<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ch mohammad koya &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ch-mohammad-koya/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 12 Dec 2020 13:12:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ch mohammad koya &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വരുമോ വീണ്ടും ആ വെള്ളിയാഴ്ച</title>
		<link>https://www.chandrikadaily.com/mc-vadakara-article-about-ch.html</link>
					<comments>https://www.chandrikadaily.com/mc-vadakara-article-about-ch.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 12 Oct 2020 06:30:10 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[ch mohammad koya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=160904</guid>

					<description><![CDATA[സിഎച്ച് മുഹമ്മദ് കോയ കേരളത്തിന്റെ മുഖ്യമന്ത്രിയായതിന്റെ ജ്വലിക്കുന്ന ഓര്&#x200d;മ്മകള്&#x200d;
]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p><strong><img src="https://s.w.org/images/core/emoji/13.1.0/72x72/270d.png" alt="✍" class="wp-smiley" style="height: 1em; max-height: 1em;" /> എം.സി വടകര</strong></p>
<p>എല്ലാ ജനാധിപത്യ കക്ഷികളും ഒരു കുടക്കീഴില്&#x200d; ഒത്തുചേരുകയും എല്ലാ മാര്&#x200d;ക്‌സിയന്&#x200d; കക്ഷികളും മറുപക്ഷത്താവുകയും ചെയ്ത ഒരൊറ്റ സന്ദര്&#x200d;ഭമേ കേരള രാഷ്ട്രീയ രംഗത്തുണ്ടായിട്ടുള്ളൂ. 1979 ലാണത്. സി.പി.ഐ ഉള്&#x200d;പ്പെടുന്ന ഐക്യ ജനാധിപത്യ മുന്നണി സര്&#x200d;ക്കാറിന്റെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് വിശേഷിച്ചൊരു കാരണവുമില്ലാതെ പി.കെ വാസുദവന്&#x200d; നായര്&#x200d; രാജിവെച്ചിറങ്ങിപ്പോയ ശൂന്യതയെ നേരിടേണ്ടിവന്നപ്പോഴാണ് ജനാധിപത്യ കക്ഷികള്&#x200d; ഒന്നിച്ചുനില്&#x200d;ക്കേണ്ട അവസരം സംജാതമായത്. പഞ്ചാബിലെ ഭട്ടിന്&#x200d;ഡായില്&#x200d; ചേര്&#x200d;ന്ന സി.പി.ഐയുടെ പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസിന്റെ ഒരു പതിവ് പ്രമേയത്തില്&#x200d; തൂങ്ങിപ്പിടിച്ച് കൊണ്ടാണ് കമ്യൂണിസ്റ്റ് ഐക്യത്തിന്റെ മരീചിക തേടി പി.കെ.വി മുഖ്യമന്ത്രി പദം വിട്ടൊഴിഞ്ഞത്. ഹിമാലയന്&#x200d; വിഡ്ഢിത്തമാണ് അന്ന് അദ്ദേഹം ചെയ്തതെന്ന് സി.പി.ഐക്ക് ഇപ്പോഴെങ്കിലും ബോധ്യപ്പെട്ടിരിക്കണം. കമ്യൂണിസ്റ്റ് ഐക്യം നടന്നതുമില്ല, സി.പി.ഐക്കാരന്&#x200d; പിന്നീടൊരിക്കലും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്&#x200d; ഇരുന്നതുമില്ല. പി.കെ.വിയുടെ ബലിദാനം വെറുതെയായി. ഭരണശൂന്യത കളിയാടിനിന്ന കേരളത്തില്&#x200d; ഒരു ജനാധിപത്യ സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുകയെന്ന ശ്രമകരമായ വെല്ലുവിളിയാണ് നേതാക്കള്&#x200d;ക്ക് ഏറ്റെടുക്കേണ്ടിവന്നത്.</p>
<p>കമ്യൂണിസ്റ്റ് പാര്&#x200d;ട്ടികള്&#x200d; ഉള്&#x200d;പ്പെടാത്ത ഒരു മന്ത്രിസഭയായിരുന്നു ലക്ഷ്യം. സൂചിത്തുളയില്&#x200d;കൂടി ഒട്ടകം കടന്നാലും തങ്ങള്&#x200d; പരസ്പരം യോജിക്കുകയില്ലെന്ന് വാശിപിടിച്ചുനില്&#x200d;ക്കുന്ന ഈ ജനായത്ത കക്ഷികളെ എങ്ങനെ ഒന്നിപ്പിക്കാന്&#x200d; കഴിയും? ഐ കോണ്&#x200d;ഗ്രസുകാരന്&#x200d; മുഖ്യമന്ത്രിയാവുന്നതിനെ യു കോണ്&#x200d;ഗ്രസുകാരന്&#x200d; ഒരിക്കലും സഹിക്കില്ല. കെ.എം മാണിയുള്ള മുന്നണിയില്&#x200d; പി.ജെ ജോസഫിനെ കണികാണാന്&#x200d; കിട്ടില്ല. എന്&#x200d;.സി.പിയുള്ള മുന്നണിയില്&#x200d; എസ്.ആര്&#x200d;.പി ചേരുന്ന പ്രശ്‌നമേയില്ല. ആലോചനകള്&#x200d; മുട്ടിനില്&#x200d;ക്കുമ്പോഴാണ് ഒരു വടക്ക് നോക്കിയന്ത്രത്തിന്റെ സൂചി പോലെ എല്ലാ കണ്ണുകളും സി.എച്ച് മുഹമ്മദ് കോയയിലേക്കു തിരിഞ്ഞത്.</p>
<p>നിയമസഭാസ്പീക്കറായ ചാക്കീരി അഹമ്മദ് കുട്ടിയും തിരുവനന്തപുരം ആര്&#x200d;ച്ച് ബിഷപ്പ് ബെനഡിക്റ്റ് മാര്&#x200d; ഗ്രിഗോറിയസ് തിരുമേനിയും അതിനുള്ള തറയൊരുക്കങ്ങള്&#x200d; നടത്തി. പ്രഗത്ഭനായ മന്ത്രി, നിഷ്പക്ഷനായ സ്പീക്കര്&#x200d;, അതുല്യനായ ചെസ് കളിക്കാരന്&#x200d; എന്നീ നിലകളിലെല്ലാം പ്രശസ്‌നായിരുന്നു ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്. പ്രായോഗിക രാഷ്ട്രീയത്തില്&#x200d; മിടുക്കനായ ചാക്കീരി പിന്നീടുള്ള രാഷ്ട്രീയ നീക്കങ്ങള്&#x200d;ക്ക് മുന്നില്&#x200d; നിന്നു. ബിഷപ്പ്ഹൗസില്&#x200d;നിന്നും സ്പീക്കറുടെ വസതിയില്&#x200d;നിന്നും നിരന്തരമായ ടെലിഫോണ്&#x200d; കോളുകള്&#x200d; വന്നും പോയും കൊണ്ടിരുന്നു. കെ. കരുണാകരനെയും കെ.എം മാണിയേയും എ.കെ ആന്റണിയേയും ചാക്കീരി നേരില്&#x200d;കണ്ട് സംസാരിച്ചു.</p>
<p>പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും അദ്ദേഹം ബന്ധപ്പെട്ട് തന്റെ ശ്രമങ്ങള്&#x200d;ക്ക് ആശീര്&#x200d;വാദം നേടി. ചക്രവാളത്തില്&#x200d; മഞ്ഞുരുകലിന്റെ ലക്ഷണങ്ങള്&#x200d; കണ്ടുതുടങ്ങി. മുസ്്ലിംലീഗിന്റെ സംസ്ഥാന കൗണ്&#x200d;സില്&#x200d; അടിയന്തരമായി തിരുവനന്തപുരത്ത് ചേര്&#x200d;ന്നു. ‘മാന്യമായ പിന്തുണയും വ്യക്തമായ ഭൂരിപക്ഷവുമുണ്ടെങ്കില്&#x200d; സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കുള്ള പരിഹാരമെന്ന നിലയില്&#x200d; ഒരു മന്ത്രിസഭ രൂപീകരിച്ചുകൊള്ളാന്&#x200d; ലീഗ് കൗണ്&#x200d;സില്&#x200d; സി.എച്ചിന് അനുമതി നല്&#x200d;കി.<br />
അപകടം മണത്തറിഞ്ഞ മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടി ഒരു തുടര്&#x200d;മന്ത്രിസഭ വരാതിരിക്കാന്&#x200d; എല്ലാ ശ്രമങ്ങളും നടത്തിനോക്കി. തങ്ങളുടെ ഒന്നാം നമ്പര്&#x200d; ശത്രുവായ കോണ്&#x200d;ഗ്രസിനെ കൂട്ടുപിടിച്ച് ഒരു സര്&#x200d;ക്കാറുണ്ടാക്കാനാണ് സി.പി.എം ശ്രമിച്ചത്. ഒക്ടോബര്&#x200d; ഏഴാം തിയ്യതി ഇ.എം.എസ് നമ്പൂതിരിപ്പാട് രണ്ട് തവണ എ.കെ ആന്റണിയെ സംഭാഷണത്തിനായി ക്ഷണിച്ചു. ആ ക്ഷണം ആന്റണി ഇടംകൈ കൊണ്ട് തട്ടിക്കളഞ്ഞു. ടെലിഫോണിലൂടെ വീണ്ടും വിളിച്ചപ്പോള്&#x200d; ആന്റണി പറഞ്ഞു. ‘ഇനി നമ്മള്&#x200d; തമ്മില്&#x200d; രാഷ്ട്രീയ ഐക്യ ചര്&#x200d;ച്ചയില്ല’. കെ.എം മാണിയെ മുഖ്യമന്ത്രിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു സംഘം പാലായിലേക്ക് പോയെങ്കിലും അതും നടന്നില്ല. സംഭവങ്ങളുടെ സിരാകേന്ദ്രം രാജ്ഭവനിലേക്ക് നീങ്ങി.</p>
<p>കോണ്&#x200d;ഗ്രസ് (ഐ) നേതാവ് കെ. കരുണാകരന്&#x200d;, പ്രൊഫ കെ.എം ചാണ്ടി, മുസ്‌ലിംലീഗ് നേതാവ് ബി.വി അബ്ദുല്ലക്കോയ സാഹിബ്, എന്&#x200d;.ഡി.പി നേതാവ് കിടങ്ങൂര്&#x200d; ഗോപാലകൃഷ്ണ പിള്ള, സുന്ദരേശന്&#x200d; നായര്&#x200d;, പി.എസ്.പി നേതാവ് സി.എം സുന്ദരം, എന്&#x200d;. ബാലകൃഷ്ണന്&#x200d;, ജനതാപാര്&#x200d;ട്ടി നേതാക്കളായ കെ. ചന്ദ്രശേഖരന്&#x200d;, എം.പി വീരേന്ദ്രകുമാര്&#x200d;, കേരള കോണ്&#x200d;ഗ്രസ് നേതാക്കളായ പി.ജെ ജോസഫ്, ടി.എസ് ജോണ്&#x200d; എന്നിവര്&#x200d; രാജ്ഭവനില്&#x200d; വെവ്വേറെയായി ഗവര്&#x200d;ണറെ കണ്ട് സംഭാഷണം നടത്തി. ഏറ്റവുമൊടുവിലാണ് കെ.പി.സി. സി പ്രസിഡണ്ട് എ.കെ ആന്റണി ഗവര്&#x200d;ണറെ കണ്ടത്. തങ്ങള്&#x200d; മുഖ്യമന്ത്രി സ്ഥാനത്തേക്ക് സി.എച്ച് മുഹമ്മദ് കോയക്ക് പിന്തുണ നല്&#x200d;കുന്നു എന്ന വിവരം ജനതാപാര്&#x200d;ട്ടി നേതാവ് കെ. ചന്ദ്രശേഖരന്&#x200d; ഗവര്&#x200d;ണറെ ഔപചാരികമായി അറിയിച്ചു. തൊട്ടുപിന്നാലെ പി.ജെ ജോസഫും ഗവര്&#x200d;ണറെ കണ്ട് കേരള കോണ്&#x200d;ഗ്രസിന്റെ പിന്തുണ ബോധ്യപ്പെടുത്തി.</p>
<p>വൈകുന്നേരം 6 മണി. ക്ലിഫ്ഹൗസില്&#x200d; സി.എച്ചിന്റെ പത്ര സമ്മേളനം. താന്&#x200d; ഒരു മന്ത്രിസഭ രൂപീകരിക്കാന്&#x200d; തയ്യാറായിരിക്കുന്ന വിവരം അദ്ദേഹം പത്രക്കാരെ അറിയിച്ചു. ‘ഭൂരിപക്ഷമുണ്ടെന്ന വിവരം ഗവര്&#x200d;ണറെ അറിയിക്കും. ബാക്കി കാര്യങ്ങള്&#x200d; നാളെ പറയാം.’ അതും പറഞ്ഞ് സി.എച്ച് രാജ്ഭവനിലേക്ക് പുറപ്പെട്ടു, ഗവര്&#x200d;ണറെ കണ്ട് വിവരമറിയിക്കാന്&#x200d;. രാത്രി 7 മണി; സി.എച്ച് മുഹമ്മദ് കോയ, കോണ്&#x200d;ഗ്രസ് നേതാവ് ഉമ്മന്&#x200d;ചാണ്ടി, കെ.എം മാണി, കിടങ്ങൂര്&#x200d; ഗോപാലകൃഷ്ണ പിള്ള എന്നിവരോടൊപ്പം രാജ്ഭവനിലെത്തി. കാപ്പിയും കശുവണ്ടിയും നല്&#x200d;കി ഗവര്&#x200d;ണര്&#x200d; അവരെ സ്വീകരിച്ചു. ഒരു മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷ പിന്തുണ തനിക്കുണ്ടെന്ന് സി.എച്ച് ഗവര്&#x200d;ണറെ ബോധ്യപ്പെടുത്തി.</p>
<p>രാത്രി 8 മണി: എ.കെ ആന്റണിയുടെ കാര്&#x200d; രാജ്ഭവനു മുന്നിലെത്തി. പത്രക്കാര്&#x200d; ചെവി കൂര്&#x200d;പ്പിച്ചു നില്&#x200d;ക്കെ ‘കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി സി.എച്ചിന് പിന്തുണ നല്&#x200d;കുന്നു എന്ന് ആന്റണി ഗവര്&#x200d;ണര്&#x200d;ക്ക് എഴുതിക്കൊടുത്തു. കരിമുകിലുകള്&#x200d; നീങ്ങി, ആകാശം തെളിഞ്ഞു. ചാക്കീരിയുടെ ചാണക്യ തന്ത്രം വിജയപ്രദമാവുകയായിരുന്നു. എല്ലാവരും പിറ്റേ ദിവസം നടക്കാനിരിക്കുന്ന ചരിത്ര സംഭവത്തിന് ഉറക്കമിളച്ച് നിന്നു. 1979 ഒക്ടോബര്&#x200d; 12, അതൊരു വെള്ളിയാഴ്ചയായിരുന്നു. നമ്മുടെ ചരിത്രത്തിന് ഒരിക്കലും മറക്കാനാവാത്ത വെള്ളിയാഴ്ച. ഇന്ത്യയില മുസ്്‌ലിം സമുദായത്തിന്റെ ചരിത്രത്തിലെ ഇതിഹാസ സമാനമായ ഒരധ്യായം ഇതള്&#x200d;വിരിയുന്നത് കണ്ടുകൊണ്ടാണ് അന്ന് പ്രഭാതം പൊട്ടിവിരിഞ്ഞത്. സി.എച്ച് മുഖ്യമന്ത്രിയാവുന്നു എന്ന് കേട്ട് നാടിന്റെ നാനാഭാഗങ്ങളില്&#x200d;നിന്നും മുസ്‌ലിംലീഗ് പ്രവര്&#x200d;ത്തകന്മാര്&#x200d; കിട്ടാവുന്ന വാഹനങ്ങളില്&#x200d; തിരുവനന്തപുരത്തേക്കൊഴുകി. സ്വതന്ത്ര ഇന്ത്യയില്&#x200d; ഒരു മുസ്‌ലിംലീഗുകാരന്&#x200d; മുഖ്യമന്ത്രിയാവുന്ന അവിശ്വസനീയ നിമിഷങ്ങള്&#x200d;ക്ക് സാക്ഷ്യം വഹിക്കാന്&#x200d;.</p>
<p>ക്ലിഫ്ഹൗസില്&#x200d; അന്ന് സൂര്യന്&#x200d; നേരത്തെ ഉദിച്ചു. നനുത്ത പ്രഭാതത്തില്&#x200d; ആനന്ദബാഷ്പം പൊഴിച്ചുകൊണ്ട് ആത്മനിര്&#x200d;വൃതിയുടെ പൂച്ചെണ്ടുകളുമായെത്തുന്ന അനുയായി വൃന്ദങ്ങളെ കണ്ട് ആ വിശാലമായ മണിമന്ദിരത്തിന്റെ മുറ്റത്തുള്ള പുല്&#x200d;ത്തകിടികള്&#x200d; പോലും പുളകമണിഞ്ഞു. സുഹൃത്തുക്കളും പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരും സാഹിത്യകാരന്മാരും ഉലമാക്കളും പുരോഹിതന്മാരും പത്രപ്രവര്&#x200d;ത്തകരും അങ്ങനെ എണ്ണമറ്റ സന്ദര്&#x200d;ശകരെകൊണ്ട് നന്തന്&#x200d;കോട് വീര്&#x200d;പ്പുമുട്ടി. എല്ലാവരോടും പുഞ്ചിരിച്ച് കുശലംപറഞ്ഞ് സി.എച്ച് ക്ലിഫ്ഹൗസിന്റെ പൂമുഖത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. സമയം ഉച്ച 12 മണി: ജുമുഅ നമസ്‌കാരത്തിനായി സി.എച്ച് പാളയം പള്ളിയിലേക്ക് പുറപ്പെടുന്നു. കൈയ്യറ്റം നീണ്ട തൂവെള്ള ഷര്&#x200d;ട്ടും കരയില്ലാത്ത വെള്ള മുണ്ടും വെളുത്ത രോമത്തൊപ്പിയുമായി ചോക്കലേറ്റ് നിറമുള്ള 36 ാം നമ്പര്&#x200d; സ്റ്റേറ്റ് കാറില്&#x200d; മകന്&#x200d; മുനീറിനോടും ബന്ധുക്കളായ ഡോ. അഹമ്മദ് ശരീഫ്, മൂസ്സക്കോയ എന്നിവരോടുമൊപ്പം സി.എച്ച് പള്ളിയിലെത്തി. നമസ്‌കാരം കഴിഞ്ഞ് പള്ളിയില്&#x200d; നിന്നിറങ്ങി സി.എച്ചിന്റെ കാര്&#x200d; നേരെ രാജ്ഭവനിലേക്ക്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ബി.വി അബ്ദുല്ലക്കോയയും അതേ കാറില്&#x200d; അദ്ദേഹത്തെ അനുഗമിച്ചിരുന്നു.</p>
<p>സമയം 2.30: സി.എച്ചിന്റെ കാര്&#x200d; രാജ്ഭവന്&#x200d; അങ്കണത്തിലെത്തി. ജയാരവം മുഴക്കിയ പുരുഷാരം സി.എച്ചിനെ കൈകളുയര്&#x200d;ത്തി അഭിവാദ്യം ചെയ്തു. സത്യപ്രതിജ്ഞക്കുള്ള വേദിയൊരുങ്ങി. ശിഹാബ് തങ്ങളും ബി.വി അബ്ദുല്ലക്കോയയും മുസ്്‌ലിംലീഗിനെകൊണ്ട് ഇനി പ്രയോജനമില്ലെന്ന് കരുതി സിറ്റി ലീഗിന്റെ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ചുപോയ വര്&#x200d;ത്തക പ്രമുഖനായ മുന്&#x200d; എം.എല്&#x200d;. എ പി.പി ഹസ്സന്&#x200d; കോയ സാഹിബ് മുതല്&#x200d; പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരെല്ലാം സദസ്സിന്റെ മുന്&#x200d;നിരയിലുണ്ടായിരുന്നു. ആര്&#x200d;.എസ്.പി നേതാവ് ബേബി ജോണ്&#x200d; സി.എച്ചിനെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു. പ്രതിപക്ഷത്ത് നിന്ന് ആര്&#x200d;.എസ്.പിയുടെയും സി.പി.ഐയുടെയും നേതാക്കള്&#x200d; മാത്രമേ ചടങ്ങിനെത്തിയിരുന്നുള്ളൂ. ചടങ്ങ് ആരംഭിക്കാനുള്ള മണിമുഴങ്ങി. മദിരാശി നിയമസഭയില്&#x200d; രാജാജിയുടെയും ഖാഇദെ മില്ലത്തിന്റെയും സഹപ്രവര്&#x200d;ത്തകയും സ്വാതന്ത്ര്യസമര നായികയും മുന്&#x200d;മന്ത്രിയുമായ ഗവര്&#x200d;ണര്&#x200d; ജോതി വെങ്കിട ചെല്ലം യുഗപകര്&#x200d;ച്ചക്ക് കാര്&#x200d;മ്മികത്വം വഹിക്കാനെന്ന പോലെ ഇളം തവിട്ട് ഖദര്&#x200d; സാരിയുമണിഞ്ഞ് ഔദ്യോഗിക പരിവേഷത്തോടെ വേദിയില്&#x200d; പ്രത്യക്ഷപ്പെട്ടു. ഗവര്&#x200d;ണറുടെ പ്രഖ്യാപനം ചീഫ് സെക്രട്ടറി സി. ഭാസ്‌കരന്&#x200d; നായര്&#x200d; വായിച്ചു.</p>
<p>പിന്നീട് സത്യപ്രതിജ്ഞക്കായി സി.എച്ചിന്റെ പേര് വിളിച്ചു. അപ്പോള്&#x200d; സദസ്സില്&#x200d; നീണ്ടുനിന്ന കരഘോഷം. സി.എച്ച് സദസ്സിലെ മുന്&#x200d;വരിയിലുള്ള നേതാക്കന്മാരോടെല്ലാം അനുഗ്രഹം വാങ്ങി മെല്ലെ വേദിയില്&#x200d; കയറി. ജനക്കൂട്ടത്തിന്റെ ഹര്&#x200d;ഷാരവം. ഗവര്&#x200d;ണര്&#x200d; മെല്ലെ ഇംഗ്ലീഷില്&#x200d; സത്യവാചകം വായിച്ചു. സി.എച്ച് അതേറ്റു പറഞ്ഞു. In the name of God എന്ന് ഗവര്&#x200d;ണര്&#x200d; പറഞ്ഞപ്പോള്&#x200d; In the name of Allah എന്ന് സി.എച്ച് പ്രതിവചിച്ചു. അങ്ങിനെ മുസ്‌ലിം കേരളത്തിന്റെ കരള്&#x200d; തുടിപ്പായ സി.എച്ച് മുഹമ്മദ് കോയ തന്റെ അന്&#x200d;പത്തിരണ്ടാമത്തെ വയസ്സില്&#x200d; മുഖ്യമന്ത്രിയായി അല്ലാഹുവിന്റെ നാമത്തില്&#x200d; സത്യപ്രതിജ്ഞ ചെയ്തു.</p>
<p>കഴിഞ്ഞ ഒമ്പത് തവണ നമ്പൂതിരിയും നായരും ഈഴവനും ക്രിസ്ത്യാനിയും മാറി മാറി മുഖ്യമന്ത്രിയായ കേരളത്തില്&#x200d; പത്താമതായി ഒരു മുസല്&#x200d;മാന്&#x200d; മുഖ്യമന്ത്രിയാവുകയെന്നുള്ളത് ഒരു കാവ്യ നീതിയായിരുന്നു. അതാണിവിടെ സംഭവിച്ചത്. ഒക്ടോബര്&#x200d; 12ാം തിയ്യതി മലയാള മനോരമ ഇങ്ങനെ എഴുതി. ‘കഴിഞ്ഞ ഇരുപത് വര്&#x200d;ഷത്തിനുള്ളില്&#x200d; കേരള രാഷ്ട്രീയത്തില്&#x200d; മുസ്്‌ലിംലീഗിനു വേണ്ടി നിരവധി ബഹുമതികള്&#x200d; വാരിക്കൂട്ടിയ നേതാവാണ് സി.എച്ച് മുഹമ്മദ് കോയ. അധികാരത്തിന്റെ അയലത്ത് പോലും അടുത്ത് ചെല്ലാനാകാതെ അകറ്റിനിര്&#x200d;ത്തപ്പെട്ടിരുന്ന മുസ്്‌ലിം സമുദായത്തിന്റെ ഇരുണ്ട ചക്രവാളത്തില്&#x200d; ഒരു ഭാഗ്യതാരകമായി അദ്ദേഹം ഉദിച്ചുയര്&#x200d;ന്നു.</p>
<p>പോക്കര്&#x200d; സാഹിബിനെയും സീതി സാഹിബിനെയും ബാഫഖി തങ്ങളെയും പോലുള്ള സമുന്നത നേതാക്കള്&#x200d; ഏറെയുണ്ടായിട്ടുണ്ടെങ്കിലും കേരള ചരിത്രത്തില്&#x200d; ലീഗിന്റെ പടക്കുതിരയും പടവാളും പരിചയും കൊടിക്കൂറയുമായി കഴിഞ്ഞ കാല്&#x200d; നൂറ്റാണ്ട് കാലവും വിലസിയത് വികാരങ്ങളും വിചാരങ്ങളും മാറ്റൊലി കൊള്ളിച്ചത് സി.എച്ചിന്റെ വാക്കും നാക്കുമാണ്. അത്‌കൊണ്ട് എതിരാളികള്&#x200d; ഏറെയുണ്ടെങ്കിലും ലീഗിന് ലഭിക്കുന്ന ഏത് സ്ഥാനമാനങ്ങളും അവസാനം തുന്നിച്ചേര്&#x200d;ക്കപ്പെടുക കോയയുടെ തൊപ്പിയിലായിരിക്കും. ഇന്ന് ലീഗിന്റെ ചരിത്രത്തില്&#x200d; അവിസ്മരണീയമായ അഭിമാനത്തിന്റെ മംഗള മുഹൂര്&#x200d;ത്തമാണെങ്കില്&#x200d; അതണിയുന്ന വിജയ തിലകവും മറ്റാരുമല്ല.’</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mc-vadakara-article-about-ch.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്റെ കഥയാണ് സി.എച്ച്</title>
		<link>https://www.chandrikadaily.com/ua-khader-about-ch.html</link>
					<comments>https://www.chandrikadaily.com/ua-khader-about-ch.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 27 Sep 2020 06:09:49 +0000</pubDate>
				<category><![CDATA[Features]]></category>
		<category><![CDATA[ch mohammad koya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156885</guid>

					<description><![CDATA[എന്നെ തലയില്&#x200d; ചുമന്ന്, അരാക്കാന്&#x200d; മലകളിലൂടെ നിരനിരയായി നീങ്ങുന്ന അഭയാര്&#x200d;ത്ഥി പ്രവാഹത്തില്&#x200d; ഒരാളായി നടന്ന്, നാട്ടിലെത്തിയ ഉപ്പ ഇന്നില്ല'. ഇവനെ കൈവിടില്ലൊരിക്കലുമെന്നാശിച്ച സി.എച്ചും.]]></description>
										<content:encoded><![CDATA[<p><strong>സി.പി.സൈതലവി</strong></p>
