<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>chandrikaepaper &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/chandrikaepaper/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 07 Dec 2025 02:24:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>chandrikaepaper &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നായകന്‍ വില്ലനായ കഥ</title>
		<link>https://www.chandrikadaily.com/hero-villain-story.html</link>
					<comments>https://www.chandrikadaily.com/hero-villain-story.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 07 Dec 2025 02:24:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor dileep]]></category>
		<category><![CDATA[actress abuse case]]></category>
		<category><![CDATA[chandrikadaily]]></category>
		<category><![CDATA[chandrikaepaper]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367212</guid>

					<description><![CDATA[അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആദ്യം വിളിച്ചു പറഞ്ഞത് നടിയുടെ ആത്മസുഹൃത്തും ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ പിന്നാലെ ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതി വളപ്പില്‍ നിന്നും നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: തൃശൂരില്&#x200d; നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയില്&#x200d; നടി ആക്രമണത്തി നിരയായതിന് പിന്നിലെ ഗൂഡാലോചന പുറത്തു വന്നതിലു മുണ്ട് വമ്പന്&#x200d; ട്വിസ്റ്റ്. അക്രമത്തിന് പിന്നില്&#x200d; ഗൂഢാലോചനയെന്ന് ആദ്യം വിളിച്ചു പറഞ്ഞത് നടിയുടെ ആത്മസുഹൃത്തും ദിലീപിന്റെ മുന്&#x200d;ഭാര്യയും നടിയുമായ മഞ്ജുവാര്യര്&#x200d; പിന്നാലെ ക്വട്ടേഷന്&#x200d; സംഘത്തിലെ മുഖ്യപ്രതി പള്&#x200d;സര്&#x200d; സുനിയെ കോടതി വളപ്പില്&#x200d; നിന്നും നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ അന്വേഷണം മലയാള സിനിമയെ അടക്കി ഭരിച്ച നടന്&#x200d; ദീലിപിലേക്കും നീങ്ങി.</p>
<p>നടി ആക്രമിക്കപ്പെട്ടു ദിവസങ്ങള്&#x200d;ക്കു ശേഷം ഫെബ്രുവരി 19ന് താരസംഘടനയായ അമ്മ എറണാകുളം ദര്&#x200d;ബാര്&#x200d; ഹാള്&#x200d; മൈതാനത്ത് സംഘടി പ്പിച്ച പ്രതിഷേധ സംഗമമാണ് വഴിത്തിരിവായത്. നടന്മാരും നടികളും സംവിധായകരും അടക്കം സിനിമാ മേഖലയിലെ പ്രമുഖരെല്ലാം തടിച്ചു കൂടി. സൂപ്പര്&#x200d;താരങ്ങള്&#x200d; അടക്കമുളവര്&#x200d; യോഗത്തില്&#x200d; പങ്കാളികളായി ദിലീപ് ഉള്&#x200d;പ്പെടെയുള്ള എല്ലാ താരങ്ങളും നടി ആക്രമിക്കപ്പെട്ട സംഭവത്തില്&#x200d; അപലപിക്കുകയും നടിക്ക് ഐക്യ ദാര്&#x200d;ഢ്യം നല്&#x200d;കുകയും ചെയ്തു. ചിലര്&#x200d; നടിക്ക് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ചു. ചിലര്&#x200d; അക്രമത്തെ അപലപിച്ചു. മറ്റു ചിലരാവട്ടെ സങ്കടപ്പെട്ടു. എന്നാല്&#x200d;, മഞ്ജുവാര്യര്&#x200d; നടത്തിയ പ്രസംഗമാണ് ശ്രദ്ധിക്കപ്പെട്ടത്. &#8216;ഈ ആക്രമണത്തിനു പിന്നില്&#x200d; ക്രിമിനല്&#x200d; ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിനു പിന്നില്&#x200d; പ്രവര്&#x200d;ത്തിച്ചവരെ നിയമത്തിനു കൊണ്ടുവരാന്&#x200d; വേണ്ട ഇടപെടലാണ് നാം നടത്തേണ്ടത്&#8217;, എന്നായിരുന്നു മഞ്ജുവിന്റെ പ്രസംഗം.</p>
<p>സഹപ്രവര്&#x200d;ത്തക ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് ഇതിനു പിന്നില്&#x200d; ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആ ഗൂഡാലോചനയാണ് പുറത്തു വരേണ്ടത് എന്നുള്ള പ്രസംഗം അന്വേഷണ സംഘം മുഖവിലക്കെടുത്തു. ഈ പ്രസംഗത്തിനു ചുവടു പിടിച്ചായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. ആരാണ് ഗൂഡാലോചനക്കു പിന്നില്&#x200d; എന്നുയര്&#x200d;ന്ന ചോദ്യം നാലാം നാള്&#x200d; മുതല്&#x200d; നടന്&#x200d; ദിലീപിനെതിരെ സംശയ ത്തിന്റെ മുനകള്&#x200d; തറഞ്ഞു. ഈ സമയത്ത് ദിലീപ് മുഖ്യമ ന്ത്രിക്കും ഉയര്&#x200d;ന്ന പൊലീസ് ഉ ദ്യോഗസ്ഥര്&#x200d;ക്കും അയച്ച മെ സേജുകള്&#x200d; വഴിത്തിരിവായി. നടി ആക്രമിക്കപ്പെട്ട സമയം മുതല്&#x200d; താന്&#x200d; മാനസിക സമ്മര്&#x200d;ചനക്കു പിന്നില്&#x200d; എന്നുയര്&#x200d;ന്ന ചോദ്യം. നാലാം നാള്&#x200d; മുതല്&#x200d; നടന്&#x200d; ദിലീപിനെതിരെ സംശയത്തിന്റെ മുനകള്&#x200d; തറഞ്ഞു. ഈ സമയത്ത് ദിലീപ് മുഖ്യമന്ത്രിക്കും ഉയര്&#x200d;ന്ന പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്കും അയച്ച മെസേജുകള്&#x200d; വഴിത്തിരിവായി. നടി ആക്രമിക്കപ്പെട്ട സമയം മുതല്&#x200d; താന്&#x200d; മാനസിക സമ്മര്&#x200d;ദ്ധത്തിലാണെന്നും പലരും തന്നെ സംശയിക്കുന്നതായും അങ്ങയില്&#x200d; മാത്രമാണ് തനിക്കു വിശ്വാസമെന്നായിരുന്നു മെജേസിലെ ഉള്ളടക്കം. ഇതിനു പിന്നാലെ ഫെബ്രുവരി 23ന് മുഖ്യപ്രതിയായ പള്&#x200d;സര്&#x200d; സുനി കോടതിയില്&#x200d; കീഴടങ്ങാന്&#x200d; ശ്രമം നടത്തി.</p>
<p>എന്നാല്&#x200d;, നാടകീയമായികോടതി വളപ്പില്&#x200d; നിന്നും സുനി പൊലീസിന്റെ പിടിയിലായി. പെരുമ്പാവൂര്&#x200d; സ്വദേശിയായ പള്&#x200d;സര്&#x200d; സുനിയാണ് ക്വട്ടേഷന്&#x200d; സംഘത്തിന്റെ തലവനെന്ന് പൊലീസിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. കൊച്ചിയില്&#x200d; അടക്കം ഒട്ടേറെ കേസുകളിലും പ്രതിയായിട്ടുണ്ട്. കൂടാതെ നടന്&#x200d; മുകേഷിന്റെയും നടന്&#x200d; ദിലീപിന്റെ മാനേജ റുടെയും ഡ്രൈവറായി പ്രവര്&#x200d;ത്തിച്ചു. പള്&#x200d;സര്&#x200d; സുനിയെപ്പറ്റി കൂടുതല്&#x200d; അന്വേഷിച്ചപ്പോള്&#x200d; ദീലിപുമായുള്ള ബന്ധം പൊലീസിന് ലഭിച്ചു. കൂടാതെ ദിലീപിന്റെ ചിത്രങ്ങളുടെ ഷൂട്ടിങ് ലൊക്കേഷനില്&#x200d; എത്തിയതായും വിവരം ലഭിച്ചു. ഇതോടെയാണ് നടന്&#x200d; ദിലീപ് കേസില്&#x200d; എട്ടാം പ്രതിയാകുന്നതുംഗൂഢാലോചന കുറ്റത്തിലേക്കെത്തുന്നതും.</p>
