<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>caravan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/caravan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 25 Dec 2024 09:18:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>caravan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കാരവനിലെ മരണം: കാർബൺ മോണോക്സൈഡ് ശ്വസിച്ചത് മൂലമെന്ന് റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/1death-in-caravan-reported-as-carbon-monoxide-inhalation.html</link>
					<comments>https://www.chandrikadaily.com/1death-in-caravan-reported-as-carbon-monoxide-inhalation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 25 Dec 2024 09:16:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[caravan]]></category>
		<category><![CDATA[vatakara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323179</guid>

					<description><![CDATA[വാതകചോർച്ച എങ്ങനെയുണ്ടായി എന്നത് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>വടകരയിൽ കാരവാനിനുള്ളിൽ രണ്ടു പേര്&#x200d;, മരിക്കാനിടയായത് വിഷ വാതകം ഉള്ളിൽ ചെന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണം. വാതകചോർച്ച എങ്ങനെയുണ്ടായി എന്നത് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.</p>
<p>മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് പേരുടെയും ഉള്ളിൽ കാർബൺ മോണോക്സൈഡ് അമിത അളവിൽ പ്രവേശിച്ചതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നത്. എസി പ്രവര്&#x200d;ത്തിപ്പിച്ച ജനറേറ്ററിന്റെ പുകയില്&#x200d;നിന്നാണ് കാര്&#x200d;ബണ്&#x200d; മോണോക്സൈഡ് കാരവനുള്ളിലേക്ക് കയറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.</p>
<p>എന്നാൽ ലീക്കുണ്ടായതെങ്ങനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ശാസ്ത്രീയ അന്വേഷണത്തിന് ശേഷം ഇക്കാര്യം കണ്ടെത്തുമെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പട്ടാമ്പി സ്വദേശികളായ മനോജ്, ജോയൽ എന്നിവരെ വടകര കരിമ്പന പാലത്ത് നിർത്തിയിട്ട കാരവാനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1death-in-caravan-reported-as-carbon-monoxide-inhalation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വടകരയില്&#x200d; നിര്&#x200d;ത്തിയിട്ട കാരവാനില്&#x200d; രണ്ട് പേര്&#x200d; മരിച്ച സംഭവം; എസിയുടെ ഗ്യാസ് ലീക്കായത് മരണകാരണമെന്ന് പ്രാഥമിക നിഗമനം</title>
		<link>https://www.chandrikadaily.com/two-people-died-in-a-caravan-stopped-at-vadakara-the-preliminary-conclusion-is-that-the-cause-of-death-was-gas-leak-of-ac.html</link>
					<comments>https://www.chandrikadaily.com/two-people-died-in-a-caravan-stopped-at-vadakara-the-preliminary-conclusion-is-that-the-cause-of-death-was-gas-leak-of-ac.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 24 Dec 2024 02:29:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[caravan]]></category>
		<category><![CDATA[vatakara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323043</guid>

