<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>central govt &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/central-govt/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 12 Jun 2025 08:07:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>central govt &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദുരിതബാധിതരുടെ വായ്പകള്‍ എഴുതി തള്ളാനാകില്ല; ദുരന്തനിവാരണ അതോറിറ്റിയുടെ അധികാരം വെട്ടി കേന്ദ്രം</title>
		<link>https://www.chandrikadaily.com/loans-of-distressed-persons-cannot-be-written-off-the-center-cut-the-powers-of-the-disaster-management-authority.html</link>
					<comments>https://www.chandrikadaily.com/loans-of-distressed-persons-cannot-be-written-off-the-center-cut-the-powers-of-the-disaster-management-authority.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 12 Jun 2025 08:07:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central govt]]></category>
		<category><![CDATA[dhuranthanivaranaathority]]></category>
		<category><![CDATA[Loan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344422</guid>

					<description><![CDATA[ പ്രസ്തുത വകുപ്പ് പ്രകാരം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രത്തോട് നിലപാടറിയിക്കാന്‍ ഏപ്രില്‍ 10-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ദുരിതബാധിതരുടെ വായ്പകള്&#x200d; എഴുതിത്തള്ളാന്&#x200d; ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം നല്&#x200d;കുന്ന വകുപ്പ് 13 ദുരന്തനിവാരണ നിയമത്തില്&#x200d; നിന്ന് ഒഴിവാക്കിയതായി കേന്ദ്രം. പ്രസ്തുത വകുപ്പ് പ്രകാരം ചൂരല്&#x200d;മല-മുണ്ടക്കൈ ഉരുള്&#x200d;പ്പൊട്ടല്&#x200d; ബാധിതരുടെ ബാങ്ക് വായ്പകള്&#x200d; എഴുതിത്തള്ളുന്ന കാര്യത്തില്&#x200d; കേന്ദ്രത്തോട് നിലപാടറിയിക്കാന്&#x200d; ഏപ്രില്&#x200d; 10-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.</p>
<p>എന്നാല്&#x200d; ഈ വകുപ്പ് ഒഴിവാക്കി നിയമത്തില്&#x200d; ഭേദഗതിവരുത്തി മാര്&#x200d;ച്ച് 29-ന് വിജ്ഞാപനം പുറപ്പെടുവിച്ചെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അണ്ടര്&#x200d; സെക്രട്ടറി ചന്ദന്&#x200d; സിങ്ങ് സത്യവാങ്മൂലത്തില്&#x200d; പറഞ്ഞു. ചൂരല്&#x200d;മല-മുണ്ടക്കൈ ഉരുള്&#x200d;പൊട്ടല്&#x200d; ബാധിതരുടെ വായ്പ ഇത്തരത്തില്&#x200d; എഴുതിത്തള്ളാനാകില്ലെന്ന് സത്യവാങ്മൂലത്തില്&#x200d; വ്യക്തമാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/loans-of-distressed-persons-cannot-be-written-off-the-center-cut-the-powers-of-the-disaster-management-authority.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/central-government-rejects-demand-to-declare-wild-boar-as-a-pest.html</link>
					<comments>https://www.chandrikadaily.com/central-government-rejects-demand-to-declare-wild-boar-as-a-pest.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 09 Jun 2025 09:03:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central govt]]></category>
		<category><![CDATA[forest department]]></category>
		<category><![CDATA[wild boar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344032</guid>

					<description><![CDATA[കാട്ടുപന്നി നിലവില്‍ ഷെഡ്യൂള്‍ഡ് രണ്ടില്‍പ്പെട്ട വന്യജീവിയാണ്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്&#x200d;ക്കാര്&#x200d;. ഇതു സംബന്ധിച്ച കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് ആര്&#x200d;ക്കും വെടിവെച്ചു കൊല്ലാന്&#x200d; അനുവാദം കൊടുക്കുന്നത്, ഗുണത്തേക്കാളേറെ ദോഷകരമാകുമെന്നാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; നിലപാട്. അതേസമയം കടുവയും ആനയും സംരക്ഷിത പട്ടികയില്&#x200d; തുടരുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.</p>
<p>കാട്ടുപന്നി നിലവില്&#x200d; ഷെഡ്യൂള്&#x200d;ഡ് രണ്ടില്&#x200d;പ്പെട്ട വന്യജീവിയാണ്. ഷെഡ്യൂള്&#x200d; രണ്ടിലുള്ള കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കാലങ്ങളായി കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു വരികയാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാന്&#x200d; അനുവാദം നല്&#x200d;കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.</p>
