<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>chandrika daily &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/chandrika-daily/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 25 Dec 2025 02:28:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>chandrika daily &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പലയാനത്തിലേക്ക് നീളുന്ന ക്രിസ്തുമസ്</title>
		<link>https://www.chandrikadaily.com/a-christmas-that-extends-to-flight.html</link>
					<comments>https://www.chandrikadaily.com/a-christmas-that-extends-to-flight.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 25 Dec 2025 02:28:28 +0000</pubDate>
				<category><![CDATA[entertainment]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrika daily]]></category>
		<category><![CDATA[Christmas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370576</guid>

					<description><![CDATA[സുഖസുഷുപ്തിയിലാണ്ട ഭൂമിയിലേക്ക്, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം പാടി, മാലാഖമാര്‍ വെള്ളിച്ചിറകുകള്‍ വിശി പറന്നിറങ്ങി]]></description>
										<content:encoded><![CDATA[<p><strong>ഷീല ടോമി</strong></p>
<p>രണ്ടായിരം വര്&#x200d;ഷങ്ങള്&#x200d;ക്കു മുമ്പാണ്. മഞ്ഞുപൊഴിയുന്ന രാത്രി. മറിയം ഏറെത്ത ഉര്&#x200d;ന്നിരുന്നു. അതിശൈത്യത്തില്&#x200d; അവളുടെ കാലുകള്&#x200d; വിണ്ടുപൊട്ടിയിരുന്നു. രാജകല്&#x200d;പനയാണ്. എത്രയും വേഗം ജറുസലേമിലെത്തണം. പേരെഴുതിക്കണം. പൗരത്വപ്പട്ടികയില്&#x200d;നിന്ന് പുറത്താവരുതല്ലോ. അവളെ വഹിച്ച് ഏന്തി നടന്ന കഴുതയും തളര്&#x200d;ന്നിരുന്നു. താങ്ങിപ്പിടിച്ചാണ് ജോസഫ് നിറഗര്&#x200d;ഭിണിയെ നഗരകവാടത്തിലേക്ക് ആനയിച്ചത്. ആ നിമിഷം, സത്രത്തില്&#x200d; അവര്&#x200d;ക്ക് ഇടം കിട്ടാത്ത ആ രാത്രി, ബെത്‌ലഹേമിന്റെ ചരിത്രം മാറ്റിയെഴുതപ്പെടാന്&#x200d; പോവുകയാണെന്ന് അവരറിഞ്ഞില്ല.</p>
<p>സുഖസുഷുപ്തിയിലാണ്ട ഭൂമിയിലേക്ക്, ഭൂമിയില്&#x200d; സന്മനസുള്ളവര്&#x200d;ക്ക് സമാധാനം പാടി, മാലാഖമാര്&#x200d; വെള്ളിച്ചിറകുകള്&#x200d; വിശി പറന്നിറങ്ങി. പകല്&#x200d; മുഴുവന്&#x200d; ആട്ടിന്&#x200d;പറ്റങ്ങളെ മേച്ചുനടന്ന് നഗരത്തിന്റെ വെളിമ്പ്രദേശങ്ങളില്&#x200d; തീക്കുണ്ഡത്തിനു ചുറ്റും വീണുറങ്ങിയവര്&#x200d; ഒരു അഭൗമ സംഗീതം കേട്ട് പിടഞ്ഞുണര്&#x200d;ന്നു. ആ രാത്രിക്ക് വല്ലാത്തൊരു ആകര്&#x200d;ഷണീയതയുണ്ടെന്ന് അവര്&#x200d;ക്ക് തോന്നി. അലഞ്ഞുതിരിയാന്&#x200d; വിധിക്കപ്പെട്ടവരുടെ, അടിമകളുടെ, ഭാഗധേയം മാറ്റിയെഴുതിയ വിസ്മയ താരകം പ്രകാശവര്&#x200d;ഷങ്ങള്&#x200d;ക്കകലെ പുഞ്ചിരിച്ചുനില്&#x200d;ക്കുന്നു! രോമക്കുപ്പയങ്ങള്&#x200d; വാരിച്ചുറ്റി അവര്&#x200d; തിടുക്കത്തില്&#x200d; നക്ഷത്രത്തിന്റെ ദിശനോക്കി നടന്നു. കാലിത്തൊഴുത്ത് അവരെ കാത്തുകിടന്നു.</p>
<p>തോല്&#x200d;ക്കുടങ്ങളില്&#x200d; ഇത്തിരി ആട്ടിന്&#x200d; പാലും അവര്&#x200d; കരുതിയിരുന്നു. പുല്&#x200d;ക്കിടക്കയില്&#x200d; കിടന്ന് ഉണ്ണി ഉറക്കത്തില്&#x200d; പുഞ്ചിരിച്ചു. &#8216;നിങ്ങളെ തേടിയാണ് ഞാന്&#x200d; വന്നിരിക്കുന്നത്&#8217; എന്നൊരു നിശബ്ദ സന്ദേശം ഇ ടയന്മാരുടെ ഹൃദയഭിത്തികളില്&#x200d; പ്രതിധ്വനിച്ചു. നൂറ്റാണ്ടുകളായി പേറിനടന്ന അടി മത്തത്തിന്റെ നുകങ്ങള്&#x200d; അഴിഞ്ഞു വിഴുന്ന കിലുക്കം അവര്&#x200d; കേട്ടു.</p>
<p>സമാധാനം തേടിയുള്ള മനുഷ്യന്&#x200d; യാത്ര ഇന്നും തുടരുകയാണ്. എങ്ങാണ് നാഥന്&#x200d; വാഗ്ദാനം ചെയ്ത സമാധാനം. ഏത് മേഘപാളികള്&#x200d;ക്കുള്ളിലാണ് അത് ഒളിച്ചിരിക്കുന്നത്?. നന്മനക്ഷത്രങ്ങള്&#x200d; കണ്ണടക്കുകയാണ്. നാഥന്&#x200d; പിറന്ന മണ്ണില്&#x200d; കുഞ്ഞുങ്ങള്&#x200d; ഭക്ഷണമില്ലാതെ, ദാഹജലമില്ലാതെ, മരുന്നുകളില്ലാതെ, മൃതിപൂകുന്നു. ആയിരങ്ങള്&#x200d;, പതിനായിരങ്ങള്&#x200d; അഭിനവ ഹെറോദേസിന്റെ മിസൈലുകള്&#x200d;ക്കും വെടിയുണ്ടാകള്&#x200d;ക്കും ഇരയായി രക്തം ചൊരിഞ്ഞും കത്തിക്കരിഞ്ഞും മരിക്കുന്നു. കെട്ടിടാവശിഷ്ടങ്ങള്&#x200d;ക്കിടയില്&#x200d; കിടക്കുന്ന കുഞ്ഞുങ്ങള്&#x200d;ക്ക് എന്ത് ക്രിസ്തുമസ് പിഞ്ചുകുഞ്ഞുങ്ങളുടെ രക്തം വീണ് ഭൂമി കുതിരുകയാണ്. ലോകം മഹാന്ധകാരത്തില്&#x200d; മുങ്ങുകയാണ്. ലോകമെങ്ങും പലായനങ്ങള്&#x200d; തുടര്&#x200d;ക്കഥയാവുന്നു. മരുഭൂമിയും കടലുകളും അതിരുകളും താണ്ടി ഓടുകയാണ് ജനം. കാലിത്തൊഴുത്തില്&#x200d; പിറന്നവന്&#x200d;, അഭയാര്&#x200d;ഥിക്കുഞ്ഞായി ഈജിപ്തിലേക്ക് പലായനം ചെയ്തവന്&#x200d;, പാപികള്&#x200d;ക്കും ഭാരം ചുമക്കുന്നവര്&#x200d;ക്കുമിടയില്&#x200d; ജീവിച്ചവന്&#x200d;, അധികാരങ്ങളെ ചോദ്യം ചെയ്തവന്&#x200d;, അവന്റെ പിറവി നല്&#x200d;കുന്ന ലളിതസന്ദേശം, ത്തില്&#x200d; കെട്ടിപ്പൊ ധാര്&#x200d;ഷ്ട്യക്കിയ മഹാസൗധങ്ങളില്&#x200d; അവന് ഇട മുണ്ടാവില്ല എന്ന ഓര്&#x200d;മപ്പെടുത്തലാണ്.</p>
<p>സ്വര്&#x200d;ണത്തില്&#x200d; പൊതിഞ്ഞ കാഴ്ച്ചദ്രവ്യങ്ങളില്&#x200d; പ്രസാദിക്കാന്&#x200d; അവനാവുമോ! ആദ്യജാതനെ മാറോടുചേര്&#x200d;ത്ത് ജോസ ഫും മറിയവും ഈജിപ്തിലേക്ക് ഓടി ത്തീര്&#x200d;ത്ത ദൂരങ്ങള്&#x200d; ഇന്നും ഓടിക്കൊണ്ടി രിക്കുകയാണ് അഗതികള്&#x200d; സ്വന്തമെന്ന് പറയാന്&#x200d; ഒരു ദേശമില്ലാത്ത, മണ്ണില്ലാത്ത, അമ്മമാര്&#x200d; നിറവയറുമായ് യാത്ര തുടരുന്നു. വേലികള്&#x200d;ക്കപ്പുറം തോക്കേന്തി നില്&#x200d;ക്കുന്ന പട്ടാളം പിറക്കും മുന്നേ കുഞ്ഞുകണ്ണുകളിലെ ചിരി കെടുത്തിക്കളയുന്നു. ദിവ്യ ശിശുവിന്റെ പിറവിക്കായ് ലോകം പുല്&#x200d;ക്കൂടൊരുക്കി കാത്തിരിക്കുമ്പോള്&#x200d; &#8216;ആയിരം ശിശുരോദനങ്ങള്&#x200d;&#8217; ഉയരുന്നത് കേള്&#x200d;ക്കാന്&#x200d; കാതുകള്&#x200d; തുറക്കുന്നില്ലെങ്കില്&#x200d; ഈ നക്ഷത്രത്തിളക്കങ്ങളൊക്കെയും വ്യര്&#x200d;ത്ഥമല്ലേ! അസഹിഷ്ണുതയുടെ ഇരിപ്പിടമായ് മാറുന്ന മനസുകള്&#x200d;. പുകയുന്ന അഗ്‌നിപര്&#x200d;വതങ്ങള്&#x200d; പേറുന്ന വന്&#x200d;കരകളുമായ് ഭ്രമണം തുടരുന്ന ഭൂമി സ്വര്&#x200d;ണമിനാ രങ്ങള്&#x200d; വിളങ്ങുന്ന പള്ളിമേടകളില്&#x200d; വെളിപ്പെടാത്ത രഹസ്യം വലിയവരില്&#x200d; നിന്നും മറച്ചുവെച്ച് ശിശു ഹൃദയമുള്ളവര്&#x200d;ക്ക് മാത്രം വെളിപ്പെടുത്തിയവനാണ് അവന്&#x200d;. കുലങ്ങളും വര്&#x200d;ണങ്ങളും ജാതികളും വംശങ്ങളും അപ്രസക്തമാവുന്ന സമത്വസുന്ദര സോഷ്യലിസത്തിന്റെ പിറവിയായിരുന്നു കാലിത്തൊഴുത്തില്&#x200d; സംഭവിച്ചത്.</p>
<p>പുല്&#x200d;മെത്തയില്&#x200d; കിടന്ന് ഉണ്ണിയേശു മറിയത്തെ നോക്കി. ആ നോട്ടത്തിന്റെ കാന്തിക കിരണങ്ങള്&#x200d; അപമാനിതരാവുന്ന ഓരോ അമ്മയേയും തേടി ഇന്നും യുഗങ്ങള്&#x200d; താണ്ടി വരുന്നു. &#8216;ഭൂമിയില്&#x200d; ഏറ്റവും അനുഗ്രഹിക്കപ്പെട്ടവള്&#x200d;&#8217; എന്ന് മാലാഖമാര്&#x200d; വാഴ്ത്തിയവള്&#x200d; അപമാനം പേറി ഇടറിനടന്നു. മുപ്പത്തിമൂന്ന് വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷം അവളുടെ ഹൃദയത്തിലേക്ക് കടക്കാനിരുന്ന വാള്&#x200d; രാജമന്ദിരങ്ങളില്&#x200d; അന്നേ തുടച്ചുമിനുക്കി വെച്ചത് അവളറി ഞ്ഞില്ല. പാപികളുടെയും ചുങ്കക്കാരുടെയും വേശ്യകളുടെയും കൂട്ടുകാരന് അവള്&#x200d; ജന്മം നല്&#x200d;കിയത് തെറ്റ്. വഴിതെറ്റിപ്പോയവരെ തേടി അവന്&#x200d; നടന്നത് മഹാപരാധം. &#8216;നിയമങ്ങള്&#x200d; മനുഷ്യര്&#x200d;ക്ക് വേണ്ടിയാണ്. മനുഷ്യന്&#x200d; നിയമത്തിനു വേണ്ടിയല്ല.&#8217; എന്ന് പറയാന്&#x200d; ഒരു ഗുരുവും അന്നോളം പിറന്നിട്ടില്ലായിരുന്നു. ഓരോ ക്രിസ്തുമസും കുരിശിലേക്കുള്ള യാത്രയുടെ തുടക്കമാണ്.</p>
<p>സത്യം കുരിശില്&#x200d; പിടയുമ്പോള്&#x200d; രക്ഷകന്റെ പിറവിക്കായ് ലോകം വീണ്ടും കാത്തിരിപ്പ് തുടരും. ആ പ്രതീക്ഷയാണല്ലോ ജീവിതമെന്ന മഹാകാവ്യം. മതങ്ങളുടെയോ ഭാഷയുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ വേലികള്&#x200d;ക്കപ്പുറത്തേക്ക് പീഡിതര്&#x200d;ക്ക് മോചനവും അടിച്ചമര്&#x200d;ത്തപ്പെട്ടവര്&#x200d;ക്ക് സ്വാതന്ത്ര്യവും പ്രഘോഷിച്ചുകൊണ്ട് ക്രിസ്തുമസ് പൂത്തിരികള്&#x200d; നാടെങ്ങും കത്തി പ്പടരട്ടെ. പാടാം &#8216;ഭൂമിയില്&#x200d; സന്മനസുള്ളവര്&#x200d;ക്ക് സമാധാനം.&#8217; കേള്&#x200d;ക്കാന്&#x200d; ചെവിയുള്ളവന്&#x200d; കേള്&#x200d;ക്കട്ടെ.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-christmas-that-extends-to-flight.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചന്ദ്രിക കാമ്പയിൻ ജനുവരി 15നകം ക്വാട്ട പൂർത്തിയാക്കണം: സാദിഖലി തങ്ങൾ</title>
		<link>https://www.chandrikadaily.com/chandrika-campaign-quota-should-be-completed-by-january-15-sadiqali-thangal.html</link>
					<comments>https://www.chandrikadaily.com/chandrika-campaign-quota-should-be-completed-by-january-15-sadiqali-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 20 Dec 2025 16:26:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrika daily]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sadiqali thangal]]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369832</guid>

					<description><![CDATA[മലപ്പുറം: തൊണ്ണൂറാണ്ടിൻ്റെ പാരമ്പര്യ കരുത്തുമായി ന്യൂനപക്ഷ,പിന്നോക്ക ജനതയുടെ അവകാശ സംരക്ഷണത്തിന് ചാലക ശക്തിയായി വർത്തിക്കുന്ന ചന്ദ്രിക ദിന പത്രത്തിന്റെ വാർഷിക കാമ്പയിനിൽ നിശ്ചയിക്കപ്പെട്ട ക്വാട്ട ജനുവരി 15നകം പൂർത്തീകരിക്കണമെന്ന് ചന്ദ്രിക മാനേജിങ് ഡയരക്ടറും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡൻ്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മണ്ഡലം,പഞ്ചായത്ത് കമ്മിറ്റികളും ,വ്യകതിഗത ക്വാട്ടയും ഇനിയും പൂർത്തിയാക്കാത്തവർ ഇക്കാര്യം അടിയന്തിര പ്രാധാന്യത്തോടെ നിർവഹിക്കണം. മെമ്പർഷിപ്പിന് ആനുപാതികമായി പത്തു ശതമാനം ക്വാട്ട ബന്ധപ്പെട്ട ഘടകങ്ങൾ പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുസ്‌ലിം ലീഗ് ജില്ലാ [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: തൊണ്ണൂറാണ്ടിൻ്റെ പാരമ്പര്യ കരുത്തുമായി ന്യൂനപക്ഷ,പിന്നോക്ക ജനതയുടെ അവകാശ സംരക്ഷണത്തിന് ചാലക ശക്തിയായി വർത്തിക്കുന്ന ചന്ദ്രിക ദിന പത്രത്തിന്റെ വാർഷിക കാമ്പയിനിൽ നിശ്ചയിക്കപ്പെട്ട ക്വാട്ട ജനുവരി 15നകം പൂർത്തീകരിക്കണമെന്ന് ചന്ദ്രിക മാനേജിങ് ഡയരക്ടറും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡൻ്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മണ്ഡലം,പഞ്ചായത്ത് കമ്മിറ്റികളും ,വ്യകതിഗത ക്വാട്ടയും ഇനിയും പൂർത്തിയാക്കാത്തവർ ഇക്കാര്യം അടിയന്തിര പ്രാധാന്യത്തോടെ നിർവഹിക്കണം. മെമ്പർഷിപ്പിന് ആനുപാതികമായി പത്തു ശതമാനം ക്വാട്ട ബന്ധപ്പെട്ട ഘടകങ്ങൾ പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നു തങ്ങൾ കൂട്ടിച്ചേർത്തു.</p>
<p>ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എക്കാലത്തെയും മികച്ച വിജയം പാർട്ടിക്കും ഐക്യമുന്നണിക്കും നേടിത്തരുന്നതിൽ ചന്ദ്രിക വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും നൂറോട് അടുക്കുമ്പോഴും ചന്ദ്രികയുടെ പ്രസക്തിയും ആവശ്യകതയും വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും കാലത്തിനനുസരിച്ച് എഴുത്തിലും കരുത്തിലും ഈ പത്രം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും തങ്ങൾ പറഞ്ഞു.</p>
<p>കാമ്പയിൻ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സ്വയം വരിച്ചേർന്നും മറ്റുള്ളവരെ വരിസംഖ്യ ചേർക്കുന്നതിലും പങ്കാളികളാകണം. പോഷക സംഘടന നേതാക്കളും പ്രവർത്തകരുമടക്കമുള്ള മുഴുവൻ പാർട്ടി പ്രവർത്തകരും കാമ്പയിൻ വിജയത്തിനായി മുന്നിട്ടിറങ്ങണമെന്നും കെഎംസിസി പ്രവർത്തകർ അവരവരുടെ ഭാവങ്ങളിൽ ചന്ദ്രികയുടെ സാന്നിധ്യം ഉറപ്പ് വരുത്തണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chandrika-campaign-quota-should-be-completed-by-january-15-sadiqali-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി. ശശി മുതല്‍ പി.കെ ശശി വരെ; വീര്യം കൂടിയ സംരക്ഷണം; സി.പി.എമ്മിലെ സ്ത്രീപീഡകര്‍ക്ക് ആദരവും അംഗീകാരവും</title>
		<link>https://www.chandrikadaily.com/p-from-shashi-to-pk-shashi-vigorous-protection-respect-and-recognition-for-women-oppressors-in-cpm.html</link>
					<comments>https://www.chandrikadaily.com/p-from-shashi-to-pk-shashi-vigorous-protection-respect-and-recognition-for-women-oppressors-in-cpm.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Dec 2025 02:43:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrika daily]]></category>
		<category><![CDATA[CPM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366866</guid>

					<description><![CDATA[പീഡനങ്ങള്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവരാണ്. എന്നാല്‍ രഹസ്യഗുപ്പില്‍ മാറിടത്തിന്റെ അളവെടുക്കലാണ് പണി.]]></description>
