<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>CH cabinet &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ch-cabinet/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 12 Oct 2025 08:03:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>CH cabinet &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മഴവില്ല് പോലെ സി.എച്ച് മന്ത്രിസഭ</title>
		<link>https://www.chandrikadaily.com/ch-cabinet-like-a-rainbow.html</link>
					<comments>https://www.chandrikadaily.com/ch-cabinet-like-a-rainbow.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 12 Oct 2025 08:03:34 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CH cabinet]]></category>
		<category><![CDATA[ch muhammed koya]]></category>
		<category><![CDATA[mainstory]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357997</guid>

					<description><![CDATA[1979 ഒക്ടോബര്‍ 12 മുസ്‌ലിം ലീഗ് ചരിത്രത്തിലെ അവിസ്മരണീയ ദിനമാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിംലീഗ് കാരനായ മുഖ്യമന്ത്രിയായി സി.എച്ച് ചരിത്രം കുറിച്ച ദിനം. ഇന്നേക്ക് 46 വര്‍ഷം
]]></description>
										<content:encoded><![CDATA[<p>സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്&#x200d; ഒരു മുസ്‌ലിംലീഗ് പ്രതിനിധി, സംസ്ഥാന മുഖ്യമന്ത്രിയായ ചരിത്രദിനത്തിന് ഇന്നേക്ക് 46 വര്&#x200d;ഷം. 1979 ഒക്ടോബര്&#x200d; 12 നാണ് സി.എച്ച് മുഹമ്മദ് കോയ കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. കമ്മ്യൂണിസ്റ്റ് ഐക്യം എന്ന വാദമുയര്&#x200d;ത്തി മുഖ്യമന്ത്രി പി.കെ. വാസുദേവന്&#x200d; നായര്&#x200d; രാജിവെച്ചപ്പോഴുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ പരിഹാരമായിരുന്നു സി.എച്ച് മന്ത്രിസഭ. ചാക്കീരി അഹമ്മദ് കുട്ടി സാഹിബായിരുന്നു സ്പീക്കര്&#x200d;. പി.കെ.വിയുടെ രാജിയെത്തുടര്&#x200d;ന്ന് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതായി അദ്ദേഹം പ്രഖ്യാപിച്ചു. പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള നേത്യത്വപരമായ ചുമതല സ്പീക്കര്&#x200d; ഏറ്റെടുത്തു. ചതുരംഗപ്പലകയിലെ കരുക്കള്&#x200d; നീക്കുന്ന വൈദഗ്ധ്യത്തോടെ അദ്ദേഹം രാഷ്ട്രീയത്തിലെ കരുക്കളും നീക്കി. ഓരോ കക്ഷി നേതാക്കളെയും പ്രമുഖ വ്യക്തികളെയും സ്പീക്കര്&#x200d; തന്റെ ഔദ്യോഗിക വസതിയില്&#x200d; വിളിച്ചു വരുത്തി, നിയമസഭ പിരിച്ചു വിടാത്ത സാഹചര്യത്തില്&#x200d; ഒരു തിരഞ്ഞെടുപ്പിലേക്ക് പോകാതെ മന്ത്രിസഭ രൂപീകരിക്കണമെന്ന കാര്യത്തില്&#x200d; എല്ലാവര്&#x200d;ക്കും യോജിപ്പായിരുന്നു. പക്ഷെ, മന്ത്രിസഭക്ക് ആര് നേതൃത്വം നല്&#x200d;കുമെന്ന സന്ദേഹമാണ് എല്ലാവരും പ്രകടിപ്പിച്ചത്. ആ സന്ദേഹത്തിന് സ്പീക്കര്&#x200d; ചാക്കീരിയുടെ കൈയില്&#x200d; ഒരു ഉത്തരമുണ്ടായിരുന്നു സി.