<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>canal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/canal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 26 Jan 2025 04:28:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>canal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കനാലില്&#x200d; കുളിക്കാനിറങ്ങിയ വിദ്യാര്&#x200d;ഥികള്&#x200d; ഒഴുക്കില്&#x200d;പ്പെട്ട് മരിച്ചു</title>
		<link>https://www.chandrikadaily.com/students-who-took-a-bath-in-the-canal-were-swept-away-and-died.html</link>
					<comments>https://www.chandrikadaily.com/students-who-took-a-bath-in-the-canal-were-swept-away-and-died.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 26 Jan 2025 04:28:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[canal]]></category>
		<category><![CDATA[pathanamthitta]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327417</guid>

					<description><![CDATA[പത്തനംതിട്ട കിടങ്ങന്നൂര്&#x200d; നാക്കാലിക്കല്&#x200d; എസ്‌വിജിഎച്ച്എസിലെ വിദ്യാര്&#x200d;ഥികളാണ് ഇരുവരും.]]></description>
										<content:encoded><![CDATA[<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കനാലില്&#x200d; ഒഴുക്കില്&#x200d;പ്പെട്ട് കാണാതായ വിദ്യാര്&#x200d;ഥികള്&#x200d; മരിച്ചു. മെഴുവേലി സ്വദേശി അഭിരാജ്, അനന്തു നാഥ് എന്നിവരാണ് മരിച്ചത്. പത്തനംതിട്ട കിടങ്ങന്നൂര്&#x200d; നാക്കാലിക്കല്&#x200d; എസ്‌വിജിഎച്ച്എസിലെ വിദ്യാര്&#x200d;ഥികളാണ് ഇരുവരും. കിടങ്ങന്നൂരിലെ കനാലിന് സമീപത്തുനിന്ന് ഇവരുടെ വസ്ത്രങ്ങള്&#x200d; കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്നലെ തിരച്ചില്&#x200d; ആരംഭിച്ചത്.</p>
<p>കനാലില്&#x200d; കുളിക്കാന്&#x200d; ഇറങ്ങിയതായിരുന്നു ഇരുവരും. ഒരാള്&#x200d; ഒലിച്ചുപോകുന്നത് കണ്ട് മറ്റെയാള്&#x200d; രക്ഷിക്കാന്&#x200d; ശ്രമിക്കുന്നതിനിടെ ഇരുവരും ഒലിച്ചുപോകുകയായിരുന്നു. സമയം ഏറെ വൈകീട്ടും കുട്ടികളെ കാണാതായതിനെ തുടര്&#x200d;ന്നാണ് തിരച്ചില്&#x200d; നടത്തിയത്. സ്‌കൂബ ഉള്&#x200d;പ്പടെ രാത്രിയിലും തിരച്ചില്&#x200d; നടത്തിയിരുന്നെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.</p>
<p>ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്&#x200d; കണ്ടെത്തിയത്. ഇരുവര്&#x200d;ക്കും നീന്തല്&#x200d; അറിയില്ലായിരുന്നു. മൃതദേഹങ്ങള്&#x200d; ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്&#x200d;ക്ക് ശേഷം ബന്ധുക്കള്&#x200d;ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം പിന്നീട്.</p>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/students-who-took-a-bath-in-the-canal-were-swept-away-and-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ജോയിയുടെ കുടുംബത്തിനുളള ധനസഹായം ഇന്ന് തീരുമാനിക്കും</title>
		<link>https://www.chandrikadaily.com/the-financial-assistance-to-the-family-of-joy-who-died-in-amayizhanchan-thot-will-be-decided-today.html</link>
					<comments>https://www.chandrikadaily.com/the-financial-assistance-to-the-family-of-joy-who-died-in-amayizhanchan-thot-will-be-decided-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 17 Jul 2024 05:14:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Amayizhanchan]]></category>
