<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cattle trade RULE &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cattle-trade-rule/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 12 Jun 2017 14:45:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cattle trade RULE &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കശാപ്പ് വിലക്കിനെതിരെ മേഘാലയ നിയമസഭ പ്രമേയം പാസാക്കി</title>
		<link>https://www.chandrikadaily.com/cattle-slaughter-rule-meghalaya-government-against-the-central-govt-about-the-new-rule.html</link>
					<comments>https://www.chandrikadaily.com/cattle-slaughter-rule-meghalaya-government-against-the-central-govt-about-the-new-rule.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 12 Jun 2017 14:45:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[beef]]></category>
		<category><![CDATA[cattle trade RULE]]></category>
		<category><![CDATA[meghalaya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32043</guid>

					<description><![CDATA[ഷില്ലോങ്: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ മേഘാലയ നിയമസഭ പ്രമേയം പാസാക്കി. ജനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന് നിയമസഭയില്‍ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. അടുത്ത മാസം ഒന്നിന് നിലവില്‍ വരുന്ന ജിഎസ്ടി ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് തിങ്കളാഴ്ച പ്രത്യേക യോഗം വിളിച്ചത്. ഇതിനൊപ്പമാണ് കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട കാര്യവും ചര്‍ച്ച ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി മുകുള്‍ സാങ്മ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ [&#8230;]]]></description>
										<content:encoded><![CDATA[<p>ഷില്ലോങ്: കശാപ്പിനായി കന്നുകാലികളെ വില്&#x200d;ക്കുന്നതിന് നിയന്ത്രണമേര്&#x200d;പ്പെടുത്തിയ കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഉത്തരവിനെതിരെ മേഘാലയ നിയമസഭ പ്രമേയം പാസാക്കി. ജനങ്ങളുടെ അവകാശങ്ങള്&#x200d; ലംഘിക്കുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന് നിയമസഭയില്&#x200d; പാസാക്കിയ പ്രമേയത്തില്&#x200d; പറയുന്നു. അടുത്ത മാസം ഒന്നിന് നിലവില്&#x200d; വരുന്ന ജിഎസ്ടി ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാനാണ് തിങ്കളാഴ്ച പ്രത്യേക യോഗം വിളിച്ചത്. ഇതിനൊപ്പമാണ് കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട കാര്യവും ചര്&#x200d;ച്ച ചെയ്തത്.</p>
<p>കേന്ദ്ര സര്&#x200d;ക്കാരിന്റെ പുതിയ നിയമം സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി മുകുള്&#x200d; സാങ്മ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ പാര്&#x200d;ട്ടികളായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്&#x200d;ട്ടി, ഹില്&#x200d; സ്റ്റേറ്റ് പീപ്പിള്&#x200d;സ് ഡെമോക്രാറ്റിക് പാര്&#x200d;ട്ടി, ബിജെപിയുടെ സഖ്യകക്ഷിയായ നാഷണല്&#x200d; പീപ്പിള്&#x200d;സ് പാര്&#x200d;ട്ടി എന്നിവരും കേന്ദ്രം ഉത്തരവ് പിന്&#x200d;വലിക്കണമെന്ന് ആവശ്യപ്പെട്ടു.<br />
കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഉത്തരവിനെതിരെ മേഘാലയയില്&#x200d; നിന്ന് വലിയ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ബിജെപിയുടെ വിവിധ നേതാക്കളും പ്രവര്&#x200d;ത്തകരും പ്രതിഷേധിച്ച് പാര്&#x200d;ട്ടി വിട്ടിരുന്നു. ജൂണ്&#x200d; 10ന് പ്രതിഷേധ സൂചകമായി ബീഫ് ഫെസ്റ്റിവലും സംഘടിപ്പിച്ചിരുന്നു.<br />
നിലവില്&#x200d; കോണ്&#x200d;ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്&#x200d;ക്കാരാണ് മേഘാലയ ഭരിക്കുന്നത്. അടുത്തിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബീഫ് വിഷയം കത്തിക്കയറുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cattle-slaughter-rule-meghalaya-government-against-the-central-govt-about-the-new-rule.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളമല്ല, ആരെതിര്‍ത്താലും കശാപ്പ് വിലക്ക് നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി</title>
		<link>https://www.chandrikadaily.com/cabinet-minister-ramesh-chandappa-jigajinagi-on-cattle-control-and-keralas-strong-determination.html</link>
					<comments>https://www.chandrikadaily.com/cabinet-minister-ramesh-chandappa-jigajinagi-on-cattle-control-and-keralas-strong-determination.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 11 Jun 2017 12:18:09 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cattle trade RULE]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31939</guid>

