<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>central government &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/central-government/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 17 Dec 2025 02:01:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>central government &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗാന്ധിയോടും പാവങ്ങളോടുമുള്ള യുദ്ധം</title>
		<link>https://www.chandrikadaily.com/gandhis-war-on-the-poor.html</link>
					<comments>https://www.chandrikadaily.com/gandhis-war-on-the-poor.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 17 Dec 2025 02:01:50 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[mahatma gandhi]]></category>
		<category><![CDATA[VBGRAMG]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369103</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള കേന്ദ്ര സര്&#x200d;ക്കാറിന്റെ തീരുമാനം ഒരേ സമയം മഹാത്മാഗാന്ധിയോടും രാജ്യത്തെ പട്ടിണി പാവങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണ്. രാഷ്ട്രപിതാവും രാഷ്ട്ര ശില്&#x200d;പിയുമുള്&#x200d;പ്പെടെയുള്ള ദേശീയ നേതാക്കളോടുള്ള മോദി സര്&#x200d;ക്കാറിന്റെ വിരോധം ചരിത്രത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരപോരാട്ടം മുതല്&#x200d; ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയെടുക്കുന്നതില്&#x200d; വരെ നിര്&#x200d;ണായക പങ്കുവഹിച്ച പൂര്&#x200d;വസൂരികളായ ഭരണാധികാരികളുടെയും നേതാക്കളുടെയും ഓര്&#x200d;മകള്&#x200d;പോലും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്&#x200d; അധികാരത്തിലേറിയ നാള്&#x200d; മുതല്&#x200d; ബി.ജെ.പി ഗവണ്&#x200d;മെന്റ തുടര്&#x200d;ന്നുവരികയാണ്. അവരുടെ നാമഥേയത്തിലുള്ള സ്ഥലങ്ങളുടെയും പദ്ധതികളുടെയും പേരുകള്&#x200d; മായ്ച്ചുകളയുകയെന്നത് ഹോബിയാക്കിമാറ്റിയ ഈ സര്&#x200d;ക്കാറിന്റെ ചെയ്തികളുടെ ഏറ്റവും ഒടുവിലത്തേതാണ് തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തില്&#x200d; സംഭവിച്ചിരിക്കുന്നത്. 2014 ല്&#x200d; മോദി സര്&#x200d;ക്കാര്&#x200d; അധികാരത്തിലേറിയശേഷമുള്ള സ്വച്ഛ് ഭാരത്, മന്&#x200d;മോഹന്&#x200d; സിങ്ങി ന്റെ കാലത്തെ നിര്&#x200d;മല്&#x200d; ഭാരത് അഭിയാനായിരുന്നു. ഇന്ദിരാ ആവാസ് യോജനയെ പ്രധാനമന്ത്രി ഗ്രാമീണ്&#x200d; ആവാസ് യോജനയും രാജീവ് ആവാസ് യോജനയെ (ചേരി നിര്&#x200d;മാര്&#x200d;ജനം) സര്&#x200d;ദാര്&#x200d; പട്ടേല്&#x200d; നാഷണല്&#x200d; മിഷന്&#x200d; ഫോര്&#x200d; ആര്&#x200d; ബന്&#x200d; ഹൗസിങ്ങായും നാഷണല്&#x200d; ഇഗവേണന്&#x200d;സ് പ്ലാന്&#x200d;, ഡിജിറ്റല്&#x200d; ഇന്ത്യയായും നാഷണല്&#x200d; മാനുഫാക്ചറിങ് പോളിസി, മെയ്ക്ക് ഇന്&#x200d; ഇന്ത്യയായും മാറ്റിയത് ഈ സര്&#x200d;ക്കാര്&#x200d; തന്നെയാണ്. ഇങ്ങനെ ഇരുപതിലധികം പദ്ധതികളുടെ പേരാണ് മാറ്റംവരുത്തിയിരിക്കുന്നത്. എന്നാല്&#x200d; തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റത്തോടൊപ്പം, ദാരിദ്ര്യനിര്&#x200d;മാര്&#x200d;ജ്ജന പദ്ധതികളില്&#x200d; ലോകത്തെ ഏറ്റ വും വലുതെന്ന് വിശേഷിപ്പിക്കപ്പെട്ട പ്രസ്തുത പദ്ധതിയില്&#x200d; അടിമുടി മാറ്റംവരുത്തിക്കൊണ്ട് ഈ സംവിധാനത്തെ അക്ഷരാര്&#x200d;ത്ഥത്തില്&#x200d; അട്ടിമറിക്കുകയാണ് എന്&#x200d;.ഡി.എ സര്&#x200d;ക്കാര്&#x200d; ചെയ്തിരിക്കുന്നത്. ദാരിദ്ര്യ നിര്&#x200d;മാര്&#x200d;ജ്ജനമെന്ന ആത്യന്തിക ലക്ഷ്യത്തെ ഇല്ലാതാക്കി എന്നുമാത്രമല്ല, പദ്ധതിയുടെ ഭാവിതന്നെ അവതാളത്തിലാക്കുംവിധമാണ് പൊളിച്ചെഴുത്തുണ്ടായിരിക്കുന്നത്.</p>
<p>ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് ഗ്രാമീണ കുടുംബങ്ങള്&#x200d;ക്ക് ഒരു സാമ്പത്തിക വര്&#x200d;ഷത്തില്&#x200d; കുറഞ്ഞത് 100 ദിവസത്തെ കൂലിത്തൊഴില്&#x200d; ഉറപ്പുനല്&#x200d;കുന്ന തരത്തിലാണ് മന്&#x200d;മോഹന്&#x200d; സിങിന്റെ നേത്യത്വത്തിലുള്ള യു.പി.എ സര്&#x200d;ക്കാര്&#x200d; മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. 2005 ല്&#x200d; ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം എന്ന പേരില്&#x200d; ആരംഭിച്ച പദ്ധതി, 2009 ഒക്ടോബര്&#x200d; രണ്ടുമുതല്&#x200d; യു.പി.എ സര്&#x200d;ക്കാര്&#x200d; &#8216;മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം&#8217; എന്ന് പുനര്&#x200d;നാമകരണം ചെയ്യുകയായിരുന്നു. 