<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>charges &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/charges/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 04 Mar 2024 14:43:56 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>charges &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സിദ്ധാർഥന്റെ മരണം; പ്രതികൾക്കെതിരേ ക്രിമിനിൽ ഗൂഢാലോചനക്കുറ്റം ചുമത്തി</title>
		<link>https://www.chandrikadaily.com/siddharthas-death-criminal-conspiracy-charges-framed-against-the-accused.html</link>
					<comments>https://www.chandrikadaily.com/siddharthas-death-criminal-conspiracy-charges-framed-against-the-accused.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 04 Mar 2024 14:43:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[charges]]></category>
		<category><![CDATA[Criminal conspiracy]]></category>
		<category><![CDATA[framed]]></category>
		<category><![CDATA[Siddhartha's death]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292095</guid>

					<description><![CDATA[റാഗിങ് ശക്തമായ വകുപ്പാണെങ്കിലും കൊലപാതകശ്രമം ചുമത്താനുള്ള എല്ലാസാധ്യതകളും പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടില്&#x200d;നിന്നുതന്നെ വ്യക്തമാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.]]></description>
										<content:encoded><![CDATA[<p>പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്&#x200d;ഥി സിദ്ധാര്&#x200d;ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്&#x200d;ക്കെതിരേ ക്രിമിനില്&#x200d; ഗൂഢാലോചന കുറ്റം കൂടി ചേര്&#x200d;ത്തു. വിട്ടിലേക്ക് പോയ സിദ്ധാര്&#x200d;ഥനെ തിരിച്ചുവിളിച്ചത് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഗൂഢാലോചനക്കുറ്റം ചുമത്തിയത്. മര്&#x200d;ദനത്തിന് പിന്നില്&#x200d; വ്യക്തമായ ഗൂഢാലോചന നടന്നതായും പൊലീസ് വ്യക്തമാക്കി.</p>
<p>നേരത്തെ പ്രതികള്&#x200d;ക്കെതിരെ കൊലപാതകശ്രമം, ക്രിമിനല്&#x200d; ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങള്&#x200d; ചുമത്താത്തതില്&#x200d; പൊലീസിനെതിരെ വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു. സിദ്ധാര്&#x200d;ഥനെ ആള്&#x200d;ക്കൂട്ടവിചാരണ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് നാട്ടിലേക്ക് പോയിടത്തുനിന്ന് തിരിച്ചുവിളിച്ചതെന്ന് റിമാന്&#x200d;ഡ് റിപ്പോര്&#x200d;ട്ടില്&#x200d; പൊലീസ് വ്യക്തമാക്കുന്നുണ്ട്.</p>
<p>പ്രാഥമികമായിത്തന്നെ ഇതില്&#x200d; ഗൂഢാലോചന വ്യക്തമാണെങ്കിലും നേരത്തെ പൊലീസ് പ്രതികളുടെപേരില്&#x200d; ക്രിമിനല്&#x200d; ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നില്ല. റാഗിങ് ശക്തമായ വകുപ്പാണെങ്കിലും കൊലപാതകശ്രമം ചുമത്താനുള്ള എല്ലാസാധ്യതകളും പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടില്&#x200d;നിന്നുതന്നെ വ്യക്തമാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.</p>
<p>ബി.വി.എസ്.സി. രണ്ടാംവര്&#x200d;ഷ വിദ്യാര്&#x200d;ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്&#x200d;ഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്&#x200d; മരിച്ചനിലയില്&#x200d; കണ്ടെത്തിയത്. വാലെന്റൈന്&#x200d;സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്&#x200d;ക്കത്തെത്തുടര്&#x200d;ന്ന് കോളേജില്&#x200d;വെച്ച് സിദ്ധാര്&#x200d;ഥന് ക്രൂരമര്&#x200d;ദനവും ആള്&#x200d;ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/siddharthas-death-criminal-conspiracy-charges-framed-against-the-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭാര്യയെ അര്&#x200d;ദ്ധനഗ്നയാക്കി 120 പേര്&#x200d; ചേര്&#x200d;ന്ന് മര്&#x200d;ദിച്ചു; ആരോപണവുമായി സൈനികര്&#x200d;</title>
