<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>campus &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/campus/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 16 Sep 2025 12:42:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>campus &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഡൽഹി യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ്: ആവേശമായി എംഎസ്എഫ് പ്രചരണം</title>
		<link>https://www.chandrikadaily.com/delhi-university-union-elections-msf-campaigning-enthusiastically.html</link>
					<comments>https://www.chandrikadaily.com/delhi-university-union-elections-msf-campaigning-enthusiastically.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 16 Sep 2025 12:42:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[campus]]></category>
		<category><![CDATA[election]]></category>
		<category><![CDATA[India]]></category>
		<category><![CDATA[MSF]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354462</guid>

					<description><![CDATA[ന്യൂ ഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ തെരഞ്ഞടുപ്പിന്റെ അവസാന ഘട്ട പ്രചാരണം ഇന്ന് അവസാനിച്ചു. ശക്തമായ മത്സരമാണ് നടക്കുന്നത്. യൂണിവേഴ്സിറ്റിക്ക്‌ പുറമെ കോളേജുകളിലേക്കും മത്സരമുണ്ട്. ഡൽഹി സാകിർ ഹുസൈൻ കോളേജ്, ഭാരതി കോളേജ് എന്നിവിടങ്ങളിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി എം എസ് എഫ് മത്സരിക്കുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയം, ഫീസ് വർധന ഉൾപ്പെട സർവകലാശാലയുടെ ഭാഗത്തു നിന്നുണ്ടാക്കുന്ന വിദ്യാർഥി വിരുദ്ധ നയങ്ങൾ ചൂണ്ടി കാണിച്ചാണ് എം എസ് എഫ് പ്രചാരണം. മെട്രോയിലും ബസ്സിലും സൗജന്യ യാത്ര [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂ ഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ തെരഞ്ഞടുപ്പിന്റെ അവസാന ഘട്ട പ്രചാരണം ഇന്ന് അവസാനിച്ചു. ശക്തമായ മത്സരമാണ് നടക്കുന്നത്. യൂണിവേഴ്സിറ്റിക്ക്‌ പുറമെ കോളേജുകളിലേക്കും മത്സരമുണ്ട്. ഡൽഹി സാകിർ ഹുസൈൻ കോളേജ്, ഭാരതി കോളേജ് എന്നിവിടങ്ങളിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി എം എസ് എഫ് മത്സരിക്കുന്നുണ്ട്.</p>
<p>ദേശീയ വിദ്യാഭ്യാസ നയം, ഫീസ് വർധന ഉൾപ്പെട സർവകലാശാലയുടെ ഭാഗത്തു നിന്നുണ്ടാക്കുന്ന വിദ്യാർഥി വിരുദ്ധ നയങ്ങൾ ചൂണ്ടി കാണിച്ചാണ് എം എസ് എഫ് പ്രചാരണം. മെട്രോയിലും ബസ്സിലും സൗജന്യ യാത്ര ഉറപ്പാക്കും, ഹോസ്റ്റൽ സംവിധാനം കാര്യക്ഷ്‌മമാകും തുടങ്ങിയവയാണ് ഇന്ത്യ മുന്നണി പ്രകടന പത്രികകളിൽ ഉൾപെടുത്തിയുട്ടുള്ള പ്രധാന വാഗ്ദാനങ്ങൾ.</p>
<p>തെരഞ്ഞടുപ്പിന് മുന്നോടിയായി എം എസ് എഫ് ഡൽഹി യൂണിവേഴ്സിറ്റി സംഘടിപ്പിച്ച കൺവെൻഷൻ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ ഹാരിസ് ബീരാൻ എം പി ഉൽഘാടനം ചെയ്തു. എം എസ് എഫ് ദേശീയ പ്രസിഡന്റ്‌ പി വി അഹമ്മദ് സാജു മുഖ്യ പ്രഭാഷണം നടത്തി. എ ബി വി പി യുടെ വർഗീയ അജണ്ടക്കെതിരെ ഒറ്റകെട്ടായി നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.</p>
<p>എം എസ് എഫ് ദേശീയ ട്രഷറർ അതീബ് ഖാൻ, ഡൽഹി സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ ഫാറൂഖി,അഡ്വ അഫ്സൽ യൂസുഫ്, അലി അഹമ്മദ്, നജാഹ്, മുഹമ്മദ് റസിൻ, ഷിഫാന, ഷിഹാ ഫാത്തിമ, ഫിദ ഫാത്തിമ എന്നിവർ സംസാരിച്ചു. പുതുതായി എം എസ് എഫിലേക്ക് വന്ന വിദ്യാർഥികൾക് മെമ്പർഷിപ് നൽകി സ്വീകരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-university-union-elections-msf-campaigning-enthusiastically.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.എഫ്.ഐ നേതാക്കൾ ലഹരിയുടെ വക്താക്കൾ; പേരൂർക്കട ഏരിയാ സെക്രട്ടറി കഞ്ചാവ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് കെ.എസ്.യു</title>
		<link>https://www.chandrikadaily.com/sfi-leaders-are-advocates-of-drugs-ksu-releases-footage-of-peroorkada-area-secretary-using-cannabis.html</link>
					<comments>https://www.chandrikadaily.com/sfi-leaders-are-advocates-of-drugs-ksu-releases-footage-of-peroorkada-area-secretary-using-cannabis.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 16 Mar 2025 08:00:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[campus]]></category>
		<category><![CDATA[cannabis]]></category>
		<category><![CDATA[ksu]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334208</guid>

					<description><![CDATA[തലസ്ഥാനത്തെ ലഹരി മാഫിയയെ നിയത്രിക്കുന്നത് ആനന്ദ് ഉൾപ്പടെയുള്ള എസ്.എഫ്.ഐ നേതാക്കളെന്നും എം.ജെ യദു കൃഷ്ണൻ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>എസ്.എഫ്.ഐ നേതൃത്വവും ലഹരി മാഫിയയുമായുള്ള ബന്ധം കൂടുതൽ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ജെ യദുകൃഷ്ണൻ.</p>
