<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Calicut Airport &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/calicut-airport/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 26 Mar 2025 04:27:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Calicut Airport &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹജ്ജ് യാത്രക്കാരോട് എന്തിനീ അനീതി</title>
		<link>https://www.chandrikadaily.com/what-injustice-is-being-done-to-hajj-pilgrims.html</link>
					<comments>https://www.chandrikadaily.com/what-injustice-is-being-done-to-hajj-pilgrims.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 26 Mar 2025 04:27:08 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Calicut Airport]]></category>
		<category><![CDATA[Hajj pilgrimS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335802</guid>

					<description><![CDATA[കേരളത്തില്&#x200d; നിന്നുള്ള മറ്റു രണ്ട് ഹജ്ജ് എംബാര്&#x200d;ക്കേഷന്&#x200d; പോയിന്റുകളായ കൊച്ചി, കണ്ണൂര്&#x200d; വിമാനത്താവളങ്ങളിലേക്കാളും 41000 രൂപയാണ് ഇത്തവണ കോഴിക്കോട് വഴി ഹജ്ജിന് പോകുന്നവര്&#x200d; നല്&#x200d;കേണ്ടിവരുന്നത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രാ നിരക്കു വര്&#x200d;ധനവ് ഇത്തവണയും തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. കേരളത്തില്&#x200d; നിന്നുള്ള മറ്റു രണ്ട് ഹജ്ജ് എംബാര്&#x200d;ക്കേഷന്&#x200d; പോയിന്റുകളായ കൊച്ചി, കണ്ണൂര്&#x200d; വിമാനത്താവളങ്ങളിലേക്കാളും 41000 രൂപയാണ് ഇത്തവണ കോഴിക്കോട് വഴി ഹജ്ജിന് പോകുന്നവര്&#x200d; നല്&#x200d;കേണ്ടിവരുന്നത്. കഴിഞ്ഞ തവണ ഇത് 35000 ലധികം രൂപയായിരുന്നു. വ്യാപകമായ പ്രതിഷേധമുയര്&#x200d;ന്ന സാഹചര്യത്തില്&#x200d; കഴിഞ്ഞ തവണ തന്നെ നിരക്കില്&#x200d; മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ലെന്നു മാത്രമല്ല, ഇത്തവണ അതിനേക്കാള്&#x200d; വലിയ വര്&#x200d;ധനവാണ് ഉണ്ടായിരിക്കുന്നത്. കോഴിക്കോട് 135828 രൂപ, കൊച്ചി 93231 രൂപ, കണ്ണൂര്&#x200d; 94248 രൂപ എന്നിങ്ങനെയാണ് ഇത്തവണത്തെ യാത്രാ നിരക്ക്. കേരളത്തിലെ എംബാര്&#x200d;ക്കേഷന്&#x200d; പോയിന്റുകളായ കണ്ണൂര്&#x200d;, കൊച്ചി എന്നിവിടങ്ങളെ അപേക്ഷിച്ച് കോഴിക്കോട് നിന്നുള്ള തീര്&#x200d;ത്ഥാടകര്&#x200d; നല്&#x200d;കേണ്ടി വരുന്ന അമിത യാത്രാക്കൂലിയെ ചോദ്യം ചെയ്തുകൊണ്ട് ഹാരിസ് ബി രാന്&#x200d; എം.പി കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയെ നേരില്&#x200d; കണ്ടിരുന്നു. മലബാറില്&#x200d; നിന്നുള്ള സാധാരണക്കാരായ ഹജ്ജ് യാത്രക്കാര്&#x200d;ക്കാര്&#x200d;ക്ക് താങ്ങാനാവാത്ത യാത്രക്കൂലിയില്&#x200d; ഇളവ് അനുവദിക്കണമെന്ന് ആവഷ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ നിവേദനം. എന്നാല്&#x200d; ഒരു തരത്തിലുള്ള നി രക്കുമാറ്റവുമുണ്ടാകുകയില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഭൂമിശാസ്ത്രപരമായ വ്യത്യാസം, റൂട്ടുകളിലെ പ്രത്യേകത, വിമാന ലഭ്യത തുടങ്ങിയ വ്യത്യസ്ത ഘടകങ്ങള്&#x200d; കാരണം വ്യത്യസ്ത എമ്പാര്&#x200d;ക്കേഷന്&#x200d; പോയന്റുകളെ നേരിട്ട് താരതമ്യം ചെയ്യാന്&#x200d; കഴിയില്ലന്നും കേരളത്തിലെ മറ്റു വിമാനത്താവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്&#x200d; കോഴിക്കോട്ടെ ഉയര്&#x200d;ന്ന വിമാന നിരക്കുകള്&#x200d; ഭൂമി ശാസ്ത്രപരമായ പരിമിതികളുടെയും (ടേബിള്&#x200d;ടോപ്പ് റണ്&#x200d; വേ), കുറഞ്ഞ യാത്രക്കാരുടെ എണ്ണം, വൈഡ്‌ബോഡി വിമാന പ്രവര്&#x200d;ത്തനങ്ങളെ തടയുന്ന റണ്&#x200d;വേ നിയന്ത്രണങ്ങള്&#x200d;, സീറ്റുകളുടെയും യാത്രക്കാരുടെയും എണ്ണക്കുറവ് തുടങ്ങിയ കാരണങ്ങളാണ് നിരക്കുവര്&#x200d;ധനവിന്റെ ആധാരമെന്നുമാണ് സര്&#x200d;ക്കാറിന്റെ ഭാഷ്യം. കോഴിക്കോട് നിന്നും 2024ല്&#x200d; ഹജ്ജിന് നിര്&#x200d;ദേശിക്കപ്പെട്ട തീര്&#x200d;ത്ഥാടകരുടെ എണ്ണം 9770 ആയിരുന്നുവെന്നും എന്നാല്&#x200d; 2025ല്&#x200d; ഇത് 5591 മാത്രമായി കുറഞ്ഞതുവഴി തീര്&#x200d;ത്ഥാടകരുടെ എണ്ണത്തില്&#x200d; ഗണ്യമായ കുറവ് ഉണ്ടായിട്ടും വിമാനചാര്&#x200d;ജ്ജില്&#x200d; മാറ്റമില്ലതെ തുടരു കയാണെന്നും കേന്ദ്രം പറയുന്നു.</p>
