<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>charge &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/charge/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 12 Aug 2024 10:54:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>charge &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ ; വിദേശ നാടുകളിലേക്കുള്ള വിമാന യാത്രാനിരക്ക്‌ വർധിപ്പിച്ചു</title>
		<link>https://www.chandrikadaily.com/airlines-squeezing-expatriates-air-fares-to-foreign-countries-have-been-increased.html</link>
					<comments>https://www.chandrikadaily.com/airlines-squeezing-expatriates-air-fares-to-foreign-countries-have-been-increased.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 12 Aug 2024 10:54:48 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[charge]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[increasing]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306036</guid>

					<description><![CDATA[ഇത് മുതലെടുക്കാനാണ് വിമാന കമ്പനികളുടെ നീക്കം.]]></description>
										<content:encoded><![CDATA[<p>മധ്യവേനൽ അവധി കഴിഞ്ഞ് ഗൾഫ് നാടുകളിൽ സ്കൂൾ തുറക്കുന്നത് മുന്നിൽക്കണ്ട് പ്രവാസികളെ പിഴിയാൻ വിമാനക്കമ്പനികൾ. ഗൾഫ് നാടുകളിലേക്കുള്ള വിമാന യാത്രാനിരക്ക്‌ മൂന്നുമുതൽ അഞ്ചിരട്ടിവരെ വർധിപ്പിച്ചു.</p>
<p>സെപ്തംബർ ഒന്നുമുതൽ കേരളത്തിലേക്കുള്ള യാത്രയ്‌ക്കും അധികനിരക്ക്‌ നൽകേണ്ടിവരും. ഇത്‌ ഓണം ആഘോഷിക്കാൻ നാട്ടിലെത്തുന്നവരെ ബാധിക്കും. സെപ്തംബർ ഒന്നിന് ഗൾഫ് നാടുകളിൽ മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കും. ഇത് മുതലെടുക്കാനാണ് വിമാന കമ്പനികളുടെ നീക്കം. 20മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് അമിത നിരക്കാണ് ഈടാക്കുന്നത്. എയർ ഇന്ത്യയും എയർ ഇന്ത്യാ എക്സ്പ്രസും ഉൾപ്പെടെ ഗൾഫ് നാടുകളിലേക്ക് ഇക്കണോമി ക്ലാസിൽ 35,000മുതൽ 60,000 രൂപവരെയാണ്‌ നിരക്ക്‌ ഉയർത്തിയത്‌. നിലവിൽ 10,000മുതൽ 15,000 വരെയായിരുന്നു നിരക്ക്. ബിസിനസ്‌ ക്ലാസിൽ ഒരുലക്ഷം രൂപവരെയാണ് നിരക്ക്.</p>
<p>ആഗസ്‌ത്‌ 27മുതൽ സെപ്‌തംബർ അവസാനംവരെ നെടുമ്പാശേരിയിൽനിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യാനിരക്ക് അമ്പതിനായിരത്തിനുമുകളിലാണ്. കരിപ്പൂരിൽനിന്നാണ് ഏറ്റവും കൂടുതൽ നിരക്ക്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് 2000മുതൽ 3000 രൂപയുടെവരെയാണ്‌ അധിക നിരക്ക്. ടിക്കറ്റ് ക്ഷാമം സൃഷ്ടിച്ച് വലിയ നിരക്ക് ഈടാക്കുന്നതായും പരാതിയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/airlines-squeezing-expatriates-air-fares-to-foreign-countries-have-been-increased.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇലക്ട്രിക് ഓട്ടോറിക്ഷ ചാർജ് ചെയ്യുന്നതിനിടെ സ്‌ഫോടനം; 7 പേർക്ക് ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/explosion-while-charging-electric-autorickshaw-a-tragic-end-for-7-people.html</link>
