<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>chandrikaeditoriyal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/chandrikaeditoriyal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 01 Apr 2026 02:12:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>chandrikaeditoriyal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ന്യൂനപക്ഷ വേട്ടക്ക് മറ്റൊരു നിയമം കൂടി</title>
		<link>https://www.chandrikadaily.com/minority-hunting-another-rule.html</link>
					<comments>https://www.chandrikadaily.com/minority-hunting-another-rule.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Wed, 01 Apr 2026 02:12:36 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[centralgovernment]]></category>
		<category><![CDATA[chandrikaeditoriyal]]></category>
		<category><![CDATA[fcra]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380426</guid>

					<description><![CDATA[വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (എഫ്. സി.ആര്‍.എ) ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള മറ്റൊരു കുരുക്കാണ്.]]></description>
										<content:encoded><![CDATA[<p>വിദേശ സംഭാവന നിയന്ത്രണ നിയമത്തില്&#x200d; (എഫ്. സി.ആര്&#x200d;.എ) ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്&#x200d;ക്കാരിന്റെ പുതിയ നീക്കം ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള മറ്റൊരു കുരുക്കാണ്. &#8216;ദേശീയ സുരക്ഷ&#8217; ഉറപ്പാക്കാനും &#8216;സുതാര്യത&#8217; വര്&#x200d;ധിപ്പിക്കാനുമാണ് നിയമനിര്&#x200d;മാണമെന്നാണ് സര്&#x200d;ക്കാര്&#x200d; വാദം. എന്നാല്&#x200d;, ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയില്&#x200d; സജീവമായ ഇടപെടലുകള്&#x200d; നടത്തുന്ന പൊതുസമൂഹത്തെയും രാജ്യത്തിന്റെ പുരോഗതിയില്&#x200d; നിസ്തുലമായ പങ്ക് വഹിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെയും ഈ നിയമം മുള്&#x200d;മുനയില്&#x200d; നിര്&#x200d;ത്തിയിരിക്കുന്നു. പതിറ്റാണ്ടുകളായി ജീവകാരുണ്യപ്രവര്&#x200d;ത്തനങ്ങളില്&#x200d; ഏര്&#x200d;പ്പെട്ടിരിക്കുന്ന സംഘടനകളെ പൊടുന്നനെ സംശയനിഴലിലാക്കിയിരിക്കയാണ് നിയമഭേദഗതി.</p>
<p>വിദേശഫണ്ട് ദുരുപയോഗം തടയാന്&#x200d; നിയമങ്ങളുണ്ടായിരിക്കെ സ്ഥാപനങ്ങള്&#x200d; പിടിച്ചെടുക്കാനുള്ള ബോധപൂര്&#x200d;വമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്&#x200d; അനാവശ്യമായ വിദേശ ഇടപെടലുകള്&#x200d; തടയുക എന്നത് ഏതൊരു പരമാധികാര രാഷ്ട്രത്തിന്റെയും അനിവാര്യതയാണ്. എന്നാല്&#x200d;, ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്&#x200d; ജീവകാരുണ്യ പ്രവര്&#x200d;ത്തനങ്ങളുടെയും സാമൂഹിക സേവനങ്ങളുടെയും ശ്വാസം മുട്ടിക്കപ്പെടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ലൈസന്&#x200d;സ് പുതുക്കുന്നതിലെ കാലതാമസവും അപ്രതീക്ഷിതമായ റദ്ദാക്കലുകളും വര്&#x200d;ഷങ്ങളായി പ്രവര്&#x200d;ത്തിക്കുന്ന വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കും.</p>
