<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Censorship &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/censorship/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 14 Sep 2018 14:48:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Censorship &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുസഫര്&#x200d; നഗര്&#x200d; കലാപം: ഹ്രസ്വചിത്രത്തിന് ആറുമാസമായിട്ടും സെന്&#x200d;സര്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയില്ല</title>
		<link>https://www.chandrikadaily.com/ven-after-6-months-no-censor-certificate-for-short-film-on-muzaffarnagar-riot-victims.html</link>
					<comments>https://www.chandrikadaily.com/ven-after-6-months-no-censor-certificate-for-short-film-on-muzaffarnagar-riot-victims.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 14 Sep 2018 14:45:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Censorship]]></category>
		<category><![CDATA[India]]></category>
		<category><![CDATA[musafar nagar]]></category>
		<category><![CDATA[Muzaffarnagar]]></category>
		<category><![CDATA[Riot]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=103065</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മുസഫര്&#x200d; നഗര്&#x200d; കലാപത്തിന്റെ പശ്ചാത്തലത്തില്&#x200d; എടുത്ത ഹ്രസ്വ ചിത്രത്തിന് സെന്&#x200d;സര്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലയെന്ന പരാതിയുമായി സംവിധായകര്&#x200d; രംഗത്ത്. ദി കളര്&#x200d; ഓഫ് മൈ ഹോം എന്ന പേരു നല്&#x200d;കിയ ചിത്രത്തിന്റെ സെന്&#x200d;സര്&#x200d;ഷിപ്പിനായി അപേക്ഷ നല്&#x200d;കിയിട്ട് ആറുമാസമായി. എന്നാല്&#x200d; ഓരോ ചെറിയ കാരണങ്ങള്&#x200d; പറഞ്ഞ് സെന്&#x200d;സര്&#x200d; അനുമതി നിഷേധിക്കുകയാണെന്നാണ് സംവിധായകരുടെ പരാതി. ഫറാ നഖ്‌വി , സഞ്ജയ് ബര്&#x200d;ണാല എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്&#x200d; ചിത്രത്തിന്റെ സെന്&#x200d;സര്&#x200d;ഷിപ്പിനായി അപേക്ഷ നല്&#x200d;കി.എന്നാല്&#x200d; പല കാരണങ്ങള്&#x200d; പറഞ്ഞ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുസഫര്&#x200d; നഗര്&#x200d; കലാപത്തിന്റെ പശ്ചാത്തലത്തില്&#x200d; എടുത്ത ഹ്രസ്വ ചിത്രത്തിന് സെന്&#x200d;സര്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലയെന്ന പരാതിയുമായി സംവിധായകര്&#x200d; രംഗത്ത്. ദി കളര്&#x200d; ഓഫ് മൈ ഹോം എന്ന പേരു നല്&#x200d;കിയ ചിത്രത്തിന്റെ സെന്&#x200d;സര്&#x200d;ഷിപ്പിനായി അപേക്ഷ നല്&#x200d;കിയിട്ട് ആറുമാസമായി. എന്നാല്&#x200d; ഓരോ ചെറിയ കാരണങ്ങള്&#x200d; പറഞ്ഞ് സെന്&#x200d;സര്&#x200d; അനുമതി നിഷേധിക്കുകയാണെന്നാണ് സംവിധായകരുടെ പരാതി. ഫറാ നഖ്‌വി , സഞ്ജയ് ബര്&#x200d;ണാല എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.</p>
