chandryan 3 – Chandrika Daily https://www.chandrikadaily.com Sat, 05 Aug 2023 15:48:04 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg chandryan 3 – Chandrika Daily https://www.chandrikadaily.com 32 32 ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ https://www.chandrikadaily.com/chandrayaan-3-in-lunar-orbit.html https://www.chandrikadaily.com/chandrayaan-3-in-lunar-orbit.html#respond Sat, 05 Aug 2023 15:48:04 +0000 https://www.chandrikadaily.com/?p=268369 ചന്ദ്രയാന്‍ മൂന്ന് പേടകം ശനിയാഴ്ച രാത്രി 7 മണിയോടെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. പേടകം ചന്ദ്രനെ വലം വച്ച് തുടങ്ങിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.

ജൂലൈ 14 ആയിരുന്നു ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം. ആഗസ്റ്റ് ഒന്നിനാണ് ഭൂമിയുടെ ബ്രഹ്മണ പദം വിട്ട് പേടകം ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള ട്രാന്‍സ് ലൂണാര്‍ പദത്തിലേക്ക് പ്രവേശിച്ചത്.

 

 

 

]]>
https://www.chandrikadaily.com/chandrayaan-3-in-lunar-orbit.html/feed 0
ചന്ദ്രയാന്‍ 3 ദൗത്യം; നേട്ടങ്ങള്‍ നിരവധി https://www.chandrikadaily.com/chandrayaan-3-mission-the-benefits-are-many.html https://www.chandrikadaily.com/chandrayaan-3-mission-the-benefits-are-many.html#respond Sat, 15 Jul 2023 06:39:31 +0000 https://www.chandrikadaily.com/?p=264688 ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 3 ദൗത്യം കൊണ്ട് ഇന്ത്യക്കും രാജ്യത്തിനും വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഭാവിയിലെ ആര്‍ട്ടിമിസ് ദൗത്യങ്ങള്‍ക്ക് ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായി ലഭിക്കുന്ന അറിവുകള്‍ ഗുണം ചെയ്യുമെന്ന് അമേരിക്ക തന്നെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ആര്‍ട്ടിമിസ് കരാര്‍ ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുള്ളതിനാല്‍ ചന്ദ്രയാന്‍ 3 ദൗത്യം ഇന്ത്യയെ പോലെ തന്നെ അമേരിക്കയ്ക്കും ഗുണമാണെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവന പറയുന്നത്. സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങുക, ബഹിരാകാശ പേടകം വിജയകരമായി ചന്ദ്രന്റെ ഉപരിതലത്തില്‍ പ്രവര്‍ത്തിപ്പിക്കുക, നിര്‍ണായക ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുക എന്നിവയാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

ദീര്‍ഘകാലത്തേക്ക് മനുഷ്യ സാന്നിധ്യം ചന്ദ്രനില്‍ ഉറപ്പിക്കുക അടക്കമുള്ള വിശാലമായ ലക്ഷ്യങ്ങള്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ആര്‍ട്ടിമിസ് പരിപാടിക്കുണ്ട്. ചന്ദ്രനിലെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് ചന്ദ്രയാന്‍ മൂന്നു വഴി ലഭിക്കുന്ന വിവരങ്ങളും ഉപകാരപ്പെടുമെന്നാണ് നാസയുടെ കണക്കുകൂട്ടല്‍. സമാധാനപരമായ ബഹിരാകാശ പര്യവേക്ഷണം ലക്ഷ്യം വെക്കുന്ന ആര്‍ട്ടിമിസ് ഉടമ്പടിയില്‍ അടുത്തിടെയാണ് ഇന്ത്യ ഒപ്പുവെച്ചത്. ചന്ദ്രനു പുറമേ ചൊവ്വയിലേക്കും അതിനും അപ്പുറത്തേക്കുമുള്ള ദൗത്യങ്ങള്‍ക്കായി സഹകരിക്കുകയാണ് ആര്‍ട്ടിമിസ് ഉടമ്പടി കൊണ്ടു ലക്ഷ്യം വെക്കുന്നത്. ഇതുവരെ ഇന്ത്യ അടക്കം 27 രാഷ്ട്രങ്ങള്‍ ഈ ഉടമ്പടിയുടെ ഭാഗമായിട്ടുണ്ട്. 2024ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഐ.എസ്.ആര്‍.ഒയുടെ ബഹിരാകാശ സഞ്ചാരികള്‍ക്ക് വേണ്ട പരിശീലനം നാസ നല്‍കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.

