<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>chadrika editorial &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/chadrika-editorial/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 19 Nov 2025 02:49:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>chadrika editorial &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തീര്‍ത്ഥാടനവും കുളമാക്കുന്ന സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/1a-government-that-makes-pilgrimage-a-pond.html</link>
					<comments>https://www.chandrikadaily.com/1a-government-that-makes-pilgrimage-a-pond.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 19 Nov 2025 02:48:23 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[chadrika editorial]]></category>
		<category><![CDATA[shabarimala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364261</guid>

					<description><![CDATA[ഒരുതരത്തിലുള്ള മുന്നൊരുക്കവുമില്ലാത്തതിനാല്‍ സന്നിധാനത്ത് ഭയാനകമായ സാഹചര്യങ്ങളാണ് വൃശ്ചികം ആരംഭിച്ച ദിവസം മുതല്‍ കാണാന്‍കഴിയുന്നത്.]]></description>
										<content:encoded><![CDATA[<p>അയ്യന്റെ സ്വത്ത് കൊള്ളയടിക്കാന്&#x200d; കൂട്ടുനിന്ന സര്&#x200d;ക്കാര്&#x200d; തീര്&#x200d;ത്ഥാടന കാലവും അവതാളത്തിലാക്കുന്നതിനാണ് ഇത്തവണത്തെ മണ്ഡലകാലത്ത് അയ്യപ്പ സന്നിധി സാക്ഷിയാകുന്നത്. ഒരുതരത്തിലുള്ള മുന്നൊരുക്കവുമില്ലാത്തതിനാല്&#x200d; സന്നിധാനത്ത് ഭയാനകമായ സാഹചര്യങ്ങളാണ് വൃശ്ചികം ആരംഭിച്ച ദിവസം മുതല്&#x200d; കാണാന്&#x200d;കഴിയുന്നത്. അനിയന്ത്രിതമായ തിരക്കിനാല്&#x200d; മനുഷ്യജീവന്&#x200d; പൊലിയുന്ന സാഹചര്യങ്ങള്&#x200d; സംജാതമായിട്ടും ദേവസ്വംബോര്&#x200d;ഡും പൊലീസ് സംവിധാനവും ഒരുപോലെ നോക്കുകുത്തികളാകുകയാണ്.</p>
<p>പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുന്&#x200d;പില്&#x200d; സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുപോലും തീര്&#x200d;ത്ഥാടകര്&#x200d; മറികടന്നിരിക്കുന്ന സ്ഥിതി യുണ്ടായിത്തീര്&#x200d;ന്നു. മണിക്കൂറുകളോളം ക്യൂവില്&#x200d; നിന്നിട്ടും ദര്&#x200d;ശനം ലഭിക്കാതെ പലര്&#x200d;ക്കും മടങ്ങിപ്പേകോണ്ടിവരുമ്പോള്&#x200d; ഒരു തുള്ളിവെള്ളംപോലും ലഭ്യമാകാതെ നരകയാതന അനുഭവിക്കുകയാണ് തീര്&#x200d;ത്ഥാടക ലക്ഷങ്ങള്&#x200d;. ബെംഗളൂരു, സേലം എന്നിവിടങ്ങളില്&#x200d; നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയില്&#x200d; ക്യൂ നിന്നശേഷം ദര്&#x200d;ശനംകിട്ടാതെ മടങ്ങിയത്.</p>
