<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>challenge &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/challenge/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 19 Jul 2024 17:42:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>challenge &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കനത്ത മഴയും മണ്ണിടിച്ചിലും വെല്ലുവിളി; അര്&#x200d;ജുന് വേണ്ടിയുളള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു</title>
		<link>https://www.chandrikadaily.com/heavy-rains-and-landslides-challenge-todays-search-for-arjun-is-over.html</link>
					<comments>https://www.chandrikadaily.com/heavy-rains-and-landslides-challenge-todays-search-for-arjun-is-over.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Jul 2024 17:42:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[challenge]]></category>
		<category><![CDATA[Heavy rains]]></category>
		<category><![CDATA[landslides]]></category>
		<category><![CDATA[search]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303232</guid>

					<description><![CDATA[അര്&#x200d;ജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്&#x200d; ഇല്ലെന്ന് സ്ഥിരീകരിച്ചു]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടകയിലെ അങ്കോളയിലെ മണ്ണിടിച്ചില്&#x200d; അപകടത്തില്&#x200d;പ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്&#x200d; അര്&#x200d;ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്നത്തേക്ക് നിര്&#x200d;ത്തി.</p>
<p>പ്രദേശത്തുള്ള ശക്തമായ മഴയും അവിടെ മണ്ണിടിച്ചില്&#x200d; ഭീഷണി നിലനില്&#x200d;ക്കുന്നതുമാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്&#x200d; രക്ഷാസംഘത്തെ നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാദൗത്യം നാളെ പുലര്&#x200d;ച്ചെ 5 മണിയോടെ വീണ്ടും തുടരും. റഡാര്&#x200d; ഉള്&#x200d;പ്പടെയുള്ള നൂതന സാങ്കേതിക സംവിധാനങ്ങള്&#x200d; ഉപയോഗിച്ചായിരിക്കും ദൗത്യസംഘത്തിന്റെ നാളത്തെ പ്രവര്&#x200d;ത്തനം.</p>
<p>അതേസമയം, അപകടം നടന്ന് 4 ദിവസം പൂര്&#x200d;ത്തിയാകാനായിട്ടും രക്ഷാദൗത്യം എങ്ങുമെത്താത്തതില്&#x200d; കര്&#x200d;ണാടക സര്&#x200d;ക്കാരിനും ദുരന്തനിവാരണ സംവിധാനത്തിനുമെതിരെ വ്യാപക വിമര്&#x200d;ശനമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉയര്&#x200d;ന്നിട്ടുള്ളത്.</p>
<p>ലോറി അകപ്പെട്ട സ്ഥലം കണ്ടെത്തി. നേവിയുടെ ഡൈവര്&#x200d;മാര്&#x200d; ഗംഗാവാലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്&#x200d; അര്&#x200d;ജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്&#x200d; ഇല്ലെന്ന് സ്ഥിരീകരിച്ചു. മണ്ണിനടിയില്&#x200d; ലോറി ഉണ്ടോയെന്ന് ഉറപ്പുവരുത്താൻ മെറ്റല്&#x200d; ഡിറ്റക്ടറുകള്&#x200d; എത്തിച്ച്‌ പരിശോധന നടത്തും. മെറ്റല്&#x200d; ഡിറ്റക്ടറുകള്&#x200d; ചിത്രദുർഗയില്&#x200d; നിന്നും മംഗളുരുവില്&#x200d; നിന്നും കൊണ്ട് വരും.</p>
