<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>chandrikadaily &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/chandrikadaily/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 09 Dec 2025 02:34:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>chandrikadaily &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തിരിച്ചറിയണം വോട്ടിന്റെ മൂല്യം</title>
		<link>https://www.chandrikadaily.com/realize-the-value-of-vote.html</link>
					<comments>https://www.chandrikadaily.com/realize-the-value-of-vote.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 09 Dec 2025 02:34:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[chandrikadaily]]></category>
		<category><![CDATA[election]]></category>
		<category><![CDATA[Panakkad Syed Abbasali Shihab Thangal]]></category>
		<category><![CDATA[Vote]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367592</guid>

					<description><![CDATA[മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് നമ്മുടെ രാഷ്ട്ര പിതാവിന്റെ ഗ്രാമസ്വരാജ് എന്ന ആശയം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ഏറ്റവും ക്രിയാത്മകമായ ഇടപെടല്‍ നടത്തിയത്.]]></description>
										<content:encoded><![CDATA[<p><strong>പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്&#x200d;</strong></p>
<p>പ്രാദേശിക സര്&#x200d;ക്കാറുകള്&#x200d; എന്നറിയപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതികളിലേക്കുള്ള തിരഞ്ഞെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് പോവുകയാണ് നാം. മുന്&#x200d; പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് നമ്മുടെ രാഷ്ട്ര പിതാവിന്റെ ഗ്രാമസ്വരാജ് എന്ന ആശയം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ഏറ്റവും ക്രിയാത്മകമായ ഇടപെടല്&#x200d; നടത്തിയത്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് ശേഷം കോണ്&#x200d;ഗ്രസ് ഗവണ്&#x200d;മെന്റ് ഭരണഘടനയുടെ 73, 74 വകുപ്പുകള്&#x200d; ഭേദഗതി ചെയ്തു കൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തികരിക്കാനുള്ള സുപ്രധാനമായ നിയമനിര്&#x200d;മാണം പൂര്&#x200d;ത്തിയാക്കി. അതിന്റെ ചുവട് പിടിച്ച് കേരളമാണ് പഞ്ചായത്തിരാജ് നഗരപാലിക നിതമായ നിയമം നി വതരിപ്പിച്ച് മാതൃക കാണിച്ചത്. 1994 ലെ കെ.കരുണാകരന്&#x200d; മന്ത്രിസഭയിലെ പഞ്ചായത്ത് വകുപ്പ് മന്ത്രി സി.ടി അഹമ്മദലിയാണ് നിയമ ഭേദഗതിക്കുള്ള ബില്ല് നിയമസഭയില്&#x200d; അവതരിപ്പിച്ചത്. 1967 ല്&#x200d; പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന മുസ്ലിം ലീഗ് നേതാവ് എം.പി.എം അഹമ്മദ് കുരിക്കള്&#x200d; അക്കാലത്ത് കേരള പഞ്ചായത്ത് നിയമം നിര്&#x200d;മ്മിക്കുന്നതിനാവശ്യമായ നടപടികള്&#x200d; ചെയ്തിട്ടുണ്ടായിരുന്നു.</p>
<p>&nbsp;</p>
<p>തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d;ക്ക് സര്&#x200d;ക്കാറിന്റെ പതിനഞ്ചോളം വകുപ്പുകളും അധികാരവും തസ്തികകളും വിട്ടു കൊടുത്തും റവന്യൂ വരുമാനത്തിന്റെ മുന്നിലൊന്ന് പദ്ധതിവിഹിതമായി നല്&#x200d;കിയും വിപ്ലവകരമായ തിരുമാനങ്ങളാണ് അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുന്നതിന് വേണ്ടി 1995 ലെ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി എഫ് സര്&#x200d;ക്കാര്&#x200d; കൈക്കൊണ്ടത്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു 1995 ല്&#x200d; പുതി യ തദ്ദേശ സ്ഥാപന ഭരണസമിതികളെ അ ധികാരത്തിലേറ്റുന്നതിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പുകള്&#x200d;ക്ക് തുടക്കം കുറിച്ചത്. എന്നാല്&#x200d; നാം പോളിംഗ് ബൂത്തിലേക്ക് പോകുന്ന ഈ സന്ദര്&#x200d;ഭത്തില്&#x200d; ഗ്രാമസഭകളും വാര്&#x200d;ഡ് സഭകളും പ്രഹസനങ്ങളായി മാറി യിരിക്കുകയാണ്. സര്&#x200d;ക്കാര്&#x200d; പദ്ധതി വിഹിതമായിട്ട് നല്&#x200d;കുന്ന തുക സ്വാതന്ത്ര്യത്തോടെ വിനിയോഗിക്കാന്&#x200d; തദ്ദേശസ്ഥാപനങ്ങള്&#x200d;ക്ക് കഴിയാത്ത വിധം കര്&#x200d;ക്കശമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളുമാണ് കഴിഞ്ഞ ഒമ്പതര വര്&#x200d;ഷത്തിനിടയില്&#x200d; പലപ്പോഴായി സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്നത്. യു.ഡി.എ ഫ് സര്&#x200d;ക്കാര്&#x200d; പഞ്ചായത്തുകള്&#x200d;ക്ക് നല്&#x200d;കിയ പദ്ധതി പണത്തിന്റെ 10 ശതമാനത്തില്&#x200d; മാത്രം നിയന്ത്രണം കൊണ്ടുവന്നപ്പോള്&#x200d; ഇന്ന് അധികാരത്തിലിരിക്കുന്ന എല്&#x200d;.ഡി.എ ഫ് സര്&#x200d;ക്കാര്&#x200d; തങ്ങള്&#x200d; നല്&#x200d;കുന്ന വിഹിതത്തിന്റെ 90 ശതമാനത്തിലും ഇടപെടുകയാണ്. അതുവഴി പ്രാദേശിക വൈജാത്യങ്ങള്&#x200d;ക്കനുസരിച്ച് വ്യത്യസ്ത പദ്ധതികള്&#x200d; ആസൂത്രണം ചെയ്യാനുള്ള പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും സ്വാതന്ത്യം നഷ്ടപ്പെട്ടിരിക്കുകയാണ്.</p>
<p>ക്ഷേമ പെന്&#x200d;ഷന്&#x200d; ഗുണഭോക്താക്കളുടെ എണ്ണം കേരളത്തില്&#x200d; വര്&#x200d;ധിച്ചിട്ടുണ്ട്. പെന്&#x200d;ഷന് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്&#x200d; യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; ലഘൂകരിച്ചതാണ് കാരണം. വരുമാനപരിധി ഒരു ലക്ഷമാക്കി ഉയര്&#x200d;ത്തിയും വാര്&#x200d;ദ്ധക്യകാല പെന്&#x200d;ഷന് അപേക്ഷിക്കാനുള്ള പ്രായം 65ല്&#x200d; നിന്ന് 60 ആക്കി കുറച്ചും കൂടുതല്&#x200d; ഗുണഭോക്താക്കളിലേക്ക് ക്ഷേമമെത്തിക്കുകയാണ് സര്&#x200d;ക്കാര്&#x200d; ചെയ്തതത്. മാത്രമല്ല ഭിന്നശേഷിക്കാരും വിധവകളും അവിവാഹിതരായ സ്ത്രീകള്&#x200d;ക്കുമെല്ലാം രണ്ട് പെന്&#x200d;ഷന്&#x200d; ലഭ്യമാകുന്ന സാഹചര്യവും ഉണ്ടായിരുന്നു. അഞ്ചു വര്&#x200d;ഷം കൊണ്ട് പെന്&#x200d;ഷന്&#x200d; ഗുണഭോക്താക്കളുടെ എണ്ണം കേരളത്തിന്റെ ചരിത്രത്തിലെ റെക്കോര്&#x200d;ഡ് വര്&#x200d;ദ്ധനവിലേക്കാണ് 2011 &#8211; 2016 കാലത്തെ യു.ഡി.എഫ് ഭരണം എത്തിച്ചത്. എന്നാല്&#x200d; ഇന്ന് വിടിന്റെ വിസ്തീര്&#x200d;ണത്തിന്റെയും വാഹനത്തിന്റെയും എ.സി യുടെയുമെല്ലാം പേര് പറഞ്ഞ് അര്&#x200d;ഹരായ ആളുകള്&#x200d;ക്ക് പെന്&#x200d;ഷന്&#x200d; നിഷേധിക്കുന്ന സമീപനമാണ് സര്&#x200d;ക്കാര്&#x200d; സ്വീകരിക്കുന്നത്. മാത്രമല്ല വരുമാന സര്&#x200d;ട്ടിഫിക്കറ്റ് പുതുക്കി നല്&#x200d;കുന്നതിനും വിധവകള്&#x200d; പുനര്&#x200d; വിവാഹിതയല്ല എന്ന സര്&#x200d;ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനും മസ്റ്ററിംഗിനുമായി ഒരു വര്&#x200d;ഷം മൂന്നുതവണയെങ്കിലും സര്&#x200d;ക്കാര്&#x200d; ഓഫീസുകള്&#x200d; കയറിയിറങ്ങേണ്ട സാഹചര്യമാണുള്ളത്.</p>
<p>കേരളത്തിന്റെ മതേതര പൈതൃകത്തെയും നവോത്ഥാന കാലം സൃഷ്ടിച്ച മൂല്യങ്ങളെയും കാറ്റില്&#x200d; പറത്തുന്ന വഴിവിട്ട നീക്കമാണ് സര്&#x200d;ക്കാര്&#x200d; നടത്തിക്കൊണ്ടിരിക്കുന്നത്. ഹൈന്ദവ സമൂഹത്തിന്റെ പ്രധാന തീര്&#x200d;ത്ഥാടന കേന്ദ്രമായ ശബരിമലയിലെ വിഗ്രഹം കുടികൊള്ളുന്ന കട്ടിളപ്പാളിയിലും വാതിലിലും ദ്വാര പാലക ശില്&#x200d;പത്തിലുമൊക്കെ അടങ്ങിയിട്ടുള്ള കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്&#x200d;ണമാണ് എല്&#x200d;.ഡി. എഫ് നേതാക്കള്&#x200d; ഭരണകര്&#x200d;ത്താക്കളായ ദേവസ്വം ബോര്&#x200d;ഡിന്റെ നിരനിരുത്തരവാദപരമായ നില പാടുകളുടെ ഭാഗമായി നഷ്ടപ്പെട്ടിരിക്കുന്നത്. സ്വര്&#x200d;ണം മോഷ്ടിച്ച കുറ്റത്തിന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത് ദേവസ്വം ബോര്&#x200d;ഡിന്റെ രണ്ട് മുന്&#x200d; പ്രസിഡന്റുമാരെയാണ്. അന്വേഷണം കൂടുതല്&#x200d; പേരിലേക്ക് എത്തുമെന്ന ഭയം കൊണ്ടാവണം എസ്.ഐ.ടി യുടെ അന്വേഷണത്തിന്റെ വേഗത കുറഞ്ഞതായി ആക്ഷേപമു ണ്ട്. ഹൈക്കോടതി നിര്&#x200d;ദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കപ്പെട്ടതെങ്കിലും സംസ്ഥാന പൊലീസിലെ അംഗങ്ങളാണ് സംഘത്തിലുള്ളത്.</p>
<p>ജോണ്&#x200d; ബ്രിട്ടാസ് എംപി ഇടനിലക്കാരനായാണ് പ്രധാനമന്ത്രി സ്‌കൂള്&#x200d; ഫോര്&#x200d; റൈസിംഗ് ഇന്ത്യ (പി.എം.ശ്രീ)പദ്ധതിക്കായി കേരളം കേന്ദ്രവുമായി ധാരണാപത്രത്തില്&#x200d; ഒപ്പു വെച്ച തെന്ന് കേന്ദ്ര മന്ത്രി ധര്&#x200d;മേന്ദ്ര പ്രധാനാണ് വെളിപ്പെടുത്തിയത്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയ പാഠപുസ്തകങ്ങള്&#x200d; കേരളത്തിലേക്ക് കൊണ്ടുവരാന്&#x200d; ഇത് കാരണമാകുമെന്ന് സാംസ്‌കാരിക പ്രവര്&#x200d;ത്തകര്&#x200d; ആക്ഷേപിക്കുകയുണ്ടായി. നാല് പതിറ്റാണ്ടിലേറെ നീണ്ട പാരമ്പര്യമുള്ള മുന്നണികളാണ് കേരളത്തിലെ യുഡിഎഫും എല്&#x200d;ഡിഎഫും. എല്ലാ കാലത്തും ആര്&#x200d; എ സ് എസിന്റെ വര്&#x200d;ഗീയതയെ ചെറുത്തു തോല്&#x200d;പ്പിക്കാന്&#x200d; ഒറ്റക്കെട്ടായ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോയതാണ് പ്രബുദ്ധ കേ രളത്തിന്റെ ചരിത്രം. കേവലം അധികാരത്തുടര്&#x200d;ച്ചക്കായി ആ പാരമ്പര്യത്തെ ബലികഴിക്കാന്&#x200d; ഒരിക്കലും മതേതര ജനാധിപത്യ മൂല്യം ഉയര്&#x200d;ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങള്&#x200d;ക്കോ വ്യക്തികള്&#x200d;ക്കോ കഴിയില്ല.</p>
<p>വാര്&#x200d;ഡ് തലം തൊട്ട് പാര്&#x200d;ലമെന്റ് തലം വരെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്&#x200d; ചിട്ടയായ തിരഞ്ഞെടുപ്പ് സംവിധാനം നിലനില്&#x200d;ക്കുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യ. നീതിപൂര്&#x200d;വകവും നിഷ്പക്ഷവുമായി തിരഞ്ഞെടുപ്പ് നടത്തുക വോട്ടര്&#x200d; പട്ടിക കുറ്റമറ്റതായി പ്രസിദ്ധീകരിക്കുക നിയമസഭ പാര്&#x200d;ലമെന്റ് തദ്ദേശസ്ഥാപനങ്ങള്&#x200d; എന്നിവയിലെ മണ്ഡലങ്ങളുടെ പുനക്രമീകരണം ശാസ്ത്രീയവും ആക്ഷേപരഹിതവുമായി നട ത്തുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്&#x200d; നിര്&#x200d;വഹിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇംഗിതത്തിനനുസരിച്ച് വഴങ്ങുക എന്നത് ജനാധിപത്യ സംവിധാനത്തിന് കടുത്ത ഭീഷണിയാണ്. പ്രത്യേക വോട്ടര്&#x200d;പട്ടിക പരിഷ്‌കരണം പൗര സമൂഹത്തിനിടയില്&#x200d; ഉയര്&#x200d;ത്തി വിട്ടിട്ടുള്ള ആശങ്കകള്&#x200d;ക്കിടയിലാണ് വോട്ടര്&#x200d;മാര്&#x200d; പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. അതു കൊണ്ടുതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഭരണ സമിതികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് രാജ്യത്തിന്റെ പവിത്രമായ ജനാധിപത്യ മതേതര മുല്യങ്ങളെ വീണ്ടെടുക്കാനുള്ള ഒരു പോരാട്ടം കൂടിയായി മാറിയിട്ടുണ്ട്. നമ്മുടെ അയല്&#x200d; പക്ക രാജ്യങ്ങളില്&#x200d; നിലനില്&#x200d;ക്കുന്ന ദുര്&#x200d;ബലമായ ജനാധിപത്യ സംവിധാനങ്ങളില്&#x200d; നിന്ന് വ്യത്യസ്തമായി ഇന്ത്യക്ക് ഇനിയും ജനാധിപത്യത്തിന്റെ മാര്&#x200d;ഗത്തില്&#x200d; ബഹുദൂരം മുന്നോട്ടുപോകാനുണ്ട്. ആ ചിന്തയും ഉയര്&#x200d;ന്ന പൗരബോധവും മനസ്സില്&#x200d; ഉള്&#x200d;ക്കൊണ്ടാവണം നമ്മുടെ ഓരോരുത്തരുടെയും വോട്ട് രേഖപ്പെടുത്തേണ്ടത് എന്ന് വിനീതമായി എല്ലാവരെയും ഉണര്&#x200d;ത്തട്ടെ.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/realize-the-value-of-vote.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.ഐ.ആര്‍ അവസാന തിയ്യതിക്ക് മുമ്പെ ജില്ലാ വരണാധികാരിയുടെ കടുംവെട്ട്;  നിരവധി പേര്‍ പുറത്ത്</title>
		<link>https://www.chandrikadaily.com/district-election-officers-decision-before-sir-deadline-many-people-are-out.html</link>
					<comments>https://www.chandrikadaily.com/district-election-officers-decision-before-sir-deadline-many-people-are-out.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 07 Dec 2025 02:36:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrikadaily]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367216</guid>