<p>കോടികള്&#x200d; പൊടിപൊടിച്ച് കോണ്&#x200d;ക്ലേവ് നടത്തിയവരുടെ കണ്ണ് ശബരിമലയുടെ വികസനത്തിലോ ഭക്തരുടെ സൗകര്യത്തിലോ അല്ല, മറിച്ച് അയ്യന്റെ സ്വത്തില്&#x200d; മാത്രമായിരുന്നുവെന്നത് അരക്കിട്ടുറപ്പിക്കപ്പെടുകയാണ് ദൗര്&#x200d;ഭാഗ്യകരമായ ഈ സംഭവ വികാസങ്ങളെല്ലാം. ഇന്നലെ പമ്പയില്&#x200d; നിന്ന് ആറും ഏഴും മണിക്കൂറെടുത്താണ് ഭക്തര്&#x200d; നടപ്പന്തലിന് മുകളിലെത്തിയത്. നടപ്പന്തലില്&#x200d; നിറഞ്ഞതോടെ ദര്&#x200d;ശനം കഴിഞ്ഞവര്&#x200d;ക്ക് മടങ്ങിപ്പോകാന്&#x200d; കഴിയാത്ത അവസ്ഥയായി. അപ്പോഴേക്കും നിയന്ത്രണങ്ങളെല്ലാം മറികടന്ന് ആളുകള്&#x200d; വീണ്ടും നടപ്പന്തലിലേക്കൊഴുകി. പലര്&#x200d;ക്കും ആറോ ഏഴോ മണിക്കൂറുകള്&#x200d; ക്യൂനിന്ന ശേഷമാണ് ദര്&#x200d;ശനം സാധ്യമായത്. തിരക്ക് വര്&#x200d;ധിച്ചതോടെ സാധ്യമായ എല്ലാവഴികളിലൂടെയും ഭക്തരെ കയറ്റിവിടുകയാണുണ്ടായത്. ഇതുകാരണം പലര്&#x200d;ക്കും പതിനെട്ടാംപടി ചവിട്ടാനായില്ല.</p>
<p>സന്ദര്&#x200d;ശന പ്രവാഹത്തിന്റെ സൂചനകള്&#x200d; മണ്ഡലകാലത്തിന്റെ തുടക്കത്തില്&#x200d; തന്നെ വ്യക്തമായിരുന്നു. ഒന്നരദിവസത്തിനിടെ ഒന്നരലക്ഷത്തോളം ഭക്തരാണ് സന്നിധാനത്ത് എത്തിയത്. സാധാരണ വലിയ തിരക്കുള്ള ദിവസങ്ങളില്&#x200d; മാത്രം കാണുന്നത്ര ഞെരുക്കമായിരുന്നു വൃശ്ചികം ഒന്നിന് എരുമേലിയില്&#x200d;. തലേന്ന് രാത്രിതന്നെ അയ്യപ്പന്&#x200d;മാര്&#x200d; ഇവിടെ എത്തി. സ്‌പോട്ട് ബുക്കിങ്ങിന് കൃത്യമായി എണ്ണം നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യ ദിനം തന്നെ ഈ നിയന്ത്രണങ്ങളൊന്നും പാലിക്കാതെ അനിയന്ത്രിതമായി കയറ്റിവിട്ടതോടെ എല്ലാ നിയന്ത്രണങ്ങളും തെറ്റുകയായിരുന്നു.</p>
<p>ഭക്തര്&#x200d; പലവഴിയിലൂടെ സന്നിധാനത്തെത്തിയതാണ് ഈ കണക്കുകൂട്ടലുകള്&#x200d; തെറ്റിച്ചതെന്ന് പറയുന്ന പൊലിസ് മേധാവി അത് നിയന്ത്രിക്കേണ്ടത് ആരുടെ ഉത്തരവാദിത്തമാണെന്ന് കൂടി വ്യക്തമാക്കേണ്ടത്. സ്വര്&#x200d;ണക്കൊള്ളയുടെ പേരില്&#x200d; പ്രതിഛായ നഷട്‌പ്പെട്ട സര്&#x200d;ക്കാര്&#x200d; പ്രതിസ്ഥാനത്ത് നില്&#x200d;ക്കുന്ന തിരുവിതാംകൂര്&#x200d; ദേവസ്വംബോര്&#x200d;ഡിനെ പുനസംഘടിപ്പിച്ചുവെങ്കിലും പുതിയ ഭരണ സമിതിയും കൈ മലര്&#x200d;ത്തുന്ന കാഴ്ച്ചയാണ് കാണാന്&#x200d; കഴിയുന്നത്. ശബരിമലയിലെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമാണെന്നാണ് ദേവസ്വം ബോര്&#x200d;ഡ് പ്രസിഡന്റ കെ. ജയകുമാര്&#x200d; പറഞ്ഞിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുമെന്നും നിലവിലെ സ്ഥിതി ഭയാനകമാണെന്നും അദ്ദേഹം തന്നെ പറയുന്നു.</p>
<p>പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാന്&#x200d; പൊലീസ് ചീഫ് ഓഫീസര്&#x200d;ക്ക് കത്ത് നല്&#x200d;കും, സ്‌പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലില്&#x200d; ഏഴ് കൗണ്ടറുകള്&#x200d; കൂടി സ്ഥാപിക്കും, മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകള്&#x200d; ഫലപ്രദമായി ഉപയോഗിക്കാന്&#x200d; ശ്രമിക്കും എന്നെല്ലാം പറയുന്ന ദേവസ്വം പ്രസിഡന്റ് ഇതെല്ലാം ഒരുക്കാന്&#x200d; ദര്&#x200d;ശന കാലം കഴിയാന്&#x200d; കാത്തിരിക്കുകയാണോ എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്.</p>