മൊഡ്യൂള്‍, ലാന്‍ഡര്‍, റോവര്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ചന്ദ്രയാന്‍ 3ന് പ്രധാനമായുള്ളത്. ചന്ദ്രനില്‍ നിന്നും ഏതാണ്ട് 60 മൈല്‍ അകലത്തിലാണ് മൊഡ്യൂള്‍ കറങ്ങുക. പിന്നീട് ലാന്‍ഡറും റോവറും മൊഡ്യൂളില്‍ നിന്നും വേര്‍പെട്ട് ചന്ദ്രനില്‍ ഇറങ്ങും. പിന്നീടുള്ള 14 ഭൂമിയിലെ ദിവസങ്ങളില്‍ വിവിധ പരീക്ഷണങ്ങളും വിവരശേഖരണവുമായി റോവര്‍ ചന്ദ്രനില്‍ കറങ്ങി നടക്കും. ചന്ദ്രയാന്‍ മൂന്ന് ദൗത്യം ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐ.എസ്.ആര്‍.ഒയുടെ നിരവധി സാങ്കേതിക വിദ്യകളുടെ മാറ്റുരക്കല്‍ കൂടിയാണ്. ചന്ദ്രന്റ പ്രതലത്തിലെ മുന്നിലുള്ള തടസങ്ങളെ മറികടക്കാനും മാറി പോവാനും ശേഷിയുള്ളതാണ് ചന്ദ്രനില്‍ ഇറങ്ങുന്ന പേടകം. മുന്നിലെ തടസം മനസിലാക്കി സുരക്ഷിതമായ ചന്ദ്രനില്‍ ഇറങ്ങാനുള്ള സാങ്കേതിക വിദ്യയും പരീക്ഷിക്കപ്പെടും. ചന്ദ്രയാന്‍ 2 പരാജയപ്പെട്ടെങ്കിലും ഇതിലൂടെ ലഭിച്ച വിലപ്പെട്ട വിവരങ്ങള്‍ മൂന്നാം ചന്ദ്രയാന്‍ ദൗത്യത്തിന് വഴികാട്ടിയാവുമെന്നാണ് പ്രതീക്ഷ. ചന്ദ്രന്റെ ഉപരിതലത്തിലെ ഊഷ്മാവ് സംബന്ധിച്ച വിലപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയും ചന്ദ്രനിലെ കമ്പനങ്ങള്‍ രേഖപ്പെടുത്തുന്നതുമെല്ലാം പുതിയ അറിവുകള്‍ സമ്മാനിക്കും.

]]>
https://www.chandrikadaily.com/chandrayaan-3-mission-the-benefits-are-many.html/feed 0
ചന്ദ്രയാന്‍-3 യാത്ര തുടരുന്നു; നിര്‍ണായകം ഈ കടമ്പകള്‍ https://www.chandrikadaily.com/chandrayaan-3-continues-its-journey-these-barriers-are-crucial.html https://www.chandrikadaily.com/chandrayaan-3-continues-its-journey-these-barriers-are-crucial.html#respond Sat, 15 Jul 2023 03:32:27 +0000 https://www.chandrikadaily.com/?p=264665 ന്യൂഡല്‍ഹി: വിജയകരമായി വിക്ഷേപിച്ച ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-3 ചരിത്രത്തിലേക്കാണ് കുതിച്ചുയര്‍ന്നത്. നിര്‍ണായകമായ ഒട്ടേറെ ഘട്ടങ്ങള്‍ താണ്ടിയ ശേഷം മാത്രമേ ചന്ദ്രയാന്‍-3ന് ചന്ദ്രനില്‍ സേഫ് ലാന്റിങ് സാധ്യമാകുകയുള്ളൂ. വിക്ഷേപണം വിജയകരമാണെങ്കിലും 3,84,000 കിലോമീറ്റര്‍ അകലെ ചന്ദ്രനിലെത്തണമെങ്കില്‍ ഒന്നര മാസം യാത്ര ചെയ്ത് നിര്‍ണായക ഘട്ടങ്ങള്‍ പിന്നിടണം. പ്രധാനമായും മൂന്നു ഘട്ടങ്ങളാണ് ചന്ദ്രയാന്‍ ദൗത്യത്തിനുള്ളത്.