<p>അകലേ ബര്&#x200d;മ്മയില്&#x200d; ഐരാവതിനദിക്കരയിലെ പെഗോഡകള്&#x200d;ക്കുമുന്നില്&#x200d;നിന്നു അയ്യായിരംകിലോമീറ്റര്&#x200d; ഓടിയെത്തുന്ന ഓര്&#x200d;മകളില്&#x200d; രണ്ടുപേര്&#x200d;മാത്രം ബാക്കിനിന്നു. കാലപ്പഴക്കത്തിനു മായ്ക്കാനാവാത്ത മിഴിവോടെ; യു.എ ഖാദര്&#x200d; എന്ന മലയാളസാഹിത്യത്തിലെ ഖുറൈശിക്കരികെ. തൃക്കോട്ടൂരിന്റെ ഇതിഹാസകാരനുള്ളില്&#x200d;. തൊപ്പിവെച്ചു രണ്ടു പേര്&#x200d;. തുരുതുരേ ബോംബുകള്&#x200d;വര്&#x200d;ഷിച്ചു രണ്ടാംലോക മഹായുദ്ധത്തിന്റെ പോര്&#x200d;വിമാനങ്ങള്&#x200d; തലയ്ക്കുമീതെ പറക്കുമ്പോഴും കൊടുംകാട്ടില്&#x200d; നടന്നുതളരുമ്പോഴും ഉറ്റവരെല്ലാം നിര്&#x200d;ബന്ധിച്ചിട്ടും പ്രണയദാമ്പത്യസാഫല്യമായി ബര്&#x200d;മ്മക്കാരിയില്&#x200d; ജനിച്ച മകനെ, ജീവിതപ്രതിസന്ധികളുടെ പെരുവഴിയിലുപേക്ഷിക്കാതെ മാറോട് ചേര്&#x200d;ത്തുപിടിച്ചു തറവാട്ടില്&#x200d; ഉമ്മാമയുടെ തണലിലെത്തിച്ച പിതാവ് ഉസ്സങ്ങാന്റെ അകത്ത് മൊയ്തീന്&#x200d; കുട്ടി ഹാജി. മറ്റൊരാള്&#x200d;; ഇന്നു കാണുന്ന പേരിലും പെരുമയിലേക്കും ജീവിതവഴിയിലേക്കും കൈപിടിച്ചു നടത്തിയ സി.എച്ച് മുഹമ്മദ് കോയ. ഓരോഅക്ഷരങ്ങള്&#x200d; വാര്&#x200d;ന്നുവീഴുമ്പോഴും എഴുത്തുകടലാസില്&#x200d;നിന്നു തന്നെനോക്കി ഇവനെന്റെ വത്സലശിഷ്യനെന്നു മന്ദഹസിക്കുന്ന പ്രിയ ഗുരു .</p>
<p>1935 &#8211; ബര്&#x200d;മ്മ(മ്യാന്മര്&#x200d;)യിലെ ബില്ലീന്&#x200d; ഗ്രാമം. അക്കാലം ലോകത്തെഭയപ്പെടുത്തിയ വസൂരിയുടെ മരണപ്പിടിത്തത്തില്&#x200d; മാമൈദി കീഴടങ്ങുന്നത് ആസ്പത്രിയില്&#x200d; കന്നിപ്രസവത്തിന്റെ മൂന്നാം നാള്&#x200d;. പരദേശിയും അന്യമതക്കാരനുമായ മലബാറുകാരനെ കല്യാണം കഴിച്ചതില്&#x200d; കുടുംബം അകറ്റിനിര്&#x200d;ത്തിയ മാമൈദി പെറ്റ ചോരപ്പൈതലിനു ഇനിയാശ്രയം യൗവനം തുടങ്ങിയിട്ടുമാത്രമുള്ള പിതാവ്. ഉത്സവപ്പറമ്പിലും വഴിവാണിഭങ്ങളുമായി ജീവിക്കുന്നചെറുപ്പം. ജ്യേഷ്ഠന്&#x200d; അബ്ദുറഹിമാനുംമുമ്പേ വിവാഹവും ഭാര്യാവിരഹവും; ഉമ്മയില്ലാത്ത കുഞ്ഞിന്റെ കരച്ചിലും..<br />
കൊയിലാണ്ടിയിലെ തറവാട്ടുവീട്ടില്&#x200d; എല്ലാവര്&#x200d;ക്കും ഞാനൊരു കൗതുക വസ്തുവായിരുന്നു. ഭാഷയറിയാതെ മുഖഛായയില്&#x200d; പോലും സാദൃശ്യമില്ലാതെ. ഏറെ കളിക്കൂട്ടുകാരില്ലാതെ ഒരുബാല്യം. വീട്ടുകാര്&#x200d; നിര്&#x200d;ബന്ധിച്ചുള്ള ഉപ്പയുടെ രണ്ടാം വിവാഹം തന്നെകൂടുതല്&#x200d; ഒറ്റയ്ക്കാക്കി.</p>
<p>കൊയിലാണ്ടിയിലെ പുതിയ ജീവിതത്തില്&#x200d; ആകെ തണലായിരുന്ന ഉമ്മാമയും മരിച്ചു. ഞാന്&#x200d; അനാഥനായി. സമ്പ്രദായമനുസരിച്ച് ഉപ്പ താമസിക്കുന്നത് എളയുമ്മ (രണ്ടാം ഭാര്യ)യുടെ തറവാടായ അമേത്ത്‌വീട്ടിലാണ്. തന്നെയും അങ്ങോട്ട് കൊണ്ടുപോയി. യുദ്ധം കഴിഞ്ഞിരുന്നു. ഉപ്പ ബര്&#x200d;മയിലേക്കു തന്നെ മടങ്ങി. എളയുമ്മ നന്നായി നോക്കിയിരുന്നെങ്കിലും അവിടെയും ഒറ്റപ്പെടലായിരുന്നു. അടുപ്പമില്ലാത്തൊരു വീട്ടില്&#x200d; ഏകനായി, ആരുമില്ലാത്തവനായി. രാത്രിയുറക്കം വീടിന്റെ ചെരിവ് മുറിയില്&#x200d;. ഇതിനിടെയാണ് തറവാട്ടില്&#x200d; ഒരുകല്യാണം നടക്കുന്നത്. അതിഥികള്&#x200d; പലരും വന്നുപോകുന്ന ഘോഷം. പുതിയങ്ങാടിയിലേക്ക് പുതുക്കപ്പെണ്ണുമായി പോകാന്&#x200d; (വരന്റെ വീട്ടിലേക്ക് വധുവിനെ കൂട്ടുന്നതിന്) ബസ് വന്നു.</p>
<p>സമപ്രായക്കാരായ കുട്ടികള്&#x200d;ക്കൊപ്പം തിക്കികയറി സീറ്റ്പിടിച്ചു. പുതുക്കംപോകുന്ന പെണ്ണുങ്ങള്&#x200d;ക്കിരിക്കാന്&#x200d; സീറ്റില്ല. എല്ലാം കുട്ടികള്&#x200d; കയ്യേറിയിരിക്കുന്നു. ദ്വേഷ്യം പിടിച്ചൊരു കാരണവര്&#x200d; കയറി കുട്ടികളെ എഴുന്നേല്&#x200d;പിച്ചു. അവരവരുടെ ഉമ്മമാരുടെ മടിയിലിരിക്കാന്&#x200d; കല്&#x200d;പന. എല്ലാവരും അനുസരിച്ചു. പക്ഷേ ഖാദര്&#x200d; മാത്രം പോയില്ല. മടിയിലിരുത്താന്&#x200d; ഉമ്മയില്ല, ഉമ്മാമയുമില്ല. അനുസരണക്കേടെന്നു പറഞ്ഞു ബസ്സില്&#x200d;നിന്നിറക്കിവിട്ടു. കൂട്ടുകാര്&#x200d; കളിയാക്കി ചിരിച്ചു. അപമാനവും ദുഃഖവും സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞുപോയി. അകന്നകന്നുപോകുന്ന ബസ്സിനെ നോക്കി തേങ്ങലൊടുങ്ങാതെ മരത്തില്&#x200d;ചാരിനില്&#x200d;ക്കുമ്പോള്&#x200d; അടുത്ത വീട്ടിലെ വരാന്തയില്&#x200d;നിന്നിറങ്ങിവന്ന ആള്&#x200d; ചേര്&#x200d;ത്തുപിടിച്ചു.</p>
<p>തൊപ്പിയിട്ട് സുമുഖനും സുന്ദരനുമായൊരാള്&#x200d;. മുമ്പ് കണ്ടിട്ടുണ്ട്. &#8216;മോനെന്തിനാ കരയുന്നത്&#8217; അയാള്&#x200d; ചോദിച്ചു. മറുപടി കേട്ടപ്പോള്&#x200d; &#8216;അയ്യേ, പെണ്ണുങ്ങളുടെ പുതുക്കത്തിന് ആണുങ്ങള്&#x200d; പോകുമോ? നീ എന്ത് ആളാ.&#8217; എനിക്ക് ഉമ്മയില്ലാത്തതുകൊണ്ടല്ലേ? അപ്പോള്&#x200d; അയാള്&#x200d; എന്നെ ഒന്നുകൂടി അണച്ചുപിടിച്ചു കല്യാണ വീട്ടിലേക്കു കൊണ്ടുപോയി. ഈ അതിഥിയെ എല്ലാവരും കാര്യമായിട്ടെടുക്കുന്നു. അതിഥി എന്നെ ചേര്&#x200d;ത്തിരുത്തി.</p>
<p>&#8216;ഉമ്മയില്ലാത്ത സങ്കടമൊന്നും വേണ്ട; ഇനി ഞാനുണ്ട്&#8217; എന്ന് മുടിയിഴകളില്&#x200d; തലോടി. അത് സി.എച്ച് മുഹമ്മദ്‌കോയയായിരുന്നു. അത്തോളിക്കാരനായ സി.എച്ച് കൊയിലാണ്ടി ടൗണില്&#x200d; പടിഞ്ഞാറേ അമേത്ത് വല്യബ്ദുക്കയുടെ വീട്ടില്&#x200d; താമസിച്ച് ഹൈസ്‌കൂളില്&#x200d; പഠിക്കുന്നു. എം.എസ്.എഫിന്റെ ഉശിരന്&#x200d; നേതാവാണ്. നടുവിലെ അമേത്ത് ആണ് എളയുമ്മയുടെ വീട്. വല്യബ്ദുക്ക നാട്ടുപ്രമാണിയാണ്. ഓണററി മജിസ്‌ട്രേട്ടായിരുന്നു. സി.എച്ച് താമസിക്കുന്ന ആവീട്ടിലേക്ക് എന്നെ കൊണ്ടുപോയി. സങ്കടം മാറ്റാന്&#x200d; ഒരു മരുന്നുതന്നു. പുസ്തകം. &#8216;ബാല്യകാല സഖി&#8217;. സി.എച്ചിന്റെ മുറിയാകെ പുസ്തകങ്ങളും പത്ര,വാരികകളുമാണ്. ഇംഗ്ലീഷിലും മലയാളത്തിലും. വല്യബ്ദുക്ക വരുത്തുന്നതാണ്. കുട്ടിക്കാലത്തേ പ്രകടമാക്കിയ സി.എച്ചിലെ അസാമാന്യ പ്രതിഭയാണ് വീട്ടില്&#x200d; താമസിച്ചു പഠിക്കാനും ആവശ്യമുള്ള പ്രസിദ്ധീകരണങ്ങള്&#x200d; വരുത്തിച്ചു കൊടുക്കാനും വല്യബ്ദുക്കയെ പോലൊരാള്&#x200d;ക്ക് പ്രേരണയായത്. സദാഊര്&#x200d;ജസ്വലനായ സി.എച്ചിന്റെ രൂപം അതിനു മുമ്പേ മനസ്സില്&#x200d; പതിഞ്ഞിട്ടുണ്ട്.</p>
<p>ബര്&#x200d;മയില്&#x200d;നിന്നെത്തിയതിന്റെ പിറ്റേവര്&#x200d;ഷം. നാടെങ്ങും കോളറയുടെ സംഹാരതാണ്ഡവം. ഒപ്പം വസൂരിയും വിഷൂചികയും. ആളുകള്&#x200d; മരിച്ചുകൊണ്ടിരിക്കുന്നു. കടപ്പുറം ഭാഗത്ത് കൂട്ട മരണമാണ്. വീടുകളില്&#x200d;നിന്നു വീടുകളിലേക്ക് പരക്കുന്നു. തറവാട്ടു വീടുകളും ചെറ്റപ്പുരകളും ഒന്നുപോലെ മുന്&#x200d;വാതിലുകള്&#x200d; കൊട്ടിയടച്ച് മരണത്തെയും മഹാമാരിയെയും ചെകുത്താന്മാരുടെയും വരവിനെയും കരുതി പേടിച്ചുവിറച്ച് രാപകലുകള്&#x200d; കഴിയുന്നു. പട്ടിണിയും ഇരുട്ടും മഴയും കൂട്ടിന്. മരണം മനുഷ്യരെ ചവച്ചു തുപ്പുകയാണ്. ചില വീടുകള്&#x200d; കൂട്ടത്തോടെ മരണത്തിലേക്ക് പോയിരിക്കുന്നു. മയ്യിത്തുകള്&#x200d; മാറ്റിക്കിടത്താന്&#x200d;, കുളിപ്പിക്കാന്&#x200d;, യഥാവിധി സംസ്‌കരിക്കാന്&#x200d;, ഖബര്&#x200d; കിളക്കാന്&#x200d; ഒന്നിനും ആളില്ല. അതിനും സന്നദ്ധര്&#x200d; വേണം. രോഗം പടരാതെ നോക്കണം. ചികിത്സ നല്&#x200d;കണം. ഭക്ഷണമെത്തിക്കണം. സര്&#x200d;ക്കാരിന്റെ ആരോഗ്യസേവന പ്രവര്&#x200d;ത്തനങ്ങളൊന്നും വ്യവസ്ഥാപിതമല്ല. ആരോഗ്യപ്രവര്&#x200d;ത്തകരെ തെറ്റിദ്ധാരണകളുടെ പേരില്&#x200d; അകറ്റിനിര്&#x200d;ത്തുന്നവരും ഏറെ. വറുതിയുടെയും ദുരന്തങ്ങളുടെയും ആ കറുത്ത നാളുകളില്&#x200d; ആരും അടുക്കാന്&#x200d; ഭയപ്പെടുന്ന ദിനങ്ങളില്&#x200d; മരണത്തെ പേടിച്ച് മനുഷ്യര്&#x200d; ഓടിയൊളിക്കുമ്പോള്&#x200d; സഹായ ഹസ്തവുമായി ഒരു സംഘം യുവാക്കള്&#x200d; ധീരതയോടെ മുന്നോട്ടുവരുന്നു. എല്ലായിടത്തും അവരെത്തുന്നു. ഓരോ വീട്ടിലും കയറി എന്തു കാര്യമാണ് ചെയ്തു തരേണ്ടതെന്നന്വേഷിക്കുന്നു. ആവശ്യമുള്ളതെല്ലാം നിറവേറ്റുന്നു. എന്റെ ജീവിത്തില്&#x200d; കണ്ട ആദ്യത്തെ സന്നദ്ധ പ്രവര്&#x200d;ത്തകസംഘം. സമാനതകളില്ലാത്ത ധീരതയും കാരുണ്യവും.</p>
<p>വര്&#x200d;ഷമെത്രയായി. ആ മുഖങ്ങള്&#x200d; ഓരോന്നും എന്റെ ഓര്&#x200d;മയില്&#x200d; തെളിമയോടെ വന്നുനില്&#x200d;ക്കുന്നു ഇപ്പോഴും. മുസ്‌ലിംലീഗിന്റെ സന്നദ്ധ വിഭാഗമായ മുസ്‌ലിം നാഷണല്&#x200d; ഗാര്&#x200d;ഡ് എന്ന സംഘടനയുടെ പ്രവര്&#x200d;ത്തകന്മാര്&#x200d;. അവരുടെ നേതാവ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്&#x200d; (സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങളുടെ തൊട്ടിളയ സഹോദരന്&#x200d;). കൊയിലാണ്ടിയില്&#x200d; മുസ്‌ലിംലീഗിന്റെ സ്ഥാപകരില്&#x200d;പെട്ടയാള്&#x200d;. ആദ്യകാലത്തെ അമരക്കാരനും. അദ്ദേഹത്തോടൊപ്പം എന്തിനും തയ്യാറായി മൂന്നു നാലു യുവാക്കള്&#x200d;. അവരുടെ കൂട്ടത്തില്&#x200d; മുസ്‌ലിം വിദ്യാര്&#x200d;ഥി ഫെഡറേഷന്റെ പ്രതിനിധിയായി കൊയിലാണ്ടി ഹൈസ്‌കൂളിലെ ഒരു വിദ്യാര്&#x200d;ഥിയും. സംഘത്തിലെ ഏറ്റവും ഉത്സാഹശാലിയായി ആ കുട്ടി. സി.എച്ച് മുഹമ്മദ്‌കോയ. രാവെന്നും പകലെന്നുമില്ലാതെ പ്രവര്&#x200d;ത്തന നിരതനാണ്.</p>
<p>അരയമ്പലകത്ത് മമ്മുക്ക, സയ്യിദ് ഹൈദ്രോസ് കോയ തങ്ങള്&#x200d;, സി.ടി.എസ്.എച്ച് അഹ്ദല്&#x200d; തങ്ങള്&#x200d; ഇവരൊക്കെയാണ് കൂട്ടത്തില്&#x200d;. മേത്തലപ്പീടിക പി.എം ഫക്കീര്&#x200d;, എം. അബ്ദുല്ലകുട്ടി എന്നീ സഹപാഠികള്&#x200d;ക്കൊപ്പം എം.എസ്.എഫിന്റെ യോഗങ്ങളില്&#x200d; പ്രസംഗിക്കാന്&#x200d; പോകുന്ന സി.എച്ചിനെ കാണുന്നു. അപ്പോഴേക്കും ഒരു ഉജ്വല വാഗ്മി എന്ന നിലയിലേക്ക് പരിസരങ്ങളില്&#x200d; പ്രസിദ്ധി നേടിയിട്ടുണ്ട്. ഫക്കീറിന്റെ ജ്യേഷ്ടന്&#x200d; കോയോട്ടിക്കയുടെ സ്റ്റാര്&#x200d; ബീഡിപ്പീടികയിലും അമേത്ത് വീടിനു മുന്നിലെ സര്&#x200d;വന്&#x200d;സ് ബീഡിക്കമ്പനിയിലും ഉറക്കെ പത്രം വായിക്കുകയും ബീഡിത്തൊഴിലാളികള്&#x200d;ക്കിടയില്&#x200d; പത്രപാരായണ താല്&#x200d;പര്യവും രാഷ്ട്രീയ അവബോധവും വളര്&#x200d;ത്തുകയെന്നതന്ത്രവും സി.എച്ച് പതിവാക്കി. കൊയിലാണ്ടിയുടെ പരിസരങ്ങളില്&#x200d; സി.എച്ച് നടത്തുന്ന തീപ്പൊരി പ്രസംഗങ്ങളെക്കുറിച്ച് മുതിര്&#x200d;ന്നവര്&#x200d; ആവേശത്തോടെ പറയാന്&#x200d; തുടങ്ങി. ജനക്കൂട്ടത്തെ കയ്യിലെടുക്കുന്ന വിദ്യാര്&#x200d;ഥിയായ സി.എച്ചിനെ. ഞങ്ങള്&#x200d; കുട്ടികള്&#x200d; സി.എച്ചില്&#x200d;നിന്ന് കഥകള്&#x200d; കേള്&#x200d;ക്കാന്&#x200d; അമേത്ത് വീട്ടില്&#x200d; ഒത്തുകൂടും. ബീഡിപ്പീടികയുടെ ഓരത്തും. പ്രസംഗ യാത്രകള്&#x200d;, കണ്ട കാഴ്ചകള്&#x200d;, പ്രസംഗത്തിലെ തമാശകള്&#x200d;, പൊടിക്കൈകള്&#x200d;, അങ്ങനെ ഓരോന്നും. വായിച്ച പുസ്തകങ്ങളിലെ കഥകളും പറഞ്ഞുതരും. ഒപ്പം ലോക കാര്യങ്ങളും. അതിരറ്റ ഒരാവേശമായി സി.എച്ച് ഞങ്ങളില്&#x200d; പടര്&#x200d;ന്നുകഴിഞ്ഞിരുന്നു.</p>
<p>പുസ്തകങ്ങള്&#x200d; ഒന്നുതീര്&#x200d;ന്നാല്&#x200d;മറ്റൊന്ന് എന്നതരത്തില്&#x200d; സി.എച്ച് തന്നുകൊണ്ടിരുന്നു. ഒറ്റപ്പെടലിന്റെ തുരുത്തില്&#x200d;നിന്നും വായനയുടെതിരക്കിലേക്കുമാറുകയാണ്. വല്യബ്ദുക്കയുടെ അലമാരയില്&#x200d;അട്ടിവെച്ച മാപ്പിളറിവ്യൂ, ചക്രവാളം, ജയകേരളംതുടങ്ങിയ പലതരംവാരികകള്&#x200d; ഞങ്ങള്&#x200d;കുട്ടിക്കൂട്ടുകാര്&#x200d;ക്ക് സി.എച്ച് എടുത്തുതരും. കൊയിലാണ്ടിയിലെ സര്&#x200d;സയ്യിദ്അഹമ്മദ്ഖാന്&#x200d; വായനശാലയിലെ മുഴുവന്&#x200d;പുസ്തകങ്ങളും ഹൈസ്‌കൂളില്&#x200d;പഠിക്കുമ്പോള്&#x200d;തന്നെ സി.എച്ച് വായിച്ചുതീര്&#x200d;ത്തിരുന്നു. ആ വായനശാലയില്&#x200d; എന്നെയും കൊണ്ടുപോയി അംഗമാക്കി സെക്രട്ടറി ആറ്റക്കോയതങ്ങളെ ഏല്&#x200d;പിച്ചു. മലയാളത്തിലെ എണ്ണപ്പെട്ട എഴുത്തുകാരെയെല്ലാം പുസ്തകങ്ങളിലൂടെ സി.എച്ച് പരിചയപ്പെടുത്തിതന്നു. നീയും ഇതുപോലെയൊക്കെ എഴുതണമെന്ന് പറയും.</p>
<p>ഇതിനിടെ സി.എച്ച് അമേത്ത് നിന്നും ബാഫഖി തങ്ങളുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഞങ്ങള്&#x200d; കുട്ടികള്&#x200d;ക്ക് സി.എച്ചിനെ എപ്പോഴും കാണാനും ആ സ്‌നേഹവര്&#x200d;ത്തമാനങ്ങള്&#x200d; കേട്ടിരിക്കാനും സന്ദര്&#x200d;ഭങ്ങളില്ലാതായി. കൊയിലാണ്ടിടൗണ്&#x200d;മധ്യത്തിലെ മാളികമുകളിലുള്ള ലീഗ് ഓഫീസിലേക്കു കയറിപ്പോകുമ്പോള്&#x200d; വല്ലപ്പോഴുംഞങ്ങള്&#x200d; കാണാന്&#x200d; നില്&#x200d;ക്കും. അപ്പോള്&#x200d; അമേത്ത് വീട്ടിലെ ഓരോരുത്തരുടെയും വിവരങ്ങള്&#x200d; ചോദിക്കും. എന്നോട് പുസ്തകത്തെക്കുറിച്ചായിരിക്കും അധികവും. ഏതാണിപ്പോള്&#x200d; വായിക്കുന്നത്. നീ വായനശാലയില്&#x200d; പോയി ബഷീറിന്റെ &#8216;അനര്&#x200d;ഘനിമിഷം&#8217; വാങ്ങണം. ആറ്റയോട് ഞാന്&#x200d; പറയാം. പിന്നീട് കാണുമ്പോള്&#x200d; ചോദിക്കും, അതു വായിച്ചില്ലേ? എന്ത് തോന്നി. എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടുമ്പോള്&#x200d; ശരിയുത്തരം കൊടുക്കാന്&#x200d; പാകത്തില്&#x200d; വേഗം വായിച്ചുതീര്&#x200d;ത്തിട്ടുണ്ടാകും. എനിക്ക് ചോദിക്കാനും പറയാനും ഒരാളുണ്ട് എന്ന ധൈര്യം മനസ്സില്&#x200d; വളര്&#x200d;ന്നു. അവഗണിക്കപ്പെട്ടവനെയും ഒറ്റപ്പെട്ടവനെയും കൈപിടിക്കാനൊരാള്&#x200d;.</p>
<p>നന്നേ ചെറുപ്പമാണെങ്കിലും സി.എച്ച് അപ്പോഴേക്കും മലബാറില്&#x200d; പരക്കെ അറിയപ്പെടുന്ന വാഗ്മിയും എം.എസ്.എഫിന്റെ പ്രമുഖഭാരവാഹിയും മുസ്‌ലിം ലീഗിന്റെ നേതാവും ചന്ദ്രികയുടെ പത്രാധിപരുമായിക്കഴിഞ്ഞിരിക്കുന്നു. സി.എച്ച് എപ്പോഴും പറയും ഖാദര്&#x200d; എന്തെങ്കിലും എഴുതണം. നമുക്ക് ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്&#x200d; കൊടുക്കാം. അതൊരു കമ്പമായി മനസ്സില്&#x200d; കിടന്നു. കൊയിലാണ്ടിയിലെ ഒരു കല്യാണ സദസ്സില്&#x200d;വെച്ച് സി.എച്ചിനെ ഒറ്റയ്‌ക്കൊന്നു കിട്ടിയപ്പോള്&#x200d; പറഞ്ഞു: ഞാനൊരു &#8216;കഥ&#8217;യെഴുതിയിട്ടുണ്ട്. അയക്കട്ടെ? സി.എച്ച് സന്തോഷത്തോടെ സമ്മതിച്ചു. 1951ലാണ്. &#8216;വിവാഹ സമ്മാനം&#8217; എന്നാണു കഥ. ഉമ്മയില്ലാത്ത കുട്ടിയുടെ ഒറ്റപ്പെടലും ബാപ്പ പണമയച്ചു തരാത്തതുകൊണ്ട് സുഹൃത്തിന്റെ വിവാഹത്തിന് സമ്മാനം കൊടുക്കാന്&#x200d; കഴിയാത്തതും ബന്ധുക്കളുടെ അനിഷ്ടവുമെല്ലാം കഥയിലുണ്ട്. പിറ്റേആഴ്ച ചന്ദ്രിക ബാലപംക്തിയില്&#x200d; കഥ അച്ചടിച്ചുവന്നു. &#8216;വിവാഹ സമ്മാനം&#8217;- കൊയിലാണ്ടി യു.എ ഖാദര്&#x200d;. പക്ഷേ കഥയുടെ പേര് മാത്രമേ തന്റേതായുള്ളൂ. ബാക്കിയെല്ലാം മാറ്റിപ്പണിതിരിക്കുന്നു. സുഹൃത്തിന്റെ വിവാഹത്തിനു മറ്റുള്ളവരെപ്പോലെ ഞാനും വിലകൂടിയ ഒരു സമ്മാനം കൊടുത്തു. &#8216;പ്രിയ ചങ്ങാതിയുടെ വിവാഹത്തിന് എന്റെ മംഗളാശംസകള്&#x200d;&#8217; എന്ന് നല്ല ചിത്രപ്പണികളോടെ എഴുതി ഒരു കവറിലിട്ട് നല്&#x200d;കിയതായിരുന്നു എന്റെ സമ്മാനം. മറ്റു വില പിടിപ്പുള്ള സമ്മാനങ്ങളുടെ കൂട്ടത്തില്&#x200d; ഇതിനെ എന്റെ സ്‌നേഹിതന്&#x200d; എങ്ങനെ സ്വീകരിക്കും എന്ന ചോദ്യത്തിലവസാനിക്കുന്ന കഥ. അച്ചടിച്ചു വരുംമുമ്പേ സി.എച്ചിന്റെ കത്ത് കിട്ടിയിരുന്നു. &#8216;കഥയുടെ ഇതിവൃത്തം നന്ന്&#8217;. പ്രതിപാദനം പോരാ. ശ്രദ്ധിക്കുമല്ലോ.</p>
<p>സി.എച്ച് വീണ്ടും എഴുതി. കഥ കണ്ടിരിക്കുമല്ലോ? വായിച്ചില്ലേ? മാറ്റങ്ങള്&#x200d; ശ്രദ്ധിച്ചുവോ? ഖാദറിന് കഥയെഴുതാനുള്ള കഴിവുണ്ട്. എഴുതാന്&#x200d;കഴിയുകയെന്നത് അനുഗ്രഹമാണ്. അവരവരുടെ ദു:ഖം പ്രകടിപ്പിക്കുന്നത് മറ്റുള്ളവര്&#x200d;ക്കു വിഷമമുണ്ടാക്കിയാവരുത്. അന്യരോടുള്ള പക തീര്&#x200d;ക്കലല്ല കഥയെഴുത്ത്. അതൊരു സര്&#x200d;ഗാത്മക പ്രവൃത്തിയാണ്. മോപ്പസാങിന്റെയും ആന്റണ്&#x200d; ചെക്കോവിന്റെയും കഥകള്&#x200d; ഖാദര്&#x200d; വായിക്കണം. ഇക്കോണമി ഓഫ് വേഡ്‌സ് എങ്ങനെയെന്ന് ആ കഥാകൃത്തുക്കളില്&#x200d; നിന്നു പഠിക്കുക&#8217;. കത്തു വായിച്ചുകഴിഞ്ഞപ്പോള്&#x200d; മറ്റൊരു ലോകം മുന്നില്&#x200d; തുറന്നു. ആദ്യമായാണ് ഈ പേരുകള്&#x200d; കേള്&#x200d;ക്കുന്നത്. അതെന്നെ ഒന്നുകൂടി ചിട്ടപ്പെടുത്തി. കഥ പിന്നെയും എഴുതി. 1952 ഡിസംബര്&#x200d; 20 ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കം കയ്യില്&#x200d; വന്നു. അതാ, അതില്&#x200d; കഥയുടെ ഭാഗത്ത് ഞാനെഴുതിയത് അച്ചടിച്ചുവന്നിരിക്കുന്നു. &#8216;കണ്ണുനീര്&#x200d; കലര്&#x200d;ന്ന പുഞ്ചിരി&#8217; &#8211; കൊയിലാണ്ടി യു.എ ഖാദര്&#x200d;.</p>