<p>എന്നാല്&#x200d; നിലവിലെ നിയമ പ്രകാരം, ഷെഡ്യൂള്&#x200d;ഡ് രണ്ടിലെ മൃഗങ്ങളെ, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നപക്ഷം വെടിവെച്ചു കൊല്ലാന്&#x200d; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d;ക്ക് തീരുമാനമെടുക്കാം. ഇത്തരത്തില്&#x200d; കേരളത്തില്&#x200d; അടക്കം നടപടിയെടുത്തിട്ടുണ്ട്. നിയമത്തില്&#x200d; ഇത്തരമൊരു ക്ലോസ് നിലവിലുള്ളപ്പോള്&#x200d;, ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചുകൊല്ലാന്&#x200d; അനുമതി വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.</p>
<p>കുരങ്ങിനെ ഷെഡ്യൂള്&#x200d; രണ്ടിലേക്ക് മാറ്റണമെന്ന സംസ്ഥാന സര്&#x200d;ക്കാരിന്റെ ആവശ്യവും തള്ളിയിട്ടുണ്ട്. കടുവ, കുരങ്ങ്, ആന തുടങ്ങി സംരക്ഷിത പട്ടികയിലുള്ള മൃഗങ്ങള്&#x200d; ആ പട്ടികയില്&#x200d; തന്നെ തുടരും. നിലവില്&#x200d; ഷെഡ്യൂള്&#x200d; ഒന്നിലുള്ള ഒരു ജീവിയേയും ഷെഡ്യൂള്&#x200d; രണ്ടിലേക്ക് മാറ്റാന്&#x200d; ഉദ്ദേശിക്കുന്നില്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/central-government-rejects-demand-to-declare-wild-boar-as-a-pest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വംശീയ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി മണിപ്പൂരില്‍ പ്രത്യേക എന്‍ഐഎ കോടതി രൂപീകരിച്ചു</title>
		<link>https://www.chandrikadaily.com/a-special-nia-court-has-been-set-up-in-manipur-to-try-cases-related-to-communal-riots.html</link>
					<comments>https://www.chandrikadaily.com/a-special-nia-court-has-been-set-up-in-manipur-to-try-cases-related-to-communal-riots.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 23 May 2025 05:56:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central govt]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[NIA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342180</guid>

					<description><![CDATA[ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിച്ച വംശീയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി മണിപ്പൂരിലെ ചുരാചന്ദ്പൂരിലെ സെഷന്‍സ് കോടതിയെ പ്രത്യേക എന്‍ഐഎ കോടതിയായി നിയമിച്ചു.
]]></description>
										<content:encoded><![CDATA[<p>ദേശീയ അന്വേഷണ ഏജന്&#x200d;സി (എന്&#x200d;ഐഎ) അന്വേഷിച്ച വംശീയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി മണിപ്പൂരിലെ ചുരാചന്ദ്പൂരിലെ സെഷന്&#x200d;സ് കോടതിയെ പ്രത്യേക എന്&#x200d;ഐഎ കോടതിയായി നിയമിച്ചു.</p>
<p>ദേശീയ അന്വേഷണ ഏജന്&#x200d;സി ആക്റ്റ് 2008 (2008 ലെ 34) സെക്ഷന്&#x200d; 11 പ്രകാരം മണിപ്പൂരിലെ ചുരാചന്ദ്പൂര്&#x200d; ജില്ലയിലെ ജില്ലാ ആന്റ് സെഷന്&#x200d;സ് ജഡ്ജിയെ പ്രത്യേക കോടതിയായി നിയമിച്ചതായി ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ഒരു അറിയിപ്പില്&#x200d; അറിയിച്ചു.</p>
<p>&#8216;ദേശീയ അന്വേഷണ ഏജന്&#x200d;സി AC 008 (2008 ലെ 34) ന്റെ 11-ാം വകുപ്പ് നല്&#x200d;കുന്ന അധികാരങ്ങള്&#x200d; വിനിയോഗിച്ച്, മണിപ്പു ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഇതിനാല്&#x200d; കോടതി ഓഫ് ഡിസ്ട്രിക്റ്റിനെ നിയമിക്കുന്നു.</p>
<p>പ്രത്യേക കോടതിയുടെ അധികാരപരിധി മണിപ്പൂരിലുടനീളം വ്യാപിക്കും.<br />
2023 മെയ് 3-ന് ആരംഭിച്ച വംശീയ അക്രമവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന കേസുകള്&#x200d; എന്&#x200d;ഐഎ ഏറ്റെടുത്തു. ഈ കേസുകളില്&#x200d; ജിരിബാമില്&#x200d; ആറ് സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും മറ്റ് അക്രമ സംഭവങ്ങളും ഉള്&#x200d;പ്പെടുന്നു.</p>
<p>കുറ്റകൃത്യങ്ങളുടെ തീവ്രതയും മണിപ്പൂരില്&#x200d; വര്&#x200d;ദ്ധിച്ചുവരുന്ന അക്രമങ്ങളും കണക്കിലെടുത്ത് അന്വേഷണത്തിനായി ഏജന്&#x200d;സിക്ക് കൈമാറാന്&#x200d; എംഎച്ച്എ തീരുമാനിച്ചതിന് ശേഷം 2024 നവംബറില്&#x200d; എന്&#x200d;ഐഎ ഈ കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തു.</p>
<p>2023 മെയ് 3 മുതല്&#x200d; നിരവധി മാസങ്ങളോളം മണിപ്പൂര്&#x200d; അക്രമത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മെയ്തികള്&#x200d;ക്ക് പട്ടികവര്&#x200d;ഗ്ഗ (എസ്ടി) പദവി നല്&#x200d;കുന്നതിനുള്ള ഹൈക്കോടതി ശുപാര്&#x200d;ശയില്&#x200d; മലയോര ജില്ലകളില്&#x200d; താമസിക്കുന്ന കുക്കി-സോ ആദിവാസികള്&#x200d; പ്രതിഷേധിച്ചതിന് ശേഷമാണ് ഇത് ആരംഭിച്ചത്.</p>
<p>ഇംഫാല്&#x200d; താഴ്വര ആസ്ഥാനമായുള്ള മെയ്റ്റിസും സമീപ കുന്നുകള്&#x200d; കേന്ദ്രീകരിച്ചുള്ള കുക്കി-സോ ഗ്രൂപ്പുകളും തമ്മിലുള്ള വംശീയ അക്രമത്തില്&#x200d; 260 പേര്&#x200d; കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്&#x200d; ഭവനരഹിതരാകുകയും ചെയ്തു.</p>
<p>മണിപ്പൂര്&#x200d; നിലവില്&#x200d; രാഷ്ട്രപതി ഭരണത്തിന് കീഴിലാണ്, ഫെബ്രുവരി 9 ന് അന്നത്തെ മുഖ്യമന്ത്രി എന്&#x200d; ബിരേന്&#x200d; സിംഗ് രാജിവച്ചതിന് ശേഷം ഫെബ്രുവരി 13 ന് ഇത് ഏര്&#x200d;പ്പെടുത്തി. 2027 വരെ കാലാവധിയുള്ള സംസ്ഥാന നിയമസഭ താല്&#x200d;ക്കാലികമായി നിര്&#x200d;ത്തിവച്ചിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-special-nia-court-has-been-set-up-in-manipur-to-try-cases-related-to-communal-riots.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതിയ സെബി ചെയർമാൻ സ്ഥാനത്തേക്ക് കേന്ദ്ര സർ‌ക്കാര്&#x200d; അപേക്ഷ ക്ഷണിച്ചു</title>
		<link>https://www.chandrikadaily.com/central-government-has-invited-applications-for-the-post-of-new-sebi-chairman.html</link>
					<comments>https://www.chandrikadaily.com/central-government-has-invited-applications-for-the-post-of-new-sebi-chairman.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 27 Jan 2025 14:59:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central govt]]></category>
		<category><![CDATA[chairman]]></category>
		<category><![CDATA[sebi]]></category>
		<category><![CDATA[vaccency]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327645</guid>

					<description><![CDATA[മാസം 5.62 ലക്ഷം ശമ്പളം]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് കേന്ദ്ര ധനമന്ത്രാലയം. നിലവിലെ ചെയർപേഴ്സൺ മാധബി പുരി ബുച്ചിന്റെ മൂന്ന് വർഷത്തെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. 2022 മാർച്ച് 2നായിരുന്നു മാധബി ചുമതലയേറ്റത്. ഫെബ്രുവരി 28ന് കാലാവധി അവസാനിക്കും. സെബി ചെയർമാൻ സ്ഥാനത്തേക്കുള്ള അപേക്ഷകൾ ഫെബ്രുവരി 17നകം സമർപ്പിക്കണം. കാലാവധി അഞ്ച് വർഷം അല്ലെങ്കിൽ 65 വയസ് ആണ്.</p>
<p>പുനർ നിയമനത്തിന് അർഹതയുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. കേന്ദ്രസർക്കാറിലെ ഒരു സെക്രട്ടറിക്ക് ലഭിക്കുന്ന ശമ്പളവും അലവൻസുകളും സെബി ചെയർമാനും ലഭിക്കും. പ്രതിമാസം 5,62,500 രൂപയാണ് ശമ്പളം.</p>
<p>2022 മാർച്ചിൽ സെബി മേധാവി ആയി ചുമതലയേറ്റ മാധബി ബുച്ച് സ്വകാര്യ മേഖലയിൽ നിന്ന് സെബിയുടെ അധ്യക്ഷപദത്തിലേക്ക് എത്തിയ ആദ്യ വ്യക്തിയാണ്. സെബി ചെയർപേഴ്‌സണായി നിയമിക്കപ്പെടുന്നതിന് മുമ്പ് 2021 ഒക്‌ടോബർ 4 വരെ സെബിയുടെ മുഴുവൻ സമയ അംഗമായി സേവനമനുഷ്ഠിച്ചു.</p>
<p>കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യു എസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് സെബി ചെയർപേഴ്സൺ ബുച്ചിനും അവരുടെ ഭർത്താവ് ധവൽ ബുച്ചിനും അദാനി പണമിടപാട് അഴിമതിയിൽ ഉപയോഗിച്ച ഓഫ്‌ഷോർ ഫണ്ടുകളിൽ ഓഹരിയുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാൽ ദമ്പതികൾ ആരോപണം നിഷേധിക്കുകയും ചെയ്തു. പിന്നീട് 2024 സെപ്റ്റംബറിൽ ഏകദേശം 500 സെബി ജീവനക്കാർ ‘ടോക്സിക്’ തൊഴിൽ സംസ്കാരത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/central-government-has-invited-applications-for-the-post-of-new-sebi-chairman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്ര സര്&#x200d;ക്കാരിന്റെ അവഗണനക്കെതിരെ വയനാട്ടില്&#x200d; നവംബര്&#x200d; 19ന് യു.ഡി.എഫ് ഹര്&#x200d;ത്താല്&#x200d;</title>
		<link>https://www.chandrikadaily.com/udf-hartal-on1-november-19-in-wayanad1.html</link>
					<comments>https://www.chandrikadaily.com/udf-hartal-on1-november-19-in-wayanad1.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 15 Nov 2024 12:56:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[central govt]]></category>
		<category><![CDATA[harthal]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[news]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[wayanad landslide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317619</guid>

					<description><![CDATA[യു.ഡി.എഫ് ഹര്&#x200d;ത്താല്&#x200d; ആഹ്വാനം ചെയ്തതിന് പിന്നാലെ എല്&#x200d;.ഡി.എഫും ഹര്&#x200d;ത്താല്&#x200d; പ്രഖ്യാപിച്ചു. 