<p>പുതിയ വ്യവസ്ഥകള്&#x200d; പ്രകാരം, ഒരു സംഘടനയുടെ എഫ്.സി.ആര്&#x200d;.എ ലൈസന്&#x200d;സ് സസ്‌പെന്&#x200d;ഡ് ചെയ്യപ്പെടുകയോ റദ്ദാക്കപ്പെടുകയോ അല്ലെങ്കില്&#x200d; കൃത്യസമയത്ത് പുതുക്കാന്&#x200d; കഴിയാതിരിക്കുകയോ ചെയ്താല്&#x200d;, അതിന്റെ ആസ്തികള്&#x200d; താല്&#x200d;ക്കാലികമായോ സ്ഥിരമായോ കണ്ടുകെട്ടാന്&#x200d; സര്&#x200d;ക്കാരിന് അധികാരം ലഭിക്കും. പ്രധാനമായും ഇത് പണത്തെ മാത്രമല്ല, ഭൂമി, കെട്ടിടങ്ങള്&#x200d;, മറ്റ് അടിസ്ഥാന സൗകര്യങ്ങള്&#x200d; എന്നിവയെയും ബാധിക്കും. അവ ഭാഗികമായി മാത്രം വിദേശഫണ്ട് ഉപയോഗിച്ച് നിര്&#x200d;മിച്ചതാണെങ്കില്&#x200d; പോലും. പതിറ്റാണ്ടുകളായി പ്രവര്&#x200d;ത്തിക്കുന്ന പല ന്യൂനപക്ഷ വിദ്യാലയങ്ങള്&#x200d;ക്കും ആശുപത്രികള്&#x200d;ക്കും ഭരണപരമായ വീഴ്ചകള്&#x200d; ചൂണ്ടിക്കാട്ടി കമ്യൂണിറ്റി ആസ്തികള്&#x200d; ഏറ്റെടുക്കാന്&#x200d; സര്&#x200d;ക്കാരിന് കഴിയുന്നതാണ് ബില്ല്.</p>
<p>ക്രിസ്ത്യന്&#x200d;, മുസ്ലിം സമുദായങ്ങള്&#x200d;ക്കിടയില്&#x200d; ഈ നിയമം സൃഷ്ടിച്ചിരിക്കുന്ന ആശങ്കകള്&#x200d; ഗൗരവതരമാണ്. ഇന്ത്യയുടെ ഉള്&#x200d;ഗ്രാമങ്ങളില്&#x200d; പോലും വിദ്യാഭ്യാസവും ചികിത്സയും എത്തിക്കുന്നതില്&#x200d; ഈ സമുദായങ്ങളുടെ കീഴിലുള്ള എന്&#x200d;.ജി.ഒകള്&#x200d; വഹിക്കുന്ന പങ്ക് നിഷേധിക്കാനാവില്ല. രാജ്യത്ത് 15,010 സംഘടനകള്&#x200d;ക്കാണ് എഫ്.സി.ആര്&#x200d;. ഐ ലൈസന്&#x200d;സുള്ളത്. ലൈസന്&#x200d;സ് കാലാവധി അവസാനിച്ചാല്&#x200d; എന്&#x200d;.ജി.ഒകളുടെ വിദേശഫണ്ടും ആസ്തികളും കേന്ദ്ര സര്&#x200d;ക്കാരിന് കൈവശപ്പെടുത്താം. എല്ലാ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിലെ ഒരുദ്യോഗസ്ഥന്&#x200d; വിചാരിച്ചാല്&#x200d;പോലും ലൈസന്&#x200d;സ് പുതുക്കാതിരിക്കാം. പതിനായിരങ്ങള്&#x200d;ക്ക് പ്രയോജനപ്പെടുന്ന പള്ളിയോ, മറ്റു സ്ഥാപനങ്ങളോ പിടിച്ചെടുക്കാം. മുന്&#x200d;കാല പ്രാബല്യത്തോടെ വ്യവസ്ഥ നടപ്പാക്കാമെന്നും ബില്ലിലുണ്ട്.</p>