<p>എന്നാല്&#x200d; ഒരു നീതീകരണവുമില്ലാത്ത വിമാന ചാര്&#x200d;ജ് വര്&#x200d;ധനയാണ് കോഴിക്കോട് വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്രക്ക് താര്&#x200d;ത്ഥാടകര്&#x200d; താല്&#x200d;പര്യപ്പെടാത്തത് എന്നതാണ് വസ്തുത. നിരക്ക് വര്&#x200d;ധന ഇത്തവണയും തുടരുമെന്നുറപ്പായതോടെ കോഴിക്കോട് വഴിയാത്ര ഉദ്ദേശിച്ച 3000ത്തോളം പേര്&#x200d; യാത്ര കണ്ണൂര്&#x200d; വഴിയാക്കാന്&#x200d; ഇപ്പോള്&#x200d; തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. കോഴിക്കോട് നിന്ന് വലിയ വിമാനങ്ങള്&#x200d; പറത്താനുള്ള സൗകര്യമില്ലാത്തതിനാല്&#x200d; എയര്&#x200d; ഇന്ത്യ മാത്രമാണ് ടെണ്ടറില്&#x200d; പങ്കെടുക്കുന്നതെന്നും അവര്&#x200d; ക്വാട്ട് ചെയ്യുന്ന തുകക്ക് കരാര്&#x200d; ഉറപ്പിക്കുകയാണ് ചെയ്യുന്നതെന്നും അതിനാല്&#x200d; നിരക്കിന്റെ കാര്യത്തില്&#x200d; ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് കൈമലര്&#x200d;ത്തുകയാണ് ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ ആവശ്യങ്ങളോടുമുള്ള കേന്ദ്ര സര്&#x200d;ക്കാറിന്റെ സമീപനം. പാര്&#x200d;ലമെന്റംഗങ്ങളുള്&#x200d; പ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാര്&#x200d;ട്ടികളും ഇതര സംഘടനകളുമെല്ലാം ഇക്കാര്യത്തില്&#x200d; നിരന്തരമായി സര്&#x200d;ക്കാറിനെ സമീപിക്കുമ്പോഴും അവരോടെല്ലാമുള്ള സര്&#x200d;ക്കാര്&#x200d; സമീപനം നിസംഗതയുടേതാണ്. വിഷയം സുപ്രീംകോടതിയില്&#x200d; വരെയെത്തിയത് കാര്യത്തിന്റെ ഗൗരവം അ ധികൃതര്&#x200d;ക്ക് വ്യക്തമാകാന്&#x200d; പര്യാപ്തമാണ്.</p>
<p>കോഴിക്കാട് വിമാനത്താവള വികസനം പൂര്&#x200d;ത്തീകരിക്കേണ്ടതും വലിയ വിമാനങ്ങളുള്&#x200d;പ്പെടെയുള്ളവ ഇറങ്ങാനുള്ള സാഹചര്യം ഒരുക്കേണ്ടതും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെ ഭാഗാമായാണ് അതിനെ കാണേണ്ടത്. എന്നാല്&#x200d; ആ ഉത്തരവാദിത്തം നിര്&#x200d;വഹിക്കുന്നതില്&#x200d; സര്&#x200d;ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചക്ക് ജനങ്ങള്&#x200d; ബലിയാടായി മാറുന്ന അവസ്ഥയാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തില്&#x200d; സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിരന്തരം വിമാനങ്ങളും നിറയെ യാത്രക്കാരുമുണ്ടായിരുന്ന കരിപ്പൂരിനെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചത് കേന്ദ്ര സര്&#x200d;ക്കാറിന്റെ അവഗണനാപരമായ സമീപനം കൊണ്ടാണെന്നത് അവിതര്&#x200d;ക്കിതമാണ്. പശ്ചാത്തല സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിന്റെ ഭാഗമാണ്, ഒരു കാലത്ത് കേരളത്തിലെ ഒരേയൊരു ഹജ്ജ് എംബാര്&#x200d;ക്കേഷന്&#x200d; പോയിന്റായിരുന്ന കരിപ്പൂരിനുണ്ടായിരിക്കുന്ന ഈ ദുസ്ഥിതി. ഇനിയെങ്കിലും ഈ അനീതിക്കെതിരെ കണ്ണുതുറക്കുകയും ഇത്തവണ തന്നെ ഇതിന് പരിഹാരം കാണാനുള്ള ശ്രമവും വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. ഹജ്ജ് കര്&#x200d;മം നിര്&#x200d;വഹിക്കുകയെന്നത് ഓരോ വിശ്വാസിയുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. അതിനായി സൊരുക്കൂട്ടുന്ന പണത്തിന് ഒരായുസിന്റെ തന്നെ മൂല്യമുണ്ട്. ആ പണം ചൂഷണം ചെയ്യപ്പെടുന്നത് ഒരിക്കലും പൊറുക്കാനാകാത്ത അപരാധമാണെന്ന് തിരിച്ചറിയാന്&#x200d; ഭരണകൂടത്തിന് സാധിക്കേണ്ടതുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-injustice-is-being-done-to-hajj-pilgrims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് വിമാനത്താവളത്തില്&#x200d; നിന്നുള്ള ഹജ്ജ് യാത്രക്കൂലി കുറക്കാനാവില്ല; കേന്ദ്ര വ്യോമയാന മന്ത്രാലയം</title>
		<link>https://www.chandrikadaily.com/hajj-fare-from-kozhikode-airport-is-not-deductible-union-ministry-of-aviation.html</link>
