<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>chandrika campaign &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/chandrika-campaign/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 26 Dec 2024 06:18:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>chandrika campaign &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എം.ടിയുടെ വിയോഗം: എസ്.ടി.യു പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചന്ദ്രിക പ്രചാരണയാത്രയുടെ സമാപനം മാറ്റിവെച്ചു</title>
		<link>https://www.chandrikadaily.com/passing-away-of-mt-the-conclusion-of-chandrika-campaign-yatra-organized-by-stu-palakkad-district-committee-has-been-postponed.html</link>
					<comments>https://www.chandrikadaily.com/passing-away-of-mt-the-conclusion-of-chandrika-campaign-yatra-organized-by-stu-palakkad-district-committee-has-been-postponed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 26 Dec 2024 06:18:50 +0000</pubDate>
				<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrika campaign]]></category>
		<category><![CDATA[mt vasudevan nair]]></category>
		<category><![CDATA[postponed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323327</guid>

					<description><![CDATA[എസ്. ടി. യു പാലക്കാട്‌ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചന്ദ്രിക പ്രചാരണയാത്രയുടെ ഇന്ന് നടക്കേണ്ട സമാപനം എം. ടി വാസുദേവൻ നായരുടെ നിര്യാണത്തെതുടർന്നു നാളെ ( 27/12/2024)ലേക്ക് മാറ്റിവെച്ചതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>എസ്. ടി. യു പാലക്കാട്‌ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചന്ദ്രിക പ്രചാരണയാത്രയുടെ ഇന്ന് നടക്കേണ്ട സമാപനം എം. ടി വാസുദേവൻ നായരുടെ നിര്യാണത്തെതുടർന്നു നാളെ ( 27/12/2024)ലേക്ക് മാറ്റിവെച്ചതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/passing-away-of-mt-the-conclusion-of-chandrika-campaign-yatra-organized-by-stu-palakkad-district-committee-has-been-postponed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചന്ദ്രിക സ്‌പെഷ്യല്&#x200d; കാമ്പയിന്&#x200d; ഇന്ന് മുതല്&#x200d; 31 വരെ</title>
		<link>https://www.chandrikadaily.com/chandrika-special-campaign-from-today-till-31st.html</link>
					<comments>https://www.chandrikadaily.com/chandrika-special-campaign-from-today-till-31st.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 15 Aug 2023 02:54:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrika campaign]]></category>
		<category><![CDATA[newspaper]]></category>
		<category><![CDATA[Special]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=269873</guid>

					<description><![CDATA[മലപ്പുറം ചന്ദ്രിക നവതി ആഘോഷത്തോടനുബന്ധിച്ച് ആഗസ്ത് 15 മുതല്&#x200d; 31 വരെ നടക്കുന്ന സ്‌പെഷ്യല്&#x200d; കാമ്പയിന്&#x200d; വിജയിപ്പിക്കാന്&#x200d; കമ്മറ്റികള്&#x200d; സജീവമായി രംഗത്തിറങ്ങണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; അഭ്യര്&#x200d;ത്ഥിച്ചു. ചന്ദ്രികക്ക് കൂടുതല്&#x200d; വരിക്കാരെ ചേര്&#x200d;ത്ത് ഏറ്റവും കൂടുതല്&#x200d; വരിക്കാറുള്ള പത്രമാക്കി മാറ്റാന്&#x200d; നവതി ആഘോഷവര്&#x200d;ഷം ഉപയോഗപ്പെടുത്തണമെന്ന് തങ്ങള്&#x200d; പറഞ്ഞു. ഇതിനായുള്ള പദ്ധതികളാണ് പാര്&#x200d;ട്ടി ആസൂത്രണം ചെയ്തിട്ടുള്ളത്. മുസ്‌ലിം ലീഗിന് ഏറ്റവും കൂടുതല്&#x200d; അംഗങ്ങളുള്ള കാസര്&#x200d;ഗോഡ്, കണ്ണൂര്&#x200d;, വയനാട്, കോഴിക്കോട്, മലപ്പുറം, [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം ചന്ദ്രിക നവതി ആഘോഷത്തോടനുബന്ധിച്ച് ആഗസ്ത് 15 മുതല്&#x200d; 31 വരെ നടക്കുന്ന സ്‌പെഷ്യല്&#x200d; കാമ്പയിന്&#x200d; വിജയിപ്പിക്കാന്&#x200d; കമ്മറ്റികള്&#x200d; സജീവമായി രംഗത്തിറങ്ങണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; അഭ്യര്&#x200d;ത്ഥിച്ചു. ചന്ദ്രികക്ക് കൂടുതല്&#x200d; വരിക്കാരെ ചേര്&#x200d;ത്ത് ഏറ്റവും കൂടുതല്&#x200d; വരിക്കാറുള്ള പത്രമാക്കി മാറ്റാന്&#x200d; നവതി ആഘോഷവര്&#x200d;ഷം ഉപയോഗപ്പെടുത്തണമെന്ന് തങ്ങള്&#x200d; പറഞ്ഞു. ഇതിനായുള്ള പദ്ധതികളാണ് പാര്&#x200d;ട്ടി ആസൂത്രണം ചെയ്തിട്ടുള്ളത്.</p>
<p>മുസ്‌ലിം ലീഗിന് ഏറ്റവും കൂടുതല്&#x200d; അംഗങ്ങളുള്ള കാസര്&#x200d;ഗോഡ്, കണ്ണൂര്&#x200d;, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്&#x200d; നിന്നും ഒരു വാര്&#x200d;ഡ്, ഡിവിഷന്&#x200d; എന്നിവിടങ്ങളില്&#x200d; നിന്നും അഞ്ചില്&#x200d; കുറയാത്ത പുതിയ അര്&#x200d;ധവാര്&#x200d;ഷിക വരിക്കാരെയാണ് ചേര്&#x200d;ക്കേണ്ടത്. പുറമെ ഒരു വര്&#x200d;ഷം, നാല്, മൂന്ന് മാസ വരിക്കാരെയും ചേര്&#x200d;ക്കണം. തൃശൂര്&#x200d; മുതല്&#x200d; തിരുവനന്തപുരം വരെയുള്ള ജില്ലകളില്&#x200d; നിന്നും ഒരു നിയോജക മണ്ഡലത്തില്&#x200d; നിന്നും 100ല്&#x200d; കുറയാത്ത പുതിയ അര്&#x200d;ധവാര്&#x200d;ഷിക വരിക്കാരെയും ചേര്&#x200d;ക്കണം.</p>
<p>സംസ്ഥാന തലത്തില്&#x200d; കൂടുതല്&#x200d; വരിക്കാരെ ചേര്&#x200d;ത്ത് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്&#x200d;ക്ക് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രത്യേക ഉപഹാരം നല്&#x200d;കുമെന്ന് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പിഎം.എ സലാം അറിയിച്ചു. ജില്ലാ തലത്തില്&#x200d; ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്&#x200d;ക്ക് ചന്ദ്രികയുടെ ഉപഹാരവും ഉണ്ടാകും.</p>