					<description><![CDATA[കാസർകോട്ടെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഇരുവരെയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>വടകരയിൽ നിർത്തിയിട്ട കാരവാനിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മലപ്പുറം സ്വദേശി മനോജ്, കോഴിക്കോട് ചെറുപുഴ സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. കാസർകോട്ടെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഇരുവരെയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.</p>
<p>മടക്കയാത്രയിൽ വാഹനം റോഡരികിൽ പാർക്ക് ചെയ്ത് വിശ്രമിച്ച ഇരുവരും എസിയുടെ ഗ്യാസ് ലീക്കായതോടെ മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്&#x200d;റെ പ്രാഥമിക വിലയിരുത്തൽ. കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് വിദഗ്ധര്&#x200d; ഇന്ന് രാവിലെ സ്ഥലത്ത് എത്തും. ഇതിന് പിന്നാലെയായിരിക്കും മൃതദേഹം വാഹനത്തിൽ നിന്നും മാറ്റുക.</p>
<p>ഇന്നലെ രാവിലെ മുതൽ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തെക്കുറിച്ച് നാട്ടുകാരിൽ ചിലർ സംശയം പ്രകടിപ്പിച്ചതിനാൽ പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. ഇതിൽ ഒരു മൃതദേഹം വാഹനത്തിനകത്തും മറ്റൊന്ന് പടികളിലുമായി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മലപ്പുറത്തെ &#8220;ഫ്രണ്ട് ലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് പ്രോപ്പർട്ടി മാനേജ്&#x200d;മെന്&#x200d;റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്‌ കാരവാൻ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-people-died-in-a-caravan-stopped-at-vadakara-the-preliminary-conclusion-is-that-the-cause-of-death-was-gas-leak-of-ac.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വടകരയില്&#x200d; കാരവനില്&#x200d; രണ്ട് മൃതദേഹങ്ങള്&#x200d;; ഒരാള്&#x200d; സ്‌റ്റെപ്പിലും മറ്റൊരാള്&#x200d; വാഹനത്തിനുള്ളിലും</title>
		<link>https://www.chandrikadaily.com/two-dead-bodies-in-caravan-at-vadakara-one-on-the-steps-and-the-other-inside-the-vehicle.html</link>
					<comments>https://www.chandrikadaily.com/two-dead-bodies-in-caravan-at-vadakara-one-on-the-steps-and-the-other-inside-the-vehicle.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 24 Dec 2024 02:00:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[caravan]]></category>
		<category><![CDATA[vatakara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323029</guid>

					<description><![CDATA[മലപ്പുറം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് വടകര കരിമ്പനപാലത്ത് ദേശീയപാതയിൽ നിർത്തിയിട്ട കാരവനിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ വിവാഹത്തിന് ശേഷം പൊന്നാനിയിലേക്ക് മടങ്ങിയതാണ് ഇരുവരും.</p>
<p>രാവിലെ മുതൽ വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. നാട്ടുകാർക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഒരാൾ മുന്നിലെ ചവിട്ടുപടിയിലും മറ്റൊരാളെ പിൻഭാഗത്തുമാണ് കണ്ടത്.</p>
<p>എ.സി ഗ്യാസ് ലീക്ക് ആവാം മരണകാരണമെന്നാണ് സംശയിക്കുന്നത്. പൊന്നാനിയില്&#x200d; കാരവന്&#x200d; ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്&#x200d; ജീവനക്കാരനാണ് ജോയല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-dead-bodies-in-caravan-at-vadakara-one-on-the-steps-and-the-other-inside-the-vehicle.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിനോദ് കെ.ജോസ് കാരവന്റെ പടിയിറങ്ങുമ്പോള്&#x200d;</title>
		<link>https://www.chandrikadaily.com/0vinodkjose-caravan.html</link>