<p>നേവിയും എൻഡിആർഎഫും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. നാവിക സേനയുടെ എട്ട് അംഗ സംഘമാണ് തിരച്ചിലിന് എത്തിയത്. ലോറിയുടെ ജിപിഎസ് ലോക്കേഷൻ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചിരുന്നത്. നേവി ഡൈവര്&#x200d;മാര്&#x200d;ക്ക് പുറമെ 100 അംഗം എന്&#x200d;ഡിആര്&#x200d;എഫ് സംഘമാണ് മണ്ണ് നീക്കിയുള്ള രക്ഷാപ്രവര്&#x200d;ത്തനത്തില്&#x200d; പങ്കാളികളായിരിക്കുന്നത്. എഡിജിപി ആര്&#x200d; സുരേന്ദ്രയാണ് രക്ഷാപ്രവര്&#x200d;ത്തനം ഏകോപിപ്പിക്കുന്നത്.</p>
<p>ജൂലൈ 16 ന് രാവിലെയാണ് കൂറ്റൻ മണ്ണിടിച്ചില്&#x200d; പ്രദേശത്തെ വിഴുങ്ങിയത്. ജിപിഎസ് ലൊക്കേഷന്&#x200d; വഴി പരിശോധിക്കുമ്ബോള്&#x200d; മരം കയറ്റിവന്ന ലോറി കഴിഞ്ഞ നാലു ദിവസമായി മണ്ണിനടിയിലാണ്. തുടർച്ചയായ മഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. അര്&#x200d;ജുന്റെ ഫോണ്&#x200d; ഇന്നലെയും ഇന്നും ബെല്ലടിച്ചിരുന്നതായി കുടുംബം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heavy-rains-and-landslides-challenge-todays-search-for-arjun-is-over.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭരണഘടനയും പുതിയ വെല്ലുവിളികളും</title>
		<link>https://www.chandrikadaily.com/constitution-and-new-challenges.html</link>
					<comments>https://www.chandrikadaily.com/constitution-and-new-challenges.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 21 Feb 2023 18:07:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#Constitution]]></category>
		<category><![CDATA[challenge]]></category>
		<category><![CDATA[court]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239262</guid>

					<description><![CDATA[അടുത്തകാലത്തായി ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയവുമായി കേന്ദ്രസര്&#x200d;ക്കാര്&#x200d; നിരന്തരം സംഘട്ടനത്തിലാണ്. കൊളീജിയം വേണ്ട, പകരം എന്&#x200d;. ജെ.എ.സി മതി എന്ന നിലപാടില്&#x200d; ഉറച്ചുനില്&#x200d;ക്കുകയും നിലവിലെ കൊളീജിയം സിസ്റ്റത്തെ തകര്&#x200d;ക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് അടുത്ത കാലങ്ങളില്&#x200d; കേന്ദ്ര നിയമ മന്ത്രി കിരണ്&#x200d; റിജ്ജുവിന്റെ നേതൃത്വത്തില്&#x200d; നടന്നുകൊണ്ടിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p><strong>സുഫിയാന്&#x200d; അബ്ദുസ്സലാം</strong></p>
<p>സംഘ്പരിവാര്&#x200d; ഇത്രയുംകാലം ശ്രമിച്ചിട്ടും ജഡ്ജിമാരുടെ നിയമനം പൂര്&#x200d;ണ നിയന്ത്രണത്തിലാക്കാന്&#x200d; സാധിച്ചിട്ടില്ല. കൊളീജിയത്തെ തകര്&#x200d;ക്കുക എന്നതാണ് പ്രധാനമായും സംഘ് പരിവാര്&#x200d; ലക്ഷ്യമിടുന്നത്. കൊളീജിയം അയക്കുന്ന ജഡ്ജസ് പാനല്&#x200d; അംഗീകരിച്ച് തിരിച്ചയക്കാന്&#x200d; നിയമമന്ത്രാലയം കേവലം പോസ്റ്റ് ഓഫീസ് അല്ല എന്നായിരുന്നു മുന്&#x200d; കേന്ദ്ര നിയമമന്ത്രി രവിശങ്കര്&#x200d; പ്രസാദ് പറഞ്ഞിരുന്നത്. പക്ഷേ അവരുടെ ഭീഷണിയില്&#x200d; ചീഫ് ജസ്റ്റിസുമാര്&#x200d; വീണുപോയില്ല. അവര്&#x200d; ഉറച്ചുനിന്നു. ഭരണഘടനയെതന്നെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഇടപെടലുകളിലേക്കാണ് സംഘ്പരിവാര്&#x200d; &#8216;എക്‌സിക്യൂട്ടീവുകള്&#x200d;&#8217; നീങ്ങിക്കൊണ്ടിരിക്കുന്നത്.</p>
