<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>canceled &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/canceled/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 17 Aug 2024 10:48:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>canceled &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യാത്രക്കാരെ ദുരിതത്തിലാക്കി എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ്സ്; ഇന്ന് ദോഹയില്&#x200d; നിന്ന് കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി</title>
		<link>https://www.chandrikadaily.com/air-india-express-made-passengers-miserable-flight-from-doha-to-kannur-canceled-today.html</link>
					<comments>https://www.chandrikadaily.com/air-india-express-made-passengers-miserable-flight-from-doha-to-kannur-canceled-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 17 Aug 2024 10:48:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[air india express]]></category>
		<category><![CDATA[canceled]]></category>
		<category><![CDATA[Doha]]></category>
		<category><![CDATA[kannur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306559</guid>

					<description><![CDATA[ഇന്നലെ രാവിലെ കോഴിക്കോടുനിന്ന് ദോഹയിലേക്കുള്ള എക്‌സ്പ്രസ്സ് വിമാനം ഏറെ വൈകിയാണ് പുറപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>യാത്രക്കാരെ ദുരിതത്തിലാക്കി എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ്സ്. ഖത്തര്&#x200d; ഉൾപ്പെടെയുള്ള ഗള്&#x200d;ഫ് രാജ്യങ്ങളിലേക്കും തിരികെയുമുള്ള എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ്സ് സര്&#x200d;വീസുകള്&#x200d; മുന്നറിയിപ്പില്ലാതെ വൈകുന്നതും റദ്ദാക്കുന്നതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഇന്നലെ രാവിലെ കോഴിക്കോടുനിന്ന് ദോഹയിലേക്കുള്ള എക്‌സ്പ്രസ്സ് വിമാനം ഏറെ വൈകിയാണ് പുറപ്പെട്ടത്.</p>
<p>അതേസമയം ഇന്ന് രാത്രി 10 ന് ദോഹയില്&#x200d; നിന്നും കണ്ണൂരിലേക്ക് പോകേണ്ട വിമാനം റദ്ദാക്കിയതായി കമ്പനി അധികൃതര്&#x200d; അറിയിച്ചു. പകരം നാളെ,(ഞായര്&#x200d;) ഉച്ചയ്ക്ക് 1.15ന് മാത്രമേ വിമാനം പുറപ്പെടുകയുള്ളൂ എന്നാണ് എയര്&#x200d; ഇന്ത്യ എക്‌സ്പ്രസിൽ നിന്നും യാത്രക്കാര്&#x200d;ക്ക് ലഭിച്ച അറിയിപ്പ്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഈ നടപടികൾ മൂലം അവധികഴിഞ്ഞ് നാട്ടിൽ നിന്ന് ഗൾഫിലേക്കും ഓണാവധിക്കായി നാട്ടിലേക്ക് എത്തുന്നവർക്കും തിരിച്ചടിയാവുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/air-india-express-made-passengers-miserable-flight-from-doha-to-kannur-canceled-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്താകമാനം 20 സ്‌കൂളുകളുടെ അഫിലിയേഷന്&#x200d; റദ്ദാക്കി സിബിഎസ്ഇ; കേരളത്തിലെ സ്‌കൂളുകളും ലിസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/1psc-canceled-the-affiliation-of-20-schools-across-the-country-schools-in-kerala-are-also-in-the-list.html</link>
					<comments>https://www.chandrikadaily.com/1psc-canceled-the-affiliation-of-20-schools-across-the-country-schools-in-kerala-are-also-in-the-list.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 23 Mar 2024 07:05:36 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[affiliation]]></category>
