<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ch muhammed koya &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ch-muhammed-koya/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 12 Oct 2025 08:03:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ch muhammed koya &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മഴവില്ല് പോലെ സി.എച്ച് മന്ത്രിസഭ</title>
		<link>https://www.chandrikadaily.com/ch-cabinet-like-a-rainbow.html</link>
					<comments>https://www.chandrikadaily.com/ch-cabinet-like-a-rainbow.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 12 Oct 2025 08:03:34 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CH cabinet]]></category>
		<category><![CDATA[ch muhammed koya]]></category>
		<category><![CDATA[mainstory]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357997</guid>

					<description><![CDATA[1979 ഒക്ടോബര്‍ 12 മുസ്‌ലിം ലീഗ് ചരിത്രത്തിലെ അവിസ്മരണീയ ദിനമാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിംലീഗ് കാരനായ മുഖ്യമന്ത്രിയായി സി.എച്ച് ചരിത്രം കുറിച്ച ദിനം. ഇന്നേക്ക് 46 വര്‍ഷം
]]></description>
										<content:encoded><![CDATA[<p>സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്&#x200d; ഒരു മുസ്‌ലിംലീഗ് പ്രതിനിധി, സംസ്ഥാന മുഖ്യമന്ത്രിയായ ചരിത്രദിനത്തിന് ഇന്നേക്ക് 46 വര്&#x200d;ഷം. 1979 ഒക്ടോബര്&#x200d; 12 നാണ് സി.എച്ച് മുഹമ്മദ് കോയ കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. കമ്മ്യൂണിസ്റ്റ് ഐക്യം എന്ന വാദമുയര്&#x200d;ത്തി മുഖ്യമന്ത്രി പി.കെ. വാസുദേവന്&#x200d; നായര്&#x200d; രാജിവെച്ചപ്പോഴുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ പരിഹാരമായിരുന്നു സി.എച്ച് മന്ത്രിസഭ. ചാക്കീരി അഹമ്മദ് കുട്ടി സാഹിബായിരുന്നു സ്പീക്കര്&#x200d;. പി.കെ.വിയുടെ രാജിയെത്തുടര്&#x200d;ന്ന് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതായി അദ്ദേഹം പ്രഖ്യാപിച്ചു. പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള നേത്യത്വപരമായ ചുമതല സ്പീക്കര്&#x200d; ഏറ്റെടുത്തു. ചതുരംഗപ്പലകയിലെ കരുക്കള്&#x200d; നീക്കുന്ന വൈദഗ്ധ്യത്തോടെ അദ്ദേഹം രാഷ്ട്രീയത്തിലെ കരുക്കളും നീക്കി. ഓരോ കക്ഷി നേതാക്കളെയും പ്രമുഖ വ്യക്തികളെയും സ്പീക്കര്&#x200d; തന്റെ ഔദ്യോഗിക വസതിയില്&#x200d; വിളിച്ചു വരുത്തി, നിയമസഭ പിരിച്ചു വിടാത്ത സാഹചര്യത്തില്&#x200d; ഒരു തിരഞ്ഞെടുപ്പിലേക്ക് പോകാതെ മന്ത്രിസഭ രൂപീകരിക്കണമെന്ന കാര്യത്തില്&#x200d; എല്ലാവര്&#x200d;ക്കും യോജിപ്പായിരുന്നു. പക്ഷെ, മന്ത്രിസഭക്ക് ആര് നേതൃത്വം നല്&#x200d;കുമെന്ന സന്ദേഹമാണ് എല്ലാവരും പ്രകടിപ്പിച്ചത്. ആ സന്ദേഹത്തിന് സ്പീക്കര്&#x200d; ചാക്കീരിയുടെ കൈയില്&#x200d; ഒരു ഉത്തരമുണ്ടായിരുന്നു സി.എച്ച് മുഹമ്മദ് കോയ.</p>
<p>രണ്ട് കോണ്&#x200d;ഗ്രസുകളും, കേരള കോണ്&#x200d;ഗ്രസ് മാണി, ജോസഫ് ഗ്രൂപ്പുകളും ജനതാപാര്&#x200d;ട്ടിയും, പി.എസ്.പിയും എന്&#x200d;.ഡി.പിയും സി.എച്ചിന്റെ നേത്യത്വത്തില്&#x200d; മന്ത്രിസഭ രൂപകരിക്കാന്&#x200d; സന്നദ്ധരായി. തിരുവനന്തപുരം ആര്&#x200d;ച്ച് ബിഷപ്പ് ബെനഡിക്ട് മാര്&#x200d;ഗ്രിഗോറിയസ് തിരുമേനി ക്ലിഫ് ഹൗസിലെത്തി മുസ്‌ലിം വിഗ് നേതാക്കളുമായി ചര്&#x200d;ച്ച നടത്തി.</p>
<p>മുസ്ലിംലീഗ് സംസ്ഥാന കൗണ്&#x200d;സില്&#x200d; അടിയന്തിരമായി തിരുവനന്തപുരത്ത് വിളിച്ചു ചേര്&#x200d;ത്തു, മാന്യമായ പിന്തുണയും വ്യക്തമായ ഭൂരിപക്ഷവും ലഭിക്കുകയാണെങ്കില്&#x200d; ഒരു പ്രതിസന്ധിക്കുള്ള പരിഹാരമെന്ന നിലയില്&#x200d; മന്ത്രിസഭ രൂപീകരിക്കാന്&#x200d; കൗണ്&#x200d;സില്&#x200d; സി.എച്ചിന് അനുമതി നല്&#x200d;കി. ബി.വി. അബ്ദുല്ലക്കോയ, ഇ. അഹമ്മദ്, പി.സീതി ഹാജി തുടങ്ങിയ നേതാക്കള്&#x200d; വിവിധ കക്ഷി നേതാക്കളുമായി നിരന്തരം ചര്&#x200d;ച്ചയില്&#x200d; മുഴുകി.</p>
<p>കോണ്&#x200d;ഗ്രസ്(ഐ) നേതാവ് കെ.കരുണാകരന്&#x200d;, പ്രൊഫ.കെ.എം.ചാണ്ടി, മുസ്ലീം ലീഗ് നേതാവ് ബി.വി. അബ്ദുല്ലക്കോയ, എന്&#x200d;.ഡി.പി നേതാവ് കിടങ്ങൂര്&#x200d; ഗോപാലകൃഷ്ണ പിള്ള, സുന്ദരേശന്&#x200d; നായര്&#x200d;, പി.എസ്.പി നേതാവ് സി.എം.സുന്ദരം, എന്&#x200d;.കെ.ബാലകൃഷ്ണന്&#x200d; എന്നിവര്&#x200d; ഒന്നിച്ച് ഗവര്&#x200d;ണറെ കണ്ടു. സി.എച്ച്. മുഹമ്മദ് കോയക്ക് തങ്ങള്&#x200d; പിന്തുണ നല്&#x200d;കുകയാണെന്ന് അറിയിച്ചു. ജനതാപാര്&#x200d;ട്ടി നേതാക്കളായ കെ. ചന്ദ്രശേഖരന്&#x200d;, എം.പി.വീരേന്ദ്ര കുമാര്&#x200d;, കേരള കോണ്&#x200d;ഗ്രസ് നേതാക്കളായ പി.ജെ ജോസഫ്, ടി.എസ്. ജോണ്&#x200d; എന്നിവര്&#x200d; വെവ്വേറെ ഗവര്&#x200d;ണരെ കണ്ടു സി.എച്ചിനുള്ള പിന്തുണ അറിയിച്ചു. ഇ തിനിടയില്&#x200d; സി.എച്ച് മന്ത്രിസഭക്കുള്ള നീക്കങ്ങള്&#x200d; പൊളിക്കാന്&#x200d; ഇ.എം.എസ് ഭഗീരഥ പ്രയത്‌നം തന്നെ നടത്തി. എ.കെ. ആന്റണിയെ രണ്ടു തവണ ഇ.എം.എസ് ചര്&#x200d;ച്ചക്ക് വിളിച്ചു. ആന്റണി വഴങ്ങിയില്ല. ഇ.എം.എസ് വീണ്ടും ചര്&#x200d;ച്ചക്ക് വിളിച്ചപ്പോള്&#x200d; ആന്റണി പറഞ്ഞു. ഇനി നാം തമ്മില്&#x200d; രാഷ്ട്രീയ ഐക്യചര്&#x200d;ച്ചയില്ല&#8217;. അതോടെ ഇ.എം.എസിന്റെ തന്ത്രം പരാജയപ്പെട്ടു. ആന്റണി രാജഭവനിലെത്തി സി.എച്ചിന് പിന്തുണ നല്&#x200d;കുന്ന വിവരം ഔപചാരികമായി ഗവര്&#x200d;ണറെ അറിയിച്ചു.</p>
<p>ഒക്ടോബര്&#x200d; 10 ന് വൈകിട്ട് ആറ് മണിക്ക് ക്ലിഫ് ഹൗസില്&#x200d; വെച്ച് നടത്തിയ പത്രസമ്മേളനത്തില്&#x200d; സി.എച്ച് പറഞ്ഞു, താന്&#x200d; മന്ത്രിസഭ രൂപീകരിക്കാന്&#x200d; തയ്യാറാണ്. ഭൂരിപക്ഷമുണ്ടെന്ന കാര്യം ഗവര്&#x200d;ണറെ അറിയിക്കും ബാക്കി കാര്യങ്ങള്&#x200d; നാളെ പറയാം. ഉമ്മന്&#x200d;ചാണ്ടി. കെ.എം. മാണി, കിടങ്ങൂര്&#x200d; ഗോപാലകൃഷ്ണ പിള്ള എന്നിവരോടൊപ്പം സി.എച്ച് രാജ് ഭവനിലെത്തി. മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷ പിന്തുണ തനിക്കുണ്ടെന്ന് സി.എച്ച് ഗവര്&#x200d;ണറെ ബോധ്യപ്പെടുത്തി. ഗവര്&#x200d;ണര്&#x200d; ജ്യോതി വെങ്കിടാചലം സി.എച്ചിനെ മന്ത്രിസഭ രൂപീകരിക്കാന്&#x200d; ഔപചാരികമായി ക്ഷണിച്ചു.</p>
<p>1979 ഒക്ടോബര്&#x200d; 12 മുസ്‌ലിം ലീഗ് ചരിത്രത്തിലെ അവിസ്മരണിയ ദിനം. അന്ന് ഉച്ചയ്ക്ക് ശേഷം സിഎച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം ലീ ഗുകാരനായ മുഖ്യമന്ത്രിയായി സി.എച്ച് ചരിത്രം കുറിച്ചു എന്&#x200d;.ഭാസ്‌കരന്&#x200d; നായര്&#x200d; എന്&#x200d;.കെ.ബാലകൃഷ്ണന്&#x200d; എന്നീ മന്ത്രിമാരും സി.എച്ചിനോടൊപ്പം സത്യപ്രജ്ഞ ചെയ്തു. സി.എച്ചിന്റെ സത്യപ്രിതിജ്ഞാ ചടങ്ങ് മലയാള മനോരമ ഇങ്ങനെ റിപ്പോര്&#x200d;ട്ട് ചെയ്തു. &#8216;രാജ്ഭവന്&#x200d; ഇതേ വരെ കണ്ടിട്ടില്ലാത്ത ആവേശഭരിതമായ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തില്&#x200d; മുസ്‌ലിം ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയയുടെ നേത്യത്ത്വത്തിലുള്ള കേരളത്തിലെ പത്താമത്തെ മന്ത്രിസഭ ഇന്നലെ ഉച്ചയ്ക്ക് രണ്ടര മണിക്ക് ഗവര്&#x200d;ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.</p>
<p>അനേകം സത്യപ്രതിജ്ഞാ ചടങ്ങുകള്&#x200d;ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള രാജ്ഭവനിലെ ദാരുശില്പാലംകൃതമായ ഹാളിന് അതൊരു പുതിയ അനുഭവമായിരൂന്നു. കേരളത്തിലെ പത്താം മന്ത്രിസഭയുടെ സ്ഥാനാരോഹണ ചടങ്ങില്&#x200d; മറ്റെന്തിനേക്കാളുമേറെ ആര്&#x200d;ക്കും നിയന്ത്രിക്കാന്&#x200d; കഴിയാതിരുന്ന ആളുകളുടെ ആവേശമാണ് തുളുമ്പി നിന്നത്. രണ്ടു മണിക്കു മുമ്പെ ചടങ്ങിനൊരുങ്ങിയ ഹാള്&#x200d; നിറഞ്ഞു കവി ഞ്ഞു. വരാന്തയിലും ചവിട്ടുപടികളിലും മുറ്റത്തും അകലങ്ങളില്&#x200d; നിന്നെത്തിയ പ്രവര്&#x200d;ത്തകരും ആരാധകരും തിങ്ങി ഞെരുങ്ങി.</p>
