<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Changing &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/changing/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 17 Dec 2025 07:10:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Changing &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പേര് മാറ്റിയാല്‍ ചരിത്രം മായില്ല</title>
		<link>https://www.chandrikadaily.com/changing-the-name-does-not-erase-history.html</link>
					<comments>https://www.chandrikadaily.com/changing-the-name-does-not-erase-history.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 17 Dec 2025 07:10:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[APAbdullahArifHashimiKalathur]]></category>
		<category><![CDATA[Changing]]></category>
		<category><![CDATA[History]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369175</guid>

					<description><![CDATA[പേരുകള്‍ മാറ്റിയാല്‍ ചരിത്രം മാറ്റിക്കളയാമെന്ന തെറ്റായ ധാരണയാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.]]></description>
										<content:encoded><![CDATA[<p><strong>എ.പി. അബ്ദുള്ള ആരിഫ്</strong><br />
<strong>ഹാശിമി കളത്തൂര്&#x200d;</strong></p>
<p>രാജ്യത്തിന്റെ ചരിത്രം പേരുകളിലോ ഫലകങ്ങളിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല. നൂറ്റാണ്ടുകളുടെ പോരാട്ടങ്ങളും ത്യാഗങ്ങളും ജനകീയ സമരങ്ങളും ചേര്&#x200d;ന്നാണ് ഒരു രാഷ്ട്രത്തിന്റെ ആത്മാവ് രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ, ഇന്ന് രാജ്യത്ത് നടക്കുന്ന പേരുമാറ്റ ശ്രമങ്ങളും ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കങ്ങളും ഗൗരവമായ ചര്&#x200d;ച്ച ചെയ്യേണ്ട വിഷയങ്ങളാണ്.</p>
<p>പേരുകള്&#x200d; മാറ്റിയാല്&#x200d; ചരിത്രം മാറ്റിക്കളയാമെന്ന തെറ്റായ ധാരണയാണ് ഇത്തരം ശ്രമങ്ങള്&#x200d;ക്ക് പിന്നില്&#x200d; പ്രവര്&#x200d;ത്തിക്കുന്നത്.<br />
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാജ്യത്തെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്&#x200d; നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കാനുള്ള കേന്ദ്രസര്&#x200d;ക്കാറിന്റെ നീക്കം.  ഗ്രാമീണ ഇന്ത്യയുടെ ജീവനാടിയായ ഒരു പദ്ധതിയില്&#x200d; നിന്ന് സ്വാതന്ത്ര്യസമരത്തിന്റെ മുഖചിഹ്നമായ ഗാന്ധിജിയുടെ പേര് നീക്കം ചെയ്യാനുള്ള ശ്രമം, കേവലം ഭരണപരമായ തീരുമാനമായി മാത്രം കാണാന്&#x200d; കഴിയില്ല. അത് ഭരണഘടനാ മൂല്യങ്ങളെ തന്നെ വെല്ലുവിളിക്കുന്ന ഒരു സമീപനമാണ്. ഗാന്ധിജിയുടെ പേര് ഒഴിവാക്കുന്നതിലൂടെ ഗാന്ധിജിയെ ചരിത്രത്തില്&#x200d; നിന്ന് ഒഴിവാക്കാന്&#x200d; കഴിയുമോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.</p>