]]></description>
										<content:encoded><![CDATA[<p>മുണ്ടക്കൈ-ചൂരല്&#x200d;മല ഉരുള്&#x200d;പ്പൊട്ടല്&#x200d; ദുരന്തബാധിതര്&#x200d;ക്ക് സഹായം നിഷേധിച്ച കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് 19ന് വയനാട്ടില്&#x200d; യു.ഡി.എഫ് ഹര്&#x200d;ത്താലിന് ആഹ്വാനം ചെയ്തു. കേന്ദ്ര സര്&#x200d;ക്കാരിന്റെ അവഗണനയിലും പുനരധിവാസം വൈകിപ്പിക്കുന്ന സംസ്ഥാന സര്&#x200d;ക്കാര്&#x200d; നിലപാടിലും പ്രതിഷേധിാണ് യു.ഡി.എഫ് ഹര്&#x200d;ത്താല്&#x200d; ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്&#x200d; വൈകീട്ട് ആറ് വരെയാണ് ഹര്&#x200d;ത്താല്&#x200d;. പുനരധിവാസം വൈകുന്ന സാഹചര്യത്തില്&#x200d; ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാന്&#x200d; സാധിക്കില്ലെന്ന് ടി. സിദ്ദീഖ് എം.എല്&#x200d;.എ പറഞ്ഞു.</p>
<p>ഇതിന് പിന്നാലെ ദുരിതബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ എല്&#x200d;.ഡി.എഫും ഹര്&#x200d;ത്താല്&#x200d; പ്രഖ്യാപിച്ചു.</p>
<p>വയനാട് ദുരന്ത ബാധിതരോട് കേന്ദ്ര സര്&#x200d;ക്കാര്&#x200d; കാട്ടുന്ന അവഗണനക്തിരെ യു.ഡി.എഫ് എം.പിമാര്&#x200d; പാര്&#x200d;ലമെന്റില്&#x200d; പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d; പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്&#x200d;ശനമുണ്ടായിട്ടും കേന്ദ്ര സംഘം പഠനം നടത്തിയിട്ടും കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഒരു രൂപ പോലും സംസ്ഥാനത്തിന് നല്&#x200d;കില്ലെന്ന അറിയിപ്പ് ഞെട്ടലുളവാക്കുന്നതാണെന്നും സതീശന്&#x200d; പറഞ്ഞു. ബി.ജെ.പി സര്&#x200d;ക്കാര്&#x200d; കേരളത്തോട് കാട്ടുന്ന അവഗണനയ്ക്കെതിരെ യു.ഡി.എഫ് അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നെന്നും കേന്ദ്ര അവഗണനയെ കുറിച്ച് നിയമസഭയിലും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തില്&#x200d; ഇല്ലെന്ന തരത്തിലുള്ള നിലപാടാണ് ബി.ജെ.പി സര്&#x200d;ക്കാര്&#x200d; സ്വീകരിക്കുന്നതെന്നും വി ഡി സതീശന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. അതിനെതിരെ ശക്തമായ പ്രതിഷേധം പാര്&#x200d;ലമെന്റില്&#x200d; കേരളത്തില്&#x200d; നിന്നുള്ള യു.ഡി.എഫ് എം.പിമാര്&#x200d; ഉയര്&#x200d;ത്തുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>വയനാട് ഉരുള്&#x200d;പ്പൊട്ടല്&#x200d; ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന്് കേന്ദ്ര സര്&#x200d;ക്കാര്&#x200d; അറിയിച്ചിരുന്നു. എസ്.ഡി.ആര്&#x200d;.എഫ്, എന്&#x200d;.ഡി.ആര്&#x200d;.എഫ് മാനദണ്ഡങ്ങള്&#x200d; പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി അറിയിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/udf-hartal-on1-november-19-in-wayanad1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അലങ്കോലമാകുന്ന ആകാശ പാത</title>
		<link>https://www.chandrikadaily.com/a-cluttered-skyway.html</link>
					<comments>https://www.chandrikadaily.com/a-cluttered-skyway.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 21 Oct 2024 05:50:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Airlines]]></category>
		<category><![CDATA[central govt]]></category>
		<category><![CDATA[fake bomb threat]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314289</guid>

					<description><![CDATA[24 മണിക്കുറിനിടെ മാത്രം കൊച്ചിയുള്&#x200d;പ്പെടെ 11 വിമാന സര്&#x200d;വീസുകളെ ബോംബ് ഭീഷണി ബാധിക്കുകയുണ്ടായി]]></description>