<p>വളരെ നിര്&#x200d;ണായകമായ ഈ സന്ദര്&#x200d;ഭത്തിലാണ് പുതിയ ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേറ്റത്. 2022 നവംബര്&#x200d; 8 മുതല്&#x200d; രണ്ടുവര്&#x200d;ഷത്തോളമാണ് അദ്ദേഹത്തിന്റെ കാലാവധി. കൂടുതല്&#x200d; കാലയളവുള്ളത് കൊണ്ടുതന്നെ അദ്ദേഹത്തിന് കേന്ദ്ര സര്&#x200d;ക്കാരുമായി ഏറെ ഏറ്റുമുട്ടേണ്ട സാഹചര്യങ്ങളാണ് ഉണ്ടായിവന്നിട്ടുള്ളത്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്&#x200d; ഭേദഗതി ചെയ്യാന്&#x200d; പാര്&#x200d;ലമെന്റിന് അവകാശമില്ല എന്ന് പ്രഖ്യാപിച്ച &#8216;മിനര്&#x200d;വ കേസ്&#8217; വിധിയിലൂടെ പ്രസിദ്ധനായ യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിന്റെ മകനാണ് അദ്ദേഹം. ഹാദിയ കേസില്&#x200d; സംഘ്പരിവാറിനെ ഞെട്ടിച്ചുകൊണ്ട്, ഒരാള്&#x200d; ആരുടെ കൂടെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അയാള്&#x200d;ക്കാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹാദിയക്ക് അനുകൂലമായി വിധി പറഞ്ഞ ന്യായാധിപന്&#x200d;കൂടിയാണ് അദ്ദേഹം. ഭീമ കൊറെഗാവ് കേസില്&#x200d; മഹാരാഷ്ട്ര പൊലീസിനെതിരെ ശക്തമായി പ്രതികരിച്ചുവിധി പ്രസ്താവിച്ചതും അദ്ദേഹമായിരുന്നു. അതേസമയം ബാബരി മസ്ജിദ് സ്ഥലവുമായി ബന്ധപ്പെട്ട അന്തിമവിധിയില്&#x200d; മറ്റു നാല് ന്യായാധിപന്മാരോട് യോജിച്ചുകൊണ്ട് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്രത്തിനായി വിട്ടുകൊടുത്തുകൊണ്ടുള്ള വിധിയില്&#x200d; അദ്ദേഹത്തിന്റെ ഒപ്പുമുണ്ടായിരുന്നു.</p>
<p>അടുത്തകാലത്തായി ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയവുമായി കേന്ദ്രസര്&#x200d;ക്കാര്&#x200d; നിരന്തരം സംഘട്ടനത്തിലാണ്. കൊളീജിയം വേണ്ട, പകരം എന്&#x200d;. ജെ.എ.സി മതി എന്ന നിലപാടില്&#x200d; ഉറച്ചുനില്&#x200d;ക്കുകയും നിലവിലെ കൊളീജിയം സിസ്റ്റത്തെ തകര്&#x200d;ക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് അടുത്ത കാലങ്ങളില്&#x200d; കേന്ദ്ര നിയമ മന്ത്രി കിരണ്&#x200d; റിജ്ജുവിന്റെ നേതൃത്വത്തില്&#x200d; നടന്നുകൊണ്ടിരിക്കുന്നത്. 2022 ഡിസംബര്&#x200d; 13 ന് സുപ്രീംകോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാരുടെ പേരുകള്&#x200d; അടങ്ങിയ ലിസ്റ്റ് കൊളീജിയം കേന്ദ്ര നിയമമന്ത്രാലയത്തിന് അയച്ചിരുന്നു. എന്നാല്&#x200d; പ്രതികരണങ്ങളില്ലാതെയും കൊളീജിയത്തിനെതിരെ ഒളിയമ്പുകള്&#x200d; എയ്തുകൊണ്ടും കുറേകാലം മന്ത്രാലയം താമസിപ്പിച്ചു. ജനുവരി 17 ന് നിയമ മന്ത്രാലയം കൊളീജിയത്തിന് അയച്ച മറുപടിയില്&#x200d; പറഞ്ഞത് ജഡ്ജിമാരെ തിരഞ്ഞെടുക്കാന്&#x200d; സെര്&#x200d;ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും അതില്&#x200d; സര്&#x200d;ക്കാര്&#x200d; പ്രതിനിധി ഉണ്ടായിരിക്കണമെന്നുമാണ്. നേരത്തെ സുപ്രീംകോടതി തള്ളിക്കളഞ്ഞ എന്&#x200d;.ജെ.എ.സിയുടെ അതേ ആശയം. എന്നാല്&#x200d; സര്&#x200d;ക്കാറിന്റെ കത്ത് കൊളീജിയം തള്ളുകയും നിലപാടില്&#x200d; ഉറച്ചുനില്&#x200d;ക്കുകയും ചെയ്തു. ഒടുവില്&#x200d; ഫിബ്രവരി നാലിനു കൊളീജിയം അയച്ച ലിസ്റ്റ് സര്&#x200d;ക്കാറിന് അംഗീകരിക്കേണ്ടിവന്നു.</p>
