<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>centralgovernment &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/centralgovernment/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 03 May 2026 10:02:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>centralgovernment &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പെട്രോള്‍, ഡീസല്‍, പാചക വാതകം വില; കത്തിക്കയറും</title>
		<link>https://www.chandrikadaily.com/petrol-diesel-cooking-gas-the-price-will-go-up.html</link>
					<comments>https://www.chandrikadaily.com/petrol-diesel-cooking-gas-the-price-will-go-up.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Sun, 03 May 2026 10:02:17 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[centralgovernment]]></category>
		<category><![CDATA[India]]></category>
		<category><![CDATA[newdelhi]]></category>
		<category><![CDATA[oilprices]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380857</guid>

					<description><![CDATA[ഇന്ധന വില ലിറ്ററിന് 4 മുതല്‍ 5 രൂപ വരെ വര്‍ധിക്കാന്‍ സാധ്യത]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്&#x200d;ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്&#x200d; വരുത്തിയ വന്&#x200d; വര്&#x200d;ധനവിന് പിന്നാലെ ഇന്ധനവിലയും കുതിച്ചുയരാന്&#x200d; സാധ്യതയെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d;. 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വര്&#x200d;ധിപ്പിച്ച നടപടി വിപണിയില്&#x200d; വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ സിലിണ്ടര്&#x200d; വില 3000 രൂപ കടന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ പാചകവാതകത്തിന് കൂടി ഇത്രയും ഭീമമായ തുക വര്&#x200d;ധിച്ചത് ചെറുകിട വ്യാപാര മേഖലയുടെ നിലനില്&#x200d;പ്പിനെത്തന്നെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.</p>
<p>അതേസമയം രാജ്യത്ത് ഇന്ധനവിലയില്&#x200d; വന്&#x200d; വര്&#x200d;ധനയുണ്ടാകാന്&#x200d; സാധ്യതയുണ്ടെന്ന് പുതിയ റിപ്പോര്&#x200d;ട്ടുകള്&#x200d;. നിലവില്&#x200d; ലിറ്ററിന് 4 മുതല്&#x200d; 5 രൂപ വരെ വര്&#x200d;ധനവാണ് വരും ദിവസങ്ങളില്&#x200d; പ്രതീക്ഷിക്കുന്നത്. വില വര്&#x200d;ധനവ് നടപ്പിലാക്കിയാല്&#x200d; കേരളത്തിലെ പെട്രോള്&#x200d; വില 110 രൂപയ്ക്ക് മുകളിലേക്ക് ഉയരാന്&#x200d; സാധ്യതയുണ്ട്. വാണിജ്യ ആവശ്യങ്ങള്&#x200d;ക്കുള്ള എല്&#x200d;പിജി സിലിണ്ടറുകളുടെ വിലയില്&#x200d; വന്&#x200d; വര്&#x200d;ധനവുണ്ടായ സാഹചര്യത്തില്&#x200d; വരുംദിവസങ്ങളില്&#x200d; വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിലും 40 മുതല്&#x200d; 60 രൂപ വരെ മാറ്റം വരുമെന്നാണ് സൂചന.</p>
<p>അന്താരാഷ്ട്ര വിപണിയില്&#x200d; ക്രൂഡ് ഓയില്&#x200d; വിലയിലുണ്ടായ വര്&#x200d;ധനവിന്റെ ഭാരം മുഴുവന്&#x200d; സാധാരണക്കാരന്റെ തലയില്&#x200d; കെട്ടിവെക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d;. ഇന്ധന വില വര്&#x200d;ധിപ്പിക്കുന്നത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് ആക്കം കൂട്ടും. യാത്രാ-ചരക്ക് നീക്ക മേഖലകളും സ്തംഭനാവസ്ഥയിലാകും.<br />
കേന്ദ്ര സര്&#x200d;ക്കാരിന്റെ നികുതി നയങ്ങളും എണ്ണക്കമ്പനികള്&#x200d;ക്ക് നല്&#x200d;കുന്ന അമിത സ്വാതന്ത്യവുമാണ് ഇന്ധനവില നിയന്ത്രണാതീതമാകാന്&#x200d; കാരണം. ഇന്ധനവില വര്&#x200d;ധനയെക്കുറിച്ചുള്ള റിപ്പോര്&#x200d;ട്ടുകള്&#x200d;ക്കിടയിലും വില കുറയ്ക്കാനുള്ള ക്രിയാത്മകമായ ഇടപെടലുകള്&#x200d; കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.</p>
<p>കേന്ദ്ര സര്&#x200d;ക്കാരിന്റെ ഭാഗത്തുനിന്ന് ഇന്ധനവില വര്&#x200d;ധനവിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഉടനെ വര്&#x200d;ധനവുണ്ടാവുമെന്നാണ് വിലയിരുത്തല്&#x200d;.<br />
എണ്ണക്കമ്പനികള്&#x200d; സര്&#x200d;ക്കാരിന് മേല്&#x200d; വലിയ രീതിയിലുള്ള സമ്മര്&#x200d;ദം ചെലുത്തുന്നുണ്ട്. ഇനിയും വില വര്&#x200d;ധിപ്പിക്കാതെ മുന്നോട്ട് പോകാന്&#x200d; കഴിയില്ലെന്നാണ് കമ്പനികള്&#x200d; സര്&#x200d;ക്കാരിനെ അറിയിച്ചിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയിലാണ് വാണിജ്യ എല്&#x200d;പിജി സിലിണ്ടറുകളുടെയും ഇന്&#x200d;ഡസ്ട്രിയല്&#x200d; ഡീസലിന്റെയും വിലയില്&#x200d; വലിയ വര്&#x200d;ധനവ് വരുത്തിയത്.അന്തിമ തീരുമാനം അടുത്ത അഞ്ച് മുതല്&#x200d; ഏഴ് ദിവസത്തിനുള്ളില്&#x200d; ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്ര സര്&#x200d;ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിലപാടുകളും ഈ വില വര്&#x200d;ധനവില്&#x200d; നിര്&#x200d;ണായകമാകും.</p>
<p>അതിനിടെ വാണിജ്യ ആവശ്യങ്ങള്&#x200d;ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വര്&#x200d;ധിപ്പിച്ച നടപടിയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി പ്രഹ്ലാദ് ജോഷി രംഗത്തെത്തി. ഒഴിവാക്കാനാവാത്ത സാഹചര്യമാണെന്നും ഇത് സ്വാഭാവികമായ നടപടിയാണെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/petrol-diesel-cooking-gas-the-price-will-go-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂനപക്ഷ വേട്ടക്ക് മറ്റൊരു നിയമം കൂടി</title>
		<link>https://www.chandrikadaily.com/minority-hunting-another-rule.html</link>
					<comments>https://www.chandrikadaily.com/minority-hunting-another-rule.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Wed, 01 Apr 2026 02:12:36 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[centralgovernment]]></category>
		<category><![CDATA[chandrikaeditoriyal]]></category>
		<category><![CDATA[fcra]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380426</guid>

					<description><![CDATA[വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (എഫ്. സി.ആര്‍.എ) ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള മറ്റൊരു കുരുക്കാണ്.]]></description>
										<content:encoded><![CDATA[<p>വിദേശ സംഭാവന നിയന്ത്രണ നിയമത്തില്&#x200d; (എഫ്. സി.ആര്&#x200d;.എ) ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്&#x200d;ക്കാരിന്റെ പുതിയ നീക്കം ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള മറ്റൊരു കുരുക്കാണ്. &#8216;ദേശീയ സുരക്ഷ&#8217; ഉറപ്പാക്കാനും &#8216;സുതാര്യത&#8217; വര്&#x200d;ധിപ്പിക്കാനുമാണ് നിയമനിര്&#x200d;മാണമെന്നാണ് സര്&#x200d;ക്കാര്&#x200d; വാദം. എന്നാല്&#x200d;, ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയില്&#x200d; സജീവമായ ഇടപെടലുകള്&#x200d; നടത്തുന്ന പൊതുസമൂഹത്തെയും രാജ്യത്തിന്റെ പുരോഗതിയില്&#x200d; നിസ്തുലമായ പങ്ക് വഹിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെയും ഈ നിയമം മുള്&#x200d;മുനയില്&#x200d; നിര്&#x200d;ത്തിയിരിക്കുന്നു. പതിറ്റാണ്ടുകളായി ജീവകാരുണ്യപ്രവര്&#x200d;ത്തനങ്ങളില്&#x200d; ഏര്&#x200d;പ്പെട്ടിരിക്കുന്ന സംഘടനകളെ പൊടുന്നനെ സംശയനിഴലിലാക്കിയിരിക്കയാണ് നിയമഭേദഗതി.</p>
<p>വിദേശഫണ്ട് ദുരുപയോഗം തടയാന്&#x200d; നിയമങ്ങളുണ്ടായിരിക്കെ സ്ഥാപനങ്ങള്&#x200d; പിടിച്ചെടുക്കാനുള്ള ബോധപൂര്&#x200d;വമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്&#x200d; അനാവശ്യമായ വിദേശ ഇടപെടലുകള്&#x200d; തടയുക എന്നത് ഏതൊരു പരമാധികാര രാഷ്ട്രത്തിന്റെയും അനിവാര്യതയാണ്. എന്നാല്&#x200d;, ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്&#x200d; ജീവകാരുണ്യ പ്രവര്&#x200d;ത്തനങ്ങളുടെയും സാമൂഹിക സേവനങ്ങളുടെയും ശ്വാസം മുട്ടിക്കപ്പെടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ലൈസന്&#x200d;സ് പുതുക്കുന്നതിലെ കാലതാമസവും അപ്രതീക്ഷിതമായ റദ്ദാക്കലുകളും വര്&#x200d;ഷങ്ങളായി പ്രവര്&#x200d;ത്തിക്കുന്ന വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കും.</p>
<p>പുതിയ വ്യവസ്ഥകള്&#x200d; പ്രകാരം, ഒരു സംഘടനയുടെ എഫ്.സി.ആര്&#x200d;.എ ലൈസന്&#x200d;സ് സസ്‌പെന്&#x200d;ഡ് ചെയ്യപ്പെടുകയോ റദ്ദാക്കപ്പെടുകയോ അല്ലെങ്കില്&#x200d; കൃത്യസമയത്ത് പുതുക്കാന്&#x200d; കഴിയാതിരിക്കുകയോ ചെയ്താല്&#x200d;, അതിന്റെ ആസ്തികള്&#x200d; താല്&#x200d;ക്കാലികമായോ സ്ഥിരമായോ കണ്ടുകെട്ടാന്&#x200d; സര്&#x200d;ക്കാരിന് അധികാരം ലഭിക്കും. പ്രധാനമായും ഇത് പണത്തെ മാത്രമല്ല, ഭൂമി, കെട്ടിടങ്ങള്&#x200d;, മറ്റ് അടിസ്ഥാന സൗകര്യങ്ങള്&#x200d; എന്നിവയെയും ബാധിക്കും. അവ ഭാഗികമായി മാത്രം വിദേശഫണ്ട് ഉപയോഗിച്ച് നിര്&#x200d;മിച്ചതാണെങ്കില്&#x200d; പോലും. പതിറ്റാണ്ടുകളായി പ്രവര്&#x200d;ത്തിക്കുന്ന പല ന്യൂനപക്ഷ വിദ്യാലയങ്ങള്&#x200d;ക്കും ആശുപത്രികള്&#x200d;ക്കും ഭരണപരമായ വീഴ്ചകള്&#x200d; ചൂണ്ടിക്കാട്ടി കമ്യൂണിറ്റി ആസ്തികള്&#x200d; ഏറ്റെടുക്കാന്&#x200d; സര്&#x200d;ക്കാരിന് കഴിയുന്നതാണ് ബില്ല്.</p>
<p>ക്രിസ്ത്യന്&#x200d;, മുസ്ലിം സമുദായങ്ങള്&#x200d;ക്കിടയില്&#x200d; ഈ നിയമം സൃഷ്ടിച്ചിരിക്കുന്ന ആശങ്കകള്&#x200d; ഗൗരവതരമാണ്. ഇന്ത്യയുടെ ഉള്&#x200d;ഗ്രാമങ്ങളില്&#x200d; പോലും വിദ്യാഭ്യാസവും ചികിത്സയും എത്തിക്കുന്നതില്&#x200d; ഈ സമുദായങ്ങളുടെ കീഴിലുള്ള എന്&#x200d;.ജി.ഒകള്&#x200d; വഹിക്കുന്ന പങ്ക് നിഷേധിക്കാനാവില്ല. രാജ്യത്ത് 15,010 സംഘടനകള്&#x200d;ക്കാണ് എഫ്.സി.ആര്&#x200d;. ഐ ലൈസന്&#x200d;സുള്ളത്. ലൈസന്&#x200d;സ് കാലാവധി അവസാനിച്ചാല്&#x200d; എന്&#x200d;.ജി.ഒകളുടെ വിദേശഫണ്ടും ആസ്തികളും കേന്ദ്ര സര്&#x200d;ക്കാരിന് കൈവശപ്പെടുത്താം. എല്ലാ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിലെ ഒരുദ്യോഗസ്ഥന്&#x200d; വിചാരിച്ചാല്&#x200d;പോലും ലൈസന്&#x200d;സ് പുതുക്കാതിരിക്കാം. പതിനായിരങ്ങള്&#x200d;ക്ക് പ്രയോജനപ്പെടുന്ന പള്ളിയോ, മറ്റു സ്ഥാപനങ്ങളോ പിടിച്ചെടുക്കാം. മുന്&#x200d;കാല പ്രാബല്യത്തോടെ വ്യവസ്ഥ നടപ്പാക്കാമെന്നും ബില്ലിലുണ്ട്.</p>