2020-21 കാലയളവില്&#x200d; കോവിഡ് മഹാമാരിയെത്തുടര്&#x200d;ന്ന്, 7.55 കോടി ഗ്രാമീണ കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്തക്കളായി മാറിയിരുന്നത്. തൊഴില്&#x200d; ആവശ്യത്തിനനുസരിച്ച് 15 ദിവസത്തിനകം അനുവദിക്കണം, 100 തൊഴില്&#x200d;ദിനങ്ങള്&#x200d;, തൊഴിലാളികള്&#x200d;ക്ക് വര്&#x200d;ഷത്തില്&#x200d; എപ്പോള്&#x200d; വേണമെങ്കിലും തൊഴില്&#x200d; ആവശ്യപ്പെടാം, ഗ്രാമസഭകളും ഗ്രാമപ്പഞ്ചായത്തുകളും തൊഴില്&#x200d; നിശ്ചയിക്കും, കേന്ദ്ര സംസ്ഥാനങ്ങളുടെ സാമ്പത്തികബാധ്യത ഫണ്ടില്&#x200d; കേന്ദ്രത്തിന് പ്രാഥമിക ഉത്തരവാദിത്വം (90 ശതമാനം വിഹിതം കേന്ദ്രം, 10 ശതമാ നം സംസ്ഥാനം), സാങ്കേതികവിദ്യയുടെ ഉപയോഗം നിര്&#x200d;ബന്ധിത വ്യവസ്ഥയല്ല, സോഷ്യല്&#x200d; ഓഡിറ്റിങ്ങിന് ഊന്നല്&#x200d; എന്നിങ്ങനെ ലളിതമായ വ്യവസ്ഥകളിലൂടെ പരമാവധി ആളുകളെ പദ്ധതിയുടെ ഭാഗമാക്കുകയായിരുന്നു മന്&#x200d;മോഹന്&#x200d; സര്&#x200d;ക്കാറിന്റെ ലക്ഷ്യമെങ്കില്&#x200d; ഇന്ന് പാവപ്പെട്ടവര്&#x200d;ക്ക് ഒരിക്കലും പ്രാപ്യമാകരുതെന്ന ലക്ഷ്യത്തിലേക്കാണ് പദ്ധതിയെ പരിവര്&#x200d;ത്തിച്ചിരിക്കുന്നത്.</p>
<p>കേന്ദ്രം നിശ്ചയിക്കുന്ന വിഹിതത്തിനനുസരിച്ചാകും തൊഴിലുറപ്പ്, സംസ്ഥാനങ്ങള്&#x200d;ക്കും ബാധ്യത, 125 തൊഴില്&#x200d;ദിനങ്ങള്&#x200d;, കാര്&#x200d;ഷികസീസണിന്റെ മൂര്&#x200d;ധന്യഘട്ടം കണക്കിലെടുത്ത് 60 ദിവസംവരെ തൊഴിലുറപ്പില്&#x200d; മറ്റ് തൊഴിലനുവദിക്കേണ്ട, ദേശീയ അടിസ്ഥാനസൗകര്യ താല്&#x200d;പര്യങ്ങള്&#x200d;ക്കനുസരിച്ച് പി.എം ഗതിശക്തിയുമായി ബന്ധപ്പെടുത്തി വികസിത് ഗ്രാമപ്പഞ്ചായത്തുകള്&#x200d; തൊഴില്&#x200d; നിശ്ചയിക്കും.</p>
<p>കേന്ദ്രം 60 ശതമാനം സംസ്ഥാനം 40 ശതമാനം ചെലവ് വഹിക്കും, അധികമായാല്&#x200d; ആ ബാധ്യതയും സംസ്ഥാനങ്ങള്&#x200d; ഏറ്റെടുക്കണം, ബയോമെട്രിക് ഒതന്റിക്കേഷന്&#x200d;, ഡാഷ്‌ബോര്&#x200d;ഡുകള്&#x200d;, ജിയോസ്‌പേഷ്യല്&#x200d; പ്ലാനിങ് എന്നിവ നിര്&#x200d;ബന്ധം, വിശ്വാസ്യതയുറപ്പാക്കാന്&#x200d; ഡിജിറ്റല്&#x200d; സംവിധാനം, വ്യവസ്ഥാകാലംഘനത്തിന് 10,000 രൂപവരെ പിഴ എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് പുതുതായി ചേര്&#x200d;ത്തിരിക്കു ന്നത്. കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും അന്ന് വെളിപ്പെടുത്തിയതില്&#x200d; പദ്ധതിപ്പേരില്&#x200d; നിന്ന് രാഷ്ട്രപിതാവിനെ പാടേ തഴഞ്ഞിരുന്നില്ല. &#8216;പൂജ്യ ബാപ്പു ഗ്രാമീണ്&#x200d; റോസ്ഗാര്&#x200d; ഗാരന്റിയോജന&#8217; എന്നായിരുന്നു പുറത്ത് പ്രചരിച്ച പേര്. എന്നാല്&#x200d;, തിങ്കളാഴ്ച്ച ലോക്‌സഭാ അംഗങ്ങള്&#x200d;ക്ക് പരിശോധനയ്ക്കായി നല്&#x200d;കിയ ബില്ലിന്റെ പേരില്&#x200d;നിന്ന് ഗാന്ധിജി തീര്&#x200d;ത്തും ഒഴിവാക്കപ്പെട്ടു. പേര് വികസിത് ഭാരത് ഗാരന്റി ഫോര്&#x200d; റോസ്ഗാര്&#x200d; അജീവിക മിഷന്&#x200d; ഗ്രാമീണ്&#x200d; എന്നായി മാറുകയായിരുന്നു. ഏതായാലും രാഷ്ട്രപിതാവിനോടും രാജ്യത്തെ പാവങ്ങളോടും ഒരേസമയം യുദ്ധപ്രഖ്യാപനം നടത്തിയതിലൂടെ രാജ്യത്തോടുള്ള കേന്ദ്ര സര്&#x200d;ക്കാറിന്റെ മറ്റൊരു കൊലച്ചതിയാണ് തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ചതിലൂടെ സംഭവിച്ചിരിക്കുന്നത്‌</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gandhis-war-on-the-poor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനറല്‍ മനോജ് മുകുന്ദ് നരവനെയുടെ പുസ്തകത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം വൈകുന്നു</title>
		<link>https://www.chandrikadaily.com/central-governments-approval-of-general-manoj-mukund-naravanes-book-is-delayed.html</link>
					<comments>https://www.chandrikadaily.com/central-governments-approval-of-general-manoj-mukund-naravanes-book-is-delayed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 14 Oct 2025 11:44:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bookpublish]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[General Manoj Mukund Naravane]]></category>
		<category><![CDATA[narednra modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358408</guid>

					<description><![CDATA[പുസ്തകം ഒരു വര്‍ഷം മുമ്പ് പ്രസാധകര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും, പ്രതിരോധ മന്ത്രാലയത്തിന്റെ അവലോകനം തുടരുകയാണ്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുന്&#x200d; കരസേനാ മേധാവി ജനറല്&#x200d; മനോജ് മുകുന്ദ് നരവനെ എഴുതിയ &#8216;ഫോര്&#x200d; സ്റ്റാര്&#x200d;സ് ഓഫ് ഡെസ്റ്റിനി&#8217; എന്ന ജീവചരിത്ര പുസ്തകത്തിന് ഇതുവരെ പ്രസിദ്ധീകരണ അംഗീകാരം ലഭിച്ചിട്ടില്ല.</p>
<p>പുസ്തകം ഒരു വര്&#x200d;ഷം മുമ്പ് പ്രസാധകര്&#x200d;ക്ക് സമര്&#x200d;പ്പിച്ചിട്ടുണ്ടെങ്കിലും, പ്രതിരോധ മന്ത്രാലയത്തിന്റെ അവലോകനം തുടരുകയാണ്.</p>
<p>പുസ്തകത്തിലെ ചില അധ്യായങ്ങള്&#x200d; രാജ്യത്തെ സൈനിക പ്രവര്&#x200d;ത്തനങ്ങളും അവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭവങ്ങളും പരാമര്&#x200d;ശിക്കാം എന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ എതിര്&#x200d;പ്പ്.</p>
