<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cash less &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cash-less/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 20 Sep 2017 16:10:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cash less &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കാഷ്‌ലെസ് ഗ്രാമത്തിന് സംഭവിച്ചതെന്ത്</title>
		<link>https://www.chandrikadaily.com/cashless-article-20-09-2017.html</link>
					<comments>https://www.chandrikadaily.com/cashless-article-20-09-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 20 Sep 2017 16:04:47 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[cash less]]></category>
		<category><![CDATA[demonitisation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44709</guid>

					<description><![CDATA[മൃദുല ചാരി &#8216;ആ മെഷീന്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയാമോ?&#8217; മഹരാഷ്ട്രയിലെ ദാസൈ ഗ്രാമത്തില്‍ കട നടത്തaന്ന പ്രവീണ്‍ ഗോലാപിന്റേതാണ് ചോദ്യം. &#8216;അതിനി നോക്കിയെടുക്കണം&#8217; എന്നു പറഞ്ഞ് ഗോലാപും സഹായിയും തന്റെ സ്‌റ്റേഷനറി കടയിലെ ഷെല്‍ഫുകളില്‍ തിരയാന്‍ തുടങ്ങി. നോട്ടുനിരോധനം പ്രഖ്യാപിച്ചതിനു ഒരുമാസത്തിനുശേഷം ഡിസംബറിലാണ് കാര്‍ഡ് സൈ്വപ്പ് ചെയ്യുന്ന ആ യന്ത്രം ഇവര്‍ വാങ്ങിയത്. കുറച്ചുസമയത്തെ തിരച്ചിലിനുശേഷം ഗോലാപിന്റെ സഹായി പഴയ സാധനങ്ങള്‍ കൂട്ടിയിട്ടയിടത്തുനിന്നും ആ യന്ത്രം കണ്ടെത്തി. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്ക് ഓഫ് ബറോഡയാണ് ഈ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>മൃദുല ചാരി</strong></p>
<p>&#8216;<strong>ആ</strong> മെഷീന്&#x200d; ഇപ്പോള്&#x200d; എവിടെയാണെന്ന് അറിയാമോ?&#8217; മഹരാഷ്ട്രയിലെ ദാസൈ ഗ്രാമത്തില്&#x200d; കട നടത്തaന്ന പ്രവീണ്&#x200d; ഗോലാപിന്റേതാണ് ചോദ്യം. &#8216;അതിനി നോക്കിയെടുക്കണം&#8217; എന്നു പറഞ്ഞ് ഗോലാപും സഹായിയും തന്റെ സ്‌റ്റേഷനറി കടയിലെ ഷെല്&#x200d;ഫുകളില്&#x200d; തിരയാന്&#x200d; തുടങ്ങി. നോട്ടുനിരോധനം പ്രഖ്യാപിച്ചതിനു ഒരുമാസത്തിനുശേഷം ഡിസംബറിലാണ് കാര്&#x200d;ഡ് സൈ്വപ്പ് ചെയ്യുന്ന ആ യന്ത്രം ഇവര്&#x200d; വാങ്ങിയത്. കുറച്ചുസമയത്തെ തിരച്ചിലിനുശേഷം ഗോലാപിന്റെ സഹായി പഴയ സാധനങ്ങള്&#x200d; കൂട്ടിയിട്ടയിടത്തുനിന്നും ആ യന്ത്രം കണ്ടെത്തി.</p>
