<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ch muhammad koya &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ch-muhammad-koya/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 15 Feb 2024 06:41:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ch muhammad koya &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്&#x200d;ഷിപ്പിന് അപേക്ഷിക്കാം</title>
		<link>https://www.chandrikadaily.com/1apply-for-ch-muhammad-koya-scholarship.html</link>
					<comments>https://www.chandrikadaily.com/1apply-for-ch-muhammad-koya-scholarship.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 15 Feb 2024 06:40:13 +0000</pubDate>
				<category><![CDATA[Education]]></category>
		<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Apply]]></category>
		<category><![CDATA[ch muhammad koya]]></category>
		<category><![CDATA[Scholarship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290455</guid>

					<description><![CDATA[കേരളത്തില്&#x200d; പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ വിഭാഗത്തില്&#x200d;പെട്ട മുസ്ലിം, ക്രിസ്ത്യന്&#x200d;, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളില്&#x200d; പെട്ട വിദ്യാര്&#x200d;ത്ഥിനികള്&#x200d;ക്കാണ് സ്‌കോളര്&#x200d;ഷിപ്പ്.]]></description>
										<content:encoded><![CDATA[<p>സര്&#x200d;ക്കാര്&#x200d;/സര്&#x200d;ക്കാര്&#x200d; എയ്ഡഡ് സ്ഥാപനങ്ങളില്&#x200d; ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്&#x200d; കോഴ്സുകളില്&#x200d; പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്&#x200d;ഥിനികള്&#x200d;ക്ക് ഈ അധ്യയന വര്&#x200d;ഷത്തേക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്&#x200d;ഷിപ്പ്/ഹോസ്റ്റല്&#x200d; സ്റ്റൈപന്റ് (പുതിയത്) നല്കുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.</p>
<p>കേരളത്തില്&#x200d; പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ വിഭാഗത്തില്&#x200d;പെട്ട മുസ്ലിം, ക്രിസ്ത്യന്&#x200d;, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളില്&#x200d; പെട്ട വിദ്യാര്&#x200d;ത്ഥിനികള്&#x200d;ക്കാണ് സ്‌കോളര്&#x200d;ഷിപ്പ്. മെറിറ്റ് സീറ്റില്&#x200d; അഡ്മിഷന്&#x200d; ലഭിച്ച സ്വാശ്രയ മെഡിക്കല്&#x200d;/എന്&#x200d;ജിനിയറിങ് കോളേജുകളില്&#x200d; പഠിക്കുന്നവര്&#x200d;ക്കും സ്‌കോളര്&#x200d;ഷിപ്പിന് അപേക്ഷിക്കാം. ഒരു വിദ്യാര്&#x200d;ഥിനിക്ക് സ്‌കോളര്&#x200d;ഷിപ്പ് അല്ലെങ്കില്&#x200d; ഹോസ്റ്റല്&#x200d; സ്റ്റൈപ്പപെന്റ് എന്നിവയില്&#x200d; ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം.</p>
<p>ആദ്യ വര്&#x200d;ഷങ്ങളില്&#x200d; അപേക്ഷിക്കാന്&#x200d; കഴിയാതെ പോയവര്&#x200d;ക്കും ഇപ്പോള്&#x200d; പഠിക്കുന്ന വര്&#x200d;ഷത്തേക്കു അപേക്ഷിക്കാം. അപേക്ഷകര്&#x200d; യോഗ്യതാ പരീക്ഷയില്&#x200d; 50 ശതമാനത്തില്&#x200d; കുറയാത്ത മാര്&#x200d;ക്ക് നേടിയിരിക്കണം. കോളേജ് ഹോസ്റ്റലുകളില്&#x200d; താമസിക്കുന്നവര്&#x200d;ക്കും സ്ഥാപനമേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്&#x200d; താമസിക്കുന്നവര്&#x200d;ക്കും ഹോസ്റ്റല്&#x200d; സ്റ്റെപണ്ടിനായി അപേക്ഷിക്കാം. കുടുംബ വാര്&#x200d;ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളര്&#x200d;ഷിപ്പിനായി തെരഞ്ഞെടുക്കുന്നത്. കുടുംബ വാര്&#x200d;ഷിക വരുമാനം എട്ടുലക്ഷം രൂപയില്&#x200d; കവിയരുത് (ബി.പി.എല്&#x200d; കാര്&#x200d;ക് മുന്&#x200d;ഗണന). അപേക്ഷകര്&#x200d;ക്ക് ഏതെങ്കിലും ദേശസാല്&#x200d;കൃത ബാങ്ക്/ഷെഡ്യൂള്&#x200d;ഡ് ബാങ്കില്&#x200d; സ്വന്തം പേരില്&#x200d; അക്കൗണ്ട് ഉണ്ടായിരിക്കണം.<br />
www.minortiywelfare.kerala.gov.in ലെ സ്‌കോളര്&#x200d;ഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓണ്&#x200d;ലൈനായി അപേക്ഷിക്കാം.<br />
കൂടുതല്&#x200d;വിവരങ്ങള്&#x200d;ക്ക്: 0471 2300524, 04712302090.</p>
<p>അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 24.</p>
<p><strong>പ്രതിവര്&#x200d;ഷ സ്‌കോളര്&#x200d;ഷിപ്പ് തുക</strong></p>
<p>-ബിരുദം :  5,000/-<br />
-ബിരുദാനന്തര ബിരുദം : 6,000/-<br />
-പ്രൊഫഷണല്&#x200d; കോഴ്‌സ് : 7,000/-<br />
-ഹോസ്റ്റല്&#x200d; സ്‌റ്റൈപന്റ് : 13,000/-</p>
<p><strong>അപേക്ഷിക്കാന്&#x200d; ആവശ്യമായ രേഖകള്&#x200d;</strong></p>
<p>-മാര്&#x200d;ക്ക് ലിസ്റ്റ് കോപ്പി<br />
-അലോട്‌മെന്റ് മെമ്മോ<br />
-ബാങ്ക് പാസ്സ് ബുക്ക്<br />
-ആധാര്&#x200d; കാര്&#x200d;ഡ്<br />
-ജാതി സര്&#x200d;ട്ടിഫിക്കറ്റ്<br />
-നാറ്റിവിറ്റി സര്&#x200d;ട്ടിഫിക്കറ്റ്<br />
-വരുമാന സര്&#x200d;ട്ടിഫിക്കറ്റ്<br />
-ഹോസ്റ്റല്&#x200d; ഇന്&#x200d;മേറ്റ് സര്&#x200d;ട്ടിഫിക്കറ്റ് /ഫീ റെസിപ്‌റ്<br />
-റേഷന്&#x200d; കാര്&#x200d;ഡ്</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1apply-for-ch-muhammad-koya-scholarship.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എനിക്കായി ചന്ദ്രിക ഓഫീസില്&#x200d; മേശയും കസേരയും ഏര്&#x200d;പ്പാടാക്കിയ സിഎച്ച്</title>
		<link>https://www.chandrikadaily.com/ua-khader-on-chandrika.html</link>
					<comments>https://www.chandrikadaily.com/ua-khader-on-chandrika.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 04 Sep 2020 06:07:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Magazine]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ch muhammad koya]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[UA KADER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=150193</guid>

					<description><![CDATA[മലബാറിലെ മുസ്‌ലിംജീവിതത്തിന്റെ ഉള്ളറകള്&#x200d; തേടുന്ന ചില രചനകള്&#x200d; സ്വാഭാവികമായും എന്റേതായി അറുപതുകളിലും മറ്റും പുറത്തുവന്നു. അറബിക്കടലോരം, ഖുറൈശിക്കൂട്ടം, ചങ്ങല എന്നീ നോവലുകള്&#x200d;. അതെല്ലാം വെളിച്ചം കണ്ടത് ചന്ദ്രികയിലൂടെയാണ്. സി.എച്ച് മുഹമ്മദ്‌കോയ പത്രാധിപരായി ഇരിക്കുമ്പോള്&#x200d;.]]></description>
										<content:encoded><![CDATA[<p>ജനിച്ചത് ബര്&#x200d;മയില്&#x200d; ആണെങ്കിലും കൊയിലാണ്ടിയിലെ തൃക്കോട്ടൂര്&#x200d; ആണ് എന്റെ ജീവിതത്തെയും സാഹിത്യാഭിരുചിയേയും വളര്&#x200d;ത്തിയെടുത്ത ഗ്രാമം. മാതാവ് ബര്&#x200d;മയില്&#x200d; മരണപ്പെട്ടതോടെ ബാപ്പക്കൊപ്പം ഞാന്&#x200d; നാട്ടിലേക്ക് മടങ്ങുകയായിരുന്നുവല്ലോ. ഉത്സവങ്ങളും തെയ്യം, തിറ തുടങ്ങിയ അനുഷ്ഠാന കലകളും നിറഞ്ഞ പ്രദേശമായിരുന്നു കൊയിലാണ്ടിയും തൃക്കോട്ടൂരും എല്ലാം. കടുംവര്&#x200d;ണങ്ങളില്&#x200d; എഴുതപ്പെട്ട ജീവിതചിത്രങ്ങള്&#x200d; തന്നെയായിരുന്നു അന്നുണ്ടായിരുന്നത്. സാഹോദര്യത്തിന്റെയും മതമൈത്രിയുടെയും സന്ദേശം എങ്ങും പരന്നിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല.</p>
<p>അവിടെയുള്ള ഗ്രാമീണ അന്തരീക്ഷത്തില്&#x200d; നിന്നാണ് ഞാന്&#x200d; കഥകള്&#x200d; സ്വരൂപിച്ച് എഴുതി തുടങ്ങിയത്. മദിരാശിയില്&#x200d; നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയകേരളത്തിലും മറ്റും എഴുതുകയുണ്ടായി. എം. ഗോവിന്ദന്&#x200d;, എം.വി ദേവന്&#x200d;, ടി. പത്മനാഭന്&#x200d; തുടങ്ങിയവരുമായുള്ള ബന്ധം എന്റെ സാഹിത്യജീവിതത്തില്&#x200d; പുതിയ വഴികള്&#x200d; തുറന്നുതന്നു. അതോടൊപ്പം തന്നെ അന്നത്തെ പ്രസിദ്ധീകരണങ്ങളില്&#x200d; ഏറെ സഹായിച്ചത് ചന്ദ്രികയായിരുന്നു. അതില്&#x200d; എന്റെ കഥകളും നോവലുകളും തുടര്&#x200d;ച്ചയായി വന്നു. എന്റെ മാത്രമല്ല, എം.ടി മുകുന്ദന്&#x200d; തുടങ്ങിയ പുതുതലമുറയിലെ പലരും ചന്ദ്രികയിലാണ് ഹരിശ്രീ കുറിച്ചത് എന്നു പറഞ്ഞാല്&#x200d; തെറ്റാവില്ല. മുട്ടത്തുവര്&#x200d;ക്കി, ബഷീര്&#x200d;, കേശവദേവ് തുടങ്ങിയവരും ചന്ദ്രിക താളുകളില്&#x200d; ഇടംനേടിയവരാണ്.</p>
<p>മലബാറിലെ മുസ്‌ലിംജീവിതത്തിന്റെ ഉള്ളറകള്&#x200d; തേടുന്ന ചില രചനകള്&#x200d; സ്വാഭാവികമായും എന്റേതായി അറുപതുകളിലും മറ്റും പുറത്തുവന്നു. അറബിക്കടലോരം, ഖുറൈശിക്കൂട്ടം, ചങ്ങല എന്നീ നോവലുകള്&#x200d;. അതെല്ലാം വെളിച്ചം കണ്ടത് ചന്ദ്രികയിലൂടെയാണ്. സി.എച്ച് മുഹമ്മദ്‌കോയ പത്രാധിപരായി ഇരിക്കുമ്പോള്&#x200d;.</p>
