<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>chandrikaeditorial &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/chandrikaeditorial/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 25 Dec 2025 05:02:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>chandrikaeditorial &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആഘോഷങ്ങളോടും അസഹിഷ്ണുത</title>
		<link>https://www.chandrikadaily.com/intolerance-to-celebrations.html</link>
					<comments>https://www.chandrikadaily.com/intolerance-to-celebrations.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 25 Dec 2025 05:02:07 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[carol]]></category>
		<category><![CDATA[chandrikaeditorial]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370602</guid>

					<description><![CDATA[സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശവുമായി ലോകം ക്രിസ്മസ് ആചരിക്കുമ്പോള്‍ ഇന്ത്യയിലെ ക്രൈസ്തവ സമൂഹം ആശങ്കയുടെ മുള്‍മുനയിലൂടെയാണ് കടന്നുപോകുന്നത്.]]></description>
										<content:encoded><![CDATA[<p>സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശവുമായി ലോകം ക്രിസ്മസ് ആചരിക്കുമ്പോള്&#x200d; ഇന്ത്യയിലെ ക്രൈസ്തവ സമൂഹം ആശങ്കയുടെ മുള്&#x200d;മുനയിലൂടെയാണ് കടന്നുപോകുന്നത്. ദേശങ്ങളുടെ അതിര്&#x200d;വരമ്പുകള്&#x200d; അപ്രസക്തമാക്കി രാജ്യത്താകമാനം സംഘപരിവാര്&#x200d; ശക്തികള്&#x200d; ആഘോഷങ്ങള്&#x200d;ക്കുനേരെ ആക്രമണം അഴിച്ചുവിടുമ്പോള്&#x200d; ഭരണകൂടങ്ങളും അതില്&#x200d; ഭാഗവാക്കാകുന്നു എന്നതാണ് ഏറ്റവും ഗൗരവതരം. വിവിധ ആഘോഷങ്ങള്&#x200d;ക്കുനേരെയുള്ള സംഘപരിവാറിന്റെ അസ്ഹിഷ്ണുതക്കും ആക്രമണങ്ങള്&#x200d;ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇതുപോലെയുള്ള വ്യാപകമായ അഴിഞ്ഞാട്ടങ്ങള്&#x200d; ഇതാദ്യമാണ്. ക്രിസ്സിന്റെ ആരവങ്ങള്&#x200d; പകര്&#x200d;ന്നു നല്&#x200d;കുന്ന കാരോള്&#x200d; സംഘങ്ങള്&#x200d;ക്കുനേരെ മാത്രമല്ല, സ്‌കൂളുകളില്&#x200d; നടക്കുന്ന ചടങ്ങുകള്&#x200d;ക്കു നേരെ പോലും വര്&#x200d;ഗീയ ശക്തികള്&#x200d; പടവാളോങ്ങുകയാണ്.</p>
<p>ഇത്തരം പ്രാകൃതസമീപനങ്ങള്&#x200d;ക്ക് ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്ന നിര്&#x200d;ലോഭമായ സഹകരണങ്ങള്&#x200d;ക്കൂടിയാകുമ്പോള്&#x200d; മതങ്ങളുടെ മാതാവും സംസ്‌കാരങ്ങളുടെ പ്രഭവ കേന്ദ്രവുമായ നമ്മുടെ രാജ്യം തിരുപ്പിറവിയുടെ ഈ അസുലഭ മുഹൂര്&#x200d;ത്തത്തില്&#x200d; ലോകത്തിന് മുന്നില്&#x200d; തലതാഴ്ത്തി നില്&#x200d;ക്കേണ്ട ഗതികേടിലാണ്. ക്രിസ്മസിന്റെ സന്ദേശവുമായെത്തുന്ന പ്രധാനമന്ത്രി ഉള്&#x200d;പ്പെടെയുള്ള രാജ്യത്തെ അധികാരവര്&#x200d;ഗവും, കേക്കുമായി അരമനകളും വിശ്വാസികളുടെ വീടുകളും കയറിയിറങ്ങുന്ന ബി.ജെ.പിയുമെല്ലാം തങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും ആത്മാര്&#x200d;ത്ഥതയുടെ അംശമെങ്കിലുമു ണ്ടെങ്കില്&#x200d; അക്രമികള്&#x200d;ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും മാതൃകാപരമായ ശിക്ഷ നല്&#x200d;കാനുമാണ് തയാറാകേണ്ടത്.</p>
<p>അല്ലാതെയുള്ള വാചാടോപങ്ങളും മുതലക്കണ്ണീരുമെല്ലാം ഒരു സമുദായത്തോടുള്ള കൊടുംവഞ്ചനയായി മാത്രമേ കാണാന്&#x200d; കഴിയൂ.<br />
ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്&#x200d; രണ്ടിടങ്ങളിലാണ് സംഘ്പരിവാര്&#x200d; ആക്രമണമുണ്ടായത്. ജബല്&#x200d;പൂരിലെ ഹവാബാഗ് വനിതാ കോളജിന് സമീപത്തെ പള്ളിയിലാണ് ആദ്യം ആക്രമണം നടന്നത്. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജു ഭാര്&#x200d;ഗവയ്‌ക്കൊപ്പം തീവ്ര വലത് സംഘടനകളില്&#x200d;പെട്ട ഒരു സംഘമാളുകള്&#x200d; പള്ളിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. അഞ്ജു ഭാര്&#x200d;ഗവയാണ് കാഴ്ചയില്ലാത്ത യുവതിക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്.</p>
<p>യുവതിയുടെ മുഖത്തും കൈയിലും കയറിപ്പിടിക്കുന്നതിന്റെയും ആക്രോശിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിക്കുന്നുണ്ട്. ഈ ജന്മത്തിലും അടുത്ത ജന്മത്തിലും അന്ധയായി തുടരൂ എന്ന് ആക്രോശിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്&#x200d; മത പരിവര്&#x200d;ത്തന നിരോധന നിയമപ്രകാരം പള്ളി വികാരിക്കും മറ്റ് മൂന്ന് പേര്&#x200d;ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. സിയോനി ജില്ലയിലെ ലഖ്നാഡണ്&#x200d; പ്രദേശത്തും സമാനമായ സംഭവം റിപ്പോര്&#x200d;ട്ട് ചെയ്തു. ഇവിടെയും മത പരിവര്&#x200d;ത്തനം ആരോപിച്ച് ഒരു സംഘം ആളുകള്&#x200d; പള്ളിയിലേക്ക് ഇരച്ചുകയറി പ്രാര്&#x200d;ത്ഥന തടസപ്പെടുത്തുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു.</p>
<p>ബി.ജെ.പി ഭരിക്കുന്ന ഉത്തര്&#x200d;പ്രദേശില്&#x200d; സംസ്ഥാനത്തെ മുഴുവന്&#x200d; സ്‌കൂളുകളും തുറന്നു പ്രവര്&#x200d;ത്തിക്കണമെന്ന നിര്&#x200d;ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഡല്&#x200d;ഹിയിലെ ലാജ്പത് നഗറില്&#x200d; മലയാളികളുള്&#x200d;പ്പെടെയുള്ള കരോള്&#x200d; സംഘത്തെ ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; ആട്ടിയോടിക്കുകയായിരുന്നു. ഒഡീഷയിലാകട്ടേ ക്രിസമ്സ് അലങ്കാരങ്ങളും സാന്റോക്ലോസ് വേഷങ്ങളും വില്&#x200d;ക്കാനെത്തിയവരെ അടിച്ചോടിക്കുകയായിരുന്നു.ഉത്തരേന്ത്യയില്&#x200d; ഇത്തരം സംഭവങ്ങള്&#x200d;ക്ക് പഞ്ഞമുണ്ടാകാറില്ലെങ്കിലും കേരളവും ഈ ഭീതിതവും ലജ്ജാകരവുമായ സാഹചര്യത്തിന് സാക്ഷ്യംവഹിക്കേണ്ടിവന്നുവെന്നത് അപമാനകരവും അതിലെറേ ഞെട്ടലുളവാക്കുന്നതുമാണ്.</p>
<p>പാലക്കാട് ജില്ലയിലെ പുതുശേരിയില്&#x200d; കരോള്&#x200d; നടത്തിയ കുട്ടികളെ അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുന്നത് ബി.ജെ.പി നേതാവ് സി.കൃഷ് ണകുമാറാണ്. മദ്യപിച്ചാണ് കരോള്&#x200d; നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. വിഷയത്തില്&#x200d; കൂടുതല്&#x200d; ചോദ്യങ്ങള്&#x200d; ഉയര്&#x200d;ന്നതോടെ കൃഷ്ണകുമാര്&#x200d; മലക്കം മറിഞ്ഞു. പൊതുവായി പറഞ്ഞതാണെന്നായിരുന്നു വിശദീകരണം. കരോള്&#x200d; സംഘത്തെ അക്രമിച്ചതിന് ബി.ജെ.പി പ്രവര്&#x200d;ത്തകര്&#x200d; അറസ്റ്റിലായതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കരോള്&#x200d; സംഘത്തെ തന്നെ അധിക്ഷേപിച്ച് കൃഷ്ണകുമാര്&#x200d; രംഗത്തെത്തിയത്.</p>
<p>ചരിത്രപരമായ ഒരു വസ്തുതയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. &#8216;ഫാഷിസത്തിന് ബന്ധുക്കളില്ല, ശത്രുക്കളേയുള്ളൂ. ഊഴപ്പട്ടികയില്&#x200d; ഒന്നാമത്തേതാണോ രണ്ടാമത്തേതാണോ നിങ്ങളുടെ സ്ഥാനം എന്നത് പ്രസക്തമേയല്ല&#8217; എന്നതാണത്. നാനാത്വത്തില്&#x200d; ഏകത്വമെന്ന മഹിതമായ ആശയമാണ് ഇന്ത്യന്&#x200d; സംസ്‌കാരത്തിന്റെ അന്തസത്ത. മതപരമായ ആഘോഷങ്ങള്&#x200d; പോലും മാനവികതയുടെ മഹോത്സവങ്ങളായി മാറിയിട്ടുള്ള നമ്മുടെ മഹത്തായ സംസ്‌കാരത്തിന്റെ കടക്കലാണ് ഈ ഇരുട്ടിന്റെ ശക്തികള്&#x200d; കത്തിവെച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ആക്രമണങ്ങളും അതിക്രമങ്ങളും ഏതെങ്കിലും മതങ്ങള്&#x200d;ക്കോ വിഭാഗങ്ങള്&#x200d;ക്കോ നേരെയല്ല, മറിച്ച് മനുഷ്യത്വത്തിന് നേരെയാണ് എന്ന് തിരിച്ചറിഞ്ഞ്, ജനാധിപത്യപരമായി പ്രതിരോധിക്കാ നുള്ള ശ്രമങ്ങളാണ് രാജ്യത്തെ സ്‌നേഹിക്കുന്ന മുഴുവനാളുകളുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/intolerance-to-celebrations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കത്തിയെരിയുന്ന ബംഗ്ലാദേശ്</title>
		<link>https://www.chandrikadaily.com/burning-bangladesh.html</link>
					<comments>https://www.chandrikadaily.com/burning-bangladesh.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 23 Dec 2025 05:57:21 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Bangladeshprotest]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[SHAIKHHASEENA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370220</guid>

					<description><![CDATA[പ്രക്ഷോഭങ്ങളുടെ കൊടുങ്കാറ്റിനു പിന്നാലെ പ്രതിഷേധങ്ങളുടെ അഗ്‌നിജ്വാലയിലേക്ക് എടുത്തെറിയപ്പെടുകയാണ് അയല്‍ രാജ്യമായ ബംഗ്ലാദേശ്.]]></description>
										<content:encoded><![CDATA[<p>പ്രക്ഷോഭങ്ങളുടെ കൊടുങ്കാറ്റിനു പിന്നാലെ പ്രതിഷേധങ്ങളുടെ അഗ്‌നിജ്വാലയിലേക്ക് എടുത്തെറിയപ്പെടുകയാണ് അയല്&#x200d; രാജ്യമായ ബംഗ്ലാദേശ്. ഷെയ്ഖ് ഹസീന ഗവണ്&#x200d;മെന്റിനെ സ്ഥാനഭ്രഷ്ടമാക്കിയ വിദ്യാര്&#x200d;ത്ഥി പ്രക്ഷോഭത്തിനു പിന്നാലെ, പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്ന വിദ്യാര്&#x200d;ത്ഥി നേതാവ് ശരീഫ് ഉസ്മാന്&#x200d; ഹാദിയുടെ കൊലപാതകമാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്&#x200d;ക്കുള്ള ഹേതു. ഈമാസം 12 നാണ് ധാക്കയിലെ ബിജോയ് നഗറിലൂടെ ഓട്ടോറിക്ഷയില്&#x200d; സഞ്ചരിക്കുകയായിരുന്ന ഹാദിക്ക് നേരെ ബൈക്കിലെത്തിയ മുഖംമൂടിധാരികള്&#x200d; വെടിയുതിര്&#x200d;ത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹാദിയെ ആദ്യം ധാക്ക മെഡിക്കല്&#x200d; കോളജിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂര്&#x200d; ജനറല്&#x200d; ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.</p>