<p>കാമ്പയിന്&#x200d; വിജയിപ്പിക്കുന്നതിനായി ജില്ലാ, മണ്ഡലം കമ്മിറ്റികള്&#x200d; അടിയന്തരമായി യോഗം ചേര്&#x200d;ന്ന് കീഴ്ഘടകങ്ങള്&#x200d;ക്ക് കര്&#x200d;ശന നിര്&#x200d;ദേശം നല്&#x200d;കണം. കാമ്പയിന്&#x200d; പ്രത്യേകം മോണിറ്റര്&#x200d; ചെയ്ത് ക്വാട്ട പൂര്&#x200d;ത്തീകരിക്കാന്&#x200d; അതത് കമ്മറ്റികള്&#x200d; ജാഗ്രത പാലിക്കണമെന്നും പിഎം. എ സലാം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chandrika-special-campaign-from-today-till-31st.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുരോഗതി സയ്യിദ് ശിഹാബ് തങ്ങളിലൂടെ</title>
		<link>https://www.chandrikadaily.com/sep-18-chandrika.html</link>
					<comments>https://www.chandrikadaily.com/sep-18-chandrika.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 17 Sep 2020 19:17:33 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[chandrika campaign]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154252</guid>

					<description><![CDATA[ഇ സാദിഖ് അലി ബാഫഖി തങ്ങള്&#x200d; മാനേജിങ് ഡയരക്ടറായപ്പോള്&#x200d; എല്ലാ പിന്തുണയുമായി ഡയരക്ടര്&#x200d; ബോര്&#x200d;ഡ് അംഗങ്ങളും സഹായത്തിനെത്തി. കോഴിക്കോട് വൈ.എം.സി.എ റോഡിലെ കെട്ടിടവും കൂറ്റന്&#x200d; ഷെഡ്ഡും ഗോഡൗണും സ്വന്തമാക്കിയപ്പോള്&#x200d;തന്നെ സാമ്പത്തിക ഞെരുക്കം വല്ലാതെ അലട്ടിയിരുന്നു. പ്ലാറ്റ് ബെഡ് റോട്ടറി മെഷീനുമെത്തി ജോബ് സെക്ഷനും കൂടി തുടങ്ങിയപ്പോള്&#x200d; ചന്ദ്രികക്ക് വേണ്ടി പണം നല്&#x200d;കാനും പണം പിരിക്കാനും പ്രചരിപ്പിക്കാനുമായി ഊര് ചുറ്റാനിറങ്ങി. തെക്കന്&#x200d; കര്&#x200d;ണ്ണാടകത്തില്&#x200d;പെട്ട കാസര്&#x200d;കോട് അവിഭക്ത കണ്ണൂര്&#x200d; ജില്ലാ പ്രസിഡണ്ടായിരുന്ന പടന്നയിലെ പൗരപ്രമുഖന്&#x200d; വി.കെ.പി അബ്ദുല്&#x200d; ഖാദര്&#x200d; ഹാജിയും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഇ സാദിഖ് അലി</strong></p>
<p>ബാഫഖി തങ്ങള്&#x200d; മാനേജിങ് ഡയരക്ടറായപ്പോള്&#x200d; എല്ലാ പിന്തുണയുമായി ഡയരക്ടര്&#x200d; ബോര്&#x200d;ഡ് അംഗങ്ങളും സഹായത്തിനെത്തി. കോഴിക്കോട് വൈ.എം.സി.എ റോഡിലെ കെട്ടിടവും കൂറ്റന്&#x200d; ഷെഡ്ഡും ഗോഡൗണും സ്വന്തമാക്കിയപ്പോള്&#x200d;തന്നെ സാമ്പത്തിക ഞെരുക്കം വല്ലാതെ അലട്ടിയിരുന്നു. പ്ലാറ്റ് ബെഡ് റോട്ടറി മെഷീനുമെത്തി ജോബ് സെക്ഷനും കൂടി തുടങ്ങിയപ്പോള്&#x200d; ചന്ദ്രികക്ക് വേണ്ടി പണം നല്&#x200d;കാനും പണം പിരിക്കാനും പ്രചരിപ്പിക്കാനുമായി ഊര് ചുറ്റാനിറങ്ങി. തെക്കന്&#x200d; കര്&#x200d;ണ്ണാടകത്തില്&#x200d;പെട്ട കാസര്&#x200d;കോട് അവിഭക്ത കണ്ണൂര്&#x200d; ജില്ലാ പ്രസിഡണ്ടായിരുന്ന പടന്നയിലെ പൗരപ്രമുഖന്&#x200d; വി.കെ.പി അബ്ദുല്&#x200d; ഖാദര്&#x200d; ഹാജിയും ഏറനാട്ടിന്റെ മുക്കിലും മൂലയിലും മഞ്ചേരി കുരിക്കള്&#x200d; കുടുംബത്തിലെ അതികായന്മാരായ എം. പി.എം ഹസ്സന്&#x200d; കുട്ടി കുരിക്കളും അഹമ്മദ് കുരിക്കളും ചന്ദ്രികയെ വ്യാപകമാക്കി. എം.കെ ഹാജി ചന്ദ്രികയുടെ സന്ദേശം മറുനാട്ടിലെത്തിക്കാന്&#x200d; കച്ച മുറുക്കി. അദ്ദേഹത്തിന്റെ പണവും ഊര്&#x200d;ജ്ജസ്വലമായ പ്രവര്&#x200d;ത്തനവുംകൊണ്ട് അത് വിജയിക്കുകയുമുണ്ടായി. എന്&#x200d;.എ മമ്മുഹാജി, പി.കെ ഉമ്മര്&#x200d;ഖാന്&#x200d;, വി. പി അലി തുടങ്ങി നിരവധി പേരെ ചന്ദ്രികയുടെ ഇണപിരിയാത്ത കൂട്ടുകാരാക്കി ഓഹരി വര്&#x200d;ധിപ്പിക്കാനാണ് സി.കെ.പി ചെറിയ മമ്മുക്കേയി തന്റെ ഡയരക്ടര്&#x200d; പദവി ഉപയോഗപ്പെടുത്തിയത്. പിന്നീട് മാനേജിങ് ഡയരക്ടര്&#x200d;മാരായിവന്ന പി. എം.എസ്.എ പൂക്കോയ തങ്ങള്&#x200d;, സയ്യിദ് ഉമര്&#x200d; ബാഫഖി തങ്ങള്&#x200d;, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്&#x200d; എന്നിവര്&#x200d; പൂര്&#x200d;വ്വീകര്&#x200d; തുടങ്ങിവെച്ച സംശുദ്ധമായ സ്‌നേഹ സൗഹൃദത്തിന്റെയും ആത്മാര്&#x200d;ത്ഥതയുടെയും അഭിമാനത്തിന്റെയും പൈതൃകം നിലനിര്&#x200d;ത്തി.</p>
<p>സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്&#x200d;ക്ക് ഈജിപ്തില്&#x200d; പഠിക്കുന്ന കാലത്ത്തന്നെ ചന്ദ്രികയുമായി ബന്ധമുണ്ട്. ഖലീല്&#x200d; ജിബ്രാന്റെ കഥകളെ പ്രണയിച്ചും കേരളത്തില്&#x200d; ജീവിച്ച് അറബിയില്&#x200d; കവിതയെഴുതിയും അത്ഭുതപ്പെടുത്തിയ ശിഹാബ് തങ്ങള്&#x200d;ക്ക് എഴുത്തൊരു ഇഷ്ട വിഷയവുമായിരുന്നു. അറിയാതെ വന്നെത്തിയ രാഷ്ട്രീയ തിരക്കുകളില്&#x200d; ശിഹാബ് തങ്ങളിലെ സാഹിത്യകാരന്&#x200d; മലയാളിക്ക് നഷ്ടമായി. അറബി ഭാഷയില്&#x200d; മാസ്റ്റര്&#x200d; ബിരുദമുണ്ടായിരുന്ന ശിഹാബ് തങ്ങളുടെ രചനകള്&#x200d; നിരവധി ലോക പ്രശസ്ത സാഹിത്യ പ്രസിദ്ധീകരണങ്ങളില്&#x200d; വന്നിട്ടുണ്ട്. ഈജിപ്തില്&#x200d; പഠിക്കുന്ന കാലത്ത് അദ്ദേഹം ചന്ദ്രികയിലും എഴുതിയിരുന്നു. ചന്ദ്രികയുമായി ശിഹാബ് തങ്ങളുടെ ബന്ധം ആരംഭിക്കുന്നതങ്ങനെയാണ്. എന്നാല്&#x200d; പതിനഞ്ച് കൊല്ലങ്ങള്&#x200d;ക്ക്പിറകെ അദ്ദേഹം ചന്ദ്രികയുടെ അമരത്തെത്തിയതോടെ കമ്പനിയുടെ വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് ഊക്ക് വര്&#x200d;ധിച്ചു. ചന്ദ്രിക മെല്ലെ മെല്ലെ പുരോഗതിയിലേക്ക് കുതിപ്പ് തുടങ്ങി. ഓരോ കാലഘട്ടത്തിലും വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് വേഗത കൂട്ടാന്&#x200d; ഡയരക്ടര്&#x200d;മാര്&#x200d; കഠിനമായി യത്‌നിച്ച്‌കൊണ്ടിരുന്നു.</p>
