<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>central university &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/central-university/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 17 Jan 2025 15:42:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>central university &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കേരള കേന്ദ്ര സര്&#x200d;വകലാശാലയില്&#x200d; ബിരുദാനന്തര ബിരുദം; അപേക്ഷ ഫെബ്രുവരി 1 വരെ</title>
		<link>https://www.chandrikadaily.com/post-graduate-degree-in-central-university-of-kerala-application-by-february-1.html</link>
					<comments>https://www.chandrikadaily.com/post-graduate-degree-in-central-university-of-kerala-application-by-february-1.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 Jan 2025 15:42:36 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central university]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Post Graduate]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326128</guid>

					<description><![CDATA[രാജ്യത്തെ വിവിധ സര്&#x200d;വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്&#x200d; ടെസ്റ്റിംഗ് ഏജന്&#x200d;സി (എന്&#x200d;ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി – പിജി) യിലൂടെയാണ് കേരള കേന്ദ്ര സര്&#x200d;വകലാശാലയിലും പ്രവേശനം.]]></description>
										<content:encoded><![CDATA[<p>കേരളത്തിലെ ഒരേയൊരു കേന്ദ്ര സര്&#x200d;വകലാശാലയായ കാസര്&#x200d;കോട് ആസ്ഥാനമായുള്ള കേരള കേന്ദ്ര സര്&#x200d;വകലാശാലയില്&#x200d; ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ സര്&#x200d;വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്&#x200d; ടെസ്റ്റിംഗ് ഏജന്&#x200d;സി (എന്&#x200d;ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി – പിജി) യിലൂടെയാണ് കേരള കേന്ദ്ര സര്&#x200d;വകലാശാലയിലും പ്രവേശനം.</p>
<p><strong>2025 ഫെബ്രുവരി 1ന് രാത്രി 11.50 വരെ ഓണ്&#x200d;ലൈനായി അപേക്ഷിക്കാം</strong></p>
<p>അപേക്ഷ സമര്&#x200d;പ്പിക്കാന്&#x200d; സര്&#x200d;വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in, എന്&#x200d;ടിഎ വെബ്സൈറ്റ് www.nta.ac.in എന്നിവ സന്ദര്&#x200d;ശിക്കുക. കോഴ്‌സുകള്&#x200d;, യോഗ്യത, പരീക്ഷാ വിവരങ്ങള്&#x200d; എന്നിവയും ഇവിടെ നിന്നും ലഭിക്കും. ഫെബ്രുവരി 2ന് രാത്രി 11.50 വരെ ഫീസ് അടക്കാം. ഫെബ്രുവരി മൂന്ന് മുതല്&#x200d; അഞ്ച് വരെ അപേക്ഷയിലെ തെറ്റുകള്&#x200d; തിരുത്താന്&#x200d; അവസരമുണ്ടാകും. പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പ് മാര്&#x200d;ച്ച് ആദ്യ വാരത്തില്&#x200d; ലഭിക്കും. പരീക്ഷക്ക് നാല് ദിവസം മുന്&#x200d;പ് അഡ്മിറ്റ് കാര്&#x200d;ഡ് ഡൗണ്&#x200d;ലോഡ് ചെയ്യാം. മാര്&#x200d;ച്ച് 13 മുതല്&#x200d; 31 വരെയുള്ള തീയതികളിലാണ് പരീക്ഷ ഉണ്ടാവുക.</p>