					<description><![CDATA[ജില്ലയില്‍ നിരവധി പേരെയാണ് പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്. കേരളത്തില്‍ അവസാന തിയ്യതി 18 വരെ നീട്ടിയിട്ടുണ്ടെങ്കിലും ജില്ലാ വരണാധികാരികൂടിയായ ജില്ലാകലക്ടര്‍ അതറിഞ്ഞ മട്ടിലല്ല പ്രവര്‍ത്തിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ജില്ലയില്&#x200d; എസ്.ഐ.ആര്&#x200d; ഫോം ഇതുവരെ പൂരിപ്പിച്ച് നല്&#x200d;കാത്തവരെ വോട്ടര്&#x200d;പട്ടികയില്&#x200d; നിന്നും ഒഴിവാക്കി. ജില്ലയില്&#x200d; നിരവധി പേരെയാണ് പട്ടികയില്&#x200d; നിന്നും പുറത്തായിരിക്കുന്നത്. കേരളത്തില്&#x200d; അവസാന തിയ്യതി 18 വരെ നീട്ടിയിട്ടുണ്ടെങ്കിലും ജില്ലാ വരണാധികാരികൂടിയായ ജില്ലാകലക്ടര്&#x200d; അതറിഞ്ഞ മട്ടിലല്ല പ്രവര്&#x200d;ത്തിക്കുന്നത്. കഴിഞ്ഞ ദിവസം കലക്ടര്&#x200d; വിളിച്ചുചേര്&#x200d;ത്ത യോഗ തീരുമാന പ്രകാരമാണ് കടുംവെട്ട്.</p>
<p>വെള്ളിയാഴ്ച ചേര്&#x200d;ന്ന യോഗത്തില്&#x200d; ബുത്ത് ലെവല്&#x200d; ഓഫീസര്&#x200d;, ബൂത്ത് ലെവല്&#x200d; ഏജന്റ് എന്നിവരുടെ യോഗം ചേരണമെന്നും മരണപ്പെട്ടവര്&#x200d;, താമസം മാറിയവര്&#x200d;, സ്ഥലത്തില്ലാത്തവര്&#x200d;, എന്നിവരുടെയും ഇതുവരെ ഫോം പൂരിപ്പിച്ച് നല്&#x200d;കാത്തവരുടെ പേര് ഫോം നിരസിച്ചവര്&#x200d; എന്ന പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്തിയും ഒഴിവാക്കണമെന്നും ശേഷിക്കുന്നവ രാത്രി തന്നെ ഡിജിറ്റ ലൈസ് ചെയ്ത് ബി.എല്&#x200d;.ഒ-ബി.എല്&#x200d;.എ യോഗത്തിന്റെ മിനുട്ട്‌സ് സഹിതം ശനിയാഴ്ച്ച വില്ലേജ് ഓഫീസിലെത്തിക്കണമെന്നും നിര്&#x200d;ദേശിച്ചിരുന്നു. പെട്ടെന്നുള്ള നിര്&#x200d;ദേശം കാരണം ബി.എല്&#x200d;.ഒമാര്&#x200d; കഴിഞ്ഞ ദിവസം അധിക സമ്മര്&#x200d;ദ്ദത്തിലായിരുന്നു.</p>
<p>ബി.എല്&#x200d;.ഒ-ബി.എല്&#x200d;.എ യോഗം ചേരാന്&#x200d; മിക്കയിടത്തും സാധിച്ചിട്ടില്ല. ബി.എല്&#x200d;.എമാര്&#x200d; തിരഞ്ഞെടുപ്പ് സംബന്ധമായ തിരക്കിലായതിനാലാണ് യോഗം നടക്കാത്തത്. ബി.എല്&#x200d;.എമാര്&#x200d; യോഗത്തില്&#x200d; പങ്കെടുത്തില്ലെന്ന് എഴുതി നല്&#x200d;കാന്&#x200d; ബി.എല്&#x200d;.ഒമാരോട് വില്ലേജ് ഓഫീസര്&#x200d;മാര്&#x200d; ആവശ്യപ്പെ ടുകയും ചെയ്തിട്ടുണ്ട്. 18-ാം തിയ്യതി വരെ സമയമുണ്ടായിട്ടും ജില്ലാകലക്ടര്&#x200d; കാണിച്ച ധൃതി കാരണം ഇന്നലെ വില്ലേജ് ഓഫീസില്&#x200d; ഇരുന്ന് നടപടി ചെയ്യേണ്ട സ്ഥിതിയും പല ബി.എല്&#x200d;.ഒമാര്&#x200d;ക്കുണ്ടായി. തിയ്യതി നീട്ടി നല്&#x200d;കിയാല്&#x200d; ജോലി ഭാരം കുറയുമെന്ന പ്രതീക്ഷിച്ച ബി.എല്&#x200d;.ഒമാര്&#x200d;ക്ക് അപ്രതീക്ഷിതമായ അധികഭാരം നല്&#x200d;കിയിരിക്കുകയാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്&#x200d; കൂടിയായ കലക്ടര്&#x200d;.</p>
<p>നിലവിലെ സാഹചര്യത്തില്&#x200d; ഫോം പൂരിപ്പിച്ച് നല്&#x200d;കാത്ത ജില്ലയിലെ വോട്ടര്&#x200d;മാര്&#x200d; പട്ടികയില്&#x200d; നിന്നും പുറത്താണ്. ഇവര്&#x200d; 18ന് മുമ്പായി ഫോം പൂരിപ്പിച്ച് നല്&#x200d;കിയാല്&#x200d; എന്ത് ചെയ്യുമെന്നും പട്ടികയില്&#x200d; ഉള്&#x200d;പ്പെടാത്ത വോട്ടര്&#x200d;മാര്&#x200d; ശാരീരികമായി കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടായാല്&#x200d; ആര് സമാധാനം പറയുമെന്നും ബി.എല്&#x200d;.ഒമാര്&#x200d; ചോദ്യമുന്നയിച്ചിരുന്നു. എന്നാല്&#x200d; നിലവിലെ നിര്&#x200d;ദേശമനുസരിച്ച് പട്ടികയില്&#x200d; നിന്നും പുറത്താക്കാനും ഫോം നല്&#x200d;കുന്ന സാഹചര്യമുണ്ടായാല്&#x200d; എഡിറ്റ് ഓപ്ഷന്&#x200d; ഉപയോഗിച്ച് പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്താമെന്നുമാണ് പറയുന്നത്.</p>
<p>തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് പോകുന്നതിനാലാണ് നടപടി വേഗത്തിലാക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം കലക്ടര്&#x200d; പറഞ്ഞിരുന്നത്. എന്നാല്&#x200d; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; കോടതിയില്&#x200d; പറഞ്ഞത് എസ്.ഐ.ആര്&#x200d; പൂര്&#x200d;ത്തിയാക്കുന്നതിനും തിരഞ്ഞെടുപ്പ് നടത്തിപ്പിനും മതിയായ ഉദ്യോഗസ്ഥരുണ്ടെന്നും തെരഞ്ഞെടുപ്പ് എസ്.ഐ.ആര്&#x200d; നടപടിയെ ബാധിക്കില്ലെന്നുമാണ്. ഇതിന് വിരുദ്ധമായ നിര്&#x200d;ദേശമാണ് ജില്ലാകലക്ടറുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/district-election-officers-decision-before-sir-deadline-many-people-are-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നായകന്‍ വില്ലനായ കഥ</title>
		<link>https://www.chandrikadaily.com/hero-villain-story.html</link>
					<comments>https://www.chandrikadaily.com/hero-villain-story.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 07 Dec 2025 02:24:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor dileep]]></category>
		<category><![CDATA[actress abuse case]]></category>
		<category><![CDATA[chandrikadaily]]></category>
		<category><![CDATA[chandrikaepaper]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367212</guid>

					<description><![CDATA[അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആദ്യം വിളിച്ചു പറഞ്ഞത് നടിയുടെ ആത്മസുഹൃത്തും ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ പിന്നാലെ ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതി വളപ്പില്‍ നിന്നും നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: തൃശൂരില്&#x200d; നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയില്&#x200d; നടി ആക്രമണത്തി നിരയായതിന് പിന്നിലെ ഗൂഡാലോചന പുറത്തു വന്നതിലു മുണ്ട് വമ്പന്&#x200d; ട്വിസ്റ്റ്. അക്രമത്തിന് പിന്നില്&#x200d; ഗൂഢാലോചനയെന്ന് ആദ്യം വിളിച്ചു പറഞ്ഞത് നടിയുടെ ആത്മസുഹൃത്തും ദിലീപിന്റെ മുന്&#x200d;ഭാര്യയും നടിയുമായ മഞ്ജുവാര്യര്&#x200d; പിന്നാലെ ക്വട്ടേഷന്&#x200d; സംഘത്തിലെ മുഖ്യപ്രതി പള്&#x200d;സര്&#x200d; സുനിയെ കോടതി വളപ്പില്&#x200d; നിന്നും നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ അന്വേഷണം മലയാള സിനിമയെ അടക്കി ഭരിച്ച നടന്&#x200d; ദീലിപിലേക്കും നീങ്ങി.</p>
<p>നടി ആക്രമിക്കപ്പെട്ടു ദിവസങ്ങള്&#x200d;ക്കു ശേഷം ഫെബ്രുവരി 19ന് താരസംഘടനയായ അമ്മ എറണാകുളം ദര്&#x200d;ബാര്&#x200d; ഹാള്&#x200d; മൈതാനത്ത് സംഘടി പ്പിച്ച പ്രതിഷേധ സംഗമമാണ് വഴിത്തിരിവായത്. നടന്മാരും നടികളും സംവിധായകരും അടക്കം സിനിമാ മേഖലയിലെ പ്രമുഖരെല്ലാം തടിച്ചു കൂടി. സൂപ്പര്&#x200d;താരങ്ങള്&#x200d; അടക്കമുളവര്&#x200d; യോഗത്തില്&#x200d; പങ്കാളികളായി ദിലീപ് ഉള്&#x200d;പ്പെടെയുള്ള എല്ലാ താരങ്ങളും നടി ആക്രമിക്കപ്പെട്ട സംഭവത്തില്&#x200d; അപലപിക്കുകയും നടിക്ക് ഐക്യ ദാര്&#x200d;ഢ്യം നല്&#x200d;കുകയും ചെയ്തു. ചിലര്&#x200d; നടിക്ക് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ചു. ചിലര്&#x200d; അക്രമത്തെ അപലപിച്ചു. മറ്റു ചിലരാവട്ടെ സങ്കടപ്പെട്ടു. എന്നാല്&#x200d;, മഞ്ജുവാര്യര്&#x200d; നടത്തിയ പ്രസംഗമാണ് ശ്രദ്ധിക്കപ്പെട്ടത്. &#8216;ഈ ആക്രമണത്തിനു പിന്നില്&#x200d; ക്രിമിനല്&#x200d; ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിനു പിന്നില്&#x200d; പ്രവര്&#x200d;ത്തിച്ചവരെ നിയമത്തിനു കൊണ്ടുവരാന്&#x200d; വേണ്ട ഇടപെടലാണ് നാം നടത്തേണ്ടത്&#8217;, എന്നായിരുന്നു മഞ്ജുവിന്റെ പ്രസംഗം.</p>
<p>സഹപ്രവര്&#x200d;ത്തക ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് ഇതിനു പിന്നില്&#x200d; ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആ ഗൂഡാലോചനയാണ് പുറത്തു വരേണ്ടത് എന്നുള്ള പ്രസംഗം അന്വേഷണ സംഘം മുഖവിലക്കെടുത്തു. ഈ പ്രസംഗത്തിനു ചുവടു പിടിച്ചായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. ആരാണ് ഗൂഡാലോചനക്കു പിന്നില്&#x200d; എന്നുയര്&#x200d;ന്ന ചോദ്യം നാലാം നാള്&#x200d; മുതല്&#x200d; നടന്&#x200d; ദിലീപിനെതിരെ സംശയ ത്തിന്റെ മുനകള്&#x200d; തറഞ്ഞു. ഈ സമയത്ത് ദിലീപ് മുഖ്യമ ന്ത്രിക്കും ഉയര്&#x200d;ന്ന പൊലീസ് ഉ ദ്യോഗസ്ഥര്&#x200d;ക്കും അയച്ച മെ സേജുകള്&#x200d; വഴിത്തിരിവായി. നടി ആക്രമിക്കപ്പെട്ട സമയം മുതല്&#x200d; താന്&#x200d; മാനസിക സമ്മര്&#x200d;ചനക്കു പിന്നില്&#x200d; എന്നുയര്&#x200d;ന്ന ചോദ്യം. നാലാം നാള്&#x200d; മുതല്&#x200d; നടന്&#x200d; ദിലീപിനെതിരെ സംശയത്തിന്റെ മുനകള്&#x200d; തറഞ്ഞു. ഈ സമയത്ത് ദിലീപ് മുഖ്യമന്ത്രിക്കും ഉയര്&#x200d;ന്ന പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്കും അയച്ച മെസേജുകള്&#x200d; വഴിത്തിരിവായി. നടി ആക്രമിക്കപ്പെട്ട സമയം മുതല്&#x200d; താന്&#x200d; മാനസിക സമ്മര്&#x200d;ദ്ധത്തിലാണെന്നും പലരും തന്നെ സംശയിക്കുന്നതായും അങ്ങയില്&#x200d; മാത്രമാണ് തനിക്കു വിശ്വാസമെന്നായിരുന്നു മെജേസിലെ ഉള്ളടക്കം. ഇതിനു പിന്നാലെ ഫെബ്രുവരി 23ന് മുഖ്യപ്രതിയായ പള്&#x200d;സര്&#x200d; സുനി കോടതിയില്&#x200d; കീഴടങ്ങാന്&#x200d; ശ്രമം നടത്തി.</p>
<p>എന്നാല്&#x200d;, നാടകീയമായികോടതി വളപ്പില്&#x200d; നിന്നും സുനി പൊലീസിന്റെ പിടിയിലായി. പെരുമ്പാവൂര്&#x200d; സ്വദേശിയായ പള്&#x200d;സര്&#x200d; സുനിയാണ് ക്വട്ടേഷന്&#x200d; സംഘത്തിന്റെ തലവനെന്ന് പൊലീസിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. കൊച്ചിയില്&#x200d; അടക്കം ഒട്ടേറെ കേസുകളിലും പ്രതിയായിട്ടുണ്ട്. കൂടാതെ നടന്&#x200d; മുകേഷിന്റെയും നടന്&#x200d; ദിലീപിന്റെ മാനേജ റുടെയും ഡ്രൈവറായി പ്രവര്&#x200d;ത്തിച്ചു. പള്&#x200d;സര്&#x200d; സുനിയെപ്പറ്റി കൂടുതല്&#x200d; അന്വേഷിച്ചപ്പോള്&#x200d; ദീലിപുമായുള്ള ബന്ധം പൊലീസിന് ലഭിച്ചു. കൂടാതെ ദിലീപിന്റെ ചിത്രങ്ങളുടെ ഷൂട്ടിങ് ലൊക്കേഷനില്&#x200d; എത്തിയതായും വിവരം ലഭിച്ചു. ഇതോടെയാണ് നടന്&#x200d; ദിലീപ് കേസില്&#x200d; എട്ടാം പ്രതിയാകുന്നതുംഗൂഢാലോചന കുറ്റത്തിലേക്കെത്തുന്നതും.</p>
<p>ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. പുലര്&#x200d;ച്ചെ രഹസ്യ കേന്ദ്രത്തിലേക്കു വിളിച്ചുവരുത്തിയ ദിലീപിനെ 12 മണിക്കൂര്&#x200d; ചോദ്യം ചെയ്ത ശേഷമാണ് സന്ധ്യയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവുകള്&#x200d; നിരത്തി പൊലീസ് നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലില്&#x200d; പിടിച്ചുനില്&#x200d;ക്കാനാകാതെ ദിലീപ് പൊട്ടിക്കരഞ്ഞു. ഒരുഘട്ടത്തില്&#x200d; ബോധക്ഷയം നടിച്ചും ചോദ്യങ്ങള്&#x200d; ഒഴിവാക്കാന്&#x200d; ശ്രമം നടത്തി. തൊട്ടടുത്ത ദിവസം അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്&#x200d; മജിസ്‌ട്രേട്ട് മുന്&#x200d;പാകെ ഹാജരാക്കിയ ദിലീപിനെ റിമാന്&#x200d;ഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. 86 ദിവസത്തിന് ശേഷമാണ് കോടതി നടന് ജാമ്യം അനുവദിച്ചത്. പുറത്തിറങ്ങിയ ശേഷം ദിലീപിന് നാമമാത്ര ചിത്രങ്ങള്&#x200d; മാത്രമാണഭിച്ചത്. അഭിനയിച്ചതില്&#x200d; ഏറെയും ബോക്‌സോഫീസില്&#x200d; തകര്&#x200d;ന്നടിയുകയും ചെയ്തു.</p>
<p>&nbsp;</p>
<p><strong>നിയമ പോരാട്ടം നടന്ന എട്ടര വര്&#x200d;ഷം</strong><br />
<strong>നടിയെ ആക്രമിച്ച കേസില്&#x200d; നാളെ വിധി പറയും</strong></p>
