<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>championship &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/championship/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 19 Jan 2024 04:36:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>championship &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിൽ വെന്നിക്കൊടി പാറിക്കാൻ ഇന്ത്യൻ താരങ്ങളായ സനീം സാനി-മൂസ ഷരീഫ് സഖ്യം ഒരുങ്ങി</title>
		<link>https://www.chandrikadaily.com/indian-players-saneem-sani-and-musa-sharif-are-all-set-to-fly-the-flag-in-the-middle-east-rally-championship.html</link>
					<comments>https://www.chandrikadaily.com/indian-players-saneem-sani-and-musa-sharif-are-all-set-to-fly-the-flag-in-the-middle-east-rally-championship.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Jan 2024 04:36:04 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[championship]]></category>
		<category><![CDATA[inidan players]]></category>
		<category><![CDATA[Middle East]]></category>
		<category><![CDATA[rally]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288366</guid>

					<description><![CDATA[മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിപ്പിന്റെ (MERC) സീസൺ 2024ൽ മുഴുവൻ സീസണിൽ പങ്കെടുക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ ജോഡിയായി ഇരുവരും മാറും.]]></description>
										<content:encoded><![CDATA[<p>ദുബായ് : സ്റ്റാർ ഡ്രൈവർ സനീം സാനിയും നിരവധി തവണ ദേശീയ കാർ റാലിയിൽ ജേതാവായ പ്രശസ്ത നാവിഗേറ്റർ മൂസ ഷെരീഫും മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിൽ പൂർണ്ണമായി പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തു.</p>
<p>മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിപ്പിന്റെ (MERC) സീസൺ 2024ൽ മുഴുവൻ സീസണിൽ പങ്കെടുക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ ജോഡിയായി ഇരുവരും മാറും. ജനുവരി 20-ന് യു.എ.ഇ സ്പ്രിന്റ് റാലിയോടെ ഇവരുടെ പടയോട്ടം ആരംഭിക്കും. ഇത് മൂസാ ഷെരീഫിന്റെ 75-ാമത്തെ അന്താരാഷ്ട്ര മത്സരമായിരിക്കും.</p>
<p>അഭിമാനകരമായ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 1 മുതൽ 3 വരെ ഖത്തർ ഇന്റർനാഷണൽ റാലിയോടെ ആരംഭിക്കും, ജോർദാൻ (മെയ് 16 മുതൽ 18 വരെ), ലെബനൻ (സെപ്തംബർ 6 മുതൽ 8 വരെ), സൈപ്രസ് (ഒക്ടോബർ 4 മുതൽ 6 വരെ), ഒമാൻ (നവംബർ 28 മുതൽ 30 വരെ) എന്നിവിടങ്ങളിൽ നാല് റൗണ്ടുകൾ കൂടി ഉണ്ടായിരിക്കും. MERC-4 വിഭാഗത്തിൽ ഫോർഡ് ഫിയസ്റ്റ റാലി 4 സ്പെക് കാർ ഉപയോഗിച്ചായിരിക്കും ഇവർ കളത്തിലിറങ്ങുന്നത്.</p>
<p>2008-ൽ റാലിയിൽ അരങ്ങേറ്റം കുറിച്ച സനീം, ഏഴ് തവണ നാഷണൽ റാലി ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ കോ-ഡ്രൈവറും 22 ചാമ്പ്യൻഷിപ്പുകളിൽ ജേതാവുമായ മൂസ ഷരീഫിനൊപ്പം ചേർന്ന് എഫ്‌ഡബ്ല്യുഡി ക്ലാസിൽ മൂന്ന് യു.എ.ഇ റാലി ചാമ്പ്യൻഷിപ്പുകളിൽ വിജയം നേടിയിട്ടുണ്ട്.</p>
