<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>chandrikaonline &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/chandrikaonline/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 25 Nov 2025 03:29:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>chandrikaonline &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നെഹ്‌റുവും ഇന്ത്യയും</title>
		<link>https://www.chandrikadaily.com/nehru-and-india.html</link>
					<comments>https://www.chandrikadaily.com/nehru-and-india.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 25 Nov 2025 03:29:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[chadrikadaily]]></category>
		<category><![CDATA[chandrikaonline]]></category>
		<category><![CDATA[nehru]]></category>
		<category><![CDATA[Nehru and India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365180</guid>

					<description><![CDATA[. എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തില്‍ നിന്നും സമുന്നത ദേശീയനേതാവും ഇന്ത്യയുടെ പ്രഥമവിദ്യാഭ്യാസ മന്ത്രിയുമായ മൗലാനാ അബ്ദുല്‍കലാം ആസാദിനെ നീക്കംചെയ്തിരിക്കയാണ്.]]></description>
										<content:encoded><![CDATA[<p><strong>അഡ്വ.സി.ഇ.മൊയ്തീന്&#x200d;കുട്ടി</strong></p>
<p>കോണ്&#x200d;ഗ്രസ് നേതാക്കളെ ചരിത്രത്തില്&#x200d; നിന്നും തുടച്ചുനീക്കി പുതുതലമുറയെ പുതിയചരിത്രം പഠിപ്പിക്കാനുള്ള നീക്കം അണിയറയില്&#x200d; സജീവമാണ്. എന്&#x200d;.സി.ഇ.ആര്&#x200d;.ടി. പാഠപുസ്തകത്തില്&#x200d; നിന്നും സമുന്നത ദേശീയനേതാവും ഇന്ത്യയുടെ പ്രഥമവിദ്യാഭ്യാസ മന്ത്രിയുമായ മൗലാനാ അബ്ദുല്&#x200d;കലാം ആസാദിനെ നീക്കംചെയ്തിരിക്കയാണ്. മുഗള്&#x200d;ഭരണ കാലം, മഹാത്മാഗാന്ധിവധം, ആര്&#x200d;.എസ്. എസ്. നിരോധനം, ഗുജറാത്ത്കലാപം തുടങ്ങിയവ നേരത്തെ എന്&#x200d;.സി.ഇ.ആര്&#x200d;.ടി. പാഠപുസ്തകത്തില്&#x200d;നിന്നും നീക്കിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രവാര്&#x200d;ത്താവിനിമയ പ്രക്ഷേപണവകുപ്പ് നടത്തിയ ചിത്ര പ്രദര്&#x200d;ശനത്തില്&#x200d; സമുന്നത ദേശീയനേതാക്കളായ പണ്ഡിറ്റ് ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവിനും മൗലാന അബ്ദുല്&#x200d;കലാം ആസാദിനും സ്ഥാനമുണ്ടായില്ല. അവരുടെ പൈതൃകം മറച്ചുവെക്കാനും തുടച്ചുനീക്കാനുമുള്ള ഗൂഡശ്രമമാണ് ഇന്ത്യന്&#x200d; കൗണ്&#x200d; സില്&#x200d; ഓഫ് ഹിസ്റ്റോറിക്കല്&#x200d; റിസര്&#x200d;ച്ച് എന്ന കേന്ദ്രസര്&#x200d;ക്കാര്&#x200d; സ്ഥാപനം നടത്തിയത്. ഇപ്പോള്&#x200d; നടക്കുന്നത് ഭരണഘടനയോടുള്ള അവഹേളനവുംചരിത്രനിഷേധവുമാണ്.</p>