എച്ച് മുഹമ്മദ് കോയ.</p>
<p>രണ്ട് കോണ്&#x200d;ഗ്രസുകളും, കേരള കോണ്&#x200d;ഗ്രസ് മാണി, ജോസഫ് ഗ്രൂപ്പുകളും ജനതാപാര്&#x200d;ട്ടിയും, പി.എസ്.പിയും എന്&#x200d;.ഡി.പിയും സി.എച്ചിന്റെ നേത്യത്വത്തില്&#x200d; മന്ത്രിസഭ രൂപകരിക്കാന്&#x200d; സന്നദ്ധരായി. തിരുവനന്തപുരം ആര്&#x200d;ച്ച് ബിഷപ്പ് ബെനഡിക്ട് മാര്&#x200d;ഗ്രിഗോറിയസ് തിരുമേനി ക്ലിഫ് ഹൗസിലെത്തി മുസ്‌ലിം വിഗ് നേതാക്കളുമായി ചര്&#x200d;ച്ച നടത്തി.</p>
<p>മുസ്ലിംലീഗ് സംസ്ഥാന കൗണ്&#x200d;സില്&#x200d; അടിയന്തിരമായി തിരുവനന്തപുരത്ത് വിളിച്ചു ചേര്&#x200d;ത്തു, മാന്യമായ പിന്തുണയും വ്യക്തമായ ഭൂരിപക്ഷവും ലഭിക്കുകയാണെങ്കില്&#x200d; ഒരു പ്രതിസന്ധിക്കുള്ള പരിഹാരമെന്ന നിലയില്&#x200d; മന്ത്രിസഭ രൂപീകരിക്കാന്&#x200d; കൗണ്&#x200d;സില്&#x200d; സി.എച്ചിന് അനുമതി നല്&#x200d;കി. ബി.വി. അബ്ദുല്ലക്കോയ, ഇ. അഹമ്മദ്, പി.സീതി ഹാജി തുടങ്ങിയ നേതാക്കള്&#x200d; വിവിധ കക്ഷി നേതാക്കളുമായി നിരന്തരം ചര്&#x200d;ച്ചയില്&#x200d; മുഴുകി.</p>
<p>കോണ്&#x200d;ഗ്രസ്(ഐ) നേതാവ് കെ.കരുണാകരന്&#x200d;, പ്രൊഫ.കെ.എം.ചാണ്ടി, മുസ്ലീം ലീഗ് നേതാവ് ബി.വി. അബ്ദുല്ലക്കോയ, എന്&#x200d;.ഡി.പി നേതാവ് കിടങ്ങൂര്&#x200d; ഗോപാലകൃഷ്ണ പിള്ള, സുന്ദരേശന്&#x200d; നായര്&#x200d;, പി.എസ്.പി നേതാവ് സി.എം.സുന്ദരം, എന്&#x200d;.കെ.ബാലകൃഷ്ണന്&#x200d; എന്നിവര്&#x200d; ഒന്നിച്ച് ഗവര്&#x200d;ണറെ കണ്ടു. സി.എച്ച്. മുഹമ്മദ് കോയക്ക് തങ്ങള്&#x200d; പിന്തുണ നല്&#x200d;കുകയാണെന്ന് അറിയിച്ചു. ജനതാപാര്&#x200d;ട്ടി നേതാക്കളായ കെ. ചന്ദ്രശേഖരന്&#x200d;, എം.പി.വീരേന്ദ്ര കുമാര്&#x200d;, കേരള കോണ്&#x200d;ഗ്രസ് നേതാക്കളായ പി.ജെ ജോസഫ്, ടി.എസ്. ജോണ്&#x200d; എന്നിവര്&#x200d; വെവ്വേറെ ഗവര്&#x200d;ണരെ കണ്ടു സി.എച്ചിനുള്ള പിന്തുണ അറിയിച്ചു. ഇ തിനിടയില്&#x200d; സി.എച്ച് മന്ത്രിസഭക്കുള്ള നീക്കങ്ങള്&#x200d; പൊളിക്കാന്&#x200d; ഇ.എം.എസ് ഭഗീരഥ പ്രയത്‌നം തന്നെ നടത്തി. എ.കെ. ആന്റണിയെ രണ്ടു തവണ ഇ.എം.എസ് ചര്&#x200d;ച്ചക്ക് വിളിച്ചു. ആന്റണി വഴങ്ങിയില്ല. ഇ.എം.എസ് വീണ്ടും ചര്&#x200d;ച്ചക്ക് വിളിച്ചപ്പോള്&#x200d; ആന്റണി പറഞ്ഞു. ഇനി നാം തമ്മില്&#x200d; രാഷ്ട്രീയ ഐക്യചര്&#x200d;ച്ചയില്ല&#8217;. അതോടെ ഇ.എം.എസിന്റെ തന്ത്രം പരാജയപ്പെട്ടു. ആന്റണി രാജഭവനിലെത്തി സി.എച്ചിന് പിന്തുണ നല്&#x200d;കുന്ന വിവരം ഔപചാരികമായി ഗവര്&#x200d;ണറെ അറിയിച്ചു.</p>