		<link>https://www.chandrikadaily.com/his-wife-was-stripped-half-naked-and-beaten-by-120-men-soldiers-with-charges.html</link>
					<comments>https://www.chandrikadaily.com/his-wife-was-stripped-half-naked-and-beaten-by-120-men-soldiers-with-charges.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 11 Jun 2023 14:39:19 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[charges]]></category>
		<category><![CDATA[soldier]]></category>
		<category><![CDATA[stripped]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258783</guid>

					<description><![CDATA[ഒരു സംഘം ആളുകൾ തന്റെ ഭാര്യയെ അർദ്ധനഗ്നയാക്കി ക്രൂരമായി മർദ്ദിച്ചുവെന്ന് സൈനികൻ്റെ പരാതി. നൂറ്റിയിരുപതോളം പേർ ചേർന്ന് ഭാര്യയെ മർദ്ദിച്ചുവെന്നാണ് സൈനികൻ്റെ ആരോപണം. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലാണ് സംഭവം. എന്നാൽ ആരോപണം ഊതിപ്പെരുപ്പിച്ചതാണെന്നാണ് പൊലീസ് വാദം. വിരമിച്ച ആര്&#x200d;മി ഓഫീസര്&#x200d; ലഫ്റ്റനന്റ് കേണല്&#x200d; എന്&#x200d; ത്യാഗരാജരാണ് സൈനികന്&#x200d; ഹവില്&#x200d;ദാര്&#x200d; പ്രഭാകരന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ പടവേടു ഗ്രാമത്തിൽ നിന്നുള്ള പ്രഭാകരൻ നിലവിൽ കശ്മീരിലാണ്. “എന്റെ ഭാര്യ പാട്ടത്തിന് ഒരു കട നടത്തുന്നുണ്ട്. കടയിലേക്ക് ജനക്കൂട്ടം [&#8230;]]]></description>
										<content:encoded><![CDATA[<p>ഒരു സംഘം ആളുകൾ തന്റെ ഭാര്യയെ അർദ്ധനഗ്നയാക്കി ക്രൂരമായി മർദ്ദിച്ചുവെന്ന് സൈനികൻ്റെ പരാതി. നൂറ്റിയിരുപതോളം പേർ ചേർന്ന് ഭാര്യയെ മർദ്ദിച്ചുവെന്നാണ് സൈനികൻ്റെ ആരോപണം. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലാണ് സംഭവം. എന്നാൽ ആരോപണം ഊതിപ്പെരുപ്പിച്ചതാണെന്നാണ് പൊലീസ് വാദം.</p>
<p>വിരമിച്ച ആര്&#x200d;മി ഓഫീസര്&#x200d; ലഫ്റ്റനന്റ് കേണല്&#x200d; എന്&#x200d; ത്യാഗരാജരാണ് സൈനികന്&#x200d; ഹവില്&#x200d;ദാര്&#x200d; പ്രഭാകരന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ പടവേടു ഗ്രാമത്തിൽ നിന്നുള്ള പ്രഭാകരൻ നിലവിൽ കശ്മീരിലാണ്. “എന്റെ ഭാര്യ പാട്ടത്തിന് ഒരു കട നടത്തുന്നുണ്ട്. കടയിലേക്ക് ജനക്കൂട്ടം അതിക്രമിച്ച് കയറുകയും 120 പേർ ചേർന്ന് ഭാര്യയെ മർദിക്കുകയും കടയിലെ സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു. അവർ എന്റെ കുടുംബത്തെ കത്തികാട്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്റെ ഭാര്യയെ അർദ്ധനഗ്നയാക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു” – വീഡിയോയിൽ സൈനിൻ പറയുന്നു.</p>
<p>എസ്പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും നടപടിയെടുക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ടെന്നും പ്രഭാകരൻ പറഞ്ഞു. എന്നാൽ സംഭവത്തിൽ കാണ്ഡവാസല്&#x200d; പൊലീസ് പ്രാഥമികാന്വേഷണം നടത്തുകയും ആരോപണം ഊതിപ്പെരുപ്പിച്ചതാണെന്നും ആരോപിച്ചു. രേണുഗാംബാള്&#x200d; ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്&#x200d;മിച്ച കട പ്രഭാകരന്റെ ഭാര്യാപിതാവ് സെല്&#x200d;വമൂര്&#x200d;ത്തിക്ക് 9.5 ലക്ഷം രൂപയ്ക്ക് കുമാര്&#x200d; എന്നയാള്&#x200d; അഞ്ച് വര്&#x200d;ഷത്തേക്ക് പാട്ടത്തിന് നല്&#x200d;കിയിരുന്നതാണെന്നാണ് പൊലീസ് പറയുന്നത്. കുമാര്&#x200d; മരിച്ചതിന് ശേഷം മകന്&#x200d; രാമു കട തിരികെ നല്&#x200d;കണമെന്ന് ആവശ്യപ്പെടുകയും പണം തിരികെ നല്&#x200d;കാമെന്ന് സമ്മതിക്കുകയും ചെയ്തു. തുടര്&#x200d;ന്ന് ഫെബ്രുവരി 10 ന് ഇതുസംബന്ധിച്ച കരാര്&#x200d; ഒപ്പിട്ടു. എന്നാല്&#x200d; പണം വാങ്ങിയത് സെല്&#x200d;വമൂര്&#x200d;ത്തി നിഷേധിച്ചുവെന്നും കടയില്&#x200d; ഒഴിയാന്&#x200d; വിസമ്മതിച്ചെന്നുമാണ് രാമു പറയുന്നത്.</p>