					<comments>https://www.chandrikadaily.com/hajj-fare-from-kozhikode-airport-is-not-deductible-union-ministry-of-aviation.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 25 Feb 2025 13:53:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Calicut Airport]]></category>
		<category><![CDATA[Hajj Fare]]></category>
		<category><![CDATA[Union Ministry of Aviation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331647</guid>

					<description><![CDATA[സാധാരണക്കാരായ ഹജ്ജ് തീര്&#x200d;ഥാടകരുടെ മുഖത്തടിക്കുന്നതാണ് കേന്ദ്ര വ്യോമയാന വകുപ്പിന്റെ മറുപടിയെന്ന് ഹാരിസ് ബീരാന്&#x200d; എംപി പ്രതികരിച്ചു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് വിമാനത്താവളത്തില്&#x200d; നിന്നുള്ള ഹജ്ജ് യാത്രക്കൂലി കുറക്കാനാവില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഭൂമിശാസ്ത്രപരവും റണ്&#x200d;വേയിലെ പരിമിതികളുമാണ് കോഴിക്കോട് വിമാനത്താവളത്തില്&#x200d; വിമാനനിരക്ക് ഉയരുവാന്&#x200d; കാരണമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.ഹാരിസ് ബീരാന്&#x200d; എംപിക്ക് നല്&#x200d;കിയ മറുപടിയിലാണ് കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.</p>
<p>സാധാരണക്കാരായ ഹജ്ജ് തീര്&#x200d;ഥാടകരുടെ മുഖത്തടിക്കുന്നതാണ് കേന്ദ്ര വ്യോമയാന വകുപ്പിന്റെ മറുപടിയെന്ന് ഹാരിസ് ബീരാന്&#x200d; എംപി പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-fare-from-kozhikode-airport-is-not-deductible-union-ministry-of-aviation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാലിക്കറ്റ് വഴി ഹജ്ജ്; ഉയര്&#x200d;ന്ന വിമാനക്കൂലി ഈടാക്കുന്നത് തടയണം</title>
		<link>https://www.chandrikadaily.com/hajj-via-calicut-charging-high-air-fares-should-be-stopped.html</link>
					<comments>https://www.chandrikadaily.com/hajj-via-calicut-charging-high-air-fares-should-be-stopped.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 10 Jan 2025 16:58:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Calicut Airport]]></category>
		<category><![CDATA[et muhammed basheer]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325112</guid>

					<description><![CDATA[കേന്ദ്ര മന്ത്രിക്ക് കത്ത് നല്&#x200d;കി ഇ ടി മുഹമ്മദ് ബഷീര്&#x200d; എംപി]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് വിമാനത്താവളം വഴി ഈ വർഷത്തെ ഹജ്ജിന് സംസ്ഥാന സർക്കാർ മുഖേന യാത്ര പുറപ്പെടുന്ന ഹാജിമാരിൽ നിന്ന് ഉയർന്ന വിമാനക്കൂലി ഈടാക്കാനുള്ള എയർ ഇന്ത്യയുടെ നീക്കം തടയണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി ആവശ്യപ്പെട്ടു. ഹജ്ജ് ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ, പാർലമെൻ്ററി വകുപ്പ് മന്ത്രി കിരൺ റിജിജുവിനെ നേരിൽ കണ്ടാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനതാവളത്തിൻ്റെ അഡ്വൈസറി കമ്മിറ്റി ചെയർമാൻ കൂടിയായ ഇ.ടി മുഹമ്മദ് ബഷീർ എംപി ഇക്കാര്യം ആവശ്യപ്പെട്ടത്.</p>
<p>എയർ ഇന്ത്യ തന്നെ സർവീസ് നടത്തുന്ന കണ്ണൂരിൽ 87,000 രൂപയും, സൗദിയ സർവീസ് നടത്തുന്ന കൊച്ചിയിൽ 86,000 രൂപയും ഈടാക്കുമ്പോഴാണ് കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 1,25,000 രൂപ വിമാനക്കൂലിയായി ഈടാക്കാൻ ശ്രമിക്കുന്നത്. ഈ വിവേചനത്തിനെതിരെ അടിയന്തര നടപടി വേണമെന്നും സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിൻ്റുകളിലും നിരക്ക് ഏകീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഹാജിമാരോട് നീതിയുക്തമായി ഇടപെടാൻ അടിയന്തര നിർദ്ദേശം നൽകേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടുമെന്ന് മന്ത്രി ഉറപ്പ് നൽകി. ബന്ധപ്പെട്ടവരുമായി സംസാരിച്ച് തീരുമാനത്തിലെത്താൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. വിമാന കമ്പനി അധികൃതർ, കേന്ദ്ര ഹജ്ജ് കമ്മിറ്റി എന്നിവരുമായി സംസാരിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-via-calicut-charging-high-air-fares-should-be-stopped.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂര്&#x200d; വിമാനത്താവളത്തിലെ പാര്&#x200d;ക്കിങ് ഫീസ് കൊള്ള; ഇടപെട്ട് ഇ.ടി, പരിഹരിക്കുമെന്ന് ഉറപ്പ്‌</title>