					<comments>https://www.chandrikadaily.com/explosion-while-charging-electric-autorickshaw-a-tragic-end-for-7-people.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 04 Apr 2024 07:08:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[autoricksaw]]></category>
		<category><![CDATA[burned]]></category>
		<category><![CDATA[charge]]></category>
		<category><![CDATA[electric]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294491</guid>

					<description><![CDATA[2 പേർ പൊള്ളലേറ്റും ബാക്കിയുള്ള 5 പേർ ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഔറംഗബാദ് പോലീസ് കമ്മീഷണർ മനോജ് ലോഹ്യ പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ഇലക്ട്രിക് ഓട്ടോറിക്ഷ ചാർജ് ചെയ്യുന്നതിനിടെ വൻ സ്ഫോടനം . ഒരു കുടുംബത്തിലെ 7 പേർ മരിച്ചു.</p>
<p>ഔറംഗബാദ് കൻ്റോൺമെൻ്റിലെ ദനാ ബസാർ പ്രദേശത്താണ് സംഭവം . ഹമീദ ബീഗം (49), മക്കളായ വസീം (29), സോഹെൽ (27), ഇവരുടെ ഭാര്യമാരായ തൻവീർ (25), രേഷ്മ (23), അഞ്ച് വയസ് പ്രായമുള്ള രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്.</p>
<p>2 പേർ പൊള്ളലേറ്റും ബാക്കിയുള്ള 5 പേർ ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഔറംഗബാദ് പോലീസ് കമ്മീഷണർ മനോജ് ലോഹ്യ പറഞ്ഞു. ബുധനാഴ്ച പുലർച്ചെ 3 ന് വാഹനം പൊട്ടിത്തെറിച്ചതോടെ വീടിന് തീപിടിക്കുകയായിരുന്നു.</p>
<p>അപകട സമയത്ത് കുടുംബാംഗങ്ങൾ ഉറങ്ങുകയായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. മൃതദേഹങ്ങൾ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/explosion-while-charging-electric-autorickshaw-a-tragic-end-for-7-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാമറയ്ക്ക് ചാര്&#x200d;ജില്ല; ഫോട്ടോഗ്രാഫറെ വെടിവെച്ച് കൊന്നു</title>
		<link>https://www.chandrikadaily.com/char-district-for-camera-the-photographer-was-shot-dead.html</link>
					<comments>https://www.chandrikadaily.com/char-district-for-camera-the-photographer-was-shot-dead.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 02 Mar 2024 09:29:23 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[camera]]></category>
		<category><![CDATA[charge]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291939</guid>

					<description><![CDATA[സുശീല്&#x200d; സാഹ്‌നി എന്ന ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടത്. ]]></description>