										<content:encoded><![CDATA[<p>&#8216;ഈ പോസ്റ്റിന് താഴെ ഏതാനും സ്‌ക്രീന്&#x200d; ഷോട്ടുകള്&#x200d; ഉണ്ട്. അവ പോസ്റ്റ് ചെയ്യുമ്പോള്&#x200d; വലിയ സങ്കടം തോന്നുന്നുണ്ട്. എന്റെ സഖാക്കളെ കുറിച്ച് അവരുടെ ശരീരത്തെ കുറിച്ച് ഉളുപ്പില്ലാത്ത, വ്യത്തികെട്ട് ഏതാനും മാന്യന്&#x200d;മാരുടെ രഹസ്യഗ്രൂപ്പിലെ ചര്&#x200d;ച്ചയാണിത്. പലരും ഫെയ്സ്ബുക്കില്&#x200d; ആഞ്ഞടിക്കുന്ന സൈബര്&#x200d; പോരാളികള്&#x200d;. പീഡനങ്ങള്&#x200d;ക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവരാണ്. എന്നാല്&#x200d; രഹസ്യഗുപ്പില്&#x200d; മാറിടത്തിന്റെ അളവെടുക്കലാണ് പണി. അത് അഭിപ്രായമുള്ള സമരം ചെയ്യുന്ന രാഷ്ട്രീയ ബോധമുള്ള പെണ്ണുങ്ങളുടേതാകുമ്പോള്&#x200d; ആനന്ദമൂര്&#x200d;ച്ച കൂടുന്ന പോലെ&#8230;&#8217; ഏഴ് വര്&#x200d;ഷങ്ങള്&#x200d;ക്കു മുന്&#x200d;പു സിപിഎം വനിതാ പ്രവര്&#x200d;ത്തക സോഷ്യല്&#x200d; മീഡിയയില്&#x200d; പോസ്റ്റു ചെയ്ത വാക്കുകളാണിത്. സിപിഎം സൈബര്&#x200d; സഖാക്കളുടെ രഹസ്യ ഗ്രൂപ്പിലെ കടുത്ത സ്ത്രീ വിരുദ്ധതെ ചോദ്യം ചെയ്യുകയാരുന്നു ഈ പ്രവര്&#x200d;ത്തക. അശ്ലീലം നിറഞ്ഞ ചാറ്റുകളുടെ സ്‌ക്രീന്&#x200d; ഷോട്ടുകള്&#x200d; സഹിതം വനിതാ സഖാക്കളാണ് സംഭവം സോഷ്യല്&#x200d; മീഡിയയിലൂടെ പുറത്തു കൊണ്ടുവന്നത്. പരസ്യമായി ഇടത് പുരോഗമന രാഷ്ട്രീയത്തിന്റെ പക്ഷം ചേര്&#x200d;ന്ന് സംസാരിക്കുന്ന ഇവര്&#x200d; രഹസ്യ ഗ്രൂപ്പിലൂടെ വനിതാ സഖാക്കളുടെ ശരീരഭാഗങ്ങളെ കുറിച്ചാണ് ചര്&#x200d;ച്ച ചെയ്യുന്നതെന്നായിരുന്നു ആരോപണം.</p>
<p>കേരളം രൂപീകരിക്കപ്പെട്ട ശേഷം ആദ്യത്തെ മന്ത്രിസഭാ രൂപീകരണത്തിന്റെ കാലം മുതല്&#x200d; തുടങ്ങുന്നു സ്ത്രീ വിരുദ്ധതയുടെ സിപിഎം മുഖം. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്&#x200d; അംഗമായിരുന്ന കെ.ആര്&#x200d;.ഗൗരിയമ്മ പിന്നീട് കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാകുമെന്ന് മലയാളി കള്&#x200d; വിശ്വസിച്ചിരുന്നു. എന്നാല്&#x200d;, അട്ടിമറിയും സ്ത്രീ വിരുദ്ധതയും നിറച്ച് സി.പി.എം ഗൗരിയമ്മയെ യും ഗൗരിയമ്മയുടെ ജനകീയത യെയും സ്ത്രീത്വത്തെയും വെട്ടി നിരത്തി. പാര്&#x200d;ട്ടിയുടെ സ്ത്രീ വിരുദ്ധത തുറന്നുകാട്ടിക്കൊണ്ട് ഗൗരിയമ്മ പാര്&#x200d;ട്ടിയില്&#x200d; നിന്ന് പുറത്തു പോകുന്നതു വരെ അതു നീണ്ടുപോയി. വിരുദ്ധ ചിന്തയുടെ കമ്യൂണിസ്റ്റ് ചേരിക്കെതിരെ ജനകീയമായി പോരാടി ഗൗരിയമ്മ വിണ്ടും അധികാരത്തിലെത്തിയും മറ്റൊരു ചരിത്രം. ആദ്യം സ്ത്രീ വിരുദ്ധതയെങ്കില്&#x200d; പിന്നീടു കണ്ടതു പാര്&#x200d;ട്ടി നേതാക്കളുടെ പീഡനകഥകളുടെ ചരിത്രമാണ്.</p>
<p><strong>2020-നവംബര്&#x200d;-28</strong></p>
<p><strong>തിരിച്ചെത്തിയ ഗോപി കോട്ടമുറിക്കല്&#x200d;</strong></p>
<p>സിപിഎമ്മിനെ ഇപ്പോഴും വേട്ടയാടി കൊണ്ടിരിക്കുന്ന വിവാദമാണ് ഒളി ക്യാമറവിവാദത്തില്&#x200d; പാര്&#x200d;ട്ടിയില്&#x200d; നിന്നും പുറത്താക്കപ്പെട്ട ഗോപി കോട്ടമുറിക്കല്&#x200d; കേരള ബാങ്ക് പ്രസിഡന്റായി എത്തിയതും എല്&#x200d;ഡിഎഫ് ഭരണകാലത്താണ്. ഒരു പതിറ്റാണ്ട് മുന്&#x200d;പ് സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലും ഒരു ഭിഭാഷകയും തമ്മിലുള്ള ബന്ധം ഒളിക്യാമറയില്&#x200d; പകര്&#x200d;ത്തി ഒരു സംഘം ജില്ലാ കമ്മിറ്റി നേതാക്കള്&#x200d; പാര്&#x200d;ട്ടി നേതൃത്വത്തിന് കൈമാറുകയായിരുന്നു. പി ശശിയെ പുറത്താക്കിയ രീതിയാലിയിരുന്നു ഗോപി കോട്ടമുറിക്കലിനെയും പുറത്താക്കിയത്. ഗോപിയെ വിഎസ് ആദ്യം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിനിര്&#x200d;ത്തിയ ശേഷമായിരുന്നു അന്വേഷണം. എന്നാല്&#x200d; കര്&#x200d;ഷകസംഘം സംസ്ഥാന ട്രഷറര്&#x200d; സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നില്ല. അതേസമയം ഔദ്യോഗിക പക്ഷത്തെ പിന്തുണയ്ക്കുന്ന പക്ഷക്കാരാണ് കുടുക്കിയതെന്ന് ആരോപണമുണ്ടായിരുന്നു.</p>
<p><strong>2019 സെപ്റ്റംബര്&#x200d; 17</strong></p>
<p><strong> വാദി പ്രതിയായി</strong></p>
<p>വടക്കാഞ്ചേരിയില്&#x200d; വീട്ടമ്മയെ നഗരസഭ കൗണ്&#x200d;സിലര്&#x200d; ഉള്&#x200d;പ്പെടെ സിപിഎമ്മുകാര്&#x200d; പീഡിപ്പിച്ചു കേസില്&#x200d; വാദിയെ പ്രതിയാക്കി പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. സാമ്പത്തിക ഇടപാടുകളെ തുടര്&#x200d;ന്നുണ്ടായ തര്&#x200d;ക്കത്തിന്റെ ഭാഗമായി നഗരസഭ കൗണ്&#x200d;സിലര്&#x200d; ഉള്&#x200d;പ്പെടെ പ്രതികള്&#x200d;ക്കെതിരെ കളവായി പീഡന പരാതി നല്&#x200d;കുകയായിരുന്നുവെന്ന് അന്വേഷണസംഘം റിപ്പോര്&#x200d;ട്ട് തയാറാക്കി കേസ് അവസാനിപ്പിച്ചു. പിഡനം നടന്ന സ്ഥലവും തട്ടിക്കൊണ്ടുപോയ വാഹനവും പരാതിക്കാരി വ്യക്തമാക്കിയിട്ടും പ്രതിക ളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണു പൊലീസ് തുടക്കം മുതലേസ്വീകരിച്ചിരുന്നത്.</p>
<p><strong>2022-ജൂണ്&#x200d; 14</strong></p>
<p><strong>എംഎല്&#x200d;എയുടെ സ്ത്രീവിരുദ്ധ പോസ്റ്റ്</strong></p>
<p>വീണ്ടും സ്ത്രീ വിരുദ്ധ പരാമര്&#x200d;ശവുമായി നെന്മാറ എം.എല്&#x200d;.എ കെ.ബാബുവിന്റെ പോസ്റ്റ്. യൂ ത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തക ബാരിക്കേഡിന് മുകളില്&#x200d; കയറിയ ചിത്രം ഉള്&#x200d;പ്പെടെ വെച്ചാണ് പോസ്റ്റിട്ടത്. സ്ത്രീത്വത്തെ അപമാനിക്കപ്പെടുന്ന രീതിയിലായിരുന്നു പോസ്റ്റ് ആദ്യം നടത്തിയ പരാമര്&#x200d;ശം വിവാദമായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിണ്ടും അധിക്ഷേപവുമായി രംഗത്തു വരികയാരുന്നു.</p>
<p><strong>2022 -ഏപ്രില്&#x200d; 14 </strong></p>
<p><strong>പി. ശശി തിരികെ</strong></p>
<p>രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ലൈംഗിക അപവാദത്തിനൊടുവില്&#x200d; ആദ്യം സെക്രട്ടറി പദത്തില്&#x200d; നിന്നും പിന്നീട് പാര്&#x200d;ട്ടിയില്&#x200d; നിന്നും പുറത്തായ പി. ശശി തിരികെയെത്തിയ കാഴ്ചയ്ക്കും ഈ എല്&#x200d;ഡിഎഫ് ഭരണം സാക്ഷിയായി. 1996-2001 കാലയ ളവില്&#x200d; മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ പൊളിറ്റിക്കല്&#x200d; സെക്രട്ടറിയായി സേവനമ നുഷ്ടിച്ച പി. ശശി, മികച്ച പ്രകടനമാണ് അക്കാലത്ത് കാഴ്ചവെച്ചത്. പോലീസിന്റെ നിയന്ത്രണം പി ശശിയുടെ കൈയിലായിരുന്നു. 1999 കാലയളവിലാണ് കണ്ണൂരില്&#x200d; സി.പി.എം ബി.ജെപി കൊലപാതക പരമ്പരകള്&#x200d; അരങ്ങേറുന്ന ത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയില്&#x200d; പ്രവര്&#x200d;ത്തിച്ചു വരുന്നതിനിടെയാണ് ശശി, കണ്ണൂര്&#x200d; ജില്ല സെക്രട്ടറി പദവിയിലെത്തുന്നത്. ഇക്കാലയളവിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ തകര്&#x200d;ത്ത ലൈംഗിക വിവാദങ്ങളുണ്ടാകുന്നത്. ഇതോടെ ആദ്യം സെക്രട്ടറി പദത്തില്&#x200d; നിന്നും പിന്നീട് പാര്&#x200d;ട്ടിയില്&#x200d;നിന്നു തന്നെയും ശശി പുറത്തായി. സസ്‌പെന്&#x200d;ഷന്&#x200d; കാലാവധി പൂര്&#x200d;ത്തിയാക്കി പി. ശശി, 2018 ല്&#x200d; പാര്&#x200d;ട്ടിയില്&#x200d; തിരിച്ചെത്തി. തലശ്ശേരി ഏരിയക്കു കീഴില്&#x200d; ബ്രാഞ്ചംഗമായി. പിന്നീട് ഏരിയാ കമ്മിറ്റിയിലും 2019 മാര്&#x200d;ച്ചില്&#x200d; ജില്ലാ കമ്മിറ്റിയിലുമെത്തി. ഇക്കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനത്തിലാണ് സമ്മേളന പ്രതിനിധി പോലുമല്ലാതിരുന്നിട്ടും ശശി, സംസ്ഥാന കമ്മിറ്റിയിലെത്തിയത്. കണ്ണൂരുകാരന്&#x200d; തന്നെയായ മറ്റൊരു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്&#x200d; സെക്രട്ടറിയായാണ് ശശി വിണ്ടുമെത്തുന്നത്.</p>
<p><strong>പി.കെ ശശിക്ക് അംഗീകാരം</strong></p>
<p>ഡിവൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്&#x200d; മുന്&#x200d; എംഎല്&#x200d;എ പി.കെ ശശിയെ വീണ്ടും അധികാരത്തിലേക്ക് എത്തിച്ചതും ഈ സര്&#x200d;ക്കാര്&#x200d; കാലത്താണ്. മുന്&#x200d;മുഖ്യമന്ത്രിയും പിബി അംഗവുമായിരുന്ന വി. എസ് അച്യുതാനന്ദന്&#x200d; എതിര്&#x200d;പ്പു പോലും മറികടന്നാണ് പി.കെ ശശിയെ കെറ്റിഡിസി ചെര്&#x200d;മാന്&#x200d; പദവി നല്&#x200d;കിയത്. പാര്&#x200d;ട്ടിയില്&#x200d; പോലും ശശിക്കെതിരെ നടപടിയുണ്ടായില്ലന്നതാണ് വസ്തു. പാര്&#x200d;ട്ടി കമ്മിഷന്&#x200d; കണ്ടെത്തലുകള്&#x200d; ചോദ്യം ചെയ്ത് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്&#x200d;കിയ പരാതിയില്&#x200d; പോലും പാര്&#x200d;ട്ടിയില്&#x200d; ചര്&#x200d;ച്ചയുണ്ടായില്ല. ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ നേതാവായ യുവതിയായിരുന്നു പരാതിക്കാരി. ലൈംഗി കാതിക്രമ പരാതിയില്&#x200d; പാര്&#x200d;ട്ടി സംസ്ഥാന ഘടകം അന്വേഷണ കമ്മിഷനെ വെയ്ക്കുകയും റി പ്പോര്&#x200d;ട്ടിന്മേല്&#x200d; ശശിയെ ആറ് മാ സത്തേക്ക് പാര്&#x200d;ട്ടിയുടെ പ്രാഥമിക അംഗത്വത്തില്&#x200d; നിന്ന് സസ്‌പെന്&#x200d;ഡ് ചെയ്യുകയും ചെയ്തിരുന്നു. ശശിക്കെതിരായ ഈ നടപടി ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര കമ്മിറ്റിയില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് പെണ്&#x200d;കുട്ടി നല്&#x200d;കിയ പരാതിയും കമ്മിറ്റിയില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. എന്നാല്&#x200d; പാര്&#x200d;ട്ടി ഭരണഘടനപ്രകാരമുള്ള അച്ചടക്ക നടപടികളില്&#x200d; പുറത്താക്കല്&#x200d; കഴിഞ്ഞാല്&#x200d; രണ്ടാമത്തെ ഏറ്റവും കടുത്ത നടപടിയാണ് സസ്‌പെന്&#x200d;ഷന്&#x200d; എന്നതിനാല്&#x200d; സംസ്ഥാന ഘടകത്തിന്റെ തീരുമാനം കൂടുതല്&#x200d; ചര്&#x200d;ച്ച കൂടാതെ കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ശശിക്കെതിരെ കുടുതല്&#x200d; കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്&#x200d; നല്&#x200d;കിയ കത്തിന്&#x200d;മേലും ചര്&#x200d;ച്ചയുണ്ടായില്ല. ലൈംഗികാതി ക്രമത്തിന് ആരോപണ വിധേയനായ പി.കെ ശശി എം.എല്&#x200d;.എ യുടെ കാര്യത്തില്&#x200d; സ്ത്രീപക്ഷ നിലപാട് സ്വീകരിക്കണമെന്നായിരുന്നു വി.എസ് കത്തില്&#x200d; ആവശ്യ പ്പെട്ടിരുന്നത്.</p>
<p><strong>2024-ആഗസ്റ്റ് -28 </strong></p>
<p><strong>മുകേഷിനെതിരെ നടപടിയില്ല</strong></p>
<p>മലയാള സിനിമ നിര്&#x200d;മാണ മേഖലയിലെ തൊഴിലിടങ്ങളില്&#x200d; സ്ത്രീകള്&#x200d; നേരിടുന്ന അതിക്രമങ്ങളും പ്രശ്നങ്ങളും പഠിച്ചു റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ടിലെ വിവരങ്ങള്&#x200d; പുറത്തു വന്നതോടെയാണു സിപിഎം എംഎല്&#x200d;എയും സിനിമാ താരവു മായ എം മുകേഷിനെതിരെ പിഡന കേസ് രജിസ്റ്റര്&#x200d; ചെയ്തത്. ലൈംഗികമായി പീഡിപ്പിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ആരോപിച്ചു ആലുവ സ്വദേശിയായ നടി നല്&#x200d;കിയ പരാതിയില്&#x200d; എ ഐജി ജി.പൂങ്കുഴലി നേതൃത്വം നല്&#x200d;കുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് രജിസ്റ്റര്&#x200d; ചെയ്തത്. അന്വേഷണ സംഘത്തിനു ഡിജിറ്റല്&#x200d; തെളിവുകള്&#x200d; അടക്കം ലഭിച്ചിരുന്നു. മുകേഷിനെതിരെ ഇതേ നടിയുടെ പരാതിയില്&#x200d; വടക്കാഞ്ചേരി പൊലീസ് റജിസ്റ്റര്&#x200d; ചെയ്ത കേസില്&#x200d; മറ്റൊരു കുറ്റപത്രവും പൊലീസ് കോടതിയില്&#x200d; സമര്&#x200d;പ്പിച്ചിട്ടുണ്ട്. എന്നാല്&#x200d;, മുകേഷിന് സംരക്ഷിക്കാനുറച്ച് സിപിഎം സംസ്ഥാന നേതൃത്വം രംഗത്തെത്തിയതിനും കേരളം സാക്ഷിയായി. കേസില്&#x200d; കോടതി എന്തെങ്കിലും നിലപാടെടുക്കും വരെ മുകേഷിന് എംഎല്&#x200d;എ ആയി തുടരാമെന്ന പാര്&#x200d;ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ശരിവച്ച് വനിതാ നേതാക്കളും രംഗത്തുവന്നു. നിയമപരമായി രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്നും കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയാല്&#x200d; മാത്രം രാജിവച്ചാല്&#x200d; മതിയെന്നുമായിരുന്നു പാര്&#x200d;ട്ടി നേതാവും വനിതാ കമ്മിഷന്&#x200d; അധ്യക്ഷയുമായ പി.സതി ദേവിയുടെ വാദം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/p-from-shashi-to-pk-shashi-vigorous-protection-respect-and-recognition-for-women-oppressors-in-cpm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പരിമിതികളെ അതിജീവിച്ച്, അവകാശങ്ങൾക്കായി ശബ്ദമുയർത്തി: ലോക ഭിന്നശേഷി ദിനത്തിൽ ഒരു ഓർമ്മപ്പെടുത്തൽ!</title>
		<link>https://www.chandrikadaily.com/overcoming-limitations-speaking-up-for-rights-a-reminder-on-world-disability-dayyy.html</link>
					<comments>https://www.chandrikadaily.com/overcoming-limitations-speaking-up-for-rights-a-reminder-on-world-disability-dayyy.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 03 Dec 2025 07:53:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrika daily]]></category>
		<category><![CDATA[Disability Day]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366553</guid>

					<description><![CDATA[ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് 1992 മുതൽ നാം ഈ ദിനം ആചരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p><strong>സിദ്ധീഖ് വൈദ്യരങ്ങാടി</strong></p>
<p>ഇന്ന് ലോക ഭിന്നശേഷി ദിനം (ഡിസംബർ 3). പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിൻ്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിവസം. ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്&#x200d; സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് 1992 മുതൽ നാം ഈ ദിനം ആചരിക്കുന്നത്. &#8216;സമൂഹത്തിൽ അവർ നേരിടുന്ന എല്ലാവിധ പ്രയാസങ്ങളെയും പരമാവധി ഉന്മൂലനം ചെയ്ത് അവരെ സാധാരണ ജീവിതത്തിലേക്ക് നയിക്കുക&#8217; എന്ന ലക്ഷ്യം ഈ ദിനാചരണത്തിനുണ്ട്.</p>
<p>യു.എൻ പൊതുസഭയുടെ ആഹ്വാനപ്രകാരം ആരംഭിച്ച ഈ ദിനാചരണം, പുനരധിവാസം, തുല്യ അവസരം, അവകാശ സംരക്ഷണം എന്നിവ ഉറപ്പുവരുത്താൻ ലക്ഷ്യമിടുന്നു. 21 വർഷങ്ങൾക്കുശേഷം 2016-ൽ പുതുക്കിയ Rights of Persons with Disabilities Act 2016 നിയമപ്രകാരം 21 തരം ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു. വികലാംഗ പെൻഷൻ, ശ്രുതിതരംഗം, ആശ്വാസകിരണം, വിദ്യാകിരണം, വിദ്യാജ്യോതി, പരിണയം തുടങ്ങി നിരവധി ക്ഷേമപദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പാക്കുന്നുണ്ട്.</p>