<p>തൃശ്ശൂർ സ്വദേശിയായ സനീം ഇപ്പോൾ ദുബായിലാണ് താമസം.<br />
ഷാർജയുടെ ടൂൾബോക്‌സ് ഓട്ടോ ടീമിന്റെ സഹകരണത്തോടെ മത്സരിക്കുന്ന ഈ ജോഡിക്ക് എംആർഎഫ് ടയേർസ്,വിബ്ജിയോർ റിയൽ എസ്റ്റേറ്റ് ദുബായ്, ക്ലിവെറ്റ് എയർ കണ്ടീഷൻ മിഡിൽ ഈസ്റ്റ്, അലങ്കാർ ഹോട്ടൽസ് ,തൃശൂർ &amp; ബ്ലൂബാൻഡ് സ്‌പോർട്‌സ് എന്നീ ഗ്രൂപ്പുകളുടെ പിന്തുണയുമുണ്ട്.</p>
<p>&#8220;ഇന്ത്യയെ പ്രതിനിധീകരിച്ച് കൊണ്ട്,രാജ്യത്തിന് വേണ്ടി പുരസ്‌കാരങ്ങൾ കൊണ്ടുവരാനുമുള്ള അവസരമായിട്ടാണ് ഞങ്ങൾ യു.എ.ഇ ചാമ്പ്യൻഷിപ്പിനെ കാണുന്നത്.എന്റെ രാജ്യത്തിനായി മത്സരിക്കുന്നുവെന്നത് എല്ലായ്പ്പോഴും അഭിമാനകരമായ നിമിഷമാണ്. മികച്ച കഴിവുകൾ പുറത്തെടുക്കാൻ ഞങ്ങൾ ശ്രമിക്കും. ആദ്യ റൗണ്ടിനായി ഞങ്ങൾ കാത്തിരിക്കുകയാണ്.&#8221;- ഇന്ത്യയുടെ നമ്പർ വൺ നാവിഗേറ്ററായ മൂസ ഷരീഫ് പറഞ്ഞു.</p>
<p>74 അന്താരാഷ്ട്ര മത്സരങ്ങൾ ഉൾപ്പെടെ 309 റാലികൾ പൂർത്തിയാക്കിയ കാസർഗോഡ് ജില്ലയിലെ മൊഗ്രാൽ പെർവാഡ് സ്വദേശിയായ ഷരീഫിന്റെ തുടർച്ചയായ 32-ാം റാലി സീസനാണ് ഇത്. ഫെബ്രുവരി 1 ന് ആരംഭിക്കുന്ന മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഖത്തർ ഇന്റർനാഷണൽ റാലിക്ക് 13 ടൈംഡ് സ്‌പെഷ്യൽ സ്റ്റേജുകൾ ഉൾപ്പെടെ 622.49 കിലോമീറ്റർ ദൈർഘ്യം ഉണ്ടായിരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indian-players-saneem-sani-and-musa-sharif-are-all-set-to-fly-the-flag-in-the-middle-east-rally-championship.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാടണഞ്ഞ് നിദയുടെ മൃതദേഹം, പൊതുദര്&#x200d;ശനം സ്‌കൂളില്&#x200d;; കബറടക്കം ഉച്ചയ്ക്ക്</title>
		<link>https://www.chandrikadaily.com/nidas-dead-body-public-view-at-school.html</link>
					<comments>https://www.chandrikadaily.com/nidas-dead-body-public-view-at-school.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 24 Dec 2022 05:22:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[championship]]></category>
		<category><![CDATA[Nagpur]]></category>
		<category><![CDATA[nida]]></category>
		<category><![CDATA[polo]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=228386</guid>

					<description><![CDATA[ഭക്ഷ്യവിഷബാധയ്ക്കുള്ള കുത്തിവയ്പിനു പിന്നാലെയാണ് കുഞ്ഞു താരം വ്യാഴാഴ്ച മരണപ്പെട്ടത്
]]></description>
										<content:encoded><![CDATA[<p>അമ്പലപ്പുഴ- നാഗ്പുരില്&#x200d; ദേശീയ സൈക്കിള്&#x200d; പോളോ ചാംപ്യന്&#x200d;ഷിപ്പിന് സ്വപ്‌നങ്ങളുമായി പോയ അമ്പലപ്പുഴ കാക്കാഴം സ്വദേശിനി ഫാത്തിമ നിദ ഷിഹാബുദ്ദീന്റെ (10) മൃതദേഹം നാട്ടിലെത്തി. ഭക്ഷ്യവിഷബാധയ്ക്കുള്ള കുത്തിവയ്പിനു പിന്നാലെയാണ് കുഞ്ഞു താരം വ്യാഴാഴ്ച മരണപ്പെട്ടത്. നിദ പഠിച്ച്-കളിച്ച് വളര്&#x200d;ന്ന സ്‌കൂളില്&#x200d; അവളുടെ ചേതനയറ്റ ശരീരം പൊതുദര്&#x200d;ശനത്തിന് വെച്ചതോടെ നാട്ടുകാര്&#x200d; അവസാന നോട്ടത്തോടെ അവളെ ഓര്&#x200d;മയിലേക്ക് പറഞ്ഞയച്ചു.</p>