<p>സുരക്ഷാ ക്രമീകരണങ്ങള്&#x200d;ക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. സന്നിധാനത്തും പമ്പയിലും തിരക്ക് നിയന്ത്രിക്കാന്&#x200d; സാധാരണയായി ഉണ്ടാകാറുള്ള എന്&#x200d;. ഡി.ആര്&#x200d;.എഫ്, ആര്&#x200d;.എ.എഫ് തുടങ്ങിയ കേന്ദ്ര സേനകളുടെ അഭാവമാണ് സ്ഥിതി കൂടുതല്&#x200d; വഷളാക്കുന്നത്. ആവശ്യത്തിന് പൊലീസുകാരെയും ഉദ്യോഗസ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തരഹിതമായാണ് ദേവസ്വവും സര്&#x200d;ക്കാരും പെരുമാറിയത്.</p>
<p>തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് എല്ലാത്തിനും കാരണമെന്നാണ് ദേവസ്വം മന്ത്രിയുടെയും സര്&#x200d;ക്കാറിന്റെയും വാദം. മാസങ്ങള്&#x200d;ക്ക് മുന്&#x200d;പ് തുടങ്ങേണ്ട മുന്നൊരുക്കത്തിന് ഏതാനും ദിവസങ്ങള്&#x200d;ക്ക് മുന്&#x200d;പ് നിലവില്&#x200d; വന്ന പെരുമാറ്റച്ചട്ടം തടസമായെന്ന് സര്&#x200d;ക്കാര്&#x200d; പറയുന്നത് അപഹാസ്യമാണ്. ശബരിമലയുടെ വികസനമെന്ന പേരില്&#x200d; രാഷ്ട്രീയ ലക്ഷ്യത്തോടെ അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് ഇത്തവണത്തെ തീര്&#x200d;ത്ഥാടനം അലങ്കോലമാക്കിയതും. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദിത്തത്തില്&#x200d; നിന്ന് ഒഴിഞ്ഞുമാറാന്&#x200d; സര്&#x200d;ക്കാറിനും ദേവസ്വംവകുപ്പിനും സാധ്യമല്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1a-government-that-makes-pilgrimage-a-pond.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.ഐ.ആറിലും നിയമ വഴിയില്‍ മുസ്ലിംലീഗ്</title>
		<link>https://www.chandrikadaily.com/muslim-league-in-sir-also-by-legal-means.html</link>
					<comments>https://www.chandrikadaily.com/muslim-league-in-sir-also-by-legal-means.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 18 Nov 2025 03:13:24 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[chadrika editorial]]></category>
		<category><![CDATA[muslimleage]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364067</guid>

					<description><![CDATA[മോദി സര്‍ക്കാര്‍ കൊണ്ടുവന്ന തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിനെതിരെയും വഖഫ് നിയമത്തിനെതിരെയും ഒന്നാമതായി കോടതി കയറിയ മുസ്ലിംലീഗ് എസ്.ഐ.ആര്‍ വിഷയത്തിലും കേരളത്തില്‍ നിന്ന് ആദ്യമായി സുപ്രീംകോടതിയിലെത്തിയിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>കേന്ദ്രസര്&#x200d;ക്കാറിന്റെ ഫാസിസ്റ്റ് സമീപനങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുന്നതില്&#x200d; മുന്നണിപ്പോരാളിയായി നിലകൊള്ളുന്ന ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്ലിം ലീഗ് തീവ്ര വോട്ടര്&#x200d;പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്&#x200d;) നെതിരെയും പരമോന്നത നീതിപീഠത്തെ സമീപിച്ചിരിക്കു കയാണ്. മോദി സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന തീര്&#x200d;ത്തും ഭരണഘടനാ വിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിനെതിരെയും വഖഫ് നിയമത്തിനെതിരെയും ഒന്നാമതായി കോടതി കയറിയ മുസ്ലിംലീഗ് എസ്.