<p>ജീനിയസുകളായ ആൽബർട്ട് ഐൻസ്റ്റീനും ഐസക് ന്യൂട്ടണും ഓട്ടിസം ബാധിച്ചവരായിരുന്നു എന്നത് നമുക്കൊരു പ്രചോദനമാണ്. അന്ധയും മൂകയും ബധിരയുമായിരുന്ന ഹെലൻ കെല്ലർ സ്വപ്രയത്നം കൊണ്ട് ലോകത്തിന് സംഭാവനകൾ നൽകി. ലോക ജനസംഖ്യയുടെ 15 ശതമാനം ജനങ്ങൾ ഭിന്നശേഷിക്കാരാണെന്നാണ് കണക്ക്.<br />
എന്നാൽ ഈ ദിനത്തിൽ, ആചരണങ്ങൾക്കും പ്രഖ്യാപനങ്ങൾക്കുമപ്പുറം ഒരു ചോദ്യം!<br />
&#8216;പൂർണ്ണ പങ്കാളിത്തം, അവകാശ സംരക്ഷണം, തുല്യ അവസരം&#8217; എന്ന് നിയമം പറയുകയും വിദ്യാകിരണം, വിദ്യാജ്യോതി തുടങ്ങിയ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുമ്പോൾ, പഠനത്തിനുള്ള ഏറ്റവും അടിസ്ഥാനപരമായ അവകാശം നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?<br />
100% കാഴ്ചയില്ലാത്ത, ഉന്നത വിദ്യാഭ്യാസം സ്വപ്നം കാണുന്ന എൻ്റെ മകൾ ആയിഷ സമീഹ HSS ക്ലാസ്സിൽ എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അവൾക്ക് പഠിക്കാനുള്ള പാഠപുസ്തകക്ക ഇനിയും ലഭിച്ചിട്ടില്ല. ഒരു ഭിന്നശേഷി വിദ്യാർത്ഥിയോടുള്ള ഈ നിസ്സംഗത തികഞ്ഞ അനീതിയാണ്!</p>
<p>അവകാശങ്ങൾ ഉറപ്പാക്കാനുള്ള നിയമങ്ങൾ കടലാസിൽ ഉറങ്ങുമ്പോൾ, നമ്മുടെ കുട്ടികൾക്ക് പഠിക്കാൻ കഴിയാതെ പോകുന്നത് ഈ ദിനാചരണത്തിൻ്റെ ലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്നു.</p>
<p>&#8216;DISABLED&#8217; അല്ല, &#8216;ഡിഫറെന്റലി ഏബിൾഡ്&#8217; (Differently Abled) ആണ് അവർ എന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്. നമ്മുടെ സഹജീവികൾക്ക് കൈത്താങ്ങ് ആയി അവരെ കൂടെ നിർത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അതിന് ആദ്യം വേണ്ടത്, അവർക്ക് ലഭിക്കേണ്ട അടിസ്ഥാനപരമായ അവകാശങ്ങൾ കൃത്യസമയത്ത്, ഒരു ഒഴികഴിവുമില്ലാതെ ഉറപ്പുവരുത്തുക എന്നതാണ്.</p>
<p>നീതിക്കായി ശബ്ദമുയർത്തുക!</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/overcoming-limitations-speaking-up-for-rights-a-reminder-on-world-disability-dayyy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമലയില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയം</title>
		<link>https://www.chandrikadaily.com/total-failure-of-the-government-in-sabarimala.html</link>
					<comments>https://www.chandrikadaily.com/total-failure-of-the-government-in-sabarimala.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 19 Nov 2025 02:33:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[chandrika daily]]></category>
		<category><![CDATA[shabarimala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364257</guid>

					<description><![CDATA[ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കടുത്ത അനാസ്ഥയാണ് കാട്ടിയത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അയ്യപ്പന്റെ സ്വര്&#x200d;ണ്ണം കൊള്ളയടിക്കുന്നതില്&#x200d; സര്&#x200d;ക്കാരും ദേവസ്വം ബോര്&#x200d;ഡും ശ്രദ്ധകേന്ദീകരിച്ചതിനാലാണ് ശബരിമല മണ്ഡ ലകാല തീര്&#x200d;ത്ഥാടനം അലങ്കോലമായതെന്ന് കെ.പി.സി സി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമലയില്&#x200d; ഭക്തര്&#x200d;ക്ക് ദര്&#x200d;ശന സൗകര്യം ഒരുക്കുന്നതില്&#x200d; സര്&#x200d;ക്കാരും ദേവസ്വം ബോര്&#x200d;ഡും കടുത്ത അനാസ്ഥയാണ് കാട്ടിയത്. ഭക്തര്&#x200d;ക്ക് സൗകര്യം ഒരുക്കുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; സംവിധാനം സ മ്പൂര്&#x200d;ണ്ണ പരാജയമാണെന്ന് പ രസ്യമായി സമ്മതിക്കുന്നതാണ് ദേവസ്വം ബോര്&#x200d;ഡ് പ്രസിഡന്റ് കെ.ജയകുമാറിന്റെ പ്രതികരണമെന്നും സണ്ണി ജോ സഫ് പറഞ്ഞു.</p>
<p>ശബരിമലയില്&#x200d; ഭക്തര്&#x200d;ക്ക് ആവശ്യമായ മുന്നൊരുക്കം നടത്തുന്നതില്&#x200d; ഗുരുതര വീഴ്ച്ചയാണുണ്ടായത്.വിവിധ സര്&#x200d;ക്കാര്&#x200d; വകുപ്പുകളുടെ ഏകോ പനം നടത്താത്തത് ശബരിമലയില്&#x200d; സ്ഥിതി വഷളാക്കി മുഖ്യമന്ത്രി കൂടി പങ്കെടുക്കേണ്ട പല സുപ്രധാന അവലോകന യോഗങ്ങളും വേണ്ടെന്നുവെച്ചു. അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിന് പോലും കമീകരണം ഒരുക്കിയില്ല. ഇത്തരം അനാസ്ഥകള്&#x200d; കൂടുതല്&#x200d; അപകടങ്ങള്&#x200d; ക്ഷണിച്ചു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ശബരിമല മണ്ഡല കാലം തുടങ്ങി 24 മണിക്കൂര്&#x200d; തികയുന്നതിനു മുന്&#x200d;പു തന്നെ സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങളെല്ലാം പാളിയെന്നു കോണ്&#x200d;ഗ്രസ് പ്ര വര്&#x200d;ത്തക സമിതി അംഗം രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ശബരിമലയില്&#x200d; തീര്&#x200d;ഥാടകരല്ല സര്&#x200d;ക്കാരിനു പ്രധാനമെന്നു വീണ്ടും വീണ്ടും തെ ളിയിക്കപ്പെടുന്നു. ഭക്തരുടെ കാണിക്കയിലും സ്വര്&#x200d;ണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള സമ്പത്തിലുമാണ് സര്&#x200d;ക്കാരിനു കണ്ണ്. സ്വര്&#x200d;ണക്കൊ ള്ളയില്&#x200d; വശംകെട്ടു പോയ ദേവസ്വം ബോര്&#x200d;ഡും സര്&#x200d;ക്കാരും ഈ തീര്&#x200d;ഥാടന കാലത്തേക്കുള്ള ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല. ഒരു ലക്ഷത്തിലധികം ഭക്തര്&#x200d; വെര്&#x200d;പില്&#x200d; ക്യൂ വഴി ബുക്ക് ചെയ്തിട്ടും അവരെ നിയന്ത്രിക്കാന്&#x200d; ആവശ്യമായ പൊലീസംവിധാനം സര്&#x200d;ക്കാര്&#x200d; ഒരുക്കിയില്ല. ഒന്നും രണ്ടും പിണറായി വിജയന്&#x200d; സര്&#x200d;ക്കാരിന്റെ ഭരണ കാലത്ത് ഒരു വര്&#x200d;ഷം പോലും ശബരിമലയില്&#x200d; സ്വസ്ഥമായ തീര്&#x200d;ഥാടനം ഉണ്ടായില്ല. യുവതി പ്രവേശനത്തിലൂടെ ശബരിമലയെ തകര്&#x200d;ക്കാന്&#x200d; ശ്രമിച്ചവര്&#x200d; പിന്നിടു ദേവന്റെ സ്വത്തായ സ്വര്&#x200d;ണം കവര്&#x200d;ച്ച ചെയ്ത് ക്ഷേത്ര വിശുദ്ധിക്കു കളങ്കമുണ്ടാക്കി. ഇപ്പോള്&#x200d; യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ പുതിയ തീര്&#x200d;ഥാടന കാലത്ത് അപകടകരമായ തരത്തില്&#x200d; തീര്&#x200d;ഥാടകരെ കടത്തി വിട്ട് വീണ്ടും വന്&#x200d; പ്രതിസന്ധിയാണു സൃഷ്ടിച്ചത്</p>
<p>ശബരിമലയില്&#x200d; ഭക്തര്&#x200d;ക്ക് ദര്&#x200d;ശന സൗകര്യം ഒരുക്കാതെ കൊള്ളനടത്തി പള്ള നിറയ്ക്കാന്&#x200d; മാത്രമാണ് ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്&#x200d;ഡി നും താല്&#x200d;പ്പര്യമെന്ന് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തക സമിതി അംഗം കെ.സുധാകരന്&#x200d; കുറ്റപ്പെടുത്തി. അയ്യപ്പന്റെ സ്വര്&#x200d;ണ്ണം മോഷ്ടിക്കുന്നതിന്റെ തിര ക്കില്&#x200d; ഭക്തരെ ദേവസ്വം ബോര്&#x200d;ഡും സര്&#x200d;ക്കാരും മറന്നു. അയ്യപ്പ സംഗമം നടത്തിയപ്പോള്&#x200d; ഒഴിഞ്ഞ കസേരകള്&#x200d; കണ്ടതുപോലെയായിരിക്കും മണ്ഡലകാല തീര്&#x200d;ത്ഥാടന തിരക്കെന്നും അവര്&#x200d; കരുതിക്കാണുമെന്നും കെ.സുധാകരന്&#x200d; പരിഹസിച്ചു.</p>
<p>വനം വകുപ്പ് കണ്&#x200d;ട്രോള്&#x200d; റൂമുകള്&#x200d; തുറന്നു</p>
<p>തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് വനംവകുപ്പ് പമ്പയിലും സന്നിധാനത്തും കണ്&#x200d;ട്രോള്&#x200d; റൂമുകള്&#x200d; തുറന്നു . ഫോണ്&#x200d;: 04735203492 (പമ്പ), 04735202074 (സന്നിധാനം). വനപാതകളില്&#x200d; തീര്&#x200d;ഥാട കര്&#x200d;ക്ക് നേരിടുന്ന പ്രശ്നങ്ങള്&#x200d;, കണ്&#x200d; ട്രോള്&#x200d; റൂമില്&#x200d; അറിയിക്കാം. വനത്തിനു ളിലും പരിസരത്തും വനമേഖലയില്&#x200d; ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റുമായി തീ കൂട്ടുന്നതും മറ്റ് നിയമവിരുദ്ധ പ്രവര്&#x200d;ത്തനങ്ങളും തടയുന്നതിന് ഫോറസ്റ്റ് പട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്. പമ്പസന്നി ധാനം, എരുമേലിപമ്പ, ഉപ്പുപാറപാണ്ടിത്താവളം കാനന പാതകളിലെയും ശബരിമല വനങ്ങളുടെയും ശബരിമല ഉത്സവ മേഖലയില്&#x200d; വരുന്നതും റാന്നി, കോട്ടയം ഡിവിഷനുകളിലും പെരിയാര്&#x200d; ടൈഗര്&#x200d; റിസര്&#x200d;വിലും ഉള്&#x200d;പ്പെടുന്ന വനഭാഗങ്ങളുടെയും സംരക്ഷണ പ്രവര്&#x200d;ത്തനങ്ങളുടെ മേല്&#x200d;നോട്ടവും കണ്&#x200d;ട്രോള്&#x200d; റൂമിന്&#x200d;ന്റെ പരിധിയില്&#x200d; വരും.</p>
<p>ഹൈക്കോടതി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ്</p>
<p>തിരുവനന്തപുരം: ശബരിമല യിലെ സ്വര്&#x200d;ണം കൊള്ളയടിച്ചതിനു പിന്നാലെ തീര്&#x200d;ത്ഥാടന കാലവും സര്&#x200d;ക്കാരും ദേവസ്വം ബോര്&#x200d;ഡും അവതാള ത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d;. ഭക്തര്&#x200d;ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്ന തില്&#x200d; തിരുവിതാംകൂര്&#x200d; ദേവസ്വം ബോര്&#x200d;ഡും സര്&#x200d;ക്കാരും പൂര്&#x200d;ണമായും പരാജയപ്പെട്ടു.</p>
<p>പന്ത്രണ്ടും പതിമൂന്നും മണിക്കൂര്&#x200d; ക്യൂ നിന്നാണ് പലരും ദര്&#x200d;ശനം നടത്തുന്നത്. തീര്&#x200d;ത്ഥാടനം പൂര്&#x200d;ത്തിയാക്കാതെയും നിരവധി പേര്&#x200d; മടങ്ങി ദര്&#x200d; ശനം നടത്തിയ പലര്&#x200d;ക്കും പതിനെട്ടാം പടി ചവിട്ടാനായില്ലെന്ന അവസ്ഥയുമുണ്ട്. തിരക്ക് നിയന്ത്രിക്കാന്&#x200d; ഒരു സംവിധാനവും ഒരുക്കാത്തതിനെ തുടര്&#x200d;ന്നദര്&#x200d;ശനം കഴിഞ്ഞവര്&#x200d; നടപ്പന്തല്&#x200d; വിട്ട് പുറത്തേ പോകാനാകാത്ത അവസ്ഥയാണ്. ആവശ്യത്തിന് പൊലീസുകാരെയും ഉദ്യോഗ സ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തരഹിതമായാണ് ദേവസ്വവും സര്&#x200d;ക്കാരും പെരുമാറിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് എല്ലാത്തി നും കാരണമെന്നാണ് ദേവസ്വം മന്ത്രിയും സര്&#x200d;ക്കാരും പറയുന്നത്.</p>
<p>മാസങ്ങള്&#x200d;ക്ക് മുന്&#x200d;പ് തുടങ്ങേണ്ട മുന്നൊരുക്കത്തിന് ഏതാനും ദിവസങ്ങള്&#x200d;ക്ക് മുന്&#x200d;പ് നിലവില്&#x200d; വന്ന പെരുമാറ്റച്ചട്ടം തടസമായെന്ന് സര്&#x200d;ക്കാര്&#x200d; പറയുന്നത് അപഹാസ്യമാണ്. ശബരിമലയുടെ വികസന മെന്ന പേരില്&#x200d; രാഷ്ട്രീയ ലക്ഷ്യ ത്തോടെ അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് ഇത്തവണത്തെ തീര്&#x200d;ത്ഥാടനം അലങ്കോലമാക്കിയത്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കിയ തിന്റെ ഉത്തരവാദിത്തമെങ്കിലും ഏറ്റെടുക്കാന്&#x200d; സര്&#x200d;ക്കാരും ദേവസ്വം മന്ത്രിയും തയാറാകണം.</p>
<p>സ്വര്&#x200d;ണക്കൊള്ളയില്&#x200d; പ്രതികളാകേണ്ട പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള മുന്&#x200d; ദേവസ്വം ബോര്&#x200d;ഡിനും ഉത്തരവാദിത്വത്തില്&#x200d; നിന്നും ഒഴിഞ്ഞു മാറാനാകില്ല. ദേവ സ്വത്തിന്റെ സര്&#x200d;ക്കാരിന്റെ യും അലംഭാവത്തെ തുടര്&#x200d;ന്ന തീര്&#x200d;ത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളില്&#x200d; തന്നെ ശബരിമ ലയില്&#x200d; &#8216;ഭയാനക സാഹചര്യം&#8217; ഉണ്ടായതിനാല്&#x200d; ഇക്കാര്യ ത്തില്&#x200d; ഹൈക്കോടതി ഇടപെടണമെന്നും അദ്ദേഹം ആ വശ്യപ്പെട്ടു.</p>
<p>&nbsp;</p>
<p>സ്‌പോര്&#x200d;ട്ട് ബുക്കിങ് 20,000 മാത്രമായി നിജപ്പെടുത്തി</p>
<p>തിരുവനന്തപുരം: ശബരിമലയില്&#x200d; തിരക്ക് നിയന്ത്രിക്കുന്ന തിന്റെ ഭാഗമായി സ്‌പോര്&#x200d;ട്ട് ബുക്കിങ് 20000 മാത്രമായി നിജപ്പെടുത്തി.സ്‌പോട്ട് ബുക്കിങ് വഴി കൂടുതല്&#x200d; കൂടുതല്&#x200d; ഭക്തര്&#x200d;ക്ക് ഒരേ സമയം പ്രവേശനം അനുവദിച്ചതും വേണ്ട മുന്നൊരുക്കം നടത്താത്തതുമാണ് തിരക്കിന് കാരണമെന്ന് പരാതി ഉയര്&#x200d;ന്നതോടെയാണ് സ്‌പോര്&#x200d;ട്ട് ബുക്കിങ് 20000 മാത്രമായി നിജപ്പെടുത്തിയത്. ഇരുപതിനായിരം പേരിലും കൂടുതലായി ഭക്തരെത്തി യാല്&#x200d; ഇവര്&#x200d;ക്ക് അടുത്ത ദിവ സം ദര്&#x200d;ശനത്തിനുള്ള ക്രമീക രണ ഏര്&#x200d;പ്പെടുത്തും. ഇതിനാക്ക് യി ഭക്തര്&#x200d;ക്ക് തങ്ങാന്&#x200d; നില ക്കലില്&#x200d; സൗകര്യമൊരുക്കുമെന്നും ദേവസ്വം ബോര്&#x200d;ഡ് അറിയിച്ചു.സ്‌പോട്ട് ബുക്കിങിനായി തീര്&#x200d;ഥാടകര്&#x200d; പമ്പയിലെത്തുന്നത് കുറയ്ക്കുന്നതിന്‌നിലയ്ക്കലില്&#x200d; ഏഴ് സ്‌പോട്ട് ബുക്കിംഗ് ബൂത്തുകള്&#x200d; അധി കമായി ഉടന്&#x200d; സ്ഥാപിക്കും. പമ്പയില്&#x200d; നിലവിലുള്ള നാല് സ്‌പോട്ട് ബുക്കിംഗ് ബൂത്തുകള്&#x200d; പുറമേയാണിത്.</p>
<p>മരക്കൂട്ടം ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകള്&#x200d; കൂടുതല്&#x200d; പ്രവര്&#x200d;ത്തനക്ഷമമാക്കും. ക്യൂ കോംപ്ലക്‌സില്&#x200d; എത്തി വിശ്ര മിക്കുന്ന ഭക്തര്&#x200d;ക്ക് വരിനില്&#x200d;ക്കുന്നതിലെ മുന്&#x200d;ഗണന നഷ്ടമാകില്ല. ക്യൂ കോംപ്ലക്സുകളില്&#x200d; കുടിവെള്ളത്തിനും ലഘു ഭക്ഷണത്തിനും പുറമേ ചുക്കുകാപ്പി കൂടി ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോം പ്ലക്‌സിലും അധികം ജീവനക്കാരെ നിയോഗിച്ചു.</p>
<p>പമ്പയില്&#x200d; എത്തിക്കഴി ഞ്ഞാല്&#x200d; ശബരിമല ദര്&#x200d;ശനം പൂര്&#x200d;ത്തിയാക്കി നിശ്ചിത സമ യത്തിനുള്ളില്&#x200d; തന്നെ ഭക്തര്&#x200d;ക്ക് മടങ്ങിപ്പോകാന്&#x200d; സാ ഹചര്യമൊരുക്കും. ഇതിനായി നിലയ്ക്കല്&#x200d; നിന്ന് പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കും. ക്യൂ നില്&#x200d;ക്കുമ്പോള്&#x200d; ഏതെങ്കിലും ഭാഗത്ത് ഭക്തര്&#x200d; കുടിവെള്ളം ലഭിക്കുന്നതിന് തടസം നേരിടുന്നുണ്ടെങ്കില്&#x200d; ഭക്തര്&#x200d;ക്ക് അരികിലേക്ക് കുടിവെള്ളം എത്തിച്ചു നല്&#x200d;കുമെന്നും ദേവസ്വം ബോര്&#x200d;ഡ് അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/total-failure-of-the-government-in-sabarimala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.എല്‍.ഒമാര്‍ ജീവിതം ബലി നല്‍കുമ്പോള്‍</title>
