<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Central &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/central/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 30 Dec 2024 14:37:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Central &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വയനാട് ഉരുള്&#x200d;പൊട്ടല്&#x200d; അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം; പ്രതേൃക ധനസഹായമില്ല</title>
		<link>https://www.chandrikadaily.com/center-declares-wayanad-landslide-as-extreme-disaster-no-special-financial-assistance.html</link>
					<comments>https://www.chandrikadaily.com/center-declares-wayanad-landslide-as-extreme-disaster-no-special-financial-assistance.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 30 Dec 2024 14:37:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Central]]></category>
		<category><![CDATA[disater]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324047</guid>

					<description><![CDATA[ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി (ലെ​വ​ൽ മൂ​ന്ന് കാ​റ്റ​ഗ​റി) കേന്ദ്രം പ്രഖ്യാപിച്ചു.]]></description>
										<content:encoded><![CDATA[<p>മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തത്തിൽ കേരളത്തിന്&#x200d;റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി (ലെ​വ​ൽ മൂ​ന്ന് കാ​റ്റ​ഗ​റി) കേന്ദ്രം പ്രഖ്യാപിച്ചു.</p>
<p>അതിതീവ്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയ അറിയിപ്പ് സംബന്ധിച്ച കത്ത് കേരളത്തിന് ലഭിച്ചു. എങ്കിലും, പ്രത്യേക ധനസഹായ പാക്കേജിനെക്കുറിച്ച് കത്തിൽ വിവരമില്ല.</p>
<p>സം​സ്ഥാ​ന സ​ർ​ക്കാ​റി​നു​ത​ന്നെ പു​ന​രു​ദ്ധാ​ര​ണം സാ​ധ്യ​മ​ല്ലാ​ത്ത ദു​ര​ന്ത​ത്തെ​യാ​ണ് ലെ​വ​ൽ മൂ​ന്ന് കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. ദു​ര​ന്ത​ത്തി​ൽ ന​ഷ്ട​മാ​യ മ​നു​ഷ്യ ജീ​വ​നു​ക​ൾ, ക​ന്നു​കാ​ലി​ക​ൾ, വി​ള​ക​ൾ, സ്വ​ത്ത്, ത​ക​ർ​ന്ന പാ​ല​ങ്ങ​ൾ, റോ​ഡു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​മ്പോ​ൾ അ​തി​തീ​വ്ര​ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്ന് അ​മി​ക്ക​സ്‌​ക്യൂ​റി റി​പ്പോ​ർ​ട്ട് നൽകിയിരുന്നു. എന്നാൽ, ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​വി​ല്ലെ​ന്നായിരുന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നേരത്തെ​ വി​ശ​ദീ​ക​രിച്ചിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/center-declares-wayanad-landslide-as-extreme-disaster-no-special-financial-assistance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തെ വീണ്ടും തഴഞ്ഞു; കേന്ദ്രത്തിന്റെ പ്രളയ സഹായ പ്രഖ്യാപനത്തില്&#x200d; കേരളം ഇല്ല</title>
		<link>https://www.chandrikadaily.com/kerala-was-defeated-again-kerala-is-not-in-the-centres-flood-relief-announcement.html</link>
					<comments>https://www.chandrikadaily.com/kerala-was-defeated-again-kerala-is-not-in-the-centres-flood-relief-announcement.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 01 Oct 2024 01:48:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Central]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311569</guid>

					<description><![CDATA[രാജ്യത്തെ തന്നെ നടുക്കിയ വയനാട് ദുരന്തത്തില്&#x200d; വിശദമായ നിവേദനം കേരളം സമര്&#x200d;പ്പിച്ചിരുന്നു. പ്രളയ സഹായ ധനപ്രഖ്യാപനത്തില്&#x200d; വിവേചനമുണ്ടെന്ന് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ അവഗണന. കേന്ദ്രത്തിന്റെ പ്രളയ സഹായ പ്രഖ്യാപനത്തില്&#x200d; കേരളമില്ല. മൂന്ന് സംസ്ഥാനങ്ങള്&#x200d;ക്കുള്ള പ്രളയ സഹായമാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയും വീതമാണ് അനുവദിച്ചിരിക്കുന്നത്.</p>
<p>കേരളം ഉള്&#x200d;പ്പെടുന്ന മറ്റു സംസ്ഥാനങ്ങള്&#x200d;ക്ക് കേന്ദ്ര റിപ്പോര്&#x200d;ട്ട് പരിഗണിച്ച ശേഷം തുക അനുവദിക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയം വിശദീകരിക്കുന്നത്. രാജ്യത്തെ തന്നെ നടുക്കിയ വയനാട് ദുരന്തത്തില്&#x200d; വിശദമായ നിവേദനം കേരളം സമര്&#x200d;പ്പിച്ചിരുന്നു. പ്രളയ സഹായ ധനപ്രഖ്യാപനത്തില്&#x200d; വിവേചനമുണ്ടെന്ന് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് ആരോപിച്ചു.</p>
<p>കര്&#x200d;ണാടക, ഹിമാചല്&#x200d; പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്&#x200d; തുടങ്ങി പ്രളയ സമാനമായ സാഹചര്യമുള്ള സംസ്ഥാനങ്ങളെ കേന്ദ്രം തഴഞ്ഞെന്ന് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-was-defeated-again-kerala-is-not-in-the-centres-flood-relief-announcement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുല്ലപ്പെരിയാർ സുരക്ഷാ പരിശോധനക്ക് അനുമതി; കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലക്കമ്മീഷന്&#x200d; അംഗീകരിച്ചു</title>
		<link>https://www.chandrikadaily.com/11approval-for-mullaperiyar-security-check-the-central-water-commission-accepted-keralas-demand.html</link>
					<comments>https://www.chandrikadaily.com/11approval-for-mullaperiyar-security-check-the-central-water-commission-accepted-keralas-demand.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 02 Sep 2024 10:49:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Central]]></category>