<p>ഡിജിറ്റല്&#x200d; ഇടപാടുകള്&#x200d; പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്ക് ഓഫ് ബറോഡയാണ് ഈ യന്ത്രങ്ങള്&#x200d; ഈ ഗ്രാമത്തിനു സമ്മാനിച്ചത്. സ്‌റ്റേഷനറി ഷോപ്പുകള്&#x200d; മുതല്&#x200d; ബ്യൂട്ടി പാര്&#x200d;ലറുകള്&#x200d; വരെ ഈ യന്ത്രം സ്വന്തമാക്കിയിരുന്നു. നോട്ടുനിരോധനം ഡിജിറ്റല്&#x200d; സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുമെന്ന അവകാശവാദത്തിന് കേന്ദ്ര സര്&#x200d;ക്കാറും മഹാരാഷ്ട്ര സര്&#x200d;ക്കാറും ഉയര്&#x200d;ത്തിക്കാട്ടിയ തെളിവുകളിലൊന്നായിരുന്നു ഈ ഗ്രാമം. ഡിസംബര്&#x200d; പകുതിയോടെ കാഷ്‌ലെസ് ഗ്രാമത്തിന്റെ വിശേഷങ്ങള്&#x200d; തേടിപ്പോയ മാധ്യമങ്ങള്&#x200d;ക്കുമുമ്പില്&#x200d; പണമില്ലാതെ ഇടപാട് തുടരാന്&#x200d; കഴിയുന്നതിലുള്ള വിശേഷങ്ങള്&#x200d; പങ്കുവെയ്ക്കുന്ന നാട്ടുകാരെയാണ് കണ്ടത്.</p>
<p>പത്തുമാസത്തിനിപ്പുറം ആ ഉത്സാഹമൊക്കെ പോയി. പണം വീണ്ടും ഒഴുകാന്&#x200d; തുടങ്ങി. ട്രാന്&#x200d;സാക്ഷന്&#x200d; ഫീ കാരണം കച്ചവടക്കാര്&#x200d; ഇത് ഒഴിവാക്കി. പിന്നെ, നെറ്റ്‌വര്&#x200d;ക്കിലെയും മറ്റും തകരാറും ഉപഭോക്താക്കളുടെ പക്കല്&#x200d; ഡബിറ്റ് കാര്&#x200d;ഡ് ഇല്ലാത്തതുമൊക്കെ കാരണം കാഷ്‌ലെസ് ഇടപാടുകള്&#x200d; ഒട്ടും ഇല്ലാതായി.</p>
<p>ദാസൈ ശഹര്&#x200d; വ്യാപാരി അസോസിയേഷനിലെ അംഗങ്ങളായ 100 കച്ചവടക്കാരില്&#x200d; 70 പേരും ബാങ്ക് ഓഫ് ബറോഡ നല്&#x200d;കിയ സൈ്വപ്പിങ് മെഷീന്&#x200d; സ്വീകരിച്ചിരുന്നെന്നാണ് സംഘടനയുടെ പ്രസിഡന്റ് സ്വാപ്‌നില്&#x200d; പട്കര്&#x200d; പറയുന്നത്. എന്നാലിന്ന് അതില്&#x200d; 25 പേരുടെ പക്കല്&#x200d; മാത്രമാണ് അവര്&#x200d; ഉപയോഗിക്കുന്നില്ലെങ്കിലും പ്രവര്&#x200d;ത്തനയോഗ്യമായ മെഷീനുകള്&#x200d; ഉള്ളത്.<br />