<p>വിദേശരാജ്യങ്ങളില്&#x200d; കഴിയുന്ന സഭാവിശ്വാസികള്&#x200d; നേര്&#x200d;ച്ചയായി നല്&#x200d;കുന്ന പണത്തെ സംശയത്തോടെ കാണുന്നത് ശരിയല്ലെന്നാണ് ക്രൈസ്തവ സഭകളുടെ നിലപാട്. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് ഇത്തരം ഫണ്ടുകള്&#x200d; ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ- ആരോഗ്യ- സാമൂഹിക മേഖലകളിലാണ് പണം ചെലവഴിക്കുന്നത്. ചെലവഴിക്കുന്ന ഓരോ പണത്തിനും വ്യക്തമായ കണക്കും രേഖകളുമുണ്ട്. വിദേശ ഫണ്ടുകളെ ആശ്രയിച്ചു പ്രവര്&#x200d;ത്തിക്കുന്ന നൂറുകണക്കിന് ആശുപത്രികളും സ്‌കൂളുകളും തകര്&#x200d;ക്കാന്&#x200d; ഈ നിയമം ആയുധമാക്കപ്പെടുമോ എന്ന ഭീതി വ്യാപകമാണ്. പാവപ്പെട്ടവര്&#x200d;ക്ക് ലഭിക്കുന്ന സൗജന്യ ചികിത്സയും സ്‌കോളര്&#x200d;ഷിപ്പുകളും മുടങ്ങാന്&#x200d; ഈ നിയന്ത്രണങ്ങള്&#x200d; കാരണമാകും.</p>
<p>മത-സാമുദായിക സംഘടനകളുടെയും പ്രതിപക്ഷ കക്ഷികളുടെയും കടുത്ത എതിര്&#x200d;പ്പിനിടയിലും ബില്&#x200d; ഇന്ന് പാസാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d;. ലോക്‌സഭയില്&#x200d; അവതരിപ്പിക്കപ്പെട്ട ബില്&#x200d; ഇന്നത്തെ റിവേഴ്‌സ്ഡ് ലിസ്റ്റ് ഓഫ് ബിസിനസില്&#x200d; ഉള്&#x200d;പ്പെടുത്തിയ തോടെയാണ് ബില്&#x200d; ലോക്‌സഭ പാസാക്കുമെന്ന ആശങ്ക ശക്തമായത്. നിര്&#x200d;ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകള്&#x200d;ക്ക് മുന്നോടിയായി ബില്&#x200d; അവതരിപ്പിച്ച സമയവും ഇതിന് മുന്&#x200d;പായി കൂടിയാലോചനകള്&#x200d; നടക്കാത്തതും ശ്രദ്ധേയമാണ്. അഞ്ചു സംസ്ഥാനങ്ങളില്&#x200d; നിര്&#x200d;ണായക തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്&#x200d; എം.പിമാര്&#x200d; അവരുടെ സംസ്ഥാനങ്ങളില്&#x200d; പ്രചാരണ പ്രവര്&#x200d;ത്തനങ്ങളില്&#x200d; മുഴുകിനില്&#x200d;ക്കുന്ന തക്കം നോക്കി പ്രതിപക്ഷ കക്ഷി പ്രതിനിധികളുടെ അഭാവത്തില്&#x200d; നിര്&#x200d;ണായക ഭേദഗതികള്&#x200d; ചുട്ടെടുക്കുകയാണ്.</p>
<p>സുതാര്യത കൊണ്ടുവരേണ്ടത് അത്യാവശ്യം തന്നെയാണ്. പക്ഷേ അത് സേവന പ്രവര്&#x200d;ത്തനങ്ങളുടെ കുഴിമാടത്തിന് മുകളിലാകരുത്. വിദേശ പണം എവിടെനിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു എന്ന് നിരീക്ഷിക്കാന്&#x200d; ആധുനിക സാങ്കേതിക വിദ്യകള്&#x200d; ലഭ്യമായിരിക്കെ, കടുത്ത നിയമങ്ങള്&#x200d; വഴി സന്നദ്ധ സംഘടനകളെ തളച്ചിടുന്നത് സര്&#x200d;ക്കാരിന്റെ ഉദ്ദേശശുദ്ധിയെ സംശയനിഴലിലാക്കുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്താന്&#x200d; സര്&#x200d;ക്കാരിന് ബാധ്യതയുണ്ട്. ജനാധിപത്യം എന്നാല്&#x200d; ഭൂരിപക്ഷാധിപത്യം മാത്രമല്ല, മറിച്ച് വിയോജിപ്പുകളെയും വൈവിധ്യമാര്&#x200d;ന്ന സന്നദ്ധ പ്രവര്&#x200d;ത്തനങ്ങളെയും ചേര്&#x200d;ത്തുപിടിക്കല്&#x200d; കൂടിയാണ്. ആശങ്കകള്&#x200d; ദൂരീകരിക്കുന്നതിനായി പൊതുസമൂഹവുമായും മത-സാമൂഹിക നേതാക്കളുമായും തുറന്ന ചര്&#x200d;ച്ചക്ക് സര്&#x200d;ക്കാര്&#x200d; തയ്യാറാകണം. സുരക്ഷയുടെ പേരില്&#x200d; സേവനത്തിന്റെ വാതിലുകള്&#x200d; അടഞ്ഞുപോകാതിരിക്കട്ടെ.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minority-hunting-another-rule.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഴിഞ്ഞുവീഴുന്ന പി.ആര്‍ മൂടുപടം</title>