										<content:encoded><![CDATA[<p>വിമാനങ്ങള്&#x200d;ക്ക് നേരെ നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കുന്ന വ്യാജ ബോംബ് ഭീഷണികള്&#x200d; രാജ്യത്തിന്റെ ആകാശ പാതയെ അലങ്കോലമാക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന വ്യോമയാത്ര സങ്കീര്&#x200d;ണവും സംഘര്&#x200d;ഷഭരിതവുമായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളാണ് ഇപ്പോഴുള്ളത്. 24 മണിക്കുറിനിടെ മാത്രം കൊച്ചിയുള്&#x200d;പ്പെടെ 11 വിമാന സര്&#x200d;വീസുകളെ ബോംബ് ഭീഷണി ബാധിക്കുകയുണ്ടായി. ആറു ദിവസത്തിനിടെ 70 വി മാനങ്ങളാണ് രാജ്യത്ത് ബോംബ് ഭീഷണിക്കിരയായത്. മുംബൈയില്&#x200d; നിന്ന് ഡല്&#x200d;ഹിയിലേക്കുള്ള ഇന്&#x200d;ഡിഗോ വിമാനത്തിനു നേരെയാണ് ആദ്യം ഭീഷണിയുയര്&#x200d;ന്നത്. 200 യാത്രക്കാരും ജീവനക്കാരുമായി ചൊവ്വാഴ്ച രാത്രി പറന്നുയര്&#x200d;ന്ന വിമാനം ഭീഷണിയെ തുടര്&#x200d;ന്ന് അഹമ്മദാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നീട് ബെംഗളുരുവിലേക്ക് പോകുകയായിരുന്ന ആകാശ എയറിന് ബോംബ് ഭീഷണിയെ തുടര്&#x200d;ന്ന് ഡല്&#x200d;ഹിയിലേക്ക് മടങ്ങേണ്ടിവന്നു. ഡല്&#x200d;ഹി ഷിക്കാഗോ എയര്&#x200d; ഇന്ത്യ വിമാനം, ജയ്പൂര്&#x200d; ബെംഗളൂരു എയര്&#x200d; ഇന്ത്യ എക്സ്പ്രസ്, ദമാം ലക്‌നൗ ഇന്&#x200d;ഡിഗോ വിമാനം, ദര്&#x200d;ഭംഗ മുംബൈ സ്‌പൈസ് ജെറ്റ് വിമാനം, സിലി ഗുരിബെംഗളൂരു ആകാശ എയര്&#x200d;, അലയന്&#x200d;സ് എയര്&#x200d; അ മൃതസര്&#x200d;ഡെറാഡൂണ്&#x200d;ഡല്&#x200d;ഹി വിമാനം, എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ് വിമാനം, മധുരയില്&#x200d; നിന്ന് സിംഗപ്പൂരിലേക്കുള്ള ഏഴ് വിമാനങ്ങള്&#x200d; തുടങ്ങി ഭീഷണിയുടെ നിഴലിലായവ നിരവധിയാണ്.</p>
<p>സോഷ്യല്&#x200d; മീഡിയാ പ്ലാറ്റ്ഫോമായ എക്‌സ്സിലൂടെ വരുന്ന ഭീഷണികളെ തുടര്&#x200d;ന്ന് യാത്രക്കാരെ സുരക്ഷാ പരിശോധനകള്&#x200d;ക്ക് വിധേയരാക്കേണ്ടിവരികയും അതുവഴി യാത്രകള്&#x200d; മണിക്കൂറുകളോളം വൈകിക്കൊണ്ടിരിക്കുന്നതുമാണ് ഈ ഭീഷണികളുടെ അനന്തരഫലം. ഇങ്ങനെ വിമാനങ്ങള്&#x200d; വൈകുന്നതുമൂലമുണ്ടാകുന്ന പ്രയാസങ്ങള്&#x200d; വീസാപ്രശ്‌നമുള്&#x200d;പ്പെടെ വിവരണാതീതമാണ്. കുട്ടികളും സ്ത്രീകളുമുള്&#x200d;പ്പെടെ വിമാനത്താവളങ്ങളില്&#x200d; അനുഭവിക്കുന്ന ദുരിതങ്ങള്&#x200d; വേറെയും. വ്യാജ ബോംബ് ഭീഷണികള്&#x200d; വ്യോമയാന കമ്പനികളെയും തെല്ലൊന്നുമല്ല കുഴക്കുന്നത്. വ്യാജ ഭീഷണികളാണോ എന്ന് ഉറപ്പിക്കാനാകാത്തതിനാല്&#x200d; അടിയന്തരമായ സുരക്ഷാ നടപടികള്&#x200d; സ്വീകരിക്കാന്&#x200d; കമ്പനികളും വിമാനത്താവളങ്ങളും നിര്&#x200d;ബന്ധിതരായിത്തീരുകയാണ്. രാജ്യത്തിന്റെ ആകാശപാതക്കുനേരെ നിലനില്&#x200d;ക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തെ ഗൗരവത്തോടെ കാണാനും ഈ പ്രവണതക്ക് അന്ത്യം കുറിക്കാനും കേന്ദ്ര സര്&#x200d;ക്കാറിന്റ ഭാഗത്തുനിന്ന് ചടുലമായ ഇടപെടലുണ്ടാവുകയെന്നാണ് ഏക പരിഹാരമാര്&#x200d;ഗം. വ്യാജ ഭീഷണിക്കെതിരെ സര്&#x200d;ക്കാര്&#x200d; കര്&#x200d;ശന നടപടി വേണമെന്ന് വിമാനക്കമ്പനികള്&#x200d; തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു. തടസപ്പെട്ട ഷെഡ്യൂളുകള്&#x200d; വളരെയധികം അസൗകര്യങ്ങളും വലിയ ചിലവുകളും ഉണ്ടാക്കുന്നതിനാല്&#x200d; ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നാണ് അവരുടെ സര്&#x200d;ക്കാറിനോടുള്ള അഭ്യര്&#x200d;ത്ഥന. ഓരോ ഭീഷണിമൂലവും വിമാനക്കമ്പനികള്&#x200d;ക്കുണ്ടാകുന്നത് കോടികളുടെ നഷ്ടമാണ്. വ്യാജ എക്കൗണ്ടുകളില്&#x200d;നിന്നാണ് ഭീഷണികള്&#x200d; വന്നുകൊണ്ടിരിക്കുന്നതെന്നത് ഇക്കാര്യത്തില്&#x200d; സര്&#x200d;ക്കാറിന്റെ നേരിട്ടുള്ള ഇടപെടലുകളാണ് ആവശ്യപ്പെടുന്നത്. എന്നാല്&#x200d; ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന ഭീഷണികള്&#x200d; സര്&#x200d;ക്കാറിന്റെ ഉദാസീനമായ നിലപാടിലേക്കാണ് വിരല്&#x200d; ചൂണ്ടുന്നത്. ഇത്തരം സന്ദേശങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന പരിശോധനകളില്&#x200d; ഒന്നും കണ്ടെത്താന്&#x200d; കഴിയാത്തത് ഭീഷണികള്&#x200d; നേരംപോക്കുമാത്രമാണെന്ന് വ്യക്തമാക്കുന്നു. പക്ഷേ വിമാന കമ്പനികള്&#x200d;ക്ക് ഇതിനെ ഒരിക്കലും ലാഘവത്തോടെ കാണാന്&#x200d; കഴിയുന്നതല്ല.</p>