		<category><![CDATA[canceled]]></category>
		<category><![CDATA[psc]]></category>
		<category><![CDATA[school]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293420</guid>

					<description><![CDATA[മലപ്പുറത്തെ പീവീസ് പബ്ലിക് സ്‌കൂള്&#x200d;, തിരുവനന്തപുരത്തെ മദര്&#x200d; തെരേസ മെമ്മോറിയല്&#x200d; സെന്&#x200d;ട്രല്&#x200d; സ്‌കൂള്&#x200d; എന്നിവയ്‌ക്കെതിരെയാണ് നടപടി.]]></description>
										<content:encoded><![CDATA[<p>കേരളത്തിലെ ഉള്&#x200d;പ്പടെ 20 സ്‌കൂകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ. അപ്രതീക്ഷിത പരിശോധനകളില്&#x200d; പരീക്ഷ മാനദണ്ഡങ്ങളില്&#x200d; ഉള്&#x200d;പ്പടെ ക്രമക്കേടുകള്&#x200d; കണ്ടെത്തിയതോടെയാണ് നടപടി. മൂന്ന് സ്‌കൂളുകളെ തരംതാഴ്ത്തിയെന്നും സിബിഎസ്ഇ സെക്രട്ടറി ഹിമാന്&#x200d;ഷു ഗുപ്ത അറിയിച്ചു.കേരളത്തിലെ രണ്ട് സ്‌കൂളുകളുടെ അംഗീകാരമാണ് റദ്ദാക്കിയത്.</p>
<p>മലപ്പുറത്തെ പീവീസ് പബ്ലിക് സ്‌കൂള്&#x200d;, തിരുവനന്തപുരത്തെ മദര്&#x200d; തെരേസ മെമ്മോറിയല്&#x200d; സെന്&#x200d;ട്രല്&#x200d; സ്‌കൂള്&#x200d; എന്നിവയ്‌ക്കെതിരെയാണ് നടപടി. ഡല്&#x200d;ഹിയിലെ അഞ്ച് സ്‌കൂളുകളുടെ അംഗീകാരമാണ് പോയത്. കൂടാതെ ഉത്തര്&#x200d;പ്രദേശ്, രാജസ്ഥാന്&#x200d;, മഹാരാഷ്ട്ര, ജമ്മു കശ്മീര്&#x200d;, അസാം മധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്‌കൂളുകളുടെ പ്രവര്&#x200d;ത്തനാനുമതിയും റദ്ദാക്കി.</p>
<p>ഗുരുതര ക്രമക്കേടാണ് സ്‌കൂളുകള്&#x200d; കണ്ടെത്തിയത്. ഡമ്മി സ്‌കൂളുകളേയും യോഗ്യതയില്ലാത്ത ജീവനക്കാരെ നിയമിക്കുകയും ചെയ്തിരുന്നു. കൂടാതെ രേഖകളും സൂക്ഷിച്ചിരുന്നില്ല. അന്വേഷണത്തിനൊടുവിലാണ് നടപടിയെടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1psc-canceled-the-affiliation-of-20-schools-across-the-country-schools-in-kerala-are-also-in-the-list.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്ര സർക്കാറിന് തിരിച്ചടി; ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീംകോടതി റദ്ദാക്കി</title>
		<link>https://www.chandrikadaily.com/a-blow-to-the-central-government-the-supreme-court-canceled-the-electoral-bond-scheme.html</link>
					<comments>https://www.chandrikadaily.com/a-blow-to-the-central-government-the-supreme-court-canceled-the-electoral-bond-scheme.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 15 Feb 2024 07:28:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[canceled]]></category>
		<category><![CDATA[electoral bond scheme]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<category><![CDATA[supremcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290465</guid>

					<description><![CDATA[ഉറവിടം വ്യക്തമാക്കാത്ത ഇലക്ടറൽ ബോണ്ടുകൾ വിവരാവകാശ ലംഘനമാണ്.]]></description>