<p>2026 ഫെബ്രുവരിയില്&#x200d; നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്&#x200d; ധാക്ക മണ്ഡലത്തില്&#x200d; നിന്ന് മത്സരിക്കാനിരിക്കെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇതിനിടെ മറ്റൊരു വിദ്യാര്&#x200d;ത്ഥി നേതാവായ മുത്വലിബ് ഷിക്ദറിന് നേരെയും വെടിവെപ്പുണ്ടായിരിക്കുകയാണ്. ഇന്നലെ തെക്കുപടിഞ്ഞാറന്&#x200d; നഗരമായ ഖുല്&#x200d;നയില്&#x200d; വെച്ചാണ് ആക്രമണം നടന്നത്. തലയ്ക്ക് വെടിയേറ്റ അദ്ദേഹത്തെ ഗുരുതരാവസ്ഥയില്&#x200d; ഖുല്&#x200d;ന മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിരിക്കുകയാണ്.</p>
<p>2024 ലെ വിദ്യാര്&#x200d;ത്ഥി പ്രക്ഷോഭത്തിന്റെ പ്രധാന സംഘാടകരില്&#x200d; ഒരാളായിരുന്നു മുത്വലിബ് ഷിക്ദര്&#x200d;. ഹാദിയുടെ കൊലയാളികള്&#x200d; ഇന്ത്യയിലേക്ക് കടന്നെന്ന സംശയവും ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നല്&#x200d;കുന്നതിലെ അമര്&#x200d;ഷവുമാണ് പ്രക്ഷോഭകാരികളെ നയിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച മുതല്&#x200d; ധാക്ക, രാജ്ഷാഹി, ചിറ്റഗോങ് എന്നിവിടങ്ങളില്&#x200d; വന്&#x200d; പ്രതിഷേധമാണ് അരങ്ങേറിയത്. ചിറ്റഗോങ്ങിലെ ഇന്ത്യന്&#x200d; അസിസ്റ്റന്റ് ഹൈക്കമ്മീഷന് നേരെ ആക്രമണമുണ്ടായി. പ്രമുഖ മാധ്യമങ്ങളായ പ്രോതോം അലോ, ഡെയ്‌ലി സ്റ്റാര്&#x200d; എന്നിവയുടെ ഓഫീസുകള്&#x200d;ക്ക് പ്രക്ഷോഭകര്&#x200d; തീവെക്കുകയും ചെയ്തു.</p>
<p>കലാ ഉസ്മാന്&#x200d; ഹാദിക്ക് യുവാക്കള്&#x200d;ക്കിടയിലുള്ള സ്വാധീനം പൂര്&#x200d;ണമായി ബോധ്യമുള്ള മുഹമ്മദ് യൂനുസ് ഭരണകൂടം ജെന്&#x200d;സിയെ അടക്കിനിര്&#x200d;ത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിനോക്കിയെങ്കിലും അതൊന്നും ഫലംകണ്ടിട്ടില്ലെന്ന സൂചനയാണ് നിലവിലെ സാഹചര്യം നല്&#x200d;കുന്നത്. ബംഗ്ലാദേശിന്റെ ദേശീയ കവി ഖാസി നസ്റുല്&#x200d; ഇസ്ലാമിന്റെ ഖബറിനോട് ചേര്&#x200d;ന്ന് ഹാദിക്ക് ഖബറിടം ഒരുക്കുകയും പാര്&#x200d;ലമെന്റ് മന്ദിരത്തിന് സമീപം നടന്ന ജനാസനമസ്‌കാരത്തിന് ഇടക്കാല സര്&#x200d;ക്കാര്&#x200d; തലവന്&#x200d; മുഹമ്മദ് യൂനുസ് ഉള്&#x200d;പ്പെടെയുള്ള പ്രമുഖര്&#x200d; നേതൃത്വം നല്&#x200d;കുകയും ചെയ്യുക മാത്രമല്ല, പ്രധാനമന്ത്രി വികാര ഭരിതനായി രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.</p>
<p>&#8216;ഹാദി, നിങ്ങള്&#x200d; ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്. ഈ രാജ്യം നിലനില്&#x200d;ക്കുന്നിടത്തോളം ഓരോ ബംഗ്ലാദേശിയുടെയും ഉള്ളില്&#x200d; നിങ്ങള്&#x200d; ജീവിക്കും&#8217; എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്&#x200d;. എന്നാല്&#x200d; ഇതൊന്നും തങ്ങളുടെ പ്രിയ നേതാവിന്റെ ജീവന് പകരമാ കില്ലെന്ന് പ്രഖ്യാപിച്ച് യുവത്വം തെരുവില്&#x200d; നിലയുറപ്പിക്കു മ്പോള്&#x200d; ബംഗ്ലാ മണ്ണിന്റെ ഭാവി എന്തെന്ന പ്രവചനംപോലും അസ്ഥാനത്തായിത്തീരുകയാണ്. അതിനിടെ മതനിന്ദ ആ രോപിച്ച് ഹിന്ദു യുവാവിനെ കലാപകാരികള്&#x200d; തല്ലിക്കൊ ന്ന് തീയിട്ട സംഭവം വരെ അരങ്ങേറുകയുണ്ടായി.</p>
<p>ഇത്തരം അക്രമങ്ങള്&#x200d;ക്ക് സ്ഥാനമില്ലെന്നും ഈ ക്രൂരമായ കുറ്റകൃത്യത്തില്&#x200d; ഉള്&#x200d;പ്പെട്ട ആരെയും വെറുതെ വിടില്ലെന്നും ഇടക്കാല സര്&#x200d;ക്കാര്&#x200d; പ്രസ്താവനയില്&#x200d; പറയുന്നുണ്ടെങ്കിലും കാര്യങ്ങള്&#x200d; സര്&#x200d;ക്കാറിന്റെ കൈയ്യില്&#x200d; നില്&#x200d;ക്കുമെന്ന ഒരു പ്രതീക്ഷയും നിലിവിലില്ല. ഇന്ത്യാ വിരുദ്ധ ശക്തികളാണ് പത്തിനു പിന്നിലെന്നും ആസൂത്രിതവും സംഘടിതവുമാ യ ആക്രമണങ്ങളാണ് നടക്കുന്നതെന്നുമുള്ള റിപ്പോര്&#x200d;ട്ടുകളും ഇതിനിടെ പുറത്തുവരുന്നുണ്ട്.</p>
<p>അടുത്തവര്&#x200d;ഷം ഫെബ്രുവരിയില്&#x200d; നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് അ ട്ടിമറിക്കാനുള്ള ഇടക്കാല ടക്കാല സര്&#x200d;ക്കാറിന്റ് നീക്കമായും കലാ പം ചിത്രീകരിക്കപ്പെടുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഒരേ സമയം അക്രമ സംഭവങ്ങളും തീവെപ്പും അരങ്ങേറിയതും സംഘടിതവും ആസൂത്രിതവുമായ കലാപമാണ് അരങ്ങേറുന്നതെന്നുമുള്ള ആരോപണവും ഈ സംശയങ്ങള്&#x200d;ക്കെല്ലാം അടിവരയിടുകയാണ്.</p>
<p>ഇന്ത്യയെ സംബന്ധിച്ചിടത്തോളം കലാപത്തെ ഏറെ ജാഗ്രതയോടെ നോക്കിക്കാണേണ്ടതിന്റെ സൂചനയാണ് ബംഗ്ലാദേശ് നല്&#x200d;കുന്നത്. ഷെയ്ഖ് ഹസീനക്ക് രാഷ്ട്രീയ അഭയം നല്&#x200d;കിയതിനെ തുടര്&#x200d;ന്ന് ഇടക്കാല സര്&#x200d;ക്കാറും പ്രക്ഷോഭകാരികളും ഒരുപോലെ രാജ്യത്തെ ശത്രുപക്ഷത്ത് നിര്&#x200d;ത്തിയിരിക്കുകയാണ്. ദുരിത പര്&#x200d;വങ്ങള്&#x200d; പേറേണ്ടി വന്ന കിഴക്കന്&#x200d; പാകിസ്താനെ ഒരു സ്വതന്ത്ര രാഷ്ട്രമാകുന്നതിനും ആ രാജ്യത്തിന്റെ അസ്ഥിത്വവും വ്യക്തിത്വവും സംരക്ഷിക്കുന്നതില്&#x200d; നിര്&#x200d;ണായകമായ ഇടപെടല്&#x200d; നടത്തുകയും ചെയ്ത ചരിത്രമാണ് ഇന്ത്യക്കുള്ളത്.</p>
<p>എന്നാല്&#x200d; ആതേ ഇന്ത്യക്ക് നേരെ തന്നെ ബംഗ്ലാദേശ് ഒന്നടങ്കം തിരിയുന്ന അവസ്ഥാ വിശേഷം രാജ്യത്തിന്റെ നയതന്ത്ര രംഗത്തിനു നേരെയുള്ള വിരല്&#x200d; ചൂണ്ടലായി മാറുകയുമാണ്. ഇന്ത്യ സ്വീകരിക്കുന്ന നിലപാടിന്റെ പേരുപറഞ്ഞ് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്&#x200d; ആക്രമിക്കപ്പെടുന്നുവെന്ന സാഹചര്യവും അതീവ ഗൗരവതരമാണ്. അയല്&#x200d;ക്കാരെ ഒന്നൊന്നായി ശത്രുപക്ഷത്ത് നിര്&#x200d;ത്തുകയും ബദ്ധവൈരികളായ അവര്&#x200d; പുതിയൊരു അച്ചുതണ്ടായി രൂപപ്പെടുകയും ചെയ്യുമ്പോള്&#x200d; വലിയ പ്രത്യാഘാതങ്ങള്&#x200d; ക്ഷണിച്ചുവരുത്തുന്ന നയതന്ത്ര പരാജയമായി അത് മാറുകയാണെന്നത് കാണാതിരിക്കാന്&#x200d; നിര്&#x200d;വാഹമില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/burning-bangladesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അപമാനകരം, ഈ അപരിഷ്‌കൃത സമീപനം</title>
		<link>https://www.chandrikadaily.com/disgraceful-this-rude-approach.html</link>
					<comments>https://www.chandrikadaily.com/disgraceful-this-rude-approach.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 22 Dec 2025 06:51:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[Walayarlynching]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370038</guid>

					<description><![CDATA[
യുവാവിന്റെ കയ്യില്‍ മോഷണവസ്തുക്കള്‍ ഒന്നും ഇല്ലാതിരുന്നിട്ടും നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.]]></description>
										<content:encoded><![CDATA[<p>അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിന് ശേഷം കേരളം മറ്റൊരു ആള്&#x200d;ക്കൂട്ടകൊലപാതകത്തിന്റെ നടുക്കത്തിലാണ്. മലയാളികളെയാകെ നാണക്കേടിലേക്ക് തള്ളിവിട്ട ഈ ദാരുണമായ സംഭവത്തിന് സാക്ഷിയായതാവട്ടേ വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് രണ്ടു പിഞ്ചോമനകളുടെ ജീവന്&#x200d; ദുരൂഹമായ സാഹചര്യത്തില്&#x200d; നഷ്ടപ്പെട്ട അതേ വാളയാറിലും. കഴിഞ്ഞ ദിവസം കൊല ചെയ്യപ്പെട്ടത് ഛത്തീസ്ഗഡ്, ബിലാസ്പൂര്&#x200d; സ്വദേശിയായ രാമനാരായണ്&#x200d; ഭയ്യാര്&#x200d; ആണ്.</p>
<p>വാളയാര്&#x200d; അട്ടപ്പള്ളത്ത് ജോലി തേടി എത്തിയ 31 കാരനായ ഭയ്യാറിനെ ബംഗ്ലാദേശിയെന്ന് ആരോപിച്ച് ആള്&#x200d;ക്കൂട്ടം ക്രൂരമായി മര്&#x200d;ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചോരയൊലിപ്പിച്ച് നാല് മണിക്കൂറോളം തെരുവില്&#x200d; കിടന്ന ആ യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയില്&#x200d; എത്തിച്ചത്. പക്ഷേ ജീവന്&#x200d; രക്ഷിക്കാനായില്ല. ക്രൂരമായ ആള്&#x200d;ക്കൂട്ട വിചാരണയും മര്&#x200d;ദ്ദനവും നേരിട്ട ശേഷമാണ് ആ യുവാവ് മരിച്ചത്.</p>
<p>മദ്യലഹരിയില്&#x200d; ആയിരുന്ന രാമനാരായണ്&#x200d; ഭയ്യാറിനെ മോഷ്ടാവാണെന്ന് ആരോപിച്ച് നാട്ടുകാരുടെ സംഘം വളഞ്ഞുവെച്ചു. ചോദ്യം ചെയ്യല്&#x200d; മര്&#x200d;ദ്ദനമായി മാറി. ബംഗ്ലാദേശിയല്ലേ എന്ന് ചോദിച്ചായിരുന്നു മര്&#x200d;ദ്ദനം. അടിയേറ്റ് അവശനിലയിലായ യുവാവിനോട് ബംഗ്ലാദേശില്&#x200d; ആരെങ്കിലും ഉണ്ടോ എന്ന് അക്രമികള്&#x200d; ചോദിക്കുന്നുണ്ട്. തന്റെ ഒരു സഹോദരി അവിടെയുണ്ടന്ന് യുവാവ് മറുപടി പറയുന്നു. നീ ബംഗ്ലാദേശിയാണോ എന്ന് ആള്&#x200d;ക്കൂട്ടം അയാളോട് ചോദിച്ചു. വളരെ നിര്&#x200d;ജ്ജീവമായി അതേ എന്ന് അയാള്&#x200d; മറുപടി പറയുമ്പോള്&#x200d; ആള്&#x200d; ക്കൂട്ടം വീണ്ടും അടിക്കാന്&#x200d; ആരംഭിച്ചു. മര്&#x200d;ദ്ദനത്തിന്റെ വീഡിയോയും സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിക്കുന്നുണ്ട്. മോഷ്ടാവെന്ന് ആരോപിച്ച് തടഞ്ഞുവെച്ചുവെന്നാണ് എഫ്‌ഐആറില്&#x200d; പറയുന്നത്. യുവാവിന്റെ കയ്യില്&#x200d; മോഷണവസ്തുക്കള്&#x200d; ഒന്നും ഇല്ലാതിരുന്നിട്ടും നാട്ടുകാര്&#x200d; മര്&#x200d;ദ്ദിക്കുകയായിരുന്നുവെന്നും എഫ്ഐആറില്&#x200d; പറയുന്നു.</p>
