<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Chandrababu Naidu &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/chandrababu-naidu/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 04 Nov 2024 12:22:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Chandrababu Naidu &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുസ്&#x200d;ലിംകളുടെ താൽപര്യം ഹനിക്കുന്ന ഒരു ബില്ലും കൊണ്ടുവരാൻ ചന്ദ്രബാബു നായിഡു സമ്മതിക്കില്ലെന്ന് ടി.ഡി.പി നേതാവ്</title>
		<link>https://www.chandrikadaily.com/tdp-leader-chandrababu-naidu-will-not-agree-to-bring-any-bill-harmful-to-muslims.html</link>
					<comments>https://www.chandrikadaily.com/tdp-leader-chandrababu-naidu-will-not-agree-to-bring-any-bill-harmful-to-muslims.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 04 Nov 2024 12:22:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bill]]></category>
		<category><![CDATA[Chandrababu Naidu]]></category>
		<category><![CDATA[muslims]]></category>
		<category><![CDATA[TDP Leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316178</guid>

					<description><![CDATA[ജമാത്-ഉലമ-ഇ-ഹിന്ദ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം.]]></description>
										<content:encoded><![CDATA[<p>മുസ്&#x200d;ലിംകളുടെ താൽപര്യം ഹനിക്കുന്ന ഒരു ബില്ലും കൊണ്ടുവരാൻ ചന്ദ്രബാബു നായിഡു സമ്മതിക്കില്ലെന്ന് ടി.ഡി.പി നേതാവ് നവാബ് ജാൻ. വഖഫ് ഭേദഗതി ബില്ലടക്കം മുസ്&#x200d;ലിംകളുടെ താൽപര്യത്തിന് വിരുദ്ധമാണെന്ന വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് ടി.ഡി.പി നേതാവിന്റെ പരാമർശം. ജമാത്-ഉലമ-ഇ-ഹിന്ദ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. വഖഫ് ബിൽ അവതരിപ്പിക്കുന്നത് തടയാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ചന്ദ്രബാബു നായിഡുവിന് രണ്ട് കണ്ണുകളുണ്ട്. അതിൽ ഒന്ന് ഹിന്ദുക്കൾക്ക് വേണ്ടിയും മറ്റൊന്ന് മുസ്&#x200d;ലിംകൾക്ക് വേണ്ടിയുമാണ്. ഏതെങ്കിലുമൊരു കണ്ണിന് പ്രശ്നമുണ്ടായാൽ അത് മൊത്തം ശരീരത്തെ ബാധിക്കും. വികസനത്തിന്റെ പാതയിലൂടെയാണ് ചന്ദ്രബാബു നായിഡു സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മതേതര മനസ്സുള്ളയാളാണ് ചന്ദ്രബാബു നായിഡു. ഒരിക്കലും മുസ്&#x200d;ലിംകളെ ബാധിക്കുന്ന ബില്ലുകൾ അവതരിപ്പിക്കാൻ അദ്ദേഹം സമ്മതിക്കില്ല. നായിഡുവാണ് വഖഫ് നിയമഭേദഗതി ബിൽ ജെ.പി.സിക്ക് വിടാനായി പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ഞങ്ങൾ സഹിക്കും. എന്നാൽ, രാജ്യത്തിന്റെ ഐക്യംതകർക്കുന്ന നടപടികൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ബി.ജെ.പിക്ക് നിലവിൽ ലോക്സഭയിൽ കേവലഭൂരിപക്ഷമില്ല. ടി.ഡി.പിയുടേയും ജെ.ഡി.യുവിന്റേയും പിന്തുണയോടെയാണ് ബി.ജെ.പി ഭരണം നടത്തുന്നത്. ഇതിനിടെയാണ് വിവാദ വ്യവസ്ഥകളുമായി വഖഫ് നിയമഭേദഗതി ബിൽ ബി.ജെ.പി കൊണ്ടു വന്നത്. എന്നാൽ, എതിർപ്പുയർന്നതോടെ ഇത് പാർലമെന്റിന്റെ സംയുക്തസമിതിക്ക് വിടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tdp-leader-chandrababu-naidu-will-not-agree-to-bring-any-bill-harmful-to-muslims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രായമുള്ളവർ വർധിക്കുന്നു, കൂടുതൽ കുട്ടികളെക്കുറിച്ച് ചിന്തിക്കണം; ചന്ദ്രബാബു നായിഡു</title>
		<link>https://www.chandrikadaily.com/as-the-age-increases-more-children-must-be-thought-of-chandrababu-naidu.html</link>
					<comments>https://www.chandrikadaily.com/as-the-age-increases-more-children-must-be-thought-of-chandrababu-naidu.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 20 Oct 2024 12:59:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Chandrababu Naidu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314181</guid>