<p>ചന്ദ്രികയുടെ കോഴിക്കോട് ആപ്പീസില്&#x200d; റോട്ടറി പ്രസ്സ് സ്ഥാപിച്ചത് 1970 ലാണ്. വൈ.എം. സി. എ റോഡിലെ ഇരുനില കെട്ടിടത്തില്&#x200d; അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്റെ അധ്യക്ഷതയില്&#x200d; ഗവര്&#x200d;ണ്ണര്&#x200d; വിശ്വനാഥനാണ് ഉദ്ഘാടനം നിര്&#x200d;വഹിച്ചത്. കാലത്തിന്റെ കുതിപ്പ് കാണാതെ പോകുന്നത് പുരോഗതിയെ ലക്ഷ്യമാക്കി പ്രവര്&#x200d;ത്തിക്കുന്ന നേതൃത്വത്തിന് ഭൂഷണമല്ലെന്ന് മനസ്സിലാക്കിയ അവര്&#x200d; പിന്നെയും പിന്നെയും ചിന്തിച്ചു. സാങ്കേതിക വിദ്യയുടെ വളര്&#x200d;ച്ച കണ്ടറിഞ്ഞ സി.എച്ച് ആഗ്രഹിച്ച ഓഫ്‌സെറ്റ് പ്രസ്സ് സ്വായത്തമാക്കാന്&#x200d; മാനേജ്‌മെന്റ് തീരുമാനിച്ചു. സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളും ഡയരക്ടര്&#x200d; ഇന്&#x200d;ചാര്&#x200d;ജ്ജായിരുന്ന പി സീതിഹാജിയും മറ്റ് ബോര്&#x200d;ഡംഗങ്ങളും നാട്‌നീളെ സഞ്ചരിച്ച് ദൗത്യം വിജയിപ്പിക്കാന്&#x200d; വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്തു. സാമ്പത്തിക ക്ലേശം തരണംചെയ്യാന്&#x200d; മുമ്പ് ഏ.കെ കുഞ്ഞിമായിന്&#x200d; ഹാജി എന്&#x200d; കുഞ്ഞാലി ഹാജിയെയും പിന്നീട് സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങള്&#x200d; പല പ്രമുഖരെയും സമീപിച്ച് പണം സ്വരൂപിച്ച പോലെ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളും രംഗത്തിറങ്ങി. പ്രവര്&#x200d;ത്തകന്മാര്&#x200d; അകമഴിഞ്ഞ് സഹായിച്ചതിന്റെ ഫലമായി 1988 ഡിസംബര്&#x200d; 31 ന് ഇബ്രാഹിം സുലൈമാന്&#x200d; സേട്ടുവിന്റെ അധ്യക്ഷതയില്&#x200d; സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്&#x200d; കോഴിക്കോട് ഓഫ്‌സെറ്റ് പ്രസ് ഉദ്ഘാടനം ചെയ്തു.</p>
<p>തുടര്&#x200d;ന്ന് ചന്ദ്രികയുടെ ചിന്ത പ്രധാന കേന്ദ്രങ്ങളില്&#x200d; എഡിഷന്&#x200d; ആരംഭിക്കുന്നതിലായി. കൊച്ചിയാണ് ആദ്യം തെരഞ്ഞെടുത്ത പട്ടണം. എറണാകുളത്തിന്റെ കണ്ണായ ഭാഗത്ത് ജഡ്ജസ് അവന്യുവില്&#x200d; ഓഫീസും സ്ഥലവും സ്വന്തമാക്കി 1992 ആഗസ്ത് 31 ന് എറണാകുളം എഡിഷനും ആരംഭിച്ചു. മാനേജിങ് ഡയരക്ടര്&#x200d; വിജ്ഞാന കുതുകിയായ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്&#x200d;ക്ക് അറിവിനോടുള്ള ആഭിമുഖ്യം കാരണം ചന്ദ്രിക കുടുംബത്തില്&#x200d; നിന്നൊരു വനിതാപ്രസിദ്ധീകരണത്തിന് അനുമതി നല്&#x200d;കിക്കൊണ്ട് പച്ചക്കൊടി വീശി. 1996 ജനുവരിയില്&#x200d; കോഴിക്കോട്‌നിന്ന് മഹിളാചന്ദ്രികയും പുറത്തിറങ്ങി. ചന്ദ്രികയുടെ നവീകരണ പദ്ധതികള്&#x200d; അങ്ങനെ ഓരോന്നോരോന്നായി പൂര്&#x200d;ത്തീകരിച്ച് കൊണ്ടിരുന്നു.</p>
<p>1946 ല്&#x200d; ചന്ദ്രിക തലശ്ശേരിയില്&#x200d; നിന്ന് കോഴിക്കോട്ടേക്ക് പറിച്ച്‌നടുമ്പോഴത്തെ ഓര്&#x200d;മ്മ പുതുക്കാനും സ്മരണകളയവിറക്കാനും ന്യൂനപക്ഷ സമുദായ സന്ദേശങ്ങള്&#x200d; കൈമാറാനും കണ്ണൂര്&#x200d; പട്ടണത്തില്&#x200d; എഡിഷന്&#x200d; വേണമെന്ന് നിശ്ചയിക്കുകയും സംസ്ഥാപനത്തിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്തു. 1994 ഏപ്രില്&#x200d; 14 ന് മലബാര്&#x200d; ജില്ലാ മുസ്‌ലിംലീഗിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന സുല്&#x200d;ത്താന്&#x200d; അബ്ദുറഹിമാന്&#x200d; ആലി രാജയുടെ നാട്ടില്&#x200d; കണ്ണൂര്&#x200d; എഡിഷനും ഉദ്ഘാടനം ചെയ്തു.</p>
<p>വിവര സാങ്കേതിക വിദ്യയുടെ വ്യാപനം വളരെ പെട്ടെന്നാണ് ലോകത്ത് സംഭവിച്ച്‌കൊണ്ടിരിക്കുന്നത്. ഇതിനിടയില്&#x200d; തൊഴില്&#x200d; തേടി മലയാളികള്&#x200d; പല ദിക്കുകളിലേക്കും സഞ്ചാരം തുടങ്ങിയിരുന്നു. റംഗൂണിലും സിലോണിലും മലേഷ്യയിലും ഗള്&#x200d;ഫിലുമൊക്കെ അവരെത്തി. ഇന്ത്യയില്&#x200d; തന്നെ മുംബൈയിലും കല്&#x200d;ക്കട്ടയിലും മദ്രാസിലും മൈസൂരിലും ആന്ധ്രയിലുമൊക്കെ മലയാളികളുടെ സാന്നിധ്യം വളരെയേറെയുണ്ടായി. നാട്ടുവിശേഷമറിയാനുള്ള മലയാളികളുടെ വാഞ്ഛ മലയാള പ്രസിദ്ധീകരണങ്ങളുടെ ആവശ്യകതയിലേക്ക് വിരല്&#x200d; ചൂണ്ടി. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് 2002 നവംബര്&#x200d; 1 ന് മുംബൈ എഡിഷനും ഉദ്ഘാടനം ചെയ്തു.</p>
<p>2004 ല്&#x200d; ചന്ദ്രിക മാനേജിങ് ഡയരക്ടര്&#x200d; സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്&#x200d; ഡയരക്ടര്&#x200d; ബോര്&#x200d;ഡ് യോഗം ചേര്&#x200d;ന്ന് ഗള്&#x200d;ഫില്&#x200d; ചന്ദ്രിക തുടങ്ങാന്&#x200d; തീരുമാനമെടുത്തു. ഇതിന്‌വേണ്ടി ദുബൈ കേന്ദ്രമാക്കി പ്രവര്&#x200d;ത്തനം നടത്താന്&#x200d; എക്‌സിക്യുട്ടിവ് ഡയരക്ടര്&#x200d; ഇ അഹമ്മദിനെയും ഗള്&#x200d;ഫില്&#x200d; ചുമതലയുണ്ടായിരുന്ന പി.വി അബ്ദുല്&#x200d; വഹാബിനെയും ഉത്തരവാദപ്പെടുത്തി. 2005 ജനുവരി 26 ന് ദുബൈ എഡിഷന്&#x200d; പ്രാബല്യത്തില്&#x200d; വന്നു. 2007 സെപ്തംബറില്&#x200d; മുത്തുകളുടെ രാജ്യമായ ബഹ്‌റൈനിലും 2009 ഏപ്രില്&#x200d; 5 ന് അധിനിവേശത്തിനെതിരെ ധീരോദാത്തമായി ചെറുത്ത്‌നിന്ന് വൈദേശികാധിപത്യത്തില്&#x200d; നിന്ന് അമ്മനാടിനെ മോചിപ്പിക്കാന്&#x200d; പടനയിച്ച മാപ്പിളമാരുടെ മണ്ണില്&#x200d; മലപ്പുറം എഡിഷനും ശിഹാബ് തങ്ങള്&#x200d; ഉദ്ഘാടനം ചെയ്തു. അതോടൊപ്പം ചന്ദ്രിക കുടുംബത്തില്&#x200d; നിന്ന് ശിഹാബ് തങ്ങളുടെ കാലത്ത് പുറത്തിറക്കിയ രണ്ട് പ്രസിദ്ധീകരണങ്ങളാണ് ബാലചന്ദ്രികയും പ്രവാസ ചന്ദ്രികയും. ഇതിനിടയില്&#x200d; നിരവധി ജില്ലാ ബ്യുറോകളും ടൗണ്&#x200d; ബ്യുറോകളും ആരംഭിച്ചു. 2011 ജൂണില്&#x200d; ആരംഭിച്ച ഖത്തര്&#x200d;, സഊദി എഡിഷനുകളും കോട്ടയം എഡിഷനും ശിഹാബ് തങ്ങളുടെ മരണശേഷം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; മാനേജിങ് ഡയരക്ടറായതില്&#x200d; പിന്നെയാണ് തുടങ്ങിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sep-18-chandrika.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചില്ലറക്കാരല്ല, ചന്ദ്രികയില്&#x200d; വളര്&#x200d;ന്ന എഴുത്തുകാര്&#x200d;</title>
		<link>https://www.chandrikadaily.com/chandrika-campeign-15-sep.html</link>
					<comments>https://www.chandrikadaily.com/chandrika-campeign-15-sep.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 14 Sep 2020 19:22:07 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[chandrika campaign]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153220</guid>