<p>കേരളത്തില്&#x200d; ഇതിന് മുന്&#x200d;പ് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ട ആള്&#x200d; ക്കൂട്ടക്കൊല അട്ടപ്പാടി സ്വദേശി മധുവിന്റേതാണ്. 2018 ഫെബ്രുവരി 22നാണ് ആള്&#x200d;ക്കൂട്ട വിചാരണയ്ക്കും മര്&#x200d;ദ്ദനത്തിനും ഇരയായി മധു കൊല്ലപ്പെടുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്&#x200d;ദ്ദനം. കടയില്&#x200d; നിന്ന് അരിയും ഭക്ഷ്യ വസ്തുക്കളും മോഷ്ടിച്ചെന്നായിരുന്നു ആരോപണം. മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന മധു ചിണ്ടക്കിയൂരില്&#x200d; നിന്നും മാറി വനത്തിനുള്ളിലെ ഗുഹയിലായിരുന്നു താമസിച്ചിരുന്നത്. അവിടെയെത്തിയ ആള്&#x200d;ക്കൂട്ടം ഉടുമുണ്ട് ഊരി കൈകള്&#x200d; ചേര്&#x200d;ത്തുകെട്ടി മുക്കാലിയില്&#x200d; എത്തിക്കു കയായിരുന്നു.</p>
<p>നാട്ടുകാരുടെ മര്&#x200d;ദ്ദനത്തിനൊടുവില്&#x200d; പൊലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ ഛര്&#x200d;ദിച്ചു. ഇതോടെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മധു മരിച്ചിരുന്നു. ഏഴുവര്&#x200d;ഷങ്ങള്&#x200d;ക്കിപ്പുറം സമാനമായ സാഹചര്യത്തില്&#x200d; മറ്റൊരു മരണംകൂടി സംഭവിക്കുമ്പോള്&#x200d; ആള്&#x200d;ക്കൂട്ടകൊലപാതകമെന്ന ഭീതിതമായ സാഹചര്യത്തിന്റെ ഓര്&#x200d;മപ്പെടുത്തലാണ് നമ്മുടെ നാടിനെ അലട്ടിക്കൊണ്ടിരിക്കുന്നത്. ധ്രുവീകരണ രാഷട്രീയത്തിന്റെ കരാള ഹസ്തങ്ങള്&#x200d; വരിഞ്ഞുമുറുക്കിയ ഉത്തരേന്ത്യയില്&#x200d; ആ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്&#x200d; ആള്&#x200d;ക്കൂട്ടകൊ ലപാതകത്തെ ഒരു രാഷ്ട്രീയ പ്രവര്&#x200d;ത്തനമായാണ് കാണുന്നത്.</p>
<p>അതുകൊണ്ടുതന്നെ സാഹചര്യങ്ങള്&#x200d;ക്കനുസൃത മായി, തരാതരംപോലെ മനുഷ്യ ജീവനുകള്&#x200d;തല്ലിക്കെടുത്തുന്നത് അവിടങ്ങളില്&#x200d; സര്&#x200d;വസാധാരാണമാണ്. മതവും ജാതിയും മാത്രമല്ല ഭാഷയും തൊഴിലും ഭക്ഷണവും വസ്ത്രവും പോലും കാരണമാക്കപ്പെടുകയാണ്. സ്വന്തം വീട്ടില്&#x200d; ബീഫ് സൂക്ഷിച്ചുവെന്നാരോപിക്കപ്പെട്ട് വീടോടെ ചുട്ടുകൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാക്ക് മുതല്&#x200d; ട്രെയിനില്&#x200d; വെച്ച് ബീഫ് കഴിച്ചുവെന്ന കുറ്റംചുമത്തികൊല്ലപ്പെട്ട വിദ്യാര്&#x200d;ത്ഥിയായ ജുനൈദ് വരെ ആള്&#x200d;ക്കൂട്ടക്കൊലപാതകമെന്ന കിരാത രാഷട്രീയത്തിന്റെ ഉദാഹരണങ്ങളാണ്.</p>
<p>ഉത്തരേന്ത്യയിലെ ഈ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ അലയൊലികള്&#x200d; രാമനാരായണ്&#x200d; ഭയ്യാറിന്റെ കൊലപാതകത്തിലും പ്രകടമാണ്. പ്രതിചേര്&#x200d;ക്കപ്പെട്ടവരുടെ രാഷ്ട്രീയം മാത്രമല്ല, ഇല്ലാതാക്കുന്നതിന് മുമ്പ് അവര്&#x200d; ഉയര്&#x200d;ത്തിയ ചോദ്യങ്ങളും അതിന് അടിവരയിടുകയാണ്. നീ ബംഗ്ലാദേശിയല്ലേ എന്ന ചോദ്യത്തില്&#x200d; തന്നെയുണ്ട് അക്രമികളുടെ മനോഭാവത്തിന്റെ ബഹിസ്ഫുരണം. അതുകൊണ്ട് തന്നെ കൊലപാതകത്തെപൊലെ തന്നെ ഗൗരവതരമാണ് അതിലേക്ക് നയിച്ച കാരണങ്ങളും.</p>
<p>സംഭവത്തിന്റെ എല്ലാ തലത്തിലുള്ള മാനങ്ങളും തിരിച്ചറിഞ്ഞ് അവയെല്ലാം മുളയിലെ നുള്ളിക്കളയുകയും അത്തരം സമീപനങ്ങളെ തലപൊക്കാന്&#x200d; അനുവദിക്കാതിരിക്കുകയും ചെയ്യുകയെന്ന അതീവ ജാഗ്രതയോടുള്ള സമീപനമാണ് ഇക്കാര്യത്തില്&#x200d; സര്&#x200d;ക്കാറില്&#x200d; നിന്നുണ്ടാകേണ്ടത്. പ്രതിപക്ഷ നേതാവ് ഓര്&#x200d;മിപ്പിച്ചതുപോലെ ആള്&#x200d;ക്കൂട്ടം നിയമം കൈയ്യിലെടുക്കുന്നത് അംഗീകരിക്കാന്&#x200d; കഴിയാത്തതും അത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തതുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/disgraceful-this-rude-approach.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണാടി തല്ലിയുടച്ചിട്ടെന്ത് കാര്യം</title>
		<link>https://www.chandrikadaily.com/whats-the-point-of-smashing-the-mirror.html</link>
					<comments>https://www.chandrikadaily.com/whats-the-point-of-smashing-the-mirror.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 21 Dec 2025 03:32:30 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[chandrikaeditorial]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369866</guid>

					<description><![CDATA[കൈയ്യിലുണ്ടായിരുന്ന പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുമെല്ലാം സുനാമി പോലെ ഒലിച്ചു പോയി.]]></description>
										<content:encoded><![CDATA[<p>തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ മുട്ടില്&#x200d; തീപിടിച്ചത് സി.പി.എമ്മിനും ഇടതു മുന്നണിക്കുമാണ്. കൈയ്യിലുണ്ടായിരുന്ന പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്&#x200d;പറേഷനുമെല്ലാം സുനാമി പോലെ ഒലിച്ചു പോയി. തിരഞ്ഞെടുപ്പില്&#x200d; തോല്&#x200d;വിയൊക്കെ സാധാരണയാണെങ്കിലും &#8216;എന്നാലും ഇങ്ങനുണ്ടൊരു തോല്&#x200d;വി&#8217; എന്ന സന്ദേശം സിനിമയില്&#x200d; ജയറാം, സഖാവ് കോട്ടപ്പള്ളിയോട് ചോദിക്കുന്ന ചോദ്യമാണ് സി.പി.എമ്മുകാരെ ഏറെ അസ്വസ്ഥരാക്കുന്നത്. സി.പി.എമ്മിനെയും ഇടത് മുന്നണിയേയും തോല്&#x200d;പിക്കാന്&#x200d; വലിയ പ്രയാസമൊന്നുമില്ല. പക്ഷേ തോറ്റെന്ന് ബോധ്യപ്പെടുത്താന്&#x200d; വലിയ പണിയാണ്.</p>
<p>ഏതാണ്ട് ഹിമാലയം കയറാന്&#x200d; ഇതിലും എളുപ്പമായിരിക്കും. എന്നാലും ക്യാപ്സൂള്&#x200d; ഫാക്ടറി സഖാക്കള്&#x200d; തോറ്റില്ലെന്ന് സമര്&#x200d;ത്ഥിക്കാന്&#x200d; ന്യായീകരണം ചമച്ചു കൊണ്ടേ ഇരിക്കും. ഇത്തവണ എന്തായാലും ബി.ജെ.പിക്ക് യു.ഡി.എഫ് സഹായമെന്ന പതിവ് ക്യാപ്സൂള്&#x200d; ഫലിച്ചില്ല. കാരണം സിംപിളായിരുന്നു. മേയറുട്ടി എന്ന് ഓമനപ്പേരൊക്കെ നല്&#x200d;കി അഞ്ചു കൊല്ലം ഭരിച്ച് കടലാ സ് സംഘടനയെ കൊണ്ട് അവാര്&#x200d;ഡൊക്കെ വാങ്ങി ഗംഭീരമെന്ന് പാര്&#x200d;ട്ടി വിലയിരുത്തിയ തിരുവനന്തപുരം കോര്&#x200d;പറേഷന്&#x200d; സി.പി.എമ്മില്&#x200d; നിന്നും ബി.ജെ.പി റാഞ്ചി. യു.ഡി.എഫിനും ബി.ജെ.പിക്കും സീറ്റ് കൂടിയപ്പോള്&#x200d; ദോണ്ട കിടക്കുന്നു സഖാക്കളുടെ സീറ്റുകളെല്ലാം കാലി. ക്യാപ്സൂള്&#x200d; സഖാക്കള്&#x200d; തരാതരം വ്യാജന്&#x200d; യമണ്ട സിദ്ധാന്തങ്ങള്&#x200d; അടിച്ചിറക്കുന്ന തിരിക്കിലാണിപ്പോള്&#x200d;. ഏണസ്റ്റോ ചെഗുവേരയുടേയും ഫിദല്&#x200d; കാസ്‌ട്രോയുടേയുമൊക്കെ പേരില്&#x200d; അവര്&#x200d; പോലും അറിയാത്ത വചനങ്ങളും ഉദ്ദരണികളുമൊക്കെ ഫിറ്റ് ചെയ്ത് അണ്ടിമുക്ക് സഖാക്കള്&#x200d; മുതല്&#x200d; താത്വികാചാര്യന്&#x200d;മാര്&#x200d; വരെ സായൂജ്യമണിയുകയാണ്.</p>
<p>ഏണ സറ്റ് ഹെമിങ് വേയുടെ ഓള്&#x200d;ഡ് മാന്&#x200d; ആന്&#x200d;ഡ്‌സി എന്ന ബുക്കിലെ കൊല്ലാം തോല്&#x200d;പിക്കാനാവില്ലെന്ന ഉദ്ദരണി പണ്ടേ സഖാക്കള്&#x200d; ചെഗുവേരയുടെ ബോര്&#x200d;ഡിനൊപ്പം ഫിറ്റ് ചെയ്താണ് ഉപയോഗിക്കുന്നത്. പല സഖാക്കളുടേയും ധാരണ ഇത് ചെഗുവേര പറഞ്ഞതാണെന്നാണ്. സഖാക്കളല്ലെ ബു ദ്ധി 15 കൊല്ലം പിറകിലായതിനാല്&#x200d; വൈകി സൂര്യനുദിക്കു മായിരിക്കും. ഈയിടെ ഫിദല്&#x200d; കാസ്‌ട്രോയും ചെഗുവേര യും തമ്മിലുള്ള സംഭാഷണമാണ് തോറ്റാല്&#x200d; ആദ്യ ക്യാപ് സൂളായി വരുന്നത്. നമ്മള്&#x200d; തോറ്റുപോയാല്&#x200d; എന്ത് ചെയ്യും ഫിദല്&#x200d; കാസ്‌ട്രോയോട് ചെഗുവേര ചോദിച്ചു. പോരാട്ടം തുടരും. അപ്പോള്&#x200d; ജയിച്ചാലോ പോരാട്ടം തുടരും. ഇതാണ് ഇപ്പോള്&#x200d; പ്രമുഖ അന്തങ്ങളുടെ മുഖ്യ ക്യാപ്സൂള്&#x200d;. അന്തം സ് പക്ഷേ ഒട്ടിച്ചുനടക്കുന്ന ഈ ഡയലോഗിന്റെ ഉറവിടം ഏതാണെന്ന് ചോദിച്ചാല്&#x200d; എവിടെ നിന്നും കിട്ടില്ല. കാരണം ആന്&#x200d;ഡേഴ്സണെപ്പോലുള്ളവര്&#x200d; സമഗ്രമായ ചെഗുവേര ജീവചരിത്രവും എഴുതിയിട്ടും അതിലൊന്നും കണ്ടെത്താത്ത എന്നാല്&#x200d; കേരളത്തിലെ അന്തംസ് മാത്രം കണ്ടെത്തിയ ഡയലോഗ് ആണിത്. ചെഗു, ഫിദല്&#x200d; പണ്ഡിതരായ പ്രമുഖ അന്തംസിനോട് ഇതിന്റെ സോഴ്സ് ചോദിച്ചാല്&#x200d; കോട്ടപ്പള്ളിയു ം കുമരപിള്ളസാറുമൊക്കെ ആവര്&#x200d;ത്തിക്കും താത്വികാചാര്യന്&#x200d;മാരെ ചോദ്യം ചെയ്യരുത്, പാര്&#x200d;ട്ടി ക്ലാസില്&#x200d; സ്ഥിരമായി വരാത്തതിന്റെ പ്രശ്നമാണ് എന്നിങ്ങനെ.</p>
<p>കേരളത്തില്&#x200d; ബി.ജെ.പിയെ വളര്&#x200d;ത്തുന്നതാരാണെന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേയുള്ളൂ. അത് സി.പി.എമ്മുകാര്&#x200d; തന്നെയാണ്. സി.പി.എമ്മിന് ശക്തിയുണ്ടായിരുന്ന പ്രദേശങ്ങളിലെല്ലാം പിന്നീട് ബി.ജെ.പി വളര്&#x200d;ന്നത് സഖാക്കളുടെ കൂട്ടുപിടിച്ചാണ്. നാളെ ബി.ജെ.പിയാകാന്&#x200d; തിരക്കുകൂട്ടുന്ന വരാണ് ഇന്നത്തെ സഖാക്കള്&#x200d;. ബംഗാളും ത്രിപുരയുമൊക്കെ ഇതിന്റെ മുന്&#x200d;ഗാമികളാണ്. അണികള്&#x200d; ഒന്നടങ്കം ബി. ജെ.പിയിലേക്ക് ഒലിച്ചുപോകാതിരിക്കാനായി ഇപ്പോള്&#x200d; അഭിനവ സ്റ്റാലിനായ കേരള മുഖ്യന്&#x200d; ഇംഗ്ലീഷ് മരുന്ന് കഴിക്കും പോലെ ഒന്നു വീതം മൂന്ന് നേരം വര്&#x200d;ഗീയ വിഷം തുപ്പുന്ന വെള്ളാപ്പള്ളിയെ കൊണ്ടുനടക്കുകയാണ്.</p>