<p>ലീഗ് നേതാക്കളുമൊത്ത് സി.എച്ച് ഹാളിലേക്ക് കടന്നപ്പോള്&#x200d; അവിടെ കൂടിയ ലീഗ് പ്രവര്&#x200d;ത്തകര്&#x200d;ക്ക് അടങ്ങി നില്&#x200d;ക്കാനായില്ല. അവര്&#x200d; അദ്ദേഹത്തിന് സിന്ദാബാദ് വിളിച്ചു. അപ്പോഴേക്കും സി.എച്ചും നഹയും കൈകളുയര്&#x200d;ത്തി അവരോട് നിശ്ശബ്ദത പാലിക്കാന്&#x200d; അഭ്യര്&#x200d;ത്ഥിച്ചു. ചടങ്ങ് കഴിഞ്ഞയുടന്&#x200d; മുഖ്യമന്ത്രിയും സഹമന്ത്രിമാരും മറ്റു കക്ഷി നേതാക്കളെ അഭിവാദ്യം ചെയ്യുകയും ആശ്ലേഷിക്കുകയും ചെയ്തു. രാജ്ഭവനിലെ വിശാലമായ കോംപൗണ്ടില്&#x200d; കൊടികളുമായി കാത്തു കിടന്ന ആയിരത്തിലേറെ കാറുകള്&#x200d; പുറത്തേക്ക് ഒഴുകിയപ്പോള്&#x200d; &#8216;സി.എച്ച് മന്ത്രിസഭ നീണാള്&#x200d; വാഴട്ടെ&#8217; എന്ന മുദ്രാവാക്യം മുഴങ്ങിക്കേട്ടിരുന്നു&#8217;.</p>
<p>നിര്&#x200d;ഭാഗ്യവശാല്&#x200d; കേരളത്തില്&#x200d; നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വം സി.എച്ച് മന്ത്രിസഭയെയും ബാധിച്ചു. 99 ഒക്ടോബര്&#x200d; 12 മുതല്&#x200d; ഡിസംബര്&#x200d; ഒന്നു വരെ അമ്പത് ദിവസം മാത്രമാണ് സി.എച്ച് മു ഖ്യമന്ത്രി പദത്തില്&#x200d; തുടര്&#x200d;ന്നത്. ഒരേ നിയമസഭയില്&#x200d; മൂന്നു വര്&#x200d;ഷത്തിനുള്ളില്&#x200d; നാല് മുഖ്യമന്ത്രിമാരുണ്ടായി. അഞ്ചാമത്തെ മുഖ്യമന്ത്രിയാവാനുള്ള കെ.എം.മാണിയുടെ വ്യഗ്രതയാണ് സി.എച്ച് മന്ത്രിസഭക്ക് വിനയായത്. കെ.എം.മാണിയുടെ കേരളാ കോണ്&#x200d;ഗ്രസ് നവംബര്&#x200d; 14 ന് സി.എച്ച് മന്ത്രിസഭക്കുള്ള പിന്തുണ പിന്&#x200d;വലിക്കുകയും സി.പി.എം നേത്യത്വത്തിലുള്ള ഇടത് ജനാധിപത്യ മുന്നണിയില്&#x200d; ചേരുകയും ചെയ്തു.</p>
<p>കേരള കോണ്&#x200d;ഗ്രസ്(മാണി ഗ്രൂപ്പ്) പിന്തുണ പിന്&#x200d;വലിച്ച ശേഷവും ഗവണ്&#x200d;മെന്റിന് നില നില്&#x200d;ക്കാനുള്ള ഭൂരിപക്ഷമുണ്ടെന്നും ഭൂരിപക്ഷം തെളിയിക്കേണ്ടപ്പോള്&#x200d; തെളിയിക്കാന്&#x200d; താന്&#x200d; തയ്യാറാണെന്നും മുഖ്യമ ന്ത്രി സി.എച്ച് പ്രസ്താവിച്ചു. ഇതിനിടയില്&#x200d; നവംബര്&#x200d; 10ന് മന്ത്രിസഭാ വികസനം നടന്നു. എ. നീലലോഹിതദാസന്&#x200d; നാടാര്&#x200d;, കെ.ജെ.ചാക്കോ, കെ.എ. മാത്യു എന്നിവര്&#x200d; മന്ത്രിമാരായി. പ്രകടമായ രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലും അപാരമായ ആത്മവിശ്വാസത്തോടെ സി.എച്ച് തന്റെ മന്ത്രിസഭയെ മുന്നോട്ട് നയിച്ചു. എന്നാല്&#x200d; ലോകസഭാ തിരഞ്ഞെടുപ്പ് ആസന്നമായതോടെ രാഷ്ട്രീയ സാഹചര്യം മാറുകയും നവംബര്&#x200d; 27 ന് എറണാകുളത്ത് 5 ചേര്&#x200d;ന്ന കെ.പി.സി.സി എക്‌സിക്യുട്ടിവിന്റെയും എം.എല്&#x200d;.എമാരുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗം ലോകസഭാ തിരഞ്ഞെടുപ്പില്&#x200d; ഇന്ദിരാ കോണ്&#x200d;ഗ്രസുമായി പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരുവിധ തിരഞ്ഞെടുപ്പ് ധാരണയും സഹകരണവും ഉണ്ടാക്കില്ലെന്ന് തിരുമാനിച്ചു.</p>
<p>ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്&#x200d; ആന്റണി തന്റെ മന്ത്രിസഭക്കുളള പിന്തുണ പിന്&#x200d;വലിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്&#x200d; നവംബര്&#x200d; 28ന് സി.എച്ച് ഗവര്&#x200d;ണറെ കണ്ട് നിയമസഭ പിരിച്ചു വിടാന്&#x200d; അഭ്യര്&#x200d;ത്ഥിച്ചു. സി.എച്ച് പ്രതീക്ഷിച്ചതു പോലെ ഉച്ചക്ക് ആന്റണിയും ഗവര്&#x200d;ണറെ കണ്ട പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ബദല്&#x200d; മന്ത്രിസഭ രൂപീകരിക്കാന്&#x200d; പ്രതിപക്ഷത്തെ ക്ഷണിക്കണമെന്ന് അഭ്യര്&#x200d;ത്ഥിക്കുകയും ചെയ്തു. ആന്റണി പിന്തുണ പിന്&#x200d;വലിക്കുന്നതിന് മുമ്പ് സി.എച്ചിന് ഭൂരിപക്ഷം ഉണ്ടായിരുന്നതിനാല്&#x200d; സി.എച്ചിന്റെ ഉപദേശം അംഗീകരിച്ച് ഗവര്&#x200d;ണര്&#x200d; നവംബര്&#x200d; 30ന് നിയമസഭ പിരിച്ചു വിട്ടു. പ്രതിപക്ഷത്തെ ഏഴു കക്ഷികള്&#x200d; ചേര്&#x200d;ന്ന് കെ.എം.മാണിയെ ഇടതു മുന്നണി നേതാവായി തിരഞ്ഞെടുക്കുകയും ഗവര്&#x200d;ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാന്&#x200d; അവകാ ശവാദം ഉന്നയിക്കുകയും ചെയ്തു. പക്ഷെ നിയമസഭ പിരിച്ചു വിടാനുള്ള ഗവര്&#x200d;ണറുടെ തീരുമാനം അവരുടെ പ്രതീക്ഷ തകര്&#x200d;ത്തു കളഞ്ഞു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങള്&#x200d; സി.എച്ച് തന്റെ തന്ത്രജ്ഞതയിലൂടെ പ്രതിരോധിച്ചു.</p>
<p>സെക്രട്ടേറിയറ്റ് ദര്&#x200d;ബാര്&#x200d; ഹാളില്&#x200d; ചേര്&#x200d;ന്ന ജീവനക്കാരുടെ യോഗത്തില്&#x200d; &#8216;യാദ്യശ്ചികമായി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. അപ്രതീക്ഷി തമായി ഒഴിയുകയും ചെയ്യുന്നു. ഇത്രയും കാലം നിങ്ങളില്&#x200d; നിന്നുണ്ടായ സഹകരണത്തിന് നന്ദി&#8217;, സി.എച്ച് പറഞ്ഞു, ഡിസംബര്&#x200d; ഒന്നിന് വൈകിട്ട് മൂന്നു മണിക്ക് മന്ത്രിസഭയുടെ അവസാനയോഗം ചേരുകയും അഞ്ച് മണിക്ക് മന്ത്രിസഭയുടെ രാജി ഗവര്&#x200d;ണര്&#x200d;ക്ക് സമര്&#x200d;പ്പിക്കുകയും ചെയ്തു. ജനാധിപത്യ കേരളം വളരെയേറെ പ്രതീക്ഷയര്&#x200d;പ്പിച്ച ഒരു ഗവണ്&#x200d; മെന്ററാണ് അകാലത്തില്&#x200d; പൊലിഞ്ഞു പോയത്‌</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ch-cabinet-like-a-rainbow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സി.എച്ച് മുഹമ്മദ് കോയ ആധുനികകേരളത്തിന്റെ ശിൽപികളിൽ ഒരാൾ&#8217;: ശശി തരൂർ</title>
		<link>https://www.chandrikadaily.com/ch-muhammed-koya-is-one-of-the-architects-of-modern-kerala-shashi-tharoor.html</link>
					<comments>https://www.chandrikadaily.com/ch-muhammed-koya-is-one-of-the-architects-of-modern-kerala-shashi-tharoor.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 15 Jul 2025 05:17:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ch muhammed koya]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sasi tharoor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347583</guid>

					<description><![CDATA[കോഴിക്കോട്: കേരളം സാമ്പത്തികം, ഉന്നതവിദ്യാഭ്യാസം, സാമൂഹികം തുടങ്ങിയ മേഖലകളിൽ ഗുരുതര പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ഭരണനിർവഹണത്തോടുള്ള സി.എച്ചിന്റെ സമീപനം മികച്ചമാതൃകയാണെന്ന് ശശി തരൂർ. സി.എച്ച് മുഹമ്മദ് കോയയുടെ ജന്മവാർഷിക ദിനത്തിൽ ‘വേണം, സി.എച്ച്. മോഡൽ’ എന്ന തലക്കെട്ടിൽ‍ മാതൃഭൂമിയിലെഴുതിയ ലേഖനത്തിലാണ് ശശി തരൂർ ഇക്കാര്യം പറയുന്നത്. സി.എച്ച്. മുഹമ്മദ് കോയ ആധുനികകേരളത്തിന്റെ ശില്പികളിൽ ഒരാളായിരുന്നെന്ന് തരൂർ പറയുന്നു. തന്റെ രാഷ്ട്രീയധിഷണാശക്തിയെ, ആഴത്തിൽ വേരൂന്നിയ സാമൂഹികപരിഷ്‌കരണപരമായ ചോദനകളുമായി വിളക്കിച്ചേർക്കാനുള്ള അപാരമായ കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ശരിയായ പുരോഗതിയുടെ അടിസ്ഥാനം [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കേരളം സാമ്പത്തികം, ഉന്നതവിദ്യാഭ്യാസം, സാമൂഹികം തുടങ്ങിയ മേഖലകളിൽ ഗുരുതര പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ഭരണനിർവഹണത്തോടുള്ള സി.എച്ചിന്റെ സമീപനം മികച്ചമാതൃകയാണെന്ന് ശശി തരൂർ. സി.എച്ച് മുഹമ്മദ് കോയയുടെ ജന്മവാർഷിക ദിനത്തിൽ ‘വേണം, സി.എച്ച്. മോഡൽ’ എന്ന തലക്കെട്ടിൽ&#x200d; മാതൃഭൂമിയിലെഴുതിയ ലേഖനത്തിലാണ് ശശി തരൂർ ഇക്കാര്യം പറയുന്നത്. സി.എച്ച്. മുഹമ്മദ് കോയ ആധുനികകേരളത്തിന്റെ ശില്പികളിൽ ഒരാളായിരുന്നെന്ന് തരൂർ പറയുന്നു.</p>
