<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cctv footage &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cctv-footage/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 04 Nov 2025 12:22:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cctv footage &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വര്‍ക്കല ട്രെയിന്‍ ആക്രമണം: നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു</title>
		<link>https://www.chandrikadaily.com/varkala-train-attack-police-collect-crucial-cctv-footage.html</link>
					<comments>https://www.chandrikadaily.com/varkala-train-attack-police-collect-crucial-cctv-footage.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 04 Nov 2025 12:22:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cctv footage]]></category>
		<category><![CDATA[thiruvanandapuram]]></category>
		<category><![CDATA[train attack]]></category>
		<category><![CDATA[varkkala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361930</guid>

					<description><![CDATA[ദൃശ്യങ്ങളില്‍ പ്രതി സുരേഷ് പെണ്‍കുട്ടികളെ ആക്രമിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് വിവരം.
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വര്&#x200d;ക്കലയില്&#x200d; പെണ്&#x200d;കുട്ടിക്കെതിരായ ട്രെയിന്&#x200d; ആക്രമണത്തില്&#x200d; പൊലീസ് നിര്&#x200d;ണായക തെളിവ് കണ്ടെത്തി. കേരള എക്സ്പ്രസ് ട്രെയിനിലെ സിസിടിവി ദൃശ്യങ്ങള്&#x200d; അന്വേഷണസംഘം ശേഖരിച്ചു. ദൃശ്യങ്ങളില്&#x200d; പ്രതി സുരേഷ് പെണ്&#x200d;കുട്ടികളെ ആക്രമിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്&#x200d; ലഭിച്ചതായാണ് വിവരം.</p>
<p>പുകവലി ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പിന്നില്&#x200d; എന്ന് റിമാന്&#x200d;ഡ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ട്രെയിനില്&#x200d; പുകവലിച്ചുകൊണ്ട് പെണ്&#x200d;കുട്ടികളുടെ അടുത്തെത്തിയ പ്രതിയെ പെണ്&#x200d;കുട്ടികള്&#x200d; മാറിനില്&#x200d;ക്കാന്&#x200d; ആവശ്യപ്പെട്ടതും പരാതിപ്പെടുമെന്ന് മുന്നറിയിപ്പ് നല്&#x200d;കിയതുമാണ് സുരേഷിനെ പ്രകോപിപ്പിച്ചത്.</p>
<p>ആക്രമിക്കപ്പെട്ട പെണ്&#x200d;കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. തലച്ചോറിനേറ്റ പരിക്ക് വഷളായതിനെ തുടര്&#x200d;ന്ന് അവര്&#x200d; മെഡിക്കല്&#x200d; കോളേജിലെ മള്&#x200d;ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ക്രിട്ടിക്കല്&#x200d; കെയര്&#x200d; യൂണിറ്റില്&#x200d; ചികിത്സയിലാണ്. ന്യുറോ സര്&#x200d;ജറി, ക്രിട്ടിക്കല്&#x200d; കെയര്&#x200d; വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്&#x200d;മാരുടെ നേതൃത്വത്തിലാണ് ചികിത്സ.</p>
<p>&#8221;പെണ്&#x200d;കുട്ടി അപകടനില തരണം ചെയ്തെന്ന് ഇപ്പോള്&#x200d; പറയാനാവില്ല; ചതവുകള്&#x200d; സുഖപ്പെടാന്&#x200d; സമയം എടുക്കും.&#8221;ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു.</p>
<p>സുരേഷ് കുമാറിനെതിരെ വധശ്രമക്കുറ്റം ചുമത്തിയിട്ടുണ്ട്. മജിസ്‌ട്രേറ്റിന്റെ വീട്ടില്&#x200d; ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്യാനായി ഉടന്&#x200d; പോലീസ് കസ്റ്റഡി അപേക്ഷ നല്&#x200d;കും.</p>