<p>വ്യാഴാഴ്ച രാത്രി നാഗ്പുരിലെത്തിയ പിതാവ് ഷിഹാബുദ്ദീന്&#x200d; മെഡിക്കല്&#x200d; കോളജ് മോര്&#x200d;ച്ചറിയില്&#x200d; നിന്ന് മകളുടെ ചേതനയറ്റ ശരീരം ഏറ്റു വാങ്ങുമ്പോള്&#x200d; ഒപ്പമുണ്ടായിരുന്നവര്&#x200d;ക്കും കണ്ടുനില്&#x200d;ക്കാനായില്ല. നിദയുടെ മരണം അറിയാതെ ടീമിലെ ബാക്കിയുള്ളവര്&#x200d; ഇപ്പോഴും അവളെ കാത്തിരിക്കുകയാവും. താമസവും ഭക്ഷണവും ഒരുക്കാതെ ദേശീയ ചാംപ്യന്&#x200d;ഷിപ് സംഘടിപ്പിച്ച ദേശീയ സൈക്കിള്&#x200d; പോളോ ഫെഡറേഷനെതിരെയും ചികിത്സപ്പിഴവ് വരുത്തിയ ശ്രീകൃഷ്ണ ആശുപത്രിക്കെതിരെയും ഷിഹാബുദ്ദീന്&#x200d; പൊലീസില്&#x200d; പരാതി നല്&#x200d;കി.</p>
<p>മൃതദേഹം എത്തിക്കാനും ആശുപത്രി ചെലവുകള്&#x200d;ക്കുമായി കേരള സ്‌പോര്&#x200d;ട്‌സ് കൗണ്&#x200d;സില്&#x200d; 5 ലക്ഷം രൂപ അനുവദിച്ചതായി നിദയുടെ വീട്ടിലെത്തിയ മന്ത്രി വി.അബ്ദുറഹിമാന്&#x200d; പറഞ്ഞു. ചികിത്സപ്പിഴവ് മൂലമാണ് മരണമെന്ന പരാതി ഉയര്&#x200d;ന്ന സാഹചര്യത്തില്&#x200d; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വി.ശിവന്&#x200d;കുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും മന്ത്രി വി.അബ്ദുറഹിമാന്&#x200d; കേന്ദ്ര കായിക മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, കായിക മന്ത്രി എന്നിവര്&#x200d;ക്കും കത്തയച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nidas-dead-body-public-view-at-school.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിദ ഫാത്തിമയുടെ മരണം സങ്കടകരം; കായിക വകുപ്പിന് ഉത്തരവാദിത്തത്തില്&#x200d; നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ്</title>
		<link>https://www.chandrikadaily.com/opposition-leader-said-that-the-sports-department-cannot-avoid-responsibility.html</link>
					<comments>https://www.chandrikadaily.com/opposition-leader-said-that-the-sports-department-cannot-avoid-responsibility.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 22 Dec 2022 15:15:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[championship]]></category>
		<category><![CDATA[nida fathima]]></category>
		<category><![CDATA[polo]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=228193</guid>

					<description><![CDATA[ദേശീയ കായിക ഫെഡറേഷനും സംസ്ഥാന കായിക വകുപ്പും പരാജയപ്പെട്ടെന്നത് യാഥാര്&#x200d;ഥ്യമാണ് കാണിക്കുന്നതെന്ന് അദേഹം സൂചിപ്പിച്ചു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം- നാഗ്പുരില്&#x200d; ദേശീയ സൈക്കിള്&#x200d; പോളോ ചമ്പ്യന്&#x200d;ഷിപ്പില്&#x200d; പങ്കെടുക്കാനെത്തിയ ആലപ്പുഴ സ്വദേശിനിയും പത്ത് വയസുകാരിയുമായ നിദ ഫാത്തിമയുടെ വിയോഗ വാര്&#x200d;ത്ത ദുഃഖകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്&#x200d;. ദേശീയ കായിക ഫെഡറേഷനും സംസ്ഥാന കായിക വകുപ്പിനും ഉത്തരവാദിത്തത്തില്&#x200d; നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ദേശീയ ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; പങ്കെടുക്കാന്&#x200d; പോയ കുട്ടികള്&#x200d;ക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതില്&#x200d; ദേശീയ കായിക ഫെഡറേഷനും സംസ്ഥാന കായിക വകുപ്പും പരാജയപ്പെട്ടെന്നത് യാഥാര്&#x200d;ഥ്യമാണ് കാണിക്കുന്നതെന്ന് അദേഹം സൂചിപ്പിച്ചു.</p>