1. വിക്ഷേപണം മുതല്‍ ഭൂമിക്ക് ചുറ്റുമുള്ള പേടകത്തിന്റെ സഞ്ചാരം വരെ. എര്‍ത്ത് സെന്‍ട്രിക് ഫേസ് എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്.
2. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്ര. അതായത് ലൂണാര്‍ ട്രാന്‍സ്ഫര്‍ ഫേസ്.
3. ചന്ദ്രന് ചുറ്റം കറങ്ങിയ ശേഷം സേഫ്റ്റ് ലാന്‍ഡിങ്. മൂണ്‍ സെന്‍ട്രിക് ഫേസ് എന്നാണ് ഇത് അറിയപ്പെടുന്നത്.
എല്‍.വി.എം 3 വിക്ഷേപണവാഹനത്തില്‍ കുതിച്ചുയര്‍ന്ന ചന്ദ്രയാന്‍ പേടകത്തിന്റെ ഇന്റഗ്രേറ്റഡ് മൊഡ്യൂളിനെ ഭൂമിക്കു ചുറ്റുമുള്ള പാര്‍ക്കിങ് ഓര്‍ബിറ്റിലാണ് സ്ഥാപിച്ചത്. ഭൂമിയുടെ ഏറ്റവും അടുത്തു വരുന്ന അകലം (ലൂണാര്‍ പെരിജി) 170 കിലോമീറ്ററും ഭൂമിയോട് ഏറ്റവും ദൂരെയുള്ള അകലം (ലൂണാര്‍ അപ്പോജി) 36500 കിലോമീറ്ററിലുമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് നിലവില്‍ ഭ്രമണം ചെയ്യുന്നത്. ലാര്‍ഡര്‍, റോവര്‍ പ്രൊപ്പല്‍ഷന്‍ മെഡ്യൂള്‍ എന്നിവ ചേര്‍ന്നതാണ് ഇന്‍ഗ്രേറ്റഡ് മൊഡ്യൂള്‍. ഇവിടെ നിന്ന് ഘട്ടം ഘട്ടമായി ഭ്രമണപഥം ഉയര്‍ത്തിയാണ് ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ നിന്ന് പേടകം പുറത്തുകടക്കുക. ഇങ്ങനെ അഞ്ചോ ആറോ തവണ പരിക്രമണപാത ഉയര്‍ത്തിയ ശേഷമാണ് ചന്ദ്രയാന്‍ ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് പ്രയാണം ചെയ്യുക. ഈ ഘട്ടങ്ങള്‍ പിന്നിടുമ്പോഴേക്കും ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ പരിക്രമണ പാതയിലേക്ക് പ്രവേശിക്കും. ഈ ഘട്ടവും ചന്ദ്രയാനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