		<link>https://www.chandrikadaily.com/when-blos-sacrifice-their-lives.html</link>
					<comments>https://www.chandrikadaily.com/when-blos-sacrifice-their-lives.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 18 Nov 2025 04:49:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[blo]]></category>
		<category><![CDATA[chandrika daily]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364087</guid>

					<description><![CDATA[കണ്ണൂരില്‍ ബി.എല്‍.ഒ അനീഷ് ജോര്‍ജ്ജ്, രാജസ്ഥാനില്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ച മുകേഷ് ജംഗിദ്.]]></description>
										<content:encoded><![CDATA[<p>എസ്.ഐ.ആര്&#x200d; നടപടിക്രമങ്ങളില്&#x200d; മാനസിക സംഘര്&#x200d;ഷം താങ്ങാനാവാതെ ജീവിതം അവസാനിപ്പിച്ചതു ബൂത്ത്‌ലെ വല്&#x200d; ഓഫീസര്&#x200d;മാരായ (ബി.എല്&#x200d;.ഒ) രണ്ടു പേര്&#x200d;. കണ്ണൂരില്&#x200d; ബി.എല്&#x200d;.ഒ അനീഷ് ജോര്&#x200d;ജ്ജ്, രാജസ്ഥാനില്&#x200d; ട്രെയിനിനു മുന്നില്&#x200d; ചാടി മരിച്ച മുകേഷ് ജംഗിദ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്&#x200d; ബി.എല്&#x200d;.ഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന ആരോപണം ശരിവെയ്ക്കുന്നതായിരുന്നു ഈ രണ്ട് മരണങ്ങളും. വോട്ടര്&#x200d;മാര്&#x200d;ക്കു ഫോം നല്&#x200d;കി പൂരിപ്പിച്ചു വാങ്ങിയാല്&#x200d; പോരേ എന്നു ചോദിക്കുന്ന ജില്ലാ ഭരണകൂടങ്ങള്&#x200d; ബി.എല്&#x200d;.ഒമാര്&#x200d; നേരിടുന്ന യഥാര്&#x200d;ത്ഥ പ്രശ്നങ്ങള്&#x200d; അറിയുന്നില്ല.</p>
<p>കനത്ത ജോലി ഭാരവും എണ്ണപ്പെട്ട ദിനങ്ങളുമാണ് ഓരോ ബി.എല്&#x200d;.ഒമാരെയുംതളര്&#x200d;ത്തി കളഞ്ഞത്. എസ്.ഐ.ആര്&#x200d; ഫോം വിതരണവും പൂരിപ്പിക്കലും ഡിജിറ്റലൈസ് ചെയ്യലും അടക്കം പൂര്&#x200d;ത്തിയാക്കാന്&#x200d; ബൂത്ത് ലെവല്&#x200d; ഓഫീസര്&#x200d;മാരുടെ മുന്നിലുള്ളത് ഏഴു ദിനങ്ങള്&#x200d; മാത്രം. ശ നിയും ഞായറും ജോലി ചെയ്താല്&#x200d; പോലും ഫോം വിതരണം ചെയ്തു തിരികെ വാങ്ങാനാവില്ല. മാനസിക സംഘര്&#x200d;ഷം മാത്രമല്ല, ആത്മഹത്യ പോലും നടക്കുമെന്ന മുന്നറിയിപ്പുമായി ബി.എല്&#x200d;.ഒ മാര്&#x200d;. നടപടി ക്രമങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കാനുള്ള ദിവസങ്ങള്&#x200d; വെട്ടികുറച്ചതും ഓരോ ദിവസവും ചെയ്യേണ്ട ഡ്യൂട്ടിക്കു ടാര്&#x200d;ജറ്റ് നിശ്ചയിച്ചതുമാണ് ബി.എല്&#x200d; .ഒ മാരുടെ ജോലി ഭാരം അതികഠിനമാക്കിയത്.</p>
<p>വീടുകളില്&#x200d; ആളില്ലാത്തതും തൊട്ടടുത്തു താമസിക്കുന്നര്&#x200d;ക്കു പോലും അയല്&#x200d;ക്കാരെ കുറിച്ച് അറിവില്ലാത്തതുമാണ് എസ്. ഐ.ആര്&#x200d; ഫോം വിതരണത്തില്&#x200d; നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ട്. കൊച്ചി നഗരമധ്യത്തിലെ പടുകൂറ്റന്&#x200d; ഫ്‌ളാറ്റിന്റെ ഏറ്റവും മുകളിലെത്തി അന്വേഷിച്ചപ്പോഴാണ് വീട്ടുകാര്&#x200d; ഫ്‌ലാറ്റ് വിറ്റു പോയതായി അവിടെയെത്തിയ വനിതാ ബി.എല്&#x200d;.ഒ അറിയുന്നത്. തൊട്ടടുത്ത ഫ്‌ലാറ്റിലുള്ളവര്&#x200d;ക്ക് ഇവരെ അറിയുകയുമില്ല. ഇനി ഈ വീട്ടുകാരെ എങ്ങനെ കണ്ടത്തും എന്നതാണ് ഇവിടെയെത്തിയ വനിതാ ബി.എല്&#x200d;.ഒ നേരിടുന്ന പ്രതിസന്ധി. നഗരങ്ങളില്&#x200d; ഇത്തരത്തില്&#x200d; വീടുകള്&#x200d; വിറ്റുപോയവരും ഫ്‌ലാറ്റുകള്&#x200d; മാറിയവരും ഉണ്ടെന്ന് ബി.എല്&#x200d;.ഒ പറയുന്നു.</p>
<p>എന്നാല്&#x200d;, എറണാകുളം ജില്ലയിലെ മറ്റൊരു ഉദ്യോഗസ്ഥ നേരിടുന്ന പ്രതിസന്ധി മറ്റൊന്നാണ്. എസ്.ഐ.ആര്&#x200d; ജോലി ചെയ്തു തുടങ്ങിയതോടെ വീട്ടുകാര്യങ്ങള്&#x200d; താളം തെറ്റിയതായി ഉദ്യോഗസ്ഥയായ ബി. എല്&#x200d;.ഒ പറയുന്നു. വീട്ടിലുള്ളതു രണ്ട് കുട്ടികള്&#x200d;. ഒരാള്&#x200d;ക്ക് ഒരുവയസ് പോലും പൂര്&#x200d; ത്തിയായിട്ടില്ല. മറ്റേയാള്&#x200d; എല്&#x200d;.പി സ്‌ളില്&#x200d; പഠിക്കുന്നു. ഇവരുടെ കാര്യങ്ങള്&#x200d; നേരെ ചൊവ്വേ നോക്കിയിട്ടു ദിവസങ്ങളായി. ശനിയും ഞായറും എസ്.ഐ.ആര്&#x200d; ഫോം വിതരണം ചെയ്യാന്&#x200d; പോയി. കോട്ടയത്തെ ബി.എല്&#x200d;.ഒയ്ക്ക് നേരിട്ടത് മറ്റൊരനുഭവമാണ്. പലരോടും അന്വേഷിച്ചും അലഞ്ഞുമാണ് പട്ടികയിലെ വീട്ടുകാരുടെ വീടു കണ്ടുപിടിച്ചത്. എത്തിയപ്പോഴാവട്ടെ വീട് പൂ ട്ടി കിടക്കുന്നു. വിട്ടുകാര്&#x200d; എവിടെ പോയെ ന്നോ എന്ന് വരുമെന്നോ തൊട്ടടുത്ത് താമസിക്കുന്നവര്&#x200d;ക്കു പോലും അറിയില്ല. ലെറ്റര്&#x200d;ബോക്‌സില്&#x200d; നിക്ഷേപിക്കാന്&#x200d; നോക്കി യെങ്കിലും അങ്ങനെ ഒന്ന് അവിടെ കണ്ടില്ല. അവസാനം ഫോം നല്&#x200d;കാനാവാതെ തിരികെ പോന്നു.</p>
<p>നവംബര്&#x200d; നാലു മുതല്&#x200d; ഡിസംബര്&#x200d; നാലു വരെയാണ് എസ്.ഐ.ആര്&#x200d; നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കാനായി ഇലക്ഷന്&#x200d; കമ്മീഷന്&#x200d; ബി.എല്&#x200d;.ഒമാര്&#x200d;ക്കു നല്&#x200d;കിയ സമയ പരിധി. ഈ സമയത്തിനുള്ളില്&#x200d; ഫോം വിതരണം ചെയയ്തു പൂരിപ്പിച്ചു വാങ്ങുകയും ഡിസംബര്&#x200d; ഒന്&#x200d;പതിന് കരട് പട്ടിക പുറത്തുവിടാനുമായിരുന്നു തീരുമാനം. എന്നാല്&#x200d;, ഫോം കിട്ടിയതാവട്ടെ മൂന്ന് ഘട്ടങ്ങളായാണ്. ആദ്യം 300 ഫോമുകളാണ് ലഭിച്ചത്. പിന്നീട് 600 ഫോമുകള്&#x200d; വീതം രണ്ട് ഘട്ടമായും ലഭിച്ചു. എല്ലാ ജില്ലകളിലും ഇതു തന്നെയായിരുന്നു അവസ്ഥയെന്നും ബി.എല്&#x200d;.ഒമാര്&#x200d; ചൂണ്ടിക്കാട്ടുന്നു. ഫോം നല്&#x200d;കാനും വാങ്ങാനുമായി ഒരു വീട്ടില്&#x200d; രണ്ട് തവണയെങ്കിലും എത്തണം. ഒരു വീട്ടില്&#x200d; അഞ്ച് മുതല്&#x200d; 10 മിനിറ്റ് വരെ സമയം ചിലവഴിക്കേണ്ടതാ യി വരുന്നതാണ് മറ്റൊരു പ്രതിസന്ധി. ഇതോടെ ഒരു ദിവസം നിശ്ചയിച്ചുറപ്പിച്ച എണ്ണം വീടുകളില്&#x200d; കയറാന്&#x200d; കഴിയില്ല. വിടുകളിലെത്തിയാല്&#x200d; വീട്ടുകാര്&#x200d;ക്ക് ഒട്ടേറെസംശയങ്ങളാണുള്ളത്. ഫോമിലെ ചില ടെക്‌നിക്കല്&#x200d; പദങ്ങള്&#x200d; പോലും പലര്&#x200d;ക്കും അറിയില്ല.</p>
<p>ബി.എല്&#x200d;.ഒമാരുടെ സഹായമില്ലാതെ പൂരിപ്പിച്ചാല്&#x200d; തെറ്റ് സംഭവിക്കാന്&#x200d; സാധ്യത ഏറെയാണ്. ആദ്യ ഭാഗം പൂരിപ്പിക്കാനാണ് ബി.എല്&#x200d;.ഒ മാര്&#x200d; പറയുന്നത്. രണ്ടാം ഭാഗം 2002 ലെ വിവരങ്ങളാണ്. ഇത് പലപ്പോഴും വീട്ടുകാര്&#x200d;ക്ക് അറിവില്ല. ഈ ഭാഗം പൂര്&#x200d;ത്തിയാക്കുകയാണ് ഏറെ വെല്ലുവിളി. ഏകദേശം 23 വര്&#x200d; ഷം മുന്&#x200d;പുള്ള വിവരങ്ങള്&#x200d; പലര്&#x200d;ക്കും അറിയില്ല. അന്നു ലിസ്റ്റില്&#x200d; ഉണ്ടായിരുന്നോ, വോട്ട് ചെയ്തിരുന്നോ, ഏത് ബൂത്തെന്നോ പലര്&#x200d;ക്കും അറിവില്ല. മാത്രമല്ല, 2002ന് ശേഷം കേരളത്തില്&#x200d; നടപ്പാക്കിയ മണ്ഡലങ്ങളുടെ പുനര്&#x200d;വിഭജനം 2002ലെ വോട്ടര്&#x200d; പട്ടികയില്&#x200d; മാറ്റം വരുത്തി.</p>
<p>പുതിയ മണ്ഡലങ്ങള്&#x200d; വരികയും പഴയ ചില മണ്ഡലങ്ങള്&#x200d; ഇല്ലാതാകുകയും ചെയ്തിട്ടുണ്ട്. ഈ മണ്ഡല പുനര്&#x200d;നിര്&#x200d;ണയമോടെ ചില മണ്ഡലങ്ങളിലേക്ക് പുതിയ പഞ്ചായത്തുകള്&#x200d; വന്നു. ചില പഞ്ചായത്തുകള്&#x200d; മറ്റു മണ്ഡലങ്ങളുടെ ഭാഗമായി. ഇതോടെ ബൂത്ത് നമ്പറിലും മാറ്റങ്ങള്&#x200d; സംഭവിച്ചു. പഴയ ബൂത്ത് നമ്പറുകളാവട്ടെ വര്&#x200d;ഷങ്ങളായി പൊതുപ്രവര്&#x200d;ത്തന രംഗത്തുള്ള ജനപ്രതിനിധികള്&#x200d;ക്കു പോലും അറിവില്ല. വിവാഹം കഴിച്ചു മറ്റു ജില്ലകളിലെ ഭര്&#x200d;ത്താവിന്റെയോ ഭാര്യയുടെ വീട്ടിലെ ത്തിയവര്&#x200d;ക്കും പുതിയ വീട്ടിലേക്ക് താമസം മാറിയവര്&#x200d;ക്കും ഫോം പൂരിപ്പിക്കാന്&#x200d; പഴയ ബൂത്ത് നമ്പര്&#x200d; വേണ്ടി വരും. ഇതു കണ്ടെത്താനും വഴികളില്ല എന്നതാണു മറ്റൊരു വസ്തുത.</p>
<p>ഈ മാസം നാലു മുതല്&#x200d; ഡിസംബര്&#x200d; നാല് വരെ സമയം നല്&#x200d;കിയിട്ട് കഴിഞ്ഞ 14-ന് തീര്&#x200d;ക്കണം എന്നു അന്ത്യശാസനം നല്&#x200d;കിയതാണ് ബി.എല്&#x200d;.ഒമാരെ കൂടുതല്&#x200d; സമ്മര്&#x200d;ദത്തിലാക്കിയത്. 10 ാം തീയതി കിട്ടിയ മുഴുവന്&#x200d; ഫോമും 14ന് മുഴുവന്&#x200d; വിതരണം ചെയ്യണമെന്ന് ടാര്&#x200d;ജറ്റും നിശ്ചയിച്ചു. ഈ സമയം പകുതി ഫോമുകള്&#x200d; പോ ലും പലരും വിതരണം ചെയ്തിരുന്നില്ല. ഇതോടെ ഓരോ ദിവസും നല്&#x200d;കേണ്ട ഫോമുകളുടെ ടാര്&#x200d;ജറ്റ് അടിച്ചേല്&#x200d;പ്പിച്ചു. ഫോമുകള്&#x200d; 25ന് തിരികെ വാങ്ങി ഉടന്&#x200d; തന്നെ ഡിജിറ്റലൈസ് ചെയ്യണമെന്നായി രുന്നു അടുത്ത നിര്&#x200d;ദേശം.</p>
<p>പ്രത്യേകം ത യാറാക്കിയ ആപ്പ് ഫോണില്&#x200d; അപ്പ്ലോഡ് ചെയ്തു വേണം ഡിജിറ്റലൈസ് ചെ യ്യാന്&#x200d;. ഓരോ ഫോമും ഫോട്ടോ എടുത്ത് അപ്പുലോഡ് ചെയ്യണം. ഒരാളുടെ ഫോം അപ്പ് ലോഡ് ചെയ്യാന്&#x200d; 15 മുതല്&#x200d; 20 മിനി റ്റു വരെ വേണ്ടി വരും. 2002ലെ വോട്ടര്&#x200d;പട്ടികയും നോക്കേണ്ടതുണ്ട്. ഇതിനും വേ ണം ദീര്&#x200d;ഘ സമയം. ഈ മാസം ഫോമു കള്&#x200d; ഡിജിറ്റലൈസ് ചെയ്യണമെന്നാണ് നിര്&#x200d;ദേശം. ഓരോ ദിവസവും ജോലി ഭാ രം ഏറിയതോടെ ചുമതല ഏറ്റെടുത്ത ബിഎല്&#x200d;ഒമാര്&#x200d; എങ്ങനെ ഒഴിവാകുമെന്ന ആലോചനയിലാണിപ്പോള്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/when-blos-sacrifice-their-lives.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെന്റിലേറ്ററിലായ ആരോഗ്യകേരളം</title>
		<link>https://www.chandrikadaily.com/arogya-keralam-on-ventilator.html</link>
					<comments>https://www.chandrikadaily.com/arogya-keralam-on-ventilator.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 12 Nov 2025 10:39:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrika daily]]></category>
		<category><![CDATA[pinarayi viajayn]]></category>
		<category><![CDATA[veenageorge]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363362</guid>

					<description><![CDATA[കേരളത്തിലെ ഒരു ആശുപത്രിയും രോഗികള്‍ക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാകുന്നതാണ് അടുത്തിടെ നടന്ന സംഭവങ്ങള്‍.]]></description>
										<content:encoded><![CDATA[<p>അടിക്കടി ദുരന്തങ്ങള്&#x200d;, മരണങ്ങള്&#x200d;, ചികിത്സിക്കാന്&#x200d; മരുന്നില്ല. ശസ്ത്രക്രിയ നടത്താന്&#x200d; ഉപകരണങ്ങളില്ല, ചികിത്സാ പിഴവ്), ഡോക്ടര്&#x200d;മാര്&#x200d;ക്കു നേരെ വര്&#x200d;ധിച്ചുവരുന്ന ആക്രമണങ്ങള്&#x200d;. കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ നേര്&#x200d;ചിത്രമാണിത്. സിസ്റ്റം തകര്&#x200d;ന്നതാണ് എല്ലാത്തിനും കാരണം ഈ സിസ്റ്റം ഓപ്പറേറ്റ് ചെയ്യുന്നതാകട്ടെ മന്ത്രി വീണാ ജോര്&#x200d;നും റിപ്പോര്&#x200d;ട്ട് തേടാനും മാത്രമായൊരു മന്ത്രി. രണ്ടാം പിണറായി സര്&#x200d;ക്കാരിന് ചരമഗീതമെഴുതുന്നതില്&#x200d; ഈ മന്ത്രി വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് ചെറുതല്ല.</p>
<p>കേരളത്തിലെ ഒരു ആശുപത്രിയും രോഗികള്&#x200d;ക്ക് വേണ്ടിയല്ല പ്രവര്&#x200d;ത്തിക്കുന്നതെന്ന് വ്യക്തമാകുന്നതാണ് അടുത്തിടെ നടന്ന സംഭവങ്ങള്&#x200d;. ആശുപത്രികളില്&#x200d; നിന്ന് ഗതികേടിലേക്ക് ആരോഗ്യമേഖലയെ തള്ളിവിട്ടതില്&#x200d; ഈ സര്&#x200d;ക്കാരിന് ന്യായീകരണമുണ്ടാകില്ല. കേരളത്തിലെ ആരോഗ്യരംഗം ഇത്രമാത്രം കുത്തഴിഞ്ഞ മറ്റൊരു കാലമുണ്ടായിട്ടില്ല. എല്ലാവര്&#x200d;ക്കും സൗജന്യ ചികിത്സ എന്നാണ് സര്&#x200d;ക്കാര്&#x200d; അവകാശപ്പെടുന്നത്. എന്നാല്&#x200d; പണം നല്&#x200d;കിയിട്ടുപോലും ചികിത്സ കിട്ടാതെ ജനം വലയുകയാണ്.</p>
<p>കേരളത്തിലെ എല്ലാ ജില്ലകളിലും മെഡിക്കല്&#x200d; കോളജ് എന്ന സ്വപ്നവുമായി മുന്നോട്ടുവന്ന ഉമ്മന്&#x200d; ചാണ്ടി സര്&#x200d;ക്കാരിന്റെ്‌റെ പദ്ധതിയെ അട്ടിമറിച്ചവര്&#x200d;ക്ക് നിലവിലുള്ള ആശുപത്രികള്&#x200d; പോലും നന്നായി നടത്തിക്കൊണ്ടുപോകാന്&#x200d; കഴിഞ്ഞിട്ടില്ല. ആരോഗ്യരംഗത്തുനിന്ന് അടു ത്തകാലത്ത് നല്ലതൊന്നും കേട്ടിട്ടില്ല. സംസ്ഥാനത്തിന്റെ ആരോഗ്യ രംഗം ദേശീയ റാങ്കിംഗില്&#x200d; ഒന്നാം സ്ഥാനത്ത് നിന്ന് ഈ വര്&#x200d;ഷം നാലാം സ്ഥാനത്തേക്ക് താഴ്ന്നു. ആരോഗ്യ കേരളം നമ്പര്&#x200d; വണ്&#x200d; എന്നും ലോകം മാത്യകയാക്കുന്നുവെന്നുമുള്ള അവകാശവാദം പൊളി ഞ്ഞുവീഴുകയാണ്.</p>
<p>ശസ്ത്രക്രിയ ഉപകരണങ്ങള്&#x200d; ഇല്ലാത്തതിനാല്&#x200d; പാവങ്ങളെ ചികിത്സ നല്&#x200d;കാതെ തിരിച്ചയക്കുന്നെന്ന് തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിലെ ഒരു ഡോക്ടറാണ് വെളിപ്പെടുത്തിയത്. കോട്ടയം മെഡിക്കല്&#x200d; കോളജിലെ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ ബന്ധു മരിച്ചു. തിരുവനന്തപുരം മെഡിക്കല്&#x200d; കോളജില്&#x200d; ചികിത്സ കിട്ടാതെ വേണു എന്ന യുവാവ് മരിച്ചു. എസ്. എ.ടിയില്&#x200d; അണുബാധയുണ്ടായ ഗര്&#x200d;ഭിണി ചികിത്സ കിട്ടാതെ മരിച്ചത് കഴിഞ്ഞ ദിവസമാണ്. ഇവയെല്ലാം സര്&#x200d;ക്കാരിന് &#8216;ഒറ്റപ്പെട്ട സംഭവങ്ങളാണ്. പക്ഷേ, സാധാരണ ജനത്തിന് ഭീതിയുടെ നാളുകളാണ് ഇവര്&#x200d; സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. അസുഖം വന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; ആശുപത്രികളെ സമീപിക്കാന്&#x200d; ജനം ഭയപ്പെടുന്നു.</p>
<p>ഇനിയെങ്കിലും സര്&#x200d;ക്കാര്&#x200d; തിരുത്തണം, വീഴ്ചകള്&#x200d; സമ്മതിച്ച് പരിഹാരം കാണണം, നമ്പര്&#x200d; വണ്&#x200d; അവകാശവാദങ്ങളും പി.ആര്&#x200d; വര്&#x200d;ക്കുകളും മാറ്റിവെച്ച് ഇവരുടെ വേദനകള്&#x200d; അറിയണം. ആരോഗ്യമന്ത്രി ഇനിയെങ്കിലും കണ്ണുതുറക്കണം. സിസ്റ്റം ഹാങായപ്പോള്&#x200d; ഇങ്ങനെ ചിലത് ഇവിടെ സംഭവിച്ചിട്ടുണ്ട്.</p>