<p>കോടതി ഉത്തരവിലൂടെയാണ് നിദ ഉള്&#x200d;പ്പെടെയുള്ള കേരള ടീം അംഗങ്ങള്&#x200d; നാഗ്പുരിലെ ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; പങ്കെടുക്കാനെത്തിയത്. കോടതി വിധിയിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേരള ടീമിന് ഭക്ഷണമോ താമസ സൗകര്യമോ നല്&#x200d;കാന്&#x200d; ദേശീയ ഫെഡറേഷന്&#x200d; തയാറായില്ലെന്നും ടീം അംഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടുണ്ട്. മലയാളി താരങ്ങള്&#x200d; നേരിട്ട അവഗണനയെ കുറിച്ച് സംസ്ഥാന കായിക വകുപ്പിലെയും സ്‌പോര്&#x200d;ട് കൗണ്&#x200d;സിലിലെയും ഉത്തരവാദിത്തപ്പെട്ടവര്&#x200d;ക്ക് അറിവുണ്ടായിരുന്നിട്ടും പ്രശ്‌നത്തില്&#x200d; ഇടപെടാനോ പകരം സംവിധാനങ്ങള്&#x200d; ഒരുക്കാനോ തയാറായില്ല. ഇതേക്കുറിച്ച് സംസ്ഥാന സര്&#x200d;ക്കാര്&#x200d; അടിയന്തിരമായി അന്വേഷിച്ച് ഗുരുതരമായ കൃത്യവിലോപം നടത്തിയവര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടിയെടുക്കണം. കേരള ടീമിന്റെ അവകാശങ്ങള്&#x200d; നിഷേധിച്ച ദേശീയ കായിക ഫെഡറേഷന്റെ നടപടിയെ കുറിച്ച് കേന്ദ്ര കായിക മന്ത്രാലയവും അന്വേഷിക്കണം.</p>
<p>സ്‌കൂള്&#x200d; കുട്ടികള്&#x200d; ഉള്&#x200d;പ്പെടെയുള്ള കായിക താരങ്ങള്&#x200d;ക്ക് വേണ്ട പ്രോത്സാഹനവും സൗകര്യങ്ങളും ഒരുക്കുന്നതിന് വേണ്ടിയാണ് കായിക വകുപ്പും സ്‌പോര്&#x200d;ട്‌സ് കൗണ്&#x200d;സിലുകളുമൊക്കെ സംസ്ഥാനത്ത് പ്രവര്&#x200d;ത്തിക്കുന്നത്. എന്നാല്&#x200d; ഈ സംവിധാനങ്ങളൊക്കെ ഉത്തരവാദിത്തങ്ങള്&#x200d; നിറവേറ്റാതെ കാഴ്ചക്കാരുടെ റോളിലേക്ക് മാറിയതാണ് നിദ ഫാത്തിമയുടെ ദാരുണാന്ത്യത്തിന് കാരണമായതെന്ന് അദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/opposition-leader-said-that-the-sports-department-cannot-avoid-responsibility.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദേശീയ പോളോ ചാമ്പ്യന്&#x200d;ഷിപ്പിന് പോയ നിദാ ഫാത്തിമ മരണപ്പെട്ടത് ഗുരുതരമായ കൃത്യവിലോപം: കെ. സുധാകരന്&#x200d;</title>
		<link>https://www.chandrikadaily.com/polo-championship-is-a-serious-wrongdoing-k-sudhakaran.html</link>
					<comments>https://www.chandrikadaily.com/polo-championship-is-a-serious-wrongdoing-k-sudhakaran.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 22 Dec 2022 14:49:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[championship]]></category>
		<category><![CDATA[nida fathima]]></category>
		<category><![CDATA[polo]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=228190</guid>

					<description><![CDATA[കോടതിയില്&#x200d; നിന്നുള്ള ഉത്തരവുമായാണ് നമ്മുടെ കായികതാരങ്ങള്&#x200d; മത്സരത്തില്&#x200d; പങ്കെടുക്കാനെത്തിയത്]]></description>