					<description><![CDATA[ഇ സാദിഖ് അലി സി.എച്ചിനെതിരെയുള്ള തെരഞ്ഞെടുപ്പ് കേസ്സില്&#x200d; വിധി പ്രസ്താവിച്ച് ഹൈക്കോടതി ജഡ്ജി ഇങ്ങനെ പരാമര്&#x200d;ശിക്കുകയുണ്ടായി: &#8216;ഞങ്ങളെ സംബന്ധിച്ചിടത്തോളം കോയ എന്ന് പറഞ്ഞാല്&#x200d; &#8216;ചന്ദ്രിക&#8217; യും &#8216;ചന്ദ്രിക&#8217; എന്നാല്&#x200d; കോയയുമാണ്&#8217;. സുപ്രീംകോടതി ആ വിധി പിന്നീട് തള്ളിക്കളഞ്ഞെങ്കിലും ചന്ദ്രികയും സി.എച്ചും തമ്മിലുള്ള ബന്ധം ജഡ്ജിയുടെ പരാമര്&#x200d;ശത്തില്&#x200d;നിന്ന് വ്യക്തമാണ്. ബന്ധങ്ങളും സമ്പര്&#x200d;ക്കങ്ങളും സുദൃഢമാക്കാനും വിശാലമാക്കാനും എഴുത്തില്&#x200d; പരിശീലനം നേടാനും ആഴ്ചപ്പതിപ്പ് പലര്&#x200d;ക്കും വളരെയധികം ഉപകാരപ്പെട്ടു. സാഹിത്യകാരന്&#x200d;മാരെ കണ്ട്പിടിക്കലും പരിശീലിപ്പിക്കലും പത്രാധിപരുടെ ജോലിയാണെന്ന് സി.എച്ച് വിശ്വസിച്ചു. അതിന്‌വേണ്ടി കഠിനമായി പ്രയത്‌നിച്ചു. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഇ സാദിഖ് അലി</strong></p>
<p>സി.എച്ചിനെതിരെയുള്ള തെരഞ്ഞെടുപ്പ് കേസ്സില്&#x200d; വിധി പ്രസ്താവിച്ച് ഹൈക്കോടതി ജഡ്ജി ഇങ്ങനെ പരാമര്&#x200d;ശിക്കുകയുണ്ടായി: &#8216;ഞങ്ങളെ സംബന്ധിച്ചിടത്തോളം കോയ എന്ന് പറഞ്ഞാല്&#x200d; &#8216;ചന്ദ്രിക&#8217; യും &#8216;ചന്ദ്രിക&#8217; എന്നാല്&#x200d; കോയയുമാണ്&#8217;. സുപ്രീംകോടതി ആ വിധി പിന്നീട് തള്ളിക്കളഞ്ഞെങ്കിലും ചന്ദ്രികയും സി.എച്ചും തമ്മിലുള്ള ബന്ധം ജഡ്ജിയുടെ പരാമര്&#x200d;ശത്തില്&#x200d;നിന്ന് വ്യക്തമാണ്. ബന്ധങ്ങളും സമ്പര്&#x200d;ക്കങ്ങളും സുദൃഢമാക്കാനും വിശാലമാക്കാനും എഴുത്തില്&#x200d; പരിശീലനം നേടാനും ആഴ്ചപ്പതിപ്പ് പലര്&#x200d;ക്കും വളരെയധികം ഉപകാരപ്പെട്ടു. സാഹിത്യകാരന്&#x200d;മാരെ കണ്ട്പിടിക്കലും പരിശീലിപ്പിക്കലും പത്രാധിപരുടെ ജോലിയാണെന്ന് സി.എച്ച് വിശ്വസിച്ചു. അതിന്‌വേണ്ടി കഠിനമായി പ്രയത്‌നിച്ചു. &#8216;ദുനിയാവിന്റെ ചെറിയ കഷ്ണമായ അഖില കേരളത്തിന്റെ പ്രധാന പൊലീസ് മന്ത്രി&#8217;യെന്ന് വൈക്കം മുഹമ്മദ് ബഷീര്&#x200d; ഉള്&#x200d;ക്കിടിലത്തോടെ വിശേഷിപ്പിച്ച സി.എച്ച് എണ്ണമറ്റ പ്രതിഭകളെ സൃഷ്ടിച്ച് അത്ഭുതങ്ങള്&#x200d; കാട്ടി. ചരിത്ര കേരളത്തിനൊരിക്കലും മറക്കാനാവാത്ത പ്രവര്&#x200d;ത്തനം നടത്തിയ പി.എ സെയ്ത് മുഹമ്മദ് എന്ന സ്വതന്ത്ര ചിന്തകനായ ചരിത്ര ഗവേഷകന്റെ നിസ്സീമമായ കഴിവ് പ്രകടമാക്കുന്നതിന് വേദിയൊരുക്കിക്കൊടുത്ത സി. എച്ച് അമ്പതുകളില്&#x200d; ആസ്വാദകരിലനുഭൂതി നല്&#x200d;കിയ കവികള്&#x200d;ക്കും കൂട്ട്‌നിന്നപ്പോള്&#x200d; ആഴ്ചപ്പതിപ്പിന്റെ താളുകള്&#x200d; മാത്രമല്ല സമ്പന്നമായത്. കാലയവനികക്കുള്ളില്&#x200d; മറഞ്ഞുപോയവരും അല്ലാത്തവരും അതില്&#x200d; പെടും.</p>
<p>കാവ്യമയമുള്ള ഓജസ്സുറ്റ ശൈലിയില്&#x200d; യാത്രാനുഭവങ്ങളുടെ ആനന്ദം അനുവാചകന് ആവോളം നല്&#x200d;കിയ എസ്.കെ പൊറ്റക്കാട്, സാമൂഹ്യ പരിഷ്‌കരണം ഉന്നംവെച്ച് കഥകളെഴുതിയ എന്&#x200d;.പി മുഹമ്മദ്, കലാ സൗന്ദര്യത്തിന്റെ അനശ്വര സ്മാരകങ്ങള്&#x200d; തീര്&#x200d;ത്ത എം.ടി വാസുദേവന്&#x200d; നായര്&#x200d;, നാട്ടിന്&#x200d; പുറത്തിന്റെ നന്മകളും കര്&#x200d;ഷക ജീവിതത്തിന്റെ ആനന്ദവും പ്രകൃതി മനോഹാരിതയും പ്രതിപാതിക്കുന്നതിനിടയില്&#x200d; പ്രേമത്തിന്റെ ഇക്കിളിയും സ്‌നേഹത്തിന്റെ പൂത്തിരിയും ഘടിപ്പിച്ച തെരുവത്ത് രാമന്&#x200d;, മണ്ണാലത്ത് ശ്രീധരന്&#x200d;, നവീനമായ ആത്മപ്രകാശന ശൈലി ആവിഷ്‌കരിച്ച എഴുത്തുകാരുടെ മുന്&#x200d;നിരയില്&#x200d; 1960 കളില്&#x200d; തന്നെ സ്ഥാനമുറപ്പിച്ച എം മുകുന്ദന്&#x200d;, നല്ലതിന്റെയും നല്ലവരുടെയും ലോകങ്ങളിലേക്ക് നോക്കാനുള്ള സൗഭാഗ്യകരമായ സിദ്ധി നേടിയ പൊന്നാനിക്കാരായ ഉറൂബ്, ഇടശ്ശേരി, സാഹിത്യത്തില്&#x200d; നിലയുറപ്പിച്ച പുനത്തില്&#x200d; കുഞ്ഞബ്ദുള്ള, കലാ സാഹിത്യശാഖക്ക് പുതിയ സ്വരവും ഭാവവും മുഖവും നല്&#x200d;കിയ യു.എ ഖാദര്&#x200d;, ഭാവഗാനത്തിന്റെ ചാരുത കൈവരുത്തിയ ടി. പത്മനാഭന്&#x200d;, കഥാസാഹിത്യത്തില്&#x200d; പുതിയൊരു സൗന്ദര്യതലം സൃഷ്ടിച്ച പള്ളിക്കര വി.പി, ഖലീല്&#x200d; ജിബ്രാന്റെ സാഹിത്യത്തെ മലയാളികള്&#x200d;ക്ക് പരിചയപ്പെടുത്തിയ, പില്&#x200d;ക്കാലത്ത് ചന്ദ്രികയുടെ മാനേജിങ് ഡയക്ടറായിവന്ന സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്&#x200d; തുടങ്ങിയവര്&#x200d; ഈ പട്ടികയില്&#x200d; പെടും. സാര്&#x200d;വകാലികവും സാര്&#x200d;വ ലൗകികവുമായ വിഷയങ്ങള്&#x200d;ക്ക് പ്രാധാന്യംനല്&#x200d;കി ചന്ദ്രികയിലൂടെ സൂക്ഷ്മമായ ആവിഷ്‌കാരം നടത്തിയവരാണ് കേശവദേവും മുട്ടത്ത് വര്&#x200d;ക്കിയും പി.എ മുഹമ്മദ് കോയയും ഉറൂബും തകഴിയും വെട്ടൂരുമെല്ലാം.</p>
<p>ആഴ്ചപ്പതിപ്പിന്റെ ആരംഭകാലത്ത് പഴയ തലമുറക്കാരും പുതിയ തലമുറക്കാരുമായ ഒരു കൂട്ടം കഥാകൃത്തുക്കള്&#x200d; അതിലണിനിരന്നപ്പോള്&#x200d; കേരളത്തിലെ മുസ്‌ലിംകള്&#x200d;ക്ക് മാത്രമല്ല ഇതര മത വിഭാഗങ്ങള്&#x200d;ക്കും ഇഷ്ട വാരികയായി അത് മാറി. അങ്ങനെ സാമൂഹ്യ ജീവിതത്തില്&#x200d; പുതിയൊരു യുഗം ആഗ്രഹിച്ചവര്&#x200d;ക്കൊക്കെ ചന്ദ്രിക വേദിയൊരുക്കി കൊടുത്തു. എസ്.വി സൈനുദ്ദീന്&#x200d; (സൈന്തവന്&#x200d;) ഹാസ്യ സാഹിത്യത്തില്&#x200d; പകരക്കാരനില്ലാതെ വിളയാടി. എലത്തൂര്&#x200d; നിവാസിയായ ഉസ്മാന്&#x200d; കോയ (മിയാന്&#x200d;) എന്ന തൂലികാനാമത്തില്&#x200d; ഹാസ്യപംക്തി കൈകാര്യം ചെയ്തതും ഇതേ കാലഘട്ടത്തിലായിരുന്നു. വേളൂര്&#x200d; കൃഷ്ണന്&#x200d; കുട്ടിയും തിക്കോടിയനും നര്&#x200d;മ സല്ലാപവുമായി പ്രത്യക്ഷപ്പെട്ടപ്പോള്&#x200d; ചിരിയുടെ മൂടി തുറന്ന് &#8216;സരസന്&#x200d;&#8217;, &#8216;വികടന്&#x200d;&#8217;എന്നീ തൂലികാ നാമത്തില്&#x200d; വി.സി അബൂബക്കറും നര്&#x200d;മത്തിന്റെ അത്തര്&#x200d; പൂശിയ അക്ഷരങ്ങളുമായി പത്രാധിപര്&#x200d; സി.എച്ചും ഇവര്&#x200d;ക്ക് പിന്തുണയേകി.</p>