		<category><![CDATA[mullaperiyar dam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308190</guid>

					<description><![CDATA[2026 സുരക്ഷാ പരിശോധന മതിയെന്ന തമിഴ്നാടിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഏറ്റവും പുതിയ തീരുമാനം.]]></description>
										<content:encoded><![CDATA[<p>മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജലകമ്മീഷൻ. മുല്ലപ്പെരിയാർ ഡാമിൻറെ സുരക്ഷാ പരിശോധന ഒരു വർഷത്തിനുള്ളിൽ നടത്തണമെന്നും മേൽനോട്ട സമിതി വിലയിരുത്തി.</p>
<p>2011 ന് ശേഷം ഇതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത് ആദ്യമായാണ്. 2026 സുരക്ഷാ പരിശോധന മതിയെന്ന തമിഴ്നാടിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഏറ്റവും പുതിയ തീരുമാനം.</p>
<p>അതേസമയം, വയനാട്ടിലെ മുണ്ടക്കൈ – ചൂരല്&#x200d;മല എന്നിവിടങ്ങളിലെ ദുരന്തങ്ങള്&#x200d;ക്ക് പിന്നാലെ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് വ്യാപക ചർച്ചകൾ നടക്കുകയും ഡാം ഡികമ്മിഷൻ ചെയ്യണമെന്നാവശ്യം ശക്തമായി ഉയരുകയും ചെയ്തിരുന്നു. മുല്ലപ്പെരിയാർ ഡാമിന്റെ പരമാവധി സംഭരണ ശേഷി 152 അടിയും അനുവദനീയ സംഭരണ ശേഷി 142 അടിയുമാണ്. 2010ൽ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എഎസ് ആനന്ദ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് 2014ൽ അണക്കെട്ടിലെ ജലനിരപ്പ് 136ൽ നിന്ന് 142 അടിയാക്കി ഉയർത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11approval-for-mullaperiyar-security-check-the-central-water-commission-accepted-keralas-demand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പുര്&#x200d; കലാപം ചര്&#x200d;ച്ചയ്‌ക്കെടുക്കാതെ കേന്ദ്രം; പാര്&#x200d;ലമെന്റില്&#x200d; കറുപ്പണിഞ്ഞ് പ്രതിഷേധിക്കാന്&#x200d; പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/center-not-discussing-manipur-riots-opposition-to-wear-black-to-protest-in-parliament.html</link>
					<comments>https://www.chandrikadaily.com/center-not-discussing-manipur-riots-opposition-to-wear-black-to-protest-in-parliament.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Jul 2023 02:15:48 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Central]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[news]]></category>
		<category><![CDATA[not discussing]]></category>
		<category><![CDATA[RIOTS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266583</guid>

					<description><![CDATA[മണിപ്പുര്&#x200d; കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്&#x200d;ക്കാരിനെതിരെ പ്രതിപക്ഷം നല്&#x200d;കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ സ്പീക്കര്&#x200d; അംഗീകരിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>കേന്ദ്ര സര്&#x200d;ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്നു ബിഎസ്പി, വൈഎസ്ആര്&#x200d; കോണ്&#x200d;ഗ്രസ് കക്ഷികളുടെ തീരുമാനം. ഡല്&#x200d;ഹി ഓര്&#x200d;ഡിനന്&#x200d;സിനു പകരമുള്ള ബില്ലിനു ശേഷം മണിപ്പുര്&#x200d; വിഷയത്തില്&#x200d; ചര്&#x200d;ച്ചയാകാമെന്ന നിലപാടിലാണ് കേന്ദ്രം.</p>
<p>അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെങ്കില്&#x200d; ലോക്‌സഭയിലെ 50 എംപിമാരുടെ പിന്തുണ വേണം. വൈഎസ്ആര്&#x200d; കോണ്&#x200d;ഗ്രസിനു 22 എംപിമാരും ബിഎസ്പിക്ക് 10 എംപിമാരുമാണ് ഉള്ളത്.</p>
<p>അതിനിടെ വിഷയത്തില്&#x200d; കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്ന് പ്രതിപക്ഷ നേതാക്കള്&#x200d; പാര്&#x200d;ലമെന്റില്&#x200d; എത്തുക കറുത്ത വസ്ത്രം ധരിച്ചായിരിക്കും. രാവിലെ മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയുടെ നേതൃത്വത്തില്&#x200d; പ്രതിപക്ഷ കക്ഷികള്&#x200d; യോഗം ചേരും.</p>
<p>മണിപ്പുര്&#x200d; കലാപം, സ്ത്രീകള്&#x200d;ക്കെതിരെ നടന്ന അതിക്രമങ്ങള്&#x200d; എന്നിവയില്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി പാര്&#x200d;ലമെന്റില്&#x200d; പ്രസ്താവന നടത്തണമെന്ന ആവശ്യം തുടര്&#x200d;ച്ചയായി നിരാകരിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ സഖ്യം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്&#x200d;കിയത്. മണിപ്പുര്&#x200d; കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്&#x200d;ക്കാരിനെതിരെ പ്രതിപക്ഷം നല്&#x200d;കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ സ്പീക്കര്&#x200d; അംഗീകരിച്ചിരുന്നു.</p>
<p>കോണ്&#x200d;ഗ്രസ് എംപി ഗൗരവ് ഗൊഗോയിയും പ്രതിപക്ഷ സഖ്യമായ ഇന്ത്യയില്&#x200d; ഉള്&#x200d;പ്പെടാത്ത ബിആര്&#x200d;എസിന്റെ നമോ നാഗേശ്വര റാവുവുമാണ് അവിശ്വാസ നോട്ടീസ് നല്&#x200d;കിയത്. എല്ലാ പാര്&#x200d;ട്ടി നേതാക്കളുമായും സംസാരിച്ച ശേഷം അവിശ്വാസ നോട്ടീസിന്മേല്&#x200d; ചര്&#x200d;ച്ചയുടെ തീയതി തീരുമാനിക്കുമെന്ന് സ്പീക്കര്&#x200d; ഓം ബിര്&#x200d;ല വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/center-not-discussing-manipur-riots-opposition-to-wear-black-to-protest-in-parliament.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്‌നാട്ടിലെ അമുലിന്റെ പാല്&#x200d; സംഭരണം ഉടന്&#x200d; നിര്&#x200d;ത്തിവെക്കണമെന്ന് കേന്ദ്രത്തിന് കത്തെഴുതി സ്റ്റാലിന്&#x200d;</title>