										<content:encoded><![CDATA[<p>ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് റദ്ദാക്കുന്നതായി സുപ്രീം കോടതി. രാഷ്ട്രീയ പാർട്ടികൾക്ക് ധനസഹായം നൽകുന്ന ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹരജികളിലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ ഗവായ്, ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.</p>
<p>രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവന അറിയാനുള്ളത് വോട്ടർമാരുടെ അവകാശമാണ്. ഉറവിടം വ്യക്തമാക്കാത്ത ഇലക്ടറൽ ബോണ്ടുകൾ വിവരാവകാശ ലംഘനമാണ്. കള്ളപ്പണം ഇല്ലാതാക്കാനുള്ള വഴി ഇലക്ടറൽ ബോണ്ടുകൾ മാത്രമല്ല. വിവരങ്ങൾ മറച്ചുവെക്കുന്നത് വിവരാവകാശ നിയമത്തിനു എതിരാണ്.</p>
<p>രാഷ്ട്രീയ പാർട്ടികൾക്കുള്ള സാമ്പത്തിക സഹായം ക്രമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് നയിക്കും. കള്ളപ്പണം ഇല്ലാതാക്കൽ ജനങ്ങളുടെ വിവരാവകാശ നിയമം മറികടക്കാനുള്ള കാരണമല്ല. രാഷ്ട്രീയ പാർട്ടികൾക്കുള്ള സാമ്പത്തിക സഹായവും സംഭാവനയും ഒരുപോലെ ദോഷകരമാണ്.</p>
<p>എല്ലാത്തരം സംഭാവനകളും ഒരുപോലെയല്ല. വിദ്യാർഥികളും ദിവസ വേതനക്കാരും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നുണ്ട്. എല്ലാത്തരം സംഭാവനകളും നയരൂപീകരണത്തെ സ്വാധീനിക്കുന്നില്ല.സ്വകാര്യത കാരണമാക്കി ചില ഇടപാടുകൾക്ക് സംരക്ഷണം നൽകുന്നത് അനുവദിക്കാൻ കഴിയില്ല. വിവരങ്ങളുടെ രഹസ്യാത്മകത രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്കും ബാധകമാണ്.</p>
<p>പരിധിക്ക് ഉള്ളിലുള്ള സംഭാവനകളെ അംഗീകരിക്കാൻ കഴിയൂ. പൊതുനയങ്ങളെ സ്വാധീനിക്കുന്ന സംഭാവനകൾക്ക് രാഷ്ട്രീയപാർട്ടികളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം നൽകാൻ കഴിയില്ല.</p>
<p>കോർപ്പറേറ്റുകൾ രാഷ്ട്രീയപാർട്ടികൾക്ക് അനിയന്ത്രിതമായി സംഭാവന ചെയ്യാൻ സാധിക്കുന്ന കമ്പനി ആക്ട് ഭേദഗതി ഭരണഘടനാ വിരുദ്ധമാണ്. കൂടുതൽ സംഭാവന നൽകുന്ന കമ്പനിക്ക് രാഷ്ട്രീയത്തിൽ കൂടുതൽ സ്വാധീനം ചെലുത്താൻ സാധിക്കും. കമ്പനികൾ നൽകുന്ന സംഭാവനകൾ തീർത്തും വ്യാവസായിക ഇടപാടുകൾ മാത്രമാണെന്നും കോടതി വിധിയിൽ പറയുന്നു.</p>
<p>കോൺഗ്രസ് നേതാവ് ജയ താക്കൂറും സി.പി.എമ്മും സമർപ്പിച്ചത് ഉൾപ്പെടെ നാല് ഹരജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള കടപ്പത്രങ്ങളാണ് ലളിതമായി പറഞ്ഞാൽ ഇലക്ടറൽ ബോണ്ടുകൾ. 2018 ജനുവരി രണ്ടിന് സർക്കാർ വിജ്ഞാപനം ചെയ്ത ഈ പദ്ധതി രാഷ്ട്രീയ ഫണ്ടിങ്ങിൽ സുതാര്യത കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി അവതരിപ്പിച്ചതാണ്.</p>
<p>പദ്ധതിയുടെ വ്യവസ്ഥകൾ അനുസരിച്ച് പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽ നിന്നും നിശ്ചിതതുകക്കുള്ള ഇലക‌്ടറല്&#x200d; ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇത്തരത്തിൽ സംഭാവനകൾ നൽകാം. ആയിരം, പതിനായിരം, ഒരു ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെയാണ് ബോണ്ടുകളുടെ മൂല്യം.</p>
<p>ആരാണ് പണം നൽകേണ്ടത് എന്ന് പാർട്ടികൾ വെളിപ്പെടുത്തേണ്ടതില്ല. പാർട്ടികൾക്ക് അവരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ വഴി സംഭാവന ചെയ്യപ്പെട്ട തുക പിൻവലിക്കാം. 2017ൽ അരുണ ജെയ്റ്റ്&#x200d;ലിയാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. പലിശ രഹിതമാണ് എന്നതിന് പുറമേ നിലവിലെ സാഹചര്യത്തിൽ ബോണ്ടുകൾ തിരിച്ചു നൽകി പണം വാങ്ങാനും സാധിക്കില്ല. 2018 മാർച്ച് 18 -നാണ് ഈ ഫിനാൻസ് ബിൽ ഒരു ചർച്ചയുമില്ലാതെ പാസാക്കിയത്.</p>