		<category><![CDATA[canal]]></category>
		<category><![CDATA[joy]]></category>
		<category><![CDATA[man hole accident]]></category>
		<category><![CDATA[money]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302912</guid>

					<description><![CDATA[10 ലക്ഷം രൂപ ധനസഹായമായി നൽകുമെന്നായിരുന്നു വാഗ്ദാനം]]></description>
										<content:encoded><![CDATA[<p>മാലിന്യ ശുചീകരണത്തിനിടെ ആമയിഴഞ്ചാൻ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് സർക്കാർ ഇന്ന് ധനസഹായം പ്രഖ്യാപിച്ചേക്കും. ഇന്ന് രാവിലെ 11 മണിക്ക് മന്ത്രിസഭായോഗം ചേരുന്നുണ്ട്. യോഗത്തിൽ ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതടക്കം പരിഗണിച്ചേക്കും.</p>
<p>10 ലക്ഷം രൂപ ധനസഹായമായി നൽകുമെന്നായിരുന്നു വാഗ്ദാനം. ജോയിയുടെ അമ്മയ്ക്ക് വീട് വെച്ചുനൽകാൻ നഗരസഭ സന്നദ്ധരാണ്. സർക്കാർ അനുമതി ലഭിച്ചാൽ ഇതിനുള്ള നടപടികൾ തുടങ്ങിയേക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-financial-assistance-to-the-family-of-joy-who-died-in-amayizhanchan-thot-will-be-decided-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുരുഗ്രാമിലെ ഹോട്ടലിൽ കൊല്ലപ്പെട്ട മോഡലിന്റെ മൃതദേഹം ഹരിയാനയിലെ കനാലിൽ കണ്ടെത്തി</title>
		<link>https://www.chandrikadaily.com/1accused-in-case-of-murder-of-gang-leader-lover-models-body-decomposed-identified-by-tattoo.html</link>
					<comments>https://www.chandrikadaily.com/1accused-in-case-of-murder-of-gang-leader-lover-models-body-decomposed-identified-by-tattoo.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 13 Jan 2024 13:29:13 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[canal]]></category>
		<category><![CDATA[gang leader lover]]></category>
		<category><![CDATA[Gurugram hotel]]></category>
		<category><![CDATA[haryana]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287833</guid>

					<description><![CDATA[കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത വിമാനത്താവളത്തിൽവച്ച് അറസ്റ്റിലായ ബൽരാജ് ഗില്ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<p>ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഹോട്ടലിൽവച്ച് ജനുവരി രണ്ടിന് കൊല്ലപ്പെട്ട മുന്&#x200d; മോഡല്&#x200d; ദിവ്യ പഹൂജയുടെ മൃതദേഹം പ്രതികൾ ഉപേക്ഷിച്ചത് പഞ്ചാബിലെ പട്യാലയിലെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത വിമാനത്താവളത്തിൽവച്ച് അറസ്റ്റിലായ ബൽരാജ് ഗില്ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.</p>
<p>ഭക്ര കനാലിൽ ഉപേക്ഷിച്ച മൃതദേഹം ഏറെദൂരത്തേക്ക് ഒഴുകിപ്പോവുകയായിരുന്നു. പട്യാലയിൽനിന്ന് 270 കിലോമീറ്റർ അകലെ, ഹരിയാനയിലെ ടൊഹാനയിലാണ് അഴുകിയ നിലയിൽ മൃതശരീരം കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.</p>
<p>മുഖം ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങൾ തിരിച്ചറിയാനാവാത്ത വിധം അഴുകിയിരുന്നു. ശരീരത്തിൽ പച്ചകുത്തിയ അടയാളങ്ങളിലൂടെയാണ് മൃതദേഹം കൊല്ലപ്പെട്ട ദിവ്യ പഹൂജയുടേതാണെന്ന് സ്ഥിരീകരിച്ചത്. കനാലിൽ കണ്ടെത്തിയ മൃതദേഹത്തിൽ‌ രണ്ട് ടാറ്റൂ ഉണ്ടായിരുന്നു.</p>