<p><img loading="lazy" class="alignnone size-medium wp-image-363366" src="https://cdn-1.chandrikadaily.com/wp-contents/uploads/2025/11/WhatsApp-Image-2025-11-12-at-3.53.17-PM-1-300x170.jpeg" alt="" width="300" height="170" srcset="https://www.chandrikadaily.com/wp-content/uploads/2025/11/WhatsApp-Image-2025-11-12-at-3.53.17-PM-1-300x170.jpeg 300w, https://www.chandrikadaily.com/wp-content/uploads/2025/11/WhatsApp-Image-2025-11-12-at-3.53.17-PM-1-768x435.jpeg 768w, https://www.chandrikadaily.com/wp-content/uploads/2025/11/WhatsApp-Image-2025-11-12-at-3.53.17-PM-1.jpeg 999w" sizes="(max-width: 300px) 100vw, 300px" />ഇത് കോട്ടയം മെഡിക്കല്&#x200d; കോളേജ്</p>
<p>കെട്ടിടം തകര്&#x200d;ന്ന് വീട്ടമ്മ മരിച്ചു, ശസ്ത്രക്രിയാ ഉപകരണങ്ങള്&#x200d; കരാറുകാര്&#x200d; തിരികെ എടുത്തു</p>
<p>മകള്&#x200d;ക്ക് ശസ്ത്രക്രിയ നടത്താന്&#x200d; കൂടെയെത്തിയ വീട്ടമ്മ കെട്ടിടം തകര്&#x200d;ന്നു മരിക്കാനിടയായ സംഭവം ആരോഗ്യ കേരളത്തിന്റെ തകര്&#x200d;ച്ചയുടെ ഉത്തമ ഉദാഹരണമാണ്. തലയോലപ്പറമ്പ് സ്വദേശി ബിന്ദു എന്ന വീട്ടമ്മയാണ് മരിച്ചത്. പഴയ കെട്ടിടങ്ങള്&#x200d; പൊളിച്ചുകളയാതെ അതുതന്നെ വീണ്ടും ഉപയോഗിക്കാന്&#x200d; തുറന്നുകൊടുത്ത അധികൃതരുടെ നിലപാടാണ് ആ ദുരന്തത്തിന് വഴിവെച്ചത്. കോടികള്&#x200d; കുടിശ്ശിക ആയതോടെ മരുന്നു കമ്പനികള്&#x200d; ശസ്ത്രക്രിയാ ഉപകരണങ്ങള്&#x200d; തിരികെ എടുത്ത സംഭവവും കോട്ടയം മെഡിക്കല്&#x200d; കേളജിലുണ്ടായി. സ്ഥിരമായി മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും കരാര്&#x200d; വ്യവസ്ഥയില്&#x200d; മെഡിക്കല്&#x200d; കോളജിനു നല്&#x200d;കി വന്നിരുന്ന വിനായകാ എന്റര്&#x200d;പ്രൈസസ്, പര്&#x200d;പ്പിള്&#x200d;, ഓ റിയന്റ്‌റ് എന്നീ കമ്പനികളാണ് അവര്&#x200d; നല്&#x200d;കിയ ഉപകരണങ്ങള്&#x200d; പിന്&#x200d;വലിച്ചത്. ഉപകരണങ്ങളുടെ വില നാളുകളായി കുടിശ്ശികയായിരുന്നു.</p>
<p>സര്&#x200d;ക്കാര്&#x200d; കരാര്&#x200d; പ്രകാരം കമ്പനികള്&#x200d;ക്കു കോടികളാണ് കൊടുക്കാനുണ്ടായിരുന്നത്. ഇതോടെ അടിയന്തര പ്രാധാന്യമുള്ള ശസ്ത്രക്രിയകള്&#x200d; ഉള്&#x200d;പ്പെടെ മെഡിക്കല്&#x200d; കോളജില്&#x200d; മുടങ്ങുന്ന സാഹചര്യവും ഉണ്ടായി. ആവശ്യത്തിന് ഡോക്ടര്&#x200d;മാരും പാരാമെഡിക്കല്&#x200d; സ്റ്റാഫും മരുന്നുകളും ഇല്ലാതെ കോട്ടയം മെഡിക്കല്&#x200d; കോളജ് ആശുപത്രി. അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതം പേറുകയാണ് പാവപ്പെട്ട രോഗികള്&#x200d;. കോട്ടയം ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലെ സാധാരണക്കാരുടെ വിദഗ്ധ ചികിത്സാ കേന്ദ്രമായ കോട്ടയം മെഡിക്കല്&#x200d; കോളജില്&#x200d; ഉപകരണങ്ങളുടെ കുറവ് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ദിവസേന ആയിരം മുതല്&#x200d; രണ്ടായിരം വരെ രോഗികളാണ് കോട്ടയം മെഡിക്കല്&#x200d; കോളജ് ആശുപത്രി ഒ.പി യില്&#x200d; വന്നുപോകുന്നത്. രോഗികള്&#x200d;ക്ക് അനുപാതികമായി ഡോക്ടര്&#x200d;മാരും മറ്റു ജീവനക്കാരും ഇവിടെ ഉണ്ടാകേണ്ടതണ്ട്. തസ്തികള്&#x200d; വെട്ടി ചുരുക്കുകയും പുതിയത് സൃഷ്ടിക്കാതെയും സര്&#x200d;ക്കാര്&#x200d; മുമ്പോട്ട് പോകുകയാണ്. ഇതിനെതിരെ അധ്യാപക ഡോക്ടര്&#x200d;മാരുടെ സമരവും നടക്കുന്നു.</p>
<p>അടിസ്ഥാന സൗകര്യമില്ലായ്മ സൃഷ്ടിക്കുന്ന പ്രതിസന്ധി വിവിധ വിഭാഗങ്ങളുടെ പ്രവര്&#x200d;ത്തനത്തെ ബാധിക്കുന്നു. കിഡ്നി രോഗികളുടെ എണ്ണം വര്&#x200d;ധിച്ചതോടെ ഡയാലിസിസ് മെഷീനുകള്&#x200d; തികയാത്ത സ്ഥിതിയാണുള്ളത്. ഡയാലിസിസിന് കാത്തുനില്&#x200d;ക്കേണ്ട രോഗികളുടെ എണ്ണം ദിവസേന വര്&#x200d;ധിച്ചുവരികയാണ് . സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നുണ്ട്. ലാബുകളില്&#x200d; ഒട്ടുമിക്ക പരിശോധനയും നടക്കുന്നില്ല. അതിനും സ്വകാര്യ സ്ഥാപനങ്ങളെയാണ് രോഗികള്&#x200d; ആശ്രയിക്കുന്നത്. വലിയ സാമ്പത്തിക ബുദ്ധിമു ട്ടാണ് രോഗികള്&#x200d;ക്ക് ഇതുമൂലം ഉണ്ടാകുന്നത്. നേത്ര വിഭാഗത്തില്&#x200d; ടി ലേസര്&#x200d;, ഒ.സി.റ്റി മെഷീനുകള്&#x200d; തകരാറിലായതോടെ ഒരു വര്&#x200d;ഷമായി പരിശോധന നിര്&#x200d;ത്തിവച്ചിരിക്കുകയാണ്. ഇതിന് സ്വകാര്യ സ്ഥാപനങ്ങളില്&#x200d; 3000 മുതല്&#x200d; 4000 രൂപ വരെയാണ് വേണ്ടിവരുന്നത്. കാര്&#x200d;ഡിയോളജി വിഭാഗത്തിലും വിവിധ സൗജന്യ ചികിത്സകള്&#x200d; നിര്&#x200d;ത്തിവച്ചിരിക്കുന്നു. ഉപകരണങ്ങളുടെ ലഭ്യത കുറവ് ആണ് പ്രതിസന്ധിക്ക് കാരണം.</p>
<p>ഗൈനക്കോളജി പരിശോധനകളും ആശുപത്രിയിലെ ലാബില്&#x200d; നടത്താതെ മെഡിക്കല്&#x200d; കോളജിലെ സെന്&#x200d;ട്രലൈസ്ഡ് ലാബിലേക്കാണ് പറഞ്ഞയക്കുന്നത്. കോടിക്കണക്കിന് രൂപയുടെ പുതിയ കെട്ടിടങ്ങള്&#x200d; മെഡിക്കല്&#x200d; കോളജില്&#x200d; നിര്&#x200d;മിച്ചിട്ടുണ്ടെങ്കിലും അവിടെ ചികിത്സാ സംവിധാനങ്ങള്&#x200d; ഏര്&#x200d;പ്പെടുത്താന്&#x200d; വൈകുകയാണ്. അവയവ മാറ്റ ശസ്ത്രക്രിയകള്&#x200d; നടത്തി പേരെടുത്ത മെഡിക്കല്&#x200d; കോളജ് ഇനിയുമേറെ വികസന വഴിയില്&#x200d; സഞ്ചരിക്കാനുണ്ട്. ഒരു പറ്റം വിദഗ്ധരായ ഡോക്ടര്&#x200d;മാര്&#x200d; പൊതുസമൂഹത്തിന് ഗുണകരമായി നന്മ ചെയ്യുന്നു. എന്നാല്&#x200d; ഒരു വശത്ത് ജീവനക്കാരുടെയും സര്&#x200d;ക്കാരിന്റെയും അനാസ്ഥ കൊണ്ട് രോഗികള്&#x200d;ക്ക് ഉണ്ടാകുന്ന അപകടകരമായ സ്ഥിതിയും മരണങ്ങളും നാടിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
<p><img loading="lazy" class="alignnone size-medium wp-image-363369" src="https://cdn-1.chandrikadaily.com/wp-contents/uploads/2025/11/7-1-300x225.jpg" alt="" width="300" height="225" srcset="https://www.chandrikadaily.com/wp-content/uploads/2025/11/7-1-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2025/11/7-1-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2025/11/7-1.jpg 800w" sizes="(max-width: 300px) 100vw, 300px" />അമീബിക് മസ്തിഷ്‌ക ജ്വരം പഠിക്കാതെ പറയുന്ന മന്ത്രി</p>
<p>തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം കേരളത്തില്&#x200d; വ്യാപകമാകുമ്പോള്&#x200d; സ്വന്തം നിസഹായാവസ്ഥയെ ന്യായീകരിക്കുകയാണ് ആരോഗ്യ മന്ത്രി വീണാ ജോര്&#x200d;ജ്. അമീബിക് രോഗത്തിന്റെ വ്യാപനം 2013ല്&#x200d; ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാരിന്റെ കാലത്ത് തന്നെ കണ്ടെത്തിയിരുന്നെന്നും അതിനെതിരെ ഒന്നും ചെയ്തില്ലെന്നുമായിരുന്നു മന്ത്രിയുടെ വാദം. ഈ രംഗത്തെ വലിയ കാര്യങ്ങളൊക്കെ ചെയ്തത് താന്&#x200d; അധികാരത്തില്&#x200d; എത്തിയിട്ടാണെന്ന് സൂചിപ്പിക്കുകയായിരുന്നു സമുഹ മാധ്യമത്തിലൂടെ മന്ത്രി വീണാ ജോര്&#x200d;ജ് ചെയ്തത്. കോര്&#x200d;ണിയ അള്&#x200d;സറുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ഉന്നയിച്ച ഗവേഷണ പ്രബന്ധം 2013 അല്ല മറിച്ച് 2018ല്&#x200d; ഒന്നാം പിണറായി സര്&#x200d;ക്കാരിന്റെ കാലത്താണ് പ്രസിദ്ധീകരിച്ചതെന്ന് ആരോഗ്യ വിദഗ്ദ്ധര്&#x200d; വ്യക്തമാക്കിയതോടെയാണ് വാദം പൊളിഞ്ഞു.</p>
<p>കിണര്&#x200d; വെള്ളത്തില്&#x200d; നിന്ന് കോര്&#x200d;ണിയ അള്&#x200d;സര്&#x200d; പിടിപെടുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് വിദഗ്ധര്&#x200d; ചൂണ്ടിക്കാട്ടി. പ്രബന്ധം പ്രസിദ്ധീകരിച്ച തീയതി സഹിതം ചൂണ്ടിക്കാട്ടിയാണ് വിദഗ്ധര്&#x200d; മന്ത്രിയുടെ പിഴവ് തുറന്നു കാട്ടിയത്. കിണര്&#x200d; വെള്ളത്തില്&#x200d; നിന്ന് കോര്&#x200d;ണിയ അള്&#x200d;സര്&#x200d; പിടിപെടുന്നത് 2013ല്&#x200d; തന്നെ കണ്ടെത്തിയിരുന്നു എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വാദം. തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിലെ ഡോക്ടര്&#x200d;മാരുടെ പഠന റിപ്പോര്&#x200d;ട്ട് പങ്കുവച്ചായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം ഈ വാദം ഉന്നയിച്ചത്. അന്നത്തെ ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാരിന് കീഴിലെ ആരോഗ്യവകുപ്പ് ഇതില്&#x200d; യാതൊന്നും ചെയ്തില്ലെന്നും മന്ത്രി വിമര്&#x200d;ശനം ഉന്നയിച്ചിരുന്നു.</p>
<p>എന്നാല്&#x200d; കെ. കെ.ശൈലജ ആരോഗ്യമന്ത്രിയായിരുന്നപ്പോഴാണ് ഈ റിപ്പോര്&#x200d;ട്ട് പ്രസിദ്ധീകരിച്ചതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്&#x200d; ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല കോര്&#x200d;ണിയ അള്&#x200d;സറും ഇപ്പോള്&#x200d; വ്യാപിക്കുന്ന അമീബിക് മസ്തിഷ്‌ക ജ്വരവുമായി ഒരുബ ന്ധവും ഇതേവരെ തെളിയിക്കപ്പെട്ടില്ലെന്നും ആരോഗ്യ വിദഗ്ധര്&#x200d; വാദിക്കുന്നു. മന്ത്രി പറഞ്ഞതുപോലെ റിപ്പോര്&#x200d;ട്ട് അമീബിക് മസ്തിഷ്‌കജ്വരവുമായി ബന്ധപ്പെട്ടതല്ലെന്നും കോര്&#x200d;ണിയ അള്&#x200d;സറുമായി ബന്ധപ്പെട്ടാണെന്നുമാണ് വിദഗ്ദ്ധര്&#x200d; വ്യക്തമാക്കുന്നത്.</p>
<p>&nbsp;</p>
<p><img loading="lazy" class="alignnone size-medium wp-image-363370" src="https://cdn-1.chandrikadaily.com/wp-contents/uploads/2025/11/WhatsApp-Image-2025-11-12-at-3.57.55-PM-169x300.jpeg" alt="" width="169" height="300" srcset="https://www.chandrikadaily.com/wp-content/uploads/2025/11/WhatsApp-Image-2025-11-12-at-3.57.55-PM-169x300.jpeg 169w, https://www.chandrikadaily.com/wp-content/uploads/2025/11/WhatsApp-Image-2025-11-12-at-3.57.55-PM.jpeg 218w" sizes="(max-width: 169px) 100vw, 169px" />നോവായി പല്ലശനയിലെ ഒന്&#x200d;പത് വയസ്സുകാരി ചികിത്സാപിഴവില്&#x200d; കൈ മുറിച്ചുമാറ്റി</p>
<p>ആരോഗ്യരംഗം നമ്പര്&#x200d;വണ്ണാണെന്ന ഇടതുസര്&#x200d;ക്കാരിന്റെ മേനിപറച്ചില്&#x200d; പൊള്ളയാണെന്നതിന്റെ മികച്ച ഉദാഹരണമാണ് പാലക്കാട് ജില്ലയിലെ പല്ലശന ഒന്&#x200d;പത് വയസ്സുകാരിക്കുണ്ടായ ദുരനുഭവം. കൂട്ടുകാരോടൊപ്പം കളിച്ചുല്ലസിച്ച് പാറിനടക്കേണ്ട പ്രായത്തിലാണ് ഡോക്ടര്&#x200d;മാരുടെ ചികിത്സാപിഴവ് കാരണം കൈമുറിച്ചുമാറ്റേണ്ടിവന്നത്. സംസ്ഥാനത്തെ സര്&#x200d;ക്കാര്&#x200d; ആശുപത്രികളിലെ അനാസ്ഥ എത്രമാത്രമാണെന്ന് വിളച്ചോതുകൂടിയാണിത്.കഴിഞ്ഞ സെപ്തംബര്&#x200d; 24ന് വൈകീട്ട് വീട്ടില്&#x200d; കളിച്ചുകൊണ്ടിരിക്കെയാണ് വീണ് ഒന്&#x200d;പത് വയസ്സുകാരിക്ക് കൈയ്ക്ക് പരിക്കേല്&#x200d; ക്കുന്നത്. തുടര്&#x200d;ന്ന് മാതാപിതാക്കള്&#x200d; ആദ്യം ചിറ്റൂര്&#x200d; ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സതേടിയെത്തി. കൈക്ക് മുറിവിന് പുറമെ പൊട്ടലുമുണ്ടായിരുന്നു.</p>
<p>പരിശോധിച്ച ഡോക്ടര്&#x200d; മുറിവ് മരുന്നുകെട്ടിയും പ്ലാസ്റ്ററിട്ടും പറഞ്ഞയച്ചു. കുട്ടിക്ക് ശക്തമായ വേദനയുണ്ടെന്ന് പറഞ്ഞെങ്കിലും അത് ഡോക്ടര്&#x200d;മാര്&#x200d; ചെവിക്കൊണ്ടില്ല. ഒക്ടോബര്&#x200d; ഒന്നിനാണ് പിന്നീട് വരാന്&#x200d; പറഞ്ഞിരുന്നെങ്കിലും അസഹ്യമായ വേദനയും കൈവിരലുകളില്&#x200d; കുമിളകളും പൊന്തിയതോടെ അടുത്ത ദിവസം തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാല്&#x200d; വേദനസംഹാരി നല്&#x200d;കി തിരിച്ചയച്ചു. അപ്പോഴേക്കും പ്ലാസ്റ്ററിട്ട കൈ നീരുവന്ന് കറുത്തിരുന്നു. പിന്നീട് വീണ്ടും 30ന് ആശുപത്രിയിലെത്തി. ഡോക്ടര്&#x200d;മാര്&#x200d; തന്നെ പ്ലാസ്റ്ററഴിച്ച് പരിശോധിച്ചപ്പോഴാണ് കയ്യിലെ മുറിവ് പഴുത്തനിലയില്&#x200d; കണ്ടെത്തിയത്. ഇതിനെ തുടര്&#x200d;ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്&#x200d; കോളജിലേക്ക് എത്തിക്കുകയായിരുന്നു. അപ്പോഴേക്കും കുട്ടിയുടെ നില ഗുരുതരാവസ്ഥയിലായി. പഴുത്ത് ദുര്&#x200d;ഗന്ധംകൂടിവന്നതോടെ മറ്റൊന്നും നോക്കാതെ മെഡിക്കല്&#x200d; കോളജിലെ ഡോക്ടര്&#x200d;മാര്&#x200d; ഒന്&#x200d;പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റി.</p>
<p>ഇതോടെയാണ് ഡോക്ടര്&#x200d;മാരുടെ ചികിത്സാ പിഴവ് പുറത്തുവരുന്നത്. ജില്ലാ ആശുപ്രതിയിലെത്തിച്ച കുട്ടിയുടെ ചികിത്സയില്&#x200d; ഗുരുതര ആരോപണവുമായി മാതാപിതാക്കളും സന്നദ്ധസംഘടനകളും രംഗത്തെത്തി. തുടക്കത്തില്&#x200d; ഡി.എം.ഒ നിയോഗിച്ച സമിതിയുടെ പ്രാഥമികാന്വേഷണത്തില്&#x200d; ഡോക്ടര്&#x200d;മാരെ വെള്ളപൂശുന്ന നിലപാടാണ് സ്വീകരിച്ചത്. പ്രതിഷേധം ശക്തമായതോടെ പിന്നീട് പ്രഥമാദൃഷ്ട്യാ ചികിത്സാ പിഴവ് കണ്ടെത്തുകയും ജില്ലാ ആശുപത്രിയിലെ രണ്ട് ഡോകടര്&#x200d;മാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.</p>
<p>ആശുപത്രിയിലുണ്ടായ ചികിത്സാ പിഴവില്&#x200d; ശക്തമായ നടപടി വേണമെന്ന് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്&#x200d;കിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. കൂലിപ്പണിചെയ്തു ജീവിക്കുന്ന പെണ്&#x200d;കുട്ടിയുടെ കുടുംബത്തിന് സര്&#x200d;്ക്കാര്&#x200d; അടിയന്തിരമായ സഹായം നല്&#x200d;കണമെന്നും പഠനചിലവ് ഏറ്റെടുക്കണമെന്ന ആവശ്യം ഇതുവരെ സര്&#x200d;ക്കാര്&#x200d; പരിഗണിച്ചില്ലെന്ന് മാതാപിതാക്കള്&#x200d; പറഞ്ഞു. ഗുരുതരമായ ചികിത്സാ പിഴവില്&#x200d; നടപടി ആവശ്യപ്പെട്ട് കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്&#x200d;കിയിട്ടുണ്ട്. ഇതിനിടെ കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; അഞ്ച് ശസ്ത്രക്രിയക്ക് കുട്ടിയെ വിധേയമാക്കി. ഒരുമാസത്തെ ചികിത്സക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കുടുംബം ആശുപത്രിവിട്ടത്.</p>