					<comments>https://www.chandrikadaily.com/0vinodkjose-caravan.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 31 Jan 2023 11:07:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[caravan]]></category>
		<category><![CDATA[Resign]]></category>
		<category><![CDATA[vinodkjose]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235331</guid>

					<description><![CDATA[ഇത്രയും കാലം അദ്ദേഹവും ടീമും ചെയ്ത അസാമാന്യവും ധീരവുമായ മാധ്യമ പ്രവര്&#x200d;ത്തനത്തെ ഓര്&#x200d;മിക്കുമ്പോള്&#x200d;തന്നെ ആ മാധ്യമപ്രവര്&#x200d;ത്തകനില്&#x200d;നിന്ന് ഇതുവരെയുള്ളതിനേക്കാള്&#x200d; മികച്ച വര്&#x200d;ക്കുകള്&#x200d;ക്കായി നമുക്ക് കാത്തിരിക്കാം.... ]]></description>
										<content:encoded><![CDATA[<p><strong>പി.എം ജയന്&#x200d;</strong></p>
<p>അടിയന്തരാവസ്ഥയ്ക്കുശേഷം അതിനേക്കാള്&#x200d; കൂടുതല്&#x200d; നിയന്ത്രണങ്ങളും പ്രതിസന്ധികളും ഇന്ത്യന്&#x200d; മാധ്യമങ്ങള്&#x200d; അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കാലത്ത് നിര്&#x200d;ഭയവും നീതിപൂര്&#x200d;വവുമായ മാധ്യമപ്രവര്&#x200d;ത്തനത്തിലൂടെ ഇന്ത്യക്കുപുറത്തുപോലും പേരെടുത്ത മാധ്യമസ്ഥാപനമാണ് ഡല്&#x200d;ഹി കേന്ദ്രീകരിച്ച് പ്രവര്&#x200d;ത്തിക്കുന്ന കാരവന്&#x200d; മാഗസിന്&#x200d;. 2009 മുതല്&#x200d; അതിന്റെ തലപ്പത്ത് (എക്സിക്യൂട്ടീവ് എഡിറ്റര്&#x200d;) ഇപ്പോള്&#x200d; നീണ്ട 14 വര്&#x200d;ഷത്തെ സേവനത്തിനുശേഷം രാജിവെച്ച ഒരു മലയാളിയായിരുന്നു. വയനാട് സ്വദേശിയായ വിനോദ് കെ ജോസ്. കാരവന്റെ വളര്&#x200d;ച്ചയിലും അതിന്റെ പിന്നീടുള്ള സ്വഭാവരൂപീകരണത്തിലും നിര്&#x200d;ണായകപങ്ക് വഹിച്ചിരുന്ന ആ മാധ്യമപ്രവര്&#x200d;ത്തകനെക്കുറിച്ച് നമുക്ക് അഭിമാനിക്കാന്&#x200d; ഏറെയുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് കാരവന്&#x200d; ചെയ്ത സ്റ്റോറികള്&#x200d; തങ്കലിപികളില്&#x200d;തന്നെ മാധ്യമചരിത്രത്തില്&#x200d; രേഖപ്പെടുത്തേണ്ടതാണ്.<br />
നേരത്തെ മലയാളത്തില്&#x200d; ഇറങ്ങിയ ഫ്രീപ്രസ് ജേര്&#x200d;ണലിന്റെ പത്രാധിപര്&#x200d; എന്ന നിലയില്&#x200d; വിനോദിനെ ദൂരെനിന്ന് അറിയാമായിരുന്നു. അദ്ദേഹം ജയിലില്&#x200d; പോയി സാഹസികമായിചെയ്ത അഫ്‌സല്&#x200d; ഗുരുവിന്റെ(പാര്&#x200d;ലമെന്റ് ആക്രമണകേസില്&#x200d; പിന്നീട് തൂക്കിക്കൊല്ലപ്പെട്ടയാള്&#x200d;) അഭിമുഖം(ഇന്ത്യന്&#x200d; എക്സപ്രസ്സില്&#x200d;) മലയാളത്തിലേക്ക് കൊടുക്കുന്നതിന്റെ അനുമതി തേടി വിളിച്ചപ്പോഴാണെന്ന് തോന്നുന്നു ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് കാരവനിലെ സ്റ്റോറികള്&#x200d; ചിലത്(അസിമാനന്തയുടെ സുദീര്&#x200d;ഘമായ അഭിമുഖവും ജഡ്ജ് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച സ്റ്റോറികളും ഉള്&#x200d;പ്പെടെ&#8230;)ഞങ്ങളുടെ ആഴ്ചപ്പതിപ്പിലേക്ക് റീപ്രൊഡ്യൂസ് ചെയ്തിരുന്നു. അക്കാലത്തുണ്ടായിരുന്ന അടുപ്പം ആത്മസൗഹൃദമായി വളരുകയായിരുന്നു.<br />