ഐ.ആര്&#x200d; വിഷയത്തിലും കേരളത്തില്&#x200d; നിന്ന് ആദ്യമായി സുപ്രീംകോടതിയിലെത്തിയിരിക്കുകയാണ്.</p>
<p>ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാര്&#x200d;ക്ക് ഉറപ്പുനല്&#x200d;കുന്ന സാര്&#x200d;വത്രിക വോട്ടവകാശത്തിന്റെ പൂര്&#x200d;ണമായ ലംഘനമാണ് ബിഹാറില്&#x200d; നടന്നതും, ഇനി രണ്ടാം ഘട്ടത്തിലേക്ക് വ്യാപിപ്പിക്കാന്&#x200d; പോകുന്നതുമായ എ സ്.ഐ.ആര്&#x200d; പ്രക്രിയ എന്നത് വ്യക്തമാണ്. ബിഹാറില്&#x200d; 65 ലക്ഷത്തോളം പേരെ വോട്ടര്&#x200d;പട്ടികയില്&#x200d; നിന്ന് നീക്കിയ ഈ പ്രക്രിയയെ കേന്ദ്ര സര്&#x200d;ക്കാറും തിരഞ്ഞെടുപ്പ് കമ്മീഷനും എത്ര നിഷ്‌കളങ്കമായി ചിത്രീകരിക്കാന്&#x200d; ശ്രമിച്ചാലും അതിന്റെ നിഗൂഢ താല്&#x200d;പര്യങ്ങളെ പുറത്തുകൊണ്ടുവരാതിരിക്കാന്&#x200d; കഴിയില്ലെന്നുള്ള ഉറച്ച പ്രഖ്യാപനമാണ് നിയമപോരാട്ടത്തിലൂടെ മുസ്ലിംലീഗ് നടത്തിയിരിക്കുന്നത്.</p>
<p>ബീഹാര്&#x200d; എസ്.ഐ ആറിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്&#x200d; ഇരിക്കെതന്നെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനുള്ള അധികൃതരുടെ തീരുമാനം രാജ്യമെമ്പാടും ഇത് നടപ്പില്&#x200d;വരുത്താനുള്ള അതിയായ ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്. തങ്ങള്&#x200d;ക്ക് അനുയോജ്യമായ രീതിയില്&#x200d; വോട്ടര്&#x200d;പട്ടിക പുതുക്കാനുള്ള നീക്കമാണ് എസ്.ഐ.ആറിലൂടെ കേന്ദ്ര ഭരണാധികാരികള്&#x200d; നടത്തുന്നത് എന്ന വിമര്&#x200d;ശനം ഒരുതരത്തിലും നിഷേധിക്കപ്പെട്ടിട്ടില്ല എന്നതു കൂടി ഇവിടെ പ്രസക്തമാണ്. മാത്രവുമല്ല, ദീര്&#x200d;ഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടര്&#x200d;പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന തിടുക്കത്തില്&#x200d; നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്നതും വ്യക്തമാണ്.</p>
<p>ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞവഴിയിലൂടെയുള്ള നടപ്പാക്കലാണ് എസ്.ഐ.ആര്&#x200d; പ്രക്രിയ വഴി ഉദ്ദേശിക്കുന്നതെന്ന ആശങ്കയും ശക്തമായിതന്നെ നിലകൊള്ളുന്നുണ്ട്. എസ്.ഐ.ആ റിന്റെ മറവില്&#x200d; ബിഹാറില്&#x200d; വ്യാപക വോട്ടുമോഷണവും ജനാധിപത്യ അട്ടിമറിയും നടന്നുവെന്ന കോണ്&#x200d;ഗ്രസ് ആരോപണങ്ങളെ സാധൂകരിക്കുന്ന റിപ്പോര്&#x200d;ട്ടുമായി ഓണ്&#x200d;ലൈന്&#x200d; വാര്&#x200d;ത്താ പോര്&#x200d;ട്ടല്&#x200d; ആയ ദ ക്വിന്റ് ഇന്നലെ രംഗത്തെത്തിയിരുന്നു. 2020 ല്&#x200d; മഹാസഖ്യം ജയിച്ച 75 നിയമസഭാ മണ്ഡലങ്ങളില്&#x200d; ഇത്തവണ ബി.ജെ.പി ബ അട്ടിമറി വിജയം നേടിയത് എസ്.ഐ.ആര്&#x200d; വഴി വെട്ടിമാറ്റിയ വോട്ടിന്റെ കൂടി പിന്തു ണയിലാണെന്ന സംശയം ജനിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്.</p>