<p>1951ലെ ജനപ്രാതിനിധ്യ നിയമത്തിന്&#x200d;റെ സെക്ഷൻ 29 എ അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ടികൾക്ക് മാത്രമേ ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കാൻ കഴിയൂ. എറ്റവും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു ശതമാനം വോട്ടെങ്കിലും നേടിയിരിക്കണമെന്നും നിബന്ധനയുണ്ട്. സംഭാവന വാങ്ങുന്ന ബാങ്ക് അക്കൗണ്ട് ഇലക്ഷൻ കമ്മീഷൻ അംഗീകൃതമായിരിക്കണമെന്നും നിബന്ധനയുണ്ട്. ഒരു അക്കൗണ്ട് മാത്രമേ ഇതിനായി ഉപയോഗിക്കാനും പാടുള്ളൂ.</p>
<p>രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾ ബാങ്ക് വഴി നൽകുന്ന സംവിധാനം കള്ളപ്പണം തടയാൻ വേണ്ടിയാണെന്നും സംഭാവന ചെയ്യുന്നവരെ സംരക്ഷിക്കുകയാണ് ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ ആവശ്യകതയെന്നുമായിരുന്നു കേന്ദ്രത്തിന്&#x200d;റെ വാദം. എന്നാൽ, ഈ വാദമാണ് സുപ്രീംകോടതി ഇപ്പോൾ തള്ളി പദ്ധതി റദ്ദാക്കിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-blow-to-the-central-government-the-supreme-court-canceled-the-electoral-bond-scheme.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രാക്കിൽ അറ്റകുറ്റപ്പണി; കേരളത്തിൽ 10 ട്രെയിൻ സർവീസുകൾ റദ്ദാക്കി</title>
		<link>https://www.chandrikadaily.com/maintenance-on-the-track-10-train-services-canceled-in-kerala.html</link>
					<comments>https://www.chandrikadaily.com/maintenance-on-the-track-10-train-services-canceled-in-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 30 Dec 2023 06:27:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[10 train]]></category>
		<category><![CDATA[canceled]]></category>
		<category><![CDATA[maintenance]]></category>
		<category><![CDATA[SERVICES]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286882</guid>

					<description><![CDATA[ശനിയാഴ്ചത്തെ എറണാകുളം– ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസും (ഡിസംബർ 30), ഹസ്രത്ത് നിസാമുദ്ദീൻ – എറണാകുളം എക്സ്പ്രസ് (ജനുവരി 2, 9) എന്നിവ റദ്ദാക്കിയ ട്രെയിനുകളിൽ ഉൾപ്പെടുന്നു.]]></description>
										<content:encoded><![CDATA[<p>ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിൽ 10 ട്രെയിൻ സർവീസുകൾ റദ്ദാക്കി. ശനിയാഴ്ചത്തെ എറണാകുളം– ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസും (ഡിസംബർ 30), ഹസ്രത്ത് നിസാമുദ്ദീൻ – എറണാകുളം എക്സ്പ്രസ് (ജനുവരി 2, 9) എന്നിവ റദ്ദാക്കിയ ട്രെയിനുകളിൽ ഉൾപ്പെടുന്നു.</p>
<p>റദ്ദാക്കിയ മറ്റു ട്രെയിനുകൾബറൗണി– എറണാകുളം രപ്തിസാഗർ (ജനുവരി 1)<br />
എറണാകുളം–ബറൗണി രപ്തിസാഗർ (ജനുവരി 5)<br />
കൊച്ചുവേളി– കോർബ (ജനുവരി 1)<br />
കോർബ– കൊച്ചുവേളി (ജനുവരി 3)<br />
കൊച്ചുവേളി–ഗൊരഖ്പുർ (ജനുവരി 2, 3, 7, 9, 10)<br />
ഗൊരഖ്പുർ–കൊച്ചുവേളി (ജനുവരി 4, 5, 7, 11, 12)<br />
ബിലാസ്പുർ &#8211; തിരുനെൽവേലി വീക്ക്‌ലി എക്സ്പ്രസ് (ജനുവരി 2, 9)<br />
തിരുനെൽവേലി &#8211; ബിലാസ്പുർ വീക്ക്‌ലി എക്സ്പ്രസ് (ഡിസംബർ 31, ജനുവരി 7)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maintenance-on-the-track-10-train-services-canceled-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസഭ്യ പോസ്റ്റുകള്&#x200d;; മാപ്പ് പറയുന്നത് കൊണ്ട് കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/indecent-posts-the-supreme-court-said-that-the-case-cannot-be-canceled-by-apologizing.html</link>