<p>ദിവ്യയുടെ പഴയ ചില ഫോട്ടോകളിൽ ഈ ടാറ്റൂ ദൃശ്യമായിരുന്നുവെന്നും ഇത് ഒത്തുനോക്കിയാണ് ഉറപ്പുവരുത്തിയതെന്നും ഗുരുഗ്രാമിലെ പൊലീസ് ഓഫിസർ മുകേഷ് കുമാർ പറഞ്ഞു. ഇതിനുപിന്നാലെ ദിവ്യയുടെ കുടുംബത്തെ വിവരമറിയിച്ചു. പോസ്റ്റുമോർട്ടത്തിനും ഡിഎൻഎ പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.</p>
<p>ദിവ്യയുടെ മൃതദേഹം കണ്ടെത്തുന്നതിനായി വ്യാപക പരിശോധനയാണ് ഗുരുഗ്രാം പൊലീസ് നടത്തിയിരുന്നത്. കൊലപാതകത്തിൽ ഹോട്ടൽ ഉടമ അഭിജിത്ത് സിങ് ഉൾപ്പെടെ നാലുപേര്&#x200d; ക്രൈംബ്രാഞ്ചിന്റെ പിടിയിലായിരുന്നു. അഭിജിത്ത്, ഓംപ്രകാശ്, ഹേംരാജ് എന്നിവർ സംഭവം നടന്ന് തൊട്ടടുത്ത ദിവസവും ബൽരാജ് ഗിൽ വെള്ളിയാഴ്ചയുമാണ് അറസ്റ്റിലായത്.</p>
<p>പ്രതികൾ അഭിജിത്തിന്റെ ഹോട്ടലിലെ ജീവനക്കാരാണ്. ബൽരാജിന്റെ കുറ്റസമ്മതത്തിലാണ് മൃതദേഹം പഞ്ചാബിലെ ഭക്ര കനാലിൽ എറിഞ്ഞതായി തെളിഞ്ഞത്. അഭിജിത്ത് സിങ്ങുമായുള്ള വഴിവിട്ട ബന്ധത്തിന്റെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ  ദിവ്യ പഹൂജ, അതു കാണിച്ച് പണം തട്ടാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു കൊല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1accused-in-case-of-murder-of-gang-leader-lover-models-body-decomposed-identified-by-tattoo.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അപകടത്തില്&#x200d; മരിച്ചയാളുടെ മൃതദേഹം പാലത്തില്&#x200d; നിന്ന് കനാലിലേക്ക് എറിഞ്ഞ്‌ ബിഹാര്&#x200d; പൊലീസ്</title>
		<link>https://www.chandrikadaily.com/1bihar-police-threw-the-body-of-the-person-who-died-in-the-accident-from-the-bridge-into-the-canal.html</link>
					<comments>https://www.chandrikadaily.com/1bihar-police-threw-the-body-of-the-person-who-died-in-the-accident-from-the-bridge-into-the-canal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 08 Oct 2023 14:23:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[bihar police]]></category>
		<category><![CDATA[canal]]></category>
		<category><![CDATA[deadbody]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278393</guid>

					<description><![CDATA[ബിഹാറിലെ മുസഫര്&#x200d;പൂരിലെ ഫാകുലി ഒ.പി ഏരിയയിലാണ് മനുഷ്യത്വരഹിതമായ സംഭവം]]></description>
										<content:encoded><![CDATA[<p>അപകടത്തില്&#x200d; മരിച്ചയാളുടെ മൃതദേഹം പാലത്തില്&#x200d; നിന്ന് കനാലിലിലേക്ക് തള്ളി പൊലീസ്. ബിഹാറിലെ മുസഫര്&#x200d;പൂരിലെ ഫാകുലി ഒ.പി ഏരിയയിലാണ് മനുഷ്യത്വരഹിതമായ സംഭവം. ഇവിടുത്തെ ധോധി പാലത്തില്&#x200d; നിന്നാണ് 3 പൊലീസുകാര്&#x200d; ചേര്&#x200d;ന്ന് മൃതദേഹം കനാലിലേക്ക് ഇട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്&#x200d;മീഡിയയില്&#x200d; പ്രചരിക്കുകയും പൊലീസിനെതിരെ വലിയ വിമര്&#x200d;ശനം ഉയരുകയും ചെയ്തിട്ടുണ്ട്.വാഹനാപകടത്തില്&#x200d; മരിച്ച വ്യക്തിയുടെ രക്തത്തില്&#x200d; കുളിച്ച മൃതദേഹം 2 പൊലീസുകാര്&#x200d; ചേര്&#x200d;ന്ന് വലിച്ചിഴച്ച് പാലത്തിന്റെ വശത്തേക്ക് കൊണ്ടുവരികയും മൂന്നാമന്റെ സഹായത്തോടെ താഴെയുള്ള കനാലിലേക്ക് ഇടുകയുമായിരുന്നു.</p>