<p>സി.എച്ച് അതില്&#x200d; എഴുതിച്ചേര്&#x200d;ത്ത ഒരു വരിയുണ്ട്. &#8216;കണ്ണുനീരിന്റെ യവനികയ്ക്ക് ഉള്ളിലൂടെ&#8217;. കണ്ണുകള്&#x200d; നിറഞ്ഞിരുന്നു. സന്തോഷാതിരേകത്താല്&#x200d; മുഴുവന്&#x200d; വായിക്കാനാവാതെ. ആ കാലം നിറഞ്ഞു നിന്ന വലിയ എഴുത്തുകാരുടെ താളിലാണ് സി.എച്ച് എന്നെ പ്രവേശിപ്പിച്ചിരിക്കുന്നത്. വലിയവര്&#x200d;ക്കൊപ്പം കസേരയിട്ടിരിക്കാന്&#x200d; അര്&#x200d;ഹനാണോ അല്ലേ എന്നറിയില്ല. എന്നാലും സി.എച്ച് എന്നെ കൈപിടിച്ചിരുത്തി. പിന്നെയും സി.എച്ചിന്റെ കത്തുകള്&#x200d; വന്നുകൊണ്ടിരുന്നു. ആ വാക്കുകള്&#x200d; നല്&#x200d;കിയ വെളിച്ചത്തിലിരുന്നാണ് പിന്നീടെഴുതിയതെല്ലാം. ആ ജീവിതം എനിയ്ക്കുകൂടിയായിരുന്നുവെന്ന് തിരിച്ചറിയുന്നു. കഥകള്&#x200d;, നോവലുകള്&#x200d;, യാത്രാ വിവരണങ്ങള്&#x200d;, ആത്മകഥകള്&#x200d; പലതും എഴുതിവെച്ചു. കേന്ദ്രസാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി തുടങ്ങി പുരസ്‌കാരങ്ങള്&#x200d; പലതുകിട്ടി. എല്ലാം ഗുരുവിന് സമര്&#x200d;പ്പിക്കുന്നു. ആ ഗുരുവചനങ്ങള്&#x200d; നല്&#x200d;കിയ കരുത്തിലാണ് ഈയുള്ളവന്റെ നില്&#x200d;പ്. സി.എച്ചും ചന്ദ്രികയും അതായിരുന്നു മുന്നോട്ടുള്ള യാത്രയില്&#x200d; എന്നുമെന്റെ ഊര്&#x200d;ജ്ജപ്രവാഹം.</p>
<p>അബലയുടെ പ്രതികാരവും തുര്&#x200d;ക്കി വിപ്ലവവും അന്നു ചന്ദ്രിക പ്രസിദ്ധീകരിച്ച ഏറെ വായനക്കാരെ ആകര്&#x200d;ഷിച്ച പുസ്തകങ്ങളാണ്. ഇതു രണ്ടും എഴുതിയ വി. അബ്ദുല്&#x200d;ഖയ്യൂം സാഹിബിനെ കാണാന്&#x200d; കുട്ടിക്കാലത്തൊരിക്കല്&#x200d; ചന്ദ്രികയില്&#x200d; പോയി. സി.എച്ച് മുകളിലേക്ക് കൂട്ടി. അന്നാണ് പി.എ മുഹമ്മദ് കോയയെയും പരിചയപ്പെട്ടത്. &#8216;ചങ്ങല&#8217; എന്ന നോവല്&#x200d; ചന്ദ്രികയില്&#x200d; വരുമ്പോള്&#x200d; ചില എതിര്&#x200d;പ്പുകളുയര്&#x200d;ന്നു. നോവല്&#x200d; നിര്&#x200d;ത്തിവെക്കണമെന്നാവശ്യപ്പെട്ടു. സി.എച്ച് സമ്മതിച്ചില്ല. തുടക്കത്തില്&#x200d; കൊയിലാണ്ടിയില്&#x200d; എം.എസ്.എഫിന്റെ ഭാരവാഹിയും പ്രവര്&#x200d;ത്തകനുമായി യു.എ ഖാദര്&#x200d; രംഗത്തുണ്ട്. ആര്&#x200d;.എന്&#x200d;. കുളൂര്&#x200d; മത്സരിക്കുമ്പോള്&#x200d; മുസ്‌ലിംലീഗ് തെരഞ്ഞെടുപ്പ് പ്രവര്&#x200d;ത്തനങ്ങളില്&#x200d; ഖാദറിന്റെ നേതൃത്വത്തില്&#x200d; കുട്ടികള്&#x200d; സജീവമായി. ടി.പി മമ്മുക്കയോടൊപ്പം മെഗാഫോണില്&#x200d; വിളിച്ചുപറഞ്ഞു ജാഥ നടത്തും. കത്തുമായി വീടുകള്&#x200d; കയറും. പിന്നീട് പ്രോഗ്രസ്സീവ് ലീഗിന്റെ പ്രവര്&#x200d;ത്തകനായും കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി മെമ്പറായും ഒടുവില്&#x200d; പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റായുമൊക്കെ യു.എ ഖാദര്&#x200d; എന്ന സാഹിത്യകാരന്റെ രാഷ്ട്രീയ ജീവിതം. പക്ഷേ ഈ രാഷ്ട്രീയമാറ്റങ്ങളൊന്നും സി.എച്ച് ഗൗനിച്ചതേയില്ല. കാണുമ്പോള്&#x200d; അതിനെകുറിച്ചു മാത്രം ചോദിച്ചതുമില്ല. കുഞ്ഞുനാള്&#x200d; തൊട്ടുള്ള സ്‌നേഹവാത്സല്യം, പ്രചോദനം ഒട്ടും മാറ്റ് കുറയാതെ തുടര്&#x200d;ന്നു.</p>
<p>ഇവന്&#x200d; നമുക്ക് വേണ്ടവനാണ് എന്ന മനസ്സ് സി.എച്ച് മരിക്കുവോളം പുലര്&#x200d;ത്തി. 1967 മുതല്&#x200d; യു.എ ഖാദര്&#x200d; എന്ന തൃക്കോട്ടൂര്&#x200d; (കൊയിലാണ്ടി) അംശക്കാരന്&#x200d; കോഴിക്കോട് തട്ടകമാക്കി. സാഹിത്യമെഴുത്തില്&#x200d; മലയാള ഗ്രാമ്യത്തനിമയുടെ തൃക്കോട്ടൂര്&#x200d; വിളക്ക് തെളിച്ച യു.എ ഖാദര്&#x200d; എന്ന മഹാപ്രതിഭ, കിണാശ്ശേരി പൊക്കുന്നിലെ &#8216;അക്ഷരം&#8217; എന്നു പേരിട്ട വീട്ടിലിരുന്ന് ഒരു പകലത്രയും പറഞ്ഞു തന്നതിലെ സി.എച്ച് കാണ്ഡം മാത്രം ഒരു മഹാഗ്രന്ഥമുണ്ട്. എം.വി ദേവന്&#x200d; മാതൃഭൂമിയില്&#x200d; വരച്ചതു കണ്ട് സ്‌കൂള്&#x200d; ഫൈനല്&#x200d; കഴിഞ്ഞപ്പോള്&#x200d; ചിത്രകല പഠിക്കാന്&#x200d; മദ്രാസില്&#x200d; പോയി. 1955ല്&#x200d; നിലമ്പൂര്&#x200d; ഫോറസ്റ്റ് ഓഫീസില്&#x200d; ജോലി. 1957ല്&#x200d; ദേശാഭിമാനിയുടെ പ്രപഞ്ചം വാരികയുടെ സഹപത്രാധിപര്&#x200d;, 1960 മുതല്&#x200d; സംസ്ഥാന ആരോഗ്യ വകുപ്പില്&#x200d;, 1967 മുതല്&#x200d; 72 വരെ കോഴിക്കോട് ആകാശവാണിയില്&#x200d;. 1990ല്&#x200d; കോഴിക്കോട് മെഡിക്കല്&#x200d; കോളജ് മാതൃശിശു വിഭാഗത്തില്&#x200d; ജോലിയിലിരിക്കെ വിരമിച്ചു. 1992 മുതല്&#x200d; മൂന്നു വര്&#x200d;ഷം മംഗളം ദിനപത്രത്തിന്റെ മലബാര്&#x200d; എഡിഷന്&#x200d; റസിഡന്റ് എഡിറ്റര്&#x200d;. ഭാര്യ: ഫാത്തിമ ബീവിയും ഫിറോസ്, കബീര്&#x200d;, അദീബ്, സറീന, സുലേഖ എന്നീ മക്കളുമായി സന്തുഷ്ട ജീവിതം. നൂറ്റാണ്ടിലെ കഥയെഴുത്തിലെ വന്മരങ്ങള്&#x200d;ക്കൊപ്പം മലയാളം രേഖപ്പെടുത്തിയ സവിശേഷനാമമായി യു.എ ഖാദര്&#x200d;. മറ്റാര്&#x200d;ക്കും വഴങ്ങാത്തൊരു രചനാ ശൈലി വശപ്പെടുത്തിയൊരാള്&#x200d;. പക്ഷേ ആര്&#x200d;ക്ക് അഭിമുഖം നല്&#x200d;കുമ്പോഴും അഭിമാനത്തോടെ പറയും സി.എച്ചും ചന്ദ്രികയും തന്നെ.</p>
<p>ജനനേതാവായി, മന്ത്രിയായി, മുഖ്യപത്രാധിപരായി സി.എച്ചിനു തിരക്കുകള്&#x200d; വര്&#x200d;ദ്ധിച്ചു. എന്റെ ജീവിത യാത്രയും മറ്റൊരുവഴിക്കായി. തമ്മില്&#x200d;കണ്ടിട്ട് ഏറെകാലമായി. കത്തിടപാടുകളും കുറഞ്ഞു. അറിയാത്തൊരകലം ഇടയില്&#x200d; രൂപപ്പെട്ടതു പോലെ. അപ്പോഴാണ് അബൂദാബി കവ്വായി മുസ്‌ലിം അസോസിയേഷന്&#x200d; ഒരു സുവനീര്&#x200d; എഡിറ്റു ചെയ്യാന്&#x200d; എന്നെ സമീപിക്കുന്നത്. സി.എച്ചിന്റെ സൃഷ്ടി അതില്&#x200d;വേണമെന്ന് ഭാരവാഹികള്&#x200d;ക്ക് നിര്&#x200d;ബന്ധം. വാങ്ങാന്&#x200d; എന്നെയാണ് ചുമതലപ്പെടുത്തുന്നത്. ഞാന്&#x200d; ചമ്മുന്ന മട്ടിലാണ് സി.എച്ചിനെ കാണാന്&#x200d; പോകുന്നത്. ചന്ദ്രികയുടെ മുകളില്&#x200d; അദ്ദേഹമുണ്ട്. കണ്ടാല്&#x200d; ഭാവിക്കില്ല എന്നു സംശയിച്ചിരുന്നു. ചെന്നപാടെ വളരെ കാലത്തിനുശേഷം കണ്ടുമുട്ടുന്ന ഉടപ്പിറപ്പിനെ പോലെ സി.എച്ച് എന്നെ ചേര്&#x200d;ത്തു പിടിച്ചു. എളയുമ്മാന്റെ സ്ഥിതിയെന്താണെന്ന് അന്വേഷിച്ചു. കുഞ്ഞായിശുവിനെ ഹജ്ജിനു പോയപ്പോള്&#x200d; കണ്ടിരുന്നു. കൂടെ അബൂബക്കര്&#x200d; പുയ്യാപ്ലയുമുണ്ടായിരുന്നു. അന്നു മൂപ്പത്തിക്ക് അശേഷം ക്ഷീണമുണ്ടായിരുന്നു. ഇങ്ങനെയോരോന്ന് എണ്ണിയെണ്ണി പറഞ്ഞു. കുടുംബത്തിലൊരാളെ കണ്ടുമുട്ടുമ്പോള്&#x200d; സംസാരിക്കാനുള്ളതെല്ലാം. ഏതോ കാലത്തെ കൂടികാഴ്ചയെക്കുറിച്ചാണ്. ഒരാളെപോലും മറന്നുപോകാതെ. ബന്ധങ്ങളെ ഏത് അവസ്ഥയിലും ഏതുബഹളത്തിലും മനസില്&#x200d; സൂക്ഷിക്കുന്നതാണ് സി.എച്ചിന്റെ ഏറ്റവും വലിയ മഹത്വം. കൂടെ പോന്നവര്&#x200d; ചോദിച്ചു. നിങ്ങളല്ലേ പറഞ്ഞത് സി.എച്ച് പിണക്കമാവും, കണ്ടഭാവം നടിക്കില്ലെന്ന്, എന്നിട്ടിപ്പോഴോ ?. മറുപടി പറഞ്ഞില്ല. എന്റെ കണ്ണുനിറഞ്ഞിരുന്നു. അല്ലെങ്കിലും എങ്ങിനെ കണ്ടില്ലെന്നുനടിക്കും സി.എച്ച്. എനിക്കദ്ദേഹമാരായിരുന്നു. എന്നും ഒരുരക്ഷിതാവിന്റെ സ്ഥാനത്ത്.</p>
<p>കടലോളമാഴത്തിലെ സങ്കടപ്പാടുകളെനോക്കി മൗനിയായ പിതാവിനെയും ബില്ലീനിലെ ജീവിത ബാക്കിയും ഖാദര്&#x200d; &#8216;ഓര്&#x200d;മ്മ&#8217;യില്&#x200d; വരച്ചു. &#8216;ബര്&#x200d;മ്മയിലെ കാര്യങ്ങള്&#x200d; ചോദിച്ചറിയുവാന്&#x200d; ശ്രമിയ്ക്കുമ്പോഴൊക്കെ ബാപ്പയുടെ കണ്ണുകള്&#x200d; കലങ്ങുന്നത് ഞാന്&#x200d; കണ്ടു&#8230;. നദിക്കരയിലായിരുന്നു ഞങ്ങളുടെ വീട്. മരപ്പലകകള്&#x200d; കൊണ്ടു പണിതത്. പെട്ടെന്ന് വെള്ളം പൊങ്ങുമ്പോള്&#x200d; മരക്കുറ്റിയില്&#x200d; ഉയര്&#x200d;ന്നുനില്ക്കുന്ന ഞങ്ങളുടെ പുരയുടെ ചുവട്ടിലൂടെ ചുവന്നു കലങ്ങിയ വെള്ളം കുത്തിയൊഴുകുന്നുണ്ടാവും. അങ്ങനെയൊരു വെള്ളപ്പൊക്കത്തില്&#x200d; വരാന്തയില്&#x200d; കളിയ്ക്കുകയായിരുന്ന കുട്ടി വെള്ളത്തില്&#x200d; വീണത്രെ. കുട്ടി മുങ്ങിപൊങ്ങുന്നത് അടുത്തമുറിയില്&#x200d; പാര്&#x200d;ക്കുന്ന ചീനക്കാരന്റെ കുടുംബിനി കണ്ടു. മരക്കാലുകളിലെങ്ങിനെയോ, എവിടെയോ, ഒഴുക്കില്&#x200d;തങ്ങിയവനെ ചീനക്കാരന്&#x200d; മുങ്ങിയെടുത്തു.</p>
<p>പിന്നീട് പോകുന്നിടത്തൊക്കെ ബാപ്പ കുട്ടിയെ കൊണ്ടുപോയി, ബില്ലിന്&#x200d; മുനിസിപ്പാലിറ്റിയുടെ നടുവിലാണ് ബില്ലിന്&#x200d; മാര്&#x200d;ക്കറ്റ്. നിരനിരയായി കച്ചവടപ്പീടികകള്&#x200d;, ആ പീടികകളിലൊന്നില്&#x200d; ബാപ്പയിരിയ്ക്കുന്നു. എന്നെക്കണ്ടാലുടന്&#x200d; ബാപ്പയോട് ബര്&#x200d;മ്മാ ഭാഷയില്&#x200d; കാര്യങ്ങള്&#x200d; പറഞ്ഞ് അടുത്തുള്ള ബര്&#x200d;മ്മക്കാരി അവരുടെ പീടികയില്&#x200d; എന്നെകൊണ്ടുവന്നിരുത്തുന്നു. എനിയ്ക്കവരെ വളരേ ഇഷ്ടമായിരുന്നു.അവരെന്നെ കെട്ടിപ്പിടിക്കുകയും ഉമ്മവെയ്ക്കുകയും മധുരപലഹാരങ്ങള്&#x200d; തീറ്റിക്കുകയും ചെയ്യും. മാറത്തടക്കിപിടിച്ച് സങ്കടത്തില്&#x200d; എന്തെല്ലാമോ പറയും.</p>
<p>കടയടയ്ക്കുന്നനേരത്തേ എന്നെ തിരിച്ചേല്പിക്കാറുള്ളു. എനിക്കതിന്റെ പൊരുള്&#x200d; പിടികിട്ടിയില്ല. യുദ്ധം കഴിഞ്ഞ് ബാപ്പവീണ്ടും ബര്&#x200d;മ്മയിലേക്ക് പോയിരുന്നു. തിരിച്ചുപോകാത്ത ബര്&#x200d;മ്മാ അഭയാര്&#x200d;ത്ഥികള്&#x200d; നാട്ടില്&#x200d; ചിലരുണ്ടായിരുന്നു. അവര്&#x200d; പറയുന്നത് കേട്ടു: &#8221;ബിത്തിങ്ങ്വാങ്ങ് എത്ര നിര്&#x200d;ബന്ധിച്ചതാ ഓള്&#x200d; പോറ്റി ക്കോളാന്ന്. സമ്മതിച്ചില്ല. ഓള്&#x200d;ക്കതിന്ന് അവകാശോം ഉണ്ടായിനും. മാമൈദിയുടെ അനിയത്തിയല്ലെ പെണ്ണ്. ഏട്ടത്തിന്റെ മോനെ കാക്കാക്ക് വിട്ടുകൊടുക്കാന്&#x200d; തോന്നോ&#8230; പക്ഷെ മോയിറ്റിയുടെ നിര്&#x200d;ബന്ധം. ഓന്റെ മോനാണല്ലോ&#8217;.</p>
<p>മനസ്സില്&#x200d; ഉമ്മയുടെ രൂപമില്ല. ബാപ്പ അന്ന്എവിടെയെല്ലാം പോകുമോ, അവിടെയെല്ലാം എന്നേയും കൊണ്ടു പോയി. ഐരാവതിയില്&#x200d; എപ്പോഴാണ് വെള്ളം പൊങ്ങുകയെന്നറിയില്ലല്ലോ. പെഗോഡകള്&#x200d; നിറഞ്ഞ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉത്സവകാലം വരുമ്പോള്&#x200d; വഴിവാണിഭത്തിന്നിറങ്ങുന്ന ബാപ്പയും മൂത്താപ്പയും ഉന്തുവണ്ടിയില്&#x200d; സാമാനങ്ങള്&#x200d;ക്കൊപ്പം എന്നെയും വച്ചാണ് യാത്രയാവുക. ഉത്സവസ്ഥലത്തെ ചന്തപ്പുരകളുടെ പിന്നാമ്പുറത്ത് അടുപ്പുകൂട്ടി വെച്ചുകാച്ചിയുണ്ടാക്കുകയും എന്നെ തീറ്റിയ്ക്കുകയും കൂടെക്കിടത്തിയുറക്കുകയും ചെയ്തു ബാപ്പ.<br />
ഒരുനാള്&#x200d; ബില്ലീന്&#x200d; മാര്&#x200d;ക്കറ്റിനുമുകളിലൂടെ വിമാനങ്ങള്&#x200d; ഇരമ്പി പായുന്നത് കണ്ടു. മാര്&#x200d;ക്കറ്റില്&#x200d; നിന്നുമിറങ്ങി പുറത്തേക്കു വന്ന ആളുകള്&#x200d; ഭയന്നു. പെട്ടെന്ന് പീടികകള്&#x200d; അടച്ചു. എവിടെനിന്നോ സൈറണ്&#x200d; വിളികള്&#x200d; മുഴങ്ങുന്നു. ബിത്തിങ്ങ്വാങ്ങിന്റെ മടിയിലിരിക്കയായിരുന്ന എന്നെ ബാപ്പ എടുത്തത് നിര്&#x200d;ബന്ധപൂര്&#x200d;വ്വമാണ്. ബിത്തിങ്ങ്വാങ്ങ് കരയുകയും അല മുറയിട്ട് എന്തൊക്കെയോ പറയുകയുമാണ്.</p>
<p>അന്ന് പുഴത്തീരത്തെ താമസസ്ഥലത്ത് നിന്നും എങ്ങോട്ടെന്നില്ലാതെ ബാപ്പയും മൂത്താപ്പയും കൊക്കോയിയും കയ്യില്&#x200d; കൊണ്ടുപോകാവുന്ന പെട്ടികളില്&#x200d; കിട്ടാവുന്ന സാമാനങ്ങള്&#x200d; കുത്തിനിറച്ച് വീടുപൂട്ടിയിറങ്ങി. ആള്&#x200d;ക്കൂട്ടത്തിനൊപ്പം എത്തിയത് റങ്കൂണ്&#x200d; പട്ടണത്തിലാണ്. ഹാര്&#x200d;ബറില്&#x200d; അവസാനത്തെ കപ്പല്&#x200d;, യാത്രക്കാരേയും വഹിച്ച് തുറമുഖം വിടുന്നു. മൂത്താപ്പ വാവിട്ടുകരഞ്ഞു. ബാപ്പ എന്നെ മാറോടു ചേര്&#x200d;ത്ത് വിതുമ്പി. റങ്കൂണ്&#x200d; തെരുവീഥികളില്&#x200d; നിറയേ ജനം. മുകളില്&#x200d; രണ്ടാം ലോക മഹായുദ്ധത്തിന്റെ പോര്&#x200d;വിമാനങ്ങള്&#x200d; വട്ടമിട്ടു പറക്കുന്നു. അപായം വിളിച്ചോതുന്ന സൈറണ്&#x200d; വിളികള്&#x200d;. എന്റെ ശരീരം നിറയെ ചുവന്നുതിണര്&#x200d;ത്തിരിക്കുന്നു. പൊള്ളുന്ന പനി. ബാപ്പയും മൂത്താപ്പയും തമ്മില്&#x200d; എന്തോപറഞ്ഞിടയുന്നു. എന്റെ ശരീരം നീറ്റലെടുത്തു ചുട്ടുപുകഞ്ഞു. ഞാന്&#x200d; കരയുകയായിരുന്നു. കുതിയ്ക്കുന്ന വാഹനത്തില്&#x200d;നിന്നും പുറത്തേക്കെറിയുവാന്&#x200d; ആരോ ആജ്ഞാപിയ്ക്കുന്നു. ബര്&#x200d;മ്മക്കാരിയുടെ സന്തതിയെ കൂടെയെടുത്തതിനായിരുന്നു ബാപ്പ മറ്റുള്ളവരുടെ ആക്ഷേപങ്ങള്&#x200d; കേട്ടതെന്ന് പിന്നീടറിഞ്ഞു.</p>
<p>ഏതോ ഒരതിര്&#x200d;ത്തിയില്&#x200d; വാഹനം നിന്നു. എല്ലാവരും ഇറങ്ങി. പിന്നീട് നടത്തമായിരുന്നു. മലകയറ്റങ്ങള്&#x200d;. ഇറക്കങ്ങള്&#x200d;. മുമ്പേ കടന്നു പോയവരുടെ കാലടികള്&#x200d; പിന്തുടര്&#x200d;ന്നു. വനത്തിലൂടെയും, വെളിമ്പറമ്പു കളിലൂടെയും നിരനിരയായ മനുഷ്യപ്രവാഹം. ഞാന്&#x200d; ബാപ്പയുടെ ചുമലിലായിരുന്നു. ശരീരത്തിലെ ചിണര്&#x200d;പ്പുകള്&#x200d; പഴുത്ത് ചീഞ്ഞ് ചൊറിയും ചിരങ്ങുമായി മാറിയിരിക്കുന്നു. ചോരയും ചലവും ബാപ്പയുടെ ചുമലിലൂടെ ഒഴുകുന്നു. മലയടിവാരത്തില്&#x200d; മുമ്പെ നടന്നുപോയവര്&#x200d; ഉപേക്ഷിച്ച സാധനങ്ങള്&#x200d; അനാഥമായി കിടക്കുന്നു. ദാഹിച്ചും വിശന്നു വലഞ്ഞും ദിക്കറിയാത്ത യാത്ര. എത്ര രാവുകള്&#x200d; എത്ര പകലുകള്&#x200d;? ആര്&#x200d;ക്കും അറിയില്ലായിരുന്നു. അന്നു നടന്നത് അരാക്കാന്&#x200d; മലകളിലൂടെയായിരുന്നു എന്ന ഭൂമിശാസ്ത്രം അറിയുന്നത് എത്രയോ വര്&#x200d;ഷങ്ങള്&#x200d;ക്കു ശേഷമാണ്.<br />
യാത്രക്കിടയില്&#x200d; മരിച്ചുവീണ ഉറ്റവരേയും അരാക്കാന്&#x200d; കാടുകളില്&#x200d; ഉപേക്ഷിച്ചു. ബര്&#x200d;മ്മയിലെ സമ്പാദ്യങ്ങള്&#x200d; അവിടേയും. ഉപേക്ഷിക്കാതെ ഒക്കത്തേന്തിയെത്തിച്ചത് എന്നെയായിരുന്നു. മാമൈദിയുടെ മകന്&#x200d;.ചൊറി യും ചിരങ്ങും പിടിച്ചു പഴുത്തളിഞ്ഞ് അഴുകിനാറുന്ന ചെക്കനെ ചിറ്റഗോങ്ങിലെ അഭയാര്&#x200d;ത്ഥി ക്യാമ്പിലുപേക്ഷിക്കാനും ബാപ്പയോടാരൊക്കെയോ ഉപദേശിച്ചുപോലും. ബിത്തിങ്ങ്വാങ്ങ് ഏറ്റെടുക്കാമെന്ന് പറഞ്ഞ മകന്&#x200d;. പേറ്റുപായയില്&#x200d; കിടന്നു കണ്ണടയ്ക്കും മുമ്പ് മാമൈദി എന്ന ഇഷ്ടപ്പെട്ടവള്&#x200d; തന്നേല്പിച്ച മകന്&#x200d;&#8230; എന്നെ തലയില്&#x200d; ചുമന്ന്, അരാക്കാന്&#x200d; മലകളിലൂടെ നിരനിരയായി നീങ്ങുന്ന അഭയാര്&#x200d;ത്ഥി പ്രവാഹത്തില്&#x200d; ഒരാളായി നടന്ന്, നാട്ടിലെത്തിയ ഉപ്പ ഇന്നില്ല&#8217;. ഇവനെ കൈവിടില്ലൊരിക്കലുമെന്നാശിച്ച സി.എച്ചും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ua-khader-about-ch.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.എച്ചിന്റെ വീടായിരുന്നു ചന്ദ്രിക</title>
		<link>https://www.chandrikadaily.com/editorial-chandrika-campain.html</link>
					<comments>https://www.chandrikadaily.com/editorial-chandrika-campain.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 10 Sep 2020 19:18:06 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[ch mohammad koya]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[chandrika campaign]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152102</guid>

					<description><![CDATA[ഇ സാദിഖ് അലി ചന്ദ്രിക പത്രം 1946 ല്&#x200d; കോഴിക്കോട്‌നിന്നും ദിനപ്പത്രമായി പുറത്തിറക്കാനുള്ള തയ്യാറെടുപ്പ് പൂര്&#x200d;ത്തിയായി. സി.എച്ചിന്റെ ഗുരുഭൂതനായ സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങളുടെ പേരിലായിരുന്നു കോഴിക്കോട് സിറ്റിയിലെ മുഖ്യ ഏജന്&#x200d;സി. ഇത് സംബന്ധമായ മുഴുവന്&#x200d; വിഷയങ്ങളും കൈകാര്യം ചെയ്യാന്&#x200d; ബാഫഖി തങ്ങള്&#x200d; സി.എച്ചിനെയാണേല്&#x200d;പ്പിച്ചിരുന്നത്. ആ മഹാനുഭാവന്റെ ഭാവി മുന്&#x200d;കൂട്ടിക്കണ്ട് സി.എച്ചിനെ ചന്ദ്രികയിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ട് വന്ന തന്റെ രാഷ്ട്രീയാചാര്യനായ കെ.എം സീതി സാഹിബ് അദ്ദേഹത്തെ ചന്ദ്രികയുടെ പത്രാധിപ സമിതിയിലേക്ക് നിയോഗിച്ചു. പ്രസിദ്ധീകരണം തുടങ്ങിയ ഫെബ്രുവരി മുതല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഇ സാദിഖ് അലി</strong></p>
<p>ചന്ദ്രിക പത്രം 1946 ല്&#x200d; കോഴിക്കോട്‌നിന്നും ദിനപ്പത്രമായി പുറത്തിറക്കാനുള്ള തയ്യാറെടുപ്പ് പൂര്&#x200d;ത്തിയായി. സി.എച്ചിന്റെ ഗുരുഭൂതനായ സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങളുടെ പേരിലായിരുന്നു കോഴിക്കോട് സിറ്റിയിലെ മുഖ്യ ഏജന്&#x200d;സി. ഇത് സംബന്ധമായ മുഴുവന്&#x200d; വിഷയങ്ങളും കൈകാര്യം ചെയ്യാന്&#x200d; ബാഫഖി തങ്ങള്&#x200d; സി.എച്ചിനെയാണേല്&#x200d;പ്പിച്ചിരുന്നത്. ആ മഹാനുഭാവന്റെ ഭാവി മുന്&#x200d;കൂട്ടിക്കണ്ട് സി.എച്ചിനെ ചന്ദ്രികയിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ട് വന്ന തന്റെ രാഷ്ട്രീയാചാര്യനായ കെ.എം സീതി സാഹിബ് അദ്ദേഹത്തെ ചന്ദ്രികയുടെ പത്രാധിപ സമിതിയിലേക്ക് നിയോഗിച്ചു. പ്രസിദ്ധീകരണം തുടങ്ങിയ ഫെബ്രുവരി മുതല്&#x200d; സി.എച്ച് ചന്ദ്രികയുടെ സഹപത്രാധിപരായി ചുമതലയേറ്റു. ഇതോടെ സി.എച്ച് ഒരു മുഴുവന്&#x200d; സമയ പത്രപ്രവര്&#x200d;ത്തകനായി മാറി.</p>