		<link>https://www.chandrikadaily.com/loose-pr-veil.html</link>
					<comments>https://www.chandrikadaily.com/loose-pr-veil.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Tue, 31 Mar 2026 04:26:51 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[chandrikaeditoriyal]]></category>
		<category><![CDATA[pr]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380412</guid>

					<description><![CDATA[പത്രസമ്മേളനത്തില്‍ പിണറായി വിജയന്‍ ദേശാഭിമാനിയുടെയും കൈരളിയുടെയും പ്രതിനിധികള്‍ക്ക് മാത്രം മറുപടി നല്‍കിയതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റം ഉണ്ടായത്.]]></description>
										<content:encoded><![CDATA[<p>ജനങ്ങളെ കേള്&#x200d;ക്കാനും അവരുടെ ചോദ്യങ്ങള്&#x200d;ക്ക് മറുപടിനല്&#x200d;കാനും മനസുണ്ടാകുക എന്നതാണ് ഒരു ജനനേതാവിന്റെ ഏറ്റവും പ്രധാനപ്പെട്ട യോഗ്യതകളിലൊന്ന്. കേരളംകണ്ട ജനകീയ നേതാക്കളുടെയെല്ലാം സവിശേഷതയും ഇതായിരുന്നു. സദസ്സില്&#x200d; നിന്നുയരുന്ന ചോദ്യം ഒരാളുടേത് മാത്രമല്ലെന്നും ഒരു ജനവിഭാഗത്തിന്റെ തന്നെ വികാരമാണെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് അവര്&#x200d; മറുപടി നല്&#x200d;കിയിരുന്നത്. മാധ്യമ പ്രവര്&#x200d;ത്തകരുടെ ചോദ്യങ്ങളെയാകട്ടേ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ അടയാളപ്പെടുത്തലായാണ് അവര്&#x200d; കണ്ടിരുന്നത്.</p>
<p>ഇന്ത്യയിലെ മറ്റിടങ്ങളില്&#x200d; നിന്ന് കേരള വ്യത്യസ്തമാക്കുന്നതും ജനങ്ങളും ജനനേതക്കളും തമ്മിലുള്ള ഈ ബന്ധമാണ്. ഒരു ധന്യപാരമ്പര്യത്തിന്റെ കൈവഴിയെന്നോണം ആ പാരസ്പര്യം അഭംഗുരം നമ്മുടെ നാട്ടില്&#x200d; തുടര്&#x200d;ന്നുകൊണ്ടേയിരിക്കുകയുമാണ്. എന്നാല്&#x200d; ഈ ഗണത്തിലൊന്നും പെടുത്താന്&#x200d; തനിക്ക് ഒട്ടും യോഗ്യതയില്ലെന്ന് അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. സ്വതസിദ്ധമായ ധിക്കാരവും ധാര്&#x200d;ഷ്ട്യവും മറച്ചുപിടിക്കാന്&#x200d; കോടികള്&#x200d; ചിലവിഴിച്ച് പി.ആര്&#x200d; കമ്പനികള്&#x200d; കിണഞ്ഞു ശ്രമിച്ചിട്ടും ജനങ്ങളുടെ നികുതിപ്പണം വൃഥാവിലാകുകയല്ലാതെ തനിക്കുമറാന്&#x200d; കഴിയില്ലെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.</p>
<p>തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഇന്നലെ കൊല്ലത്ത് നടത്തിയ വാര്&#x200d;ത്താസമ്മേളനത്തിനിടെയുണ്ടായ സംഭവവികാസങ്ങള്&#x200d; ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവര്&#x200d;ത്തകരും തമ്മില്&#x200d; വലിയ വാക്കേറ്റം തന്നെ ഉണ്ടാകുന്ന അവസ്ഥയിലെത്തി. പത്രസമ്മേളനത്തില്&#x200d; പിണറായി വിജയന്&#x200d; ദേശാഭിമാനിയുടെയും കൈരളിയുടെയും