										<content:encoded><![CDATA[<p>രണ്ടുദിവസമായി ഭക്ഷണവും താമസ സൗകര്യങ്ങളും ലഭിക്കാതെ കേരള സംഘം കഴിയേണ്ടി വന്നത് മത്സരത്തിന്റെ സംഘാടകരുടെയും ഒപ്പം നമ്മുടെ കായിക വകുപ്പിന്റെയും കായിക മന്ത്രിയുടെയും ഗുരുതരമായ കൃത്യവിലോപത്തിലേക്കാണ് വിരല്&#x200d;ചൂണ്ടുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്&#x200d;. നമ്മുടെ കുട്ടികള്&#x200d;ക്ക് മത്സരങ്ങളില്&#x200d; പങ്കെടുക്കാനുള്ള സുരക്ഷിത സാഹചര്യം ഉണ്ടാക്കാന്&#x200d; കഴിവില്ലെങ്കില്&#x200d; പിന്നെ എന്തിനാണ് ഇങ്ങനെ ഒരു വകുപ്പ്? എന്തിനാണ് ഇങ്ങനെ ഒരു മന്ത്രയെന്നും അദേഹം ചോദിച്ചു.</p>
<p>കോടതിയില്&#x200d; നിന്നുള്ള ഉത്തരവുമായാണ് നമ്മുടെ കായികതാരങ്ങള്&#x200d; മത്സരത്തില്&#x200d; പങ്കെടുക്കാനെത്തിയത്. അതിന്റെ പേരില്&#x200d; ആയിരിക്കാം ഫെഡറേഷന്&#x200d; അവരോട് കടുത്ത അവഗണന കാട്ടിയത്. എന്നാല്&#x200d; സാഹചര്യം മനസ്സിലാക്കി അടിയന്തരമായി ഇടപെടേണ്ട കടമ സംസ്ഥാന സര്&#x200d;ക്കാരിനും കായിക വകുപ്പിനും ഉണ്ടായിരുന്നെന്നും അദേഹം ചൂണ്ടിക്കാണിച്ചു.</p>
<p>സംസ്ഥാനത്തിന്റെ വീഴ്ച കാരണം ഒരു കുരുന്നു ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ ഈ വിഷയത്തില്&#x200d; കൃത്യമായ അന്വേഷണം നടത്തണമെന്നും കായികതാരങ്ങള്&#x200d;ക്ക് സൗകര്യങ്ങള്&#x200d; ഒരുക്കുന്നതില്&#x200d; വീഴ്ചവരുത്തിയ ബന്ധപ്പെട്ട അധികാരികള്&#x200d;ക്കെതിരെ നടപടിയെടുക്കണമെന്നും കെപിസിസി ആവശ്യപ്പെടുന്നതായും അദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/polo-championship-is-a-serious-wrongdoing-k-sudhakaran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക ഭാരോദ്വഹന ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; വെള്ളി മെഡല്&#x200d; നേടി മീരാഭായ് ചാനു</title>
		<link>https://www.chandrikadaily.com/meerabai-chanu-won-silver-medal-in-world-weightlifting-championship.html</link>
					<comments>https://www.chandrikadaily.com/meerabai-chanu-won-silver-medal-in-world-weightlifting-championship.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 07 Dec 2022 04:50:58 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[championship]]></category>
		<category><![CDATA[Meerabai Chanu]]></category>
		<category><![CDATA[silver medal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=225616</guid>

					<description><![CDATA[ലോക ചാമ്പ്യന്&#x200d;ഷിപ്പിലെ രണ്ടാമത്തെ മെഡലാണിത്]]></description>
										<content:encoded><![CDATA[<p>കൊളംബിയയില്&#x200d; നടക്കുന്ന ലോക വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; ഒളിമ്പിക് വെള്ളി മെഡല്&#x200d; നേടി മീരാഭായ് ചാനു. മീരാഭായിയുടെ ലോക ചാമ്പ്യന്&#x200d;ഷിപ്പിലെ രണ്ടാമത്തെ മെഡലാണിത്. 2017ല്&#x200d; 194 കിലോഗ്രാം (85 കിലോഗ്രാം പ്ലസ് 109 കിലോഗ്രാം) ഉയര്&#x200d;ത്തിയാണ് ആദ്യ മെഡല്&#x200d; കരസ്ഥമാക്കിയത്.</p>