					<description><![CDATA[ആലപ്പുഴ: കേരളമല്ല ഏത് സംസ്ഥാനം എതിര്‍ത്താലും കശാപ്പ് വിലക്ക് നടപ്പാക്കുമെന്ന് കേന്ദ്ര ശുചിത്വ, കുടിവെള്ള വിതരണ വകുപ്പ് സഹമന്ത്രി രമേശ് ചന്ദപ്പ ജിഗാജിനാഗി. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയപ്പോഴായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. &#8221;കേരളമല്ല, ഏത് സംസ്ഥാനം എതിര്‍ത്താലും നിയമം പ്രാബല്യത്തില്‍ കൊണ്ടുവരും. പശു ഞങ്ങളുടെ ദൈവമാണ്&#8221;- കേന്ദ്ര സഹമന്ത്രി പറഞ്ഞു. കശാപ്പ് വിലക്ക് വിജ്ഞാപനത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ തുടരവെയാണ് കേന്ദ്ര മന്ത്രിയുടെ പരസ്യ പ്രസ്താവന പുറത്തുവരുന്നത്. കേരളത്തിന് പുറമെ ബംഗാള്‍, [&#8230;]]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: കേരളമല്ല ഏത് സംസ്ഥാനം എതിര്&#x200d;ത്താലും കശാപ്പ് വിലക്ക് നടപ്പാക്കുമെന്ന് കേന്ദ്ര ശുചിത്വ, കുടിവെള്ള വിതരണ വകുപ്പ് സഹമന്ത്രി രമേശ് ചന്ദപ്പ ജിഗാജിനാഗി. മോദി സര്&#x200d;ക്കാരിന്റെ മൂന്നാം വാര്&#x200d;ഷികത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളുടെ ഭാഗമായി ആലപ്പുഴയില്&#x200d; എത്തിയപ്പോഴായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. &#8221;കേരളമല്ല, ഏത് സംസ്ഥാനം എതിര്&#x200d;ത്താലും നിയമം പ്രാബല്യത്തില്&#x200d; കൊണ്ടുവരും. പശു ഞങ്ങളുടെ ദൈവമാണ്&#8221;- കേന്ദ്ര സഹമന്ത്രി പറഞ്ഞു.</p>
<p>കശാപ്പ് വിലക്ക് വിജ്ഞാപനത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്&#x200d; തുടരവെയാണ് കേന്ദ്ര മന്ത്രിയുടെ പരസ്യ പ്രസ്താവന പുറത്തുവരുന്നത്. കേരളത്തിന് പുറമെ ബംഗാള്&#x200d;, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും വിജ്ഞാപനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഫെഡറല്&#x200d; സംവിധാനങ്ങള്&#x200d;ക്ക് നേരെയുള്ള കടന്നു കയറ്റമാണിതെന്ന് വരെ പുതിയ വിജ്ഞാപനം വിലയിരുത്തപ്പെട്ടു.<br />
വിജ്ഞാപനം കേരളത്തില്&#x200d; നടപ്പാവില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ കേരള മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പിന്തുണ തേടി മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്&#x200d;ക്ക് കത്തെഴുതുകയും ചെയ്തിരുന്നു. കശാപ്പ് വിലക്ക് വിജ്ഞാപനത്തെ ശക്തിയുക്തം എതിര്&#x200d;ത്ത സംസ്ഥാനമെന്ന നിലക്കാണ് കേരളത്തെ പേരെടുത്തു പരാമര്&#x200d;ശിച്ച് കേന്ദ്ര മന്ത്രി പ്രസ്താവന നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cabinet-minister-ramesh-chandappa-jigajinagi-on-cattle-control-and-keralas-strong-determination.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബീഫ് വിഷയത്തില്‍ ബി.ജെ.പിയില്‍ പോര് രൂക്ഷം; &#8216;ബീഫ് കഴിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗം&#8217;; രാജി വെച്ച് ബച്ചു മറാക്</title>
		<link>https://www.chandrikadaily.com/bachu-marak-resighned-bjp.html</link>
					<comments>https://www.chandrikadaily.com/bachu-marak-resighned-bjp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Jun 2017 10:27:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bachu marak]]></category>
		<category><![CDATA[cattle]]></category>
		<category><![CDATA[cattle trade RULE]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31403</guid>

					<description><![CDATA[ഷില്ലോങ്: കേന്ദ്രസര്‍ക്കാരിന്റെ ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ നിന്ന് വീണ്ടും രാജി. മേഘാലയിലെ ബി.ജെ.പി നേതാവ് ബച്ചുമറാക് രാജിവെച്ചു. തന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ബഹുമാനിക്കാത്ത പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രാജി. വടക്കന്‍ ഗാരോ ഹില്‍സിലെ ബി.ജെ.പി ജില്ലാ പ്രസിഡന്റാണ് ബച്ചു മറാഖ്. മതേതരത്വം തകര്‍ക്കുന്ന ബി.ജെ.പിയുടെ നയങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. ബി.ജെ.പി ഭക്ഷണരീതികളേയും സംസ്‌കാരത്തേയും അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. ബി.ജെ.പിയുടെ നയങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ബച്ചു മറാക് പറഞ്ഞു. നേരത്തേയും ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച് മേഘാലയില്‍ രാജിയുണ്ടായിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>ഷില്ലോങ്: കേന്ദ്രസര്&#x200d;ക്കാരിന്റെ ബീഫ് നിരോധനത്തില്&#x200d; പ്രതിഷേധിച്ച് ബി.ജെ.പിയില്&#x200d; നിന്ന് വീണ്ടും രാജി. മേഘാലയിലെ ബി.ജെ.പി നേതാവ് ബച്ചുമറാക് രാജിവെച്ചു. തന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ബഹുമാനിക്കാത്ത പാര്&#x200d;ട്ടിയില്&#x200d; നിന്നും രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രാജി. വടക്കന്&#x200d; ഗാരോ ഹില്&#x200d;സിലെ ബി.ജെ.പി ജില്ലാ പ്രസിഡന്റാണ് ബച്ചു മറാഖ്.</p>
<p>മതേതരത്വം തകര്&#x200d;ക്കുന്ന ബി.ജെ.പിയുടെ നയങ്ങള്&#x200d; അംഗീകരിക്കാന്&#x200d; ബുദ്ധിമുട്ടാണ്. ബി.ജെ.പി ഭക്ഷണരീതികളേയും സംസ്‌കാരത്തേയും അംഗീകരിക്കാന്&#x200d; തയ്യാറാവുന്നില്ല. ബി.ജെ.പിയുടെ നയങ്ങളെ അംഗീകരിക്കാന്&#x200d; കഴിയില്ലെന്നും ബച്ചു മറാക് പറഞ്ഞു.</p>
<p>നേരത്തേയും ബീഫ് നിരോധനത്തില്&#x200d; പ്രതിഷേധിച്ച് മേഘാലയില്&#x200d; രാജിയുണ്ടായിരുന്നു. പാര്&#x200d;ട്ടിയുടെ പ്രമുഖ നേതാവ് ബര്&#x200d;ണാഡ് ആയിരുന്നു ബീഫ് വിഷയത്തില്&#x200d; പ്രതിഷേധിച്ച് രാജിവെച്ചത്. രാജിവെച്ച ബച്ചു മറാക് ജൂണ്&#x200d; പത്തിന് വിമത ബി.ജെ.പി നേതാക്കള്&#x200d; നടത്തുന്ന ബീഫ് ഫെസ്റ്റിവല്ലില്&#x200d; പങ്കെടുക്കുമെന്നും അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bachu-marak-resighned-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫാസിസം സര്‍വ്വരെയും വെല്ലുവിളിക്കുന്നു</title>
		<link>https://www.chandrikadaily.com/advacate-kna-khader-fascism-threatens-all-by-cattle-control-law-2017-may-23-sudden-announcement.html</link>