<p>തന്റെ രാഷ്ട്രീയധിഷണാശക്തിയെ, ആഴത്തിൽ വേരൂന്നിയ സാമൂഹികപരിഷ്‌കരണപരമായ ചോദനകളുമായി വിളക്കിച്ചേർക്കാനുള്ള അപാരമായ കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ശരിയായ പുരോഗതിയുടെ അടിസ്ഥാനം വാചാടോപങ്ങളല്ലെന്നും സുവ്യക്തമായ നയംമാറ്റത്തിലൂടെ മാത്രമേ പാർശ്വവത്കരിക്കപ്പെട്ടവരെ കൈപിടിച്ചുയർത്താനും സാധാരണക്കാരെ ശാക്തീകരിക്കാനും കഴിയൂ എന്നും സി.എച്ച്. മനസ്സിലാക്കി.</p>
<p>സ്വാതന്ത്ര്യാനന്തരം കേരളത്തിലെ മുസ്‌ലിംസമുദായത്തെ ഒന്നിപ്പിക്കുന്നതിലും ശാക്തീകരിക്കുന്നതിലും ഒരുപക്ഷേ, ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം നേതൃത്വംകൊടുത്ത സാമൂഹികനീതിയിലധിഷ്ഠിതമായ രാഷ്ട്രീയപ്രസ്ഥാനം സാമുദായികമാണെങ്കിലും വർഗീയമായിരുന്നില്ല.</p>
<p>മലബാറിൽ ധാരാളം എലിമെന്ററി സ്‌കൂളുകളും ഹൈസ്‌കൂളുകളും സ്ഥാപിച്ചുകൊണ്ട് കുട്ടികളുടെ പഠനസാധ്യത നാടകീയമായി വികസിപ്പിക്കാൻ അദ്ദേഹം മുൻകൈയെടുത്തു. പ്രത്യേകിച്ച്, പിന്നാക്ക വിഭാഗങ്ങളുടെയും മതന്യൂനപക്ഷത്തിൽപ്പെട്ടവരുടെയും കാര്യത്തിൽ. നിർബന്ധിത വിദ്യാഭ്യാസം പത്താംതരംവരെ വ്യാപിപ്പിച്ചു. സ്വകാര്യ കോളേജുകളിൽ എസ്‌സി/എസ്ടി വിദ്യാർഥികൾക്ക് ആദ്യമായി സംവരണം ഏർപ്പെടുത്തുകയും അത് കർശനമായി നടപ്പാക്കുകയും ചെയ്തു. കോളേജ് വിദ്യാഭ്യാസം പ്രാപ്യമല്ലാതിരുന്ന ഒട്ടേറെ കുട്ടികൾക്കുമുന്നിൽ കലാലയങ്ങളുടെ വാതായനങ്ങൾ തുറന്നുകിട്ടുന്നതിനുവേണ്ടി ഒട്ടേറെ കോളേജുകൾ അദ്ദേഹം സ്ഥാപിച്ചു. മലബാറിലെ ആദ്യത്തെ സർവകലാശാലയായ കാലിക്കറ്റ് സർവകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) എന്നിവ അതിൽ ശ്രദ്ധേയമായവയാണ്.</p>
<p>അദ്ദേഹം പുലർത്തിയ ഉഭയകക്ഷിത്വത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ദൃഷ്ടാന്തമാണ് ശ്രീകൃഷ്ണജയന്തി പൊതുഅവധിയായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഹിന്ദുജനസാമാന്യത്തിനിടയിൽ ആഴത്തിൽ പ്രതിധ്വനിച്ച തീരുമാനമായിരുന്നു അത്. സി.എച്ച്. മുഹമ്മദ് കോയയുടെ രാഷ്ട്രീയശൈലി സഹവർത്തിത്വത്തിന്റേതും അഭിപ്രായ ഐക്യത്തിന്റേതുമായിരുന്നു. അതുകൊണ്ടുതന്നെ ഭിന്നതകൾക്കുപരിയായി പരസ്പരബഹുമാനവും പരസ്പരസംഭാഷണങ്ങളും നിലനിൽക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് ജനസംഘം നേതാവായിരുന്ന കെ.ജി. മാരാർ അദ്ദേഹത്തെ ‘സി.എച്ച്.എം. കോയ (‘സി’ എന്നത് ക്രിസ്ത്യനും ‘എച്ച്’ എന്നത് ഹിന്ദുവും ‘എം’ എന്നത് മുസ്‌ലിമും) എന്ന് വിശേഷിപ്പിച്ചത് -തരൂർ എഴുതുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ch-muhammed-koya-is-one-of-the-architects-of-modern-kerala-shashi-tharoor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: 10 വരെ അപേക്ഷിക്കാം</title>
		<link>https://www.chandrikadaily.com/1ch-muhammad-koya-scholarship-can-apply-up-to-10.html</link>
					<comments>https://www.chandrikadaily.com/1ch-muhammad-koya-scholarship-can-apply-up-to-10.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 05 Feb 2025 06:04:13 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[More]]></category>
		<category><![CDATA[ch muhammed koya]]></category>
		<category><![CDATA[scholorship]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328757</guid>

					<description><![CDATA[കേരള സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) ജനസംഖ്യാനുപാതികമായി 2024-25 സാമ്പത്തിക വർഷം നൽകുന്നതിലേയ്ക്കായി സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്‌റ്റൈപന്റ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10 വരെ നീട്ടി. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ/എൻജിനിയറിങ് കോളേജുകളിൽ പഠിക്കുന്നവർക്കും [&#8230;]]]></description>
										<content:encoded><![CDATA[<p>കേരള സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) ജനസംഖ്യാനുപാതികമായി 2024-25 സാമ്പത്തിക വർഷം നൽകുന്നതിലേയ്ക്കായി സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്‌റ്റൈപന്റ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10 വരെ നീട്ടി.</p>
<p>കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ/എൻജിനിയറിങ് കോളേജുകളിൽ പഠിക്കുന്നവർക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഒരു വിദ്യാർത്ഥിനിക്ക് സ്‌കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്‌റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. ബിരുദത്തിന് 5000 രൂപയും, ബിരുദാനന്തര ബിരുദത്തിന് 6000 രൂപയും, പ്രൊഫഷണൽ കോഴ്‌സിന് 7000 രൂപയും, ഹോസ്റ്റൽ സ്‌റ്റൈപ്പന്റ് ഇനത്തിൽ 13,000 രൂപയുമാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും ഇപ്പോൾ പഠിക്കുന്ന വർഷത്തേയ്ക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ 50%-ൽ കുറയാത്ത മാർക്ക് നേടിയിരിക്കണം.</p>
<p>കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളർഷിപ്പിനായി തെരഞ്ഞെടുക്കുന്നത്. കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത് (ബി.പി.എൽ-കാർക്ക് മുൻഗണന). അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ upload ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ സ്ഥാപനമേധാവിയ്ക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090, 0471-2300523.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1ch-muhammad-koya-scholarship-can-apply-up-to-10.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.എച്ച് മുഹമ്മദ് കോയ രാഷ്ട്രസേവാ പുരസ്‌കാരം കെ.സി വേണുഗോപാലിന്</title>
		<link>https://www.chandrikadaily.com/ch-muhammad-koya-rashtraseva-award-to-kc-venugopal.html</link>
					<comments>https://www.chandrikadaily.com/ch-muhammad-koya-rashtraseva-award-to-kc-venugopal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 17 Sep 2024 12:24:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ch muhammed koya]]></category>
		<category><![CDATA[kc venugopal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309707</guid>

					<description><![CDATA[ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.]]></description>
										<content:encoded><![CDATA[<p>മുൻ മുഖ്യമന്ത്രിയും മുസ്&#x200d;ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ സി.എച്ച് രാഷ്ട്രസേവാ പുരസ്കാരത്തിന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി വേണുഗോപാലിനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.</p>
<p>സി.പി ബാവ ഹാജി ചെയർമാനും എം.സി വടകര, സി.കെ സുബൈർ, ടി.ടി ഇസ്മായിൽ, പി.എ സൽമാൻ ഇബ്രാഹിം എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഒക്ടോബർ 26ന് ദുബൈയിൽ സംഘടിപ്പിക്കുന്ന സി.എച്ച് അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമർപ്പിക്കുമെന്ന്​ ജൂറി ചെയർമാൻ ഡോക്ടർ സി.പി ബാവ ഹാജി, ജൂറി അംഗം പി.എ സൽമാൻ ഇബ്രാഹിം, ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി പ്രസിഡന്&#x200d;റ്​ കെ.പി മുഹമ്മദ്, ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ, ട്രഷറർ ഹംസ കാവിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ch-muhammad-koya-rashtraseva-award-to-kc-venugopal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം</title>
