<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>caste discrimination &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/caste-discrimination/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 27 Jun 2025 08:14:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>caste discrimination &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചു; വിദ്യാര്‍ഥികളെ കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍</title>
		<link>https://www.chandrikadaily.com/dalit-woman-hired-as-cook-parents-withdrawing-students-and-children.html</link>
					<comments>https://www.chandrikadaily.com/dalit-woman-hired-as-cook-parents-withdrawing-students-and-children.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 27 Jun 2025 08:14:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[caste discrimination]]></category>
		<category><![CDATA[dalit]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345977</guid>

					<description><![CDATA[സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു.]]></description>
										<content:encoded><![CDATA[<p>ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്&#x200d;ന്ന് കര്&#x200d;ണാടകയില്&#x200d; സ്‌കൂളില്&#x200d; നിന്ന് കുട്ടികളെ പിന്&#x200d;വലിച്ച് രക്ഷിതാക്കള്&#x200d;. ചാമരാജ നഗര്&#x200d; ജില്ലയിലെ ഹൊമ്മ ഗവണ്&#x200d;മെന്റ് ഹയര്&#x200d;സെക്കന്&#x200d;ഡറി സ്‌കൂളിലാണ് രക്ഷിതാക്കളുടെ നേതൃത്തത്തില്&#x200d; വിദ്യാര്&#x200d;ഥികളെ കൂട്ടത്തോടെ പിന്&#x200d;വലിച്ചത്. ദളിത് സ്ത്രീയെ സ്‌കൂളിലെ ഭക്ഷണം പാചകം ചെയ്യാന്&#x200d; നിയമിച്ചത് തങ്ങളുടെ മക്കള്&#x200d; ഭക്ഷണം കഴിക്കുന്നതിന് തടസമായെന്നാണ് രക്ഷിതാക്കള്&#x200d; ആരോപിക്കുന്നത്. സ്‌കൂളില്&#x200d; ആകെയുണ്ടായിരുന്ന 22 വിദ്യാര്&#x200d;ത്ഥികളില്&#x200d; 21 പേരെയും രക്ഷിതാക്കള്&#x200d; ട്രാന്&#x200d;സ്ഫര്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്&#x200d; ചേര്&#x200d;ത്തു. ദളിത് സ്ത്രീയെ നിയമിച്ചതിനു ശേഷം സ്‌കൂളില്&#x200d; നിന്ന് ആകെ ഏഴ് കുട്ടികള്&#x200d; മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്.</p>
<p>അടച്ചുപൂട്ടല്&#x200d; ഭീഷണി നേരിടുകയാണ് നിലവില്&#x200d; സ്‌കൂള്&#x200d;. സംഭവത്തെ തുടര്&#x200d;ന്ന് ചാമരാജനഗര്&#x200d; എസ് പി, ജില്ലാ പഞ്ചായത്ത് സിഇഒ, വിദ്യാഭ്യാസ ഓഫീസര്&#x200d; എന്നിവരുള്&#x200d;പ്പെടെയുളള ഉദ്യോഗസ്ഥര്&#x200d; സ്‌കൂള്&#x200d; സന്ദര്&#x200d;ശിച്ചു. ജാതി വിവേചനം സമൂഹമാധ്യമങ്ങളില്&#x200d; ചര്&#x200d;ച്ചയായതോടെ ജില്ലാ അധികൃതരും മാതാപിതാക്കളും അധ്യാപകരുമായി ചര്&#x200d;ച്ച നടത്തി. എന്നാല്&#x200d; കേസ് ഭയന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാകാത്തതിനാലാണ് കുട്ടികളെ സ്‌കൂളില്&#x200d; നിന്ന് മാറ്റിയതെന്നാണ് മാതാപിതാക്കള്&#x200d; ജില്ലാ പഞ്ചായത്ത് സിഇഒയോട് പറഞ്ഞത്. സ്‌കൂളില്&#x200d; നിലവില്&#x200d; ഒരു കുട്ടി മാത്രമേയുളളു. ആ കുട്ടിയുടെ മാതാപിതാക്കളും ട്രാന്&#x200d;സഫര്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dalit-woman-hired-as-cook-parents-withdrawing-students-and-children.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാർട്ടിക്കുള്ളിലെ ജാതി അധിക്ഷേപം; പരാതിപ്പെട്ട സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി</title>