<p>അധികാരം നിലനിര്&#x200d;ത്താനായി വര്&#x200d;ഗീയത ആകാമെന്നാണ് പുതിയ ലൈന്&#x200d;. കേന്ദ്രത്തിനും കേരള സര്&#x200d;ക്കാറിനുമിടയിലെ പാലമായി ബ്രിട്ടാസ് മാറിയതു പോലെ ബി.ജെ.പിക്കും സി.പി.എ മ്മിനും ഇടയിലെ പ്രമുഖ പാലമാണ് വെള്ളാപള്ളി. കൊണ്ടാലും കൊണ്ടാലും പഠിക്കാത്തതു കൊണ്ടല്ല മുഖ്യന്&#x200d; ഇപ്പോഴും വിഷം ചീറ്റുന്ന വെള്ളാപള്ളിയെ കൊണ്ടു നടക്കുന്നത്. ഇതാണ് ഇ.ഡിയും കേരള സര്&#x200d;ക്കാറും തമ്മിലെ ബന്ധത്തിന്റെ ഉദാഹരണം. ഇനിയിപ്പോള്&#x200d; തോറ്റസ്ഥിതിക്ക് ആരുടെ എങ്കിലും തലയില്&#x200d; പഴി കേറ്റണം. ആദ്യം നാടന്&#x200d; പ്ര യോഗവുമായി എം.എം മണി എത്തി. സര്&#x200d;ക്കാറിന്&#x200d;ന്റെ ആനുകൂല്യം പറ്റി വോട്ടര്&#x200d;മാര്&#x200d; പണിപറ്റിച്ചത്രേ!. കേട്ടാല്&#x200d; തോന്നും എ.കെ.ജി സെന്ററിലെ ഫണ്ട് കൊണ്ടാണ് നാട്ടാര്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; സഹായം നല്&#x200d;കുന്നതെന്ന്. മുഖം വികൃതമായതിന് കണ്ണാടി കുത്തിപ്പൊട്ടിച്ചിട്ട് എന്ത് കാര്യം.</p>
<p>പഴയത് പോലെ ഒന്നും ഏശാതായപ്പോഴാണ് സ്വര്&#x200d;ണം കട്ട സഖാക്കളെ കുറിച്ചുള്ള പാട്ട് കേട്ടത്. എഴുതിയതും പാടിയതുമൊക്കെ മുസ്ലിംകള്&#x200d;. യുറേക്കാ&#8230;.. കിട്ടിപ്പോയെന്നും പറഞ്ഞ് പിന്നെ വെച്ചടി കയറ്റമായിരുന്നു പാട്ടിന് പിന്നിലെ എല്ലാവര്&#x200d;ക്കുമെതിരെ കേസ്. ആരാ കേസെടുക്കാന്&#x200d; നിര്&#x200d;ദേശിച്ചത് ആവിഷ്‌കാര സ്വാതന്ത്ര്യം എന്നും പറഞ്ഞ് ഏത് തോന്നിവാസത്തിനും ലൈസന്&#x200d;സ് കൊടുക്കുന്ന സി.പി.എ മ്മുകാര്&#x200d;. പക്ഷേ വെളുക്കാന്&#x200d; തേച്ചത് പാണ്ടായി നാട്ടാര് മൊത്തം &#8216;പോറ്റിയേ കേറ്റിയേ, സ്വര്&#x200d;ണം ചെമ്പായി മാറ്റിയേ&#8230; സ്വര്&#x200d;ണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ&#8230;&#8217; എന്നങ്ങ് ഏറ്റു പാടി. ഒരു പാട്ടിനെ പോലും പേടിക്കുന്ന സഖാക്കളുടെ അവസ്ഥ കണ്ട് ഈശ്വരാ ദുഷ്ടന്&#x200d;മാര്&#x200d;ക്ക് പോലും ഈ ഗതി വരുത്തരുതേ എന്ന് യു.ഡി.എഫുകാര്&#x200d; വരെ പ്രാര്&#x200d;ത്ഥിക്കാന്&#x200d; തുടങ്ങിയതോടെ ഇതിഹാസം തീര്&#x200d;ത്ത രാജ&#8230;യു ടേണ്&#x200d; രാജ രംഗത്തു വന്നു. മറ്റൊരു ക്യാപ്സൂള്&#x200d; കണ്ടെത്തുന്നത് വരെ തല്&#x200d;ക്കാലം നടപടിയൊന്നും വേണ്ടെന്നാണ് നിര്&#x200d;ദേശം.</p>
<p>എന്നാലും ഇങ്ങനുണ്ടോ ഒരു തോല്&#x200d;വി. ഇതിലും വലിയ തോല്&#x200d;വി വരാനിരിക്കുന്നതിനാല്&#x200d; ഇനിയിപ്പോള്&#x200d; ഓട്ടച്ചങ്കന്&#x200d; മുതല്&#x200d; ഛോട്ടാ ക്യാപ്സുള്&#x200d; സഖാക്കള്&#x200d; വരെ ന്യൂനപക്ഷ സംഘടനകളുടെ എല്ലാ സ്റ്റേജുകളിലും കയറും. അശ്ലീല പരസ്യങ്ങള്&#x200d; നല്&#x200d;കും. ഇതിനായി അന്വേഷണം നേരിടുന്ന വരും അല്ലാത്തവരുമായ മൈലാഞ്ചി കുഞ്ചന്&#x200d;മാര്&#x200d; സ്റ്റേജുകളുമായി എത്തും. പക്ഷേ ഒന്നുണ്ട്. വോട്ടര്&#x200d;മാരെ മരം കുലുക്കി തള്ളി ഇടാനാവില്ലല്ലോ.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/whats-the-point-of-smashing-the-mirror.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാട്ടിനെയും പേടിക്കുന്നവര്‍</title>
		<link>https://www.chandrikadaily.com/who-are-afraid-of-song-pottiyekettiye.html</link>
					<comments>https://www.chandrikadaily.com/who-are-afraid-of-song-pottiyekettiye.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 19 Dec 2025 05:00:00 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[paradisong]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369514</guid>

					<description><![CDATA[വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും സഹിഷ്ണുതയോടെ നേരിടേണ്ട സര്‍ക്കാര്‍, സംഘ്പരിവാര്‍ മാതൃകയില്‍ പൊലീസിനെ ഉപയോഗിച്ച് വായമൂടിക്കെട്ടാന്‍ ശ്രമിക്കുന്നത് ഭീരുത്വവും സാംസ്‌കാരിക കേരളത്തിന് അപമാനകരവുമാണ്.]]></description>
										<content:encoded><![CDATA[<p>ജനാധിപത്യത്തിന്റെ കാവലാളുകളെന്ന് സ്വയം വിശേഷിപ്പിക്കുകയും ഫാസിസത്തിനെതിരെ വാചാലരാവുകയും ചെയ്യുന്ന ഒരു സര്&#x200d;ക്കാര്&#x200d;, ഭരണകൂട ഭീകരതയുടെ വക്താക്കളായി മാറുന്ന കാഴ്ചയാണ് കേരളം ഇപ്പോള്&#x200d; കണ്ടുകൊണ്ടിരിക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട പാരഡി ഗാനത്തിന്റെ്‌റെ പേരില്&#x200d; കലാകാരന്മാര്&#x200d;ക്കെതിരെ കേസെടുത്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്&#x200d;ഹവും സാംസ്‌കാരിക കേരളത്തിന് അപമാനകരവുമാണ്. വിമര്&#x200d;ശനങ്ങളെയും പരിഹാസങ്ങളെയും സഹിഷ്ണുതയോടെ നേരിടേണ്ട സര്&#x200d;ക്കാര്&#x200d;, സംഘ്പരിവാര്&#x200d; മാതൃകയില്&#x200d; പൊലീസിനെ ഉപയോഗിച്ച് വായമൂടിക്കെട്ടാന്&#x200d; ശ്രമിക്കുന്നത് ഭീരുത്വവും സാംസ്‌കാരിക കേരളത്തിന് അപമാനകരവുമാണ്.</p>
<p>ഏതാനും വര്&#x200d;ഷങ്ങള്&#x200d;ക്ക് മുന്&#x200d;പ് സിനിമകള്&#x200d;ക്ക് വില ക്കേര്&#x200d;പ്പെടുത്തിയപ്പോഴും കലാകാരന്മാര്&#x200d; വേട്ടയാടപ്പെട്ടപ്പോഴും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ആദര്&#x200d;ശ പ്രസംഗം നടത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയന്&#x200d;. എന്നാല്&#x200d; അതേ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പ് ഇന്ന് പാരഡി പാട്ടുകള്&#x200d;ക്കെതിരെ പോലും കേസെടുത്ത് കലാകാരന്മാരെ വേട്ടയാടുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്&#x200d; നടക്കുന്ന അതേ ജനാധിപത്യ വിരുദ്ധ നടപടികള്&#x200d; കേരളത്തിലും ആവര്&#x200d;ത്തിക്കപ്പെടുമ്പോള്&#x200d;, ഈ സര്&#x200d;ക്കാരും സംഘ്പരിവാറും തമ്മില്&#x200d; എന്ത് വ്യത്യാസമാണുള്ളത്?</p>
<p>ഒരു കലാസൃഷ്ടി പുറത്തുവരുമ്പോള്&#x200d; അതിന്റെ ഗുണദോഷങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യുന്നതിന് പകരം, അത് നിര്&#x200d;മ്മിച്ച വ്യക്തിയുടെ ജാതിയും മതവും തിരഞ്ഞുപോവുന്ന പൊലീസ് നടപടി അപകടകരമായ സൂചനയാണ് നല്&#x200d;കുന്നത്. കേരളത്തിലെ രാഷ്ട്രീയ പ്രസംഗവേദികളിലും പ്രചാരണ ജാഥകളിലും പാരഡി ഗാനങ്ങള്&#x200d; പുതിയ കാര്യമല്ല. ഇതേ പാട്ടുതന്നെ സി.പി.എമ്മും ബി.ജെപിയും തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി പലപ്പോഴായി ഉപയോഗിച്ചിട്ടുണ്ട് എന്ന യാഥാര്&#x200d;ത്ഥ്യം നിലനില്&#x200d;ക്കെ, ഇപ്പോള്&#x200d; ഒരു പാട്ടിന് മാത്രം കേസെടുക്കുന്നത് ശുദ്ധമായ വിവേചനമാണ്. അധികാരം കയ്യിലുള്ളപ്പോള്&#x200d; എന്തിനെയും അടിച്ചമര്&#x200d;ത്താം എന്ന ധിക്കാരമാണ് ഇവിടെ പ്രകടമാകുന്നത്. പാര്&#x200d;ട്ടി വേദികളില്&#x200d; മുഴങ്ങുന്ന പരിഹാസ ഗാനങ്ങള്&#x200d;ക്ക് നിയമ പരിരക്ഷയും എതിര്&#x200d; പാര്&#x200d;ട്ടിക്കാരുടെ ആവിഷ്‌കാരങ്ങള്&#x200d;ക്ക് പൊലീസിന്റെ വിലങ്ങും എന്ന നയം ജനാധിപത്യ വിരുദ്ധമാണ്. തങ്ങള്&#x200d;ക്ക് അനുകൂല മാകുമ്പോള്&#x200d; വിപ്ലവകരമെന്നും പ്രതികൂലമാകുമ്പോള്&#x200d; വര്&#x200d;ഗീയമെന്നും മുദ്രകുത്തുന്ന ഈ രീതി ഫാസിസത്തിന്റെ മറ്റൊരു പതിപ്പാണ്.</p>
<p>അയ്യപ്പന്റെ സ്വര്&#x200d;ണ്ണം തട്ടിയ സ്വന്തം പാര്&#x200d;ട്ടി നേതാക്കള്&#x200d;ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത സര്&#x200d;ക്കാര്&#x200d;, പാരഡി ഗാനത്തിന്റെ പേരില്&#x200d; കലാകാരന്റെ ജാതിയും മതവും തിരയുന്നത് ദുരൂഹമാണ്. നിയമം എല്ലാവര്&#x200d;ക്കും ഒരുപോലെയാകണം. സി.പി.എമ്മിനും ബി.ജെ.പിക്കും അനുവദിക്കപ്പെട്ട അതേ സ്വാതന്ത്ര്യം മറ്റ് പാര്&#x200d;ട്ടികള്&#x200d;ക്കുമുണ്ട്. രാഷ്ട്രീയ വൈരാഗ്യം തീര്&#x200d;ക്കാന്&#x200d; പൊലീസിനെ ഉപയോഗിക്കുന്നത് സാംസ്‌കാരിക കേരളത്തിന് നല്&#x200d;കുന്ന സന്ദേശം വളരെ മോശമാണ്.</p>
<p>തദ്ദേശ തിരഞ്ഞെടുപ്പ് പരാജയങ്ങളും രാഷ്ട്രീയ തിരിച്ചടികളും സര്&#x200d;ക്കാരിനെ എത്രത്തോളം അസ്വസ്ഥമാക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരം വൈരാഗ്യബുദ്ധിയോടെയുള്ള നീക്കങ്ങള്&#x200d;. സ്വര്&#x200d;ണ്ണക്കടത്ത് ഉള്&#x200d;പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളില്&#x200d; ഭരണകൂടം പ്രതിക്കൂട്ടില്&#x200d; നില്&#x200d;ക്കുമ്പോള്&#x200d;, പാരഡി ഗാനങ്ങളെ ഭയപ്പെടുന്നത് അപഹാസ്യമാണ്. &#8216;സ്വര്&#x200d;ണ്ണം കട്ടതാണോ പാരഡി പാടിയതാണോ വലിയ കുറ്റം?&#8217; എന്ന ചോദ്യം ഇന്ന് ഓരോ കേരളീയനും ചോദിക്കുന്നുണ്ട്. ഒരു മതവികാരത്തെയും വ്രണപ്പെടുത്താതെ, രാഷ്ട്രീയ വിമര്&#x200d;ശനം മാത്രം ലക്ഷ്യം വെച്ചുള്ള കലാരൂപങ്ങളെ പോലും അടിച്ചമര്&#x200d;ത്തുന്നത് കമ്യൂണിസ്റ്റ് ഭരണത്തിന് ചേര്&#x200d;ന്നതല്ല.</p>
<p>പാരഡി ഗാനത്തിന്റെറെ പേരില്&#x200d; കേസെടുക്കുന്ന നടപടി പിണറായി സര്&#x200d;ക്കാരിന്റെ രാഷ്ട്രീയ അസഹിഷ്ണുതയുടെ പരകോടിയാണ്. ചരിത്രത്തില്&#x200d; ഈ നടപടി ഒരു കമ്യൂണിസ്റ്റ് സര്&#x200d;ക്കാരിന്റെ ഏറ്റവും വലിയ വീഴ്ചയായി അടയാളപ്പെടുത്തപ്പെടും. ഈ ഇരട്ടനീതി അവസാനിപ്പിക്കാനും ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കാനും സര്&#x200d;ക്കാര്&#x200d; തയ്യാറായില്ലെങ്കില്&#x200d; അത് വലിയ ജനകീയ പ്രതിഷേധങ്ങള്&#x200d;ക്ക് വഴി മാറുമെന്നതില്&#x200d; സംശയമില്ല. സാംസ്‌കാരിക കേരളത്തിന്റെ ചരിത്രത്തില്&#x200d; ഇതൊരു കറുത്ത അധ്യായമായി രേഖപ്പെടുത്തപ്പെടും. വിമര്&#x200d;ശിക്കുന്നവരെ നിശബ്ദരാക്കാന്&#x200d; പൊലീസിനെ അയക്കുന്ന രീതി ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ആവിഷ്‌കാര സ്വാതന്ത്യ്രത്തിന് മേലുള്ള ഈ കടന്നുകയറ്റം ഉടന്&#x200d; അവസാനിപ്പിക്കേണ്ടതുണ്ട്. കലയെയും കലാകാരനെയും ഭയപ്പെടുന്ന ഭരണകൂടം തകരുന്നത് സ്വന്തം അസഹിഷ്ണുതയുടെ ഭാരം കൊണ്ടായിരിക്കും. ഈ കേസ് പിന്&#x200d;വലിക്കാനും ജനാധിപത്യ മര്യാദകള്&#x200d; പാലിക്കാനും സര്&#x200d;ക്കാര്&#x200d; തയ്യാറാകണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/who-are-afraid-of-song-pottiyekettiye.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വി.സി നിയമനത്തിലും ഭായി ഭായി</title>