<p>നെഹ്‌റുവിന്റെ ആശയങ്ങള്&#x200d; ഈ രാജ്യത്ത് നിലനില്&#x200d;ക്കുന്നിടത്തോളം കാലം ഫാസിസത്തിനും വര്&#x200d;ഗീയതയ്ക്കും ഇവിടെ തേരോട്ടം നടത്താന്&#x200d; സാധിക്കില്ല എന്ന തിരിച്ചറിവാണ് നെഹ്റുവിനെ തമസ്‌കരിക്കല്&#x200d; ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ഒരു നയമായി സ്വീകരിക്കാന്&#x200d; കാരണം. നെഹ്‌റു വളര്&#x200d;ത്തിയെടുത്ത ജനാധിപത്യം മതേതരത്വം, സോഷ്യലിസം, സഹിഷ്ണുത, ശാസ്ത്രബോധം, ചേരിചേരാനയം തുടങ്ങിയവയെ ഇല്ലാതാക്കിയാല്&#x200d; മാത്രമേ ഫാസിസത്തിന് വളരാന്&#x200d; സാധിക്കൂ എന്നവര്&#x200d;ക്കറിയാം. ജനങ്ങള്&#x200d;ക്കിടയില്&#x200d; ബാഹ്യമായ വൈവിധ്യങ്ങളും വ്യത്യാസങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഏകത്വത്തിന്റെ ഒരു അടയാളം എല്ലായിടത്തും നിലനിന്നിരുന്നുവെന്ന് നെഹ്‌റു കണ്ടെത്തിയിരുന്നു. ഈ ഏകത്വബോധമാണ് ജ നങ്ങളെ ഒന്നിച്ചു നിര്&#x200d;ത്തിയിരുന്നത് എന്ന് നെഹ്‌റു മനസിലാക്കിയിരുന്നു. 10 വര്&#x200d;ഷത്തിലധികം ബ്രിട്ടീഷ് ജയിലില്&#x200d; അന്തിയുറങ്ങിയ നെഹ്‌റുവിന്റെ ജീവിതം നിരന്തരസമരങ്ങളുടെയും സഹനങ്ങളുടെയും കഥ പറയുന്നു. നിസ്സഹകരണസമരം മുതല്&#x200d; ക്വിറ്റിന്ത്യാ സമരം വരെയുള്ള കാലഘട്ടമാണ് (1919 മുതല്&#x200d; 1946) ഇന്ത്യന്&#x200d; സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിര്&#x200d;ണായക കാലഘട്ടം. ആ സമരകാലഘട്ടത്തിന്റെ മൂന്നിലൊരുഭാഗം നെഹ്‌റു ബ്രി ട്ടീഷ് ജയിലിലായിരുന്നു.വിദേശ എഴുത്തുകാരന്&#x200d; ആന്ദ്രെമാലറാവ് ഒരിക്കല്&#x200d; നെഹ്‌റുവിനോട് സ്വതന്ത്ര ഇന്ത്യയില്&#x200d; താങ്കള്&#x200d; നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നുവെന്ന് ചോദിക്കുകയുണ്ടായി. ഒരു മതാധിപത്യസമൂഹത്തില്&#x200d; ഒരു മതനിരപേക്ഷ സര്&#x200d;ക്കാരിന്റെ രൂപീകരണവും നടത്തിപ്പും എന്നായിരുന്നു നെഹ്‌റുവിന്റെ മറുപടി. രാജ്യത്തെ ജനങ്ങള്&#x200d;ക്ക് വേണ്ടി ഒട്ടനവധി നിയമനിര്&#x200d;മ്മാണങ്ങള്&#x200d; ഇന്ദിരാഗാന്ധിയുടെ കാല ത്തുണ്ടായി. മുതലാളിത്തമല്ല സോഷ്യലിസമാണ് നമ്മുടെ ലക്ഷ്യമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് 1969 ല്&#x200d; ബാങ്ക് ദേശസാല്&#x200d;ക്കരണം നടപ്പിലാക്കിയത്.</p>