		<link>https://www.chandrikadaily.com/caste-abuse-within-the-party-cpm-area-committee-office-secretary-removed-from-post-after-complaint.html</link>
					<comments>https://www.chandrikadaily.com/caste-abuse-within-the-party-cpm-area-committee-office-secretary-removed-from-post-after-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 22 Apr 2025 12:57:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[caste discrimination]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338933</guid>

					<description><![CDATA[പത്തനംതിട്ട: ജാതി അധിക്ഷേപ പരാതി ഉന്നയിച്ച സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസ് ജീവനക്കാരി രമ്യയെ ചുമതലകളിൽ നിന്ന് നീക്കി.  സോഷ്യൽ മീഡിയ കോർഡിനേറ്റർ ചുമതലയിൽ നിന്നാണ് നീക്കിയത്. ഏരിയ സെക്രട്ടറി രമ്യയോട് ഓഫീസ് ജോലിയിൽ തുടരേണ്ട എന്ന് അറിയിക്കുകയായിരുന്നു. ബാലസംഘം ക്യാമ്പിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് രമ്യയെ ജോലിയിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചത്. മഹിളാ അസോസിയേഷൻ നേതാവ് ജാതി അധിക്ഷേപം നടത്തിയെന്നായിരുന്നു രമ്യയുടെ പരാതി. &#160;]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: ജാതി അധിക്ഷേപ പരാതി ഉന്നയിച്ച സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസ് ജീവനക്കാരി രമ്യയെ ചുമതലകളിൽ നിന്ന് നീക്കി.  സോഷ്യൽ മീഡിയ കോർഡിനേറ്റർ ചുമതലയിൽ നിന്നാണ് നീക്കിയത്. ഏരിയ സെക്രട്ടറി രമ്യയോട് ഓഫീസ് ജോലിയിൽ തുടരേണ്ട എന്ന് അറിയിക്കുകയായിരുന്നു.</p>
<p>ബാലസംഘം ക്യാമ്പിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് രമ്യയെ ജോലിയിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചത്. മഹിളാ അസോസിയേഷൻ നേതാവ് ജാതി അധിക്ഷേപം നടത്തിയെന്നായിരുന്നു രമ്യയുടെ പരാതി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/caste-abuse-within-the-party-cpm-area-committee-office-secretary-removed-from-post-after-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആലപ്പുഴ കളക്ടറേറ്റില്&#x200d; ജാതി വിവേചനം; പട്ടികജാതിക്കാരായ ജീവനക്കാര്&#x200d;ക്ക് പ്രത്യേക രജിസ്റ്റര്&#x200d;</title>
		<link>https://www.chandrikadaily.com/caste-discrimination-in-alappuzha-collectorate-special-register-for-scheduled-caste-employees.html</link>
					<comments>https://www.chandrikadaily.com/caste-discrimination-in-alappuzha-collectorate-special-register-for-scheduled-caste-employees.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 25 Mar 2025 06:44:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[caste discrimination]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335620</guid>