<p>കേരളത്തിലാണെങ്കില്&#x200d;, സംസ്ഥാനത്ത് എസ്.ഐ.ആര്&#x200d; നടപ്പാക്കരുതെന്ന ആവശ്യമാണ് ബി.ജെ.പി ഒഴികെയുള്ള മുഴുവന്&#x200d; രാഷ്ട്രീയ പാര്&#x200d;ട്ടികളും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്&#x200d;വെച്ചത്. ഇക്കാര്യത്തില്&#x200d; സംസ്ഥാന നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കുകയും സര്&#x200d; ക്കാര്&#x200d; തന്നെ കോടതിയെ സമീപിക്കാന്&#x200d; തീരുമാനിച്ചിരിക്കുകയുമാണ്. തദ്ദേശ തിരഞ്ഞെടുപ്പുകള്&#x200d; നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്&#x200d; തന്നെ അറിയിച്ചിട്ടും എ സ്.ഐ.ആര്&#x200d; പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിര്&#x200d; ബന്ധം കമ്മീഷനെ സംശയത്തിന്റെ നിഴലില്&#x200d; നിര്&#x200d;ത്തുന്ന ഒന്നാണ്. എന്തു വിലകൊടുത്തും പദ്ധതി നടപ്പിലാക്കുമെ ന്ന നിലപാടില്&#x200d; കമ്മീഷന്&#x200d; ഉറച്ചു നില്&#x200d;ക്കുമ്പോള്&#x200d; എന്നാല്&#x200d; തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഈ പ്രക്രിയയുമായി മുന്നോട്ടുപോകുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്ന സാഹചര്യംവരെ സംജാതമാക്കുമെന്ന് രാഷ്ട്രീയപ്പാര്&#x200d;ട്ടികള്&#x200d; മുന്നറിയിപ്പു നല്&#x200d;കിയിട്ടും അതിനൊന്നും ചെവികൊടുക്കാന്&#x200d; കേന്ദ്രസര്&#x200d;ക്കാറിന്റെ ആജ്ഞാനുവര്&#x200d;ത്തികളായി മാറിയ കമ്മീഷന് സാധിച്ചിരുന്നില്ല.</p>
<p>നാലുഘട്ടങ്ങളിലായി സര്&#x200d;വകക്ഷിയോഗങ്ങള്&#x200d; നടന്നെങ്കിലും രാഷ്ട്രീയപാര്&#x200d;ട്ടികള്&#x200d; മുന്നോട്ടുവെച്ച ഒരു നിര്&#x200d;ദ്ദേശവും മുഖവിലക്കെടുക്കാന്&#x200d; അധികൃതര്&#x200d;ക്ക് സാധിച്ചിരുന്നില്ല. ബി.എല്&#x200d;.ഒ മാര്&#x200d;ക്കുണ്ടാകുന്ന താങ്ങാനാവാത്ത സമ്മര്&#x200d;ദ്ദങ്ങളെക്കുറിച്ചുള്&#x200d;പ്പെടെ രാഷ്ടീയപാര്&#x200d;ട്ടികളുടെ പ്രതിനിധികള്&#x200d; അനുഭവത്തിന്റെ പിന്&#x200d;ബലത്തില്&#x200d; നല്&#x200d;കിയ മുന്നറിയിപ്പ് ഇപ്പോള്&#x200d; യാഥാര്&#x200d;ത്ഥ്യമായി മാറുമ്പോള്&#x200d; അപ്പോഴും കണ്ണടച്ചിരുട്ടാക്കുകയാണ് തിര ഞ്ഞെടുപ്പ് കമ്മീഷന്&#x200d; ചെയ്തുകൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിലാണ് എസ്.ഐ.ആറിന്റെ സാധുതയേയും അതിന്റെ പ്രായോഗികതയേയും ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.</p>