		<link>https://www.chandrikadaily.com/11how-to-apply-for-c-h-muhammed-koy-scholarship-now.html</link>
					<comments>https://www.chandrikadaily.com/11how-to-apply-for-c-h-muhammed-koy-scholarship-now.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 04 Mar 2024 13:00:27 +0000</pubDate>
				<category><![CDATA[Education]]></category>
		<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[ch muhammed koya]]></category>
		<category><![CDATA[scholorship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292072</guid>

					<description><![CDATA[കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ വിഭാഗക്കാർക്കാണ് അവസരം.]]></description>
										<content:encoded><![CDATA[<p>സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥിനികൾക്കുള്ള സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ് ഹോസ്റ്റൽ സ്റ്റൈപൻഡിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഇന്ന് അവസാനിക്കും. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ വിഭാഗക്കാർക്കാണ് അവസരം. കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471 2300524, 0471-2302090.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11how-to-apply-for-c-h-muhammed-koy-scholarship-now.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: അപേക്ഷ 30വരെ</title>
		<link>https://www.chandrikadaily.com/ch-muhammad-koya-scholarship-application-till-30.html</link>
					<comments>https://www.chandrikadaily.com/ch-muhammad-koya-scholarship-application-till-30.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 20 Jan 2024 08:21:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[application]]></category>
		<category><![CDATA[ch muhammed koya]]></category>
		<category><![CDATA[scholorship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288498</guid>

					<description><![CDATA[2022-23 സാമ്പത്തിക വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർക്കാണ് പുതുക്കുന്നതിന് അവസരം]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്കുള്ള സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സ്കോളർഷിപ്പിനും ഹോസ്റ്റൽ സ്‌റ്റൈപന്റ് (റിന്യൂവൽ) പുതുക്കുന്നതിനും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.</p>
<p>2022-23 സാമ്പത്തിക വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർക്കാണ് പുതുക്കുന്നതിന് അവസരം. ബിരുദ വിദ്യാർഥിനികൾക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാർഥിനികൾക്ക് 6,000 രൂപാ വീതവും, പ്രൊഫഷണൽ കോഴ്‌സ് വിദ്യാർഥിനികൾക്ക് 7,000 രൂപാ വീതവും ഹോസ്റ്റൽ സ്‌റ്റൈപന്റ് ഇനത്തിൽ 13,000 രൂപാ വീതവുമാണ് പ്രതിവർഷം സ്‌കോളർഷിപ്പ് നല്കുന്നത്.</p>
<p>ഒരു വിദ്യാർഥിനിക്ക് സ്‌കോളഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്‌റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാം. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. http://minoritywelfare.kerala.gov.in ലെ സ്‌കോളർഷിപ്പ് ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ജനുവരി 30നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ch-muhammad-koya-scholarship-application-till-30.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഔദാര്യം വേണ്ട, അവകാശങ്ങളില്&#x200d; തൊടരുത്</title>
		<link>https://www.chandrikadaily.com/no-generosity-no-touching-rights.html</link>
					<comments>https://www.chandrikadaily.com/no-generosity-no-touching-rights.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 Nov 2023 12:13:13 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ch muhammed koya]]></category>
		<category><![CDATA[resrevation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283908</guid>

					<description><![CDATA[പിന്നോക്കക്കാരിലെ മുന്നാക്ക സമുദായങ്ങള്&#x200d;ക്കാണ് ഈ വിചിത്രമായ വ്യവസ്ഥയുടെ എല്ലാ ആനുകൂല്യങ്ങളും ലഭിച്ചത്.]]></description>
										<content:encoded><![CDATA[<p><strong>ഷെരീഫ് സാഗര്&#x200d;</strong></p>
<p>കേരളപ്പിറവിക്ക് മുമ്പ് എല്ലാ പിന്നോക്ക വിഭാഗങ്ങള്&#x200d;ക്കും കൂടി 35 ശതമാനം. അതായിരുന്നു സംവരണത്തിന്റെ സ്ഥിതി. പിന്നോക്കക്കാരിലെ മുന്നാക്ക സമുദായങ്ങള്&#x200d;ക്കാണ് ഈ വിചിത്രമായ വ്യവസ്ഥയുടെ എല്ലാ ആനുകൂല്യങ്ങളും ലഭിച്ചത്. പിന്നോക്കത്തില്&#x200d; പിന്നോക്കമായിരുന്ന മുസ്ലിംകള്&#x200d; നിരന്തരമായി തഴയപ്പെട്ടു. എന്നാല്&#x200d; 1957ലെ ആദ്യ കേരള നിയമസഭയില്&#x200d; കറുത്ത തൊപ്പിയണിഞ്ഞ ഒരു ചെറുപ്പക്കാരന്&#x200d; എഴുന്നേറ്റുനിന്നു.</p>
<p>&#8221;ഇത് അനീതിയാണ്. ഈ അനീതി വെച്ചുപൊറുപ്പിക്കാനാവില്ല&#8221;. ആ മനുഷ്യന്&#x200d; വിളിച്ചു പറഞ്ഞു.<br />
സി.എച്ച് മുഹമ്മദ് കോയ എന്നായിരുന്നു ആ ചെറുപ്പക്കാരന്റെ പേര്. സി എച്ച് പറഞ്ഞു: &#8221;ഈ നിയമം കൊക്ക് കുറുക്കനെ സല്&#x200d;ക്കാരത്തിന് വിളിച്ചതുപോലെയാണ്. കൊക്ക് ഒരിക്കല്&#x200d; തന്റെ വീട്ടിലേക്ക് കുറുക്കനെ ക്ഷണിച്ചു. നല്ലൊരു പായസമുണ്ടാക്കി അതൊരു കുപ്പിയിലാക്കി കുറുക്കന്റെ മുന്നില്&#x200d; വെച്ചുകൊടുത്തു. കുറുക്കന്റെ ചുണ്ട് ആ കുപ്പിക്കുള്ളിലേക്ക് ഇറക്കുക അസാധ്യമാണ്. എന്നാല്&#x200d; വണ്ണം കുറഞ്ഞതും നീളം കൂടിയതുമായ കൊക്കിന്റെ ചുണ്ടിന് അനായാസം കുപ്പിയില്&#x200d; നിന്നും പായസം കുടിക്കാന്&#x200d; കഴിഞ്ഞു. ഇവിടെ കൊക്ക് കുറുക്കന് പായസം കൊടുത്തോ എന്ന് ചോദിച്ചാല്&#x200d; കൊടുത്തു, എന്നാല്&#x200d; കുറുക്കന് കുടിക്കാന്&#x200d; കഴിഞ്ഞോ എന്ന് ചോദിച്ചാല്&#x200d; ഇല്ല. ഇതുപോലെയാണ് ഈ നിയമവും. സംവരണം ഉണ്ടോയെന്ന് ചോദിച്ചാല്&#x200d; ഉണ്ട്, എന്നാല്&#x200d; മാപ്പിളമാര്&#x200d; അടക്കമുള്ളവര്&#x200d;ക്ക് അത് അനുഭവിക്കാന്&#x200d; കഴിയുമോ എന്ന് ചോദിച്ചാല്&#x200d; ഇല്ല.&#8221;</p>
<p>സംവരണത്തിലെ അനീതിക്കെതിരെ ആ ശബ്ദം നിരന്തരം മുഴങ്ങി. എല്ലാ സമുദായങ്ങള്&#x200d;ക്കും പ്രാതിനിധ്യം ഉറപ്പാക്കുന്ന കമ്യൂണല്&#x200d; സബ് റൊട്ടേഷന്&#x200d; വന്നത് ഈ പോരാട്ടത്തിന്റെ ഫലമായിട്ടാണ്. അന്ന് 22 ശതമാനം ജനസംഖ്യയുണ്ടായിരുന്ന മുസ്ലിം പിന്നോക്ക വിഭാഗത്തിന് 10 ശതമാനം സംവരണവും നിയമന റോസ്റ്ററില്&#x200d; ആറാം സ്ഥാനവും ലഭിച്ചു. 1979ല്&#x200d; സി.എച്ച് മുഖ്യമന്ത്രിയായപ്പോള്&#x200d; പത്തില്&#x200d;നിന്ന് 12 ശതമാനമായി സംവരണ തോത് ഉയര്&#x200d;ത്തി. നിലവിലെ പ്രാതിനിധ്യത്തിന്റെ കണക്കുകള്&#x200d; നോക്കിയാല്&#x200d; ഈ സംവരണ തോതും അപര്യാപ്തമാണെന്ന് കാണാം. സര്&#x200d;ക്കാര്&#x200d; ഉദ്യോഗങ്ങളില്&#x200d; മുസ്ലിം സമുദായത്തിന് ഇതര സമുദായങ്ങളുടെ കണക്കനുസരിച്ച് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിച്ചിട്ടില്ല. പട്ടിക ജാതി, പട്ടിക വര്&#x200d;ഗത്തേക്കാള്&#x200d; പിന്നിലുമാണ്. നരേന്ദ്രന്&#x200d; കമ്മിഷന്&#x200d; റിപ്പോര്&#x200d;ട്ടും ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. ജനസംഖ്യയില്&#x200d; 26 ശതമാനമുള്ള മുസ്ലിംകളുടെ പ്രാതിനിധ്യം വെറും 11.4 ശതമാനം മാത്രമാണ്. 22.2 ശതമാനം ഈഴവര്&#x200d;ക്ക് 22.7 ശതമാനമാണ് പ്രാതിനിധ്യം. അധികാര പങ്കാളിത്തമെന്ന അവകാശം സാധ്യമാകണമെങ്കില്&#x200d; സംവരണ തോത് ഉയര്&#x200d;ത്തുക മാത്രമാണ് പരിഹാരം. മുസ്ലിം സംവരണം 12 ശതമാനം എന്നത് 18 ശതമാനമെങ്കിലുമായാലേ നിലവിലുള്ള സ്ഥിതിയില്&#x200d; സാമൂഹിക നീതി യാഥാര്&#x200d;ത്ഥ്യമാവുകയുള്ളൂ.</p>