					<description><![CDATA[കണ്&#x200d;ട്രോള്&#x200d; റൂമിലെ ചൗക്കിദാര്&#x200d;മാരോട് ജാതി വിവേചനം കാണിച്ചത്.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ കളക്ടറേറ്റില്&#x200d; ജാതി വിവേചനം നടത്തിയതായി പരാതി. കണ്&#x200d;ട്രോള്&#x200d; റൂമിലെ ചൗക്കിദാര്&#x200d;മാരോട് ജാതി വിവേചനം കാണിച്ചത്. സ്ഥിരം ജീവനക്കാര്&#x200d; ഒപ്പിടുന്ന ഹാജര്&#x200d; ബുക്കില്&#x200d; നിന്ന് വിലക്കിയെന്നും പ്രത്യേക ഹാജര്&#x200d; ബുക്ക് ഏര്&#x200d;പ്പെടുത്തി അപമാനിച്ചെന്നും ജീവനക്കാര്&#x200d; പറഞ്ഞു. ഹുസൂര്&#x200d; ശിരസ്തദാര്&#x200d; പ്രീത പ്രതാപനെതിരെ ആണ് പരാതി.</p>
<p>താത്ക്കാലിക ജീവനക്കാര്&#x200d;ക്കൊപ്പം ഒപ്പിടാനായിരുന്നു നിര്&#x200d;ദ്ദേശം.ഇത് ചോദ്യം ചെയ്തപ്പോള്&#x200d; പ്രത്യേക ഹാജര്&#x200d; ബുക്ക് നല്&#x200d;കി. പട്ടികജാതിക്കാരായ രണ്ട് പേരെ മാത്രം ഉള്&#x200d;പ്പെടുത്തി രജിസ്റ്റര്&#x200d; തയ്യാറാക്കി. എഡിഎമ്മിന്റെ ശ്രദ്ധയില്&#x200d;പ്പെടുത്തിയപ്പോള്&#x200d; കാര്യമാക്കണ്ടയെന്ന് പറഞ്ഞെന്നും കളക്ടറും നടപടിയെടുത്തില്ല.</p>
<p>ജീവനക്കാരുടെ പരാതിയില്&#x200d; ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. ജീവനക്കാരന്റെ ഭാര്യയും മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/caste-discrimination-in-alappuzha-collectorate-special-register-for-scheduled-caste-employees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജാതി വിവേചനത്തെ എന്തുകൊണ്ട് മോദി വെല്ലുവിളിക്കുന്നില്ല; വിമര്&#x200d;ശിച്ച് രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/why-modi-does-not-challenge-caste-discrimination-rahul-gandhi-criticized.html</link>
					<comments>https://www.chandrikadaily.com/why-modi-does-not-challenge-caste-discrimination-rahul-gandhi-criticized.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 06 Nov 2024 03:02:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[caste discrimination]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316401</guid>

					<description><![CDATA[പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്&#x200d;നവുമായി പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി. എന്തുകൊണ്ടാണ് ജാതി വിവേചനത്തെ മോദി പരസ്യമായി വെല്ലുവിളിക്കാത്തതെന്നാണ് രാഹുലിന്റെ വിമര്&#x200d;ശനം. രാജ്യത്തുണ്ടാവുന്ന ജാതി വിവേചനത്തെ വെല്ലുവിളിക്കുമെന്ന് മോദി പരസ്യമായി പ്രഖ്യാപിക്കുന്നില്ലെന്നും അതിന്റെ കാരണമെന്താണെന്നുമാണ് രാഹുല്&#x200d; ഗാന്ധിയുടെ പരാമര്&#x200d;ശം. തെലങ്കാനയിലെ ബോവന്&#x200d;പള്ളിയില്&#x200d; നടന്ന ജാതി സെന്&#x200d;സസ് കണ്&#x200d;സള്&#x200d;ട്ടേഷന്&#x200d; യോഗത്തില്&#x200d; സംസാരിക്കുകയായിരുന്നു രാഹുല്&#x200d;ഗാന്ധി. രാജ്യത്ത് വ്യാപകമായി ജാതി വിവേചനം നടക്കുന്നുണ്ടെന്നും ജാതി സെന്&#x200d;സസിനെ കുറിച്ച് ചിന്തിക്കാത്തവര്&#x200d; സത്യത്തെ മറച്ചുവെക്കുന്നവരാണെന്നും രാഹുല്&#x200d; ഗാന്ധി പറഞ്ഞു. രാജ്യത്ത് വ്യാപകമായി നടക്കുന്ന ജാതി വിവേചനത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്&#x200d;നവുമായി പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി. എന്തുകൊണ്ടാണ് ജാതി വിവേചനത്തെ മോദി പരസ്യമായി വെല്ലുവിളിക്കാത്തതെന്നാണ് രാഹുലിന്റെ വിമര്&#x200d;ശനം.</p>