										<content:encoded><![CDATA[<p>ബീഹാറിലെ ദര്&#x200d;ഭംഗയില്&#x200d; ജന്മദിനാഘോഷത്തിനിടെ ഫോട്ടോഗ്രാഫറെ വെടിവെച്ച് കൊന്നു. സുശീല്&#x200d; സാഹ്‌നി എന്ന ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടത്. കാമറയില്&#x200d; ചാര്&#x200d;ജില്ലെന്നാരോപിച്ചാണ് കൊലപ്പെടുത്തിയത്.</p>
<p>മുഖ്യപ്രതി രാകേശ് സാഹ്‌നിയുടെ മകളുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്&#x200d; എടുക്കാനാണ് സുശീല്&#x200d; വന്നിരുന്നത്. എന്നാല്&#x200d; ഇയാളുടെ സേവനത്തില്&#x200d; അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു കുടുംബം. കാമറയുടെ ബാറ്ററി കുറവായതിനെ തുടര്&#x200d;ന്ന് ചാര്&#x200d;ജ് ചെയ്യാന്&#x200d; സുശീല്&#x200d; വീട്ടിലേക്ക് മടങ്ങിയതും പ്രതികളെ പ്രകോപിപ്പിച്ചു.</p>
<p>രാകേഷ് ചാര്&#x200d;ജ് ചെയ്ത ശേഷം പാര്&#x200d;ട്ടിയിലേക്ക് വരാന്&#x200d; സുശീലിനോട് ആവശ്യപ്പെടുകയായിരുന്നു. ശേഷം സുശീല്&#x200d; പാര്&#x200d;ട്ടിയിലേക്ക് തിരിച്ചു വരികയും അവിടെ അനധികൃത വെടിവെപ്പുണ്ടാവുകയും ചെയ്തു. തുടർന്ന് ഇരുവരും തമ്മില്&#x200d; വാക്കേറ്റമുണ്ടാവുകയായിരുന്നു.</p>
<p>തര്&#x200d;ക്കത്തിനിടെ രാകേഷ് സാഹ്നിയും കുടുംബാംഗങ്ങളും സുശീലിന്റെ വായിലേക്ക് വെടിയുതിര്&#x200d;ത്തു. തുടര്&#x200d;ന്ന് ഇയാളെ ദര്&#x200d;ഭംഗ ഡി.എം.സി.എച്ച് ഹോസ്പിറ്റല്&#x200d; ഗേറ്റിന് മുന്നില്&#x200d; ഉപേക്ഷിച്ച് പ്രതികള്&#x200d; കടന്ന് കളഞ്ഞു.</p>
<p>പ്രതിയുടെ മുഴുവന്&#x200d; കുടുംബവും ഒളിവിലാണ്. രാകേഷ് സാഹ്‌നി അനധികൃത മദ്യവ്യാപരം നടത്തിയിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്&#x200d; ശേഖരിച്ചു. മൃതദേഹം പോസ്റ്റുമാര്&#x200d;ട്ടം നടത്തിയ ശേഷം വീട്ടുക്കാര്&#x200d;ക്ക് വിട്ടുകൊടുത്തു. സംഭവത്തില്&#x200d; പൊലീസ് അന്വേഷണം നടത്തുകയാണെന്ന് ദര്&#x200d;ഭംഗ എസ്.എസ്.പി ജഗുനാഥ് റെഡ്ഡി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/char-district-for-camera-the-photographer-was-shot-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമിത ഓട്ടോക്കൂലി; മൂന്നര കി.മീറ്ററിന് ചാർജ് 86 രൂപ; ചോദിച്ചുവാങ്ങുന്നത് 120 രൂപ; പൊലീസില്&#x200d; പരാതി, പിഴയിട്ടു</title>
		<link>https://www.chandrikadaily.com/excessive-auto-hire-the-charge-is-rs-86-for-three-and-a-half-km-asking-rs-120-complained-to-the-police-and-fined.html</link>
					<comments>https://www.chandrikadaily.com/excessive-auto-hire-the-charge-is-rs-86-for-three-and-a-half-km-asking-rs-120-complained-to-the-police-and-fined.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 14 Feb 2024 14:46:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[auto]]></category>
		<category><![CDATA[charge]]></category>
		<category><![CDATA[Complained]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[Excessive]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290411</guid>