ചുരുങ്ങിയ ദിവസം മാത്രമാണ് യന്ത്രം ഉപയോഗിച്ചതെന്നാണ് ഗോലാപ് പറയുന്നത്. &#8217;15 മുതല്&#x200d; 20 ദിവസത്തോളമാണ് ഞങ്ങള്&#x200d; ഇത് ഉപയോഗിച്ചത്. അതും കസ്റ്റമേഴ്‌സിനോട് കാര്&#x200d;ഡ് ഉപയോഗിക്കാന്&#x200d; അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്&#x200d; മെഷീന്&#x200d; തന്നെ പ്രവര്&#x200d;ത്തിക്കാതായി. അതുകൊണ്ട് ഞങ്ങള്&#x200d; അതെടുത്ത് കളഞ്ഞു&#8217;. &#8211; ഗോലാപ് പറയുന്നു. ബാങ്ക് അക്കൗണ്ടുകള്&#x200d; ഇല്ലാത്തതിനാല്&#x200d; ഉപഭോക്താക്കളില്&#x200d; മിക്കവര്&#x200d;ക്കും ഡെബിറ്റ് കാര്&#x200d;ഡുകള്&#x200d; ഇല്ലാത്തതായിരുന്നു തുടക്കത്തില്&#x200d; നേരിട്ട പ്രശ്‌നം. സ്ഥിരവരുമാനമുള്ള ജോലിയില്ലാത്ത തങ്ങള്&#x200d;ക്കെന്തിനാണ് ഇതൊക്കെയെന്നാണ് നാട്ടുകാരുടെ നിലപാട്. ബാങ്ക് അക്കൗണ്ടുകള്&#x200d; ഉള്ളവര്&#x200d; തന്നെ, ഉദാഹരണത്തിന് കടയുടമകള്&#x200d;, വരുമാനം ബാങ്കില്&#x200d; നിക്ഷേപിക്കുന്നത് അവസാനിപ്പിച്ചു.</p>
<p>&#8216;എ.ടി.എമ്മുകളില്&#x200d; പണമുണ്ടാവാറില്ല. അതുകൊണ്ട് ആളുകള്&#x200d; വരുമാനം ഡെപ്പോസിറ്റ് ചെയ്യാറില്ല.&#8217; -ഗോലാപ് തുടര്&#x200d;ന്നു. പണം ബാങ്കില്&#x200d; നിക്ഷേപിക്കുകയെന്നതിനര്&#x200d;ത്ഥം അത് തിരിച്ചെടുക്കാന്&#x200d; ക്യൂ നില്&#x200d;ക്കേണ്ടി വരികയെന്നതാണ്&#8217;. ബാങ്കില്&#x200d; പണം നിക്ഷേപിക്കാത്തതിനാല്&#x200d; ഡെബിറ്റ് കാര്&#x200d;ഡ് ഉണ്ടായാല്&#x200d; തന്നെ അവര്&#x200d;ക്ക് അവ ഉപയോഗിക്കാനാവില്ല. ഇന്റര്&#x200d;നെറ്റ് കണക്ടിവിറ്റി ഇല്ലാത്തതാണ് മറ്റൊരു പ്രധാനപ്രശ്‌നം. ട്രാന്&#x200d;സാക്ഷനുവേണ്ടിയുള്ള നെറ്റ്‌വര്&#x200d;ക്കുകളൊന്നും ലോഗ് ചെയ്തു കിട്ടില്ല.</p>
<p>ആദ്യമൊന്നും ദാസൈയിലെ പല കടയുടമകളും മെഷീനുകള്&#x200d; ഉപയോഗിക്കാന്&#x200d; തയ്യാറായിരുന്നില്ല. &#8216;ഇതൊക്കെ വെറും നാടകമായിരുന്നു.&#8217; -ഇവിടുത്തെ ടൈലറായ എക്‌നാത് ദാവദ് പറയുന്നു. &#8216;ജോലിയുള്ളവര്&#x200d; മാത്രമേ ഇത് ഉപയോഗിക്കുകയുള്ളൂ. ഇവിടെയടുത്ത് ഒരു ഹൈവേയോ മഹാരാഷ്ട്ര ഇന്&#x200d;ഡസ്ട്രിയല്&#x200d; ഡെവലപ്‌മെന്റ് കോര്&#x200d;പറേഷനോ ഇല്ല. അതുകൊണ്ടുതന്നെ മിക്കയാളുകള്&#x200d;ക്കും ഇതുപോലുള്ള ജോലിയൊന്നുമില്ല. ഉപഭോക്താക്കള്&#x200d;ക്ക് കാര്&#x200d;ഡില്ലെങ്കില്&#x200d; പിന്നെ ഈ ആദിവാസി മേഖലയില്&#x200d; ആരാണ് മെഷീന്&#x200d; ഉപയോഗിക്കുന്നത്.&#8217; അദ്ദേഹം ചോദിക്കുന്നു. ദാവന്ദ് ഈ യന്ത്രം വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല.ലേഡീസ് വാച്ചുകളും നെയില്&#x200d; പോളിഷുകളുമൊക്കെ വില്&#x200d;ക്കുന്ന കട നടത്തുന്ന സച്ചിന്&#x200d; തുപഞ്ചും മെഷീന്&#x200d; ഉപയോഗിച്ചിട്ടില്ല. ഡെബിറ്റ് കാര്&#x200d;ഡ് ഇല്ലാത്ത സ്ത്രീകളാണ് അദ്ദേഹത്തിന്റെ ഉപഭോക്താക്കള്&#x200d;. ഗണേശ ചതുര്&#x200d;ത്ഥി, ദീപാവലി വേളകളിലാണ് അദ്ദേഹത്തിന് നല്ല കച്ചവടമുണ്ടാവാറുള്ളത്. ഈവര്&#x200d;ഷം നോട്ടു നിരോധനമുണ്ടായ തിരിച്ചടിയില്&#x200d; നിന്നും ആരും കരകയറിയിട്ടില്ലെന്നതിനാല്&#x200d; കച്ചവടത്തില്&#x200d; നല്ല ഇടിവുണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. &#8216;മിക്ക സ്ത്രീകളും 500ല്&#x200d; താഴെ വില വരുന്ന വസ്തുക്കളാണ് വാങ്ങുക. അതുകൊണ്ടുതന്നെ അവര്&#x200d; പണം ഉപയോഗിച്ച് ഇടപാട് നടത്തും. പക്ഷെ ഇപ്പോള്&#x200d; അവര്&#x200d; അതിലും കുറഞ്ഞ തുകയ്ക്കാണ് പര്&#x200d;ച്ചേഴ്‌സ് നടത്തുന്നത്&#8217; -അദ്ദേഹം പറയുന്നു.</p>
<p>കാഷ്‌ലെസ് ദാസൈയുടെ കാര്യം ചോദിച്ചപ്പോള്&#x200d; പ്രദേശത്തെ മെഡിക്കല്&#x200d; സ്‌റ്റോര്&#x200d; ഉടമ ചിരിക്കുകയാണുണ്ടായത്. &#8216;ഞാനെന്ത് പറയാനാ?&#8217; അദ്ദേഹം ചോദിച്ചു. &#8216;മോദിയെന്തൊക്കെ ചെയ്തിട്ടുണ്ടോ അതൊക്കെ പത്രത്തില്&#x200d; മാത്രമേ സംഭവിച്ചിട്ടുള്ളൂ. ഇതൊക്കെ തട്ടിപ്പല്ലേ, വെറും നാടകം. ആളുകള്&#x200d;ക്ക് ഇതിലേക്ക് രാഷ്ട്രീയം കൊണ്ടുവരണം. അതുകൊണ്ടാണ് ഞങ്ങളുടെ നാടിന് ഈ ടാഗ് ലഭിച്ചത്. നിങ്ങള്&#x200d;ക്ക് മോദി ഭക്തരെ ഇനി ഇവിടെ കാണാനാവില്ല.&#8217;- അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനസമയത്ത് വിജയ് ബാങ്കില്&#x200d; ഒരു മെഷീനിനായി അദ്ദേഹം അപേക്ഷ നല്&#x200d;കിയിരുന്നു. പക്ഷെ അത് ലഭിച്ചില്ല. &#8216;എന്റെ അക്കൗണ്ട് വിജയ ബാങ്കിലായിരുന്നു. പിന്നെയെന്തിനാണ് പുതിയ അക്കൗണ്ടിനായി പതിനായിരവും പിന്നെ മാസാമാസം വാടകയായി 750 രൂപയും എല്ലാ ഇടപാടിനും ഉപഭോക്താക്കളില്&#x200d; നിന്നും 2 ശതമാനം ട്രാന്&#x200d;സാക്ഷന്&#x200d; ഫീയായും ഈടാക്കുന്നത്?&#8217; അദ്ദേഹം ചോദിക്കുന്നു.</p>
<p>&#8216;കാഷ്‌ലെസ് ആവാന്&#x200d; പറഞ്ഞതല്ലാതെ സര്&#x200d;ക്കാര്&#x200d; യാതൊരു പിന്തുണയും നല്&#x200d;കിയിട്ടില്ല&#8217; എന്നാണ് ഇതിനെക്കുറിച്ച് ദാസൈ സഹര്&#x200d; വ്യാപാരി അസോസിയേഷന്&#x200d; പ്രസിഡന്റ് സ്വപ്‌നില്&#x200d; പട്കര്&#x200d; പറയുന്നത്. &#8216;നെറ്റ്‌വര്&#x200d;ക്ക് വലിയ പ്രശ്‌നമാണ്. നെറ്റ്‌വര്&#x200d;ക്ക് ദീര്&#x200d;ഘിപ്പിക്കാന്&#x200d; ഞങ്ങള്&#x200d; ബി.എസ്.എന്&#x200d;.എല്ലിനോടും വോഡഫോണിനോടും ഐഡിയയോടും ആവശ്യപ്പെട്ടിരുന്നു. പക്ഷേ യാതൊരു പ്രതികരണവുമുണ്ടായില്ല. അദ്ദേഹം പറയുന്നു.</p>