					<comments>https://www.chandrikadaily.com/advacate-kna-khader-fascism-threatens-all-by-cattle-control-law-2017-may-23-sudden-announcement.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 02 Jun 2017 20:38:40 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[cattle sluaghter]]></category>
		<category><![CDATA[cattle trade RULE]]></category>
		<category><![CDATA[cow]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30979</guid>

					<description><![CDATA[അഡ്വ. കെ.എന്‍.എ ഖാദര്‍ കാലികളുടെ വില്‍പനയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ചട്ടങ്ങള്‍ വിവിധ കാരണങ്ങളാല്‍ എതിര്‍ക്കപ്പെടേണ്ടതാണ്. അത് മുസ്‌ലിംങ്ങളെയോ ദളിതരെയോ ഇതര മാംസാഹാരികളേയോ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമെന്ന നിലയില്‍ കാണുന്നത് ബുദ്ധിയല്ല. പ്രതിഷേധത്തിന്റെ ശക്തി കുറക്കുവാനും കേന്ദ്രസര്‍ക്കാരിനെ രക്ഷപ്പെടുത്താനും മാത്രമേ അത് വഴിയൊരുക്കുകയുള്ളൂ. ധാരാളം നിയമപ്രശ്‌നങ്ങള്‍ തന്നെ ഈ ചട്ടങ്ങളുടെ വിജ്ഞാപനത്തില്‍ അന്തര്‍ലീനമാണ്. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നതിനെ തടയുന്ന 1960ലെ നിയമത്തിനുള്ള ചട്ടങ്ങളാണ് 2017 മെയ് 23ന് പ്രാബല്യത്തില്‍ വരത്തക്കരീതിയില്‍ ഈയിടെ വിജ്ഞാപനം ചെയ്തത്. [&#8230;]]]></description>
										<content:encoded><![CDATA[<p>അഡ്വ. കെ.എന്&#x200d;.എ ഖാദര്&#x200d;</p>
<p>കാലികളുടെ വില്&#x200d;പനയുമായി ബന്ധപ്പെട്ട് കേന്ദ്രസര്&#x200d;ക്കാര്&#x200d; പുതുതായി കൊണ്ടുവന്ന ചട്ടങ്ങള്&#x200d; വിവിധ കാരണങ്ങളാല്&#x200d; എതിര്&#x200d;ക്കപ്പെടേണ്ടതാണ്. അത് മുസ്‌ലിംങ്ങളെയോ ദളിതരെയോ ഇതര മാംസാഹാരികളേയോ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമെന്ന നിലയില്&#x200d; കാണുന്നത് ബുദ്ധിയല്ല. പ്രതിഷേധത്തിന്റെ ശക്തി കുറക്കുവാനും കേന്ദ്രസര്&#x200d;ക്കാരിനെ രക്ഷപ്പെടുത്താനും മാത്രമേ അത് വഴിയൊരുക്കുകയുള്ളൂ. ധാരാളം നിയമപ്രശ്‌നങ്ങള്&#x200d; തന്നെ ഈ ചട്ടങ്ങളുടെ വിജ്ഞാപനത്തില്&#x200d; അന്തര്&#x200d;ലീനമാണ്. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നതിനെ തടയുന്ന 1960ലെ നിയമത്തിനുള്ള ചട്ടങ്ങളാണ് 2017 മെയ് 23ന് പ്രാബല്യത്തില്&#x200d; വരത്തക്കരീതിയില്&#x200d; ഈയിടെ വിജ്ഞാപനം ചെയ്തത്. 1960ന് ശേഷം ഇന്നുവരെ ഇന്ത്യയില്&#x200d; കന്നുകാലികള്&#x200d; ആഹാരത്തിനായി വില്&#x200d;ക്കപ്പെടുകയും അനേകലക്ഷം ആളുകള്&#x200d; കാലികളുടെ മാംസം കഴിക്കുകയും ചെയ്ത് പോന്നിട്ടുണ്ട്. കാരണം 1960ലെ മാതൃനിയമം അതിന് അനുവാദം നല്&#x200d;കുന്നു. മൃഗങ്ങളെ പീഡിപ്പിക്കുകയോ കഠിനമായി വേദനിപ്പിക്കുകയോ ചെയ്യുന്ന നടപടികളെയാണ് നിയമം നിരോധിച്ചത്. 1960ലെ മാതൃനിയമത്തിന് ചട്ടങ്ങള്&#x200d; ഉണ്ടാക്കിയപ്പോള്&#x200d; ആക്ടില്&#x200d;പറയാത്ത കാര്യങ്ങള്&#x200d;കൂടി നടപ്പിലാക്കത്തക്കരീതിയിലാണ് ഇത് കൊണ്ടുവന്നത്. ഏത് നിയമത്തിനും അനുരോധമായി മാത്രമേ ചട്ടങ്ങള്&#x200d; നിര്&#x200d;മ്മിക്കാന്&#x200d; പാടുള്ളൂ. മാതൃനിയമം ഉദ്ദേശിക്കാത്ത കാര്യങ്ങള്&#x200d; ചട്ടങ്ങളില്&#x200d; വന്നാല്&#x200d; ചട്ടംതന്നെ അസാധുവാകുമെന്നാണ് നിയമം. അതിനാല്&#x200d; ഇപ്പോള്&#x200d;കൊണ്ടുവന്ന ചട്ടങ്ങള്&#x200d; അസാധുവാണ്.<br />
ഇക്കാര്യത്തില്&#x200d; ധാരാളം വിധികള്&#x200d; നേരത്തെതന്നെ സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റൊന്ന് ഭരണഘടനയുടെ വ്യവസ്ഥകള്&#x200d;ക്കെതിരായിട്ടാണ് ചട്ടംകൊണ്ടുവന്നിട്ടുള്ളത്. തൊഴില്&#x200d; ചെയ്യാനും വ്യവസായവും വ്യാപാരവും നടത്താനുമുള്ള അവകാശങ്ങളെ പുതിയ ചട്ടങ്ങള്&#x200d; ഹനിക്കുന്നു. ഇഷ്ടമുള്ള ആഹാരം കഴിക്കാനുള്ള അവകാശത്തെയും തടയുന്നു. ഇവയെല്ലാം മൗലികാവകാശങ്ങളുടെ കൂടി ലംഘനമാണ്. ചട്ടങ്ങളില്&#x200d; എവിടെയും കശാപ്പ് നിരോധിച്ചതായോ ആഹാരമായി മാംസം ഉപയോഗിക്കുന്നതിനെ തടഞ്ഞതായോ നേരിട്ടുപറയാതെ ആ ലക്ഷ്യം ഗൂഢമായി സാധിക്കുംവിധമാണ് ചട്ടങ്ങള്&#x200d; നിര്&#x200d;മ്മിച്ചിട്ടുള്ളത്. ജനാധിപത്യത്തെ അടിസ്ഥാനമാക്കി രൂപീകരിച്ച ജനപ്രതിനിധി സഭകളെ മറികടന്നും സംസ്ഥാന ഗവണ്&#x200d;മെന്റുകളുടെ അധികാരത്തിന്&#x200d;മേല്&#x200d; കയ്യേറ്റം നടത്തിയും ഏകപക്ഷീയമായാണ് ഈ സര്&#x200d;ക്കാര്&#x200d; പ്രവര്&#x200d;ത്തിക്കുന്നത്. ഇന്ത്യയില്&#x200d; നിന്ന് ഓരോ വര്&#x200d;ഷവും 29000 കോടി രൂപയുടെ ബീഫ് കയറ്റുമതി നടക്കുന്നുണ്ട്. ലോകത്ത് ഇന്ത്യ ഇക്കാര്യത്തില്&#x200d; ഒന്നാം സ്ഥാനത്താണ്. സുമാര്&#x200d; 25 ലക്ഷം പേര്&#x200d; ഇതുവഴി ജീവിച്ച് വരുന്നുണ്ട്. അത്തരം വ്യാപാരികളിലും തൊഴിലാളികളിലുമെല്ലാം ഭൂരിപക്ഷവും മുസ്‌ലിംങ്ങളല്ല, ഇതര മതസ്ഥരാണ്. എങ്കിലും ഇതൊരു വര്&#x200d;ഗ്ഗീയ പ്രശ്‌നമാക്കുകവഴി രാഷ്ട്രീയ നേട്ടം കൊയ്യാനും മതപരമായ ധ്രുവീകരണം സൃഷ്ടിച്ച് അധികാരം നിലനിര്&#x200d;ത്താനും ഭരണകക്ഷി ആഗ്രഹിക്കുന്നു. കന്നുകാലി വ്യാപാരത്തിലും കൃഷിയിലും അറവുശാലകളിലും മാംസാഹാരം കഴിക്കുന്നതിലുമെല്ലാം എല്ലാ ജാതിമതസ്ഥരും ഉണ്ട്. അവയെല്ലാം മൂടിവെച്ച് ഒരു സമുദായത്തെ പ്രകോപിതരാക്കി നിര്&#x200d;ത്താനും അതുവഴി മറുപക്ഷത്തിന്റെ വിശ്വാസം ആര്&#x200d;ജ്ജിക്കുവാനും സംഘ്പരിവാര്&#x200d; ശക്തികള്&#x200d; കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോള്&#x200d; അതിനെ സഹായിക്കുമാറ് അന്തരീക്ഷത്തെ കൊഴുപ്പിക്കുവാനും കലുഷിതമാക്കുവാനും മുസ്‌ലിംങ്ങള്&#x200d; ഉള്&#x200d;പ്പെടെ ഒരു മതസ്ഥരും അവസരം സൃഷ്ടിക്കരുത്. എല്ലാ മതേതരകക്ഷികളും അവയുടെ നേതാക്കളും ജനപ്രതിനിധികളും സഭകളും കൃഷിക്കാരും തൊഴിലാളികളും വ്യാപാരികളും ഒന്നടങ്കം നടത്തുന്ന പ്രക്ഷോഭസമരങ്ങളോടൊപ്പം ചേരുന്നത് മാത്രമാണ് ഫലപ്രദമാവുക. സമാധാനപരമായും നിയമ വ്യവസ്ഥകള്&#x200d;ക്ക് കീഴ്‌പ്പെട്ടും അത് നടത്തുന്നതാണ് ശരി.<br />