					<description><![CDATA[മൂന്നര കി.മീറ്റർ സർവിസിന് നിർണയിക്കപ്പെട്ട ചാർജ് 86 രൂപയാണെന്നും 90 രൂപ വരെ യാത്രക്കാർ നല്&#x200d;കാറുണ്ടെന്നും ഈ സ്ഥാനത്ത് 120 രൂപ ചോദിച്ചുവാങ്ങുകയാണെന്നും കാണിച്ചാണ് പരാതി നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>റെയില്&#x200d;വേ സ്റ്റേഷനില്&#x200d;നിന്ന് പെരിന്തല്&#x200d;മണ്ണയിലേക്ക് ഓട്ടോറിക്ഷക്ക് അമിത നിരക്ക് ഈടാക്കുന്നതായി പരാതി. അങ്ങാടിപ്പുറത്തെ ഓട്ടോ ജീവനക്കാരനെതിരെ നിലമ്പൂർ സ്വദേശി പെരിന്തല്&#x200d;മണ്ണ പൊലീസില്&#x200d; പരാതി നല്&#x200d;കി.</p>
<p>മൂന്നര കി.മീറ്റർ സർവിസിന് നിർണയിക്കപ്പെട്ട ചാർജ് 86 രൂപയാണെന്നും 90 രൂപ വരെ യാത്രക്കാർ നല്&#x200d;കാറുണ്ടെന്നും ഈ സ്ഥാനത്ത് 120 രൂപ ചോദിച്ചുവാങ്ങുകയാണെന്നും കാണിച്ചാണ് പരാതി നല്&#x200d;കിയത്. ഓട്ടോ ഡ്രൈവർക്ക് പൊലീസ് പിഴ ചുമത്തി.</p>
<p>റെയില്&#x200d;വേ സ്റ്റേഷനില്&#x200d;നിന്നുള്ള ഓട്ടോ സർവിസിന് അമിത ചാർജ് ഈടാക്കുന്നതായി കാണിച്ച്‌ ഗതാഗത വകുപ്പിനും മന്ത്രിക്കും പരാതി നല്&#x200d;കി. ഇ.എസ്.ഐ ആനുകൂല്യമുള്ള കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളും ബന്ധുക്കളായ വയോധികരും പെരിന്തല്&#x200d;മണ്ണ ടൗണിലെ സ്വകാര്യ ആശുപത്രികളില്&#x200d; എത്തുമ്ബോഴാണ് പലപ്പോഴും ഇത്തരത്തില്&#x200d; നിരക്ക് ഈടാക്കുന്നത്.</p>
<p>അതേസമയം പെരിന്തല്&#x200d;മണ്ണ പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്നും അങ്ങാടിപ്പുറം റെയില്&#x200d;വേ സ്റ്റേഷനിലേക്ക് 75 രൂപയാണ് പെരിന്തല്&#x200d;മണ്ണയിലെ ഓട്ടോക്കാരൻ വാങ്ങിയത്. അങ്ങാടിപ്പുറം റെയില്&#x200d;വേ സ്റ്റേഷനില്&#x200d; എത്തി വാഹനം പാർക്കിങ്ങിന് നല്&#x200d;കുമ്ബോള്&#x200d; 12 രൂപ വാങ്ങേണ്ട സ്ഥാനത്ത് 30 രൂപ വാങ്ങുന്നത് സംബന്ധിച്ച്‌ വ്യാപക പരാതിയുണ്ട്. ഇതുവരെ റെയില്&#x200d;വേ അധികൃതർ ഫലപ്രദമായി ഇടപെട്ടിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/excessive-auto-hire-the-charge-is-rs-86-for-three-and-a-half-km-asking-rs-120-complained-to-the-police-and-fined.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താനൂര്&#x200d; കസ്റ്റഡി മരണം; 8 പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്&#x200d; കൊലക്കുറ്റം ചുമത്തി</title>
		<link>https://www.chandrikadaily.com/tanur-dies-in-custody-8-police-officers-were-charged-with-murder.html</link>
					<comments>https://www.chandrikadaily.com/tanur-dies-in-custody-8-police-officers-were-charged-with-murder.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 13 Aug 2023 06:19:46 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[charge]]></category>
		<category><![CDATA[eight police]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[officers]]></category>
		<category><![CDATA[TANUR CUSTODY DEATH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=269600</guid>