<p>പട്കറും സ്വാതന്ത്രവീര്&#x200d; സവര്&#x200d;കര്&#x200d; രാഷ്ട്രീയ സ്മാരക് ട്രസ്റ്റിലെ രഞ്ജിത് സവര്&#x200d;ക്കറുമാണ് കാഷ്‌ലെസ് ഗ്രാമം എന്ന ആശയത്തിനു പിന്നില്&#x200d; പ്രവര്&#x200d;ത്തിച്ചത്. ദാസൈയെ കാഷ്‌ലെസ് ആക്കാന്&#x200d; തീരുമാനിച്ചപ്പോള്&#x200d; അവര്&#x200d; രണ്ടു ബാങ്കുകളെ സമീപിച്ചു. വിജയ ബാങ്കിനെയും താനെ ജില്ലാ കോ ഓപറേറ്റീവ് സെന്&#x200d;ട്രല്&#x200d; ബാങ്കിനെയും. രണ്ടുപേരും ആവശ്യപ്പെട്ടത് വലിയ ഡെപ്പോസിറ്റ് ചാര്&#x200d;ജും മാസവാടകയുമായിരുന്നു. പിന്നീടാണ് സവര്&#x200d;ക്കര്&#x200d; ബാങ്ക് ഓഫ് ബറോഡയെ സമീപിച്ചത്. ഈ ബാങ്കിന് ഗ്രാമത്തില്&#x200d; യാതൊരു ബ്രാഞ്ചുകളുമില്ല. ജൂണ്&#x200d; 1ന് അവര്&#x200d; ഒരു എ.ടി.എം തുറന്നു. വിജയ ബാങ്കിലെ 17,000 അക്കൗണ്ടുകളിലും താനെ ജില്ലാ കോ ഓപറേറ്റീവ് ബാങ്കിന്റെ 27,000 അക്കൗണ്ടുകളിലും വെറും 2000ത്തിനും 3000ത്തിനും ഇടയില്&#x200d; ആളുകള്&#x200d;ക്കു മാത്രമേ ഡെബിറ്റ് കാര്&#x200d;ഡ് ഉള്ളൂ. അക്കൗണ്ടുള്ളവരില്&#x200d; വെറും 25 ശതമാനം പേര്&#x200d;ക്കു മാത്രമേ ബാങ്ക് കാര്&#x200d;ഡ് നല്&#x200d;കിയിട്ടുള്ളൂവെന്നാണ് പട്കറിന്റെ ആരോപണം. എന്നാല്&#x200d; വിജയ ബാങ്ക് മാനേജര്&#x200d; നാരായണ്&#x200d; കോറി ഇത് നിഷേധിക്കുകയാണ്. വിജയ ബാങ്കില്&#x200d; അക്കൗണ്ടുള്ള എല്ലാവര്&#x200d;ക്കും കാര്&#x200d;ഡ് നല്&#x200d;കിയിട്ടുണ്ട്. നിരക്ഷരരായ ചിലര്&#x200d;ക്ക് അത് ഉപയോഗിക്കാന്&#x200d; കഴിയില്ല എന്നതുകൊണ്ട് കാര്&#x200d;ഡ് നല്&#x200d;കാത്തതൊഴിച്ചാല്&#x200d;&#8217;- അദ്ദേഹം പറയുന്നു. ദാസൈയിലെ 50 ശതമാനം പേര്&#x200d;ക്കും ഡെബിറ്റ് കാര്&#x200d;ഡ് ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്&#x200d; ഇപ്പോള്&#x200d; കാര്&#x200d;ഡ് സ്‌റ്റോക്കില്ലാത്തതിനാല്&#x200d; ചില അപേക്ഷകര്&#x200d;ക്ക് കൊടുക്കാനായിട്ടില്ല. സൈ്വപ്പ് മെഷീനിനായി 12 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. പക്ഷെ അവയും ഇവിടെ സ്‌റ്റോക്കില്ലെന്നും അദ്ദേഹം പറയുന്നു.<br />