യു.പി.എ സര്&#x200d;ക്കാരിന്റെ കാലത്തെ അവിശുദ്ധ രാഷ്ട്രീയ ബന്ധങ്ങളെയും അഴിമതിയെയും തുറന്നുകാട്ടുന്നതിന് പുറമെ പിന്നീട് അധികാരത്തിലേറിയ സംഘപരിവാര്&#x200d; ഭരണകൂടത്തിന്റെ ആശയാടിത്തറ ചോദ്യം ചെയ്യുന്ന നിരവധി സ്റ്റോറികള്&#x200d; കാരവനിലൂടെ പ്രത്യക്ഷപ്പെട്ടു. മോദിയെയും അമിത്ഷായെയും മാത്രമല്ല, അവരുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും അദാനിയെയും റിയലന്&#x200d;സിനെയും വരെ പ്രതിസന്ധിയിലാക്കുന്ന അന്വേഷണാത്മക സ്റ്റോറികള്&#x200d;&#8230;&#8230;കാരവന്&#x200d; കൂടുതല്&#x200d; ശ്രദ്ധിക്കപ്പെടുന്നതും ഇത്തരം കവര്&#x200d;സ്റ്റോറികളിലൂടെയാണ്. വര്&#x200d;ഷങ്ങളോളം സമയമെടുത്ത് ഡാറ്റകളും വസ്തുതകളും കണ്ടെത്തി തയ്യാറാക്കുന്ന ഇവരുടെ റിപ്പോര്&#x200d;ട്ടുകള്&#x200d; ആത്മാഭിമാനമുള്ള മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്ക് ഏവര്&#x200d;ക്കും ആവേശം പകരുന്നതായിരുന്നു. നരേന്ദ്രമോദിയുടേത് ഉള്&#x200d;പ്പെടെ നിരവധി വ്യക്തികളുടെ ദീര്&#x200d;ഘമായ പ്രൊഫൈല്&#x200d; കാരവന്റെ പ്രത്യേകതയാണ്.(മോദിയുടെ പ്രൊഫൈല്&#x200d; ചെയ്തത് വിനോദ് ആണ്) പുസ്തകംപോലെ കനപ്പെട്ട കണ്ടന്റുകളായിരുന്നു അവരുടെ ഓരോ കവര്&#x200d;സ്റ്റോറിയും. മറ്റു പലയിടത്തും വെളിച്ചം കാണാത്ത സ്റ്റോറികള്&#x200d; ഹിന്ദുത്വഫാഷിസ്റ്റ് ഭരണകാലത്ത് വന്നത് കാരവനിലൂടെയാണ്. ദി വീക്കിന്റെ റിപ്പോര്&#x200d;ട്ടര്&#x200d; ആയിരുന്ന നിരഞ്ജന്&#x200d; താക്ലെയുടെതായിരുന്നു കാരവനില്&#x200d; പ്രസിദ്ധീകരിച്ച ദുരൂഹസാഹചര്യത്തില്&#x200d; മരണപ്പെട്ട ജഡ്ജ് ലോയയുടെ സഹോദരിയുടെയും അചഛന്റെയും അഭിമുഖം. ദി വീക്കില്&#x200d; കൊടുക്കാതായപ്പോള്&#x200d; കാരവന്&#x200d; അതിന് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. അതിനെത്തുടര്&#x200d;ന്ന് ലോയയുടെ മരണം കൊലപാതകമാണെന്ന് സൂചന നല്&#x200d;കുന്ന 25 ഓളം സ്റ്റോറികള്&#x200d; കാരവന്&#x200d; പ്രസിദ്ധീകരിച്ചു. ലോയമരണം അന്വേഷിക്കാന്&#x200d; സുപ്രീംകോടതിയില്&#x200d; എത്തിയ പെറ്റീഷന്&#x200d; തള്ളിയതിനെത്തുടര്&#x200d;ന്നാണ് ഇന്ത്യയിലാദ്യമായി നാലോളം ജഡ്ജിമാര്&#x200d; ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പത്രസമ്മേളനം നടത്തിയ വിവാദ സംഭവമുണ്ടായത്. രാഷ്ട്രീയ വിവാദങ്ങള്&#x200d;ക്ക് കാരണമായ എണ്ണമറ്റ സ്റ്റോറികള്&#x200d; പിന്നെയും വന്നു. ഇന്ത്യയിലെ ലഗസി മീഡിയകളെയെല്ലാം സംഘപരിവാര്&#x200d; ഭരണകൂടം വിലയ്ക്കെടുത്തുകൊണ്ടിരിക്കുന്ന കാലത്തായിരുന്നു കാരവന്&#x200d; ഇതൊക്കെ ചെയ്തുകൊണ്ടിരുന്നത്. ഇന്ത്യയിലെ ഒരു കുത്തക കോര്&#x200d;പറേറ്റിനെതിരെ കവര്&#x200d; സ്റ്റോറി ചെയ്തപ്പോള്&#x200d; കോപ്പികളെല്ലാം അവരുടെ ദല്ലാളന്മാര്&#x200d; വാങ്ങി മാര്&#x200d;ക്കറ്റില്&#x200d; കാരവന്&#x200d; ഇല്ലാത്ത അവസ്ഥ സൃഷ്ടിച്ച കഥ വിനോദ് ഒരിക്കല്&#x200d; പറഞ്ഞിട്ടുണ്ട്. ഇതിന് പുറമെ കര്&#x200d;ഷകസമരം നടക്കുന്ന വേളയില്&#x200d; ഒരു കര്&#x200d;ഷകന്&#x200d; കൊല്ലപ്പെട്ട സംഭവം ട്വീറ്റ് ചെയ്തതിനെത്തുടര്&#x200d;ന്ന് വിനോദ് ഉള്&#x200d;പ്പെടെ ആറ് മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ രാജ്യാദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു. അഞ്ചോളം സംസ്ഥാനത്തില്&#x200d;നിന്ന് പത്തോളം കേസുകള്&#x200d;. അതിപ്പോഴും നിലനില്&#x200d;ക്കുന്നുണ്ട്. മാധ്യമസ്ഥാപനത്തെ പ്രതിസന്ധിയിലാക്കാന്&#x200d;വേണ്ടിതന്നെ മറ്റനവധി കേസുകളും വന്നുകൊണ്ടേയിരുന്നു.<br />
അന്വേഷണാത്മക മാധ്യമപ്രവര്&#x200d;ത്തനത്തില്&#x200d; ഇക്കാലത്ത് മാതൃകയായി കാരവന്&#x200d; അല്ലാതെ മറ്റെത്ര മാധ്യമങ്ങളാണ് ഉള്ളത് എന്നറിയില്ല. കോവിഡ് കാലത്തും ഈ പ്രസിദ്ധീകരണം നിലനിര്&#x200d;ത്തുന്നതിന് വിനോദും ടീമും എടുത്ത ഏഫര്&#x200d;ട് ഏറെയായിരുന്നു. കോവിഡ് കാലത്ത് ഡിജിറ്റലില്&#x200d; സബ്സ്‌ക്രിപ്ഷന്&#x200d; വ്യവസ്ഥയില്&#x200d; വിജയകരമായി നടത്തിയ അപൂര്&#x200d;വാനുഭവും ചിലപ്പോള്&#x200d; കാരവന് മാത്രം അവകാശപ്പെട്ടതാണ്. എല്ലാ മാധ്യമങ്ങളും പൂട്ടുകയും അല്ലാത്തവ ഭരണകൂടത്തിനൊപ്പം സഞ്ചരിക്കുയും ചെയ്യുമ്പോഴാണ് വിനോദ് നല്ല ജേണലിസത്തിന് വായനക്കാര്&#x200d; പണം തന്ന് സഹായിക്കാന്&#x200d; തയ്യാറാണെന്ന് തെളിയിച്ചത്.<br />