					<description><![CDATA[കസ്റ്റഡിമരണത്തില്&#x200d; പ്രതികള്&#x200d;ക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട താമിര്&#x200d; ജിഫ്രിയുടെ കുടുംബം നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നല്&#x200d;കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>താനൂര്&#x200d; കസ്റ്റഡിമരണത്തില്&#x200d; പ്രതികളായ 8 പൊലീസുദ്യോഗസ്ഥര്&#x200d;ക്കെതിരേ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അന്വേഷണസംഘം. താനൂര്&#x200d; സ്‌റ്റേഷനിലെ സബ് ഇന്&#x200d;സ്‌പെക്ടര്&#x200d; ആര്&#x200d;.ഡി. കൃഷ്ണലാല്&#x200d;, സീനിയര്&#x200d; സിവില്&#x200d; പൊലീസ് ഓഫീസര്&#x200d; കെ. മനോജ്, സിവില്&#x200d; പൊലീസ് ഓഫീസര്&#x200d;മാരായ ശ്രീകുമാര്&#x200d;, ആഷിഷ് സ്റ്റീഫന്&#x200d;, ഡാന്&#x200d;സാഫ് അംഗങ്ങളായ ജിനേഷ്, അഭിമന്യു, കല്&#x200d;പ്പകഞ്ചേരി സ്‌റ്റേഷനിലെ വിപിന്&#x200d;, പരപ്പനങ്ങാടി സ്‌റ്റേഷനിലെ ആല്&#x200d;ബിന്&#x200d; അഗസ്റ്റിന്&#x200d; എന്നിവര്&#x200d;ക്കെതിരേയാണ് കൊലക്കുറ്റം ചുമത്തിയത്.</p>
<p>താമിര്&#x200d; ജിഫ്രി ക്രൂരമര്&#x200d;ദനത്തിനു ഇരയായതായാണ് പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടിലെ സൂചനകള്&#x200d;. ദേഹത്ത് 21 പരിക്കുകള്&#x200d; കണ്ടെത്തിയിട്ടുണ്ട്. അമിതമായ അളവിലുള്ള മയക്കുമരുന്ന് ഉള്ളില്&#x200d;ച്ചെന്ന് ഹൃദയത്തിന്റെ പ്രവര്&#x200d;ത്തനത്തെ ബാധിച്ചതാണ് മരണകാരണമെന്നും റിപ്പോര്&#x200d;ട്ടിലുണ്ട്.</p>
<p>കസ്റ്റഡിമരണത്തില്&#x200d; പ്രതികള്&#x200d;ക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട താമിര്&#x200d; ജിഫ്രിയുടെ കുടുംബം നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നല്&#x200d;കിയിരുന്നു. പ്രതികളെ അറസ്റ്റുചെയ്തില്ലെന്നും കുടുംബം പരാതിയില്&#x200d; പറഞ്ഞിരുന്നു. തുടര്&#x200d;ന്ന് കേസ് സി.ബി.ഐ.ക്ക് വിടാന്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചിരുന്നു.</p>
<p>ജുഡീഷ്യല്&#x200d; അന്വേഷണംവേണമെന്നും ആവശ്യം</p>
<p>താനൂരില്&#x200d; താമിര്&#x200d; ജിഫ്രി പോലീസ് കസ്റ്റഡിയില്&#x200d; മരിച്ചതുമായി ബന്ധപ്പെട്ട കേസ് ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസിനെ സര്&#x200d;വീസില്&#x200d;നിന്നു മാറ്റിനിര്&#x200d;ത്തി അന്വേഷിക്കണമെന്ന് താമിര്&#x200d; ജിഫ്രി ആക്ഷന്&#x200d; കൗണ്&#x200d;സില്&#x200d; പത്രസമ്മേളനത്തില്&#x200d; ആവശ്യപ്പെട്ടു.</p>
<p>മരണത്തില്&#x200d; സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കാലതാമസം വരുന്നത് തെളിവുനശിപ്പിക്കുന്നതിന് സാഹചര്യമൊരുക്കും. അതുകൊണ്ട് ജുഡീഷ്യല്&#x200d; അന്വേഷണം നടത്തണം.</p>