<p>ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. പുലര്&#x200d;ച്ചെ രഹസ്യ കേന്ദ്രത്തിലേക്കു വിളിച്ചുവരുത്തിയ ദിലീപിനെ 12 മണിക്കൂര്&#x200d; ചോദ്യം ചെയ്ത ശേഷമാണ് സന്ധ്യയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവുകള്&#x200d; നിരത്തി പൊലീസ് നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലില്&#x200d; പിടിച്ചുനില്&#x200d;ക്കാനാകാതെ ദിലീപ് പൊട്ടിക്കരഞ്ഞു. ഒരുഘട്ടത്തില്&#x200d; ബോധക്ഷയം നടിച്ചും ചോദ്യങ്ങള്&#x200d; ഒഴിവാക്കാന്&#x200d; ശ്രമം നടത്തി. തൊട്ടടുത്ത ദിവസം അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്&#x200d; മജിസ്‌ട്രേട്ട് മുന്&#x200d;പാകെ ഹാജരാക്കിയ ദിലീപിനെ റിമാന്&#x200d;ഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. 86 ദിവസത്തിന് ശേഷമാണ് കോടതി നടന് ജാമ്യം അനുവദിച്ചത്. പുറത്തിറങ്ങിയ ശേഷം ദിലീപിന് നാമമാത്ര ചിത്രങ്ങള്&#x200d; മാത്രമാണഭിച്ചത്. അഭിനയിച്ചതില്&#x200d; ഏറെയും ബോക്‌സോഫീസില്&#x200d; തകര്&#x200d;ന്നടിയുകയും ചെയ്തു.</p>
<p>&nbsp;</p>
<p><strong>നിയമ പോരാട്ടം നടന്ന എട്ടര വര്&#x200d;ഷം</strong><br />
<strong>നടിയെ ആക്രമിച്ച കേസില്&#x200d; നാളെ വിധി പറയും</strong></p>
<p>കൊച്ചി: എട്ടരവര്&#x200d;ഷം നീണ്ട നിയമ പോരാട്ടങ്ങള്&#x200d;ക്കൊടുവില്&#x200d; നടിയെ ആക്രമിച്ച കേസില്&#x200d; നാളെ വിധി പറയും. എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d; സ്‌കോടതിയിലാണ് നിയമനടപടികള്&#x200d; നടക്കുന്നത്. നടന്&#x200d; ദിലീപ് അടക്കം കേസിലെ എല്ലാ പ്രതികളും വിധി ദിനത്തില്&#x200d; ഹാജരാകും. വര്&#x200d;ഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങള്&#x200d;ക്കൊടുവിലാണ് വിചാരണ പൂര്&#x200d;ത്തിയാക്കി വിധി പറയാനായി മാറ്റിയത്. കേരളത്തെ നടുക്കിയ കേസില്&#x200d; ദിലീപ് ഉള്&#x200d;പ്പെടെ ഒമ്പത് പ്രതികളാണുള്ളത്. പള്&#x200d;സര്&#x200d; സുനി എന്ന സുനില്&#x200d;കുമാറാണ ഒന്നാം പ്രതി. നടന്&#x200d; ദിലീപ് എട്ടാം പ്രതിയാണ്. ക്വട്ടേഷന്&#x200d; പ്രകാരം അപകീര്&#x200d;ത്തികരമായ ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്താന്&#x200d; നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു കേസ്. 