<p>ബാങ്ക് ദേശസാല്&#x200d;ക്കരണത്തോടൊപ്പം തന്നെ പ്രിവിപേഴ്സ് നിര്&#x200d;ത്തലാക്കിയതും സ്വകാര്യ മേഖലയിലെ ഓയില്&#x200d; കമ്പനികള്&#x200d;, സ്റ്റില്&#x200d; കമ്പനികള്&#x200d;, കല്&#x200d;ക്കരി ഖനികള്&#x200d;, തുണിക്കമ്പനികള്&#x200d;, ഇന്&#x200d;ഷൂറന്&#x200d;സ് കമ്പനികള്&#x200d; തുടങ്ങിയവയെല്ലാം ദേശസാല്&#x200d;ക്കരിച്ചതും സോഷ്യലിസത്തിലേക്കുള്ള ധീരമായ കാല്&#x200d;വെപ്പായിരുന്നു. പുരുഷന്&#x200d;മാര്&#x200d;ക്കും സ്ത്രീകള്&#x200d;ക്കും തുല്യ ജോലിക്ക് തുല്യവേതനം എന്ന നിയമം ഭരണഘടനയില്&#x200d; എഴുതിച്ചേര്&#x200d;ത്തത് ഇന്ദിരാജിയുടെ തിളക്കമാര്&#x200d;ന്ന മറ്റൊരു ഭരണനേട്ടമാണ്. 1976 ല്&#x200d; ഇന്ദിരാഗാന്ധിയാണ് 42-ാം ഭര ണഘടനാഭേദഗതിയിലൂടെ സോഷ്യലിസം, സെക്യുലറിസം എന്നിവ അടിസ്ഥാന തത്വങ്ങളായി ഭരണഘടനയുടെ ആമുഖത്തില്&#x200d; ഉള്&#x200d;പ്പെടുത്തിയത്. വോട്ടിംഗ് പ്രായം 21ല്&#x200d; നിന്ന് 18 ആക്കിയതും കൂറുമാറ്റ നിരോധന നിയമമുണ്ടാക്കിയതും രാജീവ് ഗാന്ധിയായിരുന്നു. ശാസ്ത്രസാങ്കേതിക രംഗത്തെ വന്&#x200d;കുതിച്ചുചാട്ടം രാജീവ്ഗാ ന്ധിയുടെ തിളക്കമാര്&#x200d;ന്ന മറ്റൊരു ഭരണനേട്ടമാണ്.</p>
<p>വെല്ലുവിളികള്&#x200d; നേരിടുന്ന ഒരു കാലഘട്ടത്തി ജാതി മത വ്യത്യാസമില്ലാതെ ഒട്ടനവധി പേരുടെ രക്തസാക്ഷിത്വത്തിലൂടെ, ത്യാഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം വെല്ലുവിളികള്&#x200d; നേരിടുന്ന കാലഘത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സമസ്ത മേഖലയിലും ഫാസിസ്റ്റ് കടന്നുകയറ്റത്തിന് രാജ്യം സാക്ഷിയാകുന്നു. ജുഡിഷ്യറിയുടെ വിശ്വാസ്യതപോലും ചോദ്യം ചെയ്യപ്പെടുന്നു. വിദ്വേഷവും മത്രഭാന്തും പാവപ്പെട്ട ജനങ്ങളുടെ മനസിലേക്ക് കുത്തി നിറക്കപ്പെടുകയാണ്. മതത്തിന്റെയും ജാതിയുടെയും പേരില്&#x200d; മനുഷ്യന്&#x200d; വിഭജിക്കപ്പെടുകയാണ്. ഇതെല്ലാം ഫാസിസ്റ്റ് അജണ്ടകളാണ്. രാഷ്ട്രീയ നേട്ടത്തിനും അധികാരത്തിനും വേണ്ടി ഒരു ജനത ഭിന്നിപ്പിക്കപ്പെട്ടതിന്റെ മുറിവുണക്കി സ്‌നേഹവും സാഹോദര്യവും വളര്&#x200d;ത്തി ആ ജനതയെ സംയോജിപ്പിക്കുക എന്ന ചരിത്രകടമ നിര്&#x200d;വഹിച്ചുകൊണ്ടാണ് രാഹുല്&#x200d;ഗാന്ധി നടത്തിയ ഭാരത്ജോഡോ യാത്ര. ഇന്ത്യ ഒരു മതാധിഷ്ഠിത രാഷ്ട്രമാകാതിരിക്കാനും ഇന്ത്യ ഒരു മുതലാളിത്ത രാഷ്ട്രമാകാതിരിക്കാനും കാരണം 1976 ലെ ഭരണഘടനാഭേദഗതിയാണ്. ഒരു പ്രധാനമന്ത്രിയെന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ഇന്ദിരാഗാന്ധി ഈ രാജ്യത്തിന് നല്&#x200d;കിയ വിലമതിക്കാനാവാത്ത സംഭാവനയാണത്. അന്യമതവിദ്വേഷം ശക്തിയാര്&#x200d;ജ്ജിക്കുന്ന ഫാസിസത്തിന്റെ പിടിയിലമരുന്ന രാജ്യത്തെ രക്ഷിക്കാന്&#x200d; മഹാത്മാവിന്റെ ദര്&#x200d;ശനങ്ങളായ സഹിഷ് തക്കും അഹിംസയ്ക്കും മാത്രമേ കഴിയൂ. നെഹ്‌റു അഹമ്മദ് നഗര്&#x200d;കോട്ട ജയിലില്&#x200d; വെച്ച് രചിച്ച ലോകപ്രശസ്തഗ്രന്ഥമാണ് ഡിസ്‌കവറി ഓഫ് ഇന്ത്യ (ഇന്ത്യയെ കണ്ടെത്തല്&#x200d;). നെഹ്‌റു