സവര്&#x200d;ണ്ണര്&#x200d; മുമ്പ് മാംസാഹാരം കഴിച്ചിരുന്നവരാണെന്ന് ചരിത്രം പറയുന്നു. മുസ്‌ലിംങ്ങള്&#x200d;ക്കാകട്ടെ ബീഫ് നിര്&#x200d;ബന്ധമായും കഴിക്കേണ്ടുന്ന ഒരു ആഹാരവുമല്ല. മൃഗബലി പോലുള്ള വിഷയങ്ങള്&#x200d; മിക്കമതസ്ഥരും നടത്തിവരാറുള്ള ഒരു ആചാരമാണ്. അത് നിരോധിക്കുന്നത് ശരിയല്ലാത്ത നടപടി തന്നെയാണ്. മൃഗങ്ങള്&#x200d; എന്ന പട്ടികയില്&#x200d; പശുവും കാളയും പോത്തും ഒട്ടകവും മാത്രമല്ല ഉള്&#x200d;ക്കൊള്ളുന്നത്. പുതിയ ചട്ടങ്ങള്&#x200d; മറ്റു ജീവജാലങ്ങളെ തന്ത്രപരമായി മാറ്റി നിര്&#x200d;ത്തിയിരിക്കുകയാണ്. ജീവജാലങ്ങളോട് ക്രൂരതപാടില്ലെന്ന വ്യവസ്ഥ എല്ലാ മതഗ്രന്ഥങ്ങളിലും കാണപ്പെടുന്നതും പ്രവാചകന്&#x200d;മാര്&#x200d; ഉയര്&#x200d;ത്തിപ്പിടിച്ചതുമായ നന്മയാണ്. എല്ലായിനങ്ങളിലുംപെട്ട പക്ഷി മൃഗാദികളോട്ക്രൂരതപാടില്ല. വൃക്ഷലതാദികളോട് പോലും അങ്ങിനെ ചെയ്യുന്നത് വിലക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരോട് അത് ഒട്ടും പാടില്ലാത്തതാണ്. കൊല്ലുന്നതും തിന്നുന്നതും മാത്രമല്ല ക്രൂരത. ആഹാരം നിഷേധിക്കുന്നതും അവകാശങ്ങള്&#x200d; ഹനിക്കുന്നതും സ്വാതന്ത്ര്യം നിഷേധിക്കുന്നതും ആ പട്ടികയില്&#x200d; ഉള്&#x200d;പ്പെടുന്നു. ഇന്ത്യയില്&#x200d; മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും മുസ്‌ലിംങ്ങളും ഇതരമതസ്ഥരുമെല്ലാം പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് നാളിതുവരെ കഴിഞ്ഞത്. അങ്ങിനെ മാത്രമേ മുന്നോട്ടുപോകാന്&#x200d; കഴിയൂ. ബഹുസ്വരതയും ജനാധിപത്യവും നമ്മുടെ സമൂഹത്തിന്റെ ജീവവായുവാണ്. അധികാരരാഷ്ട്രീയത്തിനുവേണ്ടി ജനങ്ങളെ ഭിന്നിപ്പിച്ച് നിര്&#x200d;ത്തുന്ന നടപടി ശരിയായ രാജ്യദ്രോഹമാണ്. രാഷ്ട്രീയപാര്&#x200d;ട്ടികളുടെ അംഗങ്ങളോ അനുഭാവികളോ അല്ലാത്തവരാണ് ഇന്ത്യയിലെ കോടാനുകോടി മനുഷ്യര്&#x200d;. അവരാണ് എല്ലാ രാഷ്ട്രീയ തിന്&#x200d;മകളും സഹിക്കേണ്ടിവരുന്നത്. അവരെ വിസ്മരിച്ചുകൊണ്ടാണ് ഇപ്പോള്&#x200d; ഭരിക്കുന്നവര്&#x200d; പ്രവര്&#x200d;ത്തിക്കുന്നത്. വന്&#x200d;കിട ഫാമുകള്&#x200d; നിര്&#x200d;മ്മിച്ച് വന്&#x200d;തോതില്&#x200d; കന്നുകാലികളെ കശാപ്പുചെയ്ത് ഇന്ത്യയിലും പുറത്തും വിറ്റഴിച്ച് സമ്പത്ത് കുന്നുകൂട്ടുവാന്&#x200d; അദാനിയും അംബാനിയും ഇതര കുത്തകകളും വലിയ ഒരുക്കങ്ങള്&#x200d; നടത്തിവരുകയാണ്. സൂപ്പര്&#x200d;മാര്&#x200d;ക്കറ്റുകള്&#x200d; വഴി അവരുടെ ബീഫ് ഉള്&#x200d;പ്പെടെയുള്ള മാംസ ഉല്&#x200d;പ്പന്നങ്ങള്&#x200d; വിറ്റഴിക്കുവാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; സഹായം ചെയ്തു കൊടുക്കുന്നു. ഇത്തരം സാമ്പത്തിക താല്&#x200d;പര്യങ്ങളും ഈ ചട്ടങ്ങളുടെ നിര്&#x200d;മ്മാണത്തില്&#x200d; ഒളിഞ്ഞിരിപ്പുണ്ട്. കശാപ്പും മാംസ ഉപഭോഗവും ഒരിക്കലും അവസാനിപ്പിക്കുവാന്&#x200d; സാധ്യമല്ല.<br />
അവയെല്ലാം സാധാരണക്കാരായ അനേകലക്ഷം കൃഷിക്കാരുടെയും വ്യാപാരികളുടെയും കയ്യില്&#x200d; നിന്ന് പിടിച്ച് പറിച്ച് ബഹുരാഷ്ട്ര കുത്തകകള്&#x200d;ക്ക് ഏല്&#x200d;പ്പിച്ച് കൊടുക്കലാണ് ഇത്തരം നിയമനിര്&#x200d;മ്മാണങ്ങളുടെ ആത്യന്തികലക്ഷ്യം. ഹൈന്ദവ വേദഗ്രന്ഥങ്ങള്&#x200d;പോലും മാംസം ആഹരിക്കരുതെന്ന് പറഞ്ഞിട്ടുള്ളതായി അറിവില്ല. ഇന്ത്യയില്&#x200d; ഇപ്പോള്&#x200d; സംഘ്പരിവാര്&#x200d; കെട്ടഴിച്ച് വിട്ടുകൊണ്ടിരിക്കുന്ന വര്&#x200d;ഗ്ഗീയതയും ഏകാധിപത്യവും മറ്റും ജനദ്രോഹ നടപടികളുമെല്ലാം കൃത്യമായ ഒരു രാഷ്ട്രീയ അജണ്ടകൂടിയാണ്. ഹൈന്ദവസംസ്‌കാരത്തിന്റെ സംരക്ഷണമോ ഹൈന്ദവരുടെ മികച്ച ജീവിതമോ ഒരിക്കലും ഭരിക്കുന്നവരുടെ മനസ്സില്&#x200d; ഇല്ലതാനും. അവയെല്ലാം അധികാരത്തിലെത്താനും അത് നിലനിര്&#x200d;ത്താനും ഉദ്ദേശിച്ചുള്ള കുതന്ത്രങ്ങള്&#x200d; മാത്രമാണ്. നല്ലവരായ കോടാനുകോടി ഹിന്ദുക്കളും മുസ്‌ലിംങ്ങളും ക്രൈസ്തവരും മറ്റുമതക്കാരുമെല്ലാം ഇവിടെ വെറും കാഴ്ചക്കാര്&#x200d; മാത്രമാണ്. അവര്&#x200d; തമ്മില്&#x200d; ഒരു തര്&#x200d;ക്കവുമില്ല. അവരുടെ സമാധാനവും സന്തോഷവും ഐക്യവും ഏതുവിധത്തിലും തകര്&#x200d;ക്കുവാന്&#x200d; ഒരുകൂട്ടര്&#x200d; ഭരണാധികാരത്തിന്റെ പിന്തുണയോടെ നടത്തുന്ന നികൃഷ്ടമായ നടപടികളാണ് ഇവയെല്ലാം. ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും ബഹുസ്വരതയും ജനതയുടെ ഉല്&#x200d;കൃഷ്ടമായ പരസ്പര ബന്ധങ്ങളും നിലനിര്&#x200d;ത്തുവാന്&#x200d; എല്ലാ മനുഷ്യസ്‌നേഹികളും മതേതരശക്തികളും കൂട്ടായി പ്രവര്&#x200d;ത്തിക്കുകയാണ് വേണ്ടത്. കോണ്&#x200d;ഗ്രസ്സും കമ്മ്യൂണിസ്റ്റും ലീഗും തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്സും, ബി.എസ്.പിയും, എസ്.പിയും ഉള്&#x200d;പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രവര്&#x200d;ത്തിക്കുന്ന മതേതരരാഷ്ട്രീയ കക്ഷികള്&#x200d; ഒന്നുചേര്&#x200d;ന്ന് ഉണര്&#x200d;ന്ന് പ്രവര്&#x200d;ത്തിക്കുക മാത്രമാണ് ഫാസിസത്തെ പ്രതിരോധിക്കുവാനുള്ള ഏകവഴി.<br />