<p>മാസങ്ങള്&#x200d;ക്കു മുമ്പ് ആമുഖത്തിന്റെ ചില ഭാഗങ്ങള്&#x200d; വൈറലായിരുന്നു, അഗ്‌നിവീര്&#x200d; പദ്ധതി സംബന്ധിച്ച അവകാശവാദങ്ങള്&#x200d; വല്ലത്തേയും ചര്&#x200d;ച്ചകള്&#x200d;ക്ക് കാരണമായിരുന്നു.</p>
<p>ജനറല്&#x200d; നരവനെ വ്യക്തമാക്കുന്നത് പ്രകാരം, പുസ്തകം പ്രസാധകര്&#x200d; സമര്&#x200d;പ്പിച്ചതാണ്, അംഗീകാരം പ്രാപിക്കാന്&#x200d; മന്ത്രാലയത്തിന് കൈമാറിയത്. ഇപ്പോള്&#x200d; അവലോകനം തുടരുകയാണ്, പ്രതിരോധ മന്ത്രാലയത്തിന് ശരിയാണെന്ന് തോന്നുമ്പോള്&#x200d; പ്രസിദ്ധീകരണത്തിന് അനുമതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>പുസ്തകത്തില്&#x200d; 2020 ലെ ഗല്&#x200d;വാന്&#x200d; ഏറ്റുമുട്ടലുകള്&#x200d;, ലഡാക്കിലെ സെന്&#x200d;സിറ്റീവ് സൈനിക സംഭവങ്ങള്&#x200d;, 2022 ല്&#x200d; നടപ്പിലാക്കിയ അഗ്‌നിവീര്&#x200d; പദ്ധതി എന്നിവയെക്കുറിച്ചുള്ള പരാമര്&#x200d;ശങ്ങളുണ്ട്. ഇത് പ്രശ്നങ്ങള്&#x200d; സൃഷ്ടിച്ചതും പുസ്തകത്തിന് അംഗീകാരം വൈകുന്നതിന് കാരണമായിരിക്കാം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/central-governments-approval-of-general-manoj-mukund-naravanes-book-is-delayed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നുസൂഖ് പോര്‍ട്ടല്‍ പൂട്ടി; 42,000 തീര്‍ഥാടകര്‍ക്ക് ഹജ്ജ് ചെയ്യാനാവില്ല</title>
		<link>https://www.chandrikadaily.com/nusook-locked-the-portal-42000-pilgrims-cannot-perform-hajj.html</link>
					<comments>https://www.chandrikadaily.com/nusook-locked-the-portal-42000-pilgrims-cannot-perform-hajj.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 12 May 2025 04:26:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[hajj 2025]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Nusook portal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341035</guid>

					<description><![CDATA[കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് അവസരം നഷ്ടപ്പെട്ടതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.]]></description>
										<content:encoded><![CDATA[<p>സ്വകാര്യ ഹജ്ജ് ക്വാട്ടയില്&#x200d; ഈ വര്&#x200d;ഷം അപേക്ഷിച്ച 42,000 തീര്&#x200d;ഥാടകര്&#x200d;ക്ക് ഹജ്ജ് ചെയ്യാനാവില്ല. നടപടിക്രമങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കിയതിനാല്&#x200d; നുസൂഖ് പോര്&#x200d;ട്ടല്&#x200d; അടച്ചു. ഈ വര്&#x200d;ഷം അവസരം നഷ്ടപ്പെട്ട തീര്&#x200d;ഥാടകര്&#x200d;ക്ക് പണം തിരികെ നല്&#x200d;കുകയോ അടുത്തവര്&#x200d;ഷം അവസരം നല്&#x200d;കുകയോ ചെയ്യുമെന്നാണ് സൂചന.</p>
<p>നടപടി ക്രമങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കി ഹജ്ജ് യാത്ര തുടങ്ങിയിരുന്നു. ഇതോടെ സ്വകാര്യ ഹജ്ജ് ക്വാട്ടയില്&#x200d; അപേക്ഷച്ചവരില്&#x200d; മൂന്നില്&#x200d; രണ്ടു പേര്&#x200d;ക്കും ഇത്തവണ പോകാനാവില്ലെന്ന് ഉറപ്പായി. 10,000 പേര്&#x200d;ക്ക് മാത്രമാണ് ആകെയുള്ള സ്വകാര്യ കോട്ടയായ 52,000 യാത്രക്കാരില്&#x200d; ഇത്തവണ അവസരം ലഭിച്ചത്. അവസാന നിമിഷം 42000 പേര്&#x200d;ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് നടന്നില്ല.</p>
<p>ഈ മാസം ആദ്യം തന്നെ നുസൂഖ് പോര്&#x200d;ട്ടല്&#x200d; പൂട്ടിയിരുന്നു. സ്വകാര്യ ഏജന്&#x200d;സികള്&#x200d; പണമടക്കുകയും വിവരങ്ങള്&#x200d; കൈമാറുകയും ചെയ്‌തെങ്കിലും കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥര്&#x200d; നടപടികള്&#x200d; പൂര്&#x200d;ത്തായാക്കാത്തതാണ് തീര്&#x200d;ഥാടകര്&#x200d;ക്ക് വിനയായത്. ഈ വര്&#x200d;ഷം അവസരം നഷ്ടപ്പെട്ടവര്&#x200d;ക്ക് അടുത്ത വര്&#x200d;ഷം അവസരം നല്&#x200d;കുമെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വൃത്തങ്ങള്&#x200d; നല്&#x200d;കുമെന്ന സൂചന.</p>
<p>ഏജന്&#x200d;സികള്&#x200d; അടച്ച തുക ഐബാന്&#x200d; അക്കൗണ്ടില്&#x200d; ഉള്ളതിനാല്&#x200d; അത് തിരികെ നല്&#x200d;കാന്&#x200d; സാധിക്കില്ല. രണ്ടിലും മന്ത്രാലയ തല തീരുമാനം വേണമെന്ന് കേന്ദ്ര ഹജ്ജ് കമ്മറ്റി ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു. പല ഏജന്&#x200d;സികളും വിമാനടിക്കറ്റ് എടുത്തിട്ടുണ്ട്. കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥരുടെ വീഴ്ചയില്&#x200d; ഹജ്ജ് തീര്&#x200d;ഥാടകര്&#x200d;ക്ക് അവസരം നഷ്ടപ്പെട്ടതിനെതിരെ വലിയ വിമര്&#x200d;ശനമാണ് ഉയരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nusook-locked-the-portal-42000-pilgrims-cannot-perform-hajj.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണം; കോണ്‍ഗ്രസ്</title>