<p>കഴിഞ്ഞ ഏപ്രിലില്&#x200d; ചിത്രത്തിന്റെ സെന്&#x200d;സര്&#x200d;ഷിപ്പിനായി അപേക്ഷ നല്&#x200d;കി.എന്നാല്&#x200d; പല കാരണങ്ങള്&#x200d; പറഞ്ഞ് ഇതുവരെ അവര്&#x200d; സെന്&#x200d;സര്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയില്ല. ഇടയ്ക്ക് ഞങ്ങളുടെ ആധാര്&#x200d; കാര്&#x200d;ഡ് അധികൃതര്&#x200d; ആവശ്യപ്പെട്ടു. പിന്നീട് ഒരിക്കല്&#x200d; വീണ്ടും അപേക്ഷ നല്&#x200d;കാനും ഇവര്&#x200d; പറയുകയുണ്ടായി. എന്നാല്&#x200d; ആവശ്യപ്പെട്ടതെല്ലാം നല്&#x200d;കിയിട്ടും സെന്&#x200d;സര്&#x200d;ഷിപ്പ് മാത്രം ഇതുവരെ ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ സംവിധായകരില്&#x200d; ഒരാളായ സഞ്ജയ് ബര്&#x200d;ണാല പറഞ്ഞു.</p>
<p>ചിത്രം സര്&#x200d;ക്കാറിനെയോ അല്ലെങ്കില്&#x200d; ഒരു പ്രത്യേക സമുദായത്തെയോ ലക്ഷ്യമിടുന്നതല്ല, വിദ്വേഷവും അക്രമവും അഴിച്ചുവിടുന്ന മനുഷ്യശരീരങ്ങളെ കുറിച്ചും അതിന് ഇരയായവരുടെ അതിജീവനത്തെ കുറിച്ചുമാണ് ചിത്രം സംസാരിക്കുന്നത്. മുസാഫര്&#x200d; നഗര്&#x200d; കലാപത്തിനു ശേഷം വീട് നഷ്ടമായവര്&#x200d;ക്ക് പുതിയ വീട് മറ്റൊരു പ്രദേശത്ത് നിര്&#x200d;മ്മിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ധനസഹായം നല്&#x200d;കി. എന്നാല്&#x200d; അവര്&#x200d; ജനിച്ചു വളര്&#x200d;ന്ന സ്ഥലത്ത് അവരെ പുനരധിവസിപ്പിക്കുന്നതിനു പകരം മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കാനാണ് ഭരണകൂടം നിര്&#x200d;ബന്ധിക്കുന്നത്, എന്തിനാണ് സര്&#x200d;ക്കാര്&#x200d; അങ്ങനെ ചെയ്യുന്നത്.. ബര്&#x200d;ണാല കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ചിത്രം ചിലയിടങ്ങളില്&#x200d; സ്വകാര്യ പ്രദര്&#x200d;ശനങ്ങള്&#x200d; നടത്തിയപ്പോള്&#x200d; ഫെമിനിസ്റ്റ് ചരിത്രകാരന്&#x200d; ഉമാ ചക്രവര്&#x200d;ത്തി, പ്രൊഫസര്&#x200d; ഇര ഭാസ്‌കര്&#x200d;, മനുഷ്യാവകാശ പ്രവര്&#x200d;ത്തകന്&#x200d; ഹര്&#x200d;ഷ് മന്ദര്&#x200d; തുടങ്ങിയവര്&#x200d; മികച്ച അഭിപ്രായമാണ് പറഞ്ഞതെന്നും ബര്&#x200d;ണാല പറഞ്ഞു. സദ് ഭവന ട്രസ്റ്റ്, ഹുന്&#x200d;ഷശല ഫൗണ്ടേഷന്&#x200d;, ശ്രീശിര്&#x200d; ഫിലിംസ്, സൃഷ്ഠി ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് ആര്&#x200d;ട്ട്, ഡിസൈന്&#x200d; ആന്&#x200d;ഡ് ടെക്‌നോളജി എന്നിവരാണ് ചിത്രം നിര്&#x200d;മ്മിച്ചിരിക്കുന്നത്.</p>
<p>ഹിന്ദു ജാട്ട് വിഭാഗവും മുസ്‌ലീംകളും ഒന്നിച്ചു താമസിച്ചു വന്നിരുന്ന പ്രദേശമായിരുന്നു മുസഫര്&#x200d; നഗര്&#x200d;. 2013 സെപ്റ്റംബറിലാണ് ഇവിടെ കലാപം ഉണ്ടായത്. കലാപത്തില്&#x200d; മുസ്‌ലീം വിഭാഗത്തില്&#x200d;പ്പെട്ട നിരവധി പേര്&#x200d; മരിക്കുകയും അമ്പതിനായിരത്തിലധികം പേര്&#x200d;ക്ക് വീടും മറ്റും നഷ്ടമായി. കലാപത്തില്&#x200d; അറുപതിലധികം ആളുകള്&#x200d; കൊല്ലപ്പെട്ടുത്തായാണ് സര്&#x200d;ക്കാര്&#x200d; കണക്ക്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ven-after-6-months-no-censor-certificate-for-short-film-on-muzaffarnagar-riot-victims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പത്മാവതും നിരോധിച്ച് സംസ്ഥാനങ്ങള്&#x200d;; നിര്&#x200d;മാതാക്കള്&#x200d; സുപ്രീംകോടതിയില്&#x200d;</title>
