central university – Chandrika Daily https://www.chandrikadaily.com Fri, 17 Jan 2025 15:42:36 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg central university – Chandrika Daily https://www.chandrikadaily.com 32 32 കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം; അപേക്ഷ ഫെബ്രുവരി 1 വരെ https://www.chandrikadaily.com/post-graduate-degree-in-central-university-of-kerala-application-by-february-1.html https://www.chandrikadaily.com/post-graduate-degree-in-central-university-of-kerala-application-by-february-1.html#respond Fri, 17 Jan 2025 15:42:36 +0000 https://www.chandrikadaily.com/?p=326128 കേരളത്തിലെ ഒരേയൊരു കേന്ദ്ര സര്‍വകലാശാലയായ കാസര്‍കോട് ആസ്ഥാനമായുള്ള കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി – പിജി) യിലൂടെയാണ് കേരള കേന്ദ്ര സര്‍വകലാശാലയിലും പ്രവേശനം.

2025 ഫെബ്രുവരി 1ന് രാത്രി 11.50 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

അപേക്ഷ സമര്‍പ്പിക്കാന്‍ സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in, എന്‍ടിഎ വെബ്സൈറ്റ് www.nta.ac.in എന്നിവ സന്ദര്‍ശിക്കുക. കോഴ്‌സുകള്‍, യോഗ്യത, പരീക്ഷാ വിവരങ്ങള്‍ എന്നിവയും ഇവിടെ നിന്നും ലഭിക്കും. ഫെബ്രുവരി 2ന് രാത്രി 11.50 വരെ ഫീസ് അടക്കാം. ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ച് വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരമുണ്ടാകും. പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പ് മാര്‍ച്ച് ആദ്യ വാരത്തില്‍ ലഭിക്കും. പരീക്ഷക്ക് നാല് ദിവസം മുന്‍പ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് 13 മുതല്‍ 31 വരെയുള്ള തീയതികളിലാണ് പരീക്ഷ ഉണ്ടാവുക.

ഹെല്‍പ്പ് ഡസ്‌ക്: 01140759000.
ഇ മെയില്‍: helpdesk-cuetpg@nta.ac.in

പ്രോഗ്രാമുകളും സീറ്റുകളും

26 പിജി പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലുള്ളത്. ഇതില്‍ എല്‍എല്‍എം തിരുവല്ല ക്യാംപസിലും മറ്റുള്ളവ കാസര്‍കോട് പെരിയ ക്യാംപസിലുമാണ് നടക്കുന്നത്.
പ്രോഗ്രാമുകളും സീറ്റുകളും: എം.എ. എക്കണോമിക്സ് (40), എം.എ. ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40), എം.എ. ലിംഗ്വിസ്റ്റിക്സ് ആന്റ് ലാംഗ്വേജ് ടെക്നോളജി (40), എം.എ. ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40), എം.എ. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് (40), എം.എ. മലയാളം (40), എം.എ. കന്നഡ (40), എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ് (40), എംഎസ്ഡബ്ല്യു (40), എംഎഡ് (40), എംഎസ്സി സുവോളജി (30), എംഎസ്സി ബയോകെമിസ്ട്രി (30), എംഎസ്സി കെമിസ്ട്രി (30), എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് (30), എംഎസ്സി എന്‍വിയോണ്‍മെന്റല്‍ സയന്‍സ് (30), എംഎസ്സി ജീനോമിക് സയന്‍സ് (30), എംഎസ്സി ജിയോളജി (30), എംഎസ്സി മാത്തമാറ്റിക്സ് (30), എംഎസ്സി ബോട്ടണി (30), എംഎസ്സി ഫിസിക്സ് (30), എംഎസ്സി യോഗ തെറാപ്പി (30), എല്‍എല്‍എം (40), മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (30), എംബിഎ – ജനറല്‍ (40), എംബിഎ – ടൂറിസം ആന്റ് ട്രാവല്‍ മാനേജ്മെന്റ് (40), എംകോം (40).