<p>കൊച്ചി: എട്ടരവര്&#x200d;ഷം നീണ്ട നിയമ പോരാട്ടങ്ങള്&#x200d;ക്കൊടുവില്&#x200d; നടിയെ ആക്രമിച്ച കേസില്&#x200d; നാളെ വിധി പറയും. എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d; സ്‌കോടതിയിലാണ് നിയമനടപടികള്&#x200d; നടക്കുന്നത്. നടന്&#x200d; ദിലീപ് അടക്കം കേസിലെ എല്ലാ പ്രതികളും വിധി ദിനത്തില്&#x200d; ഹാജരാകും. വര്&#x200d;ഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങള്&#x200d;ക്കൊടുവിലാണ് വിചാരണ പൂര്&#x200d;ത്തിയാക്കി വിധി പറയാനായി മാറ്റിയത്. കേരളത്തെ നടുക്കിയ കേസില്&#x200d; ദിലീപ് ഉള്&#x200d;പ്പെടെ ഒമ്പത് പ്രതികളാണുള്ളത്. പള്&#x200d;സര്&#x200d; സുനി എന്ന സുനില്&#x200d;കുമാറാണ ഒന്നാം പ്രതി. നടന്&#x200d; ദിലീപ് എട്ടാം പ്രതിയാണ്. ക്വട്ടേഷന്&#x200d; പ്രകാരം അപകീര്&#x200d;ത്തികരമായ ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്താന്&#x200d; നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു കേസ്. 2017 ഫെബ്രുവരി 17ന് ഷൂട്ടിങ്ങിനു ശേഷം തൃശൂരില്&#x200d; നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ നടിയെ ആക്രമിച്ചെന്നും ഇതിന്റെ ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തിയെന്നും ആണ് കേസ്. ജയിലിലായിരുന്ന പള്&#x200d;സര്&#x200d; സുനി 2024 സെപ്തംബറിലാണ് ജാമ്യത്തിലിറങ്ങിയത്. കേസില്&#x200d; രണ്ട് പേരെ നേരത്തെ പ്രതിപ്പട്ടികയില്&#x200d; നിന്ന് ഒഴിവാക്കുകയും ഒരാളെ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. നടന്&#x200d; ദിലീപ് നല്&#x200d;കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ പള്&#x200d;സര്&#x200d; സുനിയും സംഘവും അക്രമിച്ചതെന്നാണ് അമ്പേഷണ സംഘത്തിന്റെ കണ്ടെത്തല്&#x200d;. നിര്&#x200d;ണായക തെളിവുകള്&#x200d; അന്വേഷണ സംഘം കോടതിയില്&#x200d; ഹാജരാക്കിയിരുന്നു. 2017 നവംബറില്&#x200d; കുറ്റപത്രം സമര്&#x200d;പ്പിച്ചു. 2010 മാര്&#x200d;ച്ച് എട്ടിന് എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി യില്&#x200d; വിചാരണ ആരംഭിച്ചു. 2018 ജൂണില്&#x200d; സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജി ഹൈക്കോടതി സിംഗിള്&#x200d; ബെഞ്ച് തള്ളിയതോടെ 2020ലാണ് പിന്നീട് വിചാരണ പുനരാരംഭിച്ചത്. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു. സാക്ഷി വിസ്താരം പൂര്&#x200d;ത്തിയായത് നാലര വര്&#x200d;ഷം കൊണ്ടാണെ പ്രത്യേകതയും കേസിനുണ്ട് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിസ്തരിക്കാന്&#x200d; മാത്രം ഒരു മാസം സമയമെടുത്തു. കേസില്&#x200d; 2017 ജൂലൈ 10ന് അറസ്റ്റിലായദിലീപ് 6 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. അറസ്റ്റിലായതിനു പിന്നാലെ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്&#x200d; നിന്ന് പുറത്താക്കിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hero-villain-story.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇരുള്&#x200d;വഴികളിലെ പൗര്&#x200d;ണ്ണമിചന്ദ്രിക_സി.പി സൈതലവി</title>
		<link>https://www.chandrikadaily.com/kbchandrikadaily-cpsaidalavi.html</link>
					<comments>https://www.chandrikadaily.com/kbchandrikadaily-cpsaidalavi.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 25 May 2023 05:30:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrikadaily]]></category>
		<category><![CDATA[cpsaidalavi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255817</guid>

					<description><![CDATA[പ്രതിസന്ധിയുടെ മഹാപ്രളയങ്ങളിലും നില തെറ്റാതെ,സുവ്യക്തമായ ലക്ഷ്യബോധത്തോടെ, ചാഞ്ചല്യമില്ലാത്ത നിശ്ചയദാര്&#x200d;ഢ്യത്തോടെ യാത്ര മുടങ്ങാതെ ചന്ദ്രിക കടന്നുവന്ന 90 സംവത്സരങ്ങള്&#x200d; അമൂല്യമായ ചരിത്ര മുഹൂര്&#x200d;ത്തങ്ങളുടെ അക്ഷയ ഖനിയാണ്.  ചരിത്രത്തിന്റെ ഇരുള്&#x200d;വഴികളിലെ പൗര്&#x200d;ണ്ണമി ചന്ദ്രിക. ഇന്ത്യയില്&#x200d; മുസ്്ലിം മാനേജ്മെന്റിനു കീഴില്&#x200d; ഇത്രയും സുദീര്&#x200d;ഘ പാരമ്പര്യമുള്ള ദിനപത്രമെന്നത് ഇന്നോളം ' ചന്ദ്രിക'യ്ക്കു മാത്രം മാറിലണിയാനുള്ള ദൈവാനുഗ്രഹത്തിന്റെ അഭിമാനപ്പതക്കം.]]></description>
										<content:encoded><![CDATA[<p><strong><img loading="lazy" class="alignnone size-full wp-image-255822" src="https://www.chandrikadaily.com/wp-content/uploads/2023/05/Untitled-12-copy-5.jpg" alt="" width="72" height="54" /></strong><strong>സി.പി സൈതലവി</strong></p>
<p><strong>പ</strong>ത്രം വായിക്കാനറിയാത്തവരും പത്രം വാങ്ങാന്&#x200d; പാങ്ങില്ലാത്തവരുമായ ഒരു ജനവിഭാഗത്തിനിടയില്&#x200d; അവതരിച്ച് അവരില്&#x200d; അറിവിന്റേയും ആശയുടേയും ആത്മവിശ്വാസത്തിന്റേയും അക്ഷര വേലിയേറ്റം സൃഷ്ടിച്ച വിപ്ലവ ഗാഥയാണ് തൊണ്ണൂറിലെത്തിയ &#8216;ചന്ദ്രിക&#8217;യുടെ സഞ്ചാര വര്&#x200d;ഷങ്ങള്&#x200d;.<br />
ഭരണകൂടങ്ങളും അക്കാലത്ത് വിരലിലെണ്ണാന്&#x200d; മാത്രമുള്ള മലയാള പത്രങ്ങളും മനുഷ്യരെന്ന പരിഗണനപോലും നല്&#x200d;കാത്തവര്&#x200d;ക്കുവേണ്ടി പറയാനും പൊരുതാനുമായി ഒരു പത്രം.<br />
1934 മാര്&#x200d;ച്ച് 26;മലയാളി മുസ്്ലിം സമൂഹത്തിന് അക്ഷരാര്&#x200d;ത്ഥത്തില്&#x200d; അന്ന് വലിയ പെരുന്നാളായിരുന്നു. 1921 ലെ സ്വാതന്ത്ര്യ യുദ്ധങ്ങള്&#x200d; തകര്&#x200d;ത്തെറിഞ്ഞ മലബാറിന്റെ മണ്ണിന്. ജീവന്&#x200d;വെടിഞ്ഞും നാടുകടത്തപ്പെട്ടും മരണപര്യന്തം തടവറയിലുരുകിയും ലക്ഷം ജനങ്ങള്&#x200d; കാണാമറയത്തായിരുന്നു. ആശ്രയം നഷ്ടപ്പെട്ട് പെരുവഴിയിലായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും വയോജനങ്ങളുമായ സ്വന്തബന്ധുക്കളുടെ കണ്ണീര്&#x200d; ചാലുകള്&#x200d; നാട് കുതിര്&#x200d;ത്തിരുന്നു.<br />
ഏറനാട്, വള്ളുവനാട്, കോഴിക്കോട് താലൂക്കുകളുള്&#x200d;പ്പെടെ മലബാറില്&#x200d; അരങ്ങേറുന്ന കിരാത നടപടികളൊന്നും പുറം ലോകമറിയുന്നില്ല. ചുറ്റിലും നിരന്നു നില്&#x200d;ക്കുന്നത് സായുധ സൈനിക സങ്കേതങ്ങള്&#x200d;. വിദ്യാഭ്യാസവും തൊഴിലുമില്ല. കൊടുംപട്ടിണിയും മഹാരോഗങ്ങളും,അധികാര-സമ്പന്ന ശക്തികളുടെ കൊടിയ ദ്രോഹങ്ങളും ഇഴചേര്&#x200d;ന്ന അഗാധമയ ഇരുട്ടില്&#x200d; തടഞ്ഞുവീണ് ജീവിത മോഹങ്ങളുപേക്ഷിച്ചവരായിരുന്നു അവരിലേറെയും.<br />
ആ കൂരിരുള്&#x200d; വഴികള്&#x200d;ക്കു മീതെയാണ് പ്രത്യാശയുടെ പ്രഭപരത്തി, മലബാറിന്റെ സാംസ്‌കാരിക തലസ്ഥാനമായ തലശ്ശേരിയില്&#x200d; &#8216;ചന്ദ്രിക&#8217; തെളിഞ്ഞത്. കേരള മുസ്്ലിം സാമൂഹിക നവോത്ഥാനത്തിന്റെ നായകനായ കെ.എം സീതി സാഹിബിന്റെ കാര്&#x200d;മികത്വത്തില്&#x200d;. ഹാജി ഇസ്ഹാഖ് അബ്ദുസ്സത്താര്&#x200d; സേട്ട് സാഹിബ്, സി.പി മമ്മുക്കേയി സാഹിബ്, എ.കെ കുഞ്ഞിമായന്&#x200d; ഹാജി, കിടാരന്&#x200d; അബ്ദുറഹിമാന്&#x200d; ഹാജി, മുക്കാട്ടില്&#x200d; മൂസാ സാഹിബ് എന്നിവര്&#x200d; &#8216;ചന്ദ്രിക&#8217;യുടെ പിറവിയില്&#x200d; അര്&#x200d;ത്ഥവും ആശയവുമായി നിലകൊണ്ടു. 1935ല്&#x200d; സി.പി മമ്മുക്കേയി സാഹിബ് മാനേജിങ് ഡയറക്ടറായി മുസ്്ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി രൂപവത്കരിച്ചു. മുസ്്ലിം വിദ്യാഭ്യാസ, സാമൂഹിക പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കു നേതൃത്വമായി രൂപപ്പെട്ട തലശ്ശേരി മുസ്്ലിം ക്ലബിലെ ചര്&#x200d;ച്ചയാണ് &#8216;ചന്ദ്രിക&#8217;യുടെ ആശയാടിത്തറയായത്. തലശ്ശേരി ജില്ലാ ജഡ്ജ് മീര്&#x200d; സൈനുദ്ദീന്&#x200d; സാഹിബി(ആന്ധ്ര)ന്റെ നിര്&#x200d;ദ്ദേശവും പ്രേരണയായി. അബ്ദുറഹിമാന്&#x200d; അലിരാജ, കെ. ഉപ്പി സാഹിബ്,ബി.പോക്കര്&#x200d; സാഹിബ് തുടങ്ങിയവര്&#x200d; &#8216;ചന്ദ്രിക&#8217;ക്ക് കരുത്ത് പകര്&#x200d;ന്നു. തൈലക്കണ്ടി സി മുഹമ്മദ് പ്രിന്ററും പബ്ലിഷറും എഡിറ്ററുമായായിരുന്നു തുടക്കം.<br />
കെ.കെ മുഹമ്മദ് ശാഫി സാഹിബ് ചന്ദ്രിക ദിനപത്രത്തിന്റെ പ്രഥമ പത്രാധിപരായി.<br />
1946 ഫെബ്രുവരിയില്&#x200d; &#8216;ചന്ദ്രിക&#8217;യുടെ ആസ്ഥാനം മലബാറിന്റെ തലസ്ഥാന പട്ടണമായ കോഴിക്കോട്ടേക്ക് മാറ്റി. എ.കെ കുഞ്ഞിമായന്&#x200d; ഹാജി രണ്ടാമത്തെ മാനേജിങ് ഡയരക്ടര്&#x200d;.</p>
<p><strong> ച</strong>ന്ദ്രികയുടെ ബഹുമുഖ പുരോഗതിക്ക് നേതൃത്വം നല്&#x200d;കിയ സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങള്&#x200d; മുതല്&#x200d; മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റുമാര്&#x200d; പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്&#x200d;, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d;, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;, ഇപ്പോള്&#x200d; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; മാനേജിങ് ഡയറക്ടര്&#x200d;മാരായി .മലയാള നാടിന്റെ പൊതുജീവിതമാകെ നിറഞ്ഞുനിന്ന ജനനായകരാല്&#x200d; സ്ഥാപിതമാവുകയും വളര്&#x200d;ന്നു പന്തലിക്കുകയും ചെയ്ത&#8217;ചന്ദ്രിക&#8217; സ്വാതന്ത്ര്യ സമരത്തെ ജ്വലിപ്പിച്ചു നിര്&#x200d;ത്തുമ്പോഴും ജനതയില്&#x200d; അവകാശബോധവും പുരോഗതിക്കായുള്ള ചിന്തയും വളര്&#x200d;ത്തി. അധഃസ്ഥിത പിന്നാക്ക, ന്യൂനപക്ഷ സമൂഹത്തിന്റെ അഭിമാനാവകാശ സംരക്ഷണത്തില്&#x200d; സമ്പൂര്&#x200d;ണ്ണ ശ്രദ്ധ കേന്ദ്രീകരിച്ചു. അപകര്&#x200d;ഷതയിലാഴ്ന്ന സമുദായത്തില്&#x200d; അഭിമാന ബോധമുണര്&#x200d;ത്തി,അവരെ രാഷ്ട്രീയ പ്രബുദ്ധരാക്കി പുനരുദ്ധരിച്ചു. സംഘടിച്ചു ശക്തരാക്കി അധികാര പങ്കാളികളാക്കി.പിന്നാക്ക പ്രദേശങ്ങളുടെയും പിന്നാക്ക ജനതയുടെയും അഭിവൃദ്ധിക്കായി പ്രയത്നിച്ചു. പോര്&#x200d;ത്തുഗീസുകാര്&#x200d; തൊട്ടുള്ള വൈദേശിക ശക്തികള്&#x200d;ക്കെതിരെ നടത്തിയ നൂറ്റാണ്ടുകളുടെ ചെറുത്തുനില്പുകളില്&#x200d; തകര്&#x200d;ക്കപ്പെട്ട മലബാറിന്റെ പുനര്&#x200d;നിര്&#x200d;മാണത്തില്&#x200d; പങ്കാളിയായി. സമുദായത്തിനകത്തേയും സമുദായങ്ങള്&#x200d; തമ്മിലേയും ആശയ ഭിന്നതകള്&#x200d; നില നില്&#x200d;ക്കുമ്പോഴും പൊതു ലക്ഷ്യത്തില്&#x200d; ഒരുമിക്കാനുള്ള മുസ്്ലിംലീഗ് സൗഹൃദ യജ്ഞങ്ങളില്&#x200d; ചന്ദ്രിക നിര്&#x200d;ണായക പങ്കുവഹിച്ചു.</p>
<p><strong> അ</strong>ക്ഷരങ്ങള്&#x200d; കൂട്ടിവായിക്കാന്&#x200d; ഒരു തലമുറയെ പഠിപ്പിച്ച ചന്ദ്രിക, വിദ്യാഭ്യാസ പ്രോത്സാഹനം പ്രധാന അജണ്ടയായി കരുതി. പ്രൈമറി സ്‌കൂളുകള്&#x200d; പോലുമില്ലാത്ത പ്രദേശങ്ങള്&#x200d; കണ്ടെത്തി അധികൃത ശ്രദ്ധയില്&#x200d; കൊണ്ടുവന്നു. സ്‌കൂളുകളും കോളജുകളും സര്&#x200d;വകലാശാലകളും ഗതാഗത സൗകര്യങ്ങളും ആതുരാലയങ്ങളും റവന്യു ജില്ലകളും വരെ നേടിയെടുക്കാന്&#x200d; ജനകീയ മുന്നേറ്റങ്ങള്&#x200d;ക്കു പിന്&#x200d;ബലമേകി.കാലിക്കറ്റ് സര്&#x200d;വകലാശാല രൂപീകരണത്തിനെതിരിലുയര്&#x200d;ന്ന കുപ്രചരണങ്ങളെ ചെറുത്തു. മലപ്പുറം ജില്ലക്കുള്ള പോരാട്ടത്തില്&#x200d; പലപ്പോഴും ചന്ദ്രിക മാത്രമായി.<br />
മുസ്്ലിം ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരിലുയര്&#x200d;ന്ന ഹീനമായ വര്&#x200d;ഗീയ പ്രചരണങ്ങള്&#x200d;ക്കും മുസ്്ലിംലീഗിനെതിരായ കടന്നാക്രമണങ്ങള്&#x200d;ക്കുമെതിരെ കരുത്തുറ്റ പ്രതിരോധ കവചമായി. മുസ് ലിംകളാദി ന്യൂനപക്ഷ, പിന്നാക്ക ജനതയുടെ ഭരണഘടനാദത്തമായ അവകാശങ്ങള്&#x200d; നേടാനും സംരക്ഷിക്കാനും മുന്നില്&#x200d; നിന്നു.സംവരണത്തിനു പോരാടി. ശരീഅത്ത് നിയമങ്ങള്&#x200d;ക്കെതിരെ ആക്രമണത്തിന്റെ കുന്തമുനയുമായി വന്നവര്&#x200d;ക്കെതിരെ ചന്ദ്രിക തനിച്ചുനിന്നു പടനയിച്ചു. അറബി, ഉര്&#x200d;ദു ഭാഷകള്&#x200d;ക്കെതിരായ കരിനിയമങ്ങളെയും ഏകസിവില്&#x200d; കോഡിനും സാമ്പത്തിക സംവരണത്തിനുമുള്ള മുറവിളികളെയും പതറാതെ നേരിട്ടു. മതമൈത്രി തകര്&#x200d;ക്കാനുള്ള ശ്രമങ്ങള്&#x200d;ക്കെതിരെ സ്നേഹഗീതിയായി. വര്&#x200d;ഗീയതയും തീവ്രവാദവും നാടിന്നാപത്താണെന്ന് ശക്തമായ ബോധവത്കരണത്തിലൂടെ സമുദായത്തെ സജ്ജമാക്കി. കേരളത്തില്&#x200d; മതേതര രാഷ്ട്രീയം സുഭദ്രമാക്കി.</p>
<p><strong> മ</strong>ലയാള സാഹിത്യ പരിപോഷണത്തിനൊപ്പം മാപ്പിള സാഹിത്യത്തെ മുഖ്യധാരയോട് ചേര്&#x200d;ക്കുകയും ചെയ്തു. വിശ്വ പ്രസിദ്ധമായ ഇസ് ലാമിക കൃതികളും എഴുത്തുകാരും ചന്ദ്രിക യിലൂടെ മലയാളിയുടെ വായനാ ലോകത്തെത്തി. ചന്ദ്രികയില്&#x200d; എഴുതിത്തുടങ്ങി ജ്ഞാന പീഠത്തോളം വളര്&#x200d;ന്നവരുള്&#x200d;പ്പെടെ മലയാളത്തിന്റെ അഭിമാന നക്ഷത്രങ്ങളായ മഹാ സാഹിത്യകാരന്മാരേറെയുണ്ട്. മുസ്്ലിംലീഗിന്റെ രാഷ്ട്രീയ, ചരിത്ര, നയ,നിലപാടുകള്&#x200d; സുവ്യക്തമാം വിധം ചന്ദ്രിക പൊതു സമൂത്തെ ബോധ്യപ്പെടുത്തി. പ്രവാസി ലോകത്തും രാജ്യത്തിനകത്തുമുള്ള ജീവകാരുണ്യ യജ്ഞങ്ങള്&#x200d;ക്കു പിന്&#x200d;ബലമേകി. പ്രവാസി സമൂഹത്തിന്റെ പ്രശ്നപരിഹാരങ്ങളുടെ ജിഹ്വയായി. ദലിത്, പിന്നാക്ക സമൂഹങ്ങളെ മുന്&#x200d;നിരയിലേക്കു നയിച്ചു.<br />