<p>സംവരണ പട്ടിക കൃത്യമായ ഇടവേളകളില്&#x200d; അവലോകനം ചെയ്യണമെന്ന ഇന്ദിരാ സാഹ്നി കേസിലെ സുപ്രിംകോടതി വിധിയുടെ ഫയല്&#x200d; മൂന്ന് പതിറ്റാണ്ട് കാലമായി പൊടി തട്ടാന്&#x200d; പോലും ആരും എടുത്ത് നോക്കിയിട്ടില്ല. കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ സംവരണ പട്ടിക പുതുക്കി മുസ്ലിം സംവരണത്തിന്റെ വിഷയത്തില്&#x200d; ഗൗരവമായ ഇടപെടല്&#x200d; നടത്തേണ്ട സമയമാണിത്. അഡ്വ. വി.കെ ബീരാന്റെ നിയമ പോരാട്ടത്തിന്റെ ഫലമായി കേരളം ഉള്&#x200d;പ്പെടെയുള്ള സംസ്ഥാനങ്ങളോട് പിന്നോക്ക സമുദായങ്ങളുടെ തല്&#x200d;സ്ഥിതി പഠനം നടത്താന്&#x200d; സുപ്രിം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>കാലോചിത പരിഷ്‌ക്കാരം അനിവാര്യമായ ഘട്ടത്തിലാണ് കേരള സര്&#x200d;ക്കാര്&#x200d; മുസ്ലിം സംവരണത്തില്&#x200d; കൈയിട്ടു വാരുന്നത്. നാല് ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കാന്&#x200d; മുസ്ലിം വിഭാഗത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തില്&#x200d;നിന്ന് രണ്ട് ശതമാനം പിടിച്ചുവാങ്ങാനാണ് പദ്ധതി. 2019 ഒക്ടോബറിലാണ് ഇതുസംബന്ധിച്ച ആദ്യ ഉത്തരവ് പുറത്തുവന്നത്. സംവരണത്തിനുള്ള റൊട്ടേഷനില്&#x200d; 1,26,51,76 എന്ന ക്രമത്തില്&#x200d; ഭിന്നശേഷി വിഭാഗത്തെയും ഉള്&#x200d;പ്പെടുത്തണമെന്നായിരുന്നു നിര്&#x200d;ദേശം. ഇതില്&#x200d; 26, 76 റൊട്ടേഷന്&#x200d; മുസ്ലിം വിഭാഗത്തിന്റേതായതിനാല്&#x200d; ഈ രീതിയില്&#x200d; നിയമനം നടത്തിയാല്&#x200d; മുസ്ലിം സംവരണം കുറയും. മറ്റ് സംവരണ വിഭാഗങ്ങളുടെ ടേണുകളൊന്നും ഇതില്&#x200d; വരുന്നുമില്ല. മുസ്ലിംലീഗ് എം.എല്&#x200d;.എ ടി.വി ഇബ്രാഹിം ഈ വിഷയം ഉന്നയിച്ചതോടെ പരിഹരിക്കുമെന്നാണ് മന്ത്രി നല്&#x200d;കിയ ഉറപ്പ്. എന്നാല്&#x200d; നേരത്തെയുള്ള വ്യവസ്ഥകളില്&#x200d; ഒരു മാറ്റവും വരുത്താതെയാണ് സാമൂഹ്യ നീതി വകുപ്പിന്റെ പുതിയ ഉത്തരവ് പുറത്ത് വന്നത്. ഭിന്നശേഷി സംവരണത്തിന് കണ്ടെത്തിയ ടേണുകളില്&#x200d; രണ്ടെണ്ണം പൊതുവിഭാഗത്തിനും മറ്റു രണ്ടെണ്ണം മുസ്ലിം ടേണുമാണ്. അതായത് നേരത്തെ പി.എസ്.സി ലിസ്റ്റില്&#x200d; നിന്ന് 100 പേരെ നിയമിക്കുമ്പോള്&#x200d; ലാസ്റ്റ് ഗ്രേഡില്&#x200d; 10 പോസ്റ്റും അല്ലാത്തതില്&#x200d; 12 പോസ്റ്റും മുസ്ലിംകള്&#x200d;ക്ക് ലഭിക്കുമായിരുന്നു. ഇത് യഥാക്രമം എട്ടും പത്തുമായി കുറയും എന്നതാണ് പുതിയ ഉത്തരവിന്റെ അപകടം. ഫലത്തില്&#x200d; 16% മുതല്&#x200d; 20% വരെയുള്ള കുറവാണ് മുസ്ലിം സമുദായത്തിനുണ്ടാവുക. ഇത് നിലവില്&#x200d; അര്&#x200d;ഹമായ പ്രാതിനിധ്യമില്ലാത്ത മുസ്ലിം സമുദായത്തോടുള്ള കൊടും ചതിയാണ്.</p>
<p>സച്ചാര്&#x200d; കമ്മിറ്റി ശുപാര്&#x200d;ശകളെ അട്ടിമറിക്കാനായി പാലോളി കമ്മിറ്റിയുണ്ടാക്കി മുസ്ലിംകള്&#x200d;ക്ക് ലഭിക്കേണ്ട അവകാശങ്ങളെ ന്യൂനപക്ഷ അവകാശങ്ങളാക്കി വഴിതിരിച്ചുവിട്ട് വന്&#x200d; നഷ്ടം വരുത്തിവെച്ചത് ഇടതുപക്ഷമാണ്. സമുദായങ്ങള്&#x200d; തമ്മിലുള്ള ഭിന്നതയായിരുന്നു ഈ തിരിമറിയുടെ ദുരന്തം. പിന്നോക്ക വിഭാഗങ്ങള്&#x200d;ക്കുള്ള സ്‌കോളര്&#x200d;ഷിപ്പില്&#x200d;നിന്ന് മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ഒഴിവാക്കിയ നടപടിയും ഈയിടെ ഉണ്ടായി. ഒന്നു മുതല്&#x200d; എട്ടുവരെ ക്ലാസുകളില്&#x200d; പഠിക്കുന്ന വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് ലഭിക്കേണ്ട ഈ സ്‌കോളര്&#x200d;ഷിപ്പിലേക്ക് ഇനി ഈ ന്യൂനപക്ഷ വിഭാഗങ്ങള്&#x200d; അപേക്ഷിക്കേണ്ടതില്ലെന്നാണ് സര്&#x200d;ക്കാര്&#x200d; ഉത്തരവ്. ഇടത് സര്&#x200d;ക്കാര്&#x200d; തുടരുന്ന കടുത്ത അനീതിയുടെ ഒടുവിലത്തെ ഉദാഹരണമാണ് സംവരണ നഷ്ടം വരുത്തുന്ന പുതിയ ഉത്തരവ്.</p>
<p>സര്&#x200d;ക്കാര്&#x200d; ഉദ്യോഗങ്ങളില്&#x200d; അര്&#x200d;ഹിച്ചതിലേറെ പ്രാതിനിധ്യമുള്ള മുന്നോക്ക വിഭാഗങ്ങള്&#x200d;ക്കായി ഏര്&#x200d;പ്പെടുത്തിയ സംവരണത്തെ തൊടാതെയാണ് മുസ്ലിം വിഭാഗത്തോടുള്ള ഈ ദ്രോഹം. ആകെയുള്ള സംവരണ ശതമാനം വര്&#x200d;ദ്ധിപ്പിച്ചോ ജനറല്&#x200d; കാറ്റഗറിയില്&#x200d; ഉള്&#x200d;പ്പെടുത്തിയോ പരിഹരിക്കാവുന്ന പ്രശ്‌നമാണിത്. യാതൊരു പഠനവും നടത്താതെയാണ് സര്&#x200d;ക്കാര്&#x200d; ഇത്തരം നടപടികള്&#x200d; തുടരുന്നത്. ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കാവുന്ന തരത്തിലാണ് ഉത്തരവുകള്&#x200d; പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മുസ്ലിംകള്&#x200d;ക്ക് സംവരണ നഷ്ടമുണ്ടാക്കുന്ന ഉത്തരവ് ഉടന്&#x200d; പിന്&#x200d;വലിച്ച് ഭിന്നശേഷി സംവരണം ഹൊറിസോണ്ടലായി നടപ്പാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാവണം. അതല്ലെങ്കില്&#x200d; നിലവിലുള്ള നിയമനങ്ങള്&#x200d; പോലും നിയമക്കുരുക്കിലാകും.<br />
കമ്യൂണിസ്റ്റ് സര്&#x200d;ക്കാര്&#x200d; ഈ പണി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സി.എച്ചിന്റെ വാക്കുകള്&#x200d; തന്നെ കടമെടുക്കാം. സി.എച്ച് എഴുതുന്നു: &#8221;1957ലെ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് നിയമിച്ച 76 ഗസറ്റഡ് ഉദ്യോഗസ്ഥരില്&#x200d; ഒരേയൊരു മുസ്ലിമേ ഉണ്ടായിരുന്നുള്ളൂ. 80 രൂപക്ക് മീതെ ശമ്പളമുള്ള 511 നിയമനങ്ങളില്&#x200d; നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭ 22 ഉദ്യോഗങ്ങള്&#x200d; മാത്രമാണ് മുസ്ലിംകള്&#x200d;ക്ക് എറിഞ്ഞുകൊടുത്തത്. 40 കോളേജ് ലക്ചറര്&#x200d;മാരെ നിയമിച്ചപ്പോള്&#x200d; മുസ്ലിംകളെ മേമ്പൊടിക്കുപോലും എടുത്തില്ല. പബ്ലിക്ക് സര്&#x200d;വ്വീസ് കമ്മീഷന്&#x200d; ഓഫീസില്&#x200d; അക്കാലത്തുണ്ടായിരുന്നത് ഒരു ക്ലാര്&#x200d;ക്കും ഒരു അറ്റന്ററും മാത്രമായിരുന്നു. സാമുദായിക പ്രാതിനിധ്യം ഉദ്യോഗങ്ങളില്&#x200d; നിന്നെടുത്തു കളയാനുള്ള ഇ.എം.എസ്സിന്റെ ഭരണപരിഷ്‌കാര കമ്മിറ്റി റിപ്പോര്&#x200d;ട്ടിനെതിരെ മുസ്ലിംലീഗ് നടത്തിയ കുരിശുയുദ്ധം പിന്നോക്ക സമുദായങ്ങളുടെ അഭിനന്ദനം പിടിച്ചുപറ്റുന്നതായിരുന്നു. കേരളത്തിലെ മര്&#x200d;ദ്ദിത പിന്നോക്ക സമുദായങ്ങള്&#x200d; മുസ്ലിംലീഗിന്റെ നിലപാടിനെ ശരിവെച്ചു. സഹോദരന്&#x200d; അയ്യപ്പന്റെ നേതൃത്വത്തില്&#x200d; 1958ല്&#x200d; സംഘടിപ്പിച്ച പിന്നോക്ക സമുദായ കണ്&#x200d;വെന്&#x200d;ഷനില്&#x200d; എന്നെ അധ്യക്ഷത സ്ഥാനത്തിരുത്തി. അവരെന്റെ പാര്&#x200d;ട്ടിയെ ആദരിച്ചു&#8221;.</p>
<p>1970ലെ അച്യുതമേനോന്&#x200d; മന്ത്രിസഭയില്&#x200d; സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന കാലത്ത് സര്&#x200d;ക്കാര്&#x200d; സര്&#x200d;വീസിലെ മുസ്ലിംകളുടെ ബാക്ക്‌ലോഗ് നികത്താന്&#x200d; നടപടി സ്വീകരിച്ചപ്പോള്&#x200d; കെ.ആര്&#x200d; ഗൗരിയമ്മ മുസ്ലിംലീഗിനെ ആക്ഷേപിക്കുന്നുണ്ട്. &#8221;നിങ്ങള്&#x200d; മുസ്ലിംകളെ സര്&#x200d;ക്കാര്&#x200d; സര്&#x200d;വീസില്&#x200d; തിരുകിക്കയറ്റുകയാണ്&#8221; എന്നായിരുന്നു അവരുടെ ആരോപണം. &#8221;തിരുകിക്കയറ്റാന്&#x200d; മുസ്ലിംകള്&#x200d; എന്താ മണ്ണെണ്ണ വിളക്കിന്റെ തിരിയാണോ?&#8221; എന്നായിരുന്നു സി.എച്ചിന്റെ മറുചോദ്യം. &#8216;നിങ്ങള്&#x200d; തനി വര്&#x200d;ഗീയ വാദിയാ&#8217;ണെന്ന പതിവ് പല്ലവി ആവര്&#x200d;ത്തിക്കുകയാണ് ഗൗരിയമ്മ ചെയ്തത്. സി.എച്ചിന്റെ മറുപടി വികാരഭരിതമായിരുന്നു. &#8221;ചരിത്രപരമായ കാരണങ്ങളാല്&#x200d; പിന്തളളപ്പെട്ടുപോയ ഒരു സമൂഹത്തെ മുഖ്യധാരയില്&#x200d; എത്തിക്കുക എന്നതാണ് എന്റെ പാര്&#x200d;ട്ടി എന്നെ ഏല്&#x200d;പിച്ച ദൗത്യം. മറ്റ് ജനവിഭാഗങ്ങളുടെ അവകാശങ്ങള്&#x200d; ഹനിക്കാതെയും, അവരുടെ അവസരങ്ങള്&#x200d; കവര്&#x200d;ന്നെടുക്കാതെയും ഞാനത് നിര്&#x200d;വഹിക്കും. അതിന്റെ പേരില്&#x200d; ഞാന്&#x200d; വര്&#x200d;ഗീയ വാദിയാവുകയാണെങ്കില്&#x200d; എനിക്ക് സന്തോഷമേയുള്ളൂ&#8221;.<br />