എഴുതി:&#8217;ജാതി, മതം, ഭാഷ, ആചാരം, സംസ്‌കാരം ഈ തലങ്ങളിലെല്ലാം ഇവിടെ വൈവിധ്യമുണ്ട്. ബഹു സ്വരത ഇന്ത്യയുടെ സവിശേഷതയാണ്. എല്ലാം ഒരുമിച്ച് പുലരുകയും വളരുകയും ചെയ്യുന്നതാണ് അഭികാമ്യമായ മാര്&#x200d;ഗം&#8217;. &#8216;വിവിധ മതക്കാരും വിശ്വാസക്കാരും നിവസിക്കുന്ന ഒരു മതനിരപേക്ഷ രാഷ്ട്രമാണ് നമുക്കാവശ്യം. അതല്ലാതെ മതാടി സ്ഥാനത്തില്&#x200d; രൂപവല്&#x200d;ക്കരിക്കപ്പെടുന്നരാഷ്ട്രമല്ല&#8217;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nehru-and-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളി</title>
		<link>https://www.chandrikadaily.com/treated-and-treated-to-poverty-malayalee-who-is-drowning.html</link>
					<comments>https://www.chandrikadaily.com/treated-and-treated-to-poverty-malayalee-who-is-drowning.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 17 Nov 2025 02:55:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chadrikadaily]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[chandrika weekly]]></category>
		<category><![CDATA[chandrikaonline]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363904</guid>

					<description><![CDATA[രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.]]></description>
										<content:encoded><![CDATA[<p>രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്&#x200d; എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്&#x200d;ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്&#x200d; സ്റ്റോറിയാണ് ഇത്തവണത്തേത്.</p>
<p>ചികിത്സാ ചെലവിന്റെ കാര്യത്തില്&#x200d; ഇന്ത്യന്&#x200d; ശരാശരിയേക്കാളും എന്തിന് സമീപത്തെ കര്&#x200d;ണാടക, തമിഴ്‌നാട് സംസ്ഥാനത്തിനേക്കാളും ഉയരത്തിലേക്ക് കുതിക്കുകയാണ് കേരളം &#8211; മറ്റു പല കാര്യത്തിലും മേന്മ അവകാശപ്പെടുന്ന മലയാളി എന്തുകൊണ്ട് ഇവ്വിധത്തിലേക്ക് എത്തിച്ചേര്&#x200d;ന്നു അങ്ങനെ ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളിയുടെ ഏറ്റവും പുതിയ സ്ഥിതിഗതികളെക്കുറിച്ചാണ് / വസ്തുതകളെ കുറിച്ചാണ് ആരോഗ്യ മേഖലയിലെ ആധികാരിക എഴുത്തുകാരന്&#x200d; ഡോ. ജയകൃഷ്ണന്റെ ടി പറയാന്&#x200d; ശ്രമിക്കുന്നത്.</p>
<p>ഒപ്പം &#8216;അതിദാരിദ്ര്യമുക്ത കേരളം&#8217; എന്ന പ്രഖ്യാപനത്തിന്റെ നിയോലിബറല്&#x200d; ബന്ധം എന്തെന്ന് തുറന്നെഴുതുന്നു സാമ്പത്തിക വിദഗ്ദന്&#x200d; ഡോ. പി. ജെ ജെയിംസ്</p>
<p>ആഴ്ചപ്പതിപ്പ് ഹാര്&#x200d;ഡ് കോപ്പി ലഭ്യമാക്കുന്നത് സംബന്ധിച്ച സംശയങ്ങള്&#x200d;ക്ക് ഈ നമ്പറില്&#x200d;</p>