<p>എസ്.എഫ്.ഐ പേരൂർക്കട ഏരിയാ സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ. ആനന്ദ് എ.പി കഞ്ചാവ് ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പുറത്ത് വിട്ടിരിക്കുന്നത്. തലസ്ഥാനത്തെ ലഹരി മാഫിയയെ നിയത്രിക്കുന്നത് ആനന്ദ് ഉൾപ്പടെയുള്ള എസ്.എഫ്.ഐ നേതാക്കളെന്നും എം.ജെ യദു കൃഷ്ണൻ പറഞ്ഞു.</p>
<p><strong>ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം</strong></p>
<p>കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് വേട്ടയിൽ ഇന്ന് അറസ്റ്റിലായ ഷാലിഖ് 2023ൽ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. 2024 ൽ ഹാജർകുറവുമൂലം ക്യാമ്പസിൽ നിന്ന് പുറത്തായ ഘട്ടം മുതൽ സംഘടനയുമായോ, കെ.എസ്.യുവുമായോ യാതൊരു ബന്ധവും ഇല്ലാത്ത വ്യക്തിയാണ്. ഏതായാലും തീവ്രത അളക്കാനോ, ജാഗ്രതക്കുറവ് ഉണ്ടായെന്നോ ,നിയമസഹായം നൽകാനോ കെ.എസ്.യു മുതിരില്ല എന്ന് അടിവരയിട്ട് പറയാൻ ആഗ്രഹിക്കുന്നു.</p>
<p>അതേ സമയം, @ PM ARSHO ഞാൻ ഒരു വീഡിയോ ഇപ്പോൾ പുറത്ത് വിടുകയാണ്. ദൃശ്യങ്ങളിൽ കാണുന്ന കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തി എസ്.എഫ്.ഐയുടെ പേരൂർക്കട ഏരിയാ സെക്രട്ടറിയും, ജില്ലാ കമ്മിറ്റി അംഗവുമായ തലസ്ഥാന നഗരിയിലെ ലഹരി മാഫിയയെ നിയന്ത്രിക്കുന്നത് Adv Anandh AP. എസ്.എഫ്.ഐ നേതാക്കളാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇനി ദൃശ്യങ്ങൾ എഐസാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ദൃശ്യങ്ങളാണെന്നന്ന് പറഞ്ഞ് വെള്ളപൂശാൻ വരുമായിരിക്കും സഖാവും കൂട്ടരും എന്ന് വിശ്വസിക്കുന്നു.</p>
<p>എം.ജെ യദുകൃഷ്ണൻ</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sfi-leaders-are-advocates-of-drugs-ksu-releases-footage-of-peroorkada-area-secretary-using-cannabis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഹരിസംഘമായ എസ്.എഫ്.ഐ</title>
		<link>https://www.chandrikadaily.com/sfi-a-drug-gangcampuskerala.html</link>
					<comments>https://www.chandrikadaily.com/sfi-a-drug-gangcampuskerala.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 15 Mar 2025 03:43:21 +0000</pubDate>
				<category><![CDATA[news]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[campus]]></category>
		<category><![CDATA[druggs]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333974</guid>

					<description><![CDATA[പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്&#x200d;ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്&#x200d;പ്പെടെയായിരുന്നു അറസ്റ്റിലായത്.]]></description>
										<content:encoded><![CDATA[<p>കളമശ്ശേരി പോളി ടെക്‌നിക്ക് മെന്&#x200d;സ് ഹോസ്റ്റലില്&#x200d; പൊലീസ് നടത്തിയ മിന്നല്&#x200d; പരിശോധനയില്&#x200d; രണ്ടു കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്&#x200d; എസ്.എഫ്.ഐ നേതാവും യൂണിയന്&#x200d; ജനറല്&#x200d; സെക്രട്ടറിയുമായ അഭിരാജ് ഉള്&#x200d;പ്പെടെയുള്ളവര്&#x200d; അറസ്റ്റിലായത് എസ്.എഫ്.ഐ എന്ന വിദ്യാര്&#x200d;ത്ഥി സംഘടനക്കെതിരെ സാംസ്‌കാരിക കേരളത്തില്&#x200d; ഉയര്&#x200d;ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്&#x200d;ക്ക് അടിവരയി ടുകയാണ്. കാമ്പസുകളിലെ ലഹരി വാഹകരായി ഈ പ്രസ്ഥാനം മാറിക്കഴിഞ്ഞുവെന്ന ആരോപണങ്ങളാണ് ഇതു വഴി ശരിവെക്കപ്പെടുന്നത്. വ്യാഴാഴ്ച്ച രാത്രി കളമശ്ശേരി പോ ളിടെക്‌നിക്കിന്റെ പെരിയാര്&#x200d; ഹോസ്റ്റലില്&#x200d; നാര്&#x200d;ക്കോട്ടിക് സെല്&#x200d;, ഡാന്&#x200d;സാഫ്, തൃക്കാക്കരയിലെയും കളമശ്ശേരിയിലെയും പൊലീസ് തുടങ്ങിയവരുടെ നേത്വത്തിലാണ് റെയ്ഡ് നടത്തിയത്. പൊലീസെത്തുമ്പോള്&#x200d; ഒരുമുറിയില്&#x200d; കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വില്&#x200d;പ്പനക്ക് തയാറാക്കി വെച്ച നിലയിലായിരുന്നു. അഭിരാജിന് പുറമെ എം. ആകാശ്, ആദിത്യന്&#x200d; എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മുറികളില്&#x200d; നിന്ന് മദ്യക്കുപ്പികള്&#x200d;, ഗര്&#x200d;ഭനിരോധന ഉറകള്&#x200d; എന്നിവയും കണ്ടെടുത്തിരുന്നു. അരാജകത്വത്തിന്റെ അങ്ങേയറ്റത്തേക്ക് കാമ്പസുകളെ അധപ്പതിപ്പിക്കുന്ന പ്രവൃത്തിയാണ് എസ്.എഫ്.ഐയില്&#x200d; നിന്ന് നിരന്തരമായി ഉണ്ടായി ക്കൊണ്ടിരിക്കുന്നത്. വിദ്യാര്&#x200d;ത്ഥികളെ എന്തുവില കൊടുത്തും തങ്ങളുടെ ചൊല്&#x200d;പ്പടിക്ക് നിര്&#x200d;ത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തില്&#x200d; 3 കാമ്പസുകള്&#x200d; ലഹരിയുടെയും അക്രമങ്ങളുടെയും കേന്ദ്രമാക്കിമാറ്റാനുള്ള പ്രവര്&#x200d;ത്തനങ്ങളാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്&#x200d; നടന്നുകൊണ്ടിരിക്കുന്നത്.</p>