<p>ന്യൂനപക്ഷങ്ങളുടെ സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഉള്ള മുന്നേറ്റം ആഗ്രഹിച്ച നേതാവായിരുന്നു സി.എച്ച് മുഹമ്മദ്‌കോയ. ഭരണാധികാരി, രാഷ്ട്രീയ നേതാവ് എന്നീ നിലകളില്&#x200d; തിരക്ക് പിടിച്ച ജീവിതത്തിന്റെ ഉടമയാകുമ്പോഴും ചന്ദ്രികയുടെ കാര്യത്തില്&#x200d; ഏറെ ശ്രദ്ധിക്കാന്&#x200d; അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പത്രത്തിന്റെ ദൈനംദിന പ്രവര്&#x200d;ത്തനങ്ങള്&#x200d; മാത്രമല്ല, എഡിറ്റോറിയല്&#x200d; സംബന്ധമായ കാര്യങ്ങള്&#x200d; മുതല്&#x200d; എഴുത്തുകാരെ ചന്ദ്രികയുമായി ബന്ധപ്പെടുത്തുന്ന പ്രവൃത്തി വരെ അദ്ദേഹം സ്തുത്യര്&#x200d;ഹമായ നിലയില്&#x200d; നിര്&#x200d;വഹിച്ചു. ഞാന്&#x200d; പലപ്പോഴും ചന്ദ്രിക സന്ദര്&#x200d;ശിക്കും. സി.എച്ച് ഉണ്ടെങ്കില്&#x200d; ഏറെ കഴിഞ്ഞുമാത്രമേ തിരിച്ചുപോകാന്&#x200d; കഴിയു. എന്റെ കൈയില്&#x200d; കഥയുണ്ടെങ്കില്&#x200d; ചോദിച്ചു വാങ്ങും. എഴുതി തീരാത്തതാണെങ്കില്&#x200d; അവിടെയിരുന്ന് എഴുതാന്&#x200d; പറയും. അതിനായി മേശയും കസേരയും ഏര്&#x200d;പ്പാടാക്കും. അങ്ങനെ ചന്ദ്രികയില്&#x200d; എനിക്ക് ഒരു കസേര ലഭിച്ചു എന്ന് ഞാന്&#x200d; സൗഹൃദസദസ്സുകളില്&#x200d; മേനി പറയും!</p>
<p>എഴുതാന്&#x200d; പ്രേരിപ്പിക്കുന്ന പത്രാധിപര്&#x200d; ആയിരുന്നു സി.എച്ച്. അങ്ങനെ ചന്ദ്രികയുമായി എനിക്ക് പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്. പി.എ മുഹമ്മദ്‌കോയ എന്ന മുഷ്താഖ് പത്രാധിപരായിരുന്നപ്പോഴും എന്നെ വളരെയധികം പ്രോത്സാഹിപ്പിക്കുകയുണ്ടായി. എ.എം കുഞ്ഞിവാവ, കാനേഷ് പൂനൂര്&#x200d; തുടങ്ങിയവരും എഴുത്തിന്റെ ലോകത്ത് എനിക്ക് ഊര്&#x200d;ജ്ജം പകര്&#x200d;ന്നു. മുസ്‌ലിംലീഗിന്റെ മുഖപത്രം ആണെങ്കിലും ചന്ദ്രിക സാഹിത്യ, സാംസ്‌കാരിക മേഖലകളില്&#x200d; തുറന്ന സമീപനം പുലര്&#x200d;ത്തിയെന്ന് കാണാന്&#x200d; കഴിയും. അങ്ങനെയാണ് ഒട്ടേറെ എഴുത്തുകാര്&#x200d;ക്ക് അത് പഠനകളരിയായി മാറിയത്. സാങ്കേതിക വിദ്യ വളര്&#x200d;ന്നു വികസിച്ച ഇക്കാലത്ത് ചന്ദ്രികക്ക് ഏറെ ചെയ്യാനാവും. ന്യൂനപക്ഷ സമുദായത്തെ സേവിക്കാന്&#x200d; കഴിയും. അതിന് സാധിക്കട്ടെ എന്ന പ്രാര്&#x200d;ത്ഥനയോടെ എല്ലാ ആശംസകളും നേരുന്നു.</p>
<div class="adL"></div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ua-khader-on-chandrika.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.എച്ച് മന്ത്രിസഭ നിലപാടുകളുടെ ദൃഢസ്വരം</title>
		<link>https://www.chandrikadaily.com/%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%ad-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa%e0%b4%be.html</link>
					<comments>https://www.chandrikadaily.com/%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%ad-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa%e0%b4%be.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 30 Jul 2020 11:00:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[ch muhammad koya]]></category>
		<guid isPermaLink="false">http://chandrikadaily.com/?p=144800</guid>

					<description><![CDATA[സി.പി സൈതലവി മലപ്പുറം വണ്ടൂരില്&#x200d; ഓടുമേഞ്ഞ കൊച്ചുവീടിന്റെ ചുവരില്&#x200d; നാല്&#x200d;പത് വര്&#x200d;ഷമായി ഫോട്ടോ ഫ്രെയിം ചെയ്‌തെന്നപോലെ തൂങ്ങിക്കിടപ്പുണ്ട് നിറംമങ്ങിയ ചില്ലിനുള്ളില്&#x200d; പഴയൊരു പത്രപംക്തി. ജന്മംകൊണ്ട് ആ വീട്ടിലെ ഒരംഗത്തിന്റെയും ജീവിതകഥയോ ബഹുമതി വാര്&#x200d;ത്തയോ അല്ലത്. പക്ഷേ സാധാരണക്കാരായ ജനലക്ഷങ്ങളുടെ ഉള്ളില്&#x200d; പെരുന്നാള്&#x200d;പിറപോലെ വീണ്ടും കാണാന്&#x200d; കൊതിച്ചും മാഞ്ഞുപോകരുതെന്നാശിച്ചും ഇന്നും ഓര്&#x200d;മയെ ജ്വലിപ്പിച്ചുനിര്&#x200d;ത്തുന്ന അനര്&#x200d;ഘനിമിഷത്തിന്റെ രേഖാചിത്രമാണത്. സി.എച്ച് മുഖ്യമന്ത്രിയായ വാരത്തിലെ ഒരു മലയാള ദിനപത്രത്തിന്റെ വാര്&#x200d;ത്താവിശേഷം. 1940കളില്&#x200d; ബാലലീഗിലൂടെ പ്രവര്&#x200d;ത്തിച്ചു തുടങ്ങി സ്വതന്ത്ര തൊഴിലാളി യൂണിയന്റെ സ്ഥാപകകാല സംഘാടകരില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സി.പി സൈതലവി</strong></p>