		<link>https://www.chandrikadaily.com/stalin-has-written-to-the-center-to-immediately-stop-the-procurement-of-amuls-milk-in-tamil-nadu.html</link>
					<comments>https://www.chandrikadaily.com/stalin-has-written-to-the-center-to-immediately-stop-the-procurement-of-amuls-milk-in-tamil-nadu.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 25 May 2023 13:25:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Central]]></category>
		<category><![CDATA[stalin]]></category>
		<category><![CDATA[written]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255918</guid>

					<description><![CDATA[അമുലിന്റെ തമിഴ്‌നാട്ടിലേക്കുള്ള കടന്നുവരവിനെതിരെ കേന്ദ്ര സര്&#x200d;ക്കാരിന് കത്തെഴുതി മുഖ്യമന്ത്രി എ.കെ സ്റ്റാലിന്&#x200d;. അമുലിന്റെ നീക്കം പാലും പാലുല്&#x200d;പ്പന്നങ്ങളും സംഭരിക്കുന്നതും വിപണനം ചെയ്യന്നതുമായ സഹകരണസംഘങ്ങള്&#x200d;ക്കിടയില്&#x200d; അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അമിത്ഷാക്ക് എഴുതിയ കത്തില്&#x200d; സ്റ്റാലിന്&#x200d; പറഞ്ഞു. പാല്&#x200d; സംഭരണം ഉടന്&#x200d; നിര്&#x200d;ത്താന്&#x200d; അമുലിന് നിര്&#x200d;ദേശം നല്&#x200d;കാന്&#x200d; അടിയന്തര ഇടപെടല്&#x200d; അഭ്യര്&#x200d;ത്ഥിക്കുകയാണെന്നും സ്റ്റാലിന്&#x200d; പറഞ്ഞു. സംസ്ഥാനത്തിന്റെ ക്ഷീരവികസനത്തിന്റെ അടിത്തറയായി പ്രവര്&#x200d;ത്തിക്കുന്ന പ്രാദേശിക സഹകരണ സ്ഥാപനങ്ങള്&#x200d; ക്ഷീരോദ്പാദകരെ വളര്&#x200d;ത്തിയെടുക്കുന്നതിനും ഏകപക്ഷീയമായ വിലക്കയറ്റത്തില്&#x200d; നിന്ന് ഉപഭോക്താക്കളെ സഹായിക്കുന്നതിലും നിര്&#x200d;ണായക പങ്കാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>അമുലിന്റെ തമിഴ്‌നാട്ടിലേക്കുള്ള കടന്നുവരവിനെതിരെ കേന്ദ്ര സര്&#x200d;ക്കാരിന് കത്തെഴുതി മുഖ്യമന്ത്രി എ.കെ സ്റ്റാലിന്&#x200d;. അമുലിന്റെ നീക്കം പാലും പാലുല്&#x200d;പ്പന്നങ്ങളും സംഭരിക്കുന്നതും വിപണനം ചെയ്യന്നതുമായ സഹകരണസംഘങ്ങള്&#x200d;ക്കിടയില്&#x200d; അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അമിത്ഷാക്ക് എഴുതിയ കത്തില്&#x200d; സ്റ്റാലിന്&#x200d; പറഞ്ഞു.</p>
<p>പാല്&#x200d; സംഭരണം ഉടന്&#x200d; നിര്&#x200d;ത്താന്&#x200d; അമുലിന് നിര്&#x200d;ദേശം നല്&#x200d;കാന്&#x200d; അടിയന്തര ഇടപെടല്&#x200d; അഭ്യര്&#x200d;ത്ഥിക്കുകയാണെന്നും സ്റ്റാലിന്&#x200d; പറഞ്ഞു. സംസ്ഥാനത്തിന്റെ ക്ഷീരവികസനത്തിന്റെ അടിത്തറയായി പ്രവര്&#x200d;ത്തിക്കുന്ന പ്രാദേശിക സഹകരണ സ്ഥാപനങ്ങള്&#x200d; ക്ഷീരോദ്പാദകരെ വളര്&#x200d;ത്തിയെടുക്കുന്നതിനും ഏകപക്ഷീയമായ വിലക്കയറ്റത്തില്&#x200d; നിന്ന് ഉപഭോക്താക്കളെ സഹായിക്കുന്നതിലും നിര്&#x200d;ണായക പങ്കാണ് വഹിക്കുന്നതെന്ന് സ്റ്റാലിന്&#x200d; കത്തില്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>കൃഷ്ണഗിരി, ധര്&#x200d;മ്മപുരി, വെല്ലൂര്&#x200d;, റാണിപ്പേട്ട്, തിരുപ്പത്തൂര്&#x200d;, കാഞ്ചീപുരം, തിരുവള്ളൂര്&#x200d; ജില്ലകളിലുമാണ് സ്വാശ്രയസംഘങ്ങളും ഗ്രാമീണ സഹകരണ സംഘങ്ങളും മുഖേന അമുല്&#x200d; പാല്&#x200d;സംഭരണം നടത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/stalin-has-written-to-the-center-to-immediately-stop-the-procurement-of-amuls-milk-in-tamil-nadu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭൂതകാലത്തിന്റെ തടവുകാര്&#x200d;</title>
		<link>https://www.chandrikadaily.com/prisoners-of-the-past.html</link>
					<comments>https://www.chandrikadaily.com/prisoners-of-the-past.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 02 Mar 2023 17:41:56 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Central]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[past]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240785</guid>

					<description><![CDATA[നരേന്ദ്രമോദി സര്&#x200d;ക്കാര്&#x200d; അധികാരമേറ്റത് മുതല്&#x200d; സ്ഥലനാമമാറ്റത്തിന് പുതിയ രാഷ്ട്രീയ മാനം കൈവന്നിട്ടുണ്ട്. അത് ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും പ്രാധാന്യം നല്&#x200d;കാന്&#x200d; വേണ്ടിയെല്ലന്നത് വ്യക്തമാണ്. ആ ദുസ്സൂചനയിലേക്കാണ് ഹരജി തള്ളിക്കൊണ്ട് കോടതി വിരല്&#x200d;ചൂണ്ടിയത്.]]></description>
										<content:encoded><![CDATA[<p><strong>ഷംസീര്&#x200d; കേളോത്ത്</strong></p>
<p>ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്&#x200d; സുപ്രീംകോടതിയില്&#x200d; ഒരു ഹരജി പരിഗണനക്ക് വന്നു. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ് ആയിരുന്നു ഹരജിക്കാരന്&#x200d;. ചില്ലറക്കാരനല്ല കക്ഷി. മുസ്‌ലിംകളാദി പിന്നാക്ക ദലിത് ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള വിഷലിപ്തമായ പല ഹരജികള്&#x200d;ക്കും പിറകില്&#x200d; ഇദ്ദേഹമായിരുന്നു. മതംമാറ്റം തടയല്&#x200d;, വഖഫ് നിയമം, കശ്മീര്&#x200d; പ്രത്യേക പദവി, ദലിത് മതംമാറ്റം തുടങ്ങി നിരവധി വിഷയങ്ങളില്&#x200d; നീതിയുടെ ഇടനാഴികളില്&#x200d; അനീതിയുടെ ഒളിയജണ്ടകളുമായി ഇദ്ദേഹത്തെ കാണാം.</p>