<p>പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്&#x200d;ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്&#x200d;പ്പെടെയായിരുന്നു അറസ്റ്റിലായത്. സിദ്ധാര്&#x200d;ത്ഥനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നുമാത്രമല്ല അത് മുടിവെച്ച് ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമവുമായിരുന്നു നടന്നത്. കോട്ടയം ഗവണ്&#x200d;മെന്റ് നഴ്‌സിങ് കോളജില്&#x200d; റാഗിങിന്റെ പേരില്&#x200d; നടന്ന മൃഗീയമായ പീഡനത്തിനു പിന്നിലും പ്രതിചേര്&#x200d;ക്കപ്പെട്ടത് എസ്.എഫ്.ഐ ബന്ധമുള്ള വിദ്യാര്&#x200d;ത്ഥികള്&#x200d; തന്നെയായിരുന്നു. കാലടി സംസ്‌കൃത കോളജില്&#x200d; എസ്.എഫ്.ഐയുടെ രണ്ട് ജില്ലാ ഭാരവാഹിക ളടക്കമുള്ളവര്&#x200d; മദ്യപിച്ചു നൃത്തംചെയ്ത ദൃശ്യങ്ങള്&#x200d; പുറത്തുവന്നതും വിവാദങ്ങള്&#x200d;ക്ക് വഴിവെച്ചിരുന്നു. വിദ്യാര്&#x200d;ത്ഥി നേതാക്കള്&#x200d; ആള്&#x200d;മാറാട്ട കേസില്&#x200d; ഉള്&#x200d;പ്പെടുന്നതും ജില്ലാ നേതാക്കള്&#x200d; വരെ ലഹരിക്ക് അടിമപ്പെടുന്നതും സംഘടനയെ ബാധിച്ചെന്നും സംഘടനയില്&#x200d; കര്&#x200d;ശനമായ തിരുത്തല്&#x200d; നടപടികള്&#x200d; വേണമെന്നും ഈയിടെ നടന്ന എസ്.എ ഫ്.ഐ സംസ്ഥാന സമ്മേളന റിപ്പോര്&#x200d;ട്ടില്&#x200d; തന്നെ വിമര്&#x200d;ശ നമുയരുകയുണ്ടായി. സി.പി.എം പാര്&#x200d;ട്ടികോണ്&#x200d;ഗ്രസിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനങ്ങളിലും രൂക്ഷ വിമര്&#x200d;ശനങ്ങളാണ് എസ്.എഫ്.ഐയുടെ നരനായാട്ടിനെതിരെ ഉയര്&#x200d;ന്നിരുന്നത്. ക്രമിനല്&#x200d; പാശ്ചാത്തലമുള്ള കൊടുംകുറ്റവാളി കളെ തലപ്പത്തുനിന്ന് മാറ്റി പ്രായക്കുറവുള്ള, വിദ്യാര്&#x200d;ത്ഥിത്വമുള്ള നേതാക്കളെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നു വരെ ജില്ലാ സമ്മേളനങ്ങളില്&#x200d; വ്യാപകമായി ആവശ്യമുയ രുകയുണ്ടായി. ഗതികേടുകൊണ്ടാണെങ്കില്&#x200d;പോലും മുഖ്യ മന്ത്രി പിണറായി വിജയനു തന്നെ എസ്.എഫ്.ഐയെ ഗുണദോശിക്കേണ്ട സാഹചര്യമുണ്ടായി.</p>
<p>ലഹരിക്കേസുകളും കൊലപാതകങ്ങളുള്&#x200d;പ്പെടെ എത്ര ഭീകരമായ കുറ്റകൃത്യത്തിലേര്&#x200d;പ്പെട്ടാലും നിര്&#x200d;ലജ്ജം അവരെ ന്യായീകരിക്കുകയും അധികാര ദുര്&#x200d;വിനിയോഗത്തിലുടെ ഒരു പോറലുമേല്&#x200d;ക്കാതെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് ഈ പ്രസ്ഥാനം സ്വീകരിക്കുന്നത് എന്നതാണ് ഏറ്റവും ഖേദകരം. നിങ്ങള്&#x200d; എന്തു വൃത്തികേടു ചെയ്താലും സംരക്ഷിക്കാന്&#x200d; എസ്.എഫ്.ഐ ഉണ്ടാകും എന്ന സന്ദേശമാണ് കൗമാരക്കാരായ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് ഈ ക്രമിനല്&#x200d; സംഘം നല്&#x200d;കുന്നത്. അതുകൊണ്ടുതന്നെ കാമ്പസുകള്&#x200d; കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപനത്തിലും എസ്.എഫ്.ഐയുടെ പൂര്&#x200d;ണ പിന്തുണയും സഹായവുമാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ഇക്കാര്യത്തില്&#x200d; എ സ്.എഫ്.ഐ നേതൃത്വം തന്നെ കണ്ണിയായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്&#x200d; തെളിയിക്കുന്നത്. ഈ ക്രമിനല്&#x200d; സംഘത്തെ ഭയന്നു കൊണ്ടോ രാഷ്ട്രീയമായ അന്ധതകൊണ്ടോ കോളജ് അധികൃതരും എസ്.എഫ്.ഐക്ക് വഴങ്ങിക്കൊടുക്കുന്ന അ വസ്ഥാവിശേഷമാണുള്ളത്. എസ്.എഫ്.ഐ നേതാക്കള്&#x200d; പങ്കാളികളാകുന്ന കുറ്റകൃത്യങ്ങള്&#x200d; മൂടിവെക്കാനും അതിനെ ന്യായീകരിക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരക്കാരില്&#x200d; നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്&#x200d;ക്കാറും പൊലീസുമെല്ലാം ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. ലഹരിക്കെതിരായ കാമ്പയിന്&#x200d; പ്രഖ്യാപിച്ച സര്&#x200d;ക്കാറിന്റെ പൊലീസ് സംവിധാനമാണ് ലഹരിവാഹകരായ നേതാക്കളെ രക്ഷിച്ചെടുക്കാന്&#x200d; കുതന്ത്രങ്ങള്&#x200d; മെനയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sfi-a-drug-gangcampuskerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഭിരാജിനെ മനപ്പൂര്&#x200d;വം പെടുത്തിയത്; പഴി കെഎസ്‌യുവിന്; പ്രതിയെ സംരക്ഷിച്ച് എസ്എഫ്‌ഐ</title>
		<link>https://www.chandrikadaily.com/abhiraj-was-deliberately-framed-ksu-is-to-blame-sfi-protects-the-accused.html</link>
					<comments>https://www.chandrikadaily.com/abhiraj-was-deliberately-framed-ksu-is-to-blame-sfi-protects-the-accused.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 14 Mar 2025 06:38:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[campus]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333822</guid>

					<description><![CDATA[ഹോസ്റ്റലില്&#x200d; നിന്ന് തൂക്കി വില്&#x200d;ക്കാന്&#x200d; ഉപയോഗിക്കുന്ന വൈദ്യുതി ത്രാസും കണ്ടെടുത്തു.]]></description>
										<content:encoded><![CDATA[<p>കളമശേരിയില്&#x200d; പോളിടെക്‌നിക്ക് ഹോസ്റ്റലില്&#x200d; കഞ്ചാവ് എത്തിച്ചത് കെ.എസ്.യു ആണെന്ന് എസ്.എഫ്.ഐയുടെ വാദം. പിടിയിലായ എസ്.എഫ്.ഐ കോളജ് യൂണിയന്&#x200d; ജനറല്&#x200d; സെക്രട്ടറി ആര്&#x200d;.അഭിരാജ് നിരപരാധിയെന്നും ഏരിയ പ്രസിഡന്റ് ദേവരാജ് പറഞ്ഞു. അഭിരാജിനെതിരെ പൊലീസ് കള്ളക്കേസെടുത്തു. അഭിരാജിനെ പെടുത്തിയതാണെന്നും പൊലീസ് അന്വേഷണം ശരിയായ രീതിയിലല്ലെന്നുമാണ് എസ്.എഫ്.ഐ വാദം.</p>