<p>ഒക്ടോബര്&#x200d; 10 ന് വൈകിട്ട് ആറ് മണിക്ക് ക്ലിഫ് ഹൗസില്&#x200d; വെച്ച് നടത്തിയ പത്രസമ്മേളനത്തില്&#x200d; സി.എച്ച് പറഞ്ഞു, താന്&#x200d; മന്ത്രിസഭ രൂപീകരിക്കാന്&#x200d; തയ്യാറാണ്. ഭൂരിപക്ഷമുണ്ടെന്ന കാര്യം ഗവര്&#x200d;ണറെ അറിയിക്കും ബാക്കി കാര്യങ്ങള്&#x200d; നാളെ പറയാം. ഉമ്മന്&#x200d;ചാണ്ടി. കെ.എം. മാണി, കിടങ്ങൂര്&#x200d; ഗോപാലകൃഷ്ണ പിള്ള എന്നിവരോടൊപ്പം സി.എച്ച് രാജ് ഭവനിലെത്തി. മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷ പിന്തുണ തനിക്കുണ്ടെന്ന് സി.എച്ച് ഗവര്&#x200d;ണറെ ബോധ്യപ്പെടുത്തി. ഗവര്&#x200d;ണര്&#x200d; ജ്യോതി വെങ്കിടാചലം സി.എച്ചിനെ മന്ത്രിസഭ രൂപീകരിക്കാന്&#x200d; ഔപചാരികമായി ക്ഷണിച്ചു.</p>
<p>1979 ഒക്ടോബര്&#x200d; 12 മുസ്‌ലിം ലീഗ് ചരിത്രത്തിലെ അവിസ്മരണിയ ദിനം. അന്ന് ഉച്ചയ്ക്ക് ശേഷം സിഎച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം ലീ ഗുകാരനായ മുഖ്യമന്ത്രിയായി സി.എച്ച് ചരിത്രം കുറിച്ചു എന്&#x200d;.ഭാസ്‌കരന്&#x200d; നായര്&#x200d; എന്&#x200d;.കെ.ബാലകൃഷ്ണന്&#x200d; എന്നീ മന്ത്രിമാരും സി.എച്ചിനോടൊപ്പം സത്യപ്രജ്ഞ ചെയ്തു. സി.എച്ചിന്റെ സത്യപ്രിതിജ്ഞാ ചടങ്ങ് മലയാള മനോരമ ഇങ്ങനെ റിപ്പോര്&#x200d;ട്ട് ചെയ്തു. &#8216;രാജ്ഭവന്&#x200d; ഇതേ വരെ കണ്ടിട്ടില്ലാത്ത ആവേശഭരിതമായ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തില്&#x200d; മുസ്‌ലിം ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയയുടെ നേത്യത്ത്വത്തിലുള്ള കേരളത്തിലെ പത്താമത്തെ മന്ത്രിസഭ ഇന്നലെ ഉച്ചയ്ക്ക് രണ്ടര മണിക്ക് ഗവര്&#x200d;ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.</p>
<p>അനേകം സത്യപ്രതിജ്ഞാ ചടങ്ങുകള്&#x200d;ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള രാജ്ഭവനിലെ ദാരുശില്പാലംകൃതമായ ഹാളിന് അതൊരു പുതിയ അനുഭവമായിരൂന്നു. കേരളത്തിലെ പത്താം മന്ത്രിസഭയുടെ സ്ഥാനാരോഹണ ചടങ്ങില്&#x200d; മറ്റെന്തിനേക്കാളുമേറെ ആര്&#x200d;ക്കും നിയന്ത്രിക്കാന്&#x200d; കഴിയാതിരുന്ന ആളുകളുടെ ആവേശമാണ് തുളുമ്പി നിന്നത്. രണ്ടു മണിക്കു മുമ്പെ ചടങ്ങിനൊരുങ്ങിയ ഹാള്&#x200d; നിറഞ്ഞു കവി ഞ്ഞു. വരാന്തയിലും ചവിട്ടുപടികളിലും മുറ്റത്തും അകലങ്ങളില്&#x200d; നിന്നെത്തിയ പ്രവര്&#x200d;ത്തകരും ആരാധകരും തിങ്ങി ഞെരുങ്ങി.</p>