<p>മലപ്പുറം വണ്ടൂരില്&#x200d; ഓടുമേഞ്ഞ കൊച്ചുവീടിന്റെ ചുവരില്&#x200d; നാല്&#x200d;പത് വര്&#x200d;ഷമായി ഫോട്ടോ ഫ്രെയിം ചെയ്‌തെന്നപോലെ തൂങ്ങിക്കിടപ്പുണ്ട് നിറംമങ്ങിയ ചില്ലിനുള്ളില്&#x200d; പഴയൊരു പത്രപംക്തി. ജന്മംകൊണ്ട് ആ വീട്ടിലെ ഒരംഗത്തിന്റെയും ജീവിതകഥയോ ബഹുമതി വാര്&#x200d;ത്തയോ അല്ലത്. പക്ഷേ സാധാരണക്കാരായ ജനലക്ഷങ്ങളുടെ ഉള്ളില്&#x200d; പെരുന്നാള്&#x200d;പിറപോലെ വീണ്ടും കാണാന്&#x200d; കൊതിച്ചും മാഞ്ഞുപോകരുതെന്നാശിച്ചും ഇന്നും ഓര്&#x200d;മയെ ജ്വലിപ്പിച്ചുനിര്&#x200d;ത്തുന്ന അനര്&#x200d;ഘനിമിഷത്തിന്റെ രേഖാചിത്രമാണത്. സി.എച്ച് മുഖ്യമന്ത്രിയായ വാരത്തിലെ ഒരു മലയാള ദിനപത്രത്തിന്റെ വാര്&#x200d;ത്താവിശേഷം. 1940കളില്&#x200d; ബാലലീഗിലൂടെ പ്രവര്&#x200d;ത്തിച്ചു തുടങ്ങി സ്വതന്ത്ര തൊഴിലാളി യൂണിയന്റെ സ്ഥാപകകാല സംഘാടകരില്&#x200d; പ്രമുഖനും സംസ്ഥാന നേതാവുമായി നിറഞ്ഞുനിന്ന വണ്ടൂര്&#x200d; കെ. ഹൈദരലിയുടെ വീട്ടിലെ അമൂല്യമായ സൂക്ഷിപ്പു സ്വത്തുക്കളിലൊന്ന്.</p>
<p>സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അതിസങ്കീര്&#x200d;ണമായ രാഷ്ട്രീയസന്ദര്&#x200d;ഭങ്ങളിലൊന്നില്&#x200d; കേരളം രാജ്യത്തിനു മാതൃക കാണിച്ച ദിനത്തിന് -1979 ഒക്‌ടോബര്&#x200d; 12ന്റെ അധികാരാരോഹണത്തിന് ഇത് നാല്&#x200d;പതു വര്&#x200d;ഷം. കമ്യൂണിസ്റ്റ് പാര്&#x200d;ട്ടികളുടെ ഐക്യമെന്ന ഇനിയും സാധ്യമാകാത്ത മോഹത്തിന്റെ കുതിരപ്പുറത്തേറി, അഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിലെ ഐക്യമുന്നണിയുടെ പ്രകടനപത്രികാ വാഗ്ദാനങ്ങള്&#x200d; പെരുവഴിയില്&#x200d; തള്ളി സി.പി.ഐയും മുഖ്യമന്ത്രി പി.കെ വാസുദേവന്&#x200d; നായരും പുറത്തുകടന്നപ്പോള്&#x200d;, ജനവിധിക്കു വിരുദ്ധമായത് സംഭവിക്കാതിരിക്കാന്&#x200d; കേരളം കാണിച്ച ജാഗ്രതയായിരുന്നു സി.എച്ച് മന്ത്രിസഭ. അത് ഒരു ജനതയുടെ അകതാരിലുണര്&#x200d;ത്തിയ ആത്മവിശ്വാസം അപരിമേയമായിരുന്നു. ‘ആരാന്റെ വിറകുവെട്ടികളും വെള്ളംകോരികളുമായി’ ഒടുങ്ങേണ്ടതല്ല ജീവിതമെന്ന് അധഃസ്ഥിത സമൂഹത്തിന്റെ ബോധമണ്ഡലത്തെ പതിവായി പൊള്ളിച്ചുണര്&#x200d;ത്തിയ സി.എച്ചിന്റെ കിരീടധാരണം. എണ്ണമറ്റ കുടിലുകള്&#x200d;ക്കും കൂരകള്&#x200d;ക്കും കവലകള്&#x200d;ക്കും ഉത്സവമായ ആ നാളുകളുടെ വര്&#x200d;ണശബളിമയാര്&#x200d;ന്ന ചിത്രങ്ങളായിരുന്നു അക്കാലത്ത് കേരളത്തിലിറങ്ങിയ പ്രമുഖ പത്രങ്ങളുടെയെല്ലാം വിശേഷതാളുകള്&#x200d;.</p>
<div class="google-auto-placed ap_container"></div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%ad-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa%e0%b4%be.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്&#x200d;ഷിപ്പ്:  രണ്ടാംഘട്ട അപേക്ഷ ക്ഷണിച്ചു</title>
		<link>https://www.chandrikadaily.com/c-h-muhammed-koya-scholarship-2nd-face.html</link>
					<comments>https://www.chandrikadaily.com/c-h-muhammed-koya-scholarship-2nd-face.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 19 Jan 2018 08:22:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ch muhammad koya]]></category>
		<category><![CDATA[muslim scholors]]></category>
		<category><![CDATA[scholarships]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65738</guid>

					<description><![CDATA[തിരുവനന്തപുരം: കേരളത്തില്&#x200d; സ്ഥിരതാമസക്കാരായ മുസ്‌ലിം, ലത്തീന്&#x200d; ക്രിസ്ത്യന്&#x200d;/പരിവര്&#x200d;ത്തിത ക്രിസ്ത്യന്&#x200d; വിഭാഗത്തില്&#x200d;പ്പെട്ട പെണ്&#x200d;കുട്ടികളില്&#x200d; നിന്നും 2017-18 അധ്യയന വര്&#x200d;ഷം സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്&#x200d;ഷിപ്പ്/ ഹോസ്റ്റല്&#x200d; സ്റ്റൈപ്പന്റിനായി (പുതിയവയും പുതുക്കലും) അപേക്ഷിക്കാന്&#x200d; കഴിയാത്തവര്&#x200d;ക്ക് വേണ്ടി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് രണ്ടാം ഘട്ടമായി ഒരവസരം കൂടി നല്&#x200d;കുന്നു. ബിരുദത്തിന് പഠിക്കുന്ന വിദ്യാര്&#x200d;ത്ഥിനികള്&#x200d;ക്ക് 5,000 രൂപാ വീതവും ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്&#x200d;ത്ഥിനികള്&#x200d;ക്ക് 6,000 രൂപാ വീതവും പ്രൊഫഷണല്&#x200d; കോഴ്‌സിന് പഠിക്കുന്ന വിദ്യാര്&#x200d;ത്ഥിനികള്&#x200d;ക്ക് 7,000 രൂപാ വീതവും ഹോസ്റ്റല്&#x200d; സ്റ്റൈപ്പന്റ് ഇനത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തില്&#x200d; സ്ഥിരതാമസക്കാരായ മുസ്‌ലിം, ലത്തീന്&#x200d; ക്രിസ്ത്യന്&#x200d;/പരിവര്&#x200d;ത്തിത ക്രിസ്ത്യന്&#x200d; വിഭാഗത്തില്&#x200d;പ്പെട്ട പെണ്&#x200d;കുട്ടികളില്&#x200d; നിന്നും 2017-18 അധ്യയന വര്&#x200d;ഷം സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്&#x200d;ഷിപ്പ്/ ഹോസ്റ്റല്&#x200d; സ്റ്റൈപ്പന്റിനായി (പുതിയവയും പുതുക്കലും) അപേക്ഷിക്കാന്&#x200d; കഴിയാത്തവര്&#x200d;ക്ക് വേണ്ടി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് രണ്ടാം ഘട്ടമായി ഒരവസരം കൂടി നല്&#x200d;കുന്നു. ബിരുദത്തിന് പഠിക്കുന്ന വിദ്യാര്&#x200d;ത്ഥിനികള്&#x200d;ക്ക് 5,000 രൂപാ വീതവും ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്&#x200d;ത്ഥിനികള്&#x200d;ക്ക് 6,000 രൂപാ വീതവും പ്രൊഫഷണല്&#x200d; കോഴ്‌സിന് പഠിക്കുന്ന വിദ്യാര്&#x200d;ത്ഥിനികള്&#x200d;ക്ക് 7,000 രൂപാ വീതവും ഹോസ്റ്റല്&#x200d; സ്റ്റൈപ്പന്റ് ഇനത്തില്&#x200d; 13,000 രൂപാ വീതവുമാണ് പ്രതിവര്&#x200d;ഷം സ്‌കോളര്&#x200d;ഷിപ്പ് നല്&#x200d;കുന്നത്.<br />
ഒരു വിദ്യാര്&#x200d;ത്ഥിനിക്ക് സ്‌കോളര്&#x200d;ഷിപ്പ് അല്ലെങ്കില്&#x200d; ഹോസ്റ്റല്&#x200d; സ്റ്റൈപ്പന്റ് എന്നിവയില്&#x200d; ഏതെങ്കിലും ഒന്നിനാണ് അപേക്ഷിക്കാവുന്നത്.</p>
<p>കേരള സര്&#x200d;ക്കാര്&#x200d;, സര്&#x200d;ക്കാര്&#x200d; എയ്ഡഡ് സ്ഥാപനങ്ങളില്&#x200d; പഠിക്കുന്നവര്&#x200d;ക്കും പൊതുപ്രവേശന പരീക്ഷയെഴുതി സര്&#x200d;ക്കാര്&#x200d; ക്വാട്ടയില്&#x200d; പ്രവേശനം നേടി സ്വാശ്രയ സ്ഥാപനങ്ങളില്&#x200d; പഠിക്കുന്നവര്&#x200d;ക്കും അപേക്ഷിക്കാം. ആദ്യവര്&#x200d;ഷങ്ങളില്&#x200d; അപേക്ഷിക്കാന്&#x200d; കഴിയാതെ പോയവര്&#x200d;ക്കും ഇപ്പോള്&#x200d; പഠിക്കുന്ന വര്&#x200d;ഷത്തേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്&#x200d; യോഗ്യതാ പരീക്ഷയില്&#x200d; 50 ശതമാനത്തില്&#x200d; കുറയാത്ത മാര്&#x200d;ക്കും കുടുംബ വാര്&#x200d;ഷിക വരുമാനം ആറുലക്ഷം രൂപയില്&#x200d; താഴെയുള്ളവരുമായിരിക്കണം. കോളജ് ഹോസ്റ്റലുകളില്&#x200d; താമസിക്കുന്നവര്&#x200d;ക്കും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്&#x200d; താമസിക്കുന്നവര്&#x200d;ക്കും ഹോസ്റ്റല്&#x200d; സ്റ്റൈപ്പന്റിനായി അപേക്ഷിക്കാവുന്നതാണ്.</p>
<p>അപേക്ഷകര്&#x200d;ക്ക് ഏതെങ്കിലും ദേശസാല്&#x200d;കൃത ബാങ്കില്&#x200d; സ്വന്തം പേരില്&#x200d; അക്കൗണ്ട് ഉണ്ടായിരിക്കണം. <a href="http://www.minoritywelfare.kerala.gov.in/">www.minoritywelfare.kerala.gov.in</a> എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓണ്&#x200d;ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ഓണ്&#x200d;ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 30. ഓണ്&#x200d;ലൈന്&#x200d; അപേക്ഷയുടെ പ്രിന്റ് ഔട്ട് സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി അയക്കേണ്ട വിലാസം ഡയരക്ടര്&#x200d;, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാംനില, വികാസ് ഭവന്&#x200d;, തിരുവനന്തപുരം 33. കൂടുതല്&#x200d; വിവരങ്ങള്&#x200d;ക്ക് 0471 2302090, 2300524 എന്ന നമ്പറില്&#x200d; ബന്ധപ്പെടണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/c-h-muhammed-koya-scholarship-2nd-face.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാലിക്കറ്റ് സര്‍വകലാശാല @ അന്‍പത്</title>
		<link>https://www.chandrikadaily.com/editorial-page-article-50-calicut-university-29-july-2017.html</link>
					<comments>https://www.chandrikadaily.com/editorial-page-article-50-calicut-university-29-july-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 28 Jul 2017 18:31:06 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[calicut university]]></category>
		<category><![CDATA[ch muhammad koya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37722</guid>