ഇത്രയും എഴുതിയത് സ്വതന്ത്രമാധ്യമപ്രവര്&#x200d;ത്തനം ഇന്ത്യയില്&#x200d; അസാധ്യമായിക്കൊണ്ടിരിക്കുന്ന സങ്കീര്&#x200d;ണമായ ചരിത്രഘട്ടത്തില്&#x200d; വിനോദിനെപ്പോലെ ഏറെ ക്രഡിബിലിറ്റിയും ധീരതയും കഴിവുമുള്ള മാധ്യമപ്രവര്&#x200d;ത്തകന്&#x200d; കാരവന്&#x200d; ഒഴിയുന്നു എന്ന വാര്&#x200d;ത്ത അറിയുമ്പോഴുള്ള നേരിയ വേദന പങ്കുവെക്കാനാണ്. ഏറെക്കാലം ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് നിരവധി ജേര്&#x200d;ണലിസ്റ്റുകളെക്കൊണ്ട് മികച്ച സ്റ്റോറികള്&#x200d; ചെയ്യിക്കുകയായിരുന്നതിനാല്&#x200d; സ്വന്തമായി വര്&#x200d;ക്ക് ചെയ്യാന്&#x200d; കഴിയാതെ പോയ കാര്യവും നേരത്തെ ഉറപ്പ് കൊടുത്ത പുസ്തകമെഴുതി തീര്&#x200d;ക്കാനുള്ള കാര്യവുമാണ് വിനോദ് തന്റെ എഫ് ബി പോസ്റ്റില്&#x200d; പറയുന്നത്. ഇത്രയും കാലം അദ്ദേഹവും ടീമും ചെയ്ത അസാമാന്യവും ധീരവുമായ മാധ്യമ പ്രവര്&#x200d;ത്തനത്തെ ഓര്&#x200d;മിക്കുമ്പോള്&#x200d;തന്നെ ആ മാധ്യമപ്രവര്&#x200d;ത്തകനില്&#x200d;നിന്ന് ഇതുവരെയുള്ളതിനേക്കാള്&#x200d; മികച്ച വര്&#x200d;ക്കുകള്&#x200d;ക്കായി നമുക്ക് കാത്തിരിക്കാം&#8230;. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0vinodkjose-caravan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്താ ഒരു സെറ്റപ്പ്; മമ്മൂട്ടിയുടെ കാരവാന്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറല്&#x200d;</title>
		<link>https://www.chandrikadaily.com/mammootty-caravan.html</link>
					<comments>https://www.chandrikadaily.com/mammootty-caravan.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 10 Dec 2020 12:08:43 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[caravan]]></category>
		<category><![CDATA[mammootty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=171404</guid>

					<description><![CDATA[വിപുലമായ സൗകര്യങ്ങളോടെ വോള്&#x200d;വോ ബസില്&#x200d; പണി കഴിപ്പിച്ചതാണ് പുതിയ കാരവാന്&#x200d;]]></description>
										<content:encoded><![CDATA[<p>നടന്&#x200d; മമ്മൂട്ടിയുടെ പുതിയ കാരവാന്റെ വിശേഷങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറല്&#x200d;. വിപുലമായ സൗകര്യങ്ങളോടെ വോള്&#x200d;വോ ബസില്&#x200d; പണി കഴിപ്പിച്ചതാണ് പുതിയ കാരവാന്&#x200d;. സാധാരണ കാരവാന്&#x200d; യാത്രകള്&#x200d;ക്ക് ഉപയോഗിക്കാറില്ലെങ്കിലും, യാത്രാ സൗകര്യങ്ങളും ഉള്&#x200d;പ്പെടുത്തിയിട്ടുള്ളതാണ് KL 07 CU 369 എന്ന നമ്പറിലുള്ള മമ്മൂട്ടിയുടെ കാരവാന്&#x200d;.</p>
<p>സെമി ബുളളറ്റ് പ്രൂഫ് ഗ്ലാസുകള്&#x200d;, പൂര്&#x200d;ണമായും സൗണ്ട് പ്രൂഫ് തുടങ്ങിയവയാണ് കാരവാന്റെ പ്രത്യേകതകള്&#x200d;. ബെഡ്‌റൂം, കിച്ചന്&#x200d; സൗകര്യവും വാഹനത്തിലുണ്ട്. ആവശ്യമുള്ളപ്പോള്&#x200d; ഉയര്&#x200d;ന്നുവരുന്ന രീതിയിലാണ് ടിവി സജ്ജീകരിച്ചിരിക്കുന്നത്. യമഹയുടെ തിയേറ്റര്&#x200d; സംവിധാനമാണ് ഇതിനായി ഉപയോഗിച്ചത്. കടുംനീലയും വെള്ളയും നിറമാണ് വാഹനത്തിന് നല്&#x200d;കിയിരിക്കുന്നത്. ഓജസ് ഓട്ടോമൊബൈല്&#x200d;സ് തയ്യാറാക്കിയ കാരവാന്റെ ചിത്രങ്ങള്&#x200d; ആരാധകര്&#x200d; ഏറ്റെടുത്തു കഴിഞ്ഞു.</p>