<p>ഹരജികള്&#x200d;കൊണ്ട് മാത്രമല്ല, വിദ്വേഷ പ്രസംഗത്തിനും കുപ്രസിദ്ധനാണ്. ഈ അഭിഭാഷകന്&#x200d; സമര്&#x200d;പ്പിച്ച പ്രധാന ഹരജിയോട് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ മറുപടി ശ്രദ്ധ പതിയേണ്ട ഒന്നാണ്. ഒരുപക്ഷേ ഇന്ത്യ ഇന്ന് നേരിടുന്ന പരമപ്രധാനമായ പ്രശ്‌നത്തിലേക്ക് വെളിച്ചംവീശുന്ന പ്രതികരണമാണ് സുപ്രീംകോടതി ന്യായാധിപരില്&#x200d; നിന്നുണ്ടായത്.</p>
<p>രോഗവും അതിനുള്ള ചികിത്സയുമെന്ന പോലെ ഹരജിയും പ്രതികരണവും മാറി. നൂറുകണക്കിന് പേജ് നീളുന്ന വിധിന്യായമൊന്നുമായിരുന്നില്ല അത്. ഹരജി തള്ളിക്കൊണ്ട് കോടതി നടത്തിയ ചില പരാമര്&#x200d;ശങ്ങള്&#x200d;കൊണ്ടാണത് ശ്രദ്ധേയമായത്. ആ വാക്കുകളില്&#x200d; ഗൗരവതരവും രാജ്യനന്മയെ കാംക്ഷിക്കുന്നതുമായ ചില ആശയങ്ങളടങ്ങിയിരുന്നു. പ്രതിഷേധവും രോഷവും നിറഞ്ഞുനിന്നവയായിരുന്നു അവ. രാജ്യത്തെ ജനങ്ങള്&#x200d; പറയാന്&#x200d; ആഗ്രഹിച്ചതെന്തോ അത് കോടതി പറഞ്ഞു. അനുദിനം ഏറെ വഷളായികൊണ്ടിരിക്കുന്ന രോഗത്തിന് പ്രാഥമിക ചികിത്സയായി വേണമെങ്കില്&#x200d; അതിനെ കാണാം. രോഗത്തിന് ചികിത്സ നല്&#x200d;കേണ്ട ഭരണകൂടം പ്രത്യേകിച്ച് രോഗവാഹകരായി മാറുന്ന സാഹചര്യത്തില്&#x200d;.</p>
<p><strong>യഥാര്&#x200d;ത്ഥ ഇന്ത്യക്കാര്&#x200d;</strong><br />
ഇന്ത്യയിലെ പൊതു ഇടങ്ങള്&#x200d;ക്ക് പട്ടണങ്ങള്&#x200d;ക്ക് അധിനിവേശക്കാരുടെ നാമമാണ് നല്&#x200d;കപ്പെട്ടിരിക്കുന്നതെന്നും യഥാര്&#x200d;ത്ഥ ഇന്ത്യയെ അവ പ്രതിനിധീകരിക്കുന്നില്ലെന്നുമായിരുന്നു ഹരജിയിലെ പ്രധാന വാദം. ലോദി റോഡും ഫരീദാബാദുമൊക്കെ ക്രൂരന്മാരായ അധിനിവേശകരുടെ പേരുകളില്&#x200d; നിന്നുണ്ടായാതാണെന്നാണ് ഹരജിക്കാരന്&#x200d; ചൂണ്ടിക്കാട്ടിയത്. പരിവ്രാജകനായി മതഭേദമില്ലാതെ ജനങ്ങളെ സേവിച്ച ശൈഖ് ഷറഫുദ്ദീന്&#x200d; യഹ്യാ ബിഹാരിയെ പോലുള്ള സൂഫിവര്യന്മാരെ മതപരിവര്&#x200d;ത്തന നേതാക്കളായാണ് ഹരജിയില്&#x200d; ചിത്രീകരിച്ചിരിക്കുന്നത്. അവരുടെ മഹത്വം ഉള്&#x200d;കൊണ്ട് ജനത ആ പ്രദേശങ്ങള്&#x200d;ക്ക് നല്&#x200d;കിയ സ്ഥലനാമങ്ങളാണ് നൂറ്റാണ്ടുകള്&#x200d;ക്ക് ശേഷം ഹരജിക്കാരനെയും കൂട്ടരേയും വിറളിപിടിപ്പിക്കുന്നത്. അഹമദാബാദും ബീഹാര്&#x200d; ശരീഫുമടക്കം നിരവധി സ്ഥലനാമങ്ങളുടെ വിവരങ്ങളും അവയുടെ &#8216;യഥാര്&#x200d;ത്ഥ&#8217; പേരും അദ്ദേഹം ഹരജിയില്&#x200d; നല്&#x200d;കിയിട്ടുണ്ട്. എന്തുകൊണ്ടാണെന്നറിയില്ല, ഇതേ യുക്തിയില്&#x200d; ലിസ്റ്റില്&#x200d; ആദ്യം ഇടം പിടിക്കേണ്ടിയിരുന്ന ഹസ്രത് നിസാമുദ്ദീനും ചിറാഗ് ദില്ലിയുമൊന്നും കാണുന്നില്ല.</p>
<p>ഇത്തരം സ്ഥലനാമങ്ങളൊക്കെ തിരുത്തി പുതിയ പേരുകള്&#x200d; നല്&#x200d;കാന്&#x200d; സര്&#x200d;ക്കാറിനോട് നിര്&#x200d;ദ്ദേശിക്കാന്&#x200d; കോടതിയോട് ഹരജിക്കാരന്&#x200d; അഭ്യര്&#x200d;ഥിച്ചു. ഒരു കമ്മീഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ന്യൂനപക്ഷ കമ്മീഷനും വനിതാകമ്മീഷനുമൊക്കെ പോലെ പേരുമാറ്റ കമ്മീഷന്&#x200d;!. രാജ്യം സ്വതന്ത്രമായിട്ട് എഴുപത്തഞ്ച് വര്&#x200d;ഷം പിന്നിട്ടിട്ടും ഒരു ഭരണകൂടവും ഈ സ്ഥലങ്ങളുടെ പേരുമാറ്റത്തിന് തയ്യാറാവുന്നില്ലെന്നും ഹരജിക്കാരന്&#x200d; പരാതിപ്പെട്ടു.</p>
<p>സ്വതന്ത്ര ഭാരതത്തില്&#x200d; സ്ഥല ദേശ നാമ മാറ്റം ഇതിനുമുന്&#x200d;പും ഉണ്ടായിട്ടുണ്ട്. പക്ഷേ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നീതിയുടെയും പുതുപുലരിയെ സൂചിപ്പിക്കാന്&#x200d; വേണ്ടിയായിരുന്നു അതൊക്കെ നടപ്പാക്കിയത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇന്ത്യക്കാര്&#x200d;ക്ക് പ്രവേശനമില്ലാതിരുന്നു ഡല്&#x200d;ഹിയിലെ ക്വീന്&#x200d;സ് വേ പോലുള്ള നിരത്തുകള്&#x200d; ജന്&#x200d;പഥ് ആയി മാറിയതിന്പിന്നില്&#x200d; നീതിയുടെയും സമത്വത്തിന്റെയും സന്ദേശമുണ്ടായിരുന്നു. വെറുപ്പിന്റെയും അനൈക്യത്തിന്റെയും അജണ്ടയായിരുന്നില്ല ആ നീക്കങ്ങള്&#x200d;ക്ക് പിറികിലുണ്ടായിരുന്നത്.</p>
<p>ചരിത്ര നഗരികളായിരുന്ന അലഹബാദിന്റെയും ഫൈസാബാദിന്റെയുമടക്കം പല പട്ടണങ്ങളുടെയും പേര് മാറ്റാനും പുതിയ &#8216;പുരാതന&#8217; പേര് നല്&#x200d;കാനും സംഘ്പരിവാര്&#x200d; സര്&#x200d;ക്കാരുകള്&#x200d;ക്ക് യാതൊരു മടിയുമുണ്ടായില്ല. മഹാരാഷ്ട്രയിലെ വിമത ശിവസേന-ബി.ജെ.പി സഖ്യസര്&#x200d;ക്കാര്&#x200d; ഔറംഗാബാദിന്റെ പേര് മാറ്റിയത് ഈയിടെയാണ്. വൈസ്രോയി ഹൗസിലെ (ഇന്നത്തെ രാഷ്ട്രപതി ഭവന്&#x200d;) പൂന്തോട്ടത്തിന് ഉദ്യാനങ്ങളെ ഏറെ സ്‌നേഹിച്ച മുഗളരുടെ പേര് നല്&#x200d;കിയത് വന്&#x200d; അപരാധമായി കണ്ടാണ് ഈയിടെ പ്രശസ്തമായ മുഗള്&#x200d; ഗാര്&#x200d;ഡന്റെ പേര് മാറ്റിയത്.</p>
<p>നൂറ്റാണ്ടുകള്&#x200d;ക്ക് മുന്&#x200d;പ് നടന്ന രാഷ്ട്രീയ സംഭവങ്ങളെ വര്&#x200d;ത്തമാനകാല രാഷ്ട്രീയ അജണ്ടകള്&#x200d;ക്ക് വേണ്ടി ഉപയോഗിക്കുന്നവര്&#x200d; ഇന്നിന്റെ കാലത്തെ യഥാര്&#x200d;ത്ഥ പ്രശ്‌നങ്ങളെ നേരിടാന്&#x200d; ഭയമുള്ളവരോ താല്&#x200d;പര്യമില്ലാത്തവരോ ആണ്. ചവിട്ടി നില്&#x200d;ക്കുന്ന മണ്ണില്&#x200d; നടക്കുന്ന പ്രശ്‌നങ്ങളില്&#x200d;നിന്ന് കുതറിമാറുകയും എങ്ങോ കഴിഞ്ഞുപോയ കാലത്തെ പ്രതിക്കൂട്ടില്&#x200d; നിര്&#x200d;ത്തുകയും ചെയ്യുന്നവര്&#x200d; ചരിത്ര വിരുദ്ധരും വര്&#x200d;ത്തമാന കാലത്തോട് നീതികാണിക്കാത്തവരുമാണ്.</p>