<p>&nbsp;</p>
<p><img loading="lazy" class="alignnone size-full wp-image-363368" src="https://cdn-1.chandrikadaily.com/wp-contents/uploads/2025/11/WhatsApp-Image-2025-11-12-at-3.53.17-PM.jpeg" alt="" width="294" height="149" />വേണുവിന്റെ മരണമൊഴിയായി ശബ്ദസന്ദേശം</p>
<p>തിരുവനന്തപുരം: മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; മതിയായ ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ചതിനു പിന്നാലെ ജീവിതത്തിന്റെ അവസാന മണിക്കൂറില്&#x200d; അദ്ദേഹം സുഹൃത്തിന് അയച്ച ശബ്ദസന്ദേശം ഏതൊരാളുടെയും ഉള്ളുലക്കുന്നതാണ്. ജീവന്&#x200d; രക്ഷിക്കാനായി ആശുപത്രിയില്&#x200d; അഡ്മിറ്റായ ഒരു മനുഷ്യന്&#x200d; സുഹൃത്തിന് അയച്ച ആ ശബ്ദസന്ദേസം തത്വത്തില്&#x200d; മരണ മൊഴിയായിരുന്നു. അടിയന്തരമായി ആന്&#x200d;ജിയോഗ്രാം ചെയ്യുന്നതിനായായിരുന്നു വേണു തിരുവനന്തപുരം മെഡിക്കല്&#x200d; കോളജ് ആശുപത്രിയിലെത്തിയത്. എന്നാല്&#x200d; ആരും തിരിഞ്ഞുനോക്കി യില്ല.</p>
<p>നെഞ്ചുവേദനയെ തുടര്&#x200d;ന്ന് ചവറ പ്രാഥമിക ആശുപത്രിയിലാ യിരുന്നു വേണു ആദ്യം ചികിത്സ തേടിയത്. പിന്നാലെ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. അടിയന്തരമായി ആന്&#x200d;ജിയോഗ്രാം ചെയ്യണമെന്നായിരുന്നു ജില്ലാ ആശുപത്രിയില്&#x200d; നിന്ന് അറിയിച്ചത്. തുടര്&#x200d;ന്ന് ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ചികിത്സ തേടുകയായിരുന്നു. സുഹൃത്തിന് ശബ്ദസന്ദേശം അയച്ച് മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; അദ്ദേഹം മരിച്ചു. തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജിനെതിരെ ഗുരുതര ആരോപണങ്ങളാണ് വേണു സുഹൃത്തിന് അയച്ചു ശബ്ദ സന്ദേശത്തില്&#x200d; ഉന്നയിച്ചത്. &#8216;എനിക്ക് എന്തെങ്കിലും സംഭവിച്ചാല്&#x200d; എന്റെ കുടുംബത്തിനുണ്ടാകുന്ന നഷ്ടം നികത്താന്&#x200d; ഇവരെ കൊണ്ടാവുമോ. തനിക്ക് എന്തെങ്കിലും സംഭിച്ചാല്&#x200d; ഉത്തരവാദിത്തം ആശുപത്രി ഏല്&#x200d;ക്കുമോ? ആശ്രയം തേടി വരുന്ന സാധാര ണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ?&#8217;.</p>
<p>തിരുവനന്തപുരം മെഡിക്കല്&#x200d; കോളജില്&#x200d; കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന കുടുംബത്തിന്റെ പരാതി ശരിവെക്കുന്നതാണ് പുറത്തുവന്ന വേണുവിന്റെ ശബ്ദസന്ദേശങ്ങള്&#x200d;. ദിവസങ്ങള്&#x200d; കഴിഞ്ഞിട്ടും തനിക്ക് ചികിത്സ ലഭിക്കാത്തതിനെ ചൂണ്ടിക്കാണിച്ച് സുഹൃത്തിന് അയച്ച ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്</p>
<p>&nbsp;</p>
<p>ആവര്&#x200d;ത്തിക്കുന്ന ചികിത്സാ നിഷേധം, കൈക്കുഞ്ഞിനെ തനിച്ചാക്കി ശിവപ്രിയ പോയി</p>
<p>തിരുവനന്തപുരം: പ്രസവവുമായി ബന്ധപ്പെട്ടും സ്ത്രീകളുടെയും കുട്ടികളുടെയും സങ്കീര്&#x200d;ണമായ രോഗാവസ്ഥകളും കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രിയാണ് തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിന്റെ ഭാഗമായി പ്രവര്&#x200d;ത്തിക്കുന്ന എസ്.എ.ടി. ഇവിടെയാണ് കഴിഞ്ഞ ദിവസം പ്രസവത്തിന് പിന്നാലെ അണുബാധയേറ്റ് യുവതി മരിച്ചത്. മറ്റ് സംഭവങ്ങള്&#x200d;പോലെ ഇതും ചികിത്സ നിഷേധി ക്കപ്പെട്ടതാണ്. മരിച്ച ശിവപ്രിയയുടെ രണ്ടുകുട്ടികളുമായി കുടുംബം ആശുപത്രിക്ക് മുമ്പില്&#x200d; കുത്തിയിരുന്ന് പ്രതിഷേധിച്ചത് നമ്പര്&#x200d; വണ്&#x200d; അവകാശവാദികള്&#x200d; കാണണം. ആരോഗ്യവതിയായി ആശുപത്രിയില്&#x200d; എത്തിയ ശിവപ്രിയയുടെ മരണത്തിനു കാരണം ആശുപത്രിയുടെ വീഴ്ചയാണെന്നാണ് കുടുംബം പറയുന്നു.</p>
<p>ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ശിവപ്രിയക്കേറ്റ അണുബാധക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. അണുബാധയെ തുടര്&#x200d;ന്നാണ് ശിവപ്രിയ മരിച്ചതെന്നാണ് ആശുപത്രിയുടെ വിശദീകരണം. കഴിഞ്ഞ 22നാണ് ശിവപ്രിയ എസ്എടി ആശുപത്രിയില്&#x200d; ആണ്&#x200d;കുഞ്ഞിന് ജന്മം നല്&#x200d;കിയത്. 24ന് ഡിസ്ചാര്&#x200d;ജ് ചെയ്ത് വീട്ടിലേക്ക് പോയി. ആ സമയത്ത് തനിക്ക് പനിയുള്ളതായി ശിവപ്രിയ ഡോക്ടറെ അറിച്ചിരുന്നതായി ബന്ധുകള്&#x200d; പറയുന്നു. എന്നാല്&#x200d; വീട്ടിലെത്തിയപ്പോള്&#x200d; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്&#x200d;ന്ന് എസ്.എ.ടിയില്&#x200d; 26ന് വീണ്ടും അഡ്മിറ്റ് ചെയ്യുകയായിരു ന്നു. പരിശോധനയില്&#x200d; അണുബാധ സ്ഥിരീകരിച്ചു. തുടര്&#x200d;ന്ന് ആരോഗ്യസ്ഥിതി മോശമായതിനാല്&#x200d; ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു ശിവപ്രിയ. തുടര്&#x200d;ന്നാണ് മരണം സംഭവിച്ചത്.</p>
<p>&nbsp;</p>
<p><img loading="lazy" class="alignnone size-medium wp-image-363372" src="https://cdn-1.chandrikadaily.com/wp-contents/uploads/2025/11/WhatsApp-Image-2025-11-12-at-3.53.16-PM-1-300x222.jpeg" alt="" width="300" height="222" srcset="https://www.chandrikadaily.com/wp-content/uploads/2025/11/WhatsApp-Image-2025-11-12-at-3.53.16-PM-1-300x222.jpeg 300w, https://www.chandrikadaily.com/wp-content/uploads/2025/11/WhatsApp-Image-2025-11-12-at-3.53.16-PM-1.jpeg 462w" sizes="(max-width: 300px) 100vw, 300px" />വേദനയായി വന്ദന</p>
<p>മലയാളികള്&#x200d; ഇന്നും വേദനയോടെ ഓര്&#x200d;ക്കുന്ന മുഖമാണ് ഡോ. വ ജനാദാസിന്റേത്. യുവ ഡോക്ടര്&#x200d; അതിക്രൂരമായി കൊല്ലപ്പെട്ടിട്ട് രണ്ടര വര്&#x200d;ഷം പിന്നിടുമ്പോഴും ആരോഗ്യപ്രവര്&#x200d;ത്തര്&#x200d;ക്കെതിരായ ആക്രമണം കേരളത്തില്&#x200d; സജീവ ചര്&#x200d;ച്ചയായി നിലനില്&#x200d;ക്കുന്നു.</p>
<p>2023 മെയ് 10നാണ് ഹൗസര്&#x200d; ജന്&#x200d; ഡോ. വന്ദനാദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്&#x200d; ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് തന്നെ ഇത്തരത്തിലൊരു കൊലപാതകം ആദ്യത്തേതയായിരുന്നു. ആശുപത്രികളില്&#x200d; രോഗികളുടെ ബന്ധുക്കളും ആരോഗ്യപ്രവര്&#x200d;ത്തകരും തമ്മില്&#x200d; സംഘര്&#x200d;ഷ മുണ്ടാകാറുണ്ടെങ്കിലും ഡോ. വന്ദനക്കെതിരായ ആക്രമണവും കൊലപാതകവും കേരളത്തില്&#x200d; കേട്ടു കേള്&#x200d;വി ഇല്ലാത്തതായിരുന്നു.<br />
പ്രതി സന്ദീപിനെ ലഹരിക്കടിമപ്പെട്ട നിലയില്&#x200d; പൊലീസ് വൈദ്യപരിശോധനക്കെത്തിച്ചതായിരുന്നു. പൊടുന്നനെ ഇയാള്&#x200d; അക്രമംസക്തനായി. ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്രികയെടുത്ത് ഇയാള്&#x200d; പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചു. ഡോ. വന്ദനദാസിനെ നെഞ്ചിലും മുതുകിലും മാരകമായി കുത്തി മുറിവേല്&#x200d;പ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായ ഡോ. വന്ദനദാസ് രണ്ടുമണിക്കൂറിനകം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡോ. വന്ദനയുടെ ശരീരത്തില്&#x200d; 17 മുറിവുകളുണ്ടായിരുന്നുവെന്നും നാലെണ്ണം ആഴത്തിലുള്ളവയാണെന്നും ശ്വാസകോശത്തില്&#x200d; ആഴത്തില്&#x200d; തുളച്ചുകയറിയ മുറിവാണ് മരണകാരണമെന്നുമായിരുന്നു പോസ്റ്റുമോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട്. ആക്രമണങ്ങളില്&#x200d; നിന്നും ആരോഗ്യപ്രവര്&#x200d;ത്തകരെ സംരക്ഷിക്കാന്&#x200d; നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നതില്&#x200d; സംസ്ഥാന സര്&#x200d;ക്കാരിന് സംഭവിച്ച ഗുരുതര വിഴ്ചയാണ് ഡോ. വന്ദനദാസിന്റെ കൊലപാതകം ഉള്&#x200d;പ്പെടെയുള്ള സംഭവങ്ങളിലേക്ക് നയിക്കുന്നതെന്നാണ് ആരോഗ്യപ്രവര്&#x200d;ത്തകര്&#x200d;ഉള്&#x200d;പ്പെടെയുള്ളവര്&#x200d; ചൂണ്ടിക്കാണിക്കുന്നത്.</p>
<p>&nbsp;</p>
<p>കാലില്&#x200d; മുറിവുമായി എത്തുന്നവരുടെ വിരലുകള്&#x200d; മുറിക്കുന്ന മെഡിക്കല്&#x200d; കോളജ്</p>
<p>സംസ്ഥാനത്തെ ആരോഗ്യ രംഗം നേ രിടുന്ന ഗുരുതര പ്രതിസന്ധിയുടെ മി കച്ച ഉദാഹരണമാണ് ആലപ്പുഴ മെഡിക്കല്&#x200d; കോളജ് ചികിത്സ പിഴവിനെ തുടര്&#x200d;ന്നുള്ള മരണം ഉള്&#x200d;പ്പെടെ കേരളത്തിന്റെ ആരോഗ്യ മേഖലയിലെ വിഴ്ചകള്&#x200d; എണ്ണിയെടുക്കാന്&#x200d; നിരവധിയുണ്ട് ആലപ്പുഴ മെഡിക്കല്&#x200d; കോളജിന്. കഴിഞ്ഞ മാസം കാലിന് മുറിവുമായി എത്തിയ യുവതിയുടെ വിരലുകള്&#x200d; മുറിച്ചെടുക്കാന്&#x200d; സാഹചര്യം വരെ ഇവിടെയുണ്ടായി. അരൂര്&#x200d; കുത്തിയനോട് മുഖപ്പില്&#x200d; സീനത്ത്(58)നാണ് ദുരനുഭവം ഉണ്ടായത്. വലതുകാലിലെ വിരലുകള്&#x200d;ക്ക് മുറുവുകള്&#x200d; ഉണ്ടായതിനെ തുടര്&#x200d;ന്ന് കഴിഞ്ഞ സെപ്തംബര്&#x200d; 27നാണ് സിനത്തിനെ മെഡിക്കല്&#x200d; കോളജിലെ ശസ്ത്രക്രീയ വിഭാഗത്തില്&#x200d; പ്രവേശിപ്പിച്ചത്.</p>
<p>20ന് ഇവരെ ശസ്ത്രക്രീയക്ക് പ്രവേശിപ്പിച്ചു. ഇതിനിടെ രോഗിയുടേയോ, ബന്ധുക്കളുടേയോ അനുമതിയില്ലാതെ വലതുകാലിലെ രണ്ടു വിരലുകള്&#x200d; മു റിച്ചു മാറ്റുകയായിരുന്നു. ശസ്ത്രകിയക്ക് ശേഷവും കാലിന്റെ വേദന മാറാതെ വന്നതിനെ തുടര്&#x200d;ന്ന് മുതിര്&#x200d;ന്ന ഡോക്ടരെത്തി പരിശോധിച്ചപ്പോഴാ ണ് വിരലുകള്&#x200d; മുറിച്ചുമാറ്റിയ വിവരം ബന്ധുക്കള്&#x200d; അറിയുന്നത്. ഡോക്ടറോട് ബന്ധുക്കള്&#x200d; വിഷയം തിരിക്ക പോള്&#x200d; സോറി പറഞ്ഞ് തടിയൂരാനാ ണ് ശ്രമിച്ചത്. ഗുരുതര പ്രമേഹരോഗ ബാധിതയായ സീനത്തിന്റെ വിരലുകള്&#x200d; മുറിച്ചു മാറ്റേണ്ടതാണെന്നാണ് ഡോക്ടര്&#x200d;മാരുടെ വാദം. ഇത് അം ഗീകരിച്ചാല്&#x200d; തന്നെ രോഗിയുടേയും ഒപ്പമുണ്ടായിരുന്ന മക്കളുടേയോ അനുമതിനില്ലാതെ എന്തിനാണ് വിരലുകള്&#x200d; മുറിച്ചതെന്ന ചോദ്യത്തിന് ആ ശുപത്രി അധികൃതര്&#x200d;ക്ക് ഉത്തരമില്ല. പ്രതിഷേധം കടുത്തതോടെ അന്വേഷണത്തിന് ഉത്തരവിട്ട് വിഷയത്തില്&#x200d; നിന്നും തടിയൂരാനാണ് ആ രോഗ്യവകുപ്പ് അധിക്യതരും ശ്രമിച്ചത്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>തുറന്നടിച്ചത് ഡോക്ടര്&#x200d; ഹാരിസ് ചിറയ്ക്കല്&#x200d;</p>
<p>തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ മെഡിക്കല്&#x200d; കോളജായ തിരുവനന്തപുരത്ത് ശസ്ത്രക്രിയ ഉപകരണങ്ങള്&#x200d; ഇല്ലാത്തതിന്റെ പേ രില്&#x200d; ചികിത്സ മുടങ്ങിയത് പുറം ലോകത്തോട് വിളിച്ചുപറഞ്ഞ ഡോ. ഹാരിസ് ഹസന്&#x200d; ചിറയ്ക്കല്&#x200d; സര്&#x200d;ക്കാരിന്റെ കണ്ണിലെ കരടായി. സത്യം വിളിച്ചുപറഞ്ഞ ഡോക്ടറെ വിടാതെ പിന്തുടര്&#x200d;ന്ന് പീഡിപ്പിക്കാനും ഭീഷണിപ്പെടുത്താനുമാണ് സര്&#x200d;ക്കാര്&#x200d; ശ്രമിച്ചത്. മകന്റെ പ്രായമുള്ള കുട്ടിയെ ശസ്ത്രക്രിയ നടത്താതെ തിരിച്ചയക്കേണ്ടി വന്നപ്പോഴാണ് അദ്ദേഹം പൊട്ടിത്തെറിച്ചത്. ഇപ്പോഴും ഡോക്ടര്&#x200d; പറയുന്നു: &#8216;തറയില്&#x200d; എങ്ങനെയാണ് രോഗിയെ കിടത്തുന്നത്.</p>
<p>എങ്ങനെ നിലത്ത് കി ടത്തി ചികിത്സിക്കാനാകും? നാടാകെ മെഡിക്കല്&#x200d; കോളജ് തുടങ്ങിയി ട്ട് കാര്യമില്ല. രോഗികള്&#x200d; സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പ്രാകൃതമായ നില വാരമാണ്. 1985 ല്&#x200d; ഞാന്&#x200d; എം.ബി. ബി.എസിന് പഠിക്കുന്ന കാലത്തു പോലും ഇത്രയും രോഗികളെ തറ യില്&#x200d; കിടത്തി ചികിത്സിക്കുന്ന സ്ഥിതി ഉണ്ടായിട്ടില്ല. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോള്&#x200d; ലോകം കൂടെനിന്നു. എന്നാല്&#x200d; ചില സഹപ്രവര്&#x200d;ത്തകര്&#x200d; ജയിലില്&#x200d; അടയ്ക്കാന്&#x200d; ശ്രമിച്ചു. ചിലര്&#x200d; ഡോക്ടര്&#x200d; മാരുടെ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവര്&#x200d;ത്തിച്ചു. വെള്ളി നാണയങ്ങള്&#x200d;ക്ക് വേണ്ടി സഹപ്രവര്&#x200d;ത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാന്&#x200d; ശ്രമിച്ചവരുണ്ട്. സഹപ്രവര്&#x200d;ത്തകനെ ജ യിലില്&#x200d; അയക്കാന്&#x200d; വ്യഗ്രതയുണ്ടായി. കാലം അവര്&#x200d;ക്കെല്ലാം മാപ്പ് നല്&#x200d;കട്ടെ. കഴിഞ്ഞ 30 വര്&#x200d;ഷത്തിലേറെ യായി കാണുന്നവരും ഒപ്പം പഠിച്ച വരും ഉള്&#x200d;പ്പെടെയുള്ള സഹപ്രവര്&#x200d;ത്തകര്&#x200d;. എന്തായാലും പിന്നില്&#x200d; നിന്നുള്ള കുത്ത് പ്രതീക്ഷിച്ചിരുന്നില്ല&#8217;.</p>
<p>&nbsp;</p>
<p>&nbsp;</p>
<p><img loading="lazy" class="alignnone size-medium wp-image-363367" src="https://cdn-1.chandrikadaily.com/wp-contents/uploads/2025/11/WhatsApp-Image-2025-11-12-at-3.53.17-PM-2-1-300x148.jpeg" alt="" width="300" height="148" srcset="https://www.chandrikadaily.com/wp-content/uploads/2025/11/WhatsApp-Image-2025-11-12-at-3.53.17-PM-2-1-300x148.jpeg 300w, https://www.chandrikadaily.com/wp-content/uploads/2025/11/WhatsApp-Image-2025-11-12-at-3.53.17-PM-2-1.jpeg 304w" sizes="(max-width: 300px) 100vw, 300px" />വയറ്റില്&#x200d; കത്രിക മറന്നു, വിഷബാധയേറ്റ കുഞ്ഞിന് ചികിത്സ ലഭിച്ചില്ല</p>
<p>ഏറ്റവും കൂടുതല്&#x200d; ആളുകള്&#x200d; ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്&#x200d; കോഉജ് പ്രശ്‌നങ്ങളുടേയും പ്രയാസങ്ങളുടേയും പടുകുഴിയിലാണ്. ശസ്ത്രക്രിയ സമയത്ത് വയറ്റില്&#x200d; കുത്രിക വച്ച് മറന്നതും പേ വിഷബാധയേറ്റ കുഞ്ഞിന് ചികിത്സ ലഭിക്കാതെ മരണത്തിന് കിഴടങ്ങിയതും ഐ.സി.യുവില്&#x200d; യുവതിയെ പീഡിപ്പിക്കാന്&#x200d; ശ്രമിച്ച ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതും ഒക്കെ വീഴ്ച്ചയുടെ തുടര്&#x200d;ക്കഥകളാണ്. ഹര്&#x200d;ഷിന എന്ന യുവതിയുടെ വയറ്റിലാണ് ശസ്ത്രക്രിയ സമയത്ത് കത്രിക മറന്നത്. നിരവധി സമര മുറകള്&#x200d; നടത്തിയിട്ടും യുവതിക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ല.</p>