					<description><![CDATA[ണ്ടിൽ കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് പല കാര്യങ്ങളിലും പ്രത്യേക പരിഗണന ഉണ്ടാകുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ]]></description>
										<content:encoded><![CDATA[<p>പ്രായാധിക്യം ഉള്ളവർ വർധിക്കുന്നതിനാൽ, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ വേണമെന്ന വിചിത്രവാദവുമായി ചന്ദ്രബാബു നായിഡു. രണ്ടിൽ കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് പല കാര്യങ്ങളിലും പ്രത്യേക പരിഗണന ഉണ്ടാകുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.</p>
<p>രണ്ടിൽ കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് മാത്രമേ ഇനി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയൂ എന്ന നിയമം താൻ ഉടൻ കൊണ്ടുവരുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞതായും ടൈംസ് ഓഫ് ഇൻഡ്യ റിപ്പോർട്ട് ചെയ്തു. നേരത്തെ രണ്ട് കുട്ടികളിൽ കൂടുതലുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടായിരുന്നു. ഈ നിയമം മാറ്റുമെന്നാണ് നായിഡു അറിയിച്ചിരിക്കുന്നത്.</p>
<p>തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ പ്രത്യുത്പാദന നിരക്ക് രാജ്യത്തിന്റെ ശരാശരി നിരക്കായ 2.1നേക്കാളും താഴ്ന്നു. 2047 വരെ ചെറുപ്പക്കാരുടെ എണ്ണത്തിൻ്റെ കാര്യത്തിൽ അനുകൂല്യങ്ങളുണ്ട്. എന്നാൽ അതിന് ശേഷം അങ്ങനെയല്ല സ്ഥിതി. ആന്ധ്രായിൽ അടക്കം ഗ്രാമങ്ങളിൽ യുവാക്കൾ ഇല്ലെന്നും പ്രായാധിക്യം ഉള്ളവർ സംസ്ഥാനങ്ങളിൽ വർധിക്കുമെന്നും നായിഡു പറഞ്ഞു.</p>
<p>ഇതാദ്യമായല്ല കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ വേണമെന്ന ആവശ്യവുമായി നായിഡു രംഗത്തുവരുന്നത്. നേരത്തെ മുഖ്യമന്ത്രിയായിരുന്ന സമയത്തും, സംസ്ഥാനത്ത് പ്രായമുള്ളവരുടെ എണ്ണം വർധിക്കുന്നുവെന്ന വാദത്തിന്റെ പിൻബലത്തിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് നായിഡു രംഗത്തുവന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/as-the-age-increases-more-children-must-be-thought-of-chandrababu-naidu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പെന്ന് ചന്ദ്രബാബു നായിഡു; പ്രസ്താവനയെ ചൊല്ലി വിവാദം</title>
		<link>https://www.chandrikadaily.com/chandrababu-naidu-as-animal-fat-in-tirupati-ladu-controversy-over-the-statement.html</link>
					<comments>https://www.chandrikadaily.com/chandrababu-naidu-as-animal-fat-in-tirupati-ladu-controversy-over-the-statement.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 20 Sep 2024 05:13:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[animal fat]]></category>
		<category><![CDATA[Chandrababu Naidu]]></category>
		<category><![CDATA[Tirupati Ladu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310046</guid>