		<link>https://www.chandrikadaily.com/extortion-of-parking-fee-at-karipur-airport-et-intervened-and-assured-that-it-would-be-resolved.html</link>
					<comments>https://www.chandrikadaily.com/extortion-of-parking-fee-at-karipur-airport-et-intervened-and-assured-that-it-would-be-resolved.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 22 Aug 2024 15:07:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Calicut Airport]]></category>
		<category><![CDATA[et muhammed basheer]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307138</guid>

					<description><![CDATA[സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് ഫീസ് ഇരട്ടിയായും എയർപോർട്ടിന് പുറത്ത് നിന്ന് യാത്രക്കാരുമായി എത്തുന്ന ടാക്‌സി വാഹനങ്ങൾക്ക് ഗണ്യമായും ഫീസ് ഉയർത്തിയത് വലിയ തോതിൽ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെ വർധിപ്പിച്ച പാർക്കിങ് ഫീസ് കുറക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ ഇ.ടി.മുഹമ്മദ് ബഷീർ എംപിക്ക് ഉറപ്പ് നൽകി. സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് ഫീസ് ഇരട്ടിയായും എയർപോർട്ടിന് പുറത്ത് നിന്ന് യാത്രക്കാരുമായി എത്തുന്ന ടാക്‌സി വാഹനങ്ങൾക്ക് ഗണ്യമായും ഫീസ് ഉയർത്തിയത് വലിയ തോതിൽ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.</p>
<p>ഇതേ തുടർന്നാണ് ഇ.ടി.മുഹമ്മദ് ബഷീർ എംപി എയർപോർട്ട് ഡയറക്ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇൻഡ്യ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വൈകാതെ പരിഹാരം ഉണ്ടാവുമെന്നും ഡയറക്ടർ എസ്.സുരേഷ് അറിയിച്ചു.</p>
<p>ജോയിന്റ് ജനറൽ മാനേജർ മുനീർ, എൻജിനിയറിങ് ജനറൽ മാനേജർ രവീന്ദ്രൻ, സിവിൽ ജനറൽ മാനേജർ മുഹമ്മദ് കാസിം എന്നിവരും ചർച്ചയിൽ പങ്കെടുത്തു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/extortion-of-parking-fee-at-karipur-airport-et-intervened-and-assured-that-it-would-be-resolved.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂർ എയർപോർട്ടിലെ വാഹന പാർക്കിങ് നിരക്ക് കുത്തനെ കൂട്ടി;  സൗജന്യ സമയം ഇനി 11 മിനിറ്റ്</title>
		<link>https://www.chandrikadaily.com/car-parking-rates-at-karipur-airport-increased-sharply-11-minutes-left-in-free-time.html</link>
					<comments>https://www.chandrikadaily.com/car-parking-rates-at-karipur-airport-increased-sharply-11-minutes-left-in-free-time.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 16 Aug 2024 10:48:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Calicut Airport]]></category>
		<category><![CDATA[karipur airport]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306470</guid>

					<description><![CDATA[വിമാനത്താവള പ്രവേശനകവാടം മുതൽ പുറത്തു കടക്കുന്നതുവരെ വാഹനങ്ങൾക്കുള്ള 6 മിനിറ്റ് സൗജന്യ സമയം 11 മിനിറ്റ് ആയി ഉയർത്തി.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിങ് നിരക്ക് എയർപോർട്ട് അതോറിറ്റി പുതുക്കി നിശ്ചയിച്ചു. നാളെ മുതൽ പുതിയ നിരക്ക് ബാധകമാകും. വിമാനത്താവള പ്രവേശനകവാടം മുതൽ പുറത്തു കടക്കുന്നതുവരെ വാഹനങ്ങൾക്കുള്ള 6 മിനിറ്റ് സൗജന്യ സമയം 11 മിനിറ്റ് ആയി ഉയർത്തി. ഇത് വാഹനം പാർക്ക് ചെയ്യാതെ പുറത്തുപോകാൻ ഉദ്ദേശിക്കുന്ന യാത്രക്കാർക്കും സന്ദർശകർക്കും ആശ്വാസമാകും.</p>
<p>എന്നാൽ, പാർക്കിങ് നിരക്കിൽ വർധനയുണ്ട്. മാത്രമല്ല, എയർപോർട്ട് അതോറിറ്റിയുടെ അംഗീകാരമില്ലാത്ത ടാക്സി വാഹനങ്ങളുടെ നിരക്ക് കുത്തനെ ഉയർത്തി.ആദ്യത്തെ അര മണിക്കൂറിനും പിന്നീട് രണ്ട് മണിക്കൂർ വരെയുള്ള പാർക്കിങ്ങിനുമുള്ള നിരക്ക് ഇങ്ങനെ: കാറുകൾക്ക് (7 സീറ്റ് വരെ) 40 രൂപ. നേരത്തേ 20 രൂപ ആയിരുന്നു. അര മണിക്കൂർ കഴിഞ്ഞാൽ 65 രൂപ (നേരത്തേ 55 രൂപ). മിനി ബസ്, എസ്‌യുവി (7 സീറ്റ് വാഹനങ്ങൾക്കു മുകളിൽ) 80 രൂപ.</p>