<p>ചരിത്രത്തെ വളച്ചൊടിക്കാനും സമരസ്മരണകളെ മായ്ക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ള പേരുമാറ്റങ്ങള്&#x200d; തകൃതിയായി നടപ്പിലാക്കപ്പെടുന്നത്. എന്നാല്&#x200d; രാജ്യത്തിന് വേണ്ടി ജീവന്&#x200d; പോലും പണയപ്പെടുത്തി പോരാടിയവര്&#x200d;, പേപ്പറിലോ സര്&#x200d;ട്ടിഫിക്കറ്റിലോ സ്വന്തം പേര് വരണമെന്നോ ഫോട്ടോ പതിക്കണമെന്നോ ആഗ്രഹിച്ചവരായിരുന്നില്ല. അവരുടെ പോരാട്ടം അധികാരത്തിനായിരുന്നില്ല, മറിച്ച് ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനുമായിരുന്നു.</p>
<p>വാക്‌സിനേഷന്&#x200d; സര്&#x200d;ട്ടിഫിക്കറ്റില്&#x200d; പോലും സ്വന്തം മുഖം അച്ചടിച്ച് അഭിമാനം കൊള്ളുന്ന ഭരണാധികാരന്മാരുടെ കാലത്ത്, ത്യാഗത്തിന്റെ അര്&#x200d;ത്ഥം മനസ്സിലാക്കാന്&#x200d; കഴിയാത്തത് തന്നെയാണ് ഏറ്റവും വലിയ ദുരന്തം.ഇന്ന് രാജ്യത്ത് സ്വകാര്യവത്കരണ ശ്രമങ്ങള്&#x200d; അതിവേഗം മുന്നേറുകയാണ്. പൊതുസമ്പത്തുകള്&#x200d; ഒന്നൊന്നായി സ്വകാര്യകൈകളിലേക്ക് കൈമാറപ്പെടുമ്പോള്&#x200d;, അതിന്റെ ആഘാതം സാധാരണ ജനജീവിതത്തിലാണ് പതിക്കുന്നത്. തൊഴിലില്ലായ്മ വര്&#x200d;ധിക്കുന്നു, പട്ടിണിമരണങ്ങളുടെ വാര്&#x200d;ത്തകള്&#x200d; ഇടയ്ക്കിടയ്ക്ക് പുറത്തുവരുന്നു, വിദ്യാഭ്യാസ മേഖലയിലെ അസമത്വങ്ങള്&#x200d; കൂടുതല്&#x200d; രൂക്ഷമാകുന്നു. ഇത്തരം യാഥാര്&#x200d;ത്ഥ്യങ്ങള്&#x200d; മറച്ചുവെക്കാന്&#x200d; ചരിത്രപാഠങ്ങള്&#x200d; മാറ്റിയെഴുതുകയും സമരസേനാനികളെ അപകീര്&#x200d;ത്തിപ്പെടുത്തുകയും ചെയ്യുന്നത്, രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളില്&#x200d; നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമായി മാത്രം കാണാനാകും.</p>
<p>രാജ്യത്തിനു വേണ്ടി പൊരുതിയവരെ നിരന്തരം അവഹേളിക്കുന്നതും ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതും അപകടകരമായ പ്രവണതയാണ്. ഭരണഘടനയെ മാനിക്കുകയും അതിന്റെ മൂല്യങ്ങള്&#x200d; സംരക്ഷിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ പ്രധാന ഉത്തരവാദിത്വമാണ്. അതിന് വിരുദ്ധമായി പ്രവര്&#x200d;ത്തിക്കുന്നവര്&#x200d;ക്കെതിരെ നീതിയുക്തമായ നടപടികള്&#x200d; സ്വീകരിക്കപ്പെടേണ്ടതുണ്ട്.</p>