<p>ഹെല്&#x200d;പ്പ് ഡസ്‌ക്: 01140759000.<br />
ഇ മെയില്&#x200d;: helpdesk-cuetpg@nta.ac.in</p>
<p><strong>പ്രോഗ്രാമുകളും സീറ്റുകളും</strong></p>
<p>26 പിജി പ്രോഗ്രാമുകളാണ് സര്&#x200d;വകലാശാലയിലുള്ളത്. ഇതില്&#x200d; എല്&#x200d;എല്&#x200d;എം തിരുവല്ല ക്യാംപസിലും മറ്റുള്ളവ കാസര്&#x200d;കോട് പെരിയ ക്യാംപസിലുമാണ് നടക്കുന്നത്.<br />
പ്രോഗ്രാമുകളും സീറ്റുകളും: എം.എ. എക്കണോമിക്സ് (40), എം.എ. ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്&#x200d; (40), എം.എ. ലിംഗ്വിസ്റ്റിക്സ് ആന്റ് ലാംഗ്വേജ് ടെക്നോളജി (40), എം.എ. ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്&#x200d; (40), എം.എ. ഇന്റര്&#x200d;നാഷണല്&#x200d; റിലേഷന്&#x200d;സ് ആന്റ് പൊളിറ്റിക്കല്&#x200d; സയന്&#x200d;സ് (40), എം.എ. മലയാളം (40), എം.എ. കന്നഡ (40), എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്&#x200d; ആന്റ് പോളിസി സ്റ്റഡീസ് (40), എംഎസ്ഡബ്ല്യു (40), എംഎഡ് (40), എംഎസ്സി സുവോളജി (30), എംഎസ്സി ബയോകെമിസ്ട്രി (30), എംഎസ്സി കെമിസ്ട്രി (30), എംഎസ്സി കംപ്യൂട്ടര്&#x200d; സയന്&#x200d;സ് (30), എംഎസ്സി എന്&#x200d;വിയോണ്&#x200d;മെന്റല്&#x200d; സയന്&#x200d;സ് (30), എംഎസ്സി ജീനോമിക് സയന്&#x200d;സ് (30), എംഎസ്സി ജിയോളജി (30), എംഎസ്സി മാത്തമാറ്റിക്സ് (30), എംഎസ്സി ബോട്ടണി (30), എംഎസ്സി ഫിസിക്സ് (30), എംഎസ്സി യോഗ തെറാപ്പി (30), എല്&#x200d;എല്&#x200d;എം (40), മാസ്റ്റര്&#x200d; ഓഫ് പബ്ലിക് ഹെല്&#x200d;ത്ത് (30), എംബിഎ – ജനറല്&#x200d; (40), എംബിഎ – ടൂറിസം ആന്റ് ട്രാവല്&#x200d; മാനേജ്മെന്റ് (40), എംകോം (40).</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/post-graduate-degree-in-central-university-of-kerala-application-by-february-1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആർ.എസ്.എസ് ​ഗാനത്തിന് സല്യൂട്ട് ചെയ്ത് അധ്യാപകരും വിദ്യാർഥികളും; കേന്ദ്ര സർവകലാശാലയിലെ യോ​ഗത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്</title>
		<link>https://www.chandrikadaily.com/teachers-and-students-saluted-the-rss-song-after-the-meeting-at-the-central-university-the-congress-came-with-severe-criticism.html</link>
					<comments>https://www.chandrikadaily.com/teachers-and-students-saluted-the-rss-song-after-the-meeting-at-the-central-university-the-congress-came-with-severe-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 Jul 2024 07:47:22 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[central university]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[criticize]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303345</guid>