ചന്ദ്രികയുടെ ഫലപ്രദമായ ഈ ദൗത്യ നിര്&#x200d;വഹണത്തെ മഹാനായ കെ എം സീതി സാഹിബ് അഭിമാന പൂര്&#x200d;വ്വം വിലയിരുത്തി:വിഭജനത്തിനു മുമ്പ് പൊതുവിലും, അതിനുശേഷം പ്രത്യേകിച്ചും മുസ്്ലിംലീഗിന്റെ സന്ദേശം എത്രയും ശക്തിയോടുകൂടി മുസ്്ലിമീങ്ങളുടെ ഇടയില്&#x200d; പ്രചരിപ്പിക്കുവാനും ലീഗിനെതിരെ നടത്തപ്പെട്ടുകൊണ്ടിരുന്ന ദുഷ്പ്രചരണങ്ങളെ തകര്&#x200d;ക്കുവാനും ചന്ദ്രിക ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ അമൂല്യസേവനങ്ങളെ മുസ്്ലിമീങ്ങള്&#x200d; കൃത്യജ്ഞതയോട് കൂടി എന്നും സ്മരിക്കുന്നതാണ്. വിഭജനത്തിനു ശേഷം എല്ലാ വിരുദ്ധശക്തികളും ഏകോപിച്ച് ലീഗിന്റെ നേര്&#x200d;ക്ക് ഭയങ്കരമായ ഒരു ആക്രമണം നടത്തിയ ആ ഇരുണ്ട കാലഘട്ടത്തില്&#x200d; ലീഗിന്റെ സന്ദേശം സധൈര്യം മുസ്്ലിമീങ്ങളുടെ ഇടയില്&#x200d; പ്രചരിപ്പിക്കുവാനും അവരുടെ ആത്മവിശ്വാസവും ധൈര്യവും നിലനിര്&#x200d;ത്തുവാനും മുസ്്ലിംലീഗിന്റെ ജിഹ്വയായി ചന്ദ്രിക മാത്രമേ ഉണ്ടായിരുന്നുള്ളു. വിഭജനത്തെ തുടര്&#x200d;ന്ന് ഉത്തരേന്ത്യയിലുണ്ടായ കൂട്ടക്കൊലകളെ സംബന്ധിച്ച് ചില ഇംഗ്ലീഷ് പത്രങ്ങളില്&#x200d; പ്രസിദ്ധം ചെയ്യപ്പെട്ട ഒരു ലേഖനത്തിന്റെ പരിഭാഷ പ്രസിദ്ധം ചെയ്തതിന് ചന്ദ്രികയുടെ മേല്&#x200d; ഗവണ്&#x200d;മെന്റ് നടപടിയെടുക്കുകയും 1000 ഉറുപ്പിക ജാമ്യം കെട്ടിവെക്കുവാന്&#x200d; കല്&#x200d;പിക്കുകയും ചെയ്തു. പ്രസ്തുത കല്&#x200d;പനക്കെതിരില്&#x200d; ചന്ദ്രിക മദിരാശി ഹൈക്കോടതിയില്&#x200d; അപ്പീല്&#x200d; ബോധിപ്പിച്ചുവെങ്കിലും ഗവണ്&#x200d;മെന്റിന്റെ തീരുമാനം റദ്ദാക്കുവാന്&#x200d; ഹൈക്കോടതി വിസമ്മതിച്ചു. എന്നാല്&#x200d; ഒരുകൊല്ലം കഴിഞ്ഞതിന് ശേഷം ഗവണ്&#x200d;മെന്റ് പ്രസ്തുത ജാമ്യസംഖ്യ ചന്ദ്രികക്ക് തിരിച്ചുകൊടുക്കുവാന്&#x200d; കല്&#x200d;പിച്ചുവെന്നത് പത്രത്തിന്റെ നേര്&#x200d;ക്കുണ്ടായ ഭയാശങ്കകള്&#x200d;ക്ക് അടിസ്ഥാനമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി. മുസ്്ലിമീങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ ക്ഷേമാഭിവൃദ്ധിക്കു വേണ്ടി ചന്ദ്രിക ചെയ്തുകൊണ്ടിരിക്കുന്ന അനര്&#x200d;ഘ സേവനങ്ങളെ മുസ്്ലിം സമുദായം രാഷ്ട്രീയപരിഗണന കൂടാതെ സന്തോഷപൂര്&#x200d;വ്വം അംഗീകരിക്കുമെന്നെനിക്കറിയാം.</p>
<p><strong> ച</strong>ന്ദ്രികയുടെ മാനേജിങ് ഡയറക്ടറായിരുന്ന ജ. സി.പി മമ്മുക്കേയിയുടെ മരണശേഷം മാനേജിങ് ഡയറക്ടറായി വന്ന ജ. എ.കെ കുഞ്ഞിമായന്&#x200d; ഹാജി സാഹിബ് പത്രത്തിന്റെ സാമ്പത്തികഭദ്രതക്കും പ്രചാരണത്തിനുംവേണ്ടി അഭിനന്ദനീയമായ സേവനം ചെയ്തിട്ടുണ്ടെന്നത് വിസ്മരിക്കാവതല്ല. അദ്ദേഹം ഈയിടെ പ്രായാധിക്യം നിമിത്തമുള്ള സാങ്കേതിക കാരണങ്ങളാലും അനാരോഗ്യം ഹേതുവായും പ്രസ്തുത സ്ഥാനം ഒഴിഞ്ഞതിന് ശേഷം ചന്ദ്രികയുടെ നിലനില്&#x200d;പ്പില്&#x200d; എപ്പോഴും നിര്&#x200d;ണ്ണായകമായ ഒരു പങ്കുവഹിച്ചിട്ടുള്ള ജ. സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങള്&#x200d; മാനേജിങ് ഡയറക്ടര്&#x200d; സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. &#8216;ചന്ദ്രിക&#8217; മുസ്്ലിം സമുദായത്തിന്റെ ശക്തിയേറിയ ഒരു ജിഹ്വയായി നിലനില്&#x200d;ക്കുവാന്&#x200d; തക്കവണ്ണം അതിന്റെ സാമ്പത്തിക ഭദ്രതക്ക് വേണ്ടി &#8216;മുസ്്ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി&#8217;യുടെ ഓഹരികളെടുത്തും മറ്റുപ്രകാരത്തിലും സഹായിക്കുവാന്&#x200d; കേരളത്തിലെ മുസ്്ലിമീങ്ങളോട് സവിനയം അഭ്യര്&#x200d;ത്ഥിച്ചുകൊള്ളട്ടെ(ചന്ദ്രികയുടെ സേവനങ്ങള്&#x200d;, കെ.എം സീതിസാഹിബ്). &#8216;ചന്ദ്രിക&#8217; ആദായത്തിനു വേണ്ടി നടത്തുന്ന ബിസിനസ്സ് സ്ഥാപനമല്ല; ജന സേവനം നടത്തുന്ന പൊതുസ്ഥാപനമാണ്&#8217;എന്ന സി എച്ചിന്റെ വാക്കുകള്&#x200d; പത്രത്തെ സംബന്ധിച്ച നയപ്രഖ്യാപനമാണ്.<br />
ചന്ദ്രികയുടെ ജന്മദശയിലുളവായിരുന്ന ആപത്ശങ്കകളേയും പില്&#x200d;ക്കാലം നല്&#x200d;കിയപ്രതീക്ഷകളേയും കുറിച്ച് സി എച്ച് മുഹമ്മദ് കോയാ സാഹിബ് വിസ്തരിക്കുന്നുണ്ട്: 1934 മാര്&#x200d;ച്ച് 26 കേരളത്തിന്റെ ചരിത്രത്തില്&#x200d; അതിപ്രധാനമായ ഒരു സുദിനമാണ്. അന്നാണ് മുസ്്ലിം സമുദായത്തിന് വെളിച്ചവും മാര്&#x200d;ഗ്ഗദര്&#x200d;ശനവും നല്&#x200d;കുന്ന &#8216;ചന്ദ്രിക&#8217; ആദ്യമായുദിച്ചത്. സമുദായത്തില്&#x200d; നിന്നു ശരിയായ പ്രോത്സാഹനം ലഭിക്കാതെ തുടങ്ങിയും മുടങ്ങിയും വീണ്ടും തുടങ്ങിയും മുടങ്ങിയും കൊണ്ടിരുന്ന മുസ്്ലിം പത്രങ്ങളുടെ ശ്മശാനഭൂവിലാണ് ആശയുടെ തീനാളം പോലെ ഒരു കൊച്ചുശിശു പിറന്നുവീണത്. വക്കം മൗലവിയുടെ &#8216;ദീപിക&#8217;, സീതി സാഹിബിന്റെ &#8216;ഐക്യം&#8217; അബുമുഹമ്മദിന്റെ &#8216;മലബാര്&#x200d; ഇസ്്ലാം&#8217; മുതലായ പത്രങ്ങള്&#x200d; ബാലാരിഷ്ടതകള്&#x200d; മൂലം അകാല ചരമമടഞ്ഞ മുസ്്ലിം പത്രങ്ങളുടെ കൂട്ടത്തില്&#x200d;പെടുമെന്നു പറഞ്ഞാല്&#x200d; അന്നൊരു പത്രം നടത്താനുള്ള വിഷമം എത്രയായിരുന്നു എന്ന് ഊഹിക്കാം!</p>
<p><img loading="lazy" class="alignnone size-medium wp-image-255821" src="https://www.chandrikadaily.com/wp-content/uploads/2023/05/WhatsApp-Image-2023-05-25-at-10.34.22-AM-198x300.jpeg" alt="" width="198" height="300" srcset="https://www.chandrikadaily.com/wp-content/uploads/2023/05/WhatsApp-Image-2023-05-25-at-10.34.22-AM-198x300.jpeg 198w, https://www.chandrikadaily.com/wp-content/uploads/2023/05/WhatsApp-Image-2023-05-25-at-10.34.22-AM-677x1024.jpeg 677w, https://www.chandrikadaily.com/wp-content/uploads/2023/05/WhatsApp-Image-2023-05-25-at-10.34.22-AM-768x1162.jpeg 768w, https://www.chandrikadaily.com/wp-content/uploads/2023/05/WhatsApp-Image-2023-05-25-at-10.34.22-AM.jpeg 906w" sizes="(max-width: 198px) 100vw, 198px" /></p>
<p><strong> 1934</strong>ല്&#x200d; കേന്ദ്ര നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്&#x200d; അബ്ദുസ്സത്താര്&#x200d; സേട്ടും മുഹമ്മദ് അബ്ദുറഹിമാന്&#x200d; സാഹിബും തമ്മില്&#x200d; വാശിയേറിയ മത്സരം നടന്നു. പ്രസ്തുത തെരഞ്ഞെടുപ്പില്&#x200d; ചന്ദ്രിക സേട്ട് സാഹിബിനെയാണ് അനുകൂലിച്ചിരുന്നത്. തെരഞ്ഞെടുപ്പിനെ തുടര്&#x200d;ന്ന് അല്&#x200d;പകാലത്തേക്ക് ചന്ദ്രിക നിര്&#x200d;ത്തിവെക്കേണ്ടി വന്നു. എന്നാല്&#x200d; സീതിസാഹിബിന്റെയും മറ്റും പരിശ്രമഫലമായി പത്രം പുനരാരംഭിക്കാന്&#x200d; തന്നെ തീരുമാനിച്ചു. സി.പി മമ്മുക്കേയി, സത്താര്&#x200d; സേട്ട്, കുഞ്ഞിമായിന്&#x200d; ഹാജി, കടാരന്&#x200d; അബ്ദുറഹിമാന്&#x200d; ഹാജി, മുക്കാട്ടില്&#x200d; മൂസ എന്നിവര്&#x200d; 500ക. വീതം മുടക്കി 400 വരിക്കാരോടും നല്ല ശുഭാപ്തി വിശ്വാസത്തോടും കൂടി ചന്ദ്രിക വീണ്ടും പുറത്തുവന്നു. ഒരു കൊല്ലംകൊണ്ടു വരിക്കാരുടെ ആറിരട്ടിയായി. പത്രത്തിന് നല്ല ആദായവും ഉണ്ടായിരുന്നു.<br />
ഇക്കാലത്തൊക്കെ ചന്ദ്രിക ഏര്&#x200d;പ്പെട്ട രാഷ്ട്രീയവും സാമുദായികവുമായ സമരങ്ങളില്&#x200d; പത്രത്തിനു കാര്യമായ പിന്&#x200d;ബലം നല്&#x200d;കിയത് സീതി സാഹിബിന്റെ കരുത്തുറ്റ തൂലികയായിരുന്നുവെന്നതു സ്മരണീയമാണ്. &#8216;മാതൃഭൂമി&#8217;, &#8216;അല്&#x200d; അമീന്&#x200d;&#8217; മുതലായ പത്രങ്ങളുടെ വാളിന്റെ വായ്ത്തല മടക്കിയത് ആ അജയ്യ തൂലികയാണെന്ന വസ്തുത അധികമാളുകളും അറിഞ്ഞിരിക്കയില്ല. 1938ല്&#x200d; &#8216;ചന്ദ്രിക&#8217; ദിനപത്രമായി കെ.കെ മുഹമ്മദ് ശാഫിയുടെ പത്രാധിപത്യത്തില്&#x200d; പുറപ്പെട്ടു തുടങ്ങി. അക്കാലത്താണ് പ്രഗത്ഭനായ വി.സി അബുബക്കര്&#x200d; പത്രാധിപസമിതിയംഗമായി ചേര്&#x200d;ന്നത്. രണ്ടുവര്&#x200d;ഷത്തോളം ദിനപത്രം പ്രശസ്തമായി നടന്നതിനുശേഷം പത്രക്കടലാസിന്റെ ക്ഷാമം മൂലവും മറ്റും അതു വാരികയാക്കേണ്ടി വന്നു.<br />
കേരളത്തില്&#x200d; മുസ്്ലിംലീഗിന്റെ പ്രവര്&#x200d;ത്തനം സജീവമായി നടന്ന കാലഘട്ടമായിരുന്നു. ദിനപത്രത്തിന്റെ അഭാവം ലീഗ് പ്രവര്&#x200d;ത്തനങ്ങളെ എത്രമാത്രം പ്രതികൂലമയി ബാധിച്ചിരുന്നുവെന്നു നേതാക്കന്മാര്&#x200d;ക്കു നന്നായി ബോധ്യപ്പെട്ടു. പക്ഷെ തല്&#x200d;ക്കാലം വാരികയായി പത്രം തുടരുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളു. പ്രതികൂല പരിതസ്ഥിതിയില്&#x200d; വാരിക തുടര്&#x200d;ന്നു നടത്തുന്നതില്&#x200d; പത്രാധിപര്&#x200d; വിസിയും മാനേജര്&#x200d; എം.പി മമ്മുവും വഹിച്ച പങ്ക് പ്രസ്താവ്യമാണ്. അക്കാലത്ത് ചന്ദ്രികക്ക് കാര്യമായ ധനസഹായം ചെയ്തവരില്&#x200d; പരേതനായ സി.വി പക്കിക്കേയിയുടെ പേര് എടുത്തു പറയേണ്ടതുണ്ട്.<br />
സ്ഥലം ലഭിക്കാനും മറ്റുമുണ്ടായ വളരെ വിഷമങ്ങള്&#x200d;ക്കു ശേഷം 1946 ഫെബ്രുവരി ആദ്യം കോഴിക്കോട് കിഴക്കേ നടക്കാവിലുള്ള ചിറക്കല്&#x200d; അബ്ദുറഹിമാന്&#x200d; ഹാജിയുടെ കെട്ടിടത്തില്&#x200d; നിന്നു &#8216;ചന്ദ്രിക&#8217; വീണ്ടും ദിനപത്രമായി ആരംഭിച്ചു. അന്നുമുതല്&#x200d; ഇന്നുവരെ ദൈവകൃപയാല്&#x200d; പത്രം മുടങ്ങാതെ നടന്നിട്ടുണ്ട്. അനുദിനം അഭിവൃദ്ധിപ്പെടുകയുമാണ്.</p>
<p><img loading="lazy" class="alignnone size-full wp-image-255539" src="https://www.chandrikadaily.com/wp-content/uploads/2023/05/Untitled-2-copy-39.jpg" alt="" width="142" height="153" /></p>
<p><strong> ന</strong>ടക്കാവില്&#x200d; നിന്നും ദിനപ്പത്രമായി വീണ്ടും പുറപ്പെട്ടപ്പോള്&#x200d; പത്രാധിപര്&#x200d; പ്രൊഫ. കെ.വി അബ്ദുറഹിമാനും മാനേജര്&#x200d; പ്രൊഫ. കെ. കുഞ്ഞിപ്പക്കിയും ആയിരുന്നു. മാനേജിങ് ഡയറക്ടര്&#x200d;മാരായിരുന്ന എ.കെ കുഞ്ഞിമായിന്&#x200d; ഹാജി, സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങള്&#x200d;, പുനത്തില്&#x200d; അബുബക്കര്&#x200d; എന്നിവരുടെ സഹകരണവും ദിനപത്രത്തിന്റെ പ്രവര്&#x200d;ത്തനത്തിന് ഏറെ സഹായകമായി. സീതി സാഹിബും സത്താര്&#x200d; സേട്ടു സാഹിബും എന്നും &#8216;ചന്ദ്രിക&#8217;യുടെ ദേഹവും ദേഹിയുമായിരുന്നു.<br />
1946ല്&#x200d; &#8216;ചന്ദ്രിക&#8217; ദിനപ്പത്രമായപ്പോഴാണ് ഞാന്&#x200d; &#8216;ചന്ദ്രിക&#8217;യുടെ സ്റ്റാഫില്&#x200d; അംഗമായിച്ചേര്&#x200d;ന്നത്. 49ല്&#x200d; കെ.വി അബ്ദുറഹിമാന്&#x200d; ഫാറൂഖ് കോളജില്&#x200d; ഉദ്യോഗാര്&#x200d;ത്ഥം സ്ഥാനമൊഴിഞ്ഞപ്പോള്&#x200d; പത്രാധിപത്യം എന്റെ ചുമലിലായി. 1961ല്&#x200d; സീതി സാഹിിന്റെ നിര്യാണത്തെ തുടര്&#x200d;ന്ന് അഞ്ചുമാസത്തേക്കു കേരള നിയമസഭ സ്പീക്കര്&#x200d; സ്ഥാനം ഏറ്റെടുക്കാന്&#x200d; വേണ്ടി ചന്ദ്രികയുമായി ബന്ധം വിടര്&#x200d;ത്തുന്നതുവരെ എന്റെ പത്രാധിപത്യം തുടര്&#x200d;ന്നു. സ്പീക്കര്&#x200d; പദവി വലിച്ചെറിഞ്ഞു തിരിച്ചുവന്ന ശേഷം ഞാന്&#x200d; ചീഫ് എഡിറ്റര്&#x200d; പദവി ഏറ്റെടുത്തു. പരിചയ സമ്പന്നനായ വി.സി അബൂക്കര്&#x200d; പത്രാധിപരാവുകയും ചെയ്തു.<br />
സീതി സാഹിബിന്റെ മരണം &#8216;ചന്ദ്രിക&#8217;ക്ക് വലിയ ഒരു അടിയായിരുന്നു. ഏതു പ്രതിസന്ധിയിലും മാര്&#x200d;ഗ്ഗദര്&#x200d;ശനത്തിനായി അദ്ദേഹത്തെയാണ് ഞങ്ങള്&#x200d; സമീപിക്കാറ്. അദ്ദേഹത്തില്&#x200d; നിന്ന് ലഭിച്ച ഏറ്റവും വലിയ മുതല്&#x200d; മുടക്കായ ആത്മവിശ്വാസത്തിലൂന്നിക്കൊണ്ട് അഭിവൃദ്ധിയിലേക്കു സഞ്ചരിക്കുമ്പോള്&#x200d; ആ മഹാനെക്കുറിച്ച് പലതും സ്മരിക്കാനുണ്ട്.<br />
കോഴിക്കോട്ടു നിന്നും പത്രം പുനരാരംഭിക്കാന്&#x200d; ആവശ്യമായ ധനസഹായം ചെയ്തവരില്&#x200d; മുന്നണിയില്&#x200d; നില്&#x200d;ക്കുന്നത് കുഞ്ഞിമായന്&#x200d; ഹാജി, എന്&#x200d; കുഞ്ഞാലി ഹാജി, ബാഫഖി തങ്ങള്&#x200d; എന്നിവരത്രെ. ഈ ധനസഹായവും ബാഫഖി തങ്ങളുടെ ദീര്&#x200d;ഘ ദൃഷ്ടിയുമാണ് രണ്ടാമത്തെ അകാലമരണത്തില്&#x200d; നിന്നു &#8216;ചന്ദ്രിക&#8217;യെ കരകയറ്റിയത്.</p>
<p><strong> കു</strong>ഞ്ഞിപ്പക്കിക്കു ശേഷം സി.പി കുഞ്ഞഹമ്മദും തുടര്&#x200d;ന്ന് സയ്യിദ് ഖാജാഹുസൈനും &#8216;ചന്ദ്രിക&#8217;യുടെ മാനേജര്&#x200d;മാരായി. ഖാജാ ഹുസൈന്റെ കാലത്താണ് ഇന്ന് കേരള പത്രരംഗത്തു സ്ഥിര പ്രതിഷ്ഠ നേടി കഴിഞ്ഞ &#8216;ചന്ദ്രിക&#8217; ആഴ്ചപ്പതിപ്പ് ആരംഭിച്ചത്. ദിനപത്രത്തോടൊപ്പം ഒരാഴ്ചപ്പതിപ്പാരംഭിക്കുന്നത് അന്നാദ്യമായിട്ടാണ്. ആഴ്ചപ്പതിപ്പ് പേരെടുത്ത സാഹിത്യകാരന്&#x200d;മാര്&#x200d; അണിനിരക്കുന്ന സാഹിത്യ സദ്യയെന്ന നിലയില്&#x200d; മാത്രമല്ല പയറ്റിത്തഴകാത്ത ഇളം തൂലികക്കുള്ള പഠനക്കളരിയെന്ന നിലയിലും പ്രസിദ്ധമാണ്.<br />