<p>സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങളുടെ പരിലാളനയേറ്റ് വളര്&#x200d;ന്ന ചന്ദ്രികയെ സ്വന്തം വീടായാണ് സി.എച്ച് കണക്കാക്കിയിരുന്നത്. സി. എച്ച് മുഖ്യമന്ത്രിയായപ്പോള്&#x200d; ചന്ദ്രികയിലേക്ക് കടന്ന്‌വന്ന അദ്ദേഹത്തോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്&#x200d; &#8216;എന്റെ വീട്ടിലേക്ക് ഞാന്&#x200d; ചെല്ലുന്നത് ഉമ്മയെ അറിയിച്ചിട്ടല്ലല്ലോ&#8217; എന്നായിരുന്നു മറുപടി. ചന്ദ്രികയെ സ്വന്തം വീടായി കണക്കാക്കിയവര്&#x200d;ക്കേ പെട്ടെന്നിങ്ങനെ പറയാന്&#x200d; പറ്റൂ. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഏത് പാതിരാത്രിയിലായാലും പൊതുയോഗം കഴിഞ്ഞ് പോരുമ്പോള്&#x200d; സി.എച്ച് നേരെ ചന്ദ്രികയിലേക്കാണ് പോകുക. ചന്ദ്രിക പത്രാധിപ സമിതിയില്&#x200d; അദ്ദേഹത്തിന്റെ സഹപ്രവര്&#x200d;ത്തകനായിരുന്ന ഡോ. എന്&#x200d;.എ കരീം അതേക്കുറിച്ച് രേഖപ്പെടുത്തിയതിങ്ങനെ: &#8216;സ്വാതന്ത്ര്യാനന്തരം മലബാറിലുടനീളം മുസ്‌ലിംലീഗ് പുനരുജ്ജീവിപ്പിക്കുന്നതില്&#x200d; തലമൂത്ത നേതാക്കള്&#x200d;ക്കൊപ്പം ഓടിനടന്ന് പ്രവര്&#x200d;ത്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നതിനിടയില്&#x200d; യുവസഹജമായ ഊര്&#x200d;ജ്ജസ്വലതയോടും പ്രസരിപ്പോടും കൂടി പത്രാധിപ ജോലിയും പ്രഗല്&#x200d;ഭമായിത്തന്നെ സി. എച്ച് നിര്&#x200d;വഹിച്ചിരുന്നു. തലേ ദിവസത്തെ പ്രവര്&#x200d;ത്തനം മൂലമുള്ള ഉറക്കച്ചടവോടുകൂടിയാണ് അക്കാലത്ത് പല ദിവസങ്ങളിലും സി.എച്ച് ആപ്പീസില്&#x200d; കയറിവന്നിരുന്നത്. വന്ന്കഴിഞ്ഞാല്&#x200d; തിരക്കിട്ട് പത്രങ്ങളും ന്യൂസ് ഏജന്&#x200d;സി വാര്&#x200d;ത്തകളും ഓടിച്ചുവായിച്ച് അര മണിക്കൂറിനകം അന്നത്തെ മുഖപ്രസംഗം എഴുതിത്തീര്&#x200d;ക്കും. ഉടന്&#x200d; തന്നെ കാത്തിരിക്കുന്ന അനുയായികളും ആരാധകന്&#x200d;മാരുമായി സ്ഥലം വിടുകയും ചെയ്യും. വലിയ തിരക്കില്ലാത്ത ദിവസങ്ങളാണെങ്കില്&#x200d; എഴുതിയ മുഖപ്രസംഗവുമായി ഞങ്ങളുടെ ഡെസ്‌കിലേക്ക് വരും. എന്നിട്ടത് എല്ലാവരെയും വായിച്ചുകേള്&#x200d;പ്പിക്കും. ഇതിനിടയില്&#x200d; സഹജമായ വൈഭവത്തോട്കൂടി കുറെ ഫലിതങ്ങള്&#x200d; പൊട്ടിക്കുകയും ചെയ്യും.</p>
<p>ഒരു ചെറിയ കുടുംബം പോലെയായിരുന്നു അന്നത്തെ പത്രാധിപ സമിതി. അംഗങ്ങള്&#x200d; കുറവായിരുന്നത്‌കൊണ്ട് ഓരോരുത്തര്&#x200d;ക്കും നല്ല ജോലിയുണ്ടായിരുന്നു. എങ്കിലും എല്ലാവരും സന്തോഷത്തോടും സഹകരണത്തോടുംകൂടി ജോലി ചെയ്തിരുന്നു. അതിനുള്ള പ്രചോദനം ഊട്ടിത്തന്നിരുന്നത് പത്രധിപരായിരുന്ന സി.എച്ചിന്റെ സ്‌നേഹമധുരമായ പെരുമാറ്റമായിരുന്നു. ഞങ്ങളില്&#x200d; ഒരാളായി മാത്രമേ അദ്ദേഹം തന്നെ കണ്ടിരുന്നുള്ളു. എല്ലാവരോടും വ്യക്തിപരമായി അടുത്ത മമതാബന്ധമാണ് അദ്ദേഹം പുലര്&#x200d;ത്തിയിരുന്നത്. ചന്ദ്രിക പത്രാധിപരാകുന്ന കാലത്ത് അദ്ദേഹം 25 വയസ്സ് തികയാത്തൊരു യുവാവായിരുന്നുവെങ്കിലും 60 കാരനായ വി അബ്ദുല്&#x200d; ഖയ്യും അടക്കമുള്ള ആ പത്രാധിപ സംഘത്തെ അനാവശ്യമായ അധികാര വിനിയോഗമില്ലാതെ അദ്ദേഹം പ്രഗല്&#x200d;ഭമായി നയിച്ചു&#8217;.</p>
<p>&#8216;സി.എച്ച്&#8217; എന്ന പദം പത്രപ്രവര്&#x200d;ത്തന രംഗത്തും രാഷ്ട്രീയ മേഖലയിലും കുതിച്ചുയരുകയായിരുന്നു. കോഴിക്കോട് മുനിസിപ്പല്&#x200d; ഓഫീസിലെ താല്&#x200d;ക്കാലിക ജോലിയും കുറുമ്പ്രനാട് ലീഗ് ഓഫീസ് സെക്രട്ടറി ജോലിയും കഴിഞ്ഞപ്പോഴേക്കും സി.എച്ച് ചന്ദ്രികയുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ച് കഴിഞ്ഞിരുന്നു. വിദ്യാര്&#x200d;ത്ഥിയായിരിക്കെ തന്നെ സി.എച്ച് സ്വന്തം പേര് വെച്ചും &#8216;എം.കെ അത്തോളി&#8217; എന്ന തൂലികാ നാമത്തിലും ലേഖനങ്ങളെഴുതുമായിരുന്നു. മുസ്‌ലിംലീഗിന്റെ ഔദ്യോഗിക പത്രമായ &#8216;ഡോണി&#8217;ന്റെ കോഴിക്കോട് ലേഖകനായും ഈ സമയത്ത് പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്.<br />
അങ്ങനെ &#8216;ചന്ദ്രിക സി.എച്ചും&#8217; &#8216;സി.എച്ച് ചന്ദ്രിക&#8217;യുമായി മാറി. അതിന്റെ എല്ലാമായിരുന്ന സി. എച്ച് ചന്ദ്രികയിലെ ഒരു സാധാരണ ജീവനക്കാരന്&#x200d; മാത്രമാണെന്ന ഔദ്യോഗിക ബന്ധം പലര്&#x200d;ക്കുമറിയില്ല. സി.എച്ചെന്ന പത്രാധിപര്&#x200d; ഏത് തിരക്കിനിടയിലും ചന്ദ്രികക്ക് വേണ്ടി മുഖപ്രസംഗമെഴുതുമായിരുന്നു. പ്രസംഗവേദികളിലിരുന്ന് പോലും അത് നിര്&#x200d;വഹിച്ചു. ചന്ദ്രികയുടെ പത്രാധിപരെന്ന സമുന്നത പദവിയില്&#x200d; വിരാചിക്കുമ്പോഴും ശിപായിപ്പണി മുതല്&#x200d; പത്രാധിപര്&#x200d; വരെയുള്ള സകല ജോലിയും അദ്ദേഹത്തിന് വശമായിരുന്നു. അദ്ദേഹത്തിന്റെ രചനാ വൈഭവം അനിതരസാധാരണവും അപാരവുമായിരുന്നു. സി.എച്ച് ഒന്നാംതരം കഥകളെഴുതിയിട്ടുണ്ട്. രസികന്&#x200d; കഥകളും രചിച്ചിട്ടുണ്ട്. സാഹിത്യപരവും സാംസ്‌കാരികവുമായ പ്രബന്ധങ്ങളുമെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മതാതീതമായ ഹൃദയ വിശാലതയെ മനസ്സിലാക്കാന്&#x200d; ഈ എഴുത്തുകള്&#x200d; മാത്രം മതി. എഴുതുന്നതെന്തായാലും തല പുകഞ്ഞാലോചിക്കേണ്ടിവരുന്നില്ല. വെറുതെയൊരിക്കലും ഇരിക്കുകയില്ല. ലേഖനം, മുഖ ലേഖനം, എഡിറ്റിങ്, മറുപടി, പ്രസ്താവന അങ്ങനെ നീളുന്നു എഴുത്ത് പട്ടിക. ന്യായവും സത്യവുമാണെന്ന് മനസ്സില്&#x200d; തോന്നുന്നതെന്തും സഹൃദയനാണെങ്കിലും, വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനായിരുന്നു.</p>
<p>ഒരിക്കല്&#x200d; സി.എച്ച് പറഞ്ഞതിങ്ങനെ: &#8216;സമുദായത്തിന്റെ വിളക്കുമാടമാണ് ചന്ദ്രിക. സമുദായത്തെ ചിന്തിപ്പിക്കാന്&#x200d; പഠിപ്പിക്കേണ്ട ബാധ്യത കൂടി അതിനുണ്ട്&#8217;.</p>
<p>ചന്ദ്രിക പത്രാധിപ സമിതി അംഗമായിരുന്ന ടി.സി മുഹമ്മദ് സി.എച്ചിന്റെ സവിശേഷ സ്വഭാവത്തെ വിശേഷിപ്പിച്ചതിങ്ങനെ: &#8216;അത്തോളി ഗ്രാമം അദ്ദേഹത്തിന്റെ പെറ്റുമ്മയാണെങ്കില്&#x200d; കോഴിക്കോട് നഗരം പോറ്റുമ്മയാണെന്ന് പറയാറുണ്ടല്ലോ. അത്‌പോലെ നടക്കാവിലെ ക്രസന്റ്ഹൗസ് സ്വന്തം ഭവനമാണെങ്കില്&#x200d; ചന്ദ്രിക സി.എച്ചിന്റെ രണ്ടാം ഭവനമായിരുന്നു. എവിടെ പോകുമ്പോഴും എവിടെ നിന്ന് വരുമ്പോഴും രണ്ടാം ഭവനത്തില്&#x200d;കയറി രണ്ട് തമാശ പൊട്ടിച്ചാലല്ലാതെ അദ്ദേഹം നീങ്ങില്ല. കോഴിക്കോട്ടാണെങ്കില്&#x200d; ഉറങ്ങാന്&#x200d; കിടക്കുമ്പോഴും ഉറങ്ങി എഴുന്നേല്&#x200d;ക്കുമ്പോഴും സി.എച്ചിന് ചന്ദ്രിക വേണം. രാത്രിയെത്ര വൈകിയെത്തിയാലും ശരി അപ്പോള്&#x200d; അച്ചടിച്ച എഡിഷന്&#x200d; വായിച്ചേ ഉറങ്ങാന്&#x200d; കിടക്കൂ. ആര്&#x200d;ക്ക് മുമ്പിലും ഒരിക്കലും തല കുനിച്ചിട്ടില്ലാത്ത ആത്മാഭിമാനമാണ് സി.എച്ചിന്റേത്. നിര്&#x200d;ഭയത്വം അദ്ദേഹത്തിന്റെ ജന്മസിദ്ധിയായിരുന്നു. എ.കെ കുഞ്ഞിമായിന്&#x200d; ഹാജി ചന്ദ്രിക മാനേജിങ് ഡയരക്ടറായിരുന്നപ്പോള്&#x200d; അദ്ദേഹത്തിന്റെ ജാമാതാവ് കെ.പി മുഹമ്മദ് മുസ്‌ലിംലീഗ് സ്ഥാനാര്&#x200d;ഥിക്കെതിരെ മത്സരിച്ചിരുന്നു. മാനേജിങ് ഡയരക്ടറുടെ ജാമാതാവിനെ കണക്കിന് കശക്കിവിടാന്&#x200d; സ്റ്റേജില്&#x200d; സി. എച്ചിന് അശേഷം ധൈര്യക്കുറവുണ്ടായില്ല. ഇക്കാരണത്തിന് സി.എച്ചിനെ ചന്ദ്രികയില്&#x200d;നിന്ന് പിരിച്ചുവിടണമെന്ന്‌വരെ ഏ.കെ കുഞ്ഞിമായിന്&#x200d; ഹാജിയോട് ജാമാതാവിന്റെ ആള്&#x200d;ക്കാര്&#x200d; വാശിപിടിച്ച് നോക്കി. പക്ഷേ ഹാജി അതിന് വഴങ്ങിയില്ല. ജാമാതാവിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എന്ത് സഹായവും ചെയ്യാമെന്ന് പറയുകയല്ലാതെ പത്രാധിപരെ ചോദ്യംചെയ്യാന്&#x200d; മാതൃകായോഗ്യരായ എം.ഡി തയ്യാറായില്ല. മറ്റുള്ളവര്&#x200d; സര്&#x200d;വകലാശാലകളില്&#x200d; പഠിച്ചുകൊണ്ടിരുന്ന കാലത്ത് കോയാ സാഹിബ് ജീവിതായോധനക്കളരിയില്&#x200d; ഇറങ്ങിക്കഴിഞ്ഞിരുന്നു. ആ കളരി ചന്ദ്രികയായിരുന്നു. അത്‌കൊണ്ടാവണം അദ്ദേഹത്തിനയവിറക്കാനുള്ള ചെറുപ്പക്കാല സ്മരണകള്&#x200d; അധികവും ചന്ദ്രികയുമായി ബന്ധപ്പെട്ടതായത്&#8217;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-chandrika-campain.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആ ചരിത്ര മുഹൂര്&#x200d;ത്തത്തിന് ഇന്ന് നാല്&#x200d;പത്</title>
		<link>https://www.chandrikadaily.com/th-day-of-brecame-ch-mohammed-koya-as-kerala-chief-minister.html</link>
					<comments>https://www.chandrikadaily.com/th-day-of-brecame-ch-mohammed-koya-as-kerala-chief-minister.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 12 Oct 2019 05:34:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ch mohammad koya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141434</guid>

					<description><![CDATA[കേരളത്തിന്റെ മുഖ്യമന്ത്രിയായി സി.എച്ച് മുഹമ്മദ് കോയ അധികാരമേറ്റ ചരിത്ര മുഹൂര്&#x200d;ത്തത്തിന് ഇന്ന് 40 വര്&#x200d;ഷം. 1979 ഒക്ടോബര്&#x200d; 12 വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് ഗവര്&#x200d;ണര്&#x200d; ജ്യോതി വെങ്കടചെല്ലം മുമ്പാകെ സി.എച്ച് സത്യപ്രതിജ്ഞ ചെയ്ത് സംസ്ഥാനത്തിന്റെ ഭരണ സാരഥ്യമേറ്റെടുക്കുമ്പോള്&#x200d; അത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സുവര്&#x200d;ണാധ്യായമാകുകയായിരുന്നു. ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളില്&#x200d;നിന്നുള്ള മുഖ്യമന്ത്രിമാര്&#x200d; രാജ്യത്ത് വേറെയുമുണ്ടായെങ്കിലും മതേതര, ന്യൂനപക്ഷ പ്രസ്ഥാനത്തിന്റെ -മുസ്‌ലിംലീഗിന്റെ പ്രതിനിധിയായി ഒരു മുഖ്യമന്ത്രി വരുന്ന അനര്&#x200d;ഘ നിമിഷമായിരുന്നു അത്. ദേശീയ, സംസ്ഥാന രാഷ്ട്രീയമാകെ അനിശ്ചിതത്വത്തില്&#x200d; മുങ്ങുകയും [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>കേരളത്തിന്റെ മുഖ്യമന്ത്രിയായി സി.എച്ച് മുഹമ്മദ് കോയ അധികാരമേറ്റ ചരിത്ര മുഹൂര്&#x200d;ത്തത്തിന് ഇന്ന് 40 വര്&#x200d;ഷം. 1979 ഒക്ടോബര്&#x200d; 12 വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് ഗവര്&#x200d;ണര്&#x200d; ജ്യോതി വെങ്കടചെല്ലം മുമ്പാകെ സി.എച്ച് സത്യപ്രതിജ്ഞ ചെയ്ത് സംസ്ഥാനത്തിന്റെ ഭരണ സാരഥ്യമേറ്റെടുക്കുമ്പോള്&#x200d; അത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സുവര്&#x200d;ണാധ്യായമാകുകയായിരുന്നു. <br>
ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളില്&#x200d;നിന്നുള്ള മുഖ്യമന്ത്രിമാര്&#x200d; രാജ്യത്ത് വേറെയുമുണ്ടായെങ്കിലും മതേതര, ന്യൂനപക്ഷ പ്രസ്ഥാനത്തിന്റെ -മുസ്‌ലിംലീഗിന്റെ പ്രതിനിധിയായി ഒരു മുഖ്യമന്ത്രി വരുന്ന അനര്&#x200d;ഘ നിമിഷമായിരുന്നു അത്. ദേശീയ, സംസ്ഥാന രാഷ്ട്രീയമാകെ അനിശ്ചിതത്വത്തില്&#x200d; മുങ്ങുകയും കേരളം സങ്കീര്&#x200d;ണമായ ഘട്ടത്തിലൂടെ കടന്നുപോകുകയും ചെയ്യുമ്പോഴായിരുന്നു പൊതു സ്വീകാര്യ നേതൃത്വമായി സംസ്ഥാന ഭരണം നയിക്കാന്&#x200d; സി.എച്ചിനെ ചുമതലയേല്&#x200d;പ്പിക്കുന്നത്. <br>
ഇരുപത്തൊമ്പത് വയസ്സില്&#x200d; നിയമസഭാകക്ഷി നേതാവ്, മുപ്പത്തി മൂന്നാം വയസ്സില്&#x200d; സ്പീക്കര്&#x200d;, വിദ്യാഭ്യാസം, ആഭ്യന്തരം, ധനകാര്യം, പൊതുമരാമത്ത് ഉള്&#x200d;പ്പെടെ എല്ലാ വകുപ്പുകളും കൈകാര്യം ചെയ്ത മന്ത്രി, രണ്ട് തവണ ലോക്‌സഭാംഗം, ഉപമുഖ്യമന്ത്രി തുടങ്ങിയ പദവികളിലൂടെയും നിറഞ്ഞുനിന്ന പൊതുപ്രവര്&#x200d;ത്തകന്&#x200d;. <br>
എം.എസ്.എഫ് മലബാര്&#x200d; ജില്ലാ സെക്രട്ടറിയായി തുടങ്ങി മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്&#x200d; സെക്രട്ടറി വരെയായ ജനനേതാവ്. ഏറ്റവും പ്രായം കുറഞ്ഞ പത്രാധിപരായി, മുഖ്യ പത്രാധിപരായി ചന്ദ്രികയെ നയിച്ച, മലയാള സാഹിത്യ മണ്ഡലത്തില്&#x200d; ജ്വലിച്ചുനിന്ന പ്രതിഭാശാലി. എഴുത്തുകാരന്&#x200d;, ഗ്രന്ഥകാരന്&#x200d;, വിമര്&#x200d;ശകന്&#x200d; എന്നീ നിലയിലും ഖ്യാതി. കേരളം എക്കാലവും ആവേശപൂര്&#x200d;വം സ്മിരിക്കുന്ന വാഗ്മി. ആ മഹാ പ്രതിഭ കേരള ചരിത്രത്തിന്റെ ഒന്നാം നിരയില്&#x200d; രേഖപ്പെട്ട മുഖ്യമന്ത്രി.<br>
ഇവമ േഇീി്‌ലൃമെശേീി ഋിറ<br>
ഠ്യുല മ ാലമൈഴല…</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/th-day-of-brecame-ch-mohammed-koya-as-kerala-chief-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വരുമോ വീണ്ടും ആ വെള്ളിയാഴ്ച</title>
		<link>https://www.chandrikadaily.com/editorial-page-article-about-cm-ch-by-mc-vadakara.html</link>
					<comments>https://www.chandrikadaily.com/editorial-page-article-about-cm-ch-by-mc-vadakara.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 11 Oct 2018 18:10:05 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ch mohammad koya]]></category>
		<category><![CDATA[ch muhammed koya]]></category>
		<category><![CDATA[mc vadakara]]></category>
		<category><![CDATA[muslim leaders]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=106622</guid>

					<description><![CDATA[എം.സി വടകര എല്ലാ ജനാധിപത്യ കക്ഷികളും ഒരു കുടക്കീഴില്&#x200d; ഒത്തുചേരുകയും എല്ലാ മാര്&#x200d;ക്‌സിയന്&#x200d; കക്ഷികളും മറുപക്ഷത്താവുകയും ചെയ്ത ഒരൊറ്റ സന്ദര്&#x200d;ഭമേ കേരള രാഷ്ട്രീയ രംഗത്തുണ്ടായിട്ടുള്ളൂ. 1979 ലാണത്. സി.പി.ഐ ഉള്&#x200d;പ്പെടുന്ന ഐക്യ ജനാധിപത്യ മുന്നണി സര്&#x200d;ക്കാറിന്റെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് വിശേഷിച്ചൊരു കാരണവുമില്ലാതെ പി.കെ വാസുദവന്&#x200d; നായര്&#x200d; രാജിവെച്ചിറങ്ങിപ്പോയ ശൂന്യതയെ നേരിടേണ്ടിവന്നപ്പോഴാണ് ജനാധിപത്യ കക്ഷികള്&#x200d; ഒന്നിച്ചുനില്&#x200d;ക്കേണ്ട അവസരം സംജാതമായത്. പഞ്ചാബിലെ ഭട്ടിന്&#x200d;ഡായില്&#x200d; ചേര്&#x200d;ന്ന സി.പി.ഐയുടെ പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസിന്റെ ഒരു പതിവ് പ്രമേയത്തില്&#x200d; തൂങ്ങിപ്പിടിച്ച് കൊണ്ടാണ് കമ്യൂണിസ്റ്റ് ഐക്യത്തിന്റെ മരീചിക [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എം.സി വടകര</strong></p>
<p><img loading="lazy" class="size-full wp-image-106626 alignleft" src="https://www.chandrikadaily.com/wp-content/uploads/2018/10/M.C-150x150.jpg" alt="" width="150" height="150" />എല്ലാ ജനാധിപത്യ കക്ഷികളും ഒരു കുടക്കീഴില്&#x200d; ഒത്തുചേരുകയും എല്ലാ മാര്&#x200d;ക്‌സിയന്&#x200d; കക്ഷികളും മറുപക്ഷത്താവുകയും ചെയ്ത ഒരൊറ്റ സന്ദര്&#x200d;ഭമേ കേരള രാഷ്ട്രീയ രംഗത്തുണ്ടായിട്ടുള്ളൂ. 1979 ലാണത്. സി.പി.ഐ ഉള്&#x200d;പ്പെടുന്ന ഐക്യ ജനാധിപത്യ മുന്നണി സര്&#x200d;ക്കാറിന്റെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് വിശേഷിച്ചൊരു കാരണവുമില്ലാതെ പി.കെ വാസുദവന്&#x200d; നായര്&#x200d; രാജിവെച്ചിറങ്ങിപ്പോയ ശൂന്യതയെ നേരിടേണ്ടിവന്നപ്പോഴാണ് ജനാധിപത്യ കക്ഷികള്&#x200d; ഒന്നിച്ചുനില്&#x200d;ക്കേണ്ട അവസരം സംജാതമായത്. പഞ്ചാബിലെ ഭട്ടിന്&#x200d;ഡായില്&#x200d; ചേര്&#x200d;ന്ന സി.പി.ഐയുടെ പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസിന്റെ ഒരു പതിവ് പ്രമേയത്തില്&#x200d; തൂങ്ങിപ്പിടിച്ച് കൊണ്ടാണ് കമ്യൂണിസ്റ്റ് ഐക്യത്തിന്റെ മരീചിക തേടി പി.കെ.വി മുഖ്യമന്ത്രി പദം വിട്ടൊഴിഞ്ഞത്. ഹിമാലയന്&#x200d; വിഡ്ഢിത്തമാണ് അന്ന് അദ്ദേഹം ചെയ്തതെന്ന് സി.പി.ഐക്ക് ഇപ്പോഴെങ്കിലും ബോധ്യപ്പെട്ടിരിക്കണം. കമ്യൂണിസ്റ്റ് ഐക്യം നടന്നതുമില്ല, സി.പി.ഐക്കാരന്&#x200d; പിന്നീടൊരിക്കലും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്&#x200d; ഇരുന്നതുമില്ല. പി.കെ.വിയുടെ ബലിദാനം വെറുതെയായി. ഭരണശൂന്യത കളിയാടിനിന്ന കേരളത്തില്&#x200d; ഒരു ജനാധിപത്യ സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുകയെന്ന ശ്രമകരമായ വെല്ലുവിളിയാണ് നേതാക്കള്&#x200d;ക്ക് ഏറ്റെടുക്കേണ്ടിവന്നത്.</p>
<p>കമ്യൂണിസ്റ്റ് പാര്&#x200d;ട്ടികള്&#x200d; ഉള്&#x200d;പ്പെടാത്ത ഒരു മന്ത്രിസഭയായിരുന്നു ലക്ഷ്യം. സൂചിത്തുളയില്&#x200d;കൂടി ഒട്ടകം കടന്നാലും തങ്ങള്&#x200d; പരസ്പരം യോജിക്കുകയില്ലെന്ന് വാശിപിടിച്ചുനില്&#x200d;ക്കുന്ന ഈ ജനായത്ത കക്ഷികളെ എങ്ങനെ ഒന്നിപ്പിക്കാന്&#x200d; കഴിയും? ഐ കോണ്&#x200d;ഗ്രസുകാരന്&#x200d; മുഖ്യമന്ത്രിയാവുന്നതിനെ യു കോണ്&#x200d;ഗ്രസുകാരന്&#x200d; ഒരിക്കലും സഹിക്കില്ല. കെ.എം മാണിയുള്ള മുന്നണിയില്&#x200d; പി.ജെ ജോസഫിനെ കണികാണാന്&#x200d; കിട്ടില്ല. എന്&#x200d;.സി.പിയുള്ള മുന്നണിയില്&#x200d; എസ്.ആര്&#x200d;.പി ചേരുന്ന പ്രശ്‌നമേയില്ല. ആലോചനകള്&#x200d; മുട്ടിനില്&#x200d;ക്കുമ്പോഴാണ് ഒരു വടക്ക് നോക്കിയന്ത്രത്തിന്റെ സൂചി പോലെ എല്ലാ കണ്ണുകളും സി.എച്ച് മുഹമ്മദ് കോയയിലേക്കു തിരിഞ്ഞത്.</p>