ആരുടെയും ഔദാര്യം വേണ്ട. എന്നാല്&#x200d;, പോരാടി നേടിയവയില്&#x200d; നിന്ന് തരിപോലും വിട്ടുതരില്ല.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-generosity-no-touching-rights.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിഫ്ലക്ഷൻസ് ഓൺ സി.എച്ച് , &#8220;സി എച്ച് വിയോഗത്തിന്റെ നാൽപ്പത് വർഷം&#8221;</title>
		<link>https://www.chandrikadaily.com/11reflections-on-ch-forty-years-of-chs-demise-remembrance-brochure-launch-by-pa-salman-pace-group-in-dubai.html</link>
					<comments>https://www.chandrikadaily.com/11reflections-on-ch-forty-years-of-chs-demise-remembrance-brochure-launch-by-pa-salman-pace-group-in-dubai.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 12 Oct 2023 08:08:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[brochure]]></category>
		<category><![CDATA[ch muhammed koya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278970</guid>

					<description><![CDATA[ അനുസ്മരണ സമ്മേളനത്തിന്റെ ബ്രോഷർ പ്രകാശനം ദുബൈയിൽ വെച്ച് പി എ സൽമാൻ ( പേസ് ഗ്രൂപ്പ് ) നിർവ്വഹിച്ചു
]]></description>
										<content:encoded><![CDATA[<p>മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ യുടെ നാൽപ്പതാം ചരമ വാർഷികത്തോടുബന്ധിച്ച് സി എച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ദുബൈയിൽ നവംബറിർ 12 നു ദുബൈ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിൽ ( ഇന്ത്യൻ സ്കൂൾ , ഊദ് മൈത്ത ) വെച്ചാണ് അനുസ്മരണ സമ്മേളനം നടക്കുന്നത്.</p>
<p>കേരളത്തിലെ മുസ്‌ലിംകളുൾപ്പടെയുള്ള പിന്നോക്ക ന്യൂനപക്ഷങ്ങളുടെ പടനായകനും , വിദ്യാഭ്യാസ പരിഷ്കർത്താവും ബഹുമുഖ പ്രതിഭയുമായിരുന്ന സി എച്ചിന്റെ ജീവിത ദർശനങ്ങളെ പുതു തലമുറക്ക് പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്‌ഷ്യം. സി എച്ഛ് ഫൗണ്ടേഷൻ പ്രഥമ സി എച്ച് പുരസ്കാരം ചടങ്ങിൽ വ്യവസായ പ്രമുഖൻ എം എ യൂസഫലിക്ക് സമ്മാനിക്കും. പ്രകാശന ചടങ്ങിൽ പി എ സുബൈർ ( പേസ് ഗ്രൂപ്പ് ) , അബ്ദുല്ല നൂറുദ്ധീൻ , സൽമാൻ ഫാരിസ് , സമീർ മനാസ്‌ , മുഹമ്മദ് നാസിം പാണക്കാട് എന്നിവർ പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11reflections-on-ch-forty-years-of-chs-demise-remembrance-brochure-launch-by-pa-salman-pace-group-in-dubai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അത്തോളിയിലെ അഗ്നിപുഷ്പം</title>
		<link>https://www.chandrikadaily.com/1111agnipuspam-cp-saithalavi-of-atholi.html</link>
					<comments>https://www.chandrikadaily.com/1111agnipuspam-cp-saithalavi-of-atholi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 24 Sep 2023 07:07:53 +0000</pubDate>
				<category><![CDATA[Features]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ch muhammed koya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276036</guid>

					<description><![CDATA[രാജ്യത്തെ പ്രഥമ കമ്മ്യൂണിസ്റ്റ് സര്&#x200d;ക്കാരിന്റെ അന്യായങ്ങളോട് കലഹിച്ച് നിയമനിര്&#x200d;മാണ സഭക്കകത്തും പുറത്തും മനുഷ്യാവകാശങ്ങള്&#x200d;ക്കു പൊരുതുന്ന പടയാളി. ]]></description>
										<content:encoded><![CDATA[<p><strong>സി.പി സൈതലവി</strong></p>
<p>റേഷന്&#x200d; കാര്&#x200d;ഡും സഞ്ചിയുമായി കടയിലേക്കുവന്ന എം.എല്&#x200d;.എ യെ കണ്ട് പഴയ ദേശീയ പ്രസ്ഥാനക്കാരനായ ഷോപ്പ് മാനേജര്&#x200d; മൂലക്കണ്ടി ഗോപാലന്&#x200d; ചാടിയെണീറ്റു:സാറെന്തിനാ വന്നത്‌ റേഷന്&#x200d; വാങ്ങാന്&#x200d;,വല്ല കുട്ടികളെയും അയച്ചാല്&#x200d; പോരായിരുന്നോ?.<br />
ഇരുപത്തൊമ്പതുകാരനായ എം.എല്&#x200d;.എയുടെ തമാശകലര്&#x200d;ന്ന മറുപടി: ഇവിടത്തെ കാര്യങ്ങളൊക്കെ എനിക്കുമൊന്നറിയണ്ടേ?.<br />
അന്നശ്ശേരി ന്യായവില ഷോപ്പിലുണ്ടായിരുന്നവർ കൗതുകത്തോടെ ആളെ നോക്കി. പത്രങ്ങളില്&#x200d; പതിവായി പടവും പ്രസംഗവും വരുന്ന, റേഡിയോ വാര്&#x200d;ത്തകളില്&#x200d; സ്ഥിരമായി കേള്&#x200d;ക്കുന്ന സി.എച്ച് മുഹമ്മദ് കോയ. ഈ മണ്ണിന്റെ മകന്&#x200d;. അത്തോളിയുടെ പുത്രന്&#x200d;.<br />
രാജ്യത്തെ പ്രഥമ കമ്മ്യൂണിസ്റ്റ് സര്&#x200d;ക്കാരിന്റെ അന്യായങ്ങളോട് കലഹിച്ച് നിയമനിര്&#x200d;മാണ സഭക്കകത്തും പുറത്തും മനുഷ്യാവകാശങ്ങള്&#x200d;ക്കു പൊരുതുന്ന പടയാളി. മുഖ്യമന്ത്രി ഇ.എം.എസ്, പട്ടം താണുപിള്ള, ആര്&#x200d; ശങ്കര്&#x200d;, അച്യുതമേനോന്&#x200d;, പി.ടി ചാക്കോ തുടങ്ങി സഭക്കുള്ളിലെ വന്&#x200d;മരങ്ങളോട് കിടയൊത്ത് നില്&#x200d;ക്കാന്&#x200d; കരുത്താര്&#x200d;ന്ന യൗവനം.<br />
അതിര്&#x200d;ത്തിയിലെ സൈനികന്റെ ജാഗ്രതയോടെ സ്വന്തം ജനതയുടെ അവകാശങ്ങള്&#x200d;ക്കു കാവലിരുന്നും സമുദായത്തിനര്&#x200d;ഹതപ്പെട്ടത് പിടിച്ചുവാങ്ങിയും മുന്നേറുകയാണ്‌ സി എച്ച്‌.<br />
വാക്കിന്റെ വജ്രസൂചികളാൽ എതിർവാദങ്ങളുടെ മസ്തകം തകർത്ത്‌ നിയമ സഭയിൽ കൊടി പറത്തുമ്പോൾ തന്നെ ‌ പ്രസംഗപ്പെരുമഴയുമായി വേദികളിൽ നിന്നു വേദികളിലേക്കുള്ള രാപ്രയാണങ്ങൾ. ഒപ്പം ചന്ദ്രികയുടെ താളുകളെ കിടയറ്റതാക്കുന്ന അക്ഷരപ്പയറ്റും. അതിനിടെ വീണുകിട്ടുന്ന ദുർലഭമായ ഇടവേളകൾക്കു മധുരം പകരുന്ന നാട്ടിലെ ഇടത്താവളങ്ങളിലൊന്നായ അണ്ടിക്കോട്ടെ പൂതപ്പള്ളി മമ്മദ് കോയയുടെ നാലുകാലോല ഷെഡ്ഡില്&#x200d; ചായ കുടിച്ചുകൊണ്ടിരിക്കെ സി.എച്ച് പറഞ്ഞു &#8216;റേഷന്&#x200d; വാങ്ങാന്&#x200d; പോകണം. ബാപ്പാക്ക് നല്ല സുഖമില്ല. അതുകൊണ്ട് ഞാന്&#x200d; തന്നെ പോന്നു. ശനിയാഴ്ചയല്ലേ; ഇന്നു വാങ്ങിയില്ലെങ്കില്&#x200d; ഈ ആഴ്ചത്തേത് ഒഴിഞ്ഞുപോകും&#8217;.മമ്മദ് കോയക്ക് ഒരു വല്ലായ്ക തോന്നി. ചായക്കടക്കുമുന്നില്&#x200d; ചക്രമുരുട്ടിക്കളിക്കുകയായിരുന്ന കുട്ടിയെ അരികില്&#x200d; വിളിച്ചു പറഞ്ഞു. &#8216;മോനേ, മൂപ്പരിപ്പോ പണ്ടത്തെ പോലെയല്ലല്ലോ. എം.എല്&#x200d;.എയൊക്കെയല്ലേ?. റേഷന്&#x200d;ഷാപ്പ് വരെ ഒന്നു കൂടെ ചെല്ല്. അരി തൂക്കി കഴിഞ്ഞാല്&#x200d; സഞ്ചി നീ പിടിച്ചോ; കോയയെക്കൊണ്ട്‌‌ എടുപ്പിക്കേണ്ട&#8221;. റോഡുകടന്ന് വയല്&#x200d;വരമ്പിലൂടെ സി.എച്ചിനു പുറകെ കുറച്ചു ദൂരം നടന്നപ്പോള്&#x200d; തന്നെ അദ്ദേഹം സഞ്ചി വാങ്ങി തിരിച്ചയച്ചുവെന്ന് അണ്ടിക്കോട്ടെ പ്രാദേശിക മുസ്്‌ലിംലീഗ് നേതാവ് കൂടിയായ എന്&#x200d;.ടി ബീരാന്&#x200d; കോയ തന്റെ കുട്ടിക്കാലമോര്&#x200d;ക്കുന്നു. ഒരു കുടുംബത്തിന് ആഴ്ചയില്&#x200d; കിട്ടുന്ന മൂന്ന് ലിറ്റര്&#x200d; അരിക്കുവേണ്ടിയാണ്, നാടെങ്ങും കീര്&#x200d;ത്തിയുള്ള ഈ എം.എല്&#x200d;.എ മടിയൊട്ടും കൂടാതെ റേഷന്&#x200d;കട തേടിച്ചെല്ലുന്നത്.</p>