		<link>https://www.chandrikadaily.com/padmaavat-producer-moves-supreme-court-challenging-ban.html</link>
					<comments>https://www.chandrikadaily.com/padmaavat-producer-moves-supreme-court-challenging-ban.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 17 Jan 2018 13:06:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BAN]]></category>
		<category><![CDATA[Censorship]]></category>
		<category><![CDATA[movie]]></category>
		<category><![CDATA[Padmavati]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65450</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: നാലു സംസ്ഥാനങ്ങളില്&#x200d; &#8216;പത്മാവത്&#8217; സിനിമ നിരോധിച്ച നടപടി നീക്കണമെന്നാവശ്യപ്പെട്ട് നിര്&#x200d;മാതാക്കള്&#x200d; സുപ്രീംകോടതിയെ സമീപിച്ചു. സിനിമയുടെ പേരും ചിലരംഗങ്ങളും മാറ്റണം എന്നതടക്കം സെന്&#x200d;സര്&#x200d; ബോര്&#x200d;ഡിന്റെ നിര്&#x200d;ദേശങ്ങള്&#x200d; പാലിച്ചിട്ടും റിലീസ് തടയുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്&#x200d;ജി. നിരോധനം നീക്കി ഈ മാസം 25 ന് രാജ്യവ്യാപകമായി റിലീസ് അനുവദിക്കണമെന്നും നിര്&#x200d;മാതാക്കളായ വിയകോം സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയില്&#x200d; ആവശ്യപ്പെടുന്നു. ഹര്&#x200d;ജി ഇന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. സഞ്ജയ് ലീല ബന്&#x200d;സാലി സംവിധാനം ചെയ്ത ചിത്രത്തില്&#x200d; ദീപിക [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നാലു സംസ്ഥാനങ്ങളില്&#x200d; &#8216;പത്മാവത്&#8217; സിനിമ നിരോധിച്ച നടപടി നീക്കണമെന്നാവശ്യപ്പെട്ട് നിര്&#x200d;മാതാക്കള്&#x200d; സുപ്രീംകോടതിയെ സമീപിച്ചു. സിനിമയുടെ പേരും ചിലരംഗങ്ങളും മാറ്റണം എന്നതടക്കം സെന്&#x200d;സര്&#x200d; ബോര്&#x200d;ഡിന്റെ നിര്&#x200d;ദേശങ്ങള്&#x200d; പാലിച്ചിട്ടും റിലീസ് തടയുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്&#x200d;ജി. നിരോധനം നീക്കി ഈ മാസം 25 ന് രാജ്യവ്യാപകമായി റിലീസ് അനുവദിക്കണമെന്നും നിര്&#x200d;മാതാക്കളായ വിയകോം സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയില്&#x200d; ആവശ്യപ്പെടുന്നു. ഹര്&#x200d;ജി ഇന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. സഞ്ജയ് ലീല ബന്&#x200d;സാലി സംവിധാനം ചെയ്ത ചിത്രത്തില്&#x200d; ദീപിക പദുകോണും ഷാഹിദ് കപൂറും രണ്&#x200d;വീര്&#x200d; സിങുമാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. റാണി പത്മാവതിയുടെ ചരിത്രം വികലമായി ചിത്രീകരിച്ചെന്നാരോപിച്ച് ചിത്രത്തിനെതിരെ ഹിന്ദുത്വവാദികള്&#x200d; രംഗത്തെത്തിയതോടെയാണ് റിലീസ് വൈകിയത്. തുടര്&#x200d;ന്നു ചരിത്ര വിദഗ്ധരുള്&#x200d;പ്പെട്ട സമിതി ചിത്രം കണ്ട ശേഷമായിരുന്നു ഫിലിം സര്&#x200d;ട്ടിഫിക്കേഷന്&#x200d; ലഭിച്ചത്. പത്മാവതി എന്നതിനു പകരം പത്മാവത് എന്ന് പേരു മാറ്റാനും നിര്&#x200d;ദേശിച്ചിരുന്നു. എന്നാല്&#x200d; സെന്&#x200d;സര്&#x200d; ബോര്&#x200d;ഡ് അനുവദിച്ചിട്ടും ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്&#x200d;, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സംസ്ഥനങ്ങള്&#x200d; ചിത്രത്തിന് വിലക്കേര്&#x200d;പ്പെടുത്തി. ഇത് ചോദ്യം ചെയ്താണ് നിര്&#x200d;മാതാക്കള്&#x200d; പരമോന്നത കോടതിയെ സമീപിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/padmaavat-producer-moves-supreme-court-challenging-ban.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എസ് ദുര്&#x200d;ഗ&#8217;യുടെ അംഗീകാരം സെന്&#x200d;സര്&#x200d; ബോര്&#x200d;ഡ് റദ്ദാക്കി</title>
		<link>https://www.chandrikadaily.com/cbfc-cancels-censor-certificate-of-s-durga.html</link>
					<comments>https://www.chandrikadaily.com/cbfc-cancels-censor-certificate-of-s-durga.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 28 Nov 2017 11:59:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Censorship]]></category>
		<category><![CDATA[S durga]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56703</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: രാജ്യാന്തര തലത്തില്&#x200d; നിരവധി പുരസ്‌കാരങ്ങള്&#x200d; സ്വന്തമാക്കിയ മലയാള ചലച്ചിത്രം &#8216;എസ് ദുര്&#x200d;ഗ&#8217;യുടെ സെന്&#x200d;സര്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; റദ്ദാക്കി. നേരത്തെ &#8216;സെക്‌സി ദുര്&#x200d;ഗ&#8217; എന്നായിരുന്ന ചിത്രത്തിന്റെ പേര് സെന്&#x200d;സര്&#x200d; ബോര്&#x200d;ഡിന്റെ നിര്&#x200d;ദേശ പ്രകാരം മാറ്റിയപ്പോള്&#x200d; ടൈറ്റില്&#x200d; കാര്&#x200d;ഡില്&#x200d; വരുത്തിയ മാറ്റങ്ങള്&#x200d; തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു കാണിച്ച് കേന്ദ്ര ചലച്ചിത്ര സെന്&#x200d;സര്&#x200d; ബോര്&#x200d;ഡ് നിര്&#x200d;മാതാവ് ഷാജി മാത്യുവിന് കത്തയക്കുകയായിരുന്നു. വീണ്ടും സെന്&#x200d;സര്&#x200d; ചെയ്യുന്നതു വരെ ചിത്രം എവിടെയും പ്രദര്&#x200d;ശിപ്പിക്കരുതെന്നും സെന്&#x200d;സര്&#x200d; ബോര്&#x200d;ഡിന്റെ തിരുവന്തപുരം ഓഫീസില്&#x200d; നിന്ന് ചിത്രത്തിന്റെ അണിയറ പ്രവര്&#x200d;ത്തകര്&#x200d;ക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യാന്തര തലത്തില്&#x200d; നിരവധി പുരസ്‌കാരങ്ങള്&#x200d; സ്വന്തമാക്കിയ മലയാള ചലച്ചിത്രം &#8216;എസ് ദുര്&#x200d;ഗ&#8217;യുടെ സെന്&#x200d;സര്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; റദ്ദാക്കി. നേരത്തെ &#8216;സെക്‌സി ദുര്&#x200d;ഗ&#8217; എന്നായിരുന്ന ചിത്രത്തിന്റെ പേര് സെന്&#x200d;സര്&#x200d; ബോര്&#x200d;ഡിന്റെ നിര്&#x200d;ദേശ പ്രകാരം മാറ്റിയപ്പോള്&#x200d; ടൈറ്റില്&#x200d; കാര്&#x200d;ഡില്&#x200d; വരുത്തിയ മാറ്റങ്ങള്&#x200d; തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു കാണിച്ച് കേന്ദ്ര ചലച്ചിത്ര സെന്&#x200d;സര്&#x200d; ബോര്&#x200d;ഡ് നിര്&#x200d;മാതാവ് ഷാജി മാത്യുവിന് കത്തയക്കുകയായിരുന്നു. വീണ്ടും സെന്&#x200d;സര്&#x200d; ചെയ്യുന്നതു വരെ ചിത്രം എവിടെയും പ്രദര്&#x200d;ശിപ്പിക്കരുതെന്നും സെന്&#x200d;സര്&#x200d; ബോര്&#x200d;ഡിന്റെ തിരുവന്തപുരം ഓഫീസില്&#x200d; നിന്ന് ചിത്രത്തിന്റെ അണിയറ പ്രവര്&#x200d;ത്തകര്&#x200d;ക്ക് കത്തു ലഭിച്ചു. </p>
<p>കത്ത് സംവിധായകന്&#x200d; സനല്&#x200d; കുമാര്&#x200d; ശശിധരന്&#x200d; ഫേസ്ബുക്കില്&#x200d; പോസ്റ്റ് ചെയ്തു.</p>
<p><iframe loading="lazy" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsanalmovies%2Fposts%2F1748646415179844&#038;width=500" width="500" height="594" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true"></iframe></p>
<p>ഉപയോഗിച്ച ചില മോശം വാക്കുകള്&#x200d; മാറ്റുമെന്നും പേര് &#8216;എസ്. ദുര്&#x200d;ഗ&#8217; എന്നാക്കുമെന്നുമുള്ള ഉപാധിയിലാണ് ചിത്രത്തിന് സെന്&#x200d;സര്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയതെന്നും എന്നാല്&#x200d; ഗോവ അന്താരാഷ്ട്ര ചലച്ചിത്ര ജൂറിക്കു മുമ്പാകെ പ്രദര്&#x200d;ശനത്തില്&#x200d;, ടൈറ്റില്&#x200d; കാര്&#x200d;ഡിലെ മാറ്റങ്ങള്&#x200d; തൃപ്തികരമല്ലെന്നും സെന്&#x200d;സര്&#x200d; ബോര്&#x200d;ഡ് വിശദീകരിച്ചിട്ടുണ്ട്.</p>
<p>ഡിസംബര്&#x200d; എട്ടിന് ആരംഭിക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്&#x200d; &#8216;എസ് ദുര്&#x200d;ഗ&#8217; പ്രദര്&#x200d;ശിപ്പിച്ചേക്കാമെന്ന സൂചനകള്&#x200d;ക്കിടെയാണ് ചിത്രത്തിന്റെ അംഗീകാരം തന്നെ കേന്ദ്ര വിവര, പ്രക്ഷേപണ വകുപ്പിനു കീഴിലുള്ള ബോര്&#x200d;ഡ് റദ്ദാക്കിയത്. നേരത്തെ, ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ജൂറി തെരഞ്ഞെടുത്ത ചിത്രം പ്രദര്&#x200d;ശിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചിരുന്നു. ഇതിനെതിരെ കേരള ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയ സംവിധായകന്&#x200d; അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.</p>
<p>റോട്ടര്&#x200d;ഡാം, റഷ്യ, പെസാറോ, വലന്&#x200d;സിയ, യെരേവന്&#x200d;, ഗ്വാനജ്വാട്ടോ ഫിലിം ഫെസ്റ്റിവലുകളില്&#x200d; സെക്‌സി ദുര്&#x200d;ഗ നിരവധി പുരസ്‌കാരങ്ങള്&#x200d; സ്വന്തമാക്കിയിരുന്നു. 20-ഓളം ഫെസ്റ്റിവലുകളില്&#x200d; പ്രദര്&#x200d;ശിപ്പിച്ച ചിത്രം നല്ല അഭിപ്രായമാണ് നേടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cbfc-cancels-censor-certificate-of-s-durga.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പദ്മാവതിക്ക് പ്രദര്‍ശനാനുമതിയുമായി ബി.ബി.എഫ്.സി; ബ്രിട്ടനിലെ തീയേറ്ററുകളും കത്തിക്കുമെന്ന് കര്‍ണിസേന</title>