<p>വിദേശരാജ്യങ്ങളില്&#x200d; കഴിയുന്ന സഭാവിശ്വാസികള്&#x200d; നേര്&#x200d;ച്ചയായി നല്&#x200d;കുന്ന പണത്തെ സംശയത്തോടെ കാണുന്നത് ശരിയല്ലെന്നാണ് ക്രൈസ്തവ സഭകളുടെ നിലപാട്. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് ഇത്തരം ഫണ്ടുകള്&#x200d; ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ- ആരോഗ്യ- സാമൂഹിക മേഖലകളിലാണ് പണം ചെലവഴിക്കുന്നത്. ചെലവഴിക്കുന്ന ഓരോ പണത്തിനും വ്യക്തമായ കണക്കും രേഖകളുമുണ്ട്. വിദേശ ഫണ്ടുകളെ ആശ്രയിച്ചു പ്രവര്&#x200d;ത്തിക്കുന്ന നൂറുകണക്കിന് ആശുപത്രികളും സ്‌കൂളുകളും തകര്&#x200d;ക്കാന്&#x200d; ഈ നിയമം ആയുധമാക്കപ്പെടുമോ എന്ന ഭീതി വ്യാപകമാണ്. പാവപ്പെട്ടവര്&#x200d;ക്ക് ലഭിക്കുന്ന സൗജന്യ ചികിത്സയും സ്‌കോളര്&#x200d;ഷിപ്പുകളും മുടങ്ങാന്&#x200d; ഈ നിയന്ത്രണങ്ങള്&#x200d; കാരണമാകും.</p>
<p>മത-സാമുദായിക സംഘടനകളുടെയും പ്രതിപക്ഷ കക്ഷികളുടെയും കടുത്ത എതിര്&#x200d;പ്പിനിടയിലും ബില്&#x200d; ഇന്ന് പാസാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d;. ലോക്‌സഭയില്&#x200d; അവതരിപ്പിക്കപ്പെട്ട ബില്&#x200d; ഇന്നത്തെ റിവേഴ്‌സ്ഡ് ലിസ്റ്റ് ഓഫ് ബിസിനസില്&#x200d; ഉള്&#x200d;പ്പെടുത്തിയ തോടെയാണ് ബില്&#x200d; ലോക്‌സഭ പാസാക്കുമെന്ന ആശങ്ക ശക്തമായത്. നിര്&#x200d;ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകള്&#x200d;ക്ക് മുന്നോടിയായി ബില്&#x200d; അവതരിപ്പിച്ച സമയവും ഇതിന് മുന്&#x200d;പായി കൂടിയാലോചനകള്&#x200d; നടക്കാത്തതും ശ്രദ്ധേയമാണ്. അഞ്ചു സംസ്ഥാനങ്ങളില്&#x200d; നിര്&#x200d;ണായക തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്&#x200d; എം.പിമാര്&#x200d; അവരുടെ സംസ്ഥാനങ്ങളില്&#x200d; പ്രചാരണ പ്രവര്&#x200d;ത്തനങ്ങളില്&#x200d; മുഴുകിനില്&#x200d;ക്കുന്ന തക്കം നോക്കി പ്രതിപക്ഷ കക്ഷി പ്രതിനിധികളുടെ അഭാവത്തില്&#x200d; നിര്&#x200d;ണായക ഭേദഗതികള്&#x200d; ചുട്ടെടുക്കുകയാണ്.</p>
<p>സുതാര്യത കൊണ്ടുവരേണ്ടത് അത്യാവശ്യം തന്നെയാണ്. പക്ഷേ അത് സേവന പ്രവര്&#x200d;ത്തനങ്ങളുടെ കുഴിമാടത്തിന് മുകളിലാകരുത്. വിദേശ പണം എവിടെനിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു എന്ന് നിരീക്ഷിക്കാന്&#x200d; ആധുനിക സാങ്കേതിക വിദ്യകള്&#x200d; ലഭ്യമായിരിക്കെ, കടുത്ത നിയമങ്ങള്&#x200d; വഴി സന്നദ്ധ സംഘടനകളെ തളച്ചിടുന്നത് സര്&#x200d;ക്കാരിന്റെ ഉദ്ദേശശുദ്ധിയെ സംശയനിഴലിലാക്കുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്താന്&#x200d; സര്&#x200d;ക്കാരിന് ബാധ്യതയുണ്ട്. ജനാധിപത്യം എന്നാല്&#x200d; ഭൂരിപക്ഷാധിപത്യം മാത്രമല്ല, മറിച്ച് വിയോജിപ്പുകളെയും വൈവിധ്യമാര്&#x200d;ന്ന സന്നദ്ധ പ്രവര്&#x200d;ത്തനങ്ങളെയും ചേര്&#x200d;ത്തുപിടിക്കല്&#x200d; കൂടിയാണ്. ആശങ്കകള്&#x200d; ദൂരീകരിക്കുന്നതിനായി പൊതുസമൂഹവുമായും മത-സാമൂഹിക നേതാക്കളുമായും തുറന്ന ചര്&#x200d;ച്ചക്ക് സര്&#x200d;ക്കാര്&#x200d; തയ്യാറാകണം. സുരക്ഷയുടെ പേരില്&#x200d; സേവനത്തിന്റെ വാതിലുകള്&#x200d; അടഞ്ഞുപോകാതിരിക്കട്ടെ.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minority-hunting-another-rule.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വിലക്ക്</title>
		<link>https://www.chandrikadaily.com/obscene-content-center-has-banned-five-ott-platforms.html</link>
					<comments>https://www.chandrikadaily.com/obscene-content-center-has-banned-five-ott-platforms.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Wed, 25 Feb 2026 05:49:04 +0000</pubDate>
				<category><![CDATA[news]]></category>
		<category><![CDATA[centralgovernment]]></category>
		<category><![CDATA[OTT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=378655</guid>

					<description><![CDATA[വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അശ്ലീലവും ലൈംഗികച്ചുവയുള്ളതുമായ ഉള്ളടക്കങ്ങള്&#x200d; സംപ്രേഷണം ചെയ്തതായി കണ്ടെത്തിയ അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകള്&#x200d;ക്ക് കേന്ദ്ര സര്&#x200d;ക്കാര്&#x200d; വിലക്കേര്&#x200d;പ്പെടുത്തി. വാര്&#x200d;ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. മൂഡ് എക്‌സ് വിഐപി, കോയല്&#x200d; പ്ലേ പ്രോ, ഡിജി മൂവിപ്ലെക്‌സ്, ഫീല്&#x200d;, ജുഗ്‌നു എന്നീ പ്ലാറ്റ്‌ഫോമുകളാണ് നിരോധനത്തിന് വിധേയമായത്. വിവിധ മന്ത്രാലയങ്ങളുമായി ആലോചിച്ച ശേഷമാണ് നടപടി. ആഭ്യന്തര മന്ത്രാലയം, വനിതാ-ശിശു വികസന മന്ത്രാലയം, ഇലക്ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ മന്ത്രാലയം എന്നിവരും ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തു.</p>
<p>കൂടാതെ ഫെഡറേഷന്&#x200d; ഓഫ് ഇന്ത്യന്&#x200d; ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് &amp; ഇന്&#x200d;ഡസ്ട്രി, കോണ്&#x200d;ഫെഡറേഷന്&#x200d; ഓഫ് ഇന്ത്യന്&#x200d; ഇന്&#x200d;ഡസ്ട്രി എന്നിവയുടെ സഹകരണത്തോടെയാണ് ആപ്പുകളുടെ ഉള്ളടക്കം വിലയിരുത്തിയത്. 2021 ലെ ഐടി നിയമങ്ങളിലെ ഇന്റര്&#x200d;മീഡിയറി മാര്&#x200d;ഗനിര്&#x200d;ദേശങ്ങളും ഡിജിറ്റല്&#x200d; മീഡിയ എത്തിക്‌സ് കോഡും (Rule 3(1)(b)) പ്രകാരമാണ് നടപടി. അശ്ലീലമോ, ലൈംഗികച്ചുവയുള്ളതോ, സ്വകാര്യത ലംഘിക്കുന്നതോ, ലിംഗാടിസ്ഥാനത്തില്&#x200d; അപമാനിക്കുന്നതോ, വംശീയമായി വെറുപ്പ് പ്രചരിപ്പിക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് നിയമം വ്യക്തമാക്കുന്നു.</p>
<p>ഇതിന് മുമ്പ് 2025 ജൂലൈയില്&#x200d; സമാനമായ കുറ്റങ്ങള്&#x200d; ചുമത്തി 25 ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട ആപ്പുകള്&#x200d;ക്കെതിരെയും സര്&#x200d;ക്കാര്&#x200d; നടപടി സ്വീകരിച്ചിരുന്നു. നിയമപരമായ ബാധ്യതകള്&#x200d; പാലിക്കാത്ത പക്ഷം ഐടി ആക്ട് സെക്ഷന്&#x200d; 79 പ്രകാരമുള്ള സംരക്ഷണം നഷ്ടമാകുമെന്നും, തുടര്&#x200d;നടപടികള്&#x200d;ക്കും പ്രോസിക്യൂഷനും വിധേയരാകേണ്ടിവരുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്&#x200d;കി. ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങള്&#x200d;ക്ക് മേല്&#x200d; നിരീക്ഷണം ശക്തമാക്കിയിരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/obscene-content-center-has-banned-five-ott-platforms.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ബജറ്റ് പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങുന്നു, കര്‍ഷകരുടെ വരുമാനം ഇരട്ടിയാകാം എന്ന വാഗ്ദാനം അവഗണിച്ചു&#8217; -ശശി തരൂര്‍</title>
		<link>https://www.chandrikadaily.com/limited-to-budget-announcements-promise-of-double-farmers-income-ignored-shashi-tharoor.html</link>
					<comments>https://www.chandrikadaily.com/limited-to-budget-announcements-promise-of-double-farmers-income-ignored-shashi-tharoor.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Tue, 10 Feb 2026 09:38:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[centralgovernment]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sasitharoor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=377340</guid>

					<description><![CDATA[കേന്ദ്രസര്‍ക്കാരിനെതിരെ ശശി തരൂര്‍ എം പി.]]></description>
										<content:encoded><![CDATA[<p>കേന്ദ്രസര്&#x200d;ക്കാരിനെതിരെ ശശി തരൂര്&#x200d; എം പി. ബജറ്റ് പ്രഖ്യാപനങ്ങള്&#x200d; മാത്രമായി ഒതുങ്ങുന്നു എന്നും കാര്&#x200d;ഷിക മേഖലയെ അവഗണിച്ചു എന്നും ശശി തരൂര്&#x200d; കുറ്റപ്പെടുത്തി. കര്&#x200d;ഷകരുടെ വരുമാനം ഇരട്ടിയാകാം എന്ന വാഗ്ദാനം സര്&#x200d;ക്കാരിന് പാലിക്കാന്&#x200d; ആയില്ല.കിസാന്&#x200d; സമ്മാന്&#x200d; നിധി പദ്ധതി വഴിയുള്ള തുക ആറായിരത്തില്&#x200d; നിന്നും വര്&#x200d;ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള കൃത്യമായ പദ്ധതികള്&#x200d; ബജറ്റിലില്ല. സാധാരണക്കാരന്റെ അഭിലാഷങ്ങളെയും ആവശ്യങ്ങളെയും പൂര്&#x200d;ണ്ണമായും അവഗണിക്കുന്നതാണ് ഈ ബജറ്റെന്നും തരൂര്&#x200d; ആരോപിച്ചു.</p>
<p>വ്യക്തിഗത നികുതി ഭാരം വര്&#x200d;ദ്ധിപ്പിക്കുന്നതിലൂടെ സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രത തകര്&#x200d;ക്കുന്ന നയമാണ് സര്&#x200d;ക്കാര്&#x200d; സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോര്&#x200d;പ്പറേറ്റുകള്&#x200d;ക്ക് ഇളവുകള്&#x200d; നല്&#x200d;കുമ്പോള്&#x200d; സാധാരണക്കാരുടെ മേല്&#x200d; അധിക നികുതി അടിച്ചേല്&#x200d;പ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് തരൂര്&#x200d; സഭയില്&#x200d; പറഞ്ഞു. വ്യോമയാന മേഖലയിലെ പ്രശ്‌നങ്ങള്&#x200d; തുറന്നു കാണിക്കുന്നത് ആയിരുന്നു ഇന്&#x200d;ഡിഗോ പ്രതിസന്ധി. കേരളത്തെ ഈ സര്&#x200d;ക്കാര്&#x200d; എന്തുകൊണ്ടാണ് കാണാത്തത്?. കടുത്ത അന്തരീക്ഷ മലിനീകരണത്തിന് ശേഷവും, ബജറ്റില്&#x200d; അതിനെക്കുറിച്ച് പരാമര്&#x200d;ശം ഇല്ലയെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/limited-to-budget-announcements-promise-of-double-farmers-income-ignored-shashi-tharoor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടലോളം മോഹത്തിന് ആമത്തോട്</title>
		<link>https://www.chandrikadaily.com/to-the-turtle-as-long-as-the-sea.html</link>