<p>275 ദിവസങ്ങള്&#x200d;ക്ക് വീടിന് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ചിത്രങ്ങള്&#x200d; നേരത്തെ വൈറലായിരുന്നു. തുടര്&#x200d;ന്ന് ചെയ്ത പരസ്യ ചിത്രത്തിന്റെ ഷൂട്ടിങിനായി പുതിയ കാരവാനിലായിരുന്നു മമ്മൂട്ടി എത്തിയത്. വണ്&#x200d;, പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയില്&#x200d; ഒരുങ്ങുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mammootty-caravan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോയ കേസ് വിധി: വെളിപ്പെടുത്തലുകളില്&#x200d; ഉറച്ചു നില്&#x200d;ക്കുന്നുവെന്ന് കാരവന്&#x200d; മാഗസിന്&#x200d;</title>
		<link>https://www.chandrikadaily.com/sc-verdict-caravan-magazine-update.html</link>
					<comments>https://www.chandrikadaily.com/sc-verdict-caravan-magazine-update.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 19 Apr 2018 11:56:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[caravan]]></category>
		<category><![CDATA[justice loya]]></category>
		<category><![CDATA[Loya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81172</guid>

					<description><![CDATA[ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണത്തില്&#x200d; അസ്വാഭാവികതയില്ലെന്നും ഇതുസംബന്ധിച്ച് ഇനി ഹര്&#x200d;ജികള്&#x200d; സ്വീകരിക്കേണ്ടതില്ലെന്നുമുള്ള സുപ്രീം കോടതി ഉത്തരവില്&#x200d; ലോയയുടെ മരണത്തിലെ അസ്വാഭാവികതയുടെ തെളിവുകള്&#x200d; പുറത്തുവിട്ട &#8216;ദി കാരവന്&#x200d;&#8217; മാഗസിന്റെ വിശദീകരണം. തങ്ങള്&#x200d; ഉന്നയിച്ച ആരോപണങ്ങളില്&#x200d; ഉറച്ചു നില്&#x200d;ക്കുന്നുവെന്ന് കാരവന്&#x200d; എക്‌സിക്യൂട്ടീവ് എഡിറ്റര്&#x200d; വിനോദ് കെ. ജോസ് വ്യക്തമാക്കി. &#8216;വിധി പൂര്&#x200d;ണമായി വായിക്കാന്&#x200d; ഇനിയും കാത്തിരിക്കണം. പക്ഷേ, കാരവന്&#x200d; മാഗസിന്&#x200d; അതിന്റെ 22 ലേഖനങ്ങളിലും ഉറച്ചു നില്&#x200d;ക്കുന്നു. ആ ലേഖനങ്ങള്&#x200d; തന്നെ അവയ്ക്കു വേണ്ടി സംസാരിക്കും. മാത്രവുമല്ല ജസ്റ്റിസ് ലോയയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണത്തില്&#x200d; അസ്വാഭാവികതയില്ലെന്നും ഇതുസംബന്ധിച്ച് ഇനി ഹര്&#x200d;ജികള്&#x200d; സ്വീകരിക്കേണ്ടതില്ലെന്നുമുള്ള സുപ്രീം കോടതി ഉത്തരവില്&#x200d; ലോയയുടെ മരണത്തിലെ അസ്വാഭാവികതയുടെ തെളിവുകള്&#x200d; പുറത്തുവിട്ട &#8216;ദി കാരവന്&#x200d;&#8217; മാഗസിന്റെ വിശദീകരണം. തങ്ങള്&#x200d; ഉന്നയിച്ച ആരോപണങ്ങളില്&#x200d; ഉറച്ചു നില്&#x200d;ക്കുന്നുവെന്ന് കാരവന്&#x200d; എക്‌സിക്യൂട്ടീവ് എഡിറ്റര്&#x200d; വിനോദ് കെ. ജോസ് വ്യക്തമാക്കി.</p>
<p>&#8216;വിധി പൂര്&#x200d;ണമായി വായിക്കാന്&#x200d; ഇനിയും കാത്തിരിക്കണം. പക്ഷേ, കാരവന്&#x200d; മാഗസിന്&#x200d; അതിന്റെ 22 ലേഖനങ്ങളിലും ഉറച്ചു നില്&#x200d;ക്കുന്നു. ആ ലേഖനങ്ങള്&#x200d; തന്നെ അവയ്ക്കു വേണ്ടി സംസാരിക്കും. മാത്രവുമല്ല ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് ഉയര്&#x200d;ന്നുവരുന്ന അസ്വാഭാവിക ചോദ്യങ്ങളെ പത്രപ്രവര്&#x200d;ത്തനപരമായി ഞങ്ങള്&#x200d; പിന്തുടരുകയും ചെയ്യും.&#8217; &#8211; വിനോദ് കെ. ജോസ് ട്വിറ്ററില്&#x200d; വ്യക്തമാക്കി.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">Will have to wait till one reads the whole judgment on the specifics. But Caravan magazine stands by each of its 22 stories. The stories speak for itself. And we will follow journalistically the qns that continue to puzzle the circumstances of Judge Loya’s death.</p>