<p>അധികാരവും പദവികളും സമ്മതിദാനാവകാശം പോലും സമ്പന്നര്&#x200d;ക്കു മാത്രമായി പതിച്ചുകൊടുത്തിരുന്ന കാലത്ത്, രാഷ്ട്രീയത്തിന്റെ മുഖ്യധാരാ പ്രവേശം സാധാരണക്കാരനു അപ്രാപ്യമായിരുന്ന ഘട്ടത്തില്&#x200d; ആ പൊതുനിയമങ്ങളെയെല്ലാം മുറിച്ചുകടന്ന് കുതിച്ചുയര്&#x200d;ന്ന് ഒരു ദരിദ്ര ബാലന്&#x200d; കേരളത്തിന്റെ മുഖ്യഭരണാധികാരിയായി മാറിയ അത്ഭുതത്തിന്റെ അടിവേര് തേടിയാല്&#x200d; കോഴിക്കോട്ടെ അത്തോളിയിലെത്തും. അതിരറ്റ ഇച്ഛാശക്തിയിലൂട്ടിയ പ്രതിഭ കൊണ്ട് പ്രതികൂല സാഹചര്യങ്ങളുടെ കൊടുമുടികള്&#x200d; കീഴടക്കിയ ജേതാവ് പിറന്ന ഭൂമി.<br />
ഒരിക്കല്&#x200d;, ഒരിക്കല്&#x200d; മാത്രമെങ്കിലും ആ അഗ്നിപുഷ്പം വിടർന്ന അത്തോളിയുടെ ഉള്&#x200d;വഴികളിലൂടെ നടക്കണം. സി.എച്ച് ചുവടുവെച്ചു തുടങ്ങിയ ഗ്രാമത്തിന്റെ ഞരമ്പുകളിലൂടെ.</p>
<p>കാലം കണ്ണാടി നോക്കുന്ന കോരപ്പുഴയുടെ ഓരങ്ങളിലൂടെ.<br />
ആഗ്ര കോട്ടയ്ക്കുള്ളിലെ ഇടനാഴിയില്&#x200d; നില്ക്കുന്ന സഞ്ചാരിയുടെ കാതില്&#x200d; അക്ബര്&#x200d; ചക്രവര്&#x200d;ത്തിയുടെ പാദുക ശബ്ദം അടുത്തടുത്ത് വരുന്നതു പോലൊരു അനുഭൂതി, അത്തോളിയിലെ-അന്നശ്ശേരിയിലെ മണ്ണിൽ തൊടുമ്പോൾ ഉള്ളിലുണരുന്നു. ദരിദ്രനായി ജനിച്ച്, സാധാരണക്കാരനായി ജീവിച്ച്, അധികാരത്തിന്റെ ഉന്നതങ്ങളിൽ വിരാജിച്ച്‌ , ഒടുവിൽ അനന്തര തലമുറക്കായി ഒരു ചില്ലിക്കാശുപോലും നീക്കിയിരിപ്പില്ലാതെ വിടചൊല്ലിയ മറ്റൊരു ചക്രവർത്തിയുടെ കാൽപെരുമാറ്റം.<br />
കണ്&#x200d;മറഞ്ഞു നാല് പതിറ്റാണ്ടായിട്ടും ഓര്&#x200d;മയുടെ മുറ്റത്ത് മാരിവില്ലഴകോടെ മന്ദഹസിച്ചു നില്&#x200d;ക്കുന്നു സി.എച്ച് മുഹമ്മദ് കോയാ സാഹിബ് എന്ന സ്നേഹസാമ്രാജ്യത്തിലെ സുൽത്താൻ.</p>
<p>പ്രസിദ്ധ മലയാള കവി യൂസുഫലി കേച്ചേരി സി.എച്ച് പൊയ്‌‌പോയ ദുഃഖത്തിലൊരുനാള്&#x200d; &#8216;അത്തോളി മണ്ണ്&#8217;ല്&#x200d; എഴുതുന്നുണ്ടിത്.<br />
&#8216;പുണ്യം ലഭിച്ചതാണിന്നെനിയ്ക്കത്തോളി മണ്ണിലൊന്നാമതായ് പാദങ്ങളൂന്നുവാന്&#x200d; ധന്യമാണീ ദിനം; കാല്&#x200d;കളീ ഭൂമിയില്&#x200d; വിന്യസ്തമാവതിന്&#x200d; മുമ്പെന്&#x200d; കരങ്ങളേ അഞ്ജലിയർപ്പിയ്ക്ക!- വിപ്ലവച്ചൂടാര്&#x200d;ന്നൊരംഗാര പുഷ്പം വിടര്&#x200d;ന്നതാണീ സ്ഥലം&#8230;.. ചത്തകുതിരയ്ക്കുയിരേകുമത്ഭുത തത്വവിജ്ഞാനം വിളഞ്ഞതാണീ സ്ഥലം&#8217;<br />
ആ പൊള്ളുന്ന യൗവ്വനത്തെ തൊട്ടരികിൽനിന്നു കണ്ട സ്വദേശിതലമുറക്കും വയസ്സേറുകയാണ്. ഓര്&#x200d;മകള്&#x200d; പിടി വിട്ടോടുന്നു.</p>
<p>ഡ്രൈവറും അറ്റൻഡറുമായി രണ്ടുപതിറ്റാണ്ട് സി.എച്ചിനൊപ്പമുണ്ടായിരുന്ന മല്ലിശ്ശേരി ഇബ്രാഹിം,എന്&#x200d;.ടി ബീരാന്&#x200d; കോയ, കാഞ്ഞിരോളി മുഹമ്മദ് കോയ, സി.എച്ചിന്റെ ഭാര്യാസഹോദരന്&#x200d; മുന്&#x200d; കെ.എം.സി.സി ഭാരവാഹി കമ്മോട്ടില്&#x200d; അബ്ദുല്&#x200d; അസീസ്, കമ്മോട്ടില്&#x200d; അബൂബക്കര്&#8230; സി.എച്ചിനെ അനുയാത്ര ചെയ്ത ആ കാലമോര്&#x200d;ത്തു: മുപ്പത്തിനാലു വയസ്സിന്റെ നിറയൗവ്വനത്തിനുള്ളില്&#x200d; ചന്ദ്രിക മുഖ്യപത്രാധിപർ, എം.എല്&#x200d;.എ, സ്പീക്കര്&#x200d;, പാര്&#x200d;ലമെന്റ് മെമ്പര്&#x200d; പദവികളുടെ തൊപ്പിയണിഞ്ഞപ്പോഴും വെറുമൊരു അന്നശ്ശേരിക്കാരനായി,വേഷത്തില്&#x200d;പോലും ധാരാളിത്തമില്ലാതെ, ഏതോ ചിന്തയില്&#x200d; മുഴുകി റോഡരികിലൂടെ അലസമായി നടന്നു പോകുന്ന സി.എച്ച്. ആരും കൊതിക്കുന്ന മുഖശ്രീ.</p>
<p>കണ്ണടയുവോളം കാത്തുവെച്ച പ്രസിദ്ധമായ ആ പുഞ്ചിരിയും. ഉടുതുണിയുടെ ഒരറ്റം കൈകൊണ്ട് കക്ഷത്തിറുക്കി, കാലന്&#x200d;കുട തോളില്&#x200d; കൊളുത്തി, മറുകൈ പൊക്കി മത്സ്യപ്പൊതിയും പിടിച്ച് ആ പോകുന്നത് ഇന്ത്യൻ പാര്&#x200d;ലമെന്റ് മെമ്പര്&#x200d;. &#8216;കോയ എവിടന്നാ വരുന്നെ&#8217;ന്ന ചോദ്യത്തിന് ചിലപ്പോഴുത്തരം &#8216;ഡല്&#x200d;ഹീന്ന്&#8217;.<br />
സ്പീക്കറുടെ &#8216;ചലിക്കുന്ന കൊട്ടാരത്തില്&#x200d;&#8217; കൊടിവെച്ച് പറക്കുമ്പോഴും, ലോകരാഷ്ട്രങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും മനത്താംകണ്ടി വീട്ടിലെത്താന്&#x200d; പദയാത്ര തന്നെ ശരണം. എലത്തൂരില്&#x200d; ബസ്സിറങ്ങി, പുതിയോട്ടില്&#x200d; കടവില്&#x200d; തോണി കടന്ന്, അണ്ടിക്കോട് വഴി നാല് കിലോമീറ്റര്&#x200d; നടത്തം. പാതിരാ പ്രസംഗങ്ങള്&#x200d; കഴിഞ്ഞാവും മിക്കവാറും മടക്കം. തോണിക്കാരന്&#x200d; റാന്തല്&#x200d; തിരിതാഴ്ത്തി ഉറക്കമായിട്ടുണ്ടാകും. അര്&#x200d;ധ രാത്രിയിലെ ഈ ഏകാന്ത യാത്രയും സി.എച്ച് ഏറെ ആസ്വദിച്ചു കാണും. 1965ല്&#x200d; കോഴിക്കോട് നടക്കാവിലേക്ക് താമസം മാറ്റുംവരെ ഈ പതിവിന് മുടക്കം വന്നില്ല. ഈ കാലത്തു തന്നെയാണ് ചാലിയാര്&#x200d; തീരത്തെ സുഹൃത്ത് സി.എച്ചിന് ഒരു യാത്രാവാഹനം സമ്മാനമായി നല്&#x200d;കുന്നത്. ഒരു കടത്തുതോണി.</p>
<p>ദ്വീപ് പോലെ കിടന്ന സ്വദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കാന്&#x200d; പുറക്കാട്ടിരിയില്&#x200d; പാലം കൊണ്ടുവന്നു സി.എച്ച്. 1961ല്&#x200d; സ്പീക്കറായിരിക്കെയാണ് തറക്കല്ലിടല്&#x200d;. തന്റെ പാര്&#x200d;ട്ടിക്ക് ആളും അര്&#x200d;ത്ഥവും കുറവായ കാലം. കരപ്രമാണിമാരില്&#x200d; ചിലര്&#x200d;ക്ക് സി.എച്ചിനെ അത്ര പഥ്യമല്ല. അവര്&#x200d;ക്കൊത്ത തറവാട്ട് മഹിമയുടെ എടുപ്പുകളില്ലാത്തതുകൊണ്ട്. അടിത്തട്ടില്&#x200d; നിന്നൊരാള്&#x200d; ഉയര്&#x200d;ന്നു വരുന്നതിലുള്ള സഹിക്കായ്ക പലേടത്തും പ്രകടമായി. കുടിയോത്തും മരുന്നുവില്പനയുമായി നടക്കുന്ന ദരിദ്രനായ പയ്യംപുനത്തില്&#x200d; ആലി മുസ്‌ല്യാരുടെ മകന്, ചെറിയാരന്&#x200d;കണ്ടിയിലെ കൂരയില്&#x200d; പിറന്നവന്, അവന്റെ തരത്തിനൊത്ത നാവല്ലെന്ന് വരേണ്യരുടെ പുച്ഛം.സ്‌കൂളില്&#x200d; പല സമ്പന്ന കുമാരന്മാരെക്കാളും ശ്രദ്ധനേടി മുഹമ്മദ് കോയ. പുസ്തകം വാങ്ങാന്&#x200d; പണമില്ലെങ്കിലും പഠനത്തിലും പ്രസംഗത്തിലും ബഹുമിടുക്കനായി.</p>
<p>ഉമ്മയുടെയും ബാപ്പയുടെയും കുടുംബത്തിന്റെ മതപണ്ഡിത പാരമ്പര്യം സി.എച്ചിന്റെ അറിവുകള്&#x200d;ക്ക് അസ്തിവാരമായി. കൊങ്ങന്നൂര്&#x200d; എലിമെന്ററി സ്‌കൂള്&#x200d; 1932ല്&#x200d; സ്ഥാപിതമായതിന്റെ പിറ്റേവര്&#x200d;ഷമാണ്‌ സി എച്ചിനെ ചേർത്തത്‌.പാച്ചര്&#x200d; മാസ്റ്റര്&#x200d; ആദ്യാക്ഷരം കുറിച്ച ഒന്നാം ക്ലാസില്&#x200d; തന്നെ പഠനത്തില്&#x200d; സമര്&#x200d;ത്ഥനായി. അടുത്തകൊല്ലം വേളൂര്&#x200d; മാപ്പിള സ്‌കൂളില്&#x200d; ചേര്&#x200d;ന്നു. &#8216;അത്തോളിയിലെ സര്&#x200d; സയ്യിദ്&#8217; എന്ന് സി.എച്ച് വിശേഷിപ്പിച്ച ഈസക്കുട്ടി മാസ്റ്റര്&#x200d; പ്രവേശന രജിസ്റ്ററിൽ ചെറിയാരന്&#x200d; കണ്ടി മുഹമ്മദ് കോയ എന്ന് ഇംഗ്ലീഷില്&#x200d; എഴുതിയിടത്ത് വിധി നിശ്ചയിച്ച അശ്രദ്ധയാല്&#x200d; വീട്ടുപേരില്&#x200d; &#8216;കെ&#8217;യുടെ സ്ഥാനത്ത് &#8216;എച്ച്&#8217; എന്നു ചേര്&#x200d;ത്തുപോയി. സി.കെ മുഹമ്മദ് കോയ ആകേണ്ടിയിരുന്നയാള്&#x200d; &#8216;സി.എച്ച്&#8217; എന്ന മുഴങ്ങുന്ന ശബ്ദമായി ഒരു ജനതയുടെ അഭിമാന മുദ്രാവാക്യമായി മാറുന്നതിവിടെ.</p>
<p>ആത്മവിദ്യാസംഘത്തിന്റെ പ്രചാരണവുമായി വന്ന വാഗ്ഭടാനന്ദ സ്വാമികള്&#x200d; അണ്ടിക്കോട് അങ്ങാടിയില്&#x200d; പ്രസംഗിക്കുന്നതുകേട്ട് ആവേശഭരിതനായ പ്രൈമറി സ്‌കൂള്&#x200d; വിദ്യാര്&#x200d;ത്ഥി മുഹമ്മദ് കോയ &#8216;എനിക്കും പ്രസംഗിക്കണ&#8217;മെന്ന് വിളിച്ചുപറഞ്ഞു. ഇതുകേട്ട് ആളുകള്&#x200d; ചിരിച്ചു. എന്താണ് ആവശ്യമെന്നാരാഞ്ഞ വാഗ്ഭടാനന്ദന്&#x200d; കുട്ടിയെ വേദിയില്&#x200d; വിളിച്ചു വരുത്തി പ്രസംഗിപ്പിച്ചു.</p>
<p>ആ തല്&#x200d;ക്ഷണ പ്രസംഗത്തിലെ അറിവിന്റെ വ്യാപ്തിയും ആരോഹണാവരോഹണവും കണ്ട് ജനം കയ്യടിച്ചു. ഇവന്&#x200d; ഭാവിയിലൊരു മഹാവാഗ്മിയായി മാറുമെന്ന് വാഗ്ഭടാനന്ദന്&#x200d; ആശീർവദിച്ചു. ബാല്യത്തിലേയുള്ള അസൂയാര്&#x200d;ഹമായ ഈ പ്രകടനങ്ങള്&#x200d; കുടിലുകളിലും കൊട്ടാരങ്ങളിലും സി.എച്ചിനെ ചര്&#x200d;ച്ചാ വിഷയമാക്കി കഴിഞ്ഞിരുന്നു. നാടിന്റെ സ്‌നേഹം സി.എച്ചിലേക്ക് ഒഴുകിത്തുടങ്ങി.</p>