					<description><![CDATA[ഡോ. കെ മുഹമ്മദ് ബഷീര്‍ (വൈസ് ചാന്‍സലര്‍) ഉന്നത വിദ്യാഭ്യാസത്തിന്റെ പുതിയ പ്രകാശത്തിലേക്ക് മലബാറിലെ ജനതയെ കൈപിടിച്ചുയര്‍ത്തിയ കാലിക്കറ്റ് സര്‍വകലാശാല സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയാണ്. അഞ്ച് പതിറ്റാണ്ടിനുള്ളില്‍ കാലിക്കറ്റ് സര്‍വകലാശാല കൈവരിച്ച നേട്ടങ്ങള്‍ ഏറെ വലുതാണ്. ഇന്ത്യയിലെ എണ്ണൂറിലേറെ സര്‍വകലാശാലകളില്‍ അമ്പത്തിയേഴാം റാങ്ക് നേടിയത് അഭിമാനമുയര്‍ത്തുന്നു. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കി(എന്‍.ഐ.ആര്‍.എഫ്) ന്റെ ഔദ്യോഗിക അംഗീകാരമാണിത് എന്നത് മാറ്റ് വര്‍ധിപ്പിക്കുന്നു. ഇന്ത്യയിലെ മൊത്തം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 93-ാം സ്ഥാനം [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഡോ. കെ മുഹമ്മദ് ബഷീര്&#x200d; </strong><br />
<strong>(വൈസ് ചാന്&#x200d;സലര്&#x200d;)</strong></p>
<p>ഉന്നത വിദ്യാഭ്യാസത്തിന്റെ പുതിയ പ്രകാശത്തിലേക്ക് മലബാറിലെ ജനതയെ കൈപിടിച്ചുയര്&#x200d;ത്തിയ കാലിക്കറ്റ് സര്&#x200d;വകലാശാല സുവര്&#x200d;ണ്ണ ജൂബിലി ആഘോഷിക്കുകയാണ്. അഞ്ച് പതിറ്റാണ്ടിനുള്ളില്&#x200d; കാലിക്കറ്റ് സര്&#x200d;വകലാശാല കൈവരിച്ച നേട്ടങ്ങള്&#x200d; ഏറെ വലുതാണ്. ഇന്ത്യയിലെ എണ്ണൂറിലേറെ സര്&#x200d;വകലാശാലകളില്&#x200d; അമ്പത്തിയേഴാം റാങ്ക് നേടിയത് അഭിമാനമുയര്&#x200d;ത്തുന്നു. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ നാഷണല്&#x200d; ഇന്&#x200d;സ്റ്റിറ്റിയൂഷണല്&#x200d; റാങ്കിങ് ഫ്രെയിം വര്&#x200d;ക്കി(എന്&#x200d;.ഐ.ആര്&#x200d;.എഫ്) ന്റെ ഔദ്യോഗിക അംഗീകാരമാണിത് എന്നത് മാറ്റ് വര്&#x200d;ധിപ്പിക്കുന്നു. ഇന്ത്യയിലെ മൊത്തം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്&#x200d; 93-ാം സ്ഥാനം കൈവരിക്കാനും സാധിച്ചു. ഭാരതത്തിലെ സര്&#x200d;വകലാശാലകളുടെ നിലവാരം അളക്കുന്ന ഔദ്യോഗിക ഏജന്&#x200d;സിയായ നാക് (നാഷണല്&#x200d; അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്&#x200d; കൗണ്&#x200d;സില്&#x200d;) സമ്മാനിച്ച &#8216;എ&#8217; ഗ്രേഡ് കാലിക്കറ്റിന്റെ ശിരസിലെ പൊന്&#x200d;തൂവലായി വിരാജിക്കുന്നു. കേരളത്തിലെ സര്&#x200d;വകലാശാലകളില്&#x200d; ഏറ്റവുമധികം പോയന്റ് കാലിക്കറ്റിന് ലഭിച്ചത് അഭിമാനം ഉയര്&#x200d;ത്തുന്നതോടൊപ്പം ഉത്തരവാദിത്വം വര്&#x200d;ധിപ്പിക്കുകയും ചെയ്യുന്നു. 3.13 സി.ജി.പി.എ നേടാന്&#x200d; കാലിക്കറ്റിന് സാധ്യമായി.<br />
കേരളയെ വിഭജിച്ച് പുതിയൊരു സര്&#x200d;വകലാശാല സ്ഥാപിക്കുന്ന ഓര്&#x200d;ഡിനന്&#x200d;സ് 1968 ജൂലൈ 23-ന് പുറപ്പെടുവിച്ചതോടെ മലബാറിന്റെ വൈജ്ഞാനിക ചരിത്രത്തില്&#x200d; പുതുയുഗപ്പിറവിയായി. തുടര്&#x200d;ന്ന് 1968 ഓഗസ്റ്റ് 12-ന് ഔപചാരിക ഉദ്ഘാടനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ത്രിഗുണസെന്&#x200d; കോഴിക്കോട്ട് നടന്ന ചടങ്ങില്&#x200d; നിര്&#x200d;വഹിച്ചു. തൃശൂരിനിപ്പുറം സംസ്ഥാനത്തിന്റെ വടക്കെ പാതിയിലെ യുവജനങ്ങള്&#x200d;ക്ക് ഉന്നത പഠനത്തിനായി അക്കാലത്ത് 54 കോളജുകള്&#x200d; മാത്രമാണ് ഉണ്ടായിരുന്നത്. പില്&#x200d;ക്കാലത്ത് ഭൂ പരിധിയില്&#x200d; നിന്ന് കാസര്&#x200d;കോട്, കണ്ണൂര്&#x200d; ജില്ലകളും വയനാട്ടിലെ മാനന്തവാടി താലൂക്കും വേര്&#x200d;പെട്ടു. എന്നിട്ടും ഇന്ന് കോളജുകളുടെ എണ്ണം 432 ആയി ഉയര്&#x200d;ന്നിരിക്കുന്നു. 35 പഠന-ഗവേഷണ വകുപ്പുകള്&#x200d;, നേരിട്ട് നടത്തുന്ന 36 സ്വാശ്രയ സ്ഥാപനങ്ങള്&#x200d;, 11 ഗവേഷണ ചെയറുകള്&#x200d; എന്നിവയും സര്&#x200d;വകലാശാലയുടെ ഭാഗമാണ്. സംസ്ഥാനത്ത് ആദ്യമായി &#8216;ക്രെഡിറ്റ് സെമസ്റ്റര്&#x200d; സമ്പ്രദായം&#8217; നടപ്പിലാക്കിയതിന്റെ ക്രെഡിറ്റും കാലിക്കറ്റിന് സ്വന്തമാണ്. ഗോത്ര വര്&#x200d;ഗ യുവജനതയുടെ സര്&#x200d;വതോന്മുഖ പുരോഗതി ലക്ഷ്യമാക്കി അവര്&#x200d;ക്ക് വേണ്ടി മാത്രമായി വയനാട്ടിലെ ചെതലയത്ത് ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്&#x200d; സ്റ്റഡീസ് ആന്റ് റിസര്&#x200d;ച്ച് സ്ഥാപിച്ചതില്&#x200d; സര്&#x200d;വകലാശാലക്ക് പ്രത്യേക ചാരിതാര്&#x200d;ത്ഥ്യമുണ്ട്. ഫോക്‌ലോര്&#x200d;, വിമന്&#x200d; സ്റ്റഡീസ് പഠനവകുപ്പുകളും സംസ്ഥാനത്ത് കാലിക്കറ്റിന്റെ തനിമയാണ്. 11,82,108 ബിരുദം, 1,60,573 പി.ജി, 716 സര്&#x200d;ട്ടിഫിക്കറ്റ്, 4165 ഡിപ്ലോമ, 1982 എം.ഫില്&#x200d;, 2236 പി.എച്ച്.ഡി എന്നിങ്ങനെ മൊത്തം 13,51,780 യോഗ്യതാ സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; കാലിക്കറ്റ് സര്&#x200d;വകലാശാല ഇതിനകം സമ്മാനിച്ചുകഴിഞ്ഞു.<br />