താമസിയാതെ ചന്ദ്രികക്കു വാരാന്തപ്പതിപ്പും ഉണ്ടായി. ശാസ്ത്രീയവും മറ്റുമായ ലേഖനങ്ങളും പംക്തികളും ഉള്&#x200d;ക്കൊള്ളുന്ന വാരാന്തപ്പതിപ്പും മലയാളത്തിലെ ഏതൊരു വാരാന്തപ്പതിപ്പിനോടും കിടപിടിക്കുന്നതാണ്.<br />
യന്ത്രങ്ങള്&#x200d;, കെട്ടിടം എന്നിവയുടെ കാര്യത്തില്&#x200d; ചന്ദ്രികക്കുണ്ടായ ക്രമപ്രവൃദ്ധമായ പുരോഗതി അത്ഭുതാവഹമത്രെ. തലശ്ശേരിയിലെ സിലിണ്ടര്&#x200d; പ്രസ്സില്&#x200d; അച്ചടിയാരംഭിച്ച ചന്ദ്രിക ഇന്നു ഫ്ളാറ്റ് ബെഡ് റോട്ടറിയിലാണടിക്കുന്നത്. അനതി വിദൂരഭാവിയില്&#x200d; ട്യൂബുലര്&#x200d; റോട്ടറി എത്തും. ജോബ് വിഭാഗത്തിലും ആധുനിക യന്ത്രങ്ങളുണ്ട്. ചന്ദ്രിക&#8217; പ്രസിദ്ധീകരിക്കുന്ന വൈ.എം.സി.എ റോഡിലെ രമ്യഹര്&#x200d;മ്മ്യവും അതിനടുത്ത കൂറ്റന്&#x200d; ഷെഡ്ഡും ഗോഡൗണും &#8216;ചന്ദ്രിക&#8217;യുടെ സ്വന്തമാണ്.<br />
&#8216;ചന്ദ്രിക&#8217; രാജ്യത്തിന്റെ ഉത്തമതാല്&#x200d;പര്യത്തിനും സമുദായ സൗഹാര്&#x200d;ദ്ദത്തിനും വേണ്ടി നിലകൊള്ളുന്നു. മുസ്്ലിംലീഗിനെ വിഭജനാനന്തരം ഇന്ത്യയില്&#x200d; നിലനിര്&#x200d;ത്തുന്നതിനു &#8216;ചന്ദ്രിക&#8217; വഹിച്ച പങ്ക് ചരിത്രകാരന്&#x200d;മാര്&#x200d; വിസ്മരിക്കുകയില്ല. സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും മതപരവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കും &#8216;ചന്ദ്രിക&#8217; ചെയ്ത സേവനം നിസ്സീമമാണ്. ഇങ്ങനെ ഒരു പത്രം ഇല്ലായിരുന്നെങ്കില്&#x200d; കേരള മുസ്്ലിം സമുദായത്തിന്റെ സ്ഥിതി എന്താകുമായിരുന്നു? (ചന്ദ്രിക റിപ്പബ്ലിക് പതിപ്പ് -1965).</p>
<p><img loading="lazy" class="alignnone size-medium wp-image-255546" src="https://www.chandrikadaily.com/wp-content/uploads/2023/05/Untitled-2-copy-41-300x284.jpg" alt="" width="300" height="284" srcset="https://www.chandrikadaily.com/wp-content/uploads/2023/05/Untitled-2-copy-41-300x284.jpg 300w, https://www.chandrikadaily.com/wp-content/uploads/2023/05/Untitled-2-copy-41.jpg 432w" sizes="(max-width: 300px) 100vw, 300px" /></p>
<p><strong> മു</strong>സ് ലിം ലീഗിനും ന്യൂനപക്ഷ, പിന്നാക്ക സമുദായങ്ങള്&#x200d;ക്കുമെതിരെ മലകുലുക്കി വന്ന കൊടുങ്കാറ്റുകളെ ധിഷണയുടെ മന്ത്രശക്തിയാല്&#x200d; പിടിച്ചുകെട്ടി ചരിത്രത്തിലേക്കു മടങ്ങിയ പത്രാധിപ കേസരികള്&#x200d; പ്രൊഫ. മങ്കട ടി. അബ്ദുല്&#x200d; അസീസ് സാഹിബ്, റഹീം മേച്ചേരി, എം.ഐ തങ്ങള്&#x200d; എന്നിവര്&#x200d; ഈ നവതി കാലത്തെ ആവേശ സ്മരണയാണ്.കാല്&#x200d; നൂറ്റാണ്ടുകാലം പ്രിന്ററും പബ്ലിഷറും എഡിറ്ററുമായി പത്രത്തെ നയിച്ച് ഇപ്പോള്&#x200d; വിശ്രമ ജീവിതം നയിക്കുന്ന സി കെ താനൂര്&#x200d;, തുടര്&#x200d;ന്നു വന്ന നടക്കാവ് മുഹമ്മദ് കോയ, അഹമ്മദ് കുട്ടി ഉണ്ണികുളം, ടി പി ചെറൂപ്പ, നവാസ് പൂനൂര്&#x200d; തുടങ്ങിയവരും കഴിഞ്ഞുപോയ സംവത്സരങ്ങളുടെ സാരഥ്യം വഹിച്ച പത്രാധിപന്മാരാണ് .<br />
പ്രതിസന്ധിയുടെ മഹാപ്രളയങ്ങളിലും നില തെറ്റാതെ,സുവ്യക്തമായ ലക്ഷ്യബോധത്തോടെ, ചാഞ്ചല്യമില്ലാത്ത നിശ്ചയദാര്&#x200d;ഢ്യത്തോടെ യാത്ര മുടങ്ങാതെ ചന്ദ്രിക കടന്നുവന്ന 90 സംവത്സരങ്ങള്&#x200d; അമൂല്യമായ ചരിത്ര മുഹൂര്&#x200d;ത്തങ്ങളുടെ അക്ഷയ ഖനിയാണ്. പതിമൂന്ന് എഡിഷനുകളിലായി ദിക്കെങ്ങും പടര്&#x200d;ന്ന് പ്രഭ ചൊരിയുന്ന ചന്ദ്രിക.ചരിത്രത്തിന്റെ ഇരുള്&#x200d;വഴികളിലെ പൗര്&#x200d;ണ്ണമി ചന്ദ്രിക. ഇന്ത്യയില്&#x200d; മുസ്്ലിം മാനേജ്മെന്റിനു കീഴില്&#x200d; ഇത്രയും സുദീര്&#x200d;ഘ പാരമ്പര്യമുള്ള ദിനപത്രമെന്നത് ഇന്നോളം &#8216; ചന്ദ്രിക&#8217;യ്ക്കു മാത്രം മാറിലണിയാനുള്ള ദൈവാനുഗ്രഹത്തിന്റെ അഭിമാനപ്പതക്കം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kbchandrikadaily-cpsaidalavi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചന്ദ്രികയുടെ നവതി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുസ്‌ലിം പ്രിന്റിംഗ് ആന്&#x200d;ഡ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്&#x200d; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; വൈകീട്ട് നാലിന് നിര്&#x200d;വഹിക്കും.</title>
		<link>https://www.chandrikadaily.com/chandrikadaily-3.html</link>
					<comments>https://www.chandrikadaily.com/chandrikadaily-3.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 24 May 2023 00:45:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrikadaily]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255541</guid>

					<description><![CDATA[അക്ഷര കൈരളിയുടെ വാര്&#x200d;ത്താ തേജസായി 1934ല്&#x200d; തലശ്ശേരിയില്&#x200d; ഉദയം ചെയ്ത ചന്ദ്രികയുടെ നവതി ആഘോഷങ്ങള്&#x200d;ക്ക് ഇന്ന് പിറന്ന മണ്ണില്&#x200d; തുടക്കം.]]></description>
										<content:encoded><![CDATA[<p>അക്ഷര കൈരളിയുടെ വാര്&#x200d;ത്താ തേജസായി 1934ല്&#x200d; തലശ്ശേരിയില്&#x200d; ഉദയം ചെയ്ത ചന്ദ്രികയുടെ നവതി ആഘോഷങ്ങള്&#x200d;ക്ക് ഇന്ന് പിറന്ന മണ്ണില്&#x200d; തുടക്കം. പൈതൃക നഗരിയില്&#x200d; നിന്ന് ഉയരുന്ന ഉല്&#x200d;സവ പ്രഭ ഒരു വര്&#x200d;ഷം ദീര്&#x200d;ഘിക്കും. അക്ഷരങ്ങളെ അച്ചുകൂടത്തില്&#x200d; നിരത്തി വാര്&#x200d;ത്തകളായി വായനാലോകത്തിന് സമ്മാനിച്ച ഇന്നലെകളില്&#x200d; നിന്ന്, കാലത്തിന്റെ മാറ്റത്തിനൊപ്പം തെളിമയോടെ പുതുകാലത്തും നിലകൊള്ളുന്ന ചന്ദ്രികയുടെ നവതി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുസ്‌ലിം പ്രിന്റിംഗ് ആന്&#x200d;ഡ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്&#x200d; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; വൈകീട്ട് നാലിന് നിര്&#x200d;വഹിക്കും.<br />
മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനാകും. പ്രമുഖ സാംസ്‌കാരിക പ്രവര്&#x200d;ത്തകനും പ്രഭാഷകനുമായ കല്&#x200d;പ്പറ്റ നാരായണന്&#x200d; മുഖ്യാതിഥിയാണ്.<br />
പാര്&#x200d;ട്ടി ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d;, ട്രഷറര്&#x200d; പി.വി അബ്ദുല്&#x200d; വഹാബ്, സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി. എം.എസലാം, ഡോ.എം.കെ മുനീര്&#x200d;,പി.കെ.കെ ബാവ, കെ. പി.എ മജീദ്,സി.പി സൈതലവി,സി.കെ സുബൈര്&#x200d;, പി. എം.എ സമീര്&#x200d;, മാര്&#x200d;ട്ടിന്&#x200d; ജോര്&#x200d;ജ്ജ്, കരീം ചേലേരി, കല്ലട്ര മായിന്&#x200d;ഹാജി, എന്&#x200d;.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ് തുടങ്ങിയവര്&#x200d; സംസാരിക്കും. ചന്ദ്രിക കണ്ണൂര്&#x200d; യൂണിറ്റ് ഗവേണിംഗ് ബോഡി ചെയര്&#x200d;മാന്&#x200d; അബ്ദുറഹിമാന്&#x200d; കല്ലായി സ്വാഗതവും സംഘാടക സമിതി ജനറല്&#x200d; കണ്&#x200d;വീനര്&#x200d; പൊട്ടങ്കണ്ടി അബ്ദുല്ല നന്ദിയും പറയും. ഉച്ചയ്ക്ക് രണ്ടിന് ചന്ദ്രികയില്&#x200d; നിന്ന് വിരമിച്ചവര്&#x200d;ക്ക് ആദരമായി സംഘടിപ്പിക്കുന്ന &#8216;എവര്&#x200d;ഗ്രീന്&#x200d;&#8217; പരിപാടിയോടെയാണ് നവതി ആഘോഷ പരിപാടികള്&#x200d; തുടങ്ങുക. ചന്ദ്രികയുടെ ചുമതല വഹിക്കുന്ന മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്&#x200d; പാണ്ടികശാല അധ്യക്ഷനാകും.<br />
പത്രാധിപര്&#x200d; കമാല്&#x200d; വരദൂര്&#x200d; സ്വാഗതമാശംസിക്കും. വൈകുന്നേരം ഏഴിന് സര്&#x200d;ഗധാര ഇശല്&#x200d;നൈറ്റും അരങ്ങേറും. ഒരു വര്&#x200d;ഷത്തെ ആഘോഷത്തില്&#x200d; സംസ്ഥാനത്തിനകത്തും പുറത്തുമായി എക്‌സിബിഷനുകള്&#x200d;, സാംസ്‌കാരിക സംഗമങ്ങള്&#x200d;, സെമിനാറുകള്&#x200d;, ബിസിനസ് മീറ്റുകള്&#x200d;, സാംസ്‌കാരിക യാത്രകള്&#x200d; തുടങ്ങിയ വൈവിധ്യമാര്&#x200d;ന്ന പരിപാടികളാണ് നടക്കുക.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chandrikadaily-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവതി പ്രഭയില്&#x200d; ചന്ദ്രിക-സമൂഹത്തിന്റെ വളര്&#x200d;ച്ചയിലും വികസനത്തിലും ഒരു മാധ്യമം എന്ന നിലയിലുള്ള ധാര്&#x200d;മിക ഇടപെടലുകള്&#x200d; ഉറപ്പ് നല്&#x200d;കുന്നു. 90ന്റെ നിറവില്&#x200d; ഒരു വര്&#x200d;ഷം ദീര്&#x200d;ഘിക്കുന്ന ആഘോഷ പരിപാടികളാണ് ചന്ദ്രിക ആസൂത്രണം ചെയ്തിരിക്കുന്നത്.</title>
		<link>https://www.chandrikadaily.com/chandrikadily-90.html</link>
					<comments>https://www.chandrikadaily.com/chandrikadily-90.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 24 May 2023 00:42:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Celebrations]]></category>
		<category><![CDATA[chandrikadaily]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255534</guid>

					<description><![CDATA[ചന്ദ്രികയെ നെഞ്ചേറ്റി പൂര്&#x200d;വികര്&#x200d; തെളിയിച്ച വെളിച്ചം കെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ബാധ്യതയും സാമൂഹിക ഉത്തരവാദിത്തവുമാണെന്ന് മറക്കാതിരിക്കുക.]]></description>
										<content:encoded><![CDATA[<p><img loading="lazy" class="alignnone size-full wp-image-255539" src="https://www.chandrikadaily.com/wp-content/uploads/2023/05/Untitled-2-copy-39.jpg" alt="" width="142" height="153" /><br />
ചരിത്രത്തിന്റെ നാള്&#x200d; വഴിയില്&#x200d; ചന്ദ്രിക പ്രഭ ചൊരിയാന്&#x200d; തുടങ്ങിയിട്ട് 90 വര്&#x200d;ഷമാവുന്നു. മലയാള മാധ്യമ ചരിത്രത്തിലെ സുവര്&#x200d;ണ അധ്യായമായി ഒരു പാര്&#x200d;ട്ടി മുഖപത്രം മാറുമ്പോള്&#x200d; നവചരിതമാണ് രചിക്കപ്പെടുന്നത്. മറ്റൊരു പാര്&#x200d;ട്ടി പത്രത്തിനും അവകാശപ്പെടാനില്ലാത്ത ചരിത്രം. 1934 മാര്&#x200d;ച്ച് 26 ലെ ബലി പെരുന്നാള്&#x200d; സുദിനത്തില്&#x200d; തലശ്ശേരിയില്&#x200d; നിന്ന് തുടങ്ങിയ പ്രയാണം. പ്രതിസന്ധികളുടെ ബഹളത്തില്&#x200d; ലക്ഷ്യബോധം ആയുധമാക്കി മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനം ദിശ കാട്ടിയ പത്രം ഒരു നാള്&#x200d; പോലും അച്ചടി മുടങ്ങാതെ നവതിയുടെ നിറവില്&#x200d; നില്&#x200d;ക്കുമ്പോള്&#x200d; പൂര്&#x200d;വസൂരികളെ ഓര്&#x200d;ത്തെടുത്ത് പുതിയ കാലത്തോട് പറയാനുള്ളത് ഒന്ന് മാത്രം. ചന്ദ്രിക ഇനിയും ജ്വലിക്കണം. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, കായിക നഭസുകളില്&#x200d; കെടാവിളക്കാണ് നമ്മള്&#x200d;. എം.ടി വാസുദേവന്&#x200d; നായരെ പോലുള്ള സാഹിത്യ കുലപതികള്&#x200d;ക്ക് പ്രചോദനമേകിയ ചന്ദ്രികയുടെ പ്രഖ്യാപിത ലക്ഷ്യം പിന്നാക്ക ന്യൂനപക്ഷ പുരോഗതിയാണ്. തലശ്ശേരിയിലെ ആലിഹാജി പള്ളിയില്&#x200d; ഒത്തുചേര്&#x200d;ന്ന ആദ്യകാല നേതാക്കള്&#x200d; വിഭാവനം ചെയ്തത് സമുദായ ഉന്നമന്നത്തിനായുള്ള സത്യസന്ധമായ വഴിവിളക്കാണ്. ആ ദൗത്യം മനോഹരമായി നിര്&#x200d;വഹിക്കുകയാണ് ചന്ദ്രിക. മുല്യാധിഷ്ഠിത മാധ്യമ പ്രവര്&#x200d;ത്തനത്തിന്റെ വഴിയില്&#x200d; തൂലിക പടവാളാക്കിയ അനേകം മാധ്യമ പ്രവര്&#x200d;ത്തകരുടെ തട്ടകം. പുതുതലമുറയിലെ മാധ്യമ പ്രവര്&#x200d;ത്തകരും അതിശക്തമായി ചന്ദ്രികയെ മുന്നോട്ട് നയിക്കുന്നു. പ്രതിസന്ധികളില്&#x200d; എനിക്ക് പരിചിതം കോവിഡ് കാലമായിരുന്നു. എല്ലാവരും അകന്ന കാലം. സാമൂഹിക അകലത്തിന്റെ പേരില്&#x200d; വീട്ടില്&#x200d; തളക്കപ്പെട്ട കാലത്ത് എല്ലാ ദിവസവും രാവിലെ പൂമുഖത്ത് ചന്ദ്രിക എത്തുമായിരുന്നു. കുട്ടിക്കാലം മുതല്&#x200d; സുപരിചിതവും എന്നെ ഞാനാക്കി മാറ്റുന്നതില്&#x200d; വലിയ പങ്ക് വഹിച്ചതും ചന്ദ്രിക തന്നെ.</p>
<p>മലയാളിയുടെ സാംസ്‌കാരിക, രാഷ്ട്രീയ, കായിക മേഖലകള്&#x200d;ക്ക് അതുല്യമായ ഇടം നല്&#x200d;കിയിട്ടുള്ള ചന്ദ്രിക അന്നും ഇന്നും കാത്തുസുക്ഷിച്ചത് മൂല്യബോധമുള്ള പത്രപ്രവര്&#x200d;ത്തനമാണ്. 1992ല്&#x200d; ബാബരി മസ്ജിദ് തകര്&#x200d;ക്കപ്പെട്ട വേളയില്&#x200d; രാജ്യം പ്രക്ഷോഭങ്ങളില്&#x200d; വിറങ്ങലിച്ച് നിന്നപ്പോള്&#x200d;, പ്രകോപനത്തിന്റെ വഴി സ്വീകരിക്കാതെ സംയമനത്തിന്റെ വാര്&#x200d;ത്തകള്&#x200d; വായനാ ലോകത്തിന് നല്&#x200d;കിയ ചന്ദ്രിക ഇന്നും അതേ നിലപാട് ആവര്&#x200d;ത്തിക്കുന്നു. 1934ല്&#x200d; നിന്നും 2023ലേക്ക് എത്തുമ്പോഴും ചന്ദ്രിക ലക്ഷ്യത്തില്&#x200d; നിന്ന് ഒരു വേളപോലും പിറകോട്ട് പോവുകയോ പ്രതിസന്ധികളുടെ ലോകത്ത് പകച്ച് നില്&#x200d;ക്കുകയോ ചെയ്തിട്ടില്ല.<br />