<p>മൃതദേഹമൊന്നാകെയാണ് കനാലിലേക്ക് തള്ളുന്നതെന്ന് ദൃശ്യങ്ങളില്&#x200d; നിന്ന് വ്യക്തമാണ്. പാലത്തില്&#x200d; ചില നാട്ടുകാര്&#x200d; നോക്കിനില്&#x200d;ക്കവെയാണ് പൊലീസ് ക്രൂരത.സംഭവം വിവാദമായതോടെ കൃത്യത്തെ ന്യായീകരിച്ച് പൊലീസ് രംഗത്തെത്തി. &#8216;പാലത്തില്&#x200d; വച്ച് ഒരു വൃദ്ധന്&#x200d; ട്രക്ക് ഇടിച്ച് മരിക്കുകയായിരുന്നു. മരിച്ചയാളുടെ ചില ശരീരഭാഗങ്ങളും വസ്ത്രങ്ങളും റോഡില്&#x200d; നിന്ന് എടുക്കാനാവാത്ത വിധം കിടന്നതിനാല്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി വീണ്ടെടുക്കാനായില്ല. പറ്റുന്ന ഭാ?ഗങ്ങള്&#x200d; എടുത്ത് പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് അയച്ചു. ബാക്കിയുള്ളവ കനാലില്&#x200d; വലിച്ചെറിഞ്ഞു&#8217; ഫാകുലി ഒ.പി പൊലീസ് സ്‌റ്റേഷന്&#x200d; ഇന്&#x200d;ചാര്&#x200d;ജ് മോഹന്&#x200d; കുമാര്&#x200d; പറഞ്ഞു.</p>
<p>സംഭവത്തില്&#x200d; മുസഫര്&#x200d;പൂര്&#x200d; പൊലീസ് വാര്&#x200d;ത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു.&#8217;ഞായറാഴ്ച രാവിലെയാണ് വൃദ്ധന്&#x200d; അപകടത്തില്&#x200d;പ്പെട്ട് മരിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മരിച്ചയാളുടെ മൃതദേഹം ശ്രീകൃഷ്ണ മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി അയച്ചു&#8217; പ്രസ്താവനയില്&#x200d; പറയുന്നു.</p>
<p>അതേസമയം, വൈറലായ വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണെന്നും ഉത്തരവാദികള്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ, വീഡിയോ വൈറലായതോടെ വലിച്ചെറിഞ്ഞ ഭാഗങ്ങള്&#x200d; കനാലില്&#x200d; നിന്ന് പൊലീസ് വീണ്ടെടുക്കുകയും പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് അയക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1bihar-police-threw-the-body-of-the-person-who-died-in-the-accident-from-the-bridge-into-the-canal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാര്&#x200d; ജോലിയോട് അത്യാഗ്രഹം: സ്വന്തം കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ് കൊന്ന ദമ്പതികള്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/couple-arrested-for-killing-own-baby-by-throwing-it-into-canal.html</link>
					<comments>https://www.chandrikadaily.com/couple-arrested-for-killing-own-baby-by-throwing-it-into-canal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 24 Jan 2023 07:40:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[canal]]></category>
		<category><![CDATA[Child]]></category>
		<category><![CDATA[rajasthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234262</guid>

					<description><![CDATA[കൊലപാതകം ഉള്&#x200d;പ്പെടെ വിവിധ വകുപ്പുകള്&#x200d; ചുമത്തിയാണ് ദമ്പതികളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ജയ്പൂര്&#x200d;: രാജസ്ഥാനില്&#x200d; അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ് കൊന്ന് ദമ്പതികള്&#x200d;. ബിക്കാനീര്&#x200d; ജില്ലയിലാണ് സംഭവം. മൂന്ന് കുട്ടികള്&#x200d; ആകുമ്പോള്&#x200d; ജോലി നഷ്ടപ്പെടുമെന്ന ഭയമാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ്. ഇവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.</p>
<p>രാജസ്ഥാന്&#x200d; സര്&#x200d;ക്കാരില്&#x200d; കരാര്&#x200d; ജീവനക്കാരനായ ജവര്&#x200d;ലാല്&#x200d; മേഘ്‌വാള്&#x200d; ആണ് ക്രൂരകൃത്യം ചെയ്തത്. ഭാര്യയും ക്രൂരകൃത്യത്തിന് കൂട്ടുനിന്നു. ഇരുവരും ഒരുമിച്ചാണ് പെണ്&#x200d;കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ് കൊന്നത്.</p>