&#8216;ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ സമൂഹത്തിന്റെ സേവകരായി കാണേണ്ടതുണ്ട്. ജനതയുടെ ആവശ്യങ്ങള്&#x200d; നിറവേറ്റുന്നതിന് അവ സഹായകമാവണം. കോളജുകളും സര്&#x200d;വകലാശാലകളുമെല്ലാം നിരന്തരമായി മാറ്റങ്ങള്&#x200d;ക്ക് വിധേയമാക്കപ്പെടേണ്ടതുണ്ട്. പുതിയ സാഹചര്യങ്ങള്&#x200d;ക്ക് അനുസൃതമായി മാറാന്&#x200d; മടിക്കുന്നവയുടെ അസ്ഥിത്വം പോലും നീതീകരിക്കാനാവാത്തതാണ്&#8217;. സര്&#x200d;വകലാശാലയുടെ പ്രോ-ചാന്&#x200d;സലറായ വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ 1968 നവംബര്&#x200d; രണ്ടിന് പ്രഥമ സിണ്ടിക്കേറ്റ് യോഗത്തില്&#x200d;ചെയ്ത പ്രസംഗത്തില്&#x200d; ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. കേവലം പുതിയൊരു സര്&#x200d;വകലാശാലകൂടി സ്ഥാപിക്കുന്നുവെന്നതല്ല തികച്ചും നവീനവും വ്യത്യസ്തവുമായൊരു സര്&#x200d;വകലാശാല പിറക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കും ഇതേ സരണികളിലെ ഗവേഷണങ്ങള്&#x200d;ക്കും വലിയ പ്രാധാന്യം കൊടുക്കുമ്പോള്&#x200d; തന്നെ സാംസ്‌കാരിക പരിണാമത്തിന്റെ മഹത്തായ മൂല്യങ്ങളെ താന്&#x200d; ലഘൂകരിച്ച് കാണുന്നില്ലെന്നും സി.എച്ച് മുഹമ്മദ് കോയ വ്യക്തമാക്കിയിരുന്നു. ഫിലോസഫി, പൗരസ്ത്യപഠനം, ഫൈന്&#x200d; ആര്&#x200d;ട്‌സ് എന്നിവക്കൊപ്പം പൊതുജന സേവന പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കും പ്രാധാന്യം നല്&#x200d;കേണ്ടതുണ്ടെന്ന് പ്രഥമ പ്രോ-ചാന്&#x200d;സലര്&#x200d; അന്ന് നിരീക്ഷിച്ചു.<br />
വനിതാ ശാക്തീകരണം ലക്ഷ്യമാക്കി ലൈഫ്‌ലോങ് പഠനവകുപ്പിലൂടെ സൗജന്യമായി നടപ്പാക്കുന്ന തൊഴിലധിഷ്ഠിത പ്രോഗ്രാമുകള്&#x200d;, ബഹുജനങ്ങള്&#x200d;ക്ക്കൂടി സേവനം നല്&#x200d;കുന്ന ഹെല്&#x200d;ത്ത് സെന്റര്&#x200d;, സ്‌കൂള്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് കൂടി മാര്&#x200d;ഗനിര്&#x200d;ദേശം നല്&#x200d;കുന്നതിനായി വിവിധ വിഭാഗങ്ങള്&#x200d; വഴി നടപ്പാക്കുന്ന പരിപാടികള്&#x200d;, ക്യാമ്പുകള്&#x200d;, ബൗദ്ധിക ഭിന്നശേഷിക്കാര്&#x200d;ക്ക് സൈക്കോളജി പഠനവകുപ്പില്&#x200d; നടപ്പാക്കിയ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് ആന്റ് റീഹാബിലിറ്റേഷന്&#x200d; പ്രോഗ്രാം, അവധിക്കാല കായിക പരിശീലന ക്യാമ്പുകള്&#x200d;, മെഡിക്കല്&#x200d; ക്യാമ്പുകള്&#x200d; തുടങ്ങിയവയിലൂടെ ഈ ആശയം വലിയൊരളവില്&#x200d; പ്രാവര്&#x200d;ത്തികമാക്കാന്&#x200d; കഴിഞ്ഞിട്ടുണ്ട്. സര്&#x200d;വകലാശാല ജനങ്ങളിലേക്ക് എന്ന സമീപനത്തോടെയാണ് ജൂബിലി ആഘോഷ പരിപാടികള്&#x200d; സംഘടിപ്പിക്കുന്നത്.<br />
അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്താന്&#x200d; സാധിച്ചത് നേട്ടമാണ്. ഫയല്&#x200d; നീക്കം ഡിജിറ്റല്&#x200d; ഡോക്യുമെന്റ് ഫയലിങ് സിസ്റ്റം (ഡി.ഡി.എഫ്.എസ്) സംവിധാനത്തിലാക്കിയത് പേപ്പര്&#x200d; രഹിത ഫയലിങ് സംവിധാനത്തിന് തുടക്കം കുറിച്ചു. ഇക്കാര്യത്തിലും സംസ്ഥാനത്ത് കാലിക്കറ്റിനാണ് പ്രഥമ സ്ഥാനം. സമ്പൂര്&#x200d;ണ്ണ വൈഫൈ കാമ്പസുമാണ് കാലിക്കറ്റ്.<br />
നേടിയതിനേക്കാള്&#x200d; ഏറെയാണ് നേടാനിരിക്കുന്നവ എന്ന കാഴ്ചപ്പാടില്&#x200d; ബൃഹത്തായ പദ്ധതികള്&#x200d;ക്ക് ജൂബിലി വര്&#x200d;ഷത്തില്&#x200d; സര്&#x200d;വകലാശാല സമാരംഭം കുറിക്കുന്നു. സെന്&#x200d;ട്രല്&#x200d; സൊഫിസ്റ്റികേറ്റഡ് ഇന്&#x200d;സ്ട്രുമെന്റേഷന്&#x200d; ഫെസിലിറ്റി സവിശേഷ പ്രാധാന്യമര്&#x200d;ഹിക്കന്നു. ശാസ്ത്ര മേഖലയിലെ നൂതനവും വിലയേറിയതുമായ ഉപകരണങ്ങള്&#x200d; വ്യത്യസ്ത ശാസ്ത്ര പഠന വകുപ്പുകള്&#x200d;ക്ക് പൊതുവായി ഉപയോഗപ്പെടുത്താവുന്ന സംവിധാനമാണിത്. മറ്റ് സര്&#x200d;വകലാശാലകളിലെ അധ്യാപകര്&#x200d;ക്ക്കൂടി ഇവിടത്തെ സംവിധാനങ്ങള്&#x200d; ഉപയോഗിക്കാന്&#x200d; അവസരം നല്&#x200d;കുമെന്ന സവിശേഷതയുമുണ്ട്. പരീക്ഷാ ഭവന്&#x200d; സുവര്&#x200d;ണ്ണ ജൂബിലി ബ്ലോക്ക്, ഡിജിറ്റല്&#x200d; ലൈബ്രറി മന്ദിരം, ഭാഷാ വിഭാഗങ്ങള്&#x200d;ക്കായി ലൈബ്രറി, അന്താരാഷ്ട്ര കണ്&#x200d;വെന്&#x200d;ഷന്&#x200d; സെന്റര്&#x200d;, സ്റ്റുഡന്&#x200d;സ് അമിനിറ്റി സെന്റര്&#x200d;, മ്യൂസിയം കോംപ്ലക്‌സ്, സ്‌കില്&#x200d; ഡവലപ്‌മെന്റ് സെന്റര്&#x200d;, ഗവേഷക ഹോസ്റ്റല്&#x200d;, സ്ഥിരം