<p>നിയമസഭാസ്പീക്കറായ ചാക്കീരി അഹമ്മദ് കുട്ടിയും തിരുവനന്തപുരം ആര്&#x200d;ച്ച് ബിഷപ്പ് ബെനഡിക്റ്റ് മാര്&#x200d; ഗ്രിഗോറിയസ് തിരുമേനിയും അതിനുള്ള തറയൊരുക്കങ്ങള്&#x200d; നടത്തി. പ്രഗത്ഭനായ മന്ത്രി, നിഷ്പക്ഷനായ സ്പീക്കര്&#x200d;, അതുല്യനായ ചെസ് കളിക്കാരന്&#x200d; എന്നീ നിലകളിലെല്ലാം പ്രശസ്‌നായിരുന്നു ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്. പ്രായോഗിക രാഷ്ട്രീയത്തില്&#x200d; മിടുക്കനായ ചാക്കീരി പിന്നീടുള്ള രാഷ്ട്രീയ നീക്കങ്ങള്&#x200d;ക്ക് മുന്നില്&#x200d; നിന്നു. ബിഷപ്പ്ഹൗസില്&#x200d;നിന്നും സ്പീക്കറുടെ വസതിയില്&#x200d;നിന്നും നിരന്തരമായ ടെലിഫോണ്&#x200d; കോളുകള്&#x200d; വന്നും പോയും കൊണ്ടിരുന്നു. കെ. കരുണാകരനെയും കെ.എം മാണിയേയും എ.കെ ആന്റണിയേയും ചാക്കീരി നേരില്&#x200d;കണ്ട് സംസാരിച്ചു.</p>
<p>പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും അദ്ദേഹം ബന്ധപ്പെട്ട് തന്റെ ശ്രമങ്ങള്&#x200d;ക്ക് ആശീര്&#x200d;വാദം നേടി. ചക്രവാളത്തില്&#x200d; മഞ്ഞുരുകലിന്റെ ലക്ഷണങ്ങള്&#x200d; കണ്ടുതുടങ്ങി. മുസ്്‌ലിംലീഗിന്റെ സംസ്ഥാന കൗണ്&#x200d;സില്&#x200d; അടിയന്തരമായി തിരുവനന്തപുരത്ത് ചേര്&#x200d;ന്നു. &#8216;മാന്യമായ പിന്തുണയും വ്യക്തമായ ഭൂരിപക്ഷവുമുണ്ടെങ്കില്&#x200d; സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കുള്ള പരിഹാരമെന്ന നിലയില്&#x200d; ഒരു മന്ത്രിസഭ രൂപീകരിച്ചുകൊള്ളാന്&#x200d; ലീഗ് കൗണ്&#x200d;സില്&#x200d; സി.എച്ചിന് അനുമതി നല്&#x200d;കി.<br />
അപകടം മണത്തറിഞ്ഞ മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടി ഒരു തുടര്&#x200d;മന്ത്രിസഭ വരാതിരിക്കാന്&#x200d; എല്ലാ ശ്രമങ്ങളും നടത്തിനോക്കി. തങ്ങളുടെ ഒന്നാം നമ്പര്&#x200d; ശത്രുവായ കോണ്&#x200d;ഗ്രസിനെ കൂട്ടുപിടിച്ച് ഒരു സര്&#x200d;ക്കാറുണ്ടാക്കാനാണ് സി.പി.എം ശ്രമിച്ചത്. ഒക്ടോബര്&#x200d; ഏഴാം തിയ്യതി ഇ.എം.എസ് നമ്പൂതിരിപ്പാട് രണ്ട് തവണ എ.കെ ആന്റണിയെ സംഭാഷണത്തിനായി ക്ഷണിച്ചു. ആ ക്ഷണം ആന്റണി ഇടംകൈ കൊണ്ട് തട്ടിക്കളഞ്ഞു. ടെലിഫോണിലൂടെ വീണ്ടും വിളിച്ചപ്പോള്&#x200d; ആന്റണി പറഞ്ഞു. &#8216;ഇനി നമ്മള്&#x200d; തമ്മില്&#x200d; രാഷ്ട്രീയ ഐക്യ ചര്&#x200d;ച്ചയില്ല&#8217;. കെ.എം മാണിയെ മുഖ്യമന്ത്രിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു സംഘം പാലായിലേക്ക് പോയെങ്കിലും അതും നടന്നില്ല. സംഭവങ്ങളുടെ സിരാകേന്ദ്രം രാജ്ഭവനിലേക്ക് നീങ്ങി.</p>
<p>കോണ്&#x200d;ഗ്രസ് (ഐ) നേതാവ് കെ. കരുണാകരന്&#x200d;, പ്രൊഫ കെ.എം ചാണ്ടി, മുസ്‌ലിംലീഗ് നേതാവ് ബി.വി അബ്ദുല്ലക്കോയ സാഹിബ്, എന്&#x200d;.ഡി.പി നേതാവ് കിടങ്ങൂര്&#x200d; ഗോപാലകൃഷ്ണ പിള്ള, സുന്ദരേശന്&#x200d; നായര്&#x200d;, പി.എസ്.പി നേതാവ് സി.എം സുന്ദരം, എന്&#x200d;. ബാലകൃഷ്ണന്&#x200d;, ജനതാപാര്&#x200d;ട്ടി നേതാക്കളായ കെ. ചന്ദ്രശേഖരന്&#x200d;, എം.പി വീരേന്ദ്രകുമാര്&#x200d;, കേരള കോണ്&#x200d;ഗ്രസ് നേതാക്കളായ പി.ജെ ജോസഫ്, ടി.എസ് ജോണ്&#x200d; എന്നിവര്&#x200d; രാജ്ഭവനില്&#x200d; വെവ്വേറെയായി ഗവര്&#x200d;ണറെ കണ്ട് സംഭാഷണം നടത്തി. ഏറ്റവുമൊടുവിലാണ് കെ.പി.സി. സി പ്രസിഡണ്ട് എ.കെ ആന്റണി ഗവര്&#x200d;ണറെ കണ്ടത്. തങ്ങള്&#x200d; മുഖ്യമന്ത്രി സ്ഥാനത്തേക്ക് സി.എച്ച് മുഹമ്മദ് കോയക്ക് പിന്തുണ നല്&#x200d;കുന്നു എന്ന വിവരം ജനതാപാര്&#x200d;ട്ടി നേതാവ് കെ. ചന്ദ്രശേഖരന്&#x200d; ഗവര്&#x200d;ണറെ ഔപചാരികമായി അറിയിച്ചു. തൊട്ടുപിന്നാലെ പി.ജെ ജോസഫും ഗവര്&#x200d;ണറെ കണ്ട് കേരള കോണ്&#x200d;ഗ്രസിന്റെ പിന്തുണ ബോധ്യപ്പെടുത്തി.</p>
<p>വൈകുന്നേരം 6 മണി. ക്ലിഫ്ഹൗസില്&#x200d; സി.എച്ചിന്റെ പത്ര സമ്മേളനം. താന്&#x200d; ഒരു മന്ത്രിസഭ രൂപീകരിക്കാന്&#x200d; തയ്യാറായിരിക്കുന്ന വിവരം അദ്ദേഹം പത്രക്കാരെ അറിയിച്ചു. &#8216;ഭൂരിപക്ഷമുണ്ടെന്ന വിവരം ഗവര്&#x200d;ണറെ അറിയിക്കും. ബാക്കി കാര്യങ്ങള്&#x200d; നാളെ പറയാം.&#8217; അതും പറഞ്ഞ് സി.എച്ച് രാജ്ഭവനിലേക്ക് പുറപ്പെട്ടു, ഗവര്&#x200d;ണറെ കണ്ട് വിവരമറിയിക്കാന്&#x200d;. രാത്രി 7 മണി; സി.എച്ച് മുഹമ്മദ് കോയ, കോണ്&#x200d;ഗ്രസ് നേതാവ് ഉമ്മന്&#x200d;ചാണ്ടി, കെ.എം മാണി, കിടങ്ങൂര്&#x200d; ഗോപാലകൃഷ്ണ പിള്ള എന്നിവരോടൊപ്പം രാജ്ഭവനിലെത്തി. കാപ്പിയും കശുവണ്ടിയും നല്&#x200d;കി ഗവര്&#x200d;ണര്&#x200d; അവരെ സ്വീകരിച്ചു. ഒരു മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷ പിന്തുണ തനിക്കുണ്ടെന്ന് സി.എച്ച് ഗവര്&#x200d;ണറെ ബോധ്യപ്പെടുത്തി.</p>
<p>രാത്രി 8 മണി: എ.കെ ആന്റണിയുടെ കാര്&#x200d; രാജ്ഭവനു മുന്നിലെത്തി. പത്രക്കാര്&#x200d; ചെവി കൂര്&#x200d;പ്പിച്ചു നില്&#x200d;ക്കെ &#8216;കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി സി.എച്ചിന് പിന്തുണ നല്&#x200d;കുന്നു എന്ന് ആന്റണി ഗവര്&#x200d;ണര്&#x200d;ക്ക് എഴുതിക്കൊടുത്തു. കരിമുകിലുകള്&#x200d; നീങ്ങി, ആകാശം തെളിഞ്ഞു. ചാക്കീരിയുടെ ചാണക്യ തന്ത്രം വിജയപ്രദമാവുകയായിരുന്നു. എല്ലാവരും പിറ്റേ ദിവസം നടക്കാനിരിക്കുന്ന ചരിത്ര സംഭവത്തിന് ഉറക്കമിളച്ച് നിന്നു. 1979 ഒക്ടോബര്&#x200d; 12, അതൊരു വെള്ളിയാഴ്ചയായിരുന്നു. നമ്മുടെ ചരിത്രത്തിന് ഒരിക്കലും മറക്കാനാവാത്ത വെള്ളിയാഴ്ച. ഇന്ത്യയില മുസ്്‌ലിം സമുദായത്തിന്റെ ചരിത്രത്തിലെ ഇതിഹാസ സമാനമായ ഒരധ്യായം ഇതള്&#x200d;വിരിയുന്നത് കണ്ടുകൊണ്ടാണ് അന്ന് പ്രഭാതം പൊട്ടിവിരിഞ്ഞത്. സി.എച്ച് മുഖ്യമന്ത്രിയാവുന്നു എന്ന് കേട്ട് നാടിന്റെ നാനാഭാഗങ്ങളില്&#x200d;നിന്നും മുസ്‌ലിംലീഗ് പ്രവര്&#x200d;ത്തകന്മാര്&#x200d; കിട്ടാവുന്ന വാഹനങ്ങളില്&#x200d; തിരുവനന്തപുരത്തേക്കൊഴുകി. സ്വതന്ത്ര ഇന്ത്യയില്&#x200d; ഒരു മുസ്‌ലിംലീഗുകാരന്&#x200d; മുഖ്യമന്ത്രിയാവുന്ന അവിശ്വസനീയ നിമിഷങ്ങള്&#x200d;ക്ക് സാക്ഷ്യം വഹിക്കാന്&#x200d;.</p>
<p>ക്ലിഫ്ഹൗസില്&#x200d; അന്ന് സൂര്യന്&#x200d; നേരത്തെ ഉദിച്ചു. നനുത്ത പ്രഭാതത്തില്&#x200d; ആനന്ദബാഷ്പം പൊഴിച്ചുകൊണ്ട് ആത്മനിര്&#x200d;വൃതിയുടെ പൂച്ചെണ്ടുകളുമായെത്തുന്ന അനുയായി വൃന്ദങ്ങളെ കണ്ട് ആ വിശാലമായ മണിമന്ദിരത്തിന്റെ മുറ്റത്തുള്ള പുല്&#x200d;ത്തകിടികള്&#x200d; പോലും പുളകമണിഞ്ഞു. സുഹൃത്തുക്കളും പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരും സാഹിത്യകാരന്മാരും ഉലമാക്കളും പുരോഹിതന്മാരും പത്രപ്രവര്&#x200d;ത്തകരും അങ്ങനെ എണ്ണമറ്റ സന്ദര്&#x200d;ശകരെകൊണ്ട് നന്തന്&#x200d;കോട് വീര്&#x200d;പ്പുമുട്ടി. എല്ലാവരോടും പുഞ്ചിരിച്ച് കുശലംപറഞ്ഞ് സി.എച്ച് ക്ലിഫ്ഹൗസിന്റെ പൂമുഖത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. സമയം ഉച്ച 12 മണി: ജുമുഅ നമസ്‌കാരത്തിനായി സി.എച്ച് പാളയം പള്ളിയിലേക്ക് പുറപ്പെടുന്നു. കൈയ്യറ്റം നീണ്ട തൂവെള്ള ഷര്&#x200d;ട്ടും കരയില്ലാത്ത വെള്ള മുണ്ടും വെളുത്ത രോമത്തൊപ്പിയുമായി ചോക്കലേറ്റ് നിറമുള്ള 36 ാം നമ്പര്&#x200d; സ്റ്റേറ്റ് കാറില്&#x200d; മകന്&#x200d; മുനീറിനോടും ബന്ധുക്കളായ ഡോ. അഹമ്മദ് ശരീഫ്, മൂസ്സക്കോയ എന്നിവരോടുമൊപ്പം സി.എച്ച് പള്ളിയിലെത്തി. നമസ്‌കാരം കഴിഞ്ഞ് പള്ളിയില്&#x200d; നിന്നിറങ്ങി സി.എച്ചിന്റെ കാര്&#x200d; നേരെ രാജ്ഭവനിലേക്ക്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ബി.വി അബ്ദുല്ലക്കോയയും അതേ കാറില്&#x200d; അദ്ദേഹത്തെ അനുഗമിച്ചിരുന്നു.</p>
<p>സമയം 2.30: സി.എച്ചിന്റെ കാര്&#x200d; രാജ്ഭവന്&#x200d; അങ്കണത്തിലെത്തി. ജയാരവം മുഴക്കിയ പുരുഷാരം സി.എച്ചിനെ കൈകളുയര്&#x200d;ത്തി അഭിവാദ്യം ചെയ്തു. സത്യപ്രതിജ്ഞക്കുള്ള വേദിയൊരുങ്ങി. ശിഹാബ് തങ്ങളും ബി.വി അബ്ദുല്ലക്കോയയും മുസ്്‌ലിംലീഗിനെകൊണ്ട് ഇനി പ്രയോജനമില്ലെന്ന് കരുതി സിറ്റി ലീഗിന്റെ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ചുപോയ വര്&#x200d;ത്തക പ്രമുഖനായ മുന്&#x200d; എം.എല്&#x200d;. എ പി.പി ഹസ്സന്&#x200d; കോയ സാഹിബ് മുതല്&#x200d; പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരെല്ലാം സദസ്സിന്റെ മുന്&#x200d;നിരയിലുണ്ടായിരുന്നു. ആര്&#x200d;.എസ്.പി നേതാവ് ബേബി ജോണ്&#x200d; സി.എച്ചിനെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു. പ്രതിപക്ഷത്ത് നിന്ന് ആര്&#x200d;.എസ്.പിയുടെയും സി.പി.ഐയുടെയും നേതാക്കള്&#x200d; മാത്രമേ ചടങ്ങിനെത്തിയിരുന്നുള്ളൂ. ചടങ്ങ് ആരംഭിക്കാനുള്ള മണിമുഴങ്ങി. മദിരാശി നിയമസഭയില്&#x200d; രാജാജിയുടെയും ഖാഇദെ മില്ലത്തിന്റെയും സഹപ്രവര്&#x200d;ത്തകയും സ്വാതന്ത്ര്യസമര നായികയും മുന്&#x200d;മന്ത്രിയുമായ ഗവര്&#x200d;ണര്&#x200d; ജോതി വെങ്കിട ചെല്ലം യുഗപകര്&#x200d;ച്ചക്ക് കാര്&#x200d;മ്മികത്വം വഹിക്കാനെന്ന പോലെ ഇളം തവിട്ട് ഖദര്&#x200d; സാരിയുമണിഞ്ഞ് ഔദ്യോഗിക പരിവേഷത്തോടെ വേദിയില്&#x200d; പ്രത്യക്ഷപ്പെട്ടു. ഗവര്&#x200d;ണറുടെ പ്രഖ്യാപനം ചീഫ് സെക്രട്ടറി സി. ഭാസ്‌കരന്&#x200d; നായര്&#x200d; വായിച്ചു.</p>
<p>പിന്നീട് സത്യപ്രതിജ്ഞക്കായി സി.എച്ചിന്റെ പേര് വിളിച്ചു. അപ്പോള്&#x200d; സദസ്സില്&#x200d; നീണ്ടുനിന്ന കരഘോഷം. സി.എച്ച് സദസ്സിലെ മുന്&#x200d;വരിയിലുള്ള നേതാക്കന്മാരോടെല്ലാം അനുഗ്രഹം വാങ്ങി മെല്ലെ വേദിയില്&#x200d; കയറി. ജനക്കൂട്ടത്തിന്റെ ഹര്&#x200d;ഷാരവം. ഗവര്&#x200d;ണര്&#x200d; മെല്ലെ ഇംഗ്ലീഷില്&#x200d; സത്യവാചകം വായിച്ചു. സി.എച്ച് അതേറ്റു പറഞ്ഞു. In the name of God എന്ന് ഗവര്&#x200d;ണര്&#x200d; പറഞ്ഞപ്പോള്&#x200d; In the name of Allah എന്ന് സി.എച്ച് പ്രതിവചിച്ചു. അങ്ങിനെ മുസ്്‌ലിം കേരളത്തിന്റെ കരള്&#x200d; തുടിപ്പായ സി.എച്ച് മുഹമ്മദ് കോയ തന്റെ അന്&#x200d;പത്തിരണ്ടാമത്തെ വയസ്സില്&#x200d; മുഖ്യമന്ത്രിയായി അല്ലാഹുവിന്റെ നാമത്തില്&#x200d; സത്യപ്രതിജ്ഞ ചെയ്തു.</p>
<p>കഴിഞ്ഞ ഒമ്പത് തവണ നമ്പൂതിരിയും നായരും ഈഴവനും ക്രിസ്ത്യാനിയും മാറി മാറി മുഖ്യമന്ത്രിയായ കേരളത്തില്&#x200d; പത്താമതായി ഒരു മുസല്&#x200d;മാന്&#x200d; മുഖ്യമന്ത്രിയാവുകയെന്നുള്ളത് ഒരു കാവ്യ നീതിയായിരുന്നു. അതാണിവിടെ സംഭവിച്ചത്. ഒക്ടോബര്&#x200d; 12ാം തിയ്യതി മലയാള മനോരമ ഇങ്ങനെ എഴുതി. &#8216;കഴിഞ്ഞ ഇരുപത് വര്&#x200d;ഷത്തിനുള്ളില്&#x200d; കേരള രാഷ്ട്രീയത്തില്&#x200d; മുസ്്‌ലിംലീഗിനു വേണ്ടി നിരവധി ബഹുമതികള്&#x200d; വാരിക്കൂട്ടിയ നേതാവാണ് സി.എച്ച് മുഹമ്മദ് കോയ. അധികാരത്തിന്റെ അയലത്ത് പോലും അടുത്ത് ചെല്ലാനാകാതെ അകറ്റിനിര്&#x200d;ത്തപ്പെട്ടിരുന്ന മുസ്്‌ലിം സമുദായത്തിന്റെ ഇരുണ്ട ചക്രവാളത്തില്&#x200d; ഒരു ഭാഗ്യതാരകമായി അദ്ദേഹം ഉദിച്ചുയര്&#x200d;ന്നു.</p>
<p>പോക്കര്&#x200d; സാഹിബിനെയും സീതി സാഹിബിനെയും ബാഫഖി തങ്ങളെയും പോലുള്ള സമുന്നത നേതാക്കള്&#x200d; ഏറെയുണ്ടായിട്ടുണ്ടെങ്കിലും കേരള ചരിത്രത്തില്&#x200d; ലീഗിന്റെ പടക്കുതിരയും പടവാളും പരിചയും കൊടിക്കൂറയുമായി കഴിഞ്ഞ കാല്&#x200d; നൂറ്റാണ്ട് കാലവും വിലസിയത് വികാരങ്ങളും വിചാരങ്ങളും മാറ്റൊലി കൊള്ളിച്ചത് സി.എച്ചിന്റെ വാക്കും നാക്കുമാണ്. അത്‌കൊണ്ട് എതിരാളികള്&#x200d; ഏറെയുണ്ടെങ്കിലും ലീഗിന് ലഭിക്കുന്ന ഏത് സ്ഥാനമാനങ്ങളും അവസാനം തുന്നിച്ചേര്&#x200d;ക്കപ്പെടുക കോയയുടെ തൊപ്പിയിലായിരിക്കും. ഇന്ന് ലീഗിന്റെ ചരിത്രത്തില്&#x200d; അവിസ്മരണീയമായ അഭിമാനത്തിന്റെ മംഗള മുഹൂര്&#x200d;ത്തമാണെങ്കില്&#x200d; അതണിയുന്ന വിജയ തിലകവും മറ്റാരുമല്ല.&#8217;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-about-cm-ch-by-mc-vadakara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആ താജ്മഹല്&#x200d; പ്രഭയില്&#x200d;</title>
		<link>https://www.chandrikadaily.com/article-about-ch-mohammed-koya.html</link>
					<comments>https://www.chandrikadaily.com/article-about-ch-mohammed-koya.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 27 Sep 2018 18:37:19 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ch mohammad koya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=104926</guid>

					<description><![CDATA[എം.ഐ തങ്ങള്&#x200d; ബഹുസ്വര സമൂഹവും ജനായത്ത വ്യവസ്ഥയും തമ്മില്&#x200d;, ന്യൂനപക്ഷ സാന്നിധ്യം ആ സമൂഹത്തിലുണ്ടാകുമെങ്കില്&#x200d; പൊരുത്തക്കേട് നിലനില്&#x200d;ക്കും. കാരണം പാര്&#x200d;ലമെന്ററി സമ്പ്രദായം സ്വീകരിച്ചുകൊണ്ടാണ് നടപ്പാക്കുന്ന ജനായത്തമെങ്കില്&#x200d; സമൂഹത്തിലെ സ്ഥിര ന്യൂനപക്ഷം നേര്&#x200d;ക്കുനേരെയുള്ള തെരഞ്ഞെടുപ്പില്&#x200d; അധികാരത്തിന് പുറത്തായിരിക്കും. ജനാധിപത്യത്തിന്റെ പ്രവാചകന്മാരെ എന്നും അലട്ടിയ പ്രശ്‌നമാണിത്. സ്വാതന്ത്ര്യത്തിന്മുമ്പ് ഇന്ത്യയില്&#x200d; ഈ പ്രശ്‌നം ഒരളവോളം പരിഹരിക്കാന്&#x200d; സംവിധാനമുണ്ടായിരുന്നു. ദൗര്&#x200d;ഭാഗ്യവശാല്&#x200d; ഉണ്ടായ വിഭജനം നമ്മുടെ രാഷ്ട്രീയ നേതൃത്വത്തെ ചൂടുവെള്ളത്തില്&#x200d; ചാടിയ പൂച്ചയുടെ പരുവത്തിലാക്കിയിരുന്നു. ഇനിയൊരു വിഭജനമുണ്ടാകാതിരിക്കാന്&#x200d; എല്ലാറ്റിനെയും അവര്&#x200d; ഭയപ്പെട്ടു. ആ ഭയപ്പാടിലാണ് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എം.ഐ തങ്ങള്&#x200d;</strong></p>
<p>ബഹുസ്വര സമൂഹവും ജനായത്ത വ്യവസ്ഥയും തമ്മില്&#x200d;, ന്യൂനപക്ഷ സാന്നിധ്യം ആ സമൂഹത്തിലുണ്ടാകുമെങ്കില്&#x200d; പൊരുത്തക്കേട് നിലനില്&#x200d;ക്കും. കാരണം പാര്&#x200d;ലമെന്ററി സമ്പ്രദായം സ്വീകരിച്ചുകൊണ്ടാണ് നടപ്പാക്കുന്ന ജനായത്തമെങ്കില്&#x200d; സമൂഹത്തിലെ സ്ഥിര ന്യൂനപക്ഷം നേര്&#x200d;ക്കുനേരെയുള്ള തെരഞ്ഞെടുപ്പില്&#x200d; അധികാരത്തിന് പുറത്തായിരിക്കും. ജനാധിപത്യത്തിന്റെ പ്രവാചകന്മാരെ എന്നും അലട്ടിയ പ്രശ്‌നമാണിത്. സ്വാതന്ത്ര്യത്തിന്മുമ്പ് ഇന്ത്യയില്&#x200d; ഈ പ്രശ്‌നം ഒരളവോളം പരിഹരിക്കാന്&#x200d; സംവിധാനമുണ്ടായിരുന്നു. ദൗര്&#x200d;ഭാഗ്യവശാല്&#x200d; ഉണ്ടായ വിഭജനം നമ്മുടെ രാഷ്ട്രീയ നേതൃത്വത്തെ ചൂടുവെള്ളത്തില്&#x200d; ചാടിയ പൂച്ചയുടെ പരുവത്തിലാക്കിയിരുന്നു. ഇനിയൊരു വിഭജനമുണ്ടാകാതിരിക്കാന്&#x200d; എല്ലാറ്റിനെയും അവര്&#x200d; ഭയപ്പെട്ടു. ആ ഭയപ്പാടിലാണ് പ്രസ്തുത സംവിധാനം ബലിയായത്. പ്രത്യേക മണ്ഡല വ്യവസ്ഥയാണ് സൂചിപ്പിക്കുന്നത്. മുസ്‌ലിം ലീഗിന്റെ മഹാന്മാരായ നേതാക്കള്&#x200d; ഖാഇദെമില്ലത്തും മഹ്ബൂബ് അലി ബേഗും പോക്കര്&#x200d; സാഹിബുമൊക്കെ പ്രത്യേക മണ്ഡലങ്ങള്&#x200d; നിലനിര്&#x200d;ത്താന്&#x200d; അങ്ങേയറ്റം വരെ ഭരണഘടനാ അസംബ്ലിയില്&#x200d; ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മാത്രമല്ല, ഇതിന് പകരം പകുതിയെങ്കിലും പ്രയോജനകരമായ ഒരു സംവിധാനവും സ്വീകരിക്കാനവര്&#x200d; കൂട്ടാക്കിയുമില്ല. സംവരണവും ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയുമൊക്കെ നിര്&#x200d;ദ്ദേശിക്കപ്പെട്ടിരുന്നു.<br />
ഒരു രാഷ്ട്രീയ സംഘടന ജനാധിപത്യ സംവിധാനത്തില്&#x200d; വിജയിക്കണമെങ്കില്&#x200d; തെരഞ്ഞെടുപ്പുകളില്&#x200d; മത്സരിക്കാനും പ്രതിനിധികളെ പരമാവധി നിയമനിര്&#x200d;മ്മാണ സഭകളിലെത്തിക്കാനും അതിന് സാധിക്കണം. ഇന്ത്യയിലെ മത ന്യൂനപക്ഷത്തിന്റെ സംഘടനയാണല്ലോ ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ്. ഇന്ത്യയില്&#x200d; മുസ്‌ലിംകള്&#x200d; 1948ല്&#x200d; നാലുകോടിയോളമുണ്ടായിരുന്നുവെങ്കിലും ബംഗാള്&#x200d;, ബീഹാര്&#x200d;, യു.പി എന്നീ സംസ്ഥാനങ്ങളിലായിരുന്നു അവരില്&#x200d; പകുതിയോളം വസിച്ചിരുന്നത്. ശേഷിച്ച സംസ്ഥാനങ്ങളില്&#x200d; അവര്&#x200d; വാരിയെറിഞ്ഞപോലെ ചിതറിക്കിടക്കുകയായിരുന്നു. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളില്&#x200d; തന്നെ ഒറ്റക്ക് മത്സരിച്ച് നിയമ നിര്&#x200d;മ്മാണ സഭകളില്&#x200d; ആ ജനസംഖ്യയെങ്കിലും പ്രതിഫലിപ്പിക്കാന്&#x200d; സാധിക്കാതിരിക്കുമാറായിരുന്നു, 1952ലെ തെരഞ്ഞെടുപ്പ് മുതല്&#x200d; മണ്ഡലങ്ങള്&#x200d; നിര്&#x200d;ണയിച്ചിരുന്നത്. 21 വയസ്സായ ആര്&#x200d;ക്കും വോട്ട് ചെയ്യാന്&#x200d; സൗകര്യപ്പെടുന്ന പ്രായപൂര്&#x200d;ത്തി വോട്ടവകാശ വ്യവസ്ഥയായിരുന്നു ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിം ലീഗിന്റെ മുമ്പിലുണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട, അല്ല മര്&#x200d;മ്മപ്രധാന പ്രശ്‌നം. സംഘടന അധ്വാനിച്ചുണ്ടാക്കിയാലും അതുകൊണ്ടൊരു ഫലവുമില്ലാത്ത അവസ്ഥ. തെരഞ്ഞെടുപ്പില്&#x200d; ശക്തി പ്രകടിപ്പിക്കാനായില്ലെങ്കില്&#x200d; പിന്നെ ശക്തിയെക്കുറിച്ച് സംസാരിക്കുന്നതില്&#x200d; അര്&#x200d;ത്ഥമില്ല. സി.എച്ച് മുഹമ്മദ്‌കോയ മുസ്‌ലിം ലീഗിനൊപ്പം വളര്&#x200d;ന്നുവന്ന നേതാവാണ്. ഇക്കാരണത്താലായിരിക്കണം പില്&#x200d;ക്കാലത്ത് ഒരുതരം പ്രതിപ്രവര്&#x200d;ത്തനം രണ്ടുഭാഗത്തും കാണാം. സി.എച്ചില്&#x200d; ലീഗിന്റെ വര്&#x200d;ത്തമാന രാഷ്ട്രീയ പ്രശ്‌നങ്ങള്&#x200d; പ്രതിഫലിക്കുന്നതും തിരിച്ച് ലീഗിന്റെ പെരുമാറ്റങ്ങളില്&#x200d; സി.എച്ചിന്റെ വ്യക്തിത്വം പ്രതിഫലിക്കുന്നതും. മുകളില്&#x200d; പറഞ്ഞ പ്രശ്‌നം 1960കള്&#x200d;ക്ക് അവസാനം മുതല്&#x200d; ഈ പ്രതിപ്രവര്&#x200d;ത്തനത്തില്&#x200d; പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്. സി.എച്ചിന് ലീഗ് ഉള്&#x200d;ക്കൊള്ളുന്ന രാഷ്ട്രീയ മുന്നണി വെറും രാഷ്ട്രീയ നീക്കുപോക്കായിരുന്നില്ല. അതദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ മര്&#x200d;മ്മം തന്നെയായിരുന്നു. മനുഷ്യന്റെ തലയും തെങ്ങിന്റെ കുലയും പോലുള്ള പ്രയോഗങ്ങള്&#x200d; വെറും പ്രാസബദ്ധ തമാശകളായിരുന്നില്ല സി.എച്ചിന്. ആ ഒരു തെരഞ്ഞെടുപ്പ് ചുറ്റിത്തിരിഞ്ഞത് ആ വാചകത്തിന് ചുറ്റുമായിരുന്നു. മുന്നണിയെ ഏറെ പ്രാധാന്യത്തോടെ അദ്ദേഹം കണ്ട ഒട്ടേറെ സന്ദര്&#x200d;ഭങ്ങള്&#x200d; ചരിത്രത്തില്&#x200d; കണ്ടെടുക്കാനാകും.<br />