<p>ഹോസ്റ്റലില്&#x200d; നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തില്&#x200d; വിശദീകരണവുമായി കളമശേരിയില്&#x200d; പോളിടെക്‌നിക്ക് പ്രിന്&#x200d;സിപ്പല്&#x200d; ഐജു തോമസ് രംഗത്തെതി. പൊലീസും എക്‌സൈസും നിരന്തരമായി കോളജുമായി ബന്ധപ്പെട്ടാണിരുന്നത്. ആഘോഷങ്ങളില്&#x200d; ലഹരി സാന്നിധ്യം പ്രതീക്ഷിക്കാറുണ്ടായിരുന്നു.</p>
<p>അതുകൊണ്ട് പൊലീസ് സാന്നിധ്യം ആഘോഷങ്ങളില്&#x200d; ഉണ്ടാകാറുണ്ട്. ഏതെങ്കിലും വിദ്യാര്&#x200d;ഥി സംഘടനകളെ കുറ്റപ്പെടുത്തുന്നില്ലെന്നും അവര്&#x200d; ലഹരിക്കെതിരെ സഹകരിക്കാറുണ്ടെന്നും പ്രിന്&#x200d;സിപ്പല്&#x200d; വ്യക്തമാക്കി. പുറമെ നിന്ന് ആളുകള്&#x200d; വരാറുണ്ടോയെന്ന് വ്യക്തതയില്ലെന്നും പിടിയിലായ വിദ്യാര്&#x200d;ഥികള്&#x200d;ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കളമശ്ശേരി ഹോസ്റ്റലില്&#x200d; നിന്ന് പിടിച്ചെടുത്തത് വില്&#x200d;പനയ്ക്കായി എത്തിച്ച കഞ്ചാവെന്ന് ഡപ്യൂട്ടി കമ്മിഷണര്&#x200d; പറഞ്ഞു. പിടിയിലായ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹോസ്റ്റലില്&#x200d; നിന്ന് തൂക്കി വില്&#x200d;ക്കാന്&#x200d; ഉപയോഗിക്കുന്ന വൈദ്യുതി ത്രാസും കണ്ടെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abhiraj-was-deliberately-framed-ksu-is-to-blame-sfi-protects-the-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണില്ലാ ക്രൂരത ആവർത്തിച്ച് എസ്എഫ്ഐ ക്യാമ്പസുകള്&#x200d;; പ്രതികളെ സംരക്ഷിക്കരുതെന്ന് പ്രതിപക്ഷ നേതാവ്</title>
		<link>https://www.chandrikadaily.com/sfi-campuses-repeat-eyeless-brutality-the-opposition-leader-said-that-the-accused-should-not-be-protected.html</link>
					<comments>https://www.chandrikadaily.com/sfi-campuses-repeat-eyeless-brutality-the-opposition-leader-said-that-the-accused-should-not-be-protected.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 14 Feb 2025 06:01:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[campus]]></category>
		<category><![CDATA[sfi]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329868</guid>

					<description><![CDATA[കോട്ടയത്തു നടന്നത് വന്യമൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന ക്രൂരത എന്ന് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തക സമിതി അംഗം രമേശ് ചെന്നിത്തല വിമര്&#x200d;ശിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>കോട്ടയം ഗാന്ധിനഗറിലെ ഗവണ്&#x200d;മെന്&#x200d;റ് നഴ്‌സിംഗ് കോളേജ് റാഗിങ് വിഷയത്തില്&#x200d; ശക്തമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്&#x200d;.  പ്രതികളെ സംരക്ഷിക്കരുതെന്ന് അദ്ദേഹം വിമര്&#x200d;ശിച്ചു. എസ്എഫ്‌ഐ പിരിച്ചുവിടാന്&#x200d; സിപിഎം തയാറാകണമെന്നും റാഗിങ് ആവര്&#x200d;ത്തിക്കുന്നത് സിപിഎമ്മിന്റെ സ്വജനപക്ഷപാതം മൂലമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>കോട്ടയം ഗവണ്&#x200d;മെന്&#x200d;റ്  നഴ്‌സിംഗ് കോളേജില്&#x200d; നടന്ന ക്രൂരമായ റാഗിംഗിന്റെ ദൃശ്യങ്ങള്&#x200d; ഏല്ലാവരും കണ്ടതാണ്. കോട്ടയത്തു നടന്നത് വന്യമൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന ക്രൂരത എന്ന് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തക സമിതി അംഗം രമേശ് ചെന്നിത്തല വിമര്&#x200d;ശിച്ചിരുന്നു. കണ്ണില്ലാത്ത ക്രൂരതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വിമര്&#x200d;ശിച്ചു. പ്രതികളില്&#x200d; ഒരാള്&#x200d; സി.പി.എം അനുഭാവി ആണെന്ന് വ്യക്തമാകുമ്പോള്&#x200d; ജൂനിയര്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; അനുഭവിച്ച വേദനയുടെ ആഴം മനസ്സിലാക്കാന്&#x200d; മുന്&#x200d;പ് നടന്നിട്ടുള്ള റാഗിങ് കഥകള്&#x200d; തന്നെ ധാരാളം.</p>
<p>വയനാട് വെറ്റിനറി സര്&#x200d;വകലാശാലയിലെ സിദ്ധാര്&#x200d;ഥിനെ കേരളം മറക്കാന്&#x200d; സാധ്യതയില്ല. ഇന്നും കണ്ണീരോര്&#x200d;മയായി സിദ്ധാര്&#x200d;ഥ് നമുക്കിടയില്&#x200d; ഒരു നോവായി നില്&#x200d;ക്കുമ്പോള്&#x200d;, ഇഞ്ചിഞ്ചായി കൊന്ന് കെട്ടിത്തൂക്കിയ കേസില്&#x200d; പ്രതിസ്ഥാനത്ത് എസ്.എഫ്.ഐ നേതാക്കളും അതിനെ സംരക്ഷിക്കുന്ന സര്&#x200d;ക്കാരും ഉണ്ടായിരുന്നു.</p>
<p>നാള്&#x200d; ഇത്രയും കഴിഞ്ഞിട്ടും ഭരണപക്ഷത്തിന്റെ മേല്&#x200d;ക്കോയ്മയില്&#x200d; കഴിയുന്ന കുട്ടി സഖാക്കളുടെ അതിക്രമങ്ങള്&#x200d;ക്കും മാറ്റമില്ലാതെ തുടരുന്നു. അതിലെ ഏറ്റവും അവസാന ഇര കോട്ടയം ഗവണ്&#x200d;മെന്റ് നഴ്‌സിംഗ് കോളേജിലെ ജൂനിയര്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;. ഇവിടെയും കണക്കുകളുടെ എണ്ണം അവസാനിക്കും എന്ന പ്രതീക്ഷ ഇല്ലെങ്കിലും ഇരകളുടെ കാര്യമോര്&#x200d;ക്കുമ്പോഴാണ് വേദന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sfi-campuses-repeat-eyeless-brutality-the-opposition-leader-said-that-the-accused-should-not-be-protected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്യാമ്പസുകളിലെ കണ്ണില്ലാത്ത ക്രൂരത</title>