പത്രത്തിന്റെ ഊര്&#x200d;ജ്ജമെന്നത് എല്ലാ കാലത്തും അതിന്റെ അസംഖ്യം വരുന്ന വായനക്കാരാണ്, പൊതുസമൂഹമാണ്. ഓരോ മുസ്‌ലിംലീഗ് പ്രവര്&#x200d;ത്തകന്റെയും രക്തമാണ് ചന്ദ്രിക. സി.എച്ച് മുഹമ്മദ് കോയയെ പോലെ ഒരാള്&#x200d; ചീഫ് എഡിറ്ററായിരുന്ന സ്ഥാപനം. കേരളത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ച വ്യക്തി തന്നെ ഒരേ സമയത്ത് പത്രത്തിന്റെയും അമരത്ത് വന്ന അപൂര്&#x200d;വത. വര്&#x200d;ത്തമാന കാലത്ത് പത്രങ്ങള്&#x200d; നേരിടുന്ന വലിയ വെല്ലുവിളി ഭരണകൂട നയങ്ങളാണ്. മാധ്യമ സ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുന്ന നടപടികളാണ് ഭരണാധികാരികള്&#x200d; സ്വീകരിക്കുന്നത്. എവിടെയും മാധ്യമ പ്രവര്&#x200d;ത്തകര്&#x200d; വേട്ടയാടപ്പെടുന്നു. മാധ്യമ സ്വാതന്ത്ര്യ സൂചികയില്&#x200d; ഇന്ത്യ പിറകോട്ട് പോവുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണ്&#x200d; എന്ന നിലയില്&#x200d; മാധ്യമങ്ങളുടെ ഇടപെടലും പ്രവര്&#x200d;ത്തനങ്ങളും വലിയ കരുത്താണ്. ഒളിംപിക്‌സ് പോലുള്ള ആഗോള കായിക വേദികളില്&#x200d;, കാല്&#x200d;പ്പന്ത് ലോകം ഒരുമിക്കുന്ന ലോകകപ്പ് മൈതാനങ്ങളില്&#x200d; ചര്&#x200d;ച്ചയാവാറുള്ള ചന്ദ്രിക 90ലേക്ക് പ്രവേശിക്കുമ്പോള്&#x200d; എല്ലാ വായനക്കാര്&#x200d;ക്കും ഞങ്ങള്&#x200d; നല്&#x200d;കുന്ന ഉറപ്പ് ഉത്തമ മൂല്യബോധാതിഷ്ഠിത വാര്&#x200d;ത്തകളാണ്. സമൂഹത്തിന്റെ വളര്&#x200d;ച്ചയിലും വികസനത്തിലും ഒരു മാധ്യമം എന്ന നിലയിലുള്ള ധാര്&#x200d;മിക ഇടപെടലുകള്&#x200d; ഉറപ്പ് നല്&#x200d;കുന്നു. 90ന്റെ നിറവില്&#x200d; ഒരു വര്&#x200d;ഷം ദീര്&#x200d;ഘിക്കുന്ന ആഘോഷ പരിപാടികളാണ് ചന്ദ്രിക ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരും പൊതുസമൂഹവും വായനാ ലോകവും ശക്തമായി രംഗത്തുണ്ടാവണം. ചന്ദ്രികയെ നെഞ്ചേറ്റി പൂര്&#x200d;വികര്&#x200d; തെളിയിച്ച വെളിച്ചം കെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ബാധ്യതയും സാമൂഹിക ഉത്തരവാദിത്തവുമാണെന്ന് മറക്കാതിരിക്കുക.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chandrikadily-90.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ചന്ദ്രിക&#8217; നവതി ആഘോഷങ്ങള്&#x200d; വന്&#x200d; വിജയമാക്കുക: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/chandrikadaily-2.html</link>
					<comments>https://www.chandrikadaily.com/chandrikadaily-2.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 12 May 2023 01:48:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[90]]></category>
		<category><![CDATA[chandrikadaily]]></category>
		<category><![CDATA[Thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=253233</guid>

					<description><![CDATA[ 24ന് തലശ്ശേരിയിലെ ചരിത്രമുറങ്ങുന്ന മുബാറക് സ്‌കൂള്&#x200d; അങ്കണത്തില്&#x200d; വെച്ചാണ് നവതി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം.]]></description>
										<content:encoded><![CDATA[<p>മാധ്യമ ചക്രവാളത്തില്&#x200d; നവതിയുടെ നിറവില്&#x200d; പ്രശോഭിക്കുന്ന ചന്ദ്രികയുടെ തൊണ്ണൂറാം വാര്&#x200d;ഷികാഘോഷ പരിപാടികള്&#x200d; വന്&#x200d;വിജയമാക്കാന്&#x200d; മുസ്‌ലിം ലീഗ് സംസ്ഥാനപ്രസിഡണ്ടും മുസ്‌ലിം പ്രിന്റിംഗ് ആന്&#x200d;ഡ് പബ്ലിഷിംഗ്കമ്പനി മാനേജിംഗ്ഡയരക്ടറുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്&#x200d; ആഹ്വാനം ചെയ്തു. 1934ല്&#x200d; തലശ്ശേരിയില്&#x200d; തുടങ്ങിയ വാര്&#x200d;ത്തായാത്ര പ്രസിദ്ധീകരണത്തില്&#x200d; മുടക്കമില്ലാതെ തുടരുകയാണ്. പിന്നാക്കന്യൂനപക്ഷ പീഡിത ജനവിഭാഗങ്ങളുടെ ഉറച്ച ശബ്ദമായി മാധ്യമ ലോകത്ത് ശക്തമായ സാന്നിധ്യമാണ് ചന്ദ്രിക.</p>
<p>ഈമാസം 24ന് തലശ്ശേരിയിലെ ചരിത്രമുറങ്ങുന്ന മുബാറക് സ്‌കൂള്&#x200d; അങ്കണത്തില്&#x200d; വെച്ചാണ് നവതി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം. ഒരു വര്&#x200d;ഷം ദീര്&#x200d;ഘിക്കുന്ന ആഘോഷനാളുകളില്&#x200d; വിത്യസ്തങ്ങളായ പരിപാടികളാണ് ആസുത്രണം ചെയ്തിരിക്കുന്നത്. കോവിഡ് ഉള്&#x200d;പ്പെടെ പ്രതികൂല സാഹചര്യങ്ങളെയെല്ലാം തരണം ചെയ്ത് മുന്നേറുന്ന മാധ്യമലോകത്തെ മുത്തശ്ശിയെ പൊതുസമൂഹം ഇരു കൈകളും നീട്ടി സ്വീകരിക്കുന്നതില്&#x200d; അതിയായ സന്തോഷമുണ്ടെന്നും ആഘോഷ പരിപാടികള്&#x200d; വന്&#x200d; വിജയമാക്കണമെന്നും സാദിഖലി തങ്ങള്&#x200d; അഭ്യര്&#x200d;ത്ഥിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chandrikadaily-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എമ്മിന്റെ നയവ്യതിയാനങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/news-kerala-india-cpm.html</link>
					<comments>https://www.chandrikadaily.com/news-kerala-india-cpm.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 24 Jan 2023 14:10:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[article]]></category>
		<category><![CDATA[chandrikadaily]]></category>
		<category><![CDATA[CPM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234297</guid>

					<description><![CDATA[അറിവില്ലായ്മ മാത്രമായിരുന്നോ ഇതിനൊക്കെ കാരണം?]]></description>
										<content:encoded><![CDATA[<p><strong>റസാഖ് ആദൃശ്ശേരി</strong></p>
<p>കഴിഞ്ഞവര്&#x200d;ഷം ഒക്ടോബര്&#x200d; 2, തലശേരി മുനിസിപ്പല്&#x200d; ടൗണ്&#x200d; ഹാളില്&#x200d; അന്തരിച്ച സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം പൊതുദര്&#x200d;ശനത്തിനു വെച്ചിരിക്കുന്നു. നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്&#x200d; ആയിരങ്ങള്&#x200d; കാത്തുനില്&#x200d;ക്കുന്നുണ്ട്. ഇതിനിടയില്&#x200d; കുറച്ചാളുകള്&#x200d; ഒരു കട്ടില്&#x200d; ചുമന്നുകൊണ്ടുവന്നു. ആ കട്ടിലില്&#x200d; നിശ്ചലനായി കിടന്നിരുന്നത് സഖാവ് പുഷ്പനായിരുന്നു. &#8216;കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി&#8217;യെന്നു സഖാക്കള്&#x200d; പറയുന്നയാള്&#x200d;. കൂത്തുപറമ്പില്&#x200d; അഞ്ച് പേര്&#x200d; കൊല്ലപ്പെടുകയും പുഷ്പന്&#x200d; ജീവിക്കുന്ന രക്തസാക്ഷിയാവുകയും ചെയ്തത് എന്തിനു വേണ്ടിയായിരുന്നെന്ന ചോദ്യം അവിടെ കൂടി നിന്നവരുടെ മനസ്സിലൂടെ കടന്നുപോയി.</p>
<p>1994 ല്&#x200d; കണ്ണൂര്&#x200d; പരിയാരത്ത് സഹകരണ മേഖലയില്&#x200d; മെഡിക്കല്&#x200d; കോളജ് തുടങ്ങാന്&#x200d; അന്നത്തെ യു.ഡി.എഫ് മന്ത്രിസഭ അനുമതി നല്&#x200d;കി. ഇതിനെതിരെ സി.പി.എം ശക്തമായ സമരം പ്രഖ്യാപിച്ചു. കെ. കരുണാകരനാണ് മുഖ്യമന്ത്രി. എം.വി രാഘവന്&#x200d; സഹകരണ വകുപ്പ് മന്ത്രിയും. 1994 നവംബര്&#x200d; 25 നു കൂത്തുപറമ്പില്&#x200d; അര്&#x200d;ബന്&#x200d; സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖ ഉദ്ഘാടനത്തിനെത്തിയ മന്ത്രി എം.വി രാഘവനെ സ്വാശ്രയ സമരത്തിന്റെ ഭാഗമായി ഡി.വൈ.എഫ്. ഐയുടെ നേതൃത്വത്തില്&#x200d; തടയുന്നു. സമരക്കാര്&#x200d; മന്ത്രിയെയും പൊലീസിനെയും ആക്രമിക്കാന്&#x200d; ശ്രമിക്കുന്നു. സമരക്കാരെ പിന്&#x200d;വലിപ്പിക്കാന്&#x200d; പൊലീസ് എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും സമരം കൂടുതല്&#x200d; അക്രമാസക്തമാകുകയാണുണ്ടായത്. അവസാനം പൊലീസ് വെടിവെക്കുന്നു. കെ.കെ രാജീവന്&#x200d;, കെ.വി റോഷന്&#x200d;, വി. മധു, ഷിബുലാല്&#x200d;, കുണ്ടുചിറ ബാബു എന്നിവര്&#x200d; കൊല്ലപ്പെടുന്നു. പുഷ്പ നടക്കം കുറച്ചാളുകള്&#x200d;ക്ക് പരിക്കേല്&#x200d;ക്കുന്നു. യുദ്ധ പ്രതീതിയാണ് സി.പി.എം അന്നവിടെ സൃഷ്ടിച്ചത്.</p>
<p>ഇതുപോലെ യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; സ്വകാര്യ മേഖലയില്&#x200d; സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d; കൊണ്ടുവരുന്നതിനെതിരെ കേരളത്തിന്റെ തെരുവുകള്&#x200d; മാസങ്ങളോളം അവര്&#x200d; സമരമുഖരിതമാക്കുകയും പലയിടത്തും ചോരക്കളമാക്കുകയും ചെയ്തു. കൂത്തുപറമ്പ് വെടിവെപ്പില്&#x200d; മരണമടഞ്ഞവരെ വര്&#x200d;ഷങ്ങളോളം സി.പി.എം രാഷ്ട്രീയമായി ഉപയോഗിച്ചു. എത്രയോ രക്തസാക്ഷി ദിനാചരണങ്ങള്&#x200d; അവര്&#x200d; നടത്തി, മുരുകന്&#x200d; കാട്ടാക്കടയെ പോലുള്ളവരുടെ &#8216;രക്തസാക്ഷി വിപ്ലവഗാനങ്ങള്&#x200d;&#8217;കൊണ്ടു ഓരോ സഖാക്കളുടെയും മനസ്സ് നിറഞ്ഞു. തിരഞ്ഞെടുപ്പ് യോഗങ്ങളില്&#x200d; ശയ്യാവലംബിയായ പുഷ്പന്റെ നീറുന്ന കഥകള്&#x200d; അവര്&#x200d; ചര്&#x200d;ച്ചയാക്കി.</p>
<p>എന്നാല്&#x200d; അതേ സി.പി.എം തന്നെയാണ് ഇപ്പോള്&#x200d; വിദ്യാഭ്യാസ മേഖലയില്&#x200d; വലിയ നയംമാറ്റത്തിനു തീരുമാനമെടുത്തിരിക്കുന്നത്. ഈയിടെ ചേര്&#x200d;ന്ന ഇടതുമുന്നണി യോഗം കേരളത്തില്&#x200d; സ്വകാര്യ കല്&#x200d;പിത സര്&#x200d;വകലാശാലകള്&#x200d; ആരംഭിക്കാന്&#x200d; തീരുമാനമെടുക്കുകയും ഇത് സംബന്ധിച്ച നിര്&#x200d;ദ്ദേശങ്ങള്&#x200d; സര്&#x200d;ക്കാരിനു സമര്&#x200d;പ്പിക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ സി.പി. എം സംസ്ഥാന സമ്മേളനത്തില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; അവതരിപ്പിച്ച കേരളത്തിന്റെ ഭാവി വികസന രേഖയില്&#x200d; വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരേണ്ട മാറ്റങ്ങളെകുറിച്ചു പറഞ്ഞത് അപ്പടി അംഗീകരിക്കുകയായിരുന്നു ഇടതു മുന്നണി യോഗം. ഇത് സംബന്ധിച്ചു ഒരു ചര്&#x200d;ച്ചയും നടന്നില്ല. ഘടകകക്ഷികളില്&#x200d; ആരും അതിനെതിരെ ഒരക്ഷരം ഉരിയാടിയില്ല. സി. പി.എം തമ്പുരാക്കന്മാര്&#x200d; ചൂണ്ടികാണിച്ചു കൊടുക്കുന്നിടത്ത് ഒപ്പിട്ടുകൊടുക്കുകയെന്നതിലപ്പുറം എല്&#x200d;.ഡി.എഫ് ഘടകകക്ഷികള്&#x200d;ക്ക് ഇപ്പോള്&#x200d; യാതൊരു മാര്&#x200d;ഗവുമില്ലാതായിരിക്കുന്നു. കാരണം പിണറായി വിജയനെ പിണക്കിയാല്&#x200d; അതിന്റെ അനന്തരഫലം അതീവ ഗുരുതരമായിരിക്കും എന്നവര്&#x200d;ക്കറിയാം. അതുകൊണ്ടുതന്നെ സ്വകാര്യ കല്&#x200d;പിത സര്&#x200d;വകലാശാലകള്&#x200d;ക്ക് അംഗീകാരം നല്&#x200d;കുകയെന്ന തീരുമാനം ഐകകണ്‌ഠ്യേന യോഗത്തില്&#x200d; പാസ്സായി.</p>
<p>മുന്&#x200d; കാലങ്ങളില്&#x200d; വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണത്തെ എന്തിനായിരുന്നു സി.പി.എം എതിര്&#x200d;ത്തത്? അഞ്ച് മനുഷ്യ ജീവനുകള്&#x200d; നഷ്ടപ്പെടുത്തിയത് എന്തിന് വേണ്ടിയായിരുന്നു? നേതാക്കളുടെ ഈ നയംമാറ്റം എങ്ങനെയാണ് പാര്&#x200d;ട്ടിക്കും പോഷക സംഘടനകള്&#x200d;ക്കും സ്വീകാര്യമാകുന്നത്? സ്വാഭാവികമായും പൊതു സമൂഹത്തില്&#x200d;നിന്നും ഉയര്&#x200d;ന്നുവരുന്ന ഈ ചോദ്യങ്ങള്&#x200d;ക്ക് ഇടതു മുന്നണി കണ്&#x200d;വീനര്&#x200d; ഇ.പി ജയരാജന്&#x200d; നല്&#x200d;കിയ മറുപടി വളരെ അല്&#x200d;ഭുതമുളവാക്കുന്നതായിരുന്നു. &#8216;ഭൂമി പരന്നതാണെന്ന വിശ്വാസം അറിവുണ്ടായപ്പോള്&#x200d; നാം മാറ്റിയില്ലേ, ഭൂമി ഉരുണ്ടതാണെന്നു ഇപ്പോള്&#x200d; എല്ലാവരും അംഗീകരിക്കുന്നുണ്ടല്ലോ&#8217; എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. എന്താണിതിനര്&#x200d;ത്ഥം? ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളര്&#x200d;ച്ചയുടെ ഫലമായി കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്&#x200d; സര്&#x200d;ക്കാരുകള്&#x200d; കൊണ്ടുവന്നപ്പോള്&#x200d; സി.പി.എം അതിനെ എതിര്&#x200d;ത്തത് അറിവില്ലാത്തതിന്റെ പേരിലായിരുന്നോ? അതിപ്പോള്&#x200d; തിരുത്താനുള്ള ഒരുക്കത്തിലാണോ പാര്&#x200d;ട്ടി? അപ്പോള്&#x200d; സി.പി.എം എതിര്&#x200d;പ്പുമൂലം മുടങ്ങി പോയ പദ്ധതികള്&#x200d;ക്കും അതുമൂലം കേരളത്തിന്റെ പുരോഗതി പിറകോട്ടടിച്ചതിനും ആര് സമാധാനം പറയും? സി.പി.എം സമരങ്ങള്&#x200d;മൂലം പൊതുമുതല്&#x200d; നശിപ്പിച്ച് കോടികള്&#x200d; ഗവണ്&#x200d;മെന്റിന് നഷ്ടപ്പെടുത്തിയതിന് ആര് ഉത്തരം പറയും? സമരങ്ങളില്&#x200d; കൊല്ലപ്പെട്ടവര്&#x200d;, പരിക്ക് പറ്റിയവര്&#x200d;, ഒന്നിനും കഴിയാതെ നരകയാതന അനുഭവിക്കുന്നവര്&#x200d; അവരോടൊക്കെ ആര് മറുപടി പറയും?</p>