					<description><![CDATA[സര്&#x200d;വകലാശാലയെ ആര്&#x200d;.എസ്.എസ് ശാഖയാക്കി മാറ്റുകയാണെന്നായിരുന്നു കോണ്&#x200d;ഗ്രസ് നേതാവും മന്ത്രിയുമായ പ്രിയങ്ക് ഖാര്&#x200d;ഗെയുടെ വിമര്&#x200d;ശനം.]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടക കേന്ദ്ര സര്&#x200d;വകലാശാലയില്&#x200d; ആര്&#x200d;.എസ്.എസിന്റെ യോഗം നടന്നതിന് പിന്നാലെ രൂക്ഷ വിമര്&#x200d;ശനവുമായി കോണ്&#x200d;ഗ്രസ്. സര്&#x200d;വകലാശാലയെ ആര്&#x200d;.എസ്.എസ് ശാഖയാക്കി മാറ്റുകയാണെന്നായിരുന്നു കോണ്&#x200d;ഗ്രസ് നേതാവും മന്ത്രിയുമായ പ്രിയങ്ക് ഖാര്&#x200d;ഗെയുടെ വിമര്&#x200d;ശനം.</p>
<p>ജൂലൈ 18നായിരുന്നു കര്&#x200d;ണാടക കേന്ദ്ര സര്&#x200d;വകലാശാലയില്&#x200d; ആര്&#x200d;.എസ്.എസിന്റെ നൂറാം വാര്&#x200d;ഷികവുമായി ബന്ധപ്പെട്ട പരിപാടി നടന്നത്. പരിപാടിക്കിടെ സര്&#x200d;വകലാശാലയിലെ വിദ്യാര്&#x200d;ഥികളും അധ്യാപകരും ആര്&#x200d;.എസ്.എസ് ഗാനത്തിന് സല്യൂട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്&#x200d; പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതര്&#x200d;ക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി കോണ്&#x200d;ഗ്രസ് രംഗത്തെത്തിയത്.</p>
<p>എക്‌സില്&#x200d;  പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രിയങ്ക് ഖാര്&#x200d;ഗെ തന്റെ വിമര്&#x200d;ശനമറിയിച്ചത്. കല്യാണ കര്&#x200d;ണാടക മേഖലയിലെ വിദ്യാര്&#x200d;ത്ഥികളുടെ വിദ്യാഭ്യാസ അഭിലാഷങ്ങള്&#x200d; നിറവേറ്റുന്നതിനായി ശ്രീ മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ സ്ഥാപിച്ചതാണ് കര്&#x200d;ണാടക കേന്ദ്ര സര്&#x200d;വകലാശാല. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്&#x200d;കുന്നതിന് പകരം സര്&#x200d;വകലാശാല ഒരു ആര്&#x200d;.എസ്.എസ് ശാഖയായി മാറിയിരിക്കുകയാണ് എന്നായിരുന്നു വീഡിയോ പങ്കുവെച്ച് കൊണ്ട് പ്രിയങ്ക ഖാര്&#x200d;ഗെയുടെ പരാമര്&#x200d;ശം.</p>
<p>കഴിഞ്ഞ ഏതാനും നാളുകളായി സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങളിലേക്കുള്ള പ്രചാരകരുടെ നുഴഞ്ഞുകയറ്റം ശക്തമാകുകയാണെന്നും ഇത് വ്യവസ്ഥിതിയുടെ തകര്&#x200d;ച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം കുറിച്ചു.</p>
<p>അതേസമയം, ആരോപണങ്ങളെ തള്ളി സര്&#x200d;വകലാശാല വൈസ് ചാന്&#x200d;സലര്&#x200d; ബട്ടു സത്യനാരായണ രംഗത്തെത്തിയിരുന്നു. ആര്&#x200d;എസ്.എസ് നിരോധിത സംഘടനയല്ലെന്നും സര്&#x200d;വകലാശാലയിലെ ജീവനക്കാരും വിദ്യാര്&#x200d;ഥികളും ചേര്&#x200d;ന്നാണ് പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/teachers-and-students-saluted-the-rss-song-after-the-meeting-at-the-central-university-the-congress-came-with-severe-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാസര്&#x200d;ക്കോട് കേന്ദ്ര സര്&#x200d;വകലാശാല തലപ്പത്ത് ആര്&#x200d;.എസ്.എസ് നേതാവ്</title>
		<link>https://www.chandrikadaily.com/rss-leader-appointed-as-central-university-pro-vc.html</link>