<p>ജൂണ്&#x200d; 10 ന് പണം നല്&#x200d;കാനായി കടയിലെത്തിയ രാമുവിനെ സെല്&#x200d;വമൂര്&#x200d;ത്തിയുടെ മക്കളായ ജീവയും ഉദയ്‌യും ആക്രമിക്കുകയായിരുന്നു. രാമുവിന്റെ തലയില്&#x200d; ജീവ കത്തികൊണ്ട് മുറിവേല്&#x200d;പ്പിച്ചെന്നും റിപ്പോര്&#x200d;ട്ടുണ്ട്. രാമുവിന്റെ തലയില്&#x200d; ജീവ കത്തികൊണ്ട് മുറിവേല്&#x200d;പ്പിച്ചെന്നും റിപ്പോര്&#x200d;ട്ടുണ്ട്. വാക്കേറ്റം കണ്ട് സമീപത്തുണ്ടായിരുന്ന ജനങ്ങള്&#x200d; രാമുവിന് പിന്തുണയുമായി എത്തുകയും കടയിലെ സാധനങ്ങള്&#x200d; പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രഭാകരന്റെ ഭാര്യ കീര്&#x200d;ത്തിയും അമ്മയും കടയില്&#x200d; ഉണ്ടായിരുന്നെങ്കിലും ജനക്കൂട്ടം അവരെ മര്&#x200d;ദ്ദിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/his-wife-was-stripped-half-naked-and-beaten-by-120-men-soldiers-with-charges.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏപ്രിൽ 1 മുതൽ  യു.പി.ഐ ഇടപാടുകൾക്ക് ഇന്റർചേഞ്ച് ഫീസ്  ഈടാക്കുമെന്ന് എൻ.പി.സി.ഐ</title>
		<link>https://www.chandrikadaily.com/upipaymentchargesapplicablefromapril1.html</link>
					<comments>https://www.chandrikadaily.com/upipaymentchargesapplicablefromapril1.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 29 Mar 2023 09:36:14 +0000</pubDate>
				<category><![CDATA[Business]]></category>
		<category><![CDATA[india]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[charges]]></category>
		<category><![CDATA[upipayment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245154</guid>

					<description><![CDATA[ഏപ്രിൽ 1 മുതൽ യുപിഐ ഇടപാടുകൾക്ക് 1.1 ശതമാനം വരെ ഇന്റർചേഞ്ച് ഫീസ് ബാധകമാകുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.2,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്കാണ് ഫീസ് ഈടാക്കുക വ്യാപാരികളുടെ പ്രൊഫൈൽ അനുസരിച്ച് ഇന്റർചേഞ്ച് ഫീസ് വ്യത്യാസപ്പെടുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട് ഇത് 0.5% മുതൽ 1.1% വരെയാണ് ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യാപാരി ഇടപാടുകൾക്ക് മാത്രമേ ഇത് ബാധകമാകൂ എന്ന് എൻപിസിഐ അറിയിച്ചു. &#8220;ബാങ്ക് അക്കൗണ്ട്-ടു-ബാങ്ക് അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ള യുപിഐ [&#8230;]]]></description>
										<content:encoded><![CDATA[<p>ഏപ്രിൽ 1 മുതൽ യുപിഐ ഇടപാടുകൾക്ക് 1.1 ശതമാനം വരെ ഇന്റർചേഞ്ച് ഫീസ് ബാധകമാകുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.2,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്കാണ് ഫീസ് ഈടാക്കുക വ്യാപാരികളുടെ പ്രൊഫൈൽ അനുസരിച്ച് ഇന്റർചേഞ്ച് ഫീസ് വ്യത്യാസപ്പെടുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട് ഇത് 0.5% മുതൽ 1.1% വരെയാണ്</p>
<p>ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യാപാരി ഇടപാടുകൾക്ക് മാത്രമേ ഇത് ബാധകമാകൂ എന്ന് എൻപിസിഐ അറിയിച്ചു. &#8220;ബാങ്ക് അക്കൗണ്ട്-ടു-ബാങ്ക് അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ള യുപിഐ പേയ്‌മെന്റുകൾ&#8221; എന്ന് വിളിക്കുന്ന സാധാരണ യുപിഐ പേയ്‌മെന്റുകൾക്ക് നിരക്കുകളൊന്നും ഈടാക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/upipaymentchargesapplicablefromapril1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