					<comments>https://www.chandrikadaily.com/to-the-turtle-as-long-as-the-sea.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Mon, 02 Feb 2026 05:18:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[budget 2026]]></category>
		<category><![CDATA[centralgovernment]]></category>
		<category><![CDATA[NirmalaSeetharaman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376514</guid>

					<description><![CDATA[കേരളം കാത്തിരുന്ന ഒരു പദ്ധതി പോലും ബജറ്റ് പ്രഖ്യാപനത്തില്‍ ഇടംപിടിച്ചില്ല.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അടുത്ത സാമ്പത്തിക വര്&#x200d;ഷത്തേക്കായി ധനമന്ത്രി നിര്&#x200d;മ്മലാ സീതാരാമന്&#x200d; പാര്&#x200d;ലമെന്റില്&#x200d; അവതരിപ്പിച്ച കേന്ദ്ര ബജറ്റില്&#x200d; കേരളത്തിന് സമ്പൂര്&#x200d;ണ നിരാശ. കേരളം കാത്തിരുന്ന ഒരു പദ്ധതി പോലും ബജറ്റ് പ്രഖ്യാപനത്തില്&#x200d; ഇടംപിടിച്ചില്ല. എയിംസ് കേരളത്തിന്റെ മോഹമായിത്തന്നെ അവശേഷിക്കും. കൊട്ടിഘോഷിച്ച് ഇ ശ്രീധരനെ എഴുന്നള്ളിച്ചതിലൂടെ കേരളത്തിന് പ്രതീക്ഷ നല്&#x200d;കിയ അതിവേഗ റെയിലും പക്ഷേ ബജറ്റില്&#x200d; ഇടംപിടിച്ചില്ല.<br />
ഒരു മണിക്കൂറും 26 മിനുട്ടും എടുത്ത് നിര്&#x200d;മ്മലാ സീതാരാമന്&#x200d; പൂര്&#x200d;ത്തിയാക്കിയ തന്റെ ഒമ്പതാമത്തെ ബജറ്റ് പ്രസംഗത്തില്&#x200d; ദേശീയ തലത്തിലും രാജ്യത്തിന്റെ സാമ്പത്തിക വികാസനത്തിന് ദിശാബോധം പകരുന്ന പ്രഖ്യാപനങ്ങള്&#x200d; ഉണ്ടായില്ല. അതിവേഗ റെയില്&#x200d; ഇടനാഴി, അപൂര്&#x200d;വ ധാതു ഇടനാഴി തുടങ്ങിയ ബജറ്റില്&#x200d; ഉള്&#x200d;പ്പെടുത്തിയ പല പ്രഖ്യാപനങ്ങളും ഉണ്ടയില്ലാ വെടികളാണെന്ന വിമര്&#x200d;ശനവും ഉയര്&#x200d;ന്നു. കൃത്യമായ ബജറ്റ് വിഹിതം നീക്കിവെക്കാതെയാണ് ഇതില്&#x200d; പല പ്രഖ്യാപനങ്ങളും.</p>
<p>പുതുതായി ഏഴു അതിവേഗ റെയില്&#x200d; ഇടനാഴി പ്രഖ്യാപിച്ചെങ്കിലും കേരളം ഇടംപിടിച്ചില്ല. അതിവേഗ ഇടനാഴി പ്രഖ്യാപിക്കുമ്പോള്&#x200d; കേരളം, കേരളം എന്ന് സംസ്ഥാനത്തുനിന്നുള്ള എം.പിമാര്&#x200d; വിളിച്ചുപറഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. കേരളം ആവശ്യപ്പെട്ട പ്രത്യേക സാമ്പത്തിക പാക്കേജുമില്ല.<br />
കടലാമ സംരക്ഷണ കേന്ദ്രമാണ് കേരളത്തിന് ബജറ്റില്&#x200d; ആകെ കിട്ടിയ പദ്ധതി. കൈത്തറി വസ്ത്രങ്ങളുടെ പ്രോത്സാഹനത്തിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത് കേരളത്തിന് ഗുണകരമാകുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും എത്രത്തോളം എന്നത് കാത്തിരുന്നു കാണണം. ആയുര്&#x200d;വേദ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്&#x200d; പ്രഖ്യാപിച്ചിട്ടുണ്ട്. ആയുര്&#x200d;വേദത്തിന്റെ ഈറ്റില്ലമായ കേരളത്തിന് ഇത് എത്രത്തോളം ഗുണം ചെയ്യും എന്നതും കാത്തിരുന്നു കാണണം. നാളികേര പ്രോത്സാഹനത്തിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. ആദായ നികുതി സ്ലാബില്&#x200d; മാറ്റം വരുത്തിയില്ല. അതേസമയം പുതിയ ആദായ നികുതി നിയമം ഏപ്രില്&#x200d; ഒന്ന് മുതല്&#x200d; നടപ്പാക്കുമെന്ന് ബജറ്റില്&#x200d; പ്രഖ്യാപിച്ചു.</p>
<p>രാസവള നിര്&#x200d;മാണത്തിന് ഉപയോഗിക്കുന്ന അമോണിയം ഫോസ്ഫേറ്റ്, അമോണിയം നൈട്രോ ഫോസ്ഫേറ്റ് എന്നിവക്ക് ഏര്&#x200d;പ്പെടുത്തിയിരുന്ന തീരുവ ഇളവ് പിന്&#x200d;വലിച്ചതോടെ ഇവയുടെ വില ഉയരും. ഇതോടെ രാസവള വില വര്&#x200d;ധനക്ക് വഴിയൊരുങ്ങുകയും കര്&#x200d;ഷകര്&#x200d;ക്ക് പ്രഹരമായി മാറുകയും ചെയ്യും.</p>
<p><strong>പ്രധാന പ്രഖ്യാപനങ്ങള്&#x200d;</strong><br />
*ആദായ നികുതി സ്ലാബുകളില്&#x200d; മാറ്റമില്ല<br />
*ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് പരിധി കൂട്ടും<br />
*ക്ലൗഡ് സര്&#x200d;വീസുകള്&#x200d;ക്ക് 2047വരെ ടാക്സ് ഹോളിഡേ;<br />
*ഡാറ്റ സെന്റര്&#x200d; സ്ഥാപിക്കുന്ന കമ്പനികള്&#x200d;ക്കാണ് ഇളവ്<br />
*17 കാന്&#x200d;സര്&#x200d; മരുന്നുകള്&#x200d;ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി<br />
*മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങള്&#x200d;ക്കും<br />
*നികുതി കുറയ്ക്കും.<br />
*ചെറിയ നികുതി വെട്ടിപ്പുകള്&#x200d;ക്ക് ശിക്ഷ പിഴ മാത്രമാകും<br />
*വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും<br />
*വിമാന ഭാഗങ്ങള്&#x200d;ക്ക് നികുതി ഒഴിവാക്കി<br />
*വിദേശ സ്വത്ത് വെളിപ്പെടുത്താന്&#x200d; ആറു മാസം വരെ സമയം<br />
*5 സര്&#x200d;വകലാശാല ടൗണ്&#x200d;ഷിപ്പുകള്&#x200d; സ്ഥാപിക്കും<br />
*പുതിയ അക്കാദമിക് സെന്ററുകള്&#x200d; സ്ഥാപിക്കും<br />
*സംസ്ഥാനങ്ങള്&#x200d;ക്ക് 1.4 ലക്ഷം കോടി ഫിനാന്&#x200d;സ് കമ്മീഷന്&#x200d; ഗ്രാന്റ്<br />
*നികുതി നിയമങ്ങള്&#x200d; ലഘൂകരിക്കും, വിദേശയാത്രയുടെ<br />
*നികുതി അഞ്ചില്&#x200d; നിന്ന് രണ്ടു ശതമാനമായി കുറച്ചു<br />
*വാഹനാപകട നഷ്ടപരിഹാര തുകക്ക് നികുതി ഒഴിവാക്കി<br />
*മെഡിക്കല്&#x200d; വിദ്യാഭ്യാസത്തിനുള്ള നികുതി രണ്ട് ശതമാനമാക്കി<br />
*കായിക മേഖലയ്ക്കായി ഖേലോ ഇന്ത്യാ മിഷന്&#x200d;<br />
*സ്പോര്&#x200d;ട്സ് ഉപകരണ നിര്&#x200d;മാണത്തിന് പദ്ധതി<br />
*കര്&#x200d;ഷകര്&#x200d;ക്കായി ഭാരത് വിസ്താര്&#x200d; സ്ഥാപിക്കും<br />
*2026 ഏപ്രില്&#x200d; ഒന്ന് മുതല്&#x200d; പുതിയ ആദായ നികുതി നിയമം<br />
*ജൂലൈ 31വരെ ടാക്സ് റിട്ടേണുകള്&#x200d; സമര്&#x200d;പ്പിക്കാം<br />
*2026 ഓടെ ധനകമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയ്ക്കും<br />
*ശാരീരിക വൈകല്യമുള്ളവര്&#x200d;ക്കായി ദിവ്യാംഗന്&#x200d; കൗശല്&#x200d; യോജന<br />
*കൂടുതല്&#x200d; കൃത്രിമ അവയവ നിര്&#x200d;മ്മാണ യൂണിറ്റുകള്&#x200d;<br />
*വനിതകളെ സംരംഭക ഉടമകളാക്കി മാറ്റാന്&#x200d; ഷീ മാര്&#x200d;ട്ട് പദ്ധതി<br />
*നാളികേര പ്രോത്സാഹനത്തിന് പ്രത്യേക പദ്ധതി<br />
*കശുവണ്ടിയും തേങ്ങയും ആഗോള നിലവാരത്തിലേക്ക് ഉയര്&#x200d;ത്താന്&#x200d; സഹായം<br />
*കേരളത്തിലും കര്&#x200d;ണാടകത്തിലും കടലാമ പരിചരണത്തിന് പ്രത്യേക കേന്ദ്രം<br />
*മത്സ്യസമ്പത്ത് വര്&#x200d;ധിപ്പിക്കാന്&#x200d; 500 സംഭരണികള്&#x200d;<br />
*ആനിമേഷന്&#x200d;, വിഷ്വല്&#x200d; എഫക്ട്സ്, ഗെയിമിങ് പദ്ധതി<br />
*എവിജിസി കണ്ടന്റ് ക്രിയേറ്റര്&#x200d; ലാബുകള്&#x200d; 15,000 സെക്കന്&#x200d;ഡറി സ്‌കൂളുകളിലും 500 കോളേജുകളിലും സ്ഥാപിക്കും<br />
*ഹിമാചല്&#x200d; പ്രദേശിലും ഉത്തരാഖണ്ഡിലും ജമ്മുകശ്മീരിലും അന്താരാഷ്ര ട്രക്കിംഗ് കേന്ദ്രങ്ങള്&#x200d;<br />
*കിഴക്കന്&#x200d; മേഖലയില്&#x200d; ഇന്ത്യന്&#x200d; ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്&#x200d;<br />
*മെഡിക്കല്&#x200d; ടൂറിസത്തിനായി സ്വകാര്യമേഖലയുമായി സഹകരിച്ച് പദ്ധതി<br />
*അഞ്ച് മേഖല മെഡിക്കല്&#x200d; ഹബുകള്&#x200d;<br />
*ആയുര്&#x200d;വേദത്തെ പ്രോത്സാഹിപ്പിക്കാന്&#x200d; പദ്ധതി<br />
*മൂന്നിടങ്ങളില്&#x200d; അഖിലേന്ത്യ ആയുര്&#x200d;വേദ ഇന്&#x200d;സ്റ്റിറ്റ്യൂട്ട്</p>
<p><strong>വില കുറയും</strong><br />
*വിമാന ഭാഗങ്ങള്&#x200d;<br />
*മൈക്രോവേവ് ഉത്പന്നങ്ങള്&#x200d;<br />
*ഇലക്ട്രോണിക് വാഹന ഭാഗങ്ങള്&#x200d;<br />
*സോളാര്&#x200d; പാനല്&#x200d;<br />
*പ്രമേഹ, ക്യാന്&#x200d;സര്&#x200d; രോഗങ്ങള്&#x200d;ക്കുള്ള മരുന്നുകള്&#x200d;<br />
*ഇന്ത്യയില്&#x200d; നിര്&#x200d;മ്മിക്കുന്ന സ്മാര്&#x200d;ട് ഫോണ്&#x200d;, ടാബ് ലറ്റ്<br />
*ലെതര്&#x200d; ഉത്പന്നങ്ങള്&#x200d;</p>
<p><strong>വില കൂടും</strong><br />
*ലക്ഷ്വറി വാച്ചുകള്&#x200d;<br />
*ഇറക്കുമതി ചെയ്യുന്ന മദ്യം<br />
*സിഗരറ്റ്, പാന്&#x200d;മസാല, ഗുഡ്ക<br />
*ഇറക്കുമതി ചെയ്യുന്ന ടെലിവിഷന്&#x200d;, ക്യാമറ<br />
*ഇറക്കുമതി ചെയ്യുന്ന ഫോട്ടോഗ്രാഫി, റെക്കോര്&#x200d;ഡിങ് ഉപകരണങ്ങള്&#x200d;<br />
*രാസവള നിര്&#x200d;മ്മാണത്തിന് ഉപയോഗിക്കുന്ന അമോണിയം<br />
*ഫോസ്ഫേറ്റ്, അമോണിയം നൈട്രോ ഫോസ്ഫേറ്റ്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/to-the-turtle-as-long-as-the-sea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ആമ&#8217;യില്‍ തൃപ്തിപ്പെടുക; കേരളത്തെ പരിഹസിച്ച ബജറ്റെന്ന് യു.ഡി.എഫ്</title>
		<link>https://www.chandrikadaily.com/udf-said-that-the-budget-made-a-mockery-of-kerala.html</link>
					<comments>https://www.chandrikadaily.com/udf-said-that-the-budget-made-a-mockery-of-kerala.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Mon, 02 Feb 2026 05:09:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[budget2026]]></category>
		<category><![CDATA[centralgovernment]]></category>
		<category><![CDATA[Nirmala Seetharaman]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376510</guid>

					<description><![CDATA[പതിറ്റാണ്ടുകളായി കേരളം കാത്തിരിക്കുന്ന എയിംസ് ഇത്തവണയും അനുവദിച്ചില്ല.]]></description>
										<content:encoded><![CDATA[<p><strong>കേരളം ആവശ്യപ്പെട്ടത് 29, കിട്ടിയത് പൂജ്യം</strong></p>
<p>തിരുവനന്തപുരം: രാജ്യത്തിന്റെ വികസന ഭൂപടത്തില്&#x200d; കേരളമില്ലെന്ന് ഒരിക്കല്&#x200d;ക്കൂടി വ്യക്തമാക്കുന്നതാണ് കേന്ദ്ര ധനമന്ത്രി നിര്&#x200d;മലാ സീതാരാമന്&#x200d; അവതരിപ്പിച്ച ബജറ്റ്. പതിറ്റാണ്ടുകളായി കേരളം കാത്തിരിക്കുന്ന എയിംസ് ഇത്തവണയും അനുവദിച്ചില്ല. അതിവേഗ റെയില്&#x200d; കോറിഡോറിനെ കുറിച്ച് പരമാര്&#x200d;ശിച്ചതു പോലുമില്ല. പകരം ആമ പരിപാലന കേന്ദ്രം അനുവദിച്ച് കേരളത്തെ പരിഹസിക്കുകയാണുണ്ടായത്. ബജറ്റിന് മുന്നോടിയായി കേരളം സമര്&#x200d;പ്പിച്ച 29 സുപ്രധാന ആവശ്യങ്ങളില്&#x200d; ഒന്നുപോലും പരിഗണിച്ചില്ല. ഇത്ര കടുത്ത അവഗണന ഇതാദ്യമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്&#x200d; നടക്കുന്ന ഒരു സംസ്ഥാനത്തെ പൂര്&#x200d;ണമായി അവഗണിച്ചതിനു പിന്നില്&#x200d; വ്യക്തമായ രാഷ്ട്രീയ നീക്കം തന്നെയെന്ന് വ്യക്തം. ബി.ജെ.പിക്ക് യാതൊരു സാധ്യതയുമില്ലാത്ത കേരളത്തില്&#x200d; &#8216;തിരഞ്ഞെടുപ്പ് ബജറ്റ്&#8217; പോലും വേണ്ടെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.</p>