		<link>https://www.chandrikadaily.com/central-government-should-respond-to-terror-attack-in-pahalgam-congress.html</link>
					<comments>https://www.chandrikadaily.com/central-government-should-respond-to-terror-attack-in-pahalgam-congress.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 24 Apr 2025 08:31:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[pahalgam terrorist attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339090</guid>

					<description><![CDATA[ജമ്മുകശ്മീരിലെ സുരക്ഷ ചുമതല കേന്ദ്രസര്‍ക്കാരിനാണെന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ് പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ജമ്മു കാശ്മീരിലെ പഹല്&#x200d;ഗാമിലുണ്ടായ ഭീകരാക്രമണത്തില്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; മറുപടി പറയണമെന്ന് കോണ്&#x200d;ഗ്രസ്. ജമ്മുകശ്മീരിലെ സുരക്ഷ ചുമതല കേന്ദ്രസര്&#x200d;ക്കാരിനാണെന്നും ഉയരുന്ന ചോദ്യങ്ങള്&#x200d;ക്ക് കേന്ദ്രം ഉത്തരം പറയാന്&#x200d; ബാധ്യസ്ഥരാണെന്നും കോണ്&#x200d;ഗ്രസ് പറഞ്ഞു.</p>
<p>നടക്കാനിരിക്കുന്ന സര്&#x200d;വകക്ഷി യോഗത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിക്കണമെന്നും കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്&#x200d; വൈകിട്ട് ചേരുന്ന സര്&#x200d;വകക്ഷിയോഗത്തില്&#x200d; രാഹുല്&#x200d;ഗാന്ധിയും മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയും ഉന്നയിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/central-government-should-respond-to-terror-attack-in-pahalgam-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്ത് കലാപം; കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയിരുന്ന കേന്ദ്ര സര്‍ക്കാര്‍ ജോലികളിലെ പ്രായ ഇളവ് ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചു</title>
		<link>https://www.chandrikadaily.com/gujarat-rebellion-the-home-ministry-has-withdrawn-the-age-relaxation-in-central-government-jobs-given-to-relatives-of-those-killed.html</link>
					<comments>https://www.chandrikadaily.com/gujarat-rebellion-the-home-ministry-has-withdrawn-the-age-relaxation-in-central-government-jobs-given-to-relatives-of-those-killed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 13 Apr 2025 12:43:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[Gujarat Riot]]></category>
		<category><![CDATA[home ministry]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337927</guid>

					<description><![CDATA[2007 മുതലാണ് കേന്ദ്ര സര്‍ക്കാര്‍ ജോലികളിലെ നിയമനത്തില്‍ പ്രായ ഇളവ് നടപ്പിലാക്കിയിരുന്നത്]]></description>
										<content:encoded><![CDATA[<p>ഗുജറാത്ത് കലാപത്തില്&#x200d; കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്&#x200d;ക്ക് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ജോലികളിലെ നിയമനത്തില്&#x200d; നല്&#x200d;കിയിരുന്ന പ്രായ ഇളവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്&#x200d;വലിച്ചു. 2007 മുതലാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ജോലികളിലെ നിയമനത്തില്&#x200d; പ്രായ ഇളവ് നടപ്പിലാക്കിയിരുന്നത്.</p>
<p>മാര്&#x200d;ച്ച് 28ന് ഗുജറാത്ത് ചീഫ് സെക്രട്ടറിയെ അഭിസംബോധന ചെയ്ത് പുറപ്പെടുവിച്ച ഉത്തരവില്&#x200d;, ഗുജറാത്തില്&#x200d; 2002ലെ കലാപത്തില്&#x200d; മരിച്ചവരുടെ ബന്ധുക്കള്&#x200d;ക്ക് സംസ്ഥാന പൊലീസ് സേനകള്&#x200d;, പാരാ മിലിട്ടറി സേനകള്&#x200d;, ഐ.ആര്&#x200d; ബറ്റാലിയനുകള്&#x200d;, പൊതുമേഖലാ സ്ഥാപനങ്ങള്&#x200d;, മറ്റ് സംസ്ഥാന-കേന്ദ്ര സര്&#x200d;ക്കാര്&#x200d; വകുപ്പുകള്&#x200d; എന്നിവയിലെ നിയമനങ്ങളില്&#x200d; പ്രായ ഇളവ് നല്&#x200d;കിക്കൊണ്ടുള്ള ഉത്തരവ് ഉടനടി പിന്&#x200d;വലിക്കുന്നതായി അറിയിച്ചു.</p>
<p>പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം സര്&#x200d;ക്കാരാണ് 2007 ജനുവരിയില്&#x200d; യു.പി.എ സര്&#x200d;ക്കാര്&#x200d; ഭരണത്തിലിരിക്കെ നടപ്പിലാക്കിയ ഇളവുകള്&#x200d; പിന്&#x200d;വലിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2014ല്&#x200d;, ഈ ഇളവ് സി.എ.എസ്.എഫ് അടക്കമുള്ള കൂടുതല്&#x200d; സേനകളിലേക്കും കേന്ദ്ര സര്&#x200d;ക്കാര്&#x200d; വ്യാപിപ്പിച്ചിരുന്നു. എന്നാല്&#x200d;, ഇളവ് പിന്&#x200d;വലിച്ചുകൊണ്ടുള്ള പുതിയ തീരുമാനത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഇതുവരെ വിശദീകരണം നല്&#x200d;കിയിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gujarat-rebellion-the-home-ministry-has-withdrawn-the-age-relaxation-in-central-government-jobs-given-to-relatives-of-those-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>10,000 കോടിയുടെ പദ്ധതി എവിടെ അപ്രത്യക്ഷമായി; കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി</title>