<p>ലഹരി ഉപയോഗം തടയുന്നതിനായി രൂപവത്കരിച്ച ഡാന്&#x200d;സാഫ് അംഗങ്ങള്&#x200d; കൃത്യനിര്&#x200d;വഹണസമയത്ത് ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് താമിര്&#x200d; ജിഫ്രിയുടെ കൂടെ അറസ്റ്റുചെയ്യപ്പെട്ടവര്&#x200d; പറയുന്നത്. ഇക്കാര്യം അന്വേഷിക്കണമെന്നും നിയമവിരുദ്ധമായി പ്രവര്&#x200d;ത്തിച്ച ഡാന്&#x200d;സാഫ് അംഗങ്ങളെ പിരിച്ചുവിടണമെന്നും താമിര്&#x200d; ജിഫ്രിയുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണമെന്നും അവര്&#x200d; ആവശ്യപ്പെട്ടു.</p>
<p>ഈ ആവശ്യങ്ങളുന്നയിച്ച് ഗവര്&#x200d;ണര്&#x200d;, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മനുഷ്യാവകാശ കമ്മിഷന്&#x200d; എന്നിവര്&#x200d;ക്ക് കൗണ്&#x200d;സില്&#x200d; നിവേദനം നല്&#x200d;കും. ലഹരിവിരുദ്ധ ബോധവത്കരണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് നേതൃത്വംനല്&#x200d;കുമെന്നും അവര്&#x200d; അറിയിച്ചു. വര്&#x200d;ക്കിങ് ചെയര്&#x200d;മാന്&#x200d; പി.എം. റഫീഖ്, എ.കെ. മൊയ്തീന്&#x200d;കുട്ടി, യാസര്&#x200d; ഒള്ളക്കല്&#x200d;, കെ.വി. അന്&#x200d;വര്&#x200d;, കെ. റഫീദ്, ബഷീര്&#x200d; ചാലില്&#x200d;, ഹുസൈന്&#x200d; നരിക്കോട് എന്നിവര്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tanur-dies-in-custody-8-police-officers-were-charged-with-murder.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇരുട്ടടിയായി വൈദ്യുതി ചാർജ് : ഇരട്ടിയിലേറെയായി</title>
		<link>https://www.chandrikadaily.com/electricity-charge-due-to-darkness-more-than-doubled.html</link>
					<comments>https://www.chandrikadaily.com/electricity-charge-due-to-darkness-more-than-doubled.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 May 2023 12:50:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[charge]]></category>
		<category><![CDATA[doubled]]></category>
		<category><![CDATA[electricity]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255032</guid>

					<description><![CDATA[ഇത്തവണ വൈദ്യുതി ബിൽ കിട്ടിയവരൊക്കെ പണം അടയ്ക്കാതെ ഒറ്റയിരിപ്പിലാണ്. കഴിഞ്ഞ തവണത്തേതിൽ നിന്നും ഇരട്ടിയും മൂന്നിരട്ടിയുമൊക്കെയാണ് ചാർജ് വന്നിരിക്കുന്നത്. എട്ട് ശതമാനം മാത്രമാണ് ചാർജ് കൂട്ടിയതെന്നാണ് കെ.എസ്. ഇ.ബി പറയുന്നതെങ്കിൽ , എങ്ങനെ ഇത്ര ബില്ല് വന്നു എന്നറിയാതെ ഞെട്ടലിലാണ് ഉപഭോക്താക്കൾ. 600 രൂപയുണ്ടായിരുന്ന ബില്ല് ഇത്തവണ 2000ത്തിനടുത്താണ് പലർക്കും . വേനൽകാലത്ത് ഉപയോഗം കൂടിയതിനാൽ പുറത്തു നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയതാണ് വർധന ഇത്രയും വരാൻ കാരണമെന്നാണ് ബോർഡ് പറയുന്നത്. എന്നാൽ വൻകിട ഉപഭോക്താക്കൾ [&#8230;]]]></description>