<p>പുതിയ അത്യാഹിത വിഭാഗം കെട്ടിടത്തില്&#x200d; തുടര്&#x200d;ച്ചയായി തീപിടുത്തം ഉണ്ടായതും വിവാദം സൃഷിച്ചിരുന്നു. ആയിരങ്ങള്&#x200d; ചികിത്സക്ക് ആശ്രയിക്കുന്ന ആരോഗ്യ രംഗത്തെ ഈ സംവിധാനം ഉത്തരവാദിത്ത ബോധത്തോടെ കൊണ്ടുപോകാന്&#x200d; ഇവിടെ അധികാരികള്&#x200d; ഇല്ലേ എന്ന ചോദ്യമുയരുന്നു. കേന്ദ്ര സര്&#x200d;ക്കാരിന്റെ 195 കോടി ചെലവഴിച്ച് നിര്&#x200d;മ്മിച്ച പുതിയ അത്യാഹിത വിഭാഗം കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വര്&#x200d;ഷം ആവുന്നതിനു മുമ്പ് തീ പിടുത്തം ഉണ്ടായെങ്കില്&#x200d; അതില്&#x200d; നിര്&#x200d;മ്മാണത്തില്&#x200d; അപാകതയാണ് സൂചിപ്പിക്കുന്നത്. പുകയേറ്റ് നാലുപേരുടെ മരണത്തിന് കാരണമായ തീപിടുത്തം ഉണ്ടായിട്ടും വേണ്ട നടപടികള്&#x200d; സ്വീകരിച്ചില്ല എന്നതാണ് വീണ്ടും തീപിടുത്തം ഉണ്ടാകാന്&#x200d; കാരണമായത്. തുടരെ തുടരെ ഉണ്ടാകുന്ന അനാസ്ഥകള്&#x200d; ആശുപത്രിയുടെ അപാകതകള്&#x200d; വ്യക്തമാക്കുന്നു. ഇത്തരം കെടുകാര്യസ്ഥതക്കെതിരെ ശക്തമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ല. ആശുപത്രിക്കും രോഗികള്&#x200d;ക്കും ക്ഷേമത്തിനായുള്ള ആശുപത്രി വികസന സമിതി ഇതേവരെ വിളിച്ചുകൂട്ടിയിട്ടില്ല. ചികിത്സ തേടി എത്തുന്ന രോഗികള്&#x200d;ക്ക് പരിചരണം നല്&#x200d;കുന്നതിന് ആവശ്യമായ ഡോക്ടര്&#x200d;മാരും നഴ്സുമാരും അനുബന്ധ ജീവനക്കാരും ഇല്ല. പി.ജി ഡൊക്ടര്&#x200d;മാരുടേയും എണ്ണം കുറവാണ്. ഓര്&#x200d;പ്പറേഷന്&#x200d; ചെയ്തു കിട്ടുന്നതിന് വേണ്ടി ആയിരക്കിന് പേരാണ് കാത്ത് കിടക്കുന്നത്.</p>
<p>ചികിത്സ തേടുന്നവര്&#x200d; മിക്ക മരുന്നുകളും പുറമെ പോയി പണം മുടക്കിവാങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. വെന്റിലേറ്റര്&#x200d; പോലെയുള്ള ഉപകരണങ്ങളുടെ അഭാവത്തില്&#x200d; ജീവന്&#x200d; രക്ഷിക്കാന്&#x200d; പറ്റാത്ത അവസ്ഥയാണ്. രോഗികള്&#x200d;ക്ക് സൗകര്യം ചെയ്യാന്&#x200d; കഴിയാതെ വിര്&#x200d;പ്പുമുട്ടുമ്പോള്&#x200d; ആശുപത്രിക്കകത്ത് കാന്റീന്&#x200d; നടത്താനും മറ്റും റൂമുകള്&#x200d; അനുവദിക്കുന്നതില്&#x200d; ആക്ഷേപം ഉയരുന്നു. തീപിടുത്തം ഉണ്ടായ സ മയത്ത് സ്വകാര്യ ആസ്പത്രിയില്&#x200d; എത്തിച്ചവരില്&#x200d; പലരും വന്&#x200d; തുക മുടക്കിയാണ് സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സ തേടിയത്. മരുന്നും ഉപകരണങ്ങളും ആശുപത്രിയിലേക്ക് നല്&#x200d;കിയ വകയില്&#x200d; കമ്പനികള്&#x200d;ക്ക് കോടിക്കണക്കിന് രൂപ കുടിശ്ശികയാണ്. ഉപകരണങ്ങള്&#x200d; വിതരണം നിര്&#x200d;ത്തിയതിനാല്&#x200d; അവ ഇല്ലാത്തതിനാല്&#x200d; ഹൃദ്രോഗികള്&#x200d;ക്ക് വേണ്ടിയുള്ള കാത്ത് ലാബ് അടച്ചിട്ടിരിക്കയാണ്. ശമ്പള ആനുകൂല്യങ്ങള്&#x200d; ലഭിക്കാത്തതിനാല്&#x200d; ഡോക്ടര്&#x200d;മാര്&#x200d; സമരത്തിലാണ്. ആശുപത്രിയില്&#x200d; ആവശ്യത്തിന് മരുന്നില്ലാത്തതിനാല്&#x200d; ജനം പുറമേ പോയി വാങ്ങേണ്ടിവരികയാണ്. ധര്&#x200d;മ്മാശുപത്രി എന്ന പേരല്ലാതെ ജനത്തിന് ചികിത്സ ലഭ്യമാവണമെങ്കില്&#x200d; വന്&#x200d; തുകയുമായി ആസ്പത്രിയില്&#x200d; എത്തിയേ മതിയാവൂ.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arogya-keralam-on-ventilator.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നമ്മളും കുറ്റക്കാരാണ്</title>
		<link>https://www.chandrikadaily.com/we-are-guilty-too.html</link>
					<comments>https://www.chandrikadaily.com/we-are-guilty-too.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 28 Oct 2025 09:29:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrika daily]]></category>
		<category><![CDATA[DIRECTOR BLESSY]]></category>
		<category><![CDATA[gaza]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360697</guid>

					<description><![CDATA[യുദ്ധം ഗസ്സയിലാണെങ്കിലും 
യുക്രയിനിലാണെങ്കിലും എവിടെയാണെങ്കിലും അതിന്റെ രാഷ്ട്രിയം എന്തുതന്നെയാണെങ്കിലും ഇതൊന്നും അറിയാത്തവരുടെ ജീവിതങ്ങളാണ് നഷ്ടമാവുന്നത്.]]></description>
										<content:encoded><![CDATA[<p>പി.ഇസ്മായില്&#x200d;</p>
<p>ഗസ്സക്കുവേണ്ടിയുള്ള പോരാട്ടത്തില്&#x200d; ഇന്ത്യന്&#x200d; ശബ്ദം നേര്&#x200d;ത്തുപോകുന്നുവോ ?</p>
<p>യുദ്ധത്തെ കുറിച്ചു വായിച്ചറിയുകയും ടെലിവിഷനുകളിലെയും ചാനലുകളിലെയും ദൃശ്യങ്ങള്&#x200d; കാണുകയും മാത്രം ചെയ്തിട്ടുള്ള നമുക്ക് യുദ്ധം വെച്ചുനിട്ടുന്ന നഷ്ടവും വേദനയും വേര്&#x200d;പാടുമെല്ലാം വളരെ അന്യമായ ഒരു &#8216;ഷോ&#8217; മാത്രമാണ്. നാം അനുഭവിക്കാത്തതെല്ലാം നമ്മളെ സംബന്ധിച്ച് കെട്ടുകഥകളാണ്. അത് കൊണ്ടാണ് മറ്റുള്ളവരുടെ വേദന നമ്മുടെ വേദന അല്ലാതായി മാറുന്നത്. യുദ്ധം ഗസ്സയിലാണെങ്കിലും<br />
യുക്രയിനിലാണെങ്കിലും എവിടെയാണെങ്കിലും അതിന്റെ രാഷ്ട്രിയം എന്തുതന്നെയാണെങ്കിലും ഇതൊന്നും അറിയാത്തവരുടെ ജീവിതങ്ങളാണ് നഷ്ടമാവുന്നത്. എന്ന തിരിച്ചറിവ് ഇല്ലാതെ പോവുവെന്നത് ഏറെ നിര്&#x200d;ഭാഗ്യകരമാണ്.</p>
<p>ഫലസ്തീനിലെ യുദ്ധത്തിന് പിന്നില്&#x200d; ഒരു വലിയ ചരിത്രമുണ്ട്. അതിന്റെ പശ്ചാത്തലവും രാഷ്ട്രീയവും ഏറെ ചര്&#x200d;ച്ചചെയ്യപ്പെട്ടതാണ്. എന്നാല്&#x200d; യുദ്ധം ഒന്നിനും സമാധാനമാവുന്നില്ല എന്നത് യാഥാര്&#x200d;ഥ്യമാണ്. ലോകം ഒരുപാട് പുരോഗതിയിലുടെ, വളര്&#x200d;ച്ചയിലൂടെ അറിവിലൂടെ മുന്നേറുമ്പോഴും മനുഷ്യ മനസുകള്&#x200d; മാത്രം മാറ്റങ്ങളില്ലാതെ അതിനിഗൂഢമാവുകയും സ്വന്തം നിലനില്&#x200d;പ്പിനായി സ്വന്തം സമുഹം, സ്വന്തം ജാതി, സ്വന്തം വര്&#x200d;ഗം, സ്വന്തം നാട് എന്ന അതിരുകള്&#x200d;ക്കുള്ളില്&#x200d; വിക്കാന്&#x200d; പ്രേരിപ്പിക്കുകയുമാണ്. ലോക തലത്തില്&#x200d; വര്&#x200d;ഗിയതയും ആധിപത്യങ്ങളും ഉണ്ടായ ഘട്ടങ്ങളിലെല്ലാം അതിനെതിരെ ശബ്ദമുയര്&#x200d;ത്താന്&#x200d; ദൈവദൂതന്&#x200d;മാര്&#x200d; പ്രത്യക്ഷപ്പെട്ടിരുന്നിരുന്നുവെന്നാണ് ചരിത്രം നമ്മളോട് സംസാരിക്കുന്നത്. </p>
<p>പക്ഷേ ഇന്ന് ഗസ്റ്റയിലെ അനീതിയോട് വലിയ അകലത്തില്&#x200d; ഇരിക്കുന്ന നമുക്കിടയിലെ ചെറിയ ശബ്ദങ്ങള്&#x200d; പോലും ഉച്ചത്തിലാക്കാന്&#x200d; കഴിയുന്നില്ല. ഭയമാണ് അതിന് കാരണം.ഭരണകൂടങ്ങളോടുള്ള ഭയം, നിലനില്&#x200d;പ്പിനോടുള്ള ഭയം സ്വന്തത്തോടുള്ള ഭയം. ആ ഭയങ്ങള്&#x200d; കൊണ്ടാണ് പലപ്പോഴും നമ്മുടെ പ്രതികരണങ്ങള്&#x200d; നഷ്ടപ്പെടുന്ന സ്ഥിതിവിശേഷങ്ങള്&#x200d; ഉണ്ടാവുന്നത്. ഞാനുള്&#x200d;പ്പെടുന്ന കലാകാരന്മാരും പ്രതികരണത്തെ ഭയപ്പെടുകയാണ്. ധൈര്യകുറവല്ല. മറിച്ച് ധൈര്യത്തെ മൂടുന്ന ഭയമാണ് പ്രശനം. ഗള്&#x200d;ഫില്&#x200d; നടന്ന സൈമ അവാര്&#x200d;ഡ് ദാന ചടങ്ങില്&#x200d; ബെസ്റ്റ് ഫിലിം ഡയറക്ടര്&#x200d; എന്ന നിലയില്&#x200d; പങ്കെടുത്തപ്പോള്&#x200d; മഹാ ദാജ എന്ന സൂപ്പര്&#x200d;ഹിറ്റ് സിനിമയുടെ സംവിധായകന്&#x200d; ഭക്ഷണം കഴിക്കുന്നതിനിടയില്&#x200d; എന്നോട് ചോദിച്ചു. </p>
<p>നാഷണല്&#x200d; വാര്&#x200d;ഡ് കിട്ടാതെ പോയപ്പോള്&#x200d; നിങ്ങള്&#x200d; സോഫ്റ്റായിട്ടാണല്ലോ പ്രതികരിച്ചത്. ഞാന്&#x200d; മറുപടിയായി പറഞ്ഞു.എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ല എന്നെനിക്കറിയാം. സ്വസ്ഥത നഷ്ടമാവും. ഈഡിയുടെ വേട്ടയാടലും പ്രതീക്ഷിക്കാം. ഇങ്ങിനെയുള്ള രാഷ്ടീയ സാഹചര്യങ്ങള്&#x200d; മൂലം കലാകാരന്മാര്&#x200d; പോലും മൗനം പാലിക്കാന്&#x200d; നിര്&#x200d;ബന്ധിതരാവുകയാണ്. </p>
<p>വിശപ്പും ദാഹവും ഒറ്റപ്പെടലുകളും ആവിഷ്‌ക്കരിച്ച ആടുജീവിതത്തിന്റെ സംവിധായകള്&#x200d; എന്ന നിലയില്&#x200d; സമാന സാഹചര്യത്തില്&#x200d; കഴിയുന്ന ഗസ്സയിലെ കുട്ടികളുടെ തീരാദുരിതത്തെ കുറിച്ചുള്ള ആകുലതകള്&#x200d;.?</p>
<p>കുഞ്ഞുങ്ങളെ കുറിച്ച് എന്തിന് സംസാരിക്കുന്നു എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. എല്ലാ മനുഷ്യരും കുഞ്ഞായി ജനിച്ച് ബാല്യത്തിലൂടെ കടന്നുവന്നവരാണ്. മതവും ജാതിയും രാഷ്ട്രീയവുമെല്ലാം അവനിലേക്ക് വരുന്നത് വളര്&#x200d;ച്ചയുടെ പ്രതൃകഘട്ടത്തില്&#x200d; മാത്രമാണ്. അതുവരെയും അവന്&#x200d; ഏത് മതത്തിലും ജാതിയില്&#x200d; പെട്ടവനാണെങ്കില്&#x200d; പോലും അവന്റെയുള്ളില്&#x200d; അതൊന്നും അറിയാതെ നിഷ്‌കളങ്കമായി എല്ലാവരെയും ഒരേ പോലെ കാണുന്ന തരത്തിലുള്ള ജീവിതരീതിയിലൂടെയാണ് കടന്നുപോവുന്നത്. അങ്ങിനെയുള്ള പിഞ്ചുമനസ്സുകളുടെ നിലക്കാത്ത ആര്&#x200d;ത്തനാദങ്ങളാണ് രണ്ടു വര്&#x200d;ഷമായി ഗസ്സയില്&#x200d; നിന്നും കേള്&#x200d;ക്കുന്നത്.</p>
<p>കൊല്ലപ്പെട്ട കുട്ടികളുടെ പേരുകള്&#x200d; തെരുവുകളില്&#x200d; മുഴങ്ങി കേട്ടപ്പോള്&#x200d; ആരുടെ നെഞ്ചൊക്കെ പിടഞ്ഞു, ആര്&#x200d;ക്കൊക്കെ നെഞ്ചുനുള്ളില്&#x200d; കനല്&#x200d; കത്തി എന്നുള്ളത് ഒരു ചോദ്യമാണ്. വളരെ ഉച്ചത്തിലുള്ള നിലവിളിയില്&#x200d; എത്ര ഉച്ചത്തില്&#x200d; പ്രതികരണങ്ങള്&#x200d; ഉയര്&#x200d;ന്നുവെന്നതും നാം ഓരോരുത്തരും സ്വന്തത്തോട് ചോദിക്കേണ്ടതുണ്ട്. വെടിനിര്&#x200d;ത്തലുകള്&#x200d; പലപ്രാവശ്യമുണ്ടായതിന് ശേഷവും നാം പാലിക്കുന്ന നിശബ്ദത മൂലമാണ് കൊലകള്&#x200d; തുടരുന്നത്.</p>
<p>ആടുജീവിതം സിനിമയിലെ യുദ്ധവിരുദ്ധ ധാനത്തിന്റെ പിറവിക്ക് പിന്നിലെ ആലോചനകള്&#x200d;</p>
<p>2024 ല്&#x200d; പുറത്തിറങ്ങിയ ആടുജീവിതം സിനിമയുടെ പ്രമോഷന്&#x200d; വീഡിയോയെ കുറിച്ച് ചിന്തിച്ചപ്പോള്&#x200d; എ ആര്&#x200d; റഹ്‌മാനുമായി ജീവിതത്തെ പ്രതീക്ഷയോടെ കാണാന്&#x200d; കഴിയുന്ന ഒരു പാട്ടിനെ കുറിചുള്ള ആലോചനകള്&#x200d; പങ്കുവെച്ചു. അത് സിനിമയില്&#x200d; ഉള്&#x200d;പ്പെടുത്തണമെന്നും വിചാരിച്ചി രുന്നു. അവിടെ നിന്നും മാറി &#8216;ഹോപ്പ്&#8217; എന്ന സോങ്ങില്&#x200d; എത്തുകയുണ്ടായി. ഇതിനകം ലക്ഷങ്ങളാണ് ഇത് കണ്ടു കഴിഞ്ഞത്. പാട്ടില്&#x200d; സംഗീതമൊക്കെ വരുന്നതിന് മുമ്പ് വലിയൊരു ദൃശ്യമുണ്ട്. ഒരു കുഞ്ഞും പാട്ടുകാരനും തമ്മിലുള്ള ബന്ധത്തെ കുറിച്ചു പറയുന്ന കഥയാണത്. വലിയൊരു യുദ്ധക്കളത്തില്&#x200d; നിന്ന് ഓടിയൊളിച്ച് യുദ്ധം അരുതെന്ന് അറബിയിലെഴുതിയ മതിലിനോട് ചേര്&#x200d;ന്നു നില്&#x200d;ക്കുന്ന കുഞ്ഞിനെ രക്ഷപെടുത്തി കൊണ്ട് വരുന്ന ഈ രംഗം ആവിഷ്‌കരിക്കുമ്പോള്&#x200d; എന്റെ മനസ്സ് ഫലസ്തിനൊപ്പമോ യുക്രയ്‌നൊപ്പമോ എന്നതായിരുന്നില്ല മറിച്ച് യുദ്ധത്തില്&#x200d; നഷ്ടപെടുന്ന ജീവിതങ്ങള്&#x200d;ക്കൊപ്പമാണ് അന്നും ഇന്നും എന്നും.</p>
<p>നസ്സക്ക് അനുകൂലമായുള്ള ചിന്തകള്&#x200d; രൂപപ്പെടുത്തതില്&#x200d; സ്വാധീനം ചെലുത്തിയ സിനിമകള്&#x200d;</p>
<p>ഈ വര്&#x200d;ഷത്തെ വെനീസ് ചലച്ചിത്രമേളയില്&#x200d; സില്&#x200d;വര്&#x200d; ലയണ്&#x200d; പുരസ്‌കാരം നേടിയ സിനിമയാണ് &#8216; ദി വോയ്സ് ഓഫ് ഹി ദ് റജബ്&#8217;. ഇസ്രാഈല്&#x200d; ആക്രമണത്തില്&#x200d; നിന്നും രക്ഷതേടി കുടുംബങ്ങള്&#x200d;ക്കൊപ്പം പലായനം ചെയ്ത ആറുവയസ്സുകാരി ഹിറജബിന്റെ കഥയാണ് സിനിമയുടെ ഉ ള്ളടക്കം. ഇവര്&#x200d; സഞ്ചരിച്ച കാറിന് നേരെ ഇസ്രാഈല്&#x200d; സൈന്യം വെടിവെച്ചു. കുഞ്ഞുങ്ങളടക്കം മൂന്നുപേര്&#x200d; തല്&#x200d;ക്ഷണം മരിച്ചു. തന്റെ ജീവന്&#x200d; രക്ഷപെടുത്താനായി മാതാവിനോടും റെഡ്ക്രോസ് അധികൃതരോടും ഹിന്ദ് ഫോണില്&#x200d; സംസാരിക്കുന്നു. രക്ഷപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങള്&#x200d; പരാജയപ്പെട്ടു. അവസാനമായി ഹിന്ദ് സംസാരിച്ച വാക്കുകള്&#x200d; സിനിമയില്&#x200d; ഉള്&#x200d;പ്പെടുത്തിയിരുന്നു. ഈ ശബ്ദം ഉള്&#x200d;പ്പെട്ട സിനിമയുടെ പ്രദര്&#x200d;ശനം കഴിഞ്ഞപ്പോള്&#x200d; പ്രേക്ഷകരുടെ കയ്യടി ഇരുപത്തിമൂന്ന് മിനുട്ട്‌വരെയാണ് നീണ്ടത്. ഇങ്ങിനെയുള്ള സിനിമകള്&#x200d; ഫലസ്തിന്റെ യാഥാര്&#x200d;ത്ഥ്യങ്ങള്&#x200d; ലോകത്തെ ബോധിപ്പിക്കാന്&#x200d; സഹായിക്കും. ഇരുട്ടിന്റെ നിശബ്ദതയില്&#x200d; നിന്നുള്ള പ്രകീര്&#x200d;ത്തനങ്ങളെ ലോകമെമ്പാടും ചര്&#x200d;ച്ച ചെയ്യുമ്പോള്&#x200d; നമുക്ക് ഉച്ചത്തില്&#x200d; സംസാരിക്കാനോ കയ്യടിക്കാനോ നിലവിളിക്കാനോ കുവാനോ പ്രതിഷേധിക്കാനോ കഴിയാതന്തെന്ന ചോദ്യത്തിന് ഉത്തരം നല്&#x200d;കാന്&#x200d; കൂടി കഴിയേണ്ടതുണ്ട്.</p>
<p>ഇസ്രാഈല്&#x200d; ഫിലിം കള്&#x200d;ച്ചറല്&#x200d; ഫെസ്റ്റിലേക്കുള്ള ക്ഷണം നിരസിച്ചു കൊണ്ടുള്ള രാഷ്ട്രീയ ബോധ്യത്തിനു പിന്നില്&#x200d;</p>
<p>വരുന്ന ഡിസംബര്&#x200d; മാസത്തില്&#x200d; ഇസ്രാഈലില്&#x200d; വെച്ച് നടക്കുന്ന ഫിലിം കള്&#x200d;ച്ചര്&#x200d; ഫെസ്റ്റ് വെലലില്&#x200d; പങ്കെടുക്കാനാണ് എനിക്ക് ക്ഷണം ലഭിച്ചത്. ഡല്&#x200d;ഹിയിലെ ഇസ്രാഈല്&#x200d; എംബസ്സി മുഖാന്തരമാണ് ക്ഷണം ലഭിച്ചത്. ഇന്ത്യയില്&#x200d; നിന്നും പത്തോളം പേര്&#x200d;ക്ക് ഇവ്വിധം ക്ഷണം ലഭിച്ചതായി മന സ്റ്റിലാക്കുന്നു. സംഘര്&#x200d;ഷം നിലനില്&#x200d;ക്കുന്ന സാഹചര്യത്തില്&#x200d; അവിടെ നടക്കുന്ന രാഷ്ട്രീയ ചര്&#x200d;ച്ചകള്&#x200d; ഏത് വിധത്തിലായിരിക്കും എന്നു ഉത്തമബോധ്യമുള്ളതിനാല്&#x200d; തന്നെ എംബസി അധികൃതരോട് താല്&#x200d;പര്യകുറവ് അറിയിച്ചു. പ്രധിനിധികള്&#x200d;ക്കായി അയച്ച ബയോഡാറ്റ വിശദിക രണത്തില്&#x200d; ഫലസ്തീന്&#x200d;, പാക്കിസ്താന്&#x200d;, ടര്&#x200d;ക്കി,അല്&#x200d;ജീറിയ, തുടങ്ങിയ രാജ്യങ്ങള്&#x200d; സന്ദര്&#x200d;ശിച്ചിരുന്നോ എന്ന ചോദ്യത്തിലെ ഉള്ളിലിരിപ്പും മനസ്സിലായത് കൊണ്ട് തന്നെയാണ് ക്ഷണം നിരസിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/we-are-guilty-too.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓര്‍മ്മയുടെ ചുമരിലെ ചന്ദ്രിക കലണ്ടര്‍</title>
		<link>https://www.chandrikadaily.com/1973-chandrika-calender-in-a-shop1.html</link>