<p>+91 81390 00226 വിളിക്കാവുന്നതാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/treated-and-treated-to-poverty-malayalee-who-is-drowning.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ധന നികുതി കുറച്ചേ മതിയാകൂ &#8211; എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/fuel-tax-should-be-reduced-editorial.html</link>
					<comments>https://www.chandrikadaily.com/fuel-tax-should-be-reduced-editorial.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 07 Feb 2023 16:59:03 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[chandrikaonline]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[Tax]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236575</guid>

					<description><![CDATA[തിരഞ്ഞെടുപ്പുകളൊന്നുമില്ലാത്ത വര്&#x200d;ഷം നോക്കിയാണ് സാധ്യമായ എല്ലാ മേഖലയിലും കൈവെച്ചതിന്പുറമെ വന്&#x200d; വിലക്കയറ്റത്തിന് വഴിവെച്ച് പെട്രോള്&#x200d;, ഡീസല്&#x200d; വിലയും കൂട്ടിയത്. സമീപകാല ചരിത്രത്തിലൊന്നും ഇത്ര വലിയ ജീവിതഭാരം ഒരു സര്&#x200d;ക്കാറും ഒറ്റയടിക്ക് അടിച്ചേല്&#x200d;പിച്ചിട്ടില്ല.]]></description>
										<content:encoded><![CDATA[<p>വറുതികള്&#x200d;ക്കും പ്രതിസന്ധികള്&#x200d;ക്കും നടുവില്&#x200d; നട്ടംതിരിയുന്ന സാധാരണക്കാരുടെ ജീവിതം കൂടുതല്&#x200d; ദുരിതമയമാക്കുന്നതാണ് ഇന്ധന വിലയില്&#x200d; രണ്ടു രൂപ വര്&#x200d;ധന. കോവിഡ് കാലത്തെ ദുരിതത്തിന് ഇതുവരെ അറുതിവന്നിട്ടില്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്&#x200d; പെടാപാട് പെടുകയാണ് സാധാരണക്കാര്&#x200d;. കോവിഡ് ദുരന്തത്തില്&#x200d; വീണുപോയവര്&#x200d; ഇതുവരെ രണ്ടു കാലില്&#x200d; ഉറച്ചുനിന്നിട്ടില്ല. ജീവിത ചെലവിന്റെ ചെറിയ വര്&#x200d;ധനപോലും അവരുടെ ജീവിതത്തിന്റെ താളംതെറ്റിക്കും.</p>
<p>ഇന്ധനത്തില്&#x200d; ചുറ്റിത്തിരിയുന്നതാണ് സാധാരണക്കാരുടെ ജീവിതമെന്നു പറയാം. പെട്രോളിനും ഡീസലിനും രണ്ടു രൂപ കൂടുമ്പോള്&#x200d; സാധാരണക്കാരുടെ ജീവിതമാണ് പ്രതിസന്ധിയിലാകുന്നത്. പെട്രോളിലെ സെസ് ആദ്യം ബാധിക്കുക അവരെയാണ്. സ്ത്രീകളും ചെറുപ്പക്കാരുമടക്കം ദിവസ വേതനക്കാരുള്&#x200d;പ്പെടെ സമയത്തിന് ജോലിക്ക്‌പോയി കുടുംബം പുലര്&#x200d;ത്താന്&#x200d; ഇരുചക്ര വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. കോവിഡിനുശേഷം ബസ് സര്&#x200d;വീസുകള്&#x200d; പലതും നിര്&#x200d;ത്തിയതിനാല്&#x200d; സ്വന്തമായുള്ള ചെറിയ വാഹത്തിലാണ് ആളുകള്&#x200d; പണിക്ക് പോയ്‌ക്കൊണ്ടിരിക്കുന്നത്.</p>