<p>ചന്ദ്രികയോട് ഏറെ കടപ്പെട്ടവരാണ് കഥാകൃത്തുക്കള്&#x200d;. ചന്ദ്രികയില്&#x200d;നിന്നാണ് പലര്&#x200d;ക്കും പ്രഥമ പ്രതിഫലം കിട്ടിയതെന്ന് അവര്&#x200d; തന്നെ പല വേദികളില്&#x200d; പറയുകയും ചിലയിടങ്ങളില്&#x200d; എഴുതി വെക്കുകയും ചെയ്തിട്ടുണ്ട്. എം.ടി വാസുദേവന്&#x200d; നായരും ഡോ. പുനത്തില്&#x200d; കുഞ്ഞബ്ദുല്ലയും ടി പത്മനാഭനും യു.എ ഖാദറും തുടങ്ങി ഒട്ടനവധി പേര്&#x200d; ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. യു.എ ഖാദറിന്റെ വളര്&#x200d;ച്ചയില്&#x200d; ചന്ദ്രികയുടെ പങ്ക് ചെറുതല്ല. 1952 ലാണ് &#8216;കണ്ണുനീര്&#x200d; കലര്&#x200d;ന്ന പുഞ്ചിരി&#8217; എന്ന കഥ ചന്ദ്രിക ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കഥയാണ് &#8216;പാംബൂച്ചിക്കുഞ്ഞിന്റെ കല്യാണം&#8217; ചന്ദ്രിക പ്രസിദ്ധീകരിച്ച് പത്ത് വര്&#x200d;ഷത്തിന് ശേഷമാണ് &#8216;റസിയ സുല്&#x200d;ത്താന&#8217;എന്ന നോവല്&#x200d; ചന്ദ്രിക പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ ആദ്യത്തെ നോവലും ഇതായിരുന്നു. ആഴ്ചപ്പതിപ്പിന് കനപ്പെട്ട സംഭാവനകള്&#x200d; നല്&#x200d;കിയ യു.എ ബീരാനും ടി.ജി നെടുങ്ങാടിയും എന്&#x200d;.ഇ.ഐ അഹമ്മതും എം.വി ദേവനും കെ. പി.എം ആലി ആലുവയും ചന്ദ്രികയിലൂടെ വളര്&#x200d;ന്നവരാണ്. നൂറുകണക്കിന് കഥകള്&#x200d; ചന്ദ്രികക്ക് നല്&#x200d;കിയ ഹബീബ് വലപ്പാട് വാരികയെ ഒരിക്കലും മറക്കാത്ത കഥാകൃത്താണ്.</p>
<p>വളരെയേറെ പ്രത്യേകതകള്&#x200d; നിറഞ്ഞതായിരുന്നു 1980 കളുടെ സ്വാതന്ത്ര്യ ദിനപ്പതിപ്പുകള്&#x200d;. അതിലണിനിരന്ന എഴുത്തുകാര്&#x200d; വി.എസ് കേരളീയന്&#x200d;, പി.എ സെയ്തുമുഹമ്മദ്, എം ഗോവിന്ദന്&#x200d; കുട്ടി, എസ്.എം സര്&#x200d;വര്&#x200d;, വിനയന്&#x200d;, എ പോള്&#x200d;, എ.പി.എ സാദിഖ്, തെരുവത്ത് രാമന്&#x200d;, കെ ഹംസത്ത്, ഇ.പി സുമിത്രന്&#x200d;, ടി.എം പുരുഷോത്തമന്&#x200d;, അബ്ദുല്&#x200d; ഖാദര്&#x200d; ഖാരി, പി.കെ ശരത്കുമാര്&#x200d; എന്നിവരാണെങ്കില്&#x200d; പിന്നീട് വന്ന പതിപ്പുകളില്&#x200d; എ.എന്&#x200d;.പി ഉമ്മര്&#x200d; കുട്ടി, എന്&#x200d;.വി കൃഷ്ണവാരിയര്&#x200d;, എ.പി.പി നമ്പൂതിരി, പി.സി കുട്ടികൃഷ്ണന്&#x200d;, ഒ അബു, സി കൃഷ്ണന്&#x200d; നായര്&#x200d;, പ്രൊഫ. സയ്യിദ് മുഹിയുദ്ധീന്&#x200d; ഷാ, വി.ആര്&#x200d; കൃഷ്ണയ്യര്&#x200d;, കെ.എ കൊടുങ്ങല്ലൂര്&#x200d;, ഇ വാസു, തിക്കോടിയന്&#x200d;, ഡോ. സി.കെ കരീം, മുഷ്താഖ് തുടങ്ങിയവര്&#x200d; സ്ഥിരം എഴുത്തുകാരാവുകയായിരുന്നു.</p>
<p>ഈ കാലയളവിലെ ആദ്യത്തെ കഥകളെക്കുറിച്ചന്വേഷിക്കുമ്പോള്&#x200d; കണ്ടെത്തുന്നത് യു.എ ബീരാന്&#x200d; ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിച്ച ആന്റന്&#x200d; ചെക്കോവിന്റെ &#8216;ട്യൂട്ടര്&#x200d;&#8217; എന്ന കഥാ വിവര്&#x200d;ത്തനമാണ്. ടി പത്മനാഭന്റെ &#8216;ജീവിതത്തിലെ ഒരേട്&#8217; മറ്റൊരു കഥയായ &#8216;ഫിലോസഫര്&#x200d;&#8217;, &#8216;മലയാളി സര്&#x200d;വന്റ്&#8217;എന്നിവ വായിക്കാന്&#x200d; തുടങ്ങിയാല്&#x200d; മുഴുമിപ്പിക്കാതെ അവസാനിപ്പിക്കില്ല. അത് വായിച്ച് തീര്&#x200d;ക്കുംവരെ ഒറ്റയിരുപ്പായിരിക്കും. കാരൂര്&#x200d; നീലകണ്ഠപ്പിള്ളയുടെ &#8216;കേത്തുപാറ്റി&#8217;ന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെ &#8216;ന്&#x200d;ടുപ്പാപ്പാക്ക് ഒരാനേര്&#x200d;ണ്ടാന്ന്&#8217; എന്ന കഥയുടെയും പാലാ നാരായണന്&#x200d; നായരുടെ &#8216;മനുഷ്യന്&#x200d;&#8217; എന്ന കൃതിയുടെയും എം ഗോവിന്ദന്റെ &#8216;അന്വേഷണത്തിന്റെ ആരംഭ&#8217;ത്തിന്റെയും നിരൂപണങ്ങള്&#x200d;ക്ക് കോളങ്ങളും പേജുകളും നല്&#x200d;കിയത് ചന്ദ്രിക തന്നെയായിരുന്നു. സി.എച്ചിന്റെ &#8216;ഇന്ത്യാ ചരിത്രവും&#8217;, എം.വി ദേവന്റെ റേഡിയോ നാടകവും എം.ജി.എസ് നാരായണന്റെ &#8216;ജീവിക്കുന്ന രക്തസാക്ഷികള്&#x200d;&#8217;എന്ന കവിതയും ചന്ദ്രികയില്&#x200d; തന്നെയാണ് അച്ചടിച്ച് വന്നത്. ഒട്ടേറെ യുവപ്രതിഭകളുടെ സൃഷ്ടികളും ചന്ദ്രികയിലൂടെ വെളിച്ചം കണ്ടിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chandrika-campeign-15-sep.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആഴ്ചപ്പതിപ്പിലൂടെ സ്ഥിരപ്രതിഷ്ഠ നേടിയ ചന്ദ്രിക</title>
		<link>https://www.chandrikadaily.com/chandrika-weekly-history.html</link>
					<comments>https://www.chandrikadaily.com/chandrika-weekly-history.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 12 Sep 2020 19:54:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrika campaign]]></category>
		<category><![CDATA[chandrika weekly]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152672</guid>

					<description><![CDATA[ചന്ദ്രികയുടെ പുരോഗതിയില്&#x200d; അഭിമാനം കൊണ്ടിരുന്ന കെ.എം സീതി സാഹിബിന്റെയും പത്രപ്രവര്&#x200d;ത്തനം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരുന്ന സി.എച്ചിന്റെയും സ്വപ്‌നത്തിന്റെ സാക്ഷാല്&#x200d;ക്കാരത്തിനായി യത്‌നിച്ച മാനേജര്&#x200d; സയ്യിദ് ഖാജാഹുസൈന്&#x200d; ചന്ദ്രിക ആഴ്ചപ്പതിപ്പ് വളര്&#x200d;ത്തിയെടുക്കുന്നതില്&#x200d; വിജയിച്ചു.]]></description>
										<content:encoded><![CDATA[<p><strong>ഇ സാദിഖ് അലി</strong><br />
സി.എച്ചിന്റെ പത്രാധിപത്യത്തില്&#x200d; ചന്ദ്രികക്ക് ആഴ്ചപ്പതിപ്പിറക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. പത്രാധിപരായി ചുമതലയേറ്റ വര്&#x200d;ഷം തന്നെ അദ്ദേഹം പല പ്രതീക്ഷകളും വെച്ച്പുലര്&#x200d;ത്തി. ആഴ്ചപ്പതിപ്പെന്ന, അടക്കാന്&#x200d; വയ്യാത്ത മോഹം മനസ്സില്&#x200d; താലോലിച്ച് നടന്ന സി.എച്ചാണ് ആഴ്ചപ്പതിപ്പിന്റെ രൂപത്തില്&#x200d; സ്‌പെഷല്&#x200d; പതിപ്പിറക്കിയത്. ഇതാരംഭിക്കുന്നതിന് മുമ്പ്തന്നെ അതിന്റെ പൈലറ്റ് കോപ്പിയിറക്കി അത്ഭുതങ്ങള്&#x200d; സൃഷ്ടിച്ചു. ആഴ്ചപ്പതിപ്പിന്റെ അതേ വലിപ്പത്തില്&#x200d; റമസാന്&#x200d; പതിപ്പും പ്രത്യേകപതിപ്പും നബിദിന വിശേഷാല്&#x200d; പ്രതിയും റിപ്പബ്ലിക്ദിന സപ്ലിമെന്റും പുറത്തിറക്കി. ചന്ദ്രികയുടെ വളര്&#x200d;ച്ചയുടെ മൂന്നാംഘട്ടം കുറിക്കുന്ന ആഴ്ചപ്പതിപ്പിന്റെ പ്രഥമലക്കം (1950 ജൂലൈ 15 പുസ്തകം 1 ലക്കം 1) ഒരു പെരുന്നാള്&#x200d; രാവില്&#x200d; ഈദ് സ്‌പെഷ്യല്&#x200d; പതിപ്പായാണ് പ്രസിദ്ധീകരണമാരംഭിക്കുന്നത്. വാരികയുടെ പത്രാധിപര്&#x200d; പ്രശസ്ത സാഹിത്യകാരന്&#x200d; പി.എ മുഹമ്മദ് കോയയായിരുന്നു. ആനുകാലിക പ്രസിദ്ധീകരണരംഗത്ത് ഇത് വലിയ ചര്&#x200d;ച്ചയായി മാറി. അതിന്മുമ്പ് (1949) സ്വാതന്ത്ര്യദിന വിശേഷാല്&#x200d; പതിപ്പിറക്കി സി.എച്ച് ശ്രദ്ധേയനായി.</p>