		<link>https://www.chandrikadaily.com/british-censor-board-clears-padmavati-for-release-in-uk.html</link>
					<comments>https://www.chandrikadaily.com/british-censor-board-clears-padmavati-for-release-in-uk.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 23 Nov 2017 14:48:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[british]]></category>
		<category><![CDATA[Censorship]]></category>
		<category><![CDATA[Deepika Padukone]]></category>
		<category><![CDATA[padmavadi]]></category>
		<category><![CDATA[Padmavathi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55737</guid>

					<description><![CDATA[ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം പദ്മാവതി ബ്രിട്ടനില്‍ റിലീസ് ചെയ്യാന്‍ അനുമതി. ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്‍ (ബി.ബി.എഫ്.സി) ആണ് അനുമതി നല്‍കിയത്. ചിത്രത്തിന് 12 എ സര്‍ട്ടിഫിക്കറ്റ് നല്‍കി &#8216;ഫീച്ചര്‍&#8217; വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഒരു രംഗവും നീക്കം ചെയ്യാതെ തന്നെ ഡിസംബര്‍ ഒന്നിന് പദ്മാവതി ബ്രിട്ടനില്‍ റിലീസ് ചെയ്യാമെന്ന് ബി.ബി.എഫ്.സി അറിയിച്ചു. PADMAVATI (12A) moderate violence, injury detail https://t.co/2S1pF33WVN — BBFC (@BBFC) November 22, 2017 എന്നാല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സഞ്ജയ് ലീലാ ബന്&#x200d;സാലിയുടെ പുതിയ ചിത്രം പദ്മാവതി ബ്രിട്ടനില്&#x200d; റിലീസ് ചെയ്യാന്&#x200d; അനുമതി. ബ്രിട്ടീഷ് ബോര്&#x200d;ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്&#x200d; (ബി.ബി.എഫ്.സി) ആണ് അനുമതി നല്&#x200d;കിയത്. ചിത്രത്തിന് 12 എ സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കി &#8216;ഫീച്ചര്&#x200d;&#8217; വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഒരു രംഗവും നീക്കം ചെയ്യാതെ തന്നെ ഡിസംബര്&#x200d; ഒന്നിന് പദ്മാവതി ബ്രിട്ടനില്&#x200d; റിലീസ് ചെയ്യാമെന്ന് ബി.ബി.എഫ്.സി അറിയിച്ചു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="cs">PADMAVATI (12A) moderate violence, injury detail <a href="https://t.co/2S1pF33WVN">https://t.co/2S1pF33WVN</a></p>
<p>— BBFC (@BBFC) <a href="https://twitter.com/BBFC/status/933396475358441472?ref_src=twsrc%5Etfw">November 22, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>എന്നാല്&#x200d; ചിത്രം പ്രദര്&#x200d;ശിപ്പിച്ചാല്&#x200d; ബ്രിട്ടനിലെ തീയേറ്ററുകളും കത്തിക്കുമെന്ന് കര്&#x200d;ണിസേന ഭീഷണി മുഴക്കി. അവിടുത്തെ രജ്പുത് വിഭാഗക്കാര്&#x200d;ക്ക് ഇതുസംബന്ധിച്ച് നിര്&#x200d;ദേശം നല്&#x200d;കിയതായി കര്&#x200d;ണിസേന തലവന്&#x200d; സുക്ദേവ് സിങ് പറഞ്ഞു.</p>