<p>കൊളീജിയവും നിയമമന്ത്രാലയവും തമ്മിലുള്ള സമരം തുടരുന്നതിനിടെ ജനുവരി 11 ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്&#x200d;ഖര്&#x200d; ജയ്പൂരില്&#x200d; നടന്ന പ്രിസൈഡിങ് ഓഫീസര്&#x200d;മാരുടെ സമ്മേളനത്തില്&#x200d; നടത്തിയ പ്രസ്താവന സംഘ്പരിവാര്&#x200d; അജണ്ടതുറന്നുകാണിക്കുന്നതായിരുന്നു. സുപ്രീംകോടതി എന്&#x200d;.ജെ.എ.സിയെ റദ്ദ് ചെയ്തതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിമര്&#x200d;ശനം. എന്നാല്&#x200d; വിമര്&#x200d;ശനം ഭരണഘടനയെ അസ്ഥിരപ്പെടുത്തുന്ന വിധത്തിലായിരുന്നു. ഭരണഘടനയുടെ അടിസ്ഥാന രൂപം ഒരിക്കലും മാറ്റാന്&#x200d; പാടില്ലെന്ന സുപ്രീംകോടതിയുടെ പ്രസിദ്ധമായ കേശവാനന്ദ ഭാരതി വിധിയെയും അദ്ദേഹം രൂക്ഷമായി വിമര്&#x200d;ശിച്ചു. &#8216;ഭരണഘടനയേക്കാള്&#x200d; അധികാരം പാര്&#x200d;ലമെന്റിനാണ്&#8217; എന്നാണ് ധന്&#x200d;ഖറിന്റെ പ്രസ്താവനയുടെ സന്ദേശം. 1973 ലാണ് ഭരണഘടനയുടെ അടിസ്ഥാനഘടനകളെ ഭേദഗതി ചെയ്യാന്&#x200d; പാര്&#x200d;ലമെന്റിന് അധികാരമില്ലെന്ന് വ്യക്തമാക്കുന്ന കേശവാനന്ദ ഭാരതി വിധി സുപ്രീംകോടതി പുറപ്പെടുവിക്കുന്നത്. വിധിയുടെ അമ്പതാം വാര്&#x200d;ഷിക വേളയിലാണ് ഉപരാഷ്ട്രപതിയുടെ വിമര്&#x200d;ശനം എന്നതും ശ്രദ്ധേയമാണ്.</p>
<p>ഭരണഘടനയെ സംരക്ഷിക്കാന്&#x200d; ഏറ്റവും ഉത്തരവാദിത്തമുള്ള ഉപരാഷ്ട്രപതി തന്നെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിനെതിരെ സംസാരിക്കുന്നത് ഗുരുതരമാണ്. വാജ്‌പേയി, അദ്വാനി, അരുണ്&#x200d; ജെയ്റ്റ്‌ലി, വെങ്കയ്യനായിഡു തുടങ്ങിയവരെല്ലാം കേശവാനന്ദ ഭാരതി വിധിയെ പുകഴ്ത്തിയാണ് സംസാരിച്ചതെങ്കില്&#x200d; എന്തുകൊണ്ട് ജഗ്ദീപ് ധന്&#x200d;ഖര്&#x200d; അതിനെതിരെ സംസാരിക്കുന്നു എന്നത് ചര്&#x200d;ച്ച ചെയ്യപ്പെടേണ്ടതാണ്. ഉപരാഷ്ട്രപതിയെ ഉപയോഗപ്പെടുത്തി ജുഡീഷ്യറിയെ വരുതിക്ക്‌കൊണ്ടുവരാനുള്ള സംഘ്പരിവാറിന്റെ ആസൂത്രണമാണത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്&#x200d;ക്ക്‌മേലുള്ള ഭൂരിപക്ഷാധിഷ്ഠിത ആക്രമണം തടയുന്നതിനാണ് അടിസ്ഥാന ഘടനാസിദ്ധാന്തം രാജ്യം വികസിപ്പിച്ചെടുത്തത്. ഇന്ത്യന്&#x200d; ജനാധിപത്യം ഭൂരിപക്ഷാധിഷ്ഠിതമല്ല. അത് ഭരണഘടനയുടെ അടിസ്ഥാന ഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങള്&#x200d;, മതനിരപേക്ഷത, സാഹോദര്യം എന്നിവയിലാണ് പടുത്തയര്&#x200d;ത്തപ്പെട്ടിട്ടുള്ളത്. പാര്&#x200d;ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് അതിനെ തകര്&#x200d;ക്കാന്&#x200d; സാധിക്കില്ല.</p>
<p>സുപ്രീംകോടതിയെയും ചീഫ് ജസ്റ്റിസുമാരെയും കൊളീജിയത്തെയും ഭീഷണിപ്പെടുത്തി ഒതുക്കാനും ജുഡീഷ്യറിയില്&#x200d; തങ്ങളുടെ ഇഷ്ടങ്ങളും താല്&#x200d;പര്യങ്ങളും നടപ്പാക്കാനുമുള്ള ശ്രമങ്ങളാണ് മോദി അധികാരത്തില്&#x200d;വന്ന ശേഷം സംഘ്പരിവാര്&#x200d; ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബി.ബി.സി ഡോക്യൂമെന്ററി ലിങ്കുകള്&#x200d; നീക്കം ചെയ്യാനുള്ള ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹരജികളില്&#x200d; കേന്ദ്രത്തിന് നോട്ടീസ് അയച്ചതിന് സുപ്രീംകോടതിയെ പരസ്യമായി വിമര്&#x200d;ശിക്കാനുള്ള ധൈര്യം കാണിച്ചിരിക്കുകയാണ് ആര്&#x200d;.എസ്. എസ് വാരികയായ പാഞ്ചജന്യ. ജുഡീഷ്യറിയെ അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങള്&#x200d; മോദി സര്&#x200d;ക്കാര്&#x200d; നടത്തിക്കൊണ്ടിരിക്കുമ്പോള്&#x200d; ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ നിലനിര്&#x200d;ത്താനും സുപ്രീം കോടതിയെ സംരക്ഷിക്കാനും ആവശ്യമായ രാഷ്ട്രീയ പോരാട്ടങ്ങള്&#x200d; നടത്താന്&#x200d; രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങള്&#x200d;ക്ക് ബാധ്യതയുണ്ട്.<br />