		<link>https://www.chandrikadaily.com/bhai-bhai-also-appointed-vc.html</link>
					<comments>https://www.chandrikadaily.com/bhai-bhai-also-appointed-vc.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 18 Dec 2025 02:12:28 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[vicechancellor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369290</guid>

					<description><![CDATA[കൊട്ടും കുരവയുമായി ഇരുകൂട്ടരും ഉറഞ്ഞുതുള്ളിയതെല്ലാം, അഭംഗുരം തുടര്‍ന്നുവരുന്ന അന്തര്‍നാടകത്തിന്റെ ഭാഗമായിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍ പിണറായി സര്‍ക്കാര്‍ ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നോര്‍ത്ത് നിരന്തരം ഞെട്ടേണ്ടിവരുന്നതിന്റെ ജാള്യതയിലാണ് ഓരോ മലയാളിയും ഇന്നുള്ളത്.]]></description>
										<content:encoded><![CDATA[<p>ഗവര്&#x200d;ണര്&#x200d; സര്&#x200d;ക്കാര്&#x200d; പോരിന് അന്ത്യംകുറിച്ച് വി.സി നിയമനത്തില്&#x200d; ഇരുകൂട്ടരും ഭായി ഭായി ആകുമ്പോള്&#x200d; സി.പി.എം ബി.ജെ.പി അന്തര്&#x200d;നാടകത്തിന്റെ മറ്റൊരു എപ്പിസോഡിന്കൂടി സാക്ഷിയാകേണ്ടിവന്നതിന്റെ അന്താളിപ്പിലാണ് കേരള ജനത. കൊട്ടും കുരവയുമായി ഇരുകൂട്ടരും ഉറഞ്ഞുതുള്ളിയതെല്ലാം, അഭംഗുരം തുടര്&#x200d;ന്നുവരുന്ന അന്തര്&#x200d;നാടകത്തിന്റെ ഭാഗമായിരുന്നുവെന്ന് തിരിച്ചറിയുമ്പോള്&#x200d; പിണറായി സര്&#x200d;ക്കാര്&#x200d; ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നോര്&#x200d;ത്ത് നിരന്തരം ഞെട്ടേണ്ടിവരുന്നതിന്റെ ജാള്യതയിലാണ് ഓരോ മലയാളിയും ഇന്നുള്ളത്.</p>
<p>തങ്ങളുടെ സ്വന്തക്കാരെ വി.സി പദവിയില്&#x200d; നിയമിക്കുന്നതിനുവേണ്ടി ഇരുകൂട്ടരുടെയും ഭാഗത്തുനിന്നുണ്ടായത് നാണംകെട്ട ചെയ്തികളായിരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയെ കുരുതിക്കളമാക്കി, വിദ്യാര്&#x200d;ത്ഥികളുടെ ഭാവി ഈ രീതിയില്&#x200d; പന്താടിയത് എന്തിനുവേണ്ടിയായിരു ന്നുവെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്കും ഗവര്&#x200d;ണര്&#x200d;ക്കുമൊക്കെ എന്തുത്തരമാണ് നല്&#x200d;കാനുള്ളതെന്നറിയാന്&#x200d; സംസ്ഥാനത്തെ ഓരോ പൗരനും താല്&#x200d;പര്യമുണ്ട്. എന്നാല്&#x200d; തന്&#x200d;പ്രമാണിത്തവും ധിക്കാരവും ജനങ്ങളെ കബളിപ്പിക്കലുമായിരുന്നുവെന്നല്ലാതെ മറ്റൊരു മറുപടിയും ബന്ധപ്പെ ട്ടവര്&#x200d;ക്കില്ലെന്നതാണ് പച്ചയായ യാഥാര്&#x200d;ത്ഥ്യം.</p>
<p>സാങ്കേതിക സര്&#x200d;വകലാശാല വൈസ് ചാന്&#x200d;സലറായി ഡോ. സിസ തോമസിനെ നിയമിക്കാന്&#x200d; മുഖ്യമന്ത്രി സമ്മതം അറിയിച്ചപ്പോള്&#x200d; ഡിജിറ്റല്&#x200d; സര്&#x200d;വകലാശാല വി.സിയായി സജി ഗോപിനാഥിനെ ഗവര്&#x200d;ണറും അംഗീകരിക്കുകയായിരുന്നു. നിയമനം സംബന്ധിച്ച് ലോക്ഭവന്&#x200d; താമസം വിനാ തന്നെ വിജ്ഞാപനവും പുറത്തിറക്കുകയുമുണ്ടായി. തീരുമാനം പരമോന്നത നീതിപീഠത്തെയും അറിയിച്ചിരിക്കുകയാണ്. സര്&#x200d;ക്കാരിന്റെ ക്രിസ്മസ് വിരുന്നിന് ഗവര്&#x200d;ണറെ ക്ഷണിക്കാന്&#x200d; ലോക്ഭവനില്&#x200d; എത്തിയ മുഖ്യമന്ത്രി, ഗവര്&#x200d;ണറുമായുള്ള കൂടികാഴ്ചയിലാണ് വി.സി നിയമനത്തില്&#x200d; ധാരണയിലെത്തിയത്. മൂന്ന് വര്&#x200d;ഷമായി ഡോ. സിസ തോമസുമായി പോരടിച്ച സര്&#x200d;ക്കാര്&#x200d;, സിസയുടെ നിയമനത്തില്&#x200d; ഗവര്&#x200d;ണറുടെ നിലപാട് അംഗീകരിക്കുകയാണുണ്ടായത്. പകരം ഡിജിറ്റല്&#x200d; സര്&#x200d;വകലാശാല വി.സിയായി മുഖ്യമന്ത്രിക്ക് താല്&#x200d;പര്യമുള്ള ഡോ. സജി ഗോപിനാഥിനെയും നിയമിച്ചു.</p>
<p>ഇതോടെയാണ് വി.സി നിയമനവുമായി ബന്ധപ്പെട്ട് സര്&#x200d;ക്കാറും ഗവര്&#x200d;ണറും തുടര്&#x200d;ന്നുവന്ന നാടകംകളിക്ക് തല്&#x200d;ക്കാലത്തേക്ക് തിരശ്ശീല വീണത്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ സര്&#x200d;ക്കാറും ഗവര്&#x200d;ണറും ധാരണയില്&#x200d; എത്തിയില്ലെങ്കില്&#x200d; സ്വന്തം നിലയില്&#x200d; വി.സിയെ തീരുമാനിക്കുമെന്ന് സുപ്രീം കോടതി താക്കീതു ചെയ്തിരുന്നു. ഇതിനിടെ തന്നെയാണ് കേരള സര്&#x200d;വകലാശാല രജിസ്ട്രാര്&#x200d; അനില്&#x200d;കുമാറിന്റെ കാര്യത്തിലും ഒത്തുതീര്&#x200d;പ്പുണ്ടായിരിക്കുന്നത്. ഡെപ്യൂട്ടേഷന്&#x200d; അവസാനിപ്പിച്ച് അനില്&#x200d;കുമാറിനെ ശാസ്താംകോട്ട ഡി.ബി കോളജിലേക്ക് പ്രിന്&#x200d;സിപ്പലായി തിരികെ നിയമിച്ച് സര്&#x200d;ക്കാര്&#x200d; ഉത്തരവിറക്കിയിരിക്കുകയാണ്. ഗവര്&#x200d;ണര്&#x200d; പങ്കെടുത്ത പരിപാടി അവസാന നിമിഷം റദ്ദാക്കിയാണ് രജിസ്ട്രാര്&#x200d; വിവാദത്തില്&#x200d; പെട്ടിരുന്നത്.</p>
<p>കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചത് സര്&#x200d;വകലാശാലയുടെ നിബന്ധനകള്&#x200d;ക്ക് വിരുദ്ധമാണെന്ന് കാട്ടിയാണ് രജിസ്ട്രാര്&#x200d; പരിപാടിക്ക് അനുമതി നിഷേധിച്ചത്. വിഷയത്തില്&#x200d; വി.സി മോഹന്&#x200d; കുന്നുമ്മലിനോട് ഗവര്&#x200d;ണര്&#x200d; റിപ്പോര്&#x200d;ട്ട് ആവശ്യപ്പെടുകയും സിന്&#x200d;ഡിക്കറ്റിന്റെ സമ്മര്&#x200d;ദ്ദങ്ങള്&#x200d;ക്ക് വഴങ്ങി രജിസ്ട്രാര്&#x200d; ഗവര്&#x200d;ണറോട് അനാദരവ് കാട്ടുകയായിരുന്നുവെന്ന് വി.സി റിപ്പോര്&#x200d;ട്ട് നല്&#x200d;കുകയുമായിരുന്നു. പ്രസ്തുത റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വി.സി സസ്‌പെന്&#x200d;ഷന്&#x200d; ഉത്തരവിറക്കിയത്.</p>
<p>സസ്‌പെന്&#x200d;ഷന്&#x200d; നടപടിക്കുപിന്നാലെ ഇടതു വിദ്യാര്&#x200d;ത്ഥി സംഘടനകളും സര്&#x200d;വകലാശാല സിന്റിക്കേറ്റുമെല്ലാം ചേര്&#x200d;ന്ന് യൂണിവേഴ്‌സിറ്റി അങ്കണം കലാപകലുശിതമാക്കിയ നാളുകള്&#x200d;ക്കായിരുന്നു തലസ്ഥാന നഗരി സാക്ഷ്യംവഹിച്ചത്. വിദ്യാര്&#x200d;ത്ഥികളുടെ പഠനവും പരീക്ഷയും മാത്രമല്ല, സാധാരണ ജനങ്ങളുടെ സൈ്വര്യജീവിതത്തിന്റെ കടക്കല്&#x200d;പോലും കത്തിവെച്ചുകൊണ്ടുള്ള ഇടതു സംഘടനകളുടെ ആ നരനായാട്ട് എന്തിനുവേണ്ടിയായിരുന്നുവെന്ന് വ്യക്തമാക്കാന്&#x200d; ഈ ഘട്ടത്തിലെങ്കിലും അവര്&#x200d; തയാറാകേണ്ടതുണ്ട്. ജനങ്ങളുടെ കണ്ണില്&#x200d;പൊടിയിടാനുള്ള ഈ അന്തര്&#x200d;നാടകത്തെക്കുറിച്ച് തങ്ങള്&#x200d;ക്കറിവുണ്ടായിരുന്നോ, അതോ കഥയറിയാതെ ആട്ടംകാണുകയായിരുന്നോ എന്ന തെങ്കിലും തുറന്നുപറയാനുള്ള ആര്&#x200d;ജ്ജവമെങ്കിലും അവര്&#x200d; കാണിക്കേണ്ടിയിരിക്കുന്നു. സസ്‌പെന്&#x200d;ഷന്&#x200d; നടപടി റദ്ദാക്കി തന്നെ തിരികെ ജോലിയില്&#x200d; പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് അനില്&#x200d; കുമാര്&#x200d; ഹൈക്കോടതിയെ സമീപിച്ചിരുന്നു.</p>
<p>ഈ ഹര്&#x200d;ജി ഇന്ന് കോടതി പരിഗണിക്കാ നിരിക്കെയാണ് സര്&#x200d;ക്കാര്&#x200d; ഉത്തരവിറങ്ങിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ, വി.സി നിയമന വിവാദത്തില്&#x200d; സര്&#x200d;ക്കാറും ഗവര്&#x200d;ണറും പരസ്പരം ചര്&#x200d;ച്ച ചെയ്ത് ധാരണയില്&#x200d; എത്തിയില്ലെങ്കില്&#x200d; സ്വന്തം നിലയില്&#x200d; നിയമനം നടത്തുമെന്ന് സുപ്രീം കോടതി താക്കീതു ചെയ്തിരുന്നു. കോടതി ഇടപെടല്&#x200d; ഇരുകൂട്ടരും തമ്മിലുള്ള കള്ളക്കളി വെളിച്ചത്താവാനിടയാകുമെന്ന ഘട്ടത്തിലാണ് നാണംകെട്ട ഈ ഒത്തുതീര്&#x200d; പ്പുണ്ടായിരിക്കുന്നത്. അന്വേഷണ ഏജന്&#x200d;സികളെ ഉപയോഗപ്പെടുത്തി മുഖ്യമന്ത്രിയും കേന്ദ്രസര്&#x200d;ക്കാറും തമ്മില്&#x200d; നടത്തിക്കൊണ്ടിരിക്കുന്ന ഒത്തുതീര്&#x200d;പ്പിനു പിന്നാലെയാണ് അതേ മാര്&#x200d;ഗത്തിലുള്ള ഗവര്&#x200d;ണര്&#x200d; മുഖ്യമന്ത്രി ഒത്തുതീര്&#x200d;പ്പുമുണ്ടായിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bhai-bhai-also-appointed-vc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വജ്രത്തിളക്കത്തിൽ ഹരിത രാഷ്ട്രീയം</title>
		<link>https://www.chandrikadaily.com/green-politics-in-diamond-glitter.html</link>
					<comments>https://www.chandrikadaily.com/green-politics-in-diamond-glitter.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 15 Dec 2025 03:17:49 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368724</guid>

					<description><![CDATA[ദേശാന്തരങ്ങളില്ലാതെ മലയാള മണ്ണിൽ ഹരിതവർണം പടർന്നു പന്തലിക്കുമ്പോൾ, പൂർവ സൂരികളുടെ സ്വപ്ന ങ്ങൾക്ക് കാലം ചിറക് മുളപ്പിക്കുന്ന കാഴ്ച്ചക്കാണ് ജനാധിപത്യകേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തദ്ദേശ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിയുടെ സ്വപ്ന സമാനമായ മുന്നേറ്റത്തിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് കാഴ്ച്ചവെച്ചത് വജ്രശോഭയുള്ള പ്രകടനം. ദേശാന്തരങ്ങളില്ലാതെ മലയാള മണ്ണിൽ ഹരിതവർണം പടർന്നു പന്തലിക്കുമ്പോൾ, പൂർവ സൂരികളുടെ സ്വപ്ന ങ്ങൾക്ക് കാലം ചിറക് മുളപ്പിക്കുന്ന കാഴ്ച്ചക്കാണ് ജനാധിപത്യകേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ത്രിതല പഞ്ചായത്തിൻ്റെ മുഴുവൻ ഘടകങ്ങളിലും, മുഴുവൻ ഇടങ്ങളിലും ഇത്തവണ മുസ്‌ലിംലീഗ് നടത്തിയ മുന്നേറ്റം ചരിത്രത്തിൽ തുല്യതയില്ലാത്ത വിധമാണ്.</p>