		<link>https://www.chandrikadaily.com/10000-crore-project-has-disappeared-rahul-gandhi-criticized-the-central-government.html</link>
					<comments>https://www.chandrikadaily.com/10000-crore-project-has-disappeared-rahul-gandhi-criticized-the-central-government.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 11 Apr 2025 07:48:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[ELIScheme]]></category>
		<category><![CDATA[India]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337696</guid>

					<description><![CDATA[2024 ലെ തെരഞ്ഞെടുപ്പിനുശേഷം, പ്രധാനമന്ത്രി മോദി ഇഎല്‍ഐ പദ്ധതി വളരെ കൊട്ടിഘോഷിച്ചുകൊണ്ട് പ്രഖ്യാപിച്ചു]]></description>
										<content:encoded><![CDATA[<p>കേന്ദ്രസര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്&#x200d;സെന്റീവ് പദ്ധതി ഇതുവരെ നടപ്പിലാക്കാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി. ഒരു വര്&#x200d;ഷം മുന്&#x200d;പാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; പദ്ധതി പ്രഖ്യാപിച്ചിരുന്നത്. 10,000 കോടി രൂപയുടെ പദ്ധതി എവിടെ അപ്രത്യക്ഷമായെന്ന് അദ്ദേഹം ചോദിച്ചു.</p>
<p>&#8216;2024 ലെ തെരഞ്ഞെടുപ്പിനുശേഷം, പ്രധാനമന്ത്രി മോദി ഇഎല്&#x200d;ഐ പദ്ധതി വളരെ കൊട്ടിഘോഷിച്ചുകൊണ്ട് പ്രഖ്യാപിച്ചു, നമ്മുടെ യുവാക്കള്&#x200d;ക്ക് തൊഴില്&#x200d; നല്&#x200d;കുമെന്ന് വാഗ്ദാനം ചെയ്തു. പദ്ധതി പ്രഖ്യാപിച്ചിട്ട് ഏകദേശം ഒരു വര്&#x200d;ഷമായി, പദ്ധതി എന്താണെന്ന് പോലും സര്&#x200d;ക്കാര്&#x200d; ഇതുവരെ വ്യക്തമായിട്ടില്ല. തൊഴിലില്ലായ്മയെ പ്രധാനമന്ത്രി എങ്ങനെയാണ് കാണുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്&#8221; രാഹുല്&#x200d; എക്‌സില്&#x200d; കുറിച്ചു.</p>
<p>2024ലെ കേന്ദ്ര ബജറ്റിലാണ് സര്&#x200d;ക്കാര്&#x200d; ആദ്യമായി എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇന്&#x200d;സെന്റീവ് പദ്ധതി പ്രഖ്യാപിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/10000-crore-project-has-disappeared-rahul-gandhi-criticized-the-central-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ഭേദഗതി നിയമം; ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്രം</title>
		<link>https://www.chandrikadaily.com/1waqf-amendment-act-the-center-has-issued-a-notification-with-effect-from-today.html</link>
					<comments>https://www.chandrikadaily.com/1waqf-amendment-act-the-center-has-issued-a-notification-with-effect-from-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 08 Apr 2025 14:54:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[notification]]></category>
		<category><![CDATA[waqaf bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337413</guid>

					<description><![CDATA[വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്തിരുന്നു]]></description>
										<content:encoded><![CDATA[<p>വഖഫ് ഭേദഗതി നിയമം ഇന്ന് മുതല്&#x200d; പ്രാബല്യത്തില്&#x200d; വരുമെന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; വിജ്ഞാപനം പുറപ്പെടുവിച്ചു. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; സുപ്രിംകോടതിയില്&#x200d; തടസ ഹരജി ഫയല്&#x200d; ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്&#x200d; നിയമം പ്രാബല്യത്തിലാക്കി വിജ്ഞാപനം കൂടി പുറപ്പെടുവിച്ചിരിക്കുന്നത്.</p>
<p>ഭേദഗതിക്കെതിരായ ഹരജികളില്&#x200d; കേന്ദ്രത്തിന്റെ വാദം കേള്&#x200d;ക്കാതെ തീരുമാനം എടുക്കരുതെന്നാണ് തടസ ഹരജിയിലെ ആവശ്യം. നിയമത്തിനെതിരെ സുപ്രിംകോടതിയില്&#x200d; നിരവധി ഹരജികളെത്തുകയും അവ 16ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു മുന്നോടിയായാണ് കേന്ദ്രത്തിന്റെ നീക്കം.</p>
<p>വഖഫ് ഭേദഗതി നിയമത്തിനെതിരെ നിരവധി രാഷ്ട്രീയ പാര്&#x200d;ട്ടികളും സംഘടനകളും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. മുസ്‌ലിം വ്യക്തിനിയമ ബോര്&#x200d;ഡ്, ജംഇയ്യത്തുല്&#x200d; ഉലമായെ ഹിന്ദ്, ആര്&#x200d;ജെഡി, മുസ്‌ലിം ലീഗ്, ഡിഎംകെ, സമസ്ത തുടങ്ങിയവയാണ് സുപ്രിംകോടതിയെ സമീപിച്ചത്.</p>
