x200d;ത്തെടുക്കുന്നു. പിന്നീട് രണ്ടിടങ്ങളില്&#x200d; നിന്ന് ഓഫീസ് മാറി നിലവിലെ ഓഫീസിലേക്ക് മാറിയപ്പോഴും ചന്ദ്രികയെ കൈവിട്ടില്ല.<br />
അത് തിയ്യതി അറിയാന്&#x200d; മാത്രം ഉപയോഗിച്ചതായിരുന്നില്ല, ദിവസങ്ങളോടൊപ്പം ജീവിതവും കാണാന്&#x200d; അതിലൂടെ കഴിഞ്ഞിരുന്നു,<br />
1973 മുതല്&#x200d; ഇന്നുവരെ പ്രസിദ്ധീകരിച്ച വിവിധ വര്&#x200d;ഷങ്ങളിലെ കലണ്ടറുകള്&#x200d; ഇന്നും അദ്ദേഹത്തിന്റെ ഓഫീസില്&#x200d; സൂക്ഷിച്ചിരിക്കുന്നു. പഴയ മലയാളലിപിയുടെയും പരമ്പരാഗത രൂപകല്പനയുടെയും സൗന്ദര്യം സംരക്ഷിച്ചിരിക്കുന്ന ആ ശേഖരം, ഇന്നലെകളിലേക്ക് തിരിച്ചുപോകാന്&#x200d; പ്രേരിപ്പിക്കുന്നു.<br />
ഇന്നും ചന്ദ്രികയുടെ കലണ്ടര്&#x200d; അവിടെ തൂങ്ങി കിടക്കുമ്പോള്&#x200d;, ഒരു പത്രത്തിന്റെ യാത്രയും, ഒരു കാലത്തിന്റെ ആത്മാവും അതിനൊപ്പം നിലകൊള്ളുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1973-chandrika-calender-in-a-shop1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