<p>വിജയിച്ച തിനൊപ്പം ഘടക കക്ഷികളെ വിജയിപ്പിച്ചതുകൂടി പരിഗണിക്കുമ്പോൾ നേട്ടത്തിൻ്റെ തിളക്കം അക്കങ്ങളിൽ ഒതു ക്കിനിർത്താനാകാത്തത്രയും വൈപുല്യം നിറഞ്ഞതായി മാറുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിനുവേണ്ടി പാർട്ടി നടത്തിയ മുന്നൊരുക്കവും പോരാട്ടവീര്യവും പരിശോധി ക്കുമ്പോൾ തന്നെ, ഈ നേട്ടത്തിനു പിന്നിൽ അലാവുദ്ദീന്റെ അൽഭുതവിളക്കല്ല, കഠിനാദ്ധ്വാനത്തിന്റെ വിയർപ്പാണെന്ന് കൃത്യമായ ബോധ്യപ്പെടാവുന്നതേയുള്ളൂ. ഉന്നത നേതൃത്വംമുതൽ താഴെത്തട്ടുവരെ എണ്ണയിട്ട യെന്ത്രംപോലെയുള്ള പ്രവർത്തനത്തിന് ദിനരാത്രങ്ങളുടെ നൈമിഷി കതയല്ല, വർഷങ്ങളുടെ പഴക്കംതന്നെയുണ്ട്. അത്യുത്തര കേരളത്തിലെ സപ്‌തഭാഷാ സംഗമഭൂമികയായ കാസർകോട് മുതൽ അനന്തപത്മനാഭൻ്റെ മണ്ണായ അനന്തപുരി വരെ പച്ചപ്പതാക ഉയരെ ഉയരെ പാറിപ്പറക്കുമ്പോൾ അതിൽ നിന്ന് പരന്നൊഴുകുന്നത് സമൃദ്ധിയുടെയം വികസ നത്തിന്റെയും മാത്രമല്ല, സ്നേഹത്തിൻ്റെയും സൗഹൃദ ത്തിന്റെയും സുഗന്ധം കൂടിയാണ്.</p>
<p>വാർഡുകളുടെ എണ്ണത്തിൽ 2832 സീറ്റുമായി കോൺഗ്ര സിനും സി.പി.എമ്മിനും തൊട്ടുപിറകിലായി നിലയുറപ്പിച്ച മുസ്ലിംലീഗ് പക്ഷേ മത്സരിച്ച സീറ്റുകളുടെ എണ്ണവും വിജയിച്ച സാരഥികളുടെ കണക്കും പരിശോധിക്കുമ്പോൾ കേരളത്തിലെ ഒന്നാമത്തെ പാർട്ടിയാണെന്ന് നിസംശയം പറയാൻ സാധിക്കും. ജനവിധിയിൽ ഏറ്റവും സങ്കീർണത നിറഞ്ഞത് തദ്ദേശ തിരഞ്ഞെടുപ്പാണ്. വിവിധ തലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് എന്നതിനോടൊപ്പം വിവിധ മേഖലകളും ചർച്ചാവിഷയമാണ് എന്നതാണ് ആസ ങ്കീർണതയുടെ ആധാരം. അതിൽ പൊതുവായ രാഷ്ട്രീ യമുണ്ട്, കക്ഷി രാഷ്ട്രീയമുണ്ട്, പ്രാദേശിക വികസനങ്ങ ളുണ്ട്, ജനസമ്മിതിയുണ്ട്, വ്യക്തിബന്ധങ്ങളുണ്ട്. അങ്ങി നെയുള്ള ഒരു തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഉപരിപ്ലവമായ പ്രചരണ പ്രവർത്തനങ്ങളേക്കാളുപരി രാഷ്ട്രീയ പാർട്ടികളുടെ ആത്യന്തികമായ പ്രവർത്തനങ്ങളും അനു വർത്തിച്ചുപോരുന്ന നിലപാടുകളുമാണ് പ്രധാനം.</p>
<p>എന്നാൽ പ്രവർത്തനങ്ങളിലും നിലപാടുകളിലും മുസ്‌ലിം ലീഗ് പുലർത്തുന്ന സ്‌ഫടിക സമാനമായ തിളക്കമാണ് ഈ പ്രസ്ഥാനത്തെ വീറുറ്റതും വിസ്‌മയകരവുമാക്കിത്തീർ ക്കുന്നത്. കക്ഷി രാഷ്ട്രീയം ചർച്ചചെയ്യപ്പെടുന്ന ജില്ലാ പ ഞ്ചായത്തിലും ജനസമ്മിതിയും വ്യക്തിബന്ധങ്ങളുമെല്ലാം മുഖ്യമായ ഗ്രാമപഞ്ചായത്തുലുമുൾപ്പെടെ പാദാദി കേശമുള്ള ഈ മുന്നേറ്റത്തിന്റെ പ്രഖ്യാപനം മുസ്ലിംലീ ഗ് ജനങ്ങൾ ആഗ്രഹിക്കുന്ന ജനങ്ങളുടെ പ്രസ്താനമാണെന്നതാണ്. ജീവകാരുണ്യ, ആതുര സേവന രംഗങ്ങളിൽ മുസ്ലിംലീഗ് തീർത്തത് ഇന്ത്യൻ രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത മാതൃകയാണ്.</p>
<p>ആലംബഹീനർക്ക് അ ത്താണിയൊരുക്കുന്നതിലോ, വേദനിക്കുന്നവൻ്റെ കണ്ണി രൊപ്പാന്നതിലോ, രോഗികൾക്ക് സാന്ത്വനമൊരുക്കുന്നതിലോ മുസ്ലിംലീഗിന് ലാഭ നഷ്‌ടങ്ങളുടെ കണക്കുപുസ്തകമില്ല. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടത്തിലും കട മ്പകളോ കണക്കുകൂട്ടലുകളോ ലീഗിന് തടസ്സമല്ല. സർവോ പരി നാടിന്റെ സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കു ന്നതിലും സ്ഥാനങ്ങളോ സൗകര്യങ്ങളോ പാർട്ടിയുടെ പരിഗണനാ വിഷയമല്ല.</p>
<p>വികസന രംഗത്തെ കാഴ്ച്ചയും കാഴ്ച്ചപ്പാടും ലീഗ് ബോധ്യപ്പെടുത്തുന്നത് അസഹ്യമായ ശബ്‌ദഘോഷണങ്ങളി ലൂടെയല്ല, അനുഭവങ്ങളുടെ പിൻബലത്തിലാണ്. പ്രസ്ഥാ നം പ്രതിനിധീകരിക്കുന്ന ഇടങ്ങൾതന്നെയാണ് അതിന്റെ നിദർശനം. ചരിത്രപരമായ കാരണങ്ങളാൽ പിന്നോക്ക ത്തിന്റെ കാവടിയേന്തേണ്ടിവന്ന ഒരു ജനതയും ദേശവും കൈവരിച്ച സ്വപ്‌നസമാനമായ പരിവർത്തനത്തിന് പിന്നിൽ ന്യൂനപക്ഷ രാഷട്രീയമല്ലാതെ മറ്റെന്താണെന്ന ചോദ്യം അന്തരീക്ഷത്തിൽ അലയടിച്ചുകൊണ്ടേയിരിക്കുകയാണ്. ജനസമ്മിതിയുടെ കാര്യത്തിലാവട്ടേ ലീഗിന്റെത് വിപ്ലവകരമായ തീരുമാനമാണ്. യുവത്വത്തിന്റെ സാധ്യതക ളെയും ഊർജ്ജസ്വലതയേയും ഇത്രമേൽ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ മറ്റേതെങ്കിലും പാർട്ടികൾക്ക് സാധിച്ചിട്ടുണ്ടോ.</p>
<p>കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ലീ ഗെടുത്ത തീരുമാനത്തിൻ്റെ വഴിയിൽ ഈ തിരഞ്ഞെടുപ്പ് കാലത്ത് മറ്റുള്ളവർ കാലെടുത്ത് വെക്കുമ്പോഴേക്കും മു സ്ലിംലീഗ് അതേപാദയിൽ ബഹുദൂരം പിന്നിട്ടുകഴിഞ്ഞി രുന്നു. അനുഭവസമ്പത്തിനൊപ്പം യുവത്വത്തിന്റെയും സ മജ്ജസമായ ഈ സമ്മേളനം കൗതുകകരവും എന്നാൽ വിപ്ലവകരവുമായിരുന്നുവെന്ന് കൂടി ഈ ഉജ്വല വിജയം അടിവരയിടുകയാണ്. പുതിയ കാലത്തിൻ്റെ രാഷ്ട്രീയ ത്തെ തിരിച്ചറിഞ്ഞുള്ള ഈ മുന്നേറ്റത്തിൻ്റെ പ്രതിഫലനം കേരളരാഷ്ട്രട്രീയത്തിൽ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും നാൾക്കുനാൾ അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/green-politics-in-diamond-glitter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അധികാരത്തര്‍ക്കത്തിലെ നാണക്കേട്</title>
		<link>https://www.chandrikadaily.com/embarrassment-in-the-power-struggle.html</link>
					<comments>https://www.chandrikadaily.com/embarrassment-in-the-power-struggle.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 12 Dec 2025 01:59:50 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[uviversity]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368218</guid>

					<description><![CDATA[ഡിജിറ്റല്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളിലെ വിസിമാരെ തിരഞ്ഞെടുക്കാന്‍ ജസ്റ്റിസ് സുധാംഷു ധൂലിയക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്, രണ്ട് പ്രധാന ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരത്തര്‍ക്കത്തിലെ നാണക്കേടുള്ള പരാജയമാണ് അടയാളപ്പെടുത്തുന്നത്.]]></description>
										<content:encoded><![CDATA[<p>കേരളത്തിലെ സര്&#x200d;വകലാശാലാ വൈസ് ചാന്&#x200d;സലര്&#x200d; (വി സി) നിയമനങ്ങളെച്ചൊല്ലി സംസ്ഥാന സര്&#x200d;ക്കാരും ഗവര്&#x200d;ണറും തമ്മില്&#x200d; ഉടലെടുത്ത രൂക്ഷമായ തര്&#x200d;ക്കം ഒടുവില്&#x200d; സുപ്രീംകോടതിയുടെ ഇടപെടലില്&#x200d; എത്തിച്ചേര്&#x200d;ന്നിരിക്കുന്നു. ഡിജിറ്റല്&#x200d; സര്&#x200d;വകലാശാല, സാങ്കേതിക സര്&#x200d;വകലാശാല എന്നിവിടങ്ങളിലെ വിസിമാരെ തിരഞ്ഞെടുക്കാന്&#x200d; ജസ്റ്റിസ് സുധാംഷു ധൂലിയക്ക് സുപ്രീം കോടതി നിര്&#x200d;ദേശം നല്&#x200d;കിയത്, രണ്ട് പ്രധാന ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരത്തര്&#x200d;ക്കത്തിലെ നാണക്കേടുള്ള പരാജയമാണ് അടയാളപ്പെടുത്തുന്നത്. ജനാധിപത്യ സ്ഥാപനങ്ങള്&#x200d;ക്ക് കൈമോശം വന്ന വിവേകത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.</p>
<p>ജനാധിപത്യ സംവിധാനത്തില്&#x200d;, തിരഞ്ഞെടുക്കപ്പെട്ട സര്&#x200d;ക്കാരും രാഷ്ട്രത്തലവന്റെ പ്രതിനിധിയായ ഗവര്&#x200d;ണറും പരസ്പര ബഹുമാനത്തോടെയും ഭരണഘടനാപരമായ മര്യാദയോടെയും പ്രവര്&#x200d;ത്തിക്കേണ്ടതുണ്ട്. എന്നാല്&#x200d;, കേരളത്തില്&#x200d; നാം കണ്ടത് പരസ്പരം പടവെട്ടുന്നതും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിടിവാശിയുമാണ്. ഇത് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭാവിയെക്കുറിച്ചോ വിദ്യാര്&#x200d;ഥികളുടെ താല്&#x200d;പര്യങ്ങളെക്കുറിച്ചോ ഉള്ള ആശങ്കകളേക്കാളുപരി രാഷ്ട്രീയമായ മേല്&#x200d;ക്കൈ നേടാനുള്ള ശ്രമങ്ങളായിരുന്നു എന്ന് വ്യക്തമാക്കുന്നു.</p>
<p>ഗവര്&#x200d;ണര്&#x200d; സര്&#x200d;വകലാശാലകളുടെ ചാന്&#x200d;സലര്&#x200d; കൂടിയാണ്. അദ്ദേഹത്തിന്റെ ഭരണഘടനാപരമായ ധര്&#x200d;മ്മം സര്&#x200d;വകലാശാലാ നിയമങ്ങള്&#x200d; പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ്. അതേസമയം, ഉന്നത വിദ്യാഭ്യാസ മേഖലയില്&#x200d; നയപരമായ തീരുമാനമെടുക്കാനും വികസന പദ്ധതികള്&#x200d; ആവിഷ്‌കരിക്കാനുമുള്ള അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്&#x200d;ക്കാരിനുമാണ്. വിസി നിയമനവുമായി ബന്ധപ്പെട്ട് ഇരു കൂട്ടരും തങ്ങളുടെ അധികാരപരിധിയില്&#x200d; ഉറച്ചുനിന്നുകൊണ്ട്, നിയമപരമായി പരിഹരിക്കാന്&#x200d; സാധിക്കുമായിരുന്ന ഒരു വിഷയത്തില്&#x200d; സമവായത്തിന്റെ എല്ലാ സാധ്യതകളും അടച്ചുപൂട്ടി. സര്&#x200d;ക്കാര്&#x200d; തങ്ങള്&#x200d;ക്ക് താല്&#x200d;പ്പര്യമുള്ളവരെ നിയമിക്കാന്&#x200d; ശ്രമിക്കുന്നു, ഗവര്&#x200d;ണര്&#x200d; അതിന് തടയിടുന്നു. തല്&#x200d;ഫലമായി, സുപ്രധാനമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃസ്ഥാനം അനിശ്ചിതത്വത്തിലായി. രാഷ്ട്രീയപരമായ ചേരിതിരിവ് സര്&#x200d;വകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യത്തെയും ഭരണപരമായ കാര്യക്ഷ മതയെയും ഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണ് ഇത് സൃഷ്ടിച്ചത്.</p>