<p>അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തില്&#x200d; ട്രെയിനുകളിലെ സുരക്ഷാ ക്രമീകരണങ്ങള്&#x200d; ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എം.പി കെ.സി. വേണുഗോപാല്&#x200d; മുഖ്യമന്ത്രി പിണറായി വിജയനോടും കേന്ദ്ര റെയില്&#x200d;വേ മന്ത്രിയോടും കത്ത് നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/varkala-train-attack-police-collect-crucial-cctv-footage.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അറുത്തുമാറ്റിയ കമ്പിയുടെ വിടവിലൂടെ ഇഴഞ്ഞ് പുറത്തേക്ക്; ഗോവിന്ദചാമി ജയില്‍ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്</title>
		<link>https://www.chandrikadaily.com/cctv-footage-of-govindachamy-escaping-from-prison-crawling-out-through-a-gap-in-a-cut-wire.html</link>
					<comments>https://www.chandrikadaily.com/cctv-footage-of-govindachamy-escaping-from-prison-crawling-out-through-a-gap-in-a-cut-wire.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 27 Jul 2025 12:04:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cctv footage]]></category>
		<category><![CDATA[govindachamy]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[prison break]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348705</guid>

					<description><![CDATA[ജയിൽ ചാടുന്നത് സഹതടവുകാരായ നാല് പേർക്ക് അറിയാമായിരുന്നു]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d; സെന്&#x200d;ട്രല്&#x200d; ജയിലില്&#x200d; നിന്നും ഗോവിന്ദച്ചാമി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പത്താം ബ്ലോക്കിലെ സെല്ലിന്റെ താഴ് ഭാഗത്തെ കമ്പികകൾ മുറിച്ചുമാറ്റി ഗോവിന്ദച്ചാമി പുറത്തേക്ക് കടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജയില്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്ക് വലിയ വീഴ്ച്ച സംഭവിച്ചുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങൾ. ഇയാളുടെ കൈയ്യിൽ ഒരു തുണികെട്ടും കാണാം.</p>
<p>മുറിച്ചു മാറ്റിയ കമ്പികളിലൂടെ ഇഴഞ്ഞുനീങ്ങിയാണ് ഗോവിന്ദച്ചാമി പുറത്തുകടക്കുന്നത്. സെല്ലില്&#x200d; നിന്ന് മുറിച്ചുമാറ്റിയ കമ്പികള്&#x200d;ക്കിടയിലൂടെ നൂന്നിറങ്ങിയ ഗോവിന്ദച്ചാമി കമ്പികള്&#x200d; പഴയപടി ചേര്&#x200d;ത്തുവെക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആ സമയത്തുപോലും സെല്ലിന്റെ പരിസരത്തേക്ക് ആരും എത്തിയിട്ടില്ല. നിരന്തരം പരിശോധന നടക്കുന്ന സ്ഥലമായിരുന്നെങ്കില്&#x200d; ഗോവിന്ദച്ചാമി പുറത്തിറങ്ങിയത് ജയില്&#x200d; ഉദ്യോഗസ്ഥരുടെ കണ്ണില്&#x200d;പ്പെടേണ്ടതായിരുന്നു.</p>
<p>കുറച്ചധികം കാലമായി ജയിൽചാട്ടം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നു എന്നതിന് തെളിവാണ് ഈ ദൃശ്യങ്ങൾ. ശരീര ഭാരം കുറയ്ക്കലും വ്യായാമങ്ങൾ ചെയ്യലുമെല്ലാം ഇതിന്റെ ഭാഗമായുള്ളതായിരുന്നു. ഗോവിന്ദച്ചാമിക്ക് ഏതെങ്കിലും തരത്തലുള്ള സഹായം ലഭിച്ചത്തിന്റെ ഒരു സൂചനയും ദൃശ്യങ്ങളില്ല. പുലർച്ചെ 1.10ന് സെല്ലിൽ നിന്ന് ഇറങ്ങിയ ഗോവിന്ദച്ചാമി ജയിൽ ചാടുന്നത് 4 മണിക്ക് ശേഷമാണ്. മറ്റ് സഹായങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇയാൾ വേഗത്തിൽ രക്ഷപ്പെടുമായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ജയിൽ ചാടുന്നത് സഹതടവുകാരായ നാല് പേർക്ക് അറിയാമായിരുന്നു. മൊഴിയെടുക്കുന്നതിനായി ജയിലിൽ ഗോവിന്ദച്ചാമിയുമായി ബന്ധമുള്ള സഹതടവുകാരുടെ പട്ടിക പൊലീസ് തയ്യാറാക്കി. ജയിൽ ചാടുന്ന ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cctv-footage-of-govindachamy-escaping-from-prison-crawling-out-through-a-gap-in-a-cut-wire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശൂര്&#x200d; ദേശീയപാതയില്&#x200d; കാര്&#x200d; തടഞ്ഞ് സ്വര്&#x200d;ണക്കവര്&#x200d;ച്ച; അന്വേഷണം ഊര്&#x200d;ജ്ജിതമാക്കി പൊലീസ്</title>