2017 ഫെബ്രുവരി 17ന് ഷൂട്ടിങ്ങിനു ശേഷം തൃശൂരില്&#x200d; നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ നടിയെ ആക്രമിച്ചെന്നും ഇതിന്റെ ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തിയെന്നും ആണ് കേസ്. ജയിലിലായിരുന്ന പള്&#x200d;സര്&#x200d; സുനി 2024 സെപ്തംബറിലാണ് ജാമ്യത്തിലിറങ്ങിയത്. കേസില്&#x200d; രണ്ട് പേരെ നേരത്തെ പ്രതിപ്പട്ടികയില്&#x200d; നിന്ന് ഒഴിവാക്കുകയും ഒരാളെ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. നടന്&#x200d; ദിലീപ് നല്&#x200d;കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ പള്&#x200d;സര്&#x200d; സുനിയും സംഘവും അക്രമിച്ചതെന്നാണ് അമ്പേഷണ സംഘത്തിന്റെ കണ്ടെത്തല്&#x200d;. നിര്&#x200d;ണായക തെളിവുകള്&#x200d; അന്വേഷണ സംഘം കോടതിയില്&#x200d; ഹാജരാക്കിയിരുന്നു. 2017 നവംബറില്&#x200d; കുറ്റപത്രം സമര്&#x200d;പ്പിച്ചു. 2010 മാര്&#x200d;ച്ച് എട്ടിന് എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി യില്&#x200d; വിചാരണ ആരംഭിച്ചു. 2018 ജൂണില്&#x200d; സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജി ഹൈക്കോടതി സിംഗിള്&#x200d; ബെഞ്ച് തള്ളിയതോടെ 2020ലാണ് പിന്നീട് വിചാരണ പുനരാരംഭിച്ചത്. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു. സാക്ഷി വിസ്താരം പൂര്&#x200d;ത്തിയായത് നാലര വര്&#x200d;ഷം കൊണ്ടാണെ പ്രത്യേകതയും കേസിനുണ്ട് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിസ്തരിക്കാന്&#x200d; മാത്രം ഒരു മാസം സമയമെടുത്തു. കേസില്&#x200d; 2017 ജൂലൈ 10ന് അറസ്റ്റിലായദിലീപ് 6 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. അറസ്റ്റിലായതിനു പിന്നാലെ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്&#x200d; നിന്ന് പുറത്താക്കിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hero-villain-story.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.എം ശ്രീയിലെ സി.ജെ.പി രാഷ്ട്രീയം</title>
		<link>https://www.chandrikadaily.com/cjp-politics-in-pm-shri.html</link>
					<comments>https://www.chandrikadaily.com/cjp-politics-in-pm-shri.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Dec 2025 06:04:04 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[chandrikaepaper]]></category>
		<category><![CDATA[pmshri]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366919</guid>

					<description><![CDATA[പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കുന്നതിന് സംസ്ഥാന സര്‍ ക്കാറിനും കേന്ദ്ര സര്‍ക്കാറിനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ ജോണ്‍ ബ്രിട്ടാസ് എം.പിയെ നിയമിച്ചതിലൂടെ വെ ളിവായത് സി.പി.എമ്മിന്റെ സംഘ്പരിവാര്‍ ദാസ്യമാണ്.]]></description>