<p>പാലം തറക്കല്ലിടാനെത്തുന്ന സ്പീക്കറെ സ്റ്റേറ്റ്‌കാര്&#x200d; സഹിതം അക്കരെ കൊണ്ടുപോകാന്&#x200d; ചങ്ങാടമൊരുക്കിയിരുന്നു. മോട്ടോർ വാഹനങ്ങള്&#x200d; കടന്നുവരാത്ത ജന്മനാട്ടിലൂടെ ദേശീയപതാക വെച്ച ഔദ്യോഗിക കാറില്&#x200d; സി.എച്ച് സഞ്ചരിക്കുന്നതും അസഹിഷ്ണുക്കൾ അതുകാണുന്നതും മനസ്സില്&#x200d; കണക്കുകൂട്ടിയ ഇളം പ്രായക്കാര്&#x200d; ആവേശത്തിലായി. അധികാര നാട്യങ്ങളെ എന്നും തിരസ്കരിച്ച സി.എച്ച് പക്ഷെ, അക്കരെ കാര്&#x200d; നിര്&#x200d;ത്തി പുഴകടന്ന് ഒരാള്&#x200d;ക്കൂട്ടത്തിന്റെ അകമ്പടിയോടെ നടന്നുപോയി. എവിടെയായിരുന്നാലും ആശ്രയം അര്&#x200d;ഹിക്കുന്നവനിലേക്ക് അദ്ദേഹത്തിന്റെ കണ്ണെത്തും.</p>
<p>അണ്ടിക്കോട് വി.കെ റോഡിലുള്ള റാത്തീബ് പള്ളി (ഇപ്പോള്&#x200d; മസ്ജിദു തഖ്‌വ)യില്&#x200d; റമസാനില്&#x200d; തറാവീഹിനു ശേഷം ഉറുദി പറയാന്&#x200d; മുസ്്‌ല്യാരുകുട്ടികള്&#x200d; വരും. പ്രബോധനത്തിനൊപ്പം പ്രസംഗ പരിശീലനവും ചെറിയൊരു പോക്കറ്റ് മണിയും ഇത്തരം ഉറുദികളുടെ ഘടകങ്ങളാണ്. വേണ്ടത്ര പ്രസംഗം വശമില്ലാത്ത ഒരുകുട്ടി ഉറുദി പറയാനെത്തി. പാര്&#x200d;ലമെന്റില്ലാത്ത സമയമായതിനാല്&#x200d; സി.എച്ചും പള്ളിയിലുണ്ട്. അന്ന്‌ &#8216;ഉറുദി&#8217; സി.എച്ച് പറഞ്ഞു. പിരിഞ്ഞുകിട്ടിയ തുക കുട്ടിക്കു കൈമാറുകയും ചെയ്തു. ഇതോടെ ഉറുദിക്ക്‌ സി എച്ച്‌ മതിയെന്നായി.എം പി യുടെ ഉറുദിക്ക്‌ ശ്രോതാക്കളേറി.സി എച്ചിനതൊരു പതിവുമായി. മന്ത്രിയാകുമ്പോഴും അല്ലാത്തപ്പോഴും ഏത് പാതിരാവില്&#x200d; വന്നുകിടന്നാലും ആളുകള്&#x200d; വിളിച്ചാല്&#x200d; ഉടനെഴുന്നേല്&#x200d;ക്കും. പരിഹാരവും നല്&#x200d;കും.</p>
<p>1980ലെ നിലമ്പൂര്&#x200d; ഉപതെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടില്&#x200d; ഉറങ്ങാന്&#x200d; കിടന്നത് പുലര്&#x200d;ച്ചെ രണ്ടുമണിക്ക്. നാല് മണിക്കു കുടകില്&#x200d; നിന്നൊരു സംഘം ആവലാതിയുമായെത്തി. അവിടെ മലയാളികളെ കുടിയിറക്കുകയാണ്‌. അറസ്റ്റ് ഭയന്ന് പുരുഷന്മാര്&#x200d; ഒളിവിൽ. വീടുകള്&#x200d;ക്കു നേരെ ആക്രമണം നടക്കുന്നു. ആ നിമിഷം തന്നെ ഉണര്&#x200d;ന്നിരുന്ന്‌ സി.എച്ച് ആവശ്യമായത് ചെയ്തു.</p>
<p>മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്പീക്കറും ആഭ്യന്തര, വിദ്യാഭ്യാസ, ധനകാര്യമുൾപ്പെടെ സകല വകുപ്പുകള്&#x200d; കൈകാര്യം ചെയ്ത മന്ത്രിയും എം.എല്&#x200d;.എയും എം.പിയുമെല്ലാമായിരുന്നപ്പോഴും അടിച്ചമര്&#x200d;ത്തപ്പെടുന്നവനും അവഗണിക്കപ്പെടുന്നവനും നില്&#x200d;ക്കകള്ളിയുണ്ടാക്കുകയായിരുന്നു. സി എച്ച്‌ എന്നുമെപ്പോഴും പറഞ്ഞത്‌ &#8220;നിങ്ങളാരുടേയും അടിമകളാകരുത്‌; ആരുടേയും വിറകുവെട്ടികളും വെള്ളംകോരികളുമാകരുത്‌,സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്ത്‌ നേടണം&#8221; എന്നായിരുന്നു.തന്നെ തേടിവന്ന നിരാലംബരുടെ കൈകളൊന്നും മരണംവരേയും വെറുതെ മടക്കിയില്ല. ഒരു വിലാപവും കേള്&#x200d;ക്കാതെ പോയില്ല.&#8217;എന്റെ സമുദായം&#8217; എന്ന് അഭിമാനത്തോടെ ഉറക്കെയുറക്കെ പറഞ്ഞു.</p>
<p>അവസാനമായി 1983 സെപ്തംബര്&#x200d; 25ന് ജന്മനാട്ടില്&#x200d; ഔദ്യോഗിക പരിപാടികള്&#x200d;ക്കെത്തി ഉമ്മയോടൊപ്പം ഏറെനേരമിരുന്നു. പിറ്റേന്ന് ഹൈദരാബാദിലേക്ക് പോയത് അഹമ്മദ് സാഹിബിന് പകരമായി വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തില്&#x200d; പങ്കെടുക്കാന്&#x200d; മാത്രമല്ല; പ്രധാന ലക്ഷ്യം മറ്റൊന്നായിരുന്നു. മുസ്്‌ലിംകള്&#x200d;ക്കെതിരെ അവിടെ നടക്കുന്ന കലാപത്തിന് അറുതി വരുത്താന്&#x200d; മുഖ്യമന്ത്രി എന്&#x200d;.ടി രാമറാവുവിനെ നേരില്&#x200d;കണ്ട് സംസാരിക്കാന്&#x200d;, കേരള ഉപമുഖ്യമന്ത്രിയുടെ, ഇന്ത്യന്&#x200d; മുസല്&#x200d;മാന്&#x200d;മാരുടെ നേതാവിന്റെ യാത്ര. സെപ്തംബര്&#x200d; 27ന് ആ കൂടിക്കാഴ്ച നടന്നു. &#8220;എന്റെ സമുദായം ഇവിടെ വേട്ടയാടപ്പെടുകയാണ്. ഭരണകൂടമുണരണം. അവര്&#x200d;ക്കു രക്ഷ നല്&#x200d;കണം&#8217; സി എച്ച്‌ ആവശ്യപ്പെട്ടു.</p>
<p>കുടുംബനാഥന്&#x200d;മാര്&#x200d; നഷ്ടപ്പെട്ട്,കുടിലുകള്&#x200d; വെണ്ണീറായി, ഉപജീവനമാർഗ്ഗങ്ങൾ കൈവിട്ട്‌ എങ്ങോട്ട് പോകുമെന്നറിയാതെ പെരുവഴിയില്&#x200d; വിങ്ങിപ്പൊട്ടി നിന്ന സാധുമനുഷ്യരെ മാറോടണച്ചു ചേര്&#x200d;ത്ത്, ഞാനുണ്ട് കൂടെ എന്നാശ്വസിപ്പിച്ചാണ് ആ രാത്രി ഹൃദയവേദനയോടെ ഉറങ്ങാന്&#x200d; കിടന്നത്. പിറ്റേന്ന്‌ ഒരിക്കലുമുണരാത്ത നിത്യനിദ്രയിലേക്കാഴ്‌ന്നു പോയതും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1111agnipuspam-cp-saithalavi-of-atholi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.എച്ച്; ഒളിമങ്ങാത്ത ശോഭയോടെ ജ്വലിച്ചു നില്&#x200d;ക്കുന്ന വ്യക്തിത്വം; ഹൈദരലി തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/hyderali-thangal-about-ch-news.html</link>
					<comments>https://www.chandrikadaily.com/hyderali-thangal-about-ch-news.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 28 Sep 2020 03:40:43 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[ch muhammed koya]]></category>
		<category><![CDATA[hyderali shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157061</guid>

					<description><![CDATA[ഒളിമങ്ങാത്ത ശോഭയോടെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്&#x200d; ജ്വലിച്ചു നില്&#x200d;ക്കുന്ന വ്യക്തിത്വമാണ് സി.എച്ച് മുഹമ്മദ് കോയ]]></description>
										<content:encoded><![CDATA[<p><strong>പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്&#x200d;</strong></p>
<p>ചെറുപ്പത്തില്&#x200d; മലപ്പുറം കോട്ടപ്പടി മൈതാനിയില്&#x200d; ഒരു സമ്മേളനത്തിന് പോയ ഓര്&#x200d;മയാണ് മനസ്സില്&#x200d;. പ്രിയപ്പെട്ട പിതാവ് (പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്&#x200d;) അന്ന് എന്നെയും സമ്മേളനത്തിന് കൊണ്ടുപോയി. മൈതാനിക്കരികിലെ ഒരു തുണിക്കടയില്&#x200d; എന്നെ ഇരുത്തി ബാപ്പ വേദിയിലേക്ക് കയറി. ഖാഇദെ മില്ലത്തും ബാഫഖി തങ്ങളും സി.എച്ചും കെ.സി അബൂബക്കര്&#x200d; മൗലവിയുമൊക്കെയുള്ള പ്രൗഢമായ വേദി. ബാഫഖി തങ്ങള്&#x200d; പ്രസംഗിച്ചപ്പോള്&#x200d; സി.എച്ചിനെക്കുറിച്ചു പറഞ്ഞത് അവസാനത്തെ അമിട്ട് പൊട്ടാനുണ്ട് എന്നായിരുന്നു. അതുകേട്ട് ആയിരങ്ങള്&#x200d; ചെകിടടപ്പിക്കുന്ന വിധം കൈയടിച്ചു. സി.എച്ചിന്റെ പ്രസംഗം പോലെ പിന്നൊന്ന് ജീവിതത്തില്&#x200d; കേട്ടിട്ടില്ല.</p>
<p>ഒളിമങ്ങാത്ത ശോഭയോടെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്&#x200d; ജ്വലിച്ചു നില്&#x200d;ക്കുന്ന വ്യക്തിത്വമാണ് സി.എച്ച് മുഹമ്മദ് കോയ. ഏതു തിരക്കിനിടയിലും കൊടപ്പനക്കല്&#x200d; തറവാട്ടിലേക്ക് ആ ശുഭ്രസാന്നിധ്യം കടന്നുവരാറുണ്ട്. തിടുക്കത്തില്&#x200d; കയറിവന്ന്, ചടുലമായി സംസാരിച്ച്, ഒരു മഴ പെയ്തു തോരുന്നതു പോലെ കടന്നു പോകുന്ന സി.എച്ച്. ചരിത്രം അപൂര്&#x200d;വ്വമായി സമ്മാനിക്കുന്ന സൗഭാഗ്യം. നമുക്ക് മറക്കാനാവില്ല. അല്ലാഹു ഖബര്&#x200d; ജീവിതം വിശാലമാക്കട്ടെ. അദ്ദേഹത്തോടൊപ്പം നമ്മെയും ജന്നാത്തുല്&#x200d; ഫിര്&#x200d;ദൗസില്&#x200d; ഒരുമിച്ചു കൂട്ടുമാറാകട്ടെ. ആമീന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hyderali-thangal-about-ch-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