കേരളത്തില്&#x200d; പിണറായി സര്&#x200d;ക്കാരും ബംഗാളില്&#x200d; മമതാ സര്&#x200d;ക്കാരുമൊക്കെ ഈ വിഷയത്തില്&#x200d; സ്വീകരിക്കുന്ന ധീരമായ നിലപാടുകളെ സകലരും പിന്തുണക്കുകയാണ് വേണ്ടത്. സോണിയാ ഗാന്ധിയുള്&#x200d;പ്പെടെയുള്ള ദേശീയ നേതാക്കള്&#x200d; ഇയ്യിടെ ദല്&#x200d;ഹിയില്&#x200d; സംഘടിപ്പിച്ച വിവിധ രാഷ്ട്രീയപാര്&#x200d;ട്ടിപ്രതിനിധികളുടെയും നേതാക്കളുടെയും കൂട്ടായ്മ പ്രത്യാശ നല്&#x200d;കുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/advacate-kna-khader-fascism-threatens-all-by-cattle-control-law-2017-may-23-sudden-announcement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗോവാദി താണ്ഡവം കേരളത്തില്‍ വേണ്ട</title>
		<link>https://www.chandrikadaily.com/there-is-no-way-in-kerala-about-cow-and-cattle-control-2017-may-23.html</link>
					<comments>https://www.chandrikadaily.com/there-is-no-way-in-kerala-about-cow-and-cattle-control-2017-may-23.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 02 Jun 2017 20:21:37 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[cattle trade RULE]]></category>
		<category><![CDATA[cow in india]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30972</guid>

					<description><![CDATA[മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (കന്നുകാലിച്ചന്തകളുടെ നിയന്ത്രണം) ചട്ടങ്ങള്‍ 2017 എന്നപേരില്‍ കേന്ദ്രപരിസ്ഥിതിമന്ത്രായലം മെയ് ഇരുപത്തിമൂന്നിന് പുറപ്പെടുവിച്ച ഗസറ്റ്‌വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്താകമാനം കന്നുകാലികളുടെ വില്‍പന തടസ്സപ്പെടുന്നതായ വാര്‍ത്തകളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ഒരുലക്ഷംകോടിയോളം രൂപയുടെ വ്യാപാരംവഴി കോടിക്കണക്കിന് മനുഷ്യരുടെ ജീവിതമാര്‍ഗത്തിലേക്കാണ് മോദി ഭരണകൂടം കള്ളിമുള്ളുകള്‍ വലിച്ചിട്ടിരിക്കുന്നത്. 1960ലെ മൃഗപീഡനനിരോധനനിയമത്തിന്റെ ചുവടുപിടിച്ച് കൊണ്ടുവന്ന ചട്ടങ്ങള്‍ വഴി കന്നുകാലിച്ചന്തയില്‍ പോത്ത്, എരുമ, കാള, പശു, ഒട്ടകം എന്നിവയുടെ വില്‍പന നടത്തുന്നത് കാര്‍ഷികാവശ്യത്തിന് വേണ്ടിമാത്രമാണെന്നാണ് കല്‍പിക്കുന്നത്. കശാപ്പിനായാണ് രാജ്യത്തെ കന്നുകാലിച്ചന്തകള്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നതെന്നിരിക്കെ കന്നുകാലിവില്‍പന [&#8230;]]]></description>
										<content:encoded><![CDATA[<p>മൃഗങ്ങളോടുള്ള ക്രൂരത തടയല്&#x200d; (കന്നുകാലിച്ചന്തകളുടെ നിയന്ത്രണം) ചട്ടങ്ങള്&#x200d; 2017 എന്നപേരില്&#x200d; കേന്ദ്രപരിസ്ഥിതിമന്ത്രായലം മെയ് ഇരുപത്തിമൂന്നിന് പുറപ്പെടുവിച്ച ഗസറ്റ്‌വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്&#x200d; രാജ്യത്താകമാനം കന്നുകാലികളുടെ വില്&#x200d;പന തടസ്സപ്പെടുന്നതായ വാര്&#x200d;ത്തകളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ഒരുലക്ഷംകോടിയോളം രൂപയുടെ വ്യാപാരംവഴി കോടിക്കണക്കിന് മനുഷ്യരുടെ ജീവിതമാര്&#x200d;ഗത്തിലേക്കാണ് മോദി ഭരണകൂടം കള്ളിമുള്ളുകള്&#x200d; വലിച്ചിട്ടിരിക്കുന്നത്. 1960ലെ മൃഗപീഡനനിരോധനനിയമത്തിന്റെ ചുവടുപിടിച്ച് കൊണ്ടുവന്ന ചട്ടങ്ങള്&#x200d; വഴി കന്നുകാലിച്ചന്തയില്&#x200d; പോത്ത്, എരുമ, കാള, പശു, ഒട്ടകം എന്നിവയുടെ വില്&#x200d;പന നടത്തുന്നത് കാര്&#x200d;ഷികാവശ്യത്തിന് വേണ്ടിമാത്രമാണെന്നാണ് കല്&#x200d;പിക്കുന്നത്. കശാപ്പിനായാണ് രാജ്യത്തെ കന്നുകാലിച്ചന്തകള്&#x200d; മുഖ്യമായും പ്രവര്&#x200d;ത്തിക്കുന്നതെന്നിരിക്കെ കന്നുകാലിവില്&#x200d;പന കുറയില്ലെന്നുപറയുന്നവരുടെ വായടപ്പിക്കുന്നതാണ് അവരുടെതന്നെ ശക്തികള്&#x200d; പാലക്കാട്ട് കഴിഞ്ഞരാത്രി അഴിച്ചുവിട്ട കാലിക്കടത്തുതടയല്&#x200d; നടപടി. ഭരണഘടനയുടെ നാല്&#x200d;പത്തെട്ടാംവകുപ്പിലെ സ്റ്റേറ്റ് ലിസ്റ്റില്&#x200d;പെടുന്നതാണ് കന്നുകാലികളുടെ പരിചരണം, സംരക്ഷണം, വില്&#x200d;പന, രോഗനിയന്ത്രണം തുടങ്ങിയവ എന്നിരിക്കെ കാലികളുടെ വില്&#x200d;പനക്കാര്യത്തില്&#x200d; കേന്ദ്രത്തിന്റെ ഇടപെടല്&#x200d; നിയമപരമായ പ്രശ്‌നങ്ങള്&#x200d; സൃഷ്ടിച്ചിട്ടുണ്ട്. പശ്ചിമബംഗാള്&#x200d;, കര്&#x200d;ണാടക തുടങ്ങിയ സംസ്ഥാനമുഖ്യമന്ത്രിമാര്&#x200d; വിജ്ഞാപനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കേരളംഒരുപടി കൂടികടന്ന് പ്രത്യേകനിയമസഭാ സമ്മേളനംവിളിക്കാനും വേണ്ടിവന്നാല്&#x200d; നിയമനിര്&#x200d;മാണത്തിനും ഒരുങ്ങുന്നുവെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ഇതിനിടെയാണ് തമിഴ്‌നാട് -പാലക്കാട് അതിര്&#x200d;ത്തിയിലെ വേലന്താവളത്ത് ഹിന്ദുമുന്നണിപ്രവര്&#x200d;ത്തകര്&#x200d; പത്തോളം കന്നുകാലി ലോറികള്&#x200d; ബലപ്രയോഗത്തിലൂടെയും ഭീഷണിപ്പെടുത്തിയും തടയുകയും തിരിച്ചയക്കുകയും ചെയ്തിരിക്കുന്നത്. കേന്ദ്രനിയമം നടപ്പാക്കിയില്ലെങ്കില്&#x200d; സ്വയം കയ്യിലെടുക്കുമെന്നാണ് ഇക്കൂട്ടര്&#x200d; പറഞ്ഞുവെക്കുന്നത്.</p>