<p>അതേസമയം ഇന്ത്യന്&#x200d; സെന്&#x200d;സര്&#x200d; ബോര്&#x200d;ഡിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്&#x200d; യു.കെയില്&#x200d; ചിത്രം റിലീസ് ചെയ്യില്ലെന്നു നിര്&#x200d;മാതാക്കള്&#x200d; വ്യക്തമാക്കി. ചിത്രം ബ്രിട്ടനിലോ ഇന്ത്യയിലോ ഒരിടത്തും പ്രദര്&#x200d;ശിപ്പിക്കാന്&#x200d; ഇപ്പോള്&#x200d; ഉദ്ദേശിക്കുന്നില്ല. റിലീസിങ് തീരുമാനിച്ചാല്&#x200d; അക്കാര്യം അറിയിക്കും. ഇപ്പോള്&#x200d; യു.കെയില്&#x200d; പ്രദര്&#x200d;ശനത്തിന് ഒരു പദ്ധതിയുമില്ല-അണിയറ പ്രവര്&#x200d;ത്തകര്&#x200d; പറഞ്ഞു. അതേസമയം ഇന്ത്യയില്&#x200d; സെന്&#x200d;സര്&#x200d; ബോര്&#x200d;ഡ് അനുമതി വൈകുമെന്ന് ചെയര്&#x200d;മാന്&#x200d; പ്രസൂണ്&#x200d; ജോഷി വ്യക്തമാക്കി.</p>
<p><iframe loading="lazy" src="https://www.youtube.com/embed/6cKErCWrb44" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe><br />
അപേക്ഷ നല്&#x200d;കിയാലുടന്&#x200d; ചിത്രത്തിന് അനുമതി നല്&#x200d;കാന്&#x200d; കഴിയില്ല. അതിന് ചില നടപടിക്രമങ്ങള്&#x200d; പാലിക്കേണ്ടതുണ്ട്. പദ്മാവതിയുടെ കാര്യത്തില്&#x200d; സന്തുലിതമായ ഒരു തീരുമാനമാണ് എടുക്കേണ്ടത്. അതിന് സമയം ആവശ്യമാണ്. അപേക്ഷ സമര്&#x200d;പ്പിച്ച് 68 ദിവസങ്ങള്&#x200d;ക്ക് ശേഷമേ തീരുമാനമുണ്ടാകൂ -അദ്ദേഹം വ്യക്തമാക്കി. ഡിസംബര്&#x200d; ഒന്നിനാണ് ചിത്രം ലോകത്താകമാനം റിലീസ് ചെയ്യാന്&#x200d; നിശ്ചയിച്ചിരുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്&#x200d; സെന്&#x200d;സര്&#x200d; ബോര്&#x200d;ഡിന്റെ അനുമതി വൈകിയതോടെ റിലീസ് മാറ്റി. റിലീസിങിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്&#x200d; പ്രതിഷേധം തുടരുകയാണ്. അതിനിടെ, ബി.ജെ.പി ഭരണത്തിലുള്ള രാജസ്ഥാന്&#x200d;, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്&#x200d; സിനിമ നിരോധിച്ചിരുന്നു. ദീപിക, രണ്&#x200d;വീര്&#x200d; സിങ്, ഷാഹിദ് കപൂര്&#x200d; എന്നിവര്&#x200d; മുഖ്യവേഷത്തില്&#x200d; അഭിനയിച്ചിരിക്കുന്ന ചിത്രത്തിന് 190 കോടി രൂപയാണ് ചെലവ്്. രജപുത്ര രാജ്ഞിയായ റാണി പദ്മാവതിയുടെയും ഡല്&#x200d;ഹി സുല്&#x200d;ത്താന്&#x200d; അലാവുദ്ദീന്&#x200d; ഖില്&#x200d;ജിയുടെയും കഥ പറയുന്ന സിനിമ ഹൈന്ദവ സംസ്‌കാരത്തെ വൃണപ്പെടുത്തുന്നതാണെന്നായിരുന്നു ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/british-censor-board-clears-padmavati-for-release-in-uk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂന്ന് ഡോക്യുമെന്ററികള്‍ക്ക് വിലക്ക്, രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥയെന്ന് കമല്‍</title>
		<link>https://www.chandrikadaily.com/ban-on-documentaries.html</link>