<p>(എസ്‌യുവി, മിനി ബസ് തുടങ്ങിയവ നേരത്തേ 20 രൂപ നിരക്കിൽ ഉൾപ്പെട്ടിരുന്നു) അര മണിക്കൂർ കഴിഞ്ഞാൽ 130 രൂപ.ടാക്സി വാഹനങ്ങൾ (അതോറിറ്റിയുടെ അംഗീകാരമുള്ളത്) 20 രൂപ. നേരത്തേ നിരക്ക് ഉണ്ടായിരുന്നില്ല. അംഗീകാരമില്ലാത്ത വാഹനങ്ങൾക്ക് 226 രൂപ. അര മണിക്കൂറിനു ശേഷം 276. പാർക്കിങ് ഇല്ലാതെ അകത്തു കയറി പുറത്തിറങ്ങിയാൽ 283 രൂപ.ഇരുചക വാഹനങ്ങൾക്ക് 10 രൂപയും അര മണിക്കൂർ കഴിഞ്ഞാൽ 15 രൂപയും.</p>
<p>പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കു പുറത്തു കടക്കാൻ സമയം നിശ്ചയിച്ചിട്ടുണ്ട്. രാജ്യാന്തര ടെർമിനലിനു സമീപത്തും ടെർമിനലിനു മുൻവശത്ത് താഴ്ന്ന ഭാഗത്തും ഉളള പാർക്കിങ് സ്ഥലങ്ങളിൽനിന്നും പുറത്തു കടക്കാനുള്ള സമയപരിധി 9 മിനിറ്റ് ആണ്. ആഭ്യന്തര ടെർമിനലിനു സമീപത്തെ പാർക്കിങ് സ്‌ഥലത്തെ കവാടത്തിൽനിന്ന് പുറത്തുകടക്കാനുള്ള സമയം 7 മിനിറ്റും. നേരത്തേ ഇത്തരത്തിൽ സമയ പരിധി ഉണ്ടായിരുന്നില്ല. പാർക്കിങ് സ്‌ഥലത്തുനിന്ന് പുറത്തിറങ്ങിയാൽ വാഹനങ്ങൾ വഴിയിൽ നിർത്തിയിടുന്നത് ഒഴിവാക്കുകയും ഗതാഗതക്കുരുക്ക് കുറയ്ക്കുകയുമാണ് ഉദ്ദേശ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/car-parking-rates-at-karipur-airport-increased-sharply-11-minutes-left-in-free-time.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂർ വിമാനത്താവള പരിസരത്ത് ബലൂണുകളും ലേസര്&#x200d; ബീം ലൈറ്റും നിരോധിച്ച് കളക്ടര്&#x200d;</title>
		<link>https://www.chandrikadaily.com/collector-bans-balloons-and-laser-beam-light-in-karipur-airport-area.html</link>
					<comments>https://www.chandrikadaily.com/collector-bans-balloons-and-laser-beam-light-in-karipur-airport-area.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 01 Jul 2024 14:46:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[balloons]]></category>
		<category><![CDATA[BAN]]></category>
		<category><![CDATA[Calicut Airport]]></category>
		<category><![CDATA[collector]]></category>
		<category><![CDATA[laser beam light]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301522</guid>

					<description><![CDATA[പാരാ ഗ്ലൈഡറുകള്&#x200d;, ഹൈ റൈസർ ക്രാക്കറുകള്&#x200d;, പ്രകാശം പരത്തുന്ന വസ്തുക്കള്&#x200d; എന്നിവയുടെ ഉപയോഗം, പട്ടം പറത്തല്&#x200d; എന്നിവയ്ക്കും നിരോധനമുണ്ട്. ഇവയുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ തകരാറിലാക്കി അപകടങ്ങള്&#x200d; സൃഷ്ടിക്കാനുള്ള സാധ്യത മുന്നില്&#x200d; കണ്ടാണ് നിരോധനം.]]></description>
										<content:encoded><![CDATA[<p>കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്‌ളൈറ്റ് സോണില്&#x200d; പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ച്‌ മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് ഉത്തരവിട്ടു.</p>
<p>പാരാ ഗ്ലൈഡറുകള്&#x200d;, ഹൈ റൈസർ ക്രാക്കറുകള്&#x200d;, പ്രകാശം പരത്തുന്ന വസ്തുക്കള്&#x200d; എന്നിവയുടെ ഉപയോഗം, പട്ടം പറത്തല്&#x200d; എന്നിവയ്ക്കും നിരോധനമുണ്ട്. ഇവയുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ തകരാറിലാക്കി അപകടങ്ങള്&#x200d; സൃഷ്ടിക്കാനുള്ള സാധ്യത മുന്നില്&#x200d; കണ്ടാണ് നിരോധനം. സി ആർ പി സി സെക്ഷൻ 144 പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് കളക്ടർ അറിയിച്ചു.</p>
<p>ഏതെങ്കിലും വിമാനത്തിന്റെ ലാന്റിങ്, ടേക്ക് ഓഫ്, ഫ്‌ളൈയിങ് പ്രവർത്തനങ്ങള്&#x200d; എന്നിവ തടസ്സപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഇത്തരം വസ്തുക്കള്&#x200d; ഉപയോഗിക്കുന്നത് ശ്രദ്ധയില്&#x200d; പെട്ടാല്&#x200d; അടുത്തുള്ള പൊലീസ് സ്റ്റേഷനില്&#x200d; അറിയിക്കേണ്ടതാണെന്നും ഉത്തരവില്&#x200d; പറയുന്നു.</p>