]]>
https://www.chandrikadaily.com/post-graduate-degree-in-central-university-of-kerala-application-by-february-1.html/feed 0
ആർ.എസ്.എസ് ​ഗാനത്തിന് സല്യൂട്ട് ചെയ്ത് അധ്യാപകരും വിദ്യാർഥികളും; കേന്ദ്ര സർവകലാശാലയിലെ യോ​ഗത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് https://www.chandrikadaily.com/teachers-and-students-saluted-the-rss-song-after-the-meeting-at-the-central-university-the-congress-came-with-severe-criticism.html https://www.chandrikadaily.com/teachers-and-students-saluted-the-rss-song-after-the-meeting-at-the-central-university-the-congress-came-with-severe-criticism.html#respond Sun, 21 Jul 2024 07:47:22 +0000 https://www.chandrikadaily.com/?p=303345 കര്‍ണാടക കേന്ദ്ര സര്‍വകലാശാലയില്‍ ആര്‍.എസ്.എസിന്റെ യോഗം നടന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സര്‍വകലാശാലയെ ആര്‍.എസ്.എസ് ശാഖയാക്കി മാറ്റുകയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെയുടെ വിമര്‍ശനം.

ജൂലൈ 18നായിരുന്നു കര്‍ണാടക കേന്ദ്ര സര്‍വകലാശാലയില്‍ ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടി നടന്നത്. പരിപാടിക്കിടെ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും അധ്യാപകരും ആര്‍.എസ്.എസ് ഗാനത്തിന് സല്യൂട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

എക്‌സില്‍  പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രിയങ്ക് ഖാര്‍ഗെ തന്റെ വിമര്‍ശനമറിയിച്ചത്. കല്യാണ കര്‍ണാടക മേഖലയിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി ശ്രീ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്ഥാപിച്ചതാണ് കര്‍ണാടക കേന്ദ്ര സര്‍വകലാശാല. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് പകരം സര്‍വകലാശാല ഒരു ആര്‍.എസ്.എസ് ശാഖയായി മാറിയിരിക്കുകയാണ് എന്നായിരുന്നു വീഡിയോ പങ്കുവെച്ച് കൊണ്ട് പ്രിയങ്ക ഖാര്‍ഗെയുടെ പരാമര്‍ശം.

കഴിഞ്ഞ ഏതാനും നാളുകളായി സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള പ്രചാരകരുടെ നുഴഞ്ഞുകയറ്റം ശക്തമാകുകയാണെന്നും ഇത് വ്യവസ്ഥിതിയുടെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം കുറിച്ചു.

അതേസമയം, ആരോപണങ്ങളെ തള്ളി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബട്ടു സത്യനാരായണ രംഗത്തെത്തിയിരുന്നു. ആര്‍എസ്.എസ് നിരോധിത സംഘടനയല്ലെന്നും സര്‍വകലാശാലയിലെ ജീവനക്കാരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

]]>
https://www.chandrikadaily.com/teachers-and-students-saluted-the-rss-song-after-the-meeting-at-the-central-university-the-congress-came-with-severe-criticism.html/feed 0
കാസര്‍ക്കോട് കേന്ദ്ര സര്‍വകലാശാല തലപ്പത്ത് ആര്‍.എസ്.എസ് നേതാവ് https://www.chandrikadaily.com/rss-leader-appointed-as-central-university-pro-vc.html https://www.chandrikadaily.com/rss-leader-appointed-as-central-university-pro-vc.html#respond Thu, 28 Jun 2018 11:03:42 +0000 http://www.chandrikadaily.com/?p=92159 കാസര്‍ക്കോട്: രാജ്യവ്യാപകമായി വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന സംഘപരിവാര്‍വല്‍ക്കരണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. കാസര്‍ക്കോട് കേന്ദ്രസര്‍വകലാശാലയുടെ പ്രോ.വൈസ് ചാന്‍സലറായി ആര്‍.എസ്.എസ് നേതാവും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഡോ. കെ ജയപ്രസാദ് സ്ഥാനമേറ്റു.

ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകലാശാല എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. പ്രോ.വൈസ് ചാന്‍സലറുടെ നിയമനം വി.സിയുടെ വിവേചനാധികാരത്തില്‍ പെടുന്നതാണ്. വൈസ് ചാന്‍സലര്‍ ഡോ.ജി ഗോപകുമാറിന്റെ ശിഷ്യനായിരുന്നു ജയപ്രസാദ്. അതുകൊണ്ട് ജയപ്രസാദിനെ നിയമിക്കാനുള്ള തീരുമാനത്തെ അദ്ദേഹം എതിര്‍ത്തില്ല.

കേരളത്തിലെ ആര്‍.എസ്.എസിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ജയപ്രസാദിന് ഡോക്ടറേറ്റ് ലഭിച്ചിട്ടുള്ളത്. ആര്‍.എസ്.എസ് ആയതില്‍ അഭിമാനിക്കുന്നു എന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ആളാണ് ഇദ്ദേഹം.

]]>
https://www.chandrikadaily.com/rss-leader-appointed-as-central-university-pro-vc.html/feed 0
കേന്ദ്ര സര്‍വകലാശാല: ദളിത് വിദ്യാര്‍ത്ഥിയെ പുറത്താക്കിയത് എ.ബി.വി.പി പ്രവര്‍ത്തകന്റെ പരാതിയില്‍ https://www.chandrikadaily.com/dismissal-of-kasargode-central-university-student.html https://www.chandrikadaily.com/dismissal-of-kasargode-central-university-student.html#respond Tue, 24 Apr 2018 17:57:21 +0000 http://www.chandrikadaily.com/?p=81910 കാഞ്ഞങ്ങാട്: കേന്ദ്ര സര്‍വകലാശാല കാസര്‍കോട് പെരിയ ക്യാമ്പസില്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ പി.എച്ച്.ഡിക്ക് ചേര്‍ന്ന ദളിത് വിദ്യാര്‍ത്ഥി അജിത്തിനെ പുറത്താക്കിയത് എ.ബി.വി.പി പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്ന്. ക്യാമ്പസിലെ മുന്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ രജിലേഷാണ് പരാതി നല്‍കിയത്. രജിലേഷ്, രാഷ്ട്ര മന്ദിര്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ അജിത്തിനെതിരെ പരാതി നല്‍കിയത്. ഈ പരാതി മറച്ചുവച്ച സര്‍വ്വകലാശാല അടിസ്ഥാന രഹിതമായ കാരണങ്ങളുണ്ടാക്കിയാണ് അജിത്തിനെ സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കിയത്. 2017 ഡിസംബര്‍ ആറിന്റെ വിജ്ഞാപന പ്രകാരമാണ് സര്‍വകലാശാലയില്‍ മലപ്പുറം മഞ്ചേരി സ്വദേശി അജിത് കേന്ദ്ര സര്‍വ്വകലാശാലയില്‍ ഇന്റര്‍ നാഷണല്‍ റിലേഷന്‍ ആന്റ് പൊളിറ്റിക്‌സ് എന്ന വിഷയത്തില്‍ പി.എച്ച്.ഡിക്ക് അഡ്മിഷന്‍ നേടിയത്.