ചാന്ദ്ര പ്രദേശത്തെത്തിയാല്‍ ഭൂമിക്കു സമാനമായി ചന്ദ്രനു ചുറ്റുമുള്ള ദീര്‍ഘവൃത്താകൃതിയിലെ ഭ്രമണപഥത്തില്‍ പേടകം ഭ്രമണമാരംഭിക്കും. ഇതിനു ശേഷം ഘട്ടം ഘട്ടമായി പരിക്രമണപാത താഴ്ത്തി പേടകം 100 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ചാന്ദ്ര ഭ്രമണപഥത്തിലെത്തും. ഇതിന് എട്ടു ഘട്ടങ്ങളാണ് ഉള്ളത്. ഇവിടെ വെച്ച് ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും വേര്‍പിരിയും. ഇതോടെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്റെ ജോലി അവസാനിക്കും. റോക്കറ്റ് പേടകത്തില്‍ നിന്ന് വിച്ഛേദിക്കപ്പെടുന്നതു മുതല്‍ ചാന്ദ്ര ഭ്രമണപഥത്തില്‍ എത്തിക്കുന്നത് വരെയാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്റെ പ്രവര്‍ത്തനം. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പ്പെട്ടതിനു ശേഷമാണ് സോഫ്റ്റ് ലാന്റിങ് പ്രക്രിയ. ഈ ഘട്ടത്തില്‍ ലാന്‍ഡര്‍ ഏത് നിമിഷവും ലാന്‍ഡിങിന് തയാറായിരിക്കും. സൗരോര്‍ജ്ജത്തിലാണ് ലാന്‍ഡര്‍ പ്രധാനമായും പ്രവര്‍ത്തിക്കുക. അതിനാല്‍ ചന്ദ്രനിലെ സൂര്യോദയം നിശ്ചയിച്ചാണ് ലാന്‍ഡിങ് നടത്തുക. പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ വേര്‍പ്പെട്ടു കഴിഞ്ഞതിനു ശേഷമുള്ള സുപ്രധാന സംഭവമെന്നത് അതിലെ ഷേപ് പേലോഡ് ഭൂമിയെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കും. ജീവജാലങ്ങളുള്ള ഒരു ഗ്രഹത്തിന്റെ സ്‌പെക്ട്രം എങ്ങനെയിരിക്കുമെന്ന് പരിശോധിച്ച ശേഷമാണ് സമാന സ്‌പെക്ട്രമുള്ള ഗോളങ്ങളില്‍ ജീവ സാന്നിധ്യമുണ്ടോയെന്ന് പഠനം നടത്തുക. ചന്ദ്രോപരിതലത്തില്‍ നിന്ന് പരമാവധി 100 കിലോമീറ്ററും കുറഞ്ഞത് 30 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറിയതിനു ശേഷമായിരിക്കും സോഫ്റ്റ് ലാന്റിങ് പ്രക്രിയ. ത്രസ്റ്ററുകള്‍ എതിര്‍ദിശയില്‍ പ്രവര്‍ത്തിപ്പിച്ച് വേഗത കുറച്ചാണ് സോഫ്റ്റ് ലാന്റിങ് നടത്തുക. ലാന്റിങ്ങിനു ശേഷം റോവര്‍ ലാന്ററില്‍ നിന്നിറങ്ങി പരീക്ഷണങ്ങള്‍ ആരംഭിക്കും. ലാന്‍ഡറില്‍ നാലും റോവറില്‍ രണ്ടും പേലോഡുകള്‍ പരീക്ഷണങ്ങള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഏറ്റവും ആശങ്ക നിറഞ്ഞ ഘട്ടമെന്നത് സോഫ്റ്റ് ലാന്റിങ് സമയമാണ്. സോഫ്റ്റ് ലാന്റിങ് സമയത്താണ് കഴിഞ്ഞ ചന്ദ്രയാന്‍-2 ദൗത്യം പരാജയപ്പെട്ടത്. 2019-ലെ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ പരാജയത്തില്‍ നിന്ന് പൂര്‍ണമായും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ദൗത്യം ഐ.എസ്.ആര്‍.ഒ ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ തവണ സോഫ്റ്റ് ലാന്റു ചെയ്യാനുള്ള ശ്രമത്തിനിടെ അവസാന നിമിഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. ഈ പിഴവ് പരിഹരിക്കുന്നതിന് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും കൂടുതല്‍ ഇന്ധനവും ചന്ദ്രയാന്‍-3ല്‍ ഒരുക്കിയിട്ടുണ്ട്.