<p>വിദ്യാഭ്യാസത്തിലും മാതൃഭാഷാഭ്യാസനത്തിലും കേരളത്തില്&#x200d; വളരെ പിന്നാക്കം നിന്നിരുന്ന മുസ്‌ലിംകള്&#x200d;ക്ക് സാഹിത്യ രംഗത്ത് വളരാന്&#x200d; അധികമൊന്നും പ്രസിദ്ധീകരണങ്ങളുണ്ടായിരുന്നില്ല. കേരളത്തിലെ മുസ്‌ലിം പത്രപ്രവര്&#x200d;ത്തനത്തിന് വക്കം അബ്ദുല്&#x200d; ഖാദര്&#x200d; മൗലവി നൂറ്റാണ്ട് മുമ്പ് രൂപം നല്&#x200d;കിയ &#8216;മുസ്‌ലിം&#8217; മാസികയും &#8216;സ്വദേശാഭിമാനി&#8217;യെന്ന വൃത്താന്ത പത്രവുമാണുള്ളത്. ഈ രണ്ട് പ്രസിദ്ധീകരണങ്ങളേ മുസ്‌ലിംകള്&#x200d;ക്ക് സാമുദായികമായ ഉന്നമനത്തിനും ഉണര്&#x200d;വ്വിനും അതിപ്രധാനമായ നായകത്വം വഹിച്ചിരുന്ന നേതാക്കളുടെ സ്ഥാനങ്ങളെയും പ്രവൃത്തികളെയും വരച്ച് കാണിക്കാന്&#x200d; അന്നുണ്ടായിരുന്നുള്ളു. ഈ കാലഘട്ടത്തില്&#x200d; തന്നെയാണ് പ്രസിദ്ധ മതപ്രബോധകനായിരുന്ന സനാഉല്ലാ മക്തി തങ്ങള്&#x200d; &#8216;ജനോപകാരി&#8217;യെന്ന പേരില്&#x200d; വൃത്താന്ത പത്രം നടത്തുന്നത്. പി മുഹമ്മദ് ഹാജി കൊച്ചിയില്&#x200d; നിന്ന് &#8216;മലബാര്&#x200d; ഇസ്‌ലാം&#8217; ആരംഭിച്ചതും പ്രതിഭാശാലിയും പരിഷ്‌കൃതാശയക്കാരനുമായിരുന്ന സി. സൈതാലിക്കുട്ടി മാസ്റ്റര്&#x200d; തിരൂരില്&#x200d; നിന്ന് &#8216;റഫീഖുല്&#x200d; ഇസ്‌ലാ&#8217;മും പൊന്നാനിയില്&#x200d; നിന്ന് &#8216;ഇസ്‌ലാഹുല്&#x200d; ഇഖ്‌വാനും&#8217; വൃത്താന്ത പത്രങ്ങളായി നടത്തിയതും ഈ പതിപ്പില്&#x200d; ചരിത്ര വിഷയങ്ങളായിട്ടുണ്ട്.<br />
കെ.എം സീതി സാഹിബ് ഇത് സംബന്ധിച്ച് ചന്ദ്രികയില്&#x200d; രേഖപ്പെടുയതിങ്ങനെ: &#8216;ഇസ്‌ലാം മതത്തെയും സംസ്‌കാരത്തെയും സംബന്ധിച്ച വിജ്ഞാനപ്രദവും സരളഭാഷയില്&#x200d; എഴുതപ്പെട്ടതുമായ പല ലേഖനങ്ങളും &#8216;മുസ്‌ലിം&#8217; മാസികയില്&#x200d; പ്രസിദ്ധീകരിച്ചിരുന്നു. &#8216;മുസ്‌ലിം&#8217; മാസിക ആലപ്പുഴയിലെ &#8216;മുസ്‌ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി&#8217; ഏറ്റെടുത്തു ആലപ്പുഴയില്&#x200d;നിന്ന് വൃത്താന്ത പത്രമായി പ്രസിദ്ധീകരിക്കാന്&#x200d; തുടങ്ങി. &#8216;സ്വദേശാഭിമാനി&#8217;യും &#8216;മുസ്‌ലി&#8217;മുമായുള്ള സമ്പര്&#x200d;ക്കത്തിലൂടെ ഒട്ടനവധി എഴുത്തുകാരും പത്രപ്രവര്&#x200d;ത്തകരും ഉയര്&#x200d;ന്ന്‌വന്നു&#8217;.</p>
<p>സീതിസാഹിബിന്റെ രാഷ്ട്രീയ ലേഖനവും തന്റെ ഇസ്‌ലാമിക കഥയും വള്ളത്തോളിന്റെയും ജി ശങ്കരക്കുറുപ്പിന്റെയും സൃഷ്ടികള്&#x200d;ക്ക് പുറമെ പി.വി മുഹമ്മദ് മൗലവി, ഒ അബു, എം.സി അപ്പുണ്ണി നമ്പ്യാര്&#x200d;, ഒതയോത്ത് ബാലകൃഷ്ണന്&#x200d;, അബൂബക്കര്&#x200d; മുന്&#x200d;ഷി ഫാസില്&#x200d;, ടി.ജി നെടുങ്ങാടി, എസ്.എം സര്&#x200d;വര്&#x200d; മറ്റുമുള്ള സാഹിത്യവിഭവങ്ങളും കവിതകളും ചേര്&#x200d;ത്ത് പതിപ്പ് സമ്പന്നമാക്കിയതും സി.എച്ചായിരുന്നു.</p>
<p>സാഹിത്യത്തില്&#x200d; വര്&#x200d;ണ്ണചിത്രങ്ങള്&#x200d; വരക്കാന്&#x200d; അക്ഷരങ്ങളുപയോഗിക്കുന്ന കൗശലമത്രയെളുപ്പമല്ല. എന്നാലത് സാധ്യമാക്കിയ സാഹിത്യകാരനാണ് സി.എച്ച്. അദ്ദേഹത്തിന്റെ വ്യക്തിത്വം തിരക്ക്പിടിച്ച രാഷ്ട്രീയ ജീവിതത്തിനിടയിലും മനസ്സില്&#x200d; സാഹിത്യത്തെ കുടിയിരുത്താന്&#x200d; സാധിക്കുന്നതായിരുന്നു. നൂതന വിജ്ഞാനങ്ങള്&#x200d; സ്വായത്തമാക്കാനുള്ള സദാന്വേഷിയായിരുന്ന സി.എച്ചിന്റെ മനസ്സും ഹൃദയവും സാഹിത്യ സമ്പാദനത്തിനായി വെമ്പല്&#x200d; കൊണ്ടു. ചിന്തകരോടും സാഹിത്യനായകരോടും സംശയങ്ങള്&#x200d; ചോദിച്ച് പരിഹാരം കണ്ടെത്തി. സ്വന്തം സംസ്‌കാരത്തെയും സാഹിത്യത്തെയും രാഷ്ട്രത്തെയും കുറിച്ച് ആഴത്തില്&#x200d; പഠിക്കാന്&#x200d; ആ ഹൃദയം ത്രസിച്ച്‌കൊണ്ടിരുന്നു. തന്റേതായ ശൈലിയില്&#x200d; ഭാരതീയ സംസ്‌കൃതിയെയും ഇസ്‌ലാമിക സംസ്‌കാരത്തെയും യോജിപ്പിച്ച് സാധാരണക്കാരന് ബോധ്യമാകുന്ന തരത്തില്&#x200d; അവതരിപ്പിക്കുന്ന സി.എച്ചിന്റെ ഭാഷാ ശൈലി അപാരം തന്നെയാണ്. പുതിയ പുതിയ ആശയങ്ങളുടെ, ചിന്തയുടെ സ്ഫുലിംഗങ്ങള്&#x200d; അത്‌കൊണ്ട്തന്നെ അദ്ദേഹത്തിന്റെ പദങ്ങള്&#x200d;ക്കൊപ്പം ചിറക്‌വിരിച്ചു. പച്ചപ്പ്‌കൊണ്ട് സൗന്ദര്യം തീര്&#x200d;ത്ത ശാദ്വലസ്ഥലികളെ കണ്ടെത്താന്&#x200d; രാഷ്ട്രീയ സമ്മര്&#x200d;ദ്ദങ്ങളുടെ ഊഷരഭൂവില്&#x200d; വിരാചിക്കുമ്പോഴും, അദ്ദേഹത്തിന് സാധിച്ചത് അത് കൊണ്ടാണ്.</p>
<p>മുസ്‌ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനിയുടെ മാനേജറായിരുന്ന സയ്യിദ് ഖാജാ ഹുസൈന്&#x200d; അതിന് കരുത്തുറ്റ പിന്&#x200d;ബലം നല്&#x200d;കി. ഇദ്ദേഹത്തിന്റെ കാലം സുവര്&#x200d;ണമായിരുന്നുവെന്ന് പറയുന്നവരുടെ കൂട്ടത്തില്&#x200d; സി.എച്ചുമുണ്ടായിരുന്നു. കരിയാമ്പത്ത് കുഞ്ഞിപ്പക്കി തലശ്ശേരി ബ്രണ്ണന്&#x200d; കോളജ് അധ്യാപകനായിപ്പോയപ്പോള്&#x200d; വന്ന ഒഴിവിലേക്ക് സി.വി കുഞ്ഞമ്മദ് മാനേജറായി. പിടിപ്പത് ജോലിയും തുച്ഛമായ ശമ്പളവുംകൊണ്ട് പിടിച്ച്‌നില്&#x200d;ക്കാനാവാതെ ഇദ്ദേഹം മാനേജര്&#x200d; സ്ഥാനം ഒഴിഞ്ഞപ്പോഴാണ് സയ്യിദ് ഖാജാഹുസൈന്&#x200d; ചന്ദ്രികയുടെ മാനേജറായത്. റിട്ടയേര്&#x200d;ഡ് മുസ്‌ലിം വിദ്യാഭ്യാസ ഇന്&#x200d;സ്‌പെക്ടറായിരുന്ന ഇദ്ദേഹത്തിന്റെ പട്ടാളച്ചിട്ടയോടെയുള്ള പെരുമാറ്റവും കൃത്യനിഷ്ഠയും സഹപ്രവര്&#x200d;ത്തകരോടുള്ള സ്‌നേഹ വാത്സല്യവുമാണ് ചന്ദ്രികയെ പുരോഗതിയിലേക്ക് നയിച്ചതെന്ന അഭിപ്രായക്കാരാണ് അന്ന് ചന്ദ്രികയില്&#x200d; പ്രവര്&#x200d;ത്തിച്ചിരുന്നവരിലധികവും.</p>