<p>വ്യാജ ഭീഷണികള്&#x200d;ക്ക് പിന്നില്&#x200d; പ്രവര്&#x200d;ത്തിക്കുന്നവരെ നോ ഫ്‌ളൈ പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്തുന്നത് പിഗണിക്കുമെന്ന് സര്&#x200d;ക്കാര്&#x200d; നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണില്&#x200d; ബ്യൂറോ ഓഫ് സിവില്&#x200d; ഏവിയേഷന്&#x200d; സെക്യൂരിറ്റി (ബി.സി.എ.എസ്) കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് മുമ്പാകെയാണ് ഈ നിര്&#x200d;ദേശം ആദ്യം നല്&#x200d;കിയത്. പുതിയ സാഹചര്യത്തിലും സര്&#x200d;ക്കാര്&#x200d; പല പ്രഖ്യാപനങ്ങളും നടത്തുന്നുണ്ടുവെങ്കിലും അതെല്ലാം എത്രത്തോളം പ്രായോഗികതലത്തിലുണ്ടാകുമെന്ന് കണ്ടറിയേണ്ടതാണ്. സിവില്&#x200d; ഏവിയേഷന്&#x200d; മന്ത്രാലയം, സെന്&#x200d;ട്രല്&#x200d; ഇന്&#x200d;ഡസ്ട്രിയല്&#x200d; സെക്യുരിറ്റി ഫോഴ്‌സ്, ബ്യൂറോ ഓഫ് സിവില്&#x200d; ഏവിയേഷന്&#x200d;, ദേശീയ അന്വേഷണ ഏജന്&#x200d;സി, ഇന്റലിജന്&#x200d;സ് ബ്യൂറോ എന്നിവയോടെല്ലാം അടുത്തിടെയുണ്ടായ ബോംബ് ഭീഷണി യെക്കുറിച്ച് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഉത്സവ സീസണുകളുടെയും വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളുമെല്ലാം സാഹചര്യം പരിഗണിച്ച് അതിശക്തമായ നടപടികളുമായി വ്യോമയാന വകുപ്പും കേന്ദ്ര സര്&#x200d;ക്കാറും മുന്നോട്ടുപോയിട്ടില്ലെങ്കില്&#x200d; അകാരണമായി രാജ്യത്തിന്റെ ആകാശ പാത അലങ്കോലമാകുന്ന സാഹചര്യമാണുണ്ടാവുക.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-cluttered-skyway.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട്ടില്&#x200d; വൈകുന്നതെന്ത്; കേന്ദ്ര സര്&#x200d;ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/why-is-it-late-in-wayanad-the-high-court-sought-an-explanation-from-the-central-government.html</link>
					<comments>https://www.chandrikadaily.com/why-is-it-late-in-wayanad-the-high-court-sought-an-explanation-from-the-central-government.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 10 Oct 2024 09:56:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central govt]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[landslide]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312894</guid>

					<description><![CDATA[കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങള്&#x200d; ഒക്ടോബര്&#x200d; 18നകം അറിയിക്കാനും കോടതി നിര്&#x200d;ദേശിച്ചു]]></description>
										<content:encoded><![CDATA[<p>കൊച്ചി: വയനാടിനെ വീണ്ടെടുക്കാൻ കേന്ദ്രത്തോട് എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ട് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം കൂടുതൽ സമയം തേടിയപ്പോഴാണ് കോടതിയുടെ വിമർശനം. ചൂരൽമലയുമായി ബന്ധപ്പെട്ട് ഹൈകോടതി സ്വമേധയാ എടുത്ത കേസ് വെള്ളിയാഴ്ച പരിഗണിക്കുമ്പോൾ സഹായം സംബന്ധിച്ച കൃത്യമായ സത്യവാങ്മൂലം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ മാത്രം ശ്രമിച്ചാൽ പുനരധിവാസം പൂർത്തിയാക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാരിന്റെ സഹായം ഉറപ്പാക്കണമെന്നും കേരളം നേരത്തെ ഹൈകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.</p>
<p>കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങള്&#x200d; ഒക്ടോബര്&#x200d; 18നകം അറിയിക്കാനും കോടതി നിര്&#x200d;ദേശിച്ചു. മാധ്യമങ്ങളില്&#x200d; വന്ന വാര്&#x200d;ത്ത കേന്ദ്രസഹായത്തെ ബാധിച്ചതായി സംസ്ഥാന സര്&#x200d;ക്കാര്&#x200d; കോടതിയെ അറിയിച്ചു. എസ്റ്റിമേറ്റ് കണക്കുകളിലെ തെറ്റായ വാര്&#x200d;ത്തയില്&#x200d; മാധ്യമങ്ങളെ ഹൈക്കോടതി വിമര്&#x200d;ശിക്കുകയും ചെയ്തു. പുനരധിവാസ പ്രവര്&#x200d;ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്&#x200d;ത്തകളില്&#x200d; പ്രത്യേകമായ ശ്രദ്ധവേണമെന്ന് കോടതി മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/why-is-it-late-in-wayanad-the-high-court-sought-an-explanation-from-the-central-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സെന്&#x200d;സസിന്റെ പ്രാരംഭ നടപടികളുമായി കേന്ദ്രസര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/central-govt-with-initial-steps-of-census.html</link>