					<comments>https://www.chandrikadaily.com/rss-leader-appointed-as-central-university-pro-vc.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 28 Jun 2018 11:03:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[central university]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92159</guid>

					<description><![CDATA[കാസര്&#x200d;ക്കോട്: രാജ്യവ്യാപകമായി വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന സംഘപരിവാര്&#x200d;വല്&#x200d;ക്കരണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. കാസര്&#x200d;ക്കോട് കേന്ദ്രസര്&#x200d;വകലാശാലയുടെ പ്രോ.വൈസ് ചാന്&#x200d;സലറായി ആര്&#x200d;.എസ്.എസ് നേതാവും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഡോ. കെ ജയപ്രസാദ് സ്ഥാനമേറ്റു. ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്&#x200d;ന്ന സര്&#x200d;വകലാശാല എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. പ്രോ.വൈസ് ചാന്&#x200d;സലറുടെ നിയമനം വി.സിയുടെ വിവേചനാധികാരത്തില്&#x200d; പെടുന്നതാണ്. വൈസ് ചാന്&#x200d;സലര്&#x200d; ഡോ.ജി ഗോപകുമാറിന്റെ ശിഷ്യനായിരുന്നു ജയപ്രസാദ്. അതുകൊണ്ട് ജയപ്രസാദിനെ നിയമിക്കാനുള്ള തീരുമാനത്തെ അദ്ദേഹം എതിര്&#x200d;ത്തില്ല. കേരളത്തിലെ ആര്&#x200d;.എസ്.എസിന്റെ വളര്&#x200d;ച്ചയെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ജയപ്രസാദിന് ഡോക്ടറേറ്റ് ലഭിച്ചിട്ടുള്ളത്. ആര്&#x200d;.എസ്.എസ് [&#8230;]]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;ക്കോട്: രാജ്യവ്യാപകമായി വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന സംഘപരിവാര്&#x200d;വല്&#x200d;ക്കരണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. കാസര്&#x200d;ക്കോട് കേന്ദ്രസര്&#x200d;വകലാശാലയുടെ പ്രോ.വൈസ് ചാന്&#x200d;സലറായി ആര്&#x200d;.എസ്.എസ് നേതാവും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഡോ. കെ ജയപ്രസാദ് സ്ഥാനമേറ്റു.</p>
<p>ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്&#x200d;ന്ന സര്&#x200d;വകലാശാല എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. പ്രോ.വൈസ് ചാന്&#x200d;സലറുടെ നിയമനം വി.സിയുടെ വിവേചനാധികാരത്തില്&#x200d; പെടുന്നതാണ്. വൈസ് ചാന്&#x200d;സലര്&#x200d; ഡോ.ജി ഗോപകുമാറിന്റെ ശിഷ്യനായിരുന്നു ജയപ്രസാദ്. അതുകൊണ്ട് ജയപ്രസാദിനെ നിയമിക്കാനുള്ള തീരുമാനത്തെ അദ്ദേഹം എതിര്&#x200d;ത്തില്ല.</p>
<p>കേരളത്തിലെ ആര്&#x200d;.എസ്.എസിന്റെ വളര്&#x200d;ച്ചയെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ജയപ്രസാദിന് ഡോക്ടറേറ്റ് ലഭിച്ചിട്ടുള്ളത്. ആര്&#x200d;.എസ്.എസ് ആയതില്&#x200d; അഭിമാനിക്കുന്നു എന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ആളാണ് ഇദ്ദേഹം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rss-leader-appointed-as-central-university-pro-vc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്ര സര്&#x200d;വകലാശാല: ദളിത് വിദ്യാര്&#x200d;ത്ഥിയെ പുറത്താക്കിയത് എ.ബി.വി.പി പ്രവര്&#x200d;ത്തകന്റെ പരാതിയില്&#x200d;</title>