<p>ആരാണ് അധിനിവേശകര്&#x200d;? ആരാണ് അക്രമി എന്നത് നിര്&#x200d;വചിക്കപ്പെടേണ്ടത് വര്&#x200d;ഗീയ അജണ്ടയെ മുന്&#x200d;നിര്&#x200d;ത്തിയല്ല. ചരിത്രപരമായ ശത്രു ബിംബങ്ങള്&#x200d; നിര്&#x200d;മിക്കുന്നത് വര്&#x200d;ത്തമാനകാലത്തെ മനുഷ്യന്റെ ശിരസ്സ് ലക്ഷ്യംവെച്ച് കൊണ്ടാവരുത്. ചരിത്ര വ്യക്തിത്വങ്ങളെ വര്&#x200d;ത്തമാനകാല യുക്തികൊണ്ട് വിധിക്കുന്നത്‌പോലെ മണ്ടത്തരം മറ്റൊന്നില്ലെന്ന് ചരിത്രകാരന്&#x200d;മാര്&#x200d; പലവുരു വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>ഉദാഹരണത്തിന് കര്&#x200d;ണാടകത്തിലെ പ്രധാന ഹിന്ദു ആരാധനാകേന്ദ്രമായ ശൃംഗേരി മഠത്തിന് സംരക്ഷണവും സഹായവും നല്&#x200d;കിയ ടിപ്പുസുല്&#x200d;ത്താന്&#x200d; ഹിന്ദു വിരുദ്ധനും മഠത്തെ ആരുടെ അക്രമത്തില്&#x200d;നിന്നാണോ ടിപ്പുസുല്&#x200d;ത്താന്&#x200d; സംരക്ഷിക്കാന്&#x200d; ശ്രമിച്ചത് അവര്&#x200d; ആരാധിക്കപ്പെടേണ്ട ഹിന്ദു പ്രതീകങ്ങളുമായാണ് ചിലര്&#x200d; അവതരിപ്പിക്കുന്നത്. ചരിത്ര വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും മനസ്സിലാക്കേണ്ടതും വിലയിരുത്തേണ്ടതും അതത് കാലത്തെ മുന്&#x200d;നിര്&#x200d;ത്തിയാണ്. അല്ലാതെ വര്&#x200d;ത്തമാനകാല രാഷ്ട്രീയ താല്&#x200d;പര്യങ്ങളെ മുന്&#x200d;നിര്&#x200d;ത്തിയല്ല. പരിശീലനം ലഭിച്ച ചരിത്രകാരന്&#x200d;മാരുടെ ജോലിയാണത്.</p>
<p><strong>സാഹോദര്യം മുഖ്യം</strong><br />
നരേന്ദ്രമോദി സര്&#x200d;ക്കാര്&#x200d; അധികാരമേറ്റത് മുതല്&#x200d; സ്ഥലനാമമാറ്റത്തിന് പുതിയ രാഷ്ട്രീയ മാനം കൈവന്നിട്ടുണ്ട്. അത് ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും പ്രാധാന്യം നല്&#x200d;കാന്&#x200d; വേണ്ടിയെല്ലന്നത് വ്യക്തമാണ്. ആ ദുസ്സൂചനയിലേക്കാണ് ഹരജി തള്ളിക്കൊണ്ട് കോടതി വിരല്&#x200d;ചൂണ്ടിയത്. ജസ്റ്റിസ് കെ.എം ജോസഫും ബി.വി നാഗരത്‌നയുമടങ്ങുന്ന ബെഞ്ച് ഹരജിക്കാരന്റെ വര്&#x200d;ഗീയ അജണ്ട വ്യക്തമായി മനസ്സിലാക്കുകയുണ്ടായി. ഭൂതകാലത്തിന്റെ തടവുകാരായി ഒരു രാജ്യത്തിന് തുടരനാവില്ലെന്നും ഭരണഘടനാമൂല്യമായ സഹോദര്യമാണ് മറ്റെല്ലാകാര്യങ്ങളേക്കാളും മുഖ്യമെന്നും കോടതി വ്യക്തമാക്കി.</p>
<p>ഇന്ത്യന്&#x200d; ഭരണഘടനയുടെ ആമുഖത്തില്&#x200d;തന്നെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും കൂടെ രേഖപ്പെടുത്തപ്പെട്ട മഹത്തായ ആശയമാണ് സാഹോദര്യമെന്നത്. രാജ്യത്തെ ജനങ്ങള്&#x200d; തമ്മില്&#x200d; സാഹോദര്യമില്ലാതെ രാഷ്ട്രത്തിന് നിലനില്&#x200d;പ്പില്ലന്ന തിരിച്ചറിവില്&#x200d;നിന്നാണ് രാഷ്ട്രനിര്&#x200d;മാതാക്കള്&#x200d; സാഹോദര്യത്തിന് ഇത്ര പ്രാധാന്യം നല്&#x200d;കിയത്. മലയാളികൂടിയായ ജസ്റ്റിസ് കെ.എം ജോസഫ് സഹിഷ്ണുതയുടെ പര്യായങ്ങളായിരുന്ന കേരളത്തിലെ ഹിന്ദു രാജാക്കന്&#x200d;മാരെയും അവര്&#x200d; ക്രിസ്ത്യന്&#x200d; പള്ളിക്ക് സ്ഥലം ദാനം നല്&#x200d;കിയതിനെയും പറ്റി ഉണര്&#x200d;ത്തിയപ്പോള്&#x200d; അതുകൊണ്ടാണ് ഇന്ന് ഹിന്ദുക്കള്&#x200d; പലയിടങ്ങളില്&#x200d;നിന്നും നിഷ്‌കാസനം ചെയ്യപ്പെട്ടതെന്നായിരുന്നു ഹരജിക്കാരന്&#x200d; മറുപടി നല്&#x200d;കിയത്. യു.എ.ഇയില്&#x200d; ക്ഷേത്ര നിര്&#x200d;മിതിക്ക് അനുമതി നല്&#x200d;കിയ അറബ് ഭരണാധികരികളെ പുകഴ്ത്തുന്ന സംഘ്പരിവാറുകാരന്&#x200d; പക്ഷേ ജസ്റ്റിസ് ജോസഫിന്റെ മതസൗഹാര്&#x200d;ദ്ദത്തിന്റെ ഉത്തമ ഉദാഹരണത്തെ മറ്റൊരു രീതിയിലാണ് സമീപിക്കുന്നത്.തികച്ചും വക്രീകരിക്കപ്പെട്ടതും വര്&#x200d;ഗീയവത്കരിക്കപ്പെട്ടതുമായ ചരിത്രബോധം അപകടകരമാണെന്നതിന്റെ സങ്കടകരമായ ഉദാഹരണമാണ് നിലവില്&#x200d; രാജ്യം.</p>
<p>വികല ചരിത്ര ബോധമാണ് ഹരജിക്കാരനെകൊണ്ട് ഈ ചോദ്യംചോദിക്കാന്&#x200d; പ്രേരിപ്പിക്കുന്നത്. അതും രാജ്യത്തെ പരമോന്നത കോടതിയോട്. ആരാണ് ആദിമവാസികളായ ഇന്ത്യക്കാരെന്നും ആര്&#x200d;ക്കാണ് ഈ മണ്ണിനുമേലുള്ള അന്തിമമായ അവകാശമെന്നതും അസംബന്ധം നിറഞ്ഞ ചോദ്യമാണ്. കാരണം ലോകമനുഷ്യരാശിയുടെ ചരിത്രംതന്നെ കുടിയേറ്റങ്ങളുടെതാണ്. ആശയങ്ങളുടെയും ജനങ്ങളുടെ തന്നെയും പരസ്പര കൈമാറ്റങ്ങളുടേതുമാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prisoners-of-the-past.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുപ്രീംകോടതിയുടെ വിമര്&#x200d;ശനം ഉള്&#x200d;ക്കൊള്ളണം &#8211; എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/criticism-of-the-supreme-court-should-be-contained-editorial.html</link>
					<comments>https://www.chandrikadaily.com/criticism-of-the-supreme-court-should-be-contained-editorial.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 28 Feb 2023 17:26:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Central]]></category>
		<category><![CDATA[change]]></category>
		<category><![CDATA[name]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240329</guid>

					<description><![CDATA[ഹിന്ദുമതം ഒരു ജീവിത രീതി കൂടിയാണ്. എല്ലാവരെയും ഉള്&#x200d;ക്കൊള്ളാനാണ് അത് അനുശാസിക്കുന്നത്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കല്&#x200d; നയം നമ്മുടെ രാജ്യത്തെ ഒരിക്കല്&#x200d; കീറിമുറിച്ചതാണ്. ഇനിയുമത് തിരിച്ചുവരാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്.]]></description>
										<content:encoded><![CDATA[<p>രാജ്യത്തിന്റെ ബഹുസ്വരതയെ തകര്&#x200d;ക്കാനും ഐക്യം ഇല്ലാതാക്കാനും അതുവഴി രാജ്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള നീക്കങ്ങളാണ് ചില കേന്ദ്രങ്ങളില്&#x200d; നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ഫാസിസ്റ്റ് ശക്തികള്&#x200d; അധികാരത്തിലെത്തിയശേഷം ഇത്തരം നീക്കങ്ങള്&#x200d;ക്ക് വേഗത വര്&#x200d;ധിച്ചിട്ടുമുണ്ട്. എന്നാല്&#x200d; ഇതിനെതിരെ ചെറിയ ചില നീക്കങ്ങളെങ്കിലും ഇപ്പോഴും നിലനില്&#x200d;ക്കുന്നുണ്ട് എന്നത് ആശ്വാസകരമാണ്. അത് ഉന്നത നീതിപീഠത്തില്&#x200d; നിന്നാകുമ്പോള്&#x200d; പ്രത്യേകിച്ചും.</p>