					<comments>https://www.chandrikadaily.com/central-govt-with-initial-steps-of-census.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 16 Sep 2024 08:49:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[census]]></category>
		<category><![CDATA[central govt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309547</guid>

					<description><![CDATA[ജാതി സെന്&#x200d;സസിനായുള്ള സമ്മര്&#x200d;ദം എന്&#x200d;ഡിഎ ഘടകകക്ഷികളില്&#x200d; നിന്നും ശക്തമായതോടെ ജാതി കോളം കൂടി ഇത്തവണ സെന്&#x200d;സസില്&#x200d; ഉള്&#x200d;പ്പെടുത്തും.]]></description>
										<content:encoded><![CDATA[<p>ജനസംഖ്യാ കണക്കെടുപ്പിന്റെ പ്രാരംഭ നടപടികള്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; ആരംഭിച്ചു. ജാതി സെന്&#x200d;സസ് കൂടി നടത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. 2021ല്&#x200d; ആരംഭിക്കേണ്ടിയിരുന്ന സെന്&#x200d;സസിനാണ് സര്&#x200d;ക്കാര്&#x200d; ഇപ്പോള്&#x200d; തുടക്കം കുറിക്കുന്നത്.</p>
<p>ജാതി സെന്&#x200d;സസിനായുള്ള സമ്മര്&#x200d;ദം എന്&#x200d;ഡിഎ ഘടകകക്ഷികളില്&#x200d; നിന്നും ശക്തമായതോടെ ജാതി കോളം കൂടി ഇത്തവണ സെന്&#x200d;സസില്&#x200d; ഉള്&#x200d;പ്പെടുത്തും. ജെഡിയു നേതാവും ബിഹാര്&#x200d; മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്&#x200d;, എല്&#x200d;ജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാന്&#x200d;, ഹിന്ദുസ്ഥാനി അവാം മോര്&#x200d;ച്ച നേതാവും കേന്ദ്രമന്ത്രിയുമായ ജിതന്&#x200d; റാം മാഞ്ചി എന്നിവരാണ് സെന്&#x200d;സസിനുവേണ്ടി വാദിക്കുന്നത്.</p>
<p>കണക്ക് പുറത്തു വിടില്ല എന്ന വ്യവസ്ഥ ഉള്&#x200d;പ്പെടുത്താമെങ്കില്&#x200d; ജാതി കണക്കെടുപ്പ് നടത്താമെന്ന് ആര്&#x200d;എസ്എസ് സമ്മതിച്ചതോടെയാണ് ജാതി സെന്&#x200d;സസിന് കൂടി കളമൊരുങ്ങുന്നത്. ജാതി സെന്&#x200d;സസ് വാഗ്ദാനം &#8216;ഇന്ത്യ സഖ്യം&#8217; പ്രകടന പത്രികയില്&#x200d; ഉള്&#x200d;പ്പെടുത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/central-govt-with-initial-steps-of-census.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാഹനങ്ങളുടെ പിന്നിലും സീറ്റ് ബെല്&#x200d;റ്റ് നിര്&#x200d;ബന്ധം; നിയമം കര്&#x200d;ശ്ശനമാക്കാനൊരുങ്ങി കേന്ദ്രസര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/mandatory-seat-belt-in-rear-of-vehicles-the-central-government-is-about-to-tighten-the-law.html</link>
					<comments>https://www.chandrikadaily.com/mandatory-seat-belt-in-rear-of-vehicles-the-central-government-is-about-to-tighten-the-law.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 26 Aug 2024 09:28:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[car]]></category>
		<category><![CDATA[central govt]]></category>
		<category><![CDATA[seatbelt]]></category>
		<category><![CDATA[traffic rules]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307386</guid>

					<description><![CDATA[2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സുരക്ഷ പരി​ഗണിച്ച് കാറുകളുടെ പിൻ സീറ്റിലെ യാത്രക്കാർക്കും സീറ്റ് ബൽറ്റ് നിർബന്ധമാക്കുന്നു. 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും. എട്ട് സീറ്റുള്ള വാഹനങ്ങൾക്കും ഇതു ബാധകമായിരിക്കും. സീറ്റ് ബെൽറ്റുകൾക്കും പുതിയ അനുബന്ധ സാമ​ഗ്രികൾക്കും പുതിയ ​ഗുണനിലവാര വ്യവസ്ഥകൾ ഏർപ്പെടുത്താണ് കേന്ദ്ര തീരുമാനം.</p>