<p>രണ്ടു കുട്ടികള്&#x200d; നയമാണ് രാജസ്ഥാനില്&#x200d; നിലനില്&#x200d;ക്കുന്നത്. സര്&#x200d;ക്കാര്&#x200d; സര്&#x200d;വീസില്&#x200d; സ്ഥിരമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇയാള്&#x200d;. അതിനിടെയാണ് മൂന്നാമത്തെ കുട്ടിയുടെ ജനനം. രാജസ്ഥാനിലെ രണ്ട് കുട്ടികള്&#x200d; നയം അനുസരിച്ച് മൂന്നാമതൊരു കുട്ടി ജനിച്ചാല്&#x200d; നിര്&#x200d;ബന്ധമായി വിരമിക്കണമെന്നുണ്ട്.</p>
<p>തനിക്ക് മൂന്ന് കുട്ടികള്&#x200d; ഉണ്ടെന്ന് അറിഞ്ഞാല്&#x200d; ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് 36കാരനെ കൊണ്ട് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. കൊലപാതകം ഉള്&#x200d;പ്പെടെ വിവിധ വകുപ്പുകള്&#x200d; ചുമത്തിയാണ് ദമ്പതികളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/couple-arrested-for-killing-own-baby-by-throwing-it-into-canal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂവാറ്റുപുഴയില്&#x200d; കനാല്&#x200d; ഇടിഞ്ഞു വീണു; കാര്&#x200d; യാത്രക്കാര്&#x200d; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്</title>
		<link>https://www.chandrikadaily.com/canal-collapsed-in-muvatupuzha.html</link>
					<comments>https://www.chandrikadaily.com/canal-collapsed-in-muvatupuzha.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 23 Jan 2023 06:39:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[canal]]></category>
		<category><![CDATA[MUVATTUPUZHA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234138</guid>

					<description><![CDATA[നിര്&#x200d;മ്മാണത്തിലെ അശാസ്ത്രീയതയാണ് കനാല്&#x200d; ഇടിഞ്ഞു വീഴാന്&#x200d; കാരണമെന്ന് നാട്ടുകാര്&#x200d; ആരോപിച്ചു]]></description>
										<content:encoded><![CDATA[<p>കൊച്ചി: മൂവാറ്റുപുഴയില്&#x200d; കനാല്&#x200d; 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞു വീണു. വാലി ഇറിഗേഷന്&#x200d; പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കനാല്&#x200d; ആണ് ഇടിഞ്ഞത്. കാര്&#x200d; യാത്രക്കാര്&#x200d; തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടു. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡില്&#x200d; ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കനാല്&#x200d; ഇടിഞ്ഞുവീണത്. അപകടത്തിന്&#x200d; ഗതാഗതം സ്തംഭിച്ചു.</p>
<p>മലങ്കര ഡാമില്&#x200d; നിന്നും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കനാല്&#x200d; ആണ് ഇടിഞ്ഞത്. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡില്&#x200d; പണ്ടപ്പിള്ളി ആരക്കുന്നതിനു സമീപമാണ് അപകടം ഉണ്ടായത്.</p>
<p>കനാലിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെത്തുടര്&#x200d;ന്ന് വന്&#x200d;തോതില്&#x200d; മണ്ണും വെള്ളവും റോഡിലേക്ക് ഇരച്ചെത്തി. ഗതാഗതം സതംഭിച്ചു. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്&#x200d;ന്ന് ചെളിയും വെള്ളവും നീക്കിയതിനെത്തുടര്&#x200d;ന്നാണ് ഗതാഗതം ഭാഗികമായി പുനഃരാരംഭിച്ചത്.</p>
<p>നിര്&#x200d;മ്മാണത്തിലെ അശാസ്ത്രീയതയാണ് കനാല്&#x200d; ഇടിഞ്ഞു വീഴാന്&#x200d; കാരണമെന്ന് നാട്ടുകാര്&#x200d; ആരോപിച്ചു. അപകടത്തെത്തുടര്&#x200d;ന്ന് ഈ ഭാഗത്തേക്ക് വെള്ളം കടത്തിവിടുന്നത് നിര്&#x200d;ത്തി വെച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/canal-collapsed-in-muvatupuzha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