<p>ചരിത്ര സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന ഹര്&#x200d;ജിയില്&#x200d; ബി.ജെ.പി നേതാവ് അശ്വിനികുമാറിനെ രൂക്ഷമായി വിമര്&#x200d;ശിച്ച സുപ്രീംകോടതി നടപടി മതേതര വിശ്വാസികള്&#x200d;ക്ക് പ്രതീക്ഷ എവിടെയൊക്കെയോ ബാക്കിനില്&#x200d;ക്കുന്നുണ്ട് എന്ന തോന്നലുണ്ടാക്കുന്നതാണ്. ഇന്ത്യയിലെ പല ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും അധിനിവേശ രാജാക്കന്മാരുടെ പേരിലാണെന്നും ഇവ മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അഭിഭാഷകന്&#x200d;കൂടിയായ അശ്വിനികുമാര്&#x200d; സുപ്രീംകോടതിയില്&#x200d; പൊതുതാല്&#x200d;പര്യ ഹരജി സമര്&#x200d;പ്പിച്ചിരുന്നത്. കേസില്&#x200d; വിധി പറയുന്നതിനിടയിലാണ് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് അശ്വിനികുമാറിനെ വിമര്&#x200d;ശിച്ചത്.</p>
<p>ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങള്&#x200d;ക്ക് വിരുദ്ധമാണ് ഹരജി എന്ന് നിരീക്ഷിച്ച കോടതി രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാന്&#x200d; ശ്രമിക്കരുതെന്നും സമൂഹത്തില്&#x200d; നാശം വിതക്കാനല്ല കോടതിയെന്നും അഭിപ്രായപ്പെട്ടു. ഹിന്ദുമതത്തിന്റെ മഹത്വം ഹര്&#x200d;ജിക്കാരനെ പഠിപ്പിക്കാനും കോടതി തയാറായി. &#8216;നിങ്ങളുടെ പ്രവര്&#x200d;ത്തികള്&#x200d; രാജ്യത്ത് വലിയ പ്രതിസന്ധികള്&#x200d; ഉണ്ടാക്കും. ഭരണഘടന ഉറപ്പുനല്&#x200d;കുന്ന മതേതരത്വം നമ്മള്&#x200d; ഉയര്&#x200d;ത്തിപ്പിടിക്കേണ്ടതുണ്ട്.</p>
<p>ഭൂതകാലത്തിന്റെ ഭാരം ഇന്നത്തെ തലമുറ ചുമക്കേണ്ട ഗതികേട് ഉണ്ടാക്കിവെക്കരുത്. നിങ്ങളുടെ ഓരോപ്രവര്&#x200d;ത്തിയും രാജ്യത്ത് വലിയ പ്രത്യാഘാതങ്ങള്&#x200d;ക്ക് കാരണമാവും&#8217; ജസ്റ്റിസ് കെ.എം ജോസഫിന്റെ വാക്കുകള്&#x200d; പ്രതീക്ഷാര്&#x200d;ഹമാണ്. ഇന്ത്യക്കാരെ മതത്തിന്റെ പേരില്&#x200d; ഭിന്നിപ്പിക്കുന്ന കൊളോണിയല്&#x200d; തന്ത്രത്തോടാണ് ഹരജിയെ കോടതി താരതമ്യം ചെയതത്. പരാതി പ്രത്യേക സമുദായത്തെ ലക്ഷ്യംവെക്കുന്നതാണെന്നും കോടതി ആരോപിച്ചു. &#8216;നമ്മുടെ രാജ്യം നിരവധി പ്രതിസന്ധികള്&#x200d; നേരിട്ടുകൊണ്ടിരിക്കുകയാണ്.</p>
<p>ഹിന്ദുമതം ഒരു ജീവിത രീതി കൂടിയാണ്. എല്ലാവരെയും ഉള്&#x200d;ക്കൊള്ളാനാണ് അത് അനുശാസിക്കുന്നത്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കല്&#x200d; നയം നമ്മുടെ രാജ്യത്തെ ഒരിക്കല്&#x200d; കീറിമുറിച്ചതാണ്. ഇനിയുമത് തിരിച്ചുവരാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. നിങ്ങള്&#x200d; മനപൂര്&#x200d;വം ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യംവെച്ചുകൊണ്ടാണ് ആരോപണങ്ങള്&#x200d; ഉന്നയിക്കുന്നത്. ഇന്ത്യ ഒരു മതേതരത്വ രാജ്യമാണെന്നത് നിങ്ങള്&#x200d; മറക്കരുത്. രാജ്യം വീണ്ടും തിളച്ചുമറിയണമെന്നാണോ നിങ്ങള്&#x200d; ആഗ്രഹിക്കുന്നത്. മനസില്&#x200d; രാജ്യമാണ് വേണ്ടത്. മതമല്ല&#8217; ജസ്റ്റിസ് നാഗരത്‌നയുടെ വാക്കുകള്&#x200d; ഫാസിസ്റ്റ് ശക്തികള്&#x200d;ക്ക് ശക്തമായ താക്കീതാണ് നല്&#x200d;കുന്നത്.</p>
<p>കേന്ദ്ര സര്&#x200d;ക്കാര്&#x200d; നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ നിയമസാധുത, നിയമനിര്&#x200d;മാതാക്കളുടെ അഭിപ്രായ സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്&#x200d; വിയോജിപ്പ് രേഖപ്പെടുത്തിയതിലൂടെ ശ്രദ്ധേയയാണ് ജസ്റ്റിസ് ബി.വി നാഗരത്‌ന. ജഡ്ജിമാര്&#x200d; വിവാദ വിധികള്&#x200d; പുറപ്പെടുവിക്കുകയും പിന്നാലെ അവര്&#x200d; രാഷ്ട്രീയ നിയമനങ്ങളിലുള്&#x200d;പ്പെടുകയും ചെയ്യുന്ന സംഭവങ്ങളാണ് സമീപകാലങ്ങളില്&#x200d; ഇന്ത്യയില്&#x200d; കണ്ടുകൊണ്ടിരിക്കുന്നത് എന്നുകൂടി ഓര്&#x200d;ക്കേണ്ടതുണ്ട്.</p>
<p>പ്രശസ്തമായ പല സ്ഥലങ്ങളുടെയും പേരുകള്&#x200d; സംഘ്പാരിവാര്&#x200d; ശക്തികള്&#x200d; ഇതിനോടകം മാറ്റിയിട്ടുണ്ട്. ഇയ്യിടെ രാഷ്ട്രപതി ഭവനിലെ ചരിത്രപ്രസിദ്ധ മുഗള്&#x200d; ഗാര്&#x200d;ഡന്റെ പേര് മാറ്റി അമൃത് ഉദ്യാന്&#x200d; എന്നാക്കിയിരുന്നു. അലഹബാദിന്റെ പേര് നേരത്തെ പ്രയാഗ്‌രാജ് എന്നാക്കിയിട്ടുണ്ട്. ഡല്&#x200d;ഹിയിലെ മുഗള്&#x200d; ചരിത്രം പേറുന്ന യൂസഫ് സരായ്, മസൂദ്പൂര്&#x200d;, സംറൂദ്പൂര്&#x200d;, ബേഗംപൂര്&#x200d;, സെയ്ദുല്&#x200d; അജാബ് തുടങ്ങിയ നിരവധി സ്ഥലങ്ങളുടെ പേരുകള്&#x200d; മാറ്റാനും പദ്ധതിയുണ്ട്.</p>
<p>കോടതി വ്യക്തമാക്കിയ പോലെ ഒരു വിഭാഗത്തെ ലക്ഷ്യംവെച്ചാണ് ഇതെല്ലാം അരങ്ങേറുന്നത്. രാജ്യം ഭരിച്ച മുസ്‌ലിം ഭരണാധികാരികളുടെ ശേഷിപ്പുകളെല്ലാം നീക്കണമെന്നാണ് സംഘ്പരിവാര്&#x200d; താല്&#x200d;പര്യം. താജ്മഹലിന്റെ പേര് മാറ്റി തേജോ മഹാലയ എന്നാക്കണമെന്ന താല്&#x200d;പര്യമാണ് ബി.ജെ.പിക്കുള്ളത്. സ്വന്തമായി എടുത്തുപറയാന്&#x200d; ഒന്നുമില്ലാത്തവരാണ് പേര് മാറ്റത്തിലൂടെ ചരിത്രം സ്വന്തമാക്കാന്&#x200d; ശ്രമിക്കുന്നത്. ഇന്ത്യ ആരുടേയും കുത്തകയല്ലെന്നാണ് അവരോട് പറയാനുള്ളത്. വ്യത്യസ്ത മതങ്ങളുടേയും ഭാഷകളുടേയും വേഷങ്ങളുടേയും സംസ്‌കാരത്തിന്റെയും സങ്കര ഭൂമിയാണ് ഇന്ത്യ.</p>
<p>ബഹുസ്വരതയാണ് രാജ്യത്തിന്റെ ശക്തി. അതില്&#x200d; പ്രധാനപ്പെട്ടതാണ് സ്ഥലങ്ങളുടെ പേരുകളും. ഇന്ത്യ എന്നും ഇന്ത്യയായി തന്നെ നിലനില്&#x200d;ക്കണം. കോടതി നിരീക്ഷിച്ചപോലെ ഫാസിസ്റ്റ് ശക്തികളില്&#x200d;നിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങള്&#x200d; സമൂഹത്തില്&#x200d; നാശം മാത്രമേ വിതയ്ക്കൂ. മുസ്‌ലിം വിരോധംവെച്ച് മാത്രം പേരുകള്&#x200d; മാറ്റുന്ന പ്രവണത വിദ്വേഷം വളര്&#x200d;ത്താനേ ഉപകരിക്കൂ. കോടതി സൂചിപ്പിച്ചപോലെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും അനിവാര്യം ഇത്തരം നീക്കങ്ങളില്&#x200d;നിന്ന് വിട്ടുനില്&#x200d;ക്കലാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/criticism-of-the-supreme-court-should-be-contained-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാരം 780 കോടി; കൂടുതല്&#x200d; മഹാരാഷ്ട്രയ്ക്ക്</title>