					<description><![CDATA[തിരുപ്പതി ലഡു ഉണ്ടാക്കാൻ ഉപയോ​ഗിക്കുന്ന നെയ്യുടെ സാമ്പിളിൽ പന്നിക്കൊഴുപ്പിന് സമാനമായ വസ്തുവും മത്സ്യ എണ്ണയും കണ്ടെത്തിയതായി ലബോറട്ടറി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും ടി&#x200d;&#x200d;ഡിപി അവകാശപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>മുന്&#x200d; ആന്ധ്രാപ്രദേശ് സർക്കാറിന്&#x200d;റെ കാലത്ത് പ്രശസ്തമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കിയത് മൃഗക്കൊഴുപ്പ് ഉപയോ​ഗിച്ചാണെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് പുറത്തുവിട്ട് ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടി( ടിഡിപി). ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറിയായ NDDB CALF ലിമിറ്റഡ് പുറത്തുവിട്ട തിരുപ്പതി ലഡുവിന്റെ പരിശോധനാ ഫലമാണ് ടിഡിപി വക്താവ് അനം വെങ്കട രമണ റെഡ്ഡി പത്രസമ്മേളനത്തിൽ പുറത്തുവിട്ടത്. തിരുപ്പതി ലഡു ഉണ്ടാക്കാൻ ഉപയോ​ഗിക്കുന്ന നെയ്യുടെ സാമ്പിളിൽ പന്നിക്കൊഴുപ്പിന് സമാനമായ വസ്തുവും മത്സ്യ എണ്ണയും കണ്ടെത്തിയതായി ലബോറട്ടറി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും ടി&#x200d;&#x200d;ഡിപി അവകാശപ്പെട്ടു.</p>
<p>തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മൃഗക്കൊഴുപ്പിനൊപ്പം ഗുണനിലവാരമില്ലാത്ത ചേരുവകളും ലഡുനിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ടെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.</p>
<p>നെയ്യ് ഉപയോഗിക്കുന്നതിന് പകരം അവർ മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നും എന്നാലിപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ഇത് ലഡുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമരാവതിയിൽ നടന്ന എൻഡിഎ നിയമസഭാ കക്ഷി യോഗത്തിൽ സംസാരിക്കവെയായിരുന്നു നായിഡു ഇത്തരം പരാമർശം നടത്തിയത്. ജഗന്റെ വൈഎസ്ആര്&#x200d; കോണ്&#x200d;ഗ്രസ് പാർട്ടി(വൈഎസ്ആര്&#x200d;സിപി) സര്&#x200d;ക്കാരിന് ഭക്തരുടെ മതവികാരം മാനിക്കാന്&#x200d; കഴിഞ്ഞില്ലെന്ന് ചന്ദ്രബാബു നായിഡുവിന്റെ എക്‌സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ആന്ധ്രാ ഐടി മന്ത്രി നാരാ ലോകേഷ് പറഞ്ഞത് വിവാദങ്ങള്&#x200d;ക്ക് വീര്യം കൂട്ടിയിരുന്നു.</p>
<p>എന്നാൽ 100 ദിവസം പിന്നിട്ട ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാറിന്റെ പരാജയങ്ങൾ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് ഇത്തരം വില കുറഞ്ഞ ആരോപണങ്ങളെന്ന് വൈഎസ്ആർസിപി അധ്യക്ഷൻ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി കുറ്റപ്പെടുത്തി. നായിഡുവിൻ്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അതിനെ തള്ളികളയുകയാണെന്നും വൈഎസ്ആർസിപി ജനറൽ സെക്രട്ടറി വൈ.വി സുബ്ബ റെഡ്ഡിയും പറഞ്ഞു. വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളിലൂടെ 100 കോടി ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്താനാണ് നായിഡുവിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>അതേസമയം തിരുപ്പതി ലഡ്ഡു തയ്യാറാക്കുന്നതിന്റെ പേരിൽ &#8216;നിന്ദ്യമായ രാഷ്ട്രീയം&#8217; കളിക്കുന്നതിന് ടിഡിപിയെയും പ്രതിപക്ഷമായ വൈഎസ്ആർസിപിയെയും കടന്നാക്രമിച്ച് ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി (എപിസിസി) പ്രസിഡൻ്റ് വൈ.എസ് ശർമിള രം​ഗത്തുവന്നു. ല&#x200d;ഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്നും ശർമിള ആവശ്യപ്പെട്ടു.</p>
<p>160 മുതൽ 180 ഗ്രാം വരെ ഭാരമുള്ള 3.5 ലക്ഷം ലഡ്ഡുകളാണ് തിരുപ്പതി ക്ഷേത്രത്തിൽ നിന്ന് ദിവസേന വിറ്റഴിക്കുന്നത്. പയർ, കശുവണ്ടി, ഏലം, നെയ്യ്, പഞ്ചസാര, പഞ്ചസാര മിഠായി, ഉണക്കമുന്തിരി എന്നിവയാണ് സാധാരണ രീതിയിൽ ജിഐ ടാഗിങ്ങുള്ള ലഡ്ഡു നിർമിക്കാൻ ഉപയോ​ഗിക്കുന്നത്. 1715 ഓഗസ്റ്റ് 2-നാണ് വെങ്കിടേശ്വര ക്ഷേത്രത്തിൽ നൈവേദ്യമായി ലഡ്ഡു സമർപ്പിക്കുന്ന രീതി ആരംഭിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chandrababu-naidu-as-animal-fat-in-tirupati-ladu-controversy-over-the-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആന്ധ്രപ്രദേശിന് പ്രത്യേക പദവിയില്ലെങ്കിലെന്താ&#8230;അമരാവതിക്ക് പ്രത്യേക ധനസഹായ പാക്കേജ് കിട്ടിയല്ലോ; ചന്ദ്രബാബു നായിഡുവിനെ ട്രോളി ജയ്റാം രമേശ്</title>
		<link>https://www.chandrikadaily.com/what-if-there-is-no-special-status-for-andhra-pradesh-amaravati-got-a-special-financial-assistance-package-jairam-ramesh-trolled-chandrababu-naidu.html</link>
					<comments>https://www.chandrikadaily.com/what-if-there-is-no-special-status-for-andhra-pradesh-amaravati-got-a-special-financial-assistance-package-jairam-ramesh-trolled-chandrababu-naidu.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 23 Jul 2024 11:06:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Chandrababu Naidu]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[jayaram ramesh]]></category>
		<category><![CDATA[troll]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303567</guid>

					<description><![CDATA[2018ൽ ​ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിട്ട ചന്ദ്രബാബു നായിഡു, ഇപ്പോൾ അമരാവതിക്ക് പ്രത്യേക ധനസഹായ പാക്കേജ് നേടിയെടുത്തിരിക്കുന്നുവെന്നായിരുന്നു ജയ്റാം രമേശിന്റെ പരിഹാസം.]]></description>
										<content:encoded><![CDATA[<p>ആന്ധ്രപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യത്തിൽ നിന്ന് പിന്നാക്കം പോയ ടി.ഡി.പി നേതാവ് എൻ. ചന്ദ്രബാബു നായിഡുവിനെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. 2018ൽ ​ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിട്ട ചന്ദ്രബാബു നായിഡു, ഇപ്പോൾ അമരാവതിക്ക് പ്രത്യേക ധനസഹായ പാക്കേജ് നേടിയെടുത്തിരിക്കുന്നുവെന്നായിരുന്നു ജയ്റാം രമേശിന്റെ പരിഹാസം.</p>
<p>കേന്ദ്ര ബജറ്റിൽ ആ​ന്ധ്രപ്രദേശിന് പുതിയ തലസ്ഥാന നഗരത്തിന്റെ വികസനത്തിനടക്കം 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. തലസ്ഥാന നഗരത്തിന്റെ വികസനത്തിന് പ്രത്യേക സാമ്പത്തിക സഹായം നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജയ്റാം രമേശ്.</p>
<p>&#8221;2018ൽ ആന്ധ്രപ്രദേശിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിട്ടതാണ് ചന്ദ്രബാബു നായിഡു. ആറുവർഷ​ത്തെ നാടകത്തിന് ശേഷം ടി.ഡി.പി എം.പിമാരുടെ കൂടി പിന്തുണയോടെ എൻ.ഡി.എ സർക്കാർ വീണ്ടും അധികാരമേറ്റപ്പോൾ, അമരാവതിക്ക് പ്രത്യേക സാമ്പത്തിക സഹായം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.&#8221;-എന്നാണ് ജയ്റാം രമേശ് എക്സിൽ പ്രതികരിച്ചത്. ​</p>
<p>2014ൽ പ്രഖ്യാപിച്ച ആന്ധ്രപ്രദേശ് പുനഃസംഘടന നിയമം നടപ്പാക്കാൻ 10 വർഷം എടുത്തത് എന്തുകൊണ്ടാണ് ഈ ബജറ്റിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി മൂന്നു ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച ധനമന്ത്രി പോളവാരം ജലസേചന പദ്ധതി പൂർത്തിയാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു. സംസ്ഥാനത്തെ റെയിൽ, റോഡ് ഗതാഗത വികസനത്തിനും പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-if-there-is-no-special-status-for-andhra-pradesh-amaravati-got-a-special-financial-assistance-package-jairam-ramesh-trolled-chandrababu-naidu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അധികാരത്തിലെത്തിയതിന് പിന്നാലെ 4 വാർത്താ ചാനലുകൾക്ക് വിലക്കേർപ്പെടുത്തി ചന്ദ്രബാബു നായിഡു</title>
		<link>https://www.chandrikadaily.com/chandrababu-naidu-banned-4-news-channels-after-coming-to-power.html</link>
					<comments>https://www.chandrikadaily.com/chandrababu-naidu-banned-4-news-channels-after-coming-to-power.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Jun 2024 10:00:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[4 news channels]]></category>
		<category><![CDATA[BANNED]]></category>
		<category><![CDATA[Chandrababu Naidu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300927</guid>

					<description><![CDATA[തെലുങ്ക് ചാനലുകളായ ടി.വി 9, എൻ.ടി.വി, 10 ടി.വി, സാക്ഷി ടി.വി എന്നിവയുടെ സംപ്രേഷണത്തിൽനിന്നാണ് വെള്ളിയാഴ്ച രാത്രി മുതൽ കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് പിൻമാറിയത്.]]></description>
										<content:encoded><![CDATA[<p>തെരഞ്ഞെടുപ്പിനു പിന്നാലെ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്തെ നാല് വാർത്ത ചാനലുകളുടെ സംപ്രേഷണം നിർത്തിവെപ്പിച്ചു. തെലുങ്ക് ചാനലുകളായ ടി.വി 9, എൻ.ടി.വി, 10 ടി.വി, സാക്ഷി ടി.വി എന്നിവയുടെ സംപ്രേഷണത്തിൽനിന്നാണ് വെള്ളിയാഴ്ച രാത്രി മുതൽ കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് പിൻമാറിയത്. വൈ.എസ്.ആർ.കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്‌ഡിയുടെ കുടുംബവുമായി ബന്ധമുള്ള ഇന്ദിര ടെലിവിഷൻ ലിമിറ്റഡിന് കീഴിലുള്ള ചാനലാണ് സാക്ഷി ടി.വി.</p>
<p>നാല് പ്രാദേശിക വാർത്താ ചാനലുകൾ സർക്കാർ തടഞ്ഞുവെന്നാരോപിച്ച് വൈ.എസ്.ആർ.സി.പി രാജ്യസഭാംഗം എസ്. നിരഞ്ജൻ റെഡ്ഢി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) പരാതി നൽകി. ടി.ഡി.പിയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ സമ്മർദ്ദം കാരണമാണ് ആന്ധ്രാപ്രദേശ് കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്നത് നിർത്തിയതെന്ന് നിരഞ്ജൻ റെഡ്ഡി ട്രായ്‌ക്ക് അയച്ച കത്തിൽ പറയുന്നു. നാലു ചാനലുകളും നിർത്തിവെച്ചത് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും റെഡ്ഢി പറഞ്ഞു.</p>
<p>മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള സർക്കാരിന്റെ കടന്നു കയറ്റമാണിതെന്ന് വൈ.എസ്.ആർ.കോൺഗ്രസ് ആരോപിച്ചു. മാധ്യമങ്ങളിലും പ്രക്ഷേപണ സേവനങ്ങളിലും അനാവശ്യമായി സർക്കാർ സ്വാധീനം ചെലുത്തുന്നതിൽ സമഗ്രമായ അന്വേഷണം നടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ട്രായിയോട് വൈ.എസ്.ആർ.കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, ചാനലുകളെ തടഞ്ഞതിൽ പങ്കില്ലെന്നും നടപടിയെടുത്തത് കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് ആണെന്നുമാണ് ഡി.ടി.പി സർക്കാറിന്റെ വാദം.</p>
<p>വൈ.എസ്.ആർ. കോൺഗ്രസിന്റെ പുതുതായി പണിയുന്ന കേന്ദ്ര കമ്മിറ്റി ഓഫിസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തതിനു പിന്നാലെയാണ് നായിഡു സർക്കാർ ചാനൽ വിലക്കിലേക്ക് നീങ്ങിയത്. അനധികൃത നിർമാണമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുത്തരവ് മറികടന്ന് കെട്ടിടം പൊളിച്ചത്. ഇതെത്തുടർന്ന് ചന്ദ്രബാബു നായിഡു ഏകാധിപതിയെപോല പെരുമാറുന്നുവെന്ന് ആരോപിച്ച് ജഗൻ രംഗത്തെത്തിയിരുന്നു. ആന്ധ്രയിൽ ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടലുകൾക്ക് ആക്കം കൂട്ടുന്നതാണ് പുതിയ സംഭവവികാസങ്ങൾ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chandrababu-naidu-banned-4-news-channels-after-coming-to-power.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിജയവാഡ കോടതി ജാമ്യം നിഷേധിച്ചു ;ആന്ധ്രാ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജയിലിലേക്ക്‌</title>
		<link>https://www.chandrikadaily.com/chandrababunaidu-arrested.html</link>
					<comments>https://www.chandrikadaily.com/chandrababunaidu-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 10 Sep 2023 15:37:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Chandrababu Naidu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273876</guid>