<p>കോണ്&#x200d;ഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്&#x200d; ഉവൈസി, ആം ആദ്മി പാര്&#x200d;ട്ടി എംഎല്&#x200d;എ അമാനത്തുല്ല ഖാന്&#x200d; എന്നിവരും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഭേദഗതി നടപ്പാക്കിയാല്&#x200d; ഉണ്ടാകാന്&#x200d; പോവുന്ന ദോഷങ്ങളെക്കുറിച്ചും ആഘാതങ്ങളെക്കുറിച്ചും കോടതിയെ ബോധ്യപ്പെടുത്താനാണ് ഹരജിക്കാര്&#x200d; ഒരുങ്ങുന്നത്.</p>
<p>പ്രതിപക്ഷ എതിര്&#x200d;പ്പ് അവഗണിച്ച് ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ഭേദഗതി ബില്&#x200d; കഴിഞ്ഞ ശനിയാഴ്ച അര്&#x200d;ധരാത്രി രാഷ്ട്രപതി ഒപ്പിട്ടതോടെയാണ് നിയമമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1waqf-amendment-act-the-center-has-issued-a-notification-with-effect-from-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് നിയമ ഭേദഗതികള്‍; സുപ്രീംകോടതിയില്‍ തടസ്സ ഹരജി ഫയല്‍ ചെയ്ത് കേന്ദ്രം</title>
		<link>https://www.chandrikadaily.com/waqf-act-amendments-the-center-has-filed-a-stay-petition-in-the-supreme-court.html</link>
					<comments>https://www.chandrikadaily.com/waqf-act-amendments-the-center-has-filed-a-stay-petition-in-the-supreme-court.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 08 Apr 2025 13:46:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[waqaf bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337407</guid>

					<description><![CDATA[ഭേദഗതികള്‍ക്കെതിരായ ഹരജികളില്‍ കേന്ദ്രത്തിന്റെ വാദം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നാണ് ആവശ്യം]]></description>
										<content:encoded><![CDATA[<p>വഖഫ് നിയമ ഭേദഗതികള്&#x200d;ക്കെതിരായ ഹരജികളില്&#x200d; സുപ്രീംകോടതിയില്&#x200d; തടസ്സ ഹരജി ഫയല്&#x200d; ചെയ്ത് കേന്ദ്ര സര്&#x200d;ക്കാര്&#x200d;. ഭേദഗതികള്&#x200d;ക്കെതിരായ ഹരജികളില്&#x200d; കേന്ദ്രത്തിന്റെ വാദം കേള്&#x200d;ക്കാതെ തീരുമാനം എടുക്കരുതെന്നാണ് ആവശ്യം.</p>
<p>അതേസമയം, ഹരജികള്&#x200d; ഉടന്&#x200d; പരിഗണിക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. ഏപ്രില്&#x200d; 16ന് ഹരജികള്&#x200d; പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനമെന്നാണ് സൂചന.</p>
<p>വഖഫ് നിയമത്തിനെതിരെ മുസ്‌ലിം വ്യക്തി നിയമ ബോര്&#x200d;ഡ്, ജംഇയ്യത്തുല്&#x200d; ഉലമായെ ഹിന്ദ് , ആര്&#x200d;ജെഡി, മുസ്‌ലിം ലീഗ്, ഡിഎംകെ തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. കോണ്&#x200d;ഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്&#x200d; ഉവൈസി, ആം ആദ്മി പാര്&#x200d;ട്ടി എംഎല്&#x200d;എ അമാനത്തുല്ല ഖാന്&#x200d; എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.</p>
<p>പ്രതിപക്ഷ എതിര്&#x200d;പ്പ് അവഗണിച്ച് ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ഭേദഗതി ബില്&#x200d; ശനിയാഴ്ച അര്&#x200d;ധരാത്രി രാഷ്ട്രപതി ഒപ്പിട്ടതോടെയാണ് നിയമമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/waqf-act-amendments-the-center-has-filed-a-stay-petition-in-the-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട് ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളില്ല; കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയില്&#x200d;</title>
		<link>https://www.chandrikadaily.com/loans-of-wayanad-disaster-victims-will-not-be-written-off-central-government-in-high-court.html</link>
					<comments>https://www.chandrikadaily.com/loans-of-wayanad-disaster-victims-will-not-be-written-off-central-government-in-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 26 Mar 2025 09:05:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[wayanad landslide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335860</guid>

					<description><![CDATA[ദുരന്ത ബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്നും കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>വയനാട് ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയില്&#x200d;. ഇവരുടെ ബാങ്ക് വായ്പ പുനക്രമീകരിക്കുമെന്നും ഒരു വര്&#x200d;ഷത്തെ മൊറട്ടോറിയവും ഉള്&#x200d;പ്പെടുമെന്നും കേന്ദ്ര സര്&#x200d;ക്കാര്&#x200d; പറഞ്ഞു. ദുരന്ത ബാധിതരുടെ വായ്പയില്&#x200d; ബാക്കിയുള്ള തുകയും പലിശയും പുതിയ വായ്പയായി കണക്കാക്കുമെന്നും വായ്പാ തിരിച്ചടവിന് കൂടുതല്&#x200d; സമയം നല്&#x200d;കുമെന്നും കേന്ദ്ര സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കി.</p>