<p>രാജ്യത്ത് ഇതിനകം 22 എയിംസുകള്&#x200d; അനുവദിച്ചിട്ടും വര്&#x200d;ഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രം മുഖംതിരിച്ചു. എയിംസ് നല്&#x200d;കുന്നില്ലെന്ന് മാത്രമല്ല, പുതുതായി പ്രഖ്യാപിച്ച മൂന്ന് ആയുര്&#x200d;വേദ ഇന്&#x200d;സ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയില്&#x200d; പോലും ആയുര്&#x200d;വേദത്തിന്റെ നാടായ കേരളത്തെ ഉള്&#x200d;പെടുത്തിയിട്ടില്ല. രാജ്യത്ത് ഏറ്റവും മികച്ച ഉള്&#x200d;നാടന്&#x200d; ജലപാതകളുള്ള കേരളത്തെ പാടെ അവഗണിച്ച് അതുമായി ബന്ധപ്പെട്ട പദ്ധതികള്&#x200d; ഒഡീഷയിലേക്ക് കൊണ്ടുപോയി. ഉള്&#x200d;നാടന്&#x200d; ജലഗതാഗതവുമായി ബന്ധപ്പെട്ട ഷിപ്പ് റിപ്പയര്&#x200d; യൂണിറ്റുകള്&#x200d; കേരളത്തിന് ലഭിക്കേണ്ടതായിരുന്നു. എന്നാല്&#x200d; അതും വാരണാസിക്കും പട്‌നയ്ക്കും നല്&#x200d;കി കേരളത്തെ വഞ്ചിച്ചു. ഉള്&#x200d;നാടന്&#x200d; ജലഗതാഗതത്തെക്കുറിച്ച് വലിയ വീരവാദം മുഴക്കുന്ന കേന്ദ്രം കേരളത്തെ ഈ പട്ടികയില്&#x200d; നിന്നൊഴിവാക്കിയത് കടുത്ത വിവേചനമാണ്. കൊച്ചിന്&#x200d; ഷിപ്പ് യാര്&#x200d;ഡിനെ ബജറ്റ് പൂര്&#x200d;ണമായും മറന്നു. ബജറ്റില്&#x200d; കേരളത്തിന്റെ പേര് പരാമര്&#x200d;ശിച്ചത് ധാതു ഇടനാഴിയുടെ കാര്യത്തില്&#x200d; മാത്രമാണ്.</p>
<p>സുരേഷ് ഗോപിയും ജോര്&#x200d;ജ് കുര്യനും മറ്റ് കേന്ദ്രമന്ത്രിമാരും അടിക്കടി നല്&#x200d;കിയ വാഗ്ദാനങ്ങളൊന്നും തന്നെ ബജറ്റില്&#x200d; ഇടംനേടിയില്ല. റബ്ബര്&#x200d; കര്&#x200d;ഷകര്&#x200d;ക്കുവേണ്ടി കണ്ണീരൊഴുക്കുന്നവര്&#x200d; റബ്ബറിന്റെ വിലയില്&#x200d; വര്&#x200d;ധന വരുത്തിയില്ല. റബര്&#x200d; കര്&#x200d;ഷകര്&#x200d;ക്ക് കേന്ദ്ര- സംസ്ഥാന സര്&#x200d;ക്കാരുകളുടെ ഒരു സഹായവുമില്ല. സംസ്ഥാന ബജറ്റുപോലെ തന്നെ കേന്ദ്ര ബജറ്റും കാര്&#x200d;ഷിക മേഖലയെ തളര്&#x200d;ത്തുന്നതായി മാറി.</p>
<p>കേന്ദ്ര ബജറ്റില്&#x200d; കേരളത്തെ പൂര്&#x200d;ണമായും അവഗണിച്ചെന്ന് യു.ഡി.എഫും എല്&#x200d;.ഡി.എഫും വിമര്&#x200d;ശിക്കുന്നു. കേരളത്തോടുള്ള അവഗണനയില്&#x200d; അതിശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d; പ്രതികരിച്ചത്. കേരളത്തിലെ ബി.ജെ.പി നേതാക്കളും പ്രധാനമന്ത്രിയും നടത്തിയത് ഗീര്&#x200d;വാണ പ്രസംഗം മാത്രമാണെന്ന് പറഞ്ഞ സതീശന്&#x200d;, ഒരു സംസ്ഥാനത്തെ എന്തിനാണ് ഇങ്ങനെ പരിഹസിക്കുന്നതെന്നും ചോദിച്ചു. കടലാമ മാത്രമല്ല കേരളത്തിലുള്ളതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; കേന്ദ്ര ബജറ്റില്&#x200d; പ്രഖ്യാപിച്ച റെയര്&#x200d; എര്&#x200d;ത്ത് കോറിഡോര്&#x200d; ധാതുഖനനത്തില്&#x200d; സ്വകാര്യ മേഖലയെ സഹായിക്കാനുള്ള നീക്കമെന്ന് വിമര്&#x200d;ശിച്ചു. മറ്റ് സംസ്ഥാനങ്ങള്&#x200d;ക്ക് എല്ലാം കിട്ടിയിട്ടും കേരളത്തെ മാത്രം അവഗണിച്ചു. എന്താണ് കേരളത്തിനുള്ള അയോഗ്യതയെന്ന ചോദ്യവും മുഖ്യമന്ത്രി ഉയര്&#x200d;ത്തി.</p>
<p>കേന്ദ്ര ബജറ്റ് മല എലിയെ പ്രസവിച്ചതുപോലെയെന്നാണ് എ.ഐ.സി.സി ജനറല്&#x200d; സെക്രട്ടറി കെ.സി വേണുഗോപാല്&#x200d; എം.പി പ്രതികരിച്ചു. ധാതു ഇടനാഴിയേയും ആശങ്കയോടെ കാണാന്&#x200d; കഴിയൂ. നമ്മുടെ ധാതുക്കള്&#x200d; കടത്തികൊണ്ടുപോകാനുള്ള ശ്രമമാണോ എന്ന് നമ്മള്&#x200d; മനസിലാക്കണമെങ്കില്&#x200d; പദ്ധതിയുടെ വിശദാംശങ്ങള്&#x200d; വരണം. തീരദേശ മണല്&#x200d; ഖനനം ചെയ്യാന്&#x200d; അനുമതിയുണ്ടാകുമോ എന്ന് കണ്ടറിയണം. മല്&#x200d;സ്യത്തൊഴിലാളികള്&#x200d;ക്ക് ആശങ്കയുണ്ടാക്കുന്നതും മല്&#x200d;സ്യസമ്പത്തും ആവാസ വ്യവസ്ഥയും ഇല്ലാതാക്കുന്നതുമായ പദ്ധതിയാണോ എന്ന് മനസിലാക്കേണ്ടതുണ്ട്. അതല്ലാതെ ഒരു പ്രഖ്യാപനം കൊണ്ട് സ്വാഗതം ചെയ്യാനാകില്ലെന്നും വേണുഗോപാല്&#x200d; വ്യക്തമാക്കി. കേന്ദ്രബജറ്റ് സമ്മാനിക്കുന്നത് സമ്പൂര്&#x200d;ണ്ണ നിരാശയെന്നാണ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മോദിയുടെ വികസിത ഭാരതത്തില്&#x200d; കേരളമില്ലേ എന്ന ചോദ്യവും ചെന്നിത്തല ഉയര്&#x200d;ത്തി. അതേസമയം കേന്ദ്രം നല്&#x200d;കിയ പദ്ധതികളൊന്നും ഇതുവരെ സംസ്ഥാന സര്&#x200d;ക്കാര്&#x200d; നടപ്പാക്കിയില്ലെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്&#x200d; രാജീവ് ചന്ദ്രശേഖറിന്റെ വിശദീകരണം.</p>
<p><strong>നിക്ഷേപകരെ നിരാശയാക്കിയ </strong><strong>ബജറ്റ്</strong></p>
<p>ബജറ്റ് പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് വിപണി കാത്തിരുന്നത്. എന്നാല്&#x200d; ധനമന്ത്രി നിര്&#x200d;മ്മല സീതാരാമന്റെ ഒമ്പതാം ബജറ്റ് പ്രഖ്യാപനം നിക്ഷേപകരെ മൊത്തത്തില്&#x200d; നിരാശയാക്കി. ഡെറിവേറ്റീവ് ഇടപാടുകളില്&#x200d; സെക്യൂരിറ്റീസ ്ട്രാന്&#x200d;സാക്ഷന്&#x200d; ടാക്സ് ഉയര്&#x200d;ത്തിയനടപടി ബജറ്റ് ദിനത്തില്&#x200d; സൂചികയില്&#x200d; വന്&#x200d; തകര്&#x200d;ച്ച സൃഷ്ടിച്ചു. പുതിയ സാഹചര്യത്തില്&#x200d; ഇടപാടുകാരും നിക്ഷേപകരും വ്യാപാര ചെലവ് ഉയരുമെന്ന ആശങ്കയിലാണ്.<br />
പ്രതികൂല വാര്&#x200d;ത്തകള്&#x200d;ക്കിടയില്&#x200d; ഒറ്റദിവസംകൊണ്ട് വിപണിയില്&#x200d; നിന്നും അലിഞ്ഞ് ഇല്ലാതായത് പതിനൊന്ന് ലക്ഷംകോടി രൂപ. ഞായറാഴ്ച നടന്ന പ്രത്യേക വ്യാപാരത്തില്&#x200d; ബോംബെ സെന്&#x200d;സെക്സ് 1546 പോയിന്റും നിഫ്റ്റി 495 പോയിന്റും ഇടിഞ്ഞു. കഴിഞ്ഞ വാരം സെന്&#x200d;സെക്സ് 757 പോയിന്റും നിഫ്റ്റി സൂചിക 370 പോയിന്റ് മികവിലായിരുന്നങ്കിലും ആ തിളക്കം ബജറ്റ് ദിനത്തിലെ ഒറ്റ വ്യാപാരത്തില്&#x200d; അലിഞ്ഞില്ലാതായി.</p>
<p>ബോംബെ സൂചിക 81,537 ല്&#x200d; നിന്നും കൂടുതല്&#x200d; കരുത്തിന് അവസരം ലഭിക്കാതെ വില്&#x200d;പ്പന സമ്മര്&#x200d;ദ്ദത്തില്&#x200d; 81,131ലേക്ക് താഴ്ന്നെങ്കിലും പിന്നീട് 82,697 പോയിന്റിലേക്ക് തിരിച്ചുകയറി. വിപണിയുടെ സാങ്കേതിക ചലനങ്ങള്&#x200d; നിരീക്ഷിച്ചാല്&#x200d; സൂപ്പര്&#x200d; ട്രെന്റ്, പാരാബോളിക്ക് എസ് ഏ ആര്&#x200d;, എം ഏ സിഡിയും വില്&#x200d;പ്പനക്കാര്&#x200d;ക്ക് മുന്നില്&#x200d; പച്ചകൊടി ഉയര്&#x200d;ത്തുന്നു.</p>
<p>നിഫ്റ്റി സൂചിക 25,048 ല്&#x200d; നിന്നും 24,945പോയിന്റ് വരെ താഴ്ന്നെങ്കിലും വാരാന്ത്യം 25,418 ലാണ്. ഞായറാഴ്ച ബജറ്റ് പ്രഖ്യാപനദിനത്തിലെ പ്രത്യേകവ്യാപാരത്തില്&#x200d; തുടക്കത്തില്&#x200d; സൂചിക 25,472 ലേക്ക് ഉയര്&#x200d;ന്നങ്കിലും പിന്നീട് സൂചിക 24,825 പോയിന്റിലേക്ക് ഇടിഞ്ഞു.<br />
നിഫ്റ്റി ഫ്യൂച്ചേഴ്സ് ഫെബ്രുവരി 25,416ലായിരുന്നു വ്യാപാരാന്ത്യം. വിപണിയിലെ ഓപ്പണ്&#x200d; ഇന്&#x200d;ട്രസ്റ്റ് പുതിയ നിക്ഷേപകരുടെ കടന്നു വരവില്&#x200d; 117 ലക്ഷം കരാറുകളില്&#x200d; നിന്നും 182 ലേക്ക് കുതിച്ചു. ബജറ്റില്&#x200d; പ്രഖ്യാപിച്ച പുതിയ നികുതി നിര്&#x200d;ദ്ദേശം ഫ്യൂച്ചേഴ്സില്&#x200d; വന്&#x200d; സമ്മര്&#x200d;ദ്ദമുളവാക്കിയതോടെ 24,635 ലേക്ക് ഇടിഞ്ഞു.<br />
മുന്&#x200d; നിര ഓഹരികളായ ഐ സി ഐ സി ഐ ബാങ്ക്, എസ് ബി ഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐ.ടി.സി, ആര്&#x200d; ഐ എല്&#x200d;, എയര്&#x200d; ടെല്&#x200d;, മാരുതി, എല്&#x200d; ആന്റ് റ്റി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്&#x200d; തിരിച്ചടിനേരിട്ടു. അതേസമയം വാങ്ങല്&#x200d; താല്&#x200d;പര്യത്തില്&#x200d; ഇന്&#x200d;ഫോസീസ്, റ്റിസിഎസ്, എം ആന്റ് എം, സണ്&#x200d; ഫാര്&#x200d;മ്മ ഓഹരി വിലകള്&#x200d; ഉയര്&#x200d;ന്നു.</p>
<p>വിദേശഫണ്ടുകള്&#x200d; ജനുവരിയില്&#x200d; 41,435കോടി രൂപയുടെ ഓഹരികള്&#x200d; വിറ്റു. ആഭ്യന്തരഫണ്ടുകള്&#x200d; പിന്നിട്ട മാസം 69,220 കോടി രൂപയുടെ വാങ്ങലുകള്&#x200d; നടത്തി. പോയ വാരത്തിലും ആഭ്യന്തരഫണ്ടുകള്&#x200d; വാങ്ങലുകാരായിരുന്നു. അവര്&#x200d; മൊത്തം 14,999.06 കോടിരൂപയുടെ ഓഹരികള്&#x200d; ശേഖരിച്ചു. വാരാന്ത്യം അവര്&#x200d; 301.03 കോടി രൂപയുടെ വില്&#x200d;പ്പനയും നടത്തി.<br />
രൂപക്ക് വീണ്ടും മൂല്യതകര്&#x200d;ച്ച. ഡോളറിന് മുന്നില്&#x200d; രൂപ 91.38 ല്&#x200d; നിന്നും 92.19ലേക്ക് ദുര്&#x200d;ബലമായി. ജനുവരിയില്&#x200d; രൂപയ്ക്ക് 2.3 ശതമാനം ഇടിവ് നേരിട്ടു. പിന്നിട്ട മാസം വിദേശ നിക്ഷേപകര്&#x200d; 33,000 കോടി രൂപയുടെ വില്&#x200d;പ്പന നടത്തിയത് രൂപയില്&#x200d; സമ്മര്&#x200d;ദ്ദമുളവാക്കി. അതായത് നാല് ബില്യണ്&#x200d; ഡോളര്&#x200d; വില്&#x200d;പ്പന ഒറ്റമാസത്തില്&#x200d;. കഴിഞ്ഞ വര്&#x200d;ഷം അവര്&#x200d; ഏകദേശം 19 ബില്യണ്&#x200d; ഡോളറാണ് പിന്&#x200d;വലിച്ചത്.</p>
<p>അന്താരാഷ്ട്രവിപണിയില്&#x200d; സ്വര്&#x200d;ണം റെക്കോര്&#x200d;ഡ് പുതുക്കിയ ശേഷം കനത്ത തകര്&#x200d;ച്ചയില്&#x200d;. ന്യൂയോര്&#x200d;ക്കില്&#x200d; ഔണ്&#x200d;സിന് 4978 ഡോളറില്&#x200d; നിന്ന് 5597 ഡോളര്&#x200d; വരെ ഉയര്&#x200d;ന്നു. റെക്കോര്&#x200d;ഡ് തലത്തില്&#x200d; നിന്ന് വാരാന്ത്യം 4895 ഡോളറിലേക്ക് ഇടിഞ്ഞു.<br />
ആഭ്യന്തര അവധി വ്യാപാര കേന്ദ്രമായ എംസിഎക്സില്&#x200d; പത്ത് ഗ്രാംസ്വര്&#x200d;ണ വില സര്&#x200d;വകാല റെക്കോര്&#x200d;ഡായ 1,80,779 രൂപവരെ കയറിയ ശേഷം വാരാന്ത്യം 1,49,653രൂപ യായി ഇടിഞ്ഞു. വിപണിയുടെ 21 ദിവസങ്ങളിലെ ശരാശരിയായ 1,46,700രൂപയില്&#x200d; താങ്ങുണ്ട്. ഇത് നിലനിര്&#x200d;ത്താന്&#x200d; സ്വര്&#x200d;ണത്തിനായില്ലെങ്കില്&#x200d; 1,43,480 രൂപയിലേക്ക് പരീക്ഷണങ്ങള്&#x200d; പ്രതീക്ഷിക്കാം.</p>
<p><strong>മധ്യവര്&#x200d;ഗത്തിന് നിരാശ </strong><strong>വിലകയറ്റം പരിഹരിക്കാന്&#x200d; നടപടിയില്ല</strong></p>