<p>പൗരത്വഭേദഗതി നിയമത്തി നെതിരെയുള്ള മുസ്ലിംലീഗിന്റെ നിയമപോരാട്ടം രാജ്യത്തി ന്റെ നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തില്&#x200d; ഇടംപിടിച്ചു കൊണ്ടാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. വിഷയ ത്തില്&#x200d; സമര്&#x200d;പ്പിക്കപ്പെട്ട ഇരുനൂറിലധികം ഹര്&#x200d;ജികളെയും മുസ്ലിംലീഗിന്റെ ഹര്&#x200d;ജിയോട് ചേര്&#x200d;ത്തുവെച്ചുകൊണ്ടാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേസിനോടുള്ള മുസ് ലിംലീഗിന്റെ സമീപനത്തെ മുതിര്&#x200d;ന്ന അഭിഭാഷകര്&#x200d;തന്നെ ഏറെ പ്രശംസിച്ചിരുന്നു. അതുകൊണ്ടുതന്നെ എ സ്.ഐ.ആര്&#x200d; വിഷയത്തിലും മുസ്ലിംലീഗിന്റെ ഇടപെടലിനെ കേരളംമാത്രമല്ല, രാജ്യം ഒന്നാകെ വളരെയധികം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-in-sir-also-by-legal-means.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാലുമാറ്റങ്ങളുടെ രാജാവ്</title>
		<link>https://www.chandrikadaily.com/the-king-of-transitions.html</link>
					<comments>https://www.chandrikadaily.com/the-king-of-transitions.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 16 Nov 2025 05:13:46 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[chadrika editorial]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363793</guid>

					<description><![CDATA[നിതീഷ് കുമാറെന്ന കപട സോഷ്യലിസ്റ്റിന്റേയും വോട്ട് കൊള്ളയുടെ മൊത്തക്കച്ചവടക്കാരായ ബി.ജെ.പിയുടേയും. ഇതിന് എല്ലാ വഴിയും ഒരുക്കി നല്‍കിയത് എസ്.ഐ.ആറെന്ന ഓനപ്പേരില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായി മാറിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയ കെണിയും]]></description>
										<content:encoded><![CDATA[<p>അധികാരം നിലനിര്&#x200d;ത്താനായി എന്ത് അടവും പ്രയോഗിക്കുന്ന രണ്ട് പേരുടെ വിജയമാണ് ബിഹാറില്&#x200d; കണ്ടത്. നിതീഷ് കുമാറെന്ന കപട സോഷ്യലിസ്റ്റിന്റേയും വോട്ട് കൊള്ളയുടെ മൊത്തക്കച്ചവടക്കാരായ ബി.ജെ.പിയുടേയും. ഇതിന് എല്ലാ വഴിയും ഒരുക്കി നല്&#x200d;കിയത് എസ്.ഐ.ആറെന്ന ഓനപ്പേരില്&#x200d; ബി.ജെ.പിയുടെ സഖ്യകക്ഷിയായി മാറിയ തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഒരുക്കിയ കെണിയും. ബിഹാറില്&#x200d; ഇത്തവണ കണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷന്&#x200d; എന്ന ബി.ജെ.പി ബി ടീമിന്റെ വിധേയവും ഇതു വഴി നിതീഷ് കുമാറെന്ന ആയാറാം ഗയാറാം കളിക്കുന്ന ജെ.ഡിയുനേതാവിന്റെ വോട്ടിനായുള്ള കൈക്കൂലിയുമായിരുന്നു. എ സ്.ഐ.ആറിനെതിരെ രാഹുല്&#x200d; ഗാന്ധി ബിഹാറില്&#x200d; നടത്തിയ വോട്ടര്&#x200d; അധികാര്&#x200d; യാത്ര വലിയ തരംഗം സൃഷ്ടിച്ചിരുന്നു. </p>
<p>എന്നാല്&#x200d;, അത് പ്രചാരണഘട്ടത്തില്&#x200d; ഇന്ത്യ മുന്നണിക്ക് നിലനിര്&#x200d;ത്താനായില്ല. സ്വാഭാവികമായും അതൊരു മുഖ്യ തിരഞ്ഞെടുപ്പ് വിഷയ വുമായില്ല. തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നിതീഷ് കുമാര്&#x200d; വനിതകള്&#x200d;ക്ക് 10,000 രൂപ നല്&#x200d;കിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കമീഷന്&#x200d; കണക്കാക്കിയതുമില്ല. സംസ്ഥാനത്തെ സ്വയം സഹകരണ സംഘമായ ജീവിക ഗ്രൂപ്പുകളിലെ അംഗങ്ങള്&#x200d;ക്കാണ് ഈ പണം പോയത് എ ന്നറിയണം. നിതീഷിന്റെ സ്വപ്ന പദ്ധതിയെന്ന നിലയില്&#x200d; സ്വാഭാവികമായും ജീവിക ഗ്രൂപ്പിന്റെ വലിയ പിന്തുണ എന്&#x200d;.