										<content:encoded><![CDATA[<p>കേരളത്തിലെ വിദ്യാഭ്യാസമടക്കമുള്ള സുപ്രധാന മേഖലകളെ ദൂരവ്യാപകമായി സ്വാധീനിക്കുന്ന പി.എംശ്രീ പദ്ധതിയില്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഒപ്പുവെച്ചതിന് പിന്നാലെ ഉയരുന്ന രാഷ്ട്രീയ വിവാദങ്ങള്&#x200d; അതീവ ഗൗരവതരമാണ്. പി.എം ശ്രീ പദ്ധതിയില്&#x200d; ഒപ്പുവെക്കുന്നതിന് സംസ്ഥാന സര്&#x200d; ക്കാറിനും കേന്ദ്ര സര്&#x200d;ക്കാറിനുമിടയില്&#x200d; മധ്യസ്ഥത വഹിക്കാന്&#x200d; ജോണ്&#x200d; ബ്രിട്ടാസ് എം.പിയെ നിയമിച്ചതിലൂടെ വെ ളിവായത് സി.പി.എമ്മിന്റെ സംഘ്പരിവാര്&#x200d; ദാസ്യമാണ്. പി.എം ശ്രീ പദ്ധതിയില്&#x200d; കേരളത്തെ പണയപ്പെടുത്താനുള്ള സി.പി.എം നീക്കത്തിന് പിറകില്&#x200d; ഗൗരവസ്വഭാവത്തിലു ള്ള ഗൂഢാലോചനകളും ആസൂത്രണങ്ങളും നടന്നിട്ടുണ്ടന്നാണ് വ്യക്തമാകുന്നത്. സി.പി.എമ്മിന്റെ ആര്&#x200d;.എസ്.എസ് ബാന്ധവത്തെ കേരളീയ സമൂഹം ശക്തമായി ചോദ്യം ചെയ്യും. ജോണ്&#x200d; ബ്രിട്ടാസ് മോദിക്കും പിണറായിക്കുമിടയിലുള്ള പാലമാണ്. ജോണ്&#x200d; ബ്രിട്ടാസിനെ മധ്യസ്ഥനായി നിയമിച്ചു എന്ന വെളിപ്പെടുത്തല്&#x200d;, കേരള രാഷ്ട്രീയത്തില്&#x200d; സി.പി.എമ്മിന്റെ സംഘ്പരിവാര്&#x200d; ബന്ധങ്ങളെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങളാണ് ഉയര്&#x200d;ത്തുന്നത്.</p>
<p>ഒരു പാര്&#x200d;ലമെന്റ് അംഗം കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്&#x200d; ക്രിയാത്മകമായി ഇടപെടുന്നത് സ്വാഭാവികമാണ്. എന്നാല്&#x200d;, ഒരു സി.പി.എം എം.പിയെ ഇത്തരമൊരു നിര്&#x200d;ണ്ണായക വിഷയത്തില്&#x200d; പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും ഡീല്&#x200d; ഉറപ്പിക്കാന്&#x200d; ചുമതലപ്പെടുത്തിയതിലൂടെ സി.പി.എം നേതൃത്വം എന്താണ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. സി.പി.എമ്മിന്റെ എം.പിമാര്&#x200d; എന്ന് മുതലാണ് ആര്&#x200d;.എസ്.എസ് നേതൃത്വവുമായി ഒത്തുതീര്&#x200d;പ്പ് ചര്&#x200d;ച്ചകള്&#x200d; ക്കുള്ള ദൗത്യമേല്&#x200d;ക്കുന്നവര്&#x200d; ആയത് എന്ന പ്രതിപക്ഷത്തി ന്റെ ചോദ്യം ഇവിടെ പ്രസക്തമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഡല്&#x200d;ഹിയിലെത്തുമ്പോള്&#x200d; കൂടിക്കാഴ്ചകള്&#x200d; ഏര്&#x200d;പ്പാടാക്കുന്നതിനും പല കാര്യങ്ങളിലും പ്രധാനമന്ത്രിയു മായി ചര്&#x200d;ച്ചകള്&#x200d;ക്ക് നേതൃത്വം നല്&#x200d;കുന്നതിനും ജോണ്&#x200d; ബ്രിട്ടാസ് ഇടനിലക്കാരനായി പ്രവര്&#x200d;ത്തിക്കുന്നു എന്ന ആരോപണം, കേവലം ഒരു എം.പിയുടെ ഇടപെടലായി മാത്രം കാണാനാവില്ല. കഴിഞ്ഞ ഒക്ടോബര്&#x200d; 10-ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും കൂടിക്കാഴ്ച നട ത്തിയതിന് തൊട്ടുപിന്നാലെ ഒക്ടോബര്&#x200d; 16-ന് പി.എം ശ്രീ പദ്ധതിയില്&#x200d; ഉദ്യോഗസ്ഥര്&#x200d; ഒപ്പുവെച്ച നടപടി, ഈ &#8216;ഇടനില&#8217; ചര്&#x200d;ച്ചകളുടെ ഫലമാണ് എന്നതിന് അടിവരയിടുന്നു.</p>