					<description><![CDATA[ഇതിനെതിരെ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ്‌ ടിഡിപി നീക്കം.]]></description>
										<content:encoded><![CDATA[<p>അഴിമതിക്കേസിൽ അറസ്‌റ്റിലായ ടിഡിപി നേതാവും മുൻമുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്‌ വിജയവാഡ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി.ജാമ്യം നിഷേധിച്ചു.409 വകുപ്പ് ചുമത്തി, പൊതുപ്രവർത്തകനെന്ന നിലയിൽ കുറ്റകരമായ വിശ്വാസവഞ്ചന നടത്തിയെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് കോടതി ശരിവച്ചു.അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിൽവിട്ടു. രാജമണ്ട്രി ജയിലിലേക്ക് ആയിരിക്കും അദ്ദേഹത്തെ മാറ്റും.ഇതിനെതിരെ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ്‌ ടിഡിപി നീക്കം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chandrababunaidu-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആന്ധ്രപ്രദേശ് മുന്&#x200d; മുഖ്യമന്ത്രി എന്&#x200d; ചന്ദ്രബാബു നായിഡു അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/andhra-chandrababunaidu-arrested.html</link>
					<comments>https://www.chandrikadaily.com/andhra-chandrababunaidu-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 09 Sep 2023 02:35:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Chandrababu Naidu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273628</guid>

					<description><![CDATA[. നന്ദ്യാല്&#x200d; റേഞ്ച് ഡിഐജി രഘുരാമി റെഡ്ഡിയുടെയും ക്രൈം ഇന്&#x200d;വെസ്റ്റിഗേഷന്&#x200d; ഡിപ്പാര്&#x200d;ട്ട്മെന്റിന്റെയും (സിഐഡി) നേതൃത്വത്തില്&#x200d; ആറ് മണിയോടെയാണ് കസ്റ്റഡിയിലെടുത്തത്.]]></description>
										<content:encoded><![CDATA[<p>തെലുങ്കുദേശം പാര്&#x200d;ട്ടി അദ്ധ്യക്ഷനും ആന്ധ്രപ്രദേശ് മുന്&#x200d; മുഖ്യമന്ത്രിയുമായ എന്&#x200d; ചന്ദ്രബാബു നായിഡു അറസ്റ്റില്&#x200d;. എപി സ്‌കില്&#x200d; ഡെവലപ്മെന്റ് കോര്&#x200d;പ്പറേഷന്&#x200d; അഴിമതിക്കേസിൽ നന്ദ്യാല്&#x200d; പൊലീസാണ് ചന്ദ്ര ബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. നന്ദ്യാല്&#x200d; റേഞ്ച് ഡിഐജി രഘുരാമി റെഡ്ഡിയുടെയും ക്രൈം ഇന്&#x200d;വെസ്റ്റിഗേഷന്&#x200d; ഡിപ്പാര്&#x200d;ട്ട്മെന്റിന്റെയും (സിഐഡി) നേതൃത്വത്തില്&#x200d; ആറ് മണിയോടെയാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് സംബന്ധിച്ച നോട്ടീസും ചന്ദ്രബാബുവിന് കൈമാറി. ജാമ്യമില്ലാ വകുപ്പുകള്&#x200d; പ്രകാരമാണ് അറസ്റ്റ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/andhra-chandrababunaidu-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നായിഡുവിനെ തൂത്തെറിഞ്ഞ് ആന്ധ്ര;   ജഗന്റെ സത്യപ്രതിജ്ഞ 30ന്</title>
		<link>https://www.chandrikadaily.com/ysr-congress-storms-to-power-in-andhra-with-landslide-wins.html</link>
					<comments>https://www.chandrikadaily.com/ysr-congress-storms-to-power-in-andhra-with-landslide-wins.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 May 2019 12:04:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ANDRAPRADESH]]></category>
		<category><![CDATA[Chandrababu Naidu]]></category>
		<category><![CDATA[JAGAN MOHAN REDDY]]></category>
		<category><![CDATA[TDP]]></category>
		<category><![CDATA[YSR]]></category>
		<category><![CDATA[ysr congress]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128297</guid>

					<description><![CDATA[ഹൈദരാബാദ്: മോദി സര്&#x200d;ക്കാറില്&#x200d; അംഗമായിരുന്ന ടി.ഡി.പി അധ്യക്ഷന്&#x200d; ചന്ദ്രബാബു നായിഡുവിനും പാര്&#x200d;ട്ടിക്കും ആന്ധ്രയിലെ ജനങ്ങള്&#x200d; നല്&#x200d;കിയത് കനത്ത തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; മൂന്നില്&#x200d; രണ്ട് ഭൂരിപക്ഷത്തോടെ ജഗന്&#x200d; മോഹന്&#x200d; റെഡ്ഡിയുടെ വൈ. എസ്.ആര്&#x200d; കോണ്&#x200d;ഗ്രസ് അധികാരം പിടിച്ചെടുത്തപ്പോള്&#x200d; 25 ലോക്‌സഭാ സീറ്റില്&#x200d; 23 ഉം പിടിച്ച് ടി.ഡി.പിയെ ചിത്രത്തില്&#x200d; നിന്നും നീക്കി. 175 അംഗ നിയമസഭയില്&#x200d; വൈ. എസ്.ആര്&#x200d;.സി.പി 151 സീറ്റുകള്&#x200d; നേടിയപ്പോള്&#x200d; ടി.ഡി.പിയുടെ നേട്ടം വെറും 24ല്&#x200d; ഒതുങ്ങി. ആദ്യം കൂടെനില്&#x200d;ക്കുകയും പിന്നീട് മോദിക്കെതിരെ പ്രതിപക്ഷ [&#8230;]]]></description>
										<content:encoded><![CDATA[
<p>ഹൈദരാബാദ്: മോദി സര്&#x200d;ക്കാറില്&#x200d; അംഗമായിരുന്ന ടി.ഡി.പി അധ്യക്ഷന്&#x200d; ചന്ദ്രബാബു നായിഡുവിനും പാര്&#x200d;ട്ടിക്കും ആന്ധ്രയിലെ ജനങ്ങള്&#x200d; നല്&#x200d;കിയത് കനത്ത തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; മൂന്നില്&#x200d; രണ്ട് ഭൂരിപക്ഷത്തോടെ ജഗന്&#x200d; മോഹന്&#x200d; റെഡ്ഡിയുടെ വൈ. എസ്.ആര്&#x200d; കോണ്&#x200d;ഗ്രസ് അധികാരം പിടിച്ചെടുത്തപ്പോള്&#x200d; 25 ലോക്‌സഭാ സീറ്റില്&#x200d; 23 ഉം പിടിച്ച് ടി.ഡി.പിയെ ചിത്രത്തില്&#x200d; നിന്നും നീക്കി. 175 അംഗ നിയമസഭയില്&#x200d; വൈ. എസ്.ആര്&#x200d;.സി.പി 151 സീറ്റുകള്&#x200d; നേടിയപ്പോള്&#x200d; ടി.ഡി.പിയുടെ നേട്ടം വെറും 24ല്&#x200d; ഒതുങ്ങി. ആദ്യം കൂടെനില്&#x200d;ക്കുകയും പിന്നീട് മോദിക്കെതിരെ പ്രതിപക്ഷ സഖ്യത്തിനായി രാജ്യത്തുടനീളം ഓടിനടന്ന് പണിയെടുക്കുകയും ചെയ്ക നായിഡുവിനെ പക്ഷേ സംസ്ഥാനം കൈവിടുകയായിരുന്നു.</p>



<p>ഈ മാസം 30ന് ജഗന്റെ നേതൃത്വത്തിലുള്ള വൈ. എസ്.ആര്&#x200d;. സി.പി സര്&#x200d;ക്കാര്&#x200d; അധികാരമേല്&#x200d;ക്കും. നാളെ ചേരുന്ന പാര്&#x200d;ട്ടി നിയമസഭാകക്ഷി യോഗം ജഗനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കും. മുന്&#x200d; കോണ്&#x200d;ഗ്രസ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഢിയുടെ മകനായ ജഗന്&#x200d; ക്ഷേത്ര നഗരമായ തിരുപ്പതിയില്&#x200d; വെച്ചായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. </p>



<p>ആന്ധ്രയുടെ പ്രത്യേക പദവിക്കായുള്ള ഞങ്ങളുടെ ആവശ്യങ്ങള്&#x200d; തുടരും വിജയശേഷം ജഗന്&#x200d; വ്യക്തമാക്കി. ഈ വിഷയത്തില്&#x200d; ഞാന്&#x200d; മോഡിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഞങ്ങളുടെ ആവശ്യം അറിയിക്കുമെന്നും  ജഗന്&#x200d; മോഹന്&#x200d; റെഡ്ഡി  പറഞ്ഞു<br>സംസ്ഥാനത്ത് കനത്ത പരാജയമടഞ്ഞതിന് പിന്നാലെ ലോക്‌സഭയില്&#x200d; ഒരംഗം മാത്രമായ ടി.ഡി.പിയുടെയും ചന്ദ്രബാബു നായിഡുവിന്റേയും ദേശീയ രാഷ്ട്രീയ ഭാവി തന്നെ ഇനി ചോദ്യം ചെയ്യപ്പെടും. 10 വര്&#x200d;ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 47 കാരനായ ജഗനെ തേടി സംസ്ഥാന ഭരണമെത്തുന്നത്. 2009ല്&#x200d; പിതാവ് വൈ.എസ്.ആറിന്റെ മരണത്തോടെ മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലി തുടങ്ങിയ ജഗന്&#x200d; ഇതിന് സാധിക്കാതെ വന്നതോടെയാണ് കോണ്&#x200d;ഗ്രസ് പിളര്&#x200d;ത്തി വൈ.എസ്.ആര്&#x200d;. സി.പി രൂപീകരിച്ചത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ysr-congress-storms-to-power-in-andhra-with-landslide-wins.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക്‌സഭാ തെരഞ്ഞെടുപ്പ്; തെലങ്കാനയില്&#x200d; പൂര്&#x200d;ണ പിന്തുണ; ടി.ഡി.പി സ്ഥാനാര്&#x200d;ഥികളെ നിര്&#x200d;ത്തില്ലെന്ന് ചന്ദ്രബാബു നായിഡു</title>
		<link>https://www.chandrikadaily.com/chandrababu-naidu-tdp-not-to-contest-lok-sabha-polls-in-telangana.html</link>
					<comments>https://www.chandrikadaily.com/chandrababu-naidu-tdp-not-to-contest-lok-sabha-polls-in-telangana.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 26 Mar 2019 02:23:56 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Chandrababu Naidu]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[TDP]]></category>
		<category><![CDATA[telangana congress]]></category>
		<category><![CDATA[Telangana politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122344</guid>