		<link>https://www.chandrikadaily.com/eyeless-brutality-on-campuses.html</link>
					<comments>https://www.chandrikadaily.com/eyeless-brutality-on-campuses.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 14 Feb 2025 04:28:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[campus]]></category>
		<category><![CDATA[ragging]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329849</guid>

					<description><![CDATA[കോട്ടയം ഗവ. നഴ്‌സസിങ് കോളജിലെ റാഗിങ് കേസില്&#x200d; പ്രതി കളിലൊരാളായ കെ.പി രാഹുല്&#x200d; രാജ് നഴ്‌സിങ് വിദ്യാര്&#x200d;ഥിക ളുടെ സി.പി.എം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്&#x200d; (കെ.ജി.എസ്.എന്&#x200d;.എ) സംസ്ഥാന ജനറല്&#x200d; സെക്രട്ടറിയാണ്.]]></description>
										<content:encoded><![CDATA[<p>കൃത്യമായ നിയമങ്ങള്&#x200d; നിലനില്&#x200d;ക്കുമ്പോള്&#x200d; തന്നെയാണ് മനുഷ്യത്വരഹിതമായ രീതിയില്&#x200d; സഹപാഠികളെ മറ്റു കുട്ടികള്&#x200d; റാഗ് ചെയ്യുന്നതെന്നത് വളരെ ഗൗരവതരമായി കാണേണ്ടതു തന്നെയാണ്. നിരോധിക്കപ്പെട്ടതും കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്നതുമാണെങ്കിലും കോളജുകളിലും സ്‌കൂളുകളിലും ഇന്നും പരസ്യമായും രഹസ്യമായും റാഗിങ് നടക്കുന്നുണ്ടന്നത് വളരെ ഗൗരവപൂര്&#x200d;വം ചര്&#x200d;ച്ച ചെയ്യേണ്ട വിഷയം തന്നെയാണ്. അനുഭവിക്കുന്നവര്&#x200d; ഗത്യന്തരമില്ലാതെ മുന്നോട്ടുവരു മ്പോഴും ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോഴും മരിക്കുമ്പോഴും മാത്രമേ റാഗിങ് വാര്&#x200d;ത്തകള്&#x200d; പുറംലോകമറിയുന്നുള്ളൂ. അറിയുന്നതിലും എത്രയോ അറിയാതെ പോകുന്നുണ്ടാകാം. എത്രയധികം കുട്ടികള്&#x200d; റാഗിങിന്റെ ഭാഗമായി മാനസികാഘാതം നേരിടുന്നുണ്ടാകുമെന്നോ, കൗണ്&#x200d;സലിംഗ് തേടുന്നുണ്ടാകുമെ ന്നോ സംബന്ധിച്ച കണക്കുകള്&#x200d; അവ്യക്തമാണ്.</p>
<p>കോട്ടയം ഗാന്ധിനഗറിലെ ഗവ. നഴ്‌സിങ് കോളജില്&#x200d; നിന്നാണ് പുതിയ റാഗിങ് വാര്&#x200d;ത്ത വന്നിരിക്കുന്നത്. മൂന്നാം വര്&#x200d;ഷ വിദ്യാര്&#x200d;ഥികള്&#x200d;ക്കെതിരേയാണ് പരാതി ഉയര്&#x200d;ന്നത്. കോളജ് ഹോസ്റ്റലിലെ മൂന്നു മാസം നീണ്ട അതിക്രൂര പീഡനത്തിനൊടുവിലാണ് ഒന്നാം വര്&#x200d;ഷ വിദ്യാര്&#x200d;ഥികള്&#x200d; പൊലീസില്&#x200d; പരാതി നല്&#x200d;കിയത്. അഞ്ചു വിദ്യാര്&#x200d;ത്ഥികളെ പൊലീസ് അറസ്റ്റുചെയ്തു. ഇവരെ കോളജില്&#x200d; നിന്ന് സസ്‌പെന്റുചെയ്തിട്ടുണ്ട്. അതിക്രൂരവും പൈശാചികവും മനുഷ്യത്വരഹിതവുമായ മര്&#x200d;ദ നങ്ങളാണ് നടന്നതെന്ന് പുറത്തുവരുന്ന ദൃശ്യങ്ങളില്&#x200d; നിന്ന് വ്യക്തമാണ്. കോളജ് ഹോസ്റ്റലില്&#x200d; വിദ്യാര്&#x200d;ത്ഥിയെ കെട്ടിയിട്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കോമ്പസ് ഉപയോഗിച്ച് ശരീരത്തില്&#x200d; കുത്തുന്നതും മുറിവില്&#x200d; ലോഷന്&#x200d; ഒഴിക്കുന്നതും സ്വകാര്യ ഭാഗത്ത് പരിക്കേല്&#x200d;പ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കയ്യും കാലും കെട്ടിയിട്ടായിരുന്നു മര്&#x200d;ദനം. ജൂനിയര്&#x200d; വിദ്യാര്&#x200d;ത്ഥി വേദനകൊണ്ട് നിലവിളിക്കുമ്പോള്&#x200d; പ്രതികള്&#x200d; അട്ടഹസിക്കുന്നതും സെക്‌സി ബോഡിയെന്ന് പറഞ്ഞ് അവഹേളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒന്നാം വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥികളെ മൂന്ന് മാസത്തോളം റാഗ് ചെയ്‌തെന്നാണ് പരാതി. വിദ്യാര്&#x200d;ത്ഥികളുടെ സ്വകാര്യ ഭാഗങ്ങളില്&#x200d; ഡംബല്&#x200d; തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങള്&#x200d; കൊണ്ട് മുറിവേല്&#x200d;പ്പിച്ചുവെന്നും പരാതിയില്&#x200d; പറയുന്നു. ആരോഗ്യമേഖല സംരക്ഷിക്കേണ്ട ഭാവി തലമുറയാണ് ഇത്തരത്തില്&#x200d; അതിക്രൂരത നടത്തിയിരിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്&#x200d;ധിപ്പിക്കുന്നതാണ്.</p>
<p>കോഴിക്കോട് മെഡിക്കല്&#x200d; കോളജ് ഹോസ്റ്റലില്&#x200d; ഒന്നാം വര്&#x200d;ഷ വിദ്യാര്&#x200d;ഥികളെ റാഗ് ചെയ്‌തെന്ന പരാതിയില്&#x200d; പതിനൊന്ന് രണ്ടാം വര്&#x200d;ഷ വിദ്യാര്&#x200d;ഥികളെ സസ്‌പെന്റുചെയ്ത വാര്&#x200d;ത്ത പുറത്തുവന്ന് അധികം വൈകാതെ തന്നെയാണ് കോട്ടയത്തു നിന്നും റാഗിങ് വാര്&#x200d;ത്ത വന്നത്. വയനാട് പൂക്കോട് വെറ്ററിനറി സര്&#x200d;വകലാശാലയില്&#x200d; സിദ്ധാര്&#x200d;ഥ് എന്ന വിദ്യാര്&#x200d;ഥി വേദനാഭരിതമായ പീഡനത്തിനിരയായി ആത്മഹത്യചെയ്ത സംഭവത്തിന് ഒരു വര്&#x200d;ഷം തികയാന്&#x200d; ദിവസങ്ങള്&#x200d;മാത്രം ശേഷിക്കേയാണ് വീണ്ടും റാഗിങ് വാര്&#x200d;ത്തകള്&#x200d; നമ്മെ തേടിയെത്തുന്നത്.</p>