<p>സി.പി.എമ്മിന്റെ ആര്&#x200d;.എസ്.എസ് ബാന്ധവത്തെക്കുറിച്ചുള്ള ചര്&#x200d;ച്ചകള്&#x200d;, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലെ ചില പ്രാദേശിക അഡ്ജസ്റ്റ്മെന്റ്‌റ് ധാരണകളുമായി ബന്ധിപ്പിക്കുമ്പോള്&#x200d;, വിഷയം കൂടുതല്&#x200d; സങ്കീര്&#x200d;ണ്ണമാകുന്നു. ചിലയിടങ്ങളില്&#x200d; ബി.ജെ.പിക്ക് സ്ഥാനാര്&#x200d;ഥികള്&#x200d; ഇല്ലാത്തതും ശക്തരായ സി.പി.എം സ്ഥാനാര്&#x200d;ഥികള്&#x200d; ഉള്ളിടത്ത് ബി.ജെ.പി ദുര്&#x200d;ബലരെ നിര്&#x200d;ത്തുന്നതുമായ സംഭവങ്ങള്&#x200d; ഈ ആരോപണത്തിന് ശക്തി പകരുന്നു. ഇത് ബി.ജെ.പി-സി.പി.എം സഖ്യം എന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്ന തരത്തിലുള്ള സാഹചര്യങ്ങളാണ് ഉണ്ടാക്കുന്നത്. കേരളത്തില്&#x200d; ബി.ജെ.പി-സി.പി.എം സഖ്യമാണ് തദ്ദേശ തിരഞ്ഞെടുപ്പില്&#x200d; കാണാനാവുന്നത്. 500 ഓളം സീറ്റുകളില്&#x200d; ബി.ജെ.പിക്ക് സ്ഥാനാര്&#x200d;ഥികളില്ല. ഏറ്റവും കരുത്തരെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരത്ത് ബി.ജെ.പിക്ക് 50 ഇടങ്ങളില്&#x200d; സ്ഥാനാര്&#x200d;ഥികളില്ല. ഇതെല്ലാം അഡ്ജസ്റ്റ് മെന്ററാണ്.കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്&#x200d; സി.പി.എം എന്നും സംഘ്പരിവാര്&#x200d; രാഷ്ട്രീയത്തിന്റെ കടുത്ത എതിരാളികളാണ് നടക്കാറുള്ളത്.</p>
<p>എന്നാല്&#x200d;, പ്രധാനപ്പെട്ട പദ്ധതികളില്&#x200d; ഒപ്പിടുന്നതിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും കാണുന്ന രഹസ്യ ധാരണകള്&#x200d;, സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടുകളെ ദുര്&#x200d;ബലപ്പെടുത്തുന്നതാണ്. പി.എം ശ്രീ പദ്ധതിയില്&#x200d; ഒപ്പുവെക്കാനുള്ള നീക്കം കേരളത്തെ കേന്ദ്ര സര്&#x200d;ക്കാരിന്റെ വിദ്യാഭ്യാസ അജണ്ടകള്&#x200d;ക്ക് പണയം വെക്കാനുള്ള ഗൗരവ സ്വഭാവത്തിലുള്ള ഗൂഢാലോചനകളുടെ ഭാഗമാണോ എന്ന് കേരളീയ സമൂഹം ശക്തമായി ചോദ്യം ചെയ്യും. ജോണ്&#x200d; ബ്രിട്ടാസ് എം.പിക്ക് ഇത്തരമൊരു ഇടനില ദൗത്യം നല്&#x200d;കാന്&#x200d; സി.പി.എം. നേതൃത്വം തീരുമാനിച്ചത് എപ്പോഴാണ്? സംഘ്പരിവാര്&#x200d; രാഷ്ട്രീയവുമായി ഡീലുകള്&#x200d; ഉറപ്പിക്കുന്നതിനുള്ള ചുമതല സി.പി.എം എം.പിമാര്&#x200d;ക്ക് നല്&#x200d;കിയത് എന്തിനാണ്? പ്രധാനമന്ത്രിയുമായുള്ള ചര്&#x200d;ച്ചകള്&#x200d;ക്ക് ശേഷം, മന്ത്രിസഭയില്&#x200d; പോലും വിശദമായ ചര്&#x200d;ച്ചയില്ലാതെ പദ്ധതിയില്&#x200d; ഒപ്പുവെക്കേണ്ടി വന്നതിന്റെ രാഷ്ട്രീയ സമ്മര്&#x200d;ദ്ദം എന്തായിരുന്നു? ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രപരമായ നിലനില്&#x200d;പ്പിന് വെല്ലുവിളി ഉയര്&#x200d;ത്തുന്ന ഈ ആരോപണങ്ങള്&#x200d;ക്ക് പിണറായി വിജയനും സി.പി.എമ്മും വ്യക്തമായ മറുപടി നല്&#x200d;കണം. സി.പി.എമ്മിന്റെ ആര്&#x200d;.എസ്.എസ് ബാന്ധവത്തെക്കുറിച്ചുള്ള ഈ സംശയങ്ങള്&#x200d; നീങ്ങാതെ, കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്&#x200d; ഈ വിഷയം ഒരു കനലായി തുടരുമെന്ന് ഓര്&#x200d;ക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cjp-politics-in-pm-shri.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