പ്രതിനിധികള്&#x200d;ക്ക് മാത്രം മറുപടി നല്&#x200d;കിയതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റം ഉണ്ടായത്. പാര്&#x200d;ട്ടി ചാനലുകളുടെ പ്രതിനിധികള്&#x200d;ക്ക് മാത്രം മുഖ്യമന്ത്രി മറുപടി നല്&#x200d;കുന്നത് സ്ഥിരം ശൈലിയായി മാറിയിരിക്കുകയാണെന്ന് മാധ്യമപ്രവര്&#x200d;ത്തകര്&#x200d; മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇങ്ങനെയാണെങ്കില്&#x200d; വാര്&#x200d;ത്താസമ്മേളനം എന്ന പ്രഹസനം നടത്തേണ്ടതില്ലല്ലോ എന്നായിരുന്നു മാധ്യമപ്രവര്&#x200d;ത്തകരുടെ മുഖ്യമന്ത്രിയോടുള്ള പ്രതികരണം.</p>
<p>മൂന്ന് ചോദ്യങ്ങള്&#x200d;ക്ക് മാത്രം മറുപടി നല്&#x200d;കി ഇന്നത്തെ സമയം കഴിഞ്ഞെന്നും ഇനി നാളെയെന്നും പറഞ്ഞ് എഴുന്നേറ്റ് പോയ പിണറായി വിജയന്റെ നടപടിയാണ് വാര്&#x200d;ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്&#x200d;ക്ക് വഴിവെച്ചത്. മാധ്യമപ്രവര്&#x200d;ത്തകര്&#x200d; എതിര്&#x200d;പ്പ് അറിയിച്ചതിന് പിന്നാലെ തിരികെ എത്തിയെങ്കിലും എസ്.ഡി.പി.ഐ കൂട്ടുകെട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്&#x200d;ക്ക് മറുപടി നല്&#x200d;കാതെ വീണ്ടും പൊട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇടുക്കിയില്&#x200d; വെച്ച് തിരഞ്ഞെടുപ്പ് യോഗത്തിനിടെ &#8216;സഖാവേ ഒരു ചോദ്യംചോദിക്കാനുണ്ട്&#8217; എന്ന് പറഞ്ഞ പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകനോടുള്ള സമീപനവും സമാനമായിരുന്നു. അത് വീട്ടില്&#x200d; പോയി ചോദിച്ചാല്&#x200d; മതി എന്നായിരുന്നു അന്നത്തെ മറുപടി.</p>
<p>സ്ഥാനാര്&#x200d;ത്ഥി നിര്&#x200d;ണയത്തിനിടെ ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള പൊട്ടിത്തെറിയും കൊഴിഞ്ഞുപോക്കുമെല്ലാമാണ് ഇത്തവണ സി.പി.എമ്മിലുണ്ടായിരുന്നത്. ജി. സുധാകരനുള്&#x200d;പ്പെടെയുള്ള മുതിര്&#x200d;ന്ന നേതാക്കള്&#x200d; പാര്&#x200d;ട്ടിക്ക് സംഭവിച്ച ജീര്&#x200d;ണതയില്&#x200d; മനംനൊന്ത് ഒന്നിനു പിറകെ ഒന്നായി പാര്&#x200d;ട്ടി വിടുകയും മത്സര രംഗത്തിറങ്ങുകയും ചെയ്തപ്പോള്&#x200d; നേതാക്കള്&#x200d;ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പാര്&#x200d;ലമെന്ററി വ്യാമോഹത്തിന്റെ മകുടോദാഹരണാമായിട്ടായിരുന്നു പിണറായി വിജയന്&#x200d; അതിനെ വ്യാഖ്യാനിച്ചത്. എന്നാല്&#x200d; അധികാരപ്രമത്തത അദ്ദേഹത്തെ എത്രമാത്രം വരിഞ്ഞുമുറുക്കിക്കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് അദ്ദേഹത്തില്&#x200d; നിന്ന് തുടര്&#x200d;ച്ചയായുണ്ടായിക്കൊണ്ടിരിക്കുന്ന വഴിവിട്ട നീക്കങ്ങള്&#x200d;.</p>