<p>ഉത്തരവാദിത്തപ്പെട്ട വിദ്യാര്&#x200d;ത്ഥി സംഘടനാ നേതാക്കള്&#x200d; തന്നെയാണ് കണ്ണില്&#x200d; ചോരയില്ലാത്ത ഇത്തരം കുറ്റകൃത്യങ്ങള്&#x200d;ക്ക് കൂട്ടുനില്&#x200d;ക്കുന്നത് എന്നത് അത്യന്തം വേദനാജനകമാണ്. കോട്ടയം ഗവ. നഴ്‌സസിങ് കോളജിലെ റാഗിങ് കേസില്&#x200d; പ്രതി കളിലൊരാളായ കെ.പി രാഹുല്&#x200d; രാജ് നഴ്‌സിങ് വിദ്യാര്&#x200d;ഥിക ളുടെ സി.പി.എം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്&#x200d; (കെ.ജി.എസ്.എന്&#x200d;.എ) സംസ്ഥാന ജനറല്&#x200d; സെക്രട്ടറിയാണ്. നേരത്തെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന രാഹുല്&#x200d; രാജിനെ ഇക്കഴിഞ്ഞ സമ്മേളനത്തിലാണ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പൂക്കോട് വെറ്ററിനറി കോളജില്&#x200d; സി ദ്ധാര്&#x200d;ഥിന്റെ മരണത്തിന് കാരണമായ റാഗിങിലും ഉള്&#x200d;പ്പെട്ടിരുന്നത് എസ്.എഫ്.ഐ പ്രവര്&#x200d;ത്തകരായിരുന്നു. സിദ്ധാര്&#x200d;ഥിന്റെ കേസിലെ പ്രധാന പ്രതി അഖില്&#x200d; സര്&#x200d;വകലാശാല യില്&#x200d; റാഗിങ് തടയാന്&#x200d; ചുമതലപ്പെട്ടതും നിയമം അനുശാസിക്കുന്ന പ്രകാരം രൂപവത്കരിച്ചതുമായ ആന്റി റാഗിങ് സമിതിയിലെ അംഗമായിരുന്നു.</p>
<p>കോളജുകളില്&#x200d; മാത്രമല്ല, സ്‌കൂളുകളിലും ഇപ്പോള്&#x200d; റാഗിങും വിദ്യാര്&#x200d;ഥികള്&#x200d; തമ്മിലുള്ള അക്രമ സംഭവങ്ങളും ഏറിവരികയാണ്. ചോറ്റാനിക്കരയിലെ സ്വകാര്യ സ്‌കൂളില്&#x200d; സീനിയര്&#x200d; വിദ്യാര്&#x200d;ഥികളുടെ റാഗിങിനിരയായ പതിനഞ്ചുകാരന്&#x200d; പാര്&#x200d;പ്പിട സമുച്ചയത്തിന്റെ 26ാം നിലയില്&#x200d;നിന്നുചാടി ജീവനൊടുക്കിയത് നാടിനെ ദുഃഖത്തിലാഴ്ത്തിയ സംഭവമാണ്. ക്ലോസറ്റില്&#x200d; മുഖം അമര്&#x200d;ത്തി ഫ്‌ളഷ് ചെയ്തതതടക്കമുള്ള ക്രൂരതകളാണ് സീനിയര്&#x200d; വിദ്യാര്&#x200d;ഥികള്&#x200d; കാണിച്ചതെന്ന് മരിച്ച കുട്ടിയുടെ മാതാവ് പറയുകയുണ്ടായി. സ്‌കൂളിലെ സംഘര്&#x200d;ഷങ്ങള്&#x200d; പിന്നീട് പൊതുസ്ഥലത്തെ കൂട്ടത്തല്ലായിമാറിയ സംഭവങ്ങളും സമീപകാലത്തുണ്ടായിട്ടുണ്ട്. പ്ലസ് വണ്&#x200d;, പ്ലസ്ടു ക്ലാസുകളിലാണ് ഈ പ്രവണത കൂടുതല്&#x200d;. കോവിഡാനന്തര കാലത്ത് കൗമാരക്കാരില്&#x200d; ദേഷ്യവും അക്രമവാസനയും വര്&#x200d;ധിച്ചതായാണ് മനഃശാസ്ത്രജ്ഞര്&#x200d; വിലയിരുത്തുന്നത്. സംഘര്&#x200d;ഷങ്ങളില്&#x200d; ഇടപെടാന്&#x200d; അധ്യാപകര്&#x200d;ക്കു പോലും ഭയമാണ്. പെണ്&#x200d;കുട്ടികളും ഇക്കാര്യത്തില്&#x200d; പിറകിലല്ല എന്നത് ഏറെ ഗൗരവമര്&#x200d;ഹിക്കുന്നതാണ്.</p>
<p>റാഗിങ് കാരണം മരണം സംഭവിച്ചവരും കോമാ സ്‌റ്റേജിലായവരും അംഗഭംഗങ്ങള്&#x200d; നേരിട്ടവരും എത്രയോ ഉണ്ട് സംസ്ഥാനത്ത്. ഇതിനെല്ലാമപ്പുറമാണ് റാഗിങ് മനസ്സിനേല്&#x200d;പ്പിക്കുന്ന മുറിവ്. തന്റെ വ്യക്തിത്വത്തിനു നേരിടുന്ന അപമാനം പലര്&#x200d;ക്കും ദീര്&#x200d;ഘകാലം നീണ്ടുനില്&#x200d;ക്കുന്ന മാനസിക പ്രയാസങ്ങളുണ്ടാക്കുന്നു. ഇതില്&#x200d;പെട്ട് പിടിഎസ്ഡി പോലുള്ള അവസ്ഥകള്&#x200d; അഭിമുഖീകരിക്കുന്നവരുണ്ട്, പഠനം പാതിവഴിയില്&#x200d; ഉപേക്ഷിച്ചവരുണ്ട്, സമൂഹവുമായി ബന്ധം വിച്ഛേദിച്ച് ഒറ്റപ്പെട്ടു ജീവിതം തള്ളിനീക്കുന്നവരുണ്ട്. റാഗിങ് എന്ന ക്രൂരവിനോദത്തില്&#x200d; ജീവിതവും കരിയറും തകര്&#x200d;ന്ന എത്രയോ പേരുണ്ട്. വരുടെ വിഷമം കണ്ട് കണ്ണീര്&#x200d; കുടിച്ചുതീര്&#x200d;ക്കുന്ന രക്ഷിതാക്ക ളും കുടുംബാംഗങ്ങളും നിരവധിയുണ്ട് കൊച്ചു കേരളത്തില്&#x200d;. ഇനിയും ഒരു കുടുംബത്തിന്റെയും ഒരു വിദ്യാര്&#x200d;ത്ഥിയുടേയും കണ്ണീര്&#x200d; ക്യാമ്പസുകളില്&#x200d; വീഴരുത്. അതിന് നിയമം കര്&#x200d;ശനമായി നടപ്പാക്കാന്&#x200d; നിയമപാലകരും അധ്യാപകരും സ്ഥാപന മേധാവികളും രക്ഷിതാക്കളും ഒരുമിച്ചു പ്രവര്&#x200d;ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/eyeless-brutality-on-campuses.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്യാമ്പസുകളില്&#x200d; ഗുണ്ടായിസം അഴിച്ചുവിട്ട് എസ്.എഫ്.ഐ; പാലയാട് ലോ കോളേജില്&#x200d; കെ.എസ്.യു നേതാവിന് പരിക്ക്</title>
		<link>https://www.chandrikadaily.com/sfi-unleashed-hooliganism-on-campuses-ksu-leader-injured-in-palayad-law-college.html</link>
					<comments>https://www.chandrikadaily.com/sfi-unleashed-hooliganism-on-campuses-ksu-leader-injured-in-palayad-law-college.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 29 Jan 2025 06:47:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[beaten]]></category>
		<category><![CDATA[campus]]></category>
		<category><![CDATA[ksu]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327879</guid>

					<description><![CDATA[കൊല്ലം ജില്ലാ ജനറല്&#x200d; സെക്രട്ടറിയും രണ്ടാം വര്&#x200d;ഷ നിയമ വിദ്യാര്&#x200d;ത്ഥിയുമായ ബിതുല്&#x200d; ബാലന്&#x200d; ആണ് ആക്രമണത്തിനിരയായത്.]]></description>