ചങ്കിടിപ്പിന്റെ 40 ദിനങ്ങള്‍

ഇന്ത്യയുടെ അഭിമാനമായി ചരിത്രത്തിലേക്ക് കുതിച്ചുയര്‍ന്ന ചന്ദ്രദൗത്യം ഭൗമോപഗ്രഹത്തിലെത്തണമെങ്കില്‍ 40 ദിനങ്ങളുടെ കാത്തിരിപ്പ് ആവശ്യമാണ്. ഭൂമിയുടെ പ്രകൃതിദത്ത ഉപഗ്രഹത്തിലേക്ക് നേരിട്ട് പറക്കാമെന്നിരിക്കെ ഇത്രയും സമയമെടുത്ത് ചുറ്റിക്കറങ്ങി യാത്ര ചെയ്യുന്നതിന്റെ കാരണം ഏറെ പ്രധാനമാണ്. അതിവേഗം ചന്ദ്രനിലെത്തണമെങ്കില്‍ ക്രാഷ് ലാന്റിങ് സാധ്യമാകണം. അതിനാവശ്യമായ വേഗത്തില്‍ സഞ്ചരിക്കുന്ന കുരുത്തുറ്റ വിക്ഷേപണ വാഹനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ പേടകത്തെ നേരിട്ട് ചന്ദ്രനിലേക്ക് അയക്കാന്‍ ആവശ്യമായ കരുത്തുറ്റ റോക്കറ്റ് നിലവില്‍ ഇന്ത്യക്കില്ല. ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം പ്രയോജനപ്പെടുത്തി കുറഞ്ഞഇന്ധനവും കുറഞ്ഞ ചെലവും ആവശ്യമുള്ള രീതിയാണ് ഐ.എസ്.ആര്‍.ഒ ചാന്ദ്രയാന്‍ ദൗത്യത്തിന് ഉപയോഗിച്ചിരിക്കുന്നത്. ചാന്ദ്രയാന്‍-2, മംഗള്‍യാന്‍ ദൗത്യങ്ങളിലെല്ലാം ഇതേ രീതി തന്നെയാണ് ഉപയോഗിച്ചിരുന്നത്. നിലവില്‍ ഭൂമിയില്‍ നിന്ന് നേരിട്ട് ചന്ദ്രനിലേക്കുള്ള അതിവേഗ നടത്തിയത അമേരിക്കയാണ്. നാസയുടെ അപ്പോളോ എട്ടു ദൗത്യമാണ് ഏറ്റവും വേഗമേറിയ ദൗത്യം. 69 മണിക്കൂര്‍ എട്ടു മിനിറ്റിലാണ് അപ്പോളോ എട്ട് ഭൂമിയില്‍ നിന്ന് ചന്ദ്രോപരിതലത്തിലെത്തിയത്. ക്രാഷ് ലാന്റു ചെയ്ത സോവിയറ്റ് യൂണിയന്റെ ലൂണ രണ്ട് 34 മണിക്കൂര്‍ കൊണ്ടാണ് ചന്ദ്രനിലെത്തിയത്.

ചന്ദ്രനിലെ ഒരു രാത്രിക്ക്
ഭൂമിയിലെ 14 ദിവസത്തെ ദൈര്‍ഘ്യം

ചന്ദ്രനിലെ ഒരു രാത്രിക്ക് ഭൂമിയിലെ 14 ദിവസത്തെ ദൈര്‍ഘ്യമാണുള്ളത്. അതിനാല്‍ അതിശൈത്യവും ഇരുട്ടും ഇത്രയും നാള്‍ അതിജീവിച്ചിക്കേണ്ടതുണ്ട് റോവറിന്. അടുത്ത ചാന്ദ്ര പകലില്‍ സൗരോര്‍ജ്ജം ലഭിക്കുന്നതു വരെ കാത്തിരുന്ന് പ്രവര്‍ത്തനക്ഷമമാകാന്‍ സാധിച്ചാല്‍ ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡറിനും റോവറിനും ദീര്‍ഘനാള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. മംഗള്‍യാന്‍ നേരത്തെ ചാന്ദ്ര രാത്രികളിലെ ദൈര്‍ഘ്യം അതിജീവിച്ചതാണ് ഐ.എസ്.ആര്‍.ഒക്കു പ്രതീക്ഷ നല്‍കുന്നത്.