<p>രാജ്യത്തുണ്ടാവുന്ന ജാതി വിവേചനത്തെ വെല്ലുവിളിക്കുമെന്ന് മോദി പരസ്യമായി പ്രഖ്യാപിക്കുന്നില്ലെന്നും അതിന്റെ കാരണമെന്താണെന്നുമാണ് രാഹുല്&#x200d; ഗാന്ധിയുടെ പരാമര്&#x200d;ശം.</p>
<p>തെലങ്കാനയിലെ ബോവന്&#x200d;പള്ളിയില്&#x200d; നടന്ന ജാതി സെന്&#x200d;സസ് കണ്&#x200d;സള്&#x200d;ട്ടേഷന്&#x200d; യോഗത്തില്&#x200d; സംസാരിക്കുകയായിരുന്നു രാഹുല്&#x200d;ഗാന്ധി. രാജ്യത്ത് വ്യാപകമായി ജാതി വിവേചനം നടക്കുന്നുണ്ടെന്നും ജാതി സെന്&#x200d;സസിനെ കുറിച്ച് ചിന്തിക്കാത്തവര്&#x200d; സത്യത്തെ മറച്ചുവെക്കുന്നവരാണെന്നും രാഹുല്&#x200d; ഗാന്ധി പറഞ്ഞു.</p>
<p>രാജ്യത്ത് വ്യാപകമായി നടക്കുന്ന ജാതി വിവേചനത്തെ കുറിച്ചുള്ള സത്യവും വിവേചനത്തില്&#x200d; നിന്ന് നേട്ടം കൊയ്യുന്നവരെ കുറിച്ചും ജനങ്ങളറിയണമെന്നും രാഹുല്&#x200d; ഗാന്ധി ചൂണ്ടിക്കാട്ടി.</p>
<p>ജാതി സെന്&#x200d;സസ് ആവശ്യപ്പെട്ട താന്&#x200d; രാജ്യത്തെ വിഭജിക്കാന്&#x200d; ശ്രമിക്കുകയാണെന്നാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും പറയുന്നതെന്നും എന്നാല്&#x200d; എന്നുമുതലാണ് രാജ്യത്തെ വിഭജിക്കാന്&#x200d; തുടങ്ങിയതെന്ന സത്യം പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്നും രാഹുല്&#x200d; ഗാന്ധി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഒ.ബി.സി, എസ്.സി,എസ്.ടി, ന്യൂനപക്ഷങ്ങള്&#x200d; തുടങ്ങിയവര്&#x200d; വിഭജനത്തിനിരയായയെന്നും ഇവര്&#x200d;ക്കെല്ലാം തൊഴിലവസരങ്ങള്&#x200d; നഷ്ടമായെന്നുമുള്ള കണക്കുകള്&#x200d; വ്യക്തമാകണമെങ്കില്&#x200d; ജാതി സെന്&#x200d;സസ് നടക്കണമെന്നും രാഹുല്&#x200d; ഗാന്ധി ആവശ്യപ്പെട്ടു.</p>
<p>ജാതി സെന്&#x200d;സസ് നടത്താനുള്ള തെലങ്കാനയുടെ ശ്രമത്തെ രാഹുല്&#x200d; ഗാന്ധി അഭിനന്ദിക്കുകയുണ്ടായി. തെലങ്കാന നടത്തുന്ന സെന്&#x200d;സസ് ദേശീയ ജാതി സെന്&#x200d;സസിന് മാതൃകയാവുമെന്നും പുതിയ തുടക്കമാണ് നടക്കാനിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/why-modi-does-not-challenge-caste-discrimination-rahul-gandhi-criticized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എമ്മിനകത്ത് ജാതി വിവേചനം; ആദിവാസി ക്ഷേമ സമിതി നേതാവ് രാജിവെച്ചു</title>
		<link>https://www.chandrikadaily.com/caste-discrimination-within-the-cpm-tribal-welfare-committee-leader-resigns.html</link>
					<comments>https://www.chandrikadaily.com/caste-discrimination-within-the-cpm-tribal-welfare-committee-leader-resigns.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 02 Nov 2024 17:00:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[caste discrimination]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Resign]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315915</guid>