					<comments>https://www.chandrikadaily.com/1973-chandrika-calender-in-a-shop1.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 06 Oct 2025 13:22:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[calender]]></category>
		<category><![CDATA[chandrika daily]]></category>
		<category><![CDATA[Facebook post]]></category>
		<category><![CDATA[sayyid munavarali shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357154</guid>

					<description><![CDATA[ചന്ദ്രികയും മലയാളിയും തമ്മിലുള്ള ബന്ധം വളരെ ആഴമേറിയതാണ്. അതിന് തെളിവാണ് ഈ ചിത്രം. മേലാറ്റൂരിലെ ഒരു ആധാരം എഴുത്ത് ഓഫീസില്‍ ഇപ്പോഴുമുണ്ട് ഒരു ചന്ദ്രിക കലണ്ടര്‍. ഈ വര്‍ഷത്തേയൊ കഴിഞ്ഞ വര്‍ഷത്തേതോ അല്ല അത്, 1973ലെ ചന്ദ്രിക കലണ്ടര്‍. &#8216;ഓര്‍മ്മയുടെ ചുമരിലെ ചന്ദ്രിക കലണ്ടര്‍&#8217; എന്ന തലക്കെട്ടോടു കൂടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്കില്‍ ചിത്രം പങ്കുവച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഓര്‍മ്മയുടെ ചുമരിലെ ചന്ദ്രിക കലണ്ടര്‍ മേലാറ്റൂരിലെ ആധാരം എഴുത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>ചന്ദ്രികയും മലയാളിയും തമ്മിലുള്ള ബന്ധം വളരെ ആഴമേറിയതാണ്. അതിന് തെളിവാണ് ഈ ചിത്രം. മേലാറ്റൂരിലെ ഒരു ആധാരം എഴുത്ത് ഓഫീസില്&#x200d; ഇപ്പോഴുമുണ്ട് ഒരു ചന്ദ്രിക കലണ്ടര്&#x200d;. ഈ വര്&#x200d;ഷത്തേയൊ കഴിഞ്ഞ വര്&#x200d;ഷത്തേതോ അല്ല അത്, 1973ലെ ചന്ദ്രിക കലണ്ടര്&#x200d;. &#8216;ഓര്&#x200d;മ്മയുടെ ചുമരിലെ ചന്ദ്രിക കലണ്ടര്&#x200d;&#8217; എന്ന തലക്കെട്ടോടു കൂടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്കില്&#x200d; ചിത്രം പങ്കുവച്ചത്.</p>
<p><img loading="lazy" class="alignnone size-full wp-image-357157" src="https://cdn-1.chandrikadaily.com/wp-contents/uploads/2025/10/Untitled-1-37.jpg" alt="" width="454" height="600" srcset="https://www.chandrikadaily.com/wp-content/uploads/2025/10/Untitled-1-37.jpg 454w, https://www.chandrikadaily.com/wp-content/uploads/2025/10/Untitled-1-37-227x300.jpg 227w" sizes="(max-width: 454px) 100vw, 454px" /></p>
<p><strong>ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം</strong></p>
<p>ഓര്&#x200d;മ്മയുടെ ചുമരിലെ ചന്ദ്രിക കലണ്ടര്&#x200d;<br />
മേലാറ്റൂരിലെ ആധാരം എഴുത്ത് ഓഫീസിന്റെ ചുമരില്&#x200d; ഇന്നും തൂങ്ങിയിരിക്കുന്നു അര നൂറ്റാണ്ട് പഴക്കമുള്ള ചന്ദ്രിക കലണ്ടര്&#x200d;.<br />
കാലം മാറുന്നു, തലമുറകള്&#x200d; മാറുന്നു, എന്നാല്&#x200d; ചില ഓര്&#x200d;മ്മകള്&#x200d; കാലത്തിന്റെ മഹാ പ്രവാഹത്തില്&#x200d; പോലും അപ്രത്യക്ഷമാകാറില്ല.<br />
മേലാറ്റൂരിലെ ഡോ. നസീറലിയുടെ ആധാരം എഴുത്ത് ഓഫീസില്&#x200d; ഇന്നും തൂങ്ങിയിരിക്കുന്നു ഒരു വിലപ്പെട്ട സ്മാരകം 1973ലെ ചന്ദ്രിക കലണ്ടര്&#x200d;.<br />
അന്ന് മുതല്&#x200d; ഇന്നുവരെ, അതായത് അര നൂറ്റാണ്ടിലേറെയായി, ആ കലണ്ടര്&#x200d; ആ ഓഫീസിന്റെ ചുമരില്&#x200d; സ്ഥാനം പിടിച്ചിരിക്കുന്നു. മഷി അല്പം മങ്ങിയിട്ടുണ്ടെങ്കിലും, പേജുകള്&#x200d; ദ്രവിച്ചിട്ടുണ്ടെങ്കിലും ഡോ. നസീറലി അതിനെ സൂക്ഷിച്ചിരിക്കുന്നു അതീവ കരുതലോടെ. &#8221;ഇത് വെറും കലണ്ടര്&#x200d; അല്ല, ഒരു കാലഘട്ടത്തിന്റെ സാക്ഷിയാണ്,&#8221; എന്നാണ് അദ്ദേഹം പുഞ്ചിരിയോടെ പറയുന്നത്.<br />
1973 ഏപ്രില്&#x200d; 2-ന് മേലാറ്റൂരില്&#x200d; റജിസ്റ്റര്&#x200d; ഓഫീസ് ആരംഭിച്ച സമയത്ത് തന്നെ, ആധാരം എഴുത്ത് ഓഫീസും പ്രവര്&#x200d;ത്തനം തുടങ്ങി. തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ സഹോദരി പുത്രനായ കുഴിക്കാടന്&#x200d; അബ്ദുസമദും, പിതൃസഹോദരനായ അലവിക്കുട്ടിയും ചേര്&#x200d;ന്നാണ്.<br />
ആ കാലത്ത് വീടുകളിലും കടകളിലും, ഏറ്റവും കൂടുതല്&#x200d; പ്രചാരത്തിലുണ്ടായിരുന്ന കലണ്ടര്&#x200d; ചന്ദ്രികയുടേതായിരുന്നു. അതിനാല്&#x200d;തന്നെ ഓഫീസ് തുറന്ന ആദ്യവര്&#x200d;ഷം തന്നെ ചന്ദ്രിക കലണ്ടര്&#x200d; ചുമരില്&#x200d; കയറി. ഡോ.നസീറലി ഓര്&#x200d;ത്തെടുക്കുന്നു. പിന്നീട് രണ്ടിടങ്ങളില്&#x200d; നിന്ന് ഓഫീസ് മാറി നിലവിലെ ഓഫീസിലേക്ക് മാറിയപ്പോഴും ചന്ദ്രികയെ കൈവിട്ടില്ല.<br />
അത് തിയ്യതി അറിയാന്&#x200d; മാത്രം ഉപയോഗിച്ചതായിരുന്നില്ല, ദിവസങ്ങളോടൊപ്പം ജീവിതവും കാണാന്&#x200d; അതിലൂടെ കഴിഞ്ഞിരുന്നു,<br />
1973 മുതല്&#x200d; ഇന്നുവരെ പ്രസിദ്ധീകരിച്ച വിവിധ വര്&#x200d;ഷങ്ങളിലെ കലണ്ടറുകള്&#x200d; ഇന്നും അദ്ദേഹത്തിന്റെ ഓഫീസില്&#x200d; സൂക്ഷിച്ചിരിക്കുന്നു. പഴയ മലയാളലിപിയുടെയും പരമ്പരാഗത രൂപകല്പനയുടെയും സൗന്ദര്യം സംരക്ഷിച്ചിരിക്കുന്ന ആ ശേഖരം, ഇന്നലെകളിലേക്ക് തിരിച്ചുപോകാന്&#x200d; പ്രേരിപ്പിക്കുന്നു.<br />
ഇന്നും ചന്ദ്രികയുടെ കലണ്ടര്&#x200d; അവിടെ തൂങ്ങി കിടക്കുമ്പോള്&#x200d;, ഒരു പത്രത്തിന്റെ യാത്രയും, ഒരു കാലത്തിന്റെ ആത്മാവും അതിനൊപ്പം നിലകൊള്ളുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1973-chandrika-calender-in-a-shop1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദ്യാഭ്യാസത്തിന്റെ പവിത്രത നശിപ്പിക്കരുത്</title>
		<link>https://www.chandrikadaily.com/1dont-destroy-the-sanctity-of-education.html</link>
					<comments>https://www.chandrikadaily.com/1dont-destroy-the-sanctity-of-education.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 07 Mar 2025 07:08:12 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[chandrika daily]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[education]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332918</guid>

					<description><![CDATA[വിദ്യാഭ്യാസത്തിന്റെ പവിത്രത നമ്മുടെ രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഭ്യാസവും പരിക്ഷകളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്&#x200d; പോലെയാണ്. അവ പരസ്പര പൂരകങ്ങളാണ്. ഒന്ന് മറ്റൊന്നിനെ മെച്ചപ്പെടുത്തുന്നതാണ്. ഇക്കാര്യങ്ങളെല്ലാം പരീക്ഷ നടത്തിപ്പിന് ഉത്തരവാദപ്പെട്ടവര്&#x200d;ക്കെല്ലാം ബോധ്യമുണ്ടാകേണ്ടതുമാണ്. ദൗര്&#x200d;ഭാഗ്യകരമെന്ന് പറയട്ടെ, നമ്മുടെ വിദ്യാഭ്യാസ വകുപ്പ് പരീക്ഷയെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. കുട്ടികളുടെ ഭാവി തന്നെ അവതാളത്തിലാക്കുന്ന താളത്തിലാക്കുന്ന സമീപനമാണ് വകുപ്പില്&#x200d; നിന്നുണ്ടാകുന്നത്. പിണറായി സര്&#x200d;ക്കാറിലെ മറ്റു വകുപ്പുകളെ പോലെ വിദ്യാഭ്യാസ വകുപ്പും നാഥനില്ലാ കളരിയാണ്. അവിടെ തോന്നിയപോലെയൊക്കെയാണ് കാര്യങ്ങള്&#x200d; നടക്കുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>വിദ്യാഭ്യാസത്തിന്റെ പവിത്രത നമ്മുടെ രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഭ്യാസവും പരിക്ഷകളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്&#x200d; പോലെയാണ്. അവ പരസ്പര പൂരകങ്ങളാണ്. ഒന്ന് മറ്റൊന്നിനെ മെച്ചപ്പെടുത്തുന്നതാണ്. ഇക്കാര്യങ്ങളെല്ലാം പരീക്ഷ നടത്തിപ്പിന് ഉത്തരവാദപ്പെട്ടവര്&#x200d;ക്കെല്ലാം ബോധ്യമുണ്ടാകേണ്ടതുമാണ്. ദൗര്&#x200d;ഭാഗ്യകരമെന്ന് പറയട്ടെ, നമ്മുടെ വിദ്യാഭ്യാസ വകുപ്പ് പരീക്ഷയെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. കുട്ടികളുടെ ഭാവി തന്നെ അവതാളത്തിലാക്കുന്ന താളത്തിലാക്കുന്ന സമീപനമാണ് വകുപ്പില്&#x200d; നിന്നുണ്ടാകുന്നത്. പിണറായി സര്&#x200d;ക്കാറിലെ മറ്റു വകുപ്പുകളെ പോലെ വിദ്യാഭ്യാസ വകുപ്പും നാഥനില്ലാ കളരിയാണ്. അവിടെ തോന്നിയപോലെയൊക്കെയാണ് കാര്യങ്ങള്&#x200d; നടക്കുന്നത്. ഒന്നിനും ഒരു വ്യവസ്ഥയില്ല. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇയ്യിടെയുണ്ടായ ചോദ്യപേപ്പര്&#x200d; ചോര്&#x200d;ച്ച. പത്താം ക്ലാസിന്റെയും പ്ലസ് വണ്ണിന്റെയും ക്രിസ്മസ് പരീക്ഷാ ചോദ്യ ക്കടലാസുകളാണ് എം.എസ് സൊല്യൂഷന്&#x200d;സ് യുട്യൂബ് ചാനലിലൂടെ ചോര്&#x200d;ന്നത്. എന്നാല്&#x200d; അതിനെ ന്യായീകരിക്കുന്ന സമീപനമാണ് വിദ്യാഭ്യാസ മന്ത്രിയില്&#x200d;നിന്നും വകുപ്പില്&#x200d; നിന്നുമുണ്ടായത്. ചോദ്യപേപ്പര്&#x200d; ചോര്&#x200d;ന്നിട്ടില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ അവകാശവാദം. വളരെ ലാഘവത്തോടെയായിരുന്നു സംഭവത്തെ വിദ്യാഭ്യാസ വകുപ്പ് സമീപിച്ചത്. എന്നാല്&#x200d; ഇന്നലെ ഹൈക്കോടതിക്കുതന്നെ വകുപ്പിനെതിരെ വടി എടുക്കേണ്ടി വന്നു. ചോദ്യപേപ്പര്&#x200d; ചോര്&#x200d;ന്നത് പരീക്ഷാ പ്രക്രിയയിലും വിദ്യാര്&#x200d;ഥികളിലും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് വിദ്യാഭ്യാസ വകുപ്പിന് പാഠമാകേണ്ടതുണ്ട്. പരീക്ഷയുടെ പവിത്രത നിലനിര്&#x200d;ത്തണമെന്നും ചോദ്യപേപ്പര്&#x200d; ചോര്&#x200d;ന്നിട്ടുണ്ടെങ്കില്&#x200d; ഉറവിടം കണ്ടു പിടിക്കണമെന്നും എം.എസ് സൊല്യൂഷന്&#x200d; സി.ഇ.ഒയുടെ മുന്&#x200d;കൂര്&#x200d; ജാമ്യം നിഷേധിച്ച ഉത്തരവില്&#x200d; കോടതി പറഞ്ഞത് സര്&#x200d;ക്കാറിനുള്ള മുന്നറിയിപ്പാണ്.</p>
<p>പൊതു വിദ്യാലയങ്ങളിലെ പരീക്ഷകളുടെ വിശ്വാസ്യത തകര്&#x200d;ക്കുന്ന തരത്തില്&#x200d; ചോദ്യപേപ്പറുകള്&#x200d; ചോരുന്ന സംഭവം ഗൗരവത്തോടെയാണ് കാണേണ്ടത്. ചോദ്യക്കടലാസ് ചോര്&#x200d;ത്തിയ മലപ്പുറത്തെ സ്വകാര്യ സ്‌കൂളിലെ പ്യൂണ്&#x200d; അബ്ദുല്&#x200d; നാസറിന്റെ അറസ്റ്റോടെ ചോദ്യപേപ്പര്&#x200d; ചോര്&#x200d;ന്നിട്ടില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഹൈക്കോടതിയില്&#x200d; സമര്&#x200d;പ്പിച്ചിരുന്ന മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ തള്ളിയതിനുപിന്നാലെ ചോദ്യപ്പേപ്പര്&#x200d; ചോര്&#x200d;ച്ച കേസില്&#x200d; ഓണ്&#x200d;ലൈന്&#x200d; ട്യൂഷന്&#x200d; സ്ഥാപനമായ എം.എസ് സൊലൂഷന്&#x200d;സ് സി.ഇ.ഒ ഷുഹൈബ് കീഴടങ്ങുകയും ചെയ്തു. കേസില്&#x200d; ഒന്നാം പ്രതിയാണ് ഷുഹൈബ്. അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെയും ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്ലസ് വണ്&#x200d; സയന്&#x200d;സിന്റെ നാലു വിഷയങ്ങളാണ് നാസര്&#x200d; ചോര്&#x200d;ത്തി നല്&#x200d;കിയത്. മുന്&#x200d;വര്&#x200d;ഷങ്ങളിലും ചോദ്യങ്ങള്&#x200d; ചോര്&#x200d;ത്തിയതായി നാസര്&#x200d; മൊഴി നല്&#x200d;കിയിട്ടുണ്ട്.</p>
<p>കഴിഞ്ഞ ഒരു വര്&#x200d;ഷത്തിനിടെ നടന്ന പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പര്&#x200d; ചോര്&#x200d;ച്ചകളാണ് ചോദ്യപേപ്പര്&#x200d; ചോര്&#x200d;ച്ചയുടെ പ്രധാന തെളിവുകളായുള്ളത്. കഴിഞ്ഞ ഓണ പരീക്ഷയില്&#x200d; മുന്&#x200d; പരീക്ഷകളിലൊന്നും വരാത്ത മിസ്റ്റര്&#x200d; ത്രോട്ട് എന്ന റിംഗ് മാസ്റ്ററുടെ ചോദ്യം ചോദിക്കുമെന്ന് എം.എസ് സൊല്യൂഷന്&#x200d; പ്രവചിച്ചിരുന്നു. ഇതേ പരീക്ഷയില്&#x200d; തന്നെ ന്യൂസ് റിപ്പോര്&#x200d;ട്ട് തയ്യാറാക്കുക എന്ന 25ാമത്തെ ചോദ്യവും എം.എസ് സൊല്യൂഷന്&#x200d;സ് പ്രവചിച്ചതാണ്. ഇക്കഴിഞ്ഞ അര്&#x200d;ധ വാര്&#x200d;ഷിക പരീക്ഷയില്&#x200d; പത്താംക്ലാസ് ഇംഗ്ലീഷ് പേപ്പറില്&#x200d; വന്ന 18 മുതല്&#x200d; 26 വരെയുള്ള എല്ല ചോദ്യങ്ങളും എം.എസ് സൊല്യൂഷന്&#x200d;സ പ്രവചിച്ച രീതിയില്&#x200d; തന്നെയാണ് വന്നത്. സാധാരണ നിലയില്&#x200d; ഇംഗ്ലീഷ് പരീക്ഷയില്&#x200d; പാസേജ് ചോദ്യത്തില്&#x200d; അഞ്ച് ചോദ്യങ്ങളാണ് ഉണ്ടാകാറുള്ളത്. എന്നാല്&#x200d;, ഇക്കുറി ആറ് ചോദ്യങ്ങള്&#x200d; ഉണ്ടാകുമെന്ന് എം.എസ് സൊല്യൂഷന്&#x200d;സ് പ്രവചിച്ചിരുന്നു. ആറാമത്തെ ചോദ്യം ഏത് തരത്തിലാകുമെന്നും പ്രവചിച്ചു. ചോദ്യപേപ്പര്&#x200d; നേരത്തെ കാണാത്ത ഒരാള്&#x200d;ക്ക് ഇത്തരത്തില്&#x200d; പ്രവചനം നടത്താന്&#x200d; കഴിയില്ല. കെമിസ്ട്രി അധ്യാപകനായ ഷുഹൈബ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യങ്ങള്&#x200d; ഇത്തരത്തില്&#x200d; കൃത്യമായി പ്രവചിച്ചതില്&#x200d;നിന്ന് തന്നെ ചോദ്യപേപ്പര്&#x200d; ചോര്&#x200d;ച്ച നടന്നതായി വ്യക്തമായിരുന്നു.</p>
<p>ചോദ്യക്കടലാസ് ചോര്&#x200d;ത്തിയതുമായി ബന്ധപ്പെട്ട് മലപ്പുറത്തെ അണ്&#x200d;എയ്ഡഡ് സ്‌കൂളിലെ പ്യൂണിനെ ക്രൈം ബ്രാഞ്ച് പിടികൂടിയ പശ്ചാത്തലത്തില്&#x200d; വകുപ്പുതല നടപടികള്&#x200d; ആരംഭിക്കാന്&#x200d; പൊതുവിദ്യാഭ്യാസ തൊഴില്&#x200d; വകുപ്പ് മന്ത്രി വി.ശിവന്&#x200d;കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്&#x200d; എസ്. ഷാനവാസിന് നിര്&#x200d;ദേശം നല്&#x200d;കിയതും മറ്റൊരു പ്രഹസനമാണ്. അണ്&#x200d;എയ്ഡഡ് സ്‌കൂളിലെ പ്യൂണിനെതിരെ സര്&#x200d;ക്കാര്&#x200d; തലത്തില്&#x200d; എന്ത് വകുപ്പുതല നടപടിയാണ് സ്വീകരിക്കാനാകുകയെന്നത് കണ്ടറിയണം.</p>
<p>നമ്മുടെ പവിത്രമായ വിദ്യാഭ്യാസ മേഖലയെ തകര്&#x200d;ക്കാനുള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിര്&#x200d;ക്കേണ്ടതുണ്ട്. ഭാവിയില്&#x200d; ഇത്തരം നടപടികള്&#x200d; ആവര്&#x200d;ത്തിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം. വിദ്യാഭ്യാസ മന്ത്രി ഇനിയെങ്കിലും കാര്യങ്ങള്&#x200d; മനസ്സിലാക്കി പ്രവര്&#x200d;ത്തിക്കണം. ലക്ഷക്കണക്കിന് വിദ്യാര്&#x200d;ത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ഭാവി കഷ്ടത്തിലാക്കുന്ന നടപടികളില്&#x200d; നിന്ന് എല്ലാവരും പിന്മാറണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1dont-destroy-the-sanctity-of-education.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