]]>
https://www.chandrikadaily.com/chandrayaan-3-continues-its-journey-these-barriers-are-crucial.html/feed 0
ചാന്ദ്രയാന്‍ മൂന്ന്; 26 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ തുടങ്ങി, വിക്ഷേപണം നാളെ ഉച്ചക്ക് 2.35ന് https://www.chandrikadaily.com/chandrayaan-three-the-26-hour-long-countdown-has-begun-and-the-launch-is-tomorrow-at-2-35-pm.html https://www.chandrikadaily.com/chandrayaan-three-the-26-hour-long-countdown-has-begun-and-the-launch-is-tomorrow-at-2-35-pm.html#respond Thu, 13 Jul 2023 08:45:36 +0000 https://www.chandrikadaily.com/?p=264444 ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിനുള്ള ഐ.എസ്.ആര്‍.ഒ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. നാളെ ഉച്ചക്ക് 2.35നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ചാന്ദ്രയാന്‍ രണ്ട് ദൗത്യത്തിന് കുതിപ്പ് തുടങ്ങുക.

കൗണ്ട് ഡൗണ്‍ ആരംഭിച്ചതോടെ ശാസ്ത്രകുതുകികള്‍ ഉദ്വേഗത്തിന്റെ മുള്‍മുനയിലാണ്. അടുത്ത മാസം അവസാനത്തോടെയാകും പേടകം ചാന്ദ്രോപരിതലത്തിലെത്തുക. രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന് ഉപയോഗിച്ച അതേ മാതൃകയിലുള്ള ലാന്‍ഡറും റോവറുമാണ് മൂന്നാം ദൗത്യത്തിലും ഉപയോഗിക്കുക.

വിക്രം, പ്രഗ്യാന്‍ എന്നീ പേരുകളില്‍ തന്നെയാണ് ഇവ മൂന്നാം ദൗത്യത്തിലും അറിയപ്പെടുകയെന്ന് ഐ.എസ്.ആര്‍. ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു. ചാന്ദ്രോപരിതലത്തിലെ ജീവസാന്നിധ്യത്തിന്റെ സാധ്യതകള്‍ തേടിയുള്ള ഇന്ത്യയുടെ മൂന്നാം ദൗത്യത്തില്‍ കഴിഞ്ഞ ദൗത്യങ്ങളില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും പഠന വിധേയമാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പറഞ്ഞു. ചാന്ദ്രോപരിതലത്തിലെ ധാതു പഠനം ഇതില്‍ പ്രധാനമാണ്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 10 സെന്റീമീറ്റര്‍ വരെ താഴ്ചയിലുള്ള ധാതുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്ന സെന്‍സറുകള്‍ പേടകത്തിലുണ്ട്.

ഉപരിതലത്തിലെ പാറക്കല്ലുകളെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ ശേഖരിക്കും. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ചന്ദ്രനില്‍ ജീവസാന്നിധ്യമില്ലെന്നും അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് മാത്രം പഠിക്കാനുള്ള ഏതെങ്കിലും പ്രത്യേക ഉപകരണങ്ങള്‍ ചാന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനു പകരം ചന്ദ്രോപരിതലത്തിലെ തെര്‍മോ ഫിസിക്കല്‍ കണ്ടീഷന്‍, ഇലക്ട്രിക് കണങ്ങള്‍, പ്രകമ്പനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പഠന വിധേയമാക്കുക. ഭൂമിക്കു സമാനമായ മറ്റു ഗ്രഹങ്ങളെക്കുറിച്ച് ഭാവിയില്‍ നടക്കാനിരിക്കുന്ന പഠനങ്ങളില്‍ ഇത് നിര്‍ണായകമാണെന്നും ഐ.എസ്.ആര്‍. ഒ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 23നോ 24നോ ആയിരിക്കും പേടകം ചാന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിക്കുക.

]]>
https://www.chandrikadaily.com/chandrayaan-three-the-26-hour-long-countdown-has-begun-and-the-launch-is-tomorrow-at-2-35-pm.html/feed 0