<p>ചന്ദ്രികയുടെ പുരോഗതിയില്&#x200d; അഭിമാനം കൊണ്ടിരുന്ന കെ.എം സീതി സാഹിബിന്റെയും പത്രപ്രവര്&#x200d;ത്തനം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരുന്ന സി.എച്ചിന്റെയും സ്വപ്‌നത്തിന്റെ സാക്ഷാല്&#x200d;ക്കാരത്തിനായി യത്‌നിച്ച മാനേജര്&#x200d; സയ്യിദ് ഖാജാഹുസൈന്&#x200d; ചന്ദ്രിക ആഴ്ചപ്പതിപ്പ് വളര്&#x200d;ത്തിയെടുക്കുന്നതില്&#x200d; വിജയിച്ചു. സന്ദര്&#x200d;ഭോചിത പ്രത്യേക പതിപ്പുകളിറക്കി വായനക്കാരെ ആകര്&#x200d;ഷിക്കാന്&#x200d; വെമ്പല്&#x200d;കൊണ്ട ഇദ്ദേഹത്തിന് ഈ രണ്ട് നേതാക്കളുടെയും താങ്ങും തണലും സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങളുടെ പൂര്&#x200d;ണ്ണ പിന്തുണയുമുണ്ടായിരുന്നു. കേരളത്തിന്റെ തലയെടുപ്പുള്ള സാഹിത്യകാരന്&#x200d;മാര്&#x200d;ക്ക് ഒന്നിച്ച് ചേരാനുള്ള നല്ലൊരവസരമാണ് ചന്ദ്രിക ആഴ്ചപ്പതിപ്പ് നല്&#x200d;കുന്നതെന്ന് സി.എച്ച് പറയുകയും അതിന്‌വേണ്ടി പ്രവര്&#x200d;ത്തിക്കുകയും ചെയ്തു. വൈവിധ്യമാര്&#x200d;ന്ന വിഭവങ്ങളെ വായനക്കാരുടെ വരുതിയില്&#x200d; വരുത്താനതിനായി. സാംസ്‌കാരിക നവോത്ഥാനത്തിന് ഇതിന്റെ പ്രകാശനം വഴി തെളിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chandrika-weekly-history.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.എച്ചിന്റെ വീടായിരുന്നു ചന്ദ്രിക</title>
		<link>https://www.chandrikadaily.com/editorial-chandrika-campain.html</link>
					<comments>https://www.chandrikadaily.com/editorial-chandrika-campain.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 10 Sep 2020 19:18:06 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[ch mohammad koya]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[chandrika campaign]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152102</guid>

					<description><![CDATA[ഇ സാദിഖ് അലി ചന്ദ്രിക പത്രം 1946 ല്&#x200d; കോഴിക്കോട്‌നിന്നും ദിനപ്പത്രമായി പുറത്തിറക്കാനുള്ള തയ്യാറെടുപ്പ് പൂര്&#x200d;ത്തിയായി. സി.എച്ചിന്റെ ഗുരുഭൂതനായ സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങളുടെ പേരിലായിരുന്നു കോഴിക്കോട് സിറ്റിയിലെ മുഖ്യ ഏജന്&#x200d;സി. ഇത് സംബന്ധമായ മുഴുവന്&#x200d; വിഷയങ്ങളും കൈകാര്യം ചെയ്യാന്&#x200d; ബാഫഖി തങ്ങള്&#x200d; സി.എച്ചിനെയാണേല്&#x200d;പ്പിച്ചിരുന്നത്. ആ മഹാനുഭാവന്റെ ഭാവി മുന്&#x200d;കൂട്ടിക്കണ്ട് സി.എച്ചിനെ ചന്ദ്രികയിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ട് വന്ന തന്റെ രാഷ്ട്രീയാചാര്യനായ കെ.എം സീതി സാഹിബ് അദ്ദേഹത്തെ ചന്ദ്രികയുടെ പത്രാധിപ സമിതിയിലേക്ക് നിയോഗിച്ചു. പ്രസിദ്ധീകരണം തുടങ്ങിയ ഫെബ്രുവരി മുതല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഇ സാദിഖ് അലി</strong></p>
<p>ചന്ദ്രിക പത്രം 1946 ല്&#x200d; കോഴിക്കോട്‌നിന്നും ദിനപ്പത്രമായി പുറത്തിറക്കാനുള്ള തയ്യാറെടുപ്പ് പൂര്&#x200d;ത്തിയായി. സി.എച്ചിന്റെ ഗുരുഭൂതനായ സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങളുടെ പേരിലായിരുന്നു കോഴിക്കോട് സിറ്റിയിലെ മുഖ്യ ഏജന്&#x200d;സി. ഇത് സംബന്ധമായ മുഴുവന്&#x200d; വിഷയങ്ങളും കൈകാര്യം ചെയ്യാന്&#x200d; ബാഫഖി തങ്ങള്&#x200d; സി.എച്ചിനെയാണേല്&#x200d;പ്പിച്ചിരുന്നത്. ആ മഹാനുഭാവന്റെ ഭാവി മുന്&#x200d;കൂട്ടിക്കണ്ട് സി.എച്ചിനെ ചന്ദ്രികയിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ട് വന്ന തന്റെ രാഷ്ട്രീയാചാര്യനായ കെ.എം സീതി സാഹിബ് അദ്ദേഹത്തെ ചന്ദ്രികയുടെ പത്രാധിപ സമിതിയിലേക്ക് നിയോഗിച്ചു. പ്രസിദ്ധീകരണം തുടങ്ങിയ ഫെബ്രുവരി മുതല്&#x200d; സി.എച്ച് ചന്ദ്രികയുടെ സഹപത്രാധിപരായി ചുമതലയേറ്റു. ഇതോടെ സി.എച്ച് ഒരു മുഴുവന്&#x200d; സമയ പത്രപ്രവര്&#x200d;ത്തകനായി മാറി.</p>
<p>സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങളുടെ പരിലാളനയേറ്റ് വളര്&#x200d;ന്ന ചന്ദ്രികയെ സ്വന്തം വീടായാണ് സി.എച്ച് കണക്കാക്കിയിരുന്നത്. സി. എച്ച് മുഖ്യമന്ത്രിയായപ്പോള്&#x200d; ചന്ദ്രികയിലേക്ക് കടന്ന്‌വന്ന അദ്ദേഹത്തോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്&#x200d; &#8216;എന്റെ വീട്ടിലേക്ക് ഞാന്&#x200d; ചെല്ലുന്നത് ഉമ്മയെ അറിയിച്ചിട്ടല്ലല്ലോ&#8217; എന്നായിരുന്നു മറുപടി. ചന്ദ്രികയെ സ്വന്തം വീടായി കണക്കാക്കിയവര്&#x200d;ക്കേ പെട്ടെന്നിങ്ങനെ പറയാന്&#x200d; പറ്റൂ. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഏത് പാതിരാത്രിയിലായാലും പൊതുയോഗം കഴിഞ്ഞ് പോരുമ്പോള്&#x200d; സി.എച്ച് നേരെ ചന്ദ്രികയിലേക്കാണ് പോകുക. ചന്ദ്രിക പത്രാധിപ സമിതിയില്&#x200d; അദ്ദേഹത്തിന്റെ സഹപ്രവര്&#x200d;ത്തകനായിരുന്ന ഡോ. എന്&#x200d;.എ കരീം അതേക്കുറിച്ച് രേഖപ്പെടുത്തിയതിങ്ങനെ: &#8216;സ്വാതന്ത്ര്യാനന്തരം മലബാറിലുടനീളം മുസ്‌ലിംലീഗ് പുനരുജ്ജീവിപ്പിക്കുന്നതില്&#x200d; തലമൂത്ത നേതാക്കള്&#x200d;ക്കൊപ്പം ഓടിനടന്ന് പ്രവര്&#x200d;ത്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നതിനിടയില്&#x200d; യുവസഹജമായ ഊര്&#x200d;ജ്ജസ്വലതയോടും പ്രസരിപ്പോടും കൂടി പത്രാധിപ ജോലിയും പ്രഗല്&#x200d;ഭമായിത്തന്നെ സി. എച്ച് നിര്&#x200d;വഹിച്ചിരുന്നു. തലേ ദിവസത്തെ പ്രവര്&#x200d;ത്തനം മൂലമുള്ള ഉറക്കച്ചടവോടുകൂടിയാണ് അക്കാലത്ത് പല ദിവസങ്ങളിലും സി.എച്ച് ആപ്പീസില്&#x200d; കയറിവന്നിരുന്നത്. വന്ന്കഴിഞ്ഞാല്&#x200d; തിരക്കിട്ട് പത്രങ്ങളും ന്യൂസ് ഏജന്&#x200d;സി വാര്&#x200d;ത്തകളും ഓടിച്ചുവായിച്ച് അര മണിക്കൂറിനകം അന്നത്തെ മുഖപ്രസംഗം എഴുതിത്തീര്&#x200d;ക്കും. ഉടന്&#x200d; തന്നെ കാത്തിരിക്കുന്ന അനുയായികളും ആരാധകന്&#x200d;മാരുമായി സ്ഥലം വിടുകയും ചെയ്യും. വലിയ തിരക്കില്ലാത്ത ദിവസങ്ങളാണെങ്കില്&#x200d; എഴുതിയ മുഖപ്രസംഗവുമായി ഞങ്ങളുടെ ഡെസ്‌കിലേക്ക് വരും. എന്നിട്ടത് എല്ലാവരെയും വായിച്ചുകേള്&#x200d;പ്പിക്കും. ഇതിനിടയില്&#x200d; സഹജമായ വൈഭവത്തോട്കൂടി കുറെ ഫലിതങ്ങള്&#x200d; പൊട്ടിക്കുകയും ചെയ്യും.</p>