					<description><![CDATA[കഡപ്പ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്&#x200d;ശവുമായി ടി.ഡി.പി അധ്യക്ഷന്&#x200d; ചന്ദ്രബാബു നായിഡു രംഗത്ത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്&#x200d;ക്ക് മോദി രാക്ഷസനാണെന്ന് കഡപ്പയില്&#x200d; തെരഞ്ഞെടുപ്പ് റാലിയില്&#x200d; സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. 2002ലെ ഗോദ്ര സംഭവത്തിന് ശേഷം ഗുജറാത്തില്&#x200d; 2000 ജീവനുകള്&#x200d; വിഴുങ്ങിയ ആളാണ് മോദിയെന്നും താനാണ് ആദ്യമായി മോദി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിയെന്നും നായിഡു അവകാശപ്പെട്ടു. മോദി ഭരണത്തിന് കീഴില്&#x200d; ന്യൂനപക്ഷങ്ങള്&#x200d; അരക്ഷിതാവസ്ഥയിലാണ്. കഴിഞ്ഞ അഞ്ച് വര്&#x200d;ഷമായി യു.പി, കശ്മീര്&#x200d; തുടങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്&#x200d; ന്യൂനപക്ഷങ്ങള്&#x200d; കടുത്ത [&#8230;]]]></description>
										<content:encoded><![CDATA[
<p>കഡപ്പ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്&#x200d;ശവുമായി ടി.ഡി.പി അധ്യക്ഷന്&#x200d; ചന്ദ്രബാബു നായിഡു രംഗത്ത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്&#x200d;ക്ക് മോദി രാക്ഷസനാണെന്ന് കഡപ്പയില്&#x200d; തെരഞ്ഞെടുപ്പ് റാലിയില്&#x200d; സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. 2002ലെ ഗോദ്ര സംഭവത്തിന് ശേഷം ഗുജറാത്തില്&#x200d; 2000 ജീവനുകള്&#x200d; വിഴുങ്ങിയ ആളാണ് മോദിയെന്നും താനാണ് ആദ്യമായി മോദി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിയെന്നും നായിഡു അവകാശപ്പെട്ടു. </p>



<p>മോദി ഭരണത്തിന് കീഴില്&#x200d; ന്യൂനപക്ഷങ്ങള്&#x200d; അരക്ഷിതാവസ്ഥയിലാണ്. കഴിഞ്ഞ അഞ്ച് വര്&#x200d;ഷമായി യു.പി, കശ്മീര്&#x200d; തുടങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്&#x200d; ന്യൂനപക്ഷങ്ങള്&#x200d; കടുത്ത പരീക്ഷണമാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് കൊണ്ടു വന്നത് മുസ്്‌ലിംകളെ ജയിലിലിടുക എന്ന ലക്ഷ്യത്തോടെയാണെന്നും നായിഡു ആരോപിച്ചു. മോദിയോടൊപ്പം വൈ.എസ്.ആര്&#x200d;.സി.പി നേതാവ് ജഗന്&#x200d; മോഹന്&#x200d; റെഡ്ഢിയേയും നിശിതമായി നായിഡു വിമര്&#x200d;ശിച്ചു. </p>



<p>തുളസിത്തോട്ടത്തില്&#x200d; വളര്&#x200d;ന്ന കഞ്ചാവ് ചെടിയാണ് ജഗനെന്നും നായിഡു പറഞ്ഞു. രാജ്യത്ത് 31 ക്രിമിനല്&#x200d; കേസുകളുള്ള ഏക നേതാവാണ് ജഗനെന്നും നായിഡു ആരോപിച്ചു. </p>