<p>&mdash; Vinod K. Jose (@vinodjose) <a href="https://twitter.com/vinodjose/status/986844108382711808?ref_src=twsrc%5Etfw">April 19, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അമിത് ഷാ പ്രതിയായ സൊഹ്രാബുദ്ദീന്&#x200d; വധക്കേസ് വാദം കേള്&#x200d;ക്കുകയായിരുന്ന സി.ബി.ഐ ജഡ്ജ് ബി.എച്ച് ലോയ 2016 ഡിസംബറിലാണ് ദുരൂഹ സാഹചര്യത്തില്&#x200d; മരണപ്പെട്ടത്. ഇദ്ദേഹത്തിനു പിന്നാലെ നിയുക്തനായ ജഡ്ജി അമിത് ഷായെ കുറ്റവിമുക്തനാക്കിയിരുന്നു. അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയാന്&#x200d; ലോയക്ക് നൂറു കോടി രൂപ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു എന്നും അദ്ദേഹത്തിന്റെ മരണത്തില്&#x200d; ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ടെന്നും കാരവന്&#x200d; മാഗസിന്&#x200d; ആരോപിച്ചിരുന്നു.</p>
<p>സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ലോയ കേസിലെ ഹര്&#x200d;ജികള്&#x200d; തള്ളിയത്. ഏറെ തെളിവുകള്&#x200d; ഉണ്ടായിട്ടും തിടുക്കപ്പെട്ട് ഇത്തരമൊരു ഉത്തരവിറക്കിയത് അസ്വാഭാവികമാണെന്ന് നിയമ വിദഗ്ധര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sc-verdict-caravan-magazine-update.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജസ്റ്റിസ് ലോയയുടെ മരണം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കാരവന്&#x200d;, പോസ്റ്റ്മാര്&#x200d;ട്ടത്തില്&#x200d; ബി.ജെ.പി മന്ത്രിയുടെ ബന്ധു ഇടപെട്ടു</title>
		<link>https://www.chandrikadaily.com/judge-loyas-autopsy-document-was-manipulated-by-doctor-related-to-a-minister-claims-caravan-report.html</link>
					<comments>https://www.chandrikadaily.com/judge-loyas-autopsy-document-was-manipulated-by-doctor-related-to-a-minister-claims-caravan-report.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 02 Apr 2018 15:02:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[caravan]]></category>
		<category><![CDATA[India]]></category>
		<category><![CDATA[justice bh loyas]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=78196</guid>

					<description><![CDATA[നാഗ്പൂര്&#x200d;: ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന പുതിയ കണ്ടെത്തലുമായി കാരവന്&#x200d; മാഗസീന്&#x200d;. ജസ്റ്റിസ് ലോയയുടെ പോസ്റ്റ്മാര്&#x200d;ട്ടം നടത്തിയതില്&#x200d; ബാഹ്യ ഇടപെടല്&#x200d; നടന്നതായി വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്&#x200d;ട്ടാണ് കാരവന്&#x200d; പുറത്തു വിട്ടിരുക്കുന്നത്. ഔദ്യോഗിക രേഖകള്&#x200d; അനുസരിച്ച് ലോയയുടെ പോസ്റ്റ്‌മോര്&#x200d;ട്ടം നടത്തിയതു നാഗ്പുര്&#x200d; സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജിലെ ഫൊറന്&#x200d;സിക് മെഡിസിന്&#x200d; വിഭാഗത്തില്&#x200d; അന്നു ലക്ചററായിരുന്ന ഡോ. എന്&#x200d;.കെ. തുംറാം ആണ്. എന്നാല്&#x200d; അന്ന് ആ വിഭാഗത്തിലെ പ്രഫസറും ഇന്നു നാഗ്പുര്&#x200d; ഇന്ദിരാ ഗാന്ധി സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജിലെ ഫൊറന്&#x200d;സിക് വിഭാഗം [&#8230;]]]></description>