(കടപ്പാട്: scroll.in)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cashless-article-20-09-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ്ടും ഇരുട്ടടി; തിങ്കളാഴ്ച മുതല്‍ പമ്പുകളില്‍ കാര്‍ഡ് സ്വീകരിക്കില്ല</title>
		<link>https://www.chandrikadaily.com/petrol-pumps-wont-accept-debit-credit-cards-from-monday.html</link>
					<comments>https://www.chandrikadaily.com/petrol-pumps-wont-accept-debit-credit-cards-from-monday.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 08 Jan 2017 14:45:49 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cash less]]></category>
		<category><![CDATA[demonetisation]]></category>
		<category><![CDATA[petrol]]></category>
		<category><![CDATA[petrol pump]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16010</guid>

					<description><![CDATA[കോഴിക്കോട്: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ പണമിടപാടുകള്‍ക്കായി ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് ഓള്‍ കേരള പെട്രോള്‍ പമ്പ് ഓണേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ബാങ്കുകള്‍ കാര്‍ഡുകള്‍ക്ക് ട്രാന്‍സാക്ഷന്‍ ഫീസ് ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. കാര്‍ഡ് ഇടപാടുകള്‍ക്ക് ഒരു ശതമാനം എന്ന നിരക്കിലാണ് ഡീലര്‍മാരില്‍നിന്ന് ബാങ്കുകള്‍ പണം ഈടാക്കുന്നത്. ഇത് ലാഭവിഹിതം കുറയാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പമ്പുടമകളുടെ പ്രതിഷേധ നടപടി. മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് എന്ന പേരില്‍ ഡീലര്‍മാരില്‍ നിന്ന് ഒരു ശതമാനം അധികനികുതി ഈടാക്കുമെന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സംസ്ഥാനത്തെ പെട്രോള്&#x200d; പമ്പുകളില്&#x200d; പണമിടപാടുകള്&#x200d;ക്കായി ഇന്ന് അര്&#x200d;ദ്ധരാത്രി മുതല്&#x200d; ക്രെഡിറ്റ് ഡെബിറ്റ് കാര്&#x200d;ഡുകള്&#x200d; സ്വീകരിക്കില്ലെന്ന് ഓള്&#x200d; കേരള പെട്രോള്&#x200d; പമ്പ് ഓണേഴ്സ് ഫെഡറേഷന്&#x200d; അറിയിച്ചു. ബാങ്കുകള്&#x200d; കാര്&#x200d;ഡുകള്&#x200d;ക്ക് ട്രാന്&#x200d;സാക്ഷന്&#x200d; ഫീസ് ഈടാക്കുന്നതില്&#x200d; പ്രതിഷേധിച്ചാണ് തീരുമാനം.</p>