<p>ലീഗ് നേതാക്കളുമൊത്ത് സി.എച്ച് ഹാളിലേക്ക് കടന്നപ്പോള്&#x200d; അവിടെ കൂടിയ ലീഗ് പ്രവര്&#x200d;ത്തകര്&#x200d;ക്ക് അടങ്ങി നില്&#x200d;ക്കാനായില്ല. അവര്&#x200d; അദ്ദേഹത്തിന് സിന്ദാബാദ് വിളിച്ചു. അപ്പോഴേക്കും സി.എച്ചും നഹയും കൈകളുയര്&#x200d;ത്തി അവരോട് നിശ്ശബ്ദത പാലിക്കാന്&#x200d; അഭ്യര്&#x200d;ത്ഥിച്ചു. ചടങ്ങ് കഴിഞ്ഞയുടന്&#x200d; മുഖ്യമന്ത്രിയും സഹമന്ത്രിമാരും മറ്റു കക്ഷി നേതാക്കളെ അഭിവാദ്യം ചെയ്യുകയും ആശ്ലേഷിക്കുകയും ചെയ്തു. രാജ്ഭവനിലെ വിശാലമായ കോംപൗണ്ടില്&#x200d; കൊടികളുമായി കാത്തു കിടന്ന ആയിരത്തിലേറെ കാറുകള്&#x200d; പുറത്തേക്ക് ഒഴുകിയപ്പോള്&#x200d; &#8216;സി.എച്ച് മന്ത്രിസഭ നീണാള്&#x200d; വാഴട്ടെ&#8217; എന്ന മുദ്രാവാക്യം മുഴങ്ങിക്കേട്ടിരുന്നു&#8217;.</p>
<p>നിര്&#x200d;ഭാഗ്യവശാല്&#x200d; കേരളത്തില്&#x200d; നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വം സി.എച്ച് മന്ത്രിസഭയെയും ബാധിച്ചു. 99 ഒക്ടോബര്&#x200d; 12 മുതല്&#x200d; ഡിസംബര്&#x200d; ഒന്നു വരെ അമ്പത് ദിവസം മാത്രമാണ് സി.എച്ച് മു ഖ്യമന്ത്രി പദത്തില്&#x200d; തുടര്&#x200d;ന്നത്. ഒരേ നിയമസഭയില്&#x200d; മൂന്നു വര്&#x200d;ഷത്തിനുള്ളില്&#x200d; നാല് മുഖ്യമന്ത്രിമാരുണ്ടായി. അഞ്ചാമത്തെ മുഖ്യമന്ത്രിയാവാനുള്ള കെ.എം.മാണിയുടെ വ്യഗ്രതയാണ് സി.എച്ച് മന്ത്രിസഭക്ക് വിനയായത്. കെ.എം.മാണിയുടെ കേരളാ കോണ്&#x200d;ഗ്രസ് നവംബര്&#x200d; 14 ന് സി.എച്ച് മന്ത്രിസഭക്കുള്ള പിന്തുണ പിന്&#x200d;വലിക്കുകയും സി.പി.എം നേത്യത്വത്തിലുള്ള ഇടത് ജനാധിപത്യ മുന്നണിയില്&#x200d; ചേരുകയും ചെയ്തു.</p>
<p>കേരള കോണ്&#x200d;ഗ്രസ്(മാണി ഗ്രൂപ്പ്) പിന്തുണ പിന്&#x200d;വലിച്ച ശേഷവും ഗവണ്&#x200d;മെന്റിന് നില നില്&#x200d;ക്കാനുള്ള ഭൂരിപക്ഷമുണ്ടെന്നും ഭൂരിപക്ഷം തെളിയിക്കേണ്ടപ്പോള്&#x200d; തെളിയിക്കാന്&#x200d; താന്&#x200d; തയ്യാറാണെന്നും മുഖ്യമ ന്ത്രി സി.എച്ച് പ്രസ്താവിച്ചു. ഇതിനിടയില്&#x200d; നവംബര്&#x200d; 10ന് മന്ത്രിസഭാ വികസനം നടന്നു. എ. നീലലോഹിതദാസന്&#x200d; നാടാര്&#x200d;, കെ.ജെ.ചാക്കോ, കെ.എ. മാത്യു എന്നിവര്&#x200d; മന്ത്രിമാരായി. പ്രകടമായ രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലും അപാരമായ ആത്മവിശ്വാസത്തോടെ സി.എച്ച് തന്റെ മന്ത്രിസഭയെ മുന്നോട്ട് നയിച്ചു. എന്നാല്&#x200d; ലോകസഭാ തിരഞ്ഞെടുപ്പ് ആസന്നമായതോടെ രാഷ്ട്രീയ സാഹചര്യം മാറുകയും നവംബര്&#x200d; 27 ന് എറണാകുളത്ത് 5 ചേര്&#x200d;ന്ന കെ.പി.സി.സി എക്‌സിക്യുട്ടിവിന്റെയും എം.എല്&#x200d;.എമാരുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗം ലോകസഭാ തിരഞ്ഞെടുപ്പില്&#x200d; ഇന്ദിരാ കോണ്&#x200d;ഗ്രസുമായി പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരുവിധ തിരഞ്ഞെടുപ്പ് ധാരണയും സഹകരണവും ഉണ്ടാക്കില്ലെന്ന് തിരുമാനിച്ചു.</p>