<p>അതേ സമയം തെലങ്കാനയില്&#x200d; നിന്നും ടി.ഡി.പി ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കില്ലെന്നും നായിഡു വ്യക്തമാക്കി. ടി.ഡി.പി മത്സരിക്കുന്നത് വോട്ടുകള്&#x200d; വിഭജിക്കുന്നതിനും ഇതുവഴി ടി.ആര്&#x200d;.എസിനും ബി.ജെ.പിക്കും സഹായകരമാവുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് മത്സര രംഗത്തു നിന്നും പിന്&#x200d;മാറുന്നതെന്നും അദ്ദേഹം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chandrababu-naidu-tdp-not-to-contest-lok-sabha-polls-in-telangana.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാസഖ്യ നീക്കത്തിന് വേഗതയേറി; ചന്ദ്രബാബു നായിഡു- ദേവഗൗഡ കൂടിക്കാഴ്ച നടത്തി</title>
		<link>https://www.chandrikadaily.com/chandra-babu-naidu-hd-devagouda-meeting-india-news.html</link>
					<comments>https://www.chandrikadaily.com/chandra-babu-naidu-hd-devagouda-meeting-india-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 09 Nov 2018 04:42:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Chandrababu Naidu]]></category>
		<category><![CDATA[hd kumaraswamy]]></category>
		<category><![CDATA[KARNADAKA BYELECTION]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109958</guid>

					<description><![CDATA[ബംഗളൂരു: ബി.ജെ.പിക്കെതിരെയുള്ള മഹാസഖ്യനീക്കം സജീവമാക്കി പ്രതിപക്ഷ രാഷ്ട്രീയപാര്&#x200d;ട്ടികള്&#x200d;. ഇതിന്റെ ഭാഗമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജെ.ഡി.എസ് നേതാവും മുന്&#x200d; പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച്ച നടത്തി. പത്മനാഭ നഗറിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. കര്&#x200d;ണാടക ഉപതെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്കെതിരെ ജെ.ഡി.എസ്-കോണ്&#x200d;ഗ്രസ് സഖ്യം തിളക്കമാര്&#x200d;ന്ന വിജയം നേടിയതിന് പിന്നാലെയാണ് നായിഡുവിന്റെ സന്ദര്&#x200d;ശനം. ദേവഗൗഡയുടെ മകനും കര്&#x200d;ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയും കൂടിക്കാഴ്ച്ചയിലുണ്ടായിരുന്നു. അടുത്തവര്&#x200d;ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബിജെപിക്കെതിരെ ഒന്നിച്ചുനില്&#x200d;ക്കണമെന്നതാണ് ഇരുവരുടേയും തീരുമാനം. കര്&#x200d;ണാടകയിലെ വന്&#x200d; വിജയത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: ബി.ജെ.പിക്കെതിരെയുള്ള മഹാസഖ്യനീക്കം സജീവമാക്കി പ്രതിപക്ഷ രാഷ്ട്രീയപാര്&#x200d;ട്ടികള്&#x200d;. ഇതിന്റെ ഭാഗമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജെ.ഡി.എസ് നേതാവും മുന്&#x200d; പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച്ച നടത്തി. പത്മനാഭ നഗറിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച്ച നടന്നത്.<br />
കര്&#x200d;ണാടക ഉപതെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്കെതിരെ ജെ.ഡി.എസ്-കോണ്&#x200d;ഗ്രസ് സഖ്യം തിളക്കമാര്&#x200d;ന്ന വിജയം നേടിയതിന് പിന്നാലെയാണ് നായിഡുവിന്റെ സന്ദര്&#x200d;ശനം.</p>
<p>ദേവഗൗഡയുടെ മകനും കര്&#x200d;ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയും കൂടിക്കാഴ്ച്ചയിലുണ്ടായിരുന്നു. അടുത്തവര്&#x200d;ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബിജെപിക്കെതിരെ ഒന്നിച്ചുനില്&#x200d;ക്കണമെന്നതാണ് ഇരുവരുടേയും തീരുമാനം.</p>
<p>കര്&#x200d;ണാടകയിലെ വന്&#x200d; വിജയത്തില്&#x200d; ചന്ദ്രബാബു നായിഡു ചൊവ്വാഴ്ച തന്നെ കുമാരസ്വാമിയെ ടെലഫോണില്&#x200d; വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. കര്&#x200d;ണാടകയിലെ മൂന്ന് ലോക്‌സഭാ സീറ്റിലേക്കും രണ്ട് അസംബ്ലി സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്&#x200d; ജെഡിഎസ്-കോണ്&#x200d;ഗ്രസ് സഖ്യം നാലു സീറ്റുകളും നേടിയിരുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലത്തില്&#x200d; ശിവമോഗ മാത്രമാണ് ബിജെപിക്ക് നേടാനായത്. ഇവിടെ മുന്&#x200d;മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകനും ബിജെപി സ്ഥാനാര്&#x200d;ത്ഥിയുമായ ബി വൈ രാഘവേന്ദ്ര വിജയിച്ചു.</p>
<p>അതേസമയം, ബിജെപി ശക്തിദുര്&#x200d;ഗമായ ബെല്ലാരിയില്&#x200d; അടക്കം കോണ്&#x200d;ഗ്രസ്‌ജെഡിഎസ് സഖ്യം വമ്പന്&#x200d; വിജയം നേടിയത് യെദ്യൂരപ്പയ്ക്കും സംഘത്തിനും കനത്ത തിരിച്ചടിയായി. 2004 ന് ശേഷം ഇവിടെ ആദ്യമായാണ് കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥി വിജയിക്കുന്നത്. ബിജെപി നേതാവ് ബി ശ്രീരാമലുവിന്റെ സഹോദരി ശാന്തയെയാണ് കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥി ഉഗ്രപ്പ പരാജയപ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chandra-babu-naidu-hd-devagouda-meeting-india-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