(അവസാനിച്ചു)</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/constitution-and-new-challenges.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദോത്തി ചലഞ്ച്; ചരിത്രം രചിച്ച് മുസ്‌ലിം യൂത്ത്‌ലീഗ്</title>
		<link>https://www.chandrikadaily.com/dothi-challenge-muslim-youth-league-made-history.html</link>
					<comments>https://www.chandrikadaily.com/dothi-challenge-muslim-youth-league-made-history.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 01 Nov 2022 08:27:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[challenge]]></category>
		<category><![CDATA[muslim youth league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220300</guid>

					<description><![CDATA[രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു യുവജന സംഘടന ഡിജിറ്റല്&#x200d; ട്രാന്&#x200d;സാക്ഷന്&#x200d; വഴി ഇത്ര വലിയ തുക സ്വരൂപിക്കുന്നത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: രണ്ടര ലക്ഷം പിന്നിട്ട് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ദോത്തി ചലഞ്ച് ക്രൗഡ് ഫണ്ടിങ്ങില്&#x200d; ചരിത്രം രചിച്ചതായി പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസും വാര്&#x200d;ത്താസമ്മേളനത്തില്&#x200d; അറിയിച്ചു.</p>
<p>ദോത്തി ചലഞ്ചിന് ആഹ്വാനം ചെയ്ത ദിവസം മുതല്&#x200d; യൂത്ത് ലീഗ് പ്രവര്&#x200d;ത്തകര്&#x200d; സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ്. 30 ാം തിയ്യതി വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്&#x200d; സാങ്കേതിക കാരണങ്ങളാല്&#x200d; ഇന്നലെ രാത്രി എട്ട് മണി വരെ നീട്ടുകയായിരുന്നു. എത്ര രൂപ ലഭിച്ചു, എത്ര ദോത്തികള്&#x200d; ചെലവായി എന്ന് ആര്&#x200d;ക്കും മനസിലാക്കാവുന്ന രീതിയിലുള്ള സാങ്കേതിക സൗകര്യങ്ങള്&#x200d; ഒരുക്കിയിരുന്നു.</p>
<p>രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു യുവജന സംഘടന ഡിജിറ്റല്&#x200d; ട്രാന്&#x200d;സാക്ഷന്&#x200d; വഴി ഇത്ര വലിയ തുക സ്വരൂപിക്കുന്നത്. ഡിസംബര്&#x200d; മാസത്തില്&#x200d; ദോത്തികള്&#x200d; സംഭാവന നല്&#x200d;കിയവര്&#x200d;ക്ക് പ്രവര്&#x200d;ത്തകര്&#x200d; നേരിട്ടെത്തിക്കും. വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ട്രഷറര്&#x200d; പി. ഇസ്മായില്&#x200d;, വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസല്&#x200d; ബാഫഖി തങ്ങള്&#x200d;, അഷ്‌റഫ് എടനീര്&#x200d;, കെ.എ മാഹിന്&#x200d; സെക്രട്ടറിമാരായ സി. കെ മുഹമ്മദലി, ഗഫൂര്&#x200d; കോല്&#x200d;ക്കളത്തില്&#x200d;, ടി.പി.എം ജിഷാന്&#x200d; എന്നിവരും സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dothi-challenge-muslim-youth-league-made-history.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