ഓപ്പണ്&#x200d; സ്റ്റേജ് എന്നിങ്ങനെ അടിസ്ഥാന സൗകര്യ വികസനത്തിന് വൈവിധ്യമാര്&#x200d;ന്ന പദ്ധതികളുണ്ട്. സര്&#x200d;വകലാശാലാ കാമ്പസും അഫിലിയേറ്റഡ് കോളജുകളും കൂടുതല്&#x200d; ഹരിതാഭമാക്കാനുള്ള ബൃഹത് പദ്ധതി-ഗ്രീന്&#x200d; കാമ്പസ് കാമ്പയ്ന്&#x200d;-തുടങ്ങി കഴിഞ്ഞു. ദക്ഷിണേന്ത്യന്&#x200d; ചരിത്ര കോണ്&#x200d;ഗ്രസ്, ദേശീയ ഗവേഷക സംഗമം, പ്ലേസ്‌മെന്റ് പ്രോഗ്രാം, നൊബേല്&#x200d; ജേതാക്കളെ ഉള്&#x200d;പ്പെടുത്തി ഫ്രോണ്ടിയര്&#x200d; പ്രഭാഷണങ്ങള്&#x200d;, അന്താരാഷ്ട്ര സെമിനാറുകള്&#x200d; തുടങ്ങിയവ ജൂബിലി വര്&#x200d;ഷക്കാലത്ത് നടത്തും. വൈസ് ചാന്&#x200d;സലര്&#x200d;മാരുടെ അഖിലേന്ത്യാ സമ്മേളനത്തിനും കാലിക്കറ്റ് സര്&#x200d;വകലാശാല വേദിയാകും. വിദേശ വിദ്യാര്&#x200d;ത്ഥി സംഗമം, സാംസ്‌കാരിക പരിപാടികള്&#x200d;, ജൂബിലി സ്‌പോര്&#x200d;ട്‌സ് ഫെസ്റ്റിവെല്&#x200d;, സമൂഹത്തിലെ പാര്&#x200d;ശ്വവത്കരിക്കപ്പെട്ടവര്&#x200d;ക്കായി പ്രത്യേക ക്യാമ്പുകള്&#x200d; തുടങ്ങിയവയും വിഭാവനം ചെയ്യുന്നു.<br />
ഭവനരഹിതരായ 250 പേര്&#x200d;ക്ക് വീട് നിര്&#x200d;മ്മിച്ചുനല്&#x200d;കുകയെന്ന മഹത്തായ ദൗത്യം കാലിക്കറ്റ് സര്&#x200d;വകലാശാലാ നാഷണല്&#x200d; സര്&#x200d;വീസ് സ്‌കീം ജൂബിലി വര്&#x200d;ഷത്തില്&#x200d; ഏറ്റെടുക്കും. സുനാമിയില്&#x200d; വംശനാശം സംഭവിച്ചവയുള്&#x200d;പ്പെടെ ലോകത്തിന്റെ നാനാദേശങ്ങളിലുമുള്ള സസ്യവര്&#x200d;ഗങ്ങള്&#x200d; വളര്&#x200d;ത്തുന്ന ബൊട്ടാണിക്കല്&#x200d; ഗാര്&#x200d;ഡന്&#x200d; ഇന്ത്യന്&#x200d; സര്&#x200d;വകലാശാലകളിലെ ബൊട്ടാണിക്കല്&#x200d; ഗാര്&#x200d;ഡനുകളില്&#x200d; ഒന്നാം സ്ഥാനത്ത് നില്&#x200d;ക്കുന്നു. കാഴ്ചയില്ലാത്തവര്&#x200d;ക്ക് പൂക്കളും ഇലകളും കായ്ഫലങ്ങളും തൊട്ടും മണത്തും കേട്ടും അറിയാനുള്ള അതിനൂതന സംവിധാനത്തോടെയുള്ള പ്രത്യേക പൂന്തോട്ടം കാമ്പസിന്റെ മറ്റൊരു സവിശേഷതയാണ്. പ്രാചീന വിജ്ഞാന ശേഖരമായ തുഞ്ചന്&#x200d; താളിയോല ലൈബ്രറി, വാനനിരീക്ഷണ കേന്ദ്രം എന്നിവയും ശ്രദ്ധേയമാണ്. കായിക രംഗത്ത് ദേശീയ തലത്തില്&#x200d; വന്&#x200d; നേട്ടങ്ങള്&#x200d; കൊയ്ത കാലിക്കറ്റ് സര്&#x200d;വകലാശാല &#8216;കായിക സര്&#x200d;വകലാശാല&#8217; എന്ന അപരനാമം പോലും കരസ്ഥമാക്കി. ഇക്കഴിഞ്ഞ വര്&#x200d;ഷം അഞ്ച് ദേശീയ ചാമ്പ്യന്&#x200d;ഷിപ്പുകളാണ് കാലിക്കറ്റിന്റെ താരങ്ങള്&#x200d; പൊരുതിനേടിയത്. 20 ഒളിമ്പ്യന്&#x200d;മാര്&#x200d;, 14 അര്&#x200d;ജുന അവാര്&#x200d;ഡ് ജേതാക്കള്&#x200d;, ദേശീയ ടീമുകളിലെ അസംഖ്യം താരങ്ങള്&#x200d; എന്നിവരൊക്കെ കായിക മേഖലയില്&#x200d; കാലിക്കറ്റിന്റെ അഭിമാനം ഉയര്&#x200d;ത്തുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച സിന്തറ്റിക് ട്രാക്ക്, ഒരേ സ്റ്റേഡിയത്തില്&#x200d; രണ്ട് ഫുട്‌ബോള്&#x200d; ഗ്രൗണ്ടുകള്&#x200d;, നിര്&#x200d;മ്മാണം പൂര്&#x200d;ത്തിയായിവരുന്ന സ്വിമ്മിങ് പൂള്&#x200d;, സ്‌പോര്&#x200d;ട്‌സ് ഹോസ്റ്റല്&#x200d; തുടങ്ങിയവയൊക്കെ നേട്ടങ്ങളാണ്. യുവതലമുറയുടെ കായികാരോഗ്യം മികച്ചതാക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്താദ്യമായി കോളജ് ഫിറ്റ്‌നസ് എഡ്യുക്കേഷന്&#x200d; പ്രോഗ്രാം സുവര്&#x200d;ണ്ണ ജൂബിലി വര്&#x200d;ഷത്തില്&#x200d; പ്രാവര്&#x200d;ത്തികമാക്കുകയാണ്. ജൂബിലി വര്&#x200d;ഷത്തില്&#x200d; അഖിലേന്ത്യാ ഫുട്‌ബോള്&#x200d; ചാമ്പ്യന്&#x200d;ഷിപ്പ് നടത്താന്&#x200d; അവസരം ലഭിക്കും.<br />
&#8216;നിര്&#x200d;മ്മായ കര്&#x200d;മ്മണാശ്രീ&#8217; &#8211; കളങ്കമില്ലാത്ത പ്രവര്&#x200d;ത്തികൊണ്ട് ഐശര്യമുണ്ടാകും എന്നാണ് കാലിക്കറ്റ് സര്&#x200d;വകലാശാലയുടെ ആപ്ത വാക്യം. 49 വര്&#x200d;ഷങ്ങളിലായി സര്&#x200d;വകലാശാലക്ക് വേണ്ടി സേവനമനുഷ്ഠിച്ച വൈസ് ചാന്&#x200d;സലര്&#x200d;മാരുള്&#x200d;പ്പെടെയുള്ള സ്റ്റാറ്റിയൂട്ടറി ഓഫീസര്&#x200d;മാര്&#x200d;, അധ്യാപകര്&#x200d;, ഉദ്യോഗസ്ഥര്&#x200d;, വിദ്യാര്&#x200d;ത്ഥികള്&#x200d;, രക്ഷിതാക്കള്&#x200d; എന്നിവരെല്ലാം ഈ മനോഭാവത്തോടെ നടത്തിയ പ്രവര്&#x200d;ത്തനങ്ങളുടെ പരിണിത ഫലമാണ് സര്&#x200d;വകലാശാലയുടെ ഇന്നത്തെ ഔന്നത്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-50-calicut-university-29-july-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