					<description><![CDATA[ആദിവാസി വിഭാഗത്തില്&#x200d; പെട്ട തന്നെ സി.പി.എം നിരന്തരം അവഗണിക്കുന്നതായി അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കല്&#x200d;പ്പറ്റ: സി.പി.എമ്മിനകത്ത് ജാതി വിവേചനം ശക്തമാണെന്ന് ആരോപിച്ച് ആദിവാസി ക്ഷേമ സമിതി സുല്&#x200d;ത്താന്&#x200d; ബത്തേരി ഏരിയാ പ്രസിഡന്റും ജില്ല കമ്മിറ്റി അംഗവും പാര്&#x200d;ട്ടി കൊളത്തൂര്&#x200d;കുന്ന് ബ്രാഞ്ച് അംഗവുമായ ബിജു കാക്കത്തോട് രാജിവെച്ചു. ആദിവാസി വിഭാഗത്തില്&#x200d; പെട്ട തന്നെ സി.പി.എം നിരന്തരം അവഗണിക്കുന്നതായി അദ്ദേഹം വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; പറഞ്ഞു.</p>
<p>ആദിവാസി നേതാവ് സി.കെ. ജാനു അധ്യക്ഷയായി രൂപീകരിച്ച ജനാധിപത്യ രാഷ്ട്രീയ പാര്&#x200d;ട്ടിയുടെ(ജെ.ആര്&#x200d;പി) മുന്&#x200d; സംസ്ഥാന സെക്രട്ടറിയാണ് ബിജു. രണ്ടു വര്&#x200d;ഷം എന്&#x200d;ഡി.എ ജില്ലാ കണ്&#x200d;വീനറായിരുന്നു. അഖിലേന്ത്യാ പണിയ മഹാസഭയുടെ ജനറല്&#x200d; സെക്രട്ടറിയായി പ്രവര്&#x200d;ത്തിച്ചുവരവേ മൂന്നര വര്&#x200d;ഷം മുന്&#x200d;പാണ് സി.പി.എമ്മില്&#x200d; ചേര്&#x200d;ന്നത്.</p>
<p>ബത്തേരിയില്&#x200d; മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്&#x200d; മുതിര്&#x200d;ന്ന നേതാവ് പി.കെ. ശ്രീമതിയാണ് ബിജുവിനെ ഹാരം അണിയിച്ച് പാര്&#x200d;ട്ടിയിലേക്ക് സ്വീകരിച്ചത്. പട്ടികവര്&#x200d;ഗത്തിലെ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്&#x200d;പ്പെട്ടവര്&#x200d; നേതൃനിരയിലേക്കു കടന്നുവരാന്&#x200d; പാര്&#x200d;ട്ടിയിലെ ജാതിചിന്ത വച്ചുപുലര്&#x200d;ത്തുന്നവര്&#x200d; അനുവദിക്കുന്നില്ലെന്നും ബിജു കാക്കത്തോട് പറഞ്ഞു.</p>
<p>ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്&#x200d; അഭിപ്രായം തുറന്നുപറയുന്നത് നേതാക്കള്&#x200d;ക്ക് ഇഷ്ടപ്പെടുന്നില്ലെന്നും പാര്&#x200d;ട്ടി നിയന്ത്രണത്തിലുള്ള എ.കെ.എസിന്റെ നേതൃത്വത്തിലാണ് പതിറ്റാണ്ടുകള്&#x200d;ക്ക് മുമ്പ് ഭൂസമരം ആരംഭിച്ചതെന്നും അതിപ്പോഴും തുടരുന്നത് സി.പി.എമ്മിന്റെ പട്ടികവര്&#x200d;ഗ സ്നേഹത്തിലെ കാപട്യത്തിന് ഉദാഹരണമാണെന്നും ബിജു പറഞ്ഞു.</p>
<p>കൊടകര കുഴല്&#x200d; പണ കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്&#x200d; തനിക്ക് അറിയാമെന്നും അതെല്ലാം അടുത്ത് തന്നെ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സി.കെ. ജാനുവുമായി ബി.ജെ.പി ഉണ്ടാക്കിയ ബന്ധത്തിലടക്കമുള്ള കാര്യങ്ങള്&#x200d; വെളിപ്പെടുത്തുമെന്നും ബിജു വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/caste-discrimination-within-the-cpm-tribal-welfare-committee-leader-resigns.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജാതിവിവേചനത്തെ തുടര്&#x200d;ന്ന് പുതുച്ചേരി ബി.ജെ.പി മന്ത്രിസഭയിലെ ഏക വനിതാ അംഗം രാജിവച്ചു</title>
		<link>https://www.chandrikadaily.com/the-only-woman-member-of-the-puducherry-bjp-cabinet-resigned-following-caste-discrimination.html</link>