<p>കൊച്ചി: ആദായ നികുതി ഇളവ് ഉള്&#x200d;പ്പെടെ ബജറ്റ് പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്ന മധ്യവര്&#x200d;ഗ സമൂഹത്തിനു കേന്ദ്ര സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയതു നിരാശയുടെ ഇടനാഴി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കു തുരങ്കം വെയ്ക്കുന്നതു കൂടിയാണ് ഈ ബജറ്റ്. ആദായനികുതി സ്ലാബുകളില്&#x200d; വലിയ മാറ്റമിലാതെയാണ് ബജറ്റ് അവതരിപ്പിച്ചത്. പുതിയ നികുതി വ്യവസ്ഥയില്&#x200d; ശ്രദ്ധയൂന്നിയപ്പോള്&#x200d; മധ്യ വര്&#x200d;ഗത്തെ സര്&#x200d;ക്കാര്&#x200d; ഗൗനിക്കാതെ പോയി. മുതിര്&#x200d;ന്ന പൗരന്മാര്&#x200d;, പെന്&#x200d;ഷന്&#x200d;കാര്&#x200d;, സ്ത്രീ സമൂഹം എന്നിവരെ ഒന്നടങ്കം തഴഞ്ഞു.</p>
<p>നികുതി വ്യവസ്ഥയില്&#x200d; ചില സര്&#x200d;ക്കസുകള്&#x200d; മാത്രം നടത്തിയാണ് ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. പുതിയ നികുതി വ്യവസ്ഥയെ കൂടുതല്&#x200d; ആകര്&#x200d;ഷകമാക്കാനാണ് ഇത്തവണയും ബജറ്റ് ശ്രമിച്ചത്. നികുതിരഹിത വരുമാന പരിധി 15 ലക്ഷം രൂപ വരെ ഉയര്&#x200d;ത്തുമെന്നാണ് നിക്ഷേപകര്&#x200d; പ്രതീക്ഷിച്ചിരുത്ത.് എന്നാല്&#x200d; അത് ഈ ബജറ്റില്&#x200d; പ്രതിഫലിച്ചില്ല. വലിയ മാറ്റങ്ങള്&#x200d;ക്ക് പകരം ചെറിയ തോതിലുള്ള നികുതിയിളവുകള്&#x200d; മാത്രമാണ് നല്&#x200d;കിയത്. പുതിയ വ്യവസ്ഥ പ്രകാരം 12.75 ലക്ഷം രൂപ വരെ വരുമാനമുള്ളവര്&#x200d; നികുതി നല്&#x200d;കേണ്ടതില്ല. സെക്ഷന്&#x200d; 87 എ പ്രകാരം 60,000 രൂപ വരെയുള്ള റിബേറ്റും, ശമ്പളക്കാരായ ജീവനക്കാര്&#x200d;ക്ക് 75,000 രൂപയുടെ സ്റ്റാന്&#x200d;ഡേര്&#x200d;ഡ് ഡിഡക്ഷനും ബജറ്റ് വാഗ്ദാനം ചെയ്യുന്നു. നികുതി നടപടിക്രമങ്ങള്&#x200d; ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ കുറഞ്ഞ നിരക്കും കുറഞ്ഞ ഡിഡക്ഷനുകളും അടങ്ങുന്ന ഘടനയിലേക്കാണ് സര്&#x200d;ക്കാര്&#x200d; ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പഴയ നികുതി വ്യവസ്ഥ പിന്തുടരുന്നവര്&#x200d;ക്ക് ഈ ബജറ്റ് വലിയ നിരാശയാണ് നല്&#x200d;കിയത്. സെക്ഷന്&#x200d; 80സി, 80ഡി എന്നിവ പ്രകാരമുള്ള ജനപ്രിയ നിക്ഷേപ ഇളവുകളിലോ ഹോം ലോണ്&#x200d; പലിശ ആനുകൂല്യങ്ങളിലോ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഡിഡക്ഷനുകളെ അടിസ്ഥാനമാക്കിയുള്ള പഴയ രീതിയില്&#x200d; നിന്ന് നികുതിദായകരെ സാവധാനം മാറ്റുക എന്നതാണ് ഇതിലൂടെ സര്&#x200d;ക്കാര്&#x200d; ലക്ഷ്യമിടുന്നത്.</p>
<p>മൂലധന നേട്ട നികുതിയില്&#x200d; ബജറ്റില്&#x200d; കാര്യമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും ജനം പ്രതീക്ഷിച്ചിരുന്നു. എന്നാല്&#x200d;, ഇതിനെ മറികടക്കാന്&#x200d; ചില പൊടികൈകള്&#x200d; ചെയ്യുകയായിരുന്നു എന്ന് ആരോപണം ഉയര്&#x200d;ന്നു. ടിഡിഎസ്, ടിസിഎസ് ചട്ടങ്ങളില്&#x200d; നടപടിക്രമങ്ങള്&#x200d; ലളിതമാക്കുന്നതിനായി ചെറിയ മാറ്റങ്ങള്&#x200d; വരുത്തിയിട്ടുണ്ട്. മുതിര്&#x200d;ന്ന പൗരന്മാര്&#x200d;, പെന്&#x200d;ഷന്&#x200d;കാര്&#x200d;, സ്ത്രീകള്&#x200d;, ഗിഗ് തൊഴിലാളികള്&#x200d; എന്നിവര്&#x200d;ക്ക് ബജറ്റില്&#x200d; കാര്യമായ പ്രത്യേക ഇളവുകളൊന്നും ലഭിച്ചിട്ടില്ല. ആരോഗ്യ ഇന്&#x200d;ഷുറന്&#x200d;സ് സംബന്ധിച്ച ഡിഡക്ഷനുകള്&#x200d; വര്&#x200d;ദ്ധിപ്പിക്കണമെന്ന ആവശ്യവും ഭാഗികമായി മാത്രമേ പരിഗണിക്കപ്പെട്ടുള്ളൂ.</p>
<p>കേരളത്തിലെയും അതിര്&#x200d;ത്തി സംസ്ഥാനമായ തമിഴ്നാട്ടിലെയും വിലകയറ്റം പിടിച്ചു നിര്&#x200d;ത്താന്&#x200d; ബജറ്റില്&#x200d; നടപടികളൊന്നും തന്നെയില്ല. കേരളത്തില്&#x200d; വിലക്കയറ്റം ഉയര്&#x200d;ന്ന തോതില്&#x200d; തുടരുന്ന അവസ്ഥയിലാണിപ്പോള്&#x200d;. ഈ അവസ്ഥയ്ക്കു വ്യതിയാനം സംഭിവിക്കാന്&#x200d; പോകുന്നില്ലെന്നു തന്നെയാണ് കേന്ദ്രമന്ത്രി അവതരിപ്പിച്ച ബജറ്റ് പ്രസംഗം ചൂണ്ടിക്കാട്ടുന്നത്. മിക്ക സംസ്ഥാനങ്ങളും റിസര്&#x200d;വ് ബാങ്ക് നിഷ്‌കര്&#x200d;ഷിക്കുന്ന 26 ശതമാന പരിധിക്കുള്ളിലാണെങ്കില്&#x200d; ഉയര്&#x200d;ന്ന പരിധിയും കടന്നു നില്&#x200d;ക്കുകയാണ് കേരളം. കേരളത്തിലെയും തമിഴ്നാട്ടിലെയും ഓണ്&#x200d;ലൈന്&#x200d; ബന്ധങ്ങള്&#x200d; ശക്തമാണ്. എന്നാല്&#x200d;, നേരിട്ടുള്ള സാമൂഹിക ബന്ധങ്ങളാവട്ടെ ദുര്&#x200d;ബലമായ അവസ്ഥയിലും. ഇതിന്റെ പ്രതിഫലനമാണ് കുതിച്ചുയരുന്ന ആത്മഹത്യാ നിരക്ക്.</p>
<p><strong>കര്&#x200d;ഷകരെ അവഗണിച്ചു</strong><br />
<strong>വന്&#x200d; പ്രതിഷേധമെന്ന് സ്വതന്ത്ര കിസാന്&#x200d; സംഘം</strong></p>
<p>മലപ്പുറം:രാജ്യത്തെയും രാജ്യത്തെ ജനങ്ങളെയും ഒന്നിച്ച് കാണാന്&#x200d; കഴിയാത്തും കര്&#x200d;ഷകരെ തീര്&#x200d;ത്തും അവഗണിച്ചതുമായ ബജറ്റെന്ന് സ്വതന്ത്ര കിസാന്&#x200d; സംഘം. തീര്&#x200d;ത്തും നിരാശാജനകമായ ബഡ്ജറ്റ് .രാജ്യത്തെ കര്&#x200d;ഷകര്&#x200d; പിടിച്ചുനില്&#x200d;ക്കാന്&#x200d; പോലും കഴിയാതെ പ്രയാസപ്പെടുന്ന സന്ദര്&#x200d;ഭത്തില്&#x200d; കടുത്ത അവഗണനയാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; അവരോട് കാണിച്ചിരിക്കുന്നത്. അഞ്ചുവര്&#x200d;ഷംകൊണ്ട് ഇരട്ടി ലാഭം ഉണ്ടാക്കാന്&#x200d; കര്&#x200d;ഷകരെ പ്രാപ്തരാക്കും എന്ന് പറഞ്ഞ, ആദ്യ &#8216;ഭരണകാലത്ത് ഉല്&#x200d;പാദന ചെലവിന്റെ ഒന്നര ഇരട്ടി വില നല്&#x200d;കുമെന്ന് പറഞ്ഞ കേന്ദ്രസര്&#x200d;ക്കാര്&#x200d; മൂന്നാ മൂഴത്തിലെ രണ്ടാം ബഡ്ജറ്റില്&#x200d; പോലും ഇതൊന്നും സാധ്യമാക്കിയില്ല എന്നത് കര്&#x200d;ഷക ദ്രോഹമാണ്.കര്&#x200d;ഷകര്&#x200d; ഈ രാജ്യത്തെ പൗരന്മാരല്ലേ? രാജ്യത്ത് ഏറ്റവും കൂടുതല്&#x200d; പരിഗണിക്കപ്പെടേണ്ട വിഭാഗത്തെ തീര്&#x200d;ത്തും അവഗണിച്ചതില്&#x200d; സ്വതന്ത്ര കിസാന്&#x200d; സംഘം ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ദേശീയ പ്രസിഡന്റ് കുറുക്കോളി മൊയ്തീന്&#x200d; ,ജനറല്&#x200d; സെക്രട്ടറി കാരാട്ടിയാട്ടില്&#x200d; മുഹമ്മദ് കുട്ടി എന്നിവര്&#x200d; പറഞ്ഞു.</p>
<p><strong>സംസ്ഥാന ബജറ്റില്&#x200d; പരിഗണിച്ചില്ല, </strong><br />
<strong>മലയോര കര്&#x200d;ഷകര്&#x200d;ക്കിടയില്&#x200d; രോഷം</strong></p>
<p>കോഴിക്കോട് : കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേരള സംസ്ഥാന ബജറ്റില്&#x200d; മലയോര കര്&#x200d;ഷകരെ അവഗണിച്ചതില്&#x200d; രോഷം. കര്&#x200d;ഷക വിരുദ്ധമായ ബജറ്റാണ് അവതരിപ്പിച്ചതെന്നാണ് ആക്ഷേപമുയരുന്നത്. അടിസ്ഥാന വര്&#x200d;ക്ഷമായ കര്&#x200d;ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്&#x200d;കാന്&#x200d; ഈ ബജറ്റില്&#x200d; കൃത്യമായ നിര്&#x200d;ദേശങ്ങളൊന്നും തന്നെയില്ല. വന്യജീവി ആക്രമണത്തെ &#8216;സംസ്ഥാന ദുരന്തമായി&#8217; പ്രഖ്യാപിച്ച നടപടി വെറും സാങ്കേതികമായ പേരുമാറ്റം മാത്രമായി ഒതുങ്ങി. വന്യ മൃഗങ്ങള്&#x200d; ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാന്&#x200d; നിര്&#x200d;ദേശമൊന്നുമില്ല. ദുരന്ത നിവാരണ അതോറിറ്റിയുടെ പരിധിയില്&#x200d; വന്യ മൃഗങ്ങള്&#x200d; കാടിറങ്ങുന്ന വിഷയം കൊണ്ടുവന്നിട്ടുണ്ട്.</p>
<p>എന്നാല്&#x200d; ഇത് കൊണ്ട് മാത്രം വനാതിര്&#x200d;ത്തികളില്&#x200d; മനുഷ്യര്&#x200d; കൊല്ലപ്പെടുന്നത് ഇല്ലാതാകില്ല. നഷ്ടപരിഹാരം നല്&#x200d;കുന്ന അക്കൗണ്ടിന്റെ പേര് മാറി എന്നതല്ലാതെ, കര്&#x200d;ഷകന്റെ സുരക്ഷ ഉറപ്പാക്കാന്&#x200d; ആവശ്യമായ യാതൊരുവിധ ഫീല്&#x200d;ഡ് തല പ്രവര്&#x200d;ത്തനങ്ങളും സര്&#x200d;ക്കാര്&#x200d; നടത്തുന്നില്ലെന്നും പരാതിയുണ്ട്. പ്രഖ്യാപനങ്ങള്&#x200d;ക്കപ്പുറം ക്രിയാത്മകമായ പ്രതിരോധ നടപടികള്&#x200d; ഇല്ലാത്തതാണ് ഇന്ന് കേരളത്തിലെ മലയോര ജനത നേരിടുന്ന പ്രധാന പ്രതിസന്ധി. വന്യജീവി ആക്രമണം തടയാന്&#x200d; നൂറ് കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്&#x200d; കഴിഞ്ഞ വര്&#x200d;ഷം അനുവദിച്ച 70 കോടി കൊണ്ട് എന്ത് ചെയ്തുവെന്ന പരാതിയാണ് കര്&#x200d;ഷക സംഘടനയാ കേരള ഇന്&#x200d;ഡിപെന്റന്റ് ഫാര്&#x200d;മേഴ്സ് അസോസിയേഷന്&#x200d; ഉന്നയിക്കുന്നത്.</p>
<p><strong>മത്സ്യമേഖലയെയും തീരദേശത്തെയും തകര്&#x200d;കുന്ന കേന്ദ്ര ബജറ്റ്: എസ്.ടി.യു</strong></p>
<p>കോഴിക്കോട്: ധനമന്ത്രി നിര്&#x200d;മ്മലാ സീതാരാമന്&#x200d; അവതരിപ്പിച്ച ക ബജറ്റില്&#x200d; പ്രഖ്യാപിച്ചിട്ടുള്ള ആഴക്കടല്&#x200d; മത്സ്യബന്ധനത്തിനുള്ള നികുതിയിളവും ധാതു ഖനന ഇടനാഴിയും മത്സ്യത്തൊഴിലാളികളെയും തീരദേശ ജനതയേയും മല്&#x200d;സ്യമേഖലയേയും തകര്&#x200d;ക്കുന്നതാണന്നു് മല്&#x200d;സ്യതൊഴിലാളി ഫെഡറേഷന്&#x200d; (എസ്.ടി.യു) ദേശീയ പ്രസിഡണ്ട് ഉമ്മര്&#x200d; ഒട്ടുമ്മല്&#x200d; പറഞ്ഞു. ഇന്ത്യയുടെ ആഴക്കടലില്&#x200d; നിന്നും പുറംകടലില്&#x200d; നിന്നും പിടിക്കുന്ന മീനുകള്&#x200d; ഡ്യൂട്ടി യില്ലാതെ വിദേശ പോര്&#x200d;ട്ടുകളില്&#x200d; വില്&#x200d;ക്കാന്&#x200d; സാഹചര്യമൊരുക്കിയാല്&#x200d; വന്&#x200d;കിട കമ്പനികള്&#x200d; വലിയതോതില്&#x200d; മത്സ്യ സമ്പത്ത് കൊള്ളയടിക്കുകയാണുണ്ടാവുക.<br />
ഇന്ത്യയില്&#x200d; നിലവില്&#x200d; 236181 യാനങ്ങള്&#x200d; രജിസ്റ്റര്&#x200d; ചെയ്ത പ്രവര്&#x200d;ത്തിക്കുന്നു എന്നാണ് ഗവണ്&#x200d;മെന്റിന്റെ തന്നെ കണക്ക് സൂചിപ്പിക്കുന്നത് ഇത് ബഹുഭൂരിപക്ഷവും പരമ്പരാഗത മത്സ്യത്തൊഴിലാളികള്&#x200d; പൂര്&#x200d;ണമായും പണം മുടക്കിയും സ്വന്തമായി പണിയെടുക്കുന്നതുമായ യാനങ്ങളാണ്. നികുതിയിളവ് നല്&#x200d;കി വന്&#x200d;കിട കമ്പനികളെ ആഴക്കടല്&#x200d; മത്സ്യബന്ധനത്തിന് പ്രോത്സാഹിപ്പിക്കുമ്പോള്&#x200d; നിലവില്&#x200d; കടലിനെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ ദുരിതത്തില്&#x200d; ആക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/udf-said-that-the-budget-made-a-mockery-of-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളം നിരാശയുടെ പടുകുഴിയില്‍</title>
		<link>https://www.chandrikadaily.com/kerala-is-disappointed.html</link>