<p>ഒരു കാലത്ത് കേരളത്തില്&#x200d; ഉയര്&#x200d;ന്ന മാര്&#x200d;ക്ക് വാങ്ങി പാസ്സായാലും മെഡിക്കല്&#x200d;, എഞ്ചിനിയറിംഗ് പഠനത്തിന് സീറ്റ് കിട്ടാത്ത അവസ്ഥയായിരുന്നു. ഉയര്&#x200d;ന്ന ക്യാപിറ്റേഷന്&#x200d; ഫീസ് നല്&#x200d;കി വിദ്യാര്&#x200d;ത്ഥികള്&#x200d; മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോയികൊണ്ടിരുന്നു. ഇതിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് 2001 ലെ എ.കെ ആന്റണി മന്ത്രിസഭ സംസ്ഥാനത്ത് സ്വാശ്രയ പ്രൊഫഷണല്&#x200d; കോളജുകള്&#x200d; തുടങ്ങാനുള്ള തീരുമാനമെടുത്തത്. &#8216;രണ്ട് സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്&#x200d; കോളജ് സമം ഒരു സര്&#x200d;ക്കാര്&#x200d; മെറിറ്റ് കോളജ്&#8217; എന്നതായിരുന്നു സര്&#x200d;ക്കാര്&#x200d; നയം. തീരുമാനത്തെ സി.പി.എം എതിര്&#x200d;ത്തു. ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും സമരരംഗത്തിറങ്ങി. കോളജ് ക്യാമ്പസുകളും തെരുവുകളും സംഘര്&#x200d;ഷഭരിതമായി. കുട്ടി സഖാക്കള്&#x200d; പലയിടത്തും അക്രമം അഴിച്ചുവിട്ടു. പൊതു മുതലുകള്&#x200d; തല്ലിതകര്&#x200d;ത്തു. ഖജനാവിനു ഒരു പാട് നഷ്ടം വരുത്തിവെച്ചു. പക്ഷേ, ഗവണ്&#x200d;മെന്റ് പിന്തിരിഞ്ഞില്ല. നിശ്ചയദാര്&#x200d;ഢ്യത്തോടെ മുന്നോട്ടുപോയി. യു.ഡി.എഫ് സര്&#x200d;ക്കാരിന്റെ ഈ തീരുമാനം കേരള വിദ്യാഭ്യാസ ചരിത്രത്തില്&#x200d; വിപ്ലവകരമായ മാറ്റങ്ങള്&#x200d;ക്ക് കാരണമായി.</p>
<p>കേരളത്തിലിപ്പോള്&#x200d; 153 എഞ്ചിനിയറിംഗ് കോളജുകളുണ്ട്. അതില്&#x200d; 119 എണ്ണവും സ്വാശ്രയ മേഖലയില്&#x200d;. 27 മെഡിക്കല്&#x200d; കോളജുകളുണ്ട്. അവയില്&#x200d; ഇരുപതും 2001നു ശേഷം ഉണ്ടായവ. വളരെ നല്ല നിലയില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന സ്വാശ്രയ സ്ഥാപനങ്ങള്&#x200d; കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. കേരളത്തിനു പുറത്തേക്കൊഴുകിയിരുന്ന സഹസ്രകോടി കണക്കിനു രൂപയാണ് യു. ഡി.എഫ് സര്&#x200d;ക്കാരുകളുടെ ധീരമായ തീരുമാനത്തിലൂടെ കേരളത്തിനു ലഭിച്ചത്. എത്രയോ ലക്ഷം യുവതീയുവാക്കളെ മികച്ച പ്രൊഫഷണലുകളാക്കി മാറ്റാന്&#x200d; സ്വാശ്രയ സ്ഥാപനങ്ങള്&#x200d;ക്ക് കഴിഞ്ഞു. അവര്&#x200d; കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജോലി ചെയ്ത് കേരളത്തിന്റെ യശസ്സ് ഉയര്&#x200d;ത്തികൊണ്ടിരിക്കുന്നു. കേരളത്തിനകത്തും പുറത്തുമുള്ള സ്വാശ്രയ സ്ഥാപനങ്ങളില്&#x200d; പഠിച്ചവരുടെ കൂട്ടത്തില്&#x200d; സ്വാശ്രയ സ്ഥാപനങ്ങള്&#x200d;ക്കെതിരെ സമരം ചെയ്ത നേതാക്കന്മാരുടെ മക്കള്&#x200d; വരെയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളും അതില്&#x200d;പ്പെടുന്നു.</p>
<p>അന്നു സമരം ചെയ്ത നേതാക്കള്&#x200d;ക്ക് ഒറ്റ ചിന്താഗതിയേ ഉണ്ടായിരുന്നുള്ളു. പാവപ്പെട്ടവരുടെ മക്കള്&#x200d;ക്ക് നല്ല വിദ്യാഭ്യാസം കിട്ടരുത്. അവര്&#x200d; എന്നും പാര്&#x200d;ട്ടിക്ക് അടിമപ്പണി ചെയ്യുന്നവരായി കഴിഞ്ഞുകൂടണം. അതുകൊണ്ടുതന്നെ കേരളത്തിന്റെ വികസനവും പുരോഗതിയും ലക്ഷ്യമാക്കി കൊണ്ടുവന്ന പദ്ധതികളെയൊക്കെ അവര്&#x200d; എതിര്&#x200d;ത്തു. 1980കളില്&#x200d; കരുണാകരന്&#x200d; മന്ത്രിസഭയുടെ കാലത്ത് കോളജുകളില്&#x200d; നിന്ന് പ്രീഡിഗ്രി വേര്&#x200d;പെടുത്തി ഉന്നതവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്&#x200d; തീരുമാനിച്ചപ്പോള്&#x200d; കേരള യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്&#x200d;സലറായിരുന്ന ഡോ. ജെ.വി വിളനിലത്തിനെതിരെ ശക്തമായ സമരവുമായി സി.പിഎം രംഗത്തിറങ്ങി. ശാസ്ത്ര സാങ്കേതികരംഗത്തെ വന്&#x200d; മുന്നേറ്റവുമായി വന്ന പദ്ധതികളെയും വീണ്ടുവിചാരവുമില്ലാതെ എതിര്&#x200d;ത്തു. കമ്പ്യൂട്ടര്&#x200d; വന്നപ്പോള്&#x200d; അതിനെതിരെ, കാര്&#x200d;ഷിക മേഖലയില്&#x200d; ട്രാക്ടര്&#x200d; വന്നപ്പോള്&#x200d; അതിനെതിരെ; ആളുകള്&#x200d;ക്ക് തൊഴില്&#x200d; നഷ്ടപ്പെടും എന്നാണ് ഇതിനൊക്കെ കാരണം പറഞ്ഞത്. ശാസ്ത്ര സാങ്കേതിക രംഗത്തും കാര്&#x200d;ഷിക മേഖലയിലും കേരളം പിറകോട്ടുപോകാന്&#x200d; ഇതെല്ലാം കാരണമായി. പിന്നീട് ഇതിനെയെല്ലാം അവര്&#x200d; വാരി പുണരുന്നതാണ് കണ്ടത്. കേരളത്തിലേക്ക് വിദേശ സര്&#x200d;വകലാശാലകളെ കൊണ്ടുവരാനുള്ള സി.പി.എം തീരുമാനം നല്ലത്തന്നെ. പക്ഷേ, കഴിഞ്ഞ യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; ഈ തീരുമാനമെടുത്തപ്പോള്&#x200d; സമരവുമായി ഇറങ്ങിയ എസ്.എഫ്.ഐ അതിന് നേതൃത്വം നല്&#x200d;കിയ അന്നത്തെ ഉന്നത വിദ്യാഭ്യാസ കമ്മീഷണര്&#x200d; ടി.പി ശ്രീനിവാസനെ തല്ലി നിലത്തിട്ട് ചവിട്ടിയവരാണെന്ന കാര്യം സി.പി.എം മറന്നുപോകരുത്.</p>
<p>സി.പി.എം നയം തിരുത്തികൊണ്ടേയിരിക്കും എന്നത് തന്നെയാണ് സ്വകാര്യ കല്&#x200d;പിത സര്&#x200d;വകലാശാലയുടെ കാര്യത്തിലും സംഭവിക്കുന്നത്. ഇ.പി ജയരാജന്&#x200d; പറയുന്നത്‌പോലെ അറിവില്ലായ്മ മാത്രമായിരുന്നോ ഇതിനൊക്കെ കാരണം? അല്ലയെന്നു പിന്നീടുണ്ടായ നയമാറ്റങ്ങളില്&#x200d;നിന്ന് വളരെ വ്യക്തമാണ്. അന്ന് സി. പി.എം കാട്ടികൂട്ടലുകള്&#x200d;ക്ക് പിന്നില്&#x200d; നാടിന്റെ പുരോഗതിയോ നാട്ടാരുടെ ക്ഷേമമോ ആയിരുന്നില്ല ലക്ഷ്യം. സമരങ്ങളിലൂടെ കുറെ നേതാക്കളെ സൃഷ്ടിക്കലായിരുന്നു. വി.എസ് അച്യുതാനന്ദനും പിണറായി വിജയനുമൊക്കെ വലിയ നേതാക്കളായത് അങ്ങനെയാണ്. സി.പി.എം അതിന്റെ നേതാക്കള്&#x200d;ക്ക് സംഭവിക്കുന്ന തെറ്റുകളും മണ്ടത്തരങ്ങളും കുറെ കഴിയുമ്പോള്&#x200d; തിരുത്തിയെന്നുവരും. ജയരാജന്&#x200d; സഖാവ് പറയുന്നത്‌പോലെ ഭൂമി ഉരുണ്ടതാണെന്ന ന്യായങ്ങളും അവര്&#x200d;ക്കുണ്ടാവും. നേതാക്കളുടെ ഇത്തരം മണ്ടത്തരങ്ങള്&#x200d; കേട്ട് സമരത്തിനും തല്ലാനും കൊല്ലാനും പോയാല്&#x200d; അവര്&#x200d;ക്ക് നഷ്ടപ്പെടാന്&#x200d; ഒന്നുമില്ല, നേടാനോ ഒരുപാടുണ്ട്. അപ്പോള്&#x200d; ഇത്തരം അനാവശ്യ സമരങ്ങള്&#x200d;കൊണ്ട് നിത്യ ദുരിതത്തിലായവരെയോര്&#x200d;ത്ത് കണ്ണീര്&#x200d; വാര്&#x200d;ക്കാന്&#x200d; അവര്&#x200d;ക്ക് സമയം കിട്ടിയില്ലയെന്നു വന്നേക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-india-cpm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അശോകചക്രവും കുടച്ചക്രവും യൂ ടൂ ബ്രിട്ടാസ് &#8230;!</title>
		<link>https://www.chandrikadaily.com/kna-khader-asokawheel.html</link>
					<comments>https://www.chandrikadaily.com/kna-khader-asokawheel.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 09 Jan 2023 05:42:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ASOKAWHEEL]]></category>
		<category><![CDATA[chandrikadaily]]></category>
		<category><![CDATA[KNAKHADER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=231654</guid>

					<description><![CDATA[മഹാനായ അശോകചക്രവര്&#x200d;ത്തിയുടെ കാലത്ത് സൃഷ്ടിച്ചുവെച്ച അശോക ചക്രം നമ്മുടെ ദേശീയ അടയാളങ്ങളില്&#x200d; ഒന്നാണ്. ആ ചക്രം ആലേഖനം ചെയ്ത സ്തംഭവും ദേശീയപതാകയും ചേര്&#x200d;ത്തുവെച്ച ഭരണഘടനയെ അധിക്ഷേപിച്ച ഇദ്ദേഹത്തിന്റെ അടയാളം അശോകചക്രമല്ല കുടച്ചക്രമാണ്.]]></description>
										<content:encoded><![CDATA[<p><strong>കാലം, കാലികം/കെ.എന്&#x200d;.എ ഖാദര്&#x200d;</strong></p>
<p>ചന്ദ്രിക പംക്തി</p>
<p>യൂ ടൂ ബ്രൂട്ടസ്&#8217; എന്ന പ്രയോഗം ഏവര്&#x200d;ക്കും സുപരിചിതമാണ്. മുജാഹിദ് സമ്മേളനശേഷം ആ പ്രയോഗം ഭേദഗതി ചെയ്ത് &#8216;യൂ ടൂ ബ്രിട്ടാസ്&#8217; എന്നാക്കിമാറ്റിയിരിക്കുന്നു. ആ സമ്മേളനത്തില്&#x200d; ശ്രീധരന്&#x200d;പിള്ളയെന്ന ഗവര്&#x200d;ണറേയും മുരളീധരന്&#x200d; എന്ന മന്ത്രിയേയും ക്ഷണിച്ചതുകൊണ്ട് അവരുടെ ഫാഷിസ്റ്റ് നിലപാടില്&#x200d; മാറ്റംവരുമെന്ന് നിങ്ങള്&#x200d; കരുതുന്നുണ്ടോ എന്ന് അദ്ദേഹം പലതവണ ചോദിച്ചു. ബ്രിട്ടാസിനെയും ബിനോയ്‌വിശ്വത്തെയും മുഖ്യമന്ത്രിയേയും മറ്റും ക്ഷണിച്ചുവരുത്തിയത് കൊണ്ട് അവരുടെ സ്റ്റാലിനിസ്റ്റ് സ്വഭാവത്തില്&#x200d; മാറ്റംവരുമെന്ന് കരുതുന്നുണ്ടോ എന്ന് ചോദിക്കാന്&#x200d; ആരുമുണ്ടായില്ല. അവിടെ വന്നു പ്രസംഗിച്ചു മടങ്ങിയ രാഷ്ട്രീയക്കാരാരും അവരുടെ നിലപാടുകള്&#x200d; മാറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ മുജാഹിദുകള്&#x200d; അവരുടെ നിലപാടുകളിലും മാറ്റംവരുത്തേണ്ടതില്ലല്ലോ. ഇന്ത്യയിലെ ഇടതുപക്ഷം സംഘ്പരിവാറിനോട് ദേശീയതലം മുതല്&#x200d; താഴോട്ട് ഐക്യത്തിലേര്&#x200d;പ്പെടാന്&#x200d; തുടങ്ങിയിട്ട് എത്രയോ വര്&#x200d;ഷങ്ങളായി. പാവം മുജാഹിദുകള്&#x200d;ക്കെന്തറിയാമെന്ന് ആരെങ്കിലും ചോദിച്ചാല്&#x200d; കുറ്റപ്പെടുത്താനാവില്ല. സമ്മേളനത്തില്&#x200d;നിന്നും മടങ്ങുമ്പോഴും ബ്രിട്ടാസുമാരുടെ ചുകന്ന പുള്ളി മാഞ്ഞില്ല. അതുകൊണ്ട് പുള്ളിക്കാരന്&#x200d; ഏതോ മുസ്‌ലിം രാജ്യത്തൊരു കമ്യൂണിസ്റ്റ് വിപ്ലവം ജയിച്ച മട്ടിലുള്ള തൃപ്തിയോടെ മടങ്ങിപ്പോയി.<br />
ഇത് സെല്&#x200d;ഫികളുടെ കാലമാണ്. അവനവന്റെ ഫോട്ടോ അവര്&#x200d;തന്നെ സ്വയം എടുക്കുന്നതിനെയാണ് സെല്&#x200d;ഫി എന്നു പറയാറുള്ളത്. ഇത് മഹാ സ്വാര്&#x200d;ത്ഥതയാണ്. അതുകൊണ്ട് നാമെല്ലാവരും നിസ്വാര്&#x200d;ത്ഥരായിരിക്കണം എന്നൊക്കെ പ്രസംഗിച്ചു നടന്നിരുന്ന ഒരു വനിതാ സഖാവുണ്ടായിരുന്നു. യുവജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യമാക്കി പ്രവര്&#x200d;ത്തിക്കുമെന്ന് കരുതപ്പെടുന്ന കമ്മീഷന്റെ തലപ്പത്ത് സര്&#x200d;ക്കാര്&#x200d; ഇവരെ പ്രതിഷ്ഠിച്ചിരുന്നു. അവരിപ്പോള്&#x200d; ആ മേഖലയിലാണ് സെല്&#x200d;ഫിസം നടപ്പിലാക്കിവരുന്നത്. അവരുടെ ശമ്പളവും കുടിശ്ശികയും അവരവര്&#x200d;തന്നെ തീരുമാനിക്കുന്നതിനെയാണ് ശമ്പള സെല്&#x200d;ഫിയെന്ന് പറയുന്നത്. അരലക്ഷം രൂപയായിരുന്ന മാസശമ്പളം ഒരു ലക്ഷമാക്കി മുന്&#x200d;കാല പ്രാബല്യത്തോടെ ഉയര്&#x200d;ത്തി ഭീമമായൊരു സംഖ്യ കുടിശ്ശിക വകയിലേക്ക് അതിവേഗം വാങ്ങിയെടുക്കാനുള്ള തിരക്കിലാണവര്&#x200d;. വെറും ചിന്തക്കുതന്നെ മാസം ഒരു ലക്ഷമെങ്കില്&#x200d; പ്രവൃത്തിക്കെത്ര കിട്ടും. കര്&#x200d;മകാണ്ഡമെന്ന അധ്യായം ഈ കമ്മീഷന്&#x200d; ഇതുവരെ മറിച്ചുനോക്കിയിട്ടുപോലുമില്ല. ചിന്തകന്മാരൊക്കെ ഭാവിയില്&#x200d; കൂടുതല്&#x200d; ഉന്നതമായ പദവികളില്&#x200d; എത്തിയേക്കാം. അവരെ തീറ്റിപ്പോറ്റാന്&#x200d; അന്നും തൊഴിലാളി വര്&#x200d;ഗം എല്ലുമുറിയെ പണിയേണ്ടിവരും. യുവതികളായ കോര്&#x200d;പറേഷന്&#x200d; മേയറും യുവജനക്ഷേമ ചെയര്&#x200d;പേഴ്‌സണ്&#x200d;മാരുമൊക്കെ ശൈലജ ടീച്ചറേയും ശ്രീമതി ടീച്ചറെയും ഒക്കെ എന്നേ മറികടന്നുകഴിഞ്ഞു.<br />
സംസ്ഥാന സ്‌കൂള്&#x200d; കലോല്&#x200d;സവം കോഴിക്കോടങ്ങാടിയില്&#x200d; പൊടിപൊടിച്ചു നടന്നു. മതനിരപേക്ഷതയുടെ സര്&#x200d;ക്കാറിന്റെ നയങ്ങള്&#x200d;ക്കനുയോജ്യമാംവിധം സ്വാഗതഗാനത്തിന്റെ സംഗീത ശില്&#x200d;പ്പവും അരങ്ങേറി. ഇടതു സഹയാത്രികനും കവിയുമായ പി.കെ ഗോപിയുടെ മനോഹരമായ ഗാനത്തിനു വലതുപക്ഷ സഹയാത്രികനൊരുക്കിയ ദൃശ്യം ഭീകരമായി ചിത്രീകരിച്ചത് ഒരു വലിയ ജനവിഭാഗത്തെ ഒന്നടങ്കമായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയില്&#x200d; വെന്തുകരിഞ്ഞ മലബാറില്&#x200d; ആ വിധത്തിലൊരു പ്രതീകവത്കരണം അഭികാമ്യമാണെന്നു നിശ്ചയിച്ച സംഘാടക സമിതിയും മേലുദ്യോഗസ്ഥരും വിദ്യാഭ്യാസ വകുപ്പും അതുക്കുംമേലെ മന്ത്രി ശിവന്&#x200d;കുട്ടിയും ഇതു ചെയ്തതില്&#x200d; അത്ഭുതമില്ല. ഈ തിരകഥയും റിഹേഴ്‌സലും ഒക്കെകണ്ട് തൃപ്തിപ്പെട്ടവരുടെ രാഷ്ട്രീയം മതനിരപേക്ഷതയത്രെ. അതു ചെയ്തവരേക്കാള്&#x200d; ഉത്തരവാദിത്തം അതു ചെയ്യിച്ചവര്&#x200d;ക്കാണല്ലോ. കത്തിയും തോക്കും താടിയും തലപ്പാവുമായി കൊല്ലാന്&#x200d; നടക്കുന്ന ഭീകരന്മാരായ ഒരു പ്രത്യേക വിഭാഗത്തെ ചിത്രീകരിച്ചവര്&#x200d;ക്കെതിരെ എന്തു നടപടിയെടുത്താലും എല്ലാം നടന്ന് കഴിഞ്ഞില്ലേ. സംസ്‌കാര സമ്പന്നരും സഹിഷ്ണുതയുള്ളവരുമായ കാഴ്ചക്കാര്&#x200d; അതു മറന്നു കളയും. അവിടെ ചോദ്യങ്ങള്&#x200d; ഉയര്&#x200d;ത്താനും സദസ്സിലും വേദിയിലുമിരിക്കുന്നവരെക്കൊണ്ട് മറുപടി പറയിക്കാനും അവര്&#x200d; ബ്രിട്ടാസുമാരല്ലല്ലോ. അണ്ണന്&#x200d; ശിവന്&#x200d;കുട്ടി താന്&#x200d; ഇവിടത്തുക്കാരനല്ല മാവിലായിക്കാരനാണെന്ന മട്ടില്&#x200d; ഉരുണ്ടുകളിച്ചു. വിദ്യാഭ്യാസത്തെക്കുറിച്ച് മൊത്തം പഠിക്കാനും കൂടുതല്&#x200d; അവഗാഹം നേടാനും അദ്ദേഹം ഫിന്&#x200d;ലാന്&#x200d;ഡില്&#x200d; പോയി മടങ്ങിവന്നു പറഞ്ഞത് അറിയാമല്ലോ. അവിടെ സൈക്കിളുകള്&#x200d;ക്ക് മാത്രം പോകാന്&#x200d; പ്രത്യേക പാതയുണ്ടെന്നായിരുന്നു.<br />