										<content:encoded><![CDATA[<p>ഇത്തവണ വൈദ്യുതി ബിൽ കിട്ടിയവരൊക്കെ പണം അടയ്ക്കാതെ ഒറ്റയിരിപ്പിലാണ്. കഴിഞ്ഞ തവണത്തേതിൽ നിന്നും ഇരട്ടിയും മൂന്നിരട്ടിയുമൊക്കെയാണ് ചാർജ് വന്നിരിക്കുന്നത്. എട്ട് ശതമാനം മാത്രമാണ് ചാർജ് കൂട്ടിയതെന്നാണ് കെ.എസ്. ഇ.ബി പറയുന്നതെങ്കിൽ , എങ്ങനെ ഇത്ര ബില്ല് വന്നു എന്നറിയാതെ ഞെട്ടലിലാണ് ഉപഭോക്താക്കൾ. 600 രൂപയുണ്ടായിരുന്ന ബില്ല് ഇത്തവണ 2000ത്തിനടുത്താണ് പലർക്കും . വേനൽകാലത്ത് ഉപയോഗം കൂടിയതിനാൽ പുറത്തു നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയതാണ് വർധന ഇത്രയും വരാൻ കാരണമെന്നാണ് ബോർഡ് പറയുന്നത്. എന്നാൽ വൻകിട ഉപഭോക്താക്കൾ അമിതമായി ഉപയോഗിച്ച വൈദ്യുതിയുടെ വില ഞങ്ങളെന്തിന് വഹിക്കണമെന്നാണ് സാധാരണക്കാരുടെ ചോദ്യം. കൂടിയ തുക കുടിശികയായി ഘട്ടം ഘട്ടമായോ അടയ്ക്കാൻ സൗകര്യം വേണമെന്നാണ് അവരുടെ ആവശ്യം. ഉപയോഗം പ്രതിദിനം 100 ദശലക്ഷം യൂണിറ്റായി റെക്കോഡിട്ടത് ഈ വേനലിലാണ്. ഇത് കാരണം 10 രൂപ നിരക്കിൽ വൈദ്യുതി വാങ്ങിയെന്നാണ് സർക്കാർ ന്യായം. ഇതിന് പുറമെ ജൂലൈ മുതൽ ഇനിയും ചാർജ് വർധിക്കുമെന്നാണ് മന്ത്രിയുടെ അറിയിപ്പ്.<br />
അതേ സമയം മുമ്പ് വൈദ്യുതി ചാർജ് കൂടിയപ്പോൾ പിണറായി വിജയൻ വിമർശിച്ച പോസ്റ്റ് ആളുകൾ പങ്കുവെക്കുകയാണിപ്പോൾ. സകലതിനും വില കൂടിയ കാലത്ത് വൈദ്യുതിക്കും ഇരുട്ടടി വന്നതിൻ്റെ ഭാരം സർക്കാർ ചെറുതായെങ്കിലും വഹിക്കണമെന്നും ആവശ്യമുയരുന്നു. കെ.എസ്.ആർ.ടി.സിക്ക് സർക്കാർ നൽകുന്ന തുകയിലൊരു പങ്ക് വൈദ്യുതി ബോർഡിനും നൽകണമെന്നാണ് ആവശ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/electricity-charge-due-to-darkness-more-than-doubled.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മറ്റൊരു വെല്ലുവിളിയായി വൈദ്യുതി നിരക്ക് വര്&#x200d;ധന ഇന്നുമുതല്&#x200d;</title>
		<link>https://www.chandrikadaily.com/kseb-charge.html</link>
					<comments>https://www.chandrikadaily.com/kseb-charge.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 01 Feb 2023 03:36:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[charge]]></category>
		<category><![CDATA[kseb]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235382</guid>

					<description><![CDATA[ബജറ്റിലും നിത്യോപയോഗ വസ്തുക്കള്&#x200d;ക്കടക്കം വന്&#x200d;നികുതി വര്&#x200d;ധനയാണ് ഇടതുസര്&#x200d;ക്കാര്&#x200d; ലക്ഷ്യമിട്ടിരിക്കുന്നതെന്ന വാര്&#x200d;ത്തകള്&#x200d; പുറത്തുവന്നുകഴിഞ്ഞു. ഇന്നാണ് കേന്ദ്രബജറ്റിലെ നികുതികളും.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ ജനങ്ങള്&#x200d;ക്ക് മുന്നില്&#x200d; മറ്റൊരു വെല്ലുവിളിയായി വൈദ്യുതി നിരക്ക് വര്&#x200d;ധന. യൂണിറ്റിന് 9 പൈസയാണ് വര്&#x200d;ധിപ്പിക്കുന്നത്. മെയ് 30 വരെയാണ് വര്&#x200d;ധന നടപ്പാക്കുക. 8.77 കോടി രൂപ പിരിച്ചെടുക്കാനാണ് പദ്ധതി. വൈദ്യുതിബോഡിന്റെ നഷ്ടം നികത്താനാണെന്നാണ് പറയുന്നതെങ്കിലും വേനല്&#x200d;കാലത്ത് അധികവൈദ്യുത ഉപയോഗം നിയന്ത്രിക്കുകയും വരുമാനം കൂട്ടുകയുമാണ ്‌ലക്ഷ്യം. ബജറ്റ് വരാനിരിക്കെ പൊടുന്നനെ വര്&#x200d;ധന നടപ്പാക്കാന്&#x200d; തീരുമാനിക്കുകയായിരുന്നു. ബജറ്റിലും നിത്യോപയോഗ വസ്തുക്കള്&#x200d;ക്കടക്കം വന്&#x200d;നികുതി വര്&#x200d;ധനയാണ് ഇടതുസര്&#x200d;ക്കാര്&#x200d; ലക്ഷ്യമിട്ടിരിക്കുന്നതെന്ന വാര്&#x200d;ത്തകള്&#x200d; പുറത്തുവന്നുകഴിഞ്ഞു. ഇന്നാണ് കേന്ദ്രബജറ്റിലെ നികുതികളും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kseb-charge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇലന്തൂര്&#x200d; നരബലി: ആദ്യകൊലപാതകത്തിന്റെ കുറ്റപത്രം സമര്&#x200d;പ്പിച്ചു</title>