<p>കാര്&#x200d;ഡ് ഇടപാടുകള്&#x200d;ക്ക് ഒരു ശതമാനം എന്ന നിരക്കിലാണ് ഡീലര്&#x200d;മാരില്&#x200d;നിന്ന് ബാങ്കുകള്&#x200d; പണം ഈടാക്കുന്നത്. ഇത് ലാഭവിഹിതം കുറയാന്&#x200d; ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പമ്പുടമകളുടെ പ്രതിഷേധ നടപടി. മര്&#x200d;ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് എന്ന പേരില്&#x200d; ഡീലര്&#x200d;മാരില്&#x200d; നിന്ന് ഒരു ശതമാനം അധികനികുതി ഈടാക്കുമെന്ന ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് എന്നീ ബാങ്കുകളുടെ പ്രഖ്യാപനത്തെ തുടര്&#x200d;ന്ന് തിങ്കളാഴ്ച മുതല്&#x200d; പെട്രോള്&#x200d; പമ്പുകളില്&#x200d; ക്രെഡിറ്റ്/ഡെബിറ്റ് കാര്&#x200d;ഡുകള്&#x200d; ബഹിഷ്‌കരിക്കുന്നുവെന്നാണ് അസോസിയേഷന്&#x200d; പത്രക്കുറിപ്പില്&#x200d; അറിയിച്ചത്.</p>
<p>ക്രെഡിറ്റ്, ഡെബിറ്റ് കാര്&#x200d;ഡുകള്&#x200d; ഉപയോഗിച്ച സൈ്വപിങ് ഇടപാടുകള്&#x200d;ക്ക് സര്&#x200d;വീസ് ചാര്&#x200d;ജ് ഏര്&#x200d;പ്പെടുത്തുന്ന കാര്യം ബാങ്കുകള്&#x200d; ശനിയാഴ്ചയാണ് പമ്പുടമകളെ അറിയിച്ചത്. രാജ്യത്താകെയുള്ള പെട്രോള്&#x200d; പമ്പുകളില്&#x200d; 60 ശതമാനവും ഉപയോഗിക്കുന്നത് ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകളുടെ സൈ്വപിങ് മെഷീനുകളാണ്</p>
<p>ക്യാഷ്‌ലെസ് ഇടപാടുകളെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസര്&#x200d;ക്കാര്&#x200d; പ്രചാരണങ്ങള്&#x200d;ക്ക് പെട്രോള്&#x200d; പമ്പ് ഡീലര്&#x200d;മാരുടെ നീക്കം തിരിച്ചടിയാകും. നോട്ട് പ്രതിസന്ധി ഇപ്പോഴും തുടരുന്ന സാഹചര്യത്തില്&#x200d; കാര്&#x200d;ഡ് സ്വീകരിക്കില്ലെന്ന പമ്പുടമകളുടെ തീരുമാനം ഉപഭോക്താക്കള്&#x200d;ക്കും ദുരിതമാവും.</p>
<p>അതേസമയം ഉപഭോക്താവില്&#x200d; നിന്ന് ഈയിനത്തില്&#x200d; ബാങ്കുകള്&#x200d; ഫീസൊന്നും ഈടാക്കുന്നില്ല. കൂടാതെ കാര്&#x200d;ഡ് വഴി പെട്രോള്&#x200d; വാങ്ങുന്നവര്&#x200d;ക്ക് 0.75 ശതമാനം ഇളവും കേന്ദ്ര സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/petrol-pumps-wont-accept-debit-credit-cards-from-monday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