<p>പതിനഞ്ചുലക്ഷം കന്നുകാലികള്&#x200d; പ്രതിവര്&#x200d;ഷം കേരളത്തിലേക്ക് വരുന്നുണ്ട്. തെക്കന്&#x200d;സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്&#x200d;ണാടക, ആ്്ന്ധ്രപ്രദേശ്. തെലുങ്കാന, ഒഡീഷ എന്നിവിടങ്ങളില്&#x200d; നിന്നാണ് ഇവയെത്തുന്നത്. രണ്ടരലക്ഷം ടണ്&#x200d; മാട്ടിറച്ചി കേരളത്തില്&#x200d; പ്രതിവര്&#x200d;ഷം വിറ്റഴിക്കുന്നുവെന്നും ഇതിന് 6552 കോടി രൂപവിലവരുമെന്നും മുഖ്യമന്ത്രിതന്നെ പറയുന്നു. കേരളത്തില്&#x200d; ഈ മേഖലയില്&#x200d; പണിയെടുക്കുന്നവരുടെ എണ്ണം പതിനഞ്ചുലക്ഷത്തോളമാണ്. ഇതിനുപുറമെയാണ് ഹോട്ടലുകളിലും മറ്റുമുള്ളവര്&#x200d;. കഴിഞ്ഞ 27ന് കുഴല്&#x200d;മന്ദത്തും ജൂണ്&#x200d;ഒന്നിന് വാണിയംകുളത്തും നടന്ന പതിവുകാലിച്ചന്തകളില്&#x200d; കാലികളുടെ വന്&#x200d;കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്. എഴുപത് ലോഡുകള്&#x200d; വരുന്നിടത്ത് വാണിയംകുളത്ത് എത്തിയത് പതിനെട്ട് ലോഡാണ്. കച്ചവടമാകട്ടെ ഒന്നരക്കോടിയില്&#x200d; നിന്ന് പതിനഞ്ചുലക്ഷമായി. നൂറ്റാണ്ടുകള്&#x200d; പഴക്കമുള്ള ചന്ത നിര്&#x200d;ത്താനൊരുങ്ങുകയാണ് കരാറുകാര്&#x200d;. പാലക്കാട് ജില്ലയിലെ പത്തോളം കാലിച്ചന്തകളിലായി പ്രതിവാരം നാല്&#x200d;പതുകോടി രൂപയുടെ കാലിക്കച്ചവടമാണ് നടക്കുന്നത്. ഇത് പൊടുന്നനെ ഇടിഞ്ഞത് വ്യാപാരികളെയും ഹോട്ടലുകാരെയും ഇടനിലക്കാരെയും ദുരിതത്തിലാക്കിയിരിക്കയാണ്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ കാലിച്ചന്തയായ പൊള്ളാച്ചിയില്&#x200d; മലയാളികളടക്കം ആയിരക്കണക്കിന് വ്യാപാരികളാണ് ആഴ്ചയില്&#x200d; എത്തുന്നത്. മലയാളിയെ സംബന്ധിച്ചിടത്തോളം അവന്റെ ആരോഗ്യത്തിന്റെ മുഖ്യഘടകങ്ങളിലൊന്നാണ് കാളയുടെയും പോത്തിന്റെയും എരുമയുടെയും മറ്റും ഇറച്ചി. പശുക്കളെ സാധാരണയായി ആരും കശാപ്പിന് നല്&#x200d;കാറില്ലെന്നുമാത്രമല്ല, അവയെ പാലിനുവേണ്ടിയാണ് പ്രധാനമായും വളര്&#x200d;ത്തുന്നത്. അതേസമയം കറവവറ്റിയാല്&#x200d; പതിനായിരം രൂപയിലധികം കിട്ടുമെന്നതിനാല്&#x200d; കാലിവളര്&#x200d;ത്തലിലെ നഷ്ടം ഇതുകൊണ്ടാണ് കര്&#x200d;ഷകര്&#x200d; നികത്തുന്നത്. ഇതിനിടയിലാണ് കാലികളുടെ വരവ് തടഞ്ഞുകൊണ്ട് സംഘപരിവാര്&#x200d; പ്രവര്&#x200d;ത്തകര്&#x200d; കാലിക്കടത്ത് തടയുന്നത്. കഴിഞ്ഞവര്&#x200d;ഷം കോയമ്പത്തൂരിലും മറ്റും പീഡനത്തിന്റെ പേരില്&#x200d; ഇതേ ശക്തികള്&#x200d; കാലിക്കടത്ത് തടഞ്ഞതിനാല്&#x200d; കോടികളുടെ കച്ചവടമാണ് മുടങ്ങിയത്. ഇത്തവണയും സമാനമായ സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്. കര്&#x200d;ഷകര്&#x200d; കാലികളെ ഭാവി ഭയന്ന് വിറ്റുതീര്&#x200d;ക്കാനും ശ്രമിക്കുന്നതായാണ് വിവരം. ഇങ്ങനെ പോയാല്&#x200d; കാലികളും കാലിച്ചന്തകളും നാട്ടിലില്ലാതെയാകും. ഇതിലൂടെ വരുമാനം കണ്ടെത്തുന്ന ലക്ഷക്കണക്കിന് പാവങ്ങളുടെയും സാധാരണക്കാരുടെയും ജീവിതം വഴിമുട്ടുകയും അവരുടെ കുടുംബങ്ങള്&#x200d; പട്ടിണിയിലാകുകയും ചെയ്യും. ഇപ്പോള്&#x200d;തന്നെ ബീഫിന്റെ വില 250ല്&#x200d; നിന്ന് 300 രൂപവരെയെത്തിക്കഴിഞ്ഞു. നൂറില്&#x200d;താഴെയുണ്ടായിരുന്ന കോഴിവിലയും അമ്പതുശതമാനം വര്&#x200d;ധിച്ചു.<br />
ദളിതര്&#x200d;, മുസ്്‌ലിംകള്&#x200d; എന്നിവരാണ് പ്രധാനമായും ഈ രംഗത്ത് കച്ചവടത്തിലേര്&#x200d;പ്പെട്ടിരിക്കുന്നത്. ഇവര്&#x200d;ക്കുനേരെ നിലവില്&#x200d;തന്നെ കാവിശക്തികള്&#x200d; മര്&#x200d;ദനവും കൊലപാതകവുമൊക്കെയായി രംഗത്തുണ്ട്. ഇന്ത്യയില്&#x200d; ബീഫ് കയറ്റുമതി ചെയ്യുന്നത് മുപ്പതിനായിരം കോടിക്കുമുകളിലാണ്. അല്&#x200d;കബീര്&#x200d; പോലുള്ള കയറ്റുമതിസ്ഥാപനങ്ങള്&#x200d;ക്കുചുക്കാന്&#x200d;പിടിക്കുന്നതാകട്ടെ ബി.ജെ.പി നേതാക്കളും. രാജ്യത്ത് മാസം ഭക്ഷിക്കുന്നവര്&#x200d; 71 ശതമാനമാണ്. ഇവരെയാണ് സര്&#x200d;ക്കാരും സംഘ്പരിവാരവും ചേര്&#x200d;ന്ന് അച്ചടക്കം അടിച്ചേല്&#x200d;പിക്കുന്നത്. ഹിന്ദുമതത്തെ കൂട്ടുപിടിച്ച് പശുവിനെ ഗോമാതാവാക്കിയാണ് സംഘശക്തികള്&#x200d; ഇതുചെയ്യുന്നതെങ്കില്&#x200d; മനുഷ്യരെ പച്ചക്കുകൊല്ലുന്നവരാണ് ഇതേ കാലിസംരക്ഷകരെന്നതാണ് ഏറെ വൈരുധ്യം. മുഹമ്മദ് അഖ്‌ലാഖ്, പെഹ്്‌ലൂഖാന്&#x200d; തുടങ്ങി എത്രപേരെയാണ് ഇക്കൂട്ടര്&#x200d; ഗോസംരക്ഷണത്തിന്റെ മറവില്&#x200d; തല്ലിക്കൊന്നത്. പെരുന്നാള്&#x200d; ദിനത്തില്&#x200d; ബിരിയാണിയിലെ ഇറച്ചി തിരഞ്ഞ് മുസ്‌ലിം കുടുംബങ്ങളെ പട്ടിണിക്കിട്ടവരാണിവര്&#x200d;. ആര്&#x200d;.എസ്.എസ് നാഗ്പൂരിലെടുത്ത ഗോസംരക്ഷണ തീരുമാനമാണിതെന്ന് ഏതുകുട്ടിക്കും മനസ്സിലാകുന്നതാണ്. അതിന് ഒരു ജനാധിപത്യസര്&#x200d;ക്കാര്&#x200d; മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് നിന്നുകൊടുക്കുന്നുവെന്ന് മാത്രമേയുള്ളൂ.<br />
ഹിന്ദുമുന്നണിക്കാര്&#x200d; ചെയതതുപോലുള്ള കാലിക്കടത്ത് തടയല്&#x200d; വരുംനാളുകളില്&#x200d; തുടരുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്. പ്രസ്താവനകളും യോഗവും എന്നതിലുപരി വടക്കേഇന്ത്യയുടെ അവസ്ഥയിലേക്ക് കാര്യങ്ങള്&#x200d; ചെന്നെത്താതിരിക്കാന്&#x200d; കേരളസര്&#x200d;ക്കാര്&#x200d; കര്&#x200d;ശനജാഗ്രതപാലിക്കണം. കാലിച്ചന്തകളിലേക്കുള്ള ഗതാഗതം സുഗമമാക്കുകയും അവിടെ മുന്&#x200d;കാലത്തെപോലെ കച്ചവടം ഉറപ്പുവരുത്തുകയും ചെയ്യാന്&#x200d; പൊലീസും ജില്ലാ ഭരണകൂടങ്ങളും സഹായം നല്&#x200d;കണം. പുറത്ത് പച്ചക്കറിയിസം പറയുകയും അകത്ത് ഇറച്ചിക്കറി വിളമ്പുകയും ചെയ്യുന്ന സംഘപരിവാരത്തിന്റെ രാഷ്ട്രീയഅജണ്ടക്ക് അരുനിന്നുകൊടുക്കലാകരുത് സര്&#x200d;ക്കാരിന്റെ ജോലി. നോട്ടുനിരോധനം പോലെ മറ്റൊരു മണ്ടത്തരമായി മാറുംമുമ്പ് ഹിന്ദുത്വവര്&#x200d;ഗീയതയുടെ കുല്&#x200d;സിതനീക്കത്തിനെതിരെ അതിശക്തമായ നടപടികളാണ് സംസ്ഥാനസര്&#x200d;ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-is-no-way-in-kerala-about-cow-and-cattle-control-2017-may-23.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്ത് ബീഫ് നിരോധിക്കില്ല: അമിത് ഷാ</title>
		<link>https://www.chandrikadaily.com/no-beif-ban-india-president-of-all-india-bjp-amitshah-in-kerala.html</link>
					<comments>https://www.chandrikadaily.com/no-beif-ban-india-president-of-all-india-bjp-amitshah-in-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 02 Jun 2017 17:35:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[cattle trade RULE]]></category>