<p>ഒരു ചെറിയ കുടുംബം പോലെയായിരുന്നു അന്നത്തെ പത്രാധിപ സമിതി. അംഗങ്ങള്&#x200d; കുറവായിരുന്നത്‌കൊണ്ട് ഓരോരുത്തര്&#x200d;ക്കും നല്ല ജോലിയുണ്ടായിരുന്നു. എങ്കിലും എല്ലാവരും സന്തോഷത്തോടും സഹകരണത്തോടുംകൂടി ജോലി ചെയ്തിരുന്നു. അതിനുള്ള പ്രചോദനം ഊട്ടിത്തന്നിരുന്നത് പത്രധിപരായിരുന്ന സി.എച്ചിന്റെ സ്‌നേഹമധുരമായ പെരുമാറ്റമായിരുന്നു. ഞങ്ങളില്&#x200d; ഒരാളായി മാത്രമേ അദ്ദേഹം തന്നെ കണ്ടിരുന്നുള്ളു. എല്ലാവരോടും വ്യക്തിപരമായി അടുത്ത മമതാബന്ധമാണ് അദ്ദേഹം പുലര്&#x200d;ത്തിയിരുന്നത്. ചന്ദ്രിക പത്രാധിപരാകുന്ന കാലത്ത് അദ്ദേഹം 25 വയസ്സ് തികയാത്തൊരു യുവാവായിരുന്നുവെങ്കിലും 60 കാരനായ വി അബ്ദുല്&#x200d; ഖയ്യും അടക്കമുള്ള ആ പത്രാധിപ സംഘത്തെ അനാവശ്യമായ അധികാര വിനിയോഗമില്ലാതെ അദ്ദേഹം പ്രഗല്&#x200d;ഭമായി നയിച്ചു&#8217;.</p>
<p>&#8216;സി.എച്ച്&#8217; എന്ന പദം പത്രപ്രവര്&#x200d;ത്തന രംഗത്തും രാഷ്ട്രീയ മേഖലയിലും കുതിച്ചുയരുകയായിരുന്നു. കോഴിക്കോട് മുനിസിപ്പല്&#x200d; ഓഫീസിലെ താല്&#x200d;ക്കാലിക ജോലിയും കുറുമ്പ്രനാട് ലീഗ് ഓഫീസ് സെക്രട്ടറി ജോലിയും കഴിഞ്ഞപ്പോഴേക്കും സി.എച്ച് ചന്ദ്രികയുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ച് കഴിഞ്ഞിരുന്നു. വിദ്യാര്&#x200d;ത്ഥിയായിരിക്കെ തന്നെ സി.എച്ച് സ്വന്തം പേര് വെച്ചും &#8216;എം.കെ അത്തോളി&#8217; എന്ന തൂലികാ നാമത്തിലും ലേഖനങ്ങളെഴുതുമായിരുന്നു. മുസ്‌ലിംലീഗിന്റെ ഔദ്യോഗിക പത്രമായ &#8216;ഡോണി&#8217;ന്റെ കോഴിക്കോട് ലേഖകനായും ഈ സമയത്ത് പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്.<br />
അങ്ങനെ &#8216;ചന്ദ്രിക സി.എച്ചും&#8217; &#8216;സി.എച്ച് ചന്ദ്രിക&#8217;യുമായി മാറി. അതിന്റെ എല്ലാമായിരുന്ന സി. എച്ച് ചന്ദ്രികയിലെ ഒരു സാധാരണ ജീവനക്കാരന്&#x200d; മാത്രമാണെന്ന ഔദ്യോഗിക ബന്ധം പലര്&#x200d;ക്കുമറിയില്ല. സി.എച്ചെന്ന പത്രാധിപര്&#x200d; ഏത് തിരക്കിനിടയിലും ചന്ദ്രികക്ക് വേണ്ടി മുഖപ്രസംഗമെഴുതുമായിരുന്നു. പ്രസംഗവേദികളിലിരുന്ന് പോലും അത് നിര്&#x200d;വഹിച്ചു. ചന്ദ്രികയുടെ പത്രാധിപരെന്ന സമുന്നത പദവിയില്&#x200d; വിരാചിക്കുമ്പോഴും ശിപായിപ്പണി മുതല്&#x200d; പത്രാധിപര്&#x200d; വരെയുള്ള സകല ജോലിയും അദ്ദേഹത്തിന് വശമായിരുന്നു. അദ്ദേഹത്തിന്റെ രചനാ വൈഭവം അനിതരസാധാരണവും അപാരവുമായിരുന്നു. സി.എച്ച് ഒന്നാംതരം കഥകളെഴുതിയിട്ടുണ്ട്. രസികന്&#x200d; കഥകളും രചിച്ചിട്ടുണ്ട്. സാഹിത്യപരവും സാംസ്‌കാരികവുമായ പ്രബന്ധങ്ങളുമെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മതാതീതമായ ഹൃദയ വിശാലതയെ മനസ്സിലാക്കാന്&#x200d; ഈ എഴുത്തുകള്&#x200d; മാത്രം മതി. എഴുതുന്നതെന്തായാലും തല പുകഞ്ഞാലോചിക്കേണ്ടിവരുന്നില്ല. വെറുതെയൊരിക്കലും ഇരിക്കുകയില്ല. ലേഖനം, മുഖ ലേഖനം, എഡിറ്റിങ്, മറുപടി, പ്രസ്താവന അങ്ങനെ നീളുന്നു എഴുത്ത് പട്ടിക. ന്യായവും സത്യവുമാണെന്ന് മനസ്സില്&#x200d; തോന്നുന്നതെന്തും സഹൃദയനാണെങ്കിലും, വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനായിരുന്നു.</p>
<p>ഒരിക്കല്&#x200d; സി.എച്ച് പറഞ്ഞതിങ്ങനെ: &#8216;സമുദായത്തിന്റെ വിളക്കുമാടമാണ് ചന്ദ്രിക. സമുദായത്തെ ചിന്തിപ്പിക്കാന്&#x200d; പഠിപ്പിക്കേണ്ട ബാധ്യത കൂടി അതിനുണ്ട്&#8217;.</p>
<p>ചന്ദ്രിക പത്രാധിപ സമിതി അംഗമായിരുന്ന ടി.സി മുഹമ്മദ് സി.എച്ചിന്റെ സവിശേഷ സ്വഭാവത്തെ വിശേഷിപ്പിച്ചതിങ്ങനെ: &#8216;അത്തോളി ഗ്രാമം അദ്ദേഹത്തിന്റെ പെറ്റുമ്മയാണെങ്കില്&#x200d; കോഴിക്കോട് നഗരം പോറ്റുമ്മയാണെന്ന് പറയാറുണ്ടല്ലോ. അത്‌പോലെ നടക്കാവിലെ ക്രസന്റ്ഹൗസ് സ്വന്തം ഭവനമാണെങ്കില്&#x200d; ചന്ദ്രിക സി.എച്ചിന്റെ രണ്ടാം ഭവനമായിരുന്നു. എവിടെ പോകുമ്പോഴും എവിടെ നിന്ന് വരുമ്പോഴും രണ്ടാം ഭവനത്തില്&#x200d;കയറി രണ്ട് തമാശ പൊട്ടിച്ചാലല്ലാതെ അദ്ദേഹം നീങ്ങില്ല. കോഴിക്കോട്ടാണെങ്കില്&#x200d; ഉറങ്ങാന്&#x200d; കിടക്കുമ്പോഴും ഉറങ്ങി എഴുന്നേല്&#x200d;ക്കുമ്പോഴും സി.എച്ചിന് ചന്ദ്രിക വേണം. രാത്രിയെത്ര വൈകിയെത്തിയാലും ശരി അപ്പോള്&#x200d; അച്ചടിച്ച എഡിഷന്&#x200d; വായിച്ചേ ഉറങ്ങാന്&#x200d; കിടക്കൂ. ആര്&#x200d;ക്ക് മുമ്പിലും ഒരിക്കലും തല കുനിച്ചിട്ടില്ലാത്ത ആത്മാഭിമാനമാണ് സി.എച്ചിന്റേത്. നിര്&#x200d;ഭയത്വം അദ്ദേഹത്തിന്റെ ജന്മസിദ്ധിയായിരുന്നു. എ.കെ കുഞ്ഞിമായിന്&#x200d; ഹാജി ചന്ദ്രിക മാനേജിങ് ഡയരക്ടറായിരുന്നപ്പോള്&#x200d; അദ്ദേഹത്തിന്റെ ജാമാതാവ് കെ.പി മുഹമ്മദ് മുസ്‌ലിംലീഗ് സ്ഥാനാര്&#x200d;ഥിക്കെതിരെ മത്സരിച്ചിരുന്നു. മാനേജിങ് ഡയരക്ടറുടെ ജാമാതാവിനെ കണക്കിന് കശക്കിവിടാന്&#x200d; സ്റ്റേജില്&#x200d; സി. എച്ചിന് അശേഷം ധൈര്യക്കുറവുണ്ടായില്ല. ഇക്കാരണത്തിന് സി.എച്ചിനെ ചന്ദ്രികയില്&#x200d;നിന്ന് പിരിച്ചുവിടണമെന്ന്‌വരെ ഏ.കെ കുഞ്ഞിമായിന്&#x200d; ഹാജിയോട് ജാമാതാവിന്റെ ആള്&#x200d;ക്കാര്&#x200d; വാശിപിടിച്ച് നോക്കി. പക്ഷേ ഹാജി അതിന് വഴങ്ങിയില്ല. ജാമാതാവിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എന്ത് സഹായവും ചെയ്യാമെന്ന് പറയുകയല്ലാതെ പത്രാധിപരെ ചോദ്യംചെയ്യാന്&#x200d; മാതൃകായോഗ്യരായ എം.ഡി തയ്യാറായില്ല. മറ്റുള്ളവര്&#x200d; സര്&#x200d;വകലാശാലകളില്&#x200d; പഠിച്ചുകൊണ്ടിരുന്ന കാലത്ത് കോയാ സാഹിബ് ജീവിതായോധനക്കളരിയില്&#x200d; ഇറങ്ങിക്കഴിഞ്ഞിരുന്നു. ആ കളരി ചന്ദ്രികയായിരുന്നു. അത്‌കൊണ്ടാവണം അദ്ദേഹത്തിനയവിറക്കാനുള്ള ചെറുപ്പക്കാല സ്മരണകള്&#x200d; അധികവും ചന്ദ്രികയുമായി ബന്ധപ്പെട്ടതായത്&#8217;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-chandrika-campain.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