					<comments>https://www.chandrikadaily.com/indecent-posts-the-supreme-court-said-that-the-case-cannot-be-canceled-by-apologizing.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 19 Aug 2023 05:55:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[canceled]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[Indecent posts]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270442</guid>

					<description><![CDATA[വനിതാ മാധ്യമ പ്രവര്&#x200d;ത്തകയ്ക്കെതിരെ അസഭ്യ പോസ്റ്റിട്ട നടനും തമിഴ് നാട് എം.എല്&#x200d;.എയുമായ എസ്.വി ശേഖറിനെതിരായ കേസ് റദ്ദാക്കാന്&#x200d; വിസമ്മതിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.]]></description>
										<content:encoded><![CDATA[<p>സാമൂഹിക മാധ്യമങ്ങളില്&#x200d; അസഭ്യവും, സംസ്‌കാരശൂന്യവുമായ പോസ്റ്റുകള്&#x200d; ഇടുന്നവര്&#x200d;ക്കെതിരായ കേസുകള്&#x200d; മാപ്പ് പറയുന്നതുകൊണ്ട് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. അസഭ്യമായ പോസ്റ്റുകള്&#x200d; ഇടുന്നവര്&#x200d; അതിന്റെ പ്രത്യാഘാതം നേരിടാന്&#x200d; തയ്യാറാകണം എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വനിതാ മാധ്യമ പ്രവര്&#x200d;ത്തകയ്ക്കെതിരെ അസഭ്യ പോസ്റ്റിട്ട നടനും തമിഴ് നാട് എം.എല്&#x200d;.എയുമായ എസ്.വി ശേഖറിനെതിരായ കേസ് റദ്ദാക്കാന്&#x200d; വിസമ്മതിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.</p>
<p>വനിതാ മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ എതിരായ പോസ്റ്റ് ഫേസ്ബുക്കില്&#x200d; ഷെയര്&#x200d; ചെയ്ത എസ്.വി ശേഖറിനെതിരെ ചെന്നൈ, കരൂര്&#x200d;, തിരുനല്&#x200d;വേലി എന്നിവിടങ്ങളിലാണ് കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തിരുന്നത്. ഈ കേസുകള്&#x200d; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശേഖര്&#x200d; സുപ്രീം കോടതിയെ സമീപിച്ചത്. മറ്റാരോ എഴുതിയ പോസ്റ്റ് ഷെയര്&#x200d; ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും, തെറ്റ് തിരിച്ചറിഞ്ഞപ്പോള്&#x200d; അത് ഡിലീറ്റ് ചെയ്തുവെന്നും ശേഖറിന്റെ അഭിഭാഷകര്&#x200d; സുപ്രീം കോടതിയില്&#x200d; വാദിച്ചു.</p>
<p>കണ്ണ് അസുഖത്തിന് മരുന്ന് ഉപയോഗിച്ചിരുന്നതിനാല്&#x200d; വായിക്കാതെയാണ് പോസ്റ്റ് ഷെയര്&#x200d; ചെയ്തത് എന്നും ശേഖറിന്റെ അഭിഭാഷകര്&#x200d; ചൂണ്ടിക്കാട്ടി. എന്നാല്&#x200d; ഈ വാദം അംഗീകരിക്കാന്&#x200d; സുപ്രീം കോടതി തയ്യാറായില്ല. സമൂഹ മാധ്യമങ്ങള്&#x200d; ഉപയോഗിക്കുക എന്നത് ഒഴിച്ചുകൂടാന്&#x200d; ആകാത്ത ഒന്നല്ല. എന്നാല്&#x200d; അസഭ്യമായ പോസ്റ്റുകള്&#x200d; ഇടുന്നവര്&#x200d; അതിന്റെ പ്രത്യാഘാതം നേരിടാന്&#x200d; തയ്യാറാകണം &#8211; ജസ്റ്റിസ് ബി.ആര്&#x200d; ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സമൂഹ മാധ്യമ പോസ്റ്റുകള്&#x200d; ഇടുമ്പോള്&#x200d; വളരെ അധികം ജാഗ്രത പാലിക്കണമെന്നും കോടതി നിരീക്ഷിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indecent-posts-the-supreme-court-said-that-the-case-cannot-be-canceled-by-apologizing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