<p>വായ്പ പുനക്രമീകരണത്തില്&#x200d; കേന്ദ്രത്തോട് കടുത്ത അതൃപ്തി ഹൈക്കോടതി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ഉള്&#x200d;പ്പടെയുള്ളവര്&#x200d; പങ്കെടുത്ത യോഗത്തിലെ തീരുമാനമെന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; മറുപടി നല്&#x200d;കി. മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശ ഈടാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. അങ്ങനെയെങ്കില്&#x200d; വായ്പയെടുത്ത ദുരന്ത ബാധിതര്&#x200d;ക്ക് എന്ത് ഗുണമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്&#x200d;ശനം.</p>
<p>ദുരന്ത ബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്നും കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. വായ്പ എഴുതിത്തള്ളുന്നതില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; മനസര്&#x200d;പ്പിച്ച് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്&#x200d;ദ്ദേശിച്ചു. സാഹചര്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഒരു വര്&#x200d;ഷത്തിന് ശേഷം വായ്പാ തിരിച്ചടവിന് ശേഷിയുണ്ടാകുമെന്നും വായ്പ എഴുതിത്തള്ളുന്നത് പരിഗണനയിലില്ലെന്നും കേന്ദ്ര സര്&#x200d;ക്കാര്&#x200d; ആവര്&#x200d;ത്തിച്ചു.</p>
<p>ബാങ്കേഴ്‌സ് സമിതിയുടെ തീരുമാനത്തിന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; അംഗീകാരം നല്&#x200d;കിയോ എന്നും സമിതിയുടെ ശുപാര്&#x200d;ശയുടെ അടിസ്ഥാനത്തില്&#x200d; മാത്രമാണോ കേന്ദ്രം തീരുമാനമെടുക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. കൊവിഡ് സമയത്ത് പോലും മൊറട്ടോറിയമാണ് വായ്പയ്ക്ക് നല്&#x200d;കിയതെന്നും കേന്ദ്രത്തിന്റെ മറുപടി. ഇക്കാര്യത്തില്&#x200d; ഏപ്രില്&#x200d; ഏഴിനകം വിശദമായ സത്യവാങ്മൂലം നല്&#x200d;കാന്&#x200d; കേന്ദ്രത്തിന് ഹൈക്കോടതി നിര്&#x200d;ദ്ദേശം നല്&#x200d;കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്&#x200d; സ്വമേധയാ സ്വീകരിച്ച ഹര്&#x200d;ജി ഡിവിഷന്&#x200d; ബെഞ്ച് ഏപ്രില്&#x200d; ഒന്&#x200d;പതിന് വീണ്ടും പരിഗണിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/loans-of-wayanad-disaster-victims-will-not-be-written-off-central-government-in-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭാഷാ യുദ്ധത്തിന്റെ രാഷ്ട്രീയം</title>
		<link>https://www.chandrikadaily.com/the-politics-of-language-warfare.html</link>
					<comments>https://www.chandrikadaily.com/the-politics-of-language-warfare.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 13 Mar 2025 05:01:34 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[M.K. Stalin]]></category>
		<category><![CDATA[tamilnadgovernment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333657</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ഹിന്ദി അടിച്ചേല്&#x200d;പിക്കാനുള്ള ത്രിഭാഷാ നീക്കത്തില്&#x200d; തമിഴ്നാടും കേന്ദ്ര സര്&#x200d;ക്കാറും തമ്മിലുള്ള പോരാട്ടം കടുക്കുമ്പോള്&#x200d; തമിഴ് നാടിന്റെ ഭാഷായുദ്ധം വീണ്ടും ചര്&#x200d;ച്ചയാവുകയാണ്. ഡി.എം.കെ സര്&#x200d;ക്കാര്&#x200d; വിദ്യാര്&#x200d;ത്ഥികളുടെ ഭാവി നശിപ്പിക്കു കയാണെന്നും സംസ്‌കാര ശൂന്യ നടപടിയാണ് ഡി.എം.കെ പിന്തുടരുന്നതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്&#x200d;മേന്ദ്ര പ്രഥാന്&#x200d; പാര്&#x200d;ലമെന്റില്&#x200d; പറഞ്ഞപ്പോള്&#x200d; കേന്ദ്ര മന്ത്രി വാക്കുകള്&#x200d; സൂക്ഷിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി രാജാവാണെന്ന് കരുതി ധിക്കാരം പറയാതെ അച്ചടക്കം പാലിക്കണമെന്നുമായിരുന്നു സ്റ്റാലിന്റെ തിരിച്ചടി.</p>
<p>2020 ലെ ദേശീയ പാഠ്യക്രമം അഥവാ എന്&#x200d;.ഇ.പി നടപ്പാക്കിയില്ലെങ്കില്&#x200d; തമിഴ്നാടിന് സമഗ്ര ശിക്ഷാ പദ്ധതിക്ക് കീഴിലുള്ള കേന്ദ്രഫണ്ട് ലഭിക്കുകയില്ല എന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തോടെയാണ് ഹിന്ദി തമിഴ് പോരിന് മൂര്&#x200d;ച്ച ഏറുന്നത്. എന്&#x200d;.ഇ.പി ഒക്കെ നടപ്പിലാക്കാം, പക്ഷേ ത്രിഭാഷ രീതി വേണ്ട ദ്വിഭാഷ തന്നെ മതി എന്നതായിരുന്നു തമിഴ്നാടിന്റെ നിലപാട്. കേന്ദ്ര സര്&#x200d;ക്കാര്&#x200d; 10,000 കോടി രൂപ വാഗ്ദാനം ചെയ്താല്&#x200d; കൂടിയും തമിഴ്നാട്ടില്&#x200d; ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനുള്ള മോഹം മനസിലിരിക്കട്ടെ എന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. തമിഴ്നാടിനെ 2,000 വര്&#x200d;ഷം പിന്നോട്ടടിക്കാന്&#x200d; കാരണമാകുന്ന തെറ്റ് എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് കേന്ദ്രസര്&#x200d;ക്കാരിന്റെ ത്രിഭാഷ നയത്തിനെതിരെ തമിഴ്നാട് ഒന്നടങ്കം പ്രതിഷേധിക്കുന്നത്.</p>