ഡി.എക്ക് ലഭിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുവരെ, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നു. തിരഞ്ഞെടുപ്പ് സൗജന്യങ്ങള്&#x200d;ക്കെതിരെ വാ തോരാതെ സംസാരിച്ചിരുന്ന മോദിയും നിതീഷും ഇത്തരം സൗജന്യങ്ങള്&#x200d; വാരി വിതറി ഭരണവിരുദ്ധ വികാരം മറികടന്നു.</p>
<p>ബി.ജെ.പിക്കും നിതീഷിനും അധികാരം നിലനിര്&#x200d;ത്തേണ്ടത് ആവശ്യമായിരുന്നു. നിതീഷിനേക്കാളും ബിഹാറില്&#x200d; എന്&#x200d;.ഡി.എ അധികാരം പിടിക്കല്&#x200d; ബി.ജെ.പിയുടെ ആവശ്യമായിരുന്നു. ബിഹാറില്&#x200d; എന്&#x200d;.ഡി.എ സഖ്യം തോറ്റ് നിതീഷ് പുറത്തായിരുന്നുവെങ്കില്&#x200d; കേന്ദ്രത്തില്&#x200d; ഭരണ മാറ്റം സ്വാഭാവികമായും സംഭവിക്കുമായിരുന്നു. അധികാരമില്ലാതെ നിതീഷ് കുമാറിന് നില്&#x200d;ക്കാനാവില്ല. കേന്ദ്ര ഭരണം മാറിയാല്&#x200d; എല്ലാം തകിടം മറിയുമെന്ന് ബി.ജെ.പിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും മറ്റാരെക്കാളും നന്നായി അറിയാമായിരുന്നു. ഇതിന് പറ്റിയ രൂപത്തിലേക്ക് സംസ്ഥാനത്തെ മാറ്റാന്&#x200d; കമ്മീഷന്&#x200d; എസ്.ഐ.ആര്&#x200d; എന്ന പേരില്&#x200d; ആദ്യ ഏറ് എറിഞ്ഞു. എല്ലാവരും ഇതില്&#x200d; വലഞ്ഞപ്പോള്&#x200d; എസ്.ഐ.ആര്&#x200d; വര്&#x200d;ഗീയമായി വിഭജിക്കാനുള്ള ഭംഗിയായ ടൂള്&#x200d; ആക്കി ബി.ജെ.പി മാറ്റുകയും ചെയ്തു. </p>
<p>പ്രതിപക്ഷത്തിന്റെ പ്രധാന വോട്ട് ബാങ്കിലാണ് എസ്.ഐ.ആര്&#x200d; വഴി കടക്കല്&#x200d; കത്തിവെച്ചത്. സഖ്യങ്ങളെ എളുപ്പത്തില്&#x200d; മാറ്റുകയും ഉപേ ക്ഷിക്കുകയും ചെയ്യുന്ന ശീലം കാരണം പള്&#x200d;ട്ടു റാം എന്ന വിളിപ്പേരുള്ള നേതാവാണ് നിതീഷ്. മറുകണ്ടം ചാടുകയെന്നത് നിതീഷിന് പുത്തരിയല്ല. 1994 ല്&#x200d; ജനതാദളില്&#x200d; നിന്ന് രാജിവെച്ച് ജോര്&#x200d;ജ് ഫെര്&#x200d;ണാണ്ടസിനൊപ്പം ചേര്&#x200d;ന്ന് സമതാ പാര്&#x200d;ട്ടി രൂപവത്കരിച്ചു. 1996 ല്&#x200d; ബി.ജെ.പിയുമായി കൂട്ടുകൂടി വാജ്‌പേയ് സര്&#x200d;ക്കാരില്&#x200d; ക്യാബിനറ്റ് മന്ത്രിയായി. 2000 ല്&#x200d; ബിഹാര്&#x200d; മുഖ്യമന്ത്രിയാകുകയും 2003ല്&#x200d; ജനതാ ദള്&#x200d;(യു)വുമായി നിതീഷ് തന്റെ പാര്&#x200d;ട്ടിയെ ലയിപ്പിക്കുകയും ചെയ്തു. 2005 ല്&#x200d; ബിജെപിയുമായി കൈകോര്&#x200d;ത്ത് ബിഹാര്&#x200d; മുഖ്യമന്ത്രിയായി. 2010 ല്&#x200d; നിതീഷ് തന്നെ മുഖ്യമന്ത്രി. അ ക്കാലത്ത് മോദിയുടെ കടുത്ത വിമര്&#x200d;ശകനായിരുന്നു. നരേന്ദ്ര മോദിയുടെ വരവോടുകൂടി അദ്ദേഹം ബി.ജെ.പിയുമായി അകന്നു). അതോടെ 17 വര്&#x200d;ഷത്തെ ജെഡിയു)-ബിജെപിസഖ്യം അവസാനിപ്പിച്ച് 2013 ല്&#x200d; നിതീഷ് മുന്നണി വിട്ടു. പ്രധാനമന്ത്രി സ്ഥാനാര്&#x200d;ഥിയായി നരേന്ദ്ര മോദിയുടെ പേര് പ്രഖ്യാപിച്ചതില്&#x200d; പ്രതിഷേധിച്ചായിരുന്നു തീരുമാനം. എന്നാല്&#x200d; 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്&#x200d; ഒറ്റയ്ക്ക് മത്സരിച്ച് 2009 ലെ 18 സീറ്റുകളുടെ സ്ഥാനത്ത് രണ്ട് സീറ്റുകള്&#x200d; മാത്രമാണ് നേടാനായത്.</p>