<p>ചൈനയുടെ ജിയാങ് ഹുയിഹുവയാണ് 206 കിലോഗ്രാം (93 കിലോഗ്രാം പ്ലസ് 113 കിലോഗ്രാം) ഭാരമുയര്&#x200d;ത്തി സ്വര്&#x200d;ണം അണിഞ്ഞത്. ഒളിമ്പിക്‌സില്&#x200d; സ്വര്&#x200d;ണം നേടിയ ഷിഹുവയെ മറികടന്നാണ് ചാനുവിന്റെ നേട്ടം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/meerabai-chanu-won-silver-medal-in-world-weightlifting-championship.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടിക്കൂട്ടില്&#x200d; വിജയ തുടക്കവുമായി മേരി കോം</title>
		<link>https://www.chandrikadaily.com/mary-com-prequarter-win-in-world-boxing-championship.html</link>
					<comments>https://www.chandrikadaily.com/mary-com-prequarter-win-in-world-boxing-championship.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 08 Oct 2019 11:39:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[boxing]]></category>
		<category><![CDATA[championship]]></category>
		<category><![CDATA[mary com]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141168</guid>

					<description><![CDATA[ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; ഇന്ത്യന്&#x200d; താരം മേരി കോം ക്വാര്&#x200d;ട്ടറില്&#x200d; കടന്നു. ആറ് തവണ ചാമ്പ്യനായിട്ടുള്ള മേരി കോം 51 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്. പ്രീക്വാര്&#x200d;ട്ടറില്&#x200d; തായ്‌ലന്&#x200d;ഡ് താരം ജിറ്റപോങ്ങിനെയാണ് മേരി കോം പരാജയപ്പെടുത്തിയത്. സ്‌കോര്&#x200d; 5-0. മത്സരത്തിന്റെ തുടക്കം മുതല്&#x200d; ആധിപത്യം മേരി കോം നേടിയിരുന്നെങ്കിലും ശക്തമായ ചെറുത്തുനില്&#x200d;പ്പാണ് ജിറ്റ്‌പോങ്ങ് നടത്തിയത്. 51 കിലോഗ്രാം വിഭാഗത്തില്&#x200d; മേരി കോം ആദ്യമായാണ് കിരീടം ലക്ഷ്യം വെക്കുന്നത്.]]></description>
										<content:encoded><![CDATA[
<p>ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; ഇന്ത്യന്&#x200d; താരം മേരി കോം ക്വാര്&#x200d;ട്ടറില്&#x200d; കടന്നു. ആറ് തവണ ചാമ്പ്യനായിട്ടുള്ള മേരി കോം 51 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്. പ്രീക്വാര്&#x200d;ട്ടറില്&#x200d; തായ്‌ലന്&#x200d;ഡ് താരം ജിറ്റപോങ്ങിനെയാണ് മേരി കോം പരാജയപ്പെടുത്തിയത്. സ്‌കോര്&#x200d; 5-0.</p>



<p>മത്സരത്തിന്റെ  തുടക്കം മുതല്&#x200d; ആധിപത്യം മേരി കോം നേടിയിരുന്നെങ്കിലും ശക്തമായ ചെറുത്തുനില്&#x200d;പ്പാണ് ജിറ്റ്‌പോങ്ങ് നടത്തിയത്. 51 കിലോഗ്രാം വിഭാഗത്തില്&#x200d; മേരി കോം ആദ്യമായാണ് കിരീടം ലക്ഷ്യം വെക്കുന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mary-com-prequarter-win-in-world-boxing-championship.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റാണയുടെ തകര്&#x200d;പ്പന്&#x200d; ഗോളില്&#x200d; സാഫ് കപ്പില്&#x200d; മുത്തമിട്ട് ഇന്ത്യ</title>
		<link>https://www.chandrikadaily.com/india-won-under-18-saff-cup-new-one.html</link>