<p>വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്&#x200d;ക്കാരും ഗവര്&#x200d;ണറും സമവായത്തിലെത്താന്&#x200d; സാധ്യക്കാത്ത സാഹചര്യത്തിലാണ് നിര്&#x200d;ണായക ഉത്തരവുമായി സുപ്രീംകോടതിതന്നെ രംഗത്തെത്തിയത്. ജസ്റ്റിസുമാരായ ജെ.ബി പാര്&#x200d;ദിവാലയും കെ.വി വിശ്വനാഥനും അടങ്ങുന്ന ബെഞ്ചാണ് കേരളത്തിലെ ഡിജിറ്റല്&#x200d; സര്&#x200d;വകലാശാലയിലേക്കും സാങ്കേതിക സര്&#x200d;വകലാശാലയിലേക്കുമുള്ള വിസിമാരുടെ പേരുകള്&#x200d; അടങ്ങുന്ന ശുപാര്&#x200d;ശ സമര്&#x200d;പ്പിക്കാന്&#x200d; ആവശ്യപ്പെട്ടത്. ഗവര്&#x200d;ണറും മുഖ്യമന്ത്രിയും എഴുതിയ കത്തുകള്&#x200d; പരിശോധിക്കാനും നിര്&#x200d;ദേശം നല്&#x200d;കി. ഓരോ പേര് മുദ്രവെച്ച കവറില്&#x200d; നല്&#x200d;കാനാണ് ജസ്റ്റിസ് ധൂലിയയോട് കോടതി നിര്&#x200d;ദേശിച്ചിരിക്കുന്നത്. മുന്&#x200d;ഗണനാക്രമത്തിലുള്ള പട്ടിക മുദ്രവെച്ച കവറില്&#x200d; അടുത്ത ബുധനാഴ്ച സുധാന്&#x200d;ഷു ധൂലിയ സുപ്രീംകോടതിക്ക് കൈമാറണം. അതിന്റെ അടിസ്ഥാനത്തില്&#x200d; വിസി നിയമനം നടത്തുമെന്നും കോടതി വ്യക്തമാക്കി. സാങ്കേതിക സര്&#x200d;വകലാശാല വൈസ് ചാന്&#x200d;സലറായി സിസതോമസിനെയും ഡിജിറ്റല്&#x200d; സര്&#x200d;വകലാശാല വൈസ് ചാന്&#x200d; സലറായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കാനാണ് ഗവര്&#x200d;ണറുടെ ശുപാര്&#x200d;ശ. എന്നാല്&#x200d; സിസ തോമസിന്റെ പേര് ശുപാര്&#x200d;ശ ചെയ്യാന്&#x200d; കഴിയില്ലെന്നാണ് സര്&#x200d;ക്കാരിന്റെ നിലപാട്.</p>
<p>സര്&#x200d;ക്കാരും ഗവര്&#x200d;ണറും തമ്മില്&#x200d; ധാരണയിലെത്താന്&#x200d; കഴിയാത്ത അവസ്ഥയില്&#x200d;, ഭരണപരമായ ഒരു വിഷയത്തില്&#x200d; രാജ്യത്തെ പരമോന്നത നീതിപീഠത്തിന് നേരിട്ട് ഇടപെടേണ്ടിവന്നത് ജനാധിപത്യ രാജ്യത്തിന് ഒട്ടും ഭൂഷണമല്ല. ഉന്നത സ്ഥാപനങ്ങള്&#x200d;ക്ക് നേതൃത്വം നല്&#x200d;കാനുള്ള വ്യക്തികളെ കണ്ടെത്താന്&#x200d; സുപ്രീം കോടതിയെ ആശ്രയിക്കേണ്ടിവരുന്നത്, കേരളത്തിലെ ഭരണനേതൃത്വത്തിന്റെ വിവേകശൂന്യതയുടെ സാക്ഷ്യപത്രമാണ്. ഭരണഘടനാനുസൃതമായി പ്രവര്&#x200d;ത്തിക്കേണ്ട രണ്ട് സ്ഥാപനങ്ങള്&#x200d; തങ്ങളുടെ ഉത്തരവാദിത്തം നിര്&#x200d;വഹിക്കുന്നതില്&#x200d; പരാജയപ്പെട്ടപ്പോഴാണ് കോടതിക്ക് ആ വിടവ് നികത്തേണ്ടി വന്നത്.</p>
<p>ഈ സംഭവം കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിനും ഭരണഘടനാ സ്ഥാപനങ്ങളില്&#x200d; ഇരിക്കുന്നവര്&#x200d;ക്കും പാഠമായിരിക്കണം. വ്യക്തിഗത രാഷ്ട്രീയ ലക്ഷ്യങ്ങള്&#x200d;ക്കപ്പുറം, ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളും പൊതുതാല്&#x200d;പര്യവുമാണ് പ്രധാനം. ഇനിയെങ്കിലും, ഉന്നത വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയക്കളരിയുടെ അരങ്ങായി മാറ്റാതെ, അക്കാദമിക മികവിനും ഭരണപരമായ സുതാര്യതക്കും പ്രാധാന്യം നല്&#x200d;കി സുഗമമായി മുന്നോട്ട്‌പോകാന്&#x200d; സര്&#x200d;ക്കാരും ഗവര്&#x200d;ണറും തയ്യാറാകണം. സുപ്രീംകോടതിക്ക് ഭരണപരമായ വിഷയങ്ങളില്&#x200d; വീണ്ടും ഇടപെടേണ്ടി വരുന്നത്, ജനാധിപത്യത്തിന് ഏല്&#x200d;ക്കുന്ന തുടര്&#x200d;ച്ചയായ പ്രഹരമായിരിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/embarrassment-in-the-power-struggle.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്നാ ഭായ് ഫ്രം സി.പി.എം</title>
		<link>https://www.chandrikadaily.com/munna-bhai-from-c-p-m.html</link>
					<comments>https://www.chandrikadaily.com/munna-bhai-from-c-p-m.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 07 Dec 2025 03:00:55 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[chandrikaeditorial]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367220</guid>

					<description><![CDATA[എന്നാല്‍ ഏറ്റവും മികച്ച പാലം കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറും കേരളത്തിലെ പിണറായി സര്‍ക്കാറും തമ്മില്‍ ബന്ധിപ്പിക്കുന്ന സി.പി.എമ്മിന്റെ രാജ്യസഭാ സാമാജികനുമായ ജോണ്‍ ബ്രിട്ടാസാണെന്നാണ് ഇപ്പോള്‍ പറയുന്നത്.]]></description>
										<content:encoded><![CDATA[<p>പാലങ്ങളില്&#x200d; നല്ലൊരു പാലം ചാലക്കുടി പാലം&#8230; പാലം പാലം നല്ല നടപ്പാലം&#8230;. എന്നൊക്കെ മലയാളികള്&#x200d; പാടി നടക്കാന്&#x200d; തുടങ്ങിയിട്ട് നാളേറെയായി. അപ്പോഴും ഏറ്റവും നല്ല പാലം ഏതെന്ന ചോദ്യം പിന്നെയും അവശേഷിക്കുകയായിരുന്നു. എന്നാല്&#x200d; ഏറ്റവും മികച്ച പാലം കേന്ദ്രത്തിലെ ബി.ജെ.പി സര്&#x200d;ക്കാറും കേരളത്തിലെ പിണറായി സര്&#x200d;ക്കാറും തമ്മില്&#x200d; ബന്ധിപ്പിക്കുന്ന സി.പി.എമ്മിന്റെ രാജ്യസഭാ സാമാജികനുമായ ജോണ്&#x200d; ബ്രിട്ടാസാണെന്നാണ് ഇപ്പോള്&#x200d; പറയുന്നത്. മറ്റൊന്നുമല്ല കേരളത്തെ സംഘ്പരിവാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിലേക്ക് കൂട്ടിക്കെട്ടിയതിന് പിന്നില്&#x200d; പാലമായി പ്രവര്&#x200d;ത്തിച്ചത് ബ്രിട്ടുവായിരുന്നുവത്രേ!.</p>
<p>ഉണ്ടോ ഉണ്ടോ എന്നൊക്കെ കേരളത്തിലെ മത സംഘടനകളുടെ വേദിയില്&#x200d; ആര്&#x200d;ത്തലച്ചയാള്&#x200d; അവിടെ പോയി ബി.ജെ.പിക്കൊപ്പം ഉണ്ണുന്ന കാഴ്ച കണ്ട് എല്ലാവരും ഒന്ന് ഞെട്ടി. സിനിമയിലെ മുന്നയൊക്കെ എന്ത്. യഥാര്&#x200d;ത്ഥ മുന്നയായിരുന്നു ഇവിടെ എല്ലാവരേയും ധാര്&#x200d;മികത പഠിപ്പിച്ചിരുന്നതെന്ന് ഇപ്പോഴാണ് മനസിലാവുന്നത്. ഫാസിസത്തിനെതിരെ കേരള വേദികളില്&#x200d; ഉറഞ്ഞ് തുള്ളുകയും ഡല്&#x200d;ഹിയിലെത്തിയാല്&#x200d; ഫാസിസ്റ്റുകളുമായി പാലം പണിയുകയുമായിരുന്നുടിയാനെന്ന് ഇപ്പോഴാണ് അറിയുന്നത്. ഇത് വെറുതെ അങ്ങ് സമര്&#x200d;പ്പിച്ച തൊന്നുമല്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്&#x200d;മേന്ദ്ര പ്രധാന്&#x200d; തന്നെ നല്ല ഭംഗിക്ക് ഇദ്ദേഹത്തിന്റെ റോള്&#x200d; മാലോകര്&#x200d; മുഴുവന്&#x200d; കേള്&#x200d;ക്കാന്&#x200d; വിളിച്ചു പറഞ്ഞു. ബ്രിട്ടാസ് വെറുമൊരു എം.പിയല്ല.</p>
<p>സി.പി.എമ്മിന്റെ ചാനലായ കൈരളിയുടെ എം.ഡിയും സിപിഎം കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവുമൊക്കെയാണ്. പാര്&#x200d;ട്ടിയില്&#x200d; കൂറ്റനാട് നിന്നും എറണാകുളത്തേക്ക് കെറെയില്&#x200d; വഴി അപ്പം വില്&#x200d;ക്കാമെന്ന സിദ്ധാന്തക്കാരനായ ഗോവിന്ദന്&#x200d; കഴിഞ്ഞാല്&#x200d; സി.പി.എമ്മുകാരുടെയും പിണറായിക്കു വേണ്ടി ഹായ് ഹോയ് വിളിക്കുന്ന അഭിനവ പി.ആര്&#x200d; ഏജന്റുമാരുടെ ബുദ്ധിജീവികൂടിയാണ്. പക്ഷേ ധര്&#x200d;മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തലോടെ ഒറ്റയടിക്കാണ് കെട്ടിപ്പൊക്കിയ ദന്തഗോപുരത്തില്&#x200d; നിന്നും മൂക്കും കുത്തി താഴെ വീണത്. പാര്&#x200d;ട്ടിയിലും മുന്നണിയിലും മന്ത്രിസ്ഭയിലും ചര്&#x200d;ച്ച ചെയ്യാതെ രഹസ്യമായുള്ള പി.എം ശ്രീ പദ്ധതിയിലെ ഒപ്പിടലിനു ബ്രിട്ടാസ് പാലമായത് ആരുടെ താല്&#x200d; പര്യപ്രകാരമെന്ന ചോദ്യമാണ് ഇപ്പോള്&#x200d; ഉയരുന്നത്. കേരളം പി.എം ശ്രീ കരാറില്&#x200d; ഒപ്പിട്ട ഘട്ടത്തില്&#x200d; തന്നെ മന്ത്രി പ്രധാന്&#x200d; നന്ദി പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനും ജോണ്&#x200d; ബ്രിട്ടാസിനുമാണ്. ആ ഇടനിലയാണ് അദ്ദേഹം രാജ്യസഭയിലും സാക്ഷ്യപ്പെടുത്തിയത്.</p>
<p>കേന്ദ്രത്തിന്റെ വിദ്യാഭ്യാസനയത്തിനെതിരെയും അതു സംസ്ഥാനങ്ങള്&#x200d;ക്കുമേല്&#x200d; അടിച്ചേല്&#x200d;പിക്കാനുള്ള ശ്രമത്തിനെതിരെയും രാജ്യസഭയിലടക്കം പ്രസംഗിച്ചിട്ടുള്ളയാളാണ് ബ്രിട്ടാസ്. അതേ നയത്തിനു സംസ്ഥാനത്തേക്കു വാതില്&#x200d; തുറന്നുകൊടുക്കുന്ന പദ്ധതിയായ പി.എം ശ്രീക്കു വഴിവെ ട്ടാനാണ് അദ്ദേഹം രഹസ്യ ഇടനിലക്കാരനായത്. സ്ഥിരം സി.പി.എം തന്ത്രം തന്നെ വാക്കൊന്ന് പ്രവൃത്തി മറ്റൊന്ന്. ഇതേ തന്ത്രം തന്നെയാണ് പാര്&#x200d;ട്ടിയും സ്വീകരിച്ചിരുന്നത്. കേരളം രഹസ്യമായി ധാരണാപത്രത്തില്&#x200d; ഒപ്പിട്ട ശേഷവും പി. എം ശ്രീയെയും എന്&#x200d;.ഇ.പിയെയും ശക്തമായി എതിര്&#x200d;ക്കുന്ന സമീപനമാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും സ്വീകരിച്ചത്. എന്നാല്&#x200d;, അതേ കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായ ബ്രിട്ടാസാണ് ഒപ്പിടലിനു ചരടുവലിച്ചതെന്നു വ്യക്തമാകുമ്പോള്&#x200d; പാര്&#x200d;ട്ടി നിലപാടിന്റെയൊക്കെ വിശ്വാസ്യത കീറച്ചാക്കാണെന്ന് ഉറപ്പായി.</p>
<p>ഒക്ടോബര്&#x200d; 10 നു മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഡല്&#x200d;ഹിയില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമാ യും കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ഒപ്പിടാനുള്ള രഹസ്യ തീരുമാനമുണ്ടായത്. ഒരാഴ്ചയ്ക്കകം ധാരണാപത്രത്തിന്റെ കരടുരേഖ തയാറായി. ഒക്ടോബര്&#x200d; 23നു ഡല്&#x200d;ഹിയില്&#x200d; ഒപ്പിട്ടു. സിപിഎം-ബിജെപി, നരേന്ദ്ര മോദി-പിണറായി വിജയന്&#x200d; രഹസ്യ സഖ്യങ്ങളുണ്ടെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് പുതിയ വെളിപ്പെടുത്തല്&#x200d;. കേരള സര്&#x200d;ക്കാരും ബിജെപിയും തമ്മിലുള്ള ഡിലുകള്&#x200d; കുറച്ചുനാളായി നാം കാണുകയാണ്. ധനമന്ത്രി നിര്&#x200d;മല സീതാരാമന്റെ വീട്ടിലെ പ്രാതലും അമിത് ഷായുടെ വീട്ടിലെ കൂടിക്കാഴ്ചയുമൊക്കെ കൂട്ടിവായിച്ച് പി.എം ശ്രീയിലും ലേബര്&#x200d; കോഡിലുമെല്ലാം ഒത്തുകളിയാണെന്ന് നേരത്തെ തന്നെ തലക്കകത്ത് ആള്&#x200d;താമസമുള്ളവര്&#x200d;ക്കൊക്കെ മനസിലായതാണ്. മലയാള നാടിന് വേണ്ടി ആര്&#x200d;.എസ്.എസിന്റെ ധാരണാ പത്രങ്ങള്&#x200d; ഒപ്പിടുന്ന പണി ഒരു വഴിക്കും മറ്റുള്ളവരെ ഉപദേശിക്കുന്ന പണി മറ്റൊരു വഴിക്കും നടത്തുന്ന ബ്രിട്ടാസ് ഇനി ഇത് അവസാനിപ്പിക്കണം.</p>