<p>ഭരണ വിരുദ്ധവികാരം മറ്റാരേക്കാളും മനസിലാക്കിയ പിണറായിയുടെ മാനസിക പിരിമുറുക്കമാണ് നിലംവിട്ടുള്ള ഈ പെരുമാറ്റത്തിലൂടെ പ്രകടമാകുന്നത്. അതോടൊപ്പം ഏതു വിധേനയും അധികാരം നിലനര്&#x200d;ത്താനുള്ള വ്യഗ്രതയില്&#x200d; തന്റെ തന്നെ നേതൃത്വത്തില്&#x200d; നടത്തിക്കൊണ്ടിരിക്കുന്ന അന്തര്&#x200d;ധാരകള്&#x200d; സമൂഹം തിരിച്ചറിഞ്ഞതിലുള്ള ജാള്യതയില്&#x200d; നിന്നുടലെടുത്ത പ്രതികാരനോഭാവവും അദ്ദേഹത്തെ വേട്ടായിടിക്കൊണ്ടിരിക്കുകയാണ്. ജനവികാരം പൂര്&#x200d;ണമായും എതിരാണെന്നതിനാല്&#x200d; സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമങ്ങളിലാണ് ഇടതുപക്ഷത്തിന്റെ ഏക പ്രതീക്ഷ. അതിനായി ആര്&#x200d;.എസ്.എസ് ഉള്&#x200d;പ്പെടെയുള്ള വര്&#x200d;ഗീയ ശക്തികളെ കൂട്ടുപിടിച്ച് കേരളീയ സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അപകടകരമായ ഈ പ്രവണത മടിയും മറയുമില്ലാതെ നിര്&#x200d;ബാധം തുടര്&#x200d;ന്നുകൊണ്ടിരിക്കുമ്പോള്&#x200d; അതേക്കുറിച്ചുള്ള ചോദ്യങ്ങളും അദ്ദേഹത്തെ അസ്വസ്തതപ്പെടുത്തുകയാണ്. അതിന്റെ ഭാഗമാണ് ഉത്തരംമുട്ടുമ്പോള്&#x200d; കുഞ്ഞനംകുത്തുന്ന ഈ സമീപനം.</p>
<p>ഭരണരംഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേ ശൈലി പിന്തുടരുന്ന പിണറായി മാധ്യമങ്ങളോടുള്ള സമീപനത്തിലും മോദിയെ അച്ചട്ട പകര്&#x200d;ത്തുകയാണ്. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്&#x200d; ഭയക്കുന്ന മോദി തന്റെ ഇംഗിതത്തിന് വഴങ്ങുന്ന മാധ്യമങ്ങള്&#x200d;ക്ക് മാത്രമേ മുഖംകൊടുക്കാറുള്ളൂ. രാഷ്ട്രീയ കാര്യങ്ങള്&#x200d; പങ്കുവെക്കാന്&#x200d; മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്ക് പകരം സെലിബ്രറ്റികളെയാണ് മോദി തിരഞ്ഞെടുക്കാറുള്ളത്. ആഗ്രഹിക്കുന്ന ചോദ്യങ്ങള്&#x200d;ക്ക് ആസ്വദിച്ച് മറുപടി നല്&#x200d;കിക്കൊണ്ടുള്ള ഒരു വിനോദം മാത്രമാണ് മോദിക്ക് അഭിമുഖമെങ്കില്&#x200d; മുഖ്യമന്ത്രി പിണറായി വിജയനും അതുപകര്&#x200d;ത്തിയിരിക്കുകയാണ്. വാര്&#x200d;ത്താ സമ്മേളനങ്ങളിലും നേരത്തെ ഒരുക്കിനിര്&#x200d;ത്തിയവര്&#x200d;ക്കാണ് ഇരുവരും അവസരം നല്&#x200d;കാറുള്ളത്. ഒട്ടുമിക്ക മാധ്യമസ്ഥപനങ്ങളുടെയും മേധാവികള്&#x200d; മോദിയുടെ സ്വന്തക്കാരായതിനാല്&#x200d; ഡല്&#x200d;ഹിയില്&#x200d; തിരക്കഥകള്&#x200d;ക്കൊന്നും മാറ്റമുണ്ടാകാറില്ല. എന്നാല്&#x200d; കേരളത്തില്&#x200d; ജനങ്ങളുടെ സാമാന്യ ബോധത്തെ ചോദ്യംചെയ്യുന്ന ഈ അന്തര്&#x200d;നാടകങ്ങളില്&#x200d; സഹികെട്ട മാധ്യമങ്ങള്&#x200d; പ്രതികരിക്കാന്&#x200d; തുടങ്ങിയതിന്റെ അനന്തരഫലമാണ് ഇന്നലെ കൊല്ലം പ്രസ്‌ക്ലബില്&#x200d; കാണാനിടയായത്. ഏതായാലും മുഖ്യമന്ത്രിയുടെയും ഇടതു പക്ഷത്തിന്റെയും തനിനിറം ജനങ്ങളുടെ മുന്നില്&#x200d; അനാവരണം ചെയ്യപ്പെടുന്ന ദിനങ്ങളാണ് വരാനിരിക്കുന്നതെന്നാണ് ഇത്തരം സംഭവങ്ങള്&#x200d; നല്&#x200d;കുന്ന സൂചന.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/loose-pr-veil.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