					<comments>https://www.chandrikadaily.com/the-only-woman-member-of-the-puducherry-bjp-cabinet-resigned-following-caste-discrimination.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 11 Oct 2023 10:28:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP cabinet]]></category>
		<category><![CDATA[caste discrimination]]></category>
		<category><![CDATA[puducherry]]></category>
		<category><![CDATA[resigned]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278842</guid>

					<description><![CDATA[ഗൂഢാലോചനയുടെയും പണാധിപത്യത്തിന്റെയും രാഷ്ട്രീയമാണ് മന്ത്രിസഭയില്&#x200d; നടക്കുന്നതെന്നും പ്രിയങ്ക ചൊവ്വാഴ്ച പറഞ്ഞു]]></description>
										<content:encoded><![CDATA[<p>പുതുച്ചേരി ബി.ജെ.പി മന്ത്രിസഭയിലെ ഏക വനിതാ അംഗവും രാജിവച്ചു. ജാതിവിവേചനവും ലിംഗവിവേചനവും നേരിട്ടെന്ന് ആരോപിച്ചാണ് മന്ത്രി എസ്. ചന്ദിര പ്രിയങ്ക എ.ഐ.എന്&#x200d;.ആര്&#x200d;.സി-ബിജെപി മന്ത്രിസഭയില്&#x200d; നിന്നും രാജിവച്ചത്. ഗൂഢാലോചനയുടെയും പണാധിപത്യത്തിന്റെയും രാഷ്ട്രീയമാണ് മന്ത്രിസഭയില്&#x200d; നടക്കുന്നതെന്നും പ്രിയങ്ക ചൊവ്വാഴ്ച പറഞ്ഞു. എന്നാല്&#x200d; പ്രിയങ്കയുടെ രാജി തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാന്&#x200d; മുഖ്യമന്ത്രി എന്&#x200d;. രംഗസാമി തയ്യാറായില്ല.</p>
<p>സംഭവത്തെക്കുറിച്ച് ആരായാന്&#x200d; ഇന്ന് രംഗസാമിയുടെ ചേംബറില്&#x200d; ഒരു സംഘം മാധ്യമപ്രവര്&#x200d;ത്തകര്&#x200d; അദ്ദേഹത്തെ സമീപിച്ചപ്പോള്&#x200d;, &#8216;ഞാന്&#x200d; നിങ്ങളെ ക്ഷണിച്ചിട്ടില്ല&#8217; എന്ന് പറഞ്ഞുകൊണ്ട് അവരുടെ ചോദ്യങ്ങള്&#x200d;ക്ക് മറുപടി നല്&#x200d;കാന്&#x200d; വിസമ്മതിച്ചു. 40 വര്&#x200d;ഷത്തിനു ശേഷമാണ് 2021ല്&#x200d; ഒരു വനിത പുതുച്ചേരിയില്&#x200d; മന്ത്രിയാകുന്നത്.</p>
<p>എ.ഐ.എന്&#x200d;.ആര്&#x200d;.സി ടിക്കറ്റില്&#x200d; നെടുങ്കാട് മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് പ്രിയങ്ക നിയമസഭയിലെത്തിയത്. ഗതാഗത വകുപ്പിന്റെ ചുമതലയായിരുന്നു പ്രിയങ്കക്കുണ്ടായിരുന്നത്. സെക്രട്ടറി മുഖേന പ്രിയങ്ക മുഖ്യമന്ത്രിയുടെ ഓഫീസില്&#x200d; രാജിക്കത്ത് സമര്&#x200d;പ്പിച്ചിട്ടുണ്ട്. വിഷയത്തില്&#x200d; തീരുമാനമെടുക്കാന്&#x200d; മുഖ്യമന്ത്രിക്ക് അയച്ചിട്ടുണ്ടെന്ന് സിഎംഒ വൃത്തങ്ങള്&#x200d; അറിയിച്ചു. രാജിക്കത്തിന്റെ പകര്&#x200d;പ്പ് മാധ്യമങ്ങള്&#x200d;ക്ക് വിതരണം ചെയ്തിട്ടുണ്ട്.</p>
<p>തന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങള്&#x200d;ക്കിടയിലുള്ള ജനപ്രീതി മൂലമാണ് താന്&#x200d; നിയമസഭയിലെത്തിയതെങ്കിലും, ഗൂഢാലോചനയുടെ രാഷ്ട്രീയത്തെ മറികടക്കുന്നത് അത്ര എളുപ്പമല്ലെന്നും പണാധിപത്യത്തിന്റെ വലിയ പ്രേതത്തിനെതിരെ പോരാടാന്&#x200d; തനിക്ക് കഴിയില്ലെന്ന് തിരിച്ചറിഞ്ഞതായും രാജിക്കത്തില്&#x200d; പറയുന്നു.</p>