					<comments>https://www.chandrikadaily.com/india-won-under-18-saff-cup-new-one.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 29 Sep 2019 11:01:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[championship]]></category>
		<category><![CDATA[indian football team]]></category>
		<category><![CDATA[saff cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140438</guid>

					<description><![CDATA[അണ്ടര്&#x200d; 18 സാഫ് കപ്പ് കിരീടം ഇന്ത്യക്ക്. ഫൈനല്&#x200d; മത്സരത്തില്&#x200d; ബംഗ്ലാദേശിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യക്ക് വേണ്ടി വിക്രം പ്രതാപും രവി ബഹദൂര്&#x200d; റാണയും ഗോളുകള്&#x200d; നേടി. ബംഗ്ലാദേശിന് വേണ്ടി യേഷിനാണ് ഗോള്&#x200d; നേടിയത്. മത്സരത്തിന്റെ 22 ാം മിനിറ്റില്&#x200d; ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന് ഇന്ത്യയുടെയും ബംഗ്ലാദേശിന്റെ ഓരോ താരങ്ങള്&#x200d;ക്ക് ചുവപ്പ് കാര്&#x200d;ഡ് കണ്ട് പുറത്തേക്ക് പോവേണ്ടി വന്നു. 40 ാം മിനിറ്റില്&#x200d; വീണ്ടും മറ്റൊരു ചുവപ്പ് കാര്&#x200d;ഡുകൂടി കിട്ടിയതോടെ ബംഗ്ലാദേശ് 9 [&#8230;]]]></description>
										<content:encoded><![CDATA[
<p>അണ്ടര്&#x200d; 18 സാഫ് കപ്പ് കിരീടം ഇന്ത്യക്ക്. ഫൈനല്&#x200d; മത്സരത്തില്&#x200d; ബംഗ്ലാദേശിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യക്ക് വേണ്ടി വിക്രം പ്രതാപും രവി ബഹദൂര്&#x200d; റാണയും ഗോളുകള്&#x200d; നേടി. ബംഗ്ലാദേശിന് വേണ്ടി യേഷിനാണ് ഗോള്&#x200d; നേടിയത്. മത്സരത്തിന്റെ  22 ാം മിനിറ്റില്&#x200d; ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന് ഇന്ത്യയുടെയും ബംഗ്ലാദേശിന്റെ ഓരോ താരങ്ങള്&#x200d;ക്ക് ചുവപ്പ് കാര്&#x200d;ഡ് കണ്ട് പുറത്തേക്ക് പോവേണ്ടി വന്നു. </p>



<p>40 ാം മിനിറ്റില്&#x200d; വീണ്ടും മറ്റൊരു ചുവപ്പ് കാര്&#x200d;ഡുകൂടി കിട്ടിയതോടെ ബംഗ്ലാദേശ് 9 ആളുകളായി ചുരുങ്ങി. 91ാം മിനിറ്റിലെ റാണയുടെ മിന്നും ഗോളാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-won-under-18-saff-cup-new-one.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടെസ്റ്റ് ലോകകപ്പിന് ആഷസ് പരമ്പരയോടെ തുടക്കം ; രണ്ട് വര്&#x200d;ഷങ്ങളിലായി 72 മത്സരങ്ങള്&#x200d; നടക്കും</title>
		<link>https://www.chandrikadaily.com/test-cricket-worldcup-new-one.html</link>
					<comments>https://www.chandrikadaily.com/test-cricket-worldcup-new-one.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 30 Jul 2019 12:30:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[championship]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[test cricket]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134837</guid>