<p>ഇത്തരം വസ്തുക്കള്&#x200d; ഉപയോഗിക്കുന്നത് വിമാനത്താവള പരിസരത്തും റണ്&#x200d;വേയിലും അപകടങ്ങള്&#x200d; ഉണ്ടാക്കാനിടയുണ്ടെന്നും വിമാനങ്ങളുടെ ടേക് ഓഫ്, ലാന്റിങ് എന്നിവയ്ക്ക് ഭീഷണിയാവുമെന്നും വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നും കാണിച്ച്‌ വിമാനത്താവള ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നല്&#x200d;കിയിരുന്നു. ഇതിന്&#x200d;റെ പശ്ചാത്തലത്തിലാണ് കളക്ടറുടെ നടപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/collector-bans-balloons-and-laser-beam-light-in-karipur-airport-area.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂരിൽ ശക്തമായ മൂടൽ മഞ്ഞിനെ തുടർന്ന് 9 വിമാനങ്ങൾ തിരിച്ചുവിട്ടു</title>
		<link>https://www.chandrikadaily.com/due-to-heavy-fog-in-karipur-9-flights-were-diverted.html</link>
					<comments>https://www.chandrikadaily.com/due-to-heavy-fog-in-karipur-9-flights-were-diverted.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 04 Oct 2023 06:44:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[Calicut Airport]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[pilot]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277663</guid>

					<description><![CDATA[പല വിമാനങ്ങളും ആകാശത്ത് വട്ടമിട്ടുപറന്ന് ഇറങ്ങാന്&#x200d; ശ്രമിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്&#x200d; അടുത്ത വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.]]></description>
										<content:encoded><![CDATA[<p>കനത്ത മൂടല്&#x200d;മഞ്ഞിനെ തുടര്&#x200d;ന്ന് കരിപ്പൂരില്&#x200d; വിമാനസര്&#x200d;വീസുകള്&#x200d; താളംതെറ്റി. ചൊവ്വ പുലര്&#x200d;ച്ചെ 3.30നും രാവിലെ ഒമ്പതിനുമിടയില്&#x200d; കരിപ്പൂര്&#x200d; വിമാനത്താവളത്തിനുമുകളിലെത്തിയ വിമാനങ്ങള്&#x200d;ക്ക് ഇറങ്ങാനായില്ല.9 വിമാനങ്ങള്&#x200d; മറ്റ് വിമാനത്താവളങ്ങളിലിറക്കി നാലെണ്ണം മണിക്കൂറുകള്&#x200d; വൈകി.</p>
<p>പൈലറ്റിന് റണ്&#x200d;വേ കാണാന്&#x200d; കഴിയാത്തതിനാല്&#x200d; ഒമ്പത് വിമാനം വഴിതിരിച്ചുവിട്ടു. 4 സര്&#x200d;വീസുകള്&#x200d; മണിക്കൂറുകള്&#x200d; വൈകി. പല വിമാനങ്ങളും ആകാശത്ത് വട്ടമിട്ടുപറന്ന് ഇറങ്ങാന്&#x200d; ശ്രമിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്&#x200d; അടുത്ത വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. പകല്&#x200d; ഒന്നോടെയാണ് സര്&#x200d;വീസുകള്&#x200d; സാധാരണനിലയിലായത്.</p>
<p>പുലര്&#x200d;ച്ചെ 3.30ന് കരിപ്പൂരിലെത്തിയ എയര്&#x200d; അറേബ്യയുടെ ഷാര്&#x200d;ജ വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. പുലര്&#x200d;ച്ചെ 3.40ന് ഷാര്&#x200d;ജയില്&#x200d;നിന്ന് എത്തിയ എയര്&#x200d; ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 352 വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു. 4.40ന് എത്തിയ ഗള്&#x200d;ഫ് എയറിന്റെ ബഹറൈന്&#x200d; വിമാനവും 5.10ന് ദുബായില്&#x200d;നിന്ന് എത്തിയ എയര്&#x200d;ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 344 വിമാനവും 7.05ന് എത്തിയ എയര്&#x200d;ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 382 ദമാം വിമാനവും 7.10ന് ദുബായില്&#x200d;നിന്ന് എത്തിയ ഫ്‌ലൈ ദുബായി വിമാനവും നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു.</p>
<p>7.45ന് അബുദാബില്&#x200d;നിന്ന് എത്തിയ എയര്&#x200d;ഇന്ത്യാ എക്‌സ്പ്രസിന്റെ ഐഎക്‌സ് 348 വിമാനം കണ്ണൂരിലേക്കും 8.05ന് എത്തിയ ഒമാന്&#x200d; എയര്&#x200d; വിമാനവും 8.40ന് ജിദ്ദയില്&#x200d;നിന്ന് എത്തിയ ഇന്&#x200d;ഡിഗോ വിമാനവും ബംഗളൂരുവിലേക്കും തിരിച്ചുവിട്ടു. 20ന് റിയാദില്&#x200d;നിന്ന് വന്ന ഫ്‌ലൈനാസ് എയര്&#x200d;ലൈന്&#x200d;സ് വിമാനം ഒരുമണിക്കൂറും പത്ത് മിനിറ്റും ആകാശത്ത് വട്ടമിട്ടുപറന്നശേഷം 9.30നാണ് കരിപ്പൂരിലിറങ്ങിയത്. 7.15ന് റിയാദില്&#x200d;നിന്ന് എത്തിയ എയര്&#x200d; ഇന്ത്യാ എക്‌സ്പ്രസിന്റെ ഐഎക്‌സ് 322 വിമാനം 2.20 മണിക്കൂര്&#x200d; വൈകി 9.35നാണ് കരിപ്പൂരിലെത്തിയത്.</p>