<p>ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്&#x200d; ആന്റണി തന്റെ മന്ത്രിസഭക്കുളള പിന്തുണ പിന്&#x200d;വലിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്&#x200d; നവംബര്&#x200d; 28ന് സി.എച്ച് ഗവര്&#x200d;ണറെ കണ്ട് നിയമസഭ പിരിച്ചു വിടാന്&#x200d; അഭ്യര്&#x200d;ത്ഥിച്ചു. സി.എച്ച് പ്രതീക്ഷിച്ചതു പോലെ ഉച്ചക്ക് ആന്റണിയും ഗവര്&#x200d;ണറെ കണ്ട പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ബദല്&#x200d; മന്ത്രിസഭ രൂപീകരിക്കാന്&#x200d; പ്രതിപക്ഷത്തെ ക്ഷണിക്കണമെന്ന് അഭ്യര്&#x200d;ത്ഥിക്കുകയും ചെയ്തു. ആന്റണി പിന്തുണ പിന്&#x200d;വലിക്കുന്നതിന് മുമ്പ് സി.എച്ചിന് ഭൂരിപക്ഷം ഉണ്ടായിരുന്നതിനാല്&#x200d; സി.എച്ചിന്റെ ഉപദേശം അംഗീകരിച്ച് ഗവര്&#x200d;ണര്&#x200d; നവംബര്&#x200d; 30ന് നിയമസഭ പിരിച്ചു വിട്ടു. പ്രതിപക്ഷത്തെ ഏഴു കക്ഷികള്&#x200d; ചേര്&#x200d;ന്ന് കെ.എം.മാണിയെ ഇടതു മുന്നണി നേതാവായി തിരഞ്ഞെടുക്കുകയും ഗവര്&#x200d;ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാന്&#x200d; അവകാ ശവാദം ഉന്നയിക്കുകയും ചെയ്തു. പക്ഷെ നിയമസഭ പിരിച്ചു വിടാനുള്ള ഗവര്&#x200d;ണറുടെ തീരുമാനം അവരുടെ പ്രതീക്ഷ തകര്&#x200d;ത്തു കളഞ്ഞു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങള്&#x200d; സി.എച്ച് തന്റെ തന്ത്രജ്ഞതയിലൂടെ പ്രതിരോധിച്ചു.</p>
<p>സെക്രട്ടേറിയറ്റ് ദര്&#x200d;ബാര്&#x200d; ഹാളില്&#x200d; ചേര്&#x200d;ന്ന ജീവനക്കാരുടെ യോഗത്തില്&#x200d; &#8216;യാദ്യശ്ചികമായി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. അപ്രതീക്ഷി തമായി ഒഴിയുകയും ചെയ്യുന്നു. ഇത്രയും കാലം നിങ്ങളില്&#x200d; നിന്നുണ്ടായ സഹകരണത്തിന് നന്ദി&#8217;, സി.എച്ച് പറഞ്ഞു, ഡിസംബര്&#x200d; ഒന്നിന് വൈകിട്ട് മൂന്നു മണിക്ക് മന്ത്രിസഭയുടെ അവസാനയോഗം ചേരുകയും അഞ്ച് മണിക്ക് മന്ത്രിസഭയുടെ രാജി ഗവര്&#x200d;ണര്&#x200d;ക്ക് സമര്&#x200d;പ്പിക്കുകയും ചെയ്തു. ജനാധിപത്യ കേരളം വളരെയേറെ പ്രതീക്ഷയര്&#x200d;പ്പിച്ച ഒരു ഗവണ്&#x200d; മെന്ററാണ് അകാലത്തില്&#x200d; പൊലിഞ്ഞു പോയത്‌</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ch-cabinet-like-a-rainbow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