		<link>https://www.chandrikadaily.com/780-crore-in-gst-compensation-for-kerala-more-for-maharashtra.html</link>
					<comments>https://www.chandrikadaily.com/780-crore-in-gst-compensation-for-kerala-more-for-maharashtra.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 18 Feb 2023 16:45:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Central]]></category>
		<category><![CDATA[Economics]]></category>
		<category><![CDATA[Finance]]></category>
		<category><![CDATA[GST]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238740</guid>

					<description><![CDATA[49ാമത് ജിഎസ്ടി കൗണ്&#x200d;സില്&#x200d; യോഗത്തിലണ് സംസ്ഥാനങ്ങള്&#x200d;ക്ക് ലഭിക്കേണ്ട തുക പൂര്&#x200d;ണമായും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചത്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി- സംസ്ഥാനങ്ങള്&#x200d;ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം കൊടുത്തു തീര്&#x200d;ക്കുന്നതില്&#x200d; കേരളത്തിന് ലഭിക്കുന്നത് 780 കോടി രൂപ. ജിഎസ്ടി നഷ്ടപരിഹാരം കൊടുത്തു തീര്&#x200d;ക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d; പ്രഖ്യപിച്ചിരുന്നു. 49ാമത് ജിഎസ്ടി കൗണ്&#x200d;സില്&#x200d; യോഗത്തിലണ് സംസ്ഥാനങ്ങള്&#x200d;ക്ക് ലഭിക്കേണ്ട തുക പൂര്&#x200d;ണമായും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചത്. ഇതിനായി 16,978 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.</p>
<p>മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കൂടുതല്&#x200d; തുക ജിഎസ്ടി നഷ്ടപരിഹാര ഇനത്തില്&#x200d; കേന്ദ്രം നല്&#x200d;കാനുള്ളത്. 2,102 കോടി രൂപയാണ് നഷ്ടപരിഹാരം. തൊട്ടുപിന്നിലുള്ള കര്&#x200d;ണാടകയ്ക്ക് 1,934 കോടി രൂപയും ഉത്തര്&#x200d;പ്രദേശിന് 1,215 കോടി രൂപയുമാണ് ലഭിക്കുക. ഏറ്റവും കുറവ് തുക നല്&#x200d;കാനുള്ളത് പുതുച്ചേരിക്കാണ്. 73 കോടി രൂപ ലഭിക്കുക.</p>
<p>2017ലാണ് ജിഎസ്ടി ഏര്&#x200d;പ്പെടുത്തിയത്. നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്&#x200d;ക്കുണ്ടാകുന്ന വരുമാന നഷ്ടം 5 വര്&#x200d;ഷത്തേക്ക് കേന്ദ്രം നല്&#x200d;കുമെന്ന് ഉറപ്പുനല്&#x200d;കിയിരുന്നു. ഉല്&#x200d;പ്പന്നങ്ങളുടെ മേല്&#x200d; ചുമത്തുന്ന സെസ് വഴിയാണ് സംസ്ഥാനങ്ങള്&#x200d;ക്ക് നഷ്ടപരിഹാരം നല്&#x200d;കിയിരുന്നത്. ജൂണില്&#x200d; ഇത് അവസാനിക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/780-crore-in-gst-compensation-for-kerala-more-for-maharashtra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്ര വാഴ്സിറ്റിയില്&#x200d; വീണ്ടും സംവരണ അട്ടിമറി</title>
		<link>https://www.chandrikadaily.com/news-central-studies.html</link>
					<comments>https://www.chandrikadaily.com/news-central-studies.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Fri, 17 Feb 2023 02:29:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Central]]></category>
		<category><![CDATA[PHD]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238436</guid>

					<description><![CDATA[വീണ്ടും പിഎച്ച്‌.ഡിയില്&#x200d; എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്&#x200d;ക്കുള്ള സംവരണം അട്ടിമറിച്ചത്.]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;കോട്: കേന്ദ്ര കേരള സര്&#x200d;വകലാശാലയില്&#x200d; പിഎച്ച്‌.ഡി പ്രോഗ്രാമില്&#x200d; സംവരണം അട്ടിമറിച്ചു. നേരത്തേ പട്ടികജാതി, പട്ടികവര്&#x200d;ഗ വിഭാഗങ്ങള്&#x200d;ക്ക് സംവരണം നല്&#x200d;കിയാല്&#x200d; പിഎച്ച്‌.ഡിയുടെ ഗുണനിലവാരം കുറയുമെന്ന് കോടതിയില്&#x200d; സത്യവാങ്മൂലം നല്&#x200d;കി സര്&#x200d;വകലാശാല വെട്ടിലായിരുന്നു.ഇതിനു പിന്നാലെയാണ് വീണ്ടും പിഎച്ച്‌.ഡിയില്&#x200d; എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്&#x200d;ക്കുള്ള സംവരണം അട്ടിമറിച്ചത്.</p>
<p>ജനുവരി 13ന് സര്&#x200d;വകലാശാല ഇറക്കിയ വിജ്ഞാപനത്തിലാണ് സംവരണം നിഷേധിച്ചത് പുറത്തുവന്നത്. വിജ്ഞാപനപ്രകാരം വിവിധ വകുപ്പുകളിലായി 356 ഒഴിവുകളാണ് പിഎച്ച്‌.ഡിക്കുള്ളത്. സംവരണത്തിന് പ്രത്യേക നിയമംതന്നെ സര്&#x200d;വകലാശാലക്കുണ്ട്.അതനുസരിച്ച്‌ ഏഴര ശതമാനം പട്ടികവര്&#x200d;ഗ വിഭാഗത്തിനും 15 ശതമാനം പട്ടികജാതി വിഭാഗത്തിനും 27 ശതമാനം മറ്റു പിന്നാക്കവിഭാഗത്തിനും (ഒ.ബി.സി) നീക്കിവെക്കണം. 13ന് ഇറങ്ങിയ വിജ്ഞാപനത്തില്&#x200d; ഇതുസംബന്ധിച്ച്‌ പരാമര്&#x200d;ശിക്കുന്നില്ല.</p>
<p>26 സീറ്റുകള്&#x200d; പട്ടികവര്&#x200d;ഗ വിഭാഗത്തിനും 54 സീറ്റുകള്&#x200d; പട്ടികജാതി വിഭാഗത്തിനും നീക്കിവെക്കണം. ഇരുവിഭാഗത്തിനുംകൂടി 81 സീറ്റുകളാണ് അനുവദിക്കേണ്ടത്.എന്നാല്&#x200d;, 51 സീറ്റുകളാണ് വിജ്ഞാപനത്തില്&#x200d; പരാമര്&#x200d;ശിക്കാതെ അനുവദിച്ചിട്ടുള്ളത്.നിലവില്&#x200d; 16 പിഎച്ച്‌.ഡി ഒഴിവുകള്&#x200d; എസ്.ടി വിഭാഗത്തിലും 20 ഒഴിവുകള്&#x200d; എസ്.സി വിഭാഗത്തിലുമുണ്ട്.ഇക്കണോമിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷന്&#x200d;, കമ്ബ്യൂട്ടര്&#x200d; സയന്&#x200d;സ്, മാത്തമാറ്റിക്സ്, ഫിസിക്സ് തുടങ്ങിയ വകുപ്പുകളില്&#x200d; നിലനില്&#x200d;ക്കുന്ന പിന്നാക്ക സംവരണങ്ങളിലെ ഒഴിവുകളാണ് നികത്താതിരുന്നത്. കേന്ദ്ര വാഴ്സിറ്റി കേരളയില്&#x200d; ദലിത് വിദ്യാര്&#x200d;ഥികളോടുള്ള പീഡനമനോഭാവം വിവാദമായിരുന്നു. ഈ വിഭാഗത്തോട് അനുഭാവം പുലര്&#x200d;ത്തുന്ന അധ്യാപകര്&#x200d;ക്കെതിരെ വകുപ്പുതല നടപടികളും സ്വീകരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-central-studies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്രാവിഷ്‌കൃത പദ്ധതികള്&#x200d; മാതൃകാപരമായി നടപ്പിലാക്കണമെന്ന് ഇടി മുഹമ്മദ് ബഷീര്&#x200d;</title>