<p>താന്&#x200d; തുടര്&#x200d;ച്ചയായി ടാര്&#x200d;ഗറ്റ് ചെയ്യപ്പെട്ടുവെന്നും അവര്&#x200d; ആരോപിക്കുന്നു. മന്ത്രിയെന്ന നിലയില്&#x200d; താന്&#x200d; നോക്കുന്ന വകുപ്പുകളില്&#x200d; എന്തൊക്കെ മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും പരിഷ്‌കാരങ്ങളും വരുത്തിയെന്ന് വ്യക്തമാക്കുന്നതിന് വിശദമായ റിപ്പോര്&#x200d;ട്ടുമായി ഉടന്&#x200d; പുറത്തുവരുമെന്ന് ചന്ദിര പ്രിയങ്ക പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-only-woman-member-of-the-puducherry-bjp-cabinet-resigned-following-caste-discrimination.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാപാരിയുടെ മരണം കൊലപാതകം : ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ്ഃമോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/news-kerala-kozhikode-vatakar-vyapari-died.html</link>
					<comments>https://www.chandrikadaily.com/news-kerala-kozhikode-vatakar-vyapari-died.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Mon, 26 Dec 2022 01:43:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[caste discrimination]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[news]]></category>
		<category><![CDATA[shop owner]]></category>
		<category><![CDATA[vatakara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=228739</guid>

					<description><![CDATA[വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം തന്നെയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടിലെ പ്രാഥമിക വിലയിരുത്തല്&#x200d;. രാജനെ കൊലപെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്നാണ് പോസ്റ്റ്മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടിലെ വിലയിരുത്തല്&#x200d;. മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് രാജനെ കടക്കുള്ളില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. വടകര പഴയ സ്റ്റാന്&#x200d;ഡിന് സമീപം പലചരക്ക് കട നടത്തിയിരുന്ന അടക്കാതെരു സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തില്&#x200d; ഉണ്ടായിരുന്ന സ്വര്&#x200d;ണഭരണങ്ങളും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു. &#160;]]></description>
										<content:encoded><![CDATA[<p>വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം തന്നെയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടിലെ പ്രാഥമിക വിലയിരുത്തല്&#x200d;.<br />
രാജനെ കൊലപെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്നാണ് പോസ്റ്റ്മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടിലെ വിലയിരുത്തല്&#x200d;. മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു.</p>
<p>കഴിഞ്ഞ ദിവസം രാത്രിയിലാണ് രാജനെ കടക്കുള്ളില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. വടകര പഴയ സ്റ്റാന്&#x200d;ഡിന് സമീപം പലചരക്ക് കട നടത്തിയിരുന്ന അടക്കാതെരു സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തില്&#x200d; ഉണ്ടായിരുന്ന സ്വര്&#x200d;ണഭരണങ്ങളും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-kozhikode-vatakar-vyapari-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡയറക്ടറുടെ ജാതിവിവേചനം ; വിദ്യാര്&#x200d;ത്ഥികളുടെ സമരം രണ്ടാഴ്ച പിന്നിട്ടിട്ടും നടപടിയില്ല</title>