<p>ആര്&#x200d;.എസ്.എസും സംഘ്പരിവാറും എഴുതി നല്&#x200d;കിയ വാറോലകള്&#x200d; ഒപ്പിട്ട് കേരളത്തിലെ ക്യാമ്പസുകളെ കാവിവത്കരിക്കാന്&#x200d; ബ്രിട്ടാസിനെ ഏല്&#x200d;പിച്ച യൂദാസാരാണെന്ന് ഇനി അറിയേണ്ടത്. രഹസ്യ ചര്&#x200d;ച്ചകളും സംഘപരിവാര്&#x200d; വിധേയത്വവുമൊന്നും സി.പി.എ മ്മിന് പുത്തരിയല്ല. മുഖ്യമന്ത്രി തന്നെ ശ്രീ എമ്മുമായി ചര്&#x200d;ച്ച നടത്തി അദ്ദേഹത്തിന് ആവശ്യമായതെല്ലാം നല്&#x200d;കിയ ആളാണ്. ബ്രിട്ടാസ് പാലമായെന്ന് സ്വയം സമ്മതിച്ചതിന് പിന്നാലെ പിന്തുണയുമായി മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവും എത്തിയതോടെ ഇത് പരസ്യമായ രഹസ്യമായിരുന്നുവെന്ന് ഉറപ്പായി. ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് ബ്രിട്ടാസ് നിര്&#x200d;വഹിച്ചതെന്നാണ് നേരത്തെ തന്നെ എയറിലായയേ റഹിമിക്ക പറയുന്നത്. കേരളത്തെ സംഘ്പരിവാര്&#x200d; ആലയില്&#x200d; കൊണ്ട് കെട്ടുന്നതാണോ ഭരണഘടനാപരമായ ഉത്തരവാദിത്തമെന്നൊന്നും ചോദിക്കരുത്.</p>
<p>തിരഞ്ഞെടുപ്പ് വേളയില്&#x200d; ചില കൊടുക്കല്&#x200d; വാങ്ങലുകള്&#x200d; സി.പി.എമ്മും ബി.ജെ.പിയും തമ്മില്&#x200d; സര്&#x200d;വ സാധാരണമാണ്. മുഖ്യന് ഇ.ഡി പ്രേമ ലേഖനം പോലെ ഓരോ നോട്ടീസ് നല്&#x200d;കും. തിരഞ്ഞെടുപ്പ് കഴിയുവോളം ഇ.ഡി വേ ട്ടയെന്ന് മുഖ്യനും സംഘവും ആരോപിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്&#x200d; ഇ.ഡി പൊടിയും തട്ടി സ്ഥലം വിടും. ഇതൊക്കെ കണ്ടും കേട്ടും മടുത്ത മലയാളിക്ക് ബ്രിട്ടാസിന്റെ പാലമൊന്നും പുതുമയേ അല്ല. ജോണ്&#x200d; ബ്രിട്ടാസ് പാലം ആകുന്നതിന് മുന്&#x200d;പ് നിതിന്&#x200d; ഗഡ്കരിയാണ് മുഖ്യമന്ത്രിയും ബിജെ പിയും തമ്മിലുള്ള പാലം ആയത്. അമിത് ഷാ എവിടെ ഒപ്പിടാന്&#x200d; പറഞ്ഞാലും മുഖ്യമന്ത്രി ഒപ്പിടും. ഡീലിന്റെ കാര്യത്തില്&#x200d; മുഖ്യന്റെ ശിഷ്യന്&#x200d; മാത്രമേ ബ്രിട്ടാസിന് ആവാന്&#x200d; കഴിയൂ.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/munna-bhai-from-c-p-m.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.എം ശ്രീയിലെ സി.ജെ.പി രാഷ്ട്രീയം</title>
		<link>https://www.chandrikadaily.com/cjp-politics-in-pm-shri.html</link>
					<comments>https://www.chandrikadaily.com/cjp-politics-in-pm-shri.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Dec 2025 06:04:04 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[chandrikaepaper]]></category>
		<category><![CDATA[pmshri]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366919</guid>

					<description><![CDATA[പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കുന്നതിന് സംസ്ഥാന സര്‍ ക്കാറിനും കേന്ദ്ര സര്‍ക്കാറിനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ ജോണ്‍ ബ്രിട്ടാസ് എം.പിയെ നിയമിച്ചതിലൂടെ വെ ളിവായത് സി.പി.എമ്മിന്റെ സംഘ്പരിവാര്‍ ദാസ്യമാണ്.]]></description>
										<content:encoded><![CDATA[<p>കേരളത്തിലെ വിദ്യാഭ്യാസമടക്കമുള്ള സുപ്രധാന മേഖലകളെ ദൂരവ്യാപകമായി സ്വാധീനിക്കുന്ന പി.എംശ്രീ പദ്ധതിയില്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഒപ്പുവെച്ചതിന് പിന്നാലെ ഉയരുന്ന രാഷ്ട്രീയ വിവാദങ്ങള്&#x200d; അതീവ ഗൗരവതരമാണ്. പി.എം ശ്രീ പദ്ധതിയില്&#x200d; ഒപ്പുവെക്കുന്നതിന് സംസ്ഥാന സര്&#x200d; ക്കാറിനും കേന്ദ്ര സര്&#x200d;ക്കാറിനുമിടയില്&#x200d; മധ്യസ്ഥത വഹിക്കാന്&#x200d; ജോണ്&#x200d; ബ്രിട്ടാസ് എം.പിയെ നിയമിച്ചതിലൂടെ വെ ളിവായത് സി.പി.എമ്മിന്റെ സംഘ്പരിവാര്&#x200d; ദാസ്യമാണ്. പി.എം ശ്രീ പദ്ധതിയില്&#x200d; കേരളത്തെ പണയപ്പെടുത്താനുള്ള സി.പി.എം നീക്കത്തിന് പിറകില്&#x200d; ഗൗരവസ്വഭാവത്തിലു ള്ള ഗൂഢാലോചനകളും ആസൂത്രണങ്ങളും നടന്നിട്ടുണ്ടന്നാണ് വ്യക്തമാകുന്നത്. സി.പി.എമ്മിന്റെ ആര്&#x200d;.എസ്.എസ് ബാന്ധവത്തെ കേരളീയ സമൂഹം ശക്തമായി ചോദ്യം ചെയ്യും. ജോണ്&#x200d; ബ്രിട്ടാസ് മോദിക്കും പിണറായിക്കുമിടയിലുള്ള പാലമാണ്. ജോണ്&#x200d; ബ്രിട്ടാസിനെ മധ്യസ്ഥനായി നിയമിച്ചു എന്ന വെളിപ്പെടുത്തല്&#x200d;, കേരള രാഷ്ട്രീയത്തില്&#x200d; സി.പി.എമ്മിന്റെ സംഘ്പരിവാര്&#x200d; ബന്ധങ്ങളെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങളാണ് ഉയര്&#x200d;ത്തുന്നത്.</p>
<p>ഒരു പാര്&#x200d;ലമെന്റ് അംഗം കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്&#x200d; ക്രിയാത്മകമായി ഇടപെടുന്നത് സ്വാഭാവികമാണ്. എന്നാല്&#x200d;, ഒരു സി.പി.എം എം.പിയെ ഇത്തരമൊരു നിര്&#x200d;ണ്ണായക വിഷയത്തില്&#x200d; പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും ഡീല്&#x200d; ഉറപ്പിക്കാന്&#x200d; ചുമതലപ്പെടുത്തിയതിലൂടെ സി.പി.എം നേതൃത്വം എന്താണ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. സി.പി.എമ്മിന്റെ എം.പിമാര്&#x200d; എന്ന് മുതലാണ് ആര്&#x200d;.എസ്.എസ് നേതൃത്വവുമായി ഒത്തുതീര്&#x200d;പ്പ് ചര്&#x200d;ച്ചകള്&#x200d; ക്കുള്ള ദൗത്യമേല്&#x200d;ക്കുന്നവര്&#x200d; ആയത് എന്ന പ്രതിപക്ഷത്തി ന്റെ ചോദ്യം ഇവിടെ പ്രസക്തമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഡല്&#x200d;ഹിയിലെത്തുമ്പോള്&#x200d; കൂടിക്കാഴ്ചകള്&#x200d; ഏര്&#x200d;പ്പാടാക്കുന്നതിനും പല കാര്യങ്ങളിലും പ്രധാനമന്ത്രിയു മായി ചര്&#x200d;ച്ചകള്&#x200d;ക്ക് നേതൃത്വം നല്&#x200d;കുന്നതിനും ജോണ്&#x200d; ബ്രിട്ടാസ് ഇടനിലക്കാരനായി പ്രവര്&#x200d;ത്തിക്കുന്നു എന്ന ആരോപണം, കേവലം ഒരു എം.പിയുടെ ഇടപെടലായി മാത്രം കാണാനാവില്ല. കഴിഞ്ഞ ഒക്ടോബര്&#x200d; 10-ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും കൂടിക്കാഴ്ച നട ത്തിയതിന് തൊട്ടുപിന്നാലെ ഒക്ടോബര്&#x200d; 16-ന് പി.എം ശ്രീ പദ്ധതിയില്&#x200d; ഉദ്യോഗസ്ഥര്&#x200d; ഒപ്പുവെച്ച നടപടി, ഈ &#8216;ഇടനില&#8217; ചര്&#x200d;ച്ചകളുടെ ഫലമാണ് എന്നതിന് അടിവരയിടുന്നു.</p>
<p>സി.പി.എമ്മിന്റെ ആര്&#x200d;.എസ്.എസ് ബാന്ധവത്തെക്കുറിച്ചുള്ള ചര്&#x200d;ച്ചകള്&#x200d;, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലെ ചില പ്രാദേശിക അഡ്ജസ്റ്റ്മെന്റ്‌റ് ധാരണകളുമായി ബന്ധിപ്പിക്കുമ്പോള്&#x200d;, വിഷയം കൂടുതല്&#x200d; സങ്കീര്&#x200d;ണ്ണമാകുന്നു. ചിലയിടങ്ങളില്&#x200d; ബി.ജെ.പിക്ക് സ്ഥാനാര്&#x200d;ഥികള്&#x200d; ഇല്ലാത്തതും ശക്തരായ സി.പി.എം സ്ഥാനാര്&#x200d;ഥികള്&#x200d; ഉള്ളിടത്ത് ബി.ജെ.പി ദുര്&#x200d;ബലരെ നിര്&#x200d;ത്തുന്നതുമായ സംഭവങ്ങള്&#x200d; ഈ ആരോപണത്തിന് ശക്തി പകരുന്നു. ഇത് ബി.ജെ.പി-സി.പി.എം സഖ്യം എന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്ന തരത്തിലുള്ള സാഹചര്യങ്ങളാണ് ഉണ്ടാക്കുന്നത്. കേരളത്തില്&#x200d; ബി.ജെ.പി-സി.പി.എം സഖ്യമാണ് തദ്ദേശ തിരഞ്ഞെടുപ്പില്&#x200d; കാണാനാവുന്നത്. 500 ഓളം സീറ്റുകളില്&#x200d; ബി.ജെ.പിക്ക് സ്ഥാനാര്&#x200d;ഥികളില്ല. ഏറ്റവും കരുത്തരെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരത്ത് ബി.ജെ.പിക്ക് 50 ഇടങ്ങളില്&#x200d; സ്ഥാനാര്&#x200d;ഥികളില്ല. ഇതെല്ലാം അഡ്ജസ്റ്റ് മെന്ററാണ്.കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്&#x200d; സി.പി.എം എന്നും സംഘ്പരിവാര്&#x200d; രാഷ്ട്രീയത്തിന്റെ കടുത്ത എതിരാളികളാണ് നടക്കാറുള്ളത്.</p>
<p>എന്നാല്&#x200d;, പ്രധാനപ്പെട്ട പദ്ധതികളില്&#x200d; ഒപ്പിടുന്നതിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും കാണുന്ന രഹസ്യ ധാരണകള്&#x200d;, സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടുകളെ ദുര്&#x200d;ബലപ്പെടുത്തുന്നതാണ്. പി.എം ശ്രീ പദ്ധതിയില്&#x200d; ഒപ്പുവെക്കാനുള്ള നീക്കം കേരളത്തെ കേന്ദ്ര സര്&#x200d;ക്കാരിന്റെ വിദ്യാഭ്യാസ അജണ്ടകള്&#x200d;ക്ക് പണയം വെക്കാനുള്ള ഗൗരവ സ്വഭാവത്തിലുള്ള ഗൂഢാലോചനകളുടെ ഭാഗമാണോ എന്ന് കേരളീയ സമൂഹം ശക്തമായി ചോദ്യം ചെയ്യും. ജോണ്&#x200d; ബ്രിട്ടാസ് എം.പിക്ക് ഇത്തരമൊരു ഇടനില ദൗത്യം നല്&#x200d;കാന്&#x200d; സി.പി.എം. നേതൃത്വം തീരുമാനിച്ചത് എപ്പോഴാണ്? സംഘ്പരിവാര്&#x200d; രാഷ്ട്രീയവുമായി ഡീലുകള്&#x200d; ഉറപ്പിക്കുന്നതിനുള്ള ചുമതല സി.പി.എം എം.പിമാര്&#x200d;ക്ക് നല്&#x200d;കിയത് എന്തിനാണ്? പ്രധാനമന്ത്രിയുമായുള്ള ചര്&#x200d;ച്ചകള്&#x200d;ക്ക് ശേഷം, മന്ത്രിസഭയില്&#x200d; പോലും വിശദമായ ചര്&#x200d;ച്ചയില്ലാതെ പദ്ധതിയില്&#x200d; ഒപ്പുവെക്കേണ്ടി വന്നതിന്റെ രാഷ്ട്രീയ സമ്മര്&#x200d;ദ്ദം എന്തായിരുന്നു? ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രപരമായ നിലനില്&#x200d;പ്പിന് വെല്ലുവിളി ഉയര്&#x200d;ത്തുന്ന ഈ ആരോപണങ്ങള്&#x200d;ക്ക് പിണറായി വിജയനും സി.പി.എമ്മും വ്യക്തമായ മറുപടി നല്&#x200d;കണം. സി.പി.എമ്മിന്റെ ആര്&#x200d;.എസ്.എസ് ബാന്ധവത്തെക്കുറിച്ചുള്ള ഈ സംശയങ്ങള്&#x200d; നീങ്ങാതെ, കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്&#x200d; ഈ വിഷയം ഒരു കനലായി തുടരുമെന്ന് ഓര്&#x200d;ക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cjp-politics-in-pm-shri.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