<p>ഏഴിന് ഇറങ്ങേണ്ട ഇന്&#x200d;ഡിഗോയുടെ ദുബായി വിമാനവും രണ്ട് മണിക്കൂര്&#x200d; വൈകി രാവിലെ ഒമ്പതിനാണ് കരിപ്പൂരിലെത്തിയത്. ഈ രണ്ട് വിമാനങ്ങളും വൈകിയാണ് റിയാദില്&#x200d;നിന്നും ദുബായില്&#x200d;നിന്നും പുറപ്പെട്ടതും. 6.25ന് ബംഗളൂരുവില്&#x200d;നിന്ന് എത്തേണ്ട ഇന്&#x200d;ഡിഗോ വിമാനവും നാലുമണിക്കൂര്&#x200d; വൈകി. തിരിച്ചുവിട്ട വിമാനങ്ങള്&#x200d; രാവിലെ 10നുശേഷമാണ് കരിപ്പൂരില്&#x200d; തിരിച്ചെത്തിയത്. പൈലറ്റിന്റെ ജോലിസമയം കഴിഞ്ഞതിനാല്&#x200d; എയര്&#x200d; അറേബ്യയുടെ ഷാര്&#x200d;ജ വിമാനം തുടര്&#x200d;സര്&#x200d;വീസ് റദ്ദാക്കി. ഇതിലെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/due-to-heavy-fog-in-karipur-9-flights-were-diverted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപാഭീതി ഒഴിഞ്ഞിട്ടും കരിപ്പൂരില്&#x200d; കാര്&#x200d;ഗോ പുനരാരംഭിച്ചില്ല</title>
		<link>https://www.chandrikadaily.com/cargo-did-not-resume-at-karipur-despite-the-nipah-scare.html</link>
					<comments>https://www.chandrikadaily.com/cargo-did-not-resume-at-karipur-despite-the-nipah-scare.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 03 Oct 2023 06:38:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Calicut Airport]]></category>
		<category><![CDATA[cargo]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277466</guid>

					<description><![CDATA[നിപ റിപ്പോര്&#x200d;ട്ട് ചെയ്ത പേരാമ്പ്രയില്&#x200d;നിന്ന് തെട്ടടുത്തുള്ള കണ്ണൂര്&#x200d; വിമാനത്താവളത്തിന് നിപമുക്ത സര്&#x200d;ട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പ് നല്&#x200d;കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>നിപയുടെ പശ്ചാത്തലത്തില്&#x200d; കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; നിര്&#x200d;ത്തിവച്ച കാര്&#x200d;ഗോ സര്&#x200d;വീസ് പുനരാരംഭിച്ചില്ല. നിപ പ്രതിസന്ധി ഒഴിഞ്ഞതിനാല്&#x200d; കയറ്റുമതി ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. പച്ചക്കറി, പഴവര്&#x200d;ഗങ്ങള്&#x200d; ഉള്&#x200d;പെടെയുളള സാധനങ്ങള്&#x200d; കയറ്റുമതി ചെയ്യാന്&#x200d; കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.</p>
<p>നിപ റിപ്പോര്&#x200d;ട്ട് ചെയ്തതിന് പിന്നാലെ കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d;നിന്നുള്ള കയറ്റുമതി പൂര്&#x200d;ണമായി നിര്&#x200d;ത്തിയിരുന്നു. നിപ റിപ്പോര്&#x200d;ട്ട് ചെയ്ത പേരാമ്പ്രയില്&#x200d;നിന്ന് തെട്ടടുത്തുള്ള കണ്ണൂര്&#x200d; വിമാനത്താവളത്തിന് നിപമുക്ത സര്&#x200d;ട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പ് നല്&#x200d;കിയിരുന്നു.</p>
<p>എന്നാല്&#x200d;, പൊതുമേഖലയില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d;നിന്നുള്ള കാര്&#x200d;ഗോ പൂര്&#x200d;ണമായും നിര്&#x200d;ത്തി. എല്ലാവര്&#x200d;ക്കും നിപ നെഗറ്റീവായെങ്കിലും കയറ്റുമതി പുനരാരംഭിച്ചിട്ടില്ല.</p>
<p>പഴങ്ങളും പച്ചക്കറികളും ഉള്&#x200d;പെടെ കയറ്റുമതി ചെയ്യാന്&#x200d; കഴിയാത്തതിനാല്&#x200d; വ്യാപാരികളും കര്&#x200d;ഷകരുമെല്ലാം പ്രതിസന്ധിയിലാണ്. പഴം-പച്ചക്കറി കയറ്റുമതിയില്&#x200d; 2021-22ല്&#x200d; കരിപ്പൂര്&#x200d; വിമാനത്താവളത്തിന് കസ്റ്റംസിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d; ഇടപെട്ട് കാര്&#x200d;ഗോക്കുള്ള തടസങ്ങള്&#x200d; നീക്കണമെന്ന് കേരള എക്‌സ്‌പോര്&#x200d;ട്ടേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cargo-did-not-resume-at-karipur-despite-the-nipah-scare.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് വിമാനത്താവളം: റണ്&#x200d;വേ 30ന് തുറന്നുകൊടുക്കും</title>