		<category><![CDATA[cow in india]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30943</guid>

					<description><![CDATA[കൊച്ചി: ബോര്‍ഡ്,കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച് സംസ്ഥാന എന്‍.ഡി.എ ഘടക കക്ഷികളുടെ പരാതികള്‍ക്ക് അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊച്ചിയിലെ യോഗത്തിലും പരിഹാരമായില്ല. സ്ഥാനങ്ങള്‍ ലഭിക്കാന്‍ താമസം നേരിടുന്നത് സംബന്ധിച്ച പരാതികള്‍ അമിത് ഷായെ ബോധിപ്പിച്ച ഘടക കക്ഷി നേതാക്കള്‍ ഇനിയും ഇത് നീട്ടിക്കൊണ്ടുപോകുന്നതില്‍ അര്‍ഥമില്ലെന്നും ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ലഭിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി യോഗങ്ങളില്‍ നേതാക്കളും അണികളും ചോദിക്കുമ്പോള്‍ മറുപടി പറയാന്‍ കഴിയുന്നില്ലെന്നും പറഞ്ഞു. ഒന്നുകില്‍ തരും അല്ലെങ്കില്‍ ഇല്ല എന്നു തീര്‍ത്തു പറയുക അതല്ലാതെ വാഗ്ദാനങ്ങളില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ബോര്&#x200d;ഡ്,കോര്&#x200d;പറേഷന്&#x200d; സ്ഥാനങ്ങള്&#x200d; സംബന്ധിച്ച് സംസ്ഥാന എന്&#x200d;.ഡി.എ ഘടക കക്ഷികളുടെ പരാതികള്&#x200d;ക്ക് അമിത് ഷായുടെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന കൊച്ചിയിലെ യോഗത്തിലും പരിഹാരമായില്ല.</p>
<p>സ്ഥാനങ്ങള്&#x200d; ലഭിക്കാന്&#x200d; താമസം നേരിടുന്നത് സംബന്ധിച്ച പരാതികള്&#x200d; അമിത് ഷായെ ബോധിപ്പിച്ച ഘടക കക്ഷി നേതാക്കള്&#x200d; ഇനിയും ഇത് നീട്ടിക്കൊണ്ടുപോകുന്നതില്&#x200d; അര്&#x200d;ഥമില്ലെന്നും ബോര്&#x200d;ഡ് കോര്&#x200d;പറേഷന്&#x200d; സ്ഥാനങ്ങള്&#x200d; ലഭിക്കുന്നത് സംബന്ധിച്ച് പാര്&#x200d;ട്ടി യോഗങ്ങളില്&#x200d; നേതാക്കളും അണികളും ചോദിക്കുമ്പോള്&#x200d; മറുപടി പറയാന്&#x200d; കഴിയുന്നില്ലെന്നും പറഞ്ഞു. ഒന്നുകില്&#x200d; തരും അല്ലെങ്കില്&#x200d; ഇല്ല എന്നു തീര്&#x200d;ത്തു പറയുക അതല്ലാതെ വാഗ്ദാനങ്ങളില്&#x200d; മാത്രം കാര്യമില്ലെന്നും ഇവര്&#x200d; ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്&#x200d; ഉടന്&#x200d; തീരുമാനമെടുക്കാമെന്നും ഡല്&#x200d;ഹിയില്&#x200d; എത്തിയതിനു ശേഷം എല്ലാം ശരിയാക്കാമെന്നുമായിരുന്നു അമിത്ഷായുടെ മറുപടി.<br />
സംസ്ഥാന സര്&#x200d;ക്കാരിനെതിരെ ഇനി എന്&#x200d;ഡിഎ എന്ന പേരില്&#x200d; മാത്രം പ്രക്ഷോഭം നടത്താനും അമിത് ഷായുടെ നേതൃത്വത്തില്&#x200d; നടന്ന യോഗത്തില്&#x200d; ധാരണയിലെത്തി. ഘടകക്ഷികള്&#x200d; ഒരോരുത്തരും പ്രത്യേകം രീതിയില്&#x200d; പ്രക്ഷോഭം നടത്തുന്നതിനേക്കാള്&#x200d; നല്ലത് എന്&#x200d;ഡിഎ എന്ന പേരില്&#x200d; നടത്തുന്നതാണ് ഉചിതമെന്ന വിലയിരുത്തലിനെ തുടര്&#x200d;ന്നാണ് ഇത്തരത്തില്&#x200d; തീരുമാനത്തിലെത്തിയത്.കേരളത്തില്&#x200d; മൂന്നു വട്ടമായി നടത്തിയ സര്&#x200d;വേയില്&#x200d; ലോക്‌സഭ തിരഞ്ഞെടുപ്പില്&#x200d; 13 സീറ്റുകള്&#x200d; ലഭിക്കുമെന്നാണ് വിലയിരുത്തലെന്ന് അമിത് ഷാ യോഗത്തില്&#x200d; അറിയിച്ചു. ബീഫ് നിരോധിച്ചെന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇതിന്റെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപെടുത്താന്&#x200d; വീടുകള്&#x200d; തോറും കയറി ഇറങ്ങി പ്രചാരണം നടത്തണമെന്നും അമിത് ഷാ യോഗത്തില്&#x200d; നിര്&#x200d;ദേശിച്ചു. മറ്റു സംസ്ഥാനങ്ങളിലെ മുന്&#x200d; അനുഭവത്തിന്റെ പശ്ചാത്തലത്തില്&#x200d; കേരളത്തിലും തെരഞ്ഞെടുപ്പില്&#x200d; എന്&#x200d;ഡിഎക്ക് വിജിയിക്കാന്&#x200d; കഴിയും. 15 ശതമാനം വോട്ടു നേടാന്&#x200d; കഴിഞ്ഞിട്ടുളള സംസ്ഥാനങ്ങളില്&#x200d; അടുത്ത തെരഞ്ഞെടുപ്പില്&#x200d; അധികാരത്തിലെത്തിയ ചരിത്രമുണ്ട്. അത് കേരളത്തിലും നടപ്പിലാകും. ത്രിപുരയില്&#x200d; കമ്യൂണിസ്റ്റ് പാര്&#x200d;ട്ടിയുടെ കാലം കഴിയുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്&#x200d; അവര്&#x200d; പരാജയപ്പെടും. കോണ്&#x200d;ഗ്രസിനും ഇനി ഇന്ത്യയില്&#x200d; സ്ഥാനമുണ്ടാകില്ലെന്ന് പറഞ്ഞ അമിത് ഷാ കേരളത്തില്&#x200d; എന്&#x200d;ഡിഎ വിപുലീകരിക്കണമെന്ന നിര്&#x200d;ദേശവും യോഗത്തില്&#x200d; മുന്നോട്ടു വെച്ചു. ക്രിസ്ത്യന്&#x200d; മതമേലധ്യക്ഷന്&#x200d;മാരുമായും വൈകിട്ട് അമിത്ഷാ ചര്&#x200d;ച്ച നടത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-beif-ban-india-president-of-all-india-bjp-amitshah-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലക്കാട് കന്നുകാലികളുമായി വന്ന ലോറികള്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു</title>
		<link>https://www.chandrikadaily.com/palakkad-cattle-issue.html</link>
					<comments>https://www.chandrikadaily.com/palakkad-cattle-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 02 Jun 2017 05:37:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cattle sluaghter]]></category>
		<category><![CDATA[cattle trade RULE]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30890</guid>

					<description><![CDATA[പാലക്കാട്: പാലക്കാട് വേലന്താവളത്ത് കന്നുകാലികളുമായി വന്ന ലോറികള്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. കന്നുകാലികളുമായി വന്നിരുന്ന മൂന്ന് ലോറികള്‍ ചെക്ക് പോസ്റ്റിന് സമീപത്തുവെച്ച് തടയുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും വരികയായിരുന്ന ലോറികള്‍ അവിടേക്ക്തന്നെ തിരിച്ചുവിടുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പിന് വിലക്ക് വന്ന സാഹചര്യത്തിലാണ് കേരളത്തിലും കന്നുകാലികളെ തടഞ്ഞത്.]]></description>