										<content:encoded><![CDATA[<p>നാഗ്പൂര്&#x200d;: ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന പുതിയ കണ്ടെത്തലുമായി കാരവന്&#x200d; മാഗസീന്&#x200d;. ജസ്റ്റിസ് ലോയയുടെ പോസ്റ്റ്മാര്&#x200d;ട്ടം നടത്തിയതില്&#x200d; ബാഹ്യ ഇടപെടല്&#x200d; നടന്നതായി വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്&#x200d;ട്ടാണ് കാരവന്&#x200d; പുറത്തു വിട്ടിരുക്കുന്നത്.</p>
<p>ഔദ്യോഗിക രേഖകള്&#x200d; അനുസരിച്ച് ലോയയുടെ പോസ്റ്റ്‌മോര്&#x200d;ട്ടം നടത്തിയതു നാഗ്പുര്&#x200d; സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജിലെ ഫൊറന്&#x200d;സിക് മെഡിസിന്&#x200d; വിഭാഗത്തില്&#x200d; അന്നു ലക്ചററായിരുന്ന ഡോ. എന്&#x200d;.കെ. തുംറാം ആണ്. എന്നാല്&#x200d; അന്ന് ആ വിഭാഗത്തിലെ പ്രഫസറും ഇന്നു നാഗ്പുര്&#x200d; ഇന്ദിരാ ഗാന്ധി സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജിലെ ഫൊറന്&#x200d;സിക് വിഭാഗം തലവനുമായ ഡോ. മകരന്ദ് വ്യവഹാരെയാണു പോസ്റ്റ്‌മോര്&#x200d;ട്ടം നടത്തിയതെന്നാണു പുറത്തുവരുന്ന പുതിയ വിവരം. ബി.ജെ.പിയുടെ മഹാരാഷ്ട്ര മന്ത്രിസഭയിലെ രണ്ടാമനായ ധനമന്ത്രി സുധീര്&#x200d; മുങാന്തിവാറിന്റെ സഹോദരീ ഭര്&#x200d;ത്താവാണ് വ്യവഹാരെ. നേരത്തെ പല പോസ്റ്റ്‌മോര്&#x200d;ട്ടം നടത്തിയതില്&#x200d; ക്രമക്കേടുകളില്&#x200d; ഡോക്ടറുമാരുടെ പരാതില്&#x200d; അന്വേഷണം നേരിട്ട ആളാണ് വ്യവഹാരെ. ആയതിനാല്&#x200d; മാധ്യമശ്രദ്ധയില്&#x200d; നിന്നും ഒഴിവാകാന്&#x200d; പോസ്റ്റുമാര്&#x200d;്ട്ട രേഖകളില്&#x200d; പേരു വരാതിരിക്കാന്&#x200d; അദ്ദേഹം പ്രതേകം ശ്രദ്ധചെലുത്തിയെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>ലോയയുടെ മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി കൊണ്ടുവന്നപ്പോള്&#x200d; സാധരണ കൃത്യസമയത്തുപോലും സ്ഥിരമായി എത്താതിരിക്കുന്ന വ്യവഹാരെ പതിവിനു വിപരീതമായി നേരത്തേ തന്നെ പോസ്റ്റ്‌മോര്&#x200d;ട്ടം മുറിയില്&#x200d; എത്തുകയായിരുന്നു. ഇത് പോസ്റ്റ്‌മോര്&#x200d;ട്ടം ചെയ്ത സംഘത്തിലുള്ളവരില്&#x200d; സംശത്തിനു ഇടയാക്കി. പോസ്റ്റ്മാര്&#x200d;ട്ട റിപ്പോര്&#x200d;ട്ടില്&#x200d; ലോയയുടെ തലക്കു പിന്നിലെ മുറിവു പരാമര്&#x200d;ശിക്കാത്തതിനെ ചോദ്യം ചെയ്ത ജൂനിയര്&#x200d; ഡോക്ടറെ വ്യവഹാരെ ശകാരിച്ചു. ലോയയുടെ തലക്കു പിന്നാലെ മുറിവ് പോസ്റ്റ്മാര്&#x200d;ട്ട റിപ്പോര്&#x200d;ട്ടില്&#x200d; ചേര്&#x200d;ക്കേണ്ടെന്ന നിലപാട് എടുക്കുകയായിരുന്നു വ്യവഹാരെ.</p>
<p>ഹൃദയാഘാതം മൂലമാണ് ജസ്റ്റിസ് ലോയയുടെ രണകാരണമായി പറയുന്നത്. ലോയയുടെ കൊലപാതകം ഹൃദയാഘാതമായി മാറ്റാനുള്ള ബാഹ്യ ഇടപെടല്&#x200d; തന്നെ സംശയം ജനിപ്പിക്കുന്നതാണെന്നും &#8216;കാരവന്&#x200d;&#8217; പറയുന്നു. മരണകാരണം മറ്റൊന്നാണെന്നു തോന്നിപ്പിക്കുന്ന യാതൊന്നും റിപ്പോര്&#x200d;ട്ടില്&#x200d; ചേര്&#x200d;ക്കാതിരിക്കാന്&#x200d; വ്യവഹാരെ ശ്രദ്ധ ചെലുത്തിയിരുന്നു. പോസ്റ്റ്‌മോര്&#x200d;ട്ടത്തില്&#x200d; നേരിട്ട് ഇടപെട്ടെങ്കിലും അതു നടത്തിയവരുടെ പേരുകളില്&#x200d; തന്റെ പേരു ചേര്&#x200d;ക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.</p>
<p>ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായിരുന്നു ലോയ. ഈ കേസില്&#x200d; പിന്നീട് സി.ബി.ഐ കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കിയിരുന്നു. ലോയയുടെ മരണത്തില്&#x200d; ദൂരുഹതയുണ്ടെന്ന് കാണിച്ച് നേരത്തെ അദ്ദേഹത്തിന്റെ ബന്ധുക്കള്&#x200d; രംഗത്തെത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/judge-loyas-autopsy-document-was-manipulated-by-doctor-related-to-a-minister-claims-caravan-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