		<link>https://www.chandrikadaily.com/kozhikode-airport-runway-to-be-opened-on-30.html</link>
					<comments>https://www.chandrikadaily.com/kozhikode-airport-runway-to-be-opened-on-30.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 23 Aug 2023 12:05:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Calicut Airport]]></category>
		<category><![CDATA[runway]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271118</guid>

					<description><![CDATA[രാവിലെ 10 മുതല്&#x200d; വൈകിട്ട് 6 വരെ വിമാന സര്&#x200d;വീസുകള്&#x200d;ക്ക് അനുമതിയുണ്ടായിരുന്നില്ല]]></description>
										<content:encoded><![CDATA[<p>കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; റീകാര്&#x200d;പറ്റിങ് ജോലികള്&#x200d;ക്കായി ഭാഗികമായി അടച്ച, റണ്&#x200d;വേ 30നു നിയന്ത്രണങ്ങള്&#x200d; നീക്കി 24 മണിക്കൂര്&#x200d; വിമാന സര്&#x200d;വീസുകള്&#x200d;ക്കായി തുറന്നുകൊടുക്കും. റണ്&#x200d;വേ റീകാര്&#x200d;പറ്റിങ് ജോലികള്&#x200d;ക്കായി ഇക്കഴിഞ്ഞ ജനുവരിയിലാണു ഭാഗികമായി അടച്ചത്.</p>
<p>രാവിലെ 10 മുതല്&#x200d; വൈകിട്ട് 6 വരെ വിമാന സര്&#x200d;വീസുകള്&#x200d;ക്ക് അനുമതിയുണ്ടായിരുന്നില്ല. റണ്&#x200d;വേ ബലപ്പെടുത്തുന്ന റീകാര്&#x200d;പറ്റിങ്ങും അനുബന്ധ ജോലികളും പൂര്&#x200d;ത്തിയായ സാഹചര്യത്തിലാണ് ഈ മാസം അവസാനത്തോടെ പൂര്&#x200d;ണമായി തുറക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kozhikode-airport-runway-to-be-opened-on-30.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂര്&#x200d; വിമാനത്താവള റണ്&#x200d;വേ വികസനത്തിന് ഭൂമി ഏറ്റെടുക്കല്&#x200d;; സര്&#x200d;വേ പൂര്&#x200d;ത്തിയായി</title>
		<link>https://www.chandrikadaily.com/acquisition-of-land-for-development-of-karipur-airport-runway-survey-completed.html</link>
					<comments>https://www.chandrikadaily.com/acquisition-of-land-for-development-of-karipur-airport-runway-survey-completed.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 11 Aug 2023 13:08:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Calicut Airport]]></category>
		<category><![CDATA[land survey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=269346</guid>

					<description><![CDATA[വീടുകള്&#x200d; നഷ്ടപ്പെടുന്ന കുടുംബങ്ങള്&#x200d;ക്ക് 10 ലക്ഷം രൂപയാണ് നല്&#x200d;കുക]]></description>
										<content:encoded><![CDATA[<p>മലപ്പുറം: കരിപ്പൂര്&#x200d; വിമാനത്താവളത്തിന്റെ റണ്&#x200d;വേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്&#x200d;വേ പൂര്&#x200d;ത്തിയായി. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിര്&#x200d;ത്തി നിശ്ചയിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച് അന്തിമ തീരുമാനം ഉടന്&#x200d; ഉണ്ടാകും.</p>
<p>നെടിയിരുപ്പ് വില്ലേജില്&#x200d; ഉള്&#x200d;പ്പെട്ട ഏഴര ഏക്കര്&#x200d; ഭൂമിയും പള്ളിക്കല്&#x200d; വില്ലേജില്&#x200d; നിന്നും ഏഴ് ഏക്കര്&#x200d; ഭൂമിയുമാണ് റണ്&#x200d;വേ നവീകരണത്തിനായി വേണ്ടത്. ഡിജിറ്റല്&#x200d; സര്&#x200d;വേയിലൂടെയാണ് ഏറ്റെടുക്കുന്ന ഭൂമിയുടെ അതിര്&#x200d;ത്തി നിശ്ചയിച്ചത്.</p>
<p>വീടുകള്&#x200d; നഷ്ടപ്പെടുന്ന കുടുംബങ്ങള്&#x200d;ക്ക് 10 ലക്ഷം രൂപയാണ് നല്&#x200d;കുക. കൃഷി വിളകളുടെ നഷ്ടം കൃഷി വകുപ്പും മരങ്ങളുടെ വില വനം വകുപ്പും ഭൂമിയുടെ വില റവന്യൂ വകുപ്പും കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പും കണക്കാക്കും. ഇത് ക്രോഡീകരിച്ച ശേഷം ഓരോ കുടുംബങ്ങള്&#x200d;ക്കും ലഭിക്കുന്ന നഷ്ടപരിഹാര തുക എത്രയാണെന്ന് അറിയിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/acquisition-of-land-for-development-of-karipur-airport-runway-survey-completed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