										<content:encoded><![CDATA[<p>പാലക്കാട്: പാലക്കാട് വേലന്താവളത്ത് കന്നുകാലികളുമായി വന്ന ലോറികള്&#x200d; ഹിന്ദു മുന്നണി പ്രവര്&#x200d;ത്തകര്&#x200d; തടഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. കന്നുകാലികളുമായി വന്നിരുന്ന മൂന്ന് ലോറികള്&#x200d; ചെക്ക് പോസ്റ്റിന് സമീപത്തുവെച്ച് തടയുകയായിരുന്നു.</p>
<p>തമിഴ്‌നാട്ടില്&#x200d; നിന്നും വരികയായിരുന്ന ലോറികള്&#x200d; അവിടേക്ക്തന്നെ തിരിച്ചുവിടുകയായിരുന്നു. കേന്ദ്രസര്&#x200d;ക്കാരിന്റെ കശാപ്പിന് വിലക്ക് വന്ന സാഹചര്യത്തിലാണ് കേരളത്തിലും കന്നുകാലികളെ തടഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palakkad-cattle-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കന്നുകാലി കശാപ്പ് നിയന്ത്രണം:  സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് എതിരല്ല-ജെയ്റ്റ്‌ലി</title>
		<link>https://www.chandrikadaily.com/cattle-trade-rule-has-nothing-to-do-with-states-cow-slaughter-laws-jaitley.html</link>
					<comments>https://www.chandrikadaily.com/cattle-trade-rule-has-nothing-to-do-with-states-cow-slaughter-laws-jaitley.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 01 Jun 2017 15:30:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arun jaitely]]></category>
		<category><![CDATA[beef ban]]></category>
		<category><![CDATA[BJP beef policy]]></category>
		<category><![CDATA[cattle trade RULE]]></category>
		<category><![CDATA[cow in india]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30856</guid>

					<description><![CDATA[ന്യൂഡല്‍ഹി: കശാപ്പിന് വേണ്ടി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സംസ്ഥാനങ്ങളുടെ അധികാരത്തിനു മേല്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറ്റം നടത്തിയെന്ന വിമര്‍ശം അദ്ദേഹം തള്ളി. മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാറിന്റെ വിജ്ഞാപനം സംസ്ഥാന സര്‍ക്കാറുകളുടെ നിയമങ്ങള്‍ക്ക് എതിരല്ല. കാലിചന്തയില്‍ നിന്ന് കാലികളെ ആര്‍ക്ക് വാങ്ങാം, വാങ്ങാന്‍ പാടില്ല എന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. കശാപ്പ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കശാപ്പിന് വേണ്ടി കന്നുകാലികളെ വില്&#x200d;ക്കുന്നത് നിരോധിച്ച കേന്ദ്ര സര്&#x200d;ക്കാര്&#x200d; നടപടി സംസ്ഥാന താല്&#x200d;പര്യങ്ങള്&#x200d;ക്ക് വിരുദ്ധമല്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്&#x200d; ജെയ്റ്റ്‌ലി. സംസ്ഥാനങ്ങളുടെ അധികാരത്തിനു മേല്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; കടന്നു കയറ്റം നടത്തിയെന്ന വിമര്&#x200d;ശം അദ്ദേഹം തള്ളി.<br />
മോദി സര്&#x200d;ക്കാറിന്റെ മൂന്നാം വാര്&#x200d;ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്&#x200d;ക്കാറിന്റെ വിജ്ഞാപനം സംസ്ഥാന സര്&#x200d;ക്കാറുകളുടെ നിയമങ്ങള്&#x200d;ക്ക് എതിരല്ല. കാലിചന്തയില്&#x200d; നിന്ന് കാലികളെ ആര്&#x200d;ക്ക് വാങ്ങാം, വാങ്ങാന്&#x200d; പാടില്ല എന്നാണ് സര്&#x200d;ക്കാര്&#x200d; നിര്&#x200d;ദേശിച്ചിട്ടുള്ളത്.<br />
കശാപ്പ് നിയന്ത്രണത്തിന്റെ പേരില്&#x200d; കേരളം, പശ്ചിമ ബംഗാള്&#x200d;, കര്&#x200d;ണാടക, തുടങ്ങിയ സംസ്ഥാനങ്ങള്&#x200d; കടുത്ത വിമര്&#x200d;ശം ഉയര്&#x200d;ത്തിയതിനു പിന്നാലെയാണ് വിജ്ഞാപനത്തെ ന്യായീകരിച്ച് ജെയ്റ്റ്‌ലി രംഗത്തെത്തിയത്.<br />
ഭരണഘടനയുടെ അനുഛേദം 48ല്&#x200d; ചില മൃഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. മോദി സര്&#x200d;ക്കാര്&#x200d; മൂന്ന് വര്&#x200d;ഷം കൊണ്ട് ഇന്ത്യന്&#x200d; സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത വീണ്ടെടുത്തതായി ധനമന്ത്രി അരുണ്&#x200d; ജെയ്റ്റ്ലി. മൂന്ന് വര്&#x200d;ഷത്തിനുള്ളില്&#x200d; നടപ്പാക്കിയ പദ്ധതികള്&#x200d; രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കിയെന്നും അദ്ദേഹം വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു.<br />
ഇന്ത്യയുടെ സാമ്പത്തിക വളര്&#x200d;ച്ചാ നിരക്ക് ഇടിഞ്ഞെന്ന റിപ്പോര്&#x200d;ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് ധനമന്ത്രിയുടെ അവകാശവാദം.<br />
&#8216;മോദി സര്&#x200d;ക്കാര്&#x200d; അധികാരത്തിലേറുന്നതിന് മുമ്പ് സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്&#x200d; ഇന്ത്യക്ക് ആഗോള തലത്തില്&#x200d; കാര്യമായ സ്ഥാനമില്ലായിരുന്നു. അത്രയ്ക്കും ദുര്&#x200d;ബലമായ ഒരു സമ്പദ് വ്യവസ്ഥയെയാണ് ഇന്ന് ശക്തമാക്കി മാറ്റിയത്.<br />
അധികാരത്തിലേറി മൂന്ന് വര്&#x200d;ഷത്തിനുള്ളില്&#x200d; ലോക രാജ്യങ്ങളോട്് പടവെട്ടിയാണ് ഈ നേട്ടം കൈവരിച്ചത്&#8217;- ധനമന്ത്രി പറഞ്ഞു.<br />
നോട്ട് അസാധുവാക്കല്&#x200d; മൂലം കറന്&#x200d;സി രഹിത ഇടപാടുകള്&#x200d; വര്&#x200d;ധിച്ചു. നേരിട്ട് പണം നല്&#x200d;കിയുള്ള ഇടപാടുകള്&#x200d; സുരക്ഷിതമല്ലെന്ന സന്ദേശം നികുതിദായകര്&#x200d;ക്ക് നല്&#x200d;കാനായെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cattle-trade-rule-has-nothing-to-do-with-states-cow-slaughter-laws-jaitley.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