					<comments>https://www.chandrikadaily.com/kerala-is-disappointed.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Mon, 02 Feb 2026 05:00:50 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[centralgovernment]]></category>
		<category><![CDATA[chnadrikaeditorial]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376505</guid>

					<description><![CDATA[സംസ്ഥാന ബജറ്റ് പ്രായോഗികത തൊട്ടുതീണ്ടാതെ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള ട്രിപ്പീസുകളി മാത്രമായി മാറിയപ്പോള്‍ കേന്ദ്രബജറ്റ് കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നത് മറന്നുപോയ തരത്തിലുള്ളതായിത്തീര്‍ന്നിരിക്കുന്നു.]]></description>
										<content:encoded><![CDATA[<p>ഒരാഴ്ച്ചക്കിടെ ഏല്&#x200d;ക്കേണ്ടിവന്ന ഇരട്ട പ്രഹരത്തിന്റെ ആഘാതത്തിലാണ് മലയാളികള്&#x200d;. ദിവസങ്ങളുടെ വ്യത്യാസത്തില്&#x200d; അവതരിപ്പിക്കപ്പെട്ട കേന്ദ്ര &#8211; കേരള ബജറ്റുകള്&#x200d; ഒരുപോലെ നിരാശാജനകവും പ്രതീക്ഷകള്&#x200d;ക്ക് ഒരു വകയും നല്&#x200d;കാത്തവയുമാണ്. സംസ്ഥാന ബജറ്റ് പ്രായോഗികത തൊട്ടുതീണ്ടാതെ തിരഞ്ഞെടുപ്പ് മുന്നില്&#x200d;കണ്ടുകൊണ്ടുള്ള ട്രിപ്പീസുകളി മാത്രമായി മാറിയപ്പോള്&#x200d; കേന്ദ്രബജറ്റ് കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നത് മറന്നുപോയ തരത്തിലുള്ളതായിത്തീര്&#x200d;ന്നിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മാറ്റാന്&#x200d; 24,000 കോടിയുടെ പാക്കേജ്, സില്&#x200d;വര്&#x200d; ലൈന്&#x200d;, ഉയര്&#x200d;ന്ന ജി.എസ്.ടി വിഹിതം, എയിംസ്, റബറിന് 250 രൂപ താങ്ങുവില തുടങ്ങി പ്രതീക്ഷയുടെ നെറുകയിലിരുന്നുകൊണ്ടാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിനെ കേരളം നോക്കിക്കണ്ടിരുന്നത്.</p>
<p>കേരളത്തില്&#x200d; നിന്ന് രണ്ടു സഹമന്ത്രിമാരുള്ളതും ഒരു ലോക്സഭാ എം.പിയും തിരുവനന്തപുരം കോര്&#x200d;പറേഷനില്&#x200d; ബി.ജെ.പി അധികാരത്തിലെത്തിയതുമെല്ലാമാണ് പതിവിനു വിപരീതമായി രാഷ്ട്രീയ നിരീക്ഷകരും സാമ്പത്തിക വിദഗ്ധരുമെല്ലാം നിര്&#x200d;മലാ സീതാരാമനില്&#x200d; പ്രതീക്ഷവെച്ചുപുലര്&#x200d;ത്താനുള്ള കാരണങ്ങളായി കണ്ടിരുന്നത്. എന്നാല്&#x200d; എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി കോരന് കഞ്ഞി കുമ്പിളില്&#x200d; തന്നെ എന്നതാണ് നിലവിലെ സ്ഥിതി. സംസ്ഥാനത്തെ ഭരണ പ്രതിപക്ഷാംഗങ്ങളെക്കാള്&#x200d; ഞെട്ടിത്തരിച്ചിരിക്കുന്നത് ബി.ജെ.പിയാണെന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച പരിതസ്ഥിതിയിലാണ് നിലവിലെ കേരള ബി.ജെപി. ദിവസങ്ങള്&#x200d;ക്ക് മുമ്പ് തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന്വേണ്ടി വലിയ പ്രഖ്യാപനങ്ങള്&#x200d; നടത്തുമെന്ന പ്രചണ്ഡമായ പ്രചരണങ്ങള്&#x200d; നടത്തുകയും എന്നാല്&#x200d; അദ്ദേഹം വികസനത്തെക്കുറിച്ച് ക, മ മിണ്ടാതെ പോവുകയും ചെയ്തതിലൂടെ അക്ഷരാര്&#x200d;ത്ഥത്തില്&#x200d; പരിഹാസ്യരായിപ്പോയ രാജീവ് ശങ്കറിന്റെയും കൂട്ടരുടെയും അവസാനത്തെ അത്താണിയായിരുന്നു കേന്ദ്ര ബജറ്റ്. കേന്ദ്ര ബജറ്റിലും എടുത്തുപറയാന്&#x200d; ഒരു പദ്ധതിപോലുമില്ലാത്ത സാഹചര്യത്തില്&#x200d; തല ഉയര്&#x200d;ത്താന്&#x200d; കഴിയാത്ത നിലയിലേക്കാണ് അവര്&#x200d; എടുത്തെറിയപ്പെട്ടിരിക്കുന്നത്.<br />
സംസ്ഥാന സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച അതിവേഗ റെയിലിനുപകരം ഇ. ശ്രീധരന്&#x200d; മുന്നോട്ടുവെച്ച പദ്ധതിയെ പിന്തുണക്കുക മാത്രമല്ല, അത് എന്തു വിലകൊടുത്തും നടപ്പാക്കുമെന്ന പ്രഖ്യാപനം തന്നെ നടത്തിക്കളഞ്ഞിരുന്നു സംസ്ഥാന ബി.ജെ.പി. എന്നാല്&#x200d; അതേക്കുറിച്ച് ഒരുപരാമര്&#x200d;ശംപോലുമുണ്ടായില്ലെന്നത് എത്രമാത്രം ദൈന്യതയാണ് അവര്&#x200d;ക്ക് സമ്മാനിച്ചതെന്നത് ഊഹിക്കാവുന്നതേയുള്ളൂ.</p>
<p>റെയില്&#x200d;വേ പദ്ധതി ഇല്ലെന്ന് മാത്രമല്ല 12 ജലപാത പ്രഖ്യാപിച്ചതിലും കേരളമില്ല. പുതിയ ദേശീയ ആയുര്&#x200d;വേദ ഇന്&#x200d;സ്റ്റിറ്റ്യൂട്ടുകള്&#x200d; പ്രഖ്യാപിച്ചതിലും സംസ്ഥാനത്തെ കുറിച്ച് പരാമര്&#x200d;ശമില്ല. രാജ്യത്ത് ഏഴ് ഹൈസ്പീഡ് അതിവേഗ റെയില്&#x200d; ഇടനാഴികള്&#x200d; പ്രഖ്യാപിച്ചതില്&#x200d; കേരളമില്ല. മുംബൈ &#8211; പൂനെ, പൂനെ- ഹൈദരാബാദ്-ചെന്നൈ, ചെന്നൈ &#8211; ബെംഗളൂരു, ഡല്&#x200d;ഹി- വാരണാസി, വാരണാസി- സിലിഗുരി എന്നിവയാണ് പുതിയ ഇടനാഴികളായി പ്രഖ്യാപിച്ചിരിക്കുന്നത്.2026-27 സാമ്പത്തിക വര്&#x200d;ഷത്തേക്ക് മൊത്തം 2.93ലക്ഷം കോടി രൂപയുടെ വിഹിതമാണ് റെയില്&#x200d;വേയ്ക്ക് മാത്രമായി ധനമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d; പ്രഖ്യാപിച്ചത്. റെയില്&#x200d;വേയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്&#x200d;ന്ന തുകയാണിതെന്നതും ഇവിടെ ചേര്&#x200d;ത്തുവായിക്കേണ്ടതാണ്.</p>
<p>എയിംസിന്റെ കാര്യത്തില്&#x200d; കേന്ദ്രം പറഞ്ഞ എല്ലാ നിബന്ധനകളും കേരളം അനുസരിച്ചിട്ടും സംസ്ഥാനത്തിന് ഒന്നും ലഭിച്ചില്ല. കോഴിക്കോട് കിനാലൂരില്&#x200d; വ്യവസായ വകുപ്പിന്റെ ഭൂമി വിട്ടുനല്&#x200d;കുകയും എല്ലാ നടപടികളും പൂര്&#x200d;ത്തിയാക്കുകയും ചെയ്തിട്ടും ബജറ്റില്&#x200d; കേരളത്തിന്റെ പേരില്ല. ധാതു ഖനനത്തിന് റെയര്&#x200d; എര്&#x200d;ത്ത് കോറിഡോര്&#x200d; പദ്ധതിയില്&#x200d; കേരളത്തെയും ഉള്&#x200d;പ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനം പൊതുമേഖലയില്&#x200d; പ്രഖ്യാപിച്ച അതേ പദ്ധതിയാണ് കേന്ദ്രം സ്വകാര്യമേഖലക്ക് തീറെഴുതിക്കൊടുക്കാന്&#x200d; ശ്രമിക്കുന്നത്. സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്&#x200d;ക്കലെത്തിനില്&#x200d;ക്കുമ്പോഴുള്ള ഈ അവഗണന കേരളത്തില്&#x200d; ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ഒരു പ്രതീക്ഷയുമില്ലെന്ന രാഷ്ട്രീയമാനം കൂടി ഈ ബജറ്റ് സമ്മാനിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് അടിത്തറ പാകുന്ന സ്‌കൂള്&#x200d; വിദ്യാഭ്യാസ മേഖലയെ കേന്ദ്രം മറന്നുപോയിരിക്കുന്നു. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന സര്&#x200d;ക്കാര്&#x200d; സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനോ ഡിജിറ്റല്&#x200d; വിഭജനം ഇല്ലാതാക്കുന്നതിനോ വ്യക്തമായ പദ്ധതികളില്ല. നിലവിലുള്ള &#8216;സമഗ്ര ശിക്ഷാ&#8217; തുടങ്ങിയ പദ്ധതികള്&#x200d;ക്ക് നാമമാത്രമായ വര്&#x200d;ദ്ധനവ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. അതാകട്ടെ കേരളത്തിന് നല്&#x200d;കുന്നുമില്ല. ചുരുക്കത്തില്&#x200d; കശുവണ്ടി നാളികേര സംരക്ഷണം, കടലാമ സംരക്ഷണം എന്നിവ പോലുള്ള എല്ലാ സംസ്ഥാനങ്ങള്&#x200d;ക്കും ബാധകമായ പൊതുവായ പ്രഖ്യാപനങ്ങളില്&#x200d; ആശ്വാസം കൊള്ളാനാണ് സംസ്ഥാനത്തിന്റെ വിധി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-is-disappointed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അതിര് കടക്കുന്ന കേന്ദ്ര അവഗണന</title>
		<link>https://www.chandrikadaily.com/cross-border-central-neglect.html</link>
					<comments>https://www.chandrikadaily.com/cross-border-central-neglect.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 06 Jan 2026 06:19:19 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[centralgovernment]]></category>
		<category><![CDATA[knbalagopal]]></category>
		<category><![CDATA[minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372789</guid>

					<description><![CDATA[ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ട പണം കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.]]></description>
										<content:encoded><![CDATA[<p><strong>കെ എന്&#x200d; ബാലഗോപാല്&#x200d;</strong></p>
<p>ജനങ്ങളുടെ ജീവിതാവശ്യങ്ങള്&#x200d;ക്ക് വിനിയോഗിക്കേണ്ട പണം കേന്ദ്ര സര്&#x200d;ക്കാര്&#x200d; നിഷേധിക്കുന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സംസ്ഥാനത്തിന് അര്&#x200d;ഹതപ്പെട്ട വിവിധ മേഖലകളിലെ തുകകള്&#x200d; വെട്ടിക്കുറക്കുന്ന കേന്ദ്ര നിലപാട് മുമ്പെല്ലാം ചര്&#x200d;ച്ച ചെയ്തിട്ടുള്ളതാണ്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഈ ജനുവരി മുതല്&#x200d; മാര്&#x200d;ച്ചുവരെ മൂന്നുമാസക്കാലയളവില്&#x200d; സംസ്ഥാനത്തിന് വിനിയോഗിക്കാന്&#x200d; ലഭിക്കേണ്ട തുകയുടെ പകുതിയിലധികം വെട്ടിക്കുറച്ച കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനം. ഓരോ വര്&#x200d;ഷവും നമുക്ക് ആകെ എടുക്കാവുന്ന വായ്പത്തുക വര്&#x200d;ഷാദ്യം കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനിക്കുകയും ആദ്യത്തെ ഒമ്പതുമാസം എടുക്കാവുന്ന തുക സംബന്ധിച്ച തീരുമാനം ഏപ്രിലില്&#x200d;ത്തന്നെ സംസ്ഥാനത്തെ അറിയിക്കുന്നതുമാണ് രീതി.</p>
<p>അവസാനത്തെ മൂന്നുമാസത്തേക്ക് എടുക്കാവുന്ന തുകക്ക് പിന്നീട് അറിയിപ്പുവരും. ഇതനുസരിച്ച് ഈ സാമ്പത്തിക വര്&#x200d;ഷത്തിന്റെ അവസാനത്തെ മൂന്നുമാസത്തേക്ക് 12,000 കോടി രൂപയാണ് ലഭിക്കേണ്ടിരുന്നത്. തനത് വരുമാനങ്ങള്&#x200d;ക്കു പുറമെ ഈ വായ്പയും കൂടി എടുത്താണ് അവസാന മാസത്തെ ചെലവുകള്&#x200d; നിര്&#x200d;വഹിക്കേണ്ടത്. ഇതിലാണ് 5,900 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്. കിഫ്ബിക്കും പെന്&#x200d;ഷന്&#x200d; കമ്പനിക്കുമായി ബജറ്റിനു പുറത്തെടുത്ത വായ്പകളുടെ പേരിലാണ് കടാനുമതിയില്&#x200d; വെട്ടിക്കുറവ് വരുത്തിയിട്ടുള്ളതെന്നാണ് ഡിസംബര്&#x200d; 17 ന് കേന്ദ്ര സര്&#x200d;ക്കാരില്&#x200d; നിന്ന് ലഭിച്ച കത്തില്&#x200d; പറയുന്നത്. ഇത് ശമ്പളവും പെന്&#x200d;ഷനും നിര്&#x200d;മ്മാണ പ്രവര്&#x200d;ത്തനങ്ങളുടെയടക്കം ബില്ലുകള്&#x200d; മാറി നല്&#x200d;കല്&#x200d; ഉള്&#x200d;പ്പെടെയുള്ള സര്&#x200d;ക്കാരിന്റെ വര്&#x200d;ഷാന്ത്യ ചെലവുകളെ തടസപ്പെടുത്താനാണെന്ന് വ്യക്തമാണ്.</p>