സി.എച്ചിന്റെ പാര്&#x200d;ലമെന്ററി ജീവിതം ആരംഭിക്കുന്നത് തന്നെ മുന്നണി രാഷ്ട്രീയത്തോടൊപ്പമാണ്. പി.എസ്.പി-ലീഗ് സഖ്യത്തോടൊപ്പം. 1957ല്&#x200d; കേരള അസംബ്ലിയില്&#x200d; സി.എച്ചുണ്ടായിരുന്ന കാലമത്രയും അദ്ദേഹം ഏതെങ്കിലും ഒരു മുന്നണിയോടൊപ്പമായിരുന്നു. സി.എച്ചിന്റെ സൃഷ്ടിയല്ല മുന്നണിയെങ്കിലും ന്യൂനപക്ഷ രാഷ്ട്രീയത്തിന് സി.എച്ചിന്റെ ഏറ്റവും വലിയ സംഭാവന രാഷ്ട്രീയ മുന്നണിക്കദ്ദേഹം നല്&#x200d;കിയ പ്രാധാന്യമാണ്, അതുവഴി മുസ്‌ലിം രാഷ്ട്രീയത്തിനും. നേരത്തെ സൂചിപ്പിച്ച പോലെ ഇന്ത്യയിലേര്&#x200d;പ്പെടുത്തിയ പ്രായപൂര്&#x200d;ത്തി വോട്ടവകാശവും മണ്ഡല നിര്&#x200d;ണയങ്ങളിലെ കള്ളക്കളിയും തീര്&#x200d;ച്ചയായും ലീഗ് രാഷ്ട്രീയത്തെ കൊല്ലാന്&#x200d; പര്യാപ്തമായിരുന്നു. ഈ അവസ്ഥയില്&#x200d;നിന്ന് ലീഗിന്റെ കൈവശമുള്ള വോട്ടുകള്&#x200d;ക്ക് ഒരളവോളം മൂല്യമുണ്ടാക്കിക്കൊടുത്തത് മുന്നണി രാഷ്ട്രീയമായിരുന്നു. മുന്നണി ബന്ധങ്ങളിലൂടെ വളരെ തന്മയത്വത്തോടെ ലീഗ് അതിന്റെ കൈവശമുള്ള വോട്ടുകള്&#x200d; രാഷ്ട്രീയത്തില്&#x200d; ഗണിതപരമായ സ്വാധീനം തന്നെയാക്കി മാറ്റിയെടുത്തു. മുന്നണി എന്ന ആശയം നേരത്തെ ഇന്ത്യന്&#x200d; രാഷ്ട്രീയത്തില്&#x200d; സ്വാതന്ത്ര്യത്തിന് മുമ്പ്തന്നെ ഉണ്ടായിരുന്നു. 1936ലെ തെരഞ്ഞെടുപ്പില്&#x200d; യു.പിയില്&#x200d; കോണ്&#x200d;ഗ്രസും ലീഗും ഒന്നിച്ചാണ് മത്സരിച്ചത്. പക്ഷേ മുന്നണി നിലവിലെ രാഷ്ട്രീയത്തിന്റെ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നത് സ്വാതന്ത്ര്യത്തിന്‌ശേഷം കേരളത്തിലാണ്, ആദ്യമായി.<br />
മുസ്‌ലിം സമുദായത്തിന്റെ ആത്മബോധത്തെ സര്&#x200d;ഗാത്മകമാക്കുന്നതിനും സമുദായത്തെ സമൂലമായ പരിഷ്‌കരണത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനും സി.എച്ച് ചെയ്ത സംഭാവന ഈ രംഗത്ത് സി.എച്ചിനെ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കുക മാത്രമല്ല, സി.എച്ചില്ലായിരുന്നുവെങ്കില്&#x200d; സീതിസാഹിബും സഹപ്രവര്&#x200d;ത്തകരുംകണ്ട സ്വപ്‌നം ഒരിക്കലും പൂവണിയുമായിരുന്നില്ല എന്ന് നമ്മെക്കൊണ്ട് പറയിക്കാന്&#x200d; പോന്നതുമാണ്. സി.എച്ച് പ്രധാനമായും ഊന്നിയിരുന്നത് മുസ്‌ലിം സമുദായത്തിന്റെ മങ്ങിപ്പോയിരുന്ന ചരിത്രബോധത്തെ മിനുക്കിയെടുക്കുന്നതിലായിരുന്നു. രണ്ടുപുറം ചരിത്രത്തെയും അഥവാ നാഗരികമായ മുസ്‌ലിം സംഭാവനകളെയും. പോരാത്തതിന് അവരുടെ-മാപ്പിള സമുദായത്തിന്റെ സ്വന്തം ചരിത്രത്തെയും അദ്ദേഹം അവര്&#x200d;ക്ക്‌വേണ്ടി പുനരുജ്ജീവിപ്പിച്ചു. ഇതിലൂടെ പ്രാന്തീയമായ ആത്മബോധത്തെ ഊതിയുണര്&#x200d;ത്തി അവരുടെ സാര്&#x200d;വദേശീയ ബോധവുമായി ബന്ധിപ്പിക്കുകയും ചരിത്രബോധത്തിന്റെ രണ്ടുതലങ്ങളെയും ഉദ്ദീപിപ്പിക്കുകയും ചെയ്തു സി.എച്ച്.<br />
&#8216;കടല്&#x200d;ക്കരയില്&#x200d; ഞണ്ടു പിടിച്ചുനടന്നിരുന്ന അര്&#x200d;ധനഗ്നരായ യൂറോപ്യന്മാര്&#x200d;ക്ക് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകര്&#x200d;ന്നുനല്&#x200d;കിയവരാണ് നിങ്ങള്&#x200d;&#8217; എന്നദ്ദേഹം മാപ്പിളമാരുടെ സദസ്സിനെ നോക്കി പറയുമായിരുന്നു. എന്നിട്ടദ്ദേഹം കൊസോവയുടെയും ഗ്രാന്ഡയുടെയും ബഗ്ദാദിന്റെയുമൊക്കെ കഥകള്&#x200d; പറയുകയും മുസ്‌ലിംകള്&#x200d; ശാസ്ത്രത്തിന് നല്&#x200d;കിയ സംഭാവനകള്&#x200d; എണ്ണിപ്പറയുകയും ചെയ്യുമായിരുന്നു. ഇബ്‌നുസീന തൊട്ട് ഇബ്‌നുഖല്&#x200d;ദൂന്&#x200d; വരെ മാപ്പിള നാടിന്റെ ഓണംകേറാമൂലകളില്&#x200d; പാതിരകളില്&#x200d; പെട്രോമാക്‌സിന്റെ സദസ്സുകളില്&#x200d; സര്&#x200d;വസാധാരണമായിരുന്നു. ഒരു ജനതയുടെ മനസ്സില്&#x200d;നിന്ന് അപകര്&#x200d;ഷബോധം അകറ്റുന്നതിനും പകരം ഉല്&#x200d;കൃഷ്ടമായ ഒരു പാരമ്പര്യത്തിന്റെ ബോധം അവിടെ കുടിയിരുത്തുന്നതിനും ഇതിലേറെ നല്ല മാര്&#x200d;ഗമുണ്ടെന്നു പറയാനാവുകയില്ല.<br />
ഇതോടൊപ്പം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മാപ്പിള സമുദായം വരിച്ച ത്യാഗത്തിന്റെയും കാണിച്ച ശൂരപരാക്രമങ്ങളുടെയും കഥകള്&#x200d;- കുഞ്ഞാലിമരക്കാര്&#x200d; തൊട്ട് പന്തല്ലൂര്&#x200d; ഉണ്ണി മുത്തമൂപ്പനും അത്തന്&#x200d; കുരിക്കളും ചെമ്പന്&#x200d; പോക്കര്&#x200d; വരെയും ആലിമുസ്‌ല്യാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വരെയും ആവേശം കൊടിപാറിക്കുന്ന ആ പ്രസംഗങ്ങളില്&#x200d; കടന്നുവരും. മനശാസ്ത്രത്തിന്റെ അതിസൂക്ഷ്മ സങ്കേതങ്ങള്&#x200d; ഉപയോഗിച്ചാണ് ഈ കാര്യങ്ങളൊക്കെ സി.എച്ച് പറയാറ്. ഈ രണ്ടുവിധ ചരിത്രബോധവും ക്രിയാത്മകമായി സമ്മേളിച്ചു കഴിയുമ്പോള്&#x200d; ഒരു ജനതയുടെ ചരിത്രത്തില്&#x200d; അതെന്തുണ്ടാക്കുമോ അതാണ് പില്&#x200d;ക്കാല കേരളീയ മുസ്‌ലിംകളില്&#x200d; ദൃശ്യമാകുന്നത്. സ്ത്രീ വിദ്യാഭ്യാസത്തിലടക്കം അവരുണ്ടാക്കിയിട്ടുള്ള നേട്ടങ്ങളില്&#x200d; മറ്റു പല സംഭാവനകളും ചിക്കിപ്പെറുക്കിയാല്&#x200d; കണ്ടേക്കാം. പക്ഷേ ഒരു വ്യക്തിയില്&#x200d; നിന്നാരംഭിച്ച് അത് അദ്ദേഹത്തിലേക്ക് തന്നെ മടങ്ങുന്ന കാഴ്ച ഇത്ര തെളിച്ചത്തോടെ മറ്റെവിടെയും കാണാന്&#x200d; കഴിയില്ല.<br />
തന്റെ ശ്രോതാക്കളില്&#x200d; രാഷ്ട്രീയ ബോധം സൃഷ്ടിക്കുന്നതില്&#x200d; സി.എച്ച് എത്രമാത്രം തല്&#x200d;പരനായിരുന്നുവെന്നതിന് ഉദാഹരണങ്ങള്&#x200d; ഏറെ ഉദ്ധരിക്കാന്&#x200d; സാധിക്കും. ഒരനുഭവം: ഞാനന്ന് കുട്ടിയാണ്; എട്ടോ പത്തോ വയസ്സ്. ഇന്നത്തെ അതേ പ്രായക്കാരന്റെ ബോധത്തിനന്ന് എന്റെ തലമുറക്ക് ഭാഗ്യമുണ്ടായിരുന്നില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്റെ നാട്ടിലെ ഒരു പൊതുയോഗം. വലിയ തടിയും വലിപ്പവുമൊന്നുമില്ലാത്ത കറുത്ത തൊപ്പി വെച്ച ഒരാള്&#x200d; ഘോരഘോരം പ്രസംഗിക്കുന്നു. പറയുന്നതൊക്കെയും മനസ്സിലാകുന്നുമില്ല; എങ്കിലും കേട്ടുനില്&#x200d;ക്കാന്&#x200d; വല്ലാത്ത ഒരാവേശം. നിന്ന് കേട്ടു. സദസ് സാമാന്യം വലുതായിരുന്നു. അത് പ്രതികരിക്കുന്നപോലെ പ്രതികരിക്കുകയും ചെയ്തു. രണ്ടുവാക്ക് ഇതിനിടയില്&#x200d; മനസ്സില്&#x200d; പതിയുകയും ചെയ്തു. ഇമ്രിനാഗി- ഒന്ന്, രണ്ട്, ബുഡാപെസ്റ്റ് റേഡിയോ, എന്താണതെന്നോ അതിന്റെ അര്&#x200d;ത്ഥമെന്താണെന്നോ പിടികിട്ടിയില്ല, മനഃപാഠമാക്കിവെച്ചു&#8230;. ഇന്നിപ്പോള്&#x200d; എനിക്കറിയാം, 1956ലായിരിക്കണം സി.എച്ചിന്റെ പ്രസംഗം നടന്നിട്ടുണ്ടാവുക. അന്ന് ഹംഗറി എന്ന കമ്യൂണിസ്റ്റ് രാജ്യത്ത് ജനാധിപത്യ വിപ്ലവത്തിന് നേതൃത്വം കൊടുത്ത ഹംഗേറിയന്&#x200d; വിപ്ലവ നേതാവ് ഇമ്രിനാഗിയെ പ്രതിവിപ്ലവകാരി എന്ന് പേരിട്ട് റഷ്യന്&#x200d; പട്ടാളം തെരുവിലിട്ട് വധിക്കുകയായിരുന്നു. അക്കഥയാണ് എഴുതാനും വായിക്കാനും ഭൂരിപക്ഷത്തിനുമറിയാത്ത എന്റെ നാട്ടുകാരോട് സി.എച്ച് പറഞ്ഞത്. തന്റെ ശ്രോതാക്കളില്&#x200d; രാഷ്ട്രീയ ബോധമുണ്ടാക്കുന്നതിന് സ്വീകരിച്ചിരുന്ന, നേര്&#x200d;ക്ക് നേരെയുള്ള ശ്രമങ്ങളിലൊന്നായിരുന്നു ഈ അനുഭവം.<br />
ഇത് കൂടാതെ പല സങ്കേതങ്ങളും അദ്ദേഹം ഇതിന് ഉപയോഗിക്കുമായിരുന്നു. ഹിന്ദു പുരാണങ്ങളും ഐതിഹ്യങ്ങളും ധാരാളമായി പ്രസംഗങ്ങളില്&#x200d; ഉപയോഗിക്കുമായിരുന്നു. ചെറുപ്പത്തില്&#x200d; പഠിച്ചതടക്കമുള്ള കവിതകള്&#x200d;, മുസ്‌ലിം സമുദായത്തിന്റെ മാലപ്പാട്ടുകള്&#x200d;, കഥകള്&#x200d; ഇവയൊക്കെ പ്രസംഗങ്ങളില്&#x200d; തുരുതുരാ കയറിവരുമായിരുന്നു. ഇതിലേറെ ശ്രദ്ധേയമായ മറ്റൊരു കാര്യം കേരളത്തില്&#x200d; അറിയപ്പെടുന്ന കഥാകാരന്മാരുടെ ഒക്കെ കഥാപാത്രങ്ങള്&#x200d; ഇന്ദുലേഖയും തോഴിയും സൂരി നമ്പൂതിരിയുംതൊട്ട് ആനവാരിയും പൊന്&#x200d;കുരിശും വരെ പ്രസംഗത്തില്&#x200d; പ്രത്യക്ഷപ്പെടും. പ്രത്യേകിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ രാഷ്ട്രീയ സ്റ്റേജുകളിലെത്തിച്ചത് പ്രധാനമായും സി.എച്ചായിരുന്നു. കഠിനമായ പരിഹാസത്തിന് മാത്രമല്ല അതിലൂടെ വലിയ പാഠങ്ങളും നല്&#x200d;കാനായിരുന്നു ഇത്. യാതൊരഹന്തയുമില്ലാത്ത അവകാശ വാദങ്ങളെ പരിഹസിക്കാന്&#x200d; എട്ടുകാലി മമ്മൂഞ്ഞ് എന്ന ബഷീറിന്റെ കഥാപാത്രത്തേക്കാള്&#x200d; പറ്റിയ ഒന്ന് മലയാള സാഹിത്യം മുഴുവന്&#x200d; തെരഞ്ഞാല്&#x200d; ലഭിക്കുമോ?<br />
പ്രസംഗം സി.എച്ചിന്റെ ആയുധമായിരുന്നു. നശിപ്പിക്കുന്നതിനുള്ള ആയുധമല്ല, നിര്&#x200d;മ്മിക്കുന്നതിനുള്ള ആയുധം. ഒരിക്കലും നശിപ്പിക്കാന്&#x200d; സി.എച്ച് അദ്ദേഹത്തിന്റെ നാവുപയോഗിച്ചിട്ടില്ല. ആ നാവുകൊണ്ട് സൃഷ്ടിച്ചിട്ടേയുള്ളൂ. അതില്&#x200d; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തൊട്ട് കൊച്ചിന്&#x200d; ശാസ്ത്ര സാങ്കേതിക സര്&#x200d;വകലാശാല വരെയുണ്ട്. പ്രത്യേകിച്ച് മുസ്‌ലിം പ്രദേശങ്ങളില്&#x200d; തലയുയര്&#x200d;ത്തി നില്&#x200d;ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമരുകളിലൊക്കെ സി.എച്ചിന്റെ വിയര്&#x200d;പ്പിന്റെ ഉപ്പ് രുചിക്കാന്&#x200d; സാധിക്കും. എന്നാല്&#x200d; സി.എച്ച് തന്റെ നാവുകൊണ്ടും തൂലിക കൊണ്ടും നിര്&#x200d;മ്മിച്ചെടുത്ത മനോഹരമായ താജ്മഹല്&#x200d; കേരളത്തിലെയും ഇന്ത്യയിലെയും ന്യൂനപക്ഷ രാഷ്ട്രീയമാണ്. ഇന്നാര്&#x200d;ക്കും പരാജയപ്പെടുത്താന്&#x200d; സാധിക്കാത്തവണ്ണം അടിത്തറ ഭദ്രമാക്കിയ ക്രിയാത്മകമായ ന്യൂനപക്ഷവും അവരുടെ രാഷ്ട്രീയവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-ch-mohammed-koya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദീപ്ത യൗവനത്തിന്റെ ജീവിതപാഠം</title>
		<link>https://www.chandrikadaily.com/article-about-ch-mohammed-koya-2.html</link>
					<comments>https://www.chandrikadaily.com/article-about-ch-mohammed-koya-2.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 27 Sep 2018 16:50:49 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ch mohammad koya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=104935</guid>

					<description><![CDATA[പി.എം സ്വാദിഖലി പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്&#x200d; സി.പി.എമ്മിനെതിരെ ഭരണവിരുദ്ധ വികാരം അലയടിച്ച സന്ദര്&#x200d;ഭം. ഭരണകൂടത്തിന്റെ തന്നെ നേതൃത്വത്തില്&#x200d; ഗ്രാമങ്ങള്&#x200d; അഗ്‌നിക്കിരയായപ്പോള്&#x200d; ഹോമിക്കപ്പെട്ടത് ബംഗാളിലെ എക്കാലവും അരുകുവല്&#x200d;ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളായിരുന്നു. ഇവിടം സന്ദര്&#x200d;ശിക്കാന്&#x200d; മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനായിരുന്ന ജി.എം ബനാത് വാല സാഹിബിന്റെ നേതൃത്വത്തില്&#x200d; കേരളത്തില്&#x200d;നിന്ന് പുറപ്പെട്ട സംഘത്തില്&#x200d; ഒരാളായി ഞാനുമുണ്ടായിരുന്നു. കൊല്&#x200d;ക്കത്തയില്&#x200d;നിന്ന് നന്ദിഗ്രാമിലേക്ക് പുറപ്പെടുന്നതിനു മുമ്പ് നഗരത്തിന് 25 കിലോമീറ്റര്&#x200d; അപ്പുറത്ത് ദേഗംഗ നിയോജകമണ്ഡലത്തിലെ ബേലേഘട്ട എന്ന കൊച്ചുഗ്രാമത്തില്&#x200d; കേരളത്തില്&#x200d;നിന്നുള്ള മുസ്‌ലിംലീഗ് സംഘത്തിന് ഒരു ചെറു സ്വീകരണമുണ്ടായി. കിലോമീറ്ററുകളോളം [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പി.എം സ്വാദിഖലി</strong></p>
<p>പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്&#x200d; സി.പി.എമ്മിനെതിരെ ഭരണവിരുദ്ധ വികാരം അലയടിച്ച സന്ദര്&#x200d;ഭം. ഭരണകൂടത്തിന്റെ തന്നെ നേതൃത്വത്തില്&#x200d; ഗ്രാമങ്ങള്&#x200d; അഗ്‌നിക്കിരയായപ്പോള്&#x200d; ഹോമിക്കപ്പെട്ടത് ബംഗാളിലെ എക്കാലവും അരുകുവല്&#x200d;ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളായിരുന്നു. ഇവിടം സന്ദര്&#x200d;ശിക്കാന്&#x200d; മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനായിരുന്ന ജി.എം ബനാത് വാല സാഹിബിന്റെ നേതൃത്വത്തില്&#x200d; കേരളത്തില്&#x200d;നിന്ന് പുറപ്പെട്ട സംഘത്തില്&#x200d; ഒരാളായി ഞാനുമുണ്ടായിരുന്നു.</p>
<p>കൊല്&#x200d;ക്കത്തയില്&#x200d;നിന്ന് നന്ദിഗ്രാമിലേക്ക് പുറപ്പെടുന്നതിനു മുമ്പ് നഗരത്തിന് 25 കിലോമീറ്റര്&#x200d; അപ്പുറത്ത് ദേഗംഗ നിയോജകമണ്ഡലത്തിലെ ബേലേഘട്ട എന്ന കൊച്ചുഗ്രാമത്തില്&#x200d; കേരളത്തില്&#x200d;നിന്നുള്ള മുസ്‌ലിംലീഗ് സംഘത്തിന് ഒരു ചെറു സ്വീകരണമുണ്ടായി. കിലോമീറ്ററുകളോളം വിശാലമായ നെല്&#x200d;പാടങ്ങളിലൂടെ സഞ്ചരിച്ച് എത്തുമ്പോള്&#x200d; നേരിയ വെളിച്ചത്തിനു താഴെ ഒരു പച്ചക്കൊടിക്ക് കീഴില്&#x200d; നൂറോളം വരുന്ന മുസ്‌ലിംലീഗ് പ്രവര്&#x200d;ത്തകര്&#x200d; ഒരു വീട്ടു മുറ്റത്ത് ഞങ്ങളെ കാത്തു നിന്നു. കേരളത്തില്&#x200d;നിന്നുള്ള സംഘത്ത കാണേണ്ട താമസം അവര്&#x200d; ഉറക്കെ മുദ്രാവാക്യം വിളിച്ചു.</p>
<p>ബോലോ മുസ്‌ലിം ലീഗ് കീ ജയ്<br />
ബോലോ ജി.എച്ച്. മുഹമ്മദ് കോയ കീ ജയ്</p>
<p>ശരീരമാസകലം രോമാഞ്ചമണിഞ്ഞ നിമിഷങ്ങളായിരുന്നു അത്. ഭാരതമാകെ ഞെട്ടിവിറപ്പിച്ച കേരള സിംഹം സി.എച്ചെന്ന് കേട്ടിട്ടേ ഉള്ളൂ.<br />
ആ മഹാനായ നേതാവിന്റെ പേരാണ് ബംഗാളിലെ ഈ കുഗ്രാമത്തില്&#x200d;നിന്നും കേള്&#x200d;ക്കുന്നത്.</p>
<p>പതിറ്റാണ്ടുകളേറെ പിന്നിട്ടിട്ടും ഇവരുടെയും നമ്മുടെയുമൊക്കെ ഹൃദയത്തില്&#x200d; സി.എച്ച് എന്ന മനുഷ്യന്&#x200d; ഇപ്പോഴും വിരാജിച്ചു കൊണ്ടേയിരിക്കുന്നു.</p>
<p>1927 ജൂലൈ 15നാണ് സി.എച്ച് ജനിക്കുന്നത്. 83 സെപ്തംബര്&#x200d; 28ന് ഈ ലോകത്തോട് വിടപറഞ്ഞു. ഈ ഭൂമിയില്&#x200d; ജീവിച്ചത് ആകെ 56 വര്&#x200d;ഷം മാത്രം.<br />
ഇത്ര ചുരുങ്ങിയ കാലം മാത്രം ജീവിച്ച ഈ മനുഷ്യന്&#x200d; എങ്ങിനെയാണ് ഇന്നും ജനകോടികള്&#x200d; സ്മരിക്കുന്ന അതികായനാവുന്നത്..?<br />
അതിനുതകും വിധത്തില്&#x200d; തന്റെ നാടിനും സമുദായത്തിനും അദ്ദേഹം എന്തെല്ലാമാണ് നല്&#x200d;കിയത് ?<br />
എങ്കില്&#x200d; അവ അദ്ദേഹത്തിന്റെ ഏതു പ്രായത്തിലാണ്?<br />
അദ്ദേഹത്തിന്റെ മുപ്പതുകളില്&#x200d;, നാല്&#x200d;പതുകളില്&#x200d;, അമ്പതുകളില്&#x200d;&#8230;.</p>
<p>ഇത്ര വലിയ വിപ്ലവ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് നായകത്വം വഹിക്കാന്&#x200d; ഈ ചെറു പ്രായം കൊണ്ട് അദ്ദേഹത്തിന് എങ്ങിനെ കഴിഞ്ഞു.<br />
അങ്ങിനെയെങ്കില്&#x200d; അത്തോളിയിലെ വിദ്യാലയത്തില്&#x200d; പഠിക്കുന്ന കാലം മുതല്&#x200d; തന്റെ സമൂഹത്തിന്റെ വേദനകളും പരാധീനതകളും എത്രമാത്രം അദ്ദേഹം തന്റേതാക്കി മാറ്റിയിട്ടുണ്ടാവും. അവര്&#x200d;ക്കായുള്ള സ്വപ്നങ്ങള്&#x200d; എന്തുമാത്രം നെഞ്ചേറ്റിയിരിക്കും.<br />
സി.എച്ചില്&#x200d;നിന്ന് ഇന്നത്തെ യുവാക്കള്&#x200d;ക്ക് ഉള്&#x200d;ക്കൊള്ളാനുള്ള ഏറ്റവും വലിയ ജീവിത പാഠവും ഇത് തന്നെയാണ്.</p>
<p>മുസ്‌ലിംലീഗിന്റെ ആശയാദര്&#x200d;ശങ്ങള്&#x200d;ക്ക് കമ്യൂണിസ്റ്റ് പാര്&#x200d;ട്ടികളുടെയോ രാഷ്ട്രീയ ഇസ്‌ലാമിനെയോ പോലെ വലിയ ഇസങ്ങളുടെയോ തിരുത്തപ്പെടാത്ത പ്രത്യയശാസ്ത്രങ്ങളുടെയോ അടിസ്ഥാന ബിംബങ്ങളൊന്നുമില്ല. മലബാറിലെ നാട്ടിന്&#x200d; പുറങ്ങളിലെ നിഷ്‌കളങ്കരായ ഗ്രാമീണ ജനങ്ങളും അവര്&#x200d;ക്കു വേണ്ടി മുന്നില്&#x200d; നിന്ന് പ്രവര്&#x200d;ത്തിച്ച ധിഷണാശാലികളും ആദര്&#x200d;ശ ശുദ്ധിയുള്ളവരുമായ കുറച്ച് നേതാക്കളും കൂടി ചേര്&#x200d;ന്നാണ് മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ ഇന്ന് കാണുന്ന &#8216;രസതന്ത്രം&#8217; ഉണ്ടാക്കിയെടുത്തത്. ആ നേതാക്കളുടെ ഹൃദയ വിശുദ്ധിയിലും വീക്ഷണങ്ങളിലുമാണ് മുസ്‌ലിംലീഗിന്റെ എക്കാലത്തേയും ആശയപ്രപഞ്ചം കുടികൊണ്ടിരുന്നത്. അവയെ ഉള്&#x200d;ക്കൊള്ളാനും മനസ്സിലാക്കാനും വിവരും വിദ്യാഭ്യാസവുമുള്ള ഒരു പ്രബുദ്ധ ജനസമൂഹമായിരുന്നില്ല അന്നത്തെ മലബാറിലെ മുസ്‌ലിം ജനസാമാന്യം.<br />
എന്നിട്ടും അവര്&#x200d; ആ സാത്വിക നേതൃത്വത്തിന്റെ പിന്നിലായി അണിനിരന്നു.<br />