<p>ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് പ്രകാരമുള്ള ഘടകങ്ങളാണ് നിലവിൽ ഉപയോ​ഗിക്കുന്നത്. പാശ്ചാത്യ നിലവാരത്തിലുള്ള ഇവയ്ക്കു പകരം കേന്ദ്രം നിഷ്കർഷിക്കുന്ന ഇന്ത്യൻ സ്റ്റാൻഡേഡിലുള്ള സീറ്റ് ബെൽറ്റുകളും ആങ്കറുകളും വാഹനങ്ങളിൽ ഘടിപ്പിക്കണം. നിർമ്മാണ വേളയിൽ വാഹന നിർമാതാക്കൾ ഇത് ഉറപ്പിക്കണം.</p>
<p>നിലവിൽ പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെങ്കിലും കർശനമനല്ല. വാഹന പരിശോധനയിലും എഐ ക്യാമറകളിലും മുൻനിര യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടോ എന്നു മാത്രമാണ് പരിശോധിക്കുന്നത്. നാല് ചക്ര വാഹനങ്ങളുടെ വിഭാ​ഗത്തിൽപ്പെട്ട ക്വാഡ്രാ സൈക്കിളുകളിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mandatory-seat-belt-in-rear-of-vehicles-the-central-government-is-about-to-tighten-the-law.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിരുദദാന ചടങ്ങുകളിൽ കറുത്ത കുപ്പായവും തൊപ്പിയും വേണ്ട; നിർദേശവുമായി കേന്ദ്രം</title>
		<link>https://www.chandrikadaily.com/no-black-gown-and-cap-at-graduation-ceremonies-center-with-the-proposal.html</link>
					<comments>https://www.chandrikadaily.com/no-black-gown-and-cap-at-graduation-ceremonies-center-with-the-proposal.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 24 Aug 2024 05:17:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central govt]]></category>
		<category><![CDATA[dress code]]></category>
		<category><![CDATA[graduation ceremoney]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307300</guid>

					<description><![CDATA[ന്യൂഡൽഹി: ബിരുദദാന ചടങ്ങുകളിൽ പൊതുവെ കറുത്ത കുപ്പായവും തൊപ്പിയും ധരിക്കുന്ന രീതിയാണ് നിലനിൽക്കുന്നത്. എന്നാൽ ഇനി ഇന്ത്യയിൽ അതുവേണ്ട എന്ന തീരുമാനത്തിലേക്കാണ് പോകുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെത്തിയ വസ്ത്രധാരണരീതിയായ ബ്ലാക്ക് റോബ് ഉപേക്ഷിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഇതുസംബന്ധിച്ച നിർദേശം എയിംസ്, ഐ.എൻ.ഐ.എസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകി കഴിഞ്ഞു. ബിരുദദാന ചടങ്ങുകളിൽ അണിയുന്ന കറുത്ത കുപ്പായവും തൊപ്പിയും കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയിലെത്തിയതാണ്. അതുകൊണ്ടുതന്നെ ഓരോ സ്ഥാപനവും സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യവും സാംസ്കാരിക [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ബിരുദദാന ചടങ്ങുകളിൽ പൊതുവെ കറുത്ത കുപ്പായവും തൊപ്പിയും ധരിക്കുന്ന രീതിയാണ് നിലനിൽക്കുന്നത്. എന്നാൽ ഇനി ഇന്ത്യയിൽ അതുവേണ്ട എന്ന തീരുമാനത്തിലേക്കാണ് പോകുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെത്തിയ വസ്ത്രധാരണരീതിയായ ബ്ലാക്ക് റോബ് ഉപേക്ഷിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഇതുസംബന്ധിച്ച നിർദേശം എയിംസ്, ഐ.എൻ.ഐ.എസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകി കഴിഞ്ഞു.</p>
<p>ബിരുദദാന ചടങ്ങുകളിൽ അണിയുന്ന കറുത്ത കുപ്പായവും തൊപ്പിയും കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയിലെത്തിയതാണ്. അതുകൊണ്ടുതന്നെ ഓരോ സ്ഥാപനവും സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന പുതിയ വസ്ത്രരീതി രൂപകൽപ്പന ചെയ്യാൻ സ്ഥാപനങ്ങൾ തയ്യാറാകണം. കൊളോണിയൻ രീതി മാറ്റേണ്ടതുണ്ടെന്നും മന്ത്രാലയം സ്ഥാപനങ്ങൾക്കയച്ച കത്തിൽ പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-black-gown-and-cap-at-graduation-ceremonies-center-with-the-proposal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