		<link>https://www.chandrikadaily.com/gold-theft-by-stopping-car-on-thrissur-national-highway-the-police-intensified-the-investigation.html</link>
					<comments>https://www.chandrikadaily.com/gold-theft-by-stopping-car-on-thrissur-national-highway-the-police-intensified-the-investigation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 26 Sep 2024 07:10:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cctv footage]]></category>
		<category><![CDATA[gold]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311024</guid>

					<description><![CDATA[തൃശൂര്&#x200d; ദേശീയപാതയില്&#x200d; പട്ടാപ്പകല്&#x200d; രണ്ടുകോടി രൂപയുടെ സ്വര്&#x200d;ണ കവര്&#x200d;ച്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്&#x200d; പുറത്തുവന്നു. സ്വകാര്യ ബസിന്റെ ക്യാമറയില്&#x200d; പതിഞ്ഞ ദൃശ്യങ്ങളാണ് നിര്&#x200d;ണായക തെളിവായത്. മൂന്നു കാറുകളിലായി എത്തിയ പത്തംഗ സംഘമാണ് സ്വര്&#x200d;ണ കവര്&#x200d;ച്ചനടത്തിയത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതിനെ തുടര്&#x200d;ന്ന് പൊലീസ് അന്വേഷണം ഊര്&#x200d;ജിതമാക്കി. സ്വര്&#x200d;ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ചശേഷം രണ്ടരക്കിലോ സ്വര്&#x200d;ണമാണ് സംഘം കവര്&#x200d;ന്നത്. ഇന്നലെ രാവിലെ 11.15 ന് ദേശീയപാത കുതിരാന്&#x200d; കല്ലിടുക്കില്&#x200d; വച്ചായിരുന്നു സംഭവം നടന്നത്. കോയമ്പത്തൂരില്&#x200d; നിന്ന് പണികഴിപ്പിച്ചു [&#8230;]]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d; ദേശീയപാതയില്&#x200d; പട്ടാപ്പകല്&#x200d; രണ്ടുകോടി രൂപയുടെ സ്വര്&#x200d;ണ കവര്&#x200d;ച്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്&#x200d; പുറത്തുവന്നു. സ്വകാര്യ ബസിന്റെ ക്യാമറയില്&#x200d; പതിഞ്ഞ ദൃശ്യങ്ങളാണ് നിര്&#x200d;ണായക തെളിവായത്. മൂന്നു കാറുകളിലായി എത്തിയ പത്തംഗ സംഘമാണ് സ്വര്&#x200d;ണ കവര്&#x200d;ച്ചനടത്തിയത്.</p>
<p>പ്രതികളെ കുറിച്ച് സൂചന ലഭിച്ചതിനെ തുടര്&#x200d;ന്ന് പൊലീസ് അന്വേഷണം ഊര്&#x200d;ജിതമാക്കി. സ്വര്&#x200d;ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ചശേഷം രണ്ടരക്കിലോ സ്വര്&#x200d;ണമാണ് സംഘം കവര്&#x200d;ന്നത്. ഇന്നലെ രാവിലെ 11.15 ന് ദേശീയപാത കുതിരാന്&#x200d; കല്ലിടുക്കില്&#x200d; വച്ചായിരുന്നു സംഭവം നടന്നത്. കോയമ്പത്തൂരില്&#x200d; നിന്ന് പണികഴിപ്പിച്ചു തൃശ്ശൂരിലേക്ക് കാറില്&#x200d; കൊണ്ടുവന്നിരുന്ന രണ്ടര കിലോ സ്വര്&#x200d;ണ്ണാഭരണങ്ങളാണ് സംഘം കവര്&#x200d;ന്നത്. കാറില്&#x200d; ഉണ്ടായിരുന്ന സ്വര്&#x200d;ണ്ണ വ്യാപാരി തൃശ്ശൂര്&#x200d; കിഴക്കേകോട്ട സ്വദേശി അരുണ്&#x200d; സണ്ണിയെയും, സുഹൃത്ത് പോട്ട സ്വദേശി റോജി തോമസിനെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്തു. ശേഷം ഇരുവരെയും കാറില്&#x200d;നിന്ന് പുറത്താക്കി സ്വര്&#x200d;ണ്ണവും കാറും കടത്തിക്കൊണ്ടു പോവുകയായിരുന്നു.</p>