		<link>https://www.chandrikadaily.com/dismissal-of-kasargode-central-university-student.html</link>
					<comments>https://www.chandrikadaily.com/dismissal-of-kasargode-central-university-student.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 24 Apr 2018 17:57:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[central university]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81910</guid>

					<description><![CDATA[കാഞ്ഞങ്ങാട്: കേന്ദ്ര സര്&#x200d;വകലാശാല കാസര്&#x200d;കോട് പെരിയ ക്യാമ്പസില്&#x200d; ഇന്റര്&#x200d;നാഷണല്&#x200d; സ്റ്റഡീസില്&#x200d; പി.എച്ച്.ഡിക്ക് ചേര്&#x200d;ന്ന ദളിത് വിദ്യാര്&#x200d;ത്ഥി അജിത്തിനെ പുറത്താക്കിയത് എ.ബി.വി.പി പ്രവര്&#x200d;ത്തകന്റെ പരാതിയെ തുടര്&#x200d;ന്ന്. ക്യാമ്പസിലെ മുന്&#x200d; എ.ബി.വി.പി പ്രവര്&#x200d;ത്തകന്&#x200d; രജിലേഷാണ് പരാതി നല്&#x200d;കിയത്. രജിലേഷ്, രാഷ്ട്ര മന്ദിര്&#x200d;, കണ്ണൂര്&#x200d; എന്ന വിലാസത്തില്&#x200d; അജിത്തിനെതിരെ പരാതി നല്&#x200d;കിയത്. ഈ പരാതി മറച്ചുവച്ച സര്&#x200d;വ്വകലാശാല അടിസ്ഥാന രഹിതമായ കാരണങ്ങളുണ്ടാക്കിയാണ് അജിത്തിനെ സര്&#x200d;വ്വകലാശാലയില്&#x200d; നിന്നും പുറത്താക്കിയത്. 2017 ഡിസംബര്&#x200d; ആറിന്റെ വിജ്ഞാപന പ്രകാരമാണ് സര്&#x200d;വകലാശാലയില്&#x200d; മലപ്പുറം മഞ്ചേരി സ്വദേശി അജിത് [&#8230;]]]></description>
										<content:encoded><![CDATA[<p>കാഞ്ഞങ്ങാട്: കേന്ദ്ര സര്&#x200d;വകലാശാല കാസര്&#x200d;കോട് പെരിയ ക്യാമ്പസില്&#x200d; ഇന്റര്&#x200d;നാഷണല്&#x200d; സ്റ്റഡീസില്&#x200d; പി.എച്ച്.ഡിക്ക് ചേര്&#x200d;ന്ന ദളിത് വിദ്യാര്&#x200d;ത്ഥി അജിത്തിനെ പുറത്താക്കിയത് എ.ബി.വി.പി പ്രവര്&#x200d;ത്തകന്റെ പരാതിയെ തുടര്&#x200d;ന്ന്. ക്യാമ്പസിലെ മുന്&#x200d; എ.ബി.വി.പി പ്രവര്&#x200d;ത്തകന്&#x200d; രജിലേഷാണ് പരാതി നല്&#x200d;കിയത്. രജിലേഷ്, രാഷ്ട്ര മന്ദിര്&#x200d;, കണ്ണൂര്&#x200d; എന്ന വിലാസത്തില്&#x200d; അജിത്തിനെതിരെ പരാതി നല്&#x200d;കിയത്. ഈ പരാതി മറച്ചുവച്ച സര്&#x200d;വ്വകലാശാല അടിസ്ഥാന രഹിതമായ കാരണങ്ങളുണ്ടാക്കിയാണ് അജിത്തിനെ സര്&#x200d;വ്വകലാശാലയില്&#x200d; നിന്നും പുറത്താക്കിയത്. 2017 ഡിസംബര്&#x200d; ആറിന്റെ വിജ്ഞാപന പ്രകാരമാണ് സര്&#x200d;വകലാശാലയില്&#x200d; മലപ്പുറം മഞ്ചേരി സ്വദേശി അജിത് കേന്ദ്ര സര്&#x200d;വ്വകലാശാലയില്&#x200d; ഇന്റര്&#x200d; നാഷണല്&#x200d; റിലേഷന്&#x200d; ആന്റ് പൊളിറ്റിക്‌സ് എന്ന വിഷയത്തില്&#x200d; പി.എച്ച്.ഡിക്ക് അഡ്മിഷന്&#x200d; നേടിയത്.</p>