<p>പെട്രോളിനുതന്നെ നല്ലൊരു തുക വേണ്ടിവരുന്നു. നിത്യകൂലിയില്&#x200d; നിന്ന് ഇത് കണ്ടെത്തണം. ഇന്ധന സെസ് വര്&#x200d;ധിപ്പിച്ചതോടെ ഓട്ടോക്കാരും ടാക്‌സിക്കാരും ചാര്&#x200d;ജ് വര്&#x200d;ധിപ്പിക്കണമെന്ന് ആവശ്യപ്പെടാനിരിക്കുകയാണ്. സ്വകാര്യ ബസ്സുടമകള്&#x200d; നിരക്ക് വര്&#x200d;ധന ആവശ്യപ്പെട്ടുകഴിഞ്ഞു. കടത്ത്കൂലി കൂടുന്നതോടെ എല്ലാ ഉത്പന്നങ്ങളുടെയും വിലയില്&#x200d; അത് പ്രതിഫലിക്കുമെന്നുറപ്പാണ്. അതോടെ അവശ്യസാധാനങ്ങളുടെ വില വര്&#x200d;ധിക്കാനിട വരും. ജീവിതഭാരം വര്&#x200d;ധിക്കാനും ചെലവ് കുതിച്ചുയരാനും ഇത് വഴിയൊരുക്കും. ഇപ്പോള്&#x200d;തന്നെ വില വര്&#x200d;ധനവില്&#x200d; ജനം നടുവൊടിഞ്ഞിരിക്കുകയാണ്.</p>
<p>തിരഞ്ഞെടുപ്പുകളൊന്നുമില്ലാത്ത വര്&#x200d;ഷം നോക്കിയാണ് സാധ്യമായ എല്ലാ മേഖലയിലും കൈവെച്ചതിന്പുറമെ വന്&#x200d; വിലക്കയറ്റത്തിന് വഴിവെച്ച് പെട്രോള്&#x200d;, ഡീസല്&#x200d; വിലയും കൂട്ടിയത്. സമീപകാല ചരിത്രത്തിലൊന്നും ഇത്ര വലിയ ജീവിതഭാരം ഒരു സര്&#x200d;ക്കാറും ഒറ്റയടിക്ക് അടിച്ചേല്&#x200d;പിച്ചിട്ടില്ല. വെള്ളക്കരം, വൈദ്യുതിചാര്&#x200d;ജ്, ബസ്ചാര്&#x200d;ജ് ഒക്കെ വര്&#x200d;ധിപ്പിച്ചതിന് പിറകെയാണ് ഈ കടുംനടപടി. ഏകദേശം 4000 കോടി രൂപ വരുന്ന അധിക ബാധ്യതയാണ് ജനത്തിന് മുകളില്&#x200d; വീഴുന്നത്. കെട്ടിട നികുതി വര്&#x200d;ധന അടക്കം പ്രാബല്യത്തില്&#x200d; വരുമ്പോള്&#x200d; കുറേക്കൂടി ആഘാതമുണ്ടാകും.</p>
<p>കേന്ദ്ര സര്&#x200d;ക്കാര്&#x200d; അടിക്കടി ഇന്ധന വില ഉയര്&#x200d;ത്തുന്നതിനെതിരെ കടുത്ത പ്രതിഷേധം ഉയര്&#x200d;ന്നിരുന്നു. സംസ്ഥാന നികുതിയില്&#x200d; ഇളവ് ആവശ്യം ഉയര്&#x200d;ന്നപ്പോള്&#x200d; സംസ്ഥാനം അതിനു തയാറായതുമില്ല. നിലവില്&#x200d; റോഡ് സെസ് അടക്കം വാങ്ങുന്നതിന്പുറമെയാണ് ഓരോ ലിറ്റര്&#x200d; പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വര്&#x200d;ധിപ്പിച്ചത്. 750 കോടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെങ്കിലും അതില്&#x200d; കൂടുതല്&#x200d; ലഭിക്കും. ക്ഷേമ പെന്&#x200d;ഷന്&#x200d; വിതരണത്തിനാണ് ഇന്ധന സെസും മദ്യസെസും ഏര്&#x200d;പ്പെടുത്തിയതെന്ന് പറയുന്നുണ്ടെങ്കിലും രണ്ടു വര്&#x200d;ഷമായി പെന്&#x200d;ഷന്&#x200d; കൂട്ടിയിട്ടില്ല. പെന്&#x200d;ഷന്&#x200d; കമ്പനി വഴി കടമെടുപ്പിന് കേന്ദ്രം നിയന്ത്രണം കൊണ്ടുവന്നപ്പോഴാണ് പെന്&#x200d;ഷന്&#x200d; ബാധ്യത മറ്റ് രീതിയില്&#x200d; ഇടതുസര്&#x200d;ക്കാര്&#x200d; ജനങ്ങളുടെ മുകളിലിട്ടത്. രണ്ടറ്റം കൂട്ടിമുട്ടിക്കാന്&#x200d; പ്രയാസപ്പെടുന്ന ജനങ്ങളുടെ മുകളിലേക്കാണ് ഈ കടുംനടപടിളെല്ലാം വീണത്.</p>