<p>പാര്&#x200d;ട്ടിയുടെ തകര്&#x200d;ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷ് കുമാര്&#x200d; ബിഹാര്&#x200d; മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. ഒരി ക്കല്&#x200d; തന്റെ ബദ്ധവൈരിയായിരുന്ന ലാലു പ്രസാദ് യാദവി ന്റെ ആര്&#x200d;.ജെ.ഡിയുടെ പിന്തുണയോടെയാണ് അദ്ദേഹം അന്ന് വിശ്വാസ വോട്ടെടുപ്പിനെ അതിജീവിച്ചത്. 2015 ല്&#x200d; മഹാ സഖ്യം നിതീഷ് രൂപവത്കരിച്ചു. കടുത്ത എതിരാളിയായ ലാലുവിന്റെ ആര്&#x200d;.ജെ.ഡിയുമായി കൈകോര്&#x200d;ത്തു. നിയമ സഭ തിരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസിനെയും ഇടതുപാര്&#x200d;ട്ടികളെയും ഒന്നിച്ചുചേര്&#x200d;ത്തുകൊണ്ട് സഖ്യം ബിഹാറില്&#x200d; വെന്നിക്കൊടി പാറിച്ചു മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. നോട്ട് നിരോധനത്തിലും ജി.എസ്.ടിയിലും നിതീഷ് കുമാര്&#x200d; ബി.ജെ.പിയെ പരസ്യമായി പിന്തുണച്ചത് സഖ്യത്തില്&#x200d; വിള്ളല്&#x200d; വീഴ്ത്തി. സി.ബി.ഐ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും എതിരെ അഴിമതിക്കേസില്&#x200d; കുറ്റം ചുമത്തിയതിന് പിന്നാലെ തന്റെ &#8216;ക്ലീന്&#x200d;&#8217; ഇമേജിനെക്കുറിച്ച് ആശങ്കാകുലനായ അദ്ദേഹം 2017 ല്&#x200d; വീണ്ടും മുഖ്യ മന്ത്രി സ്ഥാനം രാജിവെച്ചു. ഉടനടി പ്രതിപക്ഷത്തുള്ള ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കി 2017 ല്&#x200d; വീണ്ടും മുഖ്യ മന്ത്രിയായി.</p>
<p> 2020 ല്&#x200d; ബി.ജെ.പിക്കൊപ്പം തന്നെ തുടര്&#x200d;ന്നെ ങ്കിലും 2022 ല്&#x200d; സഖ്യം തകര്&#x200d;ന്നു. പാര്&#x200d;ട്ടിയെ പിളര്&#x200d;ത്താനും തന്നെ തളര്&#x200d;ത്താനും ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു ആരോപണം. വീണ്ടും മഹാസഖ്യത്തിന്റെ ഭാഗമായി. ആര്&#x200d;ജെഡിയുടെ പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി. സര്&#x200d;ക്കാരിന്റെ കാലാവധിതീരാന്&#x200d; ഒന്നര വര്&#x200d;ഷം മാത്രം ബാക്കി നില്&#x200d;ക്കെ 2024 ല്&#x200d; മഹാസഖ്യം വിട്ട് വീണ്ടും നിതീഷ് എന്&#x200d;.ഡി.എയിലേക്ക് ചേക്കേറി. ചാട്ടവും കരണം മറിച്ചിലും നന്നായി അറിയുന്ന നിതീഷ് അധികാരം നിലനിര്&#x200d;ത്താന്&#x200d; ഏതറ്റം വരെയും പോകുമെന്നതാണ് ഇതുവരെയുള്ള ചരിത്രം അതിനാല്&#x200d; തന്നെ ബിഹാറിലെ എന്&#x200d;.ഡി.എ സഖ്യം കൊട്ടിഘോഷിച്ച് ആഘോഷിക്കുമ്പോഴും എത്രനാള്&#x200d; നിതീഷ് ഇതില്&#x200d; തുടരുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-king-of-transitions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