		<link>https://www.chandrikadaily.com/news-kerala-caste-discrimination-k-r-narayanan-institute.html</link>
					<comments>https://www.chandrikadaily.com/news-kerala-caste-discrimination-k-r-narayanan-institute.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 20 Dec 2022 05:13:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[caste discrimination]]></category>
		<category><![CDATA[K.R. Narayanan institute]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=227602</guid>

					<description><![CDATA[സര്&#x200d;ക്കാരിലെ ഉന്നതനുമായുളള ബന്ധം ഉപയോഗിച്ച് അടൂരാണ് ആരോപണ വിധേയനെ സംരക്ഷിക്കുന്നതെന്ന ആക്ഷേപമുണ്ട്.]]></description>
										<content:encoded><![CDATA[<p>ഡയറക്ടറുടെ ജാതിവിവേചനത്തിനെതിരെ കോട്ടയം കെആര്&#x200d; നാരായണന്&#x200d; ഇന്&#x200d;സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്&#x200d;ഥികള്&#x200d; നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ടിട്ടും നടപടിയെടുക്കാതെ സര്&#x200d;ക്കാര്&#x200d;.വിദ്യാര്&#x200d;ഥികളുടെ പരാതിയെ കുറിച്ച് അന്വേഷിക്കാന്&#x200d; ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കമ്മിഷനെ നിയമിച്ചെങ്കിലും അന്വേഷണവും ഇഴഞ്ഞു നീങ്ങുകയാണ്.</p>
<p>സമരം നീണ്ടതോടെ പഠനം ഉപേക്ഷിച്ച് മടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് ഒരു വിഭാഗം കുട്ടികള്&#x200d;.സ്ഥാപനത്തിന്റെ ഡയറക്ടര്&#x200d; ശങ്കര്&#x200d; മോഹന്&#x200d; ജാതീയമായ വേര്&#x200d;തിരിവ് കാട്ടി എന്ന പരാതി ഉന്നയിക്കുന്നത് വിദ്യാര്&#x200d;ഥികള്&#x200d; മാത്രമല്ല. സ്ഥാപനത്തിലെ ജീവനക്കാര്&#x200d;ക്കും ഇതേ പരാതിയുണ്ട്. ഡയറക്ടറുടെ വീട്ടിലെ കക്കൂസ് കഴുകാന്&#x200d; വരെ ഇന്&#x200d;സ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാരെ നിയോഗിച്ചെന്നാണ് പരാതി. വനിതാ ജീവനക്കാര്&#x200d; കുളിച്ചു വസ്ത്രം മാറിയ ശേഷമേ തന്റെ വീട്ടില്&#x200d; കയറാവൂ എന്ന് ഡയറക്ടര്&#x200d; നിര്&#x200d;ദേശിച്ചെന്ന ഗൗരവതരമായ പരാതിയും ഉയര്&#x200d;ന്നിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പിനു മാത്രം ഇക്കാര്യം ബോധ്യപ്പെട്ടിട്ടില്ല.</p>
<p>വിദ്യാര്&#x200d;ഥികളുടെ പരാതി അന്വേഷിക്കാന്&#x200d; ഉന്നതവിദ്യാഭ്യാസ മന്ത്രി രണ്ടാഴ്ച മുമ്പ് സമിതിയെ വച്ചെങ്കിലും ഇവരുടെ അന്വേഷണം തുടങ്ങിയത് രണ്ടു ദിവസം മുമ്പ് മാത്രം.സ്ഥാപനത്തിന്റെ ചെയര്&#x200d;മാനായ അടൂര്&#x200d; ഗോപാലകൃഷ്ണന്റെ വിശ്വസ്തനാണ് ആരോപണവിധേയനായ ഡയറക്ടര്&#x200d; ശങ്കര്&#x200d; മോഹന്&#x200d;. സര്&#x200d;ക്കാരിലെ ഉന്നതനുമായുളള ബന്ധം ഉപയോഗിച്ച് അടൂരാണ് ആരോപണ വിധേയനെ സംരക്ഷിക്കുന്നതെന്ന ആക്ഷേപമുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-caste-discrimination-k-r-narayanan-institute.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