					<comments>https://www.chandrikadaily.com/ban-on-documentaries.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 10 Jun 2017 11:42:25 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[Censorship]]></category>
		<category><![CDATA[Documentary]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31889</guid>

					<description><![CDATA[&#160; കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചിത്രമേളയില്‍ മൂന്ന് ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. രോഹിത് വെമുല, ജെഎന്‍യു, കശ്മീര്‍ വിഷയങ്ങള്‍ പ്രദിപാദിക്കുന്ന ഡോക്യുമെന്ററികള്‍ക്കാണ് പ്രദര്‍ശനാനുമതി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിഷേധിച്ചത്. കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷങ്ങളായി ഇന്ത്യയില്‍ നടന്ന അസഹിഷ്ണുതയുമായി ബന്ധപ്പെട്ട വിഷയങ്ങളെ അധികരിച്ചുകൊണ്ടുള്ള ഡോക്യുമെന്ററികള്‍ക്കാണ് അനുമതി നിഷേധിച്ചതെന്ന് കേരള ഫിലിം അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. രോഹിത് വെമുലയെക്കുറിച്ചുള്ള അണ്‍ ഡെയറബിള്‍ ബീയിങ് ഓഫ് ലൈഫ്, കശ്മീര്‍ പ്രശ്‌നം പ്രതിപാദിക്കുന്ന ഇന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചിത്രമേളയില്&#x200d; മൂന്ന് ഡോക്യുമെന്ററികള്&#x200d; പ്രദര്&#x200d;ശിപ്പിക്കുന്നതിന് കേന്ദ്ര സര്&#x200d;ക്കാരിന്റെ വിലക്ക്. രോഹിത് വെമുല, ജെഎന്&#x200d;യു, കശ്മീര്&#x200d; വിഷയങ്ങള്&#x200d; പ്രദിപാദിക്കുന്ന ഡോക്യുമെന്ററികള്&#x200d;ക്കാണ് പ്രദര്&#x200d;ശനാനുമതി കേന്ദ്ര വാര്&#x200d;ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിഷേധിച്ചത്.<br />
കഴിഞ്ഞ ഒന്നു രണ്ട് വര്&#x200d;ഷങ്ങളായി ഇന്ത്യയില്&#x200d; നടന്ന അസഹിഷ്ണുതയുമായി ബന്ധപ്പെട്ട വിഷയങ്ങളെ അധികരിച്ചുകൊണ്ടുള്ള ഡോക്യുമെന്ററികള്&#x200d;ക്കാണ് അനുമതി നിഷേധിച്ചതെന്ന് കേരള ഫിലിം അക്കാദമി ചെയര്&#x200d;മാന്&#x200d; കമല്&#x200d; പറഞ്ഞു.<br />
രോഹിത് വെമുലയെക്കുറിച്ചുള്ള അണ്&#x200d; ഡെയറബിള്&#x200d; ബീയിങ് ഓഫ് ലൈഫ്, കശ്മീര്&#x200d; പ്രശ്‌നം പ്രതിപാദിക്കുന്ന ഇന്&#x200d; ദി ഷെയ്ഡ് ഓഫ് ഫാളന്&#x200d; ചിനാല്&#x200d;, ജെഎന്&#x200d;യു വിദ്യാര്&#x200d;ഥി സമരവുമായി ബന്ധപ്പെട്ട് മാര്&#x200d;ച്ച് മാര്&#x200d;ച്ച് മാര്&#x200d;ച്ച് എന്നിവയ്ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്.</p>
<p>ഈ വിഷയങ്ങള്&#x200d; കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് ഇവയ്ക്ക് അനുതി നിഷേധിക്കപ്പെട്ടതെന്ന് കമല്&#x200d; പറഞ്ഞു. അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചിത്രമേള ജൂണ്&#x200d; 16 മുതലാണ് തിരുവനന്തപുരത്ത് നടക്കുക. പ്രദര്&#x200d;ശനാനുമതി നിഷേധിച്ച വിഷയത്തില്&#x200d; കേന്ദ്രസര്&#x200d;ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും കമല്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ban-on-documentaries.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