		<link>https://www.chandrikadaily.com/ilantur-narabali-chargesheet-filed-for-first-degree-murder.html</link>
					<comments>https://www.chandrikadaily.com/ilantur-narabali-chargesheet-filed-for-first-degree-murder.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 21 Jan 2023 11:56:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[charge]]></category>
		<category><![CDATA[charge sheet]]></category>
		<category><![CDATA[ilanthoornarabali]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233881</guid>

					<description><![CDATA[മനുഷ്യ മാംസത്തിന് നല്ലവില കിട്ടുമെന്ന് ഷാഫി പറഞ്ഞതായി കുറ്റപത്രം]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഇലന്തൂര്&#x200d; ഇരട്ട നരബലിയില്&#x200d; ആദ്യ കൊലപാതകമായ റോസ്‌ലിന്റെ കൊലപാതകത്തില്&#x200d; കുറ്റപത്രം സമര്&#x200d;പ്പിച്ചു. പ്രതികള്&#x200d; അറസ്റ്റിലായി 89 ാമത്തെ ദിവസമാണ് എറണാകുളം റൂറല്&#x200d; പൊലീസ് കുറ്റപത്രം സമര്&#x200d;പ്പിച്ചത്. രണ്ടാമത്തെ കൊലപാതകം തമിഴ് സ്ത്രീയായ പത്മയുടെതാണ്. പത്മയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയാണ് നരബലിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്&#x200d;ത്ത പുറംലോകത്തെത്തുന്നത്.</p>
<p>ഇലന്തൂരിലെ ഭഗവല്&#x200d; സിങ്ങിന്റെ വീട്ടില്&#x200d; റോസ്‌ലിയെ എത്തിച്ച് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് വേവിച്ച് കഴിച്ചുവെന്നതാണ് കേസ്. അപൂര്&#x200d;വങ്ങളില്&#x200d; അപൂര്&#x200d;വമാണ് കേസെന്നും കുറ്റപത്രത്തില്&#x200d; പറയുന്നു. മാംസം പുറത്ത് വില്&#x200d;പ്പന നടത്തിയാല്&#x200d; നല്ല വിലകിട്ടുമെന്ന് ഷാഫി പറഞ്ഞതായും കുറ്റപത്രത്തില്&#x200d; ആരോപണമുണ്ട്.</p>
<p>ഷാഫി, ഭഗവല്&#x200d; സിങ്, ഭഗവല്&#x200d; സിങ്ങിന്റെ ഭാര്യ ലൈല എന്നിവരാണ് റോസ്‌ലിയുടെ കേസിലെ പ്രതികള്&#x200d;. കൊലപാതകം, കൂട്ടബലാത്സംഗം, കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെയുള്ള തട്ടിക്കൊണ്ടുപോകല്&#x200d;, മനുഷ്യക്കടത്ത്, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവ് നശിപ്പിക്കല്&#x200d;, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്&#x200d; പ്രതികള്&#x200d;ക്കെതിരെ ചുമത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ilantur-narabali-chargesheet-filed-for-first-degree-murder.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