<p>ഈവര്&#x200d;ഷംമാത്രം സംസ്ഥാന സര്&#x200d;ക്കാരിന് അനുവദനീയമായ കടത്തില്&#x200d;നിന്ന് 17,000 കോടി രൂപയാണ് കുറയുന്നത്. കേന്ദ്ര സര്&#x200d;ക്കാര്&#x200d; അംഗീകരിച്ച കണക്കിന്റെ അടിസ്ഥാനത്തില്&#x200d; എല്ലാ സംസ്ഥാനങ്ങളും കടമെടുക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ അഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് ഇത്തരത്തില്&#x200d; കടമെടുക്കാന്&#x200d; അനുവദിച്ചിട്ടുള്ളത്. ധന ഉത്തരവാദിത്ത നിയമവും ധനകാര്യ കമ്മീഷന്റെ ശുപാര്&#x200d;ശയും പരിഗണിച്ച് കേന്ദ്ര സര്&#x200d;ക്കാര്&#x200d; അംഗീകരിക്കുന്ന വായ്പാ പരിധിക്കുള്ളില്&#x200d; നിന്ന് ആര്&#x200d;.ബി.ഐയുടെ അനുമതിയോടെയാണ് ഇത്തരത്തില്&#x200d; കടമെടുക്കുന്നത്. ഈ വ്യവസ്ഥകളെല്ലാം പാലിച്ചുതന്നെയാണ് കേരളം കടമെടുക്കുന്നത്. അത്തരത്തില്&#x200d; അനുവദിച്ചിട്ടുള്ള കടത്തില്&#x200d; നിന്നാണ് ഒരുവര്&#x200d;ഷം 17,000 കോടി രൂപ വെട്ടിക്കുറച്ചിരിക്കുന്നത്. ഇത് സംസ്ഥാന സര്&#x200d;ക്കാരിന്റെ പ്രവര്&#x200d;ത്തനങ്ങളെ തടസപ്പെടുത്താന്&#x200d; മനപൂര്&#x200d;വം ചെയ്യുന്നതാണെന്ന് വ്യക്തമാണ്.</p>
<p>സംസ്ഥാന സര്&#x200d;ക്കാരിന്റെ സാമ്പത്തിക പ്രവര്&#x200d;ത്തനങ്ങള്&#x200d; മെച്ചപ്പെട്ട നിലയിലാണ് എന്നതില്&#x200d; കേന്ദ്ര സര്&#x200d;ക്കാരിനും എതിരാഭിപ്രായമൊന്നുമില്ല. സാമ്പത്തിക ചിട്ടപ്പെടുത്തലിന്റെ കാര്യത്തില്&#x200d; ഏറ്റവും മുന്നില്&#x200d;നില്&#x200d;ക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നത് റിസര്&#x200d;വ് ബാങ്കിന്റെയും സി &amp; എ.ജിയുടെയും റിപ്പോര്&#x200d;ട്ടുകളില്&#x200d; വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ ആളോഹരി വരുമാനം ഇക്കാലയളവില്&#x200d; ഇരട്ടിയായി വര്&#x200d;ധിച്ചിട്ടുണ്ട്. 2016 ല്&#x200d; 1,66,246 രൂപയായിരുന്ന ആളോഹരി വരുമാനം കഴിഞ്ഞ വര്&#x200d;ഷം 3,08,338 കോടി രൂപയായതായി ആര്&#x200d;.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ അഭ്യന്തര ഉല്&#x200d;പാദനവും ഇരട്ടിയായതായി ആര്&#x200d;.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. 2015-16 ല്&#x200d; 5.62 ലക്ഷം കോടി രൂപയായിരുന്ന അഭ്യന്തര ഉല്&#x200d;പാദനം കഴിഞ്ഞ വര്&#x200d;ഷം 12.49 ലക്ഷം കോടി രൂപയായി ഉയര്&#x200d;ന്നു. കേരളത്തിന് ശരാശരി 12 ശതമാനം സാമ്പത്തിക വളര്&#x200d;ച്ച നേടാന്&#x200d; സാധിക്കുന്നു.</p>
<p>സംസ്ഥാനത്തിന്റെ മൊത്തം തനതുവരുമാനം ഒരു ലക്ഷം കോടി രൂപയെന്ന നാഴികകല്ല് പിന്നിട്ടിരിക്കുന്നു. 2015-16 ലെ 54,000 കോടി രൂപയില്&#x200d;നിന്ന് കഴിഞ്ഞവര്&#x200d;ഷം ഇത് 1,03,240 കോടി രൂപയായി ഉയര്&#x200d;ന്നു. കഴിഞ്ഞ കുറേ കാലത്തിനിടയില്&#x200d; കടത്തിന്റെ വര്&#x200d;ധനനിരക്ക് കുറഞ്ഞുനില്&#x200d;ക്കുന്നതായാണ് കണക്കുകള്&#x200d; വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ പൊതുകടവും അഭ്യന്തര ഉല്&#x200d;പാദനവും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയേക്കാള്&#x200d; താഴെയാണെന്ന് സി&amp;എ.ജിയുടെ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ഫിനാന്&#x200d;സെസ് 2023-24 റിപ്പോര്&#x200d;ട്ട് ചൂണ്ടികാട്ടുന്നു. നമ്മുടെ പൊതുകടം ജി.എസ്.ഡി.പി അനുപാതം 24.88 ശതമാനമാണ്. ദേശീയ ശരാശരി 26.11 ശതമാനവും. മൂന്ന് ശതമാനത്തില്&#x200d; കൂടുതല്&#x200d; ധനകമ്മിയുള്ള 18 സംസ്ഥാനങ്ങളുണ്ടെന്ന് സി&amp;എ.ജിയുടെ റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ ധനകമ്മി 3.02 ശതമാനമാണ്. ബാക്കി 17 സംസ്ഥാനങ്ങള്&#x200d;ക്കും കേരളത്തേക്കാള്&#x200d; ഉയര്&#x200d;ന്ന ധനകമ്മിയാണുള്ളത്. ബീഹാര്&#x200d;, ആന്ധ്രാപ്രദേശ് ഉള്&#x200d;പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ധനകമ്മി നാല് ശതമാനത്തിനുമുകളിലാണ്. സംസ്ഥാനത്തിന്റെ ആകെ ബാധ്യതയും ജി.എസ്.ഡി.പിയും തമ്മിലുള്ള അനുപാതം കോവിഡുകാലത്ത് 38.47 ശതമാനത്തിലേയ്ക്ക് ഉയര്&#x200d;ന്നിരുന്നു. ഇപ്പോഴത് 34.2 ശതമാനമായി കുറയ്ക്കാനായിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.</p>
<p>കേരളം സാമ്പത്തിക ദൃഢീകരണ മേഖലയില്&#x200d; ഉണ്ടാക്കുന്ന നേട്ടങ്ങളെ അംഗീകരിക്കാന്&#x200d; തയ്യാറാകാതെ സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന നടപടികളാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; സ്വീകരിക്കുന്നത്. ഉദാഹരണത്തിന് സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനത്തോളം മാത്രമാണ് കേന്ദ്ര നികുതി വിഹിതവും മറ്റ് ഗ്രാന്റുകളും അടക്കമുള്ളത്. ബാക്കി 75 ശതമാനവും സംസ്ഥാനത്തിന്റെ തനത് വരുമാനമാണ്. എന്നാല്&#x200d;, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ ആകെ വരുമാനത്തിന്റെ 53 ശതമാനവും കേന്ദ്ര സര്&#x200d;ക്കാരില്&#x200d;നിന്ന് ലഭിക്കുന്ന നികുതി വിഹിതവും ഗ്രാന്റുകളുമാണ്. ചില സംസ്ഥാനങ്ങള്&#x200d;ക്ക് റവന്യൂ വരുമാനത്തിന്റെ 73 ശതമാനംവരെ കേന്ദ്ര വിഹിതമായി കിട്ടുന്നുണ്ട്. എന്നാല്&#x200d;, കേരളത്തിന് ലഭിക്കുന്ന തുച്ഛമായ വിഹിതത്തില്&#x200d; പ്രതിഫലിക്കുന്നത് കേന്ദ്ര സര്&#x200d;ക്കാരിന്റെ ഈ സംസ്ഥാനത്തോടുള്ള സമീപനമാണ്.</p>
<p>ഇതിനൊപ്പം ഗ്രാന്റുകളും മറ്റ് ആനുകൂല്യങ്ങളുമെല്ലാം വെട്ടിക്കുറക്കപ്പെടുകയാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്&#x200d; ഈ വര്&#x200d;ഷം ഏതാണ്ട് 5,784 കോടി രൂപയാണ് കിട്ടാനുള്ളത്. മറ്റ് പല സംസ്ഥാനങ്ങള്&#x200d;ക്കും ലഭിക്കുന്ന വിഹിതം നമുക്ക് കിട്ടുന്നില്ല. പല കാര്യങ്ങളിലും മുന്നിട്ടുനില്&#x200d;ക്കുന്ന എന്നതിനാലാണ് നമുക്ക് അര്&#x200d;ഹതപ്പെട്ട പദ്ധതി വിഹിതങ്ങള്&#x200d; നിഷേധിക്കുന്നത്. നല്ല സ്‌കൂളും ആശുപത്രിയും റോഡുകളുമൊക്കെ നമ്മള്&#x200d; ഉണ്ടാക്കിയതിനാല്&#x200d;, അതിന്റെപേരില്&#x200d; നമ്മേ ശിക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; സ്വീകരിക്കുന്നത്. പി.എം- ശ്രീ, എന്&#x200d;.എച്ച്.എം, സമഗ്ര ശിക്ഷ കേരള ഉള്&#x200d;പ്പെടെ പല പദ്ധതികള്&#x200d;ക്കും ബ്രാന്&#x200d;ഡിംഗിന്റെയും മറ്റും പേരുപറഞ്ഞ് നമ്മുടെ പദ്ധതി വിഹിതം വെട്ടിക്കുറക്കുന്നു.ഇതിനുപുറമെയാണ് തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്ര തീരുമാനവും വന്നിട്ടുള്ളത്. ഗ്രാമീണ ജനങ്ങളുടെ ദുരിതവും തൊഴിലില്ലായ്മയും പരിഹരിക്കാന്&#x200d; ആരംഭിച്ച പദ്ധതി ബി.ജെ.പി സര്&#x200d;ക്കാര്&#x200d; തകര്&#x200d;ത്തുക്കഴിഞ്ഞു. ഇതുവഴി ഏതാണ്ട് 3,000 കോടിയോളം രൂപയുടെ അധിക ബാധ്യതകൂടി സംസ്ഥാനത്തിന്റെ ചുമലിലായിട്ടുണ്ട്.</p>
<p>കേരളത്തിലെ മൂന്നര കോടി ജനങ്ങള്&#x200d;ക്ക് അര്&#x200d;ഹതപ്പെട്ട പണം ഏകപക്ഷീയമായി തടയുന്ന നിലപാടാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; സ്വീകരിക്കുന്നത്. ഇതിനെതിരായി ഒറ്റക്കെട്ടായ സമീപനം സ്വീകരിച്ചേ മതിയാകൂ. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്&#x200d;തൊട്ട് പാര്&#x200d;ലമെന്റുവരെ വ്യത്യസ്തമായ പാര്&#x200d;ട്ടികള്&#x200d;ക്ക് പങ്കാളിത്തമുള്ള സംസ്ഥാനമാണ് കേരളം. എല്ലാ രാഷ്ട്രീയ പാര്&#x200d;ട്ടികളിലുംപ്പെട്ട കേരളീയര്&#x200d;ക്ക് അവകാശപ്പെട്ട പണമാണ് നിഷേധിക്കപ്പെടുന്നത്. മറ്റ് പല സംസ്ഥാനങ്ങള്&#x200d;ക്കും വിപുലമായ ആനുകൂല്യങ്ങള്&#x200d; കിട്ടുമ്പോള്&#x200d; കേരളത്തിന് അര്&#x200d;ഹമായതുകൂടി നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. കേരളത്തിന്റെ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പലതവണ കേന്ദ്ര ഭരണാധികാരികളെകണ്ട് ഈ വിഷയങ്ങളെല്ലാം ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.</p>
<p>ഡിസംബര്&#x200d; 24ന് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരില്&#x200d;ക്കണ്ട് നിവേദനം സമര്&#x200d;പ്പിച്ചതുമാണ്. ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കലിന് കേരളം നല്&#x200d;കിയ 6,000 കോടി രൂപയ്ക്ക് പകരം വായ്പ എടുക്കാന്&#x200d; അനുവദിക്കണമെന്നും ഐ.ജി.എസ്.ടി റിക്കവറി എന്നപേരില്&#x200d; പിടിച്ച 965 കോടി രൂപ സംസ്ഥാനത്തിന് തിരിച്ചുതരണമെന്നും ഗ്യാരണ്ടി നിക്ഷേപത്തിന്റെ പേരില്&#x200d; വെട്ടിക്കുറച്ച 3,300 കോടി രൂപയുടെ വായ്പക്ക് അനുമതി ലഭ്യമാക്കണമെന്നതും അടക്കമുള്ള ആവശ്യങ്ങളും മുന്നോട്ടുവച്ചിരുന്നു. എന്നിട്ടും അനുകൂലമായ ഒരു നിലപാടും ഉണ്ടായിട്ടില്ല. സര്&#x200d;ക്കാര്&#x200d; ഇക്കാര്യത്തില്&#x200d; ശക്തമായ നിലപാടുകള്&#x200d; തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. നമ്മുടെ അവകാശങ്ങള്&#x200d;ക്കു വേണ്ടി സംസ്ഥാന സര്&#x200d;ക്കാര്&#x200d; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്&#x200d; ഡല്&#x200d;ഹിയില്&#x200d; സമരം നടത്തി. സുപ്രീം കോടതിയെ സമീപിച്ചു. നമ്മുടെ ആവശ്യങ്ങളില്&#x200d; വസ്തുത ഉണ്ടെന്നുകണ്ട സുപ്രീം കോടതി ഹര്&#x200d;ജി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cross-border-central-neglect.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരവല്ലി കുന്നുകളുടെ നിര്‍വചനത്തില്‍ വ്യക്തത വേണം; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/clarity-the-definition-of-aravalli-hills-is-needed-supreme-court-has-sent-a-letter-to-the-central-government.html</link>
					<comments>https://www.chandrikadaily.com/clarity-the-definition-of-aravalli-hills-is-needed-supreme-court-has-sent-a-letter-to-the-central-government.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 29 Dec 2025 07:47:08 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Aravallihillscase]]></category>
		<category><![CDATA[centralgovernment]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371342</guid>