അതിനിടെ കോട്ടയം സംക്രാന്തിയില്&#x200d; ഒരു കുഴിമന്തിക്കാരന്&#x200d; ഞങ്ങള്&#x200d; മലപ്പുറത്ത് കാരോട് ചോദിക്കാതെ ഞങ്ങളുടെ നാടിന്റെ പേരില്&#x200d; ഒരു ഹോട്ടല്&#x200d; തുടങ്ങി. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിറ്റ് ഒരാളുടെ മരണത്തിനിടയാക്കി. അനവധിയാളുകളെ രോഗികളാക്കി. അതിനൊക്കെ കൂട്ടുനിന്ന ഉദ്യോഗസ്ഥരും അവിടെയുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് ആരെങ്കിലും മരിച്ചാല്&#x200d; ശവപ്പെട്ടിയുമായിവരുന്ന വകുപ്പാണ് കേരളത്തിലെ ഭക്ഷ്യസുരക്ഷാവകുപ്പ്. ആരോഗ്യ മന്ത്രിയുടെ ചുമതലയില്&#x200d; ഉള്ള ഈ വകുപ്പിന്റെ അനാസ്ഥ കാരണംകൂടി മരിച്ചത് ഇത്തവണ ആരോഗ്യപ്രവര്&#x200d;ത്തകരായ ഒരു നഴ്‌സായിരുന്നുവെന്നത് വിധിവൈപരീത്യം.<br />
സജിചെറിയാന്&#x200d; വീണ്ടും മന്ത്രിയായി കുടച്ചക്രവും കുന്തവും കയ്യിലേന്തി ഭരണം തുടങ്ങി. മഹാനായ അശോകചക്രവര്&#x200d;ത്തിയുടെ കാലത്ത് സൃഷ്ടിച്ചുവെച്ച അശോക ചക്രം നമ്മുടെ ദേശീയ അടയാളങ്ങളില്&#x200d; ഒന്നാണ്. ആ ചക്രം ആലേഖനം ചെയ്ത സ്തംഭവും ദേശീയപതാകയും ചേര്&#x200d;ത്തുവെച്ച ഭരണഘടനയെ അധിക്ഷേപിച്ച ഇദ്ദേഹത്തിന്റെ അടയാളം അശോകചക്രമല്ല കുടച്ചക്രമാണ്. സുരക്ഷാര്&#x200d;ത്ഥം മറ്റൊരു കുന്തവും കരങ്ങളിലേന്തുന്നു. അദ്ദേഹത്തെ മന്ത്രി സ്ഥാനത്തു നിന്നു മാറ്റിയ നാള്&#x200d; മുതല്&#x200d; ഗവര്&#x200d;ണര്&#x200d; ആരിഫ് മുഹമ്മദ്ഖാന്&#x200d; മുഖ്യമന്ത്രിയോടും കേരള സര്&#x200d;ക്കാറിനോടും പിണക്കത്തിലായിരുന്നു. അദ്ദേഹത്തെ തിരിച്ചെടുത്തതോടെ ആ പിണക്കം തീര്&#x200d;ന്നു. ഇതിന്റെ ഗുട്ടന്&#x200d;സ് മനസ്സിലാവുന്നില്ല. ഗവര്&#x200d;ണറുടെ രൗദ്രഭാവം പോയി മനോഹരമായി പുഞ്ചിരിച്ചു തുടങ്ങി. മുഖ്യമന്ത്രിയുടെ വായില്&#x200d; മധുരം കൊടുത്തു. യാതൊരു ഘടനയുമില്ലാത്ത ഭരണം നടത്തുന്ന കേരള സര്&#x200d;ക്കാറിനെന്തിനാണൊരു ഭരണഘടന. ഡല്&#x200d;ഹിയില്&#x200d; വെച്ചു മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ടു കണ്ടിരുന്നു. ബഫര്&#x200d;സോണ്&#x200d; വിഷയം പറയാനാണ് പോയതെന്നാണ് വിളംബരം ചെയ്തത്. അത് സത്യമായിരുന്നു. പിണറായിക്കു ചുറ്റുമൊരു ബഫര്&#x200d;സോണ്&#x200d; എന്നാവണം അദ്ദേഹം ഉദ്ദേശിച്ചത്. ഒരു അദൃശ്യമായ രക്ഷാവലയം. അതിനകത്തേക്ക് ഗവര്&#x200d;ണറോ പാര്&#x200d;ട്ടിയോ പ്രതിപക്ഷമോ ആര്&#x200d;ക്കും പ്രവേശിക്കാന്&#x200d; കഴിയരുതെന്നു സാരം. ഉദ്ദിഷ്ട കാര്യം നടന്നു. ഉപകാര സ്മരണയായി ഗവര്&#x200d;ണര്&#x200d;ക്ക് നിയമസഭയില്&#x200d; കടക്കാം. നയം പ്രഖ്യാപിക്കാം. കഥകളിയിലെ കൃഷ്ണവേഷത്തില്&#x200d; നിര്&#x200d;മിച്ച വിഗ്രഹമാണ് മുഖ്യമന്ത്രിയുടെ ഉപഹാരമായി പ്രധാനമന്ത്രിക്കു കൊടുത്തത്. അതൊന്നും തടയാന്&#x200d; ഒരു ബിനോയി വിശ്വമോ, ബ്രിട്ടാസോ അവിടെ ഉണ്ടായിരുന്നില്ല. ഉണ്ടായാലും മുജാഹിദ് സമ്മേളനത്തില്&#x200d; അവര്&#x200d;ക്കുള്ള സ്വാതന്ത്ര്യം പിണറായിയുടെ ഏഴയലത്ത് രണ്ടുപേര്&#x200d;ക്കും കിട്ടില്ല.<br />
കലോത്സവത്തിലെ വെജിറ്റേറിയനിസവും ഇയ്യിടെ ചര്&#x200d;ച്ചയായി. കഴിഞ്ഞ പതിനാറു കൊല്ലമായി അതു തുടരുകയാണ്. ഒരേയാള്&#x200d; ഒരേ ഭക്ഷണം. സര്&#x200d;ക്കാറുകള്&#x200d; മാറിവന്നു. ഇതു തുടരുന്നു. നമ്മുടെ കുട്ടികള്&#x200d; ആവശ്യപ്പെടുന്നുവെങ്കില്&#x200d; മാംസവും മുട്ടയും മത്സ്യവുമൊക്കെ വിളമ്പാമെന്ന് ശിവന്&#x200d;കുട്ടി പറഞ്ഞിട്ടുണ്ട്. ഭക്ഷണത്തിലും ഒരു സെക്യൂലര്&#x200d; കാഴ്ച്ചപ്പാട് ആവാം. എന്ന്‌വെച്ച് ഇപ്പോള്&#x200d; വിളമ്പുന്നത് ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെയാണെന്നും കരുതുന്നില്ല. ആഹാരം നല്ലതേതാണെന്ന് ലോകാരോഗ്യ സംഘടനയും ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയേഷനും ആയുര്&#x200d;വേദ, സിദ്ധ, യൂനാനി, ഹോമിയോ, പ്രകൃതി ചികിത്സകരോ ഇക്കാര്യങ്ങളാല്&#x200d; അറിവുള്ളവരോ തീരുമാനിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അതും രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; തീരുമാനിക്കുന്നതില്&#x200d; അര്&#x200d;ത്ഥമില്ല. ഏതു രാഷ്ട്രീയക്കാരനായാലും അവര്&#x200d;ക്കതിനു യോഗ്യതയില്ല. രോഗം വന്നാല്&#x200d; ചികിത്സിക്കാനര്&#x200d;ഹതയുള്ളവര്&#x200d; ആരോഗ്യകരമായ ഭക്ഷണം കുറിച്ചുതരും. ഒരു രാഷ്ട്രീയ നേതാവും സ്വയം ചികിത്സിച്ചതായി അറിയില്ല. അതിനായി നാം നാടുവിട്ട് അമേരിക്കയില്&#x200d; വരെ പോകുന്നു. അവിടെയുള്ളവര്&#x200d; കോട്ടക്കല്&#x200d; ആര്യവൈദ്യശാലയില്&#x200d; വരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kna-khader-asokawheel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തള്ളാനാവില്ല ജയരാജന്റെ ആരോപണം- എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/jayarajans-allegation-cannot-be-denied-editorial.html</link>
					<comments>https://www.chandrikadaily.com/jayarajans-allegation-cannot-be-denied-editorial.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 27 Dec 2022 12:14:57 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrikadaily]]></category>
		<category><![CDATA[E.P Jayarajan]]></category>
		<category><![CDATA[editorial]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229122</guid>

					<description><![CDATA[കമ്യൂണിസ്റ്റ് നേതാക്കള്&#x200d; തൊഴിലാളികളെ വിട്ട് മുതലാളിമാരെ പുല്&#x200d;കുന്ന കാഴ്ചയാണ് കുറച്ച് വര്&#x200d;ഷങ്ങളായി കണ്ടുവരുന്നത്. പാവങ്ങളെ വഴിയാധാരമാക്കി മുതലാളിമാര്&#x200d;ക്ക് കുഴലൂത്ത് നടത്തുന്ന സി.പി.എം മന്ത്രിമാരും സഞ്ചരിക്കുന്നത് മറ്റൊരു വഴിയിലല്ല.]]></description>
										<content:encoded><![CDATA[<p>എല്&#x200d;.ഡി.എഫ് കണ്&#x200d;വീനര്&#x200d; ഇ.പി ജയരാജനെതിമരെ മുതിര്&#x200d;ന്ന സി.പി.എം നേതാവ് പി. ജയരാജന്&#x200d; സി.പി.എം സംസ്ഥാന സമിതിയില്&#x200d; ഉന്നയിച്ച സാമ്പത്തിക ക്രമക്കേട് ആരോപണം ലാഘവത്തോടെ കാണാന്&#x200d; കഴിയുന്നതല്ല. ആയുര്&#x200d;വേദ ഗ്രാമമെന്ന നിലയില്&#x200d; വിഭാവനം ചെയ്ത പദ്ധതിയുടെ പേരിലാണ് ഇ.പി ജയരാജനെതിരെ പാര്&#x200d;ട്ടി യോഗത്തില്&#x200d; പി. ജയരാജന്&#x200d; ആരോപണമുന്നയിച്ചത്. ഇ.പി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടര്&#x200d;മാരായ കമ്പനിക്ക് കീഴില്&#x200d; തുടക്കം കുറിച്ച റിസോര്&#x200d;ട്ടും അനുബന്ധ പദ്ധതികളും ചൂണ്ടിക്കാട്ടി ജയരാജന്&#x200d; അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന ഗുരുതര ആരോപണമാണ് പി. ജയരാജന്&#x200d; ഉന്നയിച്ചത്. പാര്&#x200d;ട്ടി ശക്തികേന്ദ്രമായ മൊറാഴയില്&#x200d; വെള്ളിക്കീലിലെ പാലോകുന്നിന് മുകളില്&#x200d; കുന്നിടിച്ച് നിരത്തിയാണ് റിസോര്&#x200d;ട്ട് നിര്&#x200d;മാണം. ഏറെ നാളായി സി.പി.എം അണികള്&#x200d;ക്കിടയില്&#x200d; ചര്&#x200d;ച്ച ചെയ്തുകൊണ്ടിരിക്കുന്ന സംഭവമാണിത്. വലിയ കര്&#x200d;ഷക പോരാട്ടം നടന്ന സ്ഥലമാണിവിടം. ആന്തൂര്&#x200d; നഗരസഭയില്&#x200d;നിന്ന് അനധികൃതമായി അനുമതി നേടിയെന്ന് ആരോപണം ഉണ്ടായിരുന്നു. ധര്&#x200d;മശാലയില്&#x200d; ഇവര്&#x200d;ക്ക് നേരത്തെ ഓഫീസുണ്ടായിരുന്നു. മൂന്ന് വര്&#x200d;ഷം മുമ്പ് ഇവിടെ റിസോര്&#x200d;ട്ട് ഉദ്ഘാടനം ചെയ്യപ്പെട്ടെങ്കിലും പ്രവര്&#x200d;ത്തനം പൂര്&#x200d;ണതോതില്&#x200d; ആയിട്ടില്ല.</p>
<p>ഒന്നാം പിണറായി വിജയന്&#x200d; സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വരുന്നതിന് രണ്ട് വര്&#x200d;ഷം മുമ്പ്, 2014ലാണ് കണ്ണൂര്&#x200d; ആയുര്&#x200d;വേദ മെഡിക്കല്&#x200d; കെയര്&#x200d; ലിമിറ്റഡ് സ്ഥാപിതമാകുന്നത്. തുടക്കത്തില്&#x200d; ഏഴ് ഡയറക്ടര്&#x200d;മാര്&#x200d; ഉണ്ടായിരുന്ന കമ്പനിയില്&#x200d; 2500 ഓഹരികളുള്ള പുതുശേരി കോറോത്ത് ജെയ്‌സണ്&#x200d; ആണ് പ്രധാന ഡയറക്ടര്&#x200d;. പി.കെ ജെയ്‌സണ്&#x200d; ഇ.പി ജയരാജന്റെ മകനാണ്. പിന്നീട് ജയരാജന്റെ ഭാര്യ പി.കെ ഇന്ദിരയും ഈ കമ്പനിയുടെ ഡയറക്ടര്&#x200d; ബോര്&#x200d;ഡിലേക്ക് വന്നു. പ്രാദേശിക തലത്തില്&#x200d; പാര്&#x200d;ട്ടിക്ക് അനഭിമതരായവരുമായി ഇ.പി ജയരാജന്&#x200d; സ്വത്ത് സമ്പാദനം നടത്തുന്നുവെന്ന ആരോപണം നിലനില്&#x200d;ക്കെ, പി. ജയരാജന്റെ ആരോപണം ഇ.പി ജയരാജനും സി.പി.എമ്മും കുറേ നാളായി തുടര്&#x200d;ന്നുവരുന്ന സാമ്പത്തിക ക്രമക്കേടിന്റെ ഒരു വശം മാത്രമാണ്.</p>
<p>കമ്യൂണിസ്റ്റ് നേതാക്കള്&#x200d; തൊഴിലാളികളെ വിട്ട് മുതലാളിമാരെ പുല്&#x200d;കുന്ന കാഴ്ചയാണ് കുറച്ച് വര്&#x200d;ഷങ്ങളായി കണ്ടുവരുന്നത്. പാവങ്ങളെ വഴിയാധാരമാക്കി മുതലാളിമാര്&#x200d;ക്ക് കുഴലൂത്ത് നടത്തുന്ന സി.പി.എം മന്ത്രിമാരും സഞ്ചരിക്കുന്നത് മറ്റൊരു വഴിയിലല്ല. മുതലാളിമാരില്&#x200d;നിന്ന് ലഭിക്കുന്ന കമ്മീഷനും മറ്റ് സൗകര്യങ്ങളും ആസ്വദിക്കുന്നതില്&#x200d; കമ്യൂണിസ്റ്റ് നേതാക്കളിപ്പോള്&#x200d; മുന്&#x200d;പന്തിയില്&#x200d; തന്നെയുണ്ട്. മുതലാളിമാര്&#x200d;ക്കൊപ്പം ബിസിനസ് ചെയ്യുന്നതിലും അവര്&#x200d;ക്കിപ്പോള്&#x200d; കുഴപ്പമില്ല. ബൂര്&#x200d;ഷ്വ, പെറ്റി ബൂര്&#x200d;ഷ്വ എന്നീ വാക്കുകളൊക്കെ അവരിപ്പോള്&#x200d; മറന്നുകഴിഞ്ഞു. ഈ പശ്ചാത്തലത്തില്&#x200d; വേണം പുതിയ ആരോപണത്തെ സമീപിക്കേണ്ടത്.</p>
<p>സി.പി.എം പാര്&#x200d;ട്ടിക്കകത്തെ വെറും വിഭാഗീയത മാത്രമായി ഇതിനെ കാണാനാവില്ല. സാമ്പത്തിക ആരോപണങ്ങള്&#x200d;ക്കൊപ്പം വെള്ളിക്കീലിലെ സ്ഥാപനത്തെ കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും ഉത്തമ ബോധ്യത്തോടെയാണ് ആരോപണങ്ങള്&#x200d; ഉന്നയിക്കുന്നതെന്നുമായിരുന്നു പി. ജയരാജന്റെ പരാമര്&#x200d;ശം. ഈ ആരോപണത്തിന്റെ മുന മുഖ്യമന്ത്രി പിണറായി വിജയനിലേക്കും ചെന്നെത്തുന്നുണ്ടെന്നു വേണം കരുതാന്&#x200d;. ഇത്തരത്തിലുള്ള സാമ്പത്തിക ആരോപണം മുഖ്യമന്ത്രിയുടെ മകളും നേരിടുന്നുണ്ട്. ജയരാജന്&#x200d; തെറ്റുകാരന്&#x200d; ആണെങ്കില്&#x200d; പിണറായിയും തെറ്റുകാരന്&#x200d; തന്നെയെന്ന് കരുതേണ്ടിവരും. ജയരാജന് എതിരെ അന്വേഷണം ആകാമെങ്കില്&#x200d; പിണറായിക്കെതിരെയും അന്വേഷണം വേണം എന്ന് സാരം. തന്നെ പാര്&#x200d;ട്ടിയില്&#x200d; നിശബ്ദരാക്കിയവര്&#x200d;ക്കെതിരെ കുറച്ചു കാലമായി രണ്ടും കല്&#x200d;പ്പിച്ചുള്ള പോരാട്ടത്തിലാണ് പി ജയരാജന്&#x200d;. ഇതാദ്യമായാല്ല ഇ.പി ജയരാജനെതിരെ പി. ജയരാജന്&#x200d; പരാതി ഉന്നയിക്കുന്നത്. 2019ല്&#x200d; കോടിയേരി ബാലകൃഷ്ണന്&#x200d; സംസ്ഥാന സെക്രട്ടറിയായിരിക്കെ ഈ വിഷയം ഉയര്&#x200d;ത്തിരുന്നു. സി. പി.എം കണ്ണൂര്&#x200d; ജില്ല സെക്രട്ടേറിയറ്റ് യോഗത്തില്&#x200d; പിണറായി മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ.പി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തോടൊപ്പം മറ്റ് ക്രമക്കേടുകളും ഉള്&#x200d;പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്&#x200d; പി. ജയരാജന്&#x200d; ഉന്നയിച്ചിരുന്നു.</p>
<p>പാര്&#x200d;ട്ടിയിലെ സര്&#x200d;വ ശക്തനായ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; വിഷയത്തില്&#x200d; മൗനം പാലിക്കുന്നതും ശ്രദ്ധേയമാണ്. സ്വന്തമായി അന്വേഷണ കമ്മീഷനും കോടതിയും ശിക്ഷാവിധിയുമൊക്കെയുള്ള സി.പി.എമ്മിന് ഇതും അത്ര കാര്യമായ വിഷയമായിരിക്കില്ല. എന്നാല്&#x200d; സി.പി.എം പോലുള്ള തൊഴിലാളി വര്&#x200d;ഗത്തിന്റെ വിയര്&#x200d;പ്പു തുള്ളികളില്&#x200d;നിന്ന് വളര്&#x200d;ന്ന ഒരു പ്രസ്ഥാനത്തിന് ഇത്തരം ആരോപണങ്ങള്&#x200d; നാണക്കേട് തന്നെയാണ്. പ്രത്യേകിച്ചും പൊതുരംഗത്ത് പ്രവര്&#x200d;ത്തിക്കുന്ന സമുന്നത നേതാവിനെക്കുറിച്ച്. അതിനാല്&#x200d; സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് സി.പി.എമ്മിന്റെ കടമയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayarajans-allegation-cannot-be-denied-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