										<content:encoded><![CDATA[<p>സര്&#x200d;വ്വകലാശാലയിലെ പാലയാട് ലോ കോളേജില്&#x200d; കെ.എസ്.യു നേതാവിന് നേരെ എസ്.എഫ്.ഐ പ്രവര്&#x200d;ത്തകരുടെ ക്രൂരമായ ആക്രമണം. കൊല്ലം ജില്ലാ ജനറല്&#x200d; സെക്രട്ടറിയും രണ്ടാം വര്&#x200d;ഷ നിയമ വിദ്യാര്&#x200d;ത്ഥിയുമായ ബിതുല്&#x200d; ബാലന്&#x200d; ആണ് ആക്രമണത്തിനിരയായത്.</p>
<p>അര്&#x200d;ധരാത്രി 1:30 ഓടെ ഹോസ്റ്റലില്&#x200d; അതിക്രമിച്ച് കയറിയ മുഖംമൂടി ധരിച്ച സംഘമാണ് ബിതുലിനെ മര്&#x200d;ദ്ദിച്ചത്. ഇരുമ്പ് വടി, സൈക്കിള്&#x200d; ചെയിന്&#x200d; ഉള്&#x200d;പ്പെടെയുള്ള മാരകായുധങ്ങള്&#x200d; ഉപയോഗിച്ച് ക്രൂരമായിട്ടാണ് ബിതുലിനെ ആക്രമിച്ചത്. തുടര്&#x200d;ന്ന്  ഗുരുതരമായി പരിക്കേറ്റ ബിതുലിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>ഹോസ്റ്റലില്&#x200d; ബിതുലി&#x200d;ന്&#x200d;റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും അക്രമിക്കപ്പെട്ടതായി പരാതിയുണ്ട്. അടിപിടി തടയാന്&#x200d; ശ്രമിച്ചവരെ പോലും ഉപദ്രവിച്ചെന്നാണ് വിദ്യാര്&#x200d;ത്ഥികളുടെ ആരോപണം. അക്രമികളെ തിരിച്ചറിയാന്&#x200d; പൊലീസ് അന്വേഷണം ആരംഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sfi-unleashed-hooliganism-on-campuses-ksu-leader-injured-in-palayad-law-college.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാര്യവട്ടം ക്യാമ്പസിനുള്ളിലെ പഴയ വാട്ടർ ടാങ്കിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി</title>
		<link>https://www.chandrikadaily.com/a-human-skeleton-was-found-in-an-old-water-tank-inside-karivattam-campus.html</link>
					<comments>https://www.chandrikadaily.com/a-human-skeleton-was-found-in-an-old-water-tank-inside-karivattam-campus.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 28 Feb 2024 13:27:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[campus]]></category>
		<category><![CDATA[human skelton]]></category>
		<category><![CDATA[water tank]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291700</guid>

					<description><![CDATA[ക്യാമ്പസിലെ ജീവനക്കാരനാണ് അസ്ഥികൂടം ആദ്യം കണ്ടത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിനുള്ളില്&#x200d; അസ്ഥികൂടം കണ്ടെത്തി. ബോട്ടണി ഡിപ്പാര്&#x200d;ട്ട്‌മെന്റിനോട് ചേര്&#x200d;ന്ന വാട്ടര്&#x200d; അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കഴക്കൂട്ടം പൊലീസും ഫയര്&#x200d;ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന തുടരുന്നു. വര്&#x200d;ഷങ്ങള്&#x200d;ക്ക് മുന്&#x200d;പ് വാട്ടര്&#x200d; അതോറിറ്റി ഉപയോഗിച്ചിരുന്ന ടാങ്കിലാണ് അസ്ഥികൂടം കിടക്കുന്നത് കണ്ടത്.</p>
<p>ക്യാമ്പസിലെ ജീവനക്കാരനാണ് അസ്ഥികൂടം ആദ്യം കണ്ടത്. വാട്ടര്&#x200d; ടാങ്കിന്റെ മാനുവല്&#x200d; ഹോള്&#x200d; വഴിയാണ് 15 അടി താഴ്ചയില്&#x200d; കിടന്ന അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാല്&#x200d; ആരും ഇവിടേക്ക് പോകാറില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-human-skeleton-was-found-in-an-old-water-tank-inside-karivattam-campus.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>6 മണി കഴിഞ്ഞാൽ ക്യാമ്പസിൽ തുടരാൻ അനുവദിക്കില്ല, വിദ്യാർഥികൾക്ക് ഐഡി കാർഡ്; മ​ഹാരാജാസിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു</title>
		<link>https://www.chandrikadaily.com/students-will-not-be-allowed-to-stay-in-the-campus-after-600-p-m-id-card-restrictions-are-being-tightened-in-maharajas.html</link>
					<comments>https://www.chandrikadaily.com/students-will-not-be-allowed-to-stay-in-the-campus-after-600-p-m-id-card-restrictions-are-being-tightened-in-maharajas.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 22 Jan 2024 12:48:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[campus]]></category>
		<category><![CDATA[maharaja's]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288645</guid>

					<description><![CDATA[അധ്യാപകരേയും വിദ്യാർഥികളേയും ഉൾപ്പെടുത്തി ഒരു വർക്കിങ് ​ഗ്രൂപ്പ് ഉണ്ടാക്കാനും ധാരണയുണ്ട്.]]></description>
										<content:encoded><![CDATA[<p>വി​ദ്യാർഥി സംഘർഷത്തെ തുടർന്നു അടച്ച മഹാരാജാസ് കോളജിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. വൈകീട്ട് ആറിനു ശേഷം വിദ്യാർഥികൾക്ക് ക്യാമ്പസിൽ തുടരാൻ സാധിക്കില്ല. ആറ് മണിക്കു ശേഷം ക്യാമ്പസിൽ തുടരണമെങ്കിൽ പ്രിൻസിപ്പലിന്റെ പ്രത്യേക അനുമതി വേണം.</p>
<p>സെക്യൂരിറ്റി സംവിധാനം കർശനമാക്കും. വിദ്യാർഥികൾക്ക് ഐഡി കാർഡ് നിർബന്ധമാക്കാനും തീരുമാനമുണ്ട്. അധ്യാപകരേയും വിദ്യാർഥികളേയും ഉൾപ്പെടുത്തി ഒരു വർക്കിങ് ​ഗ്രൂപ്പ് ഉണ്ടാക്കാനും ധാരണയുണ്ട്. പിടിഎ ജനറൽ ബോഡി യോ​ഗത്തിലാണ് തീരുമാനം. കോളജ് വീണ്ടും തുറക്കുന്നതിനു മുന്നോടിയായാണ് യോ​ഗം ചേർന്നത്.</p>