അഡ്മിഷന്‍ നേടിയ അജിത് 2018 ഫെബ്രുവരി ഒന്നിന് പ്രവേശനം നേടി ഗവേഷണം ആരംഭിച്ച് ഒന്നര മാസം പിന്നിട്ടപ്പോള്‍ മാര്‍ച്ച് 16ന് സര്‍വകലാശാല പുറത്താക്കുകയായിരുന്നു. അഡ്മിഷന്‍ സമയത്തെ ഡോക്ടര്‍ റിസര്‍ച്ച് കമ്മറ്റിയുടെ ഇന്റര്‍വ്യൂവില്‍ ഗൈഡ് ഹാജരായില്ലെന്നാണ് അജിതിനോട് സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞ മറുപടി. ഇതിനെതിരെ അജിത്ത് ഹൈക്കോടതിയില്‍ കേസ് നല്‍കി. ഇത് ഹൈക്കോടതിയില്‍ എത്തുമ്പോള്‍ അജിത്തിനോട് പറഞ്ഞ മറുപടിയല്ല സര്‍വകലാശാല ഹൈക്കോടതിയില്‍ പറഞ്ഞത്. യു.ജി.സി നിയമത്തിന് വിരുദ്ധമായിട്ടായിരുന്നു അജിത്തിന്റെ അഡ്മിഷന്‍. അതിനാലാണ് പുറത്താക്കിയതെന്നായിരുന്നു. കേന്ദ്ര സര്‍വകലാശാലയില്‍ അഡ്മിഷന് വേണ്ടി സര്‍വകലാശാല ഇറക്കിയ വിജ്ഞാപനത്തില്‍ സി.എസ്.ഐ.ആറിന്റെ ജൂനിയര്‍ ഫെലോഷിപ്പുള്ളവര്‍ക്കും യു.ജി.സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പുള്ളവര്‍ക്കും അഡ്മിഷന് എടുക്കാമെന്നും നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയിലൂടെയും അഡ്മിഷന്‍ നേടാമെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്‍ട്രന്‍സ് പരീക്ഷയില്‍ പൊതുവിഭാഗത്തിന് 45 ശതമാനവും പട്ടിക വര്‍ഗക്കാര്‍ക്ക് 35 ശതമാനമായും മാര്‍ക്ക് കുറച്ച് വിജ്ഞാപനം ഇറക്കിയിരുന്നു. ഇത് അനുസരിച്ച് അജിത്ത് ഉള്‍പ്പെടെ 6 കുട്ടികള്‍ക്ക് സര്‍വ്വകലാശാലയില്‍ അഡ്മിഷന്‍ ലഭിച്ചു. എന്നാല്‍ അജിത്തിനെ പുറത്താക്കിയത് ന്യായീകരിക്കാന്‍ സര്‍വ്വകലാശാല മാര്‍ച്ച് 27, 28 തീയ്യതികളില്‍ പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തില്‍ 2017 ഡിസംബര്‍ ആറിലെ നോട്ടിഫിക്കേഷന്‍ റദ്ദാക്കി.

ഹൈക്കോടതിയില്‍ കേസ് പരിഗണനക്ക് എത്തിയപ്പോഴാണ് എ.ബി.വി.പി പ്രവര്‍ത്തകനായ രജിലേഷാണ് പരാതി നല്‍കിയതെന്ന് വ്യക്തമായത്. രജിലേഷ് സര്‍വ്വകലാശാലയിലെ ബി.ജെ.പിക്കാരായ ആറ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതി പരിഗണിച്ച കൗണ്‍സില്‍ അജിത്തിനെ പുറത്താന്‍ അടിസ്ഥാന രഹിതമായ കാരണങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരേ നോട്ടിഫിക്കേഷന്‍ പ്രകാരം അഡ്മിഷന്‍ എടുത്ത ആറ് വിദ്യാര്‍ത്ഥികളില്‍ ഒരാളെ മാത്രം വിജ്ഞാപനം റദ്ദാക്കി പുറത്താക്കുന്നത് വിചിത്രമാണ്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി തല്‍സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സര്‍വ്വകാശാല ഇതുവരെ അജിത്തിന് പ്രവേശനം നല്‍കിയിട്ടില്ല.

]]>
https://www.chandrikadaily.com/dismissal-of-kasargode-central-university-student.html/feed 0