		<link>https://www.chandrikadaily.com/edi-muhammad-basheer-said-that-central-projects-should-be-implemented-in-an-exemplary-manner.html</link>
					<comments>https://www.chandrikadaily.com/edi-muhammad-basheer-said-that-central-projects-should-be-implemented-in-an-exemplary-manner.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 16 Feb 2023 14:48:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Central]]></category>
		<category><![CDATA[ET Muhammad Basheer]]></category>
		<category><![CDATA[project]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238398</guid>

					<description><![CDATA[കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാസാന്ത അവലോകന യോഗത്തില്&#x200d; അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.]]></description>
										<content:encoded><![CDATA[<p>കേന്ദ്രാവിഷ്‌കൃത പദ്ധതികള്&#x200d; നടപ്പിലാക്കുമ്പോള്&#x200d; നടപ്പു വര്&#x200d;ഷം ലഭ്യമായ ഫണ്ട് പൂര്&#x200d;ണ്ണമായി വിനിയോഗിച്ചാല്&#x200d; മാത്രമേ അധികവിഹിതം ലഭ്യമാകാന്&#x200d; അര്&#x200d;ഹമാകുകയുള്ളൂവെന്ന് ഇടി മുഹമ്മദ് ബഷീര്&#x200d; സാഹിബ്. വിവിധ പദ്ധതികളുടെ നിര്&#x200d;വ്വഹണം കാര്യക്ഷമമാക്കി മാര്&#x200d;ച്ച് 15നകം ലഭ്യമായ ഫണ്ട് വനിയിയോഗം സാധ്യമാക്കി മാതൃകാപരമായി പദ്ധതികള്&#x200d; നടപ്പിലാക്കണമെന്നും ജില്ലാതല കോഓര്&#x200d;ഡിനേഷന്&#x200d; &amp; മോണിറ്ററിംങ്ങ് കമ്മറ്റിയുടെ നടപ്പുവര്&#x200d;ഷത്തെ മൂന്നാം പാദ അവലോകന യോഗത്തില്&#x200d; അഭിപ്രായപ്പെട്ടു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാസാന്ത അവലോകന യോഗത്തില്&#x200d; അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.</p>
<p><img src="https://scontent.fcjb3-3.fna.fbcdn.net/v/t39.30808-6/330983334_3541689716050909_6558238861522293964_n.jpg?stp=dst-jpg_p600x600&amp;_nc_cat=105&amp;ccb=1-7&amp;_nc_sid=8bfeb9&amp;_nc_ohc=6F-XXMYWsccAX8OhLQr&amp;_nc_ht=scontent.fcjb3-3.fna&amp;oh=00_AfBkUsQNH15YkGHZQjbDhLpTN3PT7A7OcyYyupgGe81MTA&amp;oe=63F3DA7A" /></p>
<p>വരാന്&#x200d; പോകുന്ന കാലഘട്ടത്തില്&#x200d; സമയബന്ധിതമായി പദ്ധതി വിഹിതം ഉപയോഗപ്പെടുത്താത്തതും അതിന്റെ യൂട്ടിലൈസേഷന്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് സമര്&#x200d;പ്പിക്കാത്തതും കേന്ദ്ര വിഹിതം ലഭ്യമാകുന്നതിന് തടസ്സമാകും. കേന്ദ്ര വിഹിതത്തിന് ആനുപാതികമായ സംസ്ഥാന വിഹിതം ലഭ്യമാക്കുന്നതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരൊറ്റ മനസ്സോടെ ഇടപെടല്&#x200d; നടത്തി ലഭ്യമായ ഫണ്ട് വിനിയോഗം ജനോപകാര പ്രദമായ രീതിയില്&#x200d; വിനിയോഗിക്കണമെന്നും അദേഹം പറഞ്ഞു.</p>
<p>ജലജീവന്&#x200d; മിഷന്&#x200d; പദ്ധതികള്&#x200d; നടപ്പിലാക്കുമ്പോള്&#x200d; പഞ്ചായത്ത് റോഡുകള്&#x200d;ക്കുണ്ടാകുന്ന കേടുപാടുകള്&#x200d;ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള ഇടപെടല്&#x200d; നടത്തുവാന്&#x200d; ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രമിക്കണമെന്നും ജലജീവന്&#x200d; മിഷന്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d; കേരളത്തില്&#x200d; മാതൃകപരമായിട്ടാണ് നടപ്പിലാക്കുന്നതെന്നുള്ളത് അഭിമാനകരമാണെന്ന് അദേഹം അഭിപ്രായപ്പെട്ടു.</p>
<p>എം.പി.മാരുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗം കാര്യക്ഷമമാക്കണമെന്നും, ഭരണാനുമതി നല്&#x200d;കിയ പ്രവര്&#x200d;ത്തികള്&#x200d; പുനക്രമീകരിക്കേണ്ടിവരുന്നത് പദ്ധതി നിര്&#x200d;വ്വഹണത്തിന് തടസ്സമാകുന്നുണ്ടെന്നും ആയത് പരിഹരിക്കപ്പെടണമെന്നും നിര്&#x200d;ദ്ദേശിച്ചു.</p>
<p><img src="https://scontent.fcjb3-3.fna.fbcdn.net/v/t39.30808-6/331533031_759121295781007_1166205809075661500_n.jpg?stp=dst-jpg_p180x540&amp;_nc_cat=105&amp;ccb=1-7&amp;_nc_sid=8bfeb9&amp;_nc_ohc=xpNpFfxweREAX9PHbvs&amp;_nc_ht=scontent.fcjb3-3.fna&amp;oh=00_AfAdBJvJBR62eL1mrcSzT7pov63v5TvkUjFzFnBt3_MpWQ&amp;oe=63F416FE" /></p>
<p>ഉച്ചഭക്ഷണ പദ്ധതിയില്&#x200d; ഫണ്ട് കൃത്യമായി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ജനപ്രതിനിധികളുടെ ഇടപെടല്&#x200d; ആവശ്യമുണ്ടെങ്കില്&#x200d; അറിയിക്കണമെന്നും നിര്&#x200d;ദ്ദേശിച്ചു.<br />
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിലെ മികവ് പോലുള്ള പദ്ധതിയില്&#x200d; കൂടുതല്&#x200d; സ്ഥാപനങ്ങളെ ഉള്&#x200d;പ്പെടുത്തുന്നതിനുള്ള പ്രൊപ്പോസലുകള്&#x200d; സമര്&#x200d;പ്പിക്കുവാനും നിര്&#x200d;ദ്ദേശിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/edi-muhammad-basheer-said-that-central-projects-should-be-implemented-in-an-exemplary-manner.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