<div class="content-av desktop-ad">
<div id="div-gpt-ad-9242843-2">കോളജ് ഉടൻ തുറക്കും. ബുധനാഴ്ച വിദ്യാർഥി സംഘടനാ നേതാക്കളുടെ യോ​ഗം വിളിച്ചിട്ടുണ്ട്. ഈ യോ​ഗത്തിനു ശേഷമായിരിക്കും കോളജ് വീണ്ടും തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/students-will-not-be-allowed-to-stay-in-the-campus-after-600-p-m-id-card-restrictions-are-being-tightened-in-maharajas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാമ്പസില്&#x200d; കീറിയ ജീന്&#x200d;സ് ധരിക്കാന്&#x200d; പാടില്ല&#8217;: വിദ്യാര്&#x200d;ഥികള്&#x200d; സത്യവാങ്മൂലം നല്&#x200d;കണമെന്ന് നിര്&#x200d;ദേശിച്ച് കോളേജ് അധികൃതര്&#x200d;</title>
		<link>https://www.chandrikadaily.com/ripped-jeans-should-not-be-worn-on-campus-college-authorities-have-asked-students-to-give-an-affidavit.html</link>
					<comments>https://www.chandrikadaily.com/ripped-jeans-should-not-be-worn-on-campus-college-authorities-have-asked-students-to-give-an-affidavit.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 01 Sep 2023 10:14:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[campus]]></category>
		<category><![CDATA[India]]></category>
		<category><![CDATA[jeans pants]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=272476</guid>

					<description><![CDATA[ആചാര്യ ജഗദീഷ് ചന്ദ്രബോസ് കോളേജില്&#x200d; പുതുതായി പ്രവേശിക്കുന്ന വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കാണ് നിര്&#x200d;ദേശം]]></description>
										<content:encoded><![CDATA[<p>കാമ്പസിനുള്ളില്&#x200d; വിദ്യാര്&#x200d;ഥികള്&#x200d; കീറിയ രീതിയിലുള്ള ജീന്&#x200d;സ് ധരിക്കരുതെന്ന നിര്&#x200d;ദേശവുമായി അധികൃതര്&#x200d;. ആചാര്യ ജഗദീഷ് ചന്ദ്രബോസ് കോളേജില്&#x200d; പുതുതായി പ്രവേശിക്കുന്ന വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കാണ് നിര്&#x200d;ദേശം. കീറലുള്ള ജീന്&#x200d;സിട്ട് കാമ്പസിനകത്ത് പ്രവേശിക്കില്ലെന്ന സത്യവാങ്മൂലം നല്&#x200d;കണമെന്നാവശ്യപ്പെട്ട് അധികൃതര്&#x200d; നോട്ടീസ് നല്&#x200d;കി. കീറിപ്പറിഞ്ഞ ജീന്&#x200d;സ് പോലെയുള്ള &#8216;മാന്യമല്ലാത്ത&#8217; വസ്ത്രങ്ങള്&#x200d; കാമ്പസിനകത്ത് ധരിക്കില്ലെന്ന് സത്യവാങ്മൂലം നല്&#x200d;കണമെന്നാണ് നോട്ടീസില്&#x200d; പറയുന്നത്.</p>
<p>&#8216;ആചാര്യ ജഗദീഷ് ചന്ദ്രബോസ് കോളേജില്&#x200d; പ്രവേശനം നേടിയ ശേഷം, കീറിയ ജീന്&#x200d;സുകളോ ഏതെങ്കിലും തരത്തിലുള്ള മാന്യമല്ലാത്ത വസ്ത്രങ്ങളോ ധരിച്ച് ഞാന്&#x200d; ഒരിക്കലും കോളേജ് പരിസരത്ത് പ്രവേശിക്കില്ല. എന്റെ പഠന കാലയളവില്&#x200d; ഞാന്&#x200d; സാധാരണ വസ്ത്രങ്ങള്&#x200d; ധരിക്കുമെന്ന് ഉറപ്പുനല്&#x200d;കുന്നു&#8217;, എന്നാണ് സത്യവാങ്മൂലത്തില്&#x200d; പറയുന്നത്. വിദ്യാര്&#x200d;ഥികളുടെ രക്ഷിതാക്കളോടും ഇക്കാര്യത്തില്&#x200d; സമ്മതപത്രം സമര്&#x200d;പ്പിക്കാന്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവര്&#x200d;ഷവും സമാനമായി കോളേജ് നോട്ടീസ് പുറത്തിറക്കിയിരുന്നു.</p>
<p>കോളേജില്&#x200d; കീറിപ്പറിഞ്ഞ ജീന്&#x200d;സ് ധരിച്ചെത്തുന്നത് ശ്രദ്ധയില്&#x200d;പെട്ടതിനെത്തുടര്&#x200d;ന്നാണ് ഇത്തരം ഒരു നോട്ടീസ് പുറത്തിറക്കിയതെന്ന് പ്രിന്&#x200d;സിപ്പല്&#x200d; പൂര്&#x200d;ണ ചന്ദ്ര മെയ്തി പറഞ്ഞു. അത്തരം വസ്ത്രങ്ങള്&#x200d; ധരിച്ചുകൊണ്ടല്ല വിദ്യാര്&#x200d;ഥികള്&#x200d; കോളേജില്&#x200d; എത്തേണ്ടത്. മാന്യമല്ലാത്ത വസ്ത്രങ്ങള്&#x200d; ഒരിക്കലും കോളേജില്&#x200d; അനുവദിക്കില്ല. അതുകൊണ്ടാണ് കഴിഞ്ഞ വര്&#x200d;ഷത്തെ പോലെ ഇത്തവണയും നിര്&#x200d;ദേശം മുന്നോട്ടുവെച്ചതെന്നും പ്രിന്&#x200d;സിപ്പല്&#x200d; പറഞ്ഞു. വിദ്യാര്&#x200d;ഥികള്&#x200d;ക്ക് കോളേജിന് പുറത്ത് എന്തുവേണമെങ്കിലും ധരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>വിദ്യാര്&#x200d;ത്ഥികളും രക്ഷിതാക്കളും സത്യവാങ്മൂലത്തില്&#x200d; ഒപ്പിട്ടതിനുശേഷം മാത്രമേ അഡ്മിഷന്&#x200d; പൂര്&#x200d;ത്തിയാക്കാന്&#x200d; കഴിയൂവെന്നും പ്രിന്&#x200d;സിപ്പല്&#x200d; പറഞ്ഞു. കീറിയ വസ്ത്രങ്ങള്&#x200d; ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് അനുയോജ്യമല്ല. വിദ്യാര്&#x200d;ത്ഥികള്&#x200d; കോളേജിന്റെ നിയമങ്ങള്&#x200d; പാലിക്കുകയും അനുയോജ്യമായ രീതിയില്&#x200d; എങ്ങനെ വസ്ത്രം ധരിക്കണമെന്ന് അറിയുകയും വേണമെന്നും മെയ്തി പറഞ്ഞു. കോളേജിന്റെ നടപടിക്കെതിരെ നിരവധി വിദ്യാര്&#x200d;ഥികള്&#x200d; രംഗത്തുവന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ripped-jeans-should-not-be-worn-on-campus-college-authorities-have-asked-students-to-give-an-affidavit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