<p>അഡ്മിഷന്&#x200d; നേടിയ അജിത് 2018 ഫെബ്രുവരി ഒന്നിന് പ്രവേശനം നേടി ഗവേഷണം ആരംഭിച്ച് ഒന്നര മാസം പിന്നിട്ടപ്പോള്&#x200d; മാര്&#x200d;ച്ച് 16ന് സര്&#x200d;വകലാശാല പുറത്താക്കുകയായിരുന്നു. അഡ്മിഷന്&#x200d; സമയത്തെ ഡോക്ടര്&#x200d; റിസര്&#x200d;ച്ച് കമ്മറ്റിയുടെ ഇന്റര്&#x200d;വ്യൂവില്&#x200d; ഗൈഡ് ഹാജരായില്ലെന്നാണ് അജിതിനോട് സര്&#x200d;വ്വകലാശാല അധികൃതര്&#x200d; പറഞ്ഞ മറുപടി. ഇതിനെതിരെ അജിത്ത് ഹൈക്കോടതിയില്&#x200d; കേസ് നല്&#x200d;കി. ഇത് ഹൈക്കോടതിയില്&#x200d; എത്തുമ്പോള്&#x200d; അജിത്തിനോട് പറഞ്ഞ മറുപടിയല്ല സര്&#x200d;വകലാശാല ഹൈക്കോടതിയില്&#x200d; പറഞ്ഞത്. യു.ജി.സി നിയമത്തിന് വിരുദ്ധമായിട്ടായിരുന്നു അജിത്തിന്റെ അഡ്മിഷന്&#x200d;. അതിനാലാണ് പുറത്താക്കിയതെന്നായിരുന്നു. കേന്ദ്ര സര്&#x200d;വകലാശാലയില്&#x200d; അഡ്മിഷന് വേണ്ടി സര്&#x200d;വകലാശാല ഇറക്കിയ വിജ്ഞാപനത്തില്&#x200d; സി.എസ്.ഐ.ആറിന്റെ ജൂനിയര്&#x200d; ഫെലോഷിപ്പുള്ളവര്&#x200d;ക്കും യു.ജി.സിയുടെ ജൂനിയര്&#x200d; റിസര്&#x200d;ച്ച് ഫെലോഷിപ്പുള്ളവര്&#x200d;ക്കും അഡ്മിഷന് എടുക്കാമെന്നും നിശ്ചിത യോഗ്യതയുള്ളവര്&#x200d;ക്ക് എന്&#x200d;ട്രന്&#x200d;സ് പരീക്ഷയിലൂടെയും അഡ്മിഷന്&#x200d; നേടാമെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്&#x200d;ട്രന്&#x200d;സ് പരീക്ഷയില്&#x200d; പൊതുവിഭാഗത്തിന് 45 ശതമാനവും പട്ടിക വര്&#x200d;ഗക്കാര്&#x200d;ക്ക് 35 ശതമാനമായും മാര്&#x200d;ക്ക് കുറച്ച് വിജ്ഞാപനം ഇറക്കിയിരുന്നു. ഇത് അനുസരിച്ച് അജിത്ത് ഉള്&#x200d;പ്പെടെ 6 കുട്ടികള്&#x200d;ക്ക് സര്&#x200d;വ്വകലാശാലയില്&#x200d; അഡ്മിഷന്&#x200d; ലഭിച്ചു. എന്നാല്&#x200d; അജിത്തിനെ പുറത്താക്കിയത് ന്യായീകരിക്കാന്&#x200d; സര്&#x200d;വ്വകലാശാല മാര്&#x200d;ച്ച് 27, 28 തീയ്യതികളില്&#x200d; പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തില്&#x200d; 2017 ഡിസംബര്&#x200d; ആറിലെ നോട്ടിഫിക്കേഷന്&#x200d; റദ്ദാക്കി.</p>
<p>ഹൈക്കോടതിയില്&#x200d; കേസ് പരിഗണനക്ക് എത്തിയപ്പോഴാണ് എ.ബി.വി.പി പ്രവര്&#x200d;ത്തകനായ രജിലേഷാണ് പരാതി നല്&#x200d;കിയതെന്ന് വ്യക്തമായത്. രജിലേഷ് സര്&#x200d;വ്വകലാശാലയിലെ ബി.ജെ.പിക്കാരായ ആറ് എക്‌സിക്യൂട്ടീവ് കൗണ്&#x200d;സില്&#x200d; അംഗങ്ങള്&#x200d;ക്ക് പരാതി നല്&#x200d;കുകയായിരുന്നു. പരാതി പരിഗണിച്ച കൗണ്&#x200d;സില്&#x200d; അജിത്തിനെ പുറത്താന്&#x200d; അടിസ്ഥാന രഹിതമായ കാരണങ്ങള്&#x200d; ഉണ്ടാക്കുകയായിരുന്നുവെന്ന് അന്നേ ആരോപണം ഉയര്&#x200d;ന്നിരുന്നു. എന്നാല്&#x200d; ഒരേ നോട്ടിഫിക്കേഷന്&#x200d; പ്രകാരം അഡ്മിഷന്&#x200d; എടുത്ത ആറ് വിദ്യാര്&#x200d;ത്ഥികളില്&#x200d; ഒരാളെ മാത്രം വിജ്ഞാപനം റദ്ദാക്കി പുറത്താക്കുന്നത് വിചിത്രമാണ്. ഹര്&#x200d;ജി പരിഗണിച്ച ഹൈക്കോടതി തല്&#x200d;സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സര്&#x200d;വ്വകാശാല ഇതുവരെ അജിത്തിന് പ്രവേശനം നല്&#x200d;കിയിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dismissal-of-kasargode-central-university-student.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