					<description><![CDATA[വേള്&#x200d;ഡ് ടെസ്റ്റ് ചാമ്പ്യന്&#x200d;ഷിപ്പുമായി ഐ.സി.സി. രണ്ടു വര്&#x200d;ഷം നീണ്ടു നില്&#x200d;ക്കുന്ന ചാമ്പ്യന്&#x200d;ഷിപ്പിന് ആഷസ് പരമ്പരയോടെ തുടക്കമാവും. ചാമ്പ്യന്&#x200d;ഷിപ്പിന്റെ ഫൈനല്&#x200d; മത്സരം 2021ല്&#x200d; ലോര്&#x200d;ഡ്‌സില്&#x200d; നടക്കും. ഒരു ടീമിന് മൂന്നു വീതം ഹോം പരമ്പരയും എവേ പരമ്പരയുമുണ്ടാകും. ഇങ്ങനെ ആറു പരമ്പരയാണ് ഒരു ടീം ആകെ കളിക്കേണ്ടത്. അങ്ങനെയെങ്കില്&#x200d; ഒരു ടീം ശേഷിക്കുന്ന എട്ടു ടീമുകള്&#x200d;ക്കെതിരേ കളിക്കേണ്ടതില്ല. ആറു ടീമുകള്&#x200d;ക്കെതിരേ കളിച്ചാല്&#x200d; മതി. ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ ഒമ്പത് സ്ഥാനക്കാരാണ് ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; പങ്കെടുക്കുക. ഇന്ത്യ, ന്യൂസീലന്&#x200d;ഡ്, ദക്ഷിണാഫ്രിക്ക, [&#8230;]]]></description>
										<content:encoded><![CDATA[
<p>വേള്&#x200d;ഡ് ടെസ്റ്റ് ചാമ്പ്യന്&#x200d;ഷിപ്പുമായി ഐ.സി.സി. രണ്ടു വര്&#x200d;ഷം നീണ്ടു നില്&#x200d;ക്കുന്ന ചാമ്പ്യന്&#x200d;ഷിപ്പിന്  ആഷസ് പരമ്പരയോടെ തുടക്കമാവും. ചാമ്പ്യന്&#x200d;ഷിപ്പിന്റെ ഫൈനല്&#x200d; മത്സരം 2021ല്&#x200d; ലോര്&#x200d;ഡ്‌സില്&#x200d; നടക്കും.</p>



<p>ഒരു ടീമിന് മൂന്നു വീതം ഹോം പരമ്പരയും എവേ പരമ്പരയുമുണ്ടാകും. ഇങ്ങനെ ആറു പരമ്പരയാണ് ഒരു ടീം ആകെ കളിക്കേണ്ടത്. അങ്ങനെയെങ്കില്&#x200d; ഒരു ടീം ശേഷിക്കുന്ന എട്ടു ടീമുകള്&#x200d;ക്കെതിരേ കളിക്കേണ്ടതില്ല. ആറു ടീമുകള്&#x200d;ക്കെതിരേ കളിച്ചാല്&#x200d; മതി.<br>
ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ ഒമ്പത് സ്ഥാനക്കാരാണ് ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; പങ്കെടുക്കുക. ഇന്ത്യ, ന്യൂസീലന്&#x200d;ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റിന്&#x200d;ഡീസ്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, പാകിസ്താന്&#x200d;, ശ്രീലങ്ക ടീമുകളാണ് ആദ്യ ഒമ്പത് റാങ്കിലുള്ളത്. ടെസ്റ്റ് പരമ്പരകളായാണ് ലോക ചാമ്പ്യന്&#x200d;ഷിപ്പിലെ മത്സരങ്ങള്&#x200d; നടക്കുക. ഇതില്&#x200d; ആദ്യ പരമ്പര ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയാണ്. ഓഗസ്റ്റ് ഒന്നിന് എഡ്ജ്ബാസ്റ്റണിലാണ് ആഷസിലെ ആദ്യ ടെസ്റ്റ്. </p>



<p>ഓരോ പരമ്പരയിലും രണ്ടു മുതല്&#x200d; അഞ്ചു വരെ മത്സരങ്ങളുണ്ടാകും. മത്സരങ്ങളുടെ എണ്ണം ഓരോ ക്രിക്കറ്റ് ബോര്&#x200d;ഡുകള്&#x200d;ക്കും തീരുമാനിക്കാം. അങ്ങനെയെങ്കില്&#x200d; ഓരോ ടീമും കളിക്കുന്ന മത്സരങ്ങളുടെ എണ്ണത്തില്&#x200d; വ്യത്യാസമുണ്ടാകും. ഓരോ ടെസ്റ്റ് പരമ്പരയിലും മാക്‌സിമം 120 പോയിന്റാണുണ്ടാകുക. രണ്ട് മത്സരം മാത്രമുള്ള പരമ്പരയാണെങ്കില്&#x200d; ഒരു വിജയത്തിന് 60 പോയിന്റ് ലഭിക്കും. അഞ്ച് മത്സരമുള്ള പരമ്പരയാണെങ്കില്&#x200d; ഒരു വിജയത്തിന് 24 പോയിന്റാണ് ലഭിക്കുക. ഇത്തരത്തില്&#x200d; മത്സരങ്ങളുടെ എണ്ണത്തിന് അനുസരിച്ചാണ് പോയിന്റ് ലഭിക്കുക. ഓരോ ടീമും രണ്ടു വര്&#x200d;ഷം കൊണ്ട് ആറു പരമ്പര പൂര്&#x200d;ത്തിയാക്കുമ്പോള്&#x200d; ഏറ്റവും കൂടുതല്&#x200d; പോയിന്റ് നേടിയ രണ്ട് ടീമുകള്&#x200d; ഫൈനലില്&#x200d; കളിക്കും. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/test-cricket-worldcup-new-one.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