					<description><![CDATA[ആരവല്ലി മലനിരകളുടെ മാനദണ്ഡം മാറ്റിയതില്‍ പ്രതിഷേധം ശക്തമായതോടെ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസാണ് തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നൂറുമീറ്ററോ അതില്&#x200d;ക്കൂടുതലോ ഉയരമുള്ള കുന്നുകളെമാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കുമെന്ന പുതിയ നിര്&#x200d;വചനത്തിന് വ്യക്തത വേണമെന്ന് സുപ്രീംകോടതി. പുതിയ നിര്&#x200d;വചനം സംബന്ധിച്ച് ചില ചോദ്യങ്ങളും കോടതി സര്&#x200d;ക്കാരിനോട് ഉന്നയിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി കോടതി കേന്ദ്ര സര്&#x200d;ക്കാരിന് കത്തയച്ചു.</p>
<p>ആരവല്ലി മലനിരകളുടെ മാനദണ്ഡം മാറ്റിയതില്&#x200d; പ്രതിഷേധം ശക്തമായതോടെ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റര്&#x200d;ചെയ്ത കേസാണ് തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.</p>
<p>പുതിയ നിര്&#x200d;വചനപ്രകാരം ഖനനമേഖല കൂടുമോയെന്ന് അറിയിക്കണമെന്നും വിശദപരിശോധന നടത്തണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഇതിനായി ഒരു വിദഗ്ധസമിതിയെ രൂപവത്കരിക്കുമെന്നും കോടതി പറഞ്ഞു. സര്&#x200d;ക്കാരിന്റെ മറുപടി ലഭിച്ചശേഷം ഇക്കാര്യത്തില്&#x200d; അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.</p>
<p>ഇക്കഴിഞ്ഞ നവംബര്&#x200d; 20-ന്റെ സുപ്രീം കോടതി ഉത്തരവിലാണ് ആരവല്ലി കുന്നുകളെ സംബന്ധിച്ച പുതിയ നിര്&#x200d;വചനം അംഗീകരിക്കപ്പെട്ടത്. ഇതുപ്രകാരം, തറനിരപ്പില്&#x200d;നിന്ന് നൂറ് മീറ്ററോ അതില്&#x200d;ക്കൂടുതലോ ഉയരത്തിലുള്ള കുന്നുകളാണ് ആരവല്ലി കുന്നിന്റെ നിര്&#x200d;വചനത്തില്&#x200d; വരിക. 500 മീറ്റര്&#x200d; ദൂരപരിധിക്കകത്ത് രണ്ടോ അതിലധികമോ വരുന്ന ഇത്തരം ആരവല്ലി കുന്നുകളെ ചേര്&#x200d;ത്ത് ആരവല്ലി മലനിരകളായി കണക്കാക്കും. ഈ നിര്&#x200d;വചനത്തിനകത്തു പെടാത്തവയൊന്നും ആരവല്ലിയുടെ ഭാഗമാകില്ല. ഇത് ഖനനമാഫിയക്ക് വലിയ ചൂഷണത്തിന് അവസരമൊരുങ്ങുമെന്ന ആശങ്കയാണ് പരിസ്ഥിതിസ്നേഹികള്&#x200d;ക്കുള്ളത്. ഇവരുടെ പ്രതിഷേധം ശക്തമായതോടെയാണ് അടിയന്തരമായി കേസ് പരിഗണിക്കാന്&#x200d; സുപ്രീം കോടതി തീരുമാനിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clarity-the-definition-of-aravalli-hills-is-needed-supreme-court-has-sent-a-letter-to-the-central-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.ഐ.ആര്‍ കാണാതെ പോയവര്‍</title>
		<link>https://www.chandrikadaily.com/those-who-missed-the-sir.html</link>
					<comments>https://www.chandrikadaily.com/those-who-missed-the-sir.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 24 Dec 2025 05:28:11 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[centralgovernment]]></category>
		<category><![CDATA[isenumerationform]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370385</guid>

					<description><![CDATA[സംസ്ഥാനത്ത് എസ്.ഐ.ആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 24.08 ലക്ഷം പേര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് എസ്.ഐ.ആര്&#x200d; കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്&#x200d; 24.08 ലക്ഷം പേര്&#x200d; വോട്ടര്&#x200d;പട്ടികയില്&#x200d; നിന്ന് പുറത്തായിരിക്കുകയാണ്. 2,78,50856 വോട്ടര്&#x200d;മാരില്&#x200d; നിന്ന് 2,5442352 എന്യൂമറേഷന്&#x200d; ഫോമാണ് തിരികെ ലഭിച്ചത്. അതായത് 91.35% പൂരിപ്പിച്ച് ലഭിച്ചപ്പോള്&#x200d; 8.65% അഥവാ 2480503 എണ്ണം തിരികെ കിട്ടാനുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. കണ്ടെത്താന്&#x200d; സാധിക്കാത്തവര്&#x200d;, താമസം മാറിയവര്&#x200d;, മരിച്ചവര്&#x200d; എന്നിങ്ങനെയുള്ള ഗണത്തില്&#x200d; ഉള്&#x200d;പ്പെട്ടാണ് ഇത്രയും പേര്&#x200d; പുറത്തായിരിക്കുന്നത്.</p>
<p>പുറത്താക്കപ്പെട്ടവരില്&#x200d; ഏറ്റവുംകൂടുതല്&#x200d; പേര്&#x200d; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളിലാണെന്ന കണക്കുകള്&#x200d; സൂചിപ്പിക്കുന്നത് എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കേരളം ഉയര്&#x200d;ത്തിയ ആശങ്കകള്&#x200d; സ്ഥാനത്തുതന്നെയാണ് എന്നതാണ്. വട്ടിയൂര്&#x200d;ക്കാവ് (49740), കഴക്കൂട്ടം (39519), പാലക്കാട് (29339) എന്നീ മണ്ഡലങ്ങളാണ് പുറത്താക്കപ്പെട്ട വരുടെ എണ്ണത്തില്&#x200d; ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്&#x200d;.</p>
<p>എസ്.ഐ.ആര്&#x200d; നടപടികള്&#x200d; സുതാര്യമായല്ല നടപ്പാക്കുന്നതെന്ന ആക്ഷേപം കമ്മീഷന്&#x200d; വിളിച്ചു ചേര്&#x200d;ത്ത മുഴുവന്&#x200d; സര്&#x200d;വകക്ഷി യോഗങ്ങളിലും ബി.ജെ.പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്&#x200d;ട്ടികളും ഒരേ സ്വരത്തില്&#x200d; ഉന്നയിച്ചതാണ്. ഇരട്ടിപ്പുകള്&#x200d; നീക്കിയതിനു പുറമെ വോട്ടുചെയ്യാന്&#x200d; യോഗ്യതയുള്ളവരെയും പുറത്താക്കിയെന്ന ആക്ഷേപം വ്യാപകമാണ്. എല്ലാവരിലേക്കും ഫോം എത്തിക്കുന്നതില്&#x200d; ചിലയിടങ്ങളില്&#x200d; ഉദ്യോഗസ്ഥര്&#x200d; വീഴ്ച്ച വരുത്തിയെന്നും ഇത് രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി മനപൂര്&#x200d;വം സംഭവിച്ചതാണെന്നുമുള്ള ആരോപണവും നിലനില്&#x200d;ക്കുന്നുണ്ട്.</p>
<p>എന്യൂമറേഷന്&#x200d; ഫോം വിതരണം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് ഒഴിവാക്കപ്പെട്ടവരുടെ വിവരം കമ്മീഷന്&#x200d; പുറത്തുവിട്ടത്. കൃത്യമായ വിവരം നേരത്തെ ലഭ്യമാക്കിയിരുന്നെങ്കില്&#x200d; കൂടുതല്&#x200d; പേരെ പട്ടികയില്&#x200d; നിലനിര്&#x200d;ത്താന്&#x200d; കഴിയുമായിരുന്നുവെങ്കിലും കമ്മീഷന്&#x200d; അതിനും തയാറായിരുന്നില്ല. ജോലിക്കും വിദ്യാഭ്യാസത്തിനുമായി താല്&#x200d;ക്കാലികമായി മാറിനില്&#x200d;ക്കുന്നവരെ സ്ഥിരമായി മാറിനില്&#x200d;ക്കുന്നവരെന്നും ഫോം സ്വീകരിക്കാത്ത വരെന്നും മുദ്രകുത്തിയാണ് ഒഴിവാക്കിയിരിക്കുന്നത്.</p>
<p>2025 ലെ പട്ടികയില്&#x200d; ഉള്&#x200d;പ്പെട്ട 2,78,50,855 പേര്&#x200d;ക്കും ഫോം നല്&#x200d;കിയെന്നും അവയൊക്കെ ഡിജിറ്റലൈസ് ചെയ്‌തെന്നുമുള്ള വിചിത്രമായ വാദമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; നിരത്തുന്നത്. അങ്ങനെ എല്ലാവര്&#x200d;ക്കും ഫോം നല്&#x200d;കിയിട്ടുണ്ടെങ്കില്&#x200d; എങ്ങനെയാണ് അര്&#x200d;ഹതപ്പെട്ടവര്&#x200d; പുറത്താവുകയെന്ന ചോദ്യത്തിന് പക്ഷേ കമ്മീഷന് മറുപടി നല്&#x200d;കാന്&#x200d; സാധിക്കുന്നില്ല. ഫോം നിരസിച്ചുവെന്ന കാരണം പറഞ്ഞ് കുറേപേരെ ഒഴിവാക്കിയെങ്കിലും ഇവര്&#x200d;ക്കൊന്നും ഫോം തന്നെ നല്&#x200d;കിയിട്ടില്ലെന്നതാണ് വാസ്തവം.</p>
<p>ഫോം വീട്ടിലെത്തിച്ചുനല്&#x200d;കാനോ അവരെ കണ്ടുമുട്ടാനോ ഉള്ള ഒരു ശ്രമവും നടത്താതെ അവര്&#x200d; ഫോം നിരസിച്ചു വെന്ന് പറയുന്നത് വോട്ടുചോരിയുടെ മറ്റൊരു രൂപമായി മാത്രമേ കാണാന്&#x200d; കഴിയുകയുള്ളൂ. വോട്ടര്&#x200d;പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി, പട്ടികയില്&#x200d;നിന്ന് ഒഴിവാക്കേണ്ടവരെ കണ്ടെത്താന്&#x200d; ചേരേണ്ട ബൂത്ത്തല യോഗങ്ങള്&#x200d; സംസ്ഥാനത്തെ ഭൂരിഭാഗം ഇടങ്ങളിലും നടന്നില്ലെന്നാണ് റിപ്പോര്&#x200d;ട്ട്. 24 ലക്ഷം പേരെ വോട്ടര്&#x200d;പ്പട്ടികയില്&#x200d; നിന്ന് നീക്കം ചെയ്യുന്നതിനുമുമ്പായി ബി.എല്&#x200d;.ഒമാരും രാഷ്ട്രീയ പാര്&#x200d;ട്ടികളുടെ പ്രതിനിധികളും യോഗം ചേര്&#x200d;ന്ന് അന്തിമ വിലയിരുത്തല്&#x200d; നടത്തുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമീഷന്റെ ഉറപ്പ്.</p>
<p>അംഗീകൃത പാര്&#x200d;ട്ടികളുടെ പ്രതിനിധികളെ രേഖാമൂലം ക്ഷണിച്ച് യോഗം വിളിക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്&#x200d; അറിയിച്ചിരുന്നെങ്കിലും ഇത് നടപ്പായിരുന്നില്ല. വിവര ശേഖരണ ഘട്ടത്തില്&#x200d; ഫോം സമര്&#x200d;പ്പിക്കുന്ന എല്ലാവരെയും കരട് പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്തുമെന്ന പ്രഖ്യാപനം നടന്നിരുന്നു വെങ്കിലും ഇതും പാളിയിരുന്നു. ഫോം കൃത്യമായി പൂരിപ്പിച്ച് നല്&#x200d;കിയവരെ പോലും കണ്ടെത്താന്&#x200d; കഴിയാത്തവരുടെ ലിസ്റ്റിലാണ് ഇടംപിടിച്ചിരിക്കുന്നത്. ബി.എല്&#x200d;.ഒ മാര്&#x200d; നല്&#x200d;കിയ നിര്&#x200d;ദ്ദേശ പ്രകാരം വിവരങ്ങള്&#x200d; ഡിജിറ്റലൈസ് ചെയ്യുകയും ഇതിന്റെ തെളിവായുള്ള ഫോമുകള്&#x200d; ജനങ്ങള്&#x200d; കൈപ്പറ്റുകയും ചെയ്തിരുന്നു.</p>
<p>എന്നിട്ടും ഇത്രയും പേര്&#x200d; എങ്ങനെ ഒഴിവാക്കപ്പെട്ടു എന്ന ചോദ്യത്തിന് കമ്മീഷന്&#x200d; ഉത്തരം നല്&#x200d;കേണ്ടതുണ്ട്. കൃത്യമായ പരിശീലനം ലഭിക്കാത്ത ബി.എല്&#x200d;.ഒ മാരുടെ നടപടികള്&#x200d; അപകടം വരുത്തുമെന്ന് രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; മുന്നറിയിപ്പു നല്&#x200d;കിയിരുന്നുവെങ്കിലും അതൊന്നും മുഖവിലക്കെടുക്കാന്&#x200d; കമ്മീഷന്&#x200d; തയാറായിരുന്നില്ല. വിവാദമായ വോട്ടര്&#x200d;പ്പട്ടിക തീവ്ര പുനഃപരിശോധനയിലൂടെ ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളില്&#x200d; നിന്നുമായി പുറന്തള്ളിയിരിക്കുന്നത് മൂന്നുകോടിയിലധികം വോട്ടര്&#x200d;മാരെയാണ്.</p>
<p>കരട് വോട്ടര്&#x200d; പട്ടിക പ്രസിദ്ധീകരിച്ച കേരളമുള്&#x200d;പ്പെടെ ആറ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കണക്കാണിത്. ഇതില്&#x200d; തമിഴ്നാട്ടിലാണ് കടും വെട്ട് നടന്നിട്ടുള്ളത്. ഒരു കോടിയോളം പേരെയാണ് സംസ്ഥാനത്ത് വോട്ടര്&#x200d; പട്ടികയില്&#x200d; നിന്ന് വെട്ടിമാറ്റപ്പെട്ടിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്&#x200d; നിന്ന് 73.7 ലക്ഷംപേരെയാണ് പുറത്താക്കിയിരിക്കുന്നത്. പശ്ചിമ ബംഗാളില്&#x200d; നിന്ന് അരക്കോടിയോളം പേര്&#x200d; പുറത്തായപ്പോള്&#x200d; ഗോവയില്&#x200d; നിന്ന പത്തു ലക്ഷം പേരും പുതുച്ചേരിയില്&#x200d; നിന്ന് ഒരു ലക്ഷംപേരും ലക്ഷദ്വീപില്&#x200d; നിന്ന് 1500 ലധികം പേരും പുറത്തായിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/those-who-missed-the-sir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