മുസ്‌ലിംകളുടെ അടിസ്ഥാന വിശ്വാസ സങ്കല്പത്തിലൂന്നിയ ഏറ്റവും ഔന്നത്യപൂര്&#x200d;വായ ഒരു സാമൂഹിക തലമാണ് ആ ആശയാദര്&#x200d;ശങ്ങള്&#x200d; വിഭാവനം ചെയ്തിരുന്നുവെന്നത് കാണാം.</p>
<p>മുസ്‌ലിം സമൂഹത്തെക്കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണഗതികളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അത്.<br />
അവ അതാതു കാലങ്ങളില്&#x200d; വികസിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യാനുള്ള ശ്രമങ്ങള്&#x200d; ലോക മുസ്‌ലിം ചിന്തകരില്&#x200d;നിന്നും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ഈ ചിന്തകളോട് കണ്ണി ചേര്&#x200d;ക്കപ്പെട്ടു കൊണ്ടു തന്നെയാണ് കേരളത്തിലെ മുസ്‌ലിംലീഗിന്റെ ഉത്ഭവവും വളര്&#x200d;ച്ചയുമെന്ന് പരിശോധിച്ചാല്&#x200d; വ്യക്തമാകും.</p>
<p>ഇസ്മയില്&#x200d; സാഹിബിന്റേയും സീതി സാഹിബിന്റെയും ആശയാദര്&#x200d;ശങ്ങളുടെ പ്രായോഗിക രൂപമായിരുന്നു സി.എച്ച്.<br />
സീതി സാഹിബിന്റെ ചിന്തകള്&#x200d; കേരളീയ മുസ്‌ലിം സമൂഹത്തിന് നവോത്ഥാനത്തിന്റെ വെളിച്ചം നല്&#x200d;കി. സി.എച്ചാകട്ടെ അതിന് തന്റെ ചെറിയ ആയുസ്സില്&#x200d; തന്നെ വലിയ കര്&#x200d;മ്മപഥം തീര്&#x200d;ത്തു.</p>
<p>1332ല്&#x200d; ജനിച്ച് 1406ല്&#x200d; അന്തരിച്ച ഇബ്‌നു ഖല്&#x200d;ദൂന്റെ മുഖദ്ദിമ ആധുനിക മുസ്‌ലിം സമൂഹത്തിന്റെ രാഷ്ട്രീയ സാമൂഹിക ബൗദ്ധിക വളര്&#x200d;ച്ചക്ക് ഉള്&#x200d;പ്രേരകമായ ബൃഹത്തായ ഒരു ഗ്രന്ഥമാണ്. തുര്&#x200d;ക്കി ഖിലാഫത്തിനു മുമ്പ് ഈ ഗ്രന്ഥത്തിന്റെ കൈയെഴുത്ത് പ്രതികള്&#x200d; അവിടങ്ങളില്&#x200d; വ്യാപകമായിരുന്നു എന്നാണ് പറയുന്നത്. മുട്ടാണിശ്ശേരി കോയക്കുട്ടി മുസ്‌ലിയാരാണ് ഈ ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.<br />
അവതാരിക എഴുതിയതായവട്ടെ സി.എച്ചും.</p>
<p>അവതാരികക്കു വേണ്ടി സി.എച്ചിനെ സമീപിച്ചതിനെക്കുറിച്ച് മുട്ടാണിശ്ശേരി ഈ ഗ്രന്ഥത്തിന്റെ ആമുഖത്തില്&#x200d; പറയുന്നുണ്ട്. മലയാളത്തിന്റെ കൈയെഴുത്ത് പ്രതി സി.എച്ചിനു നല്&#x200d;കിയപ്പോള്&#x200d; എഫ് റോസന്താള്&#x200d; 1952ല്&#x200d; പുറത്തിറക്കിയ ഇംഗ്ലീഷ് പരിഭാഷ സി.എച്ച് നേരത്തെ തന്നെ മുഴുവന്&#x200d; ഹൃദിസ്ഥമാക്കിയിട്ടുള്ളതായി മുട്ടാണിശ്ശേരി മനസ്സിലാക്കി.<br />
അതു മാത്രമല്ല, സി.എച്ച് എന്ന നേതാവിന്റെ രാഷ്ട്രീയായോധന ശൈലിയില്&#x200d; മുഖദ്ദിമയുടെ മണമടിക്കുന്നുണ്ടെന്നും മുട്ടാണിശ്ശേരി ആമുഖത്തില്&#x200d; പറയുന്നു.</p>
<p>സമുദായ പുരോഗതി ലക്ഷ്യം വെച്ച് നീങ്ങുമ്പോഴും സി.എച്ച് എല്ലാ ജനവിഭാഗങ്ങളുടേയും ഇഷ്ടനായകനായി.<br />
സി.എച്ച്.എം.(ക്രിസ്ത്യന്&#x200d;, ഹിന്ദു, മുസ്ലിം) കോയ എന്ന് അദ്ദേഹത്തെ എല്ലാവരും ഓമനപ്പേരിട്ട് വിളിച്ചു.<br />
തന്റെ അന്&#x200d;പത്തിരണ്ടാം വയസ്സില്&#x200d; (1979 ഒക്ടോബര്&#x200d; 12 ) കേരളത്തിന്റെ മുഖ്യ മന്ത്രി സ്ഥാനത്തേക്ക് അവരോധിക്കപ്പെടുന്നിടം വരെ ആ വ്യക്തിത്വം വളര്&#x200d;ന്നു.</p>
<p>കേരളത്തിലെ നിരാലംബരും അധ:സ്ഥിതരുമായിരുന്ന മാപ്പിള സമൂഹത്തെ അഭിമാനകരമായ അസ്തിത്വത്തിന്റെ നറുനിലാ മുറ്റത്തേക്ക് വഴിനടത്തുമ്പോള്&#x200d; സി.എച്ചിനെപ്പോലുള്ള നേതാക്കള്&#x200d;ക്കുണ്ടായിരുന്ന ലക്ഷ്യബോധത്തിന്റെയും കാഴ്ചപ്പാടുകളുടെയും അടിസ്ഥാനം ഇങ്ങനെയൊക്കെയായിരുന്നു. അതുകൊണ്ടാണ് സി.എച്ച് ജനങ്ങളുടെ ഹൃദയക്കൊട്ടാരത്തില്&#x200d; ഒരിക്കലു മരിക്കാത്ത കോയയായി ഇന്നും ജീവിക്കുന്നത്.</p>
<p>ഭാവി ശോഭനമാക്കുന്നതിനും ആത്മാഭിമാനമുള്ളവരായി ഉയര്&#x200d;ന്നു വരുന്നതിനും രാജ്യത്തിന്റെ ഉത്തമ പൗരന്മാരായി വളരുന്നതിനും നിങ്ങള്&#x200d; ഒറ്റക്കെട്ടായി മുന്നേറുകയെന്ന് പുതുതലമുറയെ അദ്ദേഹം എപ്പോഴും ആഹ്വാനം ചെയ്തു.<br />
നാടുനീളെ വിജ്ഞാനത്തിന്റെ കവാടങ്ങള്&#x200d; തുറന്നുവെച്ചു.<br />
കൊര്&#x200d;ദോവയുടെയും ബാഗ്ദാദിന്റെയും മഹിത പാരമ്പര്യത്തെക്കുറിച്ച് സമുദായത്തിലെ ചെറുപ്പക്കാരോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.<br />
പെണ്&#x200d;കുട്ടികള്&#x200d;ക്ക് വിദ്യാഭ്യാസം നല്&#x200d;കി.<br />
സി.എച്ച് വിതച്ചത് ഇന്നു കൊയ്തുകൊണ്ടിരിക്കുന്നു.<br />
വിദ്യാഭ്യാസ വളര്&#x200d;ച്ചയില്&#x200d; ആണ് പെണ്&#x200d; വിത്യാസമില്ലാതെ വലിയ മുന്നേറ്റം ഇന്ന് കേരളത്തിലെ മുസ്ലിം സമുദായത്തില്&#x200d; നടന്നു കൊണ്ടിരിക്കുന്നു.</p>
<p>സഞ്ചരിക്കാന്&#x200d; ഇനിയുമേറെയുണ്ട്.<br />
എല്ലാ അര്&#x200d;ത്ഥത്തിലും അന്തസ്സാര്&#x200d;ന്ന സമൂഹമാവുക എന്നതാണ് സി.എച്ചിന്റെ സംഘടനയുടെ എക്കാലത്തെയും വിഭാവിത ലക്ഷ്യം. നടപ്പുകാലത്തെ എല്ലാ കെട്ടുകാഴ്ചകള്&#x200d;ക്കിടയിലും പുതു തലമുറക്ക് സി.എച്ചിന്റെ ജീവിതം നല്&#x200d;കുന്ന ഏറ്റവും വലിയ സന്ദേശവും പാഠവും ഇതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-ch-mohammed-koya-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ന് സി.എച്ച് സെന്റര്&#x200d; ദിനം; ലോകത്തിന് സമാശ്വാസ മാതൃക</title>
		<link>https://www.chandrikadaily.com/ch-center-day-may-25.html</link>
					<comments>https://www.chandrikadaily.com/ch-center-day-may-25.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 25 May 2018 10:26:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ch centre]]></category>
		<category><![CDATA[ch mohammad koya]]></category>
		<category><![CDATA[kozhikode]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=87015</guid>

					<description><![CDATA[പി.എം മൊയ്തീന്&#x200d; കോയ കോഴിക്കോട്: സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആഹ്വാനം അനുസരിച്ച് ഇന്ന് സി.എച്ച് സെന്റര്&#x200d; ദിനമായി ആചരിക്കുന്നു. സംസ്ഥാനത്ത് ആതുരാലയം കേന്ദ്രീകരിച്ച് സി.എച്ച് സെന്റര്&#x200d; സ്ഥാപിതമായത് കോഴിക്കോട് മെഡിക്കല്&#x200d; കോളജിലാണ്. 2001 സെപ്തംബര്&#x200d; 6ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; വാടക റൂമില്&#x200d; തുടക്കം കുറിച്ച ഈ സന്നദ്ധസംഘടന ആയിരക്കണക്കിന് രോഗികള്&#x200d;ക്കാണ് കഴിഞ്ഞ 17 വര്&#x200d;ഷക്കാലം കൊണ്ട് ആശ്രയമായത്. നിര്&#x200d;ധന രോഗികളെ സഹായിക്കുന്നതില്&#x200d; അതുല്യമാതൃകയാണ് സി.എച്ച് സെന്റര്&#x200d; സൃഷ്ടിച്ചിട്ടുള്ളത്. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പി.എം മൊയ്തീന്&#x200d; കോയ</strong></p>
<p>കോഴിക്കോട്: സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആഹ്വാനം അനുസരിച്ച് ഇന്ന് സി.എച്ച് സെന്റര്&#x200d; ദിനമായി ആചരിക്കുന്നു. സംസ്ഥാനത്ത് ആതുരാലയം കേന്ദ്രീകരിച്ച് സി.എച്ച് സെന്റര്&#x200d; സ്ഥാപിതമായത് കോഴിക്കോട് മെഡിക്കല്&#x200d; കോളജിലാണ്. 2001 സെപ്തംബര്&#x200d; 6ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; വാടക റൂമില്&#x200d; തുടക്കം കുറിച്ച ഈ സന്നദ്ധസംഘടന ആയിരക്കണക്കിന് രോഗികള്&#x200d;ക്കാണ് കഴിഞ്ഞ 17 വര്&#x200d;ഷക്കാലം കൊണ്ട് ആശ്രയമായത്. നിര്&#x200d;ധന രോഗികളെ സഹായിക്കുന്നതില്&#x200d; അതുല്യമാതൃകയാണ് സി.എച്ച് സെന്റര്&#x200d; സൃഷ്ടിച്ചിട്ടുള്ളത്.</p>
<p>പാവപ്പെട്ട രോഗികള്&#x200d;ക്ക് സൗജന്യമരുന്ന്, ഭക്ഷണം, ചികിത്സാ സഹായങ്ങള്&#x200d;, വളണ്ടിയര്&#x200d; സേവനം, ആംബുലന്&#x200d;സ് സര്&#x200d;വീസ്, രക്തദാനം, മയ്യിത്ത് പരിപാലനം, സൗജന്യമായി ഡയാലിസിസ്,അള്&#x200d;ട്രാ സൗണ്ട് സ്‌കാന്&#x200d;, ലാബ് ടെസ്റ്റുകള്&#x200d;, മെഡിക്കല്&#x200d; കോളജ് ആസ്പത്രി വാര്&#x200d;ഡ് നവീകരണമുള്&#x200d;പ്പെടെയുള്ള സഹായങ്ങള്&#x200d; തുടങ്ങി നിരവധി സേവനങ്ങളാണ് ചെയ്തുവരുന്നത്. 2010ല്&#x200d; ആരംഭിച്ച ഡയാലിസിസ് സെന്ററില്&#x200d; ദിനംപ്രതി മൂന്ന് ഷിഫ്റ്റുകളിലായി 48 രോഗികള്&#x200d;ക്ക് സൗജന്യമായി അവരുടെ ജീവിതാന്ത്യം വരെ ഡയാലിസിസ് ചെയ്തു കൊടുക്കുകയെന്നത് ഏഷ്യയിലെ തന്നെ തുല്യതയില്ലാത്ത പ്രവര്&#x200d;ത്തനമാണ്. ഒന്നേകാല്&#x200d; കോടിയോളം രൂപ ഒരു വര്&#x200d;ഷത്തില്&#x200d; ഇതിനായി ചെലവഴിക്കുന്നുണ്ട്.</p>
<p>മൂന്നു കോടി രൂപ ചെലവില്&#x200d; നിര്&#x200d;മിക്കുന്ന ഡോര്&#x200d;മെറ്ററി നിര്&#x200d;മാണം ആരംഭിച്ചു. അത്യാസന്ന നിലയിലുള്ള രോഗികളെ മറ്റു ഹോസ്പിറ്റലിലേക്കും മറ്റും കൊണ്ടുപോകുന്നതിന് ഐ.സി.യു സൗകര്യത്തോടു കൂടിയുള്ള ആംബുലന്&#x200d;സ് ഉടനെ പുറത്തിറങ്ങും.<br />
മള്&#x200d;ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രി സ്ഥാപിക്കാന്&#x200d; തീരുമാനിച്ചിട്ടുണ്ട്. ഇതിനു വേണ്ടി കോഴിക്കോട്-വയനാട് നാഷണല്&#x200d; ഹൈവേയില്&#x200d; താമരശ്ശേരിക്ക് സമീപം മലോറത്ത് ആവശ്യമായ സ്ഥലം വാങ്ങുകയും ബില്&#x200d;ഡിങ് നിര്&#x200d;മിക്കുന്നതിനുള്ള പ്രാരംഭ പ്രവര്&#x200d;ത്തനങ്ങളും നടന്നുവരുന്നു.</p>
<p>റമസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് സി.എച്ച് സെന്ററിനു വേണ്ടിയുള്ള മുഖ്യപിരിവ് നടക്കുന്നത്. പള്ളികള്&#x200d;, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്&#x200d;, വീടുകള്&#x200d; കേന്ദ്രീകരിച്ച് പ്രവര്&#x200d;ത്തകര്&#x200d; ഫണ്ട് ശേഖരിക്കും. ലഭ്യമായ തുക ജൂണ്&#x200d; 10ന് മുമ്പായി സി.എച്ച്. സെന്ററില്&#x200d; ഏല്&#x200d;പ്പിക്കുവാനും എല്ലാ പ്രവര്&#x200d;ത്തകരും അകമഴിഞ്ഞ പരിശ്രമിക്കണമെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; അഭ്യര്&#x200d;ത്ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ch-center-day-may-25.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംവരണ നിഷേധത്തിന്റെ മറുമൊഴി</title>
		<link>https://www.chandrikadaily.com/article-on-reservation.html</link>
					<comments>https://www.chandrikadaily.com/article-on-reservation.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 28 Apr 2018 18:32:29 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ch mohammad koya]]></category>
		<category><![CDATA[reservation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=82452</guid>

					<description><![CDATA[ടി.പി.എം. ബഷീര്&#x200d; 1957 ജൂണ്&#x200d; 12ലെ ബജറ്റ് ചര്&#x200d;ച്ചയില്&#x200d; സി.എച്ച് നടത്തിയ പ്രസംഗത്തിലും മുസ്‌ലിം പ്രാതിനിധ്യത്തെപ്പറ്റിയും ഓരോ സമുദായത്തിനും ക്വാട്ട നിശ്ചയിക്കേണ്ടതിനെപ്പറ്റിയും സവിസ്തരം പ്രതിപാദിച്ചു. &#8216;മുസ്‌ലിം പ്രാതിനിധ്യത്തെപ്പറ്റിയാണ് എനിക്ക് ഇനി ധരിപ്പിക്കാനുള്ളത്. മലബാര്&#x200d; തിരുവിതാംകൂര്&#x200d;-കൊച്ചിയോട് ചേര്&#x200d;ന്നതോടുകൂടി മുസ്‌ലിംകളുടെ പ്രാതിനിധ്യത്തോത് വര്&#x200d;ധിപ്പിക്കേണ്ടതാണ്. പ്രൊഫഷണല്&#x200d; കോളജുകളിലും ഗവണ്&#x200d;മെന്റ് സര്&#x200d;വീസുകളിലും അവര്&#x200d;ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം കിട്ടണം. മുമ്പ് പിന്നാക്ക സമുദായങ്ങള്&#x200d;ക്ക് നീക്കിവെച്ചിരുന്ന സീറ്റുകള്&#x200d; ആ സമുദായങ്ങളുടെ ഇടയില്&#x200d;ത്തന്നെ ഭാഗിച്ചിരുന്നു. പ്രസിഡണ്ട് ഭരണകാലത്ത് അത് എടുത്തുകളഞ്ഞു. അത് ശരിയായില്ലെന്ന് പിന്നീട് മുസ്‌ലിംകള്&#x200d;ക്ക് ഉണ്ടായ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ടി.പി.എം. ബഷീര്&#x200d;</strong></p>
<p>1957 ജൂണ്&#x200d; 12ലെ ബജറ്റ് ചര്&#x200d;ച്ചയില്&#x200d; സി.എച്ച് നടത്തിയ പ്രസംഗത്തിലും മുസ്‌ലിം പ്രാതിനിധ്യത്തെപ്പറ്റിയും ഓരോ സമുദായത്തിനും ക്വാട്ട നിശ്ചയിക്കേണ്ടതിനെപ്പറ്റിയും സവിസ്തരം പ്രതിപാദിച്ചു. &#8216;മുസ്‌ലിം പ്രാതിനിധ്യത്തെപ്പറ്റിയാണ് എനിക്ക് ഇനി ധരിപ്പിക്കാനുള്ളത്. മലബാര്&#x200d; തിരുവിതാംകൂര്&#x200d;-കൊച്ചിയോട് ചേര്&#x200d;ന്നതോടുകൂടി മുസ്‌ലിംകളുടെ പ്രാതിനിധ്യത്തോത് വര്&#x200d;ധിപ്പിക്കേണ്ടതാണ്. പ്രൊഫഷണല്&#x200d; കോളജുകളിലും ഗവണ്&#x200d;മെന്റ് സര്&#x200d;വീസുകളിലും അവര്&#x200d;ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം കിട്ടണം. മുമ്പ് പിന്നാക്ക സമുദായങ്ങള്&#x200d;ക്ക് നീക്കിവെച്ചിരുന്ന സീറ്റുകള്&#x200d; ആ സമുദായങ്ങളുടെ ഇടയില്&#x200d;ത്തന്നെ ഭാഗിച്ചിരുന്നു. പ്രസിഡണ്ട് ഭരണകാലത്ത് അത് എടുത്തുകളഞ്ഞു. അത് ശരിയായില്ലെന്ന് പിന്നീട് മുസ്‌ലിംകള്&#x200d;ക്ക് ഉണ്ടായ അനുഭവം തെളിയിക്കുന്നു. മുഖ്യമന്ത്രി പറയണം, നടക്കാനുള്ള നിയമനങ്ങളില്&#x200d; ഞങ്ങളുടെ ക്വാട്ട കിട്ടുന്നതിന് നടപടിയെടുക്കുമെന്ന്. മുസ്‌ലിംകള്&#x200d;ക്ക് എഞ്ചിനീയറിങ് കോളജിലും മെഡിക്കല്&#x200d; കോളജിലും അഗ്രികള്&#x200d;ച്ചര്&#x200d; കോളജിലും പ്രാതിനിധ്യം കിട്ടണം.&#8217;<br />
1957 ജൂണ്&#x200d; 13ന് ധനാഭ്യര്&#x200d;ത്ഥന ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്ത് സംസാരിക്കവെ സി.എച്ച് വീണ്ടും മുസ്‌ലിം പ്രാതിനിധ്യത്തിന് വേണ്ടി വാദിച്ചു&#8221;. പിന്നൊന്ന് പറയാനുള്ളത് നിയമനത്തിലുള്ള മറ്റുചില ക്രമക്കേടുകളെപ്പറ്റിയാണ്. ബാക്ക്‌വേഡ് എന്ന പേരില്&#x200d; ചില സമുദായങ്ങളെ തരംതിരിച്ച് വെച്ചിട്ടുണ്ട്. ഈ സമുദായക്കാര്&#x200d;ക്ക് ഓരോരുത്തര്&#x200d;ക്കും ഇത്ര എന്ന കണക്കിലാണ് മുമ്പ് കിട്ടിയിരുന്നത്. ഇന്ന് ബാക്ക്‌വേഡ് കമ്മ്യൂണിറ്റി എന്നുള്ളതിനെ ഒന്നായി ചേര്&#x200d;ത്ത് ബാക്ക്‌വേഡിലുള്ള ചില ഫോര്&#x200d;വേഡുകാര്&#x200d; സ്ഥാനങ്ങള്&#x200d; കരസ്ഥമാക്കുകയാണ്. അങ്ങനെ വരാതിരിക്കുന്നതിന് മലബാറിലുള്ളവരെക്കൂടെ കണക്കിലെടുത്ത് ഓരോ ബാക്ക്‌വേഡ് കമ്മ്യൂണിറ്റിക്കും ജനസംഖ്യാനുപാതികമായി ക്വാട്ട നിശ്ചയിച്ച് അവര്&#x200d;ക്ക് ന്യായമായ വിഹിതം കിട്ടുന്നതിന് പരിശ്രമിക്കണമെന്നും എനിക്ക് അഭിപ്രായമുണ്ട്.<br />
അടുത്തതായി എനിക്ക് പറയാനുള്ളത് മുസ്‌ലിംകളുടെ പ്രാതിനിധ്യത്തെപ്പറ്റിയാണ്. സര്&#x200d;വ്വീസ് കമ്മീഷനില്&#x200d; ഒരു മുസ്‌ലിം ഇല്ല. തിരുവിതാംകൂര്&#x200d;-കൊച്ചി കമ്മീഷനായിരുന്ന കാലത്തും ഒരു മുസ്‌ലിം ഉണ്ടായിരുന്നില്ല. മുസ്‌ലിം സമുദായം ഈ നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമുദായമാണ്. ഒരു മുസ്‌ലിം, കമ്മീഷനില്&#x200d; ഉണ്ടായിരുന്നാല്&#x200d; മുസ്‌ലിം സമുദായത്തോട് പക്ഷപാതം കാണിക്കുകയില്ല. ഏതെങ്കിലും ഒരു മുസ്‌ലിം കമ്മീഷനില്&#x200d; ഉണ്ടായിരുന്നാല്&#x200d;ത്തന്നെ ആ മനുഷ്യന്&#x200d; ഉള്ളപ്പോള്&#x200d; എങ്ങനെ പക്ഷപാതപരമായി പ്രവര്&#x200d;ത്തിക്കുമെന്നുള്ള മനസ്സാക്ഷിക്കുത്തുണ്ടായി നീതി പ്രവര്&#x200d;ത്തിക്കും. പുറത്തുള്ള ആളുകള്&#x200d;ക്കും അപ്പോള്&#x200d; ഒരു വിശ്വാസമുണ്ടാകും. നമ്മുടെ ആളും കമ്മീഷനില്&#x200d; ഉണ്ടല്ലോ എന്ന്. സര്&#x200d;വീസ് കമ്മീഷനില്&#x200d; ഒരു യോഗ്യനായ മുസ്‌ലിമിനെ നിയമിക്കുന്നതില്&#x200d; യാതൊരു തെറ്റുമില്ല. അങ്ങനെ മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യക്കാര്യത്തില്&#x200d; ശ്രദ്ധ പതിപ്പിക്കണമെന്ന് ഞാന്&#x200d; ആവശ്യപ്പെടുന്നു.<br />
സി.എച്ച് നടത്തിയ നിരന്തര പോരാട്ടം ഒടുവില്&#x200d; വിജയം കണ്ടു. പ്രഥമ ഗവണ്&#x200d;മെന്റ് അധികാരത്തില്&#x200d; വരുമ്പോള്&#x200d; നിലവിലുണ്ടായിരുന്ന 1957 ഫെബ്രുവരി ആറിലെ സംവരണ ഉത്തരവ് ഭേദഗതി ചെയ്ത് 1957 ജൂലൈ 22ന് പുതിയ ഉത്തരവ് ഇറക്കി. പിന്നാക്ക സമുദായങ്ങള്&#x200d;ക്ക് 35 ശതമാനം സംവരണം 40 ശതമാനമാക്കി ഉയര്&#x200d;ത്തി. ഈഴവ-തിയ്യ വിഭാഗത്തിന് 14 ശതമാനം, മുസ്‌ലിംകള്&#x200d;ക്ക് 10 ശതമാനം, ലത്തീന്&#x200d; കത്തോലിക്കര്&#x200d;ക്ക് 5 ശതമാനം, മറ്റു പിന്നാക്ക ക്രിസ്ത്യാനികള്&#x200d;ക്ക് ഒരു ശതമാനം, മറ്റു പിന്നാക്ക വിഭാഗങ്ങള്&#x200d;ക്ക് 10 ശതമാനം എന്നിങ്ങനെയായിരുന്നു വ്യവസ്ഥ. പട്ടികജാതി 8 ശതമാനം, പട്ടികവര്&#x200d;ഗം 2 ശതമാനം എന്നിങ്ങനെയും നിശ്ചയിച്ചു. അങ്ങനെ 50 ശതമാനം സംവരണവും 50 ശതമാനം മെറിറ്റും എന്ന വ്യവസ്ഥ ഇന്ത്യയിലാദ്യമായി കേരളത്തില്&#x200d; നിലവില്&#x200d; വന്നു. ഇന്ത്യയുടെ ചരിത്രത്തില്&#x200d; ഒട്ടേറെ പിന്നാക്ക കമ്മീഷനുകള്&#x200d; നിയമിക്കപ്പെടുകയുണ്ടായി. ഭരണഘടനയുടെ 340-ാം വകുപ്പനുസരിച്ചാണ് ഇത്തരം കമ്മീഷനുകള്&#x200d; നിയമിക്കപ്പെടുന്നത്. രാജ്യത്തെ പ്രഥമ പിന്നാക്ക കമ്മീഷന്&#x200d; രൂപീകരിച്ച് രാഷ്ട്രപതി 1953 ജനുവരി 29ന് വിജ്ഞാപനം പുറപ്പെടുവിച്ചു. പാര്&#x200d;ലമെന്റംഗമായ കാക്കാ സാഹിബ് കലേക്കര്&#x200d; ആയിരുന്നു ചെയര്&#x200d;മാന്&#x200d;. അതിനാല്&#x200d; പില്&#x200d;ക്കാലത്ത് ഈ കമ്മീഷന്&#x200d; കാക്കാകലേക്കര്&#x200d; കമ്മീഷന്&#x200d; എന്ന് അറിയപ്പെട്ടു. പിന്നാക്ക ന്യൂനപക്ഷ വിഭാഗം യാതൊരു യോഗ്യതയുമില്ലാതെ അനര്&#x200d;ഹമായതെന്തോ കവര്&#x200d;ന്നെടുക്കാന്&#x200d; നടത്തുന്ന ഉപാധിയാണ് സംവരണമെന്നും ഇതുമൂലം മതിയായ യോഗ്യതകളുണ്ടായിട്ടും സവര്&#x200d;ണ യുവാക്കള്&#x200d; ഉദ്യോഗ രംഗത്തുനിന്ന് നിഷ്‌കാസിതരായി ജീവിതമെടുക്കുകയെന്ന ദുരന്തത്തിന് വിധേയരാവുകയാണെന്നുള്ള പ്രതീതി ജനിപ്പിക്കുന്ന പ്രചാരണങ്ങളുമുണ്ടായി. ഗുരുതരമായ തെറ്റിദ്ധാരണകളുയര്&#x200d;ത്തുന്ന ഒട്ടേറെ കാര്യങ്ങള്&#x200d; സവര്&#x200d;ണ ലോബി ആസൂത്രിതമായി ഇതിനുവേണ്ടി ആവിഷ്‌കരിച്ചു.<br />