<p>ബി.ജെ.പി ഒഴികെയുള്ള തമിഴ്നാട്ടിലെ മുഴുവന്&#x200d; രാഷ്ട്രീയ പാര്&#x200d;ട്ടികളും ഹിന്ദി അടിച്ചേല്&#x200d;പ്പിക്കുന്നതിന് എതിരാണ്. പുതിയ രാഷ്ട്രീയ കക്ഷിയുണ്ടാക്കിയ നടന്&#x200d; വിജയ് കൂടി ഹിന്ദി വിഷയത്തില്&#x200d; പ്രതിഷേധം അറിയിച്ചതോടെ തമിഴ്മണ്ണിന്റെ രോഷാഗ്നി കേന്ദ്രം വരെയും അലയടിക്കുന്നുണ്ട്. തമിഴ്നാട് ബി.ജെ.പിയിലെ തന്നെ പല നേതാക്കളും കേന്ദ്ര നയത്തില്&#x200d; പ്രതിഷേധിച്ച് രാജിവയ്ക്കാനും തുടങ്ങിയതായാണ് വിവരം.</p>
<p>തമിഴ്നാടിന്റെ ഹിന്ദി വിരുദ്ധ പോരാട്ടത്തിന് ഏതാണ്ട് ഒമ്പത് പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്. 2014ല്&#x200d; ബി.ജെ.പി അധികാരത്തിത്തെിയതോടെയാണ് സംസ്ഥാനത്ത് ഹിന്ദി സാര്&#x200d;വത്രികമാക്കാനുള്ള ശക്തമായ ശ്രമങ്ങള്&#x200d; ആരംഭിച്ചത്. തങ്ങളുടെ ആത്മാഭിമാനത്തിനേല്&#x200d;പ്പിക്കുന്ന മുറിവായാണ് കേന്ദ്ര സര്&#x200d;ക്കാറിന്റെ നീക്കത്തെ തമിഴ്നാട് സര്&#x200d;ക്കാര്&#x200d; വിലയിരുത്തുന്നത്. ഹിന്ദിയുടെ കടന്നുകയറ്റം പല സംസ്ഥാനങ്ങളിലും അവരുടെ സ്വന്തം ഭാഷയെ ഇല്ലാതാക്കാന്&#x200d; കാരണമായിട്ടുണ്ടെന്നും ബീഹാര്&#x200d; പോലെയുള്ള സംസ്ഥാനങ്ങള്&#x200d; ഇതിന് ഉദാഹരണമാണെന്നും അവര്&#x200d; ചൂണ്ടിക്കാണിക്കുന്നു.</p>
<p>ഒരു രാജ്യം ഒരുതിരഞ്ഞെടുപ്പ് ഒരുഭാഷ എന്നതാണ് മോദി സര്&#x200d;ക്കാറിന്റെ ലക്ഷ്യമെന്നും ബഹുസ്വരതയുടെ കടക്കല്&#x200d; കത്തിവെക്കാനുള്ള സംഘ്പരിവാര്&#x200d; ശ്രമത്തിന്റെ ഭാഗമായി ഇതിനെ അവര്&#x200d; വിലയിരുത്തുന്നു. ഇതൊരു രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നും തമിഴ് സര്&#x200d;ക്കാര്&#x200d; കരു തുന്നു. തമിഴ്നാട്ടില്&#x200d; ഇടംനേടാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് കേന്ദ്രത്തിന്റെ പുതിയ ശ്രമമെന്നാണ് മുഖ്യമന്ത്രി സ്റ്റാലിനും ഡി.എം.കെയും വിശ്വസിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെ ഇക്കാര്യത്തില്&#x200d; നേരിട്ട് ഇടപെടുന്നത് ഇതിന്റെ തെളിവായി അവര്&#x200d; കാണുന്നു. കേന്ദ്ര സര്&#x200d;ക്കാരിന്റെ ശ്രമം ഭരണഘടനാ വിരുദ്ധമാണെന്നാണ് സര്&#x200d;ക്കാറിന്റെ വാദം.</p>
<p>ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ മറവില്&#x200d; ഹിന്ദി അടിച്ചേല്&#x200d;പ്പിക്കുന്നത് മുന്&#x200d;കൂട്ടി ആസൂത്രണം ചെയ്ത ഒരു രാഷ്ട്രീയ നീക്കമാണെന്നും അടുത്ത പത്ത് വര്&#x200d;ഷത്തിനുള്ളില്&#x200d; ഹിന്ദി സംസാരിക്കാത്തവരെ ഹിന്ദി സംസാരിക്കുന്നവരാക്കി മാറ്റുക എന്നതാണ് പ്രധാനമന്ത്രി ശ്രീ ഭാരതി പദ്ധതി പ്രകാരം, മൂന്ന് ഭാഷകള്&#x200d; പഠിപ്പിക്ക ണമെന്ന് നിര്&#x200d;ബന്ധിക്കുന്ന സ്‌കൂളുകള്&#x200d; കേന്ദ്രം സ്ഥാപിക്കുന്നതിന്റെ പിന്നിലെന്നും ഭരണകക്ഷി ആരോപിക്കുന്നു. ഇതോടൊപ്പം തന്നെയാണ് ജനസംഖ്യാനുപാതികമായി ലോക്‌സഭാ മണ്ഡലങ്ങള്&#x200d; പുനര്&#x200d;നിര്&#x200d;ണയിക്കാനുള്ള കേന്ദ്ര സര്&#x200d;ക്കാര്&#x200d; നീക്കത്തെയും സര്&#x200d;ക്കാര്&#x200d; കാണുന്നത്. അതു കൊണ്ടുതന്നെ ഫെഡറലിസത്തിനെതിരായ പോരാട്ടം കടുപ്പിക്കാനാണ് സ്റ്റാലിന്റെയും കൂട്ടരുടെയും തീരുമാനം. പുനര്&#x200d;നിര്&#x200d;ണയത്തില്&#x200d; മണ്ഡലങ്ങള്&#x200d; നഷ്ടമാകുന്ന മറ്റു സംസ്ഥാനങ്ങളെ ഒപ്പം നിര്&#x200d;ത്തി കേന്ദ്രത്തിനെതിരെ പടപ്പുറപ്പാടിന് ഒരുങ്ങുകയാണ് മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായി ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്&#x200d;ക്ക് അദ്ദേഹം കത്തയച്ചു കഴിഞ്ഞു. കേന്ദ്ര സര്&#x200d;ക്കാര്&#x200d; നീക്കം ഫെഡറലിസത്തിനെതിരായ ആക്രമണമാണെന്ന് കേരള, കര്&#x200d;ണാടക, ആന്ധ്ര, പശ്ചിമബംഗാള്&#x200d;, തെലങ്കാന, പഞ്ചാബ്, ഒഡീഷ മുഖ്യമന്ത്രി മാര്&#x200d;ക്ക് അയച്ച കത്തില്&#x200d; പറയുന്നത്.</p>
<p>ജനസംഖ്യാനുപാതികമായി മണ്ഡല പുനര്&#x200d;നിര്&#x200d;ണയം നടന്നാല്&#x200d; ദക്ഷിണേന്ത്യന്&#x200d; സംസ്ഥാനങ്ങള്&#x200d;ക്കും ജനസംഖ്യാ നിയന്ത്രണം കര്&#x200d;ശനമായി നടപ്പാക്കിയ മറ്റു സംസ്ഥാനങ്ങള്&#x200d;ക്കും വന്&#x200d; തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്&#x200d;. കേരളവും തമിഴ്‌നാടും കര്&#x200d;ണാടകയും അടക്കമുള്ള സംസ്ഥാനങ്ങള്&#x200d;ക്ക് ലോക്‌സഭയിലെ പ്രാതിനിധ്യം കുത്തനെ കുറയും. അതേ സമയം ബി.ജെ.പിക്ക് മുന്&#x200d;തൂക്കമുള്ള, ജനസംഖ്യാ നിയന്ത്രണ പദ്ധതികളോട് എല്ലാ കാലത്തും പുറംതിരിഞ്ഞു നിന്ന സംസ്ഥാനങ്ങള്&#x200d;ക്ക് വലിയ തോതില്&#x200d; നേട്ടമുണ്ടാവുകയും സീറ്റുകള്&#x200d; വര്&#x200d;ധിക്കുകയും ചെയ്യും. ഇക്കാര്യവും തുറന്നുകാട്ടി ശക്തമായ പ്രതിരോധം തീര്&#x200d;ക്കാനുള്ള ഒരുക്കത്തിലാണ് തമിഴ്നാട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-politics-of-language-warfare.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