<p>ചരിത്രത്തെ വളച്ചൊടിച്ച് പുതിയ കഥകള്&#x200d; സൃഷ്ടിക്കാനുള്ള ശ്രമങ്ങള്&#x200d;, രാജ്യത്തിന്റെ ഐക്യത്തെയും ബഹുസ്വരതയെയും തകര്&#x200d;ക്കുന്നതിലേക്ക് മാത്രമാണ് നയിക്കുക. നമ്മള്&#x200d; ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മതസൗഹാര്&#x200d;ദ്ദവും, പൂര്&#x200d;വികരുടെ പതറാത്ത പോരാട്ടവീര്യത്തിന്റെ ഫലമാണ്. വ്യത്യസ്ത ഭാഷകളും മതങ്ങളും സംസ്‌കാരങ്ങളും ചേര്&#x200d;ന്നുനില്&#x200d;ക്കുന്ന ഇന്ത്യ എന്ന ആശയം, അനേകം രക്തസാക്ഷിത്വങ്ങളുടെ മേല്&#x200d; പടുത്തുയര്&#x200d;ത്തപ്പെട്ടതാണ്. ആ ബഹുസ്വരതയെ പിച്ചി ചീന്താന്&#x200d; ശ്രമിക്കുന്നവരെ ഒറ്റക്കെട്ടായി നേരിടേണ്ടത് ഓരോ പൗരന്റെയും കടമയാണ്.</p>
<p>സ്വാതന്ത്ര്യസമരസേനാനികള്&#x200d; ഉയിര് സമര്&#x200d;പ്പിച്ചത്, രാജ്യത്ത് ജീവിക്കുന്ന എല്ലാ മനുഷ്യര്&#x200d;ക്കും സ്വാതന്ത്ര്യത്തോടെയും മനസ്സമാധാനത്തോടെയും ഏകോദര സഹോദരങ്ങളായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനായിരുന്നു. ഏതെങ്കിലും സംഘടനയുടെ പുസ്തകത്തില്&#x200d; നിന്ന് പേരൊഴിവാക്കിയാല്&#x200d; അവരുടെ ത്യാഗവും രക്തസാക്ഷിത്വവും മാഞ്ഞുപ്പോകുമെന്ന് കരുതുന്നത് മൗഢ്യമാണ്. ചരിത്രം ജനങ്ങളുടെ മനസ്സിലുണ്ട്, അത് മായ്ക്കാന്&#x200d; ആരെക്കൊണ്ടും കഴിയില്ല.</p>
<p>സ്വതന്ത്ര ഇന്ത്യയുടെ ചന്തവും കാന്തിയും കാത്തുസൂക്ഷിക്കേണ്ടത് ഭരണാധികാരികളുടെ മാത്രം ബാധ്യതയല്ല, നമ്മളൊരൊരുത്തരുടെയും ഉത്തരവാദിത്വമാണ്. ഉപ്പുരസമുള്ള ഇന്നത്തെ ഇന്ത്യയെ മധുരമുള്ളതാക്കാന്&#x200d;, പേരുമാറ്റങ്ങളും ചിഹ്നമാറ്റങ്ങളും മതിയാകില്ല. രാജ്യത്തിന്റെ യഥാര്&#x200d;ത്ഥ പുരോഗതിക്കായി ദീര്&#x200d;ഘകാല പദ്ധതികള്&#x200d; ആസൂത്രണം ചെയ്യേണ്ടതുണ്ട്. വിദ്യാഭ്യാസം ശക്തിപ്പെടുത്തണം, തൊഴിലവസരങ്ങള്&#x200d; സൃഷ്ടിക്കണം, പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാന്&#x200d; സുതാര്യമായ നയങ്ങള്&#x200d; നടപ്പിലാക്കണം.</p>
<p>ഭരണവും പ്രതിപക്ഷവും പരസ്പരം കുറ്റപ്പെടുത്തുന്നതില്&#x200d; ഒതുങ്ങാതെ, ക്രമസമാധാനവും സാമൂഹിക ഐക്യവും നിലനിര്&#x200d;ത്താന്&#x200d; ഒരുമിച്ച് പ്രവര്&#x200d;ത്തിക്കേണ്ട കാലമാണിത്. ചരിത്രത്തില്&#x200d; ചായം പൂശേണ്ടതിന്റെ ആവശ്യം രാജ്യത്തിനില്ല. കേള്&#x200d;ക്കേണ്ടവരെ കേള്&#x200d;ക്കുകയും, ചേര്&#x200d;ത്തുപിടിക്കേണ്ടവരെ ചേര്&#x200d;ത്തുപിടിക്കുകയും ചെയ്താല്&#x200d; മാത്രമേ ഇന്ത്യ എന്ന ബഹുസ്വരതയുടെ യഥാര്&#x200d;ത്ഥ മൂല്യവും തിളക്കവും കൂടുതല്&#x200d; ശക്തമാകൂ. പേരുകള്&#x200d; മാറാം, ഫലകങ്ങള്&#x200d; മാറാം, പക്ഷേ ചരിത്രം മാറില്ല. അത് ജനങ്ങളുടെ ഓര്&#x200d;മ്മകളിലും പോരാട്ടങ്ങളിലുമാണ് എഴുതപ്പെട്ടിരിക്കുന്നത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/changing-the-name-does-not-erase-history.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