മണ്ഡല്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് നടപ്പാക്കുന്നതിനെതിരായ ഹരജി സുപ്രീം കോടതിയില്&#x200d; വിചാരണ ചെയ്തുകൊണ്ടിരിക്കെ സുപ്രീം കോടതിയിലെ അഭിഭാഷകര്&#x200d; ഒരു ദിവസത്തെ കോടതി നടപടികള്&#x200d; ബഹിഷ്‌കരിക്കുകയുണ്ടായി. സവര്&#x200d;ണ ലോബിയുടെ സ്വാധീനം എത്രവ്യാപകമാണെന്ന് ഇത് വ്യക്തമാക്കുന്നു. മണ്ഡല്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് നടപ്പാക്കുന്നതിനെതിരെ ആത്മഹത്യശ്രമം നടത്തിയ രാജീവ് ഗോസ്വാമിമാരുടെ കാര്യവും മറക്കാറാട്ടിയില്ല. ഇങ്ങനെ പ്രത്യക്ഷവും പരോക്ഷവുമായ ഒട്ടേറെ കുതന്ത്രങ്ങള്&#x200d; സവര്&#x200d;ണവര്&#x200d;ഗം ആവിഷ്‌ക്കരിക്കുകയുണ്ടായി. ദ്വിജന്&#x200d;മാരുടെ താല്&#x200d;പ്പര്യങ്ങള്&#x200d; തിരിച്ചറിയപ്പെടുകയും ഒപ്പം അധസ്ഥിത വര്&#x200d;ഗങ്ങളില്&#x200d; ആശാഹമായ ഉണര്&#x200d;വ് സംജാതമാവുകയും ചെയ്ത സവിശേഷ സാഹചര്യവും മണ്ഡല്&#x200d; പ്രക്ഷോഭ വേളയിലുണ്ടായി. ദേശീയതലത്തില്&#x200d; ഉണര്&#x200d;വിനെ ജാതി രാഷ്ട്രീയമെന്ന് അധിക്ഷേപിക്കുന്നവരുണ്ടായെങ്കിലും പിന്നാക്ക &#8211; അധസ്ഥിത വര്&#x200d;ഗങ്ങള്&#x200d; രാഷ്ട്രീയമായി സംഘടിക്കുകയും പല സംസ്ഥാനങ്ങളിലും അധികാരം കയ്യാളുകളും ചെയ്തു. മണ്ഡല്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് രാഷ്ട്രീയ ഭൂമികയില്&#x200d; സ്വയം നിര്&#x200d;ണയാധികാരത്തിന് പിന്നാക്ക സമുദായങ്ങളെ പ്രാപ്തമാക്കുന്നതില്&#x200d; ശ്രദ്ധേയമായ പങ്ക് വഹിച്ചു. 1980 മെയ് 10ന് ഡോ. രാജോഗോപാല്&#x200d; സിംഗ് അധ്യക്ഷനായി പത്ത് അംഗങ്ങളുള്ള ഒരു കമ്മിറ്റിയിലെ ന്യൂനപക്ഷങ്ങള്&#x200d;, പട്ടികജാതി &#8211; പട്ടികവര്&#x200d;ഗങ്ങള്&#x200d; മറ്റു ദുര്&#x200d;ബല വിഭാഗങ്ങള്&#x200d; എന്നിവരുടെ സ്ഥിതി പഠിക്കുന്നതിനും ശുപാര്&#x200d;ശകള്&#x200d; സമര്&#x200d;പ്പിക്കുന്നതിനുമായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിയമിച്ചു. 1981 ജനുവരി 31ന് ഇടക്കാല റിപ്പോര്&#x200d;ട്ടും 1983 ജൂണ്&#x200d; 14ന് അന്തിമറിപ്പോര്&#x200d;ട്ടും സമര്&#x200d;പ്പിച്ചു. &#8216;ഹൈപവര്&#x200d; പാനല്&#x200d;&#8217; എന്നാണ് ഈ കമ്മിറ്റി അറിയപ്പെട്ടത്. കാക്കാ കലേക്കര്&#x200d; കമ്മീഷന്റെ അതേ ഗതിയാണ് ഈ കമ്മീഷനും ഉണ്ടായത്. കേരളത്തില്&#x200d; കെ.കെ വിശ്വനാഥന്&#x200d; കമ്മിറ്റി (1961-63), കുമാരന്&#x200d;പിള്ളി കമ്മീഷന്&#x200d; (1965), നെട്ടൂര്&#x200d; കമ്മീഷന്&#x200d; (1970), നാരായണപിള്ള കമ്മീഷന്&#x200d; (1985), ഡോ. ബാബു വിജയ്‌നാഥ് കമ്മീഷന്&#x200d; (1982) തുടങ്ങിയ നിരവധി കമ്മീഷനുകള്&#x200d; പിന്നാക്ക സമുദായങ്ങളെപ്പറ്റിയും പട്ടികജാതി- വര്&#x200d;ഗ വിഭാഗങ്ങളെപ്പറ്റിയും പഠിക്കുന്നതിനും ആവശ്യമായ നിര്&#x200d;ദേശങ്ങള്&#x200d; സമര്&#x200d;പ്പിക്കുന്നതിനും നിയോഗിക്കപ്പെടുകയുണ്ടായി.<br />
മണ്ഡല്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് നടപ്പിക്കുന്നതിനെതിരെ വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതികളിലുമായി 112-ഓളം റിട്ട് ഹരജികള്&#x200d; ഫയല്&#x200d; ചെയ്യപ്പെട്ടിരുന്നു. ഇതിനു പുറമെ 1991 സെപ്തംബര്&#x200d; 25ന് സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്ന മുന്നാക്കക്കാര്&#x200d;ക്ക് 10 ശതമാനം സംവരണം അനുവദിച്ചുകൊണ്ട് സര്&#x200d;ക്കാര്&#x200d; പുറപ്പെടുവിച്ച ഉത്തരവും കോടതിയില്&#x200d; ചോദ്യം ചെയ്യപ്പെട്ടു. കോണ്&#x200d;ഗ്രസിന്റെ പ്രകടന പത്രികയില്&#x200d; പിന്നോക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്&#x200d;ക്കായി സംവരണം നിജപ്പെടുത്തുമെന്ന് പറഞ്ഞ കാര്യം സര്&#x200d;ക്കാര്&#x200d; കോടതിയില്&#x200d; ബോധിപ്പിച്ചു.<br />
ഈ കേസുകളുടെ വിധിയോടനുബന്ധിച്ച് സുപ്രീം ഒമ്പത് ജഡ്ജിമാര്&#x200d; ഉള്&#x200d;ക്കൊള്ളുന്ന സിറ്റിങ് സംവരണ പ്രശ്‌നത്തില്&#x200d; ക്രീമിലെയറിനെ കണ്ടെത്തണമെന്ന് നിര്&#x200d;ദേശിച്ചു. 1992 നവംബര്&#x200d; 16നാണ് ശ്രദ്ധേയമായ ഈ വിധിയുണ്ടായത്. പിന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്&#x200d;ക്കുന്നവരെയാണ് ക്രീമിലെയര്&#x200d; എന്നതു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ക്രീമിലെയറിനെ കണ്ടെത്തണമെന്ന് പറഞ്ഞ കോടതി അതിന് മാനദണ്ഡം നിശ്ചയിച്ചില്ല. ക്രീമിലെയറിന് മാനദണ്ഡം നിശ്ചയിക്കാന്&#x200d; പാറ്റ്‌നാ ഹൈക്കോടതി മുന്&#x200d;ജഡ്ജി ജസ്റ്റിസ് രാംനന്ദന്&#x200d; പ്രസാദിന്റെ നേതൃത്വത്തില്&#x200d; നാലംഗ സമിതിയെ കേന്ദ്രസര്&#x200d;ക്കാര്&#x200d; നിശ്ചയിച്ചു. എം.എല്&#x200d;. സഹാറെ, പി.എസ് കൃഷ്ണന്&#x200d;, ആര്&#x200d;.ജെ മജീദിയ എന്നിവരായിരുന്നു അംഗങ്ങള്&#x200d;. 1993 ഫെബ്രുവരി 22ന് നിയോഗിക്കപ്പെട്ട കമ്മീഷന്&#x200d; 1993 മാര്&#x200d;ച്ച് 10ന് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; 1993 സെപ്തംബര്&#x200d; 8ന് ഓഫീസ് മെമ്മോറാണ്ടം പ്രസിദ്ധീകരിക്കുകയും ചെയ്തു.<br />
മൂന്നാം ക്രീമിലെയര്&#x200d; കമ്മീഷന്&#x200d; എന്നറിയപ്പെട്ടു. ഈ കമ്മീഷനെതിരെയും എന്&#x200d;.എസ്.എസ് ഒട്ടേറെ തടസ്സവാദങ്ങളുമായി രംഗത്തുവന്നു. ജോസഫ് കമ്മിറ്റിയുടെ ഒന്നര ലക്ഷം വരുമാനപരിധി യാതൊരു കാരണവശാലും വര്&#x200d;ധിപ്പിക്കരുതെന്നായിരുന്നു അവരുടെ പ്രധാന വാദം. എന്നാല്&#x200d; ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്&#x200d; ക്രീമിലെയര്&#x200d; നിര്&#x200d;ണയത്തിനുള്ള വരുമാന പരിധി നാലര ലക്ഷമാക്കി. 2008 ജൂലൈ ഒന്നിന് കേന്ദ്രസര്&#x200d;ക്കാറിന് ശിപാര്&#x200d;ശ സമര്&#x200d;പ്പിച്ചതിന്റെ അടിസ്ഥാനത്തില്&#x200d; രാജേന്ദ്രബാബു കമ്മീഷനും സംസ്ഥാന സര്&#x200d;ക്കാറിന് ശിപാര്&#x200d;ശ നല്&#x200d;കി. 2009 ജൂണ്&#x200d; 30ന് അന്തിമ റിപ്പോര്&#x200d;ട്ട് നല്&#x200d;കി. ക്രീമിലെയര്&#x200d; വരുമാന പരിധി നാലര ലക്ഷമാക്കി ഉയര്&#x200d;ത്തിയതിനെതിരെയും എന്&#x200d;.എസ്.എസ് സുപ്രീംകോടതിയെ സമീപിച്ചു. ഹരജി ഫയലില്&#x200d; സ്വീകരിച്ചുവെങ്കിലും സ്റ്റേ അനുവദിച്ചില്ല. മാത്രമല്ല. ക്രീമിലെയര്&#x200d; വരുമാന പരിധി നിര്&#x200d;ണയിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്&#x200d;ക്കാറിനാണെന്ന് സുപ്രീംകോടതി വിധിക്കുകയും ചെയ്തു. മത ഭാഷാ ന്യൂനപക്ഷങ്ങളില്&#x200d; സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്&#x200d;ക്കുന്ന വിഭാഗങ്ങളെ കണ്ടെത്താനുള്ള മാനദണ്ഡം നിശ്ചയിക്കാനും ക്ഷേമത്തിനായുള്ള നടപടികള്&#x200d; നിര്&#x200d;ദ്ദേശിക്കാനും വേണ്ടിയാണ് രംഗനാഥ മിശ്ര കമ്മീഷന്&#x200d; നിയമിതമാകുന്നത്. 2004 ഒക്‌ടോബര്&#x200d; 29ന് കേന്ദ്രസര്&#x200d;ക്കാര്&#x200d; തീരുമാനമെടുത്തെങ്കിലും 2005 മാര്&#x200d;ച്ച് 21നാണ് കമ്മീഷന്&#x200d; രൂപീകൃതമായത്. ജസ്റ്റിസ് രംഗനാഥ മിശ്ര ചെയര്&#x200d;മാനും ഡോ. താഹിര്&#x200d; മഹ്മൂദ്, ഡോ. അനില്&#x200d; വില്&#x200d;സന്&#x200d;, ഡോ. മൊഹീന്ദര്&#x200d; സിംഗ് എന്നിവര്&#x200d; അംഗങ്ങളും ആശാദാസ് മെമ്പര്&#x200d; സെക്രട്ടറിയുമായിരുന്നു. 2007 മെയ് 10ന് കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചു.സംവരണാര്&#x200d;ഹരായ പിന്നാക്ക സമുദായങ്ങളുടെ വിശിഷ്യാ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥക്കും ഒട്ടേറെ പരിഹാര നിര്&#x200d;ദ്ദേശങ്ങളാണ് ഈ കമ്മീഷന്&#x200d; അവതരിപ്പിച്ചത്. ദേശീയ മത-ഭാഷാ ന്യൂനപക്ഷ കമ്മീഷന്&#x200d; എന്നും ഈ കമ്മീഷന്&#x200d; അറിയപ്പെട്ടു. (തുടരും)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-on-reservation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.എച്ചിന്റെ വാക്കുകള്‍ ഒരിക്കലും തോറ്റിരുന്നില്ല</title>
		<link>https://www.chandrikadaily.com/editorial-page-article-23-december-2016-pinarayi-vijayan.html</link>
					<comments>https://www.chandrikadaily.com/editorial-page-article-23-december-2016-pinarayi-vijayan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 22 Dec 2016 18:17:53 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ch]]></category>
		<category><![CDATA[ch mohammad koya]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=14100</guid>

					<description><![CDATA[പിണറായി വിജയന്‍ (കേരള മുഖ്യമന്ത്രി) പൊതു പ്രവര്‍ത്തകര്‍ ജാതി-വര്‍ഗീയ ചിന്തകള്‍ക്ക് അതീതരാവണമെന്ന കാഴ്ചപാടായിരുന്നു സി.എച്ച് മുഹമ്മദ്‌കോയയുടേത്. ജനാധിപത്യപരവും തീവ്രവാദ വിരുദ്ധവുമായ വീക്ഷണമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ സേവനം വലുതാണ്. രാഷ്ട്രം വര്‍ഗീയതയുടെ വെല്ലുവിളികള്‍ നേരിടുമ്പോള്‍ മത സൗഹാര്‍ദ്ദത്തിലൂടെ അതിനെ ചെറുക്കാന്‍ രാജ്യത്തെ പ്രാപ്തരാക്കുക എന്നതാണ് രാഷ്ട്രീയ ധര്‍മ്മമെന്ന് സി.എച്ച് ഓര്‍മ്മിപ്പിച്ചു. മതം തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും വഴുതി വീഴാതിരിക്കാനുള്ള രാഷ്ട്രീയ നിലപാടുകളായിരുന്നു സി.എച്ചിന്റേത്. വര്‍ഗീയ-തീവ്രവാദ സ്വാധീനങ്ങളെ വലിയൊരളവില്‍ ചെറുക്കുന്നതില്‍ അതു വഴിവെച്ചു. കേരളത്തിലെ മുസ്‌ലിം സമൂഹത്തെ ഇന്ത്യന്‍ പൊതു [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പിണറായി വിജയന്&#x200d;</strong><br />
<em>(കേരള മുഖ്യമന്ത്രി)</em></p>
<p>പൊതു പ്രവര്&#x200d;ത്തകര്&#x200d; ജാതി-വര്&#x200d;ഗീയ ചിന്തകള്&#x200d;ക്ക് അതീതരാവണമെന്ന കാഴ്ചപാടായിരുന്നു സി.എച്ച് മുഹമ്മദ്‌കോയയുടേത്. ജനാധിപത്യപരവും തീവ്രവാദ വിരുദ്ധവുമായ വീക്ഷണമുള്ള പുതുതലമുറയെ വളര്&#x200d;ത്തിയെടുക്കുന്നതില്&#x200d; അദ്ദേഹത്തിന്റെ സേവനം വലുതാണ്. രാഷ്ട്രം വര്&#x200d;ഗീയതയുടെ വെല്ലുവിളികള്&#x200d; നേരിടുമ്പോള്&#x200d; മത സൗഹാര്&#x200d;ദ്ദത്തിലൂടെ അതിനെ ചെറുക്കാന്&#x200d; രാജ്യത്തെ പ്രാപ്തരാക്കുക എന്നതാണ് രാഷ്ട്രീയ ധര്&#x200d;മ്മമെന്ന് സി.എച്ച് ഓര്&#x200d;മ്മിപ്പിച്ചു. മതം തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും വഴുതി വീഴാതിരിക്കാനുള്ള രാഷ്ട്രീയ നിലപാടുകളായിരുന്നു സി.എച്ചിന്റേത്. വര്&#x200d;ഗീയ-തീവ്രവാദ സ്വാധീനങ്ങളെ വലിയൊരളവില്&#x200d; ചെറുക്കുന്നതില്&#x200d; അതു വഴിവെച്ചു. കേരളത്തിലെ മുസ്‌ലിം സമൂഹത്തെ ഇന്ത്യന്&#x200d; പൊതു ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്&#x200d; സി.എച്ച് പ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്.<br />
ജനാധിപത്യവും മത നിരപേക്ഷതയും ദേശീയതയും മത വിരുദ്ധമാണെന്ന് ചില നിക്ഷിപ്ത താല്&#x200d;പര്യക്കാര്&#x200d; പ്രചരിപ്പിച്ചിരുന്ന കാലത്ത് അതിനെ പ്രതിരോധിച്ച് സ്വ സമുദായത്തെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്&#x200d;ക്ക് വേണ്ടി വാദിക്കുമ്പോള്&#x200d; തന്നെ ഇതര സമുദായങ്ങളോട് സാഹോദര്യവും സഹവര്&#x200d;ത്തിത്വവും പുലര്&#x200d;ത്തി. ഇതര സമുദായങ്ങളുടെ അവകാശങ്ങളിലേക്ക് കടന്നു കയറാതിരിക്കാനുള്ള ജനാധിപത്യ ബോധവും സഹിഷ്ണുതയും വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും സി.എച്ച് പുലര്&#x200d;ത്തി. മികച്ച വാഗ്മിയായിരുന്ന സി.എച്ച് മുസ്‌ലിം സമുദായത്തിന്റെ അര്&#x200d;ഹമായ അവകാശങ്ങള്&#x200d;ക്ക് വേണ്ടി നിലയുറപ്പിച്ചു. വാക്കുകള്&#x200d; തന്നെയായിരുന്നു അദ്ദേഹത്തിന്റെ ആയുധം. അവകാശങ്ങള്&#x200d;ക്ക് വേണ്ടി പോരാടാന്&#x200d; മറ്റ് ആയുധങ്ങളൊന്നും അദ്ദേഹത്തിന് ആവശ്യമുണ്ടായിരുന്നില്ല. വാക്കുകള്&#x200d; തോല്&#x200d;ക്കുന്നിടത്തേ ആയുധം വേണ്ടൂ. സി.എച്ചിന്റെ വാക്കുകള്&#x200d; ഒരിക്കലും തോറ്റിരുന്നില്ല. നിശ്ചിത മൂര്&#x200d;ച്ചയോടെ അതു ലക്ഷ്യസ്ഥാനങ്ങളില്&#x200d; തറച്ചു.<br />
1967ലെ ഇ.എം.എസ് മന്ത്രിസഭയില്&#x200d; വിദ്യാഭ്യാസ മന്ത്രിയായിരുന്ന അദ്ദേഹം വിദ്യാഭ്യാസ രംഗത്തു പുരോഗമന ആശയങ്ങള്&#x200d; നടപ്പാക്കുന്നതിന്റെ വക്താവായി. വിദ്യാഭ്യാസപരമായി പിന്നാക്കം നിന്ന മുസ്്‌ലിം സമൂഹത്തെ വിദ്യാഭ്യാസ രംഗത്തേക്ക് ആകര്&#x200d;ഷിക്കാനുള്ള കര്&#x200d;മ്മപദ്ധതികള്&#x200d; ആവിഷ്‌കരിച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രാദേശിക പിന്നാക്കാവസ്ഥ സംബന്ധിച്ച് സമഗ്ര പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്&#x200d; പുതിയ സ്‌കൂളുകള്&#x200d; തുറന്നു. മുസ്‌ലിം പെണ്&#x200d;കുട്ടികള്&#x200d;ക്ക് ഹൈസ്‌കൂള്&#x200d; വിദ്യാഭ്യാസത്തിന് സ്‌കോളര്&#x200d;ഷിപ്പ് ഏര്&#x200d;പ്പെടുത്തി. കാലിക്കറ്റ്, കൊച്ചി സര്&#x200d;വകലാശാലകള്&#x200d; കൊണ്ടുവന്നതിന് പിന്നിലും സി.എച്ചിന്റെ ദീര്&#x200d;ഘവീക്ഷണമുണ്ടായിരുന്നു.<br />
തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതത്തിനിടയിലും പ്രഗല്&#x200d;ഭനായ പത്രാധിപരായി ശോഭിക്കാന്&#x200d; സി.എച്ചിനായി. സാഹിത്യ തല്&#x200d;പരനായ രാഷ്ട്രീയ നേതാവായിരുന്ന അദ്ദേഹം മികച്ച വായനക്കാരനുമായിരുന്നു. ഇക്കാലത്തെ പ്രശസ്തരായ പല എഴുത്തുകാരും സി.എച്ചിന്റെ പ്രോത്സാഹനത്താല്&#x200d; സാഹിത്യ മണ്ഡലത്തില്&#x200d; ചുവടുറപ്പിച്ചവരാണ്. നിയമസഭാംഗം, സ്പീക്കര്&#x200d;, പ്രതിപക്ഷ പാര്&#x200d;ട്ടി നേതാവ്, മന്ത്രി, ഉപ മുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നിങ്ങനെ പ്രവര്&#x200d;ത്തിച്ച രംഗങ്ങളിലെല്ലാം കളങ്കമില്ലാത്ത സ്വന്തം വ്യക്തിത്വം സ്ഥാപിക്കാന്&#x200d; സി.എച്ചിന് സാധിച്ചു. സ്പീക്കര്&#x200d; എന്ന നിലക്ക് നിയമസഭാ നടപടികള്&#x200d; ജനാധിപത്യ മൂല്യങ്ങളിലുറപ്പിച്ച് ക്രമമായി മുന്നോട്ടു കൊണ്ടുപോകുന്നതില്&#x200d; അസാധാരണമായ പ്രാഗത്ഭ്യമാണ് കാണിച്ചത്.<br />
ഏതൊക്കെ മേഖലകളില്&#x200d; പ്രവര്&#x200d;ത്തിച്ചോ അവിടെയെല്ലാം തന്റെ മികവാര്&#x200d;ന്ന വ്യക്തിത്വത്തിന്റെ മുദ്ര പതിപ്പിക്കാന്&#x200d; സി.എച്ചിന് കഴിഞ്ഞിരുന്നു. സ്പീക്കറായും മുഖ്യമന്ത്രിയായും പല ചുമതലകളില്&#x200d; കേരളത്തിന്റെ ഭാഗധേയം നിര്&#x200d;ണ്ണായക ഘട്ടത്തില്&#x200d; നിര്&#x200d;ണ്ണയിക്കാന്&#x200d; അദ്ദേഹത്തിന് സാധിച്ചു. സാധാരണക്കാര്&#x200d;ക്കിടയില്&#x200d; നിന്ന് ഉയര്&#x200d;ന്നുവന്നൊരാളായതിനാല്&#x200d; അവരുടെ പ്രശ്‌നങ്ങള്&#x200d; മനസ്സിലാക്കാന്&#x200d; സി.എച്ചിന് എന്നും പ്രത്യേക കഴിവുണ്ടായിരുന്നു. മുമ്പില്&#x200d; വന്നു നില്&#x200d;ക്കുന്ന യാഥാര്&#x200d;ത്ഥ്യങ്ങളെ കാണാതെ കണ്ണടച്ചിരുട്ടാക്കുന്ന സമീപനം ഒരിക്കലും അദ്ദേഹം സ്വീകരിച്ചിരുന്നില്ല. സോവിയറ്റ് യൂണിയന്&#x200d; സന്ദര്&#x200d;ശിച്ച ശേഷം ആ നാടിനെകുറിച്ച് എഴുതിയപ്പോള്&#x200d; അദ്ദേഹത്തിന് സത്യങ്ങള്&#x200d; കാണുന്നതിന് ഒരിക്കലും തന്റെ രാഷ്ട്രീയ വിശ്വാസങ്ങള്&#x200d; തടസ്സമായില്ല. ഇങ്ങനെ പൊതുവില്&#x200d; വിശാലമായൊരു സമീപനം നിലനിര്&#x200d;ത്താന്&#x200d; അദ്ദേഹം ശ്രമിച്ചു.<br />
ന്യൂനപക്ഷ പുരോഗതിക്ക് തന്റേതായ വഴികളിലൂടെ സഞ്ചരിച്ച നേതാവായിരുന്നു സി.എച്ച്. എന്നാല്&#x200d;, അതൊരിക്കലും ഇതര മതങ്ങളോടുള്ള ആദരവില്&#x200d; കുറവുവരുത്തികൊണ്ടായിരുന്നില്ല. തന്റെ സമുദായം ഏതെങ്കിലും സ്വാധീനത്തിനു വഴങ്ങി മത വിദ്വേഷത്തിലേക്കു വഴുതി വീഴാതിരിക്കാനുള്ള ഉയര്&#x200d;ന്ന രാഷ്ട്രീയ ജാഗ്രത അദ്ദേഹം എന്നും പുലര്&#x200d;ത്തിയിരുന്നു. പൊതുമണ്ഡലത്തില്&#x200d; മതേതര വീക്ഷണത്തിന്റെ പ്രസക്തി വര്&#x200d;ധിച്ചുവരുന്ന പുതിയ കാലത്ത് അത്തരം ദര്&#x200d;ശനങ്ങള്&#x200d; മുന്&#x200d;നിര്&#x200d;ത്തി അവയുടെ സാക്ഷാത്കാരത്തിനു വേണ്ടി ധീരമായി നിലയുറപ്പിച്ച സി.എച്ച് മുഹമ്മദ്‌കോയയുടെ ഓര്&#x200d;മ്മകള്&#x200d; നിലനിര്&#x200d;ത്താന്&#x200d; ഉപകരിക്കുന്ന ഏതൊരു പ്രവൃത്തിയും അഭിനന്ദനാര്&#x200d;ഹമാണ്.</p>
<p>(കോഴിക്കോട് നടന്ന മുസ്‌ലിം ലീഗിന്റെ സി.എച്ച് അവാര്&#x200d;ഡ് ദാന ചടങ്ങില്&#x200d; നടത്തിയ പ്രസംഗത്തില്&#x200d; നിന്ന് )</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-23-december-2016-pinarayi-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