<p>സ്വര്&#x200d;ണം തട്ടിയെടുത്തതിന് പിന്നാലെ റോജിയെ പുത്തൂരിലും, അരുണിനെ പാലിയേക്കര ടോളിന് സമീപവും ഇറക്കിവിട്ടു. തുടര്&#x200d;ന്ന് കാറുമായി കടന്നു കളഞ്ഞ പ്രതികള്&#x200d; വാഹനം വഴിയില്&#x200d; ഉപേക്ഷിച്ചു. സിസിടിവി ദൃശ്യങ്ങള്&#x200d; കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ഇപ്പോള്&#x200d; നടക്കുന്നത്. ആലപ്പുഴ സ്ലാങ്ങിലാണ് പ്രതികള്&#x200d; സംസാരിച്ചതെന്ന് അരുണ്&#x200d; പൊലീസിന് മൊഴി നല്&#x200d;കിയിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gold-theft-by-stopping-car-on-thrissur-national-highway-the-police-intensified-the-investigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിസിടിവി ദൃശ്യങ്ങളിലേത് പ്രതിയുടേതല്ലെന്ന് പൊലീസ്; തിരച്ചില്&#x200d; ഊര്&#x200d;ജിതമാക്കി</title>
		<link>https://www.chandrikadaily.com/11train-fire-case.html</link>
					<comments>https://www.chandrikadaily.com/11train-fire-case.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Apr 2023 10:10:16 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[cctv footage]]></category>
		<category><![CDATA[fake man]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246067</guid>

					<description><![CDATA[ട്രെയിന് തീ വെച്ച സംഭവത്തില്&#x200d; പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്&#x200d; പ്രതിയുടേതല്ലെന്ന് പൊലീസ്]]></description>
										<content:encoded><![CDATA[<p>ട്രെയിന് തീ വെച്ച സംഭവത്തില്&#x200d; പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്&#x200d; പ്രതിയുടേതല്ലെന്ന് പൊലീസ്. കാപ്പാട് സ്വദേശിയായ വിദ്യാര്&#x200d;ഥിയുടേതാണ് ദൃശ്യങ്ങളെന്ന് പൊലീസ് വ്യക്തമാക്കി. റോഡരികില്&#x200d; നിന്നയാള്&#x200d; ഫോണ്&#x200d; വിളിക്കുന്നതും, പിന്നീട് സ്‌കൂട്ടറില്&#x200d; കയറിപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.</p>
<p>കാട്ടില്&#x200d;പീടികയില്&#x200d; നിന്നും രാത്രി 11:30ന് ഉള്ള ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. ഇയാള്&#x200d; അപരിചിതനാണെന്ന് നാട്ടുകാര്&#x200d; പറഞ്ഞതിനെത്തുടര്&#x200d;ന്നാണ് പള്ളിയില്&#x200d; നിന്ന് പൊലീസ് ദൃശ്യങ്ങള്&#x200d; ശേഖരിച്ചത്. ഈ ദൃശ്യങ്ങള്&#x200d; കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്&#x200d; ബൈക്ക് ആര്&#x200d;സി ഉടമയെ പൊലീസ് കണ്ടെത്തി. തുടര്&#x200d;ന്നുള്ള അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങളില്&#x200d; കണ്ടത് ട്രെയിനില്&#x200d; അക്രമം നടത്തിയ ആളല്ലെന്ന് പൊലീസ് സ്ഥീരികരിച്ചത്.</p>
<p>സിസിടിവി ദൃശ്യങ്ങളില്&#x200d; കാണുന്ന ആളുടെ കൈയ്യില്&#x200d; ബാഗും ഫോണുമുണ്ട്. ഫോണില്&#x200d; സംസാരിക്കുന്നുമുണ്ടായിരുന്നു. അതേ സമയം അക്രമി എന്ന് സംശയിക്കുന്നയാളുടെ ബാഗും ഫോണും റെയില്&#x200d;വെ ട്രാക്കില്&#x200d; നിന്നും കണ്ടെത്തി. ട്രോയിനില്&#x200d; നിന്ന് വന്നിറങ്ങിയ വിദ്യാര്&#x200d;ഥി വീട്ടില്&#x200d; പോകാനായി ആരെയോ വിളിച്ചു വരുത്തിയാതാണെന്ന് പൊലീസ്.</p>
<p>അതിനിടെയില്&#x200d; രേഖാചിത്രത്തില്&#x200d; കാണുന്ന ആളോട് സാമ്യമുള്ള ഒരാള്&#x200d; ചികിത്സ തേടിവന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്&#x200d; കണ്ണൂര്&#x200d; ജനറല്&#x200d; ആശുപത്രിയില്&#x200d; പൊലീസ് അന്വേഷണം നടത്തി. ട്രെയിന് തീയിട്ടപ്പോള്&#x200d; പ്രതിക്കും പൊള്ളലേറ്റിരുന്നതായി ദൃക്‌സാക്ഷി വെളിപ്പെടുത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11train-fire-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