<p>ഭൂമി ഇടപാടുകളും ഏറെ ചെലവേറിയതാകയാല്&#x200d; ഭൂമികച്ചവടങ്ങളും നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങളും മന്ദഗതിയിലാകും. ഇതോടെ തൊഴില്&#x200d; സാധ്യതയും ഇല്ലാതാകും. ഇപ്പോള്&#x200d;തന്നെ മിക്കവര്&#x200d;ക്കും ആഴ്ചയില്&#x200d; മൂന്നും നാലും ദിവസം മാത്രമേ കൂലി പണി ലഭിക്കുന്നുള്ളു. നിര്&#x200d;മാണ സാധനങ്ങളുടെ വില വര്&#x200d;ധിക്കുന്നതോടെ സാധാരണക്കാരുടെ വീട് പണിയടക്കം എല്ലാം നിലയ്ക്കും. അതോടെ പണി പിന്നെയും കുറയും. ഒരുനിലക്കും ജീവിക്കാന്&#x200d; അനുവദിക്കില്ലെന്ന നിലപാടിലാണ് സര്&#x200d;ക്കാര്&#x200d;. പരിമിതമായ തോതില്&#x200d; മാത്രമേ നികുതി വര്&#x200d;ധിപ്പിച്ചിട്ടുള്ളൂ എന്നു പറഞ്ഞ് ഇന്നലെ നിയമസഭയില്&#x200d; ന്യായീകരിക്കാന്&#x200d; ശ്രമിക്കുകയാണ് ധനമന്ത്രി കെ.എന്&#x200d; ബാലഗോപാല്&#x200d; ചെയ്തത്.</p>
<p>സര്&#x200d;ക്കാറിന്റെ ഇന്ധന സെസിനെതിരെ ശക്തമായ പ്രതിഷേധം ഉയര്&#x200d;ന്നുവരേണ്ടതുണ്ട്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള പ്രതിപക്ഷം അതാണ് ചെയ്തുവരുന്നതും. ബജറ്റില്&#x200d; ഇന്ധന നികുതി കൂട്ടിയതിനെതിരെ പ്രതിപക്ഷം സഭാകവാടത്തില്&#x200d; സത്യഗ്രഹം തുടങ്ങിയിരിക്കുകയാണ്. യുവ എം.എല്&#x200d;.എമാരായ നജീബ് കാന്തപുരം, ഷാഫി പറമ്പില്&#x200d;, സി.ആര്&#x200d; മഹേഷ്, മാത്യു കുഴല്&#x200d;നാടന്&#x200d; എന്നിവരാണ് സത്യഗ്രഹം ആരംഭിച്ചത്. നികുതി വര്&#x200d;ധനവിനെതിരെ പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സത്യഗ്രഹം.</p>
<p>ഇന്നലെ പ്ലക്കാര്&#x200d;ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയില്&#x200d; എത്തിയത്. നിയമസഭക്ക് പുറത്തും പ്രതിഷേധം കടുപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് സെക്രട്ടേറിയറ്റിലേക്കും എല്ലാ കലക്ടറേറ്റുകളിലേക്കും കോണ്&#x200d;ഗ്രസ് മാര്&#x200d;ച്ച് സംഘടിപ്പിക്കും. 13 ന് യു.ഡി.എഫ് ജില്ലാ കേന്ദ്രങ്ങളില്&#x200d; രാപ്പകല്&#x200d; സമരം നടത്താനും തീരുമാനമുണ്ട്. ഈ സമരത്തില്&#x200d; യു.ഡി.എഫിനൊപ്പം ജനങ്ങളുമുണ്ടാകും. ജനവിരുദ്ധ സര്&#x200d;ക്കാറിനെതിരെയുള്ള ശക്തമായ പ്രതിഷേധമായി അലയടിക്കണം. കൂട്ടിയ ഇന്ധന നികുതി കുറയ്ക്കുന്നതുവരെ സമരം തുടരേണ്ടതുണ്ട്. ജനകീയ സമരത്തിനുമുന്നില്&#x200d; പത്തി മടക്കുകയല്ലാതെ സര്&#x200d;ക്കാറിന് മറ്റു വഴിയൊന്നുമില്ല. അത് എത്രയും പെട്ടെന്നാകുന്നുവോ അത്രയും നന്ന്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fuel-tax-should-